close

February 2022

Parentingചോദ്യങ്ങൾവൃക്തിബന്ധങ്ങൾ Relationship

‘മക്കളുടെ മുന്നിൽ വച്ച് ഭാര്യയെ ‘എടീ പോടീ’ എന്ന് വിളിക്കരുത്’; കുട്ടികൾ നന്നായി വളരാൻ ചെയ്യരുതാത്ത 10 കാര്യങ്ങൾ

അനുഭവങ്ങളിലൂടെയാണു കുട്ടികൾ പഠിക്കുന്നത്. കുട്ടികളുടെ മസ്തിഷ്കം വളരുന്നതും അവർ ഏതു തരത്തിലുള്ള അനുഭവങ്ങളിലൂടെയാണ് കടന്നുപോകുന്നത് എന്നതനുസരിച്ചാണ്. നല്ല അനുഭവങ്ങൾ നല്ല രീതിയിലുള്ള വളർച്ചയ്ക്കു സഹായകമാകുന്നു. മോശം അനുഭവങ്ങൾ അനാരോഗ്യകരമായ വളർച്ചയ്ക്ക് കാരണമാകുന്നു. ‘നല്ലകാലം വന്നു കാണാൻ, നല്ലതാക്കി െചാല്ലെടോ നീ’ എന്ന് കവി പി.പി. രാമചന്ദ്രൻ.

കുടുംബത്തിൽ നല്ല അനുഭവങ്ങൾ ഉണ്ടാകുക എന്നതു വളരെ പ്രധാനമാണ്. പഴയ വലിയ കുടുംബങ്ങളിൽ കുട്ടികൾക്ക് മാതൃകയാകാൻ പലരുണ്ടാകും. എന്നാൽ ഇന്നത്തെ ചെറിയ കുടുംബങ്ങളിൽ, മിക്കപ്പോഴും അമ്മയും അച്ഛനും മാത്രമാണ് കുഞ്ഞുങ്ങൾക്ക് മാതൃക (റോൾ മോഡൽ). പുസ്തകപഠനത്തിലും പരീക്ഷകൾക്കായുള്ള തയാറെടുപ്പിലും മാത്രം ശ്രദ്ധയാകുമ്പോൾ കുട്ടികളുടെ അനുഭവലോകം വീട്ടിനുള്ളിൽ മാത്രമായി ചുരുങ്ങുന്നു. ഇത് അച്ഛന്റെയും അമ്മയുടെയും ഉത്തരവാദിത്തം കൂടുന്നു; നല്ല കുടുംബാന്തരീക്ഷം കൂടുതൽ പ്രധാനപ്പെട്ടതാകുന്നു.

കുട്ടികളുടെ മുന്നിൽ ഒഴിവാക്കേണ്ട കുറച്ചു കാര്യങ്ങളാണു താഴെ പറയുന്നത്. പട്ടാളച്ചിട്ടയോടെ ഇതൊക്കെ പാലിക്കണമെന്നല്ല, കുട്ടികളുടെ മുന്നിൽ കുറച്ചുകൂടെ ശ്രദ്ധയോടെ െപരുമാറണമെന്നാണ് ഉദ്ദേശിക്കുന്നത്.

1. എപ്പോഴും കുറ്റം പറയരുത്, ചീത്ത വിളിക്കരുത്

കുട്ടികളിൽ കുറ്റം മാത്രം കാണുകയും പറയുകയും ചെയ്യുന്നതു ശരിയല്ല. തെറ്റുകൾ ചൂണ്ടിക്കാട്ടേണ്ടതുണ്ട്.എ ന്നാൽ അതു കുട്ടികളിൽ ആത്മവിശ്വാസക്കുറവും അവമതിപ്പും ഉണ്ടാകുന്ന തരത്തിലാകരുത്. നല്ലത് അംഗീകരിക്കാനും പ്രോത്സാഹിപ്പിക്കാനും രക്ഷിതാക്കൾക്കു കഴിയണം. മലയാളത്തിൽ ‘നല്ലത്’ എന്നു പറയുന്നതിനുള്ള വാക്കുകൾ തന്നെ കുറവാണ്. നമ്മുടെ ഭാഷയിൽ തന്നെ നല്ലത് അംഗീകരിക്കുന്നതിനുള്ള പുതിയ വാക്കുകൾ ഉണ്ടാകേണ്ടതുണ്ട്. സ്നേഹിക്കുന്നതുകൊണ്ടു കുട്ടികൾ വഷളാകില്ല. സ്േനഹത്തിനും അതിരുകൾ ഉണ്ട് എന്ന് കുട്ടികൾ അറിയണം എന്നുമാത്രം.കുട്ടികളുടെ മുന്നിൽവച്ചു മോശം ഭാഷ ഉപയോഗിക്കുന്നതും ‘ചീത്ത’ വാക്കുകൾ പറയുന്നതും കഴിയുന്നത്ര ഒഴിവാക്കുക.

കുട്ടികളുടെ ഭാഷ പ്രത്യേകിച്ചും ചെറിയ കുട്ടികളുടെ ഭാഷ രൂപപ്പെടുന്നത് കുടുംബാന്തരീക്ഷത്തിൽ നിന്നാണ്. ചീത്ത വാക്കുകൾ കുട്ടികൾ പറയുന്നതു മുതിർന്നവർ പറയുന്നതു കേട്ടിട്ടാണ്. മാന്യമായ, സംസ്കാരമുള്ള ഭാഷ കുട്ടികൾക്കുണ്ടാകണം. മാന്യമായ ഭാഷ എന്നതിനർഥം ‘അച്ചടിഭാഷ’ എന്നല്ല.

അഭിപ്രായവ്യത്യാസങ്ങൾ പരസ്പരബഹുമാനത്തോടെ എങ്ങനെ പ്രകടിപ്പിക്കാൻ കഴിയും എന്നും എങ്ങനെ സമവായത്തിലെത്താൻ കഴിയും എന്നും കുട്ടികൾ കണ്ടറിയേണ്ടതുണ്ട്.അച്ഛനമ്മമാരിൽ ഒരാൾ മറ്റേയാളുടെ ആഗ്രഹങ്ങൾക്കും അഭിപ്രായങ്ങൾക്കും വിലകല്പിക്കാതെ, ഏകാധിപത്യപരമായ രീതിയിൽ അഭിപ്രായങ്ങളും തീരുമാനങ്ങളും അടിച്ചേല്പിക്കുന്നത് കുട്ടികൾക്കു തെറ്റായ സന്ദേശം ആണു നൽകുക. ജനാധിപത്യത്തിന്റെ ബാലപാഠങ്ങൾ കുട്ടികൾ അറിഞ്ഞു തുടങ്ങേണ്ടത് കുടുംബാന്തരീക്ഷത്തിൽ നിന്നാണ്.

2. സ്ത്രീകളെ അധിക്ഷേപിക്കരുത്

കുട്ടികളുടെ മുന്നിൽ വച്ചു സ്ത്രീകളെക്കുറിച്ചു മോശമായി സംസാരിക്കുന്നതും െെലംഗികച്ചുവയോടെ സംസാരിക്കുന്നതും തീർത്തും ഒഴിവാക്കേണ്ടതാണ്. അച്ഛൻ അമ്മയെ, സഹോദരിയെ ‘എടീ പോടീ’ എന്നു വിളിക്കുമ്പോൾ അതാണ് കുട്ടികൾ പഠിക്കുന്നത്. ‘ആൺകുട്ടി’, ‘പെൺകുട്ടി’ എന്നു പക്ഷപാതം കാണിക്കുന്നത് ഒഴിവാക്കുക. ജൻഡർ ഇക്വാലിറ്റി (Gender Equality)യുടെ പാഠങ്ങൾ കുട്ടികൾ വീട്ടിൽ നിന്നാണു പഠിച്ചുതുടങ്ങേണ്ടത്.

3. പറയുന്നത് തന്നെ പ്രവർത്തിച്ചു കാണിക്കുക

കുട്ടികളോട് ഒന്നു പറയുകയും അതിനെതിരായി പ്രവർത്തിക്കുകയും ചെയ്യുന്നതു തെറ്റായ സന്ദേശമാണു നൽകുക.പറയുന്നതു പ്രവർത്തിയിലും കാണേണ്ടതുണ്ട് എന്നാണു കുട്ടികൾ അറിയേണ്ടത്. കളവു പറയരുത് എന്നു പഠിപ്പിക്കുകയും എന്നാൽ കുട്ടികളുടെ മുന്നിൽവച്ച് ആവശ്യത്തിന് കളവു പറയുകയും ചെയ്യുമ്പോൾ കുട്ടികൾ പഠിക്കുന്നത് ആവശ്യത്തിനു കളവുചെയ്യുന്നതിൽ തെറ്റില്ല എന്നാണ്.

4. പ്രായമായവരോട് മോശമായി പെരുമാറരുത്

പ്രായമായ ആളുകളോട് (വീട്ടിലും പുറത്തും) മോശം ഭാഷയിൽ സംസാരിക്കുകയും മോശമായ രീതിയിൽ പെരുമാറുകയും ചെയ്യരുത്. അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും കുട്ടിയുടെ മുൻപിൽ വച്ച് അതു പറയാതിരിക്കുക. പ്രായമായ ആളുകളെ ബഹുമാനിക്കാനും അവർക്ക് അർഹമായ, ആവശ്യമായ പരിഗണന നൽകാനും കുട്ടികൾക്കു കഴിയണം. അതു വീട്ടിലുള്ളവരോടു മാത്രമല്ല, പൊതുസ്ഥലങ്ങളിലും പ്രായമുള്ള ആളുകളോട് മര്യാദയോടെയും സ്നേഹത്തോടെയും പെരുമാറേണ്ടത് ഉണ്ടെന്നു കുട്ടികൾ അറിയണം.

5. വൈകല്യമുള്ളവരെ പരിഹസിക്കരുത്

കുട്ടികളുടെ മുന്നിൽവച്ച് ഒരിക്കലും ശാരീരിക െെവകല്യങ്ങൾ ഉള്ളവരോടും മാനസിക െെവകല്യങ്ങൾ ഉള്ളവരോടും േമാശമായി പെരുമാറുകയും പരിഹസിച്ചു സംസാരിക്കുകയും ചെയ്യാൻ പാടില്ല. കുരുടൻ, പൊട്ടൻ എന്നിങ്ങനെയുള്ള പദപ്രയോഗങ്ങളും ഒഴിവാക്കണം.

പ്രായമുള്ളവരോടും െെവകല്യങ്ങൾ ഉള്ളവരോടും ദുർബലരോടും എങ്ങനെ പെരുമാറുന്നു എന്നതാണ് ഒരു സമൂഹത്തിന്റെ സംസ്കാരത്തിന്റെ അളവുകോൽ എന്നു കുട്ടികളെ പഠിപ്പിക്കണം. ഇത്തരം വൈകല്യങ്ങളെ സൂചിപ്പിക്കുന്ന ശരിയായ പദപ്രയോഗങ്ങൾ ചെറുപ്പത്തിലെ തന്നെ പഠിപ്പിക്കുക.

6. മൃഗങ്ങളോടും പക്ഷികളോടും ക്രൂരത പാടില്ല

പക്ഷികൾ, മൃഗങ്ങൾ–മറ്റു ജീവികളോട് കുട്ടികളുടെ മുന്നിൽ വച്ചു ക്രൂരമായി പെരുമാറുന്നത് ഒഴിവാക്കുക. ലോകം മനുഷ്യന്റെതു മാത്രമല്ല, മറ്റു ജീവികളുടേതുകൂടിയാണ്. മനുഷ്യനടക്കം എല്ലാ ജീവികൾക്കും ഈ ലോകത്തു തുല്യഅവകാശമാണ് എന്നു കുട്ടിക്കാലത്തേ മനസ്സിലാക്കണം. ഇത്തരം ആശയങ്ങളുള്ള കഥകൾ പറഞ്ഞുകൊടുത്താൽ അത് കുട്ടികളുടെ മനസ്സിൽ പതിഞ്ഞുകൊള്ളും.

7. പൊതുസ്ഥലങ്ങളിൽ മാലിന്യം ഇടരുത്

പരിസ്ഥിതിക്കും പ്രകൃതിക്കും നാശം ഉണ്ടാക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ കുട്ടികളുടെ മുന്നിൽ ചെയ്യുമ്പോൾ അതു തെറ്റായ ധാരണകളാണു കുട്ടികളിലുണ്ടാക്കുന്നത്.പൊതുസ്ഥലങ്ങളിലും പൊതുനിരത്തുകളിലും മാലിന്യം എറിയുമ്പോൾ പ്രകൃതിയെ നമ്മൾ നശിപ്പിക്കുകയാണ് എന്ന് കുട്ടികൾ ചെറുപ്പത്തിലേ അറിയേണ്ടതുണ്ട്.

പുഴകൾ മലിനമാക്കുന്നതും അത്യാവശ്യത്തിനല്ലാതെ ചെടികളും മരങ്ങളും നശിപ്പിക്കുമ്പോഴും നാം നമ്മോടുതന്നെ ദ്രോഹം ചെയ്യുകയാണ് എന്നു കുട്ടികൾ അറിയണം. പുഴകളും കാടുകളും ജീവജാലങ്ങളും ഒക്കെ മനുഷ്യവംശത്തിന്റെ നിലനില്പിനുതന്നെ ആവശ്യമാണ് എന്ന സന്ദേശമാണ് കുട്ടികൾക്കു നൽകേണ്ടത്.

8. കുട്ടികളുടെ മുന്നിൽ മദ്യപാനം അരുത്

കുട്ടികളുടെ മുന്നിൽ ലഹരി ഉപയോഗിക്കുന്നത് (പുകവലി, മദ്യം, മയക്കുമരുന്നുകൾ) ഒഴിവാക്കേണ്ടതാണ്. ലഹരിവസ്തുക്കളെയും ലഹരി ഉപയോഗത്തെയും മഹത്വവൽക്കരിച്ചു സംസാരിക്കുന്നതും ഒഴിവാക്കേണ്ടതാണ്.

ലഹരി ഉപയോഗത്തിന്റെ അപകടങ്ങളെക്കുറിച്ചു കുട്ടികൾ അറിയണം. പലപ്പോഴും പുകവലിക്കുന്നതും മദ്യം ഉപയോഗിക്കുന്നതും ആണത്തത്തിന്റെ ലക്ഷണം ആയിട്ടാണു ജീവിതത്തിലും ദൃശ്യമാധ്യമങ്ങളിലും അവതരിക്കപ്പെടുന്നത്. അത് അങ്ങനെയല്ല എന്നാണു കുട്ടികളെ മനസ്സിലാക്കിക്കേണ്ടത്. തമാശയ്ക്കു പോലും ഇത്തരം ശീലങ്ങളിലേക്കു പോയാൽ അഡിക്‌ഷനായി മാറാമെന്നത് ഒാർമിക്കുക.

9. അധ്യാപകരെക്കുറിച്ച് കുറ്റം പറയരുത്

കുട്ടികളുടെ മുന്നിൽ വച്ച് അവരുടെ സ്കൂളിെനക്കുറിച്ചും പഠിപ്പിക്കുന്ന അധ്യാപകരെക്കുറിച്ചും മോശമായും അവമതിപ്പ് ഉണ്ടാക്കുന്ന രീതിയിലും സംസാരിക്കുന്നത് ഒഴിവാക്കുക.കുട്ടികൾക്കു തങ്ങളുടെ വിദ്യാലയത്തെക്കുറിച്ച് അഭിമാനം ഉണ്ടാകണം. അധ്യാപകരെ സ്നേഹ ബഹുമാനങ്ങളോടെ കാണാനും കഴിയണം.

10. ജീവിതത്തിൽ മോശം മാതൃക കാണിക്കരുത്

അനാരോഗ്യകരമായ രീതിയിൽ ടിവി/മൊെെബൽ/വിഷ്വൽമീഡിയ ഉപയോഗിക്കുന്നത് കുട്ടികൾക്ക് മോശം മാതൃകയാണു നൽകുന്നത്. പ്രയോജനകരവുമായ രീതിയിൽ ഇത്തരം ഉപകരണങ്ങൾ ഉപയോഗിക്കാൻ കുട്ടികൾ ശീലിക്കണം. ഉദാഹരണത്തിനു കിടപ്പുമുറിയിൽ ടിവി കാണുന്നത് ഒഴിവാക്കുക. ഭക്ഷണം കഴിക്കുമ്പോൾ ടിവി കാണുന്നതും മൊെെബൽ ഉപയോഗിക്കുന്നതും ഒഴിവാക്കുക. ഉറങ്ങാൻ കിടക്കുന്നതിനു മുമ്പ് ടിവി/മൊെെബൽ ഉപയോഗിക്കുന്നത് ഒഴിവാക്കുക.

അനാവശ്യമായ സോഷ്യൽമീഡിയയുടെ ഉപയോഗവും ഒഴിവാക്കുക. കുട്ടികളെ സംബന്ധിച്ചിടത്തോളം യഥാർഥജീവിതം പോലെ വെർച്വൽ ലോക(Virtual world)വും പ്രധാനമായ ഒരു കാലമാണു വരുന്നത്. അതുകൊണ്ടുതന്നെ സോഷ്യൽമീഡിയയിൽ ഇടപെടുന്ന രീതി, ഉപയോഗിക്കുന്ന ഭാഷഎന്നിവ കുട്ടികളെ ഒരുപാടു സ്വാധീനിക്കും. NEITIZEN എന്ന നിലയിലും കുട്ടികൾക്കു രക്ഷിതാക്കൾ മാതൃകയാവണം.

മാതാപിതാക്കൾ അനാരോഗ്യകരമായ ജീവിത െെശലി പുലർത്തിയാൽ മക്കളും കണ്ടുപഠിക്കും. ജീവിത ശൈലീരോഗങ്ങൾ കൂടിവരികയാണ്. ആരോഗ്യകരമായ ജീവിത െെശലി കുട്ടികൾ പഠിക്കേണ്ടത് കുടുംബത്തിൽ നിന്നാണ്. ഭക്ഷണം, ഉറക്കം, വിശ്രമം, വ്യായാമം–ഇതിലൊക്കെ ആരോഗ്യകരമായ ശീലങ്ങൾക്ക് മാതൃകയാകാൻ രക്ഷിതാക്കൾക്ക് കഴിയേണ്ടതുണ്ട്.

വിവരങ്ങൾക്ക് കടപ്പാട്;

ഡോ. പി. കൃഷ്ണകുമാർ

ഡയറക്ടർ,ഇംഹാൻസ്
കോഴിക്കോട്

krikurp@ gmail.com

read more
ചോദ്യങ്ങൾഡയറ്റ്

മെലിഞ്ഞൊതുങ്ങിയ വയർ ഇത്ര ഈസിയോ? ഇതാ കുടവയർ കുറയ്ക്കാൻ 12 സൂപ്പർ ടിപ്സ്

മെലിഞ്ഞൊതുങ്ങിയ വയർ സൗന്ദര്യത്തിന്റെ മാത്രമല്ല ആരോഗ്യത്തിന്റെ കൂടി പ്രതീകമാണ്. ബോഡിമാസ് ഇൻഡക്സ് കൃത്യമായതുകൊണ്ട് വയറിൽ കൊഴുപ്പടിയുന്നില്ല എന്നു കരുതാനാവില്ല. അരക്കെട്ട്– ഇടുപ്പ് അനുപാതം നോക്കുകയാണ് വയറിലെ കൊഴുപ്പറിയാനുള്ള വഴി. അരവണ്ണം / ഇടുപ്പിന്റെ അളവ് എന്നത് സ്ത്രീകളിൽ 0.75 നു താഴെയായിരുന്നാൽ ആരോഗ്യകരമാണ്. പുരുഷന്മാരിൽ 0.85നു താഴെയാകണം.

1 കാർബോഹൈഡ്രേറ്റ് കുറയ്ക്കുക

കാർബോഹൈഡ്രേറ്റ് കുറഞ്ഞ ഡയറ്റാണോ കൊഴുപ്പു കുറഞ്ഞ ഡയറ്റാണോ വയറൊതുങ്ങാൻ നല്ലതെന്ന് ജോൺസ് ഹോപ്കിൻസ് ഗവേഷകർ ഒരു അന്വേഷണം നടത്തി. ഒരേ കാലറി മൂല്യത്തിലുള്ള ഈ രണ്ടുതരം ഡയറ്റുകളും ആറു മാസം പരീക്ഷിച്ചുനോക്കിയ അവർ കണ്ടെത്തിയത് കാർബോഹൈഡ്രേറ്റ് കുറയ്ക്കുന്നതാണ് കൊഴുപ്പ് കുറയ്ക്കുന്നതിലും പ്രയോജനം എന്നാണ്. സാധാരണഗതിയിൽ ഡയറ്റ് ചെയ്ത് വണ്ണം കുറയ്ക്കാൻ നോക്കുമ്പോൾ കൊഴുപ്പ് ഉരുകുന്നതിനൊപ്പം കുറച്ച് പേശീഭാരം കൂടി നഷ്ടമാകും. അതത്ര ഗുണകരമല്ല. കാർബോഹൈഡ്രേറ്റ് കുറച്ചുള്ള ഡയറ്റിങ്ങിൽ പേശീഭാരം അൽപം കുറയുന്നുണ്ടെങ്കിലും കൊഴുപ്പു നഷ്ടമാണ് കൂടുതൽ നടക്കുന്നത്. അതുകൊണ്ടു തന്നെ കൂടുതൽ ഗുണമേന്മയുള്ള ഭാരം കുറയൽ നടക്കുന്നത് കാർബോഹൈഡ്രേറ്റ് കുറയ്ക്കുമ്പോഴാണ്. എന്നുകരുതി അമിതമായി കാർബോഹൈഡ്രേറ്റ് കുറയ്ക്കരുത്. തലച്ചോറിന് പ്രവർത്തിക്കാനുള്ള ഗ്ലൂക്കോസ് ലഭിക്കാൻ ദിവസവുമുള്ള ഭക്ഷണത്തിൽ 120 ഗ്രാം കാർബോഹൈഡ്രേറ്റ് എങ്കിലും വേണം.

2 ബ്രേക്ഫാസ്റ്റ് ബ്രേക് ചെയ്യരുത്

ധൃതി പിടിച്ചുള്ള ഒാട്ടത്തിൽ പലരും പ്രാതൽ മറക്കാറാണ് പതിവ്. പക്ഷേ, വയറു കുറയണമെങ്കിൽ രാവിലെ വയറു കാലിയിടരുത്. രാവിലെ എട്ടു മണിയോടെ പ്രഭാതഭക്ഷണം കഴിക്കുന്നതാണ് ഉത്തമം. അന്നജം മാത്രമാകരുത്. കാർബോഹൈഡ്രേറ്റും പ്രോട്ടീനും ചേർന്നതാകണം പ്രാതൽ. ഇഡ്‌ലി– സാമ്പാർ, പുട്ട്–കടല പോലെ.

3 പട്ടിണി കിടന്നാൽ വയറൊട്ടില്ല

പെട്ടെന്നു വയറു കുറയട്ടെ എന്നു കരുതി ചിലർ പട്ടിണി കിടക്കും. ചിലർ ഭക്ഷണം ഒരു നേരം മാത്രമാക്കും. ഇതെല്ലാം ദോഷമേ ചെയ്യൂ. ഒരുനേരം കഴിക്കാതിരുന്ന് അടുത്ത നേരം ക ഴിക്കുമ്പോൾ വിശപ്പു നിയന്ത്രിക്കാനാകില്ല. കൂടുതൽ അളവിൽ കഴിക്കും.

4മൂന്നുനേരത്തിനുപകരം അഞ്ചുനേരം

മൂന്നുനേരം വയറുനിറച്ച് കഴിക്കുന്നതിനു പകരം മിതമായ അളവിൽ മൂന്നു പ്രധാനഭക്ഷണവും രണ്ട് ലഘു ഭക്ഷണവും കഴിക്കുക. ലഘുഭക്ഷണം പക്ഷേ, എണ്ണയിൽ വറുത്ത പലഹാരങ്ങൾ ആകരുത്. പഴങ്ങളോ സാലഡോ ബദാം, വാൽനട്സ്, പിസ്ത പോലുള്ള അണ്ടിപ്പരിപ്പുകളോ സൺഫ്ളവർ വിത്ത്, ചെറുചണ വിത്ത് എന്നിവയോ നിശ്ചിത അളവ് കഴിക്കാം. ദിവസം 600 മി.ലീറ്ററിൽ കൂടുതൽ എണ്ണ ഉപയോഗിക്കരുത്.

5എട്ടു മണി കഴിഞ്ഞ് ഭക്ഷണം വേണ്ട

രാത്രി വൈകി ഭക്ഷണം കഴിക്കുന്നത്, പ്രത്യേകിച്ച് ചോറു പോലുള്ള അരിയാഹാരം കഴിക്കുന്നത് പെട്ടെന്നു വയറു ചാടാൻ ഇടയാക്കും. കഴിവതും വൈകിട്ട് ഏഴു മണിയോടെ ഭക്ഷണം കഴിച്ചുനിർത്തണം. എട്ടു മണിക്കു ശേഷം ഒന്നും കഴിക്കരുത്. പിന്നെയും വിശന്നാൽ വെള്ളം കുടിച്ച് വയറു നിറയ്ക്കുക.

6 സംസ്കരിച്ച ഭക്ഷണം അപകടം

പെട്ടെന്നു വണ്ണംവയ്ക്കാനിടയാക്കുന്ന മൂന്ന് അപകടകാരികളാണ് ട്രാൻസ്ഫാറ്റ്, മധുരം, ഉപ്പ് അഥവാ സോഡിയം എന്നിവ. ഇതു മൂന്നും അമിതമായുള്ളവയാണ് മിക്ക സംസ്കരിച്ച ഭക്ഷണങ്ങളും. കാലറിമൂല്യവും വളരെ ഉയർന്നതായിരിക്കും. അതുകൊണ്ട് വയറു കുറയ്ക്കാൻ ബേക്കറി ഭക്ഷണങ്ങൾ, ചിപ്സ് പോലുള്ള വറപൊരികൾ, കൃത്രിമ ഗ്രേവികൾ, ഇൻസ്റ്റന്റ് ഭക്ഷണങ്ങൾ എന്നിവയെല്ലാം മാറ്റിനിർത്തുക. മധുര പലഹാരങ്ങളും വല്ലപ്പോഴുമാക്കുക.

7 ലേബലുകൾ വായിക്കുക

ഒാരോ പായ്ക്കറ്റ് ഫൂഡിലേയും ആ കെയുള്ള കാലറി, ഷുഗർ അളവ്, കൊഴുപ്പ്, കാർബോഹൈഡ്രേറ്റ് അളവ് എന്നിങ്ങനെയുള്ള ഘടകങ്ങൾ അറിയാൻ നല്ല മാർഗം ലേബൽ നോക്കുകയാണ്. അതുപോലെ ട്രാൻസ്ഫാറ്റ് പോലുള്ള മറഞ്ഞിരിക്കുന്ന അപകട കൊഴുപ്പുകളെ അറിയാനും ലേബൽ സഹായിക്കും.

8 ശീതളപാനീയങ്ങൾക്കു പകരം ശുദ്ധജലം

പാക്കറ്റിലും കുപ്പിയിലും ലഭിക്കുന്ന മധുരമുള്ള ജ്യൂസുകളും സോഡയും ഒഴിവാക്കണം. മധുരത്തിനായി ഇവയിൽ ചേർക്കുന്നത് ഫ്രക്ടോസ് കോൺ സിറപ്പാണ്. ഈ ഘടകം മറ്റു മധുരങ്ങളെക്കാൾ വേഗം ആഗിരണം ചെയ്യപ്പെട്ട് വയറിനു ചുറ്റുമുള്ള വിസറൽ കൊഴുപ്പായി അടിയും. കാലറിയും കൂടുതലാണ്. പതിവായി ശീതളപാനീയങ്ങൾ കുടിക്കുന്നവർക്ക് വിശപ്പു വർധിക്കാൻ ഇടയുണ്ട്. ദാഹിക്കുമ്പോൾ ശുദ്ധജലം കുടിച്ചു ശീലിക്കുക. ദിവസവും മൂന്നു നാല് ലീറ്റർ വെള്ളം കുടിക്കണം.

9വെളുത്ത ഭക്ഷണം

മൈദ പോലുള്ള വെളുത്ത പൊടികൾ തവിടെല്ലാം നീക്കി നനുത്തതാക്കിയതിനാൽ എളുപ്പം ദഹിച്ച് കൊഴുപ്പായി ശരീരത്തിലടിയും. വെളുത്ത ചോറ്, ബ്രെഡ്, പാസ്ത, മൈദ വിഭവങ്ങൾ എന്നിവയെല്ലാം ഒഴിവാക്കണം. തവിടുള്ള കുത്തരി, ഗോതമ്പ് ഇവ കഴിക്കാം.

10 ഒാട്സ് സൂക്ഷിച്ചുകഴിക്കുക

ഡയറ്റ് ചെയ്യുന്നവർക്ക് ഒാട്സ് പോലുള്ള സിറിയലുകൾ എത്ര അളവിലും കഴിക്കാം എന്നൊരു ധാരണയുണ്ട്. അതു തെറ്റാണ്. ഒാട്സ് ആണെങ്കിലും ഒന്നോ രണ്ടോ ചെറിയ കപ്പ് മാത്രം എടുക്കുക. വെള്ളം ചേർത്ത് വേവിച്ചിട്ട് തിളപ്പിച്ചാറിയ, കൊഴുപ്പുനീക്കിയ പാൽ ചേർക്കാം. മധുരം ചേർക്കരുത്.

11 മദ്യവും ബിയറും വേണ്ട

ബിയർ ബെല്ലി എന്നൊരു വിശേഷണം കൂടിയുണ്ട് കുടവയറിന്. ബിയർ മാത്രമല്ല ഏതുതരം മദ്യവും ദോഷം തന്നെ. ഒരു ഗ്രാം ആൽക്കഹോളിൽ നിന്ന് ഏഴു കാലറിയാണ് ലഭിക്കുക. 30 മി.ലീ മദ്യം അഥവാ ഒരു സ്മോളിൽ 10 ഗ്രാം ആൽക്കഹോൾ ഉണ്ട്. ശരീരത്തിനു ഗുണകരമായ വൈറ്റമിനുകളോ ധാതുക്കളോ ഇല്ല താനും. ശരീരത്തിലെത്തുന്ന ഈ അമിത നിർഗുണ ഊർജം കൊഴുപ്പായി അടിയും.

12 10,000 ചുവട് നടക്കാം

ദിവസവും 10,000 ചുവട് നടക്കുന്നവർക്ക് വയർ ചാടില്ല. നടക്കാൻ സ മയമില്ലാത്തവർ ദൈനംദിന ജോലികളെ വ്യായാമമാക്കുക. നടന്നുകൊണ്ട് ഫോണിൽ സംസാരിക്കുക. ലിഫ്റ്റിനു പകരം പടി കയറുക. ആപ്പുകളും സ്മാർട് വാച്ചും ഉപയോഗിച്ച് ദിവസവും എത്ര മാത്രം നടന്നു എന്നറിയാം.

വിവരങ്ങൾക്കു കടപ്പാട്: സോളി ജയിംസ് കൺസൽറ്റന്റ് ന്യൂട്രീഷനിസ്റ്റ്, കൊച്ചി

read more
ആരോഗ്യംചോദ്യങ്ങൾരതിമൂര്‍ച്ഛലൈംഗിക ആരോഗ്യം (Sexual health )വൃക്തിബന്ധങ്ങൾ Relationship

സ്വയംഭോഗം സ്ത്രീകളിൽ എത്രത്തോളം സാധാരണമാണ്, െെലംഗികാസ്വാദ്യത കുറയ്ക്കുമോ?; ധാരണകളും തെറ്റിദ്ധാരണകളും

സ്വയം ദുരുപയോഗം അഥവാ സ്വയം മലിനീകരണം എന്നർഥമുള്ള മാനസ് സ്റ്റ്യൂപ്രെർ (Manas Stuprare) എന്ന ലാറ്റിൻപദത്തിൽ നിന്നാണ് മാസ്റ്റർബേഷൻ (സ്വയംഭോഗം) എന്ന വാക്ക് രൂപപ്പെട്ടത്. സ്വന്തം ശരീരത്തെ പ്രത്യേകിച്ച് െെലംഗിക അവയവങ്ങളെ െെലംഗിക ഉത്തേജനത്തിനായി സ്വയം ഉപയോഗിക്കുന്നതിനെയാണ് സ്വയംഭോഗം എന്നു പറയുന്നത്. ഇതിൽ ശരീരമനസ്സുകളുടെ ഇടപഴകൽ വളരെ ഇഴചേർന്നിരിക്കുന്നു. ആയതിനാൽ ശരീരത്തെ മാത്രമല്ല മനസ്സിനെയും ശക്തമായി സ്വാധീനിക്കുന്ന ഒന്നാണ് സ്വയംഭോഗം. മനുഷ്യജീവിതത്തിലെ സർവസാധാരണമായ ഈ പ്രക്രിയയെക്കുറിച്ച് ധാരണകളേക്കാളേറെ തെറ്റിദ്ധാരണകളാണ് സമൂഹത്തിനുള്ളത്. പാപബോധം മുതൽ അനാരോഗ്യകരമാണെന്ന ചിന്തവരെ സാധാരണം. സ്വയംഭോഗത്തെക്കുറിച്ചുള്ള ശരിതെറ്റുകൾ വേർതിരിച്ചറിയേണ്ടത് ആരോഗ്യകരമായ ലൈംഗികതയ്ക്കും മനസ്സമാധാനത്തിനും ആവശ്യമാണ്.

സ്വയംഭോഗം എത്രത്തോളം സാധാരണമാണ്? സ്ത്രീകളിൽ കുറവാണോ?

സമൂഹത്തിൽ ഒരു വിഭാഗം ഇപ്പോഴും വിചാരിക്കുന്നുണ്ട് പുരുഷൻമാർമാത്രമേ ഇതു ചെയ്യാറുള്ളൂ എന്ന്. എന്നാൽ സ്ത്രീകൾക്കിടയിലും സ്വയംഭോഗം സാധാരണമാണ്. ഇതിന് ഉപയോഗിക്കുന്ന രീതികളിലും താൽപര്യങ്ങളിലും ആൺപെൺ വ്യത്യാസം ഉണ്ട് എന്നുമാത്രം.

പുരുഷന്മാരിൽ 90 ശതമാനം കൗമാരപ്രായത്തോടെ തന്നെ സ്വയംഭോഗത്തിലേക്കു പോകുന്നു. എന്നാൽ സ്ത്രീകൾ അൽപം കൂടി വൈകിയേക്കാം. സ്ത്രീകളിൽ ഉദ്ദേശം 60 ശതമാനവും സ്വയംഭോഗത്തിൽ ഏർപ്പെടാറുണ്ട്.

അമിതമാകുന്നത് എപ്പോൾ? അഡിക്‌ഷൻ എങ്ങനെ തിരിച്ചറിയാം?

മദ്യം , മയക്കുമരുന്ന് പോലെയുള്ള മറ്റ് അടിമപ്പെടൽ അവസ്ഥകൾക്കുള്ളതുപോലെ ലക്ഷണങ്ങളോ, ഡയഗ്‌നോസ്റ്റിക് െെഗഡ് െെലനുകളോ, സ്വയംഭോഗത്തിനോടുള്ള അഡിക്‌ഷനെക്കുറിച്ചു ലഭ്യമല്ല. ഇതു തികച്ചും വ്യക്തി അധിഷ്ഠിതമാണ്.

എണ്ണത്തിന്റെ അടിസ്ഥാനത്തിൽ അമിതമെന്നു വിലയിരുത്താൻ പ്രയാസമാണ്. മനശ്ശാസ്ത്ര അവലോകനത്തിൽ ഒരു വ്യക്തി സ്വയംഭോഗത്തിന് അടിമപ്പെട്ടു എന്നു പറയാൻ ആ വ്യക്തിയുടെ ജീവിതത്തിലെ പലകാര്യങ്ങളും നിരീക്ഷിക്കേണ്ടിവരും. ശ്രദ്ധ, ദാമ്പത്യ െെലംഗികത, ഒാർമശക്തി, ആരോഗ്യകരമായ ഇതരബന്ധങ്ങളുടെ ഉലച്ചിൽ, മറ്റുള്ളവരുടെ കണ്ണിൽ നോക്കി അധികനേരം സംസാരിക്കുവാനുള്ള ബുദ്ധിമുട്ട്, ആധ്യാത്മികജീവിതം മുതലായവയാണ് അതിൽ പ്രധാനം.

ഇത്തരം ജീവിത നിപുണതകളെയോ നിത്യജീവിതത്തിെല മറ്റുകാര്യങ്ങളെയോ ദോഷമായി ബാധിക്കുന്നുണ്ടെങ്കിൽ സ്വയംഭോഗത്തിന് അടിമപ്പെട്ടുവെന്ന് കരുതാം. ഇങ്ങനെ ഈ അമിതമായ സ്വയംഭോഗത്തിന് അടിമപ്പെട്ട ആളുകൾ മനശ്ശാസ്ത്ര സേവനം തേടണം.

6. സ്വയംഭോഗം അപകടകരമാകുമോ? ഉദ്ധാരണക്കുറവു വരുത്തുമോ?

സ്വയംഭോഗത്തിൽ ഏർപ്പെടുന്നരീതി ചിലപ്പോൾ അപകടകരമാവാം. തീവ്രമായ സംഭോഗം അവയവങ്ങളുടെ ഉത്തേജനം കുറയ്ക്കുന്നു എന്നും ദാമ്പത്യജീവിതത്തിലെ െെലംഗികാസ്വാദ്യത കുറയ്ക്കും എന്നും പഠനങ്ങൾ തെളിയിക്കുന്നു. പുരുഷൻമാരിൽ ഉദ്ധാരണക്കുറവിന് അമിതമായ സ്വയംഭോഗം കാരണമാകുന്നു എന്ന വിശ്വാസം പൊതുവെയുണ്ട് എങ്കിലും അതിന് ശാസ്ത്രീയമായ തെളിവുകൾ ഇല്ല.

സ്ത്രീകളുടെ സ്വയംഭോഗത്തിൽസ്ത്രീകളുടെ സ്വയംഭോഗത്തിൽ െെലംഗികാവയവത്തിനുള്ളിൽ അന്യവസ്തുക്കൾ പ്രവേശിപ്പിച്ചുള്ള ഉത്തേജനവും അതിലൂടെയുള്ള അണുബാധയും ആണ് അപകടകരമാവുന്നത്. പലപ്പോഴും ഈ വസ്തുക്കൾ െെലംഗികാവയവത്തിനുള്ളിൽ കുടുങ്ങി പോകുന്നത് ഒരു ഡോക്ടറുടെ സഹായത്തോടെ നീക്കം ചെയ്യേണ്ടിയും വരാം.

വിവരങ്ങൾക്ക് കടപ്പാട്;

1. ഡോ. സാനി വർഗീസ്,

ക്ലിനിക്കൽ സൈക്കോളജിസ്റ്റ്,

ഗവ. ജനറൽഹോസ്പിറ്റൽ, കോട്ടയം

2. ജോമോൻ കെ. ജോർജ്

ക്ലിനിക്കൽ സൈക്കോളജിസ്റ്റ്,

ജില്ലാ മെന്റൽഹെൽത് പ്രോഗ്രാം, കോട്ടയം

read more
ഉദ്ധാരണംഗര്‍ഭധാരണം (Pregnancy)ചോദ്യങ്ങൾരതിമൂര്‍ച്ഛലൈംഗിക ആരോഗ്യം (Sexual health )

‘ഫോർപ്ലേ’ തിരികെ നൽകും യൗവനകാല രതിലീലകൾ! 50കഴിഞ്ഞുള്ള ലൈംഗിക ഉത്തേജനത്തിന് ടിപ്സ്

പൂർവലീലകളിൽ പിടിമുറുക്കാം

ഇരുപതു വയസ്സുള്ളപ്പോൾ ലൈംഗിക പങ്കാളിയെ കുറിച്ച് ഓർക്കുമ്പോൾ തന്നെ സ്ത്രീ/ പുരുഷന്മാർക്കു ഉത്തേജനം ഉണ്ടാവും .മുപ്പതു -നാൽപത് വയസ്സിൽ, വെറുതെ ഓർത്താൽ ഉത്തേജനം ഉണ്ടാവണമെന്നില്ല, ഇണയുടെ ശരീരഭാഗങ്ങൾ നേരിൽ കാണുകയും ഉത്തേജനം ലക്ഷ്യമാക്കിയുള്ള സ്നേഹ സ്പർശനങ്ങളും പൂർവലീലകളും (ഫോർപ്ലേ ) വേണ്ടിവരും.

അറുപതുകളിലും എഴുപതുകളിലും ലൈംഗിക ഉത്തേജനം ലഭിക്കണമെങ്കിൽ പങ്കാളിയുടെ വെറും സാമീപ്യം മാത്രം പോരാ, കുറെ അധിക സമയത്തേക്ക്, സ്നേഹ/കാമ സ്പർശനങ്ങൾ (പൂർവലീലകൾ വേണ്ടിവരും. അതായത് ദർശനവും സ്പർശനവും ലൈംഗിക വിനോദഭാവവും (മൂഡ് ) എല്ലാം ഒരുമിച്ചു വേണം. പൂർവലീലകൾക്ക് ഏറെ പ്രാധാന്യം ഈ ഘട്ടത്തിലുണ്ട് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

∙ ലൈംഗികാവയവങ്ങളും ചുണ്ടും സ്തനവും മാത്രമല്ല ശരീരത്തിലെ ഉത്തജന കേന്ദ്രങ്ങൾ. ചെവിയും കഴുത്തും കണ്ണും മുതൽ കാൽവിരൽതുമ്പുവരെ ശരീരത്തിലെ ഏതു ഭാഗത്തെ സ്പർശനവും ഉത്തേജിതമാക്കാം. അവ ഓരോരുത്തരിലും ഒരോ വിധത്തിലാവാം. പങ്കാളിയിലെ ഉത്തേജനകേന്ദ്രങ്ങളെ കൃത്യമായി മനസ്സിലാക്കണം.

∙ സെക്സിന്റെ പടിവാതിലാണ് പൂർവലീലകൾ. അതിൽ വിരലുകൾ, ചുണ്ടുകൾ കൊണ്ടുള്ള സ്പർശങ്ങൾ മാത്രമല്ല അസ്വസ്ഥതയുണ്ടാക്കാത്തതരത്തിലുള്ള കടിയും നഖ പ്രയോഗവുമൊക്കെയാവാം.

∙ സാവധാനം തുടങ്ങി ക്രമേണ തീവ്രത കൂടിവരുന്നതും സമയദൈർഘ്യവും അൻപതുവയസ്സു കഴിഞ്ഞുള്ള പൂർവലീലകളിൽ പാലിക്കാം.

ഇവ ചെയ്തുനോക്കൂ…

അൻപതുകഴിഞ്ഞുള്ള ലൈംഗിക ജീവിതം ചെറുപ്പത്തേക്കാളും ആസ്വാദ്യകരമാക്കാൻ ഇവ പരീക്ഷിക്കാം.

∙ സുഗന്ധവും നിറവും സംഗീതവും കിടപ്പറയിൽ കൊണ്ടുവരുക. കിടപ്പറയിൽ സ്ത്രീകൾ വസ്ത്രധാരണത്തിലെ (അടിവസ്ത്രമുൾപ്പെടെ) പതിവു രീതി മാറ്റുക. പുരുഷനും സ്ത്രീയും വായ്നാറ്റം ഉൾപ്പെടെ ശരീരത്തിലെ ദുർഗന്ധങ്ങളെ അകറ്റുക.

∙ ലൈംഗികവേളയിൽ മെഴുകുതിരിവെളിച്ചം പോലെ പ്രകാശവിതാനത്തിലെ മാറ്റങ്ങൾ പരസ്പരമുള്ള അമിത പരിചിതത്വത്താലുള്ള കുറവുകൾ പരിഹരിക്കും.

∙ സെക്സിൽ ഏർപ്പെടാൻ പങ്കാളികളിൽ ഒരാൾക്ക് താൽപര്യമില്ലാത്ത ദിവസങ്ങളിൽ െസക്സ് മസാജുകൾ പരസ്പരം ചെയ്യാൻ ശ്രമിക്കുക. അത് ക്രമേണ സെക്സിലേക്കു വഴുതിവീണാൽ അതും ആസ്വദിക്കുക.

∙ പാട്ടുകൾ, യാത്രകൾ, സഭ്യമായ ലൈംഗിക കഥയും സംഭാഷണങ്ങളുമുള്ള സിനിമകൾ എന്നിവ ലൈംഗികോത്തേജനം നൽകും. പക്ഷേ അശ്ലീലവും, വികൃത ലൈംഗിക വീഡിയോകളും (പോൺ ) വേണ്ട.

∙ മുൻപ് അധികം ശീലിച്ചിട്ടില്ലാത്ത സെക്സ് പൊസിഷനുകൾ, സ്ഥലങ്ങൾ (കിടപ്പു മുറിക്കു പകരം മറ്റു മുറികൾ) എന്നിവ തിരഞ്ഞെടുക്കുക.

പ്രശ്നങ്ങൾ പരിഹരിക്കാം

50 വയസ്സിനു മുകളിൽ 43 ശതമാനം സ്ത്രീകൾക്കും 31ശതമാനം പുരുഷന്മാർക്കും ലൈംഗിക താൽപര്യക്കുറവ്, ഉത്തേജന കുറവ്, ആസ്വാദ്യതയില്ലായ്‌മ തുടങ്ങിയ ലൈംഗികപ്രശ്നങ്ങൾ കാണാറുണ്ട്. പ്രമേഹം ,രക്തസമ്മർദം, വിഷാദരോഗം, മദ്യപാനം, പുകവലി, പരസ്ത്രീ/പുരുഷ ബന്ധങ്ങൾ, മാനസിക രോഗാവസ്ഥകൾ തുടങ്ങിയവ ലൈംഗികബന്ധങ്ങളെ താറുമാറാക്കും. പരിഹാരങ്ങൾക്കായി സെക്സ് മെഡിസിൻ സ്പെഷലിസ്റ്റിനെ കാണാൻ ശ്രമിക്കണം.

∙ സ്ത്രീകൾ ലൈംഗികപ്രശ്നങ്ങൾ ഗൈനക്കോളജിസ്റ്റിനോടാണ് സംസാരിക്കാൻ താൽപര്യപ്പെടുന്നത്. ഹോർമോൺ സംബദ്ധമായ പ്രശ്നങ്ങൾ ഒരു പരിധി വരെ അവർക്കു പരിഹരിക്കാൻ‌ കഴിയും.

∙ ലൈംഗിക താൽപര്യം കുറയുന്നവർ കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകളിലും ശ്രദ്ധവയ്ക്കണം. ആന്റി ഡിപ്രസന്റുകൾ, അലർജിക്കുള്ള ആന്റിഹിസ്റ്റമിനുകൾ, രക്തസമ്മർദമരുന്നുകൾ, അൾസർ മരുന്നുകൾ തുടങ്ങിയ വിഭാഗങ്ങളിൽപ്പെട്ടവയിൽ ചിലതിന്റ പാർശ്വഫലമായി ലൈംഗികതാൽപര്യം കുറയാം. ഡോക്ടറോട് പറഞ്ഞ് മരുന്നുമാറ്റിയാൽ അതിനു പരിഹാരമാവും.

∙ വാർധക്യത്തിലും ചില രോഗാവസ്ഥകളിലും സംഭോഗം പലപ്പോഴും സാധിച്ചെന്നു വരില്ല. പക്ഷേ ചെറുപ്പ ത്തിലെ ആസ്വാദ്യതയുള്ള ലൈംഗികതയിൽ നിന്ന് രൂപപ്പെട്ടു വന്ന ആത്മബന്ധം ആണ് ആ ഘട്ടത്തിലെ ലൈംഗികാസ്വാദനമെന്ന് തിരിച്ചറിയുക.

വിവരങ്ങൾക്ക് കടപ്പാട്;

ഡോ. എസ്.ഡി.സിങ്
സീനിയർ സൈക്യാട്രിസ്റ്റ്,
കിൻഡർ ഹോസ്പിറ്റൽ, ശ്രീ സുധീന്ദ്ര
മെഡിക്കൽ മിഷൻ, കൊച്ചി

read more
വൃക്തിബന്ധങ്ങൾ Relationship

ഒന്നു പിന്നോട്ടു പോയിട്ട് തോറ്റുകൊടുക്കാം: പങ്കാളിക്ക് തെറ്റുസംഭവിച്ചാൽ ഉടൻ തിരുത്തണം എന്ന വാശിവേണ്ട

ജീവിതത്തിലെ പല നിമിഷങ്ങളിലും ‘ഇതാ ഇവിടെ തീർന്നു…’ എന്നു തോന്നിയിട്ടില്ലേ? പക്ഷേ, അതിനെയെല്ലാം സ്വയം അതിജീവിച്ച് നമ്മൾ മുൻപോട്ടു നീങ്ങാറുമുണ്ട്. കാരണം ജീവിതത്തിലെ ഒാരോ പ്രതിസന്ധിയിലും തളരാതെ, പതറാതെ നീങ്ങാൻ സഹായിക്കുന്ന ഒരു ഉൾക്കരുത്ത് നമ്മിലെല്ലാമുണ്ട്. നമ്മുടെ മനസ്സിന്റെ ഈ ശക്തി പലരും തിരിച്ചറിയുന്നില്ല എന്നു മാത്രം. ഇതാ, ജീവിതത്തിലെ വളരെ സാധാരണമായ എട്ടു സാഹചര്യങ്ങളും സ്വയം കൗൺസലിങ് വഴി അവ തരണം ചെയ്ത് മുൻപോട്ടുപോകാനുള്ള വഴികളും.

കോപം കൊണ്ട് ചുവന്നാൽ

കോപം മനുഷ്യസഹജമായ വികാരമാണ്. അത് ഒഴിവാക്കാൻ പറ്റില്ല. പക്ഷേ, അതിരുവിടാതെ നിയന്ത്രിച്ചുനിർത്താനാകും.

ആദ്യം കോപം എന്തുകൊണ്ടാണ് ഉണ്ടായതെന്ന് ഒരു തിരിച്ചറിവുണ്ടാകണം. മനസ്സിലൂറിക്കിടക്കുന്ന നിരാശയും വിഷാദവും ഇച്ഛാഭംഗങ്ങളുമാണ് അമിതകോപത്തിന് ഇടയാക്കുന്നത്. ഇതിലേതാണ് പ്രശ്നമെന്നു പരിശോധിക്കുക

രണ്ടാമതായി ആ സാഹചര്യത്തിൽ കോപിക്കേണ്ടിയിരുന്നോ എന്നു ചിന്തിക്കുക. കോപമില്ലാതെ എങ്ങനെ ആ സാഹചര്യത്തെ നേരിടാമായിരുന്നു? അടുത്തതവണ സമാനമായ സാഹചര്യം വരുമ്പോൾ കോപിക്കുന്നത് ഒഴിവാക്കാൻ ഈ വിചിന്തനം നല്ലതാണ്.

∙ കോപം ഇരച്ചുവരുമ്പോൾ പെട്ടെന്നുതന്നെ ആ സാഹചര്യത്തിൽ നിന്നും മാറുന്നതാണ് നല്ലത്. കോപത്താൽ ജ്വലിക്കുന്ന സമയത്ത് വായിൽ നിന്നും നല്ലതൊന്നും വീഴാനിടയില്ല. മനസ്സു തണുത്ത ശേഷം മാത്രം സംസാരിക്കുക.

∙ നൂറു മുതൽ പൂജ്യം വരെ എണ്ണുക, ആഴത്തിൽ ശ്വാസമെടുത്ത് വിടുക എന്നിങ്ങനെയുള്ള ടിപ്സ് ഫലപ്രദമാകുമെന്നുള്ളവർക്ക് അതു ചെയ്യാം.

കാടുകയറുന്ന ചിന്തകൾ

ആരെങ്കിലും പുറത്തുപോയി വരാൻ വൈകിയാൽ അവർക്ക് എന്തുപറ്റിയതാകും, വല്ല അപകടവും പറ്റിയോ എന്നിങ്ങനെ ചിന്തിച്ചു കാടുകയറി ആധികൊള്ളുന്നവരുണ്ട്. അത് ചിലരുടെ മനസ്സിന്റെ ഒരു പാറ്റേണാണ്.

∙ തനിക്ക് അങ്ങനെ ഒരു സ്വഭാവരീതിയുണ്ട് എന്നു തിരിച്ചറിയലാണ് ഈ പ്രശ്നത്തെ മറികടക്കുന്നതിന്റെ ആദ്യപടി.

∙ ചിന്തകളിൽ കുരുങ്ങിക്കിടക്കാതെ മനസ്സിനെ പിടിച്ചുനിർത്താനായി നമ്മുടെ ദിവസത്തെ ഒന്നു ഷെഡ്യൂൾ ചെയ്യുക. റുട്ടീൻ, റെസ്പോൺസിബിലിറ്റീസ്, റിലാക്സേഷൻ…ഇതെല്ലാം ഉള്ള ഒരു ദിവസം. ഇതിനെ 3 ആർ സിസ്റ്റം എന്നു പറയും. പതിവ് ഉത്തരവാദിത്തങ്ങൾ കൂടാതെയുള്ള ചെറിയ സാമൂഹികÐ സഹായപ്രവർത്തനങ്ങളെയാണ് റെസ്പോൺസിബിലിറ്റി കൊണ്ട് ഉദ്ദേശിക്കുന്നത്.

∙ ആധികലർന്ന അമിത ചിന്തകൾ ഒഴിവാക്കാൻ 2Ð3 മണിക്കൂർ റിലാക്സേഷനായി മാറ്റിവയ്ക്കണം. വെറുതെ കിടക്കുകയോ ഉറങ്ങുകയോ ചെയ്യരുത്. സ്ട്രെച്ചിങ്, ശരീരത്തിലെ ഒാരോ പേശികളായി മുറുക്കി അയയ്ക്കുന്ന പ്രോഗ്രസീവ് മസിൽ റിലാക്സേഷൻ, പുറത്തിറങ്ങി ഒന്നു നടക്കുക, ഡീപ് ബ്രീതിങ്, സ്കിപ്പിങ് പോലുള്ളവ ചെയ്യുക.അല്ലെങ്കിൽ വായനയോ പാചകപരീക്ഷണമോ പോലെ ഏറെതാൽപര്യമുള്ളതെന്തെങ്കിലും ചെയ്യാം.

∙ ചിന്തകളുടെ കുരുക്കിലേക്ക് വീണ് ആധികയറിത്തുടങ്ങുന്ന സമയത്ത് പെട്ടെന്ന് ശ്രദ്ധ കുറച്ചധികം വേണ്ടുന്ന എന്തെങ്കിലും കാര്യത്തിൽ ആക്ടീവ് ആവുക. ഉദാഹരണത്തിന് ഒരു ബൗൺസിങ് ബോൾ എടുക്കുക. ഇനി ഭിത്തിയിൽ ഒരു വൃത്തം അടയാളപ്പെടുത്തി ഈ ബോൾ ഇടതുകൈ കൊണ്ട് അതിലേക്ക് എറിയുക, വലതുകൈ കൊണ്ട് പിടിക്കുക. ശ്രദ്ധ ചിന്തകളിൽ നിന്നു മാറി ഈ പ്രവൃത്തിയിലേക്ക് ഫോക്കസ് ആവുന്നു.
∙ ചിന്തകൾ കാടുകയറുന്ന സമയത്ത് നമ്മൾ ഇരിക്കുന്ന സ്ഥാനത്തുനിന്ന് ഒന്നു മാറിയിരിക്കുന്നതും ശ്രദ്ധ വ്യതിചലിപ്പിക്കാൻ സഹായിക്കും.

രോഗങ്ങൾ തളർത്തിയാൽ

ഏതു രോഗം വന്നാലും അതനുബന്ധിച്ച് ചില നെഗറ്റീവ് ചിന്തകളും മനസ്സിലേക്ക് കടന്നുവരാം. രോഗം മാറിയില്ലെങ്കിൽ എന്തു ചെയ്യും? സങ്കീർണതകൾ വരുമോ എന്നിങ്ങനെ…വലിയൊരു പകർച്ചവ്യാധിയാണ് പിടിപെടുന്നതെങ്കിൽ ആശങ്കകളുടെ ഭാരം കൂടും.

∙ ആദ്യം ചെയ്യേണ്ടത് തനിക്കു പിടിപെട്ട രോഗത്തെക്കുറിച്ച് വിശദമായി അറിയുകയാണ്. അജ്ഞത അനുഗ്രഹമാണെന്നു പറയാറുണ്ടെങ്കിലും രോഗത്തിന്റെ കാര്യത്തിൽ അറിവാണ് ആയുധം. അതും ചികിത്സിക്കുന്ന ഡോക്ടറോട് തന്നെ ചോദിക്കുക.

∙ പരിഹാരമില്ലാത്ത രോഗമില്ലല്ലൊ. എന്താണ് പരിഹാരം? തന്റെ ഭാഗത്തുനിന്ന് ചെയ്യേണ്ടതെന്ത് എന്ന് അറിഞ്ഞുവയ്ക്കുക.

∙ രോഗത്തെ അതിജീവിച്ചവരുടെ അനുഭവങ്ങൾ തേടിപ്പിടിച്ച് വായിക്കുക. ഈ രോഗത്തെ ഞാൻ അതിജീവിക്കും എന്ന് പലതവണ മനസ്സിൽ പറഞ്ഞുറപ്പിക്കാം.

∙ പകർച്ചവ്യാധിയാണ് പിടിപെട്ടതെങ്കിൽ സോഷ്യൽ മീഡിയയിൽ അതു സംബന്ധിച്ച് പരക്കുന്ന വാർത്തകളിൽ നിന്ന് അകന്നു നിൽക്കുക..

ഏകാന്ത തീരത്ത്…

ഞാൻ ഒറ്റയ്ക്കാണ്, എനിക്ക് കൂട്ടിനാരുമില്ല എന്നു പരിതപിക്കുന്നതിനു പകരം പ്രായോഗികബുദ്ധിയോടെ ചിന്തിക്കുക. മക്കൾ ശ്രദ്ധ കാണിക്കുന്നില്ല എന്നാണ് പരിഭവമെങ്കിൽ ഒന്നു പിന്തിരിഞ്ഞുനോക്കൂ, ചെറുപ്പത്തിലെ നിങ്ങളുടെ തിരക്കേറിയ ജീവിതം ഒാർമവരും. പ്രായമായി തിരക്കില്ലാതെ ഇരിക്കുമ്പോൾ മക്കളെക്കുറിച്ച് ഒാർക്കാൻ ഒരുപാട് സമയമുണ്ടാകും. പക്ഷേ, മക്കളെ സംബന്ധിച്ച് സ്ഥിതി വ്യത്യസ്തമാണ്. അവർ തങ്ങളുടെ ജീവിതത്തിന്റെ തിരക്കുകളിലും വ്യാകുലതകളിലുമാണ്. അതു മനസ്സിലാക്കി പെരുമാറാം.

∙ ഏകാന്തത എന്നത് പലപ്പോഴും കാഴ്ചപ്പാടിന്റെ കൂടെ പ്രശ്നമാണ്. ഒറ്റപ്പെട്ടു എന്നു കരുതി സ്വയം ഒതുങ്ങിമാറാതെ മനസ്സ് കൊണ്ട് കർമനിരതരാവുക. അനാവശ്യമായ പ്രതീക്ഷകൾ ഒന്നിലും വയ്ക്കാതിരിക്കുക. സുഹൃത്തുക്കളുമായി നേരിട്ടോ ഫോണിലോ സംസാരിക്കുക. ചെറിയ സാമൂഹിക കൂട്ടായ്മകളിൽ പങ്കാളികളാവുക. തിരക്കിലാകുന്നതാണ് ഏകാന്തതയ്ക്കുള്ള മരുന്ന്.

നഷ്ടങ്ങളുടെ കുരുക്കിൽ…

∙എത്ര വലിയ നഷ്ടമായാലും അതിൽ നിന്നും സ്വയമേ പുറത്തുവരാനുള്ള ശക്തി എനിക്കുണ്ട് എന്നു ബോധപൂർവം നമ്മളോടു തന്നെ പറയുക എന്നതാണ് ആദ്യപടി.

∙ ഏതൊക്കെ തരത്തിൽ ഈ പ്രശ്നത്തെ നേരിടാൻ പറ്റും എന്നു ചിന്തിക്കുക. പ്രശ്നപരിഹാരത്തിനുള്ള എന്തൊക്കെ വഴികൾ മുൻപിലുണ്ട് എന്ന് അക്കമിട്ട് എഴുതിനോക്കുക. നഷ്ടബോധത്തിൽ ആണ്ടുമുങ്ങിക്കിടക്കാതെ മനസ്സിനെ ഉയർത്തി യുക്തിചിന്തയുടെ തലത്തിലേക്കു കൊണ്ടുവരാൻ ഇങ്ങനെ എഴുതുന്നതു വഴി സാധിക്കും.

∙ ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളിൽ ഇപ്പോഴുള്ള ഈ സ്ഥിതിയിൽ നിന്നും കൂടുതൽ മെച്ചമായ ഒന്നിലേക്ക് എത്തും എന്നു പ്ലാൻ ചെയ്യുക. അതിലുണ്ടാകുന്ന ചെറിയ വിജയങ്ങൾ പോലും ആഘോഷിക്കുക. ഉദാഹരണത്തിന് ആദ്യ ദിവസം കട്ടിലിൽ നിന്ന് എഴുന്നേൽക്കുക പോലും ചെയ്യാതെ കിടക്കുകയായിരുന്നിരിക്കാം. പക്ഷേ,അടുത്ത ദിവസം ഒന്നു പുറത്തിറങ്ങാൻ തോന്നി എങ്കിൽ അതു തിരിച്ചറിഞ്ഞ് ഇഷ്ടമുള്ള പാട്ടു കേട്ടോ പ്രിയ ഭക്ഷണം കഴിച്ചോ ആഘോഷിക്കാം.

∙ നഷ്ടങ്ങളിൽ സ്വയം ഉൾവലിയാതിരിക്കുക. ഏറെ പ്രിയപ്പെട്ടവരുമായി ഫോണിലായാൽ പോലും അൽപസമയം സന്തോഷമുള്ള കാര്യങ്ങളെക്കുറിച്ച് സംസാരിക്കുക. മറ്റെല്ലാം മറന്ന് അങ്ങനെ സംസാരിക്കാനായാൽ നമുക്ക് സ്വയം ഒരു ധൈര്യം കൈവരും,

തിരസ്കാരങ്ങളുടെ വേനലിൽ…

∙ മറ്റുള്ളവരുടെ അംഗീകാരത്തെ ആശ്രയിച്ചാണ് നമ്മുടെ വളർച്ചയിരിക്കുന്നത് എന്നുള്ള ചിന്ത ആദ്യം തന്നെ മാറ്റുക. ആരൊക്കെ അവഗണിച്ചാലും എനിക്ക് എന്നെയറിയാം, എനിക്ക് ഇന്നയിന്ന കഴിവുകളുണ്ട് എന്ന തോന്നലിനാണ് നമ്മൾ മുൻതൂക്കം കൊടുക്കേണ്ടത്. ആ തോന്നലിനെയാണ് നാം വളർത്തേണ്ടത്. പുറമേ നിന്ന് ധാരാളം അംഗീകാരം കിട്ടുന്ന സമയത്തും. ഞാനെന്തു നേടി, ഞാനെന്തൊക്കെ ഇതിൽ നിന്നു പഠിച്ചു എന്നൊരു വിലയിരുത്തൽ നടത്തിക്കൊണ്ടിരിക്കണം.

∙ നമ്മൾ നല്ല രീതിയിൽ ജോലി ചെയ്തു; ആരും അത് തിരിച്ചറിയുകയോ അംഗീകരിക്കുകയോ ചെയ്തില്ല എങ്കിൽ നാം സ്വയം അഭിനന്ദിക്കുക. അവഗണനകളുണ്ടാകുമ്പോഴും സ്വയം ഒരു ടാർഗറ്റ് വച്ച് ജോലികൾ പൂർത്തിയാക്കുക. നല്ല രീതിയിൽ പൂർത്തിയാക്കിയാൽ അതു സ്വയം ആഘോഷിക്കുക. ഇതൊരു ശീലമാക്കിയാൽ ഒരു തിരസ്കാരത്തിന്റെ വെയിലിലും നമ്മൾ വാടിപ്പോകില്ല.

പരിഹാസം വേണ്ട

നമ്മുടെ സംസാരമോ പെരുമാറ്റമോ മറ്റുള്ളവർക്ക് അരോചകമോ ബുദ്ധിമുട്ടുണ്ടാക്കുന്നതോ ആണെന്ന് തിരിച്ചറിയാൻ ഒരു എളുപ്പവഴിയുണ്ട്. നമ്മുടെ സോഷ്യൽ സർക്കിൾ നമ്മളറിയാതെ തന്നെ വറ്റിവരണ്ടു പോവുന്നുണ്ടോ എന്നു നോക്കുക. അതായത് നമ്മളെ സഹിക്കാതെ നിർവാഹമില്ല എന്നുള്ളവർ മാത്രമേ കൂടെയുള്ളോ?. പലരും ഈ പ്രശ്നം തിരിച്ചറിയുന്നത് നാൽപതുകളിലാണ്. റിട്ടയർ ചെയ്ത് വിശ്രമജീവിതം നയിക്കുന്ന സമയത്ത് ബോറടി മാറ്റാൻ ഒന്നു ഫോൺ വിളിക്കാൻ പോലും ആരുമില്ലാത്ത അവസ്ഥ വരും.

∙ അങ്ങനെയാണെങ്കിൽ സ്വയം ഒന്നു വിശകലനം ചെയ്യുക. എന്തുകൊണ്ടാണ് നെഗറ്റീവ് ചിന്തകളിലേക്കും സംസാരത്തിലേക്കും പോവുന്നത്? സ്വന്തം ഈഗോയെ ആരെങ്കിലും വേദനിപ്പിച്ചാൽ അവരെയൊന്ന് അടിച്ചിരുത്താനാകും ചിലപ്പോൾ അങ്ങനെ സംസാരിക്കുന്നത്. ചില സാഹചര്യങ്ങളിൽ അനാവശ്യമായി ഡോമിനേറ്റ് ചെയ്യാനാകും അങ്ങനെ ചെയ്യുക.

∙ ഞാൻ കളിയാക്കിയും പരിഹസിച്ചുമാേണാ സംസാരിക്കാറ് എന്ന് നമുക്കേറ്റവും സ്നേഹവും വിശ്വാസവും ഉള്ള ആളുകളോട് ചോദിച്ചുനോക്കുക. നാണക്കേടൊന്നും ഇല്ലാതെ ഇങ്ങനെ ചോദിക്കുമ്പോൾ തന്നെ നമ്മുടെ ഈഗോ നമ്മൾ താഴ്ത്തുകയാണ്.

അവർ ചൂണ്ടിക്കാണിക്കുന്ന സാഹചര്യങ്ങളെ സ്വയം പരിശോധിക്കുക. അപ്പോൾ സമാനമായ ഒരു സാഹചര്യം ഇനി വരുമ്പോൾ നാം എന്താണ് പറയാൻ പോകുന്നതെന്ന് നമുക്കറിയാനാകും. അത്തരമൊരു സാഹചര്യം വരുമ്പോൾ ഒന്നു മുതൽ ആറുവരെ എണ്ണി നെഗറ്റീവ് ആയ സംസാരത്തെ സ്വയം നിയന്ത്രിച്ച് തികച്ചും പൊസിറ്റീവായി സംസാരിക്കുക.

പിണങ്ങിയാൽ ഇണങ്ങാം…

ഭാര്യ ഭർത്താവിനോടും ഭർത്താവ് ഭാര്യയോടും ഉത്തരവാദിത്തം കാണിക്കുന്ന, പരസ്പരം സുഹൃത്തുക്കളാകുന്ന കുടുംബാന്തരീക്ഷത്തിൽ പൊട്ടലും ചീറ്റലും കുറവായിരിക്കും.

∙ ‍ഇനി പങ്കാളികളിൽ ആരുടെയെങ്കിലും പക്ഷത്തു തെറ്റുണ്ടായാൽ ഉടൻ തിരുത്തണം എന്നു വാശിപിടിക്കരുത്. വടംവലിയിൽ വിജയിക്കുന്നത് എപ്പോഴും പിന്നോട്ടു പോകുന്ന ടീമായിരിക്കും. അ‍തുപോലെ ആദ്യം ഒന്നു പിന്നോട്ടുപോയി തോറ്റുകൊടുക്കുക. പിണക്കമെല്ലാം മാറിക്കഴിയുമ്പോൾ ബുദ്ധിമുട്ട് ഉണ്ടാക്കിയ സാഹചര്യത്തെക്കുറിച്ച് സംസാരിക്കാം.

∙ അനാവശ്യവാക്കുകളും ആത്മഹത്യാഭീഷണിയുമൊക്കെ ഒഴിവാക്കണം. ∙ നെഗറ്റീവ് ചിന്ത വരുമ്പോൾ പങ്കാളിയേക്കുറിച്ച് രണ്ടു പൊസിറ്റീവ് കാര്യങ്ങൾ മനഃപൂർവം ആലോചിക്കുക. ഒരു പ്രത്യേകനിമിഷത്തിൽ മോശമായി പെരുമാറിയാലും പല ജീവിതസാഹചര്യങ്ങളിലും താങ്ങും തണലുമായി കൂടെ നിന്നയാളാണ് അവരെന്ന ചിന്ത മനസ്സിലുണ്ടാകണം.

വിവരങ്ങൾക്ക് കടപ്പാട്

ഡോ. ബഷീർകുട്ടി

മുൻ അസോ. പ്രഫസർ

ക്ലിനിക്കൽ സൈക്കോളജി

ഗവ. മെഡി. കോളജ്

തിരുവനന്തപുരം

ഡോ. മായ നായർ

ക്ലിനിക്കൽ സൈക്കോളജിസ്റ്റ്

ഇന്ദിരാഗാന്ധി കോ–ഒാപ്പറേറ്റീവ് ഹോസ്പിറ്റൽ

എറണാകുളം

read more
ആരോഗ്യംഡയറ്റ്

നല്ല ഭക്ഷണത്തിനും ചീത്ത ഭക്ഷണത്തിനും പോയിന്റുകൾ; വെയിറ്റ് വാച്ചേഴ്സ് ഡയറ്റ് സാംപിൾ മെനു സഹിതം

ലോകമെമ്പാടും പ്രശസ്തമായ ഒരു ഭാരം കുറയ്ക്കൽ പദ്ധതിയാണ് വെയിറ്റ് വാച്ചേഴ്സ് ഡയറ്റ്. ഇപ്പോൾ അത് WW ഡയറ്റ് എന്നാണറിയപ്പെടുന്നത്. ഒാപ്ര വിൻഫ്രി പോലുള്ള അതിപ്രശസ്തർ വരെ ഈ ഡയറ്റ് പിന്തുടർന്നു ഭാരം കുറച്ചവരാണ്.

1963ൽ ന്യൂയോർക്കിൽ ജീൻ നിഡേ (Jean Nidetch) എന്ന വനിത തന്റെ സുഹൃത്തുക്കൾക്കായി ഉണ്ടാക്കിയ വീക്‌ലി വെയിറ്റ് ലോസ് ഗ്രൂപ്പ് ആയാണ് WW ന്റെ തുടക്കം. ഒാരോ ഭക്ഷണത്തിനും അതിലടങ്ങിയിരിക്കുന്ന കാലറി, കൊഴുപ്പ്, മാംസ്യ അളവ്, ഷുഗർ നിരക്ക് എന്നിവയുടെ അടിസ്ഥാനത്തിൽ സ്മാർട്ട് പോയിന്റുകൾ നൽകുന്നു. ഭാരം കുറയ്ക്കാനാഗ്രഹിക്കുന്നവർ ദിവസവും നിശ്ചിത പോയിന്റിനുള്ളിൽ വരാവുന്നതുപോലെ വിഭവങ്ങൾ തിരഞ്ഞെടുത്ത് കഴിക്കുക. ആരോഗ്യകരമായ ഭക്ഷണങ്ങൾക്ക് പോയിന്റ് കുറവും അനാരോഗ്യകരമായവയ്ക്ക് പോയിന്റ് കൂടുതലും ആയിരിക്കും.

പോർഷൻ കൺട്രോൾ, ആരോഗ്യകരമായ ഭക്ഷണം തിരഞ്ഞെടുക്കുക എന്നീ അടിസ്ഥാനങ്ങളിലൂന്നിയ വെയിറ്റ് വാച്ചേഴ്സ് ഡയറ്റ് തികച്ചും ശാസ്ത്രീയമായതും സുരക്ഷിതവുമായ ഭാരം കുറയ്ക്കൽ പദ്ധതിയാണെന്നു പഠനങ്ങൾ പറയുന്നു.

സാംപിൾ ഡയറ്റ് കാണാം

പ്രാതൽ:

ഒാട്സ് –3 സ്പൂൺ കുറുക്കിയത് /മുഴു ഗോതമ്പ് ബ്രഡ്–2 കഷണം/ചുവന്ന അവൽ കൊണ്ടുള്ള ഉപ്പുമാവ്–1 കപ്പ്/ ബ്രൗൺ റൈസ് കൊണ്ടുള്ള പുട്ട്–1 കപ്പ്/ഒാട്സ് ഇഡ്‌ലി–3 എണ്ണം/നുറുക്ക് ഗോതമ്പ് ഉപ്പുമാവ്–1 കപ്പ്/മുളപ്പിച്ച പയർ അരച്ച ദോശ– 2 എണ്ണം

∙ മുട്ട–1/ചീസ് കഷണം–1/നട്സ്–10 എണ്ണം/കടല– അര കപ്പ്

∙ പാൽ–1 കപ്പ്/തൈര്–1 കപ്പ്

∙ പഴവർഗങ്ങളിൽ ഏതെങ്കിലും ഒന്ന്

ഉച്ചഭക്ഷണം:

ചപ്പാത്തി–2 ചെറുത്/ബ്രൗൺ റൈസ്–1 കപ്പ്/നുറുക്കു ഗോതമ്പ് ചോറ്–1 കപ്പ്

∙ പയർ/കടല–1 കപ്പ്/മീൻ–3–4 കഷണം/മാംസം–2 വലിയ കഷണം

∙ പച്ചക്കറി സാലഡ്–2 കപ്പ്

സ്നാക്ക്:

നട്സ്–15 എണ്ണം/മുഴുഗോതമ്പ് ബ്രഡ്–2 എണ്ണം+ഒരു കഷണം ചീസ്// രണ്ടു പഴവർഗം+ഒരു കഷണം ചീസ്/ഡ്രൈ ഫ്രൂട്സും നട്സും –അര കപ്പ്/ കോൺ ടിക്കി–3 എണ്ണം/ഒാട്സ് അട+ചീസ്–ഒരു ചെറുത്

∙ പാൽ–1 കപ്പ്/തൈര്–1 കപ്പ്

രാത്രി:

ഉച്ചയ്ക്ക് കഴിച്ചതു തന്നെ കഴിക്കാം.

അല്ലെങ്കിൽ പാസ്ത–1 കപ്പ്+ബീഫ്–5,6 കഷണം+ചീസ്–2 കഷണം+പച്ചക്കറികൾ

∙ അല്ലെങ്കിൽ മീൻ–2 വലിയ കഷണം ഗ്രിൽ ചെയ്തത്+അര കപ്പ് ബ്രൗൺ റൈസ്+പച്ചക്കറികൾ

അല്ലെങ്കിൽ–ചിക്കൻ 2 വലിയ കഷണം+ഉരുളക്കിഴങ്ങ്–1 മീഡിയം+ചീസ്+പച്ചക്കറികൾ

അല്ലെങ്കിൽ ബോൺലെസ് ചിക്കൻ/ബീഫ് –6–8 കഷണം+പച്ചക്കറി സാലഡ്

പാചക എണ്ണ–ഒലീവെണ്ണ/ കനോള/ ഫ്ലാക്സ്സീഡ്/സാ ഫ്ളവർ/ സൺഫ്ളവർ –3–4 ടീസ്പൂൺ ദിവസവും

കഴിക്കാവുന്നത്

∙ കൊഴുപ്പു കുറഞ്ഞ പ്രോട്ടീൻ– തൊലിനീക്കിയ ചിക്കൻ, മുട്ട, സോയയിൽ നിന്നുള്ള ചീസ് (ടോഫു), മീൻ, കക്ക പോലെ തോടുള്ളതരം മത്സ്യങ്ങൾ, കൊഴുപ്പുനീക്കിയ പാലു കൊണ്ടുള്ള അധികം പുളിപ്പിക്കാത്ത തൈര്

∙ അന്നജമില്ലാത്ത പച്ചക്കറികൾ– ബ്രൊക്കോളി, ശതാവരി, കോളിഫ്ളവർ, പച്ചിലക്കറികൾ

∙ ആരോഗ്യകരമായ കാർബോഹൈഡ്രേറ്റ്സ്– മധുരക്കിഴങ്ങ്, തവിടുനീക്കാത്ത തവിട്ടു കുത്തരി, ഒാട്മീൽ, ബീൻസ്, തവിടുനീക്കാത്ത ധാന്യങ്ങൾ

∙ ആരോഗ്യകരമായ കൊഴുപ്പുകൾ– അവക്കാഡോ, ഒലീവ് എണ്ണ, ്അണ്ടിപ്പരിപ്പ്

ഒഴിവാക്കേണ്ടത്

മധുരപാനീയങ്ങൾ, പൊട്ടറ്റോ ചിപ്സ്, സോസേജ് പോലെ സംസ്കരിച്ച മാംസഭക്ഷണം, മിഠായികൾ, കേക്കുകളും കുക്കീസും ഉൾപ്പെടെ ഉയർന്ന അളവിൽ ഷുഗറും പൂരിത കൊഴുപ്പും അടങ്ങിയ എല്ലാ ഭക്ഷണങ്ങളും ഒഴിവാക്കണം.

വിവരങ്ങൾക്ക് കടപ്പാട്

സോളി ജയിംസ് 

പോഷകാഹാരവിദഗ്ധ

കൊച്ചി

read more
ആരോഗ്യംചോദ്യങ്ങൾരതിമൂര്‍ച്ഛലൈംഗിക ആരോഗ്യം (Sexual health )വൃക്തിബന്ധങ്ങൾ Relationship

‘സെക്സിൽ എനിക്കു വേണ്ടത് ഇതാണ്’; പുതുമ തേടുന്ന പെൺരതി ആണുങ്ങളോട് പറയുന്നത്

നിശ്ശബ്ദമായ ഒരു സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റെ പാതയിലാണ് കേരളത്തിലെ സ്ത്രീകൾ. സ്വന്തം ലൈംഗികതാൽപര്യങ്ങൾ പങ്കാളിയോടുപോലും പ്രകടിപ്പിക്കുന്നതു തെറ്റാണ്. അതിനധികാരി പുരുഷനാണ് എന്നുള്ള ധാരണകളിൽ നിന്നും കേരളം വഴിമാറി നടക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. ‘‘സെക്സിൽ എനിക്കു വേണ്ടത് ഇതാണ്, ഇതാണെനിക്ക് ആനന്ദം. ഇങ്ങനെ പാടില്ല…’’ എന്നൊക്കെ തുറന്നു പറയാൻ മടിക്കാത്ത ഒരു പുതിയ തലമുറ കടന്നു വന്നിരിക്കുന്നു.

പണ്ടും ഒറ്റപ്പെട്ട ശബ്ദങ്ങൾ ഉണ്ടായിരുന്നില്ല എന്നല്ല. പക്ഷേ, പുരുഷനെ സന്തോഷിപ്പിക്കുന്നതിനെക്കുറിച്ചുള്ള ആധികൾ ഉപേക്ഷിക്കുകയും ‌ആനന്ദം ഒരുമിച്ചു പങ്കിടാനുള്ളതാണെന്നു തിരിച്ചറിയുകയും അതു പരസ്യമായി പ്രകടിപ്പിക്കാൻ തയാറാവുകയും ചെയ്യുന്നവരുടെ എണ്ണം മുൻപെങ്ങുമില്ലാത്തവിധം വർധിച്ചിരിക്കുന്നു.

വിവാഹം കഴിഞ്ഞതുകൊണ്ട് ഇണചേരൽ കടമയായോ ബാധ്യതയായോ കൊണ്ടു നടക്കുന്ന സ്ത്രീകളായിരുന്നു ഇവിെട കൂടുതലും. ലൈംഗികത മടുത്തവർ, ഭാരമായി കാണുന്നവർ. അങ്ങനെ ലൈംഗികതയിൽ സന്തോഷവും സംതൃപ്തിയും എന്തെന്നറിയാത്തവർ ഇന്നും ധാരാളമുണ്ട്. ഭാര്യമാരുടെ അനുഭവം ഇങ്ങനെയാണെങ്കിൽ അവരുടെ പുരുഷൻമാരുടെ അനുഭവം എത്ര ദയനീയമായിരിക്കും. സ്ത്രീലൈംഗികത എന്തെന്നറിയാതെ, ലൈംഗികാനന്ദത്തിെന്റ പൂർണതയറിയാതെ എകപക്ഷീയമായ ഭാഗിക ലൈംഗികാനുഭവങ്ങളുമായി ജീവിച്ചു തീർക്കുന്നവരാണ് പുരുഷൻമാരിൽ നല്ല പങ്കും– പ്രശസ്ത സാഹിത്യകാരിയും ഫെമിനിസ്റ്റ് ഗവേഷകയുമായ ഡോ. സി.എസ്. ചന്ദ്രിക പറയുന്നു.

‘പ്രണയ കാമശാസ്ത്രം’ എന്ന പുതിയ പുസ്തകത്തിനു വേണ്ടിയുള്ള ഗവേഷണത്തിനും ഒട്ടേറെ സ്ത്രീകളുമായി ലൈംഗികാനുഭവങ്ങളെക്കുറിച്ചു സംവദിച്ചതിനും ശേഷമാണ് സി.എസ്. ചന്ദ്രിക പെൺരതിയെക്കുറിച്ചു വിലയിരുത്തുന്നത്.

ആനന്ദത്തിെന്റ മുഖങ്ങൾ

‘‘പുരുഷന് വേഗം രതിമൂർച്ഛ ഉണ്ടാകാം. അതിനാൽ പുരുഷൻമാരുടെ സമയത്തിനും താൽപര്യത്തിനും അനുസരിച്ചുമാത്രം ലൈംഗികസമയം നിർണയിക്കപ്പെടുന്നു. പുരുഷൻമാരാൽ നിർവചിക്കപ്പെട്ട പെൺരതിമൂർച്ഛ ഈ അൽപസമയത്തിനുള്ളിൽ പ്രകടമാക്കാനുള്ള വലിയ മാനസിക സമ്മർദമാണ് സ്ത്രീ അനുഭവിക്കുന്നത്. തിടുക്കത്തിൽ ലഭിക്കുന്ന രതിസുഖത്തിൽ താൻ സംതൃപ്തയാണെന്ന് അഭിനയിച്ച് ബോധ്യപ്പെടുത്തേണ്ടതിന്റെ സമ്മര്‍ദത്തിൽ അവളുെട മനസ്സ് ആശയക്കുഴപ്പം നിറഞ്ഞതായി തീരുന്നു. രതിരസങ്ങൾ അനുഭവിക്കാനോ അനുഭവിപ്പിക്കാനോ കഴിയാത്തവരായി അവർ മാറുന്നു. ലൈംഗികതയിൽ തുറന്നു പറയുന്നവരുടെ എണ്ണം കൂടിയിട്ടുണ്ടെങ്കിലും സുഖാനുഭവത്തിന്റെ സാമാന്യലോകം ഇപ്പോഴും ഇതുപോലെ തന്നെയാണ്’’– സി.എസ്. ചന്ദ്രിക വിലയിരുത്തുന്നു.

അധികം പുരുഷൻമാരും പെൺ രതിമൂർച്ഛകളുടെ ആഴം അറിയാതെ പോകുന്നു. അതു കൃത്യമായി മനസ്സിലാക്കാൻ പുരുഷനു പ്രയാസവുമാണ്. പുരുഷരതിമൂർച്ഛയ്ക്ക് ഏകമുഖമേയുള്ളൂ. സ്ത്രീ അനുഭവിക്കുന്നതാകട്ടെ ബഹുമുഖമുള്ള ആനന്ദഘട്ടമാണ്. ഒരു ലൈംഗികബന്ധത്തിൽ പലതവണ അനുഭവപ്പെടുന്നു എന്നതിനേക്കാൾ പല തരത്തിലുള്ള രതിമൂർച്ഛ അവൾക്ക് അനുഭവിക്കാൻ കഴിയുമെന്നതാണ് സത്യം. പ്രണയരതിയിൽ നിലയുറപ്പിച്ചിരിക്കുന്ന ലൈംഗികതയിലൂെട മാത്രമേ ആനന്ദത്തിന്റെ ആ ബഹുസ്വരത സ്ത്രീക്കു അനുഭവവേദ്യമാകൂവെന്ന് പുരുഷൻമാരും മനസ്സിലാക്കണം. രാത്രിയിൽ ഇരുട്ടിൽ മാത്രം സംഭവിക്കേണ്ടതല്ല ലൈംഗികത. പരസ്പരം കാണുമ്പോഴാണ് സംതൃപ്തിയുടെ ഇഴുകിച്ചരലിന്റെ പുതിയ ഇതളുകൾ വിരിയുന്നത്.

 

ആയിരം ഉമ്മകൾ

‘‘പ്രണയാർദ്രമായ ചുംബനംകൊണ്ടുപോലും സ്ത്രീയെ സംതൃപ്തയാക്കാൻ പുരുഷനു കഴിയും. ആയിരം തരം ചുംബനങ്ങളെങ്കിലുമുണ്ട്. ചുംബനങ്ങളുടെ തിരുഹൃദയമാണ് നെറ്റി. അതിനു പുറമേ ശരീരത്തിലെ ഓരോ ഭാഗവും ആവശ്യപ്പെടുന്നത് ഓരോ തരം ചുംബനങ്ങളാണ്. അതു തിരിച്ചറിയാൻ അവളുടെ പുരുഷനും മനസ്സിലാക്കിക്കൊടുക്കാൻ അവൾക്കും കഴിയണം.

തീവ്രമായ പ്രണയത്തിൽ നിന്നുടലെടുക്കുന്ന ലൈംഗികതയിലേ സമ്പൂർണ ഭാവങ്ങളും രസങ്ങളും അനുഭവിക്കാനാകൂ. അതിന് മികച്ച ഒരു ലൈംഗിക ഭാഷ പങ്കാളികൾക്കിടയിൽ രൂപപ്പെടണം. വിശ്വാസ്യതയും സ്വാതന്ത്ര്യവും ആയിരിക്കും ആഭാഷയുെട ആണിക്കല്ലുകൾ’’– ഡോ.സി.എസ്. ചന്ദ്രിക പറയുന്നു.

മാറ്റങ്ങൾ പ്രകടമാണ്

‘‘വിവാഹജീവിതത്തിനു മുൻപു തന്നെ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന പെൺകുട്ടികളുെട എണ്ണം കൂടിവരുന്നതായി സെക്സ് സർവേകൾ സൂചിപ്പിക്കുന്നുണ്ട്. പണ്ടും വിവാഹപൂർവ ലൈംഗികബന്ധമൊക്കെ ഉണ്ടായിരുന്നു. ജീവിക്കാൻ പോകുന്നത് ഈ പുരുഷനൊപ്പമാണ് എന്നു തീരുമാനിച്ചശേഷമാണ് പെൺകുട്ടി അയാളുമായി സെക്സിൽ ഏർപ്പെടാൻ തയാറായിരുന്നത്. ആക്ടിവിസ്റ്റുകളായി അറിയപ്പെട്ടിരുന്ന സ്ത്രീകൾ പോലും ഇങ്ങനെ ഒരു മാനദണ്ഡം കൈക്കൊണ്ടിരുന്നു. ഇന്ന് അതിനു മാറ്റം വന്നിരിക്കുന്നു.സെക്സിൽ ഏർപ്പെട്ടയാൾ പങ്കാളിയായില്ലെങ്കിലും കുഴപ്പമില്ല എന്നു പറയുന്ന പെൺകുട്ടികളുെട എണ്ണം കൂടിയിട്ടുണ്ട് ’’– പ്രശസ്തമോഡലും നടിയുമായ കനി കുസൃതി പറയുന്നു.

സെക്‌ഷ്വലി ആക്ടീവ് ആണെന്നു പറയുന്നവർ പണ്ടും ഉണ്ടായിരുന്നു എന്നാൽ പൊതു ഇടങ്ങളിൽ അങ്ങനെ സംസാരിക്കുന്നതിൽ തെറ്റില്ല എന്നു വിശ്വസിക്കുന്നവർ ഇന്ന് ഏറെയാണ്. ഈ മാറ്റങ്ങളൊക്കെ ഉണ്ടെങ്കിലും ലൈംഗികതയിൽ പല അബദ്ധങ്ങളും കാണിക്കുന്നവരുണ്ട്. സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിൽ ഏർപ്പെട്ട് പിന്നീട് സാരമില്ല, ‘ഐപിൽ’ കഴിക്കാം എന്ന ലാഘവ ബുദ്ധിയോടെ കാണുന്ന പെൺകുട്ടികൾ കുറവല്ല. സ്വന്തം ശരീരത്തെ ഇത്തരം മരുന്നുകൾ എങ്ങനെ ബാധിക്കുന്നു എന്ന് അവർ ചിന്തിക്കുന്നില്ല. ഒരു കോണ്ടം ഉപയോഗിച്ചാൽ നിസാരമായി പരിഹരിക്കാവുന്ന പ്രശ്നമാണത്. ലൈംഗിക പകർച്ചവ്യാധികളെയും നല്ലൊരു പങ്കു തടയാം. സെക്‌ഷ്വലി ആക്ടീവായവർ ബാഗിലോ പഴ്സിലോ കോണ്ടം സൂക്ഷിക്കുന്നത് ഉചിതമായിരിക്കും –കനി പറയുന്നു.

പുരുഷന്റെ വീഴ്ച

നാട്ടിലേയും വിദേശത്തെയും ലൈംഗികാനുഭവങ്ങൾ താരതമ്യം ചെയ്യുമ്പോൾ നമ്മുെട നാട്ടിലെ പുരുഷൻമാർക്ക് വലിയൊരു വീഴ്ച സംഭവിക്കുന്നുണ്ട്. പുറത്തുള്ളവർ പങ്കാളിയുെട സംതൃപ്തിക്കു നൽകുന്ന പ്രാധാന്യം ഇവിടത്തെ പുരുഷന്മാരിൽ നല്ല പങ്കും നൽകാറില്ല. സ്വയം തൃപ്തനായിക്കഴിഞ്ഞാൽ പങ്കാളിസംതൃപ്തയായി എന്നുള്ള തെറ്റിദ്ധാരണയാകാം ഇതിനു പിന്നിൽ. അല്ലെങ്കിൽ അവളുെട ലൈംഗികാനന്ദം അ വനു പ്രാധാന്യമുള്ള കാര്യമാകില്ല.

ഏതു സമയവും ലൈംഗികതയിൽ ഏർപ്പെടാൻ സ്ത്രീ സന്നദ്ധയാണെന്ന തെറ്റിധാരണയും ചിലർക്കുണ്ട്. സ്ത്രീക്കു താൽപര്യമില്ലാത്ത സമയത്ത് അവളെ സമീപിക്കുന്നത് ഉചിതമല്ല. പങ്കാളികൾ രണ്ടുപേരുടെയും താൽപര്യത്തോടെ നടന്നാലേ സെക്സ് രണ്ടുകൂട്ടർക്കും ആസ്വാദ്യകരമാവൂ– കനി വിലയിരുത്തുന്നു.

സെക്സ് എജ്യൂക്കേഷൻ

‘‘ ഏഴു വയസ്സുള്ളപ്പോൾ തന്നെ അച്ഛനും അമ്മയും എനിക്കു മനസ്സിലാകുന്ന ഭാഷയിൽ ലൈംഗികകാര്യങ്ങൾ പറഞ്ഞു തന്നിരുന്നു. പ്ലസ്ടു വിനു പഠിക്കുമ്പോൾ പോലും എന്റെ കുട്ടുകാരികളിൽ പലർക്കും കുട്ടികളുണ്ടാകുന്നതെങ്ങനെയെന്ന് അറിയില്ലായിരുന്നു. എന്നിൽ നിന്നും കാര്യങ്ങൾ മനസ്സിലാക്കി കഴിഞ്ഞപ്പോഴാണ് അവരിൽ ചിലരെങ്കിലും ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന കാര്യം തിരിച്ചറിഞ്ഞത്.

സ്വയം സംതൃപ്തിപ്പെടുന്ന കാര്യം പോലും പാപബോധത്തോടെയോ കുറ്റബോധത്തോടെ കാണാനാണു പഠിപ്പിക്കപ്പെടുന്നത്. ലൈംഗിക ദുരുപയോഗം, ലൈംഗികശുചിത്വം, ലൈംഗികാനന്ദം തുടങ്ങി വിവിധ വിഷയങ്ങൾ കുട്ടികളെ പഠിപ്പിക്കേണ്ടതുണ്ട്’’– കനി പറയുന്നു.

ഫോട്ടോ; സരിൻ രാംദാസ്

മാറ്റത്തിനു പിന്നിൽ

കഴിഞ്ഞ ഒരു പതിറ്റാണ്ടുകൊണ്ടു ലൈംഗികതയിൽ സ്ത്രീ ആർജിച്ച അവബോധവും അതു പ്രകടിപ്പിക്കാനുള്ള മടിയില്ലായ്മയിലും വന്ന മാറ്റം അദ്ഭുതകരമാണെന്ന് ബിഹേവിയറൽ സൈക്കോളജിസ്റ്റും സൈബർ സൈക്കോളജി വിദഗ്ധനുമായ ഡോ. റോബിൻ മാത്യു പറയുന്നു. ഇന്നു ദാമ്പത്യത്തിലെ ലൈംഗിക പ്രശ്നങ്ങളിൽ പരിഹാരം തേടാൻ മുൻകയ്യെടുക്കുന്നതിൽ സ്ത്രീ ഒട്ടും പിന്നിലല്ല. ഇത്തരത്തിലൊരു വളർച്ച സ്ത്രീക്കു സംഭവിച്ചതിനു പിന്നിൽ സൈബർ–ഡിജിറ്റൽ യുഗത്തിനോടു നമ്മൾ കടപ്പെട്ടിരിക്കുന്നു. കാരണം ലൈംഗികതയിൽ താൻ എവിടെ നിൽക്കുന്നു,എത്രത്തോളം മാറേണ്ടതുണ്ട് എന്നു മനസ്സിലാക്കാൻ സൈബർ ലോകവും സമൂഹമാധ്യമങ്ങളും അവളെ ഏറെ സഹായിച്ചിട്ടുണ്ട്.

മറുപുറത്തെ അപകടം

ഇതിനൊരു മറു പുറം പോലെ അനാവശ്യമായ അസംതൃപ്തികളും വഴിവിട്ടസഞ്ചാരങ്ങളും പടർന്നു പന്തലിക്കാനും ഈ സൈബർ ബന്ധങ്ങൾ ഇടയാക്കുന്നുണ്ട്. മുഖാമുഖമുള്ള ബന്ധങ്ങൾ വളരുന്നതിലും പതിന്മടങ്ങുവേഗത്തിലാണ് ഓൺലൈൻ ബന്ധങ്ങൾ വളരുന്നത്. നേരിട്ട് ഇടപെടുന്ന വ്യക്തികൾ, സഹപ്രവർത്തകർ, സുഹൃത്തുക്കൾ, ബന്ധുക്കൾ ഇവരോടൊക്കെ പറയുന്നതിലും വളരെ കൂടുതൽ രഹസ്യങ്ങൾ അപരിചിതരുമായി പങ്കുവയ്ക്കുന്നു. ട്രെയിനിലെ അപരിചിതൻ സിൻഡ്രോം (Stranger in the train syndrome) എന്നൊരു മനഃശാസ്ത്ര പ്രതിഭാസമാണിത്. ഇതിന്റെ ഫലമായി ഗാഢമായ സൗഹൃദ ബന്ധങ്ങളിലും പ്രണയങ്ങളിലും ലൈംഗികതയിലുമൊക്കെ ഏർപ്പെടാനുള്ള സാധ്യത യഥാർഥ ജീവിതത്തേക്കാളും പതിന്മടങ്ങാണ്. ഡിജിറ്റൽ ബന്ധങ്ങൾ സ്ഥാപിക്കാൻ ഇറങ്ങിത്തിരിക്കുന്ന ചിലരാകട്ടെ തങ്ങളുടെ ഇരകൾക്ക് സ്നേഹവും, ആദരവും ,സുരക്ഷിതത്വവും, വാരിക്കോരി നൽകുന്നതോടെ ചിത്രം പൂർത്തിയാകും. അനാവശ്യമായ ഒരു പുറംലൈംഗിക ജീവിതത്തിലേക്ക് അതു വഴുതിമാറി അതിന്റെ തിക്തഫലങ്ങൾ അനുഭവിക്കേണ്ടിവരും.–ഡോ. റോബിൻ മാത്യു പറയുന്നു.

സ്ത്രീയെ സംബന്ധിച്ച് എന്താണ് തന്റെ ശരീരവും മനസ്സും ആവശ്യപ്പെടുന്നതെന്നുള്ള തിരിച്ചറിവാണ് ഏറ്റവും പ്രധാനം. കുറ്റബോധമോ പാപബോധമോ ഇല്ലാതെ ഇതാണ് എനിക്കുവേണ്ടത് എന്നു തിരിച്ചറിയുന്നതാണ് വിപ്ലവം. അതു പുരുഷനുമായി സംവേദനം ചെയ്ത് അതിലൂെട ആഹ്ലാദകരവും ആരോഗ്യകരവുമായ ഒരു ലൈംഗികജീവിതം കെട്ടിപ്പടുക്കുന്നതാണ് ആരോഗ്യകരം.

read more
ലൈംഗിക ആരോഗ്യം (Sexual health )വജൈനിസ്മസ്‌ (Vaginismus )

കൂടുതൽ ദമ്പതികളും നേരിടുന്ന ചില ലൈംഗിക പ്രേശ്നങ്ങൾ

വേദനാകരമായ ലൈംഗികത, സെക്‌സിനോടുള്ള താല്‍പര്യമില്ലായ്മ, രതിമൂര്‍ച്ഛയില്ലായ്മ തുടങ്ങിയ ലൈംഗിക പ്രശ്‌നങ്ങളിലൂടെ സ്ത്രീകള്‍ ഒരിക്കലെങ്കിലും കടന്നുപോയിട്ടുണ്ടാവും. എന്നാല്‍, കിടപ്പറയില്‍ ചൂടുപിടിച്ച പങ്കാളിക്കു വിധേയരായി ഈ പ്രശ്‌നങ്ങള്‍ മറച്ചുവച്ച് അല്ലെങ്കില്‍ തിരിച്ചറിയാനാവാതെ കിടക്കുമ്പോള്‍ നഷ്ടമാകുന്നത് ലൈംഗികതയുടെ ആനന്ദലഹരിയാണ്.

ശാരീരിക, മാനസിക കാരണങ്ങളാണ് സ്ത്രീയില്‍ ലൈംഗികപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. ഇവ കണ്ടെത്തി ചികിത്സിക്കുകയാണെങ്കില്‍ മറ്റേതൊരു രോഗം പോലെയും സ്ത്രീയുടെ ലൈംഗികപ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാനാകുമെന്ന് ഈ രംഗത്തു പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ പറയുന്നു.

വേദനാപൂര്‍ണമായ സെക്‌സിലൂടെ ഒരിക്കലെങ്കിലും സ്ത്രീകള്‍ കടന്നുപോയിട്ടുണ്ടാവും. എന്നാല്‍, ഈ വേദനാനുഭവം തുടരുകയാണെങ്കില്‍ അത് ലൈംഗിക പ്രശ്‌നമാണെന്നു മനസിലാക്കേണ്ടതുണ്ട്. അല്ലെങ്കില്‍ ലൈംഗിക താത്പര്യമില്ലായ്മയിലേക്ക് ഇതു സ്ത്രീകളെ നയിച്ചേക്കാം. സംഭോഗം വേദനാജനകമാകുന്നതിനു പിന്നിലുള്ളത് മാനസിക, ശാരീരിക കാരണങ്ങളാണ്. പങ്കാളിയുടെ താല്‍പര്യത്തിനു വഴങ്ങി തൃപ്തിയില്ലാതെയോ മനസില്ലാമനസോടെയോ പുലര്‍ത്തുന്ന ശാരീരികബന്ധം വേദനയായി സ്ത്രീക്ക് അനുഭവപ്പെടുന്നു. ഈ അവസ്ഥയില്‍ സംഭോഗം പലപ്പോഴും നടക്കണമെന്നു കൂടിയില്ല. ശാരീരിക പ്രശ്‌നങ്ങളേക്കാള്‍ ഉപരി മാനസിക പ്രശ്‌നങ്ങളാണ് ഇതിനു കാരണം. ഇഷ്ടമില്ലാതെയുള്ള ബന്ധപ്പെടലിനു മനസു കണ്ടെത്തുന്ന മാര്‍ഗമാണ് ഈ വേദന. ലൈംഗികതയെക്കുറിച്ചുള്ള അജ്ഞത. പാപചിന്ത, ലൈംഗിക ദുരനുഭവങ്ങള്‍, ഭര്‍ത്താവുമായുള്ള പൊരുത്തക്കേടുകള്‍, സെക്‌സിനോടുള്ള അറപ്പ്, സാമ്പത്തിക പ്രശ്‌നങ്ങള്‍, വിഷാദം, അമിത ഉത്കണ്ഠ തുടങ്ങിയവ ഇതിനു കാരണമായേക്കാം.

ഇത്തരത്തില്‍ വേദനാപൂര്‍ണമായതും ലൈംഗികബന്ധം സാധ്യമാക്കാത്തതുമായൊരു പ്രധാന പ്രശ്‌നമാണ് വജൈനിസ്മസ് (യോനീസങ്കോചം). പല നവവധുക്കളുടെയും ജീവിതത്തകര്‍ച്ചയ്ക്കു പിന്നിലെ വില്ലന്‍ പലപ്പോഴും യോനീമുറുക്കമാണ്.

സ്ത്രീ ശരീരം സെക്‌സിനു തയാറാകുമ്പോള്‍ യോനീകവാടം വികസിക്കും. എന്നാല്‍, സംഭോഗവേളയില്‍ ലൈംഗികതയോടുള്ള പേടിമൂലം യോനീ കവാടത്തിന്റെ ഉപരിതലത്തിലെ മൂന്നില്‍ ഒരു ഭാഗം അടഞ്ഞു പോകുന്നതാണ് വജൈനിസ്മസ് എന്ന രോഗാവസ്ഥ. ഈ അവസ്ഥയില്‍ ലൈംഗികബന്ധം സ്ത്രീക്കു വേദനിക്കുന്ന അനുഭവമായിരിക്കും. ലൈംഗിക ദുരനുഭവങ്ങള്‍ക്കു വിധേയരായ സ്ത്രീകളില്‍ ലൈംഗികതയോടു വെറുപ്പുണ്ടാകുന്നതിന്റെ ഫലമായും ഇതു സംഭവിക്കാം. ആദ്യമായി ബന്ധപ്പെടുമ്പോള്‍ കന്യാചര്‍മം മുറിയുന്നതിനെത്തുടര്‍ന്നുള്ള വേദനയും രക്തവാര്‍ച്ചയും സംഭവിച്ചെന്നിരിക്കാം. ഇതുമൂലം പേടിച്ചിട്ടുണ്ടെങ്കിലും തുടര്‍ന്നുള്ള ലൈംഗികബന്ധങ്ങളിലും സ്വയമറിയാതെ യോനീസങ്കോചമുണ്ടാകാം. ഒപ്പം ലൈംഗികത പാപമാണെന്ന ചിന്തയും അജ്ഞതയുമൊക്കെ ഇതിനു കാരണമാകുന്നു.

നവദമ്പതികളില്‍ 9-20 ശതമാനത്തോളം പേരും യോനീസങ്കോചം മൂലമുള്ള ലൈംഗികപ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ടെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. വേഗത്തില്‍ പരിഹാരം തേടേണ്ട പ്രശ്‌നമാണിതെന്നും അല്ലെങ്കില്‍ വിവാഹജീവിതം ദുരിതത്തില്‍ കലാശിക്കുകയും വിവാഹമോചനത്തിലേക്കു നയിക്കുകയും ചെയ്യുമെന്നു മനസിലാക്കണം.

സെക്‌സ് തെറപ്പിയാണ് പ്രധാന പരിഹാരം. യോനീസങ്കോചമകറ്റാന്‍ ലൈംഗികതയോടുള്ള പേടിമാറ്റുകയാണ് ആദ്യം വേണ്ടത്. തുടര്‍ന്ന് ലൈംഗികത ആസ്വദിക്കാനുള്ള മാനസികാവസ്ഥ വളര്‍ത്തിയെടുക്കണം. പിന്നീട് കൂടുതല്‍ രതിസുഖങ്ങള്‍ കണ്ടെത്താനുള്ള മാര്‍ഗങ്ങള്‍ ദമ്പതികള്‍ മനസിലാക്കണം. സൈക്കോസെക്ഷ്വല്‍ അസസ്‌മെന്റിലൂടെ വിവാഹത്തിനു മുമ്പുതന്നെ വജൈനിസ്മസ് തിരിച്ചറിയാം.

മാനസിക കാരണങ്ങളെപ്പോലെ ശാരീരിക കാരണങ്ങളും സ്ത്രീ രതിയെ വേദനാജനകമാക്കിയേക്കാം. കന്യാചര്‍മം മുറിയുന്നതിനാല്‍ പങ്കാളിയുമൊത്തുള്ള ആദ്യരതി തന്നെ സ്ത്രീകള്‍ക്കു വേദനയുണ്ടാക്കാം. വേണ്ടത്ര ഉത്തേജിതമാകാതെ ബന്ധപ്പെടുന്നതും വേദനയുണ്ടാക്കും. ഉത്തേജനമുണ്ടായാലേ യോനിക്കു സ്‌നിഗ്ധത നല്‍കുന്ന ലൂബ്രിക്കേഷനുകള്‍ വേണ്ടത്ര ഉത്പാദിപ്പിക്കപ്പെടുകയുള്ളൂ.

യോനീമുഖത്തും ഗര്‍ഭാശയഗളത്തിലും ഉണ്ടാകുന്ന അണുബാധകള്‍, ലൂബ്രിക്കേഷന്‍ സ്രവങ്ങള്‍ ഉത്പാദിപ്പിക്കുന്ന ബര്‍ത്തോളിന്‍ ഗ്രന്ഥിയിലുണ്ടാകുന്ന അണുബാധകള്‍, യോനിക്ക് അടുത്തുള്ള പ്രത്യുല്‍പാദന അവയവങ്ങള്‍ക്ക് ഉണ്ടാകുന്ന അണുബാധയായ പെല്‍വിക് ഇന്‍ഫ്‌ളമേറ്ററി ഡിസീസ് തുടങ്ങിയ അണുബാധകള്‍, ചിലതരം ഗര്‍ഭാശയമുഴകള്‍, എന്‍ഡോ മെട്രിയോസിസ്, ഷുഗറിന്റെ അളവ് വര്‍ധിച്ച് യോനീ പ്രദേശത്തെ തൊലി പൊട്ടുന്ന അവസ്ഥ, കന്യാചര്‍മഭാഗങ്ങള്‍ ഉള്ളിലിരിക്കുന്ന സാഹചര്യങ്ങള്‍, ലൈംഗികരോഗങ്ങള്‍ തുടങ്ങിയവ സംഭോഗവേളയിലെ വേദനയ്ക്കു കാരണമാകും.

ഗര്‍ഭപാത്രവും മൂത്രസഞ്ചിയും താഴേക്കിറങ്ങുന്നതിനു യോനിയിലൂടെ ചെയ്യുന്ന ശസ്ത്രക്രിയ, കന്യാചര്‍മം നീക്കം ചെയ്യുന്ന ഹൈമനക്ടമി, പ്രസവത്തോടെ അയഞ്ഞ യോനിക്കു മുറുക്കം കൂട്ടുന്ന ശസ്ത്രക്രിയകള്‍ തുടങ്ങി ജനനേന്ദ്രിയഭാഗങ്ങളില്‍ ചെയ്യുന്ന ശസ്ത്രക്രിയകള്‍ കുറച്ചു നാളത്തേക്കു സ്ത്രീരതിയെ വേദനാജനകമാക്കും.

പുരുഷന്‍മാരിലെ ചില ലൈംഗികപ്രശ്‌നങ്ങള്‍ മൂലവും സ്ത്രീകള്‍ക്കു സെക്‌സ് വേദനാജനകമാക്കാം. സ്വാഭാവിക വളവിനേക്കാള്‍ ഏറെ വളഞ്ഞ ലിംഗം, ഉദ്ധരിച്ച ലിംഗത്തിന്റെ അഗ്രചര്‍മം പിന്നോട്ടു മാറാത്ത തൈമോസിസ് എന്ന അവസ്ഥയൊക്കെ പുരുഷനൊപ്പം സ്ത്രീക്കും ലൈംഗികനോവ് സമ്മാനിക്കുന്നവയാണ്. സാധാരണയിലേറെ ലിംഗത്തിനു വളവുണ്ടെങ്കില്‍ ചികിത്സ തേടണം. തൈമോസിസ് എന്ന അവസ്ഥയ്ക്ക് അഗ്രചര്‍മം മുറിച്ചു മാറ്റുന്ന ലഘുശസ്ത്രക്രിയയിലൂടെ പരിഹാരം കാണാനാവും.

ദമ്പതികള്‍ തമ്മില്‍ മാനസിക അടുപ്പമുണ്ടായതിനുശേഷമേ സംഭോഗത്തിലേക്കു കടക്കാവൂ. ആദ്യ ശാരീരികബന്ധപ്പെടലില്‍ ഇത് പ്രാധാന്യ മര്‍ഹിക്കുന്നു. ഭാര്യയുടെ ആ നിമിഷങ്ങളിലെ ഭയവും സമ്മര്‍ദവു മൊക്കെ മനസിലാക്കി ഭര്‍ത്താവ് ഇടപെട്ടാല്‍ പരിഹരിക്കാവുന്നതേ യുള്ളൂ ഈ പ്രശ്‌നങ്ങള്‍. സംഭോഗവേളകള്‍ തുടര്‍ച്ചയായി ക്ലേശകരമോ അനുഭൂതിരഹിതമോ ആകുന്നെങ്കില്‍ സെക്‌സോളജിസ്റ്റിനെ സമീപിക്കേണ്ടതാണ്.

ലൈംഗിക ഉത്തേജനമുണ്ടാകുമ്പോഴാണ് പുരുഷനെ സ്വീകരിക്കാന്‍ തയാറായി യോനീ കവാടം വികസിക്കുന്നത്. ലൈംഗികബന്ധത്തിനു സ്ത്രീ ശരീരം ഒരുക്കമായ ഈ അവസ്ഥയില്‍ യോനീകവാടത്തില്‍ ഈര്‍പ്പവും അയവുമുണ്ടാക്കുന്ന ലൂബ്രിക്കേഷന്‍ സ്രവങ്ങളുണ്ടാവും. ഇല്ലെങ്കില്‍ വേദനാജനകമായിരിക്കും. അതിനാല്‍, രതികേളികളില്‍ സംഭോഗത്തിനു മുമ്പുള്ള ബാഹ്യലീലകള്‍ പ്രാധാന്യമര്‍ഹിക്കുന്നു. ഉത്തേജനാവസ്ഥയിലെത്താനുള്ള ഓരോ സ്ത്രീയുടെയും കഴിവിലും വ്യത്യാസമുണ്ടെന്നു മനസിലാക്കി വേണം ബാഹ്യലീലകളിലൂടെയും കേളികളിലൂടെയും വികാരങ്ങളുണര്‍ത്തി സംഭോഗത്തിലെത്താന്‍. ചില സ്ത്രീകള്‍ വേഗത്തില്‍ ഉത്തേജിതരാകുമ്പോള്‍ മറ്റു ചിലര്‍ക്ക് ഉത്തേജനാവസ്ഥയിലെത്താന്‍ ഏറെ സമയം വേണ്ടിവരും. ഇതിനനുസരിച്ചാവണം കിടപ്പറയിലെ ചൂടിന്റെ ആക്കം കൂട്ടല്‍.

സ്ത്രീകള്‍ക്കുണ്ടാകുന്ന സമ്മര്‍ദങ്ങളും ഉത്കണ്ഠയുമൊക്കെ ലൂബ്രിക്കേഷനു തടസമാകും. ഇത്തരത്തില്‍ വേദനാപൂര്‍ണമായ ലൈംഗികബന്ധം സ്ത്രീകളെ സെക്‌സിനോടുള്ള വിരക്തിയിലേക്കു നയിച്ചേക്കാം. ഒന്നിലേറെ തവണ ലൈംഗികബന്ധം വേദനയുണ്ടാക്കുന്നെങ്കില്‍ ഡോക്ടറുടെ അടുക്കലെത്തേണ്ടതാണ്.

ആര്‍ത്തവവിരാമം യോനിയില്‍ ലൂബ്രിക്കേഷനു സഹായകരമാകുന്ന സ്രവങ്ങളുടെ ഉത്പാദനത്തെ കുറയ്ക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുന്നു. ആര്‍ത്തവവിരാമത്തെത്തുടര്‍ന്ന് സ്ത്രീകളില്‍ ഈസ്ട്രജന്‍ ഹോര്‍മോണിന്റെ ഉത്പാദനം കുറയുന്നതാണ് ഇതിനു കാരണം. ഇതു യോനിയിലെ ഈര്‍പ്പക്കുറവിനും തന്മൂലം സംഭോഗവേളയിലെ വേദനയ്ക്കും കാരണമാകും. ലൂബ്രിക്കേഷന്‍ ജെല്ലുകള്‍ ഉപയോഗിക്കുന്നത് ഈ പ്രശ്‌നത്തിനു പരിഹാരമാണ്. ഒരു ഗൈനക്കോളജിസ്റ്റിന്റെ നിര്‍ദേശപ്രകാരം ഹോര്‍മോണ്‍ റീപ്ലേസ്‌മെന്റ് തെറപ്പി ചെയ്യാവുന്നതാണ്. ആര്‍ത്തവവിരാമത്തിനുശേഷമുള്ള സെക്‌സ് വേദനാകരമാകുന്നതോടെ സ്ത്രീകളില്‍ പലര്‍ക്കും ലൈംഗികജീവിതത്തോടു വിരക്തിയുണ്ടാവുക സ്വാഭാവികമാണ്. പ്രായമിത്രയുമായില്ലേ, ഇനി ഇതൊക്കെ എന്തിനെന്ന ചിന്തകളും ഇവര്‍ക്കുണ്ടാവും. എന്നാല്‍, ജീവിതത്തില്‍ സമ്മര്‍ദങ്ങളൊഴിഞ്ഞ കാലഘട്ടമായിരിക്കും സ്ത്രീകളില്‍ പലര്‍ക്കും ഈ നാളുകള്‍. അതിനാല്‍, കാര്‍മേഘങ്ങളൊഴിഞ്ഞ ഈ നാളുകളില്‍ ടെന്‍ഷനില്ലാതെ യുവത്വത്തേക്കാള്‍ ഏറെ ആസ്വാദ്യപൂര്‍ണമായ ലൈംഗിക ജീവിതം സാധ്യമാണെന്നറിയുക.

വേദനാപൂര്‍ണമായ സെക്‌സ് ലൈംഗികവിരക്തിയിലേക്കു നയിക്കു മെന്നതുപോലെ മാനസിക, ശാരീരിക പ്രശ്‌നങ്ങളും സെക്‌സിനോടുള്ള താത്പര്യമില്ലായ്മയ്ക്കു വഴിതെളിക്കുന്നു. അമിത ഉത്കണ്ഠ, വിഷാദം തുടങ്ങിയവയാണ് സ്ത്രീകളിലെ ലൈംഗികതാത്പര്യമില്ലായ്മയ്ക്കു പ്രധാനകാരണമാകുന്നത്. വളരുന്ന പ്രായത്തില്‍ ലൈംഗികതയെക്കുറിച്ചു ലഭിക്കുന്ന തെറ്റായ അറിവുകള്‍, സെക്‌സ് മോശവും പാപവുമാണെന്ന ചിന്ത, ലൈംഗിക അജ്ഞത തുടങ്ങി സ്വന്തം ശരീരത്തെ കുറിച്ചുള്ള അപകര്‍ഷതാബോധവും വരെ സ്ത്രീയെ ലൈംഗികതയില്‍ നിന്നും അകറ്റുന്നു. പ്രസവത്തെത്തുടര്‍ന്ന് കുട്ടികളെ മുലയൂട്ടി പരിപാലിക്കേണ്ടി വരുന്നത്, കിടപ്പുമുറിയിലെ സ്വകാര്യതയില്ലായ്മ, കിടപ്പറയില്‍ കുട്ടികളുള്ള അവസ്ഥ എന്നിവയും സ്ത്രീകളുടെ സംഭോഗതൃഷ്ണയെ തണുപ്പിച്ചേക്കാം. അമിതമായ വൃത്തിക്കാരായ ഒബ്‌സസീവ് കംപള്‍സീവ് ഡിസോഡര്‍ എന്ന മാനസികരോഗമുള്ളവര്‍ക്ക് സെക്‌സിനോടു അറപ്പു തോന്നിയേക്കാം. വൃത്തിയോടുള്ള അമിതമായ താത്പര്യം മൂലം ഇവര്‍ക്ക് സെക്‌സ് ശരിയായി ആസ്വദിക്കാന്‍ കഴിയാറില്ല.

ജീവിതശൈലീരോഗങ്ങള്‍ മുതല്‍ ഹോര്‍മോണ്‍ തകരാറുകള്‍ വരെ സ്ത്രീയുടെ ലൈംഗിക ചോദനകളെ തണുപ്പിച്ചു കളയുന്നവയാണ്. ചില ബ്രെയിന്‍ ട്യൂമറുകള്‍, പ്രൊലാക്റ്റിനോമസ്, ചില കാന്‍സറുകള്‍, ട്യൂമറുകള്‍, ഗര്‍ഭാശയരോഗങ്ങള്‍, പൊണ്ണത്തടി, മള്‍ട്ടിപ്പിള്‍ സ്‌ക്ലിറോസിസ് പോലുള്ള നാഡിയുമായി ബന്ധപ്പെട്ട ചില രോഗങ്ങള്‍, നട്ടെല്ലിനുണ്ടാകുന്ന ക്ഷതം തുടങ്ങിയവ ലൈംഗികതയില്‍ നിന്നു വിട്ടുനില്‍ക്കാനുള്ള പ്രവണത സ്ത്രീകളില്‍ സൃഷ്ടിക്കും.

പിറ്റിയൂട്ടറി, അഡ്രീനല്‍ ഗ്രന്ഥികള്‍ ഉത്പാദിപ്പിക്കുന്ന ഹോര്‍മോണുകളുടെ അളവിലുണ്ടാകുന്ന വ്യത്യാസം, തൈറോയ്ഡ് ഹോര്‍മോണിന്റെ കുറവു മൂലമുണ്ടാകുന്ന ഹൈപ്പോതൈറോയ്ഡിസം എന്ന രോഗം, ആര്‍ത്തവവിരാമം എന്നിവയും ലൈംഗിക വിരക്തിക്ക് ആക്കം കൂട്ടുന്നു. പോഷകാഹാരക്കുറവ് മൂലം ശരീരത്തിനാവശ്യമായ ചില ജീവകങ്ങളുടെ അളവില്‍ കുറവു വരുന്നതുമൂലം ഹോര്‍മോണ്‍ നിലയില്‍ വ്യതിയാനം വരാം. ഇതും സ്ത്രീ ലൈംഗികതയെ ബാധിക്കുന്നു. അതുപോലെ ടെസ്‌റ്റോസ്റ്റിറോണ്‍ ഹോര്‍മോണിലു ണ്ടാകുന്ന ഏറ്റക്കുറച്ചിലുകളും സ്ത്രീ ലൈംഗികതയെ ബാധിച്ചേക്കാം.

മാറിയ സാഹചര്യത്തില്‍ ജീവിതശൈലീരോഗങ്ങള്‍ക്കു വലിയ പ്രാധാന്യം സ്ത്രീ ലൈംഗികതയിലുണ്ട്. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, ഉയര്‍ന്ന കൊളസ്‌ട്രോള്‍ നില തുടങ്ങിയവയും സ്ത്രീകളിലെ ലൈംഗികതാല്‍പര്യത്തെ കുറയ്ക്കുന്നു.

ഉത്കൃഷ്ട ആനന്ദാവസ്ഥയായ രതിമൂര്‍ച്ഛ എന്തെന്നുപോലും പല സ്ത്രീകളും അറിയുന്നില്ലെന്നതും ഒരു ലൈംഗികപ്രശ്‌നമാണ്. സ്ത്രീകളുടെ സെക്‌സ് ആസ്വാദനം പാതിവഴിയില്‍ അവസാനിക്കുന്നതാണ് രതിമൂര്‍ച്ഛയിലെത്താന്‍ തടസമാകുന്നത്. സ്ത്രീ ലൈംഗികതയുടെ ഈ പ്രത്യേകത മനസിലാകാതെ ലൈംഗികവേഴ്ചയില്‍ തൃപ്തി കണ്ടെത്തിയ പുരുഷന്‍ പങ്കാളി ലൈംഗിക ഉച്ചസ്ഥായില്‍ എത്തിയില്ലെന്നു തിരിച്ചറിയാതെ തിരിഞ്ഞു കിടക്കുന്നതാണ് പ്രശ്‌നം.

read more
മുടി വളരാൻസ്ത്രീ സൗന്ദര്യം (Feminine beauty)

ഇരുപതുകളിൽ മുടി നരയ്ക്കുമ്പോൾ: പരിഹാരമായി ഈ പോഷകങ്ങൾ

ഇരുപതുകളിലും മുടി നരയ്ക്കുന്ന പെൺകുട്ടികളും ആൺകുട്ടികളും ഇന്ന് സാധാരണമാണ്. മുടിക്കു കറുപ്പുനിറം നൽകുന്നത് മെലാനിൻ എന്ന വർണകം ഉൽപാദിപ്പിക്കുന്ന കോശങ്ങളാണ്. ശരീരത്തിലെ കാറ്റലേസ് (Catalase) എന്ന എൻസൈം ശരീരത്തിലെ ഹൈഡ്രജൻ പെറോക്സൈഡിനെ ഒാക്സിജനും വെള്ളവുമാക്കി മാറ്റും. കാറ്റലേസ് എൻസൈമിന്റെ അഭാവമുണ്ടാകുമ്പോൾ ഈ ഹൈഡ്രജൻ പെറോക്സൈഡ് കോശങ്ങളിൽ അടിയുന്നു. ഇത് മെലാനിനെ കുറച്ച് മു ടി നരയ്ക്കുന്നതിനു കാരണമാകുന്നു.

ജങ്ക്ഫൂഡുകൾ, ഫാസ്‌റ്റ് ഫൂഡ്, ട്രാൻസ്ഫാ‌റ്റ് കൂടുതലുള്ള ആഹാരങ്ങൾ ഇവ ശരീരത്തിലെ ഹൈഡ്രജ ൻ പെറോക്സൈഡിന്റെ അളവ് കൂട്ടി മുടി നരയ്ക്കാന്‍ കാരണമാകുന്നു. വൈറ്റമിൻ ബി12 ന്റെ കുറവും പ്രധാന കാരണമാണ്.

അകാലനരയെ നിയന്ത്രണത്തിലാക്കാൻ 7Ð8 മണിക്കൂർ ദിവസവും ഉറങ്ങണം. ശരീരത്തിലെ നീർക്കെട്ടു കുറയ്ക്കുവാനും അഴുക്കുകളെ പുറന്തള്ളുവാനും ധാരാളം വെള്ളം കുടിക്കാം. വൈറ്റമിൻ ബി12 അടങ്ങിയ മാംസം, മീൻ, മുട്ട, കരൾ ഇവ കാറ്റലേസ് എൻസൈം കൂടുവാൻ സഹായിക്കുന്നു. വൈറ്റമിൻ ബിയിലെ ബയോട്ടിൻ അടങ്ങിയ പരിപ്പ്, പയർവർഗങ്ങൾ, കൂൺ, മുട്ടയുടെ മഞ്ഞക്കരു, നട്സ്, പച്ചനിറത്തിലുള്ള ഇലക്കറികൾ, തൈര് ഇവയെല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ഒമേഗÐ3 ഫാറ്റി ആസിഡ് അടങ്ങിയ മത്തി, അയല, ചാള, ചൂര ഇവയും കഴിക്കണം. വൈറ്റമിൻ ഡി മുടിവളർച്ചയ്ക്ക് ആവശ്യമാണ്. തലയോട്ടിയിൽ ഇടയ്ക്കു മസാജ് ചെയ്യാം. ആരോഗ്യകരമല്ലാത്ത ഭക്ഷണങ്ങൾ ഒഴിവാക്കി സമീകൃതാഹാരം ഉൾപ്പെടുത്തിയാൽ അകാലനരയെ മാറ്റി നിർത്താം.

read more
1 2 3 4 6
Page 2 of 6