close

blogadmin

ആരോഗ്യംചോദ്യങ്ങൾദാമ്പത്യം Marriageവൃക്തിബന്ധങ്ങൾ Relationship

കളിയല്ല ദാമ്പത്യം, ഇതാ വിജയമന്ത്രങ്ങൾ!

വേണ്ടായിരുന്നു……..!!!

വിവാഹിതരായ സ്ത്രീയും പുരുഷനും ജീവിതത്തിലെപ്പോഴെങ്കിലും പറയാനിടയുള്ള ഒരു വാക്കാണിത്. ഈ വിവാഹജീവിതമേ വേണ്ടായിരുന്നു, വിവാഹത്തിനു മുൻപ് എന്തുരസമായിരുന്നു! ഉത്തരവാദിത്തങ്ങളില്ല, എന്തു ചോദിച്ചാലും വാങ്ങിത്തരുന്ന അച്ഛനമ്മമാരുടെ സ്നേഹത്തിന്റെ ധാരാളിത്തം, കുറ്റപ്പെടുത്തലില്ല, വഴക്കില്ല, കൂട്ടുകാരൊന്നിച്ച് ചിരിച്ചുല്ലസിച്ച് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്ത് കഴിയാം. മൂടിപ്പുതച്ചുകിടന്നുറങ്ങാം , സിനിമ കാണാം, വായിക്കാം , കറങ്ങാം. അതിനൊക്കെ തടസമായൊരു കല്യാണം. വേണ്ടായിരുന്നു അത്.

ഇങ്ങനെ ഉറച്ചുതീരുമാനിക്കാൻ ലോകത്തൊരു മനുഷ്യനും കഴിയില്ല. വിവാഹം ദൈവീകമാണ്. മാമുനിമാരെയും,തോഴിമാരെയും മാൻപേടയെയും മുല്ലവള്ളികളെയും കണ്ടുവളർന്ന ശകുന്തളയും പിതാവിനെ മാത്രം കണ്ടുവളർന്ന ഋശ്യശൃംഗനും പക്ഷേ പ്രായത്തിന്റെ ആവശ്യവും ആകർഷണീയതയും കൊണ്ടാണ് ഇണകളെ കണ്ട് അഭിരമിച്ചത്.പറഞ്ഞാൽ തീരാത്ത ആകർഷണീയതയുണ്ട് ഈ വിവാഹബന്ധത്തിന്. ദൈവം ആദത്തെ ഉറക്കിക്കിടത്തി വാരിയെല്ലിൽനിന്നു ഹവ്വായെ സൃഷ്ടിക്കുന്നു. ജന്മാന്തരങ്ങളുടെ കെട്ടുപാടുകളുള്ള ബന്ധമെന്ന വിശ്വാസം– ഇണയെ എപ്പോഴാ തീരുമാനിക്കപ്പെട്ടിരിക്കുന്നു എന്നർഥം. സ്ത്രീയും പുരുഷനും ചേരുമ്പോൾ മാത്രം പൂർണമാകുന്ന മനുഷ്യജീവിതം.വിവാഹം ആ അർഥത്തിൽ പൂർണതയ്ക്കു വേണ്ടിയുള്ള മനുഷ്യന്റെ അന്വേഷണത്തിന്റെ സമാപ്തി.

ഒറ്റയ്ക്കു നിൽക്കുന്ന കുന്നിന്റെ ഔന്നത്യം പത്തിരട്ടിയാകുമായിരിക്കും. പക്ഷേ ഒറ്റപ്പെട്ട മനുഷ്യന് സന്ധ്യയുടെ വിഷാദഛായയാണ്. പ്രഭാതത്തിന്റെ തെളിമയുമായി നിശ്ചയമായും ജീവിതത്തിലേക്ക് ഒരാൾ കൂടി കടന്നുവരേണ്ടിയിരിക്കുന്നു.

തളരുമ്പോൾ ഒന്നു ചായ്ക്കാൻ , ആഹ്ലാദത്തിനൊപ്പം ഒന്നു ചിരിക്കാൻ, കരയുമ്പോൾ ഒന്നു സാന്ത്വനിപ്പിക്കാൻ, കിതയ്ക്കുമ്പോൾ ഒന്നു തലോടാൻ..ഒരാൾ വേണം.അച്ഛനമ്മമാർക്കോ സഹോദരീസഹോദരൻമാർക്കോ കഴിയുന്നതിനുമപ്പുറത്ത് അല്ലെങ്കിൽ രക്തബന്ധത്തിന്റെ നേർത്ത നൂലിഴകളില്ലാത്ത, അതിരുകൾ കടന്നെത്തുന്ന ഒരു ബന്ധം.അതിനു വ്യാഖ്യാനങ്ങളില്ല. വിശകലനങ്ങളില്ലപക്ഷേ അത്രയേറെ ഒഴിച്ചുകൂടാനാവാത്ത ഒന്ന് എന്നു മാത്രം പറയാം. തൻ കാലിൽ നിൽക്കാറാകുമ്പോൾ തനിക്കൊരു താങ്ങായി മനസും ശരീരവും അത്രയേറെ ആവശ്യപ്പെടുന്ന ഒരു ബന്ധം.എക്കാലത്തും വിവാഹസങ്കല്പം ചോദ്യംചെയ്യപ്പെട്ടിട്ടുണ്ട്. ഓരോ തലമുറകൾ ഓരോ തവണയും ചോദ്യം ചെയ്യുമ്പോഴും പുതിയ രീതിയിൽ പുതുമകളോടെ കുടുംബസങ്കല്പം വളരുകയാണ്. ദൈവം യോജിപ്പിച്ചതിനെ മനുഷ്യനു വേർപിരിക്കാൻ കഴിയില്ല എന്ന് വേദപുസ്തകം.

എന്നിട്ടും ഇടയ്ക്ക് കാൽ വഴുതി വീഴുന്നവരും, മുങ്ങാങ്കുഴിയിട്ടു തളരുന്നവരും, ഭാരം ചുമക്കുന്നവരും ദാമ്പത്യത്തിന്റെ ചില വഴിയോരക്കാഴ്ചകളാകുന്നു.

രണ്ടു വ്യക്തിത്വങ്ങൾ കുടുംബജീവിതമെന്ന മേലാപ്പിനു കീഴെ സ്നേഹത്തിന്റെ, ആഘോഷത്തിന്റെ, സന്താപത്തിന്റെ, സംഘർഷത്തിന്റെ തീർത്തും വ്യത്യസ്തമായ മുഖങ്ങളാണ് കാത്തിരിക്കുന്നത്. ജീവിതകാലം മുഴുവൻ പരസ്പരം പങ്കുവയ്ക്കണം എന്ന ഉൽക്കടമായ ആഗ്രഹത്തോടെ സ്ത്രീയും പുരുഷനും പ്രവേശിക്കുന്ന കരാറാണ് വിവാഹം ആ കരാർ സമൂഹത്തിന്റെയും സമുദായത്തിന്റെയും പിന്തുണയോടെയുമാവാം.

നല്ലപാതിക്കായി

പുതിയ സാഹചര്യങ്ങളിൽ വിവാഹജീവിതത്തിന് ഭാരം കൂടി വരുന്നു . പണ്ടൊക്കെ ഒരു വലിയ കൂട്ടുകുടുംബത്തിന്റെ പിന്തുണ കിട്ടിയിരുന്നു— ഇപ്പോൾ സ്ത്രീയും പുരുഷനും മാത്രം ചുമക്കേണ്ട ഭൗതികബാധ്യതകൾ ഏറെയാണ്. ആദ്യം നമ്മൾ രണ്ടുപേരാണ്. രണ്ടുപേരും രണ്ടുതരം മാനസിക, വൈകാരിക വ്യക്തിത്വങ്ങളാണ്. താൻ ആണാണെന്ന അത്യഭിമാനത്തോടെ പെരുമാറുന്ന പുരുഷനും ലോലയായ പെണ്ണും തമ്മിലുള്ള ബന്ധമാണത്. അപവാദങ്ങളില്ലെന്നല്ല. എന്നാൽ എല്ലാ പുരുഷനിലും ഒരു പെണ്ണും എല്ലാ പെണ്ണിലും ഒരു പുരുഷനും ഉണ്ടെന്ന വസ്തുത അംഗീകരിച്ച് ഇൗ ധാരണയെ മറികടക്കാം. അങ്ങനെ ഇരുവരുടേയും പരിമിതികൾ മറികടന്ന് ഒരു വ്യക്തിത്വം ഉയർന്നു വരണം.

ഇത്തിരി അടുപ്പം

ബന്ധങ്ങളിൽ നൂറുശതമാനം സുതാര്യതയും സത്യസന്ധതയും പാലിക്കുക. അങ്ങനെയായാൽ പരസ്പരം അടുപ്പം ഉണ്ടാവും. രണ്ടു വ്യക്തിത്വങ്ങളും മുഴച്ചുനിൽക്കില്ല. വിവാഹജീവിതത്തിന് മുഖ്യസ്ഥാനം കൊടുത്താൽ മാത്രമേ ഏറ്റവും നല്ലത് ജീവിതത്തിൽ നിന്ന് നമുക്ക് കിട്ടുകയുള്ളൂ.

പങ്കാളിയെ എന്തിനും ഏതിനും ആശ്രയിക്കാൻ തുടങ്ങിയാൽ ജീവിതം പോക്ക് എന്നു കരുതുന്നവരാണ് നമ്മളിൽ പലരും. ഭാര്യ എന്റെ വികാരങ്ങളേയും മനസിനേയും ആഗ്രഹങ്ങളേയും നിയന്ത്രിക്കുന്നു എന്നുവന്നാൽ എന്റെ വ്യക്തിത്വത്തിന് എന്തു കാര്യം എന്ന ആൺമേൽക്കോയ്മ കുടുംബത്തിൽ ഛിദ്രം വളർത്തുകയേ ഉള്ളൂ. നമ്മുടെ നിലനിൽപ്പിനും വളർച്ചയ്ക്കും നമ്മൾ എല്ലായ്പോഴും പലതിനേയും ആശ്രയിച്ചിട്ടുണ്ട്. അപ്പോൾ ആശ്രയത്വം നമ്മുടെ ശക്തിയായി കണ്ടുകൂടേ?

ആരും എല്ലാം തികഞ്ഞവരല്ല. പലരേയും പലർക്കും ഇഷ്ടമായെന്നു വരില്ല. അതിന് മാനസികവും ശാരീരികവുമായ കാരണങ്ങളുണ്ടാവും. ഇരുവർക്കുമിടയിൽ എന്തോ ഇഷ്ടപ്പെടുന്ന ഒന്നുണ്ട്. രണ്ടുപേർക്കും പൊതുവായ ചില മേഖലകളുണ്ട്. അത് കണ്ടെത്തണമെന്നു മാത്രം. അങ്ങനെയെങ്കിൽ പൊരുത്തക്കേടുകളൊഴിവാക്കാം. ഒരുപാട് വിട്ടുവീഴ്ചകളും സഹകരണവും സ്വാഭാവികമായും വേണം.

ജീവിതപ്രശ്നങ്ങളെ പരസ്പരം വീതിച്ചെടുക്കുന്ന കാര്യത്തിലാണ് പൊരുത്തക്കേട് ഉണ്ടാവുന്നത്. അല്ലാതെ മനുഷ്യനതീതമായ എന്തിലെങ്കിലുമല്ല ജീവിതം തീരുമാനി‘’ച്ചിട്ടുള്ളത്. പരിശീലനം കിട്ടുന്ന ആധുനിക ലോകത്ത് ഇന്നും പരിശീലനമൊന്നുമില്ലാതെ പ്രവേശിക്കുന്നത് വിവാഹജീവിതത്തിൽ മാത്രമാണ്. മിക്കവർക്കും തങ്ങളുടെ മാതാപിതാക്കളായിരിക്കും മാതൃക. വിവാഹജീവിതം അത്ഭുതങ്ങളിലൂടെ പുരോഗമിക്കുമെന്നും പങ്കാളിയെക്കൊണ്ടുള്ള ‘ഉപദ്രവം’ കാലക്രമേണ കുറഞ്ഞുവരുമെന്നും മാതാപിതാക്കൾ ആശ്വസിപ്പിക്കുന്നു. ജീവിതം ഉദ്ദേശിച്ച രീതിയിലല്ല എന്ന ഇച്ഛാഭംഗത്തോടെ വഴിതെറ്റി മുന്നേറുന്നവരും ഏതോ ഘട്ടത്തിൽ കുടുംബത്തിലേക്ക് തിരിച്ചു വരുന്നു

കരാർലംഘനങ്ങളുടെ വേദി

28ാമത്തെ പ്രണയലേഖനത്തിൽ ചേട്ടനെഴുതിയ ഹണിമൂൺട്രിപ്പിനു വേണ്ടി വിവാഹാനന്തരം കരയുന്ന സിനിമയിലെ കാമുകിയെ കണ്ടു നമ്മൾ ചിരിച്ചിട്ടുണ്ടാകും. പക്ഷേ അതു നമ്മുടെയും മനസില്ലേ? വിവാഹം ചിലപ്പോൾ കരാർലംഘനങ്ങളുടെ വേദിയാകാറില്ലേ

കഴിയുന്നത്ര നല്ല ഭാവം മാത്രം കാണിക്കുന്ന, ഒരു മുഖംമൂടി വയ്ക്കുന്ന ഒരു സമൂഹത്തിൽ വിവാഹത്തിനു മുമ്പുള്ള ഇടപഴകലുകളിൽക്കൂടി യഥാർഥ സ്വഭാവം പുറത്തുവരണമെന്നില്ല. വിവാഹത്തിനു മുമ്പ് പരസ്പരം അറിയുക എന്നത് ചെറിയ കാലയളവിലായിരിക്കും. അപ്പോൾ കാര്യങ്ങൾ മറയ്ക്കുകയാണെങ്കിൽ ഇൗ അറിയലുകൊണ്ട് ഒരുകാര്യവുമില്ല.

അത്രത്തോളം തുറന്ന പ്രകൃതക്കാരല്ലെങ്കിൽ വിവാഹത്തിനുശേഷം ഒരുമിച്ചു കഴിയുമ്പോൾ മാത്രം പുറത്തുവരുന്ന ഒരുപാട് പ്രശ്നങ്ങളുണ്ട്. അപ്പോൾ വിവാഹത്തിലൂടെ ആ പോരായ്മകൾ മനസിലാക്കിയ ശേഷം പരസ്പരം സഹിച്ചും പൊറുത്തും പോരായ്മകൾ ഇല്ലാതാക്കിയും മുന്നോട്ടുപോകാനാണ് പലപ്പോഴും നമ്മുടെ സമൂഹത്തിൽ സാധിക്കുന്നത്.

വിവാഹത്തിനു മുമ്പ് പരസ്പരം മനസിലാക്കാൻ കഴിയുമെങ്കിൽ നല്ലതാണ്. പക്ഷേ നമ്മുടെ സമൂഹത്തിൽ അത് എത്രത്തോളം പ്രായോഗികമാണ്? ഇൗ അറിയലിനൊക്കെ അപ്പുറത്ത് വേറെ പല അറിയലുകളും ഉണ്ട്. ശാരീരികബന്ധത്തിന്റെ തലത്തിലും, കുടുംബാംഗങ്ങളുമായുള്ള പരസ്പര സഹകരണത്തിന്റെ തലത്തിലും ബന്ധുക്കളുമായുള്ള ഇടപെടലിന്റെ തലത്തിലും ഉള്ള ഒരുപാട് സംഗതികളുണ്ട്.

പ്രേമം വിവാഹത്തിനു കാരണമാകാം. എന്നാൽ പ്രേമിച്ചു വിവാഹം കഴിച്ചു എന്നതു കൊണ്ട് ജീവിതത്തിൽ പ്രേമം ഉണ്ടാകണമെന്നില്ല. മറിച്ച് വീട്ടുകാർ ആലോചിച്ചുറപ്പിച്ചു കല്യാണം കഴിച്ചവരുടെ ജീവിതത്തിൽ കടുത്ത പ്രേമം ഉണ്ടായെന്നും വരാം. പ്രേമവിവാഹതർക്ക് മറ്റൊരു ചുമതല കൂടി ഏറ്റെടുക്കേണ്ടി വരാം. ദാമ്പത്യത്തിലെ സ്വരക്കേടുകൾക്ക് അവർക്കാരെയും കുറ്റപ്പെടുത്താനാവില്ല. രക്ഷിതാക്കളെ കുറ്റം പറഞ്ഞ് രക്ഷപ്പെടാൻ പഴുതുണ്ടാവില്ലല്ലോ.

മൂന്നാമതൊരാൾ

വിവാഹത്തിനു മുമ്പ് ചില ബന്ധങ്ങളൊക്കെ ഉണ്ടായിരുന്നെന്നു വരാം. അത് വിവാഹബന്ധത്തിലേക്ക് കടന്നു വരാൻ സാധ്യതയുണ്ട്.സത്യത്തിൽ പങ്കാളി ഇതൊന്നുമറിയുന്നുണ്ടാവില്ല. പഴയബന്ധത്തിന്റെ അനിശ്ചിതത്വം പുതിയ ബന്ധത്തിലേക്ക് കടത്തിവിടുന്നതിന്റെ തകരാറാണ്. അന്ന് തിരസ്കൃതനായി. ഇത്തവണയും അങ്ങനെ സംഭവിക്കുമോ എന്നു പേടി. ഇനി കഴിഞ്ഞതവണ നമ്മളാണ് ഉപേക്ഷിച്ചതെങ്കിൽ ഇത്തവണയും അങ്ങനെ സംഭവിക്കുമോ എന്നൊരു ആശങ്ക. ഒരു ദിവസം തികച്ചും സന്തുഷ്ടനായിരിക്കും. മറ്റൊരു ദിവസം പഴയതെന്തെങ്കിലും ഓർമിപ്പിക്കപ്പെട്ടാൽ എല്ലാം പോയി. പഴയ പങ്കാളി തന്നതു പോലത്തെ സമ്മാനം ഇത്തവണ കിട്ടിയാൽത്തന്നെ മതി. മറ്റൊന്നും വേണ്ട മൂഡ് പോകാൻ.

ഭൂതകാലം ജീവിതത്തിലേക്ക് കടന്നുവരേണ്ടതില്ലെങ്കിൽ പങ്കാളിയിൽ നിന്നു മറച്ചുപിടിക്കാം; അല്ലെങ്കിൽ പങ്കാളിയോട് ചർച്ച ചെയ്യാം. മുൻബന്ധം എന്തുകൊണ്ട് തകർന്നു എന്നു നമ്മൾ മനസിലാക്കില്ല. പകരം കാലം മുറിവുണക്കുമെന്ന് പ്രത്യാശിക്കും. തെറ്റാണത്. നമ്മൾ തന്നെ മുറിവുണക്കണം. പലപ്പോഴും കഴിഞ്ഞ ബന്ധത്തിൽ നമ്മൾ ഇരയായി എന്നു വിശ്വസിക്കാനാണ് നമുക്കിഷ്ടം. പങ്കാളി ചതിച്ചെന്നു വരുന്നത് നല്ലതാണല്ലോ. നമ്മളും തുല്യപങ്കാളിയായിരുന്നെന്ന സത്യം വിസ്മരിക്കും. ഇരുവരും പരിചയക്കുറവിന്റേയും പക്വതയില്ലായ്മയുടേയും ഇരകളായിരുന്നുവെന്ന വാസ്തവം അംഗീകരിക്കണം. അല്ലെങ്കിൽ പഴയ പങ്കാളിയെപ്പോലെ വെറുപ്പോടെയും അവിശ്വസ്തതയോടെയും പുതിയ പങ്കാളിയേയും കാണാനിടവരും. ഏതു ബന്ധത്തിലും അടുപ്പത്തിന്റെ സ്വാഭാവം ഒരു പോലെയാണ്. എന്നാൽ അടുപ്പത്തിന്റെ ആഴം വ്യത്യസ്തമാണ്. പുതിയ പങ്കാളിയെ കൂടുതൽ ആഴത്തിൽ ഇഷ്ടപ്പെടാൻ കഴിയും.

വിവാഹ മോചനങ്ങൾ

വിവാഹമോചനങ്ങൾക്കു പ്രധാന കാരണം ജീവിതത്തിലെ ഉൗഷ്മളത നഷ്ടപ്പെടുന്നതാണ്. പലപ്പോഴും ഇത് ലൈംഗികതയാണെന്ന് കരുതും. ആദ്യകാലത്ത് ലൈംഗികതയിൽ താൽപ്പര്യം കൂടും. പിന്നെ കുറയുമ്പോൾ ദു:ഖിക്കാൻ തുടങ്ങും. ബന്ധത്തിൽ ലൈംഗിക ബന്ധത്തിനു നൽകുന്ന അമിത പ്രാധാന്യം ദു:ഖകരമായ കാര്യമാണ്. ഉപാധികളില്ലാത്ത സ്നേഹം കൊണ്ട് ഇതിനെ അതിജീവിക്കാനാവണം.

സ്ത്രീകൾ എപ്പോഴും സ്നേഹിക്കപ്പെടാൻ, ലാളിക്കപ്പെടാൻ ആഗ്രഹിക്കുന്നു. എന്നാൽ പുരുഷന്മാരാവട്ടെ മറ്റ് സൗഹൃദങ്ങളിലും കാഴ്ചകളിലും കൂടുതൽ അഭിരമിക്കുന്നു. ലിംഗപരമായി തന്നെയുള്ളതാണ് ഇൗ വ്യത്യാസം. ഇൗ അടിസ്ഥാനപരമായ വ്യത്യാസം മനസിലാക്കാനും അംഗീകരിക്കാനും പങ്കാളികൾ തയ്യാറാവണം. ഞാൻ ചിന്തിക്കുന്നത് ശരി എന്ന ചിന്ത കളയുന്നതോടെ അനുരഞ്ജനത്തിനുള്ള അന്തരീക്ഷമൊരുങ്ങും.

കുഞ്ഞിക്കാൽ കാണുമ്പോൾ

എന്നാൽ കുട്ടികൾ നേരത്തെ ഉണ്ടാവുന്നത് ഒരർഥത്തിൽ ദാമ്പത്യത്തിന് പ്രശ്നകാരണമാവാം. കുട്ടികളുണ്ടാവുമ്പോഴേയ്ക്ക് ജീവിതത്തിന്റെ അടിത്തറ ഭദ്രമായിട്ടുണ്ടാവില്ല. തുടർന്ന് ശ്രദ്ധ കുട്ടികളിലേക്ക് തിരിഞ്ഞുപോകുന്നതിനാൽ കുഴപ്പങ്ങളൊക്കെ പരിഹരിക്കുന്നതിനു പകരം നീട്ടിവയ്ക്കും.

കുട്ടികളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുന്നതു കൊണ്ട് പങ്കാളിയുടെ കാര്യം ശ്രദ്ധിക്കപ്പെടാതെ പോകുന്ന അവസ്ഥയുമുണ്ടാകാം. കുട്ടികളെ വളർത്തുന്ന കാര്യം ആസൂത്രണം ചെയ്യാതെ വരുന്നതിനാൽ കുട്ടികൾ വഴിതെറ്റാനും അപ്പോൾ പരസ്പരം പഴിചാരി ദാമ്പത്യം കുഴപ്പത്തിലാവാനും സാധ്യതയേറെയാണ്.

സംശയരോഗം

വിവാഹമോചനം വരുന്നതിന് ഒരുപാട് കാര്യങ്ങളുണ്ട്. അതിൽ ഒന്നാമത്തേതാണ് മദ്യം. ആദ്യമാദ്യം ചെറിയതോതിൽ കഴിക്കും. പിന്നെ അടിമയാകും. വിവാഹമോചനങ്ങളിൽ 50 ശതമാനവും പരിശോധിച്ചാൽ മദ്യമാണ് കാരണമെന്നു മനസിലാകും. കഴിച്ചു കഴിച്ചു വരുമ്പോൾ അഡിക്ഷനാവും. ചിലർക്ക് വിഭ്രാന്തി, ചിലർക്ക് വിഷാദരോഗം എപ്പോഴും ദു:ഖഭാവം, അല്ലെങ്കിൽ ഭാര്യ കരഞ്ഞുകാണാൻ ആഗ്രഹിക്കുക. അത് വിഷാദരോഗികൾ. ചിലർസിഗരറ്റ് കത്തിച്ച് തുടയിൽ വച്ച് പൊള്ളിക്കും. ചിലർക്ക് ചോര കണ്ടാലാണ് സന്തോഷം. മറ്റൊരു കൂട്ടർ സംശയരോഗികൾ. ഭാര്യ കാണാൻ സുന്ദരിയായാൽ, വെളുത്തിരുന്നാൽ, നല്ല വസ്ത്രമുടുത്താലൊക്കെ സംശയം.

ഭാര്യ കുഴപ്പം ചെയ്യരുത് എന്ന നമ്മുടെ ഫീലിങ് കാരണം സംശയരോഗം വർധിക്കുകയാണ്. പ്രത്യേകിച്ച് ജോലി സംബന്ധമായി അകന്നുകഴിയുന്ന കുടുംബങ്ങളിൽ. സ്ത്രീകൾ കൂടുതൽ സ്വാതന്ത്യ്രം എടുക്കുമ്പോഴാണ് സംശയരോഗം വർധിക്കുന്നത്. സ്ത്രീകളും പുരുഷനും ഇടപെടുന്ന ആളുകളുടെ എണ്ണം വർധിച്ചിട്ടുണ്ട്. ഇന്ന് വീട്ടിലിരിക്കുന്ന സ്ത്രീയ്ക്കു പോലും ധാരാളം പേരുമായി ഇടപെടാൻ കഴിയുന്നു. അടിസ്ഥാനപരമായി സ്ത്രീയും പുരുഷനും തമ്മിലുള്ള പരസ്പരവിശ്വാസമാണ് കാര്യം. ഇൗ വിശ്വാസം ഉണ്ടാകുന്നത് പരസ്പരം പൂർണമായും അറിയുമ്പോഴാണ്. പൂർണമായി അറിയുക എന്നത് ഇല്ലാതെ വരുമ്പോഴാണ് സംശയരോഗം ഉണ്ടാവുന്നത്. സുതാര്യതയാണ് വേണ്ടത്. സ്വഭാവത്തിലെ തകരാറുകളും മറ്റും അംഗീകരിക്കുക. ജോലി, സാമ്പത്തിക സ്ഥിതി, ജീവിത വീക്ഷണം, സമ്പാദ്യത്തെപ്പറ്റിയുള്ള സങ്കല്പം തുടങ്ങിയ കാര്യങ്ങളിലെങ്കിലും കള്ളം പറയാതിരിക്കുക. 10 രൂപ കിട്ടുന്നയാൾ 100 കിട്ടുമെന്നു പറഞ്ഞാൽ അതു കുടുംബജീവിതത്തെ ബാധിക്കും. ഭാര്യാ ഭർത്താക്കന്മാർ തമ്മിൽ എന്തെങ്കിലും പ്രശ്നമുണ്ടായാൽ സ്വന്തക്കാർ ഇടപെടും. ഏറ്റവും വലിയ തലവേദന ബന്ധുക്കളുടെ ഇടപെടലാണ്. ബന്ധുക്കൾ ഇടപെട്ട് വഷളാക്കുകയാണ് ചെയ്യുന്നത്.

പൊരുത്തത്തിന്റെ വ്യത്യസ്തത

പലപ്പോഴും ഒരേ സ്വഭാവക്കാർ തമ്മിൽ പൊരുത്തപ്പെട്ടുപോകാനാണ് ബുദ്ധിമുട്ട്. ഉദാഹരണത്തിന് രണ്ടുപേരും വാശിക്കാരാണെങ്കിൽ ജീവിതം വഷളാവും. ഒരാൾ വളരെ പതിഞ്ഞ സ്വഭാവക്കാരനും മറ്റൊരാൾ ദേഷ്യക്കാരനുമാണെങ്കിൽ ഒരാൾ മറ്റൊരാളെ നിരന്തരം വഴക്കു പറഞ്ഞുകൊണ്ടേയിരിക്കും. മറ്റെയാൾ കേട്ടുകൊണ്ടേയിരിക്കും. പുറമേ ജീവിതം ശാന്തമായിരിക്കും. പക്ഷേ ഒരാൾ എല്ലാം സഹിക്കുകയാണ്. ആ ശാന്തത ശാന്തതയല്ല എന്നും മനസിലാക്കണം. പുറത്ത് മാതൃകാ ദമ്പതികളായി അറിയപ്പെട്ടു എന്നും പറയുന്നു. സഹിക്കാൻ പറ്റാതെ വരുമ്പോൾ ഒരാൾ കൈമുറിച്ചോ ഗുളിക കഴിച്ചോ ആശുപത്രിയിൽ വരുന്നു. അപ്പോഴായിരിക്കും കാര്യങ്ങൾ പുറത്തറിയുന്നത്.

രണ്ടുപേരും സന്തോഷത്തോടെ ഒരുപാട് പണം ചെലവാക്കുന്നവരായിരിക്കും. ചെലവാക്കി ചെലവാക്കി അവസാനം കടത്തിലേക്കെത്തുമ്പോഴായിരിക്കും പ്രശ്നമുണ്ടാവുക. പരസ്പരം കുറ്റപ്പെടുത്തലുകളും മറ്റുമുണ്ടാവും.

വിവാഹജീവിതത്തിൽ പരസ്പരം പങ്കുവയ്ക്കാനുള്ള മാനസികമായ ഇടം ഉണ്ടാവണം. ഒരുപാട് പൊരുത്തക്കേടുകൾ ഉള്ളവർക്ക് പ്രശ്നങ്ങൾ ഉണ്ടാകാം. ഒരാൾ വലിയ സമ്പന്നനും മറ്റേയാൾ തീരെ ദരിദ്രനും ആയാലും വ്യക്തിത്വങ്ങളുടെ കാര്യത്തിൽ ഇരു ധ്രുവങ്ങളിലാണെങ്കിലും പൊരുത്തക്കേടുകൾ വരാം. മൂല്യങ്ങളുടെ കാര്യത്തിലും ജീവിതവീക്ഷണത്തിന്റെ കാര്യത്തിലും വലിയ വ്യത്യാസം വന്നാൽ ഇവർക്ക് പെരുമാറാനുള്ള പൊതുവായി ഇടം ഇല്ലാതെ വരും. എന്റെ മനസിലെ സങ്കല്പം, എന്റെ താൽപ്പര്യങ്ങൾ, അതിനനുസരിച്ച് എന്റെ ഭാര്യയെ മാറ്റിയെടുക്കണം എന്നൊരാൾ ചിന്തിച്ചാൽ പ്രശ്നമായി.

ഭാര്യ ആരെപ്പോലെയാകണം?

ഭാര്യ എന്റെ അമ്മയെപ്പോലെയാകണം, അല്ലെങ്കിൽ ചേച്ചിയെപ്പോലെയാകണം, അല്ലെങ്കിൽ എന്റെ കൂടെപ്പഠിച്ച ഇന്നയാളെപ്പോലെയാകണം എന്നു വാശിപിടിചാൽ സംഗതി കുഴയും. നമ്മൾ ഗുണഗണങ്ങൾ ആണ് പരിഗണിക്കേണ്ടത്, അവയ്ക്ക് ആൾരൂപം കൊടുക്കാൻ ശ്രമിക്കരുത്. രൂപം കൊടുത്തുകഴിഞ്ഞാൽ നമ്മൾ താരതമ്യംചെയ്തു നോക്കാൻ ശ്രമിക്കും. തുടർന്ന് പ്രശ്നമാവും.അതിനാൽ ഞാൻ ആഗ്രഹിക്കുന്നത് ഇന്നയിന്ന ഗുണങ്ങൾ ഉള്ള ആളെയാണ് എന്ന് ചിന്തി‘ക്കുക. ആ പ്രതീക്ഷകൾ വിവാഹത്തിനു മുമ്പേ തുറന്നുപറയാൻ കഴിഞ്ഞാൽ നന്നായി.

ഇൗ പ്രതീക്ഷകൾ പരസ്പരം സ്വീകരിക്കാനും തയാറാവണം. അതിനു പകരം അയാൾ ഇങ്ങനെയൊക്കെ പറയുന്നു, കല്യാണം കഴിഞ്ഞാൽ മാറ്റിയെടുക്കാം എന്നു മനസിൽ കരുതരുത്. അല്ലെങ്കിൽ എന്റെ കൈയിൽ കിട്ടിയാൽ അവളെ ഞാൻ മാറ്റിയെടുക്കാം എന്നു വിചാരിക്കരുത്. സാധിക്കില്ല. ദാമ്പത്യം കലഹമയമാവും.

അരുതാത്തത്

നിസാരപ്രശ്നങ്ങൾക്കു പോലും ദുർമുഖം കാട്ടുക, ഒരാളുടെ ആവശ്യങ്ങൾ കണ്ടില്ലെന്ന് നടിച്ചതായി നിരന്തരം കുറ്റപ്പെടുത്തുക, സെക്സിനോട് വിരക്തി കാട്ടുക, പങ്കാളിയുടെ ജീവിതരീതികൾ മാറ്റാൻ ആവശ്യപ്പെടുക, എന്നെപ്പോലെ സ്നേഹിക്കൂ എന്നു നിരന്തരം പറയുക, പങ്കാളി പറയുന്നത് അസാധ്യം എന്നു പറഞ്ഞ് തള്ളുക,ചിന്തകളും വികാരങ്ങളും മറച്ചുപിടിക്കുക, എന്റെ പങ്കാളിയെപ്പോലെയാണോ നിങ്ങളുടേതെന്ന് മറ്റുള്ളവരോട് ചോദിക്കുക , ജോലിയിലോ മറ്റെന്തെങ്കിലും പ്രവൃത്തിയിലോ മുഴുകി പങ്കാളിയിൽ നിന്ന് അകന്നു നിൽക്കുക, ജീവിതം കുട്ടികൾക്കു വേണ്ടി പരിമിതപ്പെടുത്തുക, വിവാഹേതര ബന്ധത്തിൽ പെടുക, ഇവയിലേതെങ്കിലും ഉണ്ടായാൽ ഒന്നുകിൽ ഇപ്പോഴുള്ള ദാമ്പത്യത്തിൽ വിള്ളൽ വീഴുന്നതാവും ഫലം. ഒരു സമാന്തരജീവിതം. അല്ലെങ്കിൽ വിവാഹമോചനം.

അച്ഛനമ്മമാരെ അനുകരിക്കാനുള്ള പ്രവണത, കുട്ടിക്കാലത്തുണ്ടായ തിക്താനുഭവങ്ങൾ, കുട്ടിക്കാലത്തുണ്ടായ ലൈംഗിക പീഡനങ്ങൾ എന്നിവ അടുപ്പം നഷ്ടപ്പെടാൻ കാരണമാകും.പങ്കാളി സ്നേഹപ്രകടനം നടത്തുമ്പോൾ മുഖം തിരിച്ചാൽ അത് മറുപക്ഷത്തിനുഅപമാനിക്കപ്പെട്ടതുപോലൊരു അനുഭവമാകും. ആഹ്ലാദം കൊണ്ടു ത്രസിച്ചു നിൽക്കുമ്പോൾ തീർത്തും തണുത്ത പ്രതികരണമാണ് നൽകുന്നതെങ്കിൽ എങ്ങനെ ആ ജീവിതം ആഹ്ലാദകരമാവും?

‘കുട്ടികൾക്കു വേണ്ടി മാത്രമാണ് ഞങ്ങൾ ജീവിക്കുന്നത്’ എന്നു പറയുന്നരുണ്ട്.. ജീവിതത്തിന്റെ നല്ല കാലം മുഴുവൻ വ്യർഥമാക്കിക്കളഞ്ഞിട്ട് അതിന്റെ കാരണക്കാരായി കുട്ടികൾ. ജീവിക്കാൻ ജോലി വേണം. ജോലിയിൽ നിന്ന് സംതൃപ്തിയും കിട്ടാം. എന്നാൽ അത് ജീവിതത്തിൽ നിന്ന് ഒളിച്ചോടാനുള്ള രക്ഷാമാർഗമാവാൻ പാടില്ല. മദ്യവും മയക്കുമരുന്നുകളുമാണ് മറ്റൊരപകടം.

പങ്കാളിയോടു പറയാനാകാത്ത പലതും കൂട്ടുകാരോടു പറയാനാകുമെന്നൊരു വിശ്വാസമുണ്ട്. പങ്കാളിയോടു പറയേണ്ടതും ചെയ്യേണ്ടതും ഇങ്ങനെയൊക്കെ എന്നൊരു മുൻവിധിയുമുണ്ട് ദാമ്പത്യത്തിൽ നിന്ന് രക്ഷപ്പെടാൻ കൂട്ടർ ആത്മീയതയിലേക്ക് തിരിയും.എന്തെങ്കിലും ചെയ്യുമ്പോൾ നിങ്ങൾക്ക് ദാമ്പത്യത്തിൽ നിന്നു കിട്ടുന്നതിനേക്കാൾ സന്തോഷം കിട്ടുന്നു എന്നു തോന്നിയാൽ സൂക്ഷിക്കുക. നിങ്ങൾക്ക് പരിഹാരമാർഗം തേടാൻ സമയമായി .

വേണ്ടത്

പരസ്പരം ചതിക്കില്ലെന്നും കുടുംബപ്രശ്നങ്ങൾ ഇട്ടുതന്നിട്ട് ഓടിയൊളിക്കില്ലെന്നും പരസ്പരം വിശ്വാസം വേണം. പരസ്പരം കഴിവുകളും ഗുണഗണങ്ങളും മനസിലാക്കുമ്പോഴാണ് ബഹുമാനം ഉടലെടുക്കുന്നത്. എന്നാൽ അതിനേക്കാൾ പ്രധാനം പരസ്പരം മാനുഷിക ഗുണങ്ങൾ കണ്ടെത്തുകയാണ്. എങ്കിൽ ബഹുമാനം നിലനിൽക്കും. മേൽപറഞ്ഞ ഗുണമൊക്കെയുണ്ടായാൽ സ്വാഭാവികമായും അടുപ്പവുമുണ്ടാകും. അടുപ്പത്തിനുള്ള പല കാരണങ്ങളിലൊന്ന് സെക്സ് ആണ്. അടുപ്പം കുറയുന്നു എന്നു തോന്നിയാൽ സ്നേഹവും വിശ്വസ്ഥതയും പരസ്പര ബഹുമാനവും വളർത്തിയെടുക്കുക. ക്രമേണ അടുപ്പം തിരിച്ചുവരും. ‘ അഭിപ്രായവ്യത്യാസമുണ്ട്. അതു പരിഹരിക്കേണ്ടതാണ്’ എന്ന് ചിന്തിക്കുകയാണ് ആദ്യപടി. കലഹം ജീവിതത്തിലുണ്ടെന്ന് പലപ്പോഴും അംഗീകരിക്കില്ല. പകരം അത് പങ്കാളിയുടെ കുറ്റമായി പറയും. നമ്മിൽ നിന്ന് തന്നെ ഒളിച്ചോടും. ക്രമേണ കലഹം നമ്മെ വിഴുങ്ങും. രക്ഷപ്പെടാൻ ഒരുവഴിയേയുള്ളൂ. കലഹമുണ്ട് എന്ന സത്യം അംഗീകരിക്കുക.

കലഹം ഉണ്ടെന്ന് അംഗീകരിച്ചാൽ അടുത്ത പടി കാരണം തേടുകയാണ്. മനസിലെ പൊരുത്തക്കേടുകളാവും കാരണം. അത് ബുദ്ധിപരമായ സംഘർഷമാണെങ്കിൽ യുക്തി കൊണ്ട് പരിഹാരം നിർദേശിക്കാം. വൈകാരികമായ സംഘർഷമാണെങ്കിൽ മറ്റുമാർഗങ്ങൾ അവലംബിക്കേണ്ടി വരും. പഴയ സന്ദർഭങ്ങളോ ബന്ധങ്ങളോ നാണക്കേടുണ്ടാക്കിയ എന്തെങ്കിലും സംഭവങ്ങളോ മാതാപിതാക്കളുമായുള്ള എന്തെങ്കിലും പ്രശ്നമാണോ എന്നൊക്കെ പങ്കാളിയുമായി ചർച്ച ചെയ്യുക. പങ്കാളിയുടെ ഉപദേശങ്ങൾ കേൾക്കുക. പങ്കാളിയുടെ ദൗർബല്യങ്ങളും കേൾക്കുക. അങ്ങനെ ഒരു പുതിയ അടുപ്പം സൃഷ്ടിക്കുക.

ഈ തൂണുകളിൽ പിടിക്കൂ

നല്ല വിവാഹജീവിതം ഉറപ്പിച്ചു നിർത്തുന്നത് നാലു തൂണുകളുടെ ശക്തിയിലാണ്. സ്നേഹം, പരസ്പര ബഹുമാനം, വിശ്വാസം, അടുപ്പം. ഇവ സ്വാഭാവികമായി ഉണ്ടാവുന്നതാണെങ്കിലും ബോധപൂർവം വളർത്താൻ തയാറാവണം. സ്നേഹംജീവിതാന്ത്യം വരെ രണ്ടുപേരെ മനസുകൊണ്ട് അടുപ്പിച്ചു നിർത്തുന്നതാവണം. വേണ്ടത് പരിധികളില്ലാത്ത സ്നേഹമാണ്. ഞാൻ മറയൊന്നുമില്ലാതെ സ്നേഹിക്കുന്നു. മറിച്ചും ആയാലെന്താ കുഴപ്പം എന്ന് പങ്കാളികളിലൊരാൾ ചിന്തിക്കുമ്പോൾ അവിടെ വ്യവസ്ഥ വയ്ക്കുകയാണ്. സ്നേഹത്തിന്റെ കാര്യത്തിൽ വ്യവസ്ഥ വയ്ക്കരുത്. വ്യവസ്ഥ വച്ചാൽ അതിനൊപ്പം ഉയരാതെ പോയാൽ പ്രശ്നം ഉടലെടുക്കും.

വീണ്ടും ചില വിജയകാര്യങ്ങൾ

∙ ജോലിത്തിരക്ക് ഒഴിവാക്കി ആഴ്ചയിലൊരു ദിവസമെങ്കിലും പങ്കാളിയുടെ ഒപ്പം ചെലവഴിക്കുക

∙ അന്നന്ന് നടക്കുന്ന നിസാര കാര്യങ്ങൾ പോലും പങ്കാളിയുമായി ചർച്ച ചെയ്യുക.

∙ പങ്കാളിയുടെ വികാര പ്രകടനങ്ങൾ ശ്രദ്ധിക്കുക.

∙ ഒരുമിച്ചു ചെയ്യാവുന്ന ജോലികൾ ഒരുമിച്ച് ചെയ്യുക.

∙ വാർഷിക അവധിയെടുത്ത് യാത്ര പോവുക

∙ ഒന്നും ഒളിച്ചുവയ്ക്കാതിരിക്കുക, ഫലം മോശമാകുമെങ്കിൽക്കൂടി.

∙ കൂടുതൽ സമയം കുടുംബത്തിനായി നീക്കിവയ്ക്കുക.

∙ വിവാഹത്തെക്കുറിച്ച് കുടുംബജീവിതത്തെക്കുറിച്ച്നല്ല രീതിയിൽ കൗൺസലിങ്, പ്രത്യേകിച്ച് പെൺകുട്ടികൾക്ക് നൽകണം. സ്കൂളുകളിലും കോളജുകളിലും ഉണ്ടാകണം. കല്യാണത്തിനു മുമ്പ് രണ്ടോ മൂന്നോ മാസം വിവാഹപൂർവ ക്ലാസുകൾ നൽകാൻ സംവിധാനം വേണം.

∙കല്യാണത്തിനു മുമ്പുതന്നെ ലൈംഗിക വിദ്യാഭ്യാസം നൽകാൻ നടപടി വേണം. എല്ലാവർക്കും പോരായ്മകളുണ്ട്. ആ പോരായ്മകൾ തിരിച്ചറിഞ്ഞ് കുറേയൊക്കെ സ്നേഹപൂർവം സഹിക്കുക എന്ന തലത്തിലെത്തണം. ഭാര്യ മാത്രം സഹിക്കണം എന്നല്ല. സ്ത്രീ കൂടുതൽ സഹിക്കുന്നു എന്നു പറയുന്നത് ഒരു വസ്തുതയാണെങ്കിൽ പോലും സഹനം പുരുഷന്റെ തലത്തിലും വേണം. ഇൗ സഹനം സന്തോഷത്തിലേക്ക് നയിച്ചാലേ അർഥമുള്ളൂ. മരുന്നുകളുടെ പാർശ്വഫലങ്ങൾ നമ്മൾ സഹിക്കുന്നത് മൊത്തത്തിൽ ഗുണം കിട്ടാൻ വേണ്ടിയാണെന്നപോലെ തന്നെ.

വിട്ടുവീഴ്ചകൾ

മനുഷ്യജീവിതം ഏതു മേഖലകളിലും സാധ്യമാകണമെങ്കിൽ വിട്ടുവീഴ്ചകൾ ചെയ്തേ പറ്റൂ. ഓഫിസിലായാലും സുഹൃദ്ബന്ധത്തിലായാലും അതു വേണം. ആ തത്വംതന്നെയാണ് വിവാഹത്തിന്റെ കാര്യത്തിലും. കാരണം വിവാഹജീവിതവും രണ്ടു മനുഷ്യർ തമ്മിലുള്ള ബന്ധമാണല്ലോ.

കുടുംബങ്ങളുടെ സംഗമം

‘ഭർത്താവിന്റെ ഇഷ്ടാനിഷ്ടങ്ങൾ ,അമ്മായിഅമ്മ പ്രശ്നക്കാരിയാകുമോ, സ്വന്തം വീട്ടിലേതു പോലെ സ്നേഹവും സ്വാതന്ത്യ്രവും കിട്ടുമോ… ഇങ്ങനെയിങ്ങനെ നൂറുകൂട്ടം പ്രശ്നോത്തരികളുമായി വധുവിന്റെ മനസ് ഭയവിഹ്വലമാകും. വധു അന്യയല്ലെന്നും വീട്ടിലെ പുതിയ അംഗമാണെന്നുമുള്ള ധാരണ വരന്റെ കുടുംബത്തിൽ എല്ലാവർക്കുമുണ്ടാകണം. വീട്ടിലെ സന്തോഷങ്ങളും ദുഃഖങ്ങളും അവളിൽനിന്ന് ഒളിച്ചു വയ്ക്കേണ്ടതില്ല. സ്വപ്നങ്ങളിൽനിന്നും ഏറെ അകലെയായിരിക്കും വരന്റെ വീട്ടിലെ അനുഭവങ്ങൾ. പക്ഷേ തളരേണ്ടതില്ല. പുതിയ ജീവിതത്തിന്റെ നല്ല വശങ്ങളെക്കുറിച്ചോർത്തു സന്തോഷിക്കുക. അപ്പോൾ ചീത്ത വശങ്ങൾ നിങ്ങളെ ശല്യം ചെയ്യില്ല. ഞങ്ങൾ ഭൂമിയിലെ ഏക നവദമ്പതികളാണ്’ എന്ന മട്ടിൽ ഭാര്യയും ഭർത്താവും മറ്റു കുടുംബാംഗങ്ങളുടെ മുമ്പിൽ അടുത്തു പെരുമാറുന്നത് സുഖകരമല്ല ഭർത്താവിനെ കൈവശപ്പെടുത്തി, ഭർതൃവീട്ടുകാരെ ശത്രുക്കളായി കരുതുമ്പോഴാണ് പ്രശ്നങ്ങളും വാക്കേറ്റവും ഉടലെടുക്കുന്നത്.

ഏത് അമ്മായിഅമ്മ– മരുമകൾ പോരും മകന്/ഭർത്താവിന് രമ്യതയിലെത്തിക്കാൻ കഴിയുന്നതേയുള്ളു. നല്ല ഭർത്താവ് രണ്ടു വഞ്ചിയിൽ കാൽ ചവിട്ടിയാലേ ജീവിതത്തിനു ബാലൻസ് കിട്ടൂ. അമ്മ ഭാര്യയെക്കുറിച്ചു ദൂഷണം പറയുമ്പോൾ അതൊരു വലിയ തെറ്റായി ഭാര്യയുടെ മുമ്പിൽ അവതരിപ്പിക്കാതെയും ഭാര്യയുടെ ആവലാതികൾ കേട്ട് അമ്മയെ ചോദ്യം ചെയ്യാതെയും നല്ലപിള്ളയായി കഴിയുമ്പോൾ കലഹങ്ങൾ ഒഴിഞ്ഞു പോകും. ചെയ്തു തീർക്കാത്ത കാര്യങ്ങളെച്ചൊല്ലി പരസ്പരം കുറ്റപ്പെടുത്താതിരിക്കുക. ദാമ്പത്യം തകരാൻ അനവസരത്തിലെ ഒരു വാക്കു മതിയാവും. തകർന്നതു കെട്ടിപ്പടുക്കാൻ ഒരിക്കലും കഴിഞ്ഞെന്നു വരില്ല.

രണ്ടുപേരും ജോലിക്കാരാകുമ്പോൾ എല്ലാം ഭാര്യചെയ്യണമെന്ന് ശഠിക്കരുത്. ഭാര്യ അടുക്കളയിൽ ജോലിയെടുക്കുമ്പോൾ കുട്ടികളുടെ പഠനക്കാര്യം ഭർത്താവ് ഏറ്റെടുക്കണം. ഇടയ്ക്ക് അടുക്കളയിൽ കറിക്കരിയാനും മറ്റും ഒരു കൈ സഹായം ചെയ്യാം. തുണി നനയ്ക്കുന്ന ഭാര്യക്ക് കുട്ടിയെ കുളിപ്പിച്ച് ഭക്ഷണം കൊടുക്കുന്ന ഭർത്താവ്. ജോലി സമയം മാറുന്നതിനനുസരിച്ച് ജോലി ഭാരം പങ്കു വയ്ക്കാൻ ഭാര്യയും ഭർത്താവും തയ്യാറാകണം. വീട്ടിലേയ്ക്കുള്ള അത്യാവശ്യ സാധനങ്ങൾ ഭാര്യമാർക്കു വാങ്ങി വരാവുന്നതേയുള്ളു.

∙ബന്ധുക്കളുടെ സഹകരണം ഉദ്യോഗസ്ഥദമ്പതികൾക്ക് അനിവാര്യം. കുട്ടികളുണ്ടായാൽ അവരെ വളർത്തുന്ന ഘട്ടത്തിൽ വിശേഷിച്ചും. അമ്മ പ്രസവിച്ച് അമ്മൂമ്മയും അപ്പൂപ്പനും വളർത്തണം എന്നാണല്ലോ .

∙ഭാര്യയുടെ/ഭർത്താവിന്റെ തൊഴിൽ സ്വഭാവം ഭാര്യമനസിലാക്കണം. ഡോക്ടറോ പത്രപ്രവർത്തകരോ ഗവേഷകരോ നഴ്സോ ആണെങ്കിൽ രാത്രിയും പോകേണ്ടിവന്നേക്കാം.അതിനു തടസം പറയുകയോ സംശയം പ്രകടിപ്പിക്കുകയോ അരുത്. ഇലക്ഷൻഡ്യൂട്ടിക്ക് ഒരു ദിവസം രാത്രി പോയതിന് ഭാര്യയെ ഉപേക്ഷിക്കാൻ വരെ തയ്യാറാകുന്നവർ ഇക്കാലത്തുമുണ്ട്. ഏതായാലും ഇണയും ഒരു സ്വതന്ത്രവ്യക്തിയാണെന്ന് തിരിച്ചറിയുക

പുതിയ തലമുറയിലെ പെൺകുട്ടികൾ ആഗ്രഹിക്കുന്നത് തങ്ങളെ വളരെ‘കെയർ’ ചെയ്യുന്ന ഒരു ഭർത്താവിനെയാണ്. സംരക്ഷിച്ചാൽ മാത്രം പോരാ .സ്നേഹിക്കുന്നുവെന്നതിനു ചില പ്രകടനം വേണം. അവളുടെ പിറന്നാളോർത്തുവച്ച് സമ്മാനം കൊടുത്തോ അവളുടെ ബന്ധുക്കളെയും വീട്ടുകാരെയും വളരെ താൽപര്യപൂർവം അന്വേഷിച്ചോ അവളുടെ വേദനകളിൽ അലിവോടെ ഇടപെട്ടും ആശ്വസിപ്പിച്ചുമോ ഒക്കെയാകണം. കെയറിങ് അല്ലാത്ത പുരുഷനെ വേണ്ടെന്ന് നാളത്തെ പെൺകുട്ടികൾ പറയാനിടയുണ്ടെന്ന് ഇന്നത്തെ പുരുഷൻമാർ ഓർക്കുന്നത് നന്നായിരിക്കും.

പറയുന്നത് ഫെമിനിസമാണെന്ന് എഴുതിത്തള്ളരുത്. കുടുംബത്തിനായി ജോലിചെയ്തു ക്ഷീണിച്ചുവരുന്ന ഭാര്യക്ക് ഒരു ഗ്ലാസ് ചായനീട്ടുന്നത് നിങ്ങൾ മനുഷ്യത്വമുള്ളവനാണെന്നു തെളിയിക്കാനുള്ള അവസരമാണ്.അതു കളയരുത്.നമുക്ക് നല്ല മനുഷ്യരാകണം.നല്ല കുടുംബവും വേണം.

സ്നേഹത്തിന്റെ കിളിക്കൂട്. അവിടെനിന്ന് പങ്കുവയ്ക്കലിന്റെയും സന്തോഷത്തിന്റെയും കളകൂജനങ്ങൾ മാത്രം.

വിവരങ്ങള്‍ക്കു കടപ്പാട് : ഡോ.ബിന്ദു മേനോൻ, തൃശൂര്‍ ‍, അഡ്വ. അജിത് ചന്ദ്രന്‍

read more
ആരോഗ്യംഗര്‍ഭധാരണം (Pregnancy)ചോദ്യങ്ങൾരതിമൂര്‍ച്ഛലൈംഗിക ആരോഗ്യം (Sexual health )വജൈനിസ്മസ്‌ (Vaginismus )

ബെർത്തോളിൻ ഗ്രന്ഥികള്‍ വറ്റുമ്പോള്‍ മരുഭൂവിന് സമാനം അവള്‍

ലൂബ്രിക്കേഷൻ ഇല്ലാത്ത അവസ്ഥ / യോനീ വരൾച്ച (Lack of lubrication / vaginal driness)

കനത്ത വേനലിൽ വറ്റിവരണ്ടു മണൽക്കാടായി കിടക്കുന്ന പുഴ…യോനിയെ മരുഭൂവിന് സമാനമാക്കുന്ന യോനീവരൾച്ചയുടെ ചിത്രം മനസ്സിൽ പതിയാൻ വേണ്ടിയാണ് പുഴയുടെ വേനൽക്കാല ചിത്രം ഉപയോഗിച്ചത്. സത്യത്തിൽ മാനസീകവും ശാരീരികവുമായ ചില അവസ്ഥകൾ മൂലം പല സ്ത്രീകളും ഇത്തരത്തിൽ വേനൽക്കാല പുഴയ്ക്ക് സമാനരായി മാറാറുണ്ട്.

സ്ത്രീ യോനിക്കുള്ളിലെ ബെർത്തോളിൻ ഗ്രന്ഥികളിൽനിന്നും വരുന്ന സ്രവമാണ് യോനിക്കുള്ളിൽ സ്‌നിഗ്ധത അഥവ വഴുവഴുപ്പ് നൽകുന്നത്. വഴുവഴുപ്പില്ലെങ്കിൽ സംഭോഗ സമയത്ത് വേദന പതിവാണ്. ഏതെങ്കിലും തരത്തിലുള്ള അണുബാധയുണ്ടെങ്കിൽ സ്‌നിഗ്ധത കുറയാം.ആരോഗ്യവതികളായ സ്ത്രീകളിൽ ഏറ്റവും കൂടുതലായി കണ്ടുവരുന്ന കാരണം വേണ്ടത്ര രതിപൂർവ ലീലകളുടെ അഭാവമാണ്. ലൈംഗിക ബന്ധത്തോടുള്ള ഭയം, അറപ്പ്, പങ്കാളിയോടുള്ള ഇഷ്ടക്കുറവ്, താൽപര്യമില്ലാത്തപ്പോഴുള്ള ബന്ധം, നിർബന്ധിച്ചുള്ള ലൈംഗിക വേഴ്ച, ശാരീരിക ക്ഷീണം, ഇവയെല്ലാം ലൂബ്രിക്കേഷൻ കുറയുന്നതിന് കാരണമാണ്.

ആർത്തവ വിരാമത്തോടടുക്കുന്ന സ്ത്രീകളിലും അത് കഴിഞ്ഞ സ്ത്രീകളിലും ഹോർമോണുകളുടെ പ്രവർത്തനത്തിൽ കുറവുണ്ടാകുന്നതുമൂലം യോനിയിൽ സ്‌നിഗ്ധത കുറയാറുണ്ട്. ഇങ്ങനെയുള്ള സ്ത്രീകൾക്ക് വിവിധ തരം ലൂബ്രിക്കേറ്റിംഗ് ജെല്ലുകൾ, ഹോർമോൺ ചികിത്സ എന്നിവ നൽകാറുണ്ട്. രോഗ കാരണം കണ്ടുപിടിച്ചുള്ള ചികിത്സയാണ് ഏറ്റവും ഉചിതം.

read more
ആരോഗ്യംചോദ്യങ്ങൾ

മൂത്രം പിടിച്ചു വെയ്ക്കുന്നവരുടെ ഭാവിയെന്ത് ?

നല്ല വൃത്തിയുള്ള സൗകര്യം കിട്ടിയെങ്കില്‍ മാത്രം മൂത്രമൊഴിക്കുക, അല്ലെങ്കില്‍ അത് ലഭിക്കുന്നത് വരെ പിടിച്ചു വെക്കുക. പല സ്ത്രീകളിലും ഇത്തരമൊരു സ്വഭാവ വിശേഷം കാണാറുണ്ട്‌.  ജോലി ചെയ്യുന്ന സ്ത്രീകള്‍ , സ്കൂളില്‍ പോകുന്ന പെണ്‍കുട്ടികള്‍ ഇവരിലാണ് ഇതൊക്കെ കൂടുതലായും കാണുന്നത് .

ഇങ്ങനെ സ്ഥിരമായി മൂത്രം പിടിച്ചു വെച്ചാല്‍ യൂറിന്‍ ബ്ലാഡറിന് മൂത്രം പിടിച്ചു വെക്കാനുള്ള ശേഷിയും ചുരുങ്ങാനുള്ള പവറും ഇലാസ്റ്റിസിറ്റിയും  കുറയും. ഇത്തരക്കാര്‍ പിന്നീട്   മൂത്രമൊഴിക്കുമ്പോള്‍ പൂര്‍ണമായും മൂത്ര സഞ്ചി ഒഴിയില്ല, കുറച്ചു കെട്ടി കിടക്കും . ഇത് പിന്നീട് ഇന്‍ഫെക്ഷന്‍ ആയി പരിണമിക്കും.

ഇന്‍ഫെക്ഷന്‍ വരാതെ നോക്കാന്‍ എന്തുചെയ്യണം ?  

മൂത്രമൊഴിക്കാന്‍  തോന്നിയാല്‍ മൂത്രം പിടിച്ചു വെക്കാതെ ഒഴിക്കുക

മൂത്രമൊഴിച്ച ശേഷം വെള്ളം ഉപയോഗിച്ച് നന്നായി  ഗുഹ്യഭാഗങ്ങള്‍  കഴുകുക

ദിവസവും അടിവസ്ത്രങ്ങള്‍ മാറ്റുക, കഴുകി വെയിലില്‍ ഉണക്കി ഉപയോഗിക്കുക

ഗുഹ്യ ഭാഗങ്ങളില്‍ സോപ്പ് മിതമായി ഉപയോഗിക്കുക

read more
Tummy After Deliveryചോദ്യങ്ങൾഡയറ്റ്ഫാഷൻവണ്ണം വയ്ക്കുവാൻവായാമങ്ങൾസ്ത്രീ സൗന്ദര്യം (Feminine beauty)

വയറു പെട്ടെന്നു കുറയ്ക്കണോ ? ഈ ഒറ്റക്കാര്യം ഒഴിവാക്കിയാൽ മതി

ഈ തടിയൊന്നു കുറഞ്ഞു കിട്ടിയാൽ മതി എന്നാണോ ചിന്തിക്കുന്നത് ? ശരീരഭാരം കുറയ്ക്കാൻ പറ്റാവുന്ന പണിയൊക്കെ ചെയ്തിട്ടും വിഷമത്തിലാണോ? ശരീരഭാരം കുറയ്ക്കുക എന്നത് അത്ര പെട്ടെന്നൊന്നും സാധിക്കുന്ന കാര്യമല്ല. പ്രത്യേകിച്ചും വയറു കുറയ്ക്കുക എന്നത്. വയറിൽ അടിയുന്ന കൊഴുപ്പ്, ഹൃദ്രോഗം, പ്രമേഹം, അർബുദം മുതലായ നിരവധി ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകാം. ഭക്ഷണക്രമീകരണവും വ്യായാമവും കൊണ്ട് സാവധാനം ശരീരഭാരം കുറച്ചുകൊണ്ടു വരാൻ സാധിക്കും.

എന്നാൽ ഈ വയറൊന്നു കുറഞ്ഞു കിട്ടിയാൽ മതി എന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ഒരു ശുഭവാർത്തയുണ്ട് എന്താണെന്നല്ലേ. മധുരം കുറയ്ക്കുക അത്ര തന്നെ. ശരിയായ ഭക്ഷണം കഴിക്കുക എന്നത് കൊഴുപ്പ് കളയാൻ അത്യാവശ്യമാണ്. ഉപാപചയ പ്രവർത്തനങ്ങളെ മോശമായി ബാധിക്കുന്ന ഭക്ഷണം ഒഴിവാക്കുക എന്നതും പ്രധാനമാണ്.

വയറിലെ അമിത കൊഴുപ്പ് കുറയ്ക്കാൻ ആദ്യം ചെയ്യേണ്ടത് മധുരം കൂടുതൽ അടങ്ങിയ ഭക്ഷണം ഒഴിവാക്കുകയാണ്. മധുരം കൂടുതൽ അടങ്ങിയ ഭക്ഷണം ടൈപ്പ് 2 പ്രമേഹവുമായും ഫാറ്റി ലിവർ ഡിസീസുമായും ബന്ധപ്പെട്ടിരിക്കുന്നു.

ഭക്ഷണത്തോടൊപ്പം എട്ടാഴ്ചക്കാലം മധുരപാനീയങ്ങൾ കുടിച്ച ഒരു സംഘത്തെ ഗവേഷകർ പഠനവിധേയരാക്കി. ഇവരുടെ ഭക്ഷണരീതിയിൽ മാറ്റം ഒന്നും വരുത്താതെതന്നെ മൂന്നു പൗണ്ട് ഭാരം കൂടിയതായി കണ്ടു. കൂടാതെ അടിവയറിലെ കൊഴുപ്പും കൂടി.

ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുക എന്നതാണ് 80 ശതമാനവും വയർ കുറയ്ക്കാനുള്ള വഴി. കീറ്റോ ഡയറ്റ് ഇതിൽ പ്രധാനമാണെന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്. പച്ചക്കറികൾ, പ്രോട്ടീൻ, മുഴുധാന്യങ്ങൾ എന്നിവ കഴിക്കുന്നതോടൊപ്പം വറുത്തതും പൊരിച്ചതുമായ ലഘുഭക്ഷണങ്ങൾ ഒഴിവാക്കുകയും വേണം.

രാവിലത്തെ കാപ്പിയിൽ അൽപ്പം കറുവാപ്പട്ട വിതറുക. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും. കൂടാതെ വയർ നിറഞ്ഞു എന്ന തോന്നൽ ഉണ്ടാക്കാൻ ഇതു സഹായിക്കുന്നതുകൊണ്ട് ഭക്ഷണം അമിതമായി കഴിക്കുന്നതു തടയും.

ഈ ഭക്ഷണരീതികൾ പിന്തുടരുന്നത് അപകടകരമായ വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കും.

 

read more
ഓവുലേഷന്‍ചോദ്യങ്ങൾലൈംഗിക ആരോഗ്യം (Sexual health )

ലൈംഗീക ബന്ധത്തില്‍ എല്ലാവര്‍ക്കും വേദനയുണ്ടാകുമോ ?

ലൈംഗീകബന്ധം പുലർത്തുമ്പോൾ എല്ലാ സ്ത്രീകൾക്കും വേദന അനുഭവപ്പെടാറുണ്ടോ ?ഇല്ല…എന്നാൽ പലരും വേദനയുണ്ടാകുന്നു എന്ന പരാതി ഉന്നയിക്കുന്നവർ ആണ് താനും..അതിന്റെ കാരണങ്ങളെ കുറിച്ചാണ് ഇന്ന്…

ആദ്യമായി ബന്ധപ്പെടുമ്പോൾ കന്യാചർമ്മം മുറിഞ്ഞില്ലെങ്കിൽ നേരിയ വേദനയും അൽപം രക്തസ്രാവവും ഉണ്ടായേക്കാം. ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിന് ഭയമുള്ള സ്ത്രീകളിൽ യോനീ സങ്കോചംമൂലം അമിത വേദന അനുഭവപ്പെടാറുണ്ട്. സ്ത്രീ യോനിയിൽ എന്തെങ്കിലും അണുബാധ, എൻഡോമെട്രിയോസിസ് തുടങ്ങിയ രോഗങ്ങളും വേദനക്ക് കാരണമാകുന്നു. രതിപൂർവ ലീലകളുടെ അഭാവം, യോനിയിൽ വേണ്ടത്ര നനവില്ലാതെ(lubrication ) ബന്ധപ്പെടുക തുടങ്ങിയവയൊക്കെ വേദനക്ക് കാരണമാകും. പ്രശ്നത്തിന്റെ കാരണം കണ്ടുപിടിച്ച് കൃത്യമായ ചികിത്സയിലൂടെ ഇത് പൂർണ്ണമായും പരിഹരിക്കാൻ കഴിയും.

read more
ആരോഗ്യംവായാമങ്ങൾസ്ത്രീ സൗന്ദര്യം (Feminine beauty)

ഉറങ്ങാനുള്ള നുറുങ്ങു വിദ്യകൾ; നല്ല ഉറക്കം ലഭിക്കാൻ അഞ്ച് വഴികൾ

പകൽ സമയം ജോലിയൊക്കെ ചെയ്ത് ക്ഷീണിച്ച ഒരു ശരീരത്തിന് നല്ലൊരു രാത്രിയുറക്കം അത്യാവശ്യമാണ്. ശരീരത്തിന് ഊർജം വേണമെങ്കിൽ നല്ല ഉറക്കം അത്യാവശ്യമാണ്. എന്നാൽ ചിലപ്പോൾ മോശം ശീലങ്ങൾ കാരണം, രാത്രിയിൽ ഉറക്കം പൂർണ്ണമാകില്ല. അതിനാൽ അടുത്ത ദിവസം അയാളെ സംബന്ധിച്ച് ക്ഷീണം നിറഞ്ഞ ദിവസവും ജോലി ചെയ്യാൻ താല്പര്യമില്ലാത്ത ഒരു ദിവസവുമായി മാറും.

 

അത്തരം സാഹചര്യങ്ങളിൽ ഉറക്കം വരാനായി ചില ആളുകൾ മരുന്നുകൾ കഴിക്കുന്നു. എന്നാൽ അത് ശരീരത്തിന് ദോഷം ചെയ്യുന്നു. മതിയായ ഉറക്കം ലഭിക്കാൻ വിദഗ്ധർ നൽകുന്ന ചില നുറുങ്ങു വിദ്യകൾ നോക്കാം….

 

ഗാഡ്ജെറ്റുകൾ സ്വിച്ച് ഓഫ് ചെയ്യുക

ജോലിയൊക്കെ ചെയ്ത് ക്ഷീണിച്ച ദിവസത്തിന് ശേഷം വിശ്രമിക്കാനുള്ള ഏറ്റവും നല്ല മാർഗം ഫോണിൽ ഒരു സിനിമ കാണുകയോ സോഷ്യൽ മീഡിയയിൽ കുറച്ച് സമയം ചെലവഴിക്കുകയോ ആണെന്ന് മിക്ക ആളുകളും വിശ്വസിക്കുന്നു. പക്ഷേ, ഇത് ശരിയായ കാര്യമല്ല. നിങ്ങളുടെ ഗാഡ്‌ജെറ്റുകളിൽ നിന്നുള്ള തിളക്കമുള്ള പ്രകാശം ഉറക്ക ഹോർമോണുകളുടെ സ്രവത്തെ തടസ്സപ്പെടുത്തും. വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ, സ്ക്രീനിൽ നിന്ന് അകന്നുനിൽക്കുന്നത് മെലറ്റോണിൻ ഹോർമോൺ സ്രവിക്കാൻ സഹായിക്കുന്നു.

പുസ്തകം വായിക്കുക 

വായന നിങ്ങളുടെ മനസ്സിനെ ശാന്തമാക്കുന്നു. ഉറങ്ങുന്നതിനുമുമ്പ് നിങ്ങളുടെ പ്രിയപ്പെട്ട പുസ്തകം വായിക്കാം.

ഉറങ്ങുന്നതിനുമുമ്പ് കുളിക്കുക 

ഉറങ്ങുന്നതിനുമുമ്പ് കുളിക്കാൻ വിദഗ്ദ്ധർ ശുപാർശ ചെയ്യുന്നു. ഇത് ആളുകളെ വേഗത്തിൽ ഉറങ്ങാൻ സഹായിക്കുകയും ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

 

ചൂടുള്ള എന്തെങ്കിലും കുടിക്കുക

കിടക്കുന്നതിന് മുൻപ് മഞ്ഞൾ പാൽ കുടിക്കുന്നത് തലച്ചോറിനും കുടലിനും ഗുണം ചെയ്യും.

 

ശ്വസനത്തിൽ ശ്രദ്ധിക്കുക 

വിദഗ്ധരും യോഗ വിദഗ്ധരും ആത്മീയ ഗുരുക്കളും ഉറങ്ങുന്നതിനുമുമ്പ് ശ്വസന വ്യായാമങ്ങളുടെ പ്രാധാന്യത്തെപ്പറ്റി പറയുന്നു. ഉറങ്ങുന്നതിനുമുമ്പ് നാഡി സോധൻ പോലെയുള്ള പ്രാണായാമം ചെയ്യുന്നത് മനസ്സിന് ആശ്വാസം പകരുന്നതോടൊപ്പം നല്ല ഉറക്കത്തിനും സഹായിക്കും.

read more
ആരോഗ്യംആർത്തവം (Menstruation)ഓവുലേഷന്‍ഗര്‍ഭധാരണം (Pregnancy)ചോദ്യങ്ങൾലൈംഗിക ആരോഗ്യം (Sexual health )വന്ധ്യതസ്ത്രീ സൗന്ദര്യം (Feminine beauty)

ഈസ്ട്രോജന് അളവ് കുറയുന്നുവോ, ലക്ഷണം.

ഈസ്ട്രജന്‍ സ്ത്രീ ശരീരത്തില്‍ ആവശ്യത്തിനില്ലെങ്കില്‍ പല പ്രശ്‌നങ്ങളുമുണ്ടാകാം. ഇതു പല തരത്തിലെ ലക്ഷണങ്ങളായി സ്ത്രീ ശരീരത്തില്‍ പ്രത്യക്ഷപ്പെടുകയും ചെയ്യും.

സ്ത്രീ പുരുഷ ശരീരത്തില്‍ ഹോര്‍മോണുകള്‍ക്കു പ്രധാനപ്പെട്ട സ്ഥാനമുണ്ട്. പല ശാരീരിക പ്രക്രിയകളേയും നിയന്ത്രിയ്ക്കുന്നത് ഹോര്‍മോണുകളാണ്.സ്ത്രീ ശരീരത്തില്‍ കണ്ടു വരുന്ന ഈസ്ട്രജന്‍ സ്ത്രീ ഹോര്‍മോണ്‍ എന്നാണ് അറിയപ്പെടുന്നത്. ഈസ്ട്രജന്‍ ഹോര്‍മോണും, ടെസ്‌റ്റോസ്റ്റിറോണ്‍ ഹോര്‍മോണും പൊതുവേ സെക്‌സ് ഹോര്‍മോണുകള്‍ എന്നാണ് അറിയപ്പെടുന്നത്.ഈസ്ട്രജന്‍ ഹോര്‍മോണ്‍ പ്രായാധിക്യം കാരണം കുറയുന്നത് സാധാരണയാണ്. മെനോപോസ് പോലുള്ള സ്‌റ്റേജിലെത്തുമ്പോള്‍ ഈസ്ട്രജന്‍ ഉല്‍പാദനം കുറയുന്നത് സാധാരണയാണ്. ഇതല്ലാതെയും ചിലപ്പോള്‍ ഇതില്‍ കുറവു സംഭവിയ്ക്കാം. ഈസ്ട്രജന്‍ സ്ത്രീ ശരീരത്തില്‍ ആവശ്യത്തിനില്ലെങ്കില്‍ പല പ്രശ്‌നങ്ങളുമുണ്ടാകാം. ഇതു പല തരത്തിലെ ലക്ഷണങ്ങളായി സ്ത്രീ ശരീരത്തില്‍ പ്രത്യക്ഷപ്പെടുകയും ചെയ്യും.

ചര്‍മം

ഈസ്ട്രജന്‍ ഹോര്‍മോണ്‍ കുറയുന്നത് പല തരത്തിലും സ്ത്രീ ശരീരത്തില്‍ പ്രത്യക്ഷമായി അറിയാം. ഈസ്ട്രജനാണ് സ്ത്രീകളുടെ ചര്‍മ, മുടിയുടെ കാര്യത്തിലെല്ലാം തന്നെ സംരക്ഷണമായി നില്‍ക്കുന്ന ഘടകങ്ങളില്‍ ഒന്ന്. ചര്‍മത്തിന് ഇറുക്കം നല്‍കുന്നതും ചര്‍മം അയഞ്ഞു തൂങ്ങാതെ സംരക്ഷിയ്ക്കുന്നതുമെല്ലാം ഈസ്ട്രജന്‍ ഹോര്‍മോണാണ്. ഇതു കുറയുമ്പോള്‍ ചര്‍മം അയയും, ചുളിവുകള്‍ വീഴും, പ്രായം തോന്നിപ്പിയ്ക്കും. ഇതു പോലെ മുടി കൊഴിച്ചിലിനും ഈസ്ട്രജന്‍ കുറവ് കാരണമാകും. സ്ത്രീകളിലെ സെക്കന്ററി സെക്ഷ്വല്‍ സവിശേഷതകള്‍, അതയാത് മാറിട വളര്‍ച്ച, രഹസ്യഭാഗത്തെ രോമ വളര്‍ച്ച എന്നിവയ്ക്കുള്ള പ്രധാന കാരണം ഈസ്ട്രജന്‍ ഹോര്‍മോണ്‍ ആണ്.

​ആര്‍ത്തവം, ഓവുലേഷന്‍

ആര്‍ത്തവം, ഓവുലേഷന്‍ തുടങ്ങിയ പ്രക്രിയകളെ നിയന്ത്രിയ്ക്കുന്നത്. ഈസ്ട്രജന്‍ ഹോര്‍മോണ്‍ കുറയുന്നതാണ്, നിലയ്ക്കുന്നതാണ് ആര്‍ത്തവം നിലയ്ക്കാന്‍ കാരണമാകുന്നത്. അതായത് മെനോപോസ് സമയത്ത്. സാധാരണ ഗതിയില്‍ 50കളിലാണ് മെനോപോസ് വരികയെങ്കിലും ചില സ്ത്രീകളില്‍ ഇത് നേരത്തെ വരുന്നതായി കണ്ടു വരുന്നു. സെക്‌സ് താല്‍പര്യം കുറയുക, വജൈനല്‍ ഭാഗത്ത് വരള്‍ച്ച എന്നിവയെല്ലാം തന്നെ ഈ ഹോര്‍മോണ്‍ കുറവ് വരുത്തുന്ന പ്രശ്‌നമാണ്. മെനോപോസ് സമയത്ത് ഹോട്ട് ഫ്‌ളാഷ്, അതായത് ശരീരം ചൂടാകുന്നതു പോലുള്ള തോന്നലിന് കാരണം ഈ പെണ്‍ഹോര്‍മോണിന്റെ കുറവാണ്.

​സ്‌ത്രീ ഹോര്‍മോണ്‍

സ്‌ത്രീ ഹോര്‍മോണ്‍ ഫീല്‍-ഗുഡ്‌ കെമിക്കല്‍ എന്നറിയപ്പെടുന്ന എന്‍ഡോര്‍ഫിന്‍സിന്റെ ഉത്‌പാദനം കൂട്ടും . മനുഷ്യര്‍ക്ക്‌ സന്തോഷത്തിന്റെ തോന്നല്‍ നല്‍കുന്നത്‌ എന്‍ഡോര്‍ഫിനുകളാണ്‌. സ്‌ത്രീ ശരീരത്തില്‍ സെറോടോണിന്റെ അളവ്‌ കൂട്ടാന്‍ ഈസ്‌ട്രജന്‍ സഹായിക്കും. ഇവ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ തലച്ചോറില്‍ എളുപ്പമെത്തിച്ച്‌ നാഡികളുടെ പ്രവര്‍ത്തനം ഫലപ്രദമായി നടക്കാന്‍ സഹായിക്കും.ഇതിനാല്‍ തന്നെ ഇതു കുറയുമ്പോള്‍ തലച്ചോറിലും ഇതിനനുസരിച്ചു മാറ്റങ്ങളുണ്ടാകും. സ്‌ട്രെസും സന്തോഷക്കുറവുമെല്ലാം സംഭവിയ്ക്കുന്നത് സാധാരണയാണ്. മൂഡ് മാറ്റം മെനോപോസ് സമയത്ത് പ്രധാനമാകുന്നതിനും കാരണമിതാണ്.

​സ്ത്രീകളില്‍

സ്ത്രീകളില്‍ എല്ലിന്റെ ആരോഗ്യത്തിനും ഈസ്ട്രജന്‍ പ്രധാനമാണ്. മെനോപോസ് ശേഷം ഓസ്റ്റിയോപെറോസിസ് പോലുളള അവസ്ഥകള്‍ക്ക് ഇതാണ് ഒരു കാരണം. സ്‌ത്രീകള്‍ക്ക്‌ ഹൃദയസ്‌തംഭനം ഉണ്ടാകുന്നത്‌ കുറയാന്‍ കാരണം ഈസ്‌ട്രജനാണ്‌. ളസ്‌ട്രോളിന്റെ അളവ്‌ കുറയ്‌ക്കാനും ഇത്‌ സഹായിക്കും. കൊഴുപ്പ്‌ അടിഞ്ഞ്‌ കൂടുന്നത്‌ തടഞ്ഞ്‌ ഹൃദയത്തിലേക്കുള്ള രക്ത ധമനികളെ ഈസ്‌ട്രജന്‍ സംരക്ഷിക്കും.ആര്‍ത്തവം മുതല്‍ ഗര്‍ഭധാരണം, മുലയൂട്ടല്‍ തുടങ്ങിയ എല്ലാറ്റിനും ഇത് ഏറെ പ്രധാനമാണ്. മുലപ്പാല്‍ ഉല്‍പാദനത്തിനും ഇത് ആവശ്യമാണ്. മെനോപോസ് ശേഷം ചില സ്ത്രീകളില്‍ കൊഴുപ്പടിഞ്ഞു കൂടുന്നതിനും ഈ ഈസ്ട്രജന്‍ കുറവ് കാരണമാകും.

read more
ആരോഗ്യംആർത്തവം (Menstruation)ഗര്‍ഭധാരണം (Pregnancy)ലൈംഗിക ആരോഗ്യം (Sexual health )

എൻഡോമെട്രിയോസിസ്, സ്ത്രീകൾക്കിടയിലെ വില്ലൻ രോഗം

ഗർഭാശയത്തിന് പുറത്ത് ഇൻഡോമെട്രിയൽ പോലുള്ള കലയുടെ (ഗ്രന്ഥികളും സംയോജക കലയും) സാന്നിധ്യം ഉണ്ടാകുന്നതാണ് എൻഡോമെട്രിയോസിസ് എന്ന രോഗത്തിന്റെ നിർവചനം. ഇത് മൂലം ഗുരുതരമായ വീക്കം, തഴമ്പ് പോലുള്ള കലകൾ എന്നിവ ഉണ്ടാകുകയും ഇത് സ്ത്രീകളുടെ വസ്തി പ്രദേശത്തെ ഘടനയിൽ മാറ്റം വരുത്തുകയും ചെയ്യുന്നു. അണ്ഡാശയം, ഗർഭാശയം, ഫിലോപ്പിയൻ നാളികൾ, വസ്തി പ്രദേശത്തെ കലകൾ എന്നിവയെ ബാധിക്കുന്ന ഒരു പ്രത്യുൽപാദന സംവിധാനത്തിലെ രോഗമാണ് എൻഡോമെട്രിയോസിസ്. കുടൽ, മൂത്രാശയം, അപ്പെൻഡിക്‌സ് എന്നിവ കൂടാതെ വിദൂര അവയവമായ ശ്വാസകോശം പോലുള്ളവയിലും ഈ രോഗം കണ്ടുവരുന്നു. ആർത്തവ ചക്രത്തിലെ ഹോർമോൺ മാറ്റങ്ങൾ ക്രമംതെറ്റിയ എൻഡോമെട്രിയൽ കലകളെ ബാധിക്കുന്നു. ഈ കലകൾ വളരുകയും കഠിനമാകുകയും പൊട്ടിപ്പോകുകയും ചെയ്യുമെന്നതാണ് ഇതിന് അർത്ഥം. വർഷങ്ങൾ കഴിയുമ്പോൾ ഈ കലകൾ മുറിഞ്ഞ് തൂങ്ങുകയും വസ്തിപ്രദേശത്ത് ഒരിടത്തേക്കും നീങ്ങാനാകാതെ കുടുങ്ങുകയും ചെയ്യും. ഇങ്ങനെ കുടുങ്ങിയ കലകൾ വസ്തിപ്രദേശത്ത് അസ്വസ്ഥത സൃഷ്ടിക്കുകയും തഴമ്പ് ഉണ്ടാകുകയും ചെയ്യുന്നു. വസ്തിപ്രദേശത്തെ അവയവങ്ങളെ ഒരുമിച്ചു നിർത്തുന്ന കലകളാണ് ഇവ.

സർവസാധാരണമായി കാണപ്പെടുന്ന ശക്തി ക്ഷയിപ്പിക്കൽ രോഗമാണ് എൻഡോമെട്രിയോസിസ്. ഈ രോഗമുണ്ടോ എന്ന് കണ്ടെത്തുക വളരെ ബുദ്ധിമുട്ടാണ്. അതിനാൽ പലരിലും ഈ രോഗം കണ്ടെത്തപ്പെടാതെ പോകുന്നുണ്ട്. അതിനാൽ വിശദമായ പരിശോധന ഈ രോഗം കണ്ടെത്തുന്നതിന് ആവശ്യമാണ്. സ്ത്രീകളിൽ വേദനക്കും വന്ധ്യതക്കും രണ്ടിനും കാരണമാകും. രോഗസാധ്യത 35-50 ശതമാനം വരെയാണ്. വന്ധ്യതയുള്ള 25 മുതൽ 50 ശതമാനം വരെയുള്ള സ്ത്രീകളിൽ എൻഡോമെട്രിയോസിസ് കാണപ്പെടുന്നു. എൻഡോമെട്രിയോസിസുള്ള 30 മുതൽ 50 ശതമാനം വരെയുള്ള സ്ത്രീകൾക്ക് വന്ധ്യത വരാം. തീരദേശ കർണാടകയിലും കേരളത്തിലും എൻഡോമെട്രിയോസിസ് രോഗം വർധിക്കുന്നു. രോഗലക്ഷണങ്ങളെ കുറിച്ചു പൊതുജനങ്ങൾക്കുള്ള അറിവും രോഗത്തെ കുറിച്ച് നേരത്തെ തന്നെ സംശയം തോന്നുന്നതും മികച്ച പരിശോധനാ രീതികളും ആണ് ഈ പ്രവണതക്ക് കാരണം. കൗമാരക്കാരികൾ മുതൽ ആർത്തവം നിലച്ചവർ വരെ എല്ലാ പ്രായത്തിലുമുള്ളവരെയും ഈ രോഗം ബാധിക്കാം. എങ്കിലും പ്രത്യുൽപാദന വയസ്സ് പരിധിയിലുള്ളവരിലാണ് പ്രധാനമായും കാണപ്പെടുന്നത്.

 

 

എൻഡോമെട്രിയോസിസ് ഉണ്ടാകാൻ കാരണം?
ഈ രോഗം ഉണ്ടാകുന്നതിന് കൃത്യമായ കാരണം ആർക്കും അറിയില്ല. എങ്കിലും സാധ്യതയുള്ള കാരണങ്ങൾ ഇവയാണ്:
* പിൻവലിയുന്ന ആർത്തവം- ആർത്തവ ചക്രത്തിനിടെ ചില കലകൾ ഫിലോപിയൻ നാളികളിലൂടെ മറ്റു വസ്തിപ്രദേശത്തേക്ക് വീഴും.
* ജനിതക കാരണങ്ങൾ- കുടുംബത്തിൽ എൻഡോമെട്രിയോസിസ് കാണപ്പെടുന്നു. വിവിധ ജീനുകളും പാരിസ്ഥിതിക ഘടകങ്ങളും പങ്കുവഹിക്കുന്നു. സഹോദരിമാർക്ക് ഈ രോഗം വരാനുള്ള സാധ്യത അഞ്ച് ശതമാനമാണ്.
* പുറത്ത് എൻഡോമെട്രിയൽ കലകൾ വളരുന്നതിനെ തടയുന്നതിൽ പരാജയപ്പെടുന്ന രോഗപ്രതിരോധ ശേഷി കുറവ്.
* ഈസ്‌ട്രോജൻ ഹോർമോൺ എൻഡോമെട്രിയോസിസിനെ പ്രോത്സാഹിപ്പിക്കുന്നു .

എൻഡോമെട്രിയോസിസ് ഉണ്ടാകാനുള്ള സാധ്യതകൾ:
* ഒരിക്കലും പ്രസവിച്ചിട്ടില്ലാത്തവർ
* വളരെ ചെറുപ്രായത്തിലേ ആർത്തവം ആരംഭിക്കുകയും വളരെ പ്രായമേറിയ അവസ്ഥയിലും ആർത്തവം തുടരുകയും ചെയ്യുക. ആർത്തവ ചക്രത്തിന്റെ ചെറിയ കാലയളവ് (27 ദിവസത്തിൽ കുറവ്).
* ഏഴ് ദിവസത്തിൽ അധികം നീളുന്ന കഠിനമായ ആർത്തവ ചക്രം
* കുറഞ്ഞ ബി.എംഐ

എൻഡോമെട്രിയോസിസിന്റെ ലക്ഷണങ്ങൾ :
* ആർത്തവത്തിനിടെയിൽ വേദനാജനകമായ കൊളുത്തിവലിക്കൽ
* ലൈംഗിക ബന്ധത്തിനിടയിൽ വേദന
* അണ്ഡോൽസർജ്ജനത്തിനിടയിൽ വേദന
* വന്ധ്യത
* വസ്തി പ്രദേശത്ത് കഠിനമായ വേദന
* ഇടക്കിടെ മൂത്രമൊഴിക്കാൻ പോകുക, മൂത്രത്തിൽ രക്തം കാണുക പ്രത്യേകിച്ച് ആർത്തവ ചക്രത്തോടനുബന്ധിച്ച്
* മലവിസർജനത്തിനിടയിൽ രക്തം പോകുകയും വേദനയും അനുഭവപ്പെടുക, മലബന്ധമോ വയറിളക്കമോ അനുഭവപ്പെടുക, പ്രത്യേകിച്ച് ആർത്തവ ചക്രത്തോടനുബന്ധിച്ച്
* നടുവിന്റെ കീഴ്ഭാഗത്തോ കാലിനോ വേദന, പ്രത്യേകിച്ച് ആർത്തവ ചക്രത്തേടനുബന്ധിച്ച്.

* ഇതുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ രോഗിയുടെ പൊതുവിലെ ശാരീരിക, മാനസിക, സാമൂഹിക അവസ്ഥയെ ബാധിക്കും.

എങ്ങനെയാണ് എൻഡോമെട്രിയോസിസ് വന്ധ്യതക്ക് കാരണമാകുന്നത്? 

അനവധി രീതികളിൽ എൻഡോമെട്രിയോസിസ് പ്രത്യുൽപാദന ശേഷിയെ ബാധിക്കുന്നു. രോഗം മൂർഛിക്കുമ്പോൾ ഫിലോപിയൻ നാളികളുടെ ഘടനക്ക് മാറ്റം വരുന്നു. അണ്ഡാശയത്തിനും ഗർഭാശയത്തിനും മേൽ ചേരുകയും ഇതുമൂലം വസ്തിയിലൂടെ അണ്ഡവും ബീജവും കടന്നുപോകുന്നത് തടസ്സപ്പെടുകയും ചെയ്യുന്നു. സമാനമായി, വസ്തിപ്രദേശത്തെ പരിതഃസ്ഥിതിയിൽ മാറ്റം വരുന്നു. എൻഡോമെട്രിയോസിസുമായി ബന്ധപ്പെട്ട വീക്കത്തിന് കാരണമാകുന്നു. വീക്കം മൂലമുള്ള വസ്തുക്കളും കോശങ്ങളും അണ്ഡത്തിന്റെയും ബീജത്തിന്റെയും പ്രവർത്തനത്തെ ബാധിക്കുന്നു. ബീജ സംയോജനം, ഭ്രൂണത്തിന്റെ വളർച്ച എന്നിവയെയും ബാധിക്കുന്നു. എൻഡോമെട്രിയോസിസ് സ്ത്രീകളിൽ ഉൽപാദിപ്പിക്കപ്പെടുന്ന അണ്ഡത്തിന്റെ ഗുണനിലവാരത്തെയും എണ്ണത്തെയും ബാധിക്കുന്നതായി തെളിവുണ്ട്.

എൻഡോമെട്രിയോസിസുമായി ബന്ധപ്പെട്ട ഗർഭ സങ്കീർണതകൾ
ഗർഭാശയത്തിന് പുറത്തോ നാളികളിലോ ഭ്രൂണം വളരുന്ന അവസ്ഥക്ക് മൂന്ന് മടങ്ങ് വർധനയുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. കൂടാതെ, ഗർഭം അലസൽ രണ്ടിരട്ടി വർധിച്ചു. ഗർഭകാലം പൂർത്തിയാകും മുമ്പ് പ്രസവിക്കുക, പ്ലാസന്റ വസ്തിപ്രദേശത്ത് തടസ്സം സൃഷ്ടിക്കുക, പ്രസവ ശേഷം രക്തസ്രാവം ഉണ്ടാകുക തുടങ്ങിയ പ്രശ്‌നങ്ങൾക്ക് കാരണമാകുന്നു.

എൻഡോമെട്രിയോസിസ് തിരിച്ചറിയുന്നത്:

എൻഡോമെട്രിയോസിസ് തിരിച്ചറിയുന്നതിന് ലളിതമായ പരിശോധനകൾ ഇല്ല. ലാപ്രോസ്‌കോപ്പിയിലൂടെ മാത്രമേ വിശ്വസനീയമായ രീതിയിൽ ഈ രോഗത്തെ തിരിച്ചറിയാൻ സാധിക്കുകയുള്ളൂ. കലകൾ ശേഖരിച്ച് ബയോപ്‌സിക്ക് വിധേയമാക്കണം.

ഗൈനക്കോളജിസ്റ്റുകൾ ചെയ്യുന്ന മറ്റു പരിശോധനകളും ഉണ്ട്. അൾട്രാസൗണ്ട്, എം.ആർ.ഐ സ്‌കാൻ, ഗൈനക്കോളജി പരിശോധനകൾ എന്നിവ ഇതിൽ പെടുന്നു. എന്നാൽ ഈ പരിശോധനകൾ ഈ രോഗത്തിന്റെ സാധ്യതയെ കുറിച്ച് മനസ്സിലാക്കാൻ സാധിക്കുമെങ്കിലും സ്ഥിരീകരണം നൽകില്ല.

എൻഡോമെട്രിയോസിസിനുള്ള ചികിത്സ:
വസ്തിപ്രദേശത്തെ വേദനയും വന്ധ്യതയും പ്രത്യേകതയായിട്ടുള്ള ഒരു ഗുരുതരമായ രോഗമായി എൻഡോമെട്രിയോസിസിനെ പരിഗണിക്കാം. ചികിത്സ വർധിപ്പിക്കുകയും ആവർത്തിക്കുന്ന ശസ്ത്രക്രിയാ രീതികൾ ഒഴിവാക്കുകയും ചെയ്യുന്ന ദീർഘകാലത്തെ വ്യക്തിഗത പദ്ധതി ആവശ്യമാണ്.

രോഗിയിലെ ലക്ഷണങ്ങൾ, പ്രായം, പ്രത്യുൽപാദന താൽപര്യങ്ങൾ എന്നിവ കണക്കിലെടുത്തു വേണം ഒരു സ്ത്രീയുടെ ചികിത്സ എങ്ങനെ വേണമെന്ന് തീരുമാനിക്കാൻ. ഇക്കാര്യങ്ങൾ ഡോക്ടറുമായി അവർ സംസാരിക്കണം. ഇരുവരും ചേർന്ന് ദീർഘകാലത്തേക്കുള്ള സമഗ്രമായ ചികിത്സാരീതി തെരഞ്ഞെടുക്കണം. പല സ്ത്രീകൾക്കും ഒന്നിലധികം ചികിത്സാരീതികളുടെ സങ്കലനമാകും ഇത്.

വേദനയാണ് പ്രധാന ആശങ്ക എങ്കിൽ നമുക്ക് വേദനാ സംഹാരികൾ, ഹോർമോൺ ഗുളികകൾ തുടങ്ങിയവ രോഗിക്ക് നൽകാം. തുടർച്ചയായി ഗർഭനിരോധന ഗുളികകൾ കഴിക്കുന്നതിലൂടെയും വേദന കുറയ്ക്കാനും രോഗത്തിന്റെ പുരോഗതിയെ പിടിച്ചു നിർത്താനും സാധിക്കും. ഹോർമോൺ കുത്തിവെപ്പ്, പ്രോജസ്‌ട്രോണും ആൻഡ്രോജനും ലക്ഷണങ്ങൾ കുറയ്ക്കുന്നതിനായുള്ള മറ്റു ബദലുകൾ ആണ്. ഇത് രോഗത്തിന്റെ ഗുരുതരമായ അവസ്ഥയിലും ഉപയോഗിക്കാം. അവസാന വഴിയെന്ന നിലയിൽ എൻഡോമെട്രിയോസിസ് ഇംപ്ലാന്റുകളെയും അണ്ഡാശത്തിലെയോ ഗർഭാശത്തിലെയോ മുഴകളെയും ശസ്ത്രക്രിയയിലൂടെ മാറ്റാവുന്നതാണ്.

വന്ധ്യതയുടെ കാര്യത്തിൽ യുവതികളിലും രോഗം നേരത്തെ കണ്ടെത്തിയവരിലും ലാപ്രോസ്‌കോപി ചെയ്യാവുന്നതാണ്. വസ്തിപ്രദേശത്തിലെ അവയവങ്ങളെ പൂർവ സ്ഥിതിയിൽ ആക്കാവുന്നതാണ്. കൂടുതൽ അണ്ഡം ഉൽപാദിപ്പിക്കുന്നതിന് മരുന്ന് കഴിക്കുകയും ഐ.യു.ഐ (ഇൻട്രാ യൂട്ടെറിൻ ഇൻസെമിനേഷൻ) ചെയ്യാവുന്നതുമാണ്. ഇത് ഗർഭധാരണത്തിനുള്ള സാധ്യത വർധിപ്പിക്കുന്നു. അവ പ്രാവർത്തികമായില്ലെങ്കിൽ വന്ധ്യതാ ചികിത്സയോ ഇൻവിട്രോ ഫെർട്ടിലൈസേഷനോ (ഐ.വി.എഫ്) പരിഗണിക്കാവുന്നതാണ്.

എൻഡോമെട്രിയോസിസ് തടയാൻ കഴിയുമോ?
എൻഡോമെട്രിയോസിസ് വരുന്നത് തടയാൻ യാതൊരു മാർഗങ്ങളുമില്ല. എന്നാൽ വരുന്നതിന്റെ സാധ്യതകൾ കുറയ്ക്കാൻ സാധിക്കും.
1. സൂചനകൾ ലഭിക്കുമ്പോൾ ഗർഭ നിരോധന ഗുളികകൾ കഴിച്ച് ഈസ്‌ട്രോജൻ അളവ് കുറയ്ക്കുക.
2. പതിവായി വ്യായാമം ചെയ്യുക.
3. അവശ്യം വേണ്ട ജീവകങ്ങൾ, ധാതുക്കൾ, ഫൈറ്റോന്യൂട്രിയന്റുകൾ എന്നിവ ധാരാളമായി അടങ്ങിയ ആരോഗ്യകരമായ സമ്പുഷ്ട ഭക്ഷണം കഴിക്കുക. ഒമേഗ3 കൊഴുപ്പ് അടങ്ങിയ മീൻ, വാൽനട്ട്, ചന, ധാരാളം പഴങ്ങൾ, പച്ചക്കറികൾ, നാരുകൾ അടങ്ങിയ ധാന്യങ്ങൾ തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
4 മദ്യപാനം ഒഴിവാക്കുക, കഫീൻ, വാതകം നിറച്ച പാനീയങ്ങൾ, ചുവന്ന മാംസം, ട്രാൻസ് കൊഴുപ്പ് തുടങ്ങിയവയുടെ ഉപയോഗം കുറയ്ക്കുക. സംസ്‌കരിച്ച ഭക്ഷണം കുറയ്ക്കുക. പശയില്ലാത്ത ഭക്ഷണവും ഫോഡ്മാപ്പ് ഡയറ്റും ശീലിക്കുക.
5. പോളിക്ലോറിനേറ്റഡ്, ഡയോക്‌സിൻ എന്നിവയുമായുള്ള സമ്പർക്കം കുറയ്ക്കുക.
നേരത്തെ രോഗം കണ്ടെത്തുക എന്നതാണ് തടയാനുള്ള ഏക മാർഗം. മഴ പെയ്യുന്നതിന് മുമ്പ് നോഹ തന്റെ പെട്ടകം പണിതത് ഓർക്കുക.

 സാമൂഹിക ആഘാതം

എൻഡോമെട്രിക് രോഗമുള്ള സ്ത്രീകളിൽ ശരീരത്തിന്റെ ഘടനാ മാറ്റവും ലൈംഗികാസക്തിയുടെ കുറവും വേദനയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒരു സ്ത്രീയുടെ കാഴ്ചപ്പാടിൽ എൻഡോമെട്രിക് രോഗം ഭ്രഷ്ട്, മിത്തുകൾ, വൈകി രോഗം തിരിച്ചറിയൽ, അറിവില്ലായ്മ തുടങ്ങിയവയെ ചുറ്റിപ്പറ്റിയുള്ളതാണ്. ഇത് സ്ത്രീകളെയും പെൺകുട്ടികളെയും അവരുടെ ജീവിതത്തിന്റെ നല്ല കാലത്തെ മുഴുവൻ ബാധിക്കും. അവരുടെ സാമൂഹിക, ശാരീരിക, മാനസിക നിലയെ ഈ രോഗം ബാധിക്കും. വിദ്യാഭ്യാസത്തെയും ജോലിയെയും ബന്ധങ്ങളെയും സാമൂഹിക പ്രവർത്തനങ്ങ#െളയും ചിലരിൽ വന്ധ്യതക്കും കാരണമാകും.

ഉപസംഹാരം 
യഥാർത്ഥവും വളരെ സങ്കീർണ ജനിതകവും ബഹുവിധവുമായ ഒരു രോഗമാണ് എൻഡോമെട്രിയോസിസ്. ഈ രോഗത്തിന്റെ ലക്ഷണങ്ങൾ കൂടെ കൊണ്ടുവരുന്ന വേദനയും വന്ധ്യതയും മൂലം എൻഡോമെട്രിയോസിസ് സ്ത്രീകൾക്ക് നൽകുന്ന വൈകാരികമായ വൈഷമ്യങ്ങൾ കൂടിയാണ്. ബഹുതലമായ സമീപനത്തോടൊപ്പം മാനസികമായ പിന്തുണയും ഈ രോഗമുള്ള സ്ത്രീകൾക്ക് ആവശ്യമാണ്.

(മാംഗ്ലൂർ കെ.എം.സി ഹോസ്പിറ്റൽലിൽ കൺസൾട്ടന്റ് ഒ.ബി.ജിയാണ് ലേഖിക)

read more
ആരോഗ്യംആർത്തവം (Menstruation)ഗര്‍ഭധാരണം (Pregnancy)ചോദ്യങ്ങൾഡയറ്റ്ലൈംഗിക ആരോഗ്യം (Sexual health )സ്ത്രീ സൗന്ദര്യം (Feminine beauty)

വിവിധ പ്രായത്തിലുള്ള സ്ത്രീകൾക്ക് വേണ്ട പോഷകങ്ങൾ

ജീവിതത്തിൽ വളരെ പ്രാധാന്യം കൊടുക്കേണ്ട ഘടകങ്ങളാണ് ഭക്ഷണവും പോഷകങ്ങളും. ആരോഗ്യപൂർണമായ ഒരു ജീവിതശൈലി തുടർന്നു കൊണ്ടുപോകാൻ ഭക്ഷണത്തിലൂടെ ലഭിക്കുന്ന മികച്ച പോഷകങ്ങൾ അത്യാവശ്യമാണ്. പോഷകക്കുറവ് ഏറെ ബാധിക്കുന്നത് സ്ത്രീകളെയാണ്. ജീവിതം മുഴുവൻ പലതരത്തിലുള്ള ശാരീരിക മാറ്റങ്ങൾക്ക് വിധേയരാകുന്നവരാണ് സ്ത്രീകൾ. അതുകൊണ്ട് അവർക്ക് കൂടുതൽ പോഷകങ്ങളുടെ ആവശ്യമുണ്ട്. പോഷകങ്ങൾ അവരെ കൂടുതൽ ശക്തരാക്കുകയും ജീവിതത്തിൽ നേരിടേണ്ടി വരുന്ന പ്രതിസന്ധികളെ കൂടുതൽ കരുത്തോടെ നേരിടാൻ സഹായിക്കുകയും ചെയ്യും. രോഗങ്ങളെ മെച്ചപ്പെട്ട രീതിയിൽ നേരിടാനും ഇവ സഹായകമാകും.

സ്ത്രീകൾ പ്രധാനമായും 3 ജീവിത ഘട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നത് :

  • കൗമാരവും ആർത്തവാരംഭവും
  • ഗർഭകാലവും മുലയൂട്ടലും
  •  ആർത്തവവിരാമവും വാർദ്ധക്യവും

കൗമാരവും ആർത്തവാരംഭവും

പ്രധാനപ്പെട്ട ഹോർമോൺ മാറ്റങ്ങൾ സംഭവിക്കുന്നത് കൗമാരം തുടങ്ങുമ്പോഴാണ്. ആർത്തവത്തിന് ഒരുങ്ങുന്ന പെൺശരീരം ഹോർമോൺ വ്യതിയാനങ്ങൾ കാണിച്ചുതുടങ്ങും. ചർമപ്രശ്നങ്ങൾ, മുഖക്കുരു, മുടി കൊഴിച്ചിൽ, തൂക്കം കൂടുക, ഉത്കണ്ഠ, വിഷാദം, പി. സി. ഒ. എസ്, തൈറോയ്ഡ് പോലുള്ള അസുഖങ്ങൾ ഈ പ്രായത്തിൽ പ്രകടമായി തുടങ്ങും. സ്ത്രീ ശരീരത്തിന്റെ ആരോഗ്യം വ്യക്തമാകുന്ന ഈ ഘട്ടത്തിൽ പോഷകങ്ങൾ വളരെ പ്രാധാന്യം അർഹിക്കുന്നു.

പ്രധാനമായും കാണപ്പെടുന്ന പോഷകക്കുറവ്

  • ഇരുമ്പ് സത്ത്
  • വിറ്റാമിൻ ഡി 3
  • കാൽസ്യം

ഇത്തരം പോഷകക്കുറവ് പരിഹരിക്കാൻ ഭക്ഷണത്തിലും ജീവിതശൈലിയിലും ശ്രദ്ധ കൊടുക്കണം. ഇരുമ്പ് സത്ത് ധാരാളം അടങ്ങിയ ചിക്കൻ, പയർ വർഗ്ഗങ്ങൾ, മീൻ തുടങ്ങിയവയും വിറ്റാമിൻ ഡി 3 അടങ്ങിയ മീൻ, മീനെണ്ണ തുടങ്ങിയവയും കാൽസ്യം സമ്പുഷ്ടമായ റാഗി, പാൽ, പാലുല്പന്നങ്ങൾ, ഇലക്കറികൾ എന്നിവയും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.

ഗർഭകാലവും മുലയൂട്ടലും

ഗർഭം ധരിക്കലും കുഞ്ഞിനെ മുലയൂട്ടുന്നതും സ്ത്രീയുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ഘട്ടമാണ്. രണ്ട് പേരുടെ പോഷകാവശ്യങ്ങൾ കണക്കിലെടുത്ത് സാധാരണ കഴിക്കുന്നതിനേക്കാൾ രണ്ടിരട്ടിയോ മൂന്നിരട്ടിയോ പോഷകങ്ങൾ കഴിക്കണം. ഗർഭിണികളിലെ പോഷകക്കുറവ് ഗർഭസ്ഥ ശിശുവിന്റെ ആരോഗ്യത്തെയും ബാധിക്കും. പോഷകസമ്പന്നമായ സന്തുലിതഭക്ഷണം കഴിക്കുന്നതിലൂടെയും അയൺ പോലുള്ള വിറ്റാമിൻ സപ്ലിമെൻറ്സ് എടുക്കുന്നതിലൂടെയും ആരോഗ്യകരമായ ഗർഭകാലം ഉറപ്പിക്കാം. ഗർഭകാലത്തുണ്ടാകുന്ന പ്രമേഹം ഒഴിവാക്കാനും ഇവ സഹായിക്കും.

മുലയൂട്ടൽ ആരംഭിക്കുമ്പോൾ കൂടുതൽ പോഷകങ്ങൾ ആവശ്യമായി വരും. മുലപ്പാൽ വർധിപ്പിക്കാനുള്ള വഴികൾ അറിയാത്ത അമ്മമാർ കുഞ്ഞിന് പാൽ തികയാതെ ഫോർമുല മിൽക്ക് കൊടുത്തു തുടങ്ങും.

ഈ ഘട്ടത്തിൽ കണ്ടുവരുന്ന പ്രധാന പോഷകക്കുറവ് 

  • അയോഡിൻ
  • വിറ്റാമിൻ എ
  • വിറ്റാമിൻ ബി കോംപ്ലക്സ്

അയോഡിൻ സമ്പുഷ്ടമായ ഇലക്കറികൾ, ഉപ്പ്, തുടങ്ങിയവയും വിറ്റാമിൻ എ അടങ്ങിയ ക്യാരറ്റ്, മുള്ളങ്കി എന്നിവയും വിറ്റാമിൻ ബി കോംപ്ലക്സ് അടങ്ങിയ നട്സ്, ധാന്യങ്ങൾ, വിത്തുകൾ തുടങ്ങിയവയും കഴിക്കണം.

ആർത്തവവിരാമവും വാർദ്ധക്യവും 

വാർദ്ധക്യം മൂലം ഉണ്ടാകുന്ന പോഷകനഷ്ടങ്ങൾ, ആർത്തവ വിരാമത്തിന്റെ ഫലമായുള്ള ഹോർമോൺ മാറ്റങ്ങൾ എന്നിവ സ്ത്രീകളെ ഈ പ്രായത്തിൽ വിഷമാവസ്ഥയിലലാക്കും. മുൻകോപവും ശുണ്ഠിയുമെല്ലാം ഈ മാറ്റങ്ങളുടെ ബാക്കിപത്രമാണ്. ഈസ്ട്രോജന്‍ നിലയിൽ ഉണ്ടാകുന്ന കുറവ് മൂലം ശരീരത്തിൽ ചൂടും വിയർപ്പും അനുഭവപ്പെടാം. ആർത്തവവിരാമത്തിന്റെ പ്രധാന ലക്ഷണമാണ് ഇത്. എല്ലിന്റെ ബലം ക്ഷയിക്കുകയും സിനോവിൽ ഫ്ലൂയിഡ് കുറയുകയും ചെയ്യും.തന്മൂലം എല്ലിനും സന്ധികൾക്കും വേദന ഉണ്ടാകും. വാർദ്ധക്യത്തിലെ ശാരീരിക ബലക്കുറവ് നേരിടാനും പോഷകങ്ങൾ ആവശ്യമാണ്.

ഈ പ്രായത്തിലെ പ്രധാന പോഷകക്കുറവ്

  • അയൺ
  • വിറ്റാമിൻ ഡി 3
  • കാൽസ്യം
  • പൊട്ടാസ്യം
  • വിറ്റാമിൻ എ

ഈ കുറവുകൾ നികത്താൻ ഭക്ഷണത്തിലും ജീവിത ശൈലിയിലും മാറ്റം വേണ്ടി വരും. ഇരുമ്പ് സത്ത് ധാരാളം അടങ്ങിയ ചിക്കൻ, പയർ വർഗ്ഗങ്ങൾ, മീൻ തുടങ്ങിയവയും വിറ്റാമിൻ ഡി 3 അടങ്ങിയ മീൻ, മീനെണ്ണ തുടങ്ങിയവയും കാൽസ്യം സമ്പുഷ്ടമായ റാഗി, പാൽ, പാലുല്പന്നങ്ങൾ, ഇലക്കറികൾ എന്നിവയും പൊട്ടാസ്യം അടങ്ങിയ നട്സ്, വിത്തുകൾ, പച്ചക്കറികൾ എന്നിവയും വിറ്റാമിൻ എ അടങ്ങിയ ക്യാരറ്റ്, മുള്ളങ്കി എന്നിവയും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.

ലേഖിക: കേജൽ ശേത്ത്

read more
ആരോഗ്യംആർത്തവം (Menstruation)ചോദ്യങ്ങൾരതിമൂര്‍ച്ഛലൈംഗിക ആരോഗ്യം (Sexual health )വജൈനിസ്മസ്‌ (Vaginismus )

സ്ത്രീയുടെ പ്രായവും ഈസ്ട്രോജൻ ലെവലും ലൈംഗിക താൽപര്യങ്ങളും! തീർച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

പുരുഷന് ആവശ്യമുള്ളപ്പോള്‍ മാത്രം സ്വന്തം വികാരങ്ങളെ ജ്വലിപ്പിക്കാനുള്ള അഗ്നി മാത്രമാണു താനെന്നാണോ ഇന്നും സ്ത്രീ സ്വയം കരുതുന്നത്. അതോ ലൈംഗികതയിലെ ഇഷ്ടാനിഷ്ടങ്ങളെ തുറന്നു പറയാന്‍ അവള്‍ ധൈര്യം കാണിക്കുന്നുണ്ടോ? ഇതല്ല താനാഗ്രഹിക്കുന്നതെന്ന് എന്നു സത്യസന്ധയാകാന്‍ അവള്‍ക്കാകുന്നുണ്ടോ?

 

വൈകുന്നേരം അടുക്കളപ്പണികളെല്ലാം ഒതുക്കി കഴിഞ്ഞ് മേല്‍കഴുകി വന്നാല്‍ പുരുഷന്റെ താല്‍പര്യത്തിനുവേണ്ടിയുള്ള ഒരിത്തിരി സമയം എന്ന പഴഞ്ചന്‍ കണ്‍സെപ്റ്റല്ല സ്ത്രീക്ക് ലൈംഗികതയെക്കുറിച്ചുള്ളത്. വിവാഹജീവിതത്തില്‍ ലൈംഗികത പ്രധാനം തന്നെയാണെന്ന് ഇന്നവള്‍ കരുതുന്നു. രതി നല്‍കുന്ന സന്തോഷവും ആനന്ദവും തന്റെ കൂടി അവകാശമാണെന്നും ഇന്നവള്‍ക്കു തിരിച്ചറിവുണ്ട്.

സ്ത്രീ, ലൈംഗികതയുടെ കാര്യത്തില്‍ കൂടുതല്‍ ബോധവതിയായതോടെ അവളെക്കുറിച്ചുള്ള പല പഴഞ്ചന്‍ സങ്കല്‍പങ്ങളും പൊളിച്ചെഴുതേണ്ടിവന്നു തുടങ്ങി. ഒരൊറ്റ ഇണയോടൊപ്പമുള്ള ലൈംഗികതയില്‍ പുരുഷന് എളുപ്പം ബോറടിക്കുമെന്നത് ഇന്നൊരു പുത്തനറിവല്ല. എന്നാല്‍ ഇതേ ബോറടി സ്ത്രീക്കുമുണ്ടെന്നു വന്നാലോ? ഒരൊറ്റ പുരുഷനോടൊപ്പമുള്ള ജീവിതം തങ്ങള്‍ക്കും ബോറടിയാണെന്ന് ചില സ്ത്രീകളെങ്കിലും തുറന്നു പറയുന്നുണ്ടെന്നാണ് മനശാസ്ത്രവിദഗ്ധരുടെ നിരീക്ഷണം. തങ്ങളുടെ വികാരങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും യാതൊരു വിലയും നല്‍കാത്ത പങ്കാളികളാണെങ്കില്‍ പ്രത്യേകിച്ചും.

പക്ഷേ, സ്ത്രീയുടെ പുതുതായി കിട്ടിയ ലൈംഗികാവബോധത്തെ പുരുഷനത്ര കണക്കിലെടുക്കുന്നില്ലെന്നാണ് മിക്ക ലൈംഗികാരോഗ്യ വിദഗ്ധരുടേയും അഭിപ്രായം. തനിക്കിപ്പോഴും പൂര്‍ണമായി കീഴടക്കാനാവാത്ത ആ വികാരസാമ്രാജ്യത്തെ അവന്‍ ഒരേസമയം മോഹിക്കുകയും ഭയപ്പെടുകയും ചെയ്യുന്നു. കീഴടക്കുന്നതിലും ആ വിജയത്തില്‍ ആനന്ദിക്കുന്നതിലുമാണ് പുരുഷന് താല്‍പര്യം. പക്ഷേ, നനുത്ത പരിലാളനങ്ങളില്‍ സ്വയം മറന്നു മുഴുകാനും പതിയെ എരിഞ്ഞുതുടങ്ങി ഒടുവില്‍ അഗ്നിയായി മാറാനുമാണ് സ്ത്രീ കൊതിക്കുന്നത്.

 

എന്താണ് ലൈംഗികതയില്‍ സ്ത്രീ ആഗ്രഹിക്കുന്നത്? സ്ത്രീ സ്‌നേഹത്തിനു വേണ്ടിയാണ് ലൈംഗികതയിലേര്‍പ്പെടുന്നത്. എന്നാല്‍, പുരുഷന്‍ ലൈംഗികതയ്ക്കുവേണ്ടി സ്‌നേഹിക്കുന്നു എന്നു പറയാറുണ്ട്. ഇത് നൂറു ശതമാനം ശരിയാണെന്നാണ് ഗവേഷണങ്ങളുടെയും കണ്ടെത്തല്‍. സ്‌നേഹം, ആത്മബന്ധം തുടങ്ങിയ വികാരങ്ങളുമായി ബന്ധപ്പെട്ടു നില്‍ക്കുന്നു സ്ത്രീ ലൈംഗികത.

വൈകാരികമായ അടുപ്പം തോന്നുന്ന പുരുഷനോടൊപ്പമുള്ള ലൈംഗികതയാണ് സ്ത്രീ ഇഷ്ടപ്പെടുന്നത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ തീവ്രമായ വൈകാരിക അടുപ്പത്തിന്റെ പ്രകാശനമാകാം സ്ത്രീയെ സംബന്ധിച്ച് ലൈംഗികത. മറിച്ച്, പുരുഷന്റെ ലൈംഗിക ഉണര്‍വും വികാരവുമെല്ലാം തികച്ചും ജൈവപരമാണ്.

വയാഗ്രയുടെ നിര്‍മാതാക്കള്‍ നടത്തിയ ഒരു പഠനഫലം അമ്പരപ്പിക്കുന്നതായിരുന്നു. തലച്ചോറാണത്രെ സ്ത്രീയുടെ ഏറ്റവും ശക്തിമത്തായ ലൈംഗികാവയവം. തലച്ചോറിന്റെ ഉത്തേജനത്തിലൂടെയാണ് അവര്‍ ലൈംഗികസംതൃപ്തി നേടുന്നത്. കൂടുതല്‍ നേരം രതിപൂര്‍വലീലകള്‍ വേണമെന്നു സ്ത്രീകള്‍ ആഗ്രഹിക്കുന്നതിനു കാരണമിതാണ്.

 

പുരുഷന്റെയും സ്ത്രീയുടെയും ഉണര്‍വും മോഹങ്ങളും ഏറെ വിഭിന്നമാണെന്നും ഗവേഷകര്‍ കണ്ടെത്തി. ചുംബനങ്ങളിലൂടെയും മധുരവാക്കുകളിലൂടെയും തലോടലുകളിലൂടെയും പുരുഷന്റെ സ്‌നേഹം ലഭിച്ചാലേ സ്ത്രീയുടെ ശരീരം രതിയ്ക്കായി ഉണരൂ. സ്ത്രീ നഗ്നത പുരുഷനെ ഉണര്‍ത്തുകയും ലൈംഗികതയിലേയ്ക്കു നയിക്കുകയും ചെയ്‌തേക്കാം.

എന്നാല്‍, സുന്ദരമായ ഒരു പുരുഷ ശരീരം ഉണര്‍ത്തുന്ന ആകര്‍ഷണം കൊണ്ടു മാത്രം സ്ത്രീ, ലൈംഗികതയ്ക്കു തയാറാകില്ല. വൈകാരികവും ബുദ്ധിപരവും തുടങ്ങി ഒട്ടനവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു ലൈംഗികതയിലേക്കുള്ള അവളുടെ ചുവടുവയ്പ്. ചുരുക്കി പറഞ്ഞാല്‍ സ്ത്രീയുടെ ലൈംഗികോര്‍ജം വൈകാരികമായ ഒന്നാണ്. വെറും ശാരീരികമല്ല.

ഈ ഒറ്റക്കാരണം കൊണ്ടുതന്നെ സ്ത്രീകളിലെ ലൈംഗിക ഉത്തേജനക്കുറവ് പുരുഷന്റെ ഉദ്ധാരണശേഷിക്കുറവിനേക്കാള്‍ സങ്കീര്‍ണമാണ്. വയാഗ്ര പോലുള്ള രക്തപ്രവാഹം വര്‍ധിച്ച് ഉത്തേജനം കൂട്ടുന്ന ഔഷധങ്ങള്‍ സ്ത്രീക്ക് ഗുണം ചെയ്യില്ല. സ്‌നേഹപരിലാളനങ്ങളോ ഒരു അഭിനന്ദനവാക്കോ ആയിരിക്കും അവള്‍ക്കു വേണ്ട ഉത്തേജകൗഷധം.

 

അപൂര്‍വം ചില സ്ത്രീകളില്‍, ക്ലിറ്റോറിസിനെ നേരിട്ട് ഉത്തേജിപ്പിക്കുമ്പോള്‍ ഉണ്ടാകുന്നതു പോലെ തന്നെയുള്ള രതിമൂര്‍ച്ഛ, ലൈംഗികഭാവനകളും ചിന്തകളും മാത്രം കൊണ്ട് ഉണ്ടാകുമെന്നു പഠനങ്ങളിലൂടെ ബാരി തെളിയിച്ചു (ഇക്കാര്യത്തിലും സ്ത്രീകള്‍ വളര്‍ന്ന സാഹചര്യത്തിനും സംസ്‌കാരത്തിനുമൊക്കെ സ്വാധീനമുണ്ട്.)

ശരീരസൗന്ദര്യത്തിന് ഏറെ പ്രാധാന്യമുണ്ട്. തോളു മുതല്‍ ഇടുപ്പുവരെയുള്ള അനുപാതം കൂടുതലുള്ള, പേശീദൃഢതയുള്ള, രോമാവൃതമായ ശരീരമുള്ള, ഘനഗാംഭീര്യമുള്ള ശബ്ദവും ദൃഢമായ താടിയെല്ലുകളുമുള്ള ആണത്തമുള്ള പുരുഷന്മാരോടാണത്രെ സ്ത്രീകള്‍ക്കു ചായ്‌വ്. പഴയ അതീവ ധീരന്‍-സുന്ദരന്‍-ബലവാന്‍-സങ്കല്‍പം തന്നെ. സാമൂഹികവും സാംസ്‌കാരികവും വികാരപരവുമായ ഘടങ്ങള്‍ അനുസരിച്ച് ഈ ഇഷ്ടത്തിലും വ്യത്യാസങ്ങള്‍ വരും.

2007-ല്‍ ഹോര്‍മോണ്‍സ് ആന്‍ഡ് ബിഹേവിയര്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച് അണ്ഡവിസര്‍ജനത്തോടനുബന്ധിച്ച ദിവസങ്ങളില്‍ സ്ത്രീകളുടെ ദിവാസ്വപ്നങ്ങളില്‍ കൂടുതല്‍ കടന്നുവരുക ഇത്തരം ആണത്തമുള്ള മസിലന്മാര്‍ ആയിരിക്കുമത്രെ. ഇതിന് ഒരു ജീവശാസ്ത്രപരമായ വിശദീകരണം കൂടിയുണ്ട്. ഈ സമയമാണ് സ്ത്രീകള്‍ക്ക് ഗര്‍ഭവതികളാകാന്‍ ഏറ്റവും അനുയോജ്യമായത്. ഏറ്റവും മികച്ച ഒരു തലമുറയെ സൃഷ്ടിക്കാനുള്ള ജൈവപരവും പ്രകൃത്യാലുള്ളതുമായ ചോദനയുടെ പരോക്ഷ പ്രതിഫലമാണത്രെ മികച്ച പുരുഷന്മാരേക്കുറിച്ചുള്ള ഈ പകല്‍ സ്വപ്നങ്ങള്‍.

 

ഒരു പുരുഷനെ ഇണയായി തെരഞ്ഞെടുക്കുമ്പോഴും ഇങ്ങനെയൊരു കരുതല്‍ സ്ത്രീക്കുണ്ട്. അതുകൊണ്ടാണ് സ്ത്രീ എപ്പോഴും ഗുണപരമായതും സ്ഥിരവുമായ ബന്ധങ്ങളോടു കൂടുതല്‍ താല്‍പര്യം കാണിക്കുന്നത്. അണ്ഡവിസര്‍ജന ദിനങ്ങളില്‍ സ്ത്രീകള്‍ ലൈംഗികമായി കൂടുതല്‍ ആക്ടീവായിരിക്കുമെന്നും ചില പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഈ സമയത്തു നടക്കുന്ന ഹോര്‍മോണ്‍ മാറ്റങ്ങളാണ് ലൈംഗികവികാരം തീവ്രമാക്കാന്‍ കാരണം.

ഇതിന്റെയൊക്കെ പ്രായം കഴിഞ്ഞില്ലേ…. എന്ന് മധ്യവയസെത്തുന്നതോടെ സ്ത്രീ ചോദിച്ചുതുടങ്ങും. ലൈംഗികവികാരങ്ങളുടെ കാര്യത്തില്‍ മാത്രമല്ല അവയുടെ ഏറ്റക്കുറച്ചിലുകളുടെ കാര്യത്തിലും വ്യത്യസ്തരാണ് സ്ത്രീ-പുരുഷന്മാര്‍ എന്നതു തന്നെ കാരണം. പുരുഷന്റെ ലൈംഗികവികാരം പ്രായമേറുമ്പോഴും വലിയ കുറവില്ലാതെ നിലനില്‍ക്കും. എന്നാല്‍ സ്ത്രീകളില്‍ പ്രായഭേദമനുസരിച്ച് ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാം. ഒരു പ്രായം കഴിയുന്നതോടെ അവള്‍ ഉത്തരവാദിത്വമുള്ള കുടുംബിനിയും കുട്ടികളുടെ അമ്മയുമാകുന്നു. കാമുകിയുടെയും കിടപ്പറ പങ്കാളിയുടെയും വേഷങ്ങള്‍ കെട്ടിയാടുന്നത് അതോടെ കുറയുന്നു.

ലൈംഗികഅഭിനിവേശം ഇല്ലാതാകുന്നതല്ല പലപ്പോഴും ഇതിനു കാരണം. മറ്റു പല തിരക്കുകളും ഉത്തരവാദിത്വങ്ങളും മൂലം മാറ്റിവയ്ക്കാവുന്ന ഒന്നായ ലൈംഗികത അവഗണിക്കപ്പെടുകയാണ്. മുപ്പതുകളിലും നാല്‍പ്പതുകളിലുമുള്ള സ്ത്രീകള്‍ക്ക് ചെറുപ്പക്കാരികളെ അപേക്ഷിച്ച് കൂടുതല്‍ ലൈംഗിക അഭിനിവേശം കാണുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. 18 വയസിനും 26 വയസിനുമിടയിലുള്ള പെണ്‍കുട്ടികളേക്കാള്‍ കൂടുതല്‍ രതിഭാവനകള്‍ കാണുന്നത് 27 വയസിനും 45 വയസിനും ഇടയിലുള്ള സ്ത്രീകളാണെന്നാണ് കണ്ടെത്തല്‍.

 

എന്നാല്‍, മധ്യവയസെത്തുന്നതോടെ ചിലരില്‍ ലൈംഗികവികാരം കുറയും. അതിന്റെ പ്രധാനകാരണം ആര്‍ത്തവവിരാമമാണ്. ആര്‍ത്തവം നിലയ്ക്കുന്നതോടെ സ്ത്രീ ശരീരത്തില്‍ ഈസ്ട്രജന്റെ അളവു കുറയുന്നു. ഇത് യോനീ വരള്‍ച്ചയുണ്ടാക്കും. തത്ഫലമായി ലൈംഗികബന്ധം വേദനാജനകമാകാം. മാത്രമല്ല, ഈസ്ട്രജന്റെ അളവു കുറയുന്നതു മൂലം വികാരോത്തേജന കേന്ദ്രങ്ങളിലെ സ്പര്‍ശനങ്ങള്‍ കാര്യമായ ഉത്തേജനവും നല്‍കില്ല. ലൈംഗികമായ തന്റെ ആകര്‍ഷത്വവും ഊര്‍ജവും കുറയുന്നു എന്ന ചിന്ത സ്ത്രീയുടെ ആത്മാഭിമാനത്തെ തന്നെ തകര്‍ത്തുകളയാം.

പുറമേ നിന്നു നോക്കുന്നത്ര നിഷ്‌ക്രിയമല്ല സ്ത്രീയുടെ ലൈംഗികവികാരലോകം. നിഗൂഢവും വന്യവുമായ അതിലെ ചുഴികളേയും മലരികളേയും തിരച്ചറിയാന്‍ ഇനിയും ഒരുപാട് കാതങ്ങള്‍ സഞ്ചരിക്കേണ്ടിവരും.

ഈസ്ട്രജന്‍, ടെസ്‌റ്റോസ്റ്റിറോണ്‍, പ്രൊജസ്‌ട്രോണ്‍ എന്നിവയാണ് സ്ത്രീ ലൈംഗികതയുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന മൂന്നു ഹോര്‍മോണുകള്‍. ഇതില്‍ ടെസ്‌റ്റോസ്റ്റിറോണ്‍ ആണ് ഏറ്റവുമധികം പ്രാധാന്യമുള്ളത്. ഇത് അടിസ്ഥാനപരമായി ഒരു പുരുഷഹോര്‍മോണ്‍ ആണെങ്കിലും സ്ത്രീ ലൈംഗികതയില്‍ നിര്‍ണായകമായ പങ്കുണ്ട്. ഈസ്ട്രജന്‍ ഉല്‍പാദിപ്പിക്കപ്പെടാന്‍ ഈ ഹോര്‍മോണ്‍ സഹായിക്കുന്നു. ശരീരത്തില്‍ ഇതിന്റെ അളവു കൂടിയാല്‍ ലൈംഗികവികാരം വര്‍ധിക്കാന്‍ ഇടയാകും.

സ്ത്രീയുടെ സെക്‌സ് ഡ്രൈവ് ഭാഗികമായി നിയന്ത്രിക്കുന്നത് ഈസ്ട്രജനാണെന്നു പറയാം. അടിസ്ഥാനപരമായി ഇതൊരു സ്ത്രീ ഹോര്‍മോണ്‍ ആണ്. ലൈംഗികാവയവങ്ങളുടെ വളര്‍ച്ചയ്ക്കും ഈ ഹോര്‍മോണ്‍ ആവശ്യമാണ്. ആര്‍ത്തവവിരാമമാകുന്നതോടെ ഈ ഹോര്‍മോണിന്റെ ഉല്‍പാദനത്തില്‍ പ്രകടമായ കുറവുണ്ടാകാം.

read more
1 28 29 30 31 32 61
Page 30 of 61