close

സ്വാഭാവികമായി സ്ത്രീകളുടെ ജനനേന്ദ്രിയങ്ങളില്‍ ബാക്ടീരിയയും ഫംഗസും കാണപ്പെടുന്നുണ്ട്. എന്നാല്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ ഇവ പെട്ടെന്ന് വളര്‍ന്നു പെരുകുകയും അണുബാധയ്ക്ക് കാരണമായിത്തീരുകയും ചെയ്യുന്നു.

സാധാരണയായി സ്ത്രീകള്‍ പുറത്തു പറയാന്‍ മടിക്കുന്നതും മാരകരോഗങ്ങളായി തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യുന്ന ഒന്നാണ് അണുബാധകള്‍. ഗര്‍ഭിണികള്‍ക്കുണ്ടാകുന്ന അണുബാധ കുഞ്ഞിന്റെ അംഗവൈകല്യത്തിനുവരെ കാരണമാകാം.

പുരുഷന്‍മാരേ അപേക്ഷിച്ച് സ്ത്രീകളുടെ ശാരീരിക പ്രത്യേകതകള്‍ കാരണം ജനനേന്ദ്രിയ ഭാഗത്ത് അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അണുബാധകള്‍ പലതരത്തിലുണ്ടാകാം.

ഗര്‍ഭധാരണം, ജനനേന്ദ്രിയത്തിന്റെ ഘടന, വിയര്‍പ്പ് ഈര്‍പ്പം തുടങ്ങിയവ തങ്ങിനില്‍ക്കുക, ആന്റിബയോട്ടിക്‌സിന്റെ തുടര്‍ച്ചയായ ഉപയോഗം, ഗര്‍ഭനിരോധന ഗുളികകളുടെ ഉപയോഗം എന്നിവയെല്ലാം സ്ത്രീകളില്‍ അണുബാധയ്ക്കു കാരണമായിത്തീരാം. അണുബാധയുടെ ലക്ഷണങ്ങള്‍ പലപ്പോഴും ഒന്നാണെങ്കിലും, അണുബാധയ്ക്കുള്ള കാരണങ്ങള്‍ വ്യത്യസ്തമായി
രിക്കും.

നിങ്ങളുടെ അഭിപ്രായം / ചോദ്യം ഇവിടെ പണക്കുവയ്ക്കുക : https://wa.link/jo2ngq

സ്ത്രീകളില്‍ കൂടുതല്‍

സ്വാഭാവികമായി സ്ത്രീകളുടെ ജനനേന്ദ്രിയങ്ങളില്‍ ബാക്ടീരിയയും ഫംഗസും കാണപ്പെടുന്നുണ്ട്. എന്നാല്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ ഇവ പെട്ടെന്ന് വളര്‍ന്നു പെരുകുകയും അണുബാധയ്ക്ക് കാരണമായിത്തീരുകയും ചെയ്യുന്നു.

മുകളില്‍ പറഞ്ഞ കാരണങ്ങള്‍ക്കൊപ്പം ഇറുകിയ അടിവസ്ത്രങ്ങള്‍, ഈര്‍പ്പം തങ്ങിനില്‍ക്കുക, രോഗപ്രതിരോധ ശേഷി കുറയുക എന്നിവയും അണബാധയ്ക്കു കാരണമാകാറുണ്ട്.

നിങ്ങളുടെ അഭിപ്രായം / ചോദ്യം ഇവിടെ പണക്കുവയ്ക്കുക : https://wa.link/jo2ngq

സാധാരണ കണ്ടുവരുന്ന ലക്ഷണങ്ങള്‍

  1. അസഹ്യമായ ചൊറിച്ചില്‍
  2. വേദന, പുകച്ചില്‍
  3. ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ വേദന
  4. ചെറിയ വൃണങ്ങള്‍ (വെള്ളം നിറഞ്ഞിരിക്കുന്നതുപോലുള്ള ചെറിയ കുമിളകള്‍)
  5. നോക്കിയാല്‍ കാണുന്ന കുരുക്കള്‍
  6. യോനീസ്രവങ്ങള്‍
  7. പ്രമേഹമുള്ളവരിലും അണുബാധ ഉണ്ടാകാം.

ഫംഗസ്

പൂപ്പല്‍ വര്‍ഗത്തില്‍പ്പെട്ട പ്രത്യേക ജൈവഘടകമാണ് ഈ രോഗത്തിനു കാരണം. പെട്ടെന്നുള്ള അസഹ്യമായ ചൊറിച്ചില്‍, തൈരു കടഞ്ഞതുപോലുള്ള ദ്രാവകം യോനിയില്‍ക്കൂടി വരിക, മുറിവുകള്‍ ഉണ്ടാകുക, ചെറിയ തടിപ്പുകള്‍ തുടങ്ങിയവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്.

ചികിത്സയിലൂടെ ഫംഗസ് അണുബാധയ്ക്ക് ശാശ്വത പരിഹാരം സാധ്യമാണ്. ഓയില്‍മെന്റും ഉള്ളില്‍ വയ്ക്കുന്നതിനുള്ള ഗുളികയുമാണ് സാധാരണ നല്‍കുന്നത്. ആവശ്യമെങ്കില്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മരുന്നു കഴിക്കേണ്ടതായുംവരാം.

ലൈംഗിക പങ്കാളിക്കും ഇത് പകരാമെന്നതിനാല്‍ അവര്‍ക്കും ചികിത്സ ആവശ്യമാണ്. ഡോക്ടര്‍ പറയുന്ന സമയത്തോളം മരുന്ന് തുടര്‍ച്ചയായി കഴിക്കണം. അല്ലെങ്കില്‍ രോഗം വീണ്ടും വരുകയും പങ്കാളിയിലേക്ക് പകരുകയും ചെയ്യാം.

നിങ്ങളുടെ അഭിപ്രായം / ചോദ്യം ഇവിടെ പണക്കുവയ്ക്കുക : https://wa.link/jo2ngq

 

വൈറസ്

വൈറസ് മൂലം ഉണ്ടാകുന്ന അണുബാധയില്‍ പ്രധാനപ്പെട്ടതാണ് അരിമ്പാറ രോഗം. ഈ രോഗം കാന്‍സറാണോയെന്ന് തെറ്റിദ്ധരിക്കപ്പെടുകയും അതോര്‍ത്ത് മാനസികപ്രയാസം അനുഭവിക്കുകയും ചെയ്യുന്നവരുടെ എണ്ണം വളരെക്കൂടുതലാണ്. ഇത് അരിമ്പാറപ്പോലെ ജനനേന്ദ്രിയങ്ങള്‍ മുഴുവന്‍ വ്യാപിക്കുന്നു.

കോണ്ടിലോമ അക്യുമുലേറ്റ വൈറസുകളാണ് ഈ രോഗത്തിനു കാരണം.ലൈംഗികബന്ധം, ഗര്‍ഭനിരോധന ഗുളികകളുടെ ഉപയോഗം, ഗര്‍ഭധാരണം എന്നിവയെല്ലാം രോഗം കൂടുന്നതിനു കാരണമാകാം.

ഡോക്ടറെ കണ്ടു പരിശോധിച്ച ശേഷം മാത്രമേ മരുന്നുകള്‍ ഉയോഗിക്കാന്‍ പാടുള്ളൂ. പുറമേ ഉപയോഗിക്കാവുന്ന മരുന്നുകളിലൂടെ അരിമ്പാറ രോഗം പൂര്‍ണമായും മാറ്റാം.

ഹെര്‍പ്പിസ് ടൈപ്പ് 2

വളരെ വേദനാജനകമായ ഒന്നാണ് ഹെര്‍പ്പിസ് ടൈപ്പ് 2. വൈറസാണ് ഈ രോഗത്തിനും കാരണം. ചിക്കന്‍പോക്‌സിന്റെ കുമിളപോലെയും (വെള്ളം നിറഞ്ഞ കുമിളകള്‍) അള്‍സര്‍പോലെയുമാണ് ഇത് കാണപ്പെടുന്നത്.

മൂത്രം ഒഴിക്കുമ്പോള്‍ വേദന, പുകച്ചില്‍, ലൈംഗികബന്ധം വേദനാജനകമാകുക, അള്‍സര്‍ എന്നിവയാണ് ലക്ഷണങ്ങള്‍. പുറമേ പുരട്ടാനുള്ള മരുന്നുകളാണ് സാധാരണ നല്‍കുന്നത്. കുറവില്ലെങ്കില്‍ ആശുപത്രിയില്‍ കിടന്ന് ചികിത്സിക്കേണ്ടതായുംവരാം.

നിങ്ങളുടെ അഭിപ്രായം / ചോദ്യം ഇവിടെ പണക്കുവയ്ക്കുക : https://wa.link/jo2ngq

 

ബാക്ടീരിയ

ബാക്ടീരിയമൂലം ഉണ്ടാകുന്ന ഒന്നാണ് ബാര്‍ത്തൊളിനിറ്റീസ് ആര്‍ത്തവാരംഭം മുതല്‍ ആര്‍ത്തവവിരാമംവരെ ആര്‍ക്കും ഇത് വരാം. സെക്‌സുമായി ഈ രോഗത്തിന് ഒരു ബന്ധവുമില്ല.

വെള്ളം നിറഞ്ഞ മുഴപോലെയാണ് ഇത് കാണപ്പെടുന്നത്. ചിലപ്പോള്‍ അണുബാധവന്ന് വേദന ഉണ്ടാകാം. ചിലരില്‍ മുഴ തന്നെ പൊട്ടിപ്പോകുന്നു.

അല്ലെങ്കില്‍ ഡോക്ടറുടെ സഹായത്തോടെ ഒരു ലഘു ശസ്ത്രക്രിയയിലൂടെ മുഴ പൊട്ടിച്ചു കളയണം. ബാര്‍ത്തൊളീന്‍ ഗ്രന്ഥിക്കുണ്ടാകുന്ന ക്ഷതങ്ങളാണ് ഇതിനു കാരണം. ലൂബ്രിക്കേഷനു സഹായിക്കുന്ന ഗ്രന്ഥിയാണ് ബാര്‍ത്തൊളിനിറ്റീസ്.

പ്രസവസമയത്ത് ഇടേണ്ടിവരുന്ന മുറിവുകള്‍ മൂലം ബാര്‍ത്തൊളിന്‍ ഗ്രന്ഥിക്ക് ക്ഷതങ്ങള്‍ ഉണ്ടാകുകയും, ഈ മുറിവ്് വീര്‍ത്ത് മുഴകളായി മാറുകയും ചെയ്യുന്നു.

ഫോളിക്യുലെയിറ്റീസ്

ജനനേന്ദ്രിയ ഭാഗത്തെ രോമകൂപങ്ങളില്‍ ബാക്ടീരിയയുടെ പ്രവര്‍ത്തനമാണ് ഇതിനു കാരണം. മുഖക്കുരു വരുന്നതുപോലെ ഇടയ്ക്കിടെ കുരുക്കള്‍ വരുന്നതാണ് ലക്ഷണം.

ഈ കുരുക്കള്‍ തനിയെ പോകുന്നതാണ്. എന്നാല്‍ കുരുക്കള്‍ പഴുക്കുകയാണെങ്കില്‍ ആശുപത്രിയില്‍പോയി ലഘു ശസ്ത്രക്രിയയിലൂടെ ഇത് നീക്കം ചെയ്യാവുന്നതാണ്.

ചിലര്‍ക്ക് ആന്റിബയോട്ടിക് മരുന്നുകള്‍ തുടര്‍ച്ചയായി ആറുമാസംവരെ കഴിക്കേണ്ടതായി വന്നേക്കാം.ഇത്തരം അണുബാധയുള്ളവര്‍ രോമം ഷേവ് ചെയ്യരുത്. കട്ട് ചെയ്ത് മാത്രം കളയുക. അല്ലെങ്കില്‍ അണുബാധയുടെ തോത് വര്‍ധിക്കാം.

അണുബാധ വരാതിരിക്കാന്‍ മറ്റെന്തിനേക്കാളും പ്രധാനം വൃത്തിയാണ്. അണുബാധയ്ക്കുള്ള സാഹചര്യങ്ങള്‍ അകറ്റി നിര്‍ത്താന്‍ പ്രത്യേകം ശ്രദ്ധിക്കണം. നമ്മുടെ കാലാവസ്ഥയ്ക്ക് കോട്ടണ്‍ അടിവസ്ത്രങ്ങള്‍ ധരിക്കുന്നതാണ് നല്ലത്.

ദിവസവും അടിവസ്ത്രങ്ങള്‍ മാറാനും നനഞ്ഞ അടിവസ്ത്രങ്ങള്‍ ധരിക്കാതിരിക്കാനും ശ്രദ്ധിക്കണം. മലമൂത്ര വിസര്‍ജനത്തിനുശേഷം ഈര്‍പ്പം നന്നായി ഒപ്പിയെടുത്തശേഷം മാത്രമേ അടിവസ്ത്രം ധരിക്കാവൂ. ആര്‍ത്തവശുചിത്വത്തിലും ഒരു വിട്ടു വീഴ്ചയും അരുത്.

ലൈംഗിക രോഗങ്ങളായ സിഫിലിസ്, വെനേറിയ, ട്രെക്ക് വെനോസ തുടങ്ങിയവയും വജനയിലെ അണുബാധയ്ക്ക് കാരണമാകാം.

ഡോക്ടര്‍ക്കു ലക്ഷണങ്ങളിലൂടെ രോഗം തിരിച്ചറിയാന്‍ കഴിയും. എങ്കിലും യോനീസ്രവമെടുത്ത് പരിശോധിച്ചശേഷം മാത്രമായിരിക്കും ഡോക്ടര്‍ ചികിത്സ നിര്‍ണയിക്കുക.

blogadmin

The author blogadmin

Leave a Response