close

December 2021

ആരോഗ്യം

കൗമാരക്കാരിയുടെ പ്രശ്‌നങ്ങള്‍

 

എന്റെ മകള്‍ക്ക് 14 വയസ്സുണ്ട്. ഈയടുത്ത കാലം മുതല്‍ അവളുടെ സ്വഭാവത്തില്‍ ചില മാറ്റങ്ങള്‍ കാണുന്നു. എപ്പോഴും ദേഷ്യം, എന്തു ചോദിച്ചാലും എടുത്തടിച്ചപോലെ മറുപടി പറയുക, മുറിയടച്ചിരിക്കുക, പറഞ്ഞാലനുസരിക്കാത്ത വിധത്തിലുള്ള വസ്ത്രധാരണം… ഇതിനൊരു പരിഹാരമാര്‍ഗം നിര്‍ദേശിക്കാമോ? എന്തുകൊണ്ടാണ് ഇങ്ങനെ?
ജയശ്രീ, കുന്നംകുളം

ബാഹ്യമായി പ്രകടമാവുന്ന ശാരീരിക വളര്‍ച്ച മാത്രമല്ല കൗമാരം. വളര്‍ച്ചയ്ക്ക് കാരണമായ പലതരം ഹോര്‍മോണുകളുടെ പ്രവര്‍ത്തനഫലമായി, മാനസികവും വൈകാരികവും ലൈംഗികവുമായ ചിന്തകളും കാഴ്ചപ്പാടുകളും കുട്ടികളില്‍ ഉടലെടുക്കുന്നു. ഒപ്പം തന്നിലുണ്ടാകുന്ന മാറ്റങ്ങള്‍ സ്വയം മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും അവര്‍ക്ക് കഴിയുന്നില്ല. മാതാപിതാക്കള്‍ക്ക് തങ്ങളെ മനസ്സിലാവില്ല എന്ന ചിന്താഗതിയും അവരില്‍ വളരുന്നു. ഇതെല്ലാം, വളര്‍ച്ചയുടെ പ്രത്യേകതയാണെന്ന് തിരിച്ചറിയാതെയുള്ള മാതാപിതാക്കളുടെ പ്രതികരണം പ്രശ്‌നങ്ങള്‍ രൂക്ഷമാക്കുന്നു.

വേഗം വളരുന്ന ശരീരം
ബാല്യകാലം തീരുന്നതിനുമുമ്പേ എത്തുന്ന ആര്‍ത്തവാരംഭം പല പെണ്‍കുട്ടികള്‍ക്കും സ്വഭാവ വ്യതിയാനങ്ങള്‍ക്ക് കാരണമാവുന്നു. 10 വയസ്സിനു മുമ്പേ ആര്‍ത്തവം തുടങ്ങുന്നത് ഇന്ന് സാധാരണമാണ്. ഇതിനു മുന്നോടിയായിട്ടുള്ള ശാരീരിക വളര്‍ച്ച 7-8 വയസ്സാകുമ്പോഴേക്കും തുടങ്ങുന്നു. അമിത രക്തസ്രാവം, ക്രമംതെറ്റിയുള്ള ആര്‍ത്തവം എന്നിവ സൂചിപ്പിക്കുന്നത് താളം തെറ്റിയ ഹോര്‍മോണ്‍ പ്രവര്‍ത്തനമാണ്. ഈ ശാരീരിക-മാനസിക മാറ്റങ്ങള്‍ക്ക് പ്രധാന കാരണം ഇന്നത്തെ തെറ്റായ ഭക്ഷണരീതിയാണ്. ഓരോ കാലാവസ്ഥയ്ക്കും അനുയോജ്യമായ ഭക്ഷണം എന്നതാണ് ശരിയായ ആരോഗ്യത്തിന്റെ അടിസ്ഥാനം. നാടന്‍ പഴങ്ങള്‍, ഇലക്കറികള്‍, കടല്‍മത്സ്യം എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

പ്രഭാതഭക്ഷണം വേണ്ട അളവില്‍ കഴിക്കാത്ത കുട്ടിയുടെ തലച്ചോറിന് ആവശ്യമായ ഊര്‍ജം ലഭിക്കാതെ പോകുന്നു. ഊര്‍ജസ്വലത, ഓര്‍മശക്തി, ശ്രദ്ധിക്കാനുള്ള കഴിവ്, ഉത്സാഹം, സന്തോഷം എന്നിവ നിലനിര്‍ത്തുന്നത് തലച്ചോറിലെ പ്രത്യേകതരം കോശങ്ങളുടെ പ്രവര്‍ത്തനഫലമായാണ്. ഊര്‍ജം ലഭിക്കാതെ വരുമ്പോള്‍ ഈ കോശങ്ങള്‍ സമ്മര്‍ദം വര്‍ധിപ്പിക്കാനുപകരിക്കുന്നതരം ഹോര്‍മോണുകള്‍ പുറപ്പെടുവിക്കുന്നു. ഈ രാസപ്രവര്‍ത്തനങ്ങളുടെ ഫലമായി സമ്മര്‍ദം കൂടുക മാത്രമല്ല, ആത്മവിശ്വാസം കുറയുകകൂടി ചെയ്യുന്നു. സ്‌കൂള്‍വിട്ട് ക്ഷീണിച്ച് വീട്ടിലെത്തുന്ന കുട്ടികള്‍ ദേഷ്യം, എതിര്‍പ്പ് എന്നീ സ്വഭാവങ്ങള്‍ പ്രകടിപ്പിക്കുന്നു.

വളര്‍ച്ചയുടെ ഭാഗമായുള്ള ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍മൂലം മുഖക്കുരു, കറുത്ത പാടുകള്‍, കരുവാളിപ്പ് എന്നീ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു. മുതിര്‍ന്നവര്‍ക്ക് വളരെ നിസ്സാരമായി തോന്നാവുന്ന ഈ പ്രശ്‌നങ്ങള്‍ കൗമാരക്കാരുടെ ആത്മവിശ്വാസത്തെ സാരമായി ബാധിക്കുന്നു. ഇത്തരം കാര്യങ്ങള്‍ പങ്കുവെക്കാനാവാതെ രഹസ്യമായി വേദന തിന്നുന്ന കൗമാരക്കാര്‍ ചെറിയ കാര്യങ്ങള്‍ക്കുപോലും പൊട്ടിത്തെറിച്ചേക്കാം.

കുറ്റെപ്പടുത്തലുകളും വഴക്കുമല്ല പക്വതേയാെടയുള്ള സമീപനമാണ് കൗമാരക്കാര്‍ക്ക് േവണ്ടത്.

 അവരിേലക്ക് ഇറങ്ങിെച്ചന്ന് ആശങ്കകെളയും സ്വപ്‌നങ്ങെളയും മനസ്സിലാക്കി അവര്‍െക്കാരു താങ്ങായി നില്‍ക്കുക എന്നതു ഏെറ ്രശമകരമായ ഒന്നാണ്. സ്‌നേഹത്തോടെ, സംയമനത്തോടെ, സഹനശക്തിയോടെ കാര്യങ്ങള്‍ കാണാനും, കൗമാരക്കാര്‍ക്ക് മാതൃക കാണിക്കാനും മാതാപിതാക്കള്‍ തയ്യാറാവണം.

പെണ്‍കുട്ടികളുടെ സുരക്ഷിതത്വത്തെക്കുറിച്ചുള്ള ആശങ്കമൂലം വല്ലാതെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന അമ്മമാരുണ്ട്. ഇത് കുട്ടികളില്‍ ശത്രുത വളര്‍ത്തുന്നു. അവര്‍ക്കേറ്റവും പ്രിയപ്പെട്ടത് അവരുടെ വീടാണെന്നും മാതാപിതാക്കള്‍ അവര്‍ക്ക് താങ്ങായി എപ്പോഴും ഉണ്ടാകുമെന്നുമുള്ള വിശ്വാസമാണ് ഉണ്ടാക്കേണ്ടത്.
read more
ആരോഗ്യംചോദ്യങ്ങൾലൈംഗിക ആരോഗ്യം (Sexual health )

ആര്‍ത്തവപൂര്‍വ അസ്വസ്ഥത

ആര്‍ത്തവ ദിവസങ്ങള്‍ക്കു മുന്നോടിയായി സ്ത്രീകള്‍ക്കുണ്ടാകുന്ന മാനസിക അസ്വസ്ഥതകളാണ് പ്രീ മെനസ്ട്രല്‍ സിന്‍ഡ്രോം. ഡിപ്രഷന്‍, പെട്ടെന്ന് ദേഷ്യംവരിക, ഇടയ്ക്കിടെ ദുഖിതയാകുക, വിശപ്പില്ലായ്മ അനുഭവപ്പെടുക, തലവേദനയുണ്ടാകുക തുടങ്ങിയവ പി.എം.എസിന്റെ ലക്ഷണങ്ങളാണ്.

ആര്‍ത്തവത്തിന് മുന്നോടിയായി തലച്ചോറിലുണ്ടാകുന്ന വ്യതിയാനങ്ങളാണ് പി.എം.എസിന് കാരണം. ഇതുമൂലമുള്ള അവശതകള്‍ ഇല്ലാതാക്കുന്നതിന് മരുന്നുകളൊന്നും കണ്ടെത്തിയിട്ടില്ല. തലച്ചോറിലെ എന്‍ഡോര്‍ഫിന്‍ എന്ന ഹോര്‍മോണിന്റെ ഉത്പാദനം കുറയ്ക്കുകവഴി അവശതകള്‍ ഏറെക്കുറെ ഒഴിവാക്കാമെന്ന് കണ്ടെത്തിയിട്ടുണ്ട്. കാല്‍സ്യം അടങ്ങിയ ഭക്ഷണം ഈ ഹോര്‍മോണ്‍ ഉത്പാദനത്തെ സഹായിക്കും. വെള്ളം ധാരാളം കുടിക്കുക, കോഫി, മദ്യം, കോള എന്നിവയുടെ ഉപയോഗം കുറയ്ക്കുക എന്നിവ ചില പരിഹാരമാര്‍ഗ്ഗങ്ങളാണ്.

ഈസമയങ്ങളില്‍ മാനസിക ഉല്ലാസം നല്‍കുന്ന കാര്യങ്ങളില്‍ ഏര്‍പ്പെടാന്‍ ശ്രമിക്കുകയാണ് ഉചിതം. പി.എം.എസിന്റെ ലക്ഷണങ്ങള്‍ ആദ്യം തിരിച്ചറിയുകയാണ് വേണ്ടത്. ഭര്‍ത്താവിനോടും മറ്റും ഇക്കാലയളവിലുണ്ടാകുന്ന അസ്വസ്ഥകള്‍ വിശദമാക്കുന്നത് പരസ്പരം കൂടുതല്‍ മനസിലാക്കി ഇടപഴുകുന്നതിന് സഹായിക്കും.

read more
ആരോഗ്യംഓവുലേഷന്‍ചോദ്യങ്ങൾ

ഹോര്‍മോണ്‍ ചികിത്സ

46 വയസ്സുള്ള വീട്ടമ്മയാണ്. കുറച്ചു മാസങ്ങളായി വല്ലാതെ വിയര്‍ത്തു കുളിക്കുന്നു. പ്രത്യേകിച്ച് രാത്രിയില്‍. ശരീരമാസകലം ചൂടു കയറുന്നതുപോലെ തോന്നും. ഇടവിട്ട് നെഞ്ചിടിപ്പുണ്ട്. ഡോക്ടറെ കാണിച്ചപ്പോള്‍ ആറുമാസം ഹോര്‍മോണ്‍ ഗുളികകള്‍ കഴിക്കാന്‍ തന്നു. ഇതു കഴിച്ചാല്‍ കുഴപ്പമുണ്ടോ? മറ്റെന്തെങ്കിലും ചികിത്സയുണ്ടോ?

സുസ്മിത, ആലുവ

45-52 വയസ്സിനിടയിലാണ് ആര്‍ത്തവ വിരാമം ഉണ്ടാവുന്നതെങ്കിലും അതിനു മുമ്പേയുള്ള എട്ടു പത്തു വര്‍ഷങ്ങള്‍ സ്ത്രീ ജീവിതത്തില്‍ ഒരു പരിണാമത്തിന്റെ കാലമാണ്. ഇക്കാലത്ത് സ്വാഭാവിക ഹോര്‍മോണിന്റെ വ്യതിയാനങ്ങള്‍ മൂലമുണ്ടാവുന്ന രാസപരിണാമങ്ങള്‍ പല ശാരീരിക, മാനസിക, വൈകാരിക അസ്വസ്ഥതകളും ഉണ്ടാക്കാറുണ്ട്. ഇത് സ്ത്രീയുടെ ദൈനംദിന ജീവിത ഗുണനിലവാരത്തെ സാരമായി ബാധിക്കുന്നു. സമയോചിതമായ ഇടപെടലുകളിലൂടെ ഇതുമൂലമുണ്ടാകാവുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവും.

ചികിത്സ തുടങ്ങുന്നതിനു മുമ്പേ വിശദമായ വൈദ്യ പരിശോധന വേണം. മുമ്പുണ്ടായിട്ടുള്ള രോഗങ്ങളുടെ വിശദ വിവരം, കഴിച്ച മരുന്നുകളുടേയും, അതുമൂലം എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായിട്ടുണ്ടെങ്കില്‍ അതിന്റെയും വിവരങ്ങള്‍ ഡോക്ടറോട് പറയണം. ഗൈനക്കോളജിസ്റ്റിനെ കാണുമ്പോള്‍ ഗര്‍ഭസംബന്ധമായ രോഗവിവരങ്ങള്‍ മാത്രം പറഞ്ഞാല്‍ പോര.

സ്തനങ്ങളില്‍ എന്തെങ്കിലും രോഗമുണ്ടോ എന്നറിയാനായി മാമ്മോഗ്രാം പരിശോധന നടത്തണം. വിശദമായ രക്തപരിശോധനയില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവും കൊളസ്‌ട്രോള്‍, മറ്റു കൊഴുപ്പിന്റെ വിശദവിവരം എന്നിവയും അറിയേണ്ടതാണ്. ഗര്‍ഭാശയഗള ക്യാന്‍സര്‍ ഉണ്ടോ എന്നറിയാനുള്ള പാപ് സ്മിയര്‍ ടെസ്റ്റ് നടത്തിയിരിക്കണം.

കരള്‍ രോഗം വന്നിട്ടുള്ളവര്‍, രക്തം കട്ടപിടിക്കുന്ന രോഗമുള്ളവര്‍, കാരണമില്ലാതെ രക്തസ്രാവമുള്ളവര്‍, സ്തനങ്ങളില്‍ അര്‍ബുദരോഗമുള്ളവര്‍, അടുത്ത രക്തബന്ധമുള്ളവരില്‍ അര്‍ബുദ രോഗമുണ്ടായിട്ടുള്ളവര്‍ തുടങ്ങിയ പ്രശ്‌നമുള്ളവര്‍ക്ക് ഹോര്‍മോണ്‍ ചികിത്സ നടത്താനാവില്ല. ഹോര്‍മോണ്‍ ഗുളിക കഴിക്കാനാവാത്തവരില്‍ ഇതിന്റെ വകഭേദമായ ഗുളികകള്‍ ലഭ്യമാണ്. ഇവയുടെ ഉപയോഗം യോനിയിലെ വരള്‍ച്ച മൂലമുണ്ടാകുന്ന ലൈംഗിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ്.

കഴിക്കുന്ന തരം ഗുളികകള്‍ക്ക് പുറമേ, പുരട്ടാനുള്ള ക്രീമുകള്‍ ലഭ്യമാണ്. ഇവ സുരക്ഷിതമാണ്. ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കാവുന്ന ഹോര്‍മോണ്‍ അടങ്ങിയ ഉപാധികളും ലഭ്യമാണ്. ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ല. മാത്രമല്ല ആര്‍ത്തവ ക്രമക്കേടുകള്‍ക്കും അമിത രക്തസ്രാവത്തിനും പ്രതിവിധിയുമാണിത്.

മറ്റു ചികിത്സാ മാര്‍ഗങ്ങള്‍
പ്രകൃതിദത്തമായ ഹോര്‍മോണ്‍ അടങ്ങിയിട്ടുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഗുണം ചെയ്യും. ചേന, ചേമ്പ്, കാച്ചില്‍ എന്നിവയില്‍ പ്രകൃതിദത്തമായ ഹോര്‍മോണ്‍ ധാരാളം അടങ്ങിയിട്ടുണ്ട്. സോയാബീന്‍ ഉപയോഗിക്കുന്നതും നല്ലതാണ്.

ഭക്ഷണരീതിയിലും മാറ്റം വരുത്തണം. അരിയാഹാരം അമിതമായി കഴിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുക. കുറച്ച് ചോറ്, ചോറിന്റെ ഇരട്ടി മുളപ്പിച്ച പയറു വര്‍ഗങ്ങള്‍, പച്ചക്കറികള്‍, സസ്യാഹാരം എന്ന രീതിയിലുള്ള പ്രതിരോധത്തിലൂന്നിയ ജീവിതരീതി തുടരേണ്ടതാണ്.

read more
ആരോഗ്യംചോദ്യങ്ങൾ

അയേണ്‍ ഗുളിക കഴിക്കുമ്പോള്‍

പത്താം ക്ലാസില്‍ പഠിക്കുന്ന എന്റെ മകള്‍ക്ക് എപ്പോഴും ക്ഷീണവും തളര്‍ച്ചയുമാണ്. ഏകദേശം ഒരു വര്‍ഷത്തോളമായി ഇങ്ങനെ. അയേണ്‍ ഗുളികകള്‍ സ്ഥിരമായി നല്‍കുന്നത് നന്നായിരിക്കുമോ?
ഷോണിമ, തൃശ്ശൂര്‍

ശരീരത്തിനാവശ്യമായ പോഷണം ഭക്ഷണത്തിലൂടെ ലഭിക്കാത്തതാണ് മിക്കവരിലും ക്ഷീണത്തിനുള്ള കാരണം. ഊര്‍ജം, പ്രോട്ടീന്‍ എന്നിവയോടൊപ്പം ജീവകങ്ങളും ധാതുലവണങ്ങളും ശരീരത്തിന് ആവശ്യമാണ്. ധാതുലവണങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നായ അയേണിന്റെ കുറവോ അഭാവമോ മൂലമുള്ള വിളര്‍ച്ചയാണ് ക്ഷീണത്തിനുള്ള കാരണം.

ന്യൂറോണുകള്‍ തമ്മില്‍ പുതിയ കണക്ഷന്‍ ഉണ്ടാവുന്ന സമയമാണ് കൗമാരം. ഓര്‍മശക്തി രൂപപ്പെടുന്നത് ഇത്തരം കണക്ഷനുകളിലൂടെയാണ്. രാസ സന്ദേശ വാഹകരായ കെമിക്കലുകളുടെ പ്രവര്‍ത്തനത്തിന് വേണ്ട അളവിലുള്ള അയേണ്‍ ലഭ്യമാവണം. ബുദ്ധിപരമായ പിന്നോക്കാവസ്ഥയുടെ കാരണം കൗമാരപ്രായത്തിലുള്ള അയേണിന്റെ കുറവാണ്.

ഇരുമ്പുസത്തു കൂടുതലടങ്ങിയിട്ടുള്ള ആഹാര പദാര്‍ത്ഥങ്ങള്‍ ഉള്‍പ്പെടുത്തുക. ഇലക്കറികള്‍, മുരിങ്ങയില, പാലക്, പഴവര്‍ഗങ്ങള്‍, എള്ള്, കൂവരക്, ഈന്തപ്പഴം, കരുപ്പെട്ടി, ധാന്യങ്ങള്‍, അരിയുടെ തവിട്, ബീന്‍സ്, സോയാബീന്‍സ്, മീന്‍, ഇറച്ചി, മുട്ടയുടെ മഞ്ഞക്കരു എന്നിവയെല്ലാം അയേണ്‍ സ്രോതസ്സുകളാണ്.

പ്രഭാത ഭക്ഷണേത്താെടാപ്പം ചായയോ, കാപ്പിയോ കുടിക്കുമ്പോള്‍ ആഹാരത്തിലെ മുക്കാല്‍ഭാഗം അയേണും വലിച്ചെടുക്കുന്നത് തടസ്സപ്പെടുന്നു. ആഹാരേത്താടൊപ്പം പഴങ്ങള്‍ കഴിച്ചാല്‍, അതിലുള്ള വിറ്റാമിന്‍ സി അയേണിന്റെ ലഭ്യത കൂട്ടുന്നു.

ആവശ്യത്തിനു അയേണ്‍ ലഭിക്കാതെയായാല്‍ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കുറഞ്ഞ് വിളര്‍ച്ച എന്ന രോഗാവസ്ഥയുണ്ടാവും. കേരളത്തില്‍ നടത്തിയ പഠനങ്ങളില്‍ 60 ശതമാനത്തോളം സ്ത്രീകളിലും പെണ്‍കുട്ടികളിലും, 20 ശതമാനത്തോളം ആണ്‍കുട്ടികളിലും വിളര്‍ച്ചയുള്ളതായി കണ്ടു. വിളര്‍ച്ച നിശ്ശബ്ദമായി മാത്രം ആദ്യ ഘട്ടത്തില്‍ പ്രതിഫലിക്കുന്നതിനാല്‍ കണ്ടുപിടിക്കാനാവാതെ വരുന്നു. പഠനത്തിനുള്ള താല്പര്യം കുറയുന്നു. ക്ലാസില്‍ ശ്രദ്ധിക്കാനും പാഠങ്ങള്‍ വായിച്ചു മനസ്സിലാക്കാനും, ശരിയായി ഓര്‍മിക്കാനും കഴിയാത്തതുമൂലം പഠനത്തില്‍ പിന്നോക്കാവസ്ഥയുണ്ടാവുന്നു. തലച്ചോറിനാവശ്യമായ ഊര്‍ജം കുറയുന്നതുമൂലമാണിത്. തുടര്‍ന്ന് കൈകാല്‍ കഴപ്പ്, ക്ഷീണം, അമിതഉറക്കം, ഉത്സാഹമില്ലായ്മ എന്നിവ ഉണ്ടാവുന്നു. ഈ അവസരത്തിലെങ്കിലും ശരിയായി അയേണ്‍ ലഭിക്കാതെ വന്നാല്‍ കിതപ്പ്, നെഞ്ചിടിപ്പ്, തലകറക്കം, വിശപ്പില്ലായ്മ, ഓക്കാനം തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാവുന്നു. കൗമാരക്കാരിലുണ്ടാവുന്ന അകാരണമായ ദേഷ്യം തുടങ്ങിയ സ്വഭാവ വ്യതിയാനങ്ങളുടേയും ഒരു കാരണം വിളര്‍ച്ചയാണ്.

പ്രതിവിധി
അയേണ്‍ ഗുളികകള്‍ കഴിക്കുന്നതാണ് അയേണിന്റെ ലഭ്യത ഉറപ്പു വരുത്താനുള്ള മാര്‍ഗം. നല്ല ആഹാരം കഴിക്കുന്ന, പ്രശ്‌നങ്ങളൊന്നുമില്ലാത്ത കൗമാരക്കാര്‍ക്കും അയേണ്‍ ഗുളിക കൊടുക്കുന്നതാണ് നല്ലത്. മജ്ജയിലും കരളിലും ആവശ്യത്തിനുള്ള അയേണ്‍ ഉണ്ടെന്ന് ഉറപ്പാക്കാന്‍ ഇത് സഹായിക്കും. അയേണിനോടൊപ്പം ഫോളിക് ആസിഡ്, സിങ്ക്, ബി വിറ്റാമിന്‍ എന്നിവയുള്ള മള്‍ട്ടി വിറ്റാമിന്‍ ഗുളികകള്‍ ലഭ്യമാണ്. മൂന്നു മാസമെങ്കിലും തുടര്‍ച്ചയായി ഗുളികകള്‍ കൊടുക്കണം. അയേണ്‍ കഴിക്കുമ്പോള്‍ മലം കറുത്ത നിറത്തില്‍ പോകുന്നതൊഴിച്ചാല്‍ മറ്റു പ്രശ്‌നങ്ങള്‍ ഉണ്ടാവാറില്ല. ഹീമോഗ്ലാബിന്റെ അളവ് നോര്‍മല്‍ ആണെങ്കില്‍ കൂടി ആഴ്ചയില്‍ ഒരു ദിവസം അയേണ്‍ ഗുളിക കഴിക്കുന്നതും നല്ലതാണ്.

read more
ആരോഗ്യംഓവുലേഷന്‍ഗര്‍ഭധാരണം (Pregnancy)

പി.സി.ഒ.ഡി.യെ പേടിക്കേണ്ട

ഇന്നത്തെ ചെറുപ്പക്കാരികളുടെ പേടിസ്വപ്നങ്ങളിലൊന്നാണ് പോളി സിസ്റ്റിക് ഓവേറിയന്‍ ഡിസീസ് (പി.സി.ഒ.ഡി.). ഇതേക്കുറിച്ച് മനസ്സിലാക്കാന്‍ ആര്‍ത്തവത്തെക്കുറിച്ചും അതിലുണ്ടാകുന്ന വ്യത്യാസങ്ങളെക്കുറിച്ചും പെണ്‍കുട്ടികളും അച്ഛനമ്മമാരും ചിലത് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

ഒരു സ്ത്രീയുടെ പ്രധാന ഉത്പാദനാവയവങ്ങള്‍ ഗര്‍ഭപാത്രം, അണ്ഡാശയം, അണ്ഡവാഹിനി നാളം എന്നിവയാണ്. ഇതിനെല്ലാം പുറമേ ഇതിന്റെയെല്ലാം പ്രവര്‍ത്തനം നിയന്ത്രിക്കുന്ന വേറൊരു പ്രധാനകേന്ദ്രവും ഉണ്ട്. മസ്തിഷ്‌കത്തില്‍ സ്ഥിതിചെയ്യുന്ന രണ്ട് എന്‍ഡോക്രൈന്‍ ഗ്രന്ഥികളാണവ. പിറ്റിയൂട്ടറിയും ഹൈപ്പോതലാമസും.

പെണ്‍കുട്ടി ഋതുമതിയാകുന്നത് ഗര്‍ഭപാത്രം ഗര്‍ഭം ധരിക്കാനും അണ്ഡാശയം അണ്ഡത്തെ ഉത്പാദിപ്പിക്കാനും തയ്യാറായി എന്ന സൂചനയാണ്. സാധാരണരീതിയില്‍ ഒരു മാസത്തില്‍, അതായത് 28-30 ദിവസത്തിനുള്ളില്‍ ഒരു അണ്ഡം ഉത്പാദിപ്പിക്കപ്പെടുന്നു. അണ്ഡോത്പാദന സമയത്ത് ഹോര്‍മോണുകളുടെ പ്രവര്‍ത്തനംമൂലം ഗര്‍ഭപാത്രത്തിന്റെ ഉള്ളിലെ എന്‍ഡോമെട്രിയം എന്ന സ്തരത്തിന് കട്ടികൂടുന്നു. അണ്ഡം ഉത്പാദിപ്പിച്ച് 14 ദിവസം കഴിയുമ്പോഴേക്കും കട്ടികൂടിയ എന്‍ഡോമെട്രിയം ഗര്‍ഭാശയത്തില്‍നിന്ന് അടര്‍ന്ന് ആര്‍ത്തവരക്തമായി പുറത്തുവരുന്നു. ഈ പ്രക്രിയ ഓരോ മാസവും ആവര്‍ത്തിക്കുന്നു. ഇതിനെയാണ് ആര്‍ത്തവം എന്നുപറയുന്നത്. സാധാരണരീതിയില്‍ നാലുമുതല്‍ ഏഴുദിവസംവരെ രക്തസ്രാവം ഉണ്ടായിരിക്കും.

പിറ്റിയൂട്ടറിയിലും ഹൈപ്പോതലാമസിലുംനിന്ന് ഉത്പാദിപ്പിക്കുന്ന ഹോര്‍മോണുകളാണ് അണ്ഡോത്പാദനത്തെ നിയന്ത്രിക്കുന്നത്. ഈ ഹോര്‍മോണുകള്‍ ശരിയായരീതിയില്‍ ഉത്പാദിപ്പിക്കപ്പെടുമ്പോള്‍ അണ്ഡം കൃത്യമായി ഉണ്ടാകുന്നു. എപ്പോള്‍ അതിന് ഏറ്റക്കുറച്ചില്‍ ഉണ്ടാകുന്നുവോ അപ്പോള്‍ അണ്ഡത്തിന്റെ ഉത്പാദനത്തെയും അത് ബാധിക്കുന്നു. അത് ഒരു രോഗമായി കണക്കാക്കുന്നത് തെറ്റാണ്.

മസ്തിഷ്‌കത്തെ നിയന്ത്രിക്കുന്നത് മനസ്സാണെന്ന് പറയുന്നത് ഒരു പരിധിവരെ ശരിയാണ്. നമ്മുടെ മനസ്സിലൂടെ തലച്ചോറില്‍ എത്തുന്ന എല്ലാവികാരങ്ങളും ഈ ഹോര്‍മോണുകളുടെ അട്ടിമറിക്ക് കാരണമായിത്തീരുന്നു. ഇന്നത്തെ ജീവിതത്തിലെ പിരിമുറുക്കം, ഭക്ഷണരീതി, താളംതെറ്റിയ ജീവിതക്രമം എല്ലാം ഇതിന് കാരണമാണ്.

അണ്ഡം ശരിയായി ഉത്പാദിപ്പിക്കപ്പെടാതിരിക്കുമ്പോള്‍ അണ്ഡാശയത്തില്‍നിന്ന് അണ്ഡം ശരിയായി പുറത്തുവരുന്നില്ല. മാത്രമല്ല, അണ്ഡം ഉണ്ടായി പുറത്തുവരുന്നതിനുപകരം ചെറിയ ചെറിയ സിസ്റ്റ് ഉണ്ടാകുന്നു. ദ്രാവകം നിറഞ്ഞ ഒരു മുട്ട എന്നുമാത്രമേ സിസ്റ്റിന് അര്‍ഥമുള്ളൂ. അത്തരം ഒട്ടേറെ സിസ്റ്റുകളാണ് അണ്ഡാശയത്തില്‍ ഉണ്ടാകുന്നത്. അങ്ങനെ സിസ്റ്റുകൊണ്ട് മൂടപ്പെട്ട അണ്ഡാശയത്തെയാണ് പോളിസിസ്റ്റിക് ഓവറി എന്നുപറയുന്നത്. അതായത് ദ്രാവകംനിറഞ്ഞ മുട്ടകള്‍ ചെറിയ മുത്തിന്റെ വലിപ്പത്തില്‍ -വലിപ്പം അല്‍പ്പം കൂടിയും കുറഞ്ഞും ഇരിക്കും- അണ്ഡാശയത്തിന്റെ മുകളില്‍ പരന്നുകിടക്കുന്നു.

അണ്ഡാശയം ഇങ്ങനെ പോളിസിസ്റ്റിക്കായി മാറുമ്പോള്‍ അണ്ഡം കൃത്യമായി ഉത്പാദിപ്പിക്കപ്പെടാത്തതുകൊണ്ട് ആര്‍ത്തവം ക്രമംതെറ്റുന്നു. ചിലര്‍ക്ക് ഇതുകൂടാതെ അമിതവണ്ണം, മുഖത്തും നാഭിഭാഗത്തും കൈയിലും കാലിലും അധിക രോമവളര്‍ച്ച എന്നിവയും കാണപ്പെടുന്നു. ഇതെല്ലാം ചേര്‍ത്താണ് പോളി സിസ്റ്റിക് ഓവേറിയന്‍ സിന്‍ഡ്രോം അഥവാ പോളി സിസ്റ്റിക് ഓവേറിയന്‍ ഡിസീസ് (പി.സി.ഒ.ഡി.) എന്നുപറയുന്നത്.

എങ്ങനെ ഇതിനെ കൈകാര്യംചെയ്യണം?

ആദ്യമായി മനസ്സിലാക്കേണ്ട കാര്യം ആര്‍ത്തവം തുടങ്ങിക്കഴിഞ്ഞാല്‍ അടുത്തമാസംമുതല്‍തന്നെ അത് കൃത്യമായി വന്നുകൊള്ളണമെന്ന് നിര്‍ബന്ധമില്ല എന്നതാണ്.

read more
ആരോഗ്യംചോദ്യങ്ങൾ

സ്ത്രീകളിലെ പുതുതലമുറ രോഗങ്ങൾ

ഈ രോഗങ്ങളെക്കുറിച്ച് അധികം കേട്ടിരിക്കണമെന്നില്ല. പക്ഷേ ഇത് നമുക്കിടയില്‍ വ്യാപകമാകുകയാണ്. നാല് പുതിയ രോഗങ്ങളെക്കുറിച്ച് അറിയാം…

ആധുനിക രോഗങ്ങളുടെ കൂട്ടത്തില്‍ അധികം ശ്രദ്ധിക്കപ്പെടാതെകിടക്കുന്ന ചില ആരോഗ്യപ്രശ്‌നങ്ങളുണ്ട്. ഇവയില്‍ പലതിന്റെയും വ്യക്തമായ കാരണം കണ്ടെത്താന്‍ നമുക്കായിട്ടില്ല. എന്നാല്‍, സമൂഹത്തില്‍, നമ്മള്‍ക്കിടയില്‍ ഇവയെ തൊട്ടറിയാന്‍ നമുക്ക് കഴിയുന്നുണ്ട്. പുതിയ രോഗങ്ങളെക്കുറിച്ചുള്ള വ്യാപകമായ അവബോധവും നൂതന പരിശോധനാ മാര്‍ഗങ്ങളുമാണ് ഇവയെ മറനീക്കിപ്പുറത്തുകൊണ്ടുവന്നത്. ഉത്തരം കിട്ടാത്ത രോഗദുരിതങ്ങളുമായി ജീവിതം തള്ളിനീക്കുന്ന പലര്‍ക്കും തങ്ങളുടെ രോഗത്തിന് ഒരു പേരുണ്ടെന്നും ചികിത്സയുണ്ടെന്നുമൊക്കെ അറിയുന്നതുതന്നെ ആശ്വാസമായിരിക്കും. സ്ത്രീകളുടെ ഇടയില്‍ കണ്ടുവരുന്ന നാല് പുതിയ രോഗങ്ങളെ പരിചയപ്പെടാം.

സിസ്റ്റമിക് ലൂപ്‌സ് എറിത്തമോറ്റസസ് (എസ്.എല്‍.ഇ.)
രോഗത്തിന്റെ പേര് കേള്‍ക്കുമ്പോള്‍ അപരിചിതത്വം തോന്നാമെങ്കിലും എസ്.എല്‍.ഇയ്ക്ക് നമ്മളോട് അത്ര പരിചയക്കുറവൊന്നുമില്ല. ഈ സന്ധിവാതരോഗം നേരിയ തോതിലാണെങ്കിലും ഇന്ത്യയിലും കാണപ്പെടുന്നുണ്ട്. ഡല്‍ഹിയില്‍ നടത്തിയ പഠനം തെളിയിച്ചത് ഇന്ത്യയിലെ രോഗനിരക്ക് ഒരു ലക്ഷത്തിന് 3.2 ആണെന്നാണ്. 20-നും 50-നും ഇടയ്ക്ക് പ്രായമുള്ള സ്ത്രീകളിലാണ് രോഗസാധ്യത കൂടുതല്‍.

രക്ഷിേക്കണ്ടവര്‍ തെന്ന ശിക്ഷിക്കുേമ്പാള്‍

സന്ധികള്‍ക്കു പുറമെ ശരീരത്തിലെ മിക്കവാറും എല്ലാ സുപ്രധാന ആന്തരാവയവങ്ങളെയും ബാധിച്ച് പ്രവര്‍ത്തന തകരാറുകള്‍ ഉണ്ടാക്കാന്‍ എസ്.എല്‍.ഇയ്ക്ക് കഴിയും. രോഗമുണ്ടാകുവാനുള്ള കാരണം വിചിത്രമാണ്. ശരീരത്തെ രോഗാണുക്കളില്‍നിന്നും സംരക്ഷിച്ചു നിര്‍ത്തുന്ന കാവല്‍ഭടന്മാരായ ആന്റിബോഡികള്‍ നമ്മുടെ ശരീരത്തിനെതിരായിത്തന്നെ പ്രവര്‍ത്തിക്കുന്ന അസാധാരണമായ സ്ഥിതിവിശേഷമാണ് എസ്.എല്‍.ഇയ്ക്ക് കാരണം. രക്ഷിക്കേണ്ടവര്‍ തന്നെ ശിക്ഷിക്കുന്ന ദുരന്തം. പാരമ്പര്യത്തിന്റെ സ്വാധീനംമൂലം രോഗമുണ്ടാകാനുള്ള സാധ്യതയേറിയവരില്‍ പല കാരണങ്ങള്‍കൊണ്ടും എസ്.എല്‍.ഇ.യുടെ ലക്ഷണങ്ങള്‍ ഉണ്ടാകാം. നിരന്തരം സൂര്യപ്രകാശം ഏല്‍ക്കുന്നവരില്‍ അള്‍ട്രാ വയലറ്റ് പ്രകാശകിരണങ്ങള്‍ രോഗസാധ്യത കൂട്ടുന്നു. വൈറസ് രോഗാണുബാധയെത്തുടര്‍ന്നും എസ്.എല്‍.ഇ. ഉണ്ടാകാം. ഹോര്‍മോണ്‍ വ്യതിയാനങ്ങളും കാരണമായേക്കാം. ഗര്‍ഭനിരോധനഗുളികകളുടെ ഉപയോഗവും ഈസ്ട്രജന്‍ ഉപയോഗിച്ചുള്ള ചികിത്സയുമൊക്കെ എസ്.എല്‍.ഇയ്ക്ക് കാരണമായേക്കാം.

മുഖെത്ത പാടുകള്‍

മുഖത്തും കവിളിലും മൂക്കിലുമായി പരന്നുകിടക്കുന്ന ചിത്രശലഭാകൃതിയിലുള്ള ചുവന്നു തടിച്ച പാടുകള്‍ എസ്.എല്‍.ഇ.യുടെ സുപ്രധാന ലക്ഷണമാണ്. മിക്കവാറും എല്ലാ അവയവങ്ങളെയും എസ്.എല്‍.ഇ. ബാധിക്കാം. സന്ധിവേദനകളാണ് എസ്.എല്‍.ഇ.യുടെ മറ്റൊരു പ്രധാന ലക്ഷണം. പേശികളുടെ വേദനയും ബലക്ഷയവുമാണ് രോഗികള്‍ അഭിമു ഖീകരിക്കുന്ന മറ്റൊരു പ്രശ്‌നം. 30 ശതമാനം എസ്.എല്‍.ഇ. രോഗികള്‍ക്കും ശരീരമാസകലം വേദനയനുഭവപ്പെടുന്ന ഫൈബ്രോമയാള്‍ജിയയുടെ പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്.
ചെവി, കഴുത്ത്, കൈകള്‍ തുടങ്ങിയ ഭാഗങ്ങളിലും പാടുകള്‍ ഉണ്ടാകാം. ചര്‍മത്തിലെ പാടുകള്‍ സൂര്യപ്രകാശമേല്‍ക്കുമ്പോള്‍ കൂടുതല്‍ ചുവന്നുതടിക്കുന്നു. വായില്‍ ഇടയ്ക്കിടെ വേദനയില്ലാത്ത വ്രണങ്ങള്‍ ഉണ്ടാകുന്നതും രോഗത്തിന്റെ പ്രത്യേകതകളാണ്. തലമുടി കൂടുതലായി കൊഴിഞ്ഞുപോകാനുമിടയുണ്ട്.

എസ്.എല്‍.ഇ. രോഗത്തിന്റെ ഏറ്റവും സങ്കീര്‍ണമായ അവസ്ഥ വൃക്കകളെ ബാധിക്കുമ്പോഴാണ് ഉണ്ടാകുന്നത്.

read more
ചോദ്യങ്ങൾസ്ത്രീ സൗന്ദര്യം (Feminine beauty)

ഇടിഞ്ഞ് തൂങ്ങിയ സ്തനങ്ങളാണോ നിങ്ങളുടെ പ്രശ്നം?

മാറിടത്തിന് സൗന്ദര്യം നല്‍കുന്ന ഘടകങ്ങളില്‍ വലിപ്പം മാത്രമല്ല, ഉറപ്പും പ്രധാനമാണ്. തൂങ്ങിയ മാറിടങ്ങൾ സ്ത്രീകള്‍ക്ക് അപകര്‍ഷതാബോധത്തിന് കാരണമാകും. മാറിടത്തിന്റെ ഉറപ്പു കുറയുന്നതിന് പല കാരണങ്ങളുണ്ട്, ഈ ഭാഗത്തെ വരണ്ട ചര്‍മം, ശരീരത്തിലെ കൊഴുപ്പു പെട്ടെന്നു കുറയുന്നത്, സ്തനത്തിന് താങ്ങു നല്‍കുന്ന വിധത്തിലെ ബ്രാ ധരിയ്ക്കാത്തത്, പ്രായക്കൂടുതല്‍ എന്നിവയിലേതുമാകാം കാരണങ്ങൾ.

സ്തനവലിപ്പത്തിനും സ്തനങ്ങള്‍ക്കുറപ്പ് നല്‍കാനും സഹായിക്കുന്ന വ്യായാമങ്ങളും ഭക്ഷണങ്ങളൂമുണ്ട്. തൂങ്ങിയ സ്തനങ്ങള്‍ പഴയപടിയാക്കാന്‍ സാധിയ്ക്കുന്ന മാസ്‌കുകളും വീട്ടിലുണ്ടാക്കാം

1) പുഷ്‌ അപ്‌ പോലുള്ള ബ്രെസ്റ്റ്‌ എക്‌സര്‍സൈസുകള്‍ മാറിടത്തിന് ഉറപ്പ് നൽകാൻ സാഹായിക്കും

2) ഒലീവ്‌ ഓയില്‍ അല്ലെങ്കില്‍ വെളിച്ചെണ്ണ കൊണ്ട്‌ മസാജ്‌ ചെയ്യാം.

3) കറ്റാര്‍ വാഴയുടെ ജെല്‍ കൊണ്ട് മാറിടത്തില്‍ 10 മിനി് മസാജ് ചെയ്യുക. പിന്നീട് 10 മിനിറ്റ് കൂടി വച്ചശേഷം കഴുകിക്കളയാം

4) പോംഗ്രനേറ്റിലെ ഫൈറ്റോന്യൂട്രിയന്റുകള്‍ മാറിടങ്ങള്‍ക്ക ഉറപ്പു നല്‍കാന്‍ ഏറെ നല്ലതാണ്. മാതളനാരങ്ങയുടെ തോടും ചൂടാക്കിയ കടുകെണ്ണയും ചേര്‍ത്തു പേസ്റ്റാക്കുക. ഇത് മാറിടത്തില്‍ പുരട്ടി മസാജ് ചെയ്യാം. ദിവസവും രണ്ടുമൂന്നു തവണ ചെയ്യുന്നത് നല്ലതാണ്.

5) സര്‍കുലാര്‍ രീതിയില്‍ ഐസ്‌ ക്യൂബുകള്‍ കൊണ്ടു മാറിടത്തില്‍ മസാജ്‌ ചെയ്യുന്നത്‌ ഉറപ്പു നല്‍കും.

read more
ആരോഗ്യംചോദ്യങ്ങൾ

പരിശോധന നടത്തൂ; സ്തനാർബുദം അകറ്റൂ

ബോധവത്കരണം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയിലേക്കാണ് വർധിച്ചു വരുന്ന സ്തനാർബുദ നിരക്കുകൾ വിരൽ ചൂണ്ടുന്നത്. യുഎഇയിൽ സ്തനാർബുദ പരിശോധന നടത്തിയ 30% സ്ത്രീകളും രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണെന്നാണ് ഏറ്റവും പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. ആദ്യ ഘട്ടത്തിൽ തന്നെ സ്തനാർബുദം കണ്ടെത്തിയാൽ രക്ഷപ്പെടാൻ 98% സാധ്യതയുണ്ട്. രോഗം കൂടുതൽ പുരോഗമിച്ചാൽ രക്ഷപ്പെടാനുള്ള സാധ്യത 27% ആയി കുറയുന്നു. ഒാരോ ആയിരം മാമോഗ്രാം പരിശോധനയിലും രണ്ടു മുതൽ നാലു വരെ ആളുകളിൽ സ്തനാർബുദം കണ്ടെത്തുന്നു. സ്തനാർബുദ സാധ്യത വനിതകളിൽ 99 ശതമാനവും പുരുഷന്മാരിൽ ഒരു ശതമാനവുമാണ്.

ഇക്കാരണങ്ങൾ കൊണ്ടു തന്നെ സ്തനാർബുദത്തെ സ്ത്രീകൾ രണ്ടു കണ്ണുകളും തുറന്നു കാണണം. 80% സ്ത്രീകളും സ്തനാർബുദ മുഴ സ്വയം കണ്ടെത്തിയവരാണെന്നാണു ദുബായ് ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ട് പറയുന്നത്. എല്ലാത്തിലുമുപരി ഒരു കാര്യം ഒാർക്കുക, നിങ്ങളുടെ ശരീരത്തെ നിങ്ങളേക്കാൾ കൂടുതൽ അറിയാവുന്നവരായി മറ്റാരുമില്ല തന്നെ.

ജോയ് ആലുക്കാസ് നടത്തുന്ന സ്തനാർബുദ ബോധവത്കരണ ക്യാംപെയിനാണ് ‘തിങ്ക് പിങ്ക്്’. സ്തനാർബുദം സംബന്ധിച്ച് പൊതുജനങ്ങൾക്കു സാധ്യമാകുംവിധം വിവരങ്ങൾ കൈമാറുകയും അവബോധം സൃഷ്ടിക്കുകയുമാണ് ഇൗ ക്യാംപെയിൻ കൊണ്ടു ലക്ഷ്യമിടുന്നത്. എങ്ങനെ സ്വയം പരിശോധന നടത്താമെന്നും പറഞ്ഞുതരുന്നു. ബോധവത്കരണവും നേരത്തെയുള്ള പരിശോധനയുമാണ് സ്തനാർബുദത്തിനെതിരെ പോരാടാനുള്ള ഏറ്റവും വലിയ വഴി.

സ്തനാർബുദത്തെക്കുറിച്ച് നിങ്ങളറിയേണ്ട കാര്യങ്ങൾ

സ്തനാർബുദത്തിന്റെ ലക്ഷണങ്ങൾ

∙സ്തനങ്ങളിലോ കക്ഷങ്ങളിലോ മുഴയും തടിപ്പും കാണപ്പെടുക

∙ മുലക്കണ്ണിന്റെ സ്ഥാനവ്യത്യാസം

∙സ്തനത്തിന്‍റെയും മുലക്കണ്ണിന്റെയും രൂപ വ്യത്യാസം

∙മുലക്കണ്ണിലൂടെ രക്തമോ ദ്രാവകമോ വരിക

∙മുലക്കണ്ണിൽ തിണർപ്പ്

∙ഏതെങ്കിലുമൊരു സ്തനത്തിലോ കക്ഷത്തോ വേദന തോന്നുക

∙സ്തന ചർമത്തിൽ ചുളിവോ ചെറിയ കുഴിയോ പ്രത്യക്ഷപ്പെടുക

∙മുലക്കണ്ണിൽ വലിവ് അനുഭവപ്പെടുക

∙സ്തന ചർമത്തിൽ ചുവപ്പു നിറം

പതിവായി സ്തനങ്ങൾ പരിശോധന നടത്തുന്നതു രോഗം പെട്ടെന്നു കണ്ടുപിടിക്കാനുള്ള പ്രധാനപ്പെട്ട വഴിയാണ്. ഇതുമൂലം ചികിത്സ വിജയിക്കാനുള്ള സാധ്യതകളും വളരെയേറെ.

സ്തനങ്ങളെക്കുറിച്ച് ബോധവതിയാകുകയും താഴെ പറയുന്ന അഞ്ച് ഘട്ടങ്ങൾ പിന്തുടരുകയും വേണം.

1.നിങ്ങളുടെ സ്തനങ്ങളെ മനസ്സിലാക്കുക

2.സ്തനങ്ങളും കക്ഷങ്ങളും സ്വയം പരിശോധിച്ച് തിരിച്ചറിയുക

3.എന്തു മാറ്റങ്ങളാണുള്ളതെന്നു തിരിച്ചറിയുക

4.എന്തെങ്കിലും മാറ്റങ്ങൾ കാണുകയാണെങ്കിൽ ഡോക്ടറെ അറിയിക്കുക

5. 50 വയസ്സോ അതിലധികമോ ആണു നിങ്ങളുടെ പ്രായമെങ്കിൽ സ്തനപരിശോധന നടത്തുന്നുണ്ടെന്നു ഉറപ്പുവരുത്തുക

സ്തനാർബുദത്തിനെതിരെ പോരാടാൻ പ്രേരിപ്പിക്കുന്ന ചില സത്യങ്ങൾ

∙സ്തനാർബുദത്തിൽ നിന്നു രക്ഷപ്പെട്ട 26 ലക്ഷം വനിതകൾ ലോകത്തുണ്ട്.

∙ലോകത്താകമാനം 1.7 മിനിറ്റിൽ ഒരാൾക്കു സ്തനാർബുദം കണ്ടെത്തുന്നു.

∙എട്ടിൽ ഒരാൾ സ്തനാർബുദ രോഗിയാണ്.

∙സ്തനാർബുദ രോഗികളിൽ 25% പേരും അമ്പതു വയസ്സിൽ താഴെയുള്ളവരാണ്.

∙സ്തനാർബുദം കണ്ടെത്തിയവരിൽ 70% പേരും രോഗത്തിന്റെ അപകടകരമായ അവസ്ഥയിലായിരുന്നില്ല.

∙ഒരു വർഷമോ അതിൽക്കൂടുതലോ മുലപ്പാൽ കുഞ്ഞിനു നൽകുന്നതു സ്തനാർബുദ സാധ്യതകൾ കുറയ്ക്കാൻ സഹായകമാകും.

സ്തനാർബുദ സാധ്യത കുറയ്ക്കാൻ ഇവ ശീലമാക്കുക

∙മദ്യം ഉപേക്ഷിക്കുക.

∙നിത്യേന വ്യായാമം ചെയ്യുക

∙ആരോഗ്യകരമായ ശരീരഭാരം കാത്തു സൂക്ഷിക്കുക.‌

സ്തനാർബുദ സാധ്യത–വിവിധ പ്രായക്കാരിൽ:

20– 39 വയസ്സുവരെ: 4%

40-59 വയസ്സുവരെ: 37%

60-79 വയസ്സുവരെ: 43%

80 വയസ്സിനു മുകളിൽ: 16%

അമിതവണ്ണവും സ്തനാർബുദവും:

ശരീരത്തിന്റെ അധികഭാരം, ദഹനക്കേട്, അനാരോഗ്യകരമായ ജീവിതരീതികൾ തുടങ്ങിയവയും സ്ത്രീകളിൽ സ്തനാർബുദ സാധ്യത വർധിപ്പിക്കുന്നു. ആർത്തവത്തിന് ശേഷം 50%ത്തിലേറെ സ്ത്രീകളും അമിതവണ്ണമുള്ളവരാണ്. ജീവിതശൈലിയാണ് ഇതിനു കാരണം.സ്തനാർബുദം തടയാൻ ശരീരവണ്ണം നിയന്ത്രിക്കുകയാണ് ഒരു മാർഗം. അമിതവണ്ണം പ്രമേഹത്തിനും മറ്റു രോഗങ്ങൾക്കും കാരണമാകാറുണ്ട്.

ജീവിതശൈലിയുമായി ബന്ധപ്പെട്ട സ്തനാർബദം നേരിടാനുള്ള വഴികൾ:

•അമിതവണ്ണം അല്ലെങ്കിൽ പൊണ്ണത്തടി നിയന്ത്രിക്കുക

•വ്യായാമത്തിലുള്ള ഉദാസീനത ഒഴിവാക്കുക

• ദഹനക്കേട് പരിഹരിക്കുക

•പതിവായി സ്തനങ്ങൾ പരിശോധിക്കുക, മാമോഗ്രാം ചെയ്യുക

•ഉൗർജസ്വലത നിലനിർത്തുക

•പഴം–പച്ചക്കറി എന്നിവ ഭക്ഷിക്കുക, കൊഴുപ്പ് അകറ്റുക, ഫൈബർ, കലോറി എന്നിവ നിയന്ത്രിക്കുക

•മദ്യപാനത്തിന് പരിധി നിർണയിക്കുക

•കുടുംബത്തിലെ സ്തനാർബുദ ചരിത്രം പരിശോധിച്ച് അത് ഡോക്ടർമാരുമായി ചർച്ച ചെയ്യുക.

പ്രായവും സ്തനാർബുദവും

ഏത് സ്ത്രീയെയും സ്തനാർബുദം പിടികൂടാം. പ്രായമാകുന്തോറും സ്തനാർബുദം പിടികൂടാനുള്ള സാധ്യതകൾ വർധിക്കുന്നു. അമ്പതും അതിലധികവും പ്രായമുള്ളവരിലാണ് സ്തനാർബുദവും ഇതുമൂലമുള്ള മരണവും സംഭവിക്കുന്നത്. എന്നാൽ, അപൂർവമായി ചെറിയ പ്രായക്കാരിലും സ്തനാർബുദം കാണപ്പെടുന്നു. 40 വയസ്സിനു താഴെ പ്രായമുള്ള അഞ്ചു ശതമാനത്തിൽ താഴെ ആൾക്കാർക്കും ഇൗ രോഗം കാണപ്പെടുന്നു. അർബുദം ബാധിച്ചുള്ള മരണങ്ങളിൽ ഭൂരിഭാഗവും 20 മുതൽ 59 വയസ്സുവരെയുള്ള സ്ത്രീകളിലെ സ്തനാർബുദം മൂലമാണെന്ന് കാണാം. യുവതികളിൽ സ്തനാർബുദ ഭീഷണി കുറവാണെങ്കിലും ജനിതക പ്രശ്നം കാരണം ചിലരെ പെട്ടെന്ന് ബാധിച്ചേക്കാം.

ഏറ്റവും കൂടുതൽ കണ്ടുവരുന്ന കാരണങ്ങൾ:

1.വൈകിയുള്ള ഗർഭധാരണം

നേരത്തെ ഒന്നിൽക്കൂടുതൽ തവണ ഗർഭം അലസിപ്പിച്ച, 30 വയസ്സ് കഴിഞ്ഞ സ്ത്രീകളുടെ ഗർഭധാരണം സ്തനാർബുദ സാധ്യത ഇരട്ടിപ്പിക്കുന്നു.

2.പുകവലിയും മദ്യപാനവും

3.അമിതവണ്ണം

4.അണ്ഡാശയങ്ങളെ ബാധിക്കുന്ന രോഗം

ആരോഗ്യ സംരക്ഷണവും സ്തനാർബുദവും

ജീവിത നിലവാരം മെച്ചപ്പെടുത്താനും വൈകാരികത നിയന്ത്രിക്കാനും വ്യായാമങ്ങൾ സഹായിക്കുന്നു. ഉൗർജം, ഉറക്ക ക്രമം എന്നിവയെ വ്യായാമം പരിപോഷിപ്പിക്കുകയും തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഉൗർജസ്വലത, നല്ല രീതിയിലുള്ള ഉറക്കം, പ്രതിരോധ ശക്തിയുടെ മികച്ച പ്രവർത്തനം എന്നിവ അര്‍ബുദത്തിനെതിരെ ശക്തമായി പോരാടാൻ ശരീരത്തെ പ്രാപ്തരാക്കുന്നു.

വീട്ടിൽ വെച്ചു തന്നെ പരിശോധിക്കാം

ഒരു കണ്ണാടിക്കു മുൻപിൽ നിന്ന് സ്തനങ്ങൾ തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടോ എന്ന് പരിശോധിക്കുക. ചർമത്തിൽ തടിപ്പുണ്ടോ, പരുക്കനാണോ തുടങ്ങിയ കാര്യങ്ങളും നോക്കുക. മുലക്കണ്ണിലെ വ്യത്യാസവും തിരിച്ചറിയുക. ഇൗ ചിത്രങ്ങളിൽ കാണുന്നത് പോലെ കണ്ണാടിക്കു മുൻപിൽ നിന്ന് മൂന്ന് രീതിയിൽ പരിശോധന നടത്താവുന്നതാണ്.

കുളിക്കുമ്പോഴാണ് ചില സ്ത്രീകൾ സ്തനത്തിലെ മുഴ കാണുക. കുളിക്കുമ്പോൾ ഇടതു സ്തനത്തിനു വലതു കൈയും വലതു സ്തനത്തിനു ഇടതു കൈയും ഉപയോഗിക്കുക. സ്തനത്തിനു എന്തെങ്കിലും വ്യത്യാസം കാണുന്നുണ്ടോ എന്ന് സൂക്ഷ്മമായി പരിശോധിക്കുക.

താഴെ കിടക്കുക

ഒരു തലയണ തോളിനു താഴെ വച്ചു കിടക്കുക. എന്നിട്ടു വലതു കൈ തലയ്ക്കടിയിൽ വയ്ക്കുക. തുടർന്ന് സ്തനങ്ങൾ ഉരുട്ടി പരിശോധിക്കുക. ചെറിയ രീതിയിൽ സ്തനത്തിൽ അമർത്തുക. ഇതു തന്നെ ഇടതു സ്തനത്തിലും ചെയ്യുക.

എന്താണു മാമോഗ്രാം?

സ്തനത്തിന്റെ എക്സ്റേ ആണ് മാമോഗ്രാം. സ്തനാർബുദത്തിന്റെ പ്രാരംഭ ഘട്ടം കണ്ടെത്തുന്നതിനാണു ഡോക്ടർമാർ എക്സ് റേ എടുക്കാറുള്ളത്. സ്തനാർബുദ ഭീഷണി ഇല്ലാതാക്കാൻ ആരംഭത്തിലേ ഉള്ള മാമോഗ്രാമുകൾ നല്ലതാണ്. നിങ്ങളുടെ പ്രായം 50 മുതൽ 74 വരെയാണെങ്കിൽ, തീർച്ചയായും രണ്ടു വർഷത്തിലൊരിക്കൽ നിങ്ങൾ മാമോഗ്രാം നടത്തണം. അതേസമയം, 40 മുതൽ 49 വരെയാണെങ്കിൽ ഡോക്ടറുടെ നിർദേശപ്രകാരം മാമോഗ്രാം ചെയ്യുക.

എന്തിനു മാമോഗ്രാം ചെയ്യണം?

സ്തനാർബുദം പ്രാരംഭ ദശയിലേ കണ്ടെത്താൻ ഡോക്ടർമാർ നടത്തുന്ന ഏറ്റവും മികച്ച പരിശോധനയാണു മാമോഗ്രാം. ചിലപ്പോൾ മൂന്നു വർഷം മുൻപു തന്നെ അർബുദം കണ്ടെത്താം.

എപ്പോഴാണ് പരിശോധനയ്ക്ക് പോകേണ്ടത്?

ക്ലിനിക്ക്, ആശുപത്രി, ഡോക്ടറുടെ ഒാഫീസ് എന്നിവിടങ്ങളിൽ നിങ്ങൾക്ക് സ്തനാർബുദ പരിശോധന നടത്താം. മിക്കവാറും ആരോഗ്യ ഇൻഷുറൻസ് കമ്പനികൾ സ്തനാർബുദ പരിശോധനകൾക്ക് പണം നൽകുന്നു.

എങ്ങനെയാണ് സ്തനാർബുദ ഭീഷണി അകറ്റുക?

ശരീരഭാരം നിയന്ത്രിച്ച് നന്നായി വ്യായാമം ചെയ്യുക. സ്തനാർബുദ കാര്യത്തിൽ കുടുംബ പശ്ചാത്തലം അറിയുക. മാതാവ്, സഹോദരി, മകൾ എന്നിവരിലാർക്കെങ്കിലും സ്തനാർബുദം ഉണ്ടെങ്കിൽ നിങ്ങൾക്ക് വരാനുള്ള സാധ്യത എത്രത്തോളമാണെന്നും അതെങ്ങനെ കുറയ്ക്കാമെന്നും ഡോക്ടർമാരോട് ആരായുക. ഹോർമോൺ റിപ്ലേസ്മെൻ്റ് തെറാപ്പി മൂലമുള്ള വെല്ലുവിളിയും ഗുണങ്ങളും അറിയുക. മദ്യപാനം നിയന്ത്രിക്കുക.

read more
ആരോഗ്യംഓവുലേഷന്‍ഗര്‍ഭധാരണം (Pregnancy)ചോദ്യങ്ങൾലൈംഗിക ആരോഗ്യം (Sexual health )

പെട്ടന്ന് ഗര്‍ഭിണിയാകാന്‍ ഈ ദിവസങ്ങളില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ മതി!

കുട്ടികള്‍ ഉണ്ടാകാനായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ പങ്കാളികള്‍ പ്രധാനമായും അറിഞ്ഞിരിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്. കുട്ടികളുണ്ടാകാന്‍ ചില ദിവസങ്ങളില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതാണ് നല്ലത്. ഓരോ ആഴ്ചയിലും 3 തവണ എങ്കിലും ബന്ധപ്പെടാന്‍ ശ്രമിക്കേണ്ടാതാണ് . നിങ്ങള്‍ ദിവസവും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയാണെങ്കില്‍ ബീജത്തിന് ശരിയായ സമയത്തും അളവിലും ഇരിക്കാന്‍ കഴിഞ്ഞെന്നു വരില്ല .ലൈംഗിക ബന്ധത്തിലൂടെ ഘട്ടം ഘട്ടമായുള്ള വഴികളാണ് ഗര്‍ഭിണിയാകാന്‍ നല്ലത് .നിങ്ങള്‍ കുഞ്ഞിനു വേണ്ടി ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങളുടെ ബന്ധപ്പെടല്‍ രസകരവും , സന്തോഷകരവുമാക്കുക .ചിലപ്പോള്‍ നിങ്ങളുടെ പ്രവര്‍ത്തികള്‍ ആസ്വാദ്യകരമല്ലാതെയും , സ്‌ട്രെസോട് കൂടിയുമാകാം .നിങ്ങള്‍ എത്രത്തോളം കൂടുതല്‍ അടുപ്പം കാണിക്കുന്നുവോ അത്രത്തോളം കുഞ്ഞ് എന്ന സാധ്യതയും കൂടുന്നു .

സ്ത്രീകളില്‍ രതിമൂര്‍ച്ഛയില്‍ ബീജം ഗര്‍ഭപാത്രത്തിലേക്ക് കയറുന്നു .ആ സമയം പുരുഷന്‍ ശരിയായ ഉയരം ഉണ്ടാക്കി കൂടുതല്‍ ബീജം ഉള്ളിലേക്ക് കടത്തിവിടണം .ഗര്‍ഭം ധരിക്കാന്‍ ഏറ്റവും നല്ല രീതി മിഷണറി പൊസിഷന്‍ ആണ് .ബീജത്തിന് എഗ്ഗിലേക്ക് നീങ്ങാന്‍ ഗുരുത്വാകര്‍ഷണം കൂടുതല്‍ കിട്ടുന്ന പൊസിഷന്‍ ആണിത് .കൂടാതെ കൂടുതല്‍ നേരം ബീജം യോനി പ്രദേശത്ത് നില്‍ക്കാനും ഇത് സഹായിക്കും .നിങ്ങള്‍ ഗര്‍ഭിണിയാകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ബീജം ഫാലോപ്യന്‍ ട്യൂബില്‍ കയറാന്‍ സഹായിക്കുന്ന പൊസിഷന്‍ തിരഞ്ഞെടുക്കുക.

 

സ്ത്രീയുടെ ആര്‍ത്തവത്തിന്റെ 14 മത്തെ ദിനം ഗര്‍ഭിണിയാകാന്‍ ദമ്പതികള്‍ തിരഞ്ഞെടുക്കുന്നത് നല്ലതാണ്. സാധാരണ 28 ദിവസത്തെ ആര്‍ത്തവചക്രം ഉള്ള സ്ത്രീകള്‍ക്ക് അതിന്റെ പകുതിയില്‍ ആയിരിക്കും ഓവുലേഷന്‍ നടക്കുന്നത് .28 ദിവസത്തിലെ ആര്‍ത്തവചക്രം ഇല്ലാത്ത സ്ത്രീകള്‍ക്ക് 14 മത്തെ ദിനം ഓവുലേഷന്‍ നടക്കില്ല .എപ്പോഴാണ് ഓവുലേഷന്‍ നടക്കുന്നത് എന്ന് അറിഞ്ഞിരിക്കുന്നത് ലൈംഗികബന്ധത്തെ കൂടുതല്‍ സഹായിക്കും

എത്രപ്രാവശ്യം ബന്ധപ്പെട്ടു എന്നതിലല്ല,എപ്പോള്‍ ലൈംഗികബന്ധം ഉണ്ടായി എന്നതിലാണ് കാര്യം.അണ്ഡവിസര്‍ജനം നടന്നു അണ്ഡം പുറത്തു വന്ന സമയത്താണു ലൈംഗികബന്ധം ഉണ്ടായതെങ്കില്‍ ഗര്‍ഭിണിയാകാം.കൃത്യമായി 28 ദിവസം കൂടുമ്പോള്‍ ആര്‍ത്തവമുണ്ടാകുന്ന സ്ത്രീകളില്‍ ഗര്‍ഭധാരണം നടക്കാന്‍ സാധ്യതയുള്ള ദിവസങ്ങള്‍ കണ്ടെത്താം.

ആര്‍ത്തവം തുടങ്ങിയ ദിവസം ഒന്ന് എന്നു കണക്കാക്കിയാല്‍ ഒമ്പതാം ദിവസത്തിനും 18-ാം ദിവസത്തിനുമിടയിലുള്ള ദിവസങ്ങളിലാകും ഗര്‍ഭധാരണ സാധ്യത കൂടുതല്‍. ഈ സമയത്തായിരിക്കും അണ്ഡോല്‍പാദനം നടക്കുക.ഈ സമയത്തു ഒറ്റപ്രാവശ്യം സംഭോഗത്തില്‍ ഏര്‍പ്പെട്ടാലും മതി ഗര്‍ഭിണിയാകാന്‍.ആര്‍ത്തവം കൃത്യമല്ലാത്ത സ്ത്രീകളില്‍ ഈ രീതി വിജയിക്കില്ല.

read more
ആരോഗ്യംഓവുലേഷന്‍

കലണ്ടര്‍ വച്ച് ഓവുലേഷന്‍, ഗര്‍ഭധാരണസാധ്യത കണ്ടെത്താം

ഒരു കലണ്ടറുണ്ടെങ്കില്‍, അല്‍പം ശ്രദ്ധയുണ്ടെങ്കില്‍ ഓവുലേഷന്‍ സമയം കൃത്യമായി തിരിച്ചറിയാന്‍ സാധിയ്ക്കും. ഇതിനായി ആര്‍ത്തവ ചക്രവും അറിഞ്ഞിരിയ്ക്കണമെന്നത് പ്രധാനമാണ്.

ഗര്‍ഭധാരണത്തിന് സ്ത്രീ ശരീരത്തെ പ്രാപ്തമാക്കുന്ന ഒന്നു കൂടിയാണ് ആര്‍ത്തവം. സ്ത്രീ ശരീരത്തിലെ ഗര്‍ഭപാത്രം ഗര്‍ഭധാരണത്തിന് തയ്യാറായെന്നതിന്റെ സൂചന കൂടിയാണ്. ആര്‍ത്തവത്തോട് അനുബന്ധിച്ച് നടക്കുന്ന ഒന്നാണ് ഓവുലേഷന്‍ അഥവാ അണ്ഡവിസര്‍ജനം. ഇതിലൂടെ സ്ത്രീ ശരീരത്തില്‍ ഉല്‍പാദിപ്പിയ്ക്കപ്പെടുന്ന അണ്ഡം ബീജവുമായി ചേര്‍ന്നാണ് ഗര്‍ഭധാരണം നടക്കുന്നത്. സ്ത്രീ ശരീരത്തില്‍ അനുകൂല സ്ഥിതിയെങ്കില്‍, അണ്ഡത്തിനും ബീജത്തിനും ആരോഗ്യ പ്രശ്‌നങ്ങളില്ലെങ്കില്‍ ഇവ രണ്ടും ചേര്‍ന്ന് ഭ്രൂണോല്‍പാദനം നടക്കും. ഇതിന് പുരുഷ ശരീരത്തിലെ ബീജം സ്ത്രീയില്‍ എത്തണം. സ്ത്രീയില്‍ ആര്‍ത്തവവും ഇതോട് അനുബന്ധിച്ചുള്ള ഓവുലേഷന്‍ അഥവാ അണ്ഡവിസര്‍ജനവും നടക്കണം. ഭ്രൂണവും അണ്ഡവും തമ്മില്‍ ചേരാനുള്ള അനുകൂല സ്ഥിതി സ്ത്രീ ശരീരത്തില്‍ ഉണ്ടാകുകയും വേണം..

​ഒരു കലണ്ടറുണ്ടെങ്കില്‍, അല്‍പം ശ്രദ്ധയുണ്ടെങ്കില്‍

ഒരു കലണ്ടറുണ്ടെങ്കില്‍, അല്‍പം ശ്രദ്ധയുണ്ടെങ്കില്‍ ഓവുലേഷന്‍ സമയം കൃത്യമായി തിരിച്ചറിയാന്‍ സാധിയ്ക്കും. ഇതിനായി ആര്‍ത്തവ ചക്രവും അറിഞ്ഞിരിയ്ക്കണമെന്നത് പ്രധാനമാണ്. അടുപ്പിച്ചു രണ്ടു മൂന്നു മാസങ്ങള്‍ ശ്രദ്ധിച്ചാല്‍ ആര്‍ത്തവ ചക്രവും കൃത്യമായി കണക്കാക്കുവാന്‍ സാധിയ്ക്കും. എന്നാല്‍ ഇത് ആര്‍ത്തവം കൃ്ത്യമായി വരുന്നവരിലാണ്. അല്ലാത്തവര്‍ക്ക് ഇത് അല്‍പം ബുദ്ധിമുട്ടാകും. കലണ്ടര്‍ ഉപയോഗിച്ച് ഓവുലേഷന്‍ സമയവും ഗര്‍ഭധാരണ സാധ്യതയും എങ്ങനെ കണ്ടെത്താം എന്നു നോക്കൂ.

​1-ാം തീയതിയാണ് ആര്‍ത്തവം വരുന്നുവെങ്കില്‍

1-ാം തീയതിയാണ് ആര്‍ത്തവം വരുന്നുവെങ്കില്‍ ഇവിടെ ഒരു മാര്‍ക്കിടാം. ചിലര്‍ക്കീ സൈക്കിള്‍ 28, 29, 30, 31 ദിവസങ്ങളിലോ വരാം. ഇവിടെ ഉദാഹരണമായി എടുക്കുന്നത് 28 ദിവസത്തെ ആര്‍ത്തവ ചക്രമാണ്. ഇതിനാല്‍ 28 എന്ന തീയതി മാര്‍ക്കു ചെയ്യുക. ഇതിനു തൊട്ടു മുന്‍പായുള്ള രണ്ടു തീയതികള്‍ കൂടി, അതായത് 27, 26 തീയതികള്‍ കൂടി മാര്‍ക്കു ചെയ്യുക. 28നു ശേഷം ഉള്ള 29 എന്ന തീയതിയും മാര്‍ക്കു ചെയ്യണം. വയറ്റിലെ കുഞ്ഞ് ആണോ പെണ്ണോ, സ്‌കാനിംഗ് വേണ്ടാ…

​ഇനി 28 ദിവസത്തെ ആര്‍ത്തവ ചക്രമെങ്കില്‍ 28 മുതല്‍

ഇനി 28 ദിവസത്തെ ആര്‍ത്തവ ചക്രമെങ്കില്‍ 27 മുതല്‍ പുറകിലേയ്ക്ക് എണ്ണുക. അപ്പോള്‍ 14 എന്ന അക്കം വരും. ഇതു മാര്‍ക്കു ചെയ്യാം. ഇനി 27 ദിവസമെങ്കില്‍ 13, 26 ദിവസത്തെ ചക്രമെങ്കില്‍ 12 എന്നിങ്ങനെ വരും. 29 ദിവസത്തെ ആണെങ്കില്‍ 15 എന്ന തീയതി വരും. 30 ദിവസത്തെ ആര്‍ത്തവ ചക്രമെങ്കില്‍ 16, 31 ദിവസത്തെ ആര്‍ത്തവ ചക്രമെങ്കില്‍ 17 എന്നിങ്ങനെ തീയതില്‍ വരും. ഇതെല്ലാം റൗണ്ട് ചെയ്‌തോ മാര്‍ക്ക് ചെയ്‌തോ ഇടാം.

​ആര്‍ത്തവ ചക്രം വ്യത്യാസപ്പെടുന്നവര്‍ക്ക്

ആര്‍ത്തവ ചക്രം വ്യത്യാസപ്പെടുന്നവര്‍ക്ക് ഇത് അനുസരിച്ച് ആ ദിവസങ്ങള്‍ മാര്‍ക്ക് ചെയ്യാം. വല്ലാതെ ക്രമം തെറ്റി വരുന്ന ആര്‍ത്തവം എങ്കില്‍ ഇതു തിരിച്ചറിയാന്‍ ഏറെ ബുദ്ധിമുട്ടാണ്. അല്ലാത്തവര്‍ക്ക് രണ്ടു മൂന്നൂ മാസം ശ്രദ്ധിച്ചാല്‍ ആര്‍ത്തവത്തിന്റെ ഏകദേശ കണക്കു ലഭിയ്ക്കും. ആര്‍ത്തവ ക്രമക്കേടുകള്‍ കൂടുതലുള്ളവര്‍ക്കും കൃത്യമായി ആര്‍ത്തവം നടക്കാത്തവര്‍ക്കുമെല്ലാം തന്നെ ഓവുലേഷന്‍ കലണ്ടര്‍ വാങ്ങി ഉപയോഗിയ്ക്കാം.30കളില്‍ ഗര്‍ഭിണിയാകുമ്പോള്‍ സ്ത്രീകള്‍ ഇതറിയണം

​ഈ പറഞ്ഞ ദിവസങ്ങളില്‍ ബന്ധപ്പെട്ടാണ്

ഈ പറഞ്ഞ ദിവസങ്ങളില്‍ ബന്ധപ്പെട്ടാണ് ഗര്‍ഭധാരണ സാധ്യത ഏറ്റവും കൂടുതല്‍. ഇതിനു തൊട്ടു മുന്‍പോ പിന്‍പോ ആയി ബന്ധപ്പെടാം. കാരണം അണ്ഡത്തിന് ഒരു ദിവസത്തെ ആയുസേ ഉള്ളെങ്കിലും ബീജത്തിന് 3, 4 ദിവസം വരെ ജീവനോടെ ഇരിയ്ക്കാന്‍ സാധിയ്ക്കും. എന്നാല്‍ ഓവുലേഷന്‍ ദിവസം ബന്ധപ്പെട്ടാല്‍ സാധ്യത ഏറെയാണ്. ശരീരത്തിലെ മററ് അവസ്ഥകള്‍ അനുകൂലമെങ്കില്‍ പെട്ടെന്നു തന്നെ ഗര്‍ഭധാരണം നടക്കും.

​ബീജം സ്ത്രീ ശരീരത്തിലുണ്ടാകുകയും

ബീജം സ്ത്രീ ശരീരത്തിലുണ്ടാകുകയും ഈ സമയത്തു തന്നെ അണ്ഡോല്‍പാദനം അഥവാ ഓവുലേഷന്‍ നടക്കുകയും ചെയ്താല്‍ മറ്റു വന്ധ്യതാ പ്രശ്‌നങ്ങളില്ലെങ്കില്‍ ഗര്‍ഭധാരണം നടക്കാം. ഒരു മാസം തന്നെ സംഭവിച്ചില്ലെങ്കിലും മൂന്നു നാലു മാസങ്ങള്‍ ഇതേ രീതിയില്‍ ബന്ധപ്പെട്ടാല്‍ മറ്റു പ്രശ്‌നങ്ങളില്ലെങ്കില്‍ ഗര്‍ഭധാരണം നടക്കും. സ്ത്രീ ശരീരത്തിന്റെ ചൂടു വര്‍ദ്ധിയ്ക്കുക, അടിവയറില്‍ ചെറിയ വേദന, യോനീസ്രവം കൂടുതല്‍ വഴുവഴുപ്പുള്ളതാകുക, സ്ത്രീയില്‍ സെക്‌സ് താല്‍പര്യം വര്‍ദ്ധിയ്ക്കുക, ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍ കാരണം സൗന്ദര്യം വര്‍ദ്ധിയ്ക്കുക തുടങ്ങിയ പല വ്യത്യാസങ്ങളും ഓവുലേഷന്‍ സമയത്ത് നടക്കുന്നുണ്ട്.

​ഓവുലേഷന്‍ നടക്കുന്നുവെന്നു തിരിച്ചറിയാന്‍

ഓവുലേഷന്‍ നടക്കുന്നുവെന്നു തിരിച്ചറിയാന്‍ സ്ത്രീ ശരീരത്തില്‍ തന്നെ പല ലക്ഷണങ്ങളുമുണ്ട്. ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍ കാരണം ഉണ്ടാകുന്ന ചിലത്. ഇതില്‍ യോനീസ്രവം പ്രധാനമാണ്. കൈ വിരലില്‍ അതായത് തള്ള വിരലിലും ചൂണ്ടു വിരലിലും യോനീസ്രവമെടുത്താല്‍ ഇത് പൊട്ടിപ്പോകാതെ വലിയുന്ന വിധത്തിലുള്ളതെങ്കില്‍ ഇതാണ് ഗര്‍ഭധാരണത്തിനായി ബന്ധപ്പെടാന്‍ ഏറ്റവും അനുയോജ്യമായ സമയം. അതായത് ഓവുലേഷന്‍ സമയത്ത് ഗര്‍ഭധാരണത്തിന് ഏറ്റവും അനുയോജ്യമായ സമയം.

​ഇന്ന് ഓവുലേഷന്‍ കൃത്യമായി നടക്കുന്ന തീയതി തിരിച്ചറിയാന്‍

ഇന്ന് ഓവുലേഷന്‍ കൃത്യമായി നടക്കുന്ന തീയതി തിരിച്ചറിയാന്‍ ഓവുലേഷന്‍ കിറ്റുകള്‍ ലഭ്യമാണ്. ഇത് ഉപയോഗിയ്ക്കുന്ന രീതി പ്രഗ്നനന്‍സി കിറ്റു പോലെ തന്നെയാണ്. സാധാരണ 500 രൂപയാണ് ഇതിന്റെ വില. ഇതില്‍ ഒരു തുള്ളി മൂത്രം ചേര്‍ക്കുക. രണ്ടു ലൈനുകളെങ്കില്‍ ഓവുലേഷന്‍ നടക്കുന്ന ദിവസമെന്നര്‍ത്ഥം. ഒരു ലൈനെങ്കില്‍ ഒാവുലേഷന്‍ നടക്കുന്നില്ലെന്നര്‍ത്ഥം. ഇതും കൃത്യമായി ഓവുലേഷന്‍ കണ്ടെത്തുവാന്‍ സഹായിക്കും.

​എന്നാല്‍ പല സ്ത്രീകള്‍ക്കും അണ്ഡോല്‍പാദനം അഥവാ ഓവുലേഷന്‍

എന്നാല്‍ പല സ്ത്രീകള്‍ക്കും അണ്ഡോല്‍പാദനം അഥവാ ഓവുലേഷന്‍ കൃത്യമായി മനസിലാക്കാന്‍ സാധിയ്ക്കാത്തതാണ് പ്രശ്‌നമാകുന്നത്. അണ്ഡം സ്ത്രീ ശരീരത്തില്‍ ഒരു ആര്‍ത്തവ ചക്രത്തില്‍ ഒരെണ്ണം മാത്രമേ, ഒരു തവണ മാത്രമേ ഉണ്ടാകുന്നുള്ളൂ. ഈ സമയത്ത് ബന്ധപ്പെട്ടാല്‍ മാത്രമേ സാധ്യതയുമുള്ളൂ. ഈ ദിവസമോ ഇതിന്റെ തൊട്ടു മുന്‍പോ പിന്‍പോ ഉള്ള ദിവസങ്ങളോ ബന്ധപ്പെടുക. അല്ലാതെ മറ്റേതു സമയത്ത് എത്ര തന്നെ ബന്ധപ്പെട്ടിട്ടും കാര്യമില്ലെന്നതു തിരിച്ചറിയുക.

read more
1 9 10 11 12
Page 11 of 12