close

blogadmin

ഉദ്ധാരണംഗര്‍ഭധാരണം (Pregnancy)ചോദ്യങ്ങൾരതിമൂര്‍ച്ഛലൈംഗിക ആരോഗ്യം (Sexual health )

‘ഫോർപ്ലേ’ തിരികെ നൽകും യൗവനകാല രതിലീലകൾ! 50കഴിഞ്ഞുള്ള ലൈംഗിക ഉത്തേജനത്തിന് ടിപ്സ്

പൂർവലീലകളിൽ പിടിമുറുക്കാം

ഇരുപതു വയസ്സുള്ളപ്പോൾ ലൈംഗിക പങ്കാളിയെ കുറിച്ച് ഓർക്കുമ്പോൾ തന്നെ സ്ത്രീ/ പുരുഷന്മാർക്കു ഉത്തേജനം ഉണ്ടാവും .മുപ്പതു -നാൽപത് വയസ്സിൽ, വെറുതെ ഓർത്താൽ ഉത്തേജനം ഉണ്ടാവണമെന്നില്ല, ഇണയുടെ ശരീരഭാഗങ്ങൾ നേരിൽ കാണുകയും ഉത്തേജനം ലക്ഷ്യമാക്കിയുള്ള സ്നേഹ സ്പർശനങ്ങളും പൂർവലീലകളും (ഫോർപ്ലേ ) വേണ്ടിവരും.

അറുപതുകളിലും എഴുപതുകളിലും ലൈംഗിക ഉത്തേജനം ലഭിക്കണമെങ്കിൽ പങ്കാളിയുടെ വെറും സാമീപ്യം മാത്രം പോരാ, കുറെ അധിക സമയത്തേക്ക്, സ്നേഹ/കാമ സ്പർശനങ്ങൾ (പൂർവലീലകൾ വേണ്ടിവരും. അതായത് ദർശനവും സ്പർശനവും ലൈംഗിക വിനോദഭാവവും (മൂഡ് ) എല്ലാം ഒരുമിച്ചു വേണം. പൂർവലീലകൾക്ക് ഏറെ പ്രാധാന്യം ഈ ഘട്ടത്തിലുണ്ട് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

∙ ലൈംഗികാവയവങ്ങളും ചുണ്ടും സ്തനവും മാത്രമല്ല ശരീരത്തിലെ ഉത്തജന കേന്ദ്രങ്ങൾ. ചെവിയും കഴുത്തും കണ്ണും മുതൽ കാൽവിരൽതുമ്പുവരെ ശരീരത്തിലെ ഏതു ഭാഗത്തെ സ്പർശനവും ഉത്തേജിതമാക്കാം. അവ ഓരോരുത്തരിലും ഒരോ വിധത്തിലാവാം. പങ്കാളിയിലെ ഉത്തേജനകേന്ദ്രങ്ങളെ കൃത്യമായി മനസ്സിലാക്കണം.

∙ സെക്സിന്റെ പടിവാതിലാണ് പൂർവലീലകൾ. അതിൽ വിരലുകൾ, ചുണ്ടുകൾ കൊണ്ടുള്ള സ്പർശങ്ങൾ മാത്രമല്ല അസ്വസ്ഥതയുണ്ടാക്കാത്തതരത്തിലുള്ള കടിയും നഖ പ്രയോഗവുമൊക്കെയാവാം.

∙ സാവധാനം തുടങ്ങി ക്രമേണ തീവ്രത കൂടിവരുന്നതും സമയദൈർഘ്യവും അൻപതുവയസ്സു കഴിഞ്ഞുള്ള പൂർവലീലകളിൽ പാലിക്കാം.

ഇവ ചെയ്തുനോക്കൂ…

അൻപതുകഴിഞ്ഞുള്ള ലൈംഗിക ജീവിതം ചെറുപ്പത്തേക്കാളും ആസ്വാദ്യകരമാക്കാൻ ഇവ പരീക്ഷിക്കാം.

∙ സുഗന്ധവും നിറവും സംഗീതവും കിടപ്പറയിൽ കൊണ്ടുവരുക. കിടപ്പറയിൽ സ്ത്രീകൾ വസ്ത്രധാരണത്തിലെ (അടിവസ്ത്രമുൾപ്പെടെ) പതിവു രീതി മാറ്റുക. പുരുഷനും സ്ത്രീയും വായ്നാറ്റം ഉൾപ്പെടെ ശരീരത്തിലെ ദുർഗന്ധങ്ങളെ അകറ്റുക.

∙ ലൈംഗികവേളയിൽ മെഴുകുതിരിവെളിച്ചം പോലെ പ്രകാശവിതാനത്തിലെ മാറ്റങ്ങൾ പരസ്പരമുള്ള അമിത പരിചിതത്വത്താലുള്ള കുറവുകൾ പരിഹരിക്കും.

∙ സെക്സിൽ ഏർപ്പെടാൻ പങ്കാളികളിൽ ഒരാൾക്ക് താൽപര്യമില്ലാത്ത ദിവസങ്ങളിൽ െസക്സ് മസാജുകൾ പരസ്പരം ചെയ്യാൻ ശ്രമിക്കുക. അത് ക്രമേണ സെക്സിലേക്കു വഴുതിവീണാൽ അതും ആസ്വദിക്കുക.

∙ പാട്ടുകൾ, യാത്രകൾ, സഭ്യമായ ലൈംഗിക കഥയും സംഭാഷണങ്ങളുമുള്ള സിനിമകൾ എന്നിവ ലൈംഗികോത്തേജനം നൽകും. പക്ഷേ അശ്ലീലവും, വികൃത ലൈംഗിക വീഡിയോകളും (പോൺ ) വേണ്ട.

∙ മുൻപ് അധികം ശീലിച്ചിട്ടില്ലാത്ത സെക്സ് പൊസിഷനുകൾ, സ്ഥലങ്ങൾ (കിടപ്പു മുറിക്കു പകരം മറ്റു മുറികൾ) എന്നിവ തിരഞ്ഞെടുക്കുക.

പ്രശ്നങ്ങൾ പരിഹരിക്കാം

50 വയസ്സിനു മുകളിൽ 43 ശതമാനം സ്ത്രീകൾക്കും 31ശതമാനം പുരുഷന്മാർക്കും ലൈംഗിക താൽപര്യക്കുറവ്, ഉത്തേജന കുറവ്, ആസ്വാദ്യതയില്ലായ്‌മ തുടങ്ങിയ ലൈംഗികപ്രശ്നങ്ങൾ കാണാറുണ്ട്. പ്രമേഹം ,രക്തസമ്മർദം, വിഷാദരോഗം, മദ്യപാനം, പുകവലി, പരസ്ത്രീ/പുരുഷ ബന്ധങ്ങൾ, മാനസിക രോഗാവസ്ഥകൾ തുടങ്ങിയവ ലൈംഗികബന്ധങ്ങളെ താറുമാറാക്കും. പരിഹാരങ്ങൾക്കായി സെക്സ് മെഡിസിൻ സ്പെഷലിസ്റ്റിനെ കാണാൻ ശ്രമിക്കണം.

∙ സ്ത്രീകൾ ലൈംഗികപ്രശ്നങ്ങൾ ഗൈനക്കോളജിസ്റ്റിനോടാണ് സംസാരിക്കാൻ താൽപര്യപ്പെടുന്നത്. ഹോർമോൺ സംബദ്ധമായ പ്രശ്നങ്ങൾ ഒരു പരിധി വരെ അവർക്കു പരിഹരിക്കാൻ‌ കഴിയും.

∙ ലൈംഗിക താൽപര്യം കുറയുന്നവർ കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകളിലും ശ്രദ്ധവയ്ക്കണം. ആന്റി ഡിപ്രസന്റുകൾ, അലർജിക്കുള്ള ആന്റിഹിസ്റ്റമിനുകൾ, രക്തസമ്മർദമരുന്നുകൾ, അൾസർ മരുന്നുകൾ തുടങ്ങിയ വിഭാഗങ്ങളിൽപ്പെട്ടവയിൽ ചിലതിന്റ പാർശ്വഫലമായി ലൈംഗികതാൽപര്യം കുറയാം. ഡോക്ടറോട് പറഞ്ഞ് മരുന്നുമാറ്റിയാൽ അതിനു പരിഹാരമാവും.

∙ വാർധക്യത്തിലും ചില രോഗാവസ്ഥകളിലും സംഭോഗം പലപ്പോഴും സാധിച്ചെന്നു വരില്ല. പക്ഷേ ചെറുപ്പ ത്തിലെ ആസ്വാദ്യതയുള്ള ലൈംഗികതയിൽ നിന്ന് രൂപപ്പെട്ടു വന്ന ആത്മബന്ധം ആണ് ആ ഘട്ടത്തിലെ ലൈംഗികാസ്വാദനമെന്ന് തിരിച്ചറിയുക.

വിവരങ്ങൾക്ക് കടപ്പാട്;

ഡോ. എസ്.ഡി.സിങ്
സീനിയർ സൈക്യാട്രിസ്റ്റ്,
കിൻഡർ ഹോസ്പിറ്റൽ, ശ്രീ സുധീന്ദ്ര
മെഡിക്കൽ മിഷൻ, കൊച്ചി

read more
വൃക്തിബന്ധങ്ങൾ Relationship

ഒന്നു പിന്നോട്ടു പോയിട്ട് തോറ്റുകൊടുക്കാം: പങ്കാളിക്ക് തെറ്റുസംഭവിച്ചാൽ ഉടൻ തിരുത്തണം എന്ന വാശിവേണ്ട

ജീവിതത്തിലെ പല നിമിഷങ്ങളിലും ‘ഇതാ ഇവിടെ തീർന്നു…’ എന്നു തോന്നിയിട്ടില്ലേ? പക്ഷേ, അതിനെയെല്ലാം സ്വയം അതിജീവിച്ച് നമ്മൾ മുൻപോട്ടു നീങ്ങാറുമുണ്ട്. കാരണം ജീവിതത്തിലെ ഒാരോ പ്രതിസന്ധിയിലും തളരാതെ, പതറാതെ നീങ്ങാൻ സഹായിക്കുന്ന ഒരു ഉൾക്കരുത്ത് നമ്മിലെല്ലാമുണ്ട്. നമ്മുടെ മനസ്സിന്റെ ഈ ശക്തി പലരും തിരിച്ചറിയുന്നില്ല എന്നു മാത്രം. ഇതാ, ജീവിതത്തിലെ വളരെ സാധാരണമായ എട്ടു സാഹചര്യങ്ങളും സ്വയം കൗൺസലിങ് വഴി അവ തരണം ചെയ്ത് മുൻപോട്ടുപോകാനുള്ള വഴികളും.

കോപം കൊണ്ട് ചുവന്നാൽ

കോപം മനുഷ്യസഹജമായ വികാരമാണ്. അത് ഒഴിവാക്കാൻ പറ്റില്ല. പക്ഷേ, അതിരുവിടാതെ നിയന്ത്രിച്ചുനിർത്താനാകും.

ആദ്യം കോപം എന്തുകൊണ്ടാണ് ഉണ്ടായതെന്ന് ഒരു തിരിച്ചറിവുണ്ടാകണം. മനസ്സിലൂറിക്കിടക്കുന്ന നിരാശയും വിഷാദവും ഇച്ഛാഭംഗങ്ങളുമാണ് അമിതകോപത്തിന് ഇടയാക്കുന്നത്. ഇതിലേതാണ് പ്രശ്നമെന്നു പരിശോധിക്കുക

രണ്ടാമതായി ആ സാഹചര്യത്തിൽ കോപിക്കേണ്ടിയിരുന്നോ എന്നു ചിന്തിക്കുക. കോപമില്ലാതെ എങ്ങനെ ആ സാഹചര്യത്തെ നേരിടാമായിരുന്നു? അടുത്തതവണ സമാനമായ സാഹചര്യം വരുമ്പോൾ കോപിക്കുന്നത് ഒഴിവാക്കാൻ ഈ വിചിന്തനം നല്ലതാണ്.

∙ കോപം ഇരച്ചുവരുമ്പോൾ പെട്ടെന്നുതന്നെ ആ സാഹചര്യത്തിൽ നിന്നും മാറുന്നതാണ് നല്ലത്. കോപത്താൽ ജ്വലിക്കുന്ന സമയത്ത് വായിൽ നിന്നും നല്ലതൊന്നും വീഴാനിടയില്ല. മനസ്സു തണുത്ത ശേഷം മാത്രം സംസാരിക്കുക.

∙ നൂറു മുതൽ പൂജ്യം വരെ എണ്ണുക, ആഴത്തിൽ ശ്വാസമെടുത്ത് വിടുക എന്നിങ്ങനെയുള്ള ടിപ്സ് ഫലപ്രദമാകുമെന്നുള്ളവർക്ക് അതു ചെയ്യാം.

കാടുകയറുന്ന ചിന്തകൾ

ആരെങ്കിലും പുറത്തുപോയി വരാൻ വൈകിയാൽ അവർക്ക് എന്തുപറ്റിയതാകും, വല്ല അപകടവും പറ്റിയോ എന്നിങ്ങനെ ചിന്തിച്ചു കാടുകയറി ആധികൊള്ളുന്നവരുണ്ട്. അത് ചിലരുടെ മനസ്സിന്റെ ഒരു പാറ്റേണാണ്.

∙ തനിക്ക് അങ്ങനെ ഒരു സ്വഭാവരീതിയുണ്ട് എന്നു തിരിച്ചറിയലാണ് ഈ പ്രശ്നത്തെ മറികടക്കുന്നതിന്റെ ആദ്യപടി.

∙ ചിന്തകളിൽ കുരുങ്ങിക്കിടക്കാതെ മനസ്സിനെ പിടിച്ചുനിർത്താനായി നമ്മുടെ ദിവസത്തെ ഒന്നു ഷെഡ്യൂൾ ചെയ്യുക. റുട്ടീൻ, റെസ്പോൺസിബിലിറ്റീസ്, റിലാക്സേഷൻ…ഇതെല്ലാം ഉള്ള ഒരു ദിവസം. ഇതിനെ 3 ആർ സിസ്റ്റം എന്നു പറയും. പതിവ് ഉത്തരവാദിത്തങ്ങൾ കൂടാതെയുള്ള ചെറിയ സാമൂഹികÐ സഹായപ്രവർത്തനങ്ങളെയാണ് റെസ്പോൺസിബിലിറ്റി കൊണ്ട് ഉദ്ദേശിക്കുന്നത്.

∙ ആധികലർന്ന അമിത ചിന്തകൾ ഒഴിവാക്കാൻ 2Ð3 മണിക്കൂർ റിലാക്സേഷനായി മാറ്റിവയ്ക്കണം. വെറുതെ കിടക്കുകയോ ഉറങ്ങുകയോ ചെയ്യരുത്. സ്ട്രെച്ചിങ്, ശരീരത്തിലെ ഒാരോ പേശികളായി മുറുക്കി അയയ്ക്കുന്ന പ്രോഗ്രസീവ് മസിൽ റിലാക്സേഷൻ, പുറത്തിറങ്ങി ഒന്നു നടക്കുക, ഡീപ് ബ്രീതിങ്, സ്കിപ്പിങ് പോലുള്ളവ ചെയ്യുക.അല്ലെങ്കിൽ വായനയോ പാചകപരീക്ഷണമോ പോലെ ഏറെതാൽപര്യമുള്ളതെന്തെങ്കിലും ചെയ്യാം.

∙ ചിന്തകളുടെ കുരുക്കിലേക്ക് വീണ് ആധികയറിത്തുടങ്ങുന്ന സമയത്ത് പെട്ടെന്ന് ശ്രദ്ധ കുറച്ചധികം വേണ്ടുന്ന എന്തെങ്കിലും കാര്യത്തിൽ ആക്ടീവ് ആവുക. ഉദാഹരണത്തിന് ഒരു ബൗൺസിങ് ബോൾ എടുക്കുക. ഇനി ഭിത്തിയിൽ ഒരു വൃത്തം അടയാളപ്പെടുത്തി ഈ ബോൾ ഇടതുകൈ കൊണ്ട് അതിലേക്ക് എറിയുക, വലതുകൈ കൊണ്ട് പിടിക്കുക. ശ്രദ്ധ ചിന്തകളിൽ നിന്നു മാറി ഈ പ്രവൃത്തിയിലേക്ക് ഫോക്കസ് ആവുന്നു.
∙ ചിന്തകൾ കാടുകയറുന്ന സമയത്ത് നമ്മൾ ഇരിക്കുന്ന സ്ഥാനത്തുനിന്ന് ഒന്നു മാറിയിരിക്കുന്നതും ശ്രദ്ധ വ്യതിചലിപ്പിക്കാൻ സഹായിക്കും.

രോഗങ്ങൾ തളർത്തിയാൽ

ഏതു രോഗം വന്നാലും അതനുബന്ധിച്ച് ചില നെഗറ്റീവ് ചിന്തകളും മനസ്സിലേക്ക് കടന്നുവരാം. രോഗം മാറിയില്ലെങ്കിൽ എന്തു ചെയ്യും? സങ്കീർണതകൾ വരുമോ എന്നിങ്ങനെ…വലിയൊരു പകർച്ചവ്യാധിയാണ് പിടിപെടുന്നതെങ്കിൽ ആശങ്കകളുടെ ഭാരം കൂടും.

∙ ആദ്യം ചെയ്യേണ്ടത് തനിക്കു പിടിപെട്ട രോഗത്തെക്കുറിച്ച് വിശദമായി അറിയുകയാണ്. അജ്ഞത അനുഗ്രഹമാണെന്നു പറയാറുണ്ടെങ്കിലും രോഗത്തിന്റെ കാര്യത്തിൽ അറിവാണ് ആയുധം. അതും ചികിത്സിക്കുന്ന ഡോക്ടറോട് തന്നെ ചോദിക്കുക.

∙ പരിഹാരമില്ലാത്ത രോഗമില്ലല്ലൊ. എന്താണ് പരിഹാരം? തന്റെ ഭാഗത്തുനിന്ന് ചെയ്യേണ്ടതെന്ത് എന്ന് അറിഞ്ഞുവയ്ക്കുക.

∙ രോഗത്തെ അതിജീവിച്ചവരുടെ അനുഭവങ്ങൾ തേടിപ്പിടിച്ച് വായിക്കുക. ഈ രോഗത്തെ ഞാൻ അതിജീവിക്കും എന്ന് പലതവണ മനസ്സിൽ പറഞ്ഞുറപ്പിക്കാം.

∙ പകർച്ചവ്യാധിയാണ് പിടിപെട്ടതെങ്കിൽ സോഷ്യൽ മീഡിയയിൽ അതു സംബന്ധിച്ച് പരക്കുന്ന വാർത്തകളിൽ നിന്ന് അകന്നു നിൽക്കുക..

ഏകാന്ത തീരത്ത്…

ഞാൻ ഒറ്റയ്ക്കാണ്, എനിക്ക് കൂട്ടിനാരുമില്ല എന്നു പരിതപിക്കുന്നതിനു പകരം പ്രായോഗികബുദ്ധിയോടെ ചിന്തിക്കുക. മക്കൾ ശ്രദ്ധ കാണിക്കുന്നില്ല എന്നാണ് പരിഭവമെങ്കിൽ ഒന്നു പിന്തിരിഞ്ഞുനോക്കൂ, ചെറുപ്പത്തിലെ നിങ്ങളുടെ തിരക്കേറിയ ജീവിതം ഒാർമവരും. പ്രായമായി തിരക്കില്ലാതെ ഇരിക്കുമ്പോൾ മക്കളെക്കുറിച്ച് ഒാർക്കാൻ ഒരുപാട് സമയമുണ്ടാകും. പക്ഷേ, മക്കളെ സംബന്ധിച്ച് സ്ഥിതി വ്യത്യസ്തമാണ്. അവർ തങ്ങളുടെ ജീവിതത്തിന്റെ തിരക്കുകളിലും വ്യാകുലതകളിലുമാണ്. അതു മനസ്സിലാക്കി പെരുമാറാം.

∙ ഏകാന്തത എന്നത് പലപ്പോഴും കാഴ്ചപ്പാടിന്റെ കൂടെ പ്രശ്നമാണ്. ഒറ്റപ്പെട്ടു എന്നു കരുതി സ്വയം ഒതുങ്ങിമാറാതെ മനസ്സ് കൊണ്ട് കർമനിരതരാവുക. അനാവശ്യമായ പ്രതീക്ഷകൾ ഒന്നിലും വയ്ക്കാതിരിക്കുക. സുഹൃത്തുക്കളുമായി നേരിട്ടോ ഫോണിലോ സംസാരിക്കുക. ചെറിയ സാമൂഹിക കൂട്ടായ്മകളിൽ പങ്കാളികളാവുക. തിരക്കിലാകുന്നതാണ് ഏകാന്തതയ്ക്കുള്ള മരുന്ന്.

നഷ്ടങ്ങളുടെ കുരുക്കിൽ…

∙എത്ര വലിയ നഷ്ടമായാലും അതിൽ നിന്നും സ്വയമേ പുറത്തുവരാനുള്ള ശക്തി എനിക്കുണ്ട് എന്നു ബോധപൂർവം നമ്മളോടു തന്നെ പറയുക എന്നതാണ് ആദ്യപടി.

∙ ഏതൊക്കെ തരത്തിൽ ഈ പ്രശ്നത്തെ നേരിടാൻ പറ്റും എന്നു ചിന്തിക്കുക. പ്രശ്നപരിഹാരത്തിനുള്ള എന്തൊക്കെ വഴികൾ മുൻപിലുണ്ട് എന്ന് അക്കമിട്ട് എഴുതിനോക്കുക. നഷ്ടബോധത്തിൽ ആണ്ടുമുങ്ങിക്കിടക്കാതെ മനസ്സിനെ ഉയർത്തി യുക്തിചിന്തയുടെ തലത്തിലേക്കു കൊണ്ടുവരാൻ ഇങ്ങനെ എഴുതുന്നതു വഴി സാധിക്കും.

∙ ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളിൽ ഇപ്പോഴുള്ള ഈ സ്ഥിതിയിൽ നിന്നും കൂടുതൽ മെച്ചമായ ഒന്നിലേക്ക് എത്തും എന്നു പ്ലാൻ ചെയ്യുക. അതിലുണ്ടാകുന്ന ചെറിയ വിജയങ്ങൾ പോലും ആഘോഷിക്കുക. ഉദാഹരണത്തിന് ആദ്യ ദിവസം കട്ടിലിൽ നിന്ന് എഴുന്നേൽക്കുക പോലും ചെയ്യാതെ കിടക്കുകയായിരുന്നിരിക്കാം. പക്ഷേ,അടുത്ത ദിവസം ഒന്നു പുറത്തിറങ്ങാൻ തോന്നി എങ്കിൽ അതു തിരിച്ചറിഞ്ഞ് ഇഷ്ടമുള്ള പാട്ടു കേട്ടോ പ്രിയ ഭക്ഷണം കഴിച്ചോ ആഘോഷിക്കാം.

∙ നഷ്ടങ്ങളിൽ സ്വയം ഉൾവലിയാതിരിക്കുക. ഏറെ പ്രിയപ്പെട്ടവരുമായി ഫോണിലായാൽ പോലും അൽപസമയം സന്തോഷമുള്ള കാര്യങ്ങളെക്കുറിച്ച് സംസാരിക്കുക. മറ്റെല്ലാം മറന്ന് അങ്ങനെ സംസാരിക്കാനായാൽ നമുക്ക് സ്വയം ഒരു ധൈര്യം കൈവരും,

തിരസ്കാരങ്ങളുടെ വേനലിൽ…

∙ മറ്റുള്ളവരുടെ അംഗീകാരത്തെ ആശ്രയിച്ചാണ് നമ്മുടെ വളർച്ചയിരിക്കുന്നത് എന്നുള്ള ചിന്ത ആദ്യം തന്നെ മാറ്റുക. ആരൊക്കെ അവഗണിച്ചാലും എനിക്ക് എന്നെയറിയാം, എനിക്ക് ഇന്നയിന്ന കഴിവുകളുണ്ട് എന്ന തോന്നലിനാണ് നമ്മൾ മുൻതൂക്കം കൊടുക്കേണ്ടത്. ആ തോന്നലിനെയാണ് നാം വളർത്തേണ്ടത്. പുറമേ നിന്ന് ധാരാളം അംഗീകാരം കിട്ടുന്ന സമയത്തും. ഞാനെന്തു നേടി, ഞാനെന്തൊക്കെ ഇതിൽ നിന്നു പഠിച്ചു എന്നൊരു വിലയിരുത്തൽ നടത്തിക്കൊണ്ടിരിക്കണം.

∙ നമ്മൾ നല്ല രീതിയിൽ ജോലി ചെയ്തു; ആരും അത് തിരിച്ചറിയുകയോ അംഗീകരിക്കുകയോ ചെയ്തില്ല എങ്കിൽ നാം സ്വയം അഭിനന്ദിക്കുക. അവഗണനകളുണ്ടാകുമ്പോഴും സ്വയം ഒരു ടാർഗറ്റ് വച്ച് ജോലികൾ പൂർത്തിയാക്കുക. നല്ല രീതിയിൽ പൂർത്തിയാക്കിയാൽ അതു സ്വയം ആഘോഷിക്കുക. ഇതൊരു ശീലമാക്കിയാൽ ഒരു തിരസ്കാരത്തിന്റെ വെയിലിലും നമ്മൾ വാടിപ്പോകില്ല.

പരിഹാസം വേണ്ട

നമ്മുടെ സംസാരമോ പെരുമാറ്റമോ മറ്റുള്ളവർക്ക് അരോചകമോ ബുദ്ധിമുട്ടുണ്ടാക്കുന്നതോ ആണെന്ന് തിരിച്ചറിയാൻ ഒരു എളുപ്പവഴിയുണ്ട്. നമ്മുടെ സോഷ്യൽ സർക്കിൾ നമ്മളറിയാതെ തന്നെ വറ്റിവരണ്ടു പോവുന്നുണ്ടോ എന്നു നോക്കുക. അതായത് നമ്മളെ സഹിക്കാതെ നിർവാഹമില്ല എന്നുള്ളവർ മാത്രമേ കൂടെയുള്ളോ?. പലരും ഈ പ്രശ്നം തിരിച്ചറിയുന്നത് നാൽപതുകളിലാണ്. റിട്ടയർ ചെയ്ത് വിശ്രമജീവിതം നയിക്കുന്ന സമയത്ത് ബോറടി മാറ്റാൻ ഒന്നു ഫോൺ വിളിക്കാൻ പോലും ആരുമില്ലാത്ത അവസ്ഥ വരും.

∙ അങ്ങനെയാണെങ്കിൽ സ്വയം ഒന്നു വിശകലനം ചെയ്യുക. എന്തുകൊണ്ടാണ് നെഗറ്റീവ് ചിന്തകളിലേക്കും സംസാരത്തിലേക്കും പോവുന്നത്? സ്വന്തം ഈഗോയെ ആരെങ്കിലും വേദനിപ്പിച്ചാൽ അവരെയൊന്ന് അടിച്ചിരുത്താനാകും ചിലപ്പോൾ അങ്ങനെ സംസാരിക്കുന്നത്. ചില സാഹചര്യങ്ങളിൽ അനാവശ്യമായി ഡോമിനേറ്റ് ചെയ്യാനാകും അങ്ങനെ ചെയ്യുക.

∙ ഞാൻ കളിയാക്കിയും പരിഹസിച്ചുമാേണാ സംസാരിക്കാറ് എന്ന് നമുക്കേറ്റവും സ്നേഹവും വിശ്വാസവും ഉള്ള ആളുകളോട് ചോദിച്ചുനോക്കുക. നാണക്കേടൊന്നും ഇല്ലാതെ ഇങ്ങനെ ചോദിക്കുമ്പോൾ തന്നെ നമ്മുടെ ഈഗോ നമ്മൾ താഴ്ത്തുകയാണ്.

അവർ ചൂണ്ടിക്കാണിക്കുന്ന സാഹചര്യങ്ങളെ സ്വയം പരിശോധിക്കുക. അപ്പോൾ സമാനമായ ഒരു സാഹചര്യം ഇനി വരുമ്പോൾ നാം എന്താണ് പറയാൻ പോകുന്നതെന്ന് നമുക്കറിയാനാകും. അത്തരമൊരു സാഹചര്യം വരുമ്പോൾ ഒന്നു മുതൽ ആറുവരെ എണ്ണി നെഗറ്റീവ് ആയ സംസാരത്തെ സ്വയം നിയന്ത്രിച്ച് തികച്ചും പൊസിറ്റീവായി സംസാരിക്കുക.

പിണങ്ങിയാൽ ഇണങ്ങാം…

ഭാര്യ ഭർത്താവിനോടും ഭർത്താവ് ഭാര്യയോടും ഉത്തരവാദിത്തം കാണിക്കുന്ന, പരസ്പരം സുഹൃത്തുക്കളാകുന്ന കുടുംബാന്തരീക്ഷത്തിൽ പൊട്ടലും ചീറ്റലും കുറവായിരിക്കും.

∙ ‍ഇനി പങ്കാളികളിൽ ആരുടെയെങ്കിലും പക്ഷത്തു തെറ്റുണ്ടായാൽ ഉടൻ തിരുത്തണം എന്നു വാശിപിടിക്കരുത്. വടംവലിയിൽ വിജയിക്കുന്നത് എപ്പോഴും പിന്നോട്ടു പോകുന്ന ടീമായിരിക്കും. അ‍തുപോലെ ആദ്യം ഒന്നു പിന്നോട്ടുപോയി തോറ്റുകൊടുക്കുക. പിണക്കമെല്ലാം മാറിക്കഴിയുമ്പോൾ ബുദ്ധിമുട്ട് ഉണ്ടാക്കിയ സാഹചര്യത്തെക്കുറിച്ച് സംസാരിക്കാം.

∙ അനാവശ്യവാക്കുകളും ആത്മഹത്യാഭീഷണിയുമൊക്കെ ഒഴിവാക്കണം. ∙ നെഗറ്റീവ് ചിന്ത വരുമ്പോൾ പങ്കാളിയേക്കുറിച്ച് രണ്ടു പൊസിറ്റീവ് കാര്യങ്ങൾ മനഃപൂർവം ആലോചിക്കുക. ഒരു പ്രത്യേകനിമിഷത്തിൽ മോശമായി പെരുമാറിയാലും പല ജീവിതസാഹചര്യങ്ങളിലും താങ്ങും തണലുമായി കൂടെ നിന്നയാളാണ് അവരെന്ന ചിന്ത മനസ്സിലുണ്ടാകണം.

വിവരങ്ങൾക്ക് കടപ്പാട്

ഡോ. ബഷീർകുട്ടി

മുൻ അസോ. പ്രഫസർ

ക്ലിനിക്കൽ സൈക്കോളജി

ഗവ. മെഡി. കോളജ്

തിരുവനന്തപുരം

ഡോ. മായ നായർ

ക്ലിനിക്കൽ സൈക്കോളജിസ്റ്റ്

ഇന്ദിരാഗാന്ധി കോ–ഒാപ്പറേറ്റീവ് ഹോസ്പിറ്റൽ

എറണാകുളം

read more
ആരോഗ്യംഡയറ്റ്

നല്ല ഭക്ഷണത്തിനും ചീത്ത ഭക്ഷണത്തിനും പോയിന്റുകൾ; വെയിറ്റ് വാച്ചേഴ്സ് ഡയറ്റ് സാംപിൾ മെനു സഹിതം

ലോകമെമ്പാടും പ്രശസ്തമായ ഒരു ഭാരം കുറയ്ക്കൽ പദ്ധതിയാണ് വെയിറ്റ് വാച്ചേഴ്സ് ഡയറ്റ്. ഇപ്പോൾ അത് WW ഡയറ്റ് എന്നാണറിയപ്പെടുന്നത്. ഒാപ്ര വിൻഫ്രി പോലുള്ള അതിപ്രശസ്തർ വരെ ഈ ഡയറ്റ് പിന്തുടർന്നു ഭാരം കുറച്ചവരാണ്.

1963ൽ ന്യൂയോർക്കിൽ ജീൻ നിഡേ (Jean Nidetch) എന്ന വനിത തന്റെ സുഹൃത്തുക്കൾക്കായി ഉണ്ടാക്കിയ വീക്‌ലി വെയിറ്റ് ലോസ് ഗ്രൂപ്പ് ആയാണ് WW ന്റെ തുടക്കം. ഒാരോ ഭക്ഷണത്തിനും അതിലടങ്ങിയിരിക്കുന്ന കാലറി, കൊഴുപ്പ്, മാംസ്യ അളവ്, ഷുഗർ നിരക്ക് എന്നിവയുടെ അടിസ്ഥാനത്തിൽ സ്മാർട്ട് പോയിന്റുകൾ നൽകുന്നു. ഭാരം കുറയ്ക്കാനാഗ്രഹിക്കുന്നവർ ദിവസവും നിശ്ചിത പോയിന്റിനുള്ളിൽ വരാവുന്നതുപോലെ വിഭവങ്ങൾ തിരഞ്ഞെടുത്ത് കഴിക്കുക. ആരോഗ്യകരമായ ഭക്ഷണങ്ങൾക്ക് പോയിന്റ് കുറവും അനാരോഗ്യകരമായവയ്ക്ക് പോയിന്റ് കൂടുതലും ആയിരിക്കും.

പോർഷൻ കൺട്രോൾ, ആരോഗ്യകരമായ ഭക്ഷണം തിരഞ്ഞെടുക്കുക എന്നീ അടിസ്ഥാനങ്ങളിലൂന്നിയ വെയിറ്റ് വാച്ചേഴ്സ് ഡയറ്റ് തികച്ചും ശാസ്ത്രീയമായതും സുരക്ഷിതവുമായ ഭാരം കുറയ്ക്കൽ പദ്ധതിയാണെന്നു പഠനങ്ങൾ പറയുന്നു.

സാംപിൾ ഡയറ്റ് കാണാം

പ്രാതൽ:

ഒാട്സ് –3 സ്പൂൺ കുറുക്കിയത് /മുഴു ഗോതമ്പ് ബ്രഡ്–2 കഷണം/ചുവന്ന അവൽ കൊണ്ടുള്ള ഉപ്പുമാവ്–1 കപ്പ്/ ബ്രൗൺ റൈസ് കൊണ്ടുള്ള പുട്ട്–1 കപ്പ്/ഒാട്സ് ഇഡ്‌ലി–3 എണ്ണം/നുറുക്ക് ഗോതമ്പ് ഉപ്പുമാവ്–1 കപ്പ്/മുളപ്പിച്ച പയർ അരച്ച ദോശ– 2 എണ്ണം

∙ മുട്ട–1/ചീസ് കഷണം–1/നട്സ്–10 എണ്ണം/കടല– അര കപ്പ്

∙ പാൽ–1 കപ്പ്/തൈര്–1 കപ്പ്

∙ പഴവർഗങ്ങളിൽ ഏതെങ്കിലും ഒന്ന്

ഉച്ചഭക്ഷണം:

ചപ്പാത്തി–2 ചെറുത്/ബ്രൗൺ റൈസ്–1 കപ്പ്/നുറുക്കു ഗോതമ്പ് ചോറ്–1 കപ്പ്

∙ പയർ/കടല–1 കപ്പ്/മീൻ–3–4 കഷണം/മാംസം–2 വലിയ കഷണം

∙ പച്ചക്കറി സാലഡ്–2 കപ്പ്

സ്നാക്ക്:

നട്സ്–15 എണ്ണം/മുഴുഗോതമ്പ് ബ്രഡ്–2 എണ്ണം+ഒരു കഷണം ചീസ്// രണ്ടു പഴവർഗം+ഒരു കഷണം ചീസ്/ഡ്രൈ ഫ്രൂട്സും നട്സും –അര കപ്പ്/ കോൺ ടിക്കി–3 എണ്ണം/ഒാട്സ് അട+ചീസ്–ഒരു ചെറുത്

∙ പാൽ–1 കപ്പ്/തൈര്–1 കപ്പ്

രാത്രി:

ഉച്ചയ്ക്ക് കഴിച്ചതു തന്നെ കഴിക്കാം.

അല്ലെങ്കിൽ പാസ്ത–1 കപ്പ്+ബീഫ്–5,6 കഷണം+ചീസ്–2 കഷണം+പച്ചക്കറികൾ

∙ അല്ലെങ്കിൽ മീൻ–2 വലിയ കഷണം ഗ്രിൽ ചെയ്തത്+അര കപ്പ് ബ്രൗൺ റൈസ്+പച്ചക്കറികൾ

അല്ലെങ്കിൽ–ചിക്കൻ 2 വലിയ കഷണം+ഉരുളക്കിഴങ്ങ്–1 മീഡിയം+ചീസ്+പച്ചക്കറികൾ

അല്ലെങ്കിൽ ബോൺലെസ് ചിക്കൻ/ബീഫ് –6–8 കഷണം+പച്ചക്കറി സാലഡ്

പാചക എണ്ണ–ഒലീവെണ്ണ/ കനോള/ ഫ്ലാക്സ്സീഡ്/സാ ഫ്ളവർ/ സൺഫ്ളവർ –3–4 ടീസ്പൂൺ ദിവസവും

കഴിക്കാവുന്നത്

∙ കൊഴുപ്പു കുറഞ്ഞ പ്രോട്ടീൻ– തൊലിനീക്കിയ ചിക്കൻ, മുട്ട, സോയയിൽ നിന്നുള്ള ചീസ് (ടോഫു), മീൻ, കക്ക പോലെ തോടുള്ളതരം മത്സ്യങ്ങൾ, കൊഴുപ്പുനീക്കിയ പാലു കൊണ്ടുള്ള അധികം പുളിപ്പിക്കാത്ത തൈര്

∙ അന്നജമില്ലാത്ത പച്ചക്കറികൾ– ബ്രൊക്കോളി, ശതാവരി, കോളിഫ്ളവർ, പച്ചിലക്കറികൾ

∙ ആരോഗ്യകരമായ കാർബോഹൈഡ്രേറ്റ്സ്– മധുരക്കിഴങ്ങ്, തവിടുനീക്കാത്ത തവിട്ടു കുത്തരി, ഒാട്മീൽ, ബീൻസ്, തവിടുനീക്കാത്ത ധാന്യങ്ങൾ

∙ ആരോഗ്യകരമായ കൊഴുപ്പുകൾ– അവക്കാഡോ, ഒലീവ് എണ്ണ, ്അണ്ടിപ്പരിപ്പ്

ഒഴിവാക്കേണ്ടത്

മധുരപാനീയങ്ങൾ, പൊട്ടറ്റോ ചിപ്സ്, സോസേജ് പോലെ സംസ്കരിച്ച മാംസഭക്ഷണം, മിഠായികൾ, കേക്കുകളും കുക്കീസും ഉൾപ്പെടെ ഉയർന്ന അളവിൽ ഷുഗറും പൂരിത കൊഴുപ്പും അടങ്ങിയ എല്ലാ ഭക്ഷണങ്ങളും ഒഴിവാക്കണം.

വിവരങ്ങൾക്ക് കടപ്പാട്

സോളി ജയിംസ് 

പോഷകാഹാരവിദഗ്ധ

കൊച്ചി

read more
ആരോഗ്യംചോദ്യങ്ങൾരതിമൂര്‍ച്ഛലൈംഗിക ആരോഗ്യം (Sexual health )വൃക്തിബന്ധങ്ങൾ Relationship

‘സെക്സിൽ എനിക്കു വേണ്ടത് ഇതാണ്’; പുതുമ തേടുന്ന പെൺരതി ആണുങ്ങളോട് പറയുന്നത്

നിശ്ശബ്ദമായ ഒരു സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റെ പാതയിലാണ് കേരളത്തിലെ സ്ത്രീകൾ. സ്വന്തം ലൈംഗികതാൽപര്യങ്ങൾ പങ്കാളിയോടുപോലും പ്രകടിപ്പിക്കുന്നതു തെറ്റാണ്. അതിനധികാരി പുരുഷനാണ് എന്നുള്ള ധാരണകളിൽ നിന്നും കേരളം വഴിമാറി നടക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. ‘‘സെക്സിൽ എനിക്കു വേണ്ടത് ഇതാണ്, ഇതാണെനിക്ക് ആനന്ദം. ഇങ്ങനെ പാടില്ല…’’ എന്നൊക്കെ തുറന്നു പറയാൻ മടിക്കാത്ത ഒരു പുതിയ തലമുറ കടന്നു വന്നിരിക്കുന്നു.

പണ്ടും ഒറ്റപ്പെട്ട ശബ്ദങ്ങൾ ഉണ്ടായിരുന്നില്ല എന്നല്ല. പക്ഷേ, പുരുഷനെ സന്തോഷിപ്പിക്കുന്നതിനെക്കുറിച്ചുള്ള ആധികൾ ഉപേക്ഷിക്കുകയും ‌ആനന്ദം ഒരുമിച്ചു പങ്കിടാനുള്ളതാണെന്നു തിരിച്ചറിയുകയും അതു പരസ്യമായി പ്രകടിപ്പിക്കാൻ തയാറാവുകയും ചെയ്യുന്നവരുടെ എണ്ണം മുൻപെങ്ങുമില്ലാത്തവിധം വർധിച്ചിരിക്കുന്നു.

വിവാഹം കഴിഞ്ഞതുകൊണ്ട് ഇണചേരൽ കടമയായോ ബാധ്യതയായോ കൊണ്ടു നടക്കുന്ന സ്ത്രീകളായിരുന്നു ഇവിെട കൂടുതലും. ലൈംഗികത മടുത്തവർ, ഭാരമായി കാണുന്നവർ. അങ്ങനെ ലൈംഗികതയിൽ സന്തോഷവും സംതൃപ്തിയും എന്തെന്നറിയാത്തവർ ഇന്നും ധാരാളമുണ്ട്. ഭാര്യമാരുടെ അനുഭവം ഇങ്ങനെയാണെങ്കിൽ അവരുടെ പുരുഷൻമാരുടെ അനുഭവം എത്ര ദയനീയമായിരിക്കും. സ്ത്രീലൈംഗികത എന്തെന്നറിയാതെ, ലൈംഗികാനന്ദത്തിെന്റ പൂർണതയറിയാതെ എകപക്ഷീയമായ ഭാഗിക ലൈംഗികാനുഭവങ്ങളുമായി ജീവിച്ചു തീർക്കുന്നവരാണ് പുരുഷൻമാരിൽ നല്ല പങ്കും– പ്രശസ്ത സാഹിത്യകാരിയും ഫെമിനിസ്റ്റ് ഗവേഷകയുമായ ഡോ. സി.എസ്. ചന്ദ്രിക പറയുന്നു.

‘പ്രണയ കാമശാസ്ത്രം’ എന്ന പുതിയ പുസ്തകത്തിനു വേണ്ടിയുള്ള ഗവേഷണത്തിനും ഒട്ടേറെ സ്ത്രീകളുമായി ലൈംഗികാനുഭവങ്ങളെക്കുറിച്ചു സംവദിച്ചതിനും ശേഷമാണ് സി.എസ്. ചന്ദ്രിക പെൺരതിയെക്കുറിച്ചു വിലയിരുത്തുന്നത്.

ആനന്ദത്തിെന്റ മുഖങ്ങൾ

‘‘പുരുഷന് വേഗം രതിമൂർച്ഛ ഉണ്ടാകാം. അതിനാൽ പുരുഷൻമാരുടെ സമയത്തിനും താൽപര്യത്തിനും അനുസരിച്ചുമാത്രം ലൈംഗികസമയം നിർണയിക്കപ്പെടുന്നു. പുരുഷൻമാരാൽ നിർവചിക്കപ്പെട്ട പെൺരതിമൂർച്ഛ ഈ അൽപസമയത്തിനുള്ളിൽ പ്രകടമാക്കാനുള്ള വലിയ മാനസിക സമ്മർദമാണ് സ്ത്രീ അനുഭവിക്കുന്നത്. തിടുക്കത്തിൽ ലഭിക്കുന്ന രതിസുഖത്തിൽ താൻ സംതൃപ്തയാണെന്ന് അഭിനയിച്ച് ബോധ്യപ്പെടുത്തേണ്ടതിന്റെ സമ്മര്‍ദത്തിൽ അവളുെട മനസ്സ് ആശയക്കുഴപ്പം നിറഞ്ഞതായി തീരുന്നു. രതിരസങ്ങൾ അനുഭവിക്കാനോ അനുഭവിപ്പിക്കാനോ കഴിയാത്തവരായി അവർ മാറുന്നു. ലൈംഗികതയിൽ തുറന്നു പറയുന്നവരുടെ എണ്ണം കൂടിയിട്ടുണ്ടെങ്കിലും സുഖാനുഭവത്തിന്റെ സാമാന്യലോകം ഇപ്പോഴും ഇതുപോലെ തന്നെയാണ്’’– സി.എസ്. ചന്ദ്രിക വിലയിരുത്തുന്നു.

അധികം പുരുഷൻമാരും പെൺ രതിമൂർച്ഛകളുടെ ആഴം അറിയാതെ പോകുന്നു. അതു കൃത്യമായി മനസ്സിലാക്കാൻ പുരുഷനു പ്രയാസവുമാണ്. പുരുഷരതിമൂർച്ഛയ്ക്ക് ഏകമുഖമേയുള്ളൂ. സ്ത്രീ അനുഭവിക്കുന്നതാകട്ടെ ബഹുമുഖമുള്ള ആനന്ദഘട്ടമാണ്. ഒരു ലൈംഗികബന്ധത്തിൽ പലതവണ അനുഭവപ്പെടുന്നു എന്നതിനേക്കാൾ പല തരത്തിലുള്ള രതിമൂർച്ഛ അവൾക്ക് അനുഭവിക്കാൻ കഴിയുമെന്നതാണ് സത്യം. പ്രണയരതിയിൽ നിലയുറപ്പിച്ചിരിക്കുന്ന ലൈംഗികതയിലൂെട മാത്രമേ ആനന്ദത്തിന്റെ ആ ബഹുസ്വരത സ്ത്രീക്കു അനുഭവവേദ്യമാകൂവെന്ന് പുരുഷൻമാരും മനസ്സിലാക്കണം. രാത്രിയിൽ ഇരുട്ടിൽ മാത്രം സംഭവിക്കേണ്ടതല്ല ലൈംഗികത. പരസ്പരം കാണുമ്പോഴാണ് സംതൃപ്തിയുടെ ഇഴുകിച്ചരലിന്റെ പുതിയ ഇതളുകൾ വിരിയുന്നത്.

 

ആയിരം ഉമ്മകൾ

‘‘പ്രണയാർദ്രമായ ചുംബനംകൊണ്ടുപോലും സ്ത്രീയെ സംതൃപ്തയാക്കാൻ പുരുഷനു കഴിയും. ആയിരം തരം ചുംബനങ്ങളെങ്കിലുമുണ്ട്. ചുംബനങ്ങളുടെ തിരുഹൃദയമാണ് നെറ്റി. അതിനു പുറമേ ശരീരത്തിലെ ഓരോ ഭാഗവും ആവശ്യപ്പെടുന്നത് ഓരോ തരം ചുംബനങ്ങളാണ്. അതു തിരിച്ചറിയാൻ അവളുടെ പുരുഷനും മനസ്സിലാക്കിക്കൊടുക്കാൻ അവൾക്കും കഴിയണം.

തീവ്രമായ പ്രണയത്തിൽ നിന്നുടലെടുക്കുന്ന ലൈംഗികതയിലേ സമ്പൂർണ ഭാവങ്ങളും രസങ്ങളും അനുഭവിക്കാനാകൂ. അതിന് മികച്ച ഒരു ലൈംഗിക ഭാഷ പങ്കാളികൾക്കിടയിൽ രൂപപ്പെടണം. വിശ്വാസ്യതയും സ്വാതന്ത്ര്യവും ആയിരിക്കും ആഭാഷയുെട ആണിക്കല്ലുകൾ’’– ഡോ.സി.എസ്. ചന്ദ്രിക പറയുന്നു.

മാറ്റങ്ങൾ പ്രകടമാണ്

‘‘വിവാഹജീവിതത്തിനു മുൻപു തന്നെ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന പെൺകുട്ടികളുെട എണ്ണം കൂടിവരുന്നതായി സെക്സ് സർവേകൾ സൂചിപ്പിക്കുന്നുണ്ട്. പണ്ടും വിവാഹപൂർവ ലൈംഗികബന്ധമൊക്കെ ഉണ്ടായിരുന്നു. ജീവിക്കാൻ പോകുന്നത് ഈ പുരുഷനൊപ്പമാണ് എന്നു തീരുമാനിച്ചശേഷമാണ് പെൺകുട്ടി അയാളുമായി സെക്സിൽ ഏർപ്പെടാൻ തയാറായിരുന്നത്. ആക്ടിവിസ്റ്റുകളായി അറിയപ്പെട്ടിരുന്ന സ്ത്രീകൾ പോലും ഇങ്ങനെ ഒരു മാനദണ്ഡം കൈക്കൊണ്ടിരുന്നു. ഇന്ന് അതിനു മാറ്റം വന്നിരിക്കുന്നു.സെക്സിൽ ഏർപ്പെട്ടയാൾ പങ്കാളിയായില്ലെങ്കിലും കുഴപ്പമില്ല എന്നു പറയുന്ന പെൺകുട്ടികളുെട എണ്ണം കൂടിയിട്ടുണ്ട് ’’– പ്രശസ്തമോഡലും നടിയുമായ കനി കുസൃതി പറയുന്നു.

സെക്‌ഷ്വലി ആക്ടീവ് ആണെന്നു പറയുന്നവർ പണ്ടും ഉണ്ടായിരുന്നു എന്നാൽ പൊതു ഇടങ്ങളിൽ അങ്ങനെ സംസാരിക്കുന്നതിൽ തെറ്റില്ല എന്നു വിശ്വസിക്കുന്നവർ ഇന്ന് ഏറെയാണ്. ഈ മാറ്റങ്ങളൊക്കെ ഉണ്ടെങ്കിലും ലൈംഗികതയിൽ പല അബദ്ധങ്ങളും കാണിക്കുന്നവരുണ്ട്. സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിൽ ഏർപ്പെട്ട് പിന്നീട് സാരമില്ല, ‘ഐപിൽ’ കഴിക്കാം എന്ന ലാഘവ ബുദ്ധിയോടെ കാണുന്ന പെൺകുട്ടികൾ കുറവല്ല. സ്വന്തം ശരീരത്തെ ഇത്തരം മരുന്നുകൾ എങ്ങനെ ബാധിക്കുന്നു എന്ന് അവർ ചിന്തിക്കുന്നില്ല. ഒരു കോണ്ടം ഉപയോഗിച്ചാൽ നിസാരമായി പരിഹരിക്കാവുന്ന പ്രശ്നമാണത്. ലൈംഗിക പകർച്ചവ്യാധികളെയും നല്ലൊരു പങ്കു തടയാം. സെക്‌ഷ്വലി ആക്ടീവായവർ ബാഗിലോ പഴ്സിലോ കോണ്ടം സൂക്ഷിക്കുന്നത് ഉചിതമായിരിക്കും –കനി പറയുന്നു.

പുരുഷന്റെ വീഴ്ച

നാട്ടിലേയും വിദേശത്തെയും ലൈംഗികാനുഭവങ്ങൾ താരതമ്യം ചെയ്യുമ്പോൾ നമ്മുെട നാട്ടിലെ പുരുഷൻമാർക്ക് വലിയൊരു വീഴ്ച സംഭവിക്കുന്നുണ്ട്. പുറത്തുള്ളവർ പങ്കാളിയുെട സംതൃപ്തിക്കു നൽകുന്ന പ്രാധാന്യം ഇവിടത്തെ പുരുഷന്മാരിൽ നല്ല പങ്കും നൽകാറില്ല. സ്വയം തൃപ്തനായിക്കഴിഞ്ഞാൽ പങ്കാളിസംതൃപ്തയായി എന്നുള്ള തെറ്റിദ്ധാരണയാകാം ഇതിനു പിന്നിൽ. അല്ലെങ്കിൽ അവളുെട ലൈംഗികാനന്ദം അ വനു പ്രാധാന്യമുള്ള കാര്യമാകില്ല.

ഏതു സമയവും ലൈംഗികതയിൽ ഏർപ്പെടാൻ സ്ത്രീ സന്നദ്ധയാണെന്ന തെറ്റിധാരണയും ചിലർക്കുണ്ട്. സ്ത്രീക്കു താൽപര്യമില്ലാത്ത സമയത്ത് അവളെ സമീപിക്കുന്നത് ഉചിതമല്ല. പങ്കാളികൾ രണ്ടുപേരുടെയും താൽപര്യത്തോടെ നടന്നാലേ സെക്സ് രണ്ടുകൂട്ടർക്കും ആസ്വാദ്യകരമാവൂ– കനി വിലയിരുത്തുന്നു.

സെക്സ് എജ്യൂക്കേഷൻ

‘‘ ഏഴു വയസ്സുള്ളപ്പോൾ തന്നെ അച്ഛനും അമ്മയും എനിക്കു മനസ്സിലാകുന്ന ഭാഷയിൽ ലൈംഗികകാര്യങ്ങൾ പറഞ്ഞു തന്നിരുന്നു. പ്ലസ്ടു വിനു പഠിക്കുമ്പോൾ പോലും എന്റെ കുട്ടുകാരികളിൽ പലർക്കും കുട്ടികളുണ്ടാകുന്നതെങ്ങനെയെന്ന് അറിയില്ലായിരുന്നു. എന്നിൽ നിന്നും കാര്യങ്ങൾ മനസ്സിലാക്കി കഴിഞ്ഞപ്പോഴാണ് അവരിൽ ചിലരെങ്കിലും ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന കാര്യം തിരിച്ചറിഞ്ഞത്.

സ്വയം സംതൃപ്തിപ്പെടുന്ന കാര്യം പോലും പാപബോധത്തോടെയോ കുറ്റബോധത്തോടെ കാണാനാണു പഠിപ്പിക്കപ്പെടുന്നത്. ലൈംഗിക ദുരുപയോഗം, ലൈംഗികശുചിത്വം, ലൈംഗികാനന്ദം തുടങ്ങി വിവിധ വിഷയങ്ങൾ കുട്ടികളെ പഠിപ്പിക്കേണ്ടതുണ്ട്’’– കനി പറയുന്നു.

ഫോട്ടോ; സരിൻ രാംദാസ്

മാറ്റത്തിനു പിന്നിൽ

കഴിഞ്ഞ ഒരു പതിറ്റാണ്ടുകൊണ്ടു ലൈംഗികതയിൽ സ്ത്രീ ആർജിച്ച അവബോധവും അതു പ്രകടിപ്പിക്കാനുള്ള മടിയില്ലായ്മയിലും വന്ന മാറ്റം അദ്ഭുതകരമാണെന്ന് ബിഹേവിയറൽ സൈക്കോളജിസ്റ്റും സൈബർ സൈക്കോളജി വിദഗ്ധനുമായ ഡോ. റോബിൻ മാത്യു പറയുന്നു. ഇന്നു ദാമ്പത്യത്തിലെ ലൈംഗിക പ്രശ്നങ്ങളിൽ പരിഹാരം തേടാൻ മുൻകയ്യെടുക്കുന്നതിൽ സ്ത്രീ ഒട്ടും പിന്നിലല്ല. ഇത്തരത്തിലൊരു വളർച്ച സ്ത്രീക്കു സംഭവിച്ചതിനു പിന്നിൽ സൈബർ–ഡിജിറ്റൽ യുഗത്തിനോടു നമ്മൾ കടപ്പെട്ടിരിക്കുന്നു. കാരണം ലൈംഗികതയിൽ താൻ എവിടെ നിൽക്കുന്നു,എത്രത്തോളം മാറേണ്ടതുണ്ട് എന്നു മനസ്സിലാക്കാൻ സൈബർ ലോകവും സമൂഹമാധ്യമങ്ങളും അവളെ ഏറെ സഹായിച്ചിട്ടുണ്ട്.

മറുപുറത്തെ അപകടം

ഇതിനൊരു മറു പുറം പോലെ അനാവശ്യമായ അസംതൃപ്തികളും വഴിവിട്ടസഞ്ചാരങ്ങളും പടർന്നു പന്തലിക്കാനും ഈ സൈബർ ബന്ധങ്ങൾ ഇടയാക്കുന്നുണ്ട്. മുഖാമുഖമുള്ള ബന്ധങ്ങൾ വളരുന്നതിലും പതിന്മടങ്ങുവേഗത്തിലാണ് ഓൺലൈൻ ബന്ധങ്ങൾ വളരുന്നത്. നേരിട്ട് ഇടപെടുന്ന വ്യക്തികൾ, സഹപ്രവർത്തകർ, സുഹൃത്തുക്കൾ, ബന്ധുക്കൾ ഇവരോടൊക്കെ പറയുന്നതിലും വളരെ കൂടുതൽ രഹസ്യങ്ങൾ അപരിചിതരുമായി പങ്കുവയ്ക്കുന്നു. ട്രെയിനിലെ അപരിചിതൻ സിൻഡ്രോം (Stranger in the train syndrome) എന്നൊരു മനഃശാസ്ത്ര പ്രതിഭാസമാണിത്. ഇതിന്റെ ഫലമായി ഗാഢമായ സൗഹൃദ ബന്ധങ്ങളിലും പ്രണയങ്ങളിലും ലൈംഗികതയിലുമൊക്കെ ഏർപ്പെടാനുള്ള സാധ്യത യഥാർഥ ജീവിതത്തേക്കാളും പതിന്മടങ്ങാണ്. ഡിജിറ്റൽ ബന്ധങ്ങൾ സ്ഥാപിക്കാൻ ഇറങ്ങിത്തിരിക്കുന്ന ചിലരാകട്ടെ തങ്ങളുടെ ഇരകൾക്ക് സ്നേഹവും, ആദരവും ,സുരക്ഷിതത്വവും, വാരിക്കോരി നൽകുന്നതോടെ ചിത്രം പൂർത്തിയാകും. അനാവശ്യമായ ഒരു പുറംലൈംഗിക ജീവിതത്തിലേക്ക് അതു വഴുതിമാറി അതിന്റെ തിക്തഫലങ്ങൾ അനുഭവിക്കേണ്ടിവരും.–ഡോ. റോബിൻ മാത്യു പറയുന്നു.

സ്ത്രീയെ സംബന്ധിച്ച് എന്താണ് തന്റെ ശരീരവും മനസ്സും ആവശ്യപ്പെടുന്നതെന്നുള്ള തിരിച്ചറിവാണ് ഏറ്റവും പ്രധാനം. കുറ്റബോധമോ പാപബോധമോ ഇല്ലാതെ ഇതാണ് എനിക്കുവേണ്ടത് എന്നു തിരിച്ചറിയുന്നതാണ് വിപ്ലവം. അതു പുരുഷനുമായി സംവേദനം ചെയ്ത് അതിലൂെട ആഹ്ലാദകരവും ആരോഗ്യകരവുമായ ഒരു ലൈംഗികജീവിതം കെട്ടിപ്പടുക്കുന്നതാണ് ആരോഗ്യകരം.

read more
ലൈംഗിക ആരോഗ്യം (Sexual health )വജൈനിസ്മസ്‌ (Vaginismus )

കൂടുതൽ ദമ്പതികളും നേരിടുന്ന ചില ലൈംഗിക പ്രേശ്നങ്ങൾ

വേദനാകരമായ ലൈംഗികത, സെക്‌സിനോടുള്ള താല്‍പര്യമില്ലായ്മ, രതിമൂര്‍ച്ഛയില്ലായ്മ തുടങ്ങിയ ലൈംഗിക പ്രശ്‌നങ്ങളിലൂടെ സ്ത്രീകള്‍ ഒരിക്കലെങ്കിലും കടന്നുപോയിട്ടുണ്ടാവും. എന്നാല്‍, കിടപ്പറയില്‍ ചൂടുപിടിച്ച പങ്കാളിക്കു വിധേയരായി ഈ പ്രശ്‌നങ്ങള്‍ മറച്ചുവച്ച് അല്ലെങ്കില്‍ തിരിച്ചറിയാനാവാതെ കിടക്കുമ്പോള്‍ നഷ്ടമാകുന്നത് ലൈംഗികതയുടെ ആനന്ദലഹരിയാണ്.

ശാരീരിക, മാനസിക കാരണങ്ങളാണ് സ്ത്രീയില്‍ ലൈംഗികപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. ഇവ കണ്ടെത്തി ചികിത്സിക്കുകയാണെങ്കില്‍ മറ്റേതൊരു രോഗം പോലെയും സ്ത്രീയുടെ ലൈംഗികപ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാനാകുമെന്ന് ഈ രംഗത്തു പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ പറയുന്നു.

വേദനാപൂര്‍ണമായ സെക്‌സിലൂടെ ഒരിക്കലെങ്കിലും സ്ത്രീകള്‍ കടന്നുപോയിട്ടുണ്ടാവും. എന്നാല്‍, ഈ വേദനാനുഭവം തുടരുകയാണെങ്കില്‍ അത് ലൈംഗിക പ്രശ്‌നമാണെന്നു മനസിലാക്കേണ്ടതുണ്ട്. അല്ലെങ്കില്‍ ലൈംഗിക താത്പര്യമില്ലായ്മയിലേക്ക് ഇതു സ്ത്രീകളെ നയിച്ചേക്കാം. സംഭോഗം വേദനാജനകമാകുന്നതിനു പിന്നിലുള്ളത് മാനസിക, ശാരീരിക കാരണങ്ങളാണ്. പങ്കാളിയുടെ താല്‍പര്യത്തിനു വഴങ്ങി തൃപ്തിയില്ലാതെയോ മനസില്ലാമനസോടെയോ പുലര്‍ത്തുന്ന ശാരീരികബന്ധം വേദനയായി സ്ത്രീക്ക് അനുഭവപ്പെടുന്നു. ഈ അവസ്ഥയില്‍ സംഭോഗം പലപ്പോഴും നടക്കണമെന്നു കൂടിയില്ല. ശാരീരിക പ്രശ്‌നങ്ങളേക്കാള്‍ ഉപരി മാനസിക പ്രശ്‌നങ്ങളാണ് ഇതിനു കാരണം. ഇഷ്ടമില്ലാതെയുള്ള ബന്ധപ്പെടലിനു മനസു കണ്ടെത്തുന്ന മാര്‍ഗമാണ് ഈ വേദന. ലൈംഗികതയെക്കുറിച്ചുള്ള അജ്ഞത. പാപചിന്ത, ലൈംഗിക ദുരനുഭവങ്ങള്‍, ഭര്‍ത്താവുമായുള്ള പൊരുത്തക്കേടുകള്‍, സെക്‌സിനോടുള്ള അറപ്പ്, സാമ്പത്തിക പ്രശ്‌നങ്ങള്‍, വിഷാദം, അമിത ഉത്കണ്ഠ തുടങ്ങിയവ ഇതിനു കാരണമായേക്കാം.

ഇത്തരത്തില്‍ വേദനാപൂര്‍ണമായതും ലൈംഗികബന്ധം സാധ്യമാക്കാത്തതുമായൊരു പ്രധാന പ്രശ്‌നമാണ് വജൈനിസ്മസ് (യോനീസങ്കോചം). പല നവവധുക്കളുടെയും ജീവിതത്തകര്‍ച്ചയ്ക്കു പിന്നിലെ വില്ലന്‍ പലപ്പോഴും യോനീമുറുക്കമാണ്.

സ്ത്രീ ശരീരം സെക്‌സിനു തയാറാകുമ്പോള്‍ യോനീകവാടം വികസിക്കും. എന്നാല്‍, സംഭോഗവേളയില്‍ ലൈംഗികതയോടുള്ള പേടിമൂലം യോനീ കവാടത്തിന്റെ ഉപരിതലത്തിലെ മൂന്നില്‍ ഒരു ഭാഗം അടഞ്ഞു പോകുന്നതാണ് വജൈനിസ്മസ് എന്ന രോഗാവസ്ഥ. ഈ അവസ്ഥയില്‍ ലൈംഗികബന്ധം സ്ത്രീക്കു വേദനിക്കുന്ന അനുഭവമായിരിക്കും. ലൈംഗിക ദുരനുഭവങ്ങള്‍ക്കു വിധേയരായ സ്ത്രീകളില്‍ ലൈംഗികതയോടു വെറുപ്പുണ്ടാകുന്നതിന്റെ ഫലമായും ഇതു സംഭവിക്കാം. ആദ്യമായി ബന്ധപ്പെടുമ്പോള്‍ കന്യാചര്‍മം മുറിയുന്നതിനെത്തുടര്‍ന്നുള്ള വേദനയും രക്തവാര്‍ച്ചയും സംഭവിച്ചെന്നിരിക്കാം. ഇതുമൂലം പേടിച്ചിട്ടുണ്ടെങ്കിലും തുടര്‍ന്നുള്ള ലൈംഗികബന്ധങ്ങളിലും സ്വയമറിയാതെ യോനീസങ്കോചമുണ്ടാകാം. ഒപ്പം ലൈംഗികത പാപമാണെന്ന ചിന്തയും അജ്ഞതയുമൊക്കെ ഇതിനു കാരണമാകുന്നു.

നവദമ്പതികളില്‍ 9-20 ശതമാനത്തോളം പേരും യോനീസങ്കോചം മൂലമുള്ള ലൈംഗികപ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ടെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. വേഗത്തില്‍ പരിഹാരം തേടേണ്ട പ്രശ്‌നമാണിതെന്നും അല്ലെങ്കില്‍ വിവാഹജീവിതം ദുരിതത്തില്‍ കലാശിക്കുകയും വിവാഹമോചനത്തിലേക്കു നയിക്കുകയും ചെയ്യുമെന്നു മനസിലാക്കണം.

സെക്‌സ് തെറപ്പിയാണ് പ്രധാന പരിഹാരം. യോനീസങ്കോചമകറ്റാന്‍ ലൈംഗികതയോടുള്ള പേടിമാറ്റുകയാണ് ആദ്യം വേണ്ടത്. തുടര്‍ന്ന് ലൈംഗികത ആസ്വദിക്കാനുള്ള മാനസികാവസ്ഥ വളര്‍ത്തിയെടുക്കണം. പിന്നീട് കൂടുതല്‍ രതിസുഖങ്ങള്‍ കണ്ടെത്താനുള്ള മാര്‍ഗങ്ങള്‍ ദമ്പതികള്‍ മനസിലാക്കണം. സൈക്കോസെക്ഷ്വല്‍ അസസ്‌മെന്റിലൂടെ വിവാഹത്തിനു മുമ്പുതന്നെ വജൈനിസ്മസ് തിരിച്ചറിയാം.

മാനസിക കാരണങ്ങളെപ്പോലെ ശാരീരിക കാരണങ്ങളും സ്ത്രീ രതിയെ വേദനാജനകമാക്കിയേക്കാം. കന്യാചര്‍മം മുറിയുന്നതിനാല്‍ പങ്കാളിയുമൊത്തുള്ള ആദ്യരതി തന്നെ സ്ത്രീകള്‍ക്കു വേദനയുണ്ടാക്കാം. വേണ്ടത്ര ഉത്തേജിതമാകാതെ ബന്ധപ്പെടുന്നതും വേദനയുണ്ടാക്കും. ഉത്തേജനമുണ്ടായാലേ യോനിക്കു സ്‌നിഗ്ധത നല്‍കുന്ന ലൂബ്രിക്കേഷനുകള്‍ വേണ്ടത്ര ഉത്പാദിപ്പിക്കപ്പെടുകയുള്ളൂ.

യോനീമുഖത്തും ഗര്‍ഭാശയഗളത്തിലും ഉണ്ടാകുന്ന അണുബാധകള്‍, ലൂബ്രിക്കേഷന്‍ സ്രവങ്ങള്‍ ഉത്പാദിപ്പിക്കുന്ന ബര്‍ത്തോളിന്‍ ഗ്രന്ഥിയിലുണ്ടാകുന്ന അണുബാധകള്‍, യോനിക്ക് അടുത്തുള്ള പ്രത്യുല്‍പാദന അവയവങ്ങള്‍ക്ക് ഉണ്ടാകുന്ന അണുബാധയായ പെല്‍വിക് ഇന്‍ഫ്‌ളമേറ്ററി ഡിസീസ് തുടങ്ങിയ അണുബാധകള്‍, ചിലതരം ഗര്‍ഭാശയമുഴകള്‍, എന്‍ഡോ മെട്രിയോസിസ്, ഷുഗറിന്റെ അളവ് വര്‍ധിച്ച് യോനീ പ്രദേശത്തെ തൊലി പൊട്ടുന്ന അവസ്ഥ, കന്യാചര്‍മഭാഗങ്ങള്‍ ഉള്ളിലിരിക്കുന്ന സാഹചര്യങ്ങള്‍, ലൈംഗികരോഗങ്ങള്‍ തുടങ്ങിയവ സംഭോഗവേളയിലെ വേദനയ്ക്കു കാരണമാകും.

ഗര്‍ഭപാത്രവും മൂത്രസഞ്ചിയും താഴേക്കിറങ്ങുന്നതിനു യോനിയിലൂടെ ചെയ്യുന്ന ശസ്ത്രക്രിയ, കന്യാചര്‍മം നീക്കം ചെയ്യുന്ന ഹൈമനക്ടമി, പ്രസവത്തോടെ അയഞ്ഞ യോനിക്കു മുറുക്കം കൂട്ടുന്ന ശസ്ത്രക്രിയകള്‍ തുടങ്ങി ജനനേന്ദ്രിയഭാഗങ്ങളില്‍ ചെയ്യുന്ന ശസ്ത്രക്രിയകള്‍ കുറച്ചു നാളത്തേക്കു സ്ത്രീരതിയെ വേദനാജനകമാക്കും.

പുരുഷന്‍മാരിലെ ചില ലൈംഗികപ്രശ്‌നങ്ങള്‍ മൂലവും സ്ത്രീകള്‍ക്കു സെക്‌സ് വേദനാജനകമാക്കാം. സ്വാഭാവിക വളവിനേക്കാള്‍ ഏറെ വളഞ്ഞ ലിംഗം, ഉദ്ധരിച്ച ലിംഗത്തിന്റെ അഗ്രചര്‍മം പിന്നോട്ടു മാറാത്ത തൈമോസിസ് എന്ന അവസ്ഥയൊക്കെ പുരുഷനൊപ്പം സ്ത്രീക്കും ലൈംഗികനോവ് സമ്മാനിക്കുന്നവയാണ്. സാധാരണയിലേറെ ലിംഗത്തിനു വളവുണ്ടെങ്കില്‍ ചികിത്സ തേടണം. തൈമോസിസ് എന്ന അവസ്ഥയ്ക്ക് അഗ്രചര്‍മം മുറിച്ചു മാറ്റുന്ന ലഘുശസ്ത്രക്രിയയിലൂടെ പരിഹാരം കാണാനാവും.

ദമ്പതികള്‍ തമ്മില്‍ മാനസിക അടുപ്പമുണ്ടായതിനുശേഷമേ സംഭോഗത്തിലേക്കു കടക്കാവൂ. ആദ്യ ശാരീരികബന്ധപ്പെടലില്‍ ഇത് പ്രാധാന്യ മര്‍ഹിക്കുന്നു. ഭാര്യയുടെ ആ നിമിഷങ്ങളിലെ ഭയവും സമ്മര്‍ദവു മൊക്കെ മനസിലാക്കി ഭര്‍ത്താവ് ഇടപെട്ടാല്‍ പരിഹരിക്കാവുന്നതേ യുള്ളൂ ഈ പ്രശ്‌നങ്ങള്‍. സംഭോഗവേളകള്‍ തുടര്‍ച്ചയായി ക്ലേശകരമോ അനുഭൂതിരഹിതമോ ആകുന്നെങ്കില്‍ സെക്‌സോളജിസ്റ്റിനെ സമീപിക്കേണ്ടതാണ്.

ലൈംഗിക ഉത്തേജനമുണ്ടാകുമ്പോഴാണ് പുരുഷനെ സ്വീകരിക്കാന്‍ തയാറായി യോനീ കവാടം വികസിക്കുന്നത്. ലൈംഗികബന്ധത്തിനു സ്ത്രീ ശരീരം ഒരുക്കമായ ഈ അവസ്ഥയില്‍ യോനീകവാടത്തില്‍ ഈര്‍പ്പവും അയവുമുണ്ടാക്കുന്ന ലൂബ്രിക്കേഷന്‍ സ്രവങ്ങളുണ്ടാവും. ഇല്ലെങ്കില്‍ വേദനാജനകമായിരിക്കും. അതിനാല്‍, രതികേളികളില്‍ സംഭോഗത്തിനു മുമ്പുള്ള ബാഹ്യലീലകള്‍ പ്രാധാന്യമര്‍ഹിക്കുന്നു. ഉത്തേജനാവസ്ഥയിലെത്താനുള്ള ഓരോ സ്ത്രീയുടെയും കഴിവിലും വ്യത്യാസമുണ്ടെന്നു മനസിലാക്കി വേണം ബാഹ്യലീലകളിലൂടെയും കേളികളിലൂടെയും വികാരങ്ങളുണര്‍ത്തി സംഭോഗത്തിലെത്താന്‍. ചില സ്ത്രീകള്‍ വേഗത്തില്‍ ഉത്തേജിതരാകുമ്പോള്‍ മറ്റു ചിലര്‍ക്ക് ഉത്തേജനാവസ്ഥയിലെത്താന്‍ ഏറെ സമയം വേണ്ടിവരും. ഇതിനനുസരിച്ചാവണം കിടപ്പറയിലെ ചൂടിന്റെ ആക്കം കൂട്ടല്‍.

സ്ത്രീകള്‍ക്കുണ്ടാകുന്ന സമ്മര്‍ദങ്ങളും ഉത്കണ്ഠയുമൊക്കെ ലൂബ്രിക്കേഷനു തടസമാകും. ഇത്തരത്തില്‍ വേദനാപൂര്‍ണമായ ലൈംഗികബന്ധം സ്ത്രീകളെ സെക്‌സിനോടുള്ള വിരക്തിയിലേക്കു നയിച്ചേക്കാം. ഒന്നിലേറെ തവണ ലൈംഗികബന്ധം വേദനയുണ്ടാക്കുന്നെങ്കില്‍ ഡോക്ടറുടെ അടുക്കലെത്തേണ്ടതാണ്.

ആര്‍ത്തവവിരാമം യോനിയില്‍ ലൂബ്രിക്കേഷനു സഹായകരമാകുന്ന സ്രവങ്ങളുടെ ഉത്പാദനത്തെ കുറയ്ക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുന്നു. ആര്‍ത്തവവിരാമത്തെത്തുടര്‍ന്ന് സ്ത്രീകളില്‍ ഈസ്ട്രജന്‍ ഹോര്‍മോണിന്റെ ഉത്പാദനം കുറയുന്നതാണ് ഇതിനു കാരണം. ഇതു യോനിയിലെ ഈര്‍പ്പക്കുറവിനും തന്മൂലം സംഭോഗവേളയിലെ വേദനയ്ക്കും കാരണമാകും. ലൂബ്രിക്കേഷന്‍ ജെല്ലുകള്‍ ഉപയോഗിക്കുന്നത് ഈ പ്രശ്‌നത്തിനു പരിഹാരമാണ്. ഒരു ഗൈനക്കോളജിസ്റ്റിന്റെ നിര്‍ദേശപ്രകാരം ഹോര്‍മോണ്‍ റീപ്ലേസ്‌മെന്റ് തെറപ്പി ചെയ്യാവുന്നതാണ്. ആര്‍ത്തവവിരാമത്തിനുശേഷമുള്ള സെക്‌സ് വേദനാകരമാകുന്നതോടെ സ്ത്രീകളില്‍ പലര്‍ക്കും ലൈംഗികജീവിതത്തോടു വിരക്തിയുണ്ടാവുക സ്വാഭാവികമാണ്. പ്രായമിത്രയുമായില്ലേ, ഇനി ഇതൊക്കെ എന്തിനെന്ന ചിന്തകളും ഇവര്‍ക്കുണ്ടാവും. എന്നാല്‍, ജീവിതത്തില്‍ സമ്മര്‍ദങ്ങളൊഴിഞ്ഞ കാലഘട്ടമായിരിക്കും സ്ത്രീകളില്‍ പലര്‍ക്കും ഈ നാളുകള്‍. അതിനാല്‍, കാര്‍മേഘങ്ങളൊഴിഞ്ഞ ഈ നാളുകളില്‍ ടെന്‍ഷനില്ലാതെ യുവത്വത്തേക്കാള്‍ ഏറെ ആസ്വാദ്യപൂര്‍ണമായ ലൈംഗിക ജീവിതം സാധ്യമാണെന്നറിയുക.

വേദനാപൂര്‍ണമായ സെക്‌സ് ലൈംഗികവിരക്തിയിലേക്കു നയിക്കു മെന്നതുപോലെ മാനസിക, ശാരീരിക പ്രശ്‌നങ്ങളും സെക്‌സിനോടുള്ള താത്പര്യമില്ലായ്മയ്ക്കു വഴിതെളിക്കുന്നു. അമിത ഉത്കണ്ഠ, വിഷാദം തുടങ്ങിയവയാണ് സ്ത്രീകളിലെ ലൈംഗികതാത്പര്യമില്ലായ്മയ്ക്കു പ്രധാനകാരണമാകുന്നത്. വളരുന്ന പ്രായത്തില്‍ ലൈംഗികതയെക്കുറിച്ചു ലഭിക്കുന്ന തെറ്റായ അറിവുകള്‍, സെക്‌സ് മോശവും പാപവുമാണെന്ന ചിന്ത, ലൈംഗിക അജ്ഞത തുടങ്ങി സ്വന്തം ശരീരത്തെ കുറിച്ചുള്ള അപകര്‍ഷതാബോധവും വരെ സ്ത്രീയെ ലൈംഗികതയില്‍ നിന്നും അകറ്റുന്നു. പ്രസവത്തെത്തുടര്‍ന്ന് കുട്ടികളെ മുലയൂട്ടി പരിപാലിക്കേണ്ടി വരുന്നത്, കിടപ്പുമുറിയിലെ സ്വകാര്യതയില്ലായ്മ, കിടപ്പറയില്‍ കുട്ടികളുള്ള അവസ്ഥ എന്നിവയും സ്ത്രീകളുടെ സംഭോഗതൃഷ്ണയെ തണുപ്പിച്ചേക്കാം. അമിതമായ വൃത്തിക്കാരായ ഒബ്‌സസീവ് കംപള്‍സീവ് ഡിസോഡര്‍ എന്ന മാനസികരോഗമുള്ളവര്‍ക്ക് സെക്‌സിനോടു അറപ്പു തോന്നിയേക്കാം. വൃത്തിയോടുള്ള അമിതമായ താത്പര്യം മൂലം ഇവര്‍ക്ക് സെക്‌സ് ശരിയായി ആസ്വദിക്കാന്‍ കഴിയാറില്ല.

ജീവിതശൈലീരോഗങ്ങള്‍ മുതല്‍ ഹോര്‍മോണ്‍ തകരാറുകള്‍ വരെ സ്ത്രീയുടെ ലൈംഗിക ചോദനകളെ തണുപ്പിച്ചു കളയുന്നവയാണ്. ചില ബ്രെയിന്‍ ട്യൂമറുകള്‍, പ്രൊലാക്റ്റിനോമസ്, ചില കാന്‍സറുകള്‍, ട്യൂമറുകള്‍, ഗര്‍ഭാശയരോഗങ്ങള്‍, പൊണ്ണത്തടി, മള്‍ട്ടിപ്പിള്‍ സ്‌ക്ലിറോസിസ് പോലുള്ള നാഡിയുമായി ബന്ധപ്പെട്ട ചില രോഗങ്ങള്‍, നട്ടെല്ലിനുണ്ടാകുന്ന ക്ഷതം തുടങ്ങിയവ ലൈംഗികതയില്‍ നിന്നു വിട്ടുനില്‍ക്കാനുള്ള പ്രവണത സ്ത്രീകളില്‍ സൃഷ്ടിക്കും.

പിറ്റിയൂട്ടറി, അഡ്രീനല്‍ ഗ്രന്ഥികള്‍ ഉത്പാദിപ്പിക്കുന്ന ഹോര്‍മോണുകളുടെ അളവിലുണ്ടാകുന്ന വ്യത്യാസം, തൈറോയ്ഡ് ഹോര്‍മോണിന്റെ കുറവു മൂലമുണ്ടാകുന്ന ഹൈപ്പോതൈറോയ്ഡിസം എന്ന രോഗം, ആര്‍ത്തവവിരാമം എന്നിവയും ലൈംഗിക വിരക്തിക്ക് ആക്കം കൂട്ടുന്നു. പോഷകാഹാരക്കുറവ് മൂലം ശരീരത്തിനാവശ്യമായ ചില ജീവകങ്ങളുടെ അളവില്‍ കുറവു വരുന്നതുമൂലം ഹോര്‍മോണ്‍ നിലയില്‍ വ്യതിയാനം വരാം. ഇതും സ്ത്രീ ലൈംഗികതയെ ബാധിക്കുന്നു. അതുപോലെ ടെസ്‌റ്റോസ്റ്റിറോണ്‍ ഹോര്‍മോണിലു ണ്ടാകുന്ന ഏറ്റക്കുറച്ചിലുകളും സ്ത്രീ ലൈംഗികതയെ ബാധിച്ചേക്കാം.

മാറിയ സാഹചര്യത്തില്‍ ജീവിതശൈലീരോഗങ്ങള്‍ക്കു വലിയ പ്രാധാന്യം സ്ത്രീ ലൈംഗികതയിലുണ്ട്. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, ഉയര്‍ന്ന കൊളസ്‌ട്രോള്‍ നില തുടങ്ങിയവയും സ്ത്രീകളിലെ ലൈംഗികതാല്‍പര്യത്തെ കുറയ്ക്കുന്നു.

ഉത്കൃഷ്ട ആനന്ദാവസ്ഥയായ രതിമൂര്‍ച്ഛ എന്തെന്നുപോലും പല സ്ത്രീകളും അറിയുന്നില്ലെന്നതും ഒരു ലൈംഗികപ്രശ്‌നമാണ്. സ്ത്രീകളുടെ സെക്‌സ് ആസ്വാദനം പാതിവഴിയില്‍ അവസാനിക്കുന്നതാണ് രതിമൂര്‍ച്ഛയിലെത്താന്‍ തടസമാകുന്നത്. സ്ത്രീ ലൈംഗികതയുടെ ഈ പ്രത്യേകത മനസിലാകാതെ ലൈംഗികവേഴ്ചയില്‍ തൃപ്തി കണ്ടെത്തിയ പുരുഷന്‍ പങ്കാളി ലൈംഗിക ഉച്ചസ്ഥായില്‍ എത്തിയില്ലെന്നു തിരിച്ചറിയാതെ തിരിഞ്ഞു കിടക്കുന്നതാണ് പ്രശ്‌നം.

read more
മുടി വളരാൻസ്ത്രീ സൗന്ദര്യം (Feminine beauty)

ഇരുപതുകളിൽ മുടി നരയ്ക്കുമ്പോൾ: പരിഹാരമായി ഈ പോഷകങ്ങൾ

ഇരുപതുകളിലും മുടി നരയ്ക്കുന്ന പെൺകുട്ടികളും ആൺകുട്ടികളും ഇന്ന് സാധാരണമാണ്. മുടിക്കു കറുപ്പുനിറം നൽകുന്നത് മെലാനിൻ എന്ന വർണകം ഉൽപാദിപ്പിക്കുന്ന കോശങ്ങളാണ്. ശരീരത്തിലെ കാറ്റലേസ് (Catalase) എന്ന എൻസൈം ശരീരത്തിലെ ഹൈഡ്രജൻ പെറോക്സൈഡിനെ ഒാക്സിജനും വെള്ളവുമാക്കി മാറ്റും. കാറ്റലേസ് എൻസൈമിന്റെ അഭാവമുണ്ടാകുമ്പോൾ ഈ ഹൈഡ്രജൻ പെറോക്സൈഡ് കോശങ്ങളിൽ അടിയുന്നു. ഇത് മെലാനിനെ കുറച്ച് മു ടി നരയ്ക്കുന്നതിനു കാരണമാകുന്നു.

ജങ്ക്ഫൂഡുകൾ, ഫാസ്‌റ്റ് ഫൂഡ്, ട്രാൻസ്ഫാ‌റ്റ് കൂടുതലുള്ള ആഹാരങ്ങൾ ഇവ ശരീരത്തിലെ ഹൈഡ്രജ ൻ പെറോക്സൈഡിന്റെ അളവ് കൂട്ടി മുടി നരയ്ക്കാന്‍ കാരണമാകുന്നു. വൈറ്റമിൻ ബി12 ന്റെ കുറവും പ്രധാന കാരണമാണ്.

അകാലനരയെ നിയന്ത്രണത്തിലാക്കാൻ 7Ð8 മണിക്കൂർ ദിവസവും ഉറങ്ങണം. ശരീരത്തിലെ നീർക്കെട്ടു കുറയ്ക്കുവാനും അഴുക്കുകളെ പുറന്തള്ളുവാനും ധാരാളം വെള്ളം കുടിക്കാം. വൈറ്റമിൻ ബി12 അടങ്ങിയ മാംസം, മീൻ, മുട്ട, കരൾ ഇവ കാറ്റലേസ് എൻസൈം കൂടുവാൻ സഹായിക്കുന്നു. വൈറ്റമിൻ ബിയിലെ ബയോട്ടിൻ അടങ്ങിയ പരിപ്പ്, പയർവർഗങ്ങൾ, കൂൺ, മുട്ടയുടെ മഞ്ഞക്കരു, നട്സ്, പച്ചനിറത്തിലുള്ള ഇലക്കറികൾ, തൈര് ഇവയെല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ഒമേഗÐ3 ഫാറ്റി ആസിഡ് അടങ്ങിയ മത്തി, അയല, ചാള, ചൂര ഇവയും കഴിക്കണം. വൈറ്റമിൻ ഡി മുടിവളർച്ചയ്ക്ക് ആവശ്യമാണ്. തലയോട്ടിയിൽ ഇടയ്ക്കു മസാജ് ചെയ്യാം. ആരോഗ്യകരമല്ലാത്ത ഭക്ഷണങ്ങൾ ഒഴിവാക്കി സമീകൃതാഹാരം ഉൾപ്പെടുത്തിയാൽ അകാലനരയെ മാറ്റി നിർത്താം.

read more
ആരോഗ്യംചോദ്യങ്ങൾമുഖ സൗന്ദര്യംമേക്കപ്പ്സ്ത്രീ സൗന്ദര്യം (Feminine beauty)

35 കഴിഞ്ഞപ്പോഴേക്കും ചർമം മങ്ങി വരണ്ടുതുടങ്ങിയോ? ചർമത്തെ എന്നും ചെറുപ്പമാക്കിനിർത്താൻ ഇതാ വഴികൾ

ചർമം പ്രായത്തിന്റെയും ആരോഗ്യത്തിന്റെയും കണ്ണാടിയാണ് എന്നു പറയുന്നതിൽ അതിശയോക്തി ഒട്ടുമില്ല. ശരീരത്തിലെ ജലാംശം നഷ്ടപ്പെടാതെ സൂക്ഷിക്കുക, ശരീരത്തിന് ദോഷകരമായിട്ടുള്ള എല്ലാവിധ ബാഹ്യ ഇടപെടലുകളിൽ നിന്നും സംരക്ഷണം നൽകുക എന്നതാണ് ചർമത്തിന്റെ ധർമം. പോഷകാഹാരക്കുറവു മുതൽ കരൾ രോഗം വരെ ഒട്ടുമിക്ക ആരോഗ്യപ്രശ്നങ്ങളും ചർമത്തിലൂെട വെളിപ്പെടാറുണ്ട്.

ഏറുന്ന പ്രായം ചർമത്തിൽ വരുത്തുന്ന മാറ്റങ്ങളും അതുപോലെ പ്രകടമാകും. പ്രായമേറുന്തോറും ചർമത്തിലെ കോശങ്ങളുെട നവീകരണ പ്രക്രിയയുെട വേഗവും തോതും കുറഞ്ഞു വരുന്നതാണ് പ്രായം ചർമത്തിൽ പ്രകടമാകുന്നതിന്റെ അടിസ്ഥാന കാരണം. ഈ തോതിനെ കുറയ്ക്കാനോ, മറ്റു മാർഗങ്ങളിലൂെട അതിനെ മറച്ചു പിടിക്കാനോ പരിവർത്തനപ്പെടുത്താനോ കഴിഞ്ഞാൽ പ്രായമേറുന്ന ചർമ ലക്ഷണങ്ങളെ മറികടക്കാം.

ചർമത്തിലെ വരൾച്ച കൂടുന്നതു മുതൽ ചർമം ചുളിയുക, ചർമത്തിലെ നിറം മാറ്റം തുടങ്ങിയവയാണ് ചർമത്തിൽ പ്രായാധിക്യം പ്രകടമാക്കുന്ന പ്രധാന ലക്ഷണങ്ങൾ.

മുഖത്ത് പ്രായം വരുന്ന വഴി

ചർമത്തിനു പ്രായമേറാൻ തുടങ്ങുന്നത് മധ്യവയസ്സിനു ശേഷമല്ല, വേണ്ട മുൻകരുതലുകളെടുത്തില്ലെങ്കിൽ 25 കഴിയുമ്പോൾ തന്നെ ചർമത്തിന്റെ പ്രായം നമുക്കു മുൻപേ നടക്കാൻ തുടങ്ങും. ക്ഷീണിച്ച രൂപവും മങ്ങിയ ചർമവും ഏറ്റവും പ്രകടമാകുന്നത് മുഖത്താണ്. ചിലപ്പോൾ കണ്ണിനു താഴെയുള്ള പൊള്ളൽ പാടിനു സമാനമായ അടയാളം നമ്മെ അലട്ടാൻ തുടങ്ങും. ചർമത്തിന്റെ പ്രായമാകൽ പ്രക്രിയ ആരംഭിച്ചതിന്റെ ആദ്യ സൂചനയാണത്.

30–35 വയസ്സാകുമ്പോൾ തന്നെ ചർമത്തിനു മാർദ്ദവവും ഇലാസ്തികതയുമൊക്കെ നൽകുന്ന കൊളാജനും ഇലാസ്റ്റിനുമൊക്കെ തകരാറിലാവാൻ തുടങ്ങുന്നതിനാൽ പ്രായം വിളിച്ചോതുന്ന ചർമത്തിലെ രേഖകൾ തെളിഞ്ഞുകിടക്കാൻ തുടങ്ങും. 35–40 വയസ്സാകുമ്പോഴേക്കും മാഞ്ഞുപോകാത്ത വരകളായി ഇവ രൂപപ്പെട്ടുകഴിയും. ഇതിനോടൊപ്പം ചർമത്തിലെ നിറം മാറ്റം, വരൾച്ച, മുഖത്തു പലവിധ ടോണുകൾ എന്നിവയും രൂപപ്പെട്ടുകഴിഞ്ഞിരിക്കും. ചർമം നേർത്ത് വരണ്ടതായും മാറുന്നു.

40–50 വയസ്സെത്തുമ്പോൾ മുഖത്തെ കൊഴുപ്പ് ഗണ്യമായി കുറയുന്നു. ഇത് മൂലം പ്രായം കൂടുതൽ തോന്നിക്കുന്നു. പ്രായമേറുമ്പോൾ, കൊഴുപ്പ് താഴേക്കു നീങ്ങാൻ തുടങ്ങുന്നു. ഇത് കവിൾത്തടങ്ങൾ ഉൾവലിയുന്നതിലേക്കും നയിക്കും.

50കളിലും 60കളിലും അതിനുശേഷവും ശരീരത്തിലും ചര്‍മത്തിനടിയിലും കൊഴുപ്പിന്റെ വിതരണത്തിലുണ്ടാകുന്ന മാറ്റത്തിനു പുറമെ ശോഷണം(Resorption) മൂലം താടിയെല്ലുകൾ ചുരുങ്ങുക, നെറ്റിയുടെ ഇരുവശവും ഉൾവലിയുക, കവിളുകൾ പരന്നതാവുക തുടങ്ങിയവ സംഭവിക്കുന്നതോടെ പ്രായാധിക്യമോ വാർധക്യമോ തിരുത്താനാവാത്തവിധം മുഖത്തും പ്രകടമായിക്കഴിയും.

തിരുത്താം ലക്ഷണങ്ങൾ

ഘട്ടംഘട്ടമായി ചർമത്തിൽ സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ചു അവബോധമുണ്ടെങ്കിൽ നിങ്ങളുടെ സൗന്ദര്യം പഴയപടി ആക്കാനോ പ്രായാധിക്യം പ്രകടമാക്കുന്ന പ്രക്രിയകൾക്ക് കാലതാമസം വരുത്താനോ കഴിയും.

ചർമോപരിതലത്തിൽ മാത്രമല്ല, അതിനു താഴെയും സംഭവിക്കുന്ന മാറ്റങ്ങളുെട ഫലം കൂടിയാണ് ചർമപ്രശ്നങ്ങളുെട യഥാർഥ കാരണം. അതുകൊണ്ടുതന്നെ ചർമത്തിന്റെ ഉപരിതലത്തെ പരിചരിച്ചാൽ മാത്രം പ്രായമേറുന്ന ലക്ഷണങ്ങളെ കാര്യക്ഷമമായി പ്രതിരോധിക്കാനാവില്ല.

പരിഹാരം ആഴത്തിൽ

ചർമത്തിന്റെ കനം കുറയുന്നതും ചുളിവുകളുമാണ് പരിഹരിക്കേണ്ട ഒരു പ്രധാന പ്രശ്നം. കണ്ണുകൾക്ക് താഴെയും വായുെട വശങ്ങളിലും നെറ്റിയിലും മറ്റും വരകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങുന്നു. ഈ സമയം കൊളാജൻ ബൂസ്റ്റിങ് ക്രീമുകൾ, അമിനോ ആസിഡുകൾ, ഫാറ്റി ആസിഡ് സപ്ലിമെന്റുകൾ എന്നിവ ഉപയോഗിക്കാം. റേഡിയോ ഫ്രീക്വൻസി, മെഡിക്കൽ ഗ്രേഡ് പിലിങ്, മൈക്രോ നീഡ്‌ലിങ്, ബോട്ടോക്സ്, പിആർപി തുടങ്ങിയ ചികിത്സാ ഓപ്ഷനുകളും നിങ്ങളുടെ യൗവനഭംഗി തിരിച്ചുപിടിക്കുന്നതിനായി കോസ്മറ്റോളജിയിൽ വൈദഗ്ധ്യമുള്ള ഡോക്ടർക്ക് നൽകാനാകും.

മുഖവും കഴുത്തും വലിഞ്ഞുതൂങ്ങൽ

കൂടുതൽ പ്രായമാകുമ്പോള്‍ മുഖം ചുളുങ്ങി തുടങ്ങുന്നു. അതായത് മൂക്കിന്റെ അറ്റം, താടി, വായ, കൺപോളകൾ പുരികങ്ങൾ എന്നിവ ഇടിഞ്ഞു തൂങ്ങുന്നു. കൊഴുപ്പ് മുഖത്തിന്റെ താഴ്ഭാഗത്തു വൻതോതിൽ അടിയുന്നു. ഇത് പ്രായാധിക്യത്തിന്റെ മുഖ്യലക്ഷണമായി കാണാറുണ്ട്. എന്നാൽ ഒട്ടിപ്പോയ ഭാഗങ്ങളിൽ ചർമത്തിനടിയിലേക്ക് ‘ഡെർമ ഫില്ലറുകൾ’ വച്ച് ഈ പ്രശ്നം പരിഹരിക്കാനാവും.

മുഖത്തെയും കഴുത്തിലെയും ചില പേശികൾ ചുരുങ്ങിപ്പോകുന്നത് പ്രായാധിക്യം എടുത്തുകാണിക്കും. അത് ഒഴിവാക്കാൻ ബന്ധപ്പെട്ട പേശികളിലേക്ക് ബോട്ടോക്സിന്റെ ചെറിയ കുത്തിവയ്പുതന്നെ മതിയാകും. പുരികത്തിന്റെ ആകൃതിയും മൂക്കിന്റെ അഗ്രവും ബോട്ടോക്സ് ഉപയോഗിച്ച് ശരിയാക്കാം. ‘പ്ലാറ്റിസ്മ’ എന്ന് വിളിക്കപ്പെടുന്ന പേശികളിലേക്ക് ബോട്ടോക്സ് കുത്തിവയ്പുകൾ മൂലം നിങ്ങളുടെ മുഖം താഴേക്ക് തൂങ്ങുന്നതിൽ നിന്നും സംരക്ഷിക്കുന്നു. പ്രായമേറുമ്പോൾ ചുണ്ടുകൾ വരളുന്നതും സാധാരണമാണ്. ചുണ്ടുകളിൽ നന്നായി ഈപ്പം നിലനിർത്താനുള്ള മാർഗങ്ങളും പരിഗണിക്കണം.

‘മിസോതെറപ്പി’ പോലെ പുതിയ ചികിത്സാമാർഗങ്ങളിലൂെട ചർമത്തെ കൂടുതൽ സുരക്ഷിതമായി, യൗവനയുക്തമാക്കാൻ സഹായിക്കും. മരുന്നുകൾ ഉപയോഗിച്ചുതന്നെ ചർമം മുറുക്കാനുള്ള വിവിധ രീതികളും ഇന്നു ലഭ്യമാണ്. കൈകൾ ഉൾപ്പെടെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും ഈ ചികിത്സാ രീതികളിലൂെട ചർമ യൗവനം വീണ്ടെടുക്കാം.

പെട്ടെന്നു ഭാരം കുറയ്ക്കരുത്

പൊടുന്നനെ ശരീരഭാരം അമിതമായി കുറയ്ക്കുന്നത് ചർമത്തിന്റെ പ്രായം കൂട്ടും. ആവശ്യമായ ഫാറ്റി ഓയിൽ സപ്ലിമെന്റുകൾ കഴിക്കുന്നതും ഗുണം ചെയ്യും. ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് കൊഴുപ്പ് അടിഞ്ഞു കൂടിയിട്ടുണ്ടെങ്കിൽ പോലും കോസ്മെറ്റിക് ഫിസിഷന് അവ പരിഹരിക്കാനുള്ള പല മാർഗങ്ങളും നിർദേശിക്കാനാകും. അല്ലാതെ അനാരോഗ്യകരവുമായ വണ്ണം കുറയ്ക്കൽ മാർഗങ്ങൾ തേടരുത്.

പഞ്ചസാര കൂടുതലുള്ള ഭക്ഷണം അമിതമായി കഴിക്കുന്നത് ഒഴിവാക്കുക, ഉപ്പ് കുറയ്ക്കുക, പുകവലി, മദ്യപാനം ഉപേക്ഷിക്കുക, ധാരാളം വെള്ളം കുടിക്കുക എന്നതും ചർമം യൗവനയുക്തമായി നിലനിൽക്കാൻ സഹായിക്കും. ചർമ സൗന്ദര്യം നിലനിർത്തുന്നതിന് പതിവ് പരിചരണവും പ്രയത്നവും ആവശ്യമാണ്. സൗന്ദര്യ ശാസ്ത്രശാഖ വളരെയേറെ പുരോഗമിച്ചതിനാൽ കൃത്യമായ ചികിത്സാരീതിയിലൂടെ ഏത് പ്രായക്കാരിലും നഷ്ടപ്പെട്ട മുഖസൗന്ദര്യവും ശരീരസൗന്ദര്യവും വീണ്ടെടുത്തു നൽകാൻ വൈദഗ്ദ്ധ്യം നേടിയ ഒരു ഡോക്ടർക്ക് കഴിയും.

ചർമത്തിലെ ഈർപ്പം നഷ്ടപ്പെടാൻ തുടങ്ങുമ്പോഴാണ് ചർമം മങ്ങിയതും വരണ്ടതുമായി മാറുന്നത്. കൂടാതെ ചർമത്തിലെ നിര്‍ജ്ജീവ കോശങ്ങൾ എളുപ്പത്തിൽ പൊഴിഞ്ഞുപോകാതെയും വരും. ഇത് ചർമം കൂടുതല്‍ ഇരുണ്ടതാക്കി മാറ്റുന്നു. സൂര്യപ്രകാശം ഈ മാറ്റങ്ങളെ വഷളാക്കുന്നു. ഇത്തരം മാറ്റങ്ങളെ പ്രതിരോധിക്കാനായി പതിവായി സൺ സ്ക്രീൻ ഉപയോഗിക്കണം. ഹൈലൂറോണിക് ആസിഡ്, വൈറ്റമിൻ സി, അടങ്ങിയ മോയിസ്ചറൈസറുകളും നൈറ്റ് ക്രീമുകളും പതിവായി ഉപയോഗിച്ചാൽ നല്ല ഫലം ചെയ്യും. ഒമേഗÐ3 സപ്ലിമെന്റുകൾ കഴിക്കുന്നതും നല്ലതാണ്. മതിയായ ഉറക്കം, വ്യായാമം സമീകൃതാഹാരം എന്നിവ തീർച്ചയായും ആവശ്യമാണ്.

 

read more
Parenting

അച്ഛൻ പേപ്പർ വായിക്കുന്നു, അമ്മ അടുക്കളയിൽ പണിയെടുക്കുന്നു: തെറ്റായ ജെൻഡര്‍ റോളുകൾ നമ്മുടെ മക്കളേയും സ്വാധീനിക്കും

ഞാനെങ്ങനെയുണ്ടായി എന്നു മകനോ മകളോ ചോദിച്ചാൽ വിളറിപ്പോകുന്ന മാതാപിതാക്കളുടെ കാലം ഏതാണ്ട് അവസാനിച്ച മട്ടാണ്. മുതിര്‍ന്നു വിവാഹം കഴിഞ്ഞ്, ഭാര്യയും ഭര്‍ത്താവും ഇണ േചരുന്നതിലൂെടയാണ് അടുത്ത തലമുറയുണ്ടാകുന്നതെന്നും ഇതു വളരെ സ്വാഭാവികമായ കാര്യമാണെന്നും നീയുണ്ടായതും അതുപോലെ തന്നെയാണെന്നും കാര്യഗൗരവത്തോടു കൂടി പറഞ്ഞു കൊടുക്കുന്നവരാണ് പുതുതലമുറയിലെ മിക്ക മാതാപിതാക്കളും.

എന്നിരുന്നാലും കുട്ടികൾക്ക് സെക്സ് എജ്യൂക്കേഷൻ അഥവാ ലൈംഗിക വിദ്യാഭ്യാസം നൽകുമ്പോൾ മാതാപിതാക്കൾ വരുത്തുന്ന ചില തെറ്റുകൾ ഉണ്ട്. അറിഞ്ഞും അറിയാതെയും സംഭവിക്കുന്നത്. അത്തരം തെറ്റുകൾ തിരിച്ചറിഞ്ഞ് അവ കൂടി തിരുത്തി നമുക്കു മുന്നോട്ടു പോകാം.

ലൈംഗിക അവയവങ്ങളെ കുറിച്ച് പരാമര്‍ശിക്കുമ്പോൾ യഥാർഥ പേരുകൾ തന്നെ പറയാം.

മിക്ക മാതാപിതാക്കളും വരുത്തുന്ന അബദ്ധമാണിത്. കുട്ടികളോടു സംസാരിക്കുമ്പോള്‍ ലൈംഗിക അവയവങ്ങളെ മറ്റ് ചെല്ലപ്പേരുകളിലൂടെയോ മുറിവാക്കുകളിലൂടെയോ പരിചയപ്പെടുത്തുക എന്നത്. ഇത് കുട്ടികളിൽ തെറ്റിധാരണ ഉണ്ടാക്കും. െചല്ലപ്പേരു പറയുമ്പോള്‍ ആ േപരിലുള്ള വസ്തുവിനെക്കുറിച്ചാണോ െെലംഗികാവയവത്തെക്കുറിച്ചാണോ പരാമര്‍ശിക്കുന്നത് എന്നു മനസ്സിലാകാതെയുള്ള കണ്‍ഫ്യൂഷന്‍.

കുറച്ചു കൂടി മുതിര്‍ന്നു കഴിയുമ്പോൾ പറഞ്ഞതിനൊക്കെ ദ്വയാർഥങ്ങളുണ്ടോ എന്നൊക്കെയുള്ള പരിഭ്രാന്തി വരാം. ഇതെല്ലാം ഒഴിവാക്കാന്‍ തുടക്കം മുതലേ ലൈംഗിക അവയവങ്ങളെ അതതു പേരിൽ തന്നെ പരിചയപ്പെടുത്തുക. അതിൽ ഒരു നാണക്കേടും വിചാരിക്കേണ്ടതില്ല.

കണ്ണും കയ്യും മൂക്കൂം ചുണ്ടും ഉള്‍പ്പെടെ മറ്റേതൊരു അവയവത്തെപ്പറ്റി പറഞ്ഞു കൊടുക്കും പോലെ തന്നെ വേണം ഇതും പറയാൻ. ചമ്മലോ നാണമോ ഒന്നും കലർത്താതിരിക്കാൻ ശ്രമിക്കുക. ഇംഗ്ലിഷിലായാലും മലയാളത്തിലായാലും യഥാർഥ വാക്ക് തന്നെ ഉപയോഗിക്കുക. ഉദാഹരണത്തിന് ‘വജൈന’ എന്നല്ല ‘വൾവ’ എന്നാണ് സ്ത്രീയുടെ ലൈംഗീകാവയവത്തിന്റെ പേര്. മുതിർന്നവർ പോലും ഈ തെറ്റ് വരുത്താറുണ്ട്. വള്‍വ, പീനസ് എന്നു കുട്ടികള്‍ക്കു പറഞ്ഞു െകാടുക്കാം.

മലയാളത്തിലാണെങ്കില്‍ യോനി, ലിംഗം എന്നു തന്നെ പറയുക. പലപ്പോഴും ലൈംഗീകാവയവങ്ങളുടെ ചില പേരുകൾ അസഭ്യം എന്ന രീതിയില്‍ ചില ആളുകള്‍ പ്രയോഗിക്കാറുണ്ട്. അത്തരം പദപ്രയോഗങ്ങള്‍ തീര്‍ച്ചയായും ഒഴിവാക്കണം.പ്രൈവറ്റ് പാർ‌ട്ട് എന്നു മാത്രം എപ്പോഴും പറയുന്നതും ഒഴിവാക്കാം. കാര്യങ്ങൾ ശരിയായ അർഥത്തിൽ കുട്ടി മനസ്സിലാക്കുക എന്നത് പ്രധാനമാണ്.

വേണം, അതിർവരമ്പുകൾ

വീട്ടിലൊരു അതിഥി വന്നെന്നിരിക്കട്ടേ അ വരുടെ കയ്യിലൊരു കുഞ്ഞുവാവയുണ്ടെന്നും കരുതുക. ഉടനെ തന്നെ ആ കുഞ്ഞിനെ എടുത്ത് കളിപ്പിക്കുകയും കെട്ടിപ്പിടിക്കുകയും ഉമ്മ വയ്ക്കുകയും ചെയ്യുന്നു… മിക്കാവാറും ഇടങ്ങളിൽ നടക്കുന്ന ‘സാധാരണ’ കാര്യം അല്ലേ? എന്നാൽ ഇത് നിങ്ങളുടെ കുട്ടിക്ക് കൊടുക്കുന്ന സന്ദേശം എന്താണ്? അനുവാദമില്ലാതെ ആർക്കും എന്തും ചെയ്യാം എന്നൊരു ചിന്ത കുട്ടിയിൽ വളരുന്നു.

അതുപോലെ നമ്മൾ നമ്മുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമൊപ്പമിരിക്കുമ്പോൾ ഒരാളോട് ‘ഓ, നീ മെലിഞ്ഞ് തൊലിഞ്ഞ് വല്ലാണ്ടായല്ലോ? വണ്ണം വച്ചങ്ങ് വീർത്തു പോയല്ലോ?’ എന്നൊക്കെ പറയുന്നത് കുട്ടി കേൾക്കുന്നുണ്ട്.

ബോഡി ഷെയ്മിങ് പോലുള്ള കാര്യങ്ങൾ മറ്റുള്ള വരുടെ അതിരുകൾ ഭേദിച്ച് നമുക്കും ചെയ്യാം എന്ന് കുട്ടി എവിടെയോ പഠിച്ചു വയ്ക്കുന്നു. ഇത്തരം കാര്യങ്ങളൊക്കെ മാതാപിതാക്കൾ തന്നെ ഒഴിവാക്കുക.

ലൈംഗികവിദ്യാഭ്യാസം തുടങ്ങുന്നത് കുട്ടികളില്‍ നിന്നല്ല, മറിച്ച് നമ്മളിൽ നിന്നു തന്നെയാണ്. അതു പോലെ വീട്ടിൽ ആളുകൾ വരുമ്പോൾ അങ്കിളിനൊരു ‘ഷേക് ഹാൻഡ് കൊടുത്തേ, എല്ലാവർക്കും വേണ്ടി പാട്ട് പാടിക്കേ…’ എന്നൊക്കെ കുട്ടിയോട് ചോദിക്കുന്നത് തെറ്റാണ്. അവരുടെ അനുവാദം ചോദിച്ചിട്ട് മാത്രമേ എന്തും ചെയ്യാവൂ. കുട്ടിയെ മറ്റൊരു വ്യക്തിയായി തന്നെ കാണണം. ആ വ്യക്തിയുടെ അതിർവരമ്പുകളെ എപ്പോഴും മാനിക്കുകയും വേണം. എന്നാലേ ഈ കുട്ടി നാളെ അനുവാദമില്ലാതെ മറ്റൊരു കുട്ടിയെ കെട്ടിപ്പിടിക്കുകയോ ഉമ്മ വയ്ക്കുകയോ ചെയ്യാതിരിക്കൂ. അമ്മ/അച്ഛൻ പോലും പെർമിഷൻ ചോദിച്ചിട്ടേ കുഞ്ഞുങ്ങളെ എടുക്കൂ എന്നൊക്കെ കണ്ടു വളരുന്ന കുട്ടികൾ അ വരുടെ ജീവിതത്തിലെ അതിർവരമ്പുകളും അത്രയും ഉറപ്പുള്ളതാക്കി വയ്ക്കും.

സ്വന്തം കുട്ടിയുടെ കാര്യത്തിൽ എല്ലാ കെട്ടിപ്പിടുത്തങ്ങളും ചോദിച്ചിട്ട് ചെയ്യാൻ പറ്റിയെന്ന് വരില്ല. എന്നാലും ഓർക്കുമ്പോഴൊക്കെ ചോദിക്കണം. ‘ഞാനൊന്ന് ഹഗ് ചെയ്യട്ടേ, കിസ് ചെയ്യട്ടേ’ എന്നൊക്കെ. ഏറ്റവും പ്രധാന കാര്യം കുട്ടി ‘നോ’ എന്നു പറഞ്ഞാൽ പിന്നെ, അങ്ങനെ ചെയ്യാതിരിക്കാൻ ശ്രമിക്കണം എന്നതാണ്.

അപരിചിതരെ മാത്രമല്ല പേടിക്കേണ്ടത് എന്ന പറയാം

കുട്ടികൾക്കെതിരെയുള്ള അക്രമണങ്ങളിൽ 97ശതമാനം നടക്കുന്നതും വളരെയടുത്ത ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നുമൊക്കെയാണ്. അതുകൊണ്ട് അപരിചിതർ എന്നല്ല ആര് നിങ്ങളെ എന്തു തരത്തിൽ ബുദ്ധിമുട്ടിച്ചാലും അത് അച്ഛനോടും അമ്മയോടും പറയണം എന്നു വേണം പറഞ്ഞു കൊടുക്കാൻ.

വീട്ടുകാരോ സുഹൃത്തുക്കളോ ഇഷ്ടമല്ലാത്ത കാര്യങ്ങൾ ചെയ്താൽ ‘അവരങ്ങിനെ ചെയ്യില്ല, തോന്നൽ മാത്രമാകും’ എന്നോർത്ത് മൂടി വയ്ക്കരുതെന്ന് കുട്ടിയോട് പ്രത്യേകം പറയുക.

കൺസെന്റ് എജ്യൂക്കേഷൻ കൃത്യമായി ചെയ്യുക

ലൈംഗിക വിദ്യാഭ്യാസത്തിലെ പ്രധാന വിഭാഗം തന്നെയാണ് കൺസെന്റ് എജ്യൂക്കേഷൻ. അതിൽ നമ്മൾ കുട്ടിയോട് പറയുന്നത് ‘നീയാ ണ് നിന്റെ ശരീരത്തിന്റെ ഉടമ. അതുകൊണ്ട് ത ന്നെ മോശമായ സ്പർശമോ പെരുമാറ്റമോ ഉണ്ടായാൽ ‘നോ’ പറയാൻ നീ ഭയക്കേണ്ടതില്ല’ എന്നാണ്.

എന്നാൽ ആറു മാസത്തിൽ കുഞ്ഞിന് ചോറു കൊടുക്കുന്നതു മുതൽ ഈ കൺസെന്റ് എജ്യൂക്കേഷൻ ആരംഭിക്കുന്നു എന്ന് പലരും മറക്കുന്നു. കുട്ടി കഴിച്ചു കഴിഞ്ഞ് വേണ്ട/മതി എന്നൊക്കെ പറയുമ്പോൾ നമ്മള്‍ അതിനെ ബ ഹുമാനിക്കുന്നുണ്ടോ എന്നത് പ്രധാനമാണ്. കുട്ടി ‘മതി’ എന്നു പറഞ്ഞിട്ടും പേടിപ്പിച്ച് കഴിപ്പിക്കുകയോ മറ്റു കാര്യങ്ങൾ കാണിച്ച് പറ്റിച്ച് കഴിപ്പിക്കുകയോ ഒക്കെ ചെയ്യുമ്പോൾ കുട്ടികളെ മാനിപ്പുലേറ്റഡ് ആക്കുന്നതും നമ്മൾ തന്നെ പഠിപ്പിക്കുന്നു. കുട്ടിയുടെ ‘നോ’ മാതാപിതാക്കൾ ബഹുമാനിക്കുന്നില്ലെങ്കിൽ. ‘എന്റെ എതിർപ്പിന് ഒരു വിലയുമില്ല’ എന്ന് കുട്ടി വിചാരിക്കും. ഇത്തരം കാര്യങ്ങൾ മാതാപിതാക്കളും ശ്രദ്ധിക്കണം.

എത്ര കഴിച്ചു, വയർ നിറഞ്ഞോ എന്നതൊക്കെ കുട്ടിയുടെ ശരീരം കുട്ടിയോട് പറയുന്ന കാര്യങ്ങളാണ്. നമ്മൾ അത് മനസ്സിലാക്കുന്നതിനു പകരം ‘ഹേയ്, ഈ പ്രായത്തി ൽ ഇത്രയൊന്നും കഴിച്ചാൽ പോരാ. കുറച്ചൂടെ കഴിക്കാൻ പറ്റും എന്ന് സ്നേഹത്തോടെ പറഞ്ഞാലും ദേഷ്യത്തോടെ പറഞ്ഞാലും അത് കുട്ടിയുടെ നോ’യ്ക്ക് എതിരാണ്.

കുട്ടിയുടെ വിശപ്പ് കൂടി പരിഗണിച്ച് വേണം ഭക്ഷണം കൊടുക്കാൻ. അല്ലാതെ മാതാപിതാക്കൾ നിശ്ചയിക്കുന്ന അളവുകൾ പ്രകാരമല്ല. ഭക്ഷണക്കാര്യത്തിൽ ആയാൽ പോലും കുട്ടിയുടെ ‘നോ’ നിങ്ങൾ ബഹുമാനിക്കുക, അപ്പോൾ മാത്രമേ നിങ്ങളുടെ ‘നോ’ കുട്ടിയും ബഹുമാനിക്കൂ. പല മുതിർന്നവരും അപകടകരമായ അവസ്ഥകളിൽ പോലും ‘നോ’ പറയാൻ പറ്റാതെ കുഴങ്ങുന്നതിന് കാരണം ചെറുപ്പത്തിൽ നേരിട്ട സാഹചര്യങ്ങളാകാം.

അഞ്ച്–ആറ് വയസ്സിലാണ് സെക്സ് എജ്യൂക്കേഷൻ തുടങ്ങേണ്ടത് എന്നു വിചാരിക്കുന്നവർ ഓർക്കുക, ഇക്കാലയളവിനുള്ളിൽ തന്നെ കുട്ടി നമ്മളിൽ നിന്നും ചുറ്റുപാടിൽ നിന്നുമൊക്കെ പല കാര്യങ്ങളും പഠിച്ചെടുക്കുന്നുണ്ട്.

ഇമോഷൻസ് അടക്കി വയ്ക്കാൻ പഠിപ്പിക്കരുത്

ഏഴുവയസ്സു വരെ കുട്ടിയുടെ വളർച്ചാ കാലഘട്ടത്തിലെ നിർണായക കാലഘട്ടമാണ്. തലച്ചോറിന്റെ വൈകാരിക കേന്ദ്രമായ ലിംബിക് സിസ്റ്റം രൂപപ്പെടുന്ന സമയം. ഈ കാലഘട്ടത്തിൽ കുട്ടികൾ ധാരാളം വൈകാരിക പ്രകടനങ്ങളും വാശികളും ആവശ്യമില്ലാത്ത കരച്ചിലും (അവർക്ക് ആവശ്യ മാണ് താനും) ഒക്കെ കാണിക്കാറുണ്ട്.

പല മാതാപിതാക്കളും കുട്ടി കരയുന്നതിനോട് പൊരുത്തപ്പെടാൻ പറ്റാത്തവരാണ്. മിക്കവാറും തന്നെ ആളുകൾ ‘മിണ്ടാതിരിക്ക്, കരയാതിരിക്ക്, ആയ്യോ കരയാൻ പാടില്ല’ എന്നൊക്കെ പറഞ്ഞ് കരച്ചിൽ അടക്കി വയ്ക്കാനാണ് പഠിപ്പിക്കുന്നത്. കരച്ചിൽ പ്രോത്സാഹിപ്പിക്കുക തന്നെ വേണം. എന്നാലേ മുതിരുമ്പോൾ വികാരങ്ങൾ വേണ്ടവിധത്തിൽ പ്രകടിപ്പിക്കാൻ അവർക്ക് കഴിയൂ. ഇമോഷൻസും സെക്സ് എജ്യൂക്കേഷനിൽ ഉൾപ്പെടുന്നു എന്നു പോലും പലരും മനസ്സിലാക്കാറില്ല.

വീട്ടിൽ അച്ഛനും അമ്മയും കുട്ടിയുമുണ്ട്. അച്ഛൻ പേപ്പർ വായിക്കുന്നു, ഫോൺ നോക്കുന്നു. അമ്മ മാത്രം എപ്പോഴും അടുക്കളയിൽ പണിയെടുക്കുന്നു. ഇത്തരം തെറ്റായ ജെൻഡർ റോളുകൾ കണ്ട് വളരുന്ന കുട്ടിയെയും സ്വാധീനിക്കും.

സംഭാഷണങ്ങൾക്കിടയിൽ ‘ഓ, അതിപ്പോ പെണ്ണുങ്ങൾ നോക്കുന്ന പോലാകുമോ ആണുങ്ങൾ നോക്കിയാൽ?’ എ ന്നൊക്കെ പറയുന്നത് പോലും കുട്ടിയുടെ ഉള്ളിൽ ജെൻഡർ സ്റ്റീരിയോടൈപ്പിങ് നടക്കുന്നുണ്ട്. അതുപോലെ ‘നീ എന്തിനാ ഷോട്ട്സ് ഇടുന്നേ? അത് ചേട്ടനിട്ടാൽ മതി, ആൺകുട്ടികൾ എന്തിനാ പിങ്ക് ഇടുന്നേ നെയിൽ പോളിഷ് ഇടുന്നേ?’ എന്നിങ്ങനെയുള്ള കാര്യങ്ങൾ പറയുമ്പോഴും ശ്രദ്ധിക്കണം. കുട്ടികൾക്ക് ആണ്, പെണ്ണ് എന്നുള്ള വേർതിരിവുകൾ ഇല്ല, അവർക്കിഷ്ടമുള്ളത് അവർ ചെയ്ത് നോക്കുന്നു. അത് അവരുടെ ഇഷ്ടത്തിന് വിടുക.

തുടർച്ചയായി ഏഴ്, എട്ട്, ഒൻപത് വയസ്സിലൊക്കെ എ തിർ ലിംഗത്തിലേ പോലെ ആകാൻ നോക്കുന്നു എങ്കിൽ മാത്രമാണ് ജെ‍ൻഡർ കൺഫ്യൂഷൻ കുട്ടിക്കുണ്ടോ എന്ന് നോക്കി അതനുസരിച്ചു സപ്പോർട്ട് നൽകേണ്ടത്.

ഗുഡ് ടച്, ബാഡ് ടച് ഇനി വേണ്ട

‘ഗുഡ് ടച്, ബാഡ് ടച്’ എന്ന് പഠിപ്പിക്കുന്നതിന് പകരം സെയ്ഫ് ആൻഡ് അൺസേഫ് അപ്രോച്ച്/ ബിഹേവിയർ എന്നതാണ് ഇ പ്പോൾ പഠിപ്പിക്കുന്നത്. കാരണം തൊടുന്നത് വരെ കുഴപ്പമില്ല, തൊട്ടാൽ മാത്രമേ ഗുഡ് ടച്, ബാഡ് ടച് എന്ന് പറയാവൂ എന്ന് കുട്ടി വിചാരിക്കും.

കുട്ടികളെ ഉപദ്രവിക്കാൻ ശ്രമിക്കുന്നവർ ആദ്യമേ കുട്ടിയെ തൊട്ടെന്നിരിക്കില്ല. മറ്റു പല വർത്തമാനങ്ങൾ, നഗ്നത പ്രദർശിപ്പിക്കൽ, ചില വിഡിയോസ് കാണി ക്കൽ തുടങ്ങിയ കാര്യങ്ങളിലൂടെയാകാം വല വിരിക്കാൻ ശ്രമിക്കുന്നത്. ഇതൊക്കെ ചിലപ്പോൾ ഒരു വർഷത്തോളം നീളും. എന്നിട്ടാകാം കുട്ടിയെ തൊടുന്നത്. ആ ഒരു വർഷം കുട്ടി മിണ്ടാതിരുന്നിട്ട് തൊട്ട് കഴിയുമ്പോ ൾ മാത്രം പറഞ്ഞാലും അക്കാലമത്രയും കൊണ്ട് കുട്ടിക്കുണ്ടായ മാനസിക വേദന മാറ്റാൻ വിഷമമാകും. ചിലപ്പോൾ ഇപ്പറയുന്ന വ്യക്തി കുട്ടിയുമായി ഉണ്ടാക്കിയെടുത്ത അടുപ്പം കാരണം കുട്ടി എന്തും സഹിക്കുന്ന അവസ്ഥയിലേക്കും എത്തിക്കാണും.

ഒരാളുടെ പെരുമാറ്റത്തിൽ എന്തെങ്കിലും അസ്വാഭാവികത തോന്നുന്നുണ്ടെങ്കിൽ ഉടൻ അതൃപ്തി അറിയിക്കുക/അല്ലെങ്കിൽ മാതാപിതാക്കളോട് പറയുക എന്നാണ് കുട്ടിയോട് പറയേണ്ടത്.

സഹജവാസന കൊണ്ട് കുട്ടിയുടെ ഉള്ളിൽ ഉണ്ടാകുന്ന വിലയിരുത്തലിന് പ്രാധാന്യം നൽകണം. ‘ഒരാൾ മോശമായി പെരുമാറുന്നു എന്ന് തോന്നിയാൽ ഉടനെ അവരുടെയടുത്ത് നിന്ന് മാറുക, അവരോട് മിണ്ടേണ്ട, എന്നോട് വന്ന് പറയൂ…’ എന്നൊക്കെ കുട്ടിയോട് പറയാം. മോശമായ പെരുമാറ്റം ഉണ്ടായാൽ പ്രതികരിക്കു ക തന്നെ വേണമെന്ന് കുട്ടിക്ക് പറഞ്ഞുകൊടുക്കാം. ഇ ത്തരം പരാതികൾ കുട്ടികൾ പറയുമ്പോൾ അവഗണിക്കരുത്. വേണ്ട ശ്രദ്ധ കൊടുക്കണം.

ആൺകുട്ടികൾക്ക് സെക്സ് എജ്യൂക്കേഷൻ

പെൺകുട്ടികളാണ് ലൈംഗിക അതിക്രമങ്ങ ൾക്ക് ഇരയാകുന്നത് എന്നൊരു പൊതുധാരണയിൽ പലരും പെൺകുട്ടികൾക്ക് സെക്സ് എജ്യൂക്കേഷനിൽ കൊടുക്കുന്നത്ര ശ്രദ്ധ ആ ൺകുട്ടികൾക്ക് കൊടുക്കാറില്ല. അത് തെറ്റാണ്. മിനിസ്ട്രി ഓഫ് വിമൻ ആന്‍ഡ് ചൈൽഡ് വെൽഫെയറിന്റെ കണക്കനുസരിച്ച് ആൺകുട്ടികൾക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങൾ സംബന്ധിച്ചുള്ള കേസുകൾ വളരെ കൂടുതലാണ്. അതുകൊണ്ട് ജാഗ്രതയുടെ കാര്യത്തിൽ ലിംഗവിവേചനം വേണ്ട.

ആൺകുട്ടികളെ കളിക്കാൻ വിടുമ്പോൾ പോലും ‘അവൻ ആരുടെയെങ്കിലും കൂടെപ്പോയി കളിക്കട്ടെന്നേ’ എന്നൊരു മട്ടുണ്ട്. അതു വേണ്ട. പെൺകുട്ടിയുടെ കാര്യത്തിൽ എടുക്കുന്ന അതേ ശ്രദ്ധ ആൺകുട്ടിയുടെയും കാര്യത്തിൽ കാണിക്കണം. ആരോടൊപ്പമാണ് കുട്ടികൾ കളിക്കുന്നതെന്ന് അറിഞ്ഞു വയ്ക്കണം. എന്തും തുറന്ന് പറയാനും കരയാനുമുള്ള സ്വാതന്ത്ര്യം ആണിനും പെണ്ണിനും ഒരേ പോലെ നൽകി മക്കളെ വളർത്തുക.

ലൈംഗികത മറച്ചു വയ്ക്കേണ്ടതല്ല

സെക്സ് എജ്യൂക്കേഷൻ എന്നാൽ ലൈംഗികാതിക്രമങ്ങൾ തടയാൻ വേണ്ടി മാത്രമുള്ളതാണെന്നൊരു തെറ്റിധാരണയുണ്ട്. വ്യത്യാസങ്ങൾ മനസ്സിലാക്കി എല്ലാവരേയും തുല്യരായി കാണാനും പൊതുവേ ജാഗ്രതയോടെ ഇരിക്കാനും ഒക്കെയുള്ളതാണ് ലൈംഗിക വിദ്യാഭ്യാസം. സെക്സ് എന്താണെന്ന അറിവ് ഇല്ലാത്ത കുട്ടിക്ക് ലൈംഗികാതിക്രമം എന്താണെന്നും മനസ്സിലാകില്ല. ഗർഭധാരണം പോലുള്ള കാര്യങ്ങളെ കുറിച്ച് സത്യസന്ധമായി പറഞ്ഞ് മനസ്സിലാക്കാൻ മാതാപിതാക്കൾ പഠിക്കണം.

‘നീ കുട്ടിയല്ലേ, അതറിയേണ്ട’ എന്നൊക്കെ പറഞ്ഞ് കളിയാക്കുകയോ മാറ്റി നിർത്തുകയോ ദേഷ്യപ്പെടുകയോ ചെയ്യരുത്. കാരണം കുട്ടി തന്നെയാണ് ആ ചോദ്യം ചോദിക്കുന്നത്, അപ്പോൾ ‘പ്രായമായില്ല’ എന്നുള്ള ന്യായീകരണമല്ല അതിന്റെ ഉത്തരം.

നമ്മൾ ഉത്തരം പറഞ്ഞില്ലെങ്കിൽ കുട്ടി അത് മറ്റ് വഴികളിലൂടെ കണ്ടുപിടിക്കാൻ ശ്രമിക്കുമെന്നോർക്കാം. ഇത് തെറ്റിധാരണകളും അപകടങ്ങളുമുണ്ടാക്കാം. കുട്ടിക്ക് എന്ത് ആവശ്യമുണ്ടെങ്കിലും നിങ്ങളോട് ചോദിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്ന വിശ്വാസം അത്യാവശ്യമാണ്.

ശരീരത്തെ അപമാനിക്കരുത്

ശരീരത്തെ അപമാനിക്കുന്ന തരത്തിലുള്ള സംസാരങ്ങൾ വീട്ടിൽ ഉണ്ടാകാതിരിക്കാൻ നോക്കുക. ശരീര ഭാഗങ്ങൾ കാണിച്ച് ‘ഷെയിം ഷെയിം’ എന്നൊന്നും പ റയാതിരിക്കുക. ശരീരത്തെ ഒരിക്കലും മോശമായി ചിത്രീകരിക്കരുത്.

നഗ്നത തെറ്റല്ലെന്നും എന്നാൽ എവിടെയൊക്കെ നഗ്നതയാകാം, എവിടെ ആകരുത് എന്നുമാണ് പഠിപ്പിച്ചുകൊടുക്കേണ്ടത്. സ്വകാര്യത, സ്വകാര്യ ഇടങ്ങൾ എന്നിങ്ങനെയുള്ള കാര്യങ്ങൾ പറഞ്ഞു കൊടുക്കുക. കുളിമുറിയും കിടപ്പറയുമാണ് സ്വകാര്യ ഇടങ്ങൾ എന്നൊക്കെ കുട്ടിയോട് പറയാം.

ഇതൊന്നും പറയാത്ത കുട്ടി ലിവിങ് റൂമിലും തുണിയുടുക്കാതെ വന്നേക്കാം. അപ്പോൾ പോലും കളിയാക്കരുത്. പകരം കാര്യങ്ങൾ മനസ്സിലാക്കുക. മറിച്ച് നിങ്ങൾ ശരീരത്തിൽ നോക്കി പരിഹസിച്ചാൽ കുട്ടി സ്വന്തം ശരീരത്തോട് മതിപ്പില്ലാത്ത അവസ്ഥയിലെത്തിയേക്കാം.

വളർന്നു കഴിഞ്ഞ് സ്വന്തം പങ്കാളിക്ക് മുന്നിൽ പോലും അപകർഷത കാരണം ശരീരം വെളിച്ചത്തിൽ കാണിക്കാൻ പറ്റാത്ത ധാരാളം ആളുകൾ നമുക്ക് ചുറ്റുമുണ്ട്. അത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ ശരിയായ ലൈംഗിക വിദ്യാഭ്യാസം ചെറുപ്പത്തിലേ നൽകണം.

വിവരങ്ങള്‍ക്ക് കടപ്പാട്:

സ്വാതി ജഗ്തീഷ്,

(മായാസ് അമ്മ– ഇൻസ്റ്റഗ്രാം) ലാക്റ്റേഷൻ കൗൺസലർ, സെക്സ് എജ്യൂക്കേറ്റർ

read more
ആരോഗ്യംരതിമൂര്‍ച്ഛലൈംഗിക ആരോഗ്യം (Sexual health )

ജി സ്പോട്ട് ഉദ്ധരിക്കുന്നതെങ്ങനെ?

ക്ലിറ്റോറിസിലെ നാഡികള്‍ യോനീഭീത്തിയുമായി സന്ധിക്കുന്ന പ്രദേശമാണ് ജി സ്പോട്ട്. ലൈംഗിക വികാരമുണ്ടാകുമ്പോള്‍ പുരുഷ ലിംഗം ഉദ്ധരിക്കുന്നതിന് സമാനമായ ശാരീരിക പ്രവര്‍ത്തനങ്ങള്‍ സ്ത്രീകളിലും ഉണ്ടാകും. ഉത്തേജനത്തെ തുടര്‍ന്ന് ഭഗശ്നികാ കാണ്ഠത്തിലെ(clitoral shaft) രക്തയോട്ടം കൂടുകയും ആ ഭാഗം മുഴയ്ക്കുകയും ചെയ്യുന്നു. ഈ മുഴപ്പ് യോനീഭിത്തിയിലും പ്രതിഫലിക്കുന്നു. യോനീഭിത്തിയില്‍ ഇപ്രകാരം സൃഷ്ടിക്കപ്പെടുന്ന മുഴയാണ് ജി സ്പോട്ട്.

നേരത്തെ സൂചിപ്പിച്ചതു പോലെ പല സ്ത്രീകളിലും ഈ മുഴ പലതരത്തിലാവാം ഉണ്ടാകുന്നത്. ഭഗശ്നികാ കാണ്ഠം യോനീഭിത്തിയുടെ വളരെ അടുത്തല്ലെങ്കില്‍ ഈ വീക്കം വിരലുകള്‍ കൊണ്ട് സ്പര്‍ശിച്ചറിയാന്‍ കഴിയണമെന്നില്ല. ചില സ്ത്രീകള്‍ക്ക് ജി സ്പോട്ട് ഉത്തേജനത്തിന്റെ സുഖാനുഭവം അറിയാന്‍ കഴിയാത്തതിന് കാരണം ഇതാണ്.

എന്നാല്‍ മറ്റു ചിലരുടെ ഭഗശ്നികയിലെ നാഡികള്‍ യോനീഭിത്തിയുടെ വളരെ അടുത്ത് സംഗമിക്കുന്നതിനാല്‍ ജി സ്പോട്ട് വളരെ പ്രകടമായി കാണുകയും ഉത്തേജനം സാധ്യമാവുകയും ചെയ്യുന്നു.

രതിമൂര്‍ച്ഛ പലതരത്തില്‍
സ്ത്രീകള്‍ക്ക് പലതരം രതിമൂര്‍ച്ഛ അനുഭവിക്കാനുളള ശേഷിയുണ്ട്. ക്ലിറ്റോറിസ് വഴിയുളള രതിമൂര്‍ച്ഛ, യോനി വഴിയുളള രതിമൂര്‍ച്ഛ, ജി സ്പോട്ട് ഉത്തേജനം വഴിയുളള രതിമൂര്‍ച്ഛ എന്നിവയാണ് അവ.

മേല്‍പറഞ്ഞ ഓരോ അവയവവുമായി ബന്ധപ്പെട്ട നാഡീകോശങ്ങള്‍ ഉത്തേജിക്കപ്പെടുന്നത് രതിമൂര്‍ച്ഛയ്ക്ക് കാരണമാകുന്നു. സ്ത്രീകളിലെ ബാഹ്യലൈംഗികോത്തേജന നാഡികള്‍ ക്ലിറ്റോറിസിന്റെ ഉത്തേജനവും പെല്‍വിക് നാഡികള്‍ ആന്തരിക യോനീകോശങ്ങളിലെയും സെര്‍വിക്കല്‍ മേഖലയിലെയും ഉത്തേജനത്തെയുമാണ് നിര്‍വഹിക്കുന്നത്.

വ്യത്യസ്തമായ ശാരീരിക പ്രവര്‍ത്തനങ്ങളാണ് ഓരോ ഉത്തേജനത്തിനും കാരണമെന്നതിനാല്‍ ഇവ വ്യത്യസ്തമായ അനുഭൂതികളായി അനുഭവപ്പെടുന്നു. ക്ലിറ്റോറിസിലെ മാത്രം ഉത്തേജനം താരതമ്യേനെ ചെറിയ രതിമൂര്‍ച്ഛാനുഭവത്തിലേയ്ക്ക് നയിച്ചേക്കാം.

എന്നാല്‍ നാഡീസാന്ദ്രത കൂടിയ യോനിഭിത്തിയില്‍ ചെലുത്തുന്ന ഉത്തേജനം കൂടുതല്‍ ആഴമേറിയതും ശക്തവുമായ രതിമൂര്‍ച്ഛയിലേയ്ക്ക് നയിക്കുന്നു. ക്ലിറ്റോറിസും ജി സ്പോട്ടും ഒരുമിച്ച് ഉത്തേജിപ്പിച്ചാല്‍ സംയോജിതമായ രതിമൂര്‍ച്ഛാനുഭവം (blended orgasm) സ്ത്രീകള്‍ക്ക് നല്‍കാന്‍ കഴിയും.

പുരുഷന്മാരിലും ഈ വ്യത്യാസം അറിയാന്‍‍ കഴിയും. ലിംഗത്തിന്റെ തലപ്പില്‍ മാത്രം ഏല്‍പ്പിക്കുന്ന ഉത്തേജനം പുരുഷനില്‍ രതിമൂര്‍ച്ഛ ഉണ്ടാക്കുമെങ്കിലും ഉദ്ധൃത ലിംഗത്തില്‍ മുഴുവനും ഏല്‍പ്പിക്കുന്ന ഉത്തേജനം സൃഷ്ടിക്കുന്ന ആഴവും ശക്തിയും ആസ്വാദ്യതയും അതിനുണ്ടായിരിക്കുകയില്ല.

സ്ത്രീ രതിമൂര്‍ച്ഛയെ സ്വാധീനിക്കുന്ന വേറെയും നാഡികളുണ്ട്. ദമശീര്‍ഷനാഡിയാണ് (vagus nerve) ഗര്‍ഭപാത്രത്തിനെയും ഗര്‍ഭപാത്രവും യോനിയുമായി സംഗമിക്കുന്ന മേഖലയെയും നിയന്ത്രിക്കുന്നത്. ഹൈപ്പോ ഗാസ്ട്രിക് നാഡിയാണ് അടിവയറുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. സ്ത്രീകളിലെ രതിമൂര്‍ച്ഛയില്‍ ഈ നാഡികളും സവിശേഷമായ പങ്കുവഹിക്കുന്നുണ്ട്

read more
ആരോഗ്യംആർത്തവം (Menstruation)

‘കപ്പ് ഉപയോഗം നിർത്തി, പാഡിലേക്ക് മടങ്ങി’, മെൻസ്ട്രൽ കപ്പ് എന്ന വിപ്ലവം; സാനിറ്ററി നാപ്കിൻ എന്ന സൗകര്യം!

സ്ത്രീകളും ആർത്തവവും എല്ലായ്പ്പോഴും ചർച്ചാ വിഷയമാണ്. രാഷ്ട്രീയമായും വൈകാരികമായും സ്ത്രീകൾക്ക് വേണ്ടിയും അവർക്കെതിരെയും ഉപയോഗിക്കാൻ പറ്റിയ ഒരു വാക്കുമാണത്. പലപ്പോഴും ആർത്തവത്തെ അതിവൈകാരികത കലർത്തിയെഴുതുമ്പോൾ “ഇതൊന്നും ഞങ്ങൾക്കൊരു പ്രശ്നമല്ല. എന്റെ ശരീരം എന്റെ നിയമം” എന്നൊക്കെ ഉറക്കെ പറയുന്നു ചില സ്ത്രീകൾ. ആർത്തവം അശുദ്ധിയായ കാലം അവസാനിച്ചു പോയിട്ടൊന്നുമില്ല. ഇപ്പോഴും പല വീടുകളിലുമുണ്ട്, പീരീഡ്സ് ആയാൽ മാറിയിരിക്കുന്ന മുറികളും നാലിന്റെ അന്ന് അടിച്ചു കുളിച്ചു പുന്യാഹം കഴിക്കുന്ന ചടങ്ങുകളും. ക്ഷേത്രങ്ങളിൽ നിന്ന് മാത്രമല്ല വിവാഹങ്ങളിലോ മരണ കർമ്മങ്ങളിലോ പോലും പീരീഡ്സ് ആയ സ്ത്രീകൾ “പുറത്താണ്”. എന്നാൽ ഇത്തരം ആശയത്തെ ഒക്കെ പാടെ തള്ളിക്കൊണ്ടാണ് മെൻസ്ട്രൽ കപ്പ് എന്ന വിപ്ലവത്തിന്റെ വരവ്. ആർത്തവം അശുദ്ധിയാകുന്നത് അത് പുറത്ത് കാണുമ്പോഴാണ്, എന്നാൽ ഉള്ളിലേയ്ക്ക് കയറ്റി വയ്ക്കുന്ന മെൻസ്ട്രൽ കപ്പ് അല്ലെങ്കിൽ ടാമ്പൂണ് പോലെയുള്ളവ ആർത്തവ ദിനമാണെന്നത് പോലും അപ്രത്യക്ഷമാക്കിക്കളയും.

ആർത്തവ യുദ്ധം 

ഒരുപാട് പേര് പറഞ്ഞു പഴകിയ വിഷയമാണെങ്കിലും സ്ത്രീകൾ ഇപ്പോൾ സംസാരിക്കുന്നത് ആർത്തവത്തെക്കാളധികം മെൻസ്ട്രൽ കപ്പ് അവരുടെ ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങളെക്കുറിച്ചാണ്. പലപ്പോഴും മെൻസ്ട്രൽ കപ്പും സാനിറ്ററി നാപ്കിനുകൾ മാത്രം ഉപയോഗിക്കുന്നവരും ആശയപരമായ യുദ്ധങ്ങൾ പോലും നടക്കാറുണ്ട്. എക്കോ ഫ്രണ്ട്ലി ആണ് കപ്പ്

അതുപോലെ സാമ്പത്തികമായി ലാഭമാണ്, ഒരെണ്ണം വാങ്ങിയാൽ കുറഞ്ഞത് അഞ്ചു വർഷമെങ്കിലും ഉപയോഗിക്കാം. പന്ത്രണ്ടു മണിക്കൂർ വരെ കപ്പ് യോനിയ്ക്കുള്ളിൽ വയ്ക്കുന്നതുകൊണ്ട് കുഴപ്പമില്ല.യോനിയിലെ പി എച്ച് മൂല്യം കപ്പ് മാറ്റുന്നില്ല, അതുകൊണ്ട് ഇൻഫെക്ഷൻ ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്. ഇതൊക്കെയാണ് മെന്‍സ്ട്രൽ കപ്പിന്റെ ഉപകാരങ്ങൾ എങ്കിൽ നാപ്കിനുകളെക്കുറിച്ച് പറയുന്ന പ്രശ്നം അതിന്റെ നിർമാർജനമാണ്. പക്ഷെ ഇതേ അവസ്ഥയിൽ തന്നെയാണ് കുട്ടികളുടെയും മുതിർന്നവരുടെയും ഡയപ്പറുകളും ഉള്ളത്. കൃത്യമായ ഒരു നാപ്കിൻ നിർമ്മാർജ്ജന സംവിധാനം ഇല്ലാത്തതുകൊണ്ട് തന്നെ നാപ്കിനുകൾ എക്കോ ഫ്രണ്ട്ലി അല്ല എന്ന കാര്യം സമ്മതിക്കേണ്ടി വരും. പക്ഷെ ഒരേ സ്വരത്തിൽ സാനിറ്ററി പാഡിന് വേണ്ടി സംസാരിക്കുന്ന സ്ത്രീകൾ എല്ലാം തന്നെ പറയുന്ന ഒരു വാചകം,”അതാണ് ഞങ്ങൾക്ക് “കംഫോർട്ട്”, എന്നതാണ്. അതിനു അവർക്ക് ഒരുപാട് കാരണങ്ങളുമുണ്ട്.

ഞങ്ങൾക്ക് സാനിറ്ററി പാഡ് തന്നെ മതി പ്ലീസ്.

“രണ്ടും ഉപയോഗിച്ചിട്ടുണ്ട്.. നല്ല വശവും ചീത്തയും ഉണ്ട്.. കപ്പ് ഇന്സേര്‍ട്ട് ചെയ്യുന്നത് ശരിയല്ലെങ്കിൽ ലീക്ക് ഉണ്ടാവാനുള്ള സാധ്യതയുള്ളതു കൊണ്ട്‌ ഇൻസേർട് ചെയ്തേക്കുന്നതു കറക്റ്റ് ആണോ എന്ന് എപ്പോഴും ഒരു ടെൻഷൻ ഉണ്ട്. അതിന്റെ കൂടെ പാഡ് വെയ്കാരും ഉണ്ട്. കപ്പ്  ഉപയോഗിക്കുമ്പോൾ അങ്ങേയറ്റം ഹൈജീൻ നോക്കുന്ന ഞാൻ എന്തേലും ഇൻഫെക്ഷൻ സാധ്യത ഉണ്ടോ എന്നതിൽ എപ്പോഴും ആശങ്കയുള്ള ആളാണ്. പാഡ് എടുത്തു വേസ്റ്റ് ബിന്നില്‍ ഇടുന്ന പോലെ എളുപ്പം അല്ല കപ്പ് എടുത്ത് മാറ്റി ക്ലീൻ ചെയ്യുന്നത്. എല്ലാർക്കും ഇത് പോലെ ആവണം എന്നില്ല.  യാത്ര പോകുന്ന സമയം, പബ്ലിക് ടോയ്ലറ്റ് ഉപയോഗിക്കേണ്ടി വരുന്ന സമയം, കൃത്യമായ സമയത്തിനുള്ളില്‍ കപ്പ് വൃത്തിയാക്കി വീണ്ടും ഇൻസേർട് ചെയ്യേണ്ടി വരുന്ന സമയം അങ്ങനെ കുറെ പ്രശ്നങ്ങൾ നേരിട്ടിട്ടുണ്ട്.”സ്ഥിരം യാത്രക്കാരിയും കോവിഡ് വോളണ്ടിയറുമായ ആരതി സെബാസ്ട്യന്റെ മെൻസ്ട്രൽ കപ്പ് അനുഭവം ഇങ്ങനെയാണ്.

ആയുർവേദ ഡോക്ടറായ അപർണയ്ക്ക് പ്രശ്നം വേദനയാണ്. “ഒരുവർഷത്തോളം ഉപയോഗിച്ചിട്ടും ബുദ്ധിമുട്ടു മാറിയില്ല. ടംപോൺസ്, പാഡ്സ് ഒകെ ആണ്. വാജിനൽ റാഷസ് ആണ് പ്രധാന പ്രശ്നം. അതുകൊണ്ട് ഇപ്പോൾ ഉപയോഗിക്കുന്നില്ല. എനിക്ക് കപ്പ് ഇത്ര ബുദ്ധിമുട്ടാക്കാൻ കാരണം എന്നറിയാൻ ഒരു ഗൈനോക്കോളജിസ്റ്റിനെ കണേണ്ടി വന്നു. ശീലമാവട്ടെ എന്നുകരുതി ഞാൻ എന്നെത്തന്നെ ഒരുപാടു ഫോഴ്സ് ചെയ്തു. വല്ലാത്ത വേദനയും പ്രശ്നങ്ങളും ആയി. ചെക്കു ചെയ്ത് സുഹൃത്തായ ഗൈനക് പറഞ്ഞത് ഇനി അത് ഫോഴ്സ് ചെയ്യാൻപോകണ്ട എന്നാണ്. ടംപോൺ അകത്തേക്ക് ഇന്സേര്ട് ചെയ്യുമ്പോൾ പക്ഷേ പ്രശ്നങ്ങൾ ഒന്നും ഇല്ലാതാനും”

ആക്ടിവിസ്റ്റായ ദീപ സെയ്‌റയ്ക്ക് ഇതിന്റെ വൈകാരികമായ മറ്റൊരു പ്രശ്നം കൂടി പറയാനുണ്ട്, “കപ്പ് ഉപയോഗിച്ചു. അത് വെച്ചു കൊണ്ട് ഒരു മെഡിക്കൽ ക്യാമ്പിൽ പോയി. റിമോട്ട് ഏരിയയിൽ നല്ല ടോയ്‌ലറ്റ് ഇല്ലാതെ വന്നപ്പോൾ അത് റിമൂവ് ചെയ്യാൻ വല്ലാതെ പാടുപെട്ടു. അന്ന് പ്രോപ്പർ ആയി ഹൈജനിക്ക്‌ ആയി അത് റിമൂവ് ചെയ്യാഞ്ഞതിന്റെ പേരിൽ ഇൻഫെക്ഷൻ ആയി. ഉള്ള ഇത്തിരി വെള്ളത്തിൽ ആണ് കഴുകിയത്. അതൊക്കെ കുഴപ്പമായി. ആകെ വലഞ്ഞു പോയി.

കൃത്യമായി നല്ല വൃത്തിയുള്ള ടോയ്‌ലറ്റ്, വെള്ളം, അത് പോലെ സമയം ഒക്കെ ഉണ്ടെങ്കിൽ കൃത്യസമയത്ത് മാറ്റാം. ജോലിക്കിടയിൽ അല്പം സമയം വൈകിയപ്പോൾ അന്ന് അസ്വസ്ഥത കൂടി ചൊറിച്ചിൽ പോലെയുള്ള പ്രശ്നങ്ങൾ വന്നു. അങ്ങനെയും ബുദ്ധിമുട്ട് ഉണ്ടായി. എല്ലാം കൂടി മതിയായി ഞാൻ തിരിച്ച് പാഡിലേക്ക് തന്നെ മാറി. പിന്നെ കപ്പ് ഉള്ളിൽ വയ്ക്കുമ്പോൾ പ്രത്യേകിച്ചു ബുദ്ധിമുട്ട് ഒന്നുമില്ലായിരുന്നു. കംഫര്ട്ടബിള് ആയിരുന്നു.. കഷ്ടപ്പെട്ടു പോയത് അതിന്റെ റിമൂവൽ പിന്നെ വൃത്തിയാക്കൽ ആണ്. പാഡ് വയ്ക്കുമ്പോൾ സാധാരണ എനിക്ക് ഒരു തരം ബുദ്ധിമുട്ടുകളും ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ കപ്പ് ആക്കിയത് കൊണ്ട് വലിയ വ്യത്യാസം ഒന്നും തോന്നിയില്ല”

ഇതുപോലെയുള്ള ചില പ്രശ്നങ്ങൾ മാത്രമല്ല ചില വാജിനൽ അവസ്ഥകളിലും പല ഗൈനക്കോളജിസ്റ്റുകളും മെൻസ്ട്രൽ കപ്പ് ഒഴിവാക്കാൻ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ അതൊക്കെ വളരെ കുറവുള്ള കേസുകളാണെങ്കിൽ കൂടുതൽ സ്ത്രീകളും നേരിടുന്ന പ്രധാന പ്രശ്നം ഭയമാണ്. “എങ്ങനെയാണ് കപ്പ് അകത്തേയ്ക്ക് വയ്ക്കുക?” “കുട്ടികൾക്ക് ഉപയോഗിക്കാമോ?”വേദനിക്കില്ലേ?” “ലീക്ക് ആകില്ലേ?” തുടങ്ങിയ ചോദ്യങ്ങളുടെ ഒരു നിര തന്നെയുണ്ട്.

സംഭവം എളുപ്പമാണ്!

“പാഡ് ഉപയോഗിക്കുമ്പോൾ അത് ഡിസ്പോസ് ചെയ്യുന്നത് തന്നെയാണ് ബുദ്ധിമുട്ട്. വീട്ടിൽ താമസിക്കുമ്പോ കത്തിച്ചു കളഞ്ഞിരുന്നു. ഇവിടെ ഫ്ലാറ്റിൽ ക്‌ളീനിംഗ് നു വരുന്ന ചേച്ചിമാർ അതെടുത്തു കൊണ്ട് പോകുന്നത് എനിക്ക് വലിയ വിഷമം ആണ്. നമ്മുടെ തികച്ചും സ്വകാര്യമായ ഒരു വേസ്റ്റ് അവർ അവരുടെ തൊഴിൽ അതൊക്കെ ആണെങ്കിലും എടുത്തു കൊണ്ട് പോകുമ്പോൾ വലിയ വിഷമം തോന്നും. ഫ്ലാറ്റുകളിൽ അവരവർക്ക് സ്വയം ഡയപ്പറും സാനിറ്ററി നാപ്കിൻസും നശിപ്പിയ്ക്കാൻ സംവിധാനം ഒരുക്കണം. നന്നായി പൊതിഞ്ഞ് നാപ്കിൻസ് വേസ്റ്റ് ബിന്നിൽ ഇടാൻ ശ്രദ്ധിക്കണം. കുട്ടികളുടെ ഡയപ്പർ അഴുക്ക് ടോയ്‌ലെറ്റിൽ കളഞ്ഞ ശേഷം ക്‌ളീൻ ചെയ്തു ബിന്നിൽ ഇടണം. അതൊക്കെ എടുത്തു കൊണ്ടു പോകുന്നവരും മനുഷ്യർ ആണ് എന്ന് കരുതണം. അലക്ഷ്യമായി ഇതൊക്കെ വലിച്ചെറിയാതിരിക്കണം” നടിയായ ലക്ഷ്മി പ്രിയ നയം വ്യക്തമാക്കുന്നു.

സംഭവം എളുപ്പമാണ്! “കപ്പിലേക്ക് മാറിയതിനു ശേഷം മെൻസസ് ആയെന്ന് മറന്നു പോകാറുണ്ടായിരുന്നു. പാഡ് ആയിരിക്കുമ്പോ യാത്ര ചെയ്യുമ്പോഴും ഫ്ലാറ്റിലും ഒഴിവാക്കാൻ ഒരുപാട് ബുദ്ധിമുട്ട് ഉണ്ടായിരുന്നു. ഇതു ശരിക്കും സ്വാതന്ത്ര്യം കിട്ടിയ പോലെയാണ് . മറ്റു ഏതൊരു ദിവസം പോലെ. ഒരുപാട് കൂട്ടുകാരെ നിർബന്ധിച്ചു വാങ്ങിപ്പിച്ചിട്ടുണ്ട്. അളവും വക്കുന്ന രീതിയും കൃത്യമായാൽകപ്പിന്റെ അടിമകൾ ആകും ഏതൊരു സ്ത്രീയും” രേവതി രൂപേഷ് മെന്റസ്ട്രൽ കപ്പിനെ കുറിച്ച് എല്ലായ്പ്പോഴും ആവേശത്തോടെ സംസാരിക്കുന്ന ഒരാളാണ്. ഇതേ അഭിപ്രായമാണ് ഒരുപാട് സ്ത്രീകൾക്കും.

“മെൻസ്ട്രൽ കപ്പിനെ കുറിച്ച് വളരെ മുൻപേ അറിഞ്ഞെങ്കിലും ഉപയോഗിക്കാൻ ഭയമായിരുന്നു. എന്നാൽ രണ്ടര വര്‍ഷം മുൻപ് സ്കൂൾ ടീച്ചർ ആയ ഏറ്റവും അടുത്ത സുഹൃത്ത് നമുക്കൊന്ന് പരീക്ഷിച്ചാലോ ചേച്ചി എന്നു ചോദിച്ചപ്പോൾ ഞാൻ തന്നെ ഓൺലൈൻ വഴി 2 കപ്പ് വരുത്തി ഒന്ന് അവൾക്കും നൽകി ഒന്നു ഞാനും എടുത്തു. ആദ്യ മാസം അല്‍പം ബുദ്ധിമുട്ടു തോന്നി. ലീക്കേജും ഉണ്ടായി. രണ്ടു മൂന്നു മാസം കൊണ്ടു പീരീഡ്‌ എന്ന ഭയമേ ഇല്ലാതെ ആയി. കാരണം കപ്പ് ഉപയോഗിച്ചാൽ അങ്ങനെ ഒന്ന് ഉണ്ടായതായി നാം തിരിച്ചറിയുക കൂടി ഇല്ല എന്നതാണ് സത്യം .അത്രമാത്രം കംഫർട്ടബ്ൾ ആയിട്ടാണ് എന്റെ അനുഭവം. 4.,5 മാസം ഉപയോഗിച്ച് കഴിഞ്ഞു ഞാൻ അതെ കുറിച്ച് എന്റെ വാളിലും ഒരു ഗ്രൂപ്പിലും എഴുതിയിരുന്നു. ഒരുപാട് പേര് അത് കണ്ടു കപ്പ് ഉപയോഗിച്ച് തുടങ്ങുകയും നന്ദി അറിയിക്കുകയും ചെയ്തിരുന്നു”എഴുത്തുകാരിയായ സീമ ജവഹറിന്റെ അഭിപ്രായം ഇതാണ്.

“ശരിക്കും ആശ്വാസമാണ് കപ്പ് . പീരിയഡ് ദിവസങ്ങൾ ആണ് എന്നത് മറന്നു പോകുന്നത്ര ആശ്വാസം. പാഡിന്റെ റാഷസിൽ നിന്നും ആശ്വാസം. അത് ഡിസ്പോസ് ചെയ്യുന്ന തലവേദനയിൽ നിന്ന് ആശ്വാസം. പാഡ് തീർന്ന് പോകുമെന്ന പേടിയിൽ നിന്ന് ആശ്വാസം. ദൂര യാത്രയ്ക്ക് ഒരു പ്രാവശ്യമേ ഉപയോഗിക്കേണ്ടിവന്നുള്ളൂ. ബോട്ടിൽ വെള്ളം . ഹോട്ടലിൽ നിന്ന് ചോദിച്ച് മേടിച്ച ചൂട് വെള്ളം ഒക്കെ വേണ്ടി വന്നു ക്ലീനിംഗിന് . ചൂട് വെള്ളം ഒക്കെ കിട്ടുന്നിടം ആയത് കൊണ്ട് കുഴപ്പം ഉണ്ടായില്ല.

പക്ഷേ, ഹൈജീനിക് ആയ ചുറ്റുപാടിൽ ഉപയോഗിച്ചില്ല എങ്കിൽ ആശ്വാസം കിട്ടിയതൊക്കെ പോകും. ശാരീരികമായും മാനസികമായും എല്ലാവർക്കും ഇൻസേർട്ട് ചെയ്യുക എന്നത് കംഫർട്ടബിൾ ആയിരിക്കില്ല. ടാംപൂൺ വരെ ഉപയോഗിക്കാൻ പറ്റാത്ത മനുഷ്യരുണ്ട്. പിന്നെ സൈസ് കറക്ട് അല്ലെങ്കിൽ പീരിയഡ്സ് പെയിൻ പോലെ ഒരു വേദന ഫീൽ ചെയ്യും. കറക്ട് സൈസ് ആയപ്പോഴാണ് എനിക്ക് അത് മാറിയത്. ഒരു ഊഹം വെച്ച് ഉപയോഗിച്ച് നോക്കി സൈസ് കണ്ടുപിടിക്കാം എന്നല്ലാതെ വേറെ വഴിയില്ല. അത് പോലെ തന്നെയാണ് ഇൻസേർട്ട് ചെയ്യുന്നതും . പലപ്രാവശ്യം ഉപയോഗിച്ച് സ്വന്തം രീതി കണ്ടുപിടിക്കുക തന്നെഒരു പ്രാവശ്യം എങ്കിലും ഉപയോഗിച്ച് നോക്കാൻ ആത്മാർത്ഥമായി ശ്രമിക്കണം എന്നാണ് അപേക്ഷ.” സുനിത കല്യാണിയെ പോലെയുള്ള ഒരുപാട് സ്ത്രീകൾ സ്വന്തം അനുഭവത്തിൽ നിന്ന് തന്നെയാണ് കപ്പിനെ കുറിച്ച് സംസാരിക്കുന്നത്.

സംഭവം സിലിക്കോൺ ആണ്.

സിലിക്കോൺ എന്ന വസ്തു പലപ്പോഴും നാം ശരീരത്തിനുള്ളിൽ ഉപയോഗിക്കേണ്ട സന്ദർഭങ്ങളുണ്ട്. പ്രത്യേകിച്ച് സെൻസിറ്റീവ് ആയ ശരീര ഭാഗങ്ങളിൽ. മാറിടം മാറ്റി വയ്ക്കുന്ന വസ്തുവും സിലിക്കോൺ ആണെന്ന് പറയപ്പെടുന്നു, അതുപോലെ സെക്സ് ടോയ്സ് ആയും സിലിക്കോൺ പ്രതിമകൾ ലോകത്ത് പലയിടങ്ങളിലും ഉപയോഗിച്ച് വരുന്നുണ്ട്. അതുകൊണ്ട് തന്നെ സിലിക്കോൺ കൊണ്ട് നിർമ്മിക്കപ്പെട്ട കപ്പ് സ്ത്രീകൾ ഏറ്റവും ഭയപ്പെടുന്ന വാജിനൽ ഇൻഫെക്ഷൻ ഉണ്ടാക്കുന്നില്ല എന്നാണ് വിദഗ്ധ ഗൈനക്കോളജിസ്റ്റുകൾ വരെ അഭിപ്രായപ്പെടുന്നത്.

“മെഡിക്കൽ ഗ്രേഡ് സിലിക്കൺ പൊതുവെ അലർജി ഉണ്ടാക്കാറില്ല. കഴിഞ്ഞ ആറ് വർഷമായി ഞാൻ ഉപയോഗിക്കുന്നുണ്ട്. ആദ്യത്തെ ഉപയോഗത്തിൽ ഉണ്ടായ ഒരു ചെറിയ ബുദ്ധിമുട്ടൊഴിച്ചാൽ ഞാൻ വളരെ സംതൃപ്തയാണ്. പലപ്പോഴും ആർത്തവത്തിന്റെ ദിനങ്ങൾ ഏറ്റവും സാധാരണമായി മാറുന്നു. ഏറ്റവും അടുത്ത കൂട്ടുകാരികൾക്കും ബന്ധുക്കൾക്കും ഓക്കെ പറഞ്ഞു കൊടുത്തിട്ടുണ്ട്.എല്ലാവരുടെ കയ്യിൽ നിന്നും വളരെ പോസിറ്റീവ് ആയ മറുപടിയാണ് കിട്ടിയിട്ടുള്ളത്.

ചില കാര്യങ്ങൾ ശ്രദ്ധിക്കുക.

– നന്നായി തിളപ്പിച്ച് വേണം ഓരോ തവണയും ഉപയോഗിക്കാൻ അതിന് പറ്റുന്നില്ല എങ്കിൽ തിളച്ച വെള്ളത്തിൽ അഞ്ചു മിനിറ്റു സമയം ഇട്ടു വെക്കുക.

– ഓരോ തവണയും കൈകൾ വൃത്തിയായി സോപ്പ് ഉപയോഗിച്ച് കഴുകുക.

– കറക്റ്റ് സൈസ് തിരഞ്ഞെടുക്കുക.

– മനസ്സിനെ പാകപ്പെടുത്തുക, അയ്യോ ഇത് ശരിയാകുമോ ശരിയാകുമോ എന്ന് ചിന്തിച്ചു നടന്നാൽ ഒരിക്കലും ശരിയാവില്ല”

വര്‍ഷങ്ങളായി മെൻസ്ട്രൽ കപ്പ് ഉപയോഗിക്കുന്ന രശ്മി പ്രകാശ് പറയുന്നു.

“ഞാൻ 2 വർഷമായി ഉപയോഗിക്കുന്നു. അതിനു മുൻപ് ഒരു വർഷത്തോളം ഉപയോഗിക്കാൻ അറിയാതെ കൈയിൽ വെച്ചിരുന്നു. പേടിയും ഉണ്ടായിരുന്നു. അകത്തേയ്ക്ക് കയറി പോകുമോ പോലുള്ള പേടികൾ (അതൊക്കെ നമുക്ക് ആ ഭാഗത്തെ പറ്റി വെജിനയുടെ ഉള്ളിനെ പറ്റിയുള്ള അറിവില്ലായ്മ ആണ്, അവിടെ കയറി പോകാൻ ഒരു സ്ഥലവും ഇല്ല) പിന്നെ എങ്ങനെയോ വെച്ചു. പക്ഷെ ചെറിയ വേദനയും ലീക്കേജ്  ഉണ്ടായിക്കൊണ്ടിരുന്നു. അത് ശരിയായി വെയ്ക്കാത്തത്തിന്റേത് തന്നെ ആയിരുന്നു. കാരണം, ഞാൻ കപ്പ് ഉള്ളിൽ വെച്ചിരുന്നത് സെർവിക്‌സിൽ തട്ടി കപ്പ് മടങ്ങി ഇരിക്കുകയായിരുന്നു. അതാണ് ലീക്ക് ആയതും ചെറുതായി വേദനിച്ചതും. വെജിനയുടെ ഉള്ളിലെ സെർവിക്സ് വഴിയാണ് ബ്ലഡ് വരുന്നത് എന്നു പോലും അറിയില്ലായിരുന്നു. പിന്നെ ഇത് കൃത്യമായി കപ്പിനുള്ളിൽ വരുന്ന വിധത്തിൽ വെച്ചു. ഇപ്പൊ ഹാപ്പി പീരീഡ്സ് . ചൊറിച്ചിൽ ഇല്ല, ഉരഞ്ഞു പൊട്ടൽ ഇല്ല, മണം ഇല്ല, പാഡ് നശിപ്പിക്കാൻ ഉള്ള ബുദ്ധിമുട്ടില്ല… ലീക്ക് ആകുമെന്നുള്ള പേടി തീരെ വേണ്ട, നീന്താൻ വരെ പോകാം.

കപ്പ് സോപ്പ് ഡെറ്റോൾ ഒക്കെ ഉപയോഗിച്ച് കഴുകാതെ ഇരിക്കുക. ചൂട് വെള്ളം ഉപയോഗിച്ച് കഴുകിയാൽ മതി. അതിന്റെ ആവശ്യമേ ഉള്ളു. സോപ്പ്, ഡെറ്റോൾ ഇവയെല്ലാം വാജിനയുടെ ഭാഗങ്ങളിൽ യീസ്റ്റ് ഇൻഫെക്ഷൻ പോലുള്ള മറ്റു പ്രശ്നങ്ങൾ ഉണ്ടാക്കും.”കപ്പ് കൃത്യമായി ഉപയോഗിക്കേണ്ടതിനെക്കുറിച്ച് രാജേശ്വരി ഭായി പറയുന്നു.

ഞാൻ ഭാര്യയോട് പറയാറുണ്ട്.

കപ്പിന്റെ ഉപയോഗത്തെക്കുറിച്ച് സ്ത്രീകൾ മാത്രം പറഞ്ഞാൽ മതിയോ? സ്ത്രീകൾക്കൊപ്പം നിൽക്കുന്ന പുരുഷന്മാർക്കും അഭിപ്രായം പറയാനുണ്ട്. “എൻ്റെ വൈഫ് വാങ്ങി ഉപയോഗിച്ചു. വളരെ യൂസ്ഫുൾ ആണെന്ന് പറഞ്ഞു. എന്നാൽ മോൾക്കും ഒന്ന് വാങ്ങിക്കാൻ പറഞ്ഞപ്പോൾ അവൾക്ക് ഇപ്പോൾ വേണ്ട വിവാഹം കഴിഞ്ഞിട്ട് മതി എന്ന് പറഞ്ഞു. വിവാഹത്തിന് മുമ്പ് ഉപയോഗിക്കുന്നത് കൊണ്ട് പ്രശ്നമുണ്ടോ?” അക്ബർ പൂളംചാലിൽന്റെ സംശയത്തിന് എഴുത്തുകാരിയും അധ്യാപികയുമായ സംഗീത ജയയുടെ മറുപടിയുണ്ട്,

“ഞാൻ വർഷങ്ങളായി ഉപയോഗിക്കുന്നുണ്ട്. ഇപ്പോൾ മകളും ഉപയോഗിക്കുന്നു. അവൾക്ക് വാങ്ങി കൊടുക്കാൻ പദ്ധതിയിട്ടപ്പോൾ വീട്ടിലുള്ള മറ്റുള്ളവർ ആദ്യമെതിർത്തിരുന്നു. വിവാഹം കഴിയാത്ത കുട്ടിയാണ് എന്നതാണ് പ്രധാന പ്രശ്നം. എന്നാൽ എനിക്ക് നല്ലതെന്ന് തോന്നിയതാണ് ഞാൻ എന്റെ മകൾക്ക് നിർദ്ദേശിച്ചത് അതിൽ ഒരു തെറ്റുമില്ല. കൃത്യമായ അളവ് വാങ്ങണം എന്നത് മാത്രമാണ് പ്രധാനം. ഇപ്പോൾ അവളും ഹാപ്പി ആണ് എന്നെപ്പോലെ”

“ഒരു പതിനഞ്ചു കൊല്ലം മുൻപേ മാർകെറ്റിൽ അവൈലബിൾ ആകണമായിരുന്നു, എങ്കിൽ ഞങ്ങളുടെ ഒരുമിച്ചുള്ള യാത്രകൾ എത്ര മനോഹരം ആയേനെ.. എന്ന് പീരിയഡ്‌സ് കാരണം മുടങ്ങി പോയ യാത്രകളെ, പാർട്ടികളെ, ഓർക്കുന്ന ഒരുവൻ.. പക്ഷെ ഇപ്പോൾ അവൾ (ഭാര്യ) സൂപ്പർ ഹാപ്പി ആണ് കേട്ടോ.. പക്ഷെ എന്തുകൊണ്ടായിരിക്കും ഈ സംഭവം പ്രൊമോട്ട് ചെയ്യപ്പെടാതെ പോകുന്നത് ??”

ഗീതേഷ്ന്റെ സംശയം പലപ്പോഴും പലരും ഉന്നയിക്കുന്ന ഒന്നാണ്. തീർത്തും വിപണിയുമായി ബന്ധപ്പെട്ട കാര്യമായതുകൊണ്ട് തന്നെ ഇത്തരം ഒരു വിപ്ലവത്തിന്റെ പിന്തുണയ്ക്കാൻ ഒരു സാധാരണ കച്ചവടക്കാരനോ സാനിറ്ററി നാപ്കിൻ കമ്പനികൾക്കോ എളുപ്പമല്ല എന്നതാണ് അതിന്റെ ഉത്തരം. അതുകൊണ്ട് തന്നെ ഇപ്പോഴും മെൻസ്ട്രൽ കപ്പ് ഓൺലൈനിൽ ഓർഡർ ചെയ്താണ് മിക്ക സ്ത്രീകളും വാങ്ങുന്നതും. എന്നാൽ ഇപ്പോൾ ചില മാളുകളിലും അപൂർവ്വം ചില മെഡിക്കൽ ഷോപ്പുകളിലും കേരളത്തിൽ കപ്പ് ലഭ്യമാണ്.

കാലം മാറി വരുന്നു,ഇപ്പോൾ പല  ഭാര്യമാർക്കും പെൺ മക്കൾക്കും കാമുകിമാർക്കും മെൻസ്ട്രൽ കപ്പ് ഓർഡർ ചെയ്തു വാങ്ങി കൊടുക്കുന്നത് അവർക്കൊപ്പമുള്ള പുരുഷന്മാരാണ്.  “കപ്പ് ഉപയോഗിക്കുന്നത് അത്ര ഈസി ആയ ഒരു പരിപാടിയല്ല. ആദ്യത്തെ ഒന്നോ രണ്ടോ മൂന്നോ പ്രാവശ്യം അത് പരാജയപ്പെടാനുള്ള സാധ്യത കൂടുതലാണ്. രണ്ടോ മൂന്നോ നാലോ ആർത്തവചക്രം വേണ്ടിവരും ചിലപ്പോൾ ട്രാക്കിൽ വീഴാൻ. എന്റെ പങ്കാളി ഇത് വാങ്ങിയതിനുശേഷം ആദ്യത്തെ ഒരു വർഷം ഇതു ഉപയോഗിച്ചിട്ട് ഉണ്ടായിരുന്നില്ല. സമയമെടുത്താണ് അതിൽ പരിശീലനം നേടിയത്.പുള്ളിക്കാരി ഇപ്പോൾ അതിൽ വളരെ സംതൃപ്തയാണ്.ഡ്രൈവിങ്ങോ നീന്തലോ പഠിക്കുന്നത് പോലെ ബാലൻസിങ്ന്റെ പ്രശ്നം മാത്രമാണ് തുടക്കത്തിലുള്ള അൽപ്പം ബുദ്ധിമുട്ട് പിന്നീടുള്ള പ്രയോജന സാഹചര്യങ്ങളിലെ നൊസ്റ്റാൾജിയയാകും” പ്രശാന്ത് പറയുന്നു.

“എഫ്‌ ബിയിൽ നിന്നും കേട്ടറിഞ്ഞിട്ടാണു വൈഫിനു വാങ്ങി കൊടുത്തത്‌.ആദ്യം ചെറിയ ബുദ്ധിമുട്ടുണ്ടെന്നു പറഞ്ഞിരുന്നു പിന്നെ കംഫർട്ട്‌ ആയി.ഇപ്പോൾ ഒരു വർഷമാകുന്നു.ഇതിനിടയിൽ ഇതുവരെ പാഡ്‌ വാങ്ങേണ്ടി വന്നിട്ടില്ല.എന്റെ പെൺ സുഹ്രുത്തുക്കൾക്ക്‌ സജസ്റ്റ്‌ ചെയ്യണമെന്നു ആഗ്രഹമുണ്ട്‌ പക്ഷെ അവരെന്തു കരുതുമെന്നോർത്ത്‌ പറയാറില്ല.” സൂരജ് തലശ്ശേരിയുടെ സംശയം തമാശയായി കരുതേണ്ടതില്ല. ഇപ്പോഴും ഇക്കാര്യങ്ങൾ തുറന്നു സംസാരിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്ന സ്ത്രീകൾ ഒരുപാടുണ്ട്. അവരുടെ ഇടയിലേക്കാണ് മെൻസ്ട്രൽ കപ്പ് എന്ന വിപ്ലവം വരേണ്ടത്. എത്രത്തോളം അത് എളുപ്പമാണോ അത്രത്തോളം ബുദ്ധിമുട്ടുമാണ്.

മാനസികവും ശാരീരികവുമായുള്ള അസ്വസ്ഥതകൾ ഇതിനായി നേരിടേണ്ടതുണ്ട്. എന്നാൽ ഒരിക്കൽ ഉപയോഗം ശീലിച്ചു കഴിഞ്ഞാൽ ആർത്തവ ദിനങ്ങൾക്ക് ഇതിലും മനോഹരമായ സാദ്ധ്യതകൾ വേറെയില്ലെന്നാണ് ഒരുപാട് സ്ത്രീകളും പറയുന്നത്. എന്നാൽ മെൻസ്ട്രൽ കപ്പിനെ പുകഴ്ത്തി സാനിറ്ററി നാപ്കിനുകളെ ഇകഴ്ത്തുന്നില്ല. ഒന്നും മറ്റൊന്നിനു പരിഹാരമല്ല. “എന്റെ ശരീരം, എന്റെ നിയമം” തന്നെയാണ്. അതിനുള്ള എല്ലാ അവകാശങ്ങളും അവസാന തീരുമാനങ്ങളും സ്ത്രീകളുടേത് തന്നെയാണ്. അവരവരുടെ സുഖവും സൗകര്യവും തന്നെയാണ് പ്രധാനം. അതുകൊണ്ട് തന്നെ ഇവിടെയൊരു യുദ്ധത്തിന് പ്രസക്തിയില്ല. മെൻസ്ട്രൽ കപ്പ് എന്ന വിപ്ലവം തീർച്ചയായും ഒരിക്കലെങ്കിലും ഉപയോഗിക്കാൻ ശ്രമിക്കുക, തീർത്തും അസാധ്യമെന്നു തോന്നുന്നുണ്ടെങ്കിൽ നാപ്കിനുകളിലേയ്ക്ക് തന്നെ മടങ്ങുക. ഒന്നും നിർബന്ധങ്ങളല്ല, നമ്മുടെ ശരീരത്തെ നമ്മളെക്കാൾ നന്നായി മറ്റാർക്കാണ് മനസ്സിലാവുക!

@ /manoramaonline.com/women/features.html

read more
1 35 36 37 38 39 61
Page 37 of 61