close

blogadmin

ആരോഗ്യംഉദ്ധാരണംഗര്‍ഭധാരണം (Pregnancy)രതിമൂര്‍ച്ഛലൈംഗിക ആരോഗ്യം (Sexual health )വജൈനിസ്മസ്‌ (Vaginismus )വന്ധ്യതവൃക്തിബന്ധങ്ങൾ Relationship

നല്ല സെക്സിന് മനസ്സ് വില്ലനാകാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

രണ്ടു വ്യക്തികളുടെ മനസ്സും ശരീരവും ആത്മാവും ഒന്നാകുമ്പോൾ അനുഭവപ്പെടുന്ന നിർവചിക്കാൻ സാധിക്കാത്ത ആനന്ദാനുഭൂതിയാണു സെക്സ്. ഈ അനുഭൂതി ഉളവാകണമെങ്കിൽ സെക്സ് പരസ്പരം ആസ്വദിച്ച് അതിനെ പൂർണമായി ഉൾക്കൊണ്ടു ചെയ്യണം. ഇങ്ങനെ ആസ്വദിച്ചു ചെയ്യുവാൻ സാധിക്കാത്തവർക്ക് അതൊരു വിരസമായതോ വേദനാജനകമായതോ ആയ അവസ്ഥയായി മാറാം. മറ്റൊരർഥത്തിൽ മിക്ക ലൈംഗിക പ്രശ്നങ്ങളുടെയും അടിസ്ഥാന കാരണം മാനസിക നിലപാടുകളാണെന്നറിയുക.

പ്രശ്നങ്ങളറിയാം

ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിനു താൽപര്യമില്ലാത്ത അവസ്ഥ. ഉത്തേജനം ലഭിക്കാത്ത അവസ്ഥ. വേദനയോടുകൂടിയ ലൈംഗികബന്ധം, ബന്ധപ്പെടുമ്പോൾ സംതൃപ്തി ലഭിക്കാതിരിക്കുക തുടങ്ങിയവയാണു സ്ത്രീകളിൽ സാധാരണ കാണുന്ന ലൈംഗിക പ്രശ്നങ്ങൾ. വ്യത്യസ്ത കാരണങ്ങളാലാണ് ഇങ്ങനെ സംഭവിക്കുന്നത്. പുറത്തുപറയുവാൻ മടിക്കുന്നതിനാൽ ജീവിതകാലം മുഴുവൻ അസംതൃപ്തമായ ജീവിതം നയിക്കേണ്ടി വരുന്നവരുണ്ട്. ലൈംഗിക പ്രശ്നങ്ങൾ, അതു എന്തു തന്നെ ആയാലും പരിഹരിക്കപ്പെടാവുന്നതേയുള്ളൂ. ജീവിത പങ്കാളിയോടും ആവശ്യമെങ്കിൽ ഡോക്ടറോടും പ്രശ്നങ്ങൾ യഥാസമയം പങ്കുവയ്ക്കുകയാണു വേണ്ടത്.

രണ്ടു കാരണങ്ങൾ

മാനസികമോ ശാരീരികമോ ആയ കാരണങ്ങൾ മൂലം ലൈംഗിക പ്രശ്നങ്ങളുണ്ടാകാം. ഇതു പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു.

ശാരീരികമായ കാരണങ്ങൾ

∙ ഹോർമോൺ അസന്തുലിതാവസ്ഥ

∙ പ്രമേഹം

∙ ആർത്തവവിരാമം

∙ ലഹരിവസ്തുക്കളുടെ ദുരുപയോഗം

∙ തൈറോയ്ഡ് പ്രശ്നങ്ങൾ

∙ വജൈനിസ്മസ് എന്ന അവസ്ഥ

∙ ലൈംഗികരോഗങ്ങൾ

മനസ്സിന്റെ തടസങ്ങൾ

സ്ട്രെസ്സ് അഥവാ സമ്മർദം/ഉത്കണ്ഠ, കുടുംബപ്രശ്നങ്ങൾ മൂലമോ, ജോലി സംബന്ധമായ കാരണങ്ങള്‍ മൂലമോ, സ്ത്രീകളിലുണ്ടാകുന്ന അമിതസമ്മർദം, പങ്കാളിയെ തൃപ്തിപ്പെടുത്താനാകുമോ എന്ന ഉത്കണ്ഠ എന്നിവ സ്ത്രീലൈംഗികതയെ ബാധിക്കുന്നതായി കണ്ടുവരുന്നു.

സെക്സിനെക്കുറിച്ചുള്ള ശരിയായ അവബോധം ഇല്ലാത്തതു മറ്റൊരു പ്രശ്നമാണ്. രക്ഷിതാക്കളും മറ്റും കുട്ടികൾക്കു കൊടുക്കുന്ന ലൈംഗികത പാപമാണ് എന്ന നിർദേശം. പിൽക്കാലത്തു സെക്സിനോടുള്ള ഭയം, സങ്കടം, ദേഷ്യം, അറപ്പ് മുതലായവ ലൈംഗികതയോടുള്ള താൽപര്യം കെടുത്തിക്കളയുന്നു.

ലൈംഗികതയോടുള്ള അമിതഭയത്താൽ ലൈംഗികബന്ധത്തിലേർപ്പെടുമ്പോൾ അറിയാതെ തന്നെ യോനിപേശികളിൽ സങ്കോചം ഉണ്ടായി ലൈംഗികബന്ധം വേദനാജനകമാകാം. അതു ലൈംഗികാഭിനിവേശവും തൃപ്തിയും ഇല്ലാതാക്കാം.

കുട്ടിക്കാലത്ത് ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെങ്കിൽ ആ മോശമായ /ഭീതിജനകമായ അനുഭവം പിൽക്കാലത്ത് എതിർലിംഗത്തിൽ പെട്ടവരുമായോ /പങ്കാളിയുമായോ മാനസികവും വൈകാരികവും ശാരീരികവുമായുള്ള അകൽച്ചയ്ക്കു കാരണമാവാറുണ്ട്. ചുരുക്കം ചിലരിൽ ഇതു മൂലം സ്വന്തം ശരീരത്തെ തന്നെ വെറുക്കുന്ന അവസ്ഥ വരുത്തും. ലൈംഗികതയിൽ നിന്നു പൂർണമായും മനസ്സുകൊണ്ടു വിട്ടുനിൽക്കുമ്പോൾ അത് ആസ്വദിക്കാനാകില്ലല്ലോ.

ബന്ധങ്ങളിലുള്ള വിള്ളൽ, ജീവിത പങ്കാളിയോട് വൈകാരികമായ അടുപ്പക്കുറവ്, പരസ്പരം വ്യസ്തമായ ലൈംഗിക കാഴ്ചപ്പാട് എന്നിവയും പ്രതിസന്ധിയാകാറുണ്ട്.

സ്ത്രീകളിലെ സംശയരോഗം ഒരു പ്രധാന വില്ലനായി പ്രവർത്തിക്കാറുണ്ട്. തന്റെ പങ്കാളിക്കു തന്നെ ഇഷ്ടമല്ല, മറ്റാരോ ജീവിതത്തിൽ ഉണ്ട് എന്ന തെറ്റായ തോന്നൽ പരസ്പരമുള്ള ലൈംഗികതയുടെ താളം തെറ്റിക്കാം.

ലൈംഗികതയെ ഗുരുതരമായി ബാധിക്കുന്ന മാനസിക പ്രശ്നമാണു വിഷാദം അഥവാ ഡിപ്രഷൻ. ആൻഹിഡോനിയ എന്ന സ്ഥിതി വിശേഷമാണ് മറ്റൊന്ന്. സന്തോഷകരമായ ഒരു കാര്യവും ആസ്വദിക്കാനോ വേണ്ട രീതിയിൽ അനുഭവിക്കുവാനോ കഴിയാത്ത അവസ്ഥയാണിത്. ഇത്തരത്തിലുള്ള പല കാരണങ്ങളും മനോരോഗങ്ങളും ലൈംഗികപ്രശ്നങ്ങൾക്കു കാരണമാകാറുണ്ട്.

സ്ത്രീകളിലുള്ള കുറ്റബോഝം (guilt feeling) ആണ് മറ്റൊരു പ്രശ്നം. ജീവിത പങ്കാളിയോടല്ലാതെ മറ്റാരെങ്കിലുമായി അറിഞ്ഞോ/ അറിയാതെയോ ഉണ്ടായിട്ടുള്ള വിവാഹപൂർവ/വിവാഹേതര ലൈംഗികബന്ധം പിൽക്കാലത്ത് ഈ അവസ്ഥ ഉണ്ടാക്കാറുണ്ട്.

പങ്കാളിയിൽ നിന്നു വേണ്ടത്ര പരിഗണന ലഭിക്കാതെ വരിക, പങ്കാളിയിൽ നിന്ന് അനുഭവപ്പെടുന്ന വേദനാജനകമായ ലൈംഗികബന്ധം. വേദന ജനിപ്പിച്ചുകൊണ്ടു പങ്കാളി നടത്തുന്ന കാമകേളികൾ. പങ്കാളിക്കു സെക്സിനോടുള്ള അമിതാസക്തി മുതലായവ സ്ത്രീകളിൽ ലൈംഗികാഗ്രഹം ഇല്ലാതെയാക്കാം.

സുരക്ഷിതത്വമില്ലായ്മ (Insecurity feeling) ഒരു ഭോഗവസ്തു ആയി മാത്രമാണു തന്നെ പങ്കാളി കണക്കാക്കുന്നത് എന്ന തോന്നൽ, വികാരങ്ങളെ മുറിപ്പെടുത്തുന്ന രീതിയിലുള്ള പങ്കാളിയുടെ പെരുമാറ്റം സ്ത്രീകളുടെ ലൈംഗിക വിരക്തിക്കു കാരണമാകാറുണ്ട്.

യോനിവരൾച്ച, യോനിസങ്കോചം ഇതെല്ലാം വേദനാജനകമായ ബന്ധത്തിനു കാരണമാകാറുണ്ട്. അതിനാൽ ലൈംഗികതയോടുള്ള താൽപര്യം ഇല്ലാതാവുകയും ലൈംഗിക വിരക്തി, ഭയം, ഇവ വർദ്ധിപ്പിക്കുന്നതിനും കാരണാകുന്നു.

ആർത്തവ വിരാമത്തെ തുടർന്നുണ്ടാകുന്ന ഹോർമോൺ വ്യതിയാനവും വൈകാരിക മാറ്റങ്ങളും ലൈംഗിക താൽപര്യത്തെ ബാധിക്കുന്നു. അതുപോലെ തന്നെ ഗർഭപാത്രം നീക്കം ചെയ്ത പലരിലും ഇത്തരം അവസ്ഥകൾ ഉണ്ടാകാം.

പരിഹാരമാർഗങ്ങൾ

പരസ്പരം ഇഷ്ടപ്പെടുന്ന സ്ത്രീയും പുരുഷനും തമ്മിൽ ആഴത്തിലുള്ള തീവ്രപ്രണയത്തിന്റെ പവിത്രമായ ഒന്നു ചേരലാണു സെക്സ്. ലൈംഗികതയെക്കുറിച്ചുള്ള ശരിയായ അറിവ് ലൈംഗികതയ്ക്കു തടസ്സമാകുന്ന മാനസിക പ്രശ്നങ്ങളെ വലിയൊരളവോളം നീക്കാൻ ഉപകരിക്കും.

സെക്സ് പൂർണമായും ആസ്വദിക്കുവാൻ പറ്റണമെങ്കിൽ രണ്ടു വ്യക്തികളും ഒരേ മനസ്സോടുകൂടി ശരീരത്തോടുകൂടി ഒന്നായി ചേരണം. സ്വന്തം ജീവിതപങ്കാളിയായ സ്ത്രീയുടെ പ്രശ്നങ്ങൾ മനസ്സിലാക്കി പുരുഷനും, തന്റെ ഇണയെ മനസ്സാക്കി സ്ത്രീയും പ്രവർത്തിക്കേണ്ട വിധം ഇനി പറയാം.

ആശയവിനിമയം

ഭാര്യയോട് /പങ്കാളിയോടു നന്നായി സംസാരിക്കുക, എത്രത്തോളം അവളെ പ്രണയിക്കുന്നുണ്ടെന്നു മനസ്സിലാക്കി കൊടുക്കുക. പറയുക. അവളുടെ ഹൃദയത്തിന്റെ വാതിലുകൾ സ്നേഹത്തിലൂടെയും വിശ്വാസത്തിലൂടെയും തുറക്കുക. അവൾക്കു വേണ്ട ആത്മവിശ്വാസം കൊടുക്കുക. തിരിച്ചും ഇതേപോലെ പ്രവർത്തിക്കുക.

മോശം വാക്കുകൾ ദേഷ്യം, കുറ്റപ്പെടുത്തലുകൾ തുടങ്ങിയവ രണ്ടുകൂട്ടരും കിടപ്പറയ്ക്കു പുറത്തു വയ്ക്കുക.

ലൈംഗിക ശുചിത്വം, പരസ്പരം പാലിക്കുക.

കിടപ്പറയിലേക്കു പോകുന്നതിനു മുമ്പുതന്നെ എല്ലാ ദിവസവും ദമ്പതികൾ ഒരുമിച്ചിരിക്കണം. പരസ്പരം കേൾക്കണം. ശാരീരികവും വൈകാരികവും മാനസികവുമായ ഇണപ്പൊരുത്തമുണ്ടാക്കുകയാണ് ദാമ്പത്യത്തിൽ ലൈംഗികതയുടെ മുഖ്യ ധർമം. അതിനായി സ്ത്രീയുടെ വിഷമതകളെ ശ്രദ്ധാപൂർവം കേൾക്കുക. പ്രശ്നങ്ങൾ എന്തു തന്നെ ആയാലും കുറ്റപ്പെടുത്താതെ ഞാനുണ്ട് കൂടെ എന്നുള്ള ഉറപ്പും വിശ്വാസവും നൽകുക.

പുരുഷൻ കിടക്കയിൽ ചെന്നയുടൻ നേരേ ലൈംഗികബന്ധത്തിൽ ഏർപ്പെടാതിരിക്കുക. ഭാര്യയും ഭര്‍ത്താവും പരസ്പരം ശരീരത്തെയും രതിബിന്ദുക്കളെയും അടുത്തറിഞ്ഞു പരിലാളനങ്ങളിലൂടെ ത്രസിപ്പിക്കുമ്പോഴേ സെക്സ് ആസ്വാദ്യകരമാവൂ. അതിനായി സ്ത്രീശരീരം എന്തെന്ന് പുരുഷനും പുരുഷശരീരം എന്തെന്ന് സ്ത്രീയും മനസ്സിലാക്കാൻ ശ്രമിക്കുക.

ഭാര്യഭർത്താക്കന്മാർ തമ്മിലുള്ള സ്നേഹവും തുറന്ന ഇടപെടലും ലൈംഗികതയിലുള്ള പരസ്പര ഇഷ്ടാനിഷ്ടങ്ങൾ പങ്കുവച്ച് അതിനനുസൃതമായി പ്രവർത്തിക്കുകയും ചെയ്യുന്നതു സെക്സ് ആസ്വദിക്കാൻ അനിവാര്യമാണ്.

പൂർവലീലകളിൽ പുതുമ

പുരുഷൻ സാവധാനത്തോടെ മാത്രം ലൈംഗികതയിലേക്കു കടക്കുക. പൂർവലീലകളിലൂടെ (Foreplay) സ്ത്രീയെ പരമാവധി ഉത്തേജിപ്പിക്കുക. പുരുഷൻ പൂർവലീലകളിൽ വ്യത്യസ്തത കണ്ടെത്താൻ ശ്രമിക്കുകയാണെങ്കിൽ ലൈംഗികജീവിതം കൂടുതൽ ആഹ്ലാദകരമാക്കുവാനും ആസ്വദിക്കുവാനും സാധിക്കും. ഇതിനായി ഇണയുടെ താൽപര്യങ്ങൾ ചോദിച്ചറിയുക.

സെക്സിനു മുൻപു സ്ത്രീകളോടുളള കരുതലും ലാളനയും പോലെ തന്നെ പ്രധാനപ്പെട്ടതാണ് സെക്സിനു ശേഷമുള്ള കരുതലും.

സ്ത്രീയുടെ ജീവിതത്തിൽ ലൈംഗികത മാത്രമല്ല അവൾ ആഗ്രഹിക്കുന്നത്. പ്രണയവും തലോടലും കൈകൾ കോർത്തുപിടിക്കുന്നതും ചുംബിക്കുന്നതും എല്ലാം അവൾ ആഗ്രഹിക്കുന്നു. തന്റെ പുരുഷന്റെ കൈക്കുള്ളിൽ സുരക്ഷിതയാണ് എന്നുള്ള തോന്നൽ അവൾക്ക് ഉളവാകും വിധത്തിൽ പ്രവർത്തിക്കുക. ഇതെല്ലാം സ്ത്രീക്കു നൽകുവാൻ പുരഷൻ തയാറാകണം.

പുരുഷന്റെ തകർപ്പൻ പ്രകടനത്തെക്കാൾ പരസ്പരം മനസ്സിലാക്കിയും അംഗീകരിച്ചും കൊണ്ടുള്ള സ്നേഹപൂർണമായ ലാസ്യമാണ് ലൈംഗികബന്ധത്തിലും ദാമ്പത്യത്തിലും സ്ത്രീ ആഗ്രഹിക്കുന്നത്.

സംശയരോഗം, വിഷാദം, ഉത്കണ്ഠ, ആൻഹിഡോനിയ പോലുള്ള അവസ്ഥകൾ, മറ്റു മനോരോഗങ്ങൾ മുതലായവ അനുഭവിക്കുന്ന സ്ത്രീകൾക്കു പ്രശ്നപരിഹാരത്തിനു മനഃശാസ്ത്ര വിദഗ്ധനെ സമീപിക്കാം.

ലൈംഗികതയും അതിനോടനുബന്ധിച്ച അനുഭൂതിയും കാലത്തിനും പ്രായത്തിനും അതീതമാണ്. ലൈംഗികതയോടുള്ള വിരക്തി താൽപര്യക്കുറവ് എല്ലാം തോന്നുന്നതിന് ഒരു കാരണം മനസ്സിൽ ഒട്ടേറെ അനാവശ്യ ചിന്തകളാണ്. ഈ ചിന്തകളെ കറക്ട് ചെയ്താൽ മാറാവുന്ന പ്രശ്നങ്ങളേയുള്ളൂ. ലൈംഗികതയിൽ അതിനായി വേണ്ടപക്ഷം മനഃശാസ്ത്ര വിദഗ്ധന്റെയോ സെക്സോളജിസ്റ്റിന്റെയോ സഹായം തേടാം.

പങ്കാളികൾക്കു പരസ്പരം താൽപര്യമുള്ളതെന്തും സെക്സിൽ അനുവദനീയമാണ്. എത്രത്തോളം സെക്സ് ആസ്വദിക്കാൻ സാധിക്കുന്നുവെന്നു തുറന്നു സംസാരിക്കുക. വിലങ്ങായി നിൽക്കുന്ന ഏതു മാനസിക പ്രശ്നങ്ങളെയും പരസ്പരം സഹകരണത്തോടെ പരിഹാരിക്കാം.

ആനന്ദം തിരിച്ചുപിടിക്കാൻ ടെക്നിക്കുകൾ

ദാമ്പത്യത്തിന്റെ ആദ്യനാളുകളിൽ ഏറ്റവും ആനന്ദദായകമാണ് ലൈംഗികത. പിന്നീട് ക്രമേണ അതിന്റെ രസം നഷ്ടപ്പെട്ടുപോകുന്നവർ ഒട്ടേറെയാണ്. ശരീരത്തിലുള്ള കൗതുകങ്ങളും മാനസികമായ കെട്ടുറപ്പും കുറയുന്നതാണ് ഇതിന്റെ പ്രധാന കാരണം. ലൈംഗികതയെ പതിവു ചിട്ടവട്ടങ്ങളുടെ പുറത്തേയ്ക്കു പറിച്ചു നടുന്നതിലൂടെ ലൈംഗികാനന്ദം തിരിച്ചു കൊണ്ടുവരാൻ സാധിക്കും. സെക്സിനായി സ്ഥലം, സമയം, രീതി എന്നീ മൂന്നു കാര്യങ്ങൾ ബോധപൂർവം മാറ്റുന്നതു വളരെയധികം പ്രയോജനപ്പെടും. രാത്രിയിലുണ്ടായിരുന്ന സെക്സ് പകൽ പരീക്ഷിക്കും പോലെ, കിടപ്പു മുറിയിൽ നിന്നും മറ്റൊരിടത്തേക്കു മാറും പോലെ പുതുമകള്‍ പരീക്ഷിക്കാം. ആനന്ദം തിരിെകപ്പിടിക്കാം.

ഡോ. സന്ദീഷ് പി.ടി.

ക്ലിനിക്കൽ സൈക്കോളജിസ്റ്റ്

ഗവ. മെന്റൽ ഹൽത് സെന്റർ

കോഴിക്കോട്.

read more
ആരോഗ്യംഓവുലേഷന്‍ചോദ്യങ്ങൾരതിമൂര്‍ച്ഛലൈംഗിക ആരോഗ്യം (Sexual health )വന്ധ്യതവൃക്തിബന്ധങ്ങൾ Relationship

ഗർഭധാരണം നടക്കാനും ശീഘ്രസ്ഖലനം തടയാനും സഹായിക്കും ലൈംഗികരീതികൾ അറിയാം

 

ഡാര്‍വിന്റെ വിവാഹം കഴിഞ്ഞിട്ടു മൂന്നേകാല്‍ വര്‍ഷമായി. കുട്ടികളായില്ല. വീട്ടുകാരുടെ നിര്‍ബന്ധം ഏറിയപ്പോള്‍ ഗത്യന്തരമില്ലാതെയാണ് വന്ധ്യതാചികിത്സയ്ക്കായി െെഗനക്കോളജിസ്റ്റിനെ കാണാന്‍ തീരുമാനിച്ചത്. അവരുടെ കഥ കേട്ട െെഗനക്കോളജിസ്റ്റ് ഒരു കുറിപ്പും കൊടുത്ത് സെക്സോളജിസ്റ്റിന്റെ അടുത്തേക്ക് വിട്ടു. വന്ധ്യതാ ചികിത്സ നടത്താന്‍ പോയ ഡാര്‍വിനും ഭാര്യയും എന്തിനു സെക്സോളജിസ്റ്റിനെ കാണണം? ഒപ്പം വന്ന അമ്മമാരെ കാര്യം പറഞ്ഞു മനസ്സിലാക്കിയ ശേഷം ചികിത്സ തുടങ്ങി.

നാലാംവട്ടം കാണുമ്പോഴേക്കും പെൺകുട്ടി ഗർഭിണിയായി കഴിഞ്ഞിരുന്നു. എന്താണ് അവര്‍ നേരിട്ട പ്രശ്നം എന്നല്ലേ? ശരിയായ സംയോഗം നടന്നിരുന്നില്ല. പരിഹാരമായി സെക്‌ഷ്വല്‍ പൊസിഷന്‍ ശരിയാക്കിയതോടെ അവരുടെ െെലംഗിക പ്രശ്നങ്ങൾ എന്നേക്കുമായി അവസാനിച്ചു.

സെക്‌ഷ്വൽ പൊസിഷനുകൾ

രതിയില്‍ ഏറ്റവും ഉല്‍കൃഷ്ടമായ ഒന്നാണ് സംേഭാഗനിലകള്‍ അഥവാ സെക‌്ഷ്വല്‍ പൊസിഷനുകള്‍. പ്രായത്തിനും ശാരീരിക പ്രത്യേകതകള്‍ക്കും ആരോഗ്യാവസ്ഥയ്ക്കും അനുയോജ്യമായ പൊസിഷനുകളിലേക്ക് യഥാസമയം മാറുകയെന്നത് രതിജീവിതം ആസ്വാദ്യകരമായി നിര്‍ത്താന്‍ സഹായിക്കും. വാത്സ്യായന മഹര്‍ഷിയുടെ കാമശാസ്ത്രത്തില്‍ വിവരിക്കുന്ന 64 എണ്ണമുള്‍പ്പെടെ എണ്‍പതിലധികം സംയോഗമുറകളാണു ഭാരതീയ െെലംഗികശാസ്ത്ര ഗ്രന്ഥങ്ങളില്‍ ഉള്ളത്. ഇവയെല്ലാം തന്നെ കിടപ്പ്, ഇരുപ്പ്, നില്‍പ്പ് എന്നീ മൂന്നുനിലകളിലൂന്നിയും അവയുടെ സംയോഗത്തിലൂടെയും രൂപപ്പെട്ട വിവിധ ഭാവങ്ങളാണ്.

ഗർഭധാരണത്തിന് ഏതു പൊസിഷനില്‍ ബന്ധപ്പെട്ടാലും ഗര്‍ഭധാരണം നടക്കാമെങ്കിലും അതിനായി ശ്രമിക്കുന്ന ദമ്പതികള്‍ക്ക് ഏറ്റവും ആത്മവിശ്വാസം പകരുന്നതും അനായാസം ബന്ധം സാധ്യമാക്കുന്നതും പുരുഷൻ മുകളിലായി വരുന്ന മിഷനറി പൊസിഷന്‍ തന്നെയാകും. സ്ത്രീയുടെ അരക്കെട്ടിനടിയില്‍ ചെറിയൊരു തലയണ വച്ച് ഇടുപ്പ് ഉയര്‍ത്തുന്നത് സ്ഖലന സമയത്ത് ലിംഗം പൂര്‍ണമായും ശുക്ലം ഉള്ളില്‍ തന്നെ നിക്ഷേപിക്കുന്നതിനു സഹായകരമാണ്. അതുകൊണ്ടാകാം വന്ധ്യതാ ചികിത്സയ്ക്ക് വിധേയമായിക്കൊണ്ടിരിക്കുന്നവര്‍ക്ക് ചില െെഗനക്കോളജിസ്റ്റുകളെങ്കിലും ഈ പൊസിഷന്‍ നിര്‍ദേശിക്കാറുള്ളത്.

ശീഘ്രസ്ഖലനം ഉള്ളവർക്ക്

മലര്‍ന്നു കിടക്കുന്ന പുരുഷനു മുകളില്‍ സ്ത്രീ കിടന്നുകൊണ്ടോ ഇരുന്നുകൊണ്ടോ ബന്ധപ്പെടുന്ന രീതിയാണ് വുമണ്‍ ഒാണ്‍ ടോപ് (woman on top). ഈ നിലയ്ക്കും പല വകഭേദങ്ങള്‍ ഉണ്ട്. ശീഘ്രസ്ഖലനത്തിന്റെ ചികിത്സയില്‍ ഏറെ പ്രാധാന്യമുള്ള ഒരു രീതിയാണ് ഇത്.

മലര്‍ന്നു കിടക്കുന്ന പുരുഷന്റെ ഇരുവശങ്ങളിലുമായി സ്ത്രീ മുട്ടുകുത്തി പുരുഷശരീരത്തില്‍ ഇരുന്നുകൊണ്ടു സംഭോഗത്തില്‍ ഏര്‍പ്പെടുന്ന രീതി പലര്‍ക്കും പ്രിയങ്കരമാണ്. ഭയം മൂലം െെലംഗികബന്ധം സാധ്യമാകാത്ത സ്ത്രീകള്‍ക്ക് ഇതു മികച്ച മാർഗമാണ്. ഇത്തരം ഫീമെയില്‍ സുപ്പീരിയര്‍ പൊസിഷനുകള്‍ സ്ത്രീയുടെ ഭയമകറ്റും. പുരുഷനു മുകളില്‍ ഇരുന്നു െെലംഗികബന്ധവും യോനീപ്രവേശവും സ്ത്രീക്കുതന്നെ നിയന്ത്രിക്കാമെന്നതാണ് ഇതിന്റെ ഗുണം.

പരസ്പരം മുഖഭാവങ്ങള്‍ കണ്ടു മനസ്സിലാക്കി ആസ്വദിക്കുന്നതിനും ആശയവിനിമയത്തിനും ഏറെ സഹായകരമായ ഒരു രീതിയാണ് ഇത്. ഈ പൊസിഷനില്‍ െെലംഗിക ബന്ധത്തിന്റെ പൂര്‍ണ നിയന്ത്രണം സ്ത്രീയുടെ െെകകളിലാണ്. വേഗത്തില്‍ രതിമൂര്‍ച്ഛ ലഭിക്കാന്‍ കഴിയുന്ന തരത്തില്‍ ചലനങ്ങള്‍ ക്രമീകരിക്കാനും ചലനവേഗത നിയന്ത്രിക്കാനും സ്ത്രീക്കു തന്നെ കഴിയുമെന്നതാണ് ഈ പൊസിഷന്റെ പ്രത്യേകത.

രതിമൂർച്ഛ ഉറപ്പാക്കാൻ

റിയര്‍ എന്‍ട്രി എന്നറിയപ്പെടുന്ന സംഭോഗനിലയും പ്രധാനപ്പെട്ട ഒന്നാണ്. െെകകള്‍ കിടക്കയിലൂന്നി മുട്ടുകുത്തി നില്‍ക്കുന്ന സ്ത്രീയുടെ പുറകില്‍ക്കൂടി യോനിയിലേക്ക് പ്രവേശിപ്പിക്കുന്ന രീതിയാണിത്. ഡോഗി സ്െെറ്റല്‍ എന്നും ഈ രീതി അറിയപ്പെടുന്നു. ബെഡ്ഡില്‍ സ്ത്രീയുടെ പിന്നിലായി മുട്ടുകുത്തി നില്‍ക്കുന്ന പുരുഷനു ഏറെ ചലനസ്വാതന്ത്ര്യം ലഭിക്കുന്നു. രതിമൂര്‍ച്ഛ ലഭിക്കാന്‍ ബുദ്ധിമുട്ടുള്ള സ്ത്രീകളെ കൂടുതല്‍ ഉത്തേജിപ്പിച്ച് രതിമൂര്‍ച്ഛയിലേക്ക് നയിക്കുന്നതിന് ഏറെ സഹായകരമായ ഒരു സംഭോഗനിലയാണ് ഇത്

  

read more
ആരോഗ്യംചോദ്യങ്ങൾഡയറ്റ്

എത്ര കഴിച്ചാലും ഭാരം കൂടില്ല; പേടിക്കാതെ കഴിക്കാം സീറോ കാലറി ഫൂഡ്

ആഹാരത്തിന്റെ കാര്യത്തിൽ കലോറി എന്ന വാക്കിന്റെ പ്രസക്തി എത്രയാണെന്ന് ഇപ്പോൾ മിക്കവർക്കും അറിയാം. ഭക്ഷണത്തിൽ നിന്നും ശരീരത്തിനു ലഭിക്കുന്ന ഊർജ്ജത്തിന്റെ അളവ് രേഖപ്പെടുത്തുന്ന യൂണിറ്റാണ് കലോറി. നാം ഉപയോഗിച്ച് തീർക്കുന്ന കലോറിയേക്കാൾ കൂടുതൽ കലോറി ആഹാരത്തിലൂടെ ഉള്ളിലെത്തിയാൽ അതു ശരീരഭാരം വർധിപ്പിക്കും. കൊഴുപ്പും മധുരവുമൊക്കെ കലോറി കൂടുതൽ ഉള്ളവയാണെന്നു കേട്ടിട്ടുണ്ടല്ലോ.

ഇനി പറയുന്നത് കലോറി കുറഞ്ഞതും, അതുപോലെ സീറോ കലോറി ഉള്ളതുമായ ചില ആഹാരങ്ങളെകുറിച്ചാണ്. അവ നമ്മുടെ സാധാരണ ആഹാര ക്രമത്തിൽ ഉൾപ്പെടുന്നതുമാണ്. അവ കഴിക്കുമ്പോൾ ശരീര ഭാരം വർധിക്കും എന്ന ആശങ്ക വേണ്ട. ധൈര്യമായി കഴിക്കാം. കൂളായി കഴിക്കാം.

സവാള – സവാള കഴിക്കാത്ത ആഹാരനേരങ്ങൾ നമുക്ക് അപൂർവമാണ്. സവാള ചേരാത്ത കറികളും കുറവാണല്ലോ. കലോറി കുറഞ്ഞതും Flavanoids അടങ്ങിയതും ആണ് സവാള.

വെള്ളരി എന്ന Cucumber- വെള്ളരിക്ക ഇഷ്ടമില്ലാത്തവർ ആരുമുണ്ടാകില്ല. ഇതിൽ കലോറി വളരെ കുറവാണ്. ജലത്തിന്റെ അംശം വളരെ കൂടുതൽ ഉണ്ട്. ഇത് ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. ഇത് സ്നാക്ക് ആയും കഴിക്കാം.

സെലറി -സീറോ കലോറി ഫുഡ്‌ എന്ന് പൂർണമായി പറയാവുന്നതാണ് സെലറി. സെലറിയുടെ ഉപയോഗം അത്ര വ്യാപകമല്ല. എങ്കിലും സെലറി വാങ്ങിയാൽ ധൈര്യമായി കഴിക്കാം. ഇതിൽ ധാരാളം പ്രോട്ടീനും അടങ്ങിയിട്ടുണ്ട്.

ക്യാരറ്റ് – കലോറി കുറവുള്ള പച്ചക്കറിയാണ് ക്യാരറ്റ്. ഇത് കാഴ്ച ശക്തി വർദ്ധിപ്പിക്കുമെന്ന് നമുക്കറിയാം.എന്നാൽ തടി കുറയ്ക്കാനും ക്യാരറ്റ് മികച്ചതാണ്. അതുപോലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും ക്യാരറ്റ് സഹായിക്കും.

മുളപ്പിച്ച പയർ വർഗ്ഗങ്ങൾ, ബ്രോക്കോളി, കോളിഫ്ലവർ, കാബ്ബേജ് എന്നിവയും കലോറി കുറഞ്ഞവയാണ്.

ബ്രോക്കോളി – ഉയർന്ന പോഷക മൂല്യവും കുറഞ്ഞ കലോറിയും ബ്രോക്കോളിയെ പ്രിയപ്പെട്ട താക്കുന്നു. കാൻസറിനെ പ്രതിരോധിക്കാനുള്ള

കഴിവും ബ്രോക്കോളിക്കുണ്ട്. ഭാരം കുറയ്ക്കാനും ബ്രോക്കോളി ഉത്തമമാണ്. ഇതിൽ ധാരാളം നാരു കൾ അടങ്ങിയിരിക്കുന്നു. അതിനാൽ ദഹന വ്യവസ്ഥയുടെ പ്രവർത്തനത്തിനും ഗുണം ചെയ്യും. ഇത് രോഗ പ്രതിരോധശക്തിയും വർദ്ധിപ്പിക്കുന്നു.

തക്കാളി – തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ആഹാരത്തിൽ അല്പം തക്കാളി കൂടി ചേർക്കാം. ഒരു സമീകൃതാഹാരം ആണിത്. ഹൃദ്രോഗത്തെ ഒരു പരിധി വരെ ചെറുക്കാൻ ഇത് സഹായിക്കും. കാൻസറിനെയും തടയാനാകും. ഒരു പഴം ആയും തക്കാളി ഉപയോഗിക്കാം.

കാബ്ബേജ് – വളരെ കുറഞ്ഞ കലോറിയാണ് ഇതിനും. ഹൃദ്രോഗവും ക്യാൻസറും തടയാനും സഹായിക്കുന്നു.

മറ്റൊരു പ്രധാന കാര്യം പച്ചക്കറി സൂപ്പുകൾ, പകുതി വേവിച്ച പച്ചക്കറികൾ എന്നിവയ്ക്കും കലോറി കുറവാണ് എന്നതാണ്.

പഴങ്ങൾ കഴിക്കാം

ആപ്പിൾ -കലോറി കുറഞ്ഞ പഴമാണ് ആപ്പിൾ. ഒട്ടേറെ മിനറ ലുകളും വിറ്റാമിനുകളും ഇതിലുണ്ട്. ആപ്പിൾ ഇഷ്ടമാണോ? അൽപം കൂടുതൽ കഴിച്ചാലും കുഴപ്പമില്ല.

ഓറഞ്ച് – ഇത് വിറ്റാമിൻ സിയാൽ സമ്പന്നമാണ്. കലോറിയും കുറവാണ്. ധാരാളം കഴിക്കാം.

തണ്ണി മത്തൻ – കലോറി കുറഞ്ഞ പഴമാണിത്. ഈ വേനലിൽ തണ്ണിമത്തൻ സുലഭമാണു താനും.

അതു പോലെ അവകാഡോ, മധുരനാരങ്ങ, മാതള നാരങ്ങ , ബ്ലൂ ബെറി, ചെറി, പെയർ, മൂസമ്പി, കമ്പിളിനാരങ്ങ എന്നിവയും കഴിച്ചോളൂ. കലോറിയെക്കുറിച്ച് ചിന്തി ക്കുകയേ വേണ്ട.

ഇലക്കറികൾ

പാലക് ചീര ഇല, ചുവന്ന ചീര ഇല, തഴുതാമ ഇല, പയറില, ഉലുവ ഇല, മുരിങ്ങയില, മത്തൻ ഇല

ഇവയെല്ലാം കലോറി കുറഞ്ഞവയാണ്. ഇവ കറി വച്ചാൽ കൂടുതൽ നല്ലതാണ്.

വിശപ്പ്‌ തോന്നുമ്പോൾ ഈ പറഞ്ഞ ഏതെങ്കിലും പഴങ്ങൾ കഴിക്കാം. കലോറി കുറഞ്ഞ പച്ചക്കറികൾ കൊണ്ടുള്ള സൂപ്പ് /സാലഡ് കഴിക്കാം. അധിക കലോറിയുടെ ആകുലത ഇല്ലാതെ വയർ നിറയും. പോഷകങ്ങളും ലഭിക്കും.

വിവരങ്ങൾക്കു കടപ്പാട്

പ്രീതി ആർ. നായർ

ചീഫ് ക്ലിനിക്കൽ ന്യുട്രിഷനിസ്റ്റ്

എസ് യു ടി ഹോസ്പിറ്റൽ

പട്ടം, തിരുവനന്തപുരം

read more
ആരോഗ്യംഡയറ്റ്ഫാഷൻ

രണ്ട് നേരത്തെ ചോറ് ഒരു നേരമാക്കിയാൽ തന്നെ മാറ്റം കാണാം; ഇങ്ങനെ ഡയറ്റ് സ്വീകരിച്ചു നോക്കൂ; ഫലം ഉറപ്പ്

ഡയറ്റ് തിരഞ്ഞെടുക്കുമ്പോൾ

ശരീരഭാരം കുറയ്ക്കാനായി പല തരത്തിലുള്ള ഡയറ്റുകൾ നമ്മൾ ഉപയോഗിക്കാറുണ്ട്. അവയിൽ ഉൾപ്പെട്ടവയാണ് ലോ കാർബ് ഡയറ്റും ലോ ഫാറ്റ് ഡയറ്റും. ലോ കാർബ് ഡയറ്റും ലോ ഫാറ്റ് ഡയറ്റും രണ്ടു രീതിയിലാണ് ശരീര ഭാരം കുറയ്ക്കുന്നത്. ലോ കാർബ് അഥവാ ലോ കാർബോഹൈഡ്രേറ്റ് ഡയറ്റ് എന്നു പറഞ്ഞാൽ പെട്ടെന്നു അമിതവണ്ണം കുറയ്ക്കാൻ നല്ലതാണ്. കാർബോഹൈഡ്രേറ്റ് അഥവാ അന്നജത്തിന്റെ എൻഡ് പ്രോഡക്റ്റ് ഗ്ലൂക്കോസ് ആണ്. ലോ കാർബ് ഡയറ്റിലൂടെ ശരീരത്തിലെത്തുന്ന ഗ്ലൂക്കോസിന്റെ അളവ് കുറയുമ്പോൾ ശരീരഭാരവും കുറയും. ഉദാഹരണത്തിന് രണ്ട് നേരം ചോറ് കഴിച്ചിരുന്ന വ്യക്തി അതു ഒരു നേരമാക്കിയാൽ തന്നെ വ്യത്യാസം അനുഭവപ്പെടാം. ശരീരഭാരം കുറയാൻ തുടങ്ങും. പ്രത്യേകിച്ചു അടിവയറിലെ കൊഴുപ്പ് കുറയാൻ തുടങ്ങും.

ട്രൈഗ്ലിസറൈഡ് കൂടാൻ പ്രധാന കാരണം കാർബോഹൈഡ്രേറ്റ് കൂടുതൽ കഴിക്കുന്നതാണ്. കാർബോഹൈഡ്രേറ്റ് കുറയ്ക്കുന്നതിലൂടെ കൊളസ്ട്രോൾ നിയന്ത്രിക്കാനും സാധിക്കും. ഉപാപചയ പ്രവർത്തനങ്ങളിലെ തകരാറുകൾ പരിഹരിക്കാനും കഴിയും.

ലോ ഫാറ്റ് ഡയറ്റ്:

കൊഴുപ്പ് പൂർണ്ണമായി ഒഴിവാക്കി കൊണ്ടുള്ള ഡയറ്റ് അത്ര നല്ലതല്ല. ചില കൊഴുപ്പുകൾ നമ്മുടെ ശരീരത്തിനു ആവശ്യമാണ്. നമ്മുടെ ശരീരത്തിനു ഒരു അനുപാതമുണ്ട്. ഏകദേശം 45-55 ശതമാനത്തിന് ഇടയിൽ കാർബോഹൈഡ്രേറ്റ് , 15 ശതമാനം പ്രോട്ടീൻ, 30 ശതമാനം കൊഴുപ്പ് എന്നുള്ളതാണ്. ആ 30 ശതമാനം കൊഴുപ്പിൽ നിന്ന് കുറച്ചു കുറയ്ക്കുന്നത് വണ്ണമുള്ളവരുടെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. കൊഴുപ്പ് കഴിക്കുന്നുണ്ടെങ്കിൽ അതു ആരോഗ്യകരമായ കൊഴുപ്പ് ആയിരിക്കണം. പൂരിത കൊഴുപ്പ് ഒഴിവാക്കി അപൂരിത കൊഴുപ്പ് കഴിക്കാം.

* കാർബോഹൈഡ്രേറ്റ് രണ്ടു തരത്തിൽ ഉണ്ട്. ഒന്ന് കോംപ്ലക്സ് കാർബോഹൈഡ്രേറ്റ്. ധാന്യങ്ങൾ, കിഴങ്ങുവർഗങ്ങളിൽ നിന്ന് ലഭിക്കുന്നത്. രണ്ട് സിംപിൾ കാർബോഹൈഡ്രേറ്റ് അഥവാ സിംപിൾ ഷുഗർ. മധുരമടങ്ങിയ പലഹാരങ്ങൾ, പാനീയങ്ങൾ എന്നിവ. ഇതു നമ്മുടെ ശരീരം പെട്ടെന്നു ആഗിരണം ചെയ്യും. അതിനാൽ തന്നെ സിംപിൾ കാർബോഹൈഡ്രേറ്റ് ആണ് നമ്മൾ കുറയ്ക്കേണ്ടത്. മധുരം കൂടുതലടങ്ങിയ വിഭവങ്ങൾ ഒഴിവാക്കുക. എന്നാൽ പഴങ്ങൾ ഉപയോഗിക്കാം.

* കൊഴുപ്പ് എന്നു പറയുമ്പോൾ എണ്ണയുണ്ട് , കൊഴുപ്പുമുണ്ട്. നെയ്യ്, വെളിച്ചെണ്ണ , പാം ഓയിൽ എന്നിവ പൂരിത കൊഴുപ്പുകളാണ്. അപൂരിത കൊഴുപ്പ് രണ്ട് തരമുണ്ട്. അതിൽ ഒമേഗ 3 ഫാറ്റി ആസിഡുകളാണ് ശരീരത്തിന് നല്ലത്. ഇത് മീൻ, സോയ, സ്പിനച്ച്, രാജ്മ പയർ, കടുക്, ഉലുവ എന്നിവയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇങ്ങനെയുള്ള ഭക്ഷണം നമ്മുടെ ഹൃദയാരോഗ്യം സംരക്ഷിക്കാൻ അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ കൊഴുപ്പ് പൂർണമായും കുറച്ചു കൊണ്ടുള്ള ഡയറ്റ് നല്ലതല്ല. എന്നാൽ ബേക്കറി പലഹാരങ്ങളിലും മറ്റും അടങ്ങിയിട്ടുള്ള ട്രാൻസ് ഫാറ്റ് ഒഴിവാക്കേണ്ടതാണ്.

മുതിർന്ന ഒരു വ്യക്തി പരമാവധി നാല് ടീസ്പൂൺ എണ്ണ മാത്രം ഒരു ദിവസം ഉപയോഗിക്കുക. ജീവിത ശൈലി രോഗമുള്ളവർ വീണ്ടും എണ്ണ അളവ് കുറയ്ക്കേണ്ടി വരും.

* പ്രീഡയബറ്റിസ് അവസ്ഥയിലുള്ളവർക്ക് ജീവിതശൈലീ ക്രമീകരിക്കാൻ സാധിക്കും എന്നതാണ് ലോ കാർബോഹൈഡ്രേറ്റ് ഡയറ്റ് ണ്ട് ഉള്ള മറ്റൊരു ഗുണം. ഇൻസുലിൻ റെസിസ്റ്റൻസ് തടയാൻ ഇത്തരം ഡയറ്റ് സഹായിക്കും.

ശരീരഭാരം കുറയ്ക്കുന്നതോടൊപ്പം പ്രതിരോധശേഷി മെച്ചപ്പെടുത്തുന്ന ഡയറ്റാണ് നമുക്ക് വേണ്ടത്. അതിനു പോഷക ഘടകങ്ങളും സന്തുലിതമായ അളവിൽ വേണം. അത്തരം ഡയറ്റിൽ കാർബോഹൈഡ്രേറ്റിന്റെ അളവ് കുറയ്ക്കാം. കാരണം ശാരീരികാധ്വാനം കുറവുള്ള സമയമാണല്ലോ. ആവശ്യത്തിന് കൊഴുപ്പ് വേണം. പച്ചക്കറികളും പഴങ്ങളും കൂടുതൽ അടങ്ങിയ ഡയറ്റാണ് നല്ലത്.

ഏതൊരു ഡയറ്റിനും ഗുണവും ദോഷവുമുണ്ട്. അതിനാൽ തന്നെ ഒരു പ്രത്യേക ഡയറ്റ് തിരഞ്ഞെടുക്കാതെ നമ്മുടെ ശരീരത്തിനു ചേരുന്ന , ആവശ്യമായ ഘടകങ്ങൾ ഉൾപ്പെടുത്തി ഒരു സയറ്റ് ശീലിക്കുന്നതാണ് നല്ലത്.

വിവരങ്ങൾക്ക് കടപ്പാട്

ഡോ. അനിതാ മോഹൻ

തിരുവനന്തപുരം

read more
ആരോഗ്യംചോദ്യങ്ങൾസ്ത്രീ സൗന്ദര്യം (Feminine beauty)

ഉണ്ടിട്ടു കുളിക്കുന്നവനെ കണ്ടാൽ കുളിക്കണോ?: കുളിക്കും മുൻപ് ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

കുളി ഒരു മന്ത്രവടി പോലെയാണ്. ആകെ ക്ഷീണിച്ച് തളർന്നിരിക്കുമ്പോൾ നല്ല തണുത്തവെള്ളത്തിൽ ഒന്നു കുളിച്ചുനോക്കൂ…ക്ഷീണം എവിടെപോയെന്നു നോക്കേണ്ട. രാത്രി ഇളംചൂടുവെള്ളത്തിൽ കുളിച്ചുവന്ന് പുതപ്പിനടിയിൽ കയറിയാൽ ഉറക്കം എത്ര വേഗമാണ് കണ്ണുകളെ ഊഞ്ഞാലാട്ടുന്നത്…

ദിവസവും കുളിക്കാമോ?

രണ്ടുനേരവും മുങ്ങിക്കുളി നിർബന്ധമായിരുന്നു പഴയതലമുറയിൽ. കുളിച്ചു ശുദ്ധിയാവുക എന്നാണ് പറയാറ്. ശരീരത്തിലെ ഏറ്റവും വിസ്തൃതമായ അവയവമാണ് ചർമം. ചർമം വൃത്തിയായിരിക്കുന്നത് പൊതുവായ ആരോഗ്യത്തിനും നല്ലതു തന്നെ. ദിവസവും കുളിച്ചാൽ ചർമത്തിലെ സ്വതവേയുള്ള എണ്ണമയം നീക്കംചെയ്യപ്പെടുമെന്നു പറയാറുണ്ട്. പക്ഷേ, ആർദ്രതയും ചൂടും കൂടിയ കാലാവസ്ഥയുള്ള നമ്മുടെ നാട്ടിൽ ദിവസവും കുളിക്കുന്നത് നല്ലതാണെന്നാണ് ചർമരോഗവിദഗ്ധരുടെ അഭിപ്രായം. യഥാർഥത്തിൽ കുളിയല്ല, കുളിയ്ക്കാനുപയോഗിക്കുന്ന സോപ്പും മറ്റു സൗന്ദര്യവർധകപദാർഥങ്ങളുടെയും അശ്രദ്ധമായ ഉപയോഗമാണ് ചർമത്തിന് ദോഷം ചെയ്യുന്നത്. അന്തരീക്ഷത്തിലെ പൊടിയും ചേളിയും വിയർപ്പുമായും ചർമത്തിലെ എണ്ണയുമായും ചേർന്ന് മെഴുക്കായിട്ടുണ്ടാകും. ഈ മെഴുക്ക് വെറുംവെള്ളത്തിൽ അലിഞ്ഞുപോകില്ല. ഇതിനെ നീക്കാനാണ് ക്ഷാരസ്വഭാവമുളള സോപ്പുകൾ ഉപയോഗിക്കുന്നത്. സോപ്പുപയോഗം ഏറെ ശ്രദ്ധിച്ചുവേണം. കടുത്തനിറവും രൂക്ഷഗന്ധവുമുള്ള സോപ്പുകൾ ഒഴിവാക്കണം. ശരീരരത്തിന്റെ പിഎച്ച് മൂല്യത്തോട് അടുത്ത പിഎച്ചുള്ള സോപ്പുകളാണ് നല്ലത്.

രാവിലെയോ വൈകുന്നേരമോ?

രാവിലെയുള്ള കുളി ഉണർവിനും ഉന്മേഷത്തിനും രാത്രിയിലെ കുളി സുഖകരമായ ഉറക്കത്തിനു സഹായിക്കും. ശരീരത്തിലെ താപവ്യതിയാനങ്ങൾ സർക്കാഡിയൻ താളക്രമത്തെ സ്വാധീനിക്കുന്നതാണ് കുളി ഇങ്ങനെ വ്യത്യസ്തമായ ഫലം നൽകുന്നതിനു പിന്നിൽ. പൊതുവേ വൈകുന്നേരമാകുമ്പോൾ ശരീരതാപം കുറഞ്ഞുതുടങ്ങും. ഉറങ്ങുന്നതിനു മുമ്പ് കുളിക്കുമ്പോൾ താൽക്കാലികമായി ശരീരോഷ്മാവ് കൂടുമെങ്കിലും തോർത്തിക്കഴിയുമ്പോഴേക്കും ശരീരം തണുത്തു തുടങ്ങും. ഈ സുഖകരമായ തണുപ്പു സർക്കാഡിയൻ താളക്രമത്തെ സ്വാധീനിച്ച് വേഗം ഉറക്കം വരുത്തും. രാവിലെ കുളിക്കുമ്പോൾ ശരീരോഷ്മാവ് കൂടുന്നു. പിന്നീട് നമ്മൾ അന്നന്നത്തെ പ്രവൃത്തികളിൽ വ്യാപൃതരാകുന്നതോടെ ഉറക്കച്ചടവും ആലസ്യവുമകന്ന് ശരീരം ഉന്മേഷം നിറഞ്ഞതാകും. അലർജി പ്രശ്നമുള്ളവർക്ക് പുറത്തുള്ള യാത്ര കഴിഞ്ഞ് വന്നുടനെ കുളിക്കുന്നത് നല്ലതാണ്. പൊടി പോലുള്ള അലർജനുകളെ നീക്കം ചെയ്യാൻ ഇതു സഹായിക്കും.

ഉണ്ടിട്ടു കുളിക്കുന്നവനെ കണ്ടാൽ കുളിക്കണോ?

ഭക്ഷണശേഷം ഉടനെ കുളിക്കുന്നത് ദഹനപ്രക്രിയയെ ബാധിക്കുമെന്നാണ്. ഉണ്ടയുടനെ കുളിക്കുന്നത് വയർ സ്തംഭനം ഉണ്ടാക്കുമെന്ന് ആയുർവേദവും പറയുന്നു. രാവിലെയോ വൈകിട്ട് ആറു മണിക്കു മുമ്പോ കുളിക്കാനാണ് ആയുർവേദം പറയുന്നത്. നട്ടുച്ചയ്ക്കുള്ള കുളി ആയുർവേദപ്രകാരം നിഷിദ്ധമാണ്.

ചൂടുവെള്ളമോ തണുത്തവെള്ളമോ?

ആർത്രൈറ്റിസ് പ്രശ്നമുള്ളവർക്കും സന്ധിവേദനകൾ ഉള്ളവർക്കും വേദനയുള്ള ഭാഗത്ത് ചൂടുവയ്ക്കുമ്പോൾ സുഖം ലഭിക്കും. അതുകൊണ്ടു തന്നെ അവർക്ക് ചൂടുവെള്ളത്തിൽ കുളിയാണ് നല്ലത്. ഏറെ നേരം ഇരുന്നു ജോലിമൂലം ശരീരവേദനയുള്ളവർ, ശരാരീരികാധ്വാനം കൂടുതലുള്ളവർ, അലർജി, ജലദോഷം, മൂക്കടപ്പ് പോലെ ചെറിയ ദേഹാസ്വാസ്ഥ്യമുള്ളവർ തുടങ്ങിയവർക്ക് ചൂടുവെള്ളത്തിൽ കുളി വേദനയും ആയാസവും അകറ്റും. അസുഖം മാറിക്കഴിഞ്ഞുള്ള ആദ്യകുളി ചെറുചൂടുവെള്ളത്തിൽ ആക്കുന്നതാണ് നല്ലത്. ഇത് രക്തക്കുഴലുകൾ വികസിക്കാനും ശരീരത്തിലെ രക്തയോട്ടം നന്നായി നടക്കാനും സഹായിക്കും. നല്ല ചൂടുള്ള വെള്ളം ദേഹത്ത് ഒഴിച്ചു കുളിക്കുന്നത് ചർമത്തിനു കേടുവരുത്തും. ഇളം ചൂടുവെള്ളമാണ് നല്ലത്. തല കഴുകാനുള്ള വെള്ളത്തിന് നേരിയ ചൂടേ പാടുള്ളു

രോഗങ്ങളും കുളിയും

കുളിക്കരുതാത്ത സാഹചര്യങ്ങളുമുണ്ട്. ജലദോഷം, കണ്ണിന് അസുഖം, ചെവിപഴുപ്പ്, ദഹനക്കേടുപോലെ വയറിന് അസ്വാസ്ഥ്യം വരുക തുടങ്ങിയുള്ള രോഗാവസ്ഥകളിൽ കുളിക്കാത്തതാണ് നല്ലത്. വാതരോഗങ്ങളുടെ ചികിത്സാസമയത്ത് ആയുർവേദം കുളി നിർദേശിക്കാറില്ല. രോഗങ്ങൾ തടയാനുള്ള മാർഗമായും ചില പ്രത്യേക കുളികൾ പറഞ്ഞുകാണാറുണ്ട്. വായിൽ വെള്ളം നിറച്ചുപിടിച്ച് കുളിച്ചാൽ ജലദോഷമകറ്റാമെന്നത് ഉദാഹരണം. പക്ഷേ, ഇതിനൊന്നും ശാസ്ത്രീയമായി അടിസ്ഥാനം ഉള്ളതായി കാണുന്നില്ല.

തല മാത്രം കുളിച്ചാൽ

തല ഉൾപ്പെടെ കഴുകുന്നതാണ് കുളി കൊണ്ടുദ്ദേശിക്കുന്നത്. അതാണ് ഉത്തമവും. മേൽ മാത്രം കഴുകിയാൽ തലയിലെ വിയർപ്പു താഴ്ന്ന് നീർക്കെട്ടു വരാൻ സാധ്യതയുണ്ട്. അതുകൊണ്ട് മേൽമാത്രം കഴുകിയാലും തലയിൽ രാസ്നാദിചൂർണം പുരട്ടണം. തലയിലാണോ ദേഹത്താണോ ആദ്യം വെള്ളമൊഴിക്കേണ്ടത് എന്നുള്ള ചർച്ചകളുമുണ്ട്. അതിനു പ്രത്യേകിച്ച് നിയമമൊന്നുമില്ല. തല ആദ്യം കഴുകിയാലും കഴുകിക്കഴിഞ്ഞാലുടൻ തോർത്തി നനവു മാറ്റണം എന്നു മാത്രം.

ഔഷധക്കുളി

കോംപ്ലിമെന്ററി തെറപ്പീസ് ഇൻ മെഡിസിൻ എന്ന ജേണൽ പറയുന്നത് ഒരാഴ്ച തുടർച്ചയായി, ദിവസവും ചൂടുവെള്ളത്തിൽ മുങ്ങിക്കിടക്കുന്നത് ഉത്കണ്ഠ കുറയ്ക്കുന്നതിൽ മരുന്നിനേക്കാൾ ഫലം ചെയ്യുമെന്നാണ്. എസൻഷ്യൽ ഒായിലുകൾ പുരട്ടുന്നതും ശരീരത്തിന്റെ പിരിമുറുക്കങ്ങൾ അയച്ച് ശാന്തമാക്കും. ചർമം ചൊറിയുകയോ തൊലി ഇളകിപ്പോരുകയോ ചെയ്യുന്ന പ്രശ്നമുള്ളവർ ചെറുചൂടുവെള്ളത്തിൽ ഒലീവ് എണ്ണയോ വെളിച്ചെണ്ണയോ രണ്ടു ടേബിൾസ്പൂൺ ഒഴിച്ച് കുളിക്കുക.

വരണ്ട ചർമമുള്ളവർക്ക് ഒാട്സ് ഗുണകരമായിരിക്കും. ഒരു സോക്സ് മുക്കാൽ ഭാഗവും ഒാട്സ് എടുക്കുക. ഇതു മുറുക്കിക്കെട്ടി ബാത്ടബിലെ ചൂടുവെള്ളത്തിലിട്ട് അതിൽ 10–15 മിനിറ്റ് മുങ്ങിക്കിടന്നാൽ വരണ്ട ചർമം മൃദുവാകും.

വിവരങ്ങൾക്ക് കടപ്പാട്

ഡോ. സരിൻ, ചർമരോഗവിദഗ്ധൻ, മെഡി. കോളജ്, തൃശൂർ

ഡോ. ഐഷ പി.ജി., കാരിത്താസ് ആയുർവേദ ക്ലിനിക്, കോട്ടയം

read more
ആരോഗ്യംഉദ്ധാരണംകൊറോണഗര്‍ഭധാരണം (Pregnancy)രതിമൂര്‍ച്ഛലൈംഗിക ആരോഗ്യം (Sexual health )വന്ധ്യതവൃക്തിബന്ധങ്ങൾ Relationship

നല്ല സെക്സ് വേദനസംഹാരി, രക്തസമ്മർദ്ദവും കുറയ്ക്കും: ലൈംഗികതയുടെ 10 ഗുണവശങ്ങൾ

രതി എപ്പോഴാണ് അധികമാകുന്നത്? കഴിക്കുന്ന ആഹാരത്തിന്റെ അളവ് പോലെ തന്നെ ഓരോ വ്യക്തിക്കും ലൈംഗിക പ്രവർത്തികളുടെ അളവ് വ്യത്യസ്തം ആണ്. പങ്കാളിയുടെ ശാരീരികശേഷി, ലൈംഗികതാല്പര്യം, ലൈംഗിക കാഴ്ചപ്പാട് എന്നിങ്ങനെ പല ഘടകങ്ങളും അതിനെ സ്വാധീനിക്കുന്നുണ്ട്. രതിയുടെ ആധിക്യം മൂലം, തന്റെയോ പങ്കാളിയുടേയോ ദൈനംദിന ജീവിതത്തെ പ്രതികൂലമായി ബാധിക്കുകയോ മാനസികവും ശാരീരികവും ആയ ബുദ്ധിമുട്ടുകൾ ഉണ്ടാവുകയോ ചെയ്യുമ്പോഴാണ് ലൈംഗിക പ്രവർത്തി അധികമായതായി കണക്കാക്കുന്നത്.

അമിതമാകുന്ന ആസക്തി

എപ്പോഴും ലൈംഗിക ചിന്തയിലും ഭാവനകളിലും മുഴുകിയിരിക്കുകയും അതുമൂലം ലൈംഗിക ഉണർവുകളെ നിയന്ത്രിക്കാനാകാതെ നിർബന്ധിതമായി (Compulsive) ലൈംഗിക പ്രവർത്തികളിൽ ഏർപ്പെടുന്ന അവസ്ഥയാണ് അമിതലൈംഗിക ആസക്തി (Hyper Sexuality). ഇതുമൂലം ജോലി നഷ്ടം മുതൽ സാമ്പത്തിക നഷ്ടം വരെ വിവിധങ്ങളായ പ്രശ്നങ്ങളെ ആ വ്യക്തി നേരിടേണ്ടിവരാം. ബന്ധങ്ങളിലെ ഉലച്ചിലും വേർപിരിയലും ഇക്കൂട്ടരിൽ കൂടുതലാണ്. മാത്രമല്ല ലൈംഗിക ബന്ധത്തിൽ കൂടി പകരുന്ന രോഗങ്ങൾ, നേരിട്ടുള്ള ലൈംഗിക പീഡനങ്ങൾ മൂലമോ, കുറ്റകരമായ സൈബർ സെക്സിൽ ഏർപ്പെടുകയോ ചെയ്തുണ്ടാകുന്ന നിയമ പ്രശ്നങ്ങൾ, മാനസിക പിരിമുറുക്കം ഇങ്ങനെ ഒട്ടേെറ പ്രശ്നങ്ങളിലൂെട അവർ കടന്നുപോകാം. ഇതിനു പുറമേ മാനസികമായ ഏകാഗ്രത, പഠനശേഷി എന്നിവയേയും ബാധിക്കാം

ലൈംഗികാസക്തി അമിതമാകുന്നതിനു പല കാരണങ്ങളുമുണ്ട്. തലച്ചോറിലെ സെറടോണിൻ, ഡോപ്പമിൻ, നോർ എപിനെഫ്രിൻ തുടങ്ങിയ ചില രാസവസ്തുക്കളുടെ അസന്തുലിതാവസ്ഥയാണ് ഒരു കാരണം.

മറ്റുള്ളവ: ∙ അപസ്മാരം, ഡിമെൻഷ്യ, പാർക്കിൻസൺസ് എന്നീ രോഗങ്ങൾക്കു നൽകുന്ന ചില മരുന്നുകൾ, തലച്ചോറിന്റെ മുൻഭാഗത്തിലെ (frontal lobe ) പരിക്കുകൾ.

∙ മനോരോഗങ്ങൾ – ബൈപോളാർ ഡിസോർഡർ (bipolar disorder), ഒബ്‌സസ്സിവ് കംപൽസീവ് ഡിസോർഡർ (OCD), അഡൽറ്റ് അറ്റൻഷൻ െഡഫിസിറ്റ് ഡിസോഡർ.

അമിത ലൈംഗികത ഉണ്ടെന്നു മനസ്സിലായാൽ നിയന്ത്രിക്കുന്നതിനായി കാരണം മനസ്സിലാക്കി അതനുള്ള ലൈംഗികചികിത്സകളും തെറപ്പികളും വേണം.

രതിയുടെ ഗുണവശങ്ങൾ

അമിത രതി നന്നല്ലെങ്കിലും ആരോഗ്യകരമായ ലൈംഗിക ബന്ധത്തിന് ശാരീരികമായും മാനസികമായും ഒട്ടേറെ ഗുണവശങ്ങളുണ്ട്. അവ ഇനി പറയാം.

∙ ആരോഗ്യകരമായ ലൈംഗികത, ലൈംഗിക താൽപര്യം മെച്ചപ്പെടുത്തുന്നു. ലൈംഗികബന്ധം, യോനീഭാഗത്തേക്കും ലിംഗത്തിലേക്കും ഉള്ള രക്തഓട്ടവും അവിടുത്തെ പേശികളുടെ ദൃഢതയും ഇലാസ്തികതയും വർധിപ്പിക്കുന്നു.

∙ സ്ത്രീകളുടെ മൂത്രാശയ പേശികളുടെ ശക്തി വർധിപ്പിക്കുന്നു. തന്മൂലം നിയന്ത്രണമില്ലാതെ മൂത്രം പോകുന്ന അവസ്ഥ (ഇൻകോണ്ടിനൻസ്) ഉണ്ടാകുന്നതു തടയാൻ സാധിക്കും

∙ രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു

∙ ഹൃദയ രക്തധമനികളുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനാൽ ഹൃദയാഘാതം ഉണ്ടാകുന്നതിനുള്ള സാധ്യത കുറയ്ക്കുന്നു.

∙ പതിവായി സ്ഖലനം ഉള്ളതിനാൽ പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ അർബുദ സാധ്യത കുറയുന്നു

∙ പതിവായ ലൈംഗിക ബന്ധം മൂലം ഓക്സിടോസിൻ എന്ന ഹോർമോൺ ഉല്പാദിപ്പിക്കപ്പെടുകയും, അത് പ്രണയവും മാനസിക ഐക്യവും വർധിപ്പിക്കുന്നു

∙ തൃപ്തമായ ലൈംഗിക ബന്ധം, ശാന്തമായ നിദ്ര നൽകുന്നു.

∙ വേദന സംഹാരിയായി പ്രവർത്തിക്കുന്നു. രതിമൂർച്ഛ, മറ്റു ശാരീരിക വേദനകളെ കുറയ്ക്കുന്നു.

സെക്സും ഊർജനഷ്ടവും

സാധാരണ ഒരു ലൈംഗികവേഴ്ചയിൽ സ്ത്രീകൾ 213 കാലറിയും പുരുഷൻ 276 കാലറി ഊർജവും വിനിയോഗിക്കുമെന്നാണ് പഠനം. ഇത് ഏതാണ്ട് അരമണിക്കൂർ നേരം കുറഞ്ഞ വേഗത്തിൽ ഒാടുന്നതിനു തുല്യമാണ്. അതുകൊണ്ടാണ് മികച്ച വ്യായാമത്തിനു തുല്യമാണ് സെക്സ് എന്നു പറയുന്നത്. അതിലൈംഗികതയുള്ളവരിൽ നഷ്ടപ്പെടുന്ന കാലറി കൂടാം.

ഹൃദ്രോഗങ്ങളും രതിയും

ലൈംഗികപ്രവർത്തികൾ താൽകാലികമായി ഹൃദയമിടിപ്പ് കൂട്ടുകയും രക്തസമ്മർദ്ദം വർധിപ്പിക്കുകയും ചെയ്യും. ഇത് രോഗാവസ്ഥ വഷളാക്കാൻ സാധ്യത ഉള്ള ഹൃദ്രോഗികൾ രതിയിൽ നിന്നും വിട്ടു നിൽക്കുന്നതാണ് നല്ലത്.

സാധാരണയായി പടിക്കെട്ടുകൾ കയറുവാനും ഒന്ന് രണ്ടു കിലോമീറ്ററുകൾ നടക്കുവാനും ചെറു വേഗത്തിൽ ഓടാനും സാധിക്കുന്നതും ചികിത്സിക്കുന്ന ഡോക്ടർ അതിന് അനുമതി നൽകിയിട്ടുമുള്ള രോഗികൾക്ക് സാധാരണമായ രതിയിൽ ഏർപ്പെടാം.

ഹാർട്ട് ഫെയ്‌ലിയർ, ആൻജിയോപ്ലാസ്റ്റി കഴിഞ്ഞ രോഗികൾ, കൊറോണറി ആർട്ടറി ഡിസീസസ് രോഗികൾ എന്നിവർ ചികിൽസിക്കുന്ന ഡോക്ടറുടെ ഉപദേശപ്രകാരം മാത്രമേ ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ പാടുള്ളൂ.

ഹൃദ്രോഗം ഉള്ളവർ സെക്സിൽ ഏർപ്പെടുമ്പോൾ‌ നെഞ്ചു വേദന, ശ്വാസം മുട്ടൽ, ക്രമാതീതമായതോ ക്രമം തെറ്റിയതോ ആയ നെഞ്ചിടിപ്പ്, ഓക്കാനം, നെഞ്ചെരിച്ചിൽ, നെഞ്ചിൽ ഭാരം തുടങ്ങിയവ തോന്നിയാൽ ഡോക്ടറുടെ പരിശോധനയ്ക്ക് ശേഷം മാത്രമേ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാവൂ.

ഗർഭാവസ്ഥയിൽ

സാധാരണഗതിയിൽ ഗർഭാവസ്ഥയിൽ രതി പൂർണമായും ഒഴിവാക്കേണ്ട ആവശ്യം ഇല്ല. പക്ഷെ ജാഗ്രതയോടുകൂടി വേണം ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ. അവസാന മാസങ്ങളിൽ സ്തനങ്ങളിലെ ഉത്തേജനവും രതിമൂർച്ഛയും ഗർഭപാത്രത്തിൽ മുറുക്കം (contractions) ഉണ്ടാക്കും. ഇത് ദിവസം തികയാതെയുള്ള പ്രസവം സാധ്യത ഉണ്ടാക്കാം. മാത്രമല്ല ഗർഭാവസ്ഥയിൽ യോനിയിൽ കൂടി രക്തം വരുകയാണെങ്കിലോ നേരത്തെ ദിവസം തികയാതെ പ്രസവിച്ച ചരിത്രം ഉണ്ടെങ്കിലോ ഗർഭാശയമുഖം നേരത്തെ തുറക്കുകയോ ചെയ്താലും ലൈംഗിക ബന്ധം പാടില്ല.

ലൈംഗിക ശുചിത്വം

ആരോഗ്യപരമായ ലൈംഗിക ജീവിതത്തിനു ലൈംഗിക അവയവങ്ങൾ വൃത്തിയായി സൂക്ഷിക്കണം.

∙ അഗ്രചർമം നീക്കം (circumcision) ചെയ്തിട്ടില്ലാത്ത പുരുഷന്മാര്‍ ലിംഗാഗ്ര ചർമം പിന്നിലേക്കാക്കി ഉള്‍ഭാഗവും കഴുകുക.

∙ സ്ത്രീകളെ സംബന്ധിച്ച് ലൈംഗികാവയവം കഴുകുന്ന ദിശ പ്രധാനമാണ്. യോനിയില്‍ നിന്ന് ഗുദത്തിലേക്ക് എന്ന രീതിയില്‍ വേണം കഴുകാന്‍. ഗുദത്തില്‍ നിന്ന് യോനിയിലേക്കും മൂത്രനാളിയിലേക്കും രോഗാണുക്കള്‍ പ്രവേശിക്കുന്നത് കാരണം മൂത്രത്തിലും യോനിയിലും അണുബാധ വരുന്നതു തടയുവാനാണ് ഇപ്രകാരം കഴുകേണ്ടത്. യോനിയിൽ സോപ്പ് ഉപയോഗിച്ച് കഴുകുവാൻ പാടില്ല.

∙ ലൈംഗികാവയവങ്ങൾക്കു ചുറ്റുമുള്ള മുടി വെട്ടിയൊതുക്കി വയ്ക്കുന്നത് ചൂടുകാലങ്ങളിൽ വിയർപ്പിനാലുള്ള അണുബാധ തടയും.

∙ നഖങ്ങൾ വെട്ടി വൃത്തിയാക്കി വയ്ക്കുക. രതിക്രീഡയിൽ നഖക്ഷതം ഏൽക്കുന്നതും അണുബാധ ഉണ്ടാകുന്നതും തടയാം.

∙ ലൈംഗിക ബന്ധത്തിനു മുൻപും ശേഷവും വെള്ളവും സോപ്പും ഉപയോഗിച്ച് ശരീരം വൃത്തിയാക്കേണ്ടത് ദുർഗന്ധം ഒഴിവാക്കാൻ അത്യാവശ്യം ആണ്. ശരീര ദുർഗന്ധം, ലൈംഗിക ഉണർവിനെ കെടുത്തിക്കളയും

കോവിഡ് കാലത്തെ രതി

കോവിഡ് കാലഘട്ടത്തിൽ ലൈംഗിക ജീവിതത്തിൽ പല മുൻകരുതലുകളും എടുക്കേണ്ടതുണ്ട്.

∙ ഈ സമയം കൂടുതൽ പേരും വീട്ടിലിരുന്നു ജോലി ചെയ്യുന്നതിനാൽ സാധാരണയേക്കാൾ കൂടുതൽ ആവർത്തി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനുള്ള സാധ്യതയും അപ്രതീക്ഷിതമായി ഗർഭം ധരിക്കാനും സാധ്യതയുണ്ട്. അതിനാൽ ഗർഭനിരോധന മാർഗങ്ങൾ വേണ്ടവിധം ഉപയോഗപ്പെടുത്തുക.

∙ കഴിയുന്നതും ജീവിത പങ്കാളിയുമായി മാത്രം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുക.

∙ ഏറ്റവും സുരക്ഷിതമായ ലൈംഗിക പ്രവർത്തി സ്വയംഭോഗം ആണ്. എന്നാല്‍ സ്വയംഭോഗത്തിന് ഉപയോഗിക്കുന്ന പാവകളും മറ്റുപകരണങ്ങളും (Sex Toys & Aids) മറ്റുള്ളവരും ആയി പങ്കു വയ്ക്കാതിരിക്കുകയും ഓരോ തവണയും ഉപയോഗിക്കുന്നതിനു മുൻപ് വൃത്തിയാക്കുകയും വേണം.

∙ മറ്റു വ്യക്തികളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ മാസ്ക്കും ഉറയും ഉപയോഗിക്കുക. ശ്വാസകോശ സ്രവങ്ങളിൽ നിന്നും ആണ് കോവിഡ് 19 പകരുന്നത്. എന്നാല്‍ ചില പഠനങ്ങളിൽ ശുക്ലത്തിൽ കൂടിയും പകരാനുള്ള സാദ്ധ്യതകൾ പറയുന്നുണ്ട്.

∙ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിനു മുൻപും ശേഷവും ശരീരം സോപ്പ് ഉപയോഗിച്ച് നല്ലവണ്ണം കഴുകണം.

ഓൺലൈൻ കൺസൽട്ടേഷൻ

കോവിഡ് കാലത്തെ ലൈംഗിക പ്രശ്നങ്ങൾക്ക് കഴിയുന്നതും ആശുപത്രികളിലോ ഡോക്ടറുടെ അടുത്തോ നേരിട്ട് ചികിത്സ തേടാതിരിക്കുന്നതാണ് നല്ലത്. ലൈംഗിക കൗൺസിലിങ്, മരുന്നുകൾ ആവശ്യമുണ്ടെങ്കിൽ വാങ്ങാനായി ഡിജിറ്റൽ പ്രിസ്ക്രിപ്ഷൻ എന്നിവയെല്ലാം ഇന്ന് ഓൺലൈൻ കൺസൽറ്റേഷൻ വഴി ലഭിക്കും.

മരുന്നുകളും സെക്സും

ലൈംഗിക ശേഷി മെച്ചപ്പെടുത്തുന്ന മരുന്നുകളെന്നു കേൾക്കുമ്പോൾ എല്ലാവരുടേയും മനസ്സിലെത്തുക വയാഗ്ര, അല്ലെങ്കിൽ സിൽഡനാഫിൽ സിട്രേറ്റ് എന്ന മരുന്നാണ്. ലിംഗത്തിലേക്കുള്ള രക്തയോട്ടക്കുറവു മൂലം ഉണ്ടാകുന്ന ഉദ്ധാരണപ്രശ്നങ്ങൾക്കുള്ളതാണ് ഈ മരുന്ന്. ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ വഴി മാത്രം നൽകാൻ പാടുള്ള മരുന്നുകളുടെ ഗണത്തിൽ ഉൾപ്പെട്ടതാണ് ഇവ.

ശരിയായ രോഗനിർണയം നടത്താതെ, രഹസ്യമായി, തെറ്റായ അളവിലും തെറ്റായ രീതിയിലും ഈ മരുന്ന് ഉപയോഗിച്ചാൽ ഗുരുതര പാർശ്വഫലമുണ്ടാകാം. ചില ഹൃദ്രോഗമരുന്നുകൾ, മദ്യം എന്നിവയ്ക്കൊപ്പം കഴിച്ചാൽ ഈ മരുന്ന് കാഴ്ച നഷ്ടപ്പെടുത്താനോ മരണം വരെ വരുത്താനോ കാരണമാകാം.

നമ്മൾ സാധാരണ ഉപയോഗിക്കുന്ന ചില മരുന്നുകൾ ലൈംഗികതാൽപര്യം മുതൽ ഉദ്ധാരണത്തെ വരെ പ്രതികൂലമായി ബാധിക്കാം. അമിത രക്തസമ്മർദത്തിനുപയോഗിക്കുന്ന ചില മരുന്നുകൾ (Atenol, Nefedipine), വിഷാദരോഗത്തിനു കഴിക്കുന്ന മരുന്നുകളിൽ (Carbamazepine, Benzodiazepines, Fluoxetine)ചിലതൊക്കെ ലൈംഗികതയെ ബാധിക്കാം.

അതുപോലെ പ്രോസ്റ്റേറ്റ് വീക്കത്തിന് കഴിക്കുന്ന Fenasteride അലർജിക്കുള്ള Diphenhydramine കീമോ തെറപ്പിക്ക് ഉപയോഗിക്കുന്ന വിവിധ മരുന്നുകൾ എന്നിവ ലൈംഗികശേഷിയെയും താൽപര്യത്തെയും കുറയ്ക്കാം. മരുന്നുകൾ ലൈംഗികതയെ ബാധിക്കുന്നതായി തോന്നിയാൽ അക്കാര്യം ഡോക്ടറോട് തുറന്നു പറഞ്ഞ് പരിഹാരം തേടണം.

വിവരങ്ങൾക്ക് കടപ്പാട്:

ഡോ. അജിത് ചക്രവർത്തി

സീനിയർ കൺസൽറ്റന്റ് ഇൻ റിപ്രൊഡക്ടീവ് &
സെക്‌ഷ്വൽ മെഡിസിൻ,
തിരുവനന്തപുരം

read more
Parentingചോദ്യങ്ങൾവൃക്തിബന്ധങ്ങൾ Relationship

‘മക്കളുടെ മുന്നിൽ വച്ച് ഭാര്യയെ ‘എടീ പോടീ’ എന്ന് വിളിക്കരുത്’; കുട്ടികൾ നന്നായി വളരാൻ ചെയ്യരുതാത്ത 10 കാര്യങ്ങൾ

അനുഭവങ്ങളിലൂടെയാണു കുട്ടികൾ പഠിക്കുന്നത്. കുട്ടികളുടെ മസ്തിഷ്കം വളരുന്നതും അവർ ഏതു തരത്തിലുള്ള അനുഭവങ്ങളിലൂടെയാണ് കടന്നുപോകുന്നത് എന്നതനുസരിച്ചാണ്. നല്ല അനുഭവങ്ങൾ നല്ല രീതിയിലുള്ള വളർച്ചയ്ക്കു സഹായകമാകുന്നു. മോശം അനുഭവങ്ങൾ അനാരോഗ്യകരമായ വളർച്ചയ്ക്ക് കാരണമാകുന്നു. ‘നല്ലകാലം വന്നു കാണാൻ, നല്ലതാക്കി െചാല്ലെടോ നീ’ എന്ന് കവി പി.പി. രാമചന്ദ്രൻ.

കുടുംബത്തിൽ നല്ല അനുഭവങ്ങൾ ഉണ്ടാകുക എന്നതു വളരെ പ്രധാനമാണ്. പഴയ വലിയ കുടുംബങ്ങളിൽ കുട്ടികൾക്ക് മാതൃകയാകാൻ പലരുണ്ടാകും. എന്നാൽ ഇന്നത്തെ ചെറിയ കുടുംബങ്ങളിൽ, മിക്കപ്പോഴും അമ്മയും അച്ഛനും മാത്രമാണ് കുഞ്ഞുങ്ങൾക്ക് മാതൃക (റോൾ മോഡൽ). പുസ്തകപഠനത്തിലും പരീക്ഷകൾക്കായുള്ള തയാറെടുപ്പിലും മാത്രം ശ്രദ്ധയാകുമ്പോൾ കുട്ടികളുടെ അനുഭവലോകം വീട്ടിനുള്ളിൽ മാത്രമായി ചുരുങ്ങുന്നു. ഇത് അച്ഛന്റെയും അമ്മയുടെയും ഉത്തരവാദിത്തം കൂടുന്നു; നല്ല കുടുംബാന്തരീക്ഷം കൂടുതൽ പ്രധാനപ്പെട്ടതാകുന്നു.

കുട്ടികളുടെ മുന്നിൽ ഒഴിവാക്കേണ്ട കുറച്ചു കാര്യങ്ങളാണു താഴെ പറയുന്നത്. പട്ടാളച്ചിട്ടയോടെ ഇതൊക്കെ പാലിക്കണമെന്നല്ല, കുട്ടികളുടെ മുന്നിൽ കുറച്ചുകൂടെ ശ്രദ്ധയോടെ െപരുമാറണമെന്നാണ് ഉദ്ദേശിക്കുന്നത്.

1. എപ്പോഴും കുറ്റം പറയരുത്, ചീത്ത വിളിക്കരുത്

കുട്ടികളിൽ കുറ്റം മാത്രം കാണുകയും പറയുകയും ചെയ്യുന്നതു ശരിയല്ല. തെറ്റുകൾ ചൂണ്ടിക്കാട്ടേണ്ടതുണ്ട്.എ ന്നാൽ അതു കുട്ടികളിൽ ആത്മവിശ്വാസക്കുറവും അവമതിപ്പും ഉണ്ടാകുന്ന തരത്തിലാകരുത്. നല്ലത് അംഗീകരിക്കാനും പ്രോത്സാഹിപ്പിക്കാനും രക്ഷിതാക്കൾക്കു കഴിയണം. മലയാളത്തിൽ ‘നല്ലത്’ എന്നു പറയുന്നതിനുള്ള വാക്കുകൾ തന്നെ കുറവാണ്. നമ്മുടെ ഭാഷയിൽ തന്നെ നല്ലത് അംഗീകരിക്കുന്നതിനുള്ള പുതിയ വാക്കുകൾ ഉണ്ടാകേണ്ടതുണ്ട്. സ്നേഹിക്കുന്നതുകൊണ്ടു കുട്ടികൾ വഷളാകില്ല. സ്േനഹത്തിനും അതിരുകൾ ഉണ്ട് എന്ന് കുട്ടികൾ അറിയണം എന്നുമാത്രം.കുട്ടികളുടെ മുന്നിൽവച്ചു മോശം ഭാഷ ഉപയോഗിക്കുന്നതും ‘ചീത്ത’ വാക്കുകൾ പറയുന്നതും കഴിയുന്നത്ര ഒഴിവാക്കുക.

കുട്ടികളുടെ ഭാഷ പ്രത്യേകിച്ചും ചെറിയ കുട്ടികളുടെ ഭാഷ രൂപപ്പെടുന്നത് കുടുംബാന്തരീക്ഷത്തിൽ നിന്നാണ്. ചീത്ത വാക്കുകൾ കുട്ടികൾ പറയുന്നതു മുതിർന്നവർ പറയുന്നതു കേട്ടിട്ടാണ്. മാന്യമായ, സംസ്കാരമുള്ള ഭാഷ കുട്ടികൾക്കുണ്ടാകണം. മാന്യമായ ഭാഷ എന്നതിനർഥം ‘അച്ചടിഭാഷ’ എന്നല്ല.

അഭിപ്രായവ്യത്യാസങ്ങൾ പരസ്പരബഹുമാനത്തോടെ എങ്ങനെ പ്രകടിപ്പിക്കാൻ കഴിയും എന്നും എങ്ങനെ സമവായത്തിലെത്താൻ കഴിയും എന്നും കുട്ടികൾ കണ്ടറിയേണ്ടതുണ്ട്.അച്ഛനമ്മമാരിൽ ഒരാൾ മറ്റേയാളുടെ ആഗ്രഹങ്ങൾക്കും അഭിപ്രായങ്ങൾക്കും വിലകല്പിക്കാതെ, ഏകാധിപത്യപരമായ രീതിയിൽ അഭിപ്രായങ്ങളും തീരുമാനങ്ങളും അടിച്ചേല്പിക്കുന്നത് കുട്ടികൾക്കു തെറ്റായ സന്ദേശം ആണു നൽകുക. ജനാധിപത്യത്തിന്റെ ബാലപാഠങ്ങൾ കുട്ടികൾ അറിഞ്ഞു തുടങ്ങേണ്ടത് കുടുംബാന്തരീക്ഷത്തിൽ നിന്നാണ്.

2. സ്ത്രീകളെ അധിക്ഷേപിക്കരുത്

കുട്ടികളുടെ മുന്നിൽ വച്ചു സ്ത്രീകളെക്കുറിച്ചു മോശമായി സംസാരിക്കുന്നതും െെലംഗികച്ചുവയോടെ സംസാരിക്കുന്നതും തീർത്തും ഒഴിവാക്കേണ്ടതാണ്. അച്ഛൻ അമ്മയെ, സഹോദരിയെ ‘എടീ പോടീ’ എന്നു വിളിക്കുമ്പോൾ അതാണ് കുട്ടികൾ പഠിക്കുന്നത്. ‘ആൺകുട്ടി’, ‘പെൺകുട്ടി’ എന്നു പക്ഷപാതം കാണിക്കുന്നത് ഒഴിവാക്കുക. ജൻഡർ ഇക്വാലിറ്റി (Gender Equality)യുടെ പാഠങ്ങൾ കുട്ടികൾ വീട്ടിൽ നിന്നാണു പഠിച്ചുതുടങ്ങേണ്ടത്.

3. പറയുന്നത് തന്നെ പ്രവർത്തിച്ചു കാണിക്കുക

കുട്ടികളോട് ഒന്നു പറയുകയും അതിനെതിരായി പ്രവർത്തിക്കുകയും ചെയ്യുന്നതു തെറ്റായ സന്ദേശമാണു നൽകുക.പറയുന്നതു പ്രവർത്തിയിലും കാണേണ്ടതുണ്ട് എന്നാണു കുട്ടികൾ അറിയേണ്ടത്. കളവു പറയരുത് എന്നു പഠിപ്പിക്കുകയും എന്നാൽ കുട്ടികളുടെ മുന്നിൽവച്ച് ആവശ്യത്തിന് കളവു പറയുകയും ചെയ്യുമ്പോൾ കുട്ടികൾ പഠിക്കുന്നത് ആവശ്യത്തിനു കളവുചെയ്യുന്നതിൽ തെറ്റില്ല എന്നാണ്.

4. പ്രായമായവരോട് മോശമായി പെരുമാറരുത്

പ്രായമായ ആളുകളോട് (വീട്ടിലും പുറത്തും) മോശം ഭാഷയിൽ സംസാരിക്കുകയും മോശമായ രീതിയിൽ പെരുമാറുകയും ചെയ്യരുത്. അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും കുട്ടിയുടെ മുൻപിൽ വച്ച് അതു പറയാതിരിക്കുക. പ്രായമായ ആളുകളെ ബഹുമാനിക്കാനും അവർക്ക് അർഹമായ, ആവശ്യമായ പരിഗണന നൽകാനും കുട്ടികൾക്കു കഴിയണം. അതു വീട്ടിലുള്ളവരോടു മാത്രമല്ല, പൊതുസ്ഥലങ്ങളിലും പ്രായമുള്ള ആളുകളോട് മര്യാദയോടെയും സ്നേഹത്തോടെയും പെരുമാറേണ്ടത് ഉണ്ടെന്നു കുട്ടികൾ അറിയണം.

5. വൈകല്യമുള്ളവരെ പരിഹസിക്കരുത്

കുട്ടികളുടെ മുന്നിൽവച്ച് ഒരിക്കലും ശാരീരിക െെവകല്യങ്ങൾ ഉള്ളവരോടും മാനസിക െെവകല്യങ്ങൾ ഉള്ളവരോടും േമാശമായി പെരുമാറുകയും പരിഹസിച്ചു സംസാരിക്കുകയും ചെയ്യാൻ പാടില്ല. കുരുടൻ, പൊട്ടൻ എന്നിങ്ങനെയുള്ള പദപ്രയോഗങ്ങളും ഒഴിവാക്കണം.

പ്രായമുള്ളവരോടും െെവകല്യങ്ങൾ ഉള്ളവരോടും ദുർബലരോടും എങ്ങനെ പെരുമാറുന്നു എന്നതാണ് ഒരു സമൂഹത്തിന്റെ സംസ്കാരത്തിന്റെ അളവുകോൽ എന്നു കുട്ടികളെ പഠിപ്പിക്കണം. ഇത്തരം വൈകല്യങ്ങളെ സൂചിപ്പിക്കുന്ന ശരിയായ പദപ്രയോഗങ്ങൾ ചെറുപ്പത്തിലെ തന്നെ പഠിപ്പിക്കുക.

6. മൃഗങ്ങളോടും പക്ഷികളോടും ക്രൂരത പാടില്ല

പക്ഷികൾ, മൃഗങ്ങൾ–മറ്റു ജീവികളോട് കുട്ടികളുടെ മുന്നിൽ വച്ചു ക്രൂരമായി പെരുമാറുന്നത് ഒഴിവാക്കുക. ലോകം മനുഷ്യന്റെതു മാത്രമല്ല, മറ്റു ജീവികളുടേതുകൂടിയാണ്. മനുഷ്യനടക്കം എല്ലാ ജീവികൾക്കും ഈ ലോകത്തു തുല്യഅവകാശമാണ് എന്നു കുട്ടിക്കാലത്തേ മനസ്സിലാക്കണം. ഇത്തരം ആശയങ്ങളുള്ള കഥകൾ പറഞ്ഞുകൊടുത്താൽ അത് കുട്ടികളുടെ മനസ്സിൽ പതിഞ്ഞുകൊള്ളും.

7. പൊതുസ്ഥലങ്ങളിൽ മാലിന്യം ഇടരുത്

പരിസ്ഥിതിക്കും പ്രകൃതിക്കും നാശം ഉണ്ടാക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ കുട്ടികളുടെ മുന്നിൽ ചെയ്യുമ്പോൾ അതു തെറ്റായ ധാരണകളാണു കുട്ടികളിലുണ്ടാക്കുന്നത്.പൊതുസ്ഥലങ്ങളിലും പൊതുനിരത്തുകളിലും മാലിന്യം എറിയുമ്പോൾ പ്രകൃതിയെ നമ്മൾ നശിപ്പിക്കുകയാണ് എന്ന് കുട്ടികൾ ചെറുപ്പത്തിലേ അറിയേണ്ടതുണ്ട്.

പുഴകൾ മലിനമാക്കുന്നതും അത്യാവശ്യത്തിനല്ലാതെ ചെടികളും മരങ്ങളും നശിപ്പിക്കുമ്പോഴും നാം നമ്മോടുതന്നെ ദ്രോഹം ചെയ്യുകയാണ് എന്നു കുട്ടികൾ അറിയണം. പുഴകളും കാടുകളും ജീവജാലങ്ങളും ഒക്കെ മനുഷ്യവംശത്തിന്റെ നിലനില്പിനുതന്നെ ആവശ്യമാണ് എന്ന സന്ദേശമാണ് കുട്ടികൾക്കു നൽകേണ്ടത്.

8. കുട്ടികളുടെ മുന്നിൽ മദ്യപാനം അരുത്

കുട്ടികളുടെ മുന്നിൽ ലഹരി ഉപയോഗിക്കുന്നത് (പുകവലി, മദ്യം, മയക്കുമരുന്നുകൾ) ഒഴിവാക്കേണ്ടതാണ്. ലഹരിവസ്തുക്കളെയും ലഹരി ഉപയോഗത്തെയും മഹത്വവൽക്കരിച്ചു സംസാരിക്കുന്നതും ഒഴിവാക്കേണ്ടതാണ്.

ലഹരി ഉപയോഗത്തിന്റെ അപകടങ്ങളെക്കുറിച്ചു കുട്ടികൾ അറിയണം. പലപ്പോഴും പുകവലിക്കുന്നതും മദ്യം ഉപയോഗിക്കുന്നതും ആണത്തത്തിന്റെ ലക്ഷണം ആയിട്ടാണു ജീവിതത്തിലും ദൃശ്യമാധ്യമങ്ങളിലും അവതരിക്കപ്പെടുന്നത്. അത് അങ്ങനെയല്ല എന്നാണു കുട്ടികളെ മനസ്സിലാക്കിക്കേണ്ടത്. തമാശയ്ക്കു പോലും ഇത്തരം ശീലങ്ങളിലേക്കു പോയാൽ അഡിക്‌ഷനായി മാറാമെന്നത് ഒാർമിക്കുക.

9. അധ്യാപകരെക്കുറിച്ച് കുറ്റം പറയരുത്

കുട്ടികളുടെ മുന്നിൽ വച്ച് അവരുടെ സ്കൂളിെനക്കുറിച്ചും പഠിപ്പിക്കുന്ന അധ്യാപകരെക്കുറിച്ചും മോശമായും അവമതിപ്പ് ഉണ്ടാക്കുന്ന രീതിയിലും സംസാരിക്കുന്നത് ഒഴിവാക്കുക.കുട്ടികൾക്കു തങ്ങളുടെ വിദ്യാലയത്തെക്കുറിച്ച് അഭിമാനം ഉണ്ടാകണം. അധ്യാപകരെ സ്നേഹ ബഹുമാനങ്ങളോടെ കാണാനും കഴിയണം.

10. ജീവിതത്തിൽ മോശം മാതൃക കാണിക്കരുത്

അനാരോഗ്യകരമായ രീതിയിൽ ടിവി/മൊെെബൽ/വിഷ്വൽമീഡിയ ഉപയോഗിക്കുന്നത് കുട്ടികൾക്ക് മോശം മാതൃകയാണു നൽകുന്നത്. പ്രയോജനകരവുമായ രീതിയിൽ ഇത്തരം ഉപകരണങ്ങൾ ഉപയോഗിക്കാൻ കുട്ടികൾ ശീലിക്കണം. ഉദാഹരണത്തിനു കിടപ്പുമുറിയിൽ ടിവി കാണുന്നത് ഒഴിവാക്കുക. ഭക്ഷണം കഴിക്കുമ്പോൾ ടിവി കാണുന്നതും മൊെെബൽ ഉപയോഗിക്കുന്നതും ഒഴിവാക്കുക. ഉറങ്ങാൻ കിടക്കുന്നതിനു മുമ്പ് ടിവി/മൊെെബൽ ഉപയോഗിക്കുന്നത് ഒഴിവാക്കുക.

അനാവശ്യമായ സോഷ്യൽമീഡിയയുടെ ഉപയോഗവും ഒഴിവാക്കുക. കുട്ടികളെ സംബന്ധിച്ചിടത്തോളം യഥാർഥജീവിതം പോലെ വെർച്വൽ ലോക(Virtual world)വും പ്രധാനമായ ഒരു കാലമാണു വരുന്നത്. അതുകൊണ്ടുതന്നെ സോഷ്യൽമീഡിയയിൽ ഇടപെടുന്ന രീതി, ഉപയോഗിക്കുന്ന ഭാഷഎന്നിവ കുട്ടികളെ ഒരുപാടു സ്വാധീനിക്കും. NEITIZEN എന്ന നിലയിലും കുട്ടികൾക്കു രക്ഷിതാക്കൾ മാതൃകയാവണം.

മാതാപിതാക്കൾ അനാരോഗ്യകരമായ ജീവിത െെശലി പുലർത്തിയാൽ മക്കളും കണ്ടുപഠിക്കും. ജീവിത ശൈലീരോഗങ്ങൾ കൂടിവരികയാണ്. ആരോഗ്യകരമായ ജീവിത െെശലി കുട്ടികൾ പഠിക്കേണ്ടത് കുടുംബത്തിൽ നിന്നാണ്. ഭക്ഷണം, ഉറക്കം, വിശ്രമം, വ്യായാമം–ഇതിലൊക്കെ ആരോഗ്യകരമായ ശീലങ്ങൾക്ക് മാതൃകയാകാൻ രക്ഷിതാക്കൾക്ക് കഴിയേണ്ടതുണ്ട്.

വിവരങ്ങൾക്ക് കടപ്പാട്;

ഡോ. പി. കൃഷ്ണകുമാർ

ഡയറക്ടർ,ഇംഹാൻസ്
കോഴിക്കോട്

krikurp@ gmail.com

read more
ചോദ്യങ്ങൾഡയറ്റ്

മെലിഞ്ഞൊതുങ്ങിയ വയർ ഇത്ര ഈസിയോ? ഇതാ കുടവയർ കുറയ്ക്കാൻ 12 സൂപ്പർ ടിപ്സ്

മെലിഞ്ഞൊതുങ്ങിയ വയർ സൗന്ദര്യത്തിന്റെ മാത്രമല്ല ആരോഗ്യത്തിന്റെ കൂടി പ്രതീകമാണ്. ബോഡിമാസ് ഇൻഡക്സ് കൃത്യമായതുകൊണ്ട് വയറിൽ കൊഴുപ്പടിയുന്നില്ല എന്നു കരുതാനാവില്ല. അരക്കെട്ട്– ഇടുപ്പ് അനുപാതം നോക്കുകയാണ് വയറിലെ കൊഴുപ്പറിയാനുള്ള വഴി. അരവണ്ണം / ഇടുപ്പിന്റെ അളവ് എന്നത് സ്ത്രീകളിൽ 0.75 നു താഴെയായിരുന്നാൽ ആരോഗ്യകരമാണ്. പുരുഷന്മാരിൽ 0.85നു താഴെയാകണം.

1 കാർബോഹൈഡ്രേറ്റ് കുറയ്ക്കുക

കാർബോഹൈഡ്രേറ്റ് കുറഞ്ഞ ഡയറ്റാണോ കൊഴുപ്പു കുറഞ്ഞ ഡയറ്റാണോ വയറൊതുങ്ങാൻ നല്ലതെന്ന് ജോൺസ് ഹോപ്കിൻസ് ഗവേഷകർ ഒരു അന്വേഷണം നടത്തി. ഒരേ കാലറി മൂല്യത്തിലുള്ള ഈ രണ്ടുതരം ഡയറ്റുകളും ആറു മാസം പരീക്ഷിച്ചുനോക്കിയ അവർ കണ്ടെത്തിയത് കാർബോഹൈഡ്രേറ്റ് കുറയ്ക്കുന്നതാണ് കൊഴുപ്പ് കുറയ്ക്കുന്നതിലും പ്രയോജനം എന്നാണ്. സാധാരണഗതിയിൽ ഡയറ്റ് ചെയ്ത് വണ്ണം കുറയ്ക്കാൻ നോക്കുമ്പോൾ കൊഴുപ്പ് ഉരുകുന്നതിനൊപ്പം കുറച്ച് പേശീഭാരം കൂടി നഷ്ടമാകും. അതത്ര ഗുണകരമല്ല. കാർബോഹൈഡ്രേറ്റ് കുറച്ചുള്ള ഡയറ്റിങ്ങിൽ പേശീഭാരം അൽപം കുറയുന്നുണ്ടെങ്കിലും കൊഴുപ്പു നഷ്ടമാണ് കൂടുതൽ നടക്കുന്നത്. അതുകൊണ്ടു തന്നെ കൂടുതൽ ഗുണമേന്മയുള്ള ഭാരം കുറയൽ നടക്കുന്നത് കാർബോഹൈഡ്രേറ്റ് കുറയ്ക്കുമ്പോഴാണ്. എന്നുകരുതി അമിതമായി കാർബോഹൈഡ്രേറ്റ് കുറയ്ക്കരുത്. തലച്ചോറിന് പ്രവർത്തിക്കാനുള്ള ഗ്ലൂക്കോസ് ലഭിക്കാൻ ദിവസവുമുള്ള ഭക്ഷണത്തിൽ 120 ഗ്രാം കാർബോഹൈഡ്രേറ്റ് എങ്കിലും വേണം.

2 ബ്രേക്ഫാസ്റ്റ് ബ്രേക് ചെയ്യരുത്

ധൃതി പിടിച്ചുള്ള ഒാട്ടത്തിൽ പലരും പ്രാതൽ മറക്കാറാണ് പതിവ്. പക്ഷേ, വയറു കുറയണമെങ്കിൽ രാവിലെ വയറു കാലിയിടരുത്. രാവിലെ എട്ടു മണിയോടെ പ്രഭാതഭക്ഷണം കഴിക്കുന്നതാണ് ഉത്തമം. അന്നജം മാത്രമാകരുത്. കാർബോഹൈഡ്രേറ്റും പ്രോട്ടീനും ചേർന്നതാകണം പ്രാതൽ. ഇഡ്‌ലി– സാമ്പാർ, പുട്ട്–കടല പോലെ.

3 പട്ടിണി കിടന്നാൽ വയറൊട്ടില്ല

പെട്ടെന്നു വയറു കുറയട്ടെ എന്നു കരുതി ചിലർ പട്ടിണി കിടക്കും. ചിലർ ഭക്ഷണം ഒരു നേരം മാത്രമാക്കും. ഇതെല്ലാം ദോഷമേ ചെയ്യൂ. ഒരുനേരം കഴിക്കാതിരുന്ന് അടുത്ത നേരം ക ഴിക്കുമ്പോൾ വിശപ്പു നിയന്ത്രിക്കാനാകില്ല. കൂടുതൽ അളവിൽ കഴിക്കും.

4മൂന്നുനേരത്തിനുപകരം അഞ്ചുനേരം

മൂന്നുനേരം വയറുനിറച്ച് കഴിക്കുന്നതിനു പകരം മിതമായ അളവിൽ മൂന്നു പ്രധാനഭക്ഷണവും രണ്ട് ലഘു ഭക്ഷണവും കഴിക്കുക. ലഘുഭക്ഷണം പക്ഷേ, എണ്ണയിൽ വറുത്ത പലഹാരങ്ങൾ ആകരുത്. പഴങ്ങളോ സാലഡോ ബദാം, വാൽനട്സ്, പിസ്ത പോലുള്ള അണ്ടിപ്പരിപ്പുകളോ സൺഫ്ളവർ വിത്ത്, ചെറുചണ വിത്ത് എന്നിവയോ നിശ്ചിത അളവ് കഴിക്കാം. ദിവസം 600 മി.ലീറ്ററിൽ കൂടുതൽ എണ്ണ ഉപയോഗിക്കരുത്.

5എട്ടു മണി കഴിഞ്ഞ് ഭക്ഷണം വേണ്ട

രാത്രി വൈകി ഭക്ഷണം കഴിക്കുന്നത്, പ്രത്യേകിച്ച് ചോറു പോലുള്ള അരിയാഹാരം കഴിക്കുന്നത് പെട്ടെന്നു വയറു ചാടാൻ ഇടയാക്കും. കഴിവതും വൈകിട്ട് ഏഴു മണിയോടെ ഭക്ഷണം കഴിച്ചുനിർത്തണം. എട്ടു മണിക്കു ശേഷം ഒന്നും കഴിക്കരുത്. പിന്നെയും വിശന്നാൽ വെള്ളം കുടിച്ച് വയറു നിറയ്ക്കുക.

6 സംസ്കരിച്ച ഭക്ഷണം അപകടം

പെട്ടെന്നു വണ്ണംവയ്ക്കാനിടയാക്കുന്ന മൂന്ന് അപകടകാരികളാണ് ട്രാൻസ്ഫാറ്റ്, മധുരം, ഉപ്പ് അഥവാ സോഡിയം എന്നിവ. ഇതു മൂന്നും അമിതമായുള്ളവയാണ് മിക്ക സംസ്കരിച്ച ഭക്ഷണങ്ങളും. കാലറിമൂല്യവും വളരെ ഉയർന്നതായിരിക്കും. അതുകൊണ്ട് വയറു കുറയ്ക്കാൻ ബേക്കറി ഭക്ഷണങ്ങൾ, ചിപ്സ് പോലുള്ള വറപൊരികൾ, കൃത്രിമ ഗ്രേവികൾ, ഇൻസ്റ്റന്റ് ഭക്ഷണങ്ങൾ എന്നിവയെല്ലാം മാറ്റിനിർത്തുക. മധുര പലഹാരങ്ങളും വല്ലപ്പോഴുമാക്കുക.

7 ലേബലുകൾ വായിക്കുക

ഒാരോ പായ്ക്കറ്റ് ഫൂഡിലേയും ആ കെയുള്ള കാലറി, ഷുഗർ അളവ്, കൊഴുപ്പ്, കാർബോഹൈഡ്രേറ്റ് അളവ് എന്നിങ്ങനെയുള്ള ഘടകങ്ങൾ അറിയാൻ നല്ല മാർഗം ലേബൽ നോക്കുകയാണ്. അതുപോലെ ട്രാൻസ്ഫാറ്റ് പോലുള്ള മറഞ്ഞിരിക്കുന്ന അപകട കൊഴുപ്പുകളെ അറിയാനും ലേബൽ സഹായിക്കും.

8 ശീതളപാനീയങ്ങൾക്കു പകരം ശുദ്ധജലം

പാക്കറ്റിലും കുപ്പിയിലും ലഭിക്കുന്ന മധുരമുള്ള ജ്യൂസുകളും സോഡയും ഒഴിവാക്കണം. മധുരത്തിനായി ഇവയിൽ ചേർക്കുന്നത് ഫ്രക്ടോസ് കോൺ സിറപ്പാണ്. ഈ ഘടകം മറ്റു മധുരങ്ങളെക്കാൾ വേഗം ആഗിരണം ചെയ്യപ്പെട്ട് വയറിനു ചുറ്റുമുള്ള വിസറൽ കൊഴുപ്പായി അടിയും. കാലറിയും കൂടുതലാണ്. പതിവായി ശീതളപാനീയങ്ങൾ കുടിക്കുന്നവർക്ക് വിശപ്പു വർധിക്കാൻ ഇടയുണ്ട്. ദാഹിക്കുമ്പോൾ ശുദ്ധജലം കുടിച്ചു ശീലിക്കുക. ദിവസവും മൂന്നു നാല് ലീറ്റർ വെള്ളം കുടിക്കണം.

9വെളുത്ത ഭക്ഷണം

മൈദ പോലുള്ള വെളുത്ത പൊടികൾ തവിടെല്ലാം നീക്കി നനുത്തതാക്കിയതിനാൽ എളുപ്പം ദഹിച്ച് കൊഴുപ്പായി ശരീരത്തിലടിയും. വെളുത്ത ചോറ്, ബ്രെഡ്, പാസ്ത, മൈദ വിഭവങ്ങൾ എന്നിവയെല്ലാം ഒഴിവാക്കണം. തവിടുള്ള കുത്തരി, ഗോതമ്പ് ഇവ കഴിക്കാം.

10 ഒാട്സ് സൂക്ഷിച്ചുകഴിക്കുക

ഡയറ്റ് ചെയ്യുന്നവർക്ക് ഒാട്സ് പോലുള്ള സിറിയലുകൾ എത്ര അളവിലും കഴിക്കാം എന്നൊരു ധാരണയുണ്ട്. അതു തെറ്റാണ്. ഒാട്സ് ആണെങ്കിലും ഒന്നോ രണ്ടോ ചെറിയ കപ്പ് മാത്രം എടുക്കുക. വെള്ളം ചേർത്ത് വേവിച്ചിട്ട് തിളപ്പിച്ചാറിയ, കൊഴുപ്പുനീക്കിയ പാൽ ചേർക്കാം. മധുരം ചേർക്കരുത്.

11 മദ്യവും ബിയറും വേണ്ട

ബിയർ ബെല്ലി എന്നൊരു വിശേഷണം കൂടിയുണ്ട് കുടവയറിന്. ബിയർ മാത്രമല്ല ഏതുതരം മദ്യവും ദോഷം തന്നെ. ഒരു ഗ്രാം ആൽക്കഹോളിൽ നിന്ന് ഏഴു കാലറിയാണ് ലഭിക്കുക. 30 മി.ലീ മദ്യം അഥവാ ഒരു സ്മോളിൽ 10 ഗ്രാം ആൽക്കഹോൾ ഉണ്ട്. ശരീരത്തിനു ഗുണകരമായ വൈറ്റമിനുകളോ ധാതുക്കളോ ഇല്ല താനും. ശരീരത്തിലെത്തുന്ന ഈ അമിത നിർഗുണ ഊർജം കൊഴുപ്പായി അടിയും.

12 10,000 ചുവട് നടക്കാം

ദിവസവും 10,000 ചുവട് നടക്കുന്നവർക്ക് വയർ ചാടില്ല. നടക്കാൻ സ മയമില്ലാത്തവർ ദൈനംദിന ജോലികളെ വ്യായാമമാക്കുക. നടന്നുകൊണ്ട് ഫോണിൽ സംസാരിക്കുക. ലിഫ്റ്റിനു പകരം പടി കയറുക. ആപ്പുകളും സ്മാർട് വാച്ചും ഉപയോഗിച്ച് ദിവസവും എത്ര മാത്രം നടന്നു എന്നറിയാം.

വിവരങ്ങൾക്കു കടപ്പാട്: സോളി ജയിംസ് കൺസൽറ്റന്റ് ന്യൂട്രീഷനിസ്റ്റ്, കൊച്ചി

read more
ആരോഗ്യംചോദ്യങ്ങൾരതിമൂര്‍ച്ഛലൈംഗിക ആരോഗ്യം (Sexual health )വൃക്തിബന്ധങ്ങൾ Relationship

സ്വയംഭോഗം സ്ത്രീകളിൽ എത്രത്തോളം സാധാരണമാണ്, െെലംഗികാസ്വാദ്യത കുറയ്ക്കുമോ?; ധാരണകളും തെറ്റിദ്ധാരണകളും

സ്വയം ദുരുപയോഗം അഥവാ സ്വയം മലിനീകരണം എന്നർഥമുള്ള മാനസ് സ്റ്റ്യൂപ്രെർ (Manas Stuprare) എന്ന ലാറ്റിൻപദത്തിൽ നിന്നാണ് മാസ്റ്റർബേഷൻ (സ്വയംഭോഗം) എന്ന വാക്ക് രൂപപ്പെട്ടത്. സ്വന്തം ശരീരത്തെ പ്രത്യേകിച്ച് െെലംഗിക അവയവങ്ങളെ െെലംഗിക ഉത്തേജനത്തിനായി സ്വയം ഉപയോഗിക്കുന്നതിനെയാണ് സ്വയംഭോഗം എന്നു പറയുന്നത്. ഇതിൽ ശരീരമനസ്സുകളുടെ ഇടപഴകൽ വളരെ ഇഴചേർന്നിരിക്കുന്നു. ആയതിനാൽ ശരീരത്തെ മാത്രമല്ല മനസ്സിനെയും ശക്തമായി സ്വാധീനിക്കുന്ന ഒന്നാണ് സ്വയംഭോഗം. മനുഷ്യജീവിതത്തിലെ സർവസാധാരണമായ ഈ പ്രക്രിയയെക്കുറിച്ച് ധാരണകളേക്കാളേറെ തെറ്റിദ്ധാരണകളാണ് സമൂഹത്തിനുള്ളത്. പാപബോധം മുതൽ അനാരോഗ്യകരമാണെന്ന ചിന്തവരെ സാധാരണം. സ്വയംഭോഗത്തെക്കുറിച്ചുള്ള ശരിതെറ്റുകൾ വേർതിരിച്ചറിയേണ്ടത് ആരോഗ്യകരമായ ലൈംഗികതയ്ക്കും മനസ്സമാധാനത്തിനും ആവശ്യമാണ്.

സ്വയംഭോഗം എത്രത്തോളം സാധാരണമാണ്? സ്ത്രീകളിൽ കുറവാണോ?

സമൂഹത്തിൽ ഒരു വിഭാഗം ഇപ്പോഴും വിചാരിക്കുന്നുണ്ട് പുരുഷൻമാർമാത്രമേ ഇതു ചെയ്യാറുള്ളൂ എന്ന്. എന്നാൽ സ്ത്രീകൾക്കിടയിലും സ്വയംഭോഗം സാധാരണമാണ്. ഇതിന് ഉപയോഗിക്കുന്ന രീതികളിലും താൽപര്യങ്ങളിലും ആൺപെൺ വ്യത്യാസം ഉണ്ട് എന്നുമാത്രം.

പുരുഷന്മാരിൽ 90 ശതമാനം കൗമാരപ്രായത്തോടെ തന്നെ സ്വയംഭോഗത്തിലേക്കു പോകുന്നു. എന്നാൽ സ്ത്രീകൾ അൽപം കൂടി വൈകിയേക്കാം. സ്ത്രീകളിൽ ഉദ്ദേശം 60 ശതമാനവും സ്വയംഭോഗത്തിൽ ഏർപ്പെടാറുണ്ട്.

അമിതമാകുന്നത് എപ്പോൾ? അഡിക്‌ഷൻ എങ്ങനെ തിരിച്ചറിയാം?

മദ്യം , മയക്കുമരുന്ന് പോലെയുള്ള മറ്റ് അടിമപ്പെടൽ അവസ്ഥകൾക്കുള്ളതുപോലെ ലക്ഷണങ്ങളോ, ഡയഗ്‌നോസ്റ്റിക് െെഗഡ് െെലനുകളോ, സ്വയംഭോഗത്തിനോടുള്ള അഡിക്‌ഷനെക്കുറിച്ചു ലഭ്യമല്ല. ഇതു തികച്ചും വ്യക്തി അധിഷ്ഠിതമാണ്.

എണ്ണത്തിന്റെ അടിസ്ഥാനത്തിൽ അമിതമെന്നു വിലയിരുത്താൻ പ്രയാസമാണ്. മനശ്ശാസ്ത്ര അവലോകനത്തിൽ ഒരു വ്യക്തി സ്വയംഭോഗത്തിന് അടിമപ്പെട്ടു എന്നു പറയാൻ ആ വ്യക്തിയുടെ ജീവിതത്തിലെ പലകാര്യങ്ങളും നിരീക്ഷിക്കേണ്ടിവരും. ശ്രദ്ധ, ദാമ്പത്യ െെലംഗികത, ഒാർമശക്തി, ആരോഗ്യകരമായ ഇതരബന്ധങ്ങളുടെ ഉലച്ചിൽ, മറ്റുള്ളവരുടെ കണ്ണിൽ നോക്കി അധികനേരം സംസാരിക്കുവാനുള്ള ബുദ്ധിമുട്ട്, ആധ്യാത്മികജീവിതം മുതലായവയാണ് അതിൽ പ്രധാനം.

ഇത്തരം ജീവിത നിപുണതകളെയോ നിത്യജീവിതത്തിെല മറ്റുകാര്യങ്ങളെയോ ദോഷമായി ബാധിക്കുന്നുണ്ടെങ്കിൽ സ്വയംഭോഗത്തിന് അടിമപ്പെട്ടുവെന്ന് കരുതാം. ഇങ്ങനെ ഈ അമിതമായ സ്വയംഭോഗത്തിന് അടിമപ്പെട്ട ആളുകൾ മനശ്ശാസ്ത്ര സേവനം തേടണം.

6. സ്വയംഭോഗം അപകടകരമാകുമോ? ഉദ്ധാരണക്കുറവു വരുത്തുമോ?

സ്വയംഭോഗത്തിൽ ഏർപ്പെടുന്നരീതി ചിലപ്പോൾ അപകടകരമാവാം. തീവ്രമായ സംഭോഗം അവയവങ്ങളുടെ ഉത്തേജനം കുറയ്ക്കുന്നു എന്നും ദാമ്പത്യജീവിതത്തിലെ െെലംഗികാസ്വാദ്യത കുറയ്ക്കും എന്നും പഠനങ്ങൾ തെളിയിക്കുന്നു. പുരുഷൻമാരിൽ ഉദ്ധാരണക്കുറവിന് അമിതമായ സ്വയംഭോഗം കാരണമാകുന്നു എന്ന വിശ്വാസം പൊതുവെയുണ്ട് എങ്കിലും അതിന് ശാസ്ത്രീയമായ തെളിവുകൾ ഇല്ല.

സ്ത്രീകളുടെ സ്വയംഭോഗത്തിൽസ്ത്രീകളുടെ സ്വയംഭോഗത്തിൽ െെലംഗികാവയവത്തിനുള്ളിൽ അന്യവസ്തുക്കൾ പ്രവേശിപ്പിച്ചുള്ള ഉത്തേജനവും അതിലൂടെയുള്ള അണുബാധയും ആണ് അപകടകരമാവുന്നത്. പലപ്പോഴും ഈ വസ്തുക്കൾ െെലംഗികാവയവത്തിനുള്ളിൽ കുടുങ്ങി പോകുന്നത് ഒരു ഡോക്ടറുടെ സഹായത്തോടെ നീക്കം ചെയ്യേണ്ടിയും വരാം.

വിവരങ്ങൾക്ക് കടപ്പാട്;

1. ഡോ. സാനി വർഗീസ്,

ക്ലിനിക്കൽ സൈക്കോളജിസ്റ്റ്,

ഗവ. ജനറൽഹോസ്പിറ്റൽ, കോട്ടയം

2. ജോമോൻ കെ. ജോർജ്

ക്ലിനിക്കൽ സൈക്കോളജിസ്റ്റ്,

ജില്ലാ മെന്റൽഹെൽത് പ്രോഗ്രാം, കോട്ടയം

read more
1 34 35 36 37 38 61
Page 36 of 61