close

blogadmin

Parenting

അച്ഛൻ പേപ്പർ വായിക്കുന്നു, അമ്മ അടുക്കളയിൽ പണിയെടുക്കുന്നു: തെറ്റായ ജെൻഡര്‍ റോളുകൾ നമ്മുടെ മക്കളേയും സ്വാധീനിക്കും

ഞാനെങ്ങനെയുണ്ടായി എന്നു മകനോ മകളോ ചോദിച്ചാൽ വിളറിപ്പോകുന്ന മാതാപിതാക്കളുടെ കാലം ഏതാണ്ട് അവസാനിച്ച മട്ടാണ്. മുതിര്‍ന്നു വിവാഹം കഴിഞ്ഞ്, ഭാര്യയും ഭര്‍ത്താവും ഇണ േചരുന്നതിലൂെടയാണ് അടുത്ത തലമുറയുണ്ടാകുന്നതെന്നും ഇതു വളരെ സ്വാഭാവികമായ കാര്യമാണെന്നും നീയുണ്ടായതും അതുപോലെ തന്നെയാണെന്നും കാര്യഗൗരവത്തോടു കൂടി പറഞ്ഞു കൊടുക്കുന്നവരാണ് പുതുതലമുറയിലെ മിക്ക മാതാപിതാക്കളും.

എന്നിരുന്നാലും കുട്ടികൾക്ക് സെക്സ് എജ്യൂക്കേഷൻ അഥവാ ലൈംഗിക വിദ്യാഭ്യാസം നൽകുമ്പോൾ മാതാപിതാക്കൾ വരുത്തുന്ന ചില തെറ്റുകൾ ഉണ്ട്. അറിഞ്ഞും അറിയാതെയും സംഭവിക്കുന്നത്. അത്തരം തെറ്റുകൾ തിരിച്ചറിഞ്ഞ് അവ കൂടി തിരുത്തി നമുക്കു മുന്നോട്ടു പോകാം.

ലൈംഗിക അവയവങ്ങളെ കുറിച്ച് പരാമര്‍ശിക്കുമ്പോൾ യഥാർഥ പേരുകൾ തന്നെ പറയാം.

മിക്ക മാതാപിതാക്കളും വരുത്തുന്ന അബദ്ധമാണിത്. കുട്ടികളോടു സംസാരിക്കുമ്പോള്‍ ലൈംഗിക അവയവങ്ങളെ മറ്റ് ചെല്ലപ്പേരുകളിലൂടെയോ മുറിവാക്കുകളിലൂടെയോ പരിചയപ്പെടുത്തുക എന്നത്. ഇത് കുട്ടികളിൽ തെറ്റിധാരണ ഉണ്ടാക്കും. െചല്ലപ്പേരു പറയുമ്പോള്‍ ആ േപരിലുള്ള വസ്തുവിനെക്കുറിച്ചാണോ െെലംഗികാവയവത്തെക്കുറിച്ചാണോ പരാമര്‍ശിക്കുന്നത് എന്നു മനസ്സിലാകാതെയുള്ള കണ്‍ഫ്യൂഷന്‍.

കുറച്ചു കൂടി മുതിര്‍ന്നു കഴിയുമ്പോൾ പറഞ്ഞതിനൊക്കെ ദ്വയാർഥങ്ങളുണ്ടോ എന്നൊക്കെയുള്ള പരിഭ്രാന്തി വരാം. ഇതെല്ലാം ഒഴിവാക്കാന്‍ തുടക്കം മുതലേ ലൈംഗിക അവയവങ്ങളെ അതതു പേരിൽ തന്നെ പരിചയപ്പെടുത്തുക. അതിൽ ഒരു നാണക്കേടും വിചാരിക്കേണ്ടതില്ല.

കണ്ണും കയ്യും മൂക്കൂം ചുണ്ടും ഉള്‍പ്പെടെ മറ്റേതൊരു അവയവത്തെപ്പറ്റി പറഞ്ഞു കൊടുക്കും പോലെ തന്നെ വേണം ഇതും പറയാൻ. ചമ്മലോ നാണമോ ഒന്നും കലർത്താതിരിക്കാൻ ശ്രമിക്കുക. ഇംഗ്ലിഷിലായാലും മലയാളത്തിലായാലും യഥാർഥ വാക്ക് തന്നെ ഉപയോഗിക്കുക. ഉദാഹരണത്തിന് ‘വജൈന’ എന്നല്ല ‘വൾവ’ എന്നാണ് സ്ത്രീയുടെ ലൈംഗീകാവയവത്തിന്റെ പേര്. മുതിർന്നവർ പോലും ഈ തെറ്റ് വരുത്താറുണ്ട്. വള്‍വ, പീനസ് എന്നു കുട്ടികള്‍ക്കു പറഞ്ഞു െകാടുക്കാം.

മലയാളത്തിലാണെങ്കില്‍ യോനി, ലിംഗം എന്നു തന്നെ പറയുക. പലപ്പോഴും ലൈംഗീകാവയവങ്ങളുടെ ചില പേരുകൾ അസഭ്യം എന്ന രീതിയില്‍ ചില ആളുകള്‍ പ്രയോഗിക്കാറുണ്ട്. അത്തരം പദപ്രയോഗങ്ങള്‍ തീര്‍ച്ചയായും ഒഴിവാക്കണം.പ്രൈവറ്റ് പാർ‌ട്ട് എന്നു മാത്രം എപ്പോഴും പറയുന്നതും ഒഴിവാക്കാം. കാര്യങ്ങൾ ശരിയായ അർഥത്തിൽ കുട്ടി മനസ്സിലാക്കുക എന്നത് പ്രധാനമാണ്.

വേണം, അതിർവരമ്പുകൾ

വീട്ടിലൊരു അതിഥി വന്നെന്നിരിക്കട്ടേ അ വരുടെ കയ്യിലൊരു കുഞ്ഞുവാവയുണ്ടെന്നും കരുതുക. ഉടനെ തന്നെ ആ കുഞ്ഞിനെ എടുത്ത് കളിപ്പിക്കുകയും കെട്ടിപ്പിടിക്കുകയും ഉമ്മ വയ്ക്കുകയും ചെയ്യുന്നു… മിക്കാവാറും ഇടങ്ങളിൽ നടക്കുന്ന ‘സാധാരണ’ കാര്യം അല്ലേ? എന്നാൽ ഇത് നിങ്ങളുടെ കുട്ടിക്ക് കൊടുക്കുന്ന സന്ദേശം എന്താണ്? അനുവാദമില്ലാതെ ആർക്കും എന്തും ചെയ്യാം എന്നൊരു ചിന്ത കുട്ടിയിൽ വളരുന്നു.

അതുപോലെ നമ്മൾ നമ്മുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമൊപ്പമിരിക്കുമ്പോൾ ഒരാളോട് ‘ഓ, നീ മെലിഞ്ഞ് തൊലിഞ്ഞ് വല്ലാണ്ടായല്ലോ? വണ്ണം വച്ചങ്ങ് വീർത്തു പോയല്ലോ?’ എന്നൊക്കെ പറയുന്നത് കുട്ടി കേൾക്കുന്നുണ്ട്.

ബോഡി ഷെയ്മിങ് പോലുള്ള കാര്യങ്ങൾ മറ്റുള്ള വരുടെ അതിരുകൾ ഭേദിച്ച് നമുക്കും ചെയ്യാം എന്ന് കുട്ടി എവിടെയോ പഠിച്ചു വയ്ക്കുന്നു. ഇത്തരം കാര്യങ്ങളൊക്കെ മാതാപിതാക്കൾ തന്നെ ഒഴിവാക്കുക.

ലൈംഗികവിദ്യാഭ്യാസം തുടങ്ങുന്നത് കുട്ടികളില്‍ നിന്നല്ല, മറിച്ച് നമ്മളിൽ നിന്നു തന്നെയാണ്. അതു പോലെ വീട്ടിൽ ആളുകൾ വരുമ്പോൾ അങ്കിളിനൊരു ‘ഷേക് ഹാൻഡ് കൊടുത്തേ, എല്ലാവർക്കും വേണ്ടി പാട്ട് പാടിക്കേ…’ എന്നൊക്കെ കുട്ടിയോട് ചോദിക്കുന്നത് തെറ്റാണ്. അവരുടെ അനുവാദം ചോദിച്ചിട്ട് മാത്രമേ എന്തും ചെയ്യാവൂ. കുട്ടിയെ മറ്റൊരു വ്യക്തിയായി തന്നെ കാണണം. ആ വ്യക്തിയുടെ അതിർവരമ്പുകളെ എപ്പോഴും മാനിക്കുകയും വേണം. എന്നാലേ ഈ കുട്ടി നാളെ അനുവാദമില്ലാതെ മറ്റൊരു കുട്ടിയെ കെട്ടിപ്പിടിക്കുകയോ ഉമ്മ വയ്ക്കുകയോ ചെയ്യാതിരിക്കൂ. അമ്മ/അച്ഛൻ പോലും പെർമിഷൻ ചോദിച്ചിട്ടേ കുഞ്ഞുങ്ങളെ എടുക്കൂ എന്നൊക്കെ കണ്ടു വളരുന്ന കുട്ടികൾ അ വരുടെ ജീവിതത്തിലെ അതിർവരമ്പുകളും അത്രയും ഉറപ്പുള്ളതാക്കി വയ്ക്കും.

സ്വന്തം കുട്ടിയുടെ കാര്യത്തിൽ എല്ലാ കെട്ടിപ്പിടുത്തങ്ങളും ചോദിച്ചിട്ട് ചെയ്യാൻ പറ്റിയെന്ന് വരില്ല. എന്നാലും ഓർക്കുമ്പോഴൊക്കെ ചോദിക്കണം. ‘ഞാനൊന്ന് ഹഗ് ചെയ്യട്ടേ, കിസ് ചെയ്യട്ടേ’ എന്നൊക്കെ. ഏറ്റവും പ്രധാന കാര്യം കുട്ടി ‘നോ’ എന്നു പറഞ്ഞാൽ പിന്നെ, അങ്ങനെ ചെയ്യാതിരിക്കാൻ ശ്രമിക്കണം എന്നതാണ്.

അപരിചിതരെ മാത്രമല്ല പേടിക്കേണ്ടത് എന്ന പറയാം

കുട്ടികൾക്കെതിരെയുള്ള അക്രമണങ്ങളിൽ 97ശതമാനം നടക്കുന്നതും വളരെയടുത്ത ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നുമൊക്കെയാണ്. അതുകൊണ്ട് അപരിചിതർ എന്നല്ല ആര് നിങ്ങളെ എന്തു തരത്തിൽ ബുദ്ധിമുട്ടിച്ചാലും അത് അച്ഛനോടും അമ്മയോടും പറയണം എന്നു വേണം പറഞ്ഞു കൊടുക്കാൻ.

വീട്ടുകാരോ സുഹൃത്തുക്കളോ ഇഷ്ടമല്ലാത്ത കാര്യങ്ങൾ ചെയ്താൽ ‘അവരങ്ങിനെ ചെയ്യില്ല, തോന്നൽ മാത്രമാകും’ എന്നോർത്ത് മൂടി വയ്ക്കരുതെന്ന് കുട്ടിയോട് പ്രത്യേകം പറയുക.

കൺസെന്റ് എജ്യൂക്കേഷൻ കൃത്യമായി ചെയ്യുക

ലൈംഗിക വിദ്യാഭ്യാസത്തിലെ പ്രധാന വിഭാഗം തന്നെയാണ് കൺസെന്റ് എജ്യൂക്കേഷൻ. അതിൽ നമ്മൾ കുട്ടിയോട് പറയുന്നത് ‘നീയാ ണ് നിന്റെ ശരീരത്തിന്റെ ഉടമ. അതുകൊണ്ട് ത ന്നെ മോശമായ സ്പർശമോ പെരുമാറ്റമോ ഉണ്ടായാൽ ‘നോ’ പറയാൻ നീ ഭയക്കേണ്ടതില്ല’ എന്നാണ്.

എന്നാൽ ആറു മാസത്തിൽ കുഞ്ഞിന് ചോറു കൊടുക്കുന്നതു മുതൽ ഈ കൺസെന്റ് എജ്യൂക്കേഷൻ ആരംഭിക്കുന്നു എന്ന് പലരും മറക്കുന്നു. കുട്ടി കഴിച്ചു കഴിഞ്ഞ് വേണ്ട/മതി എന്നൊക്കെ പറയുമ്പോൾ നമ്മള്‍ അതിനെ ബ ഹുമാനിക്കുന്നുണ്ടോ എന്നത് പ്രധാനമാണ്. കുട്ടി ‘മതി’ എന്നു പറഞ്ഞിട്ടും പേടിപ്പിച്ച് കഴിപ്പിക്കുകയോ മറ്റു കാര്യങ്ങൾ കാണിച്ച് പറ്റിച്ച് കഴിപ്പിക്കുകയോ ഒക്കെ ചെയ്യുമ്പോൾ കുട്ടികളെ മാനിപ്പുലേറ്റഡ് ആക്കുന്നതും നമ്മൾ തന്നെ പഠിപ്പിക്കുന്നു. കുട്ടിയുടെ ‘നോ’ മാതാപിതാക്കൾ ബഹുമാനിക്കുന്നില്ലെങ്കിൽ. ‘എന്റെ എതിർപ്പിന് ഒരു വിലയുമില്ല’ എന്ന് കുട്ടി വിചാരിക്കും. ഇത്തരം കാര്യങ്ങൾ മാതാപിതാക്കളും ശ്രദ്ധിക്കണം.

എത്ര കഴിച്ചു, വയർ നിറഞ്ഞോ എന്നതൊക്കെ കുട്ടിയുടെ ശരീരം കുട്ടിയോട് പറയുന്ന കാര്യങ്ങളാണ്. നമ്മൾ അത് മനസ്സിലാക്കുന്നതിനു പകരം ‘ഹേയ്, ഈ പ്രായത്തി ൽ ഇത്രയൊന്നും കഴിച്ചാൽ പോരാ. കുറച്ചൂടെ കഴിക്കാൻ പറ്റും എന്ന് സ്നേഹത്തോടെ പറഞ്ഞാലും ദേഷ്യത്തോടെ പറഞ്ഞാലും അത് കുട്ടിയുടെ നോ’യ്ക്ക് എതിരാണ്.

കുട്ടിയുടെ വിശപ്പ് കൂടി പരിഗണിച്ച് വേണം ഭക്ഷണം കൊടുക്കാൻ. അല്ലാതെ മാതാപിതാക്കൾ നിശ്ചയിക്കുന്ന അളവുകൾ പ്രകാരമല്ല. ഭക്ഷണക്കാര്യത്തിൽ ആയാൽ പോലും കുട്ടിയുടെ ‘നോ’ നിങ്ങൾ ബഹുമാനിക്കുക, അപ്പോൾ മാത്രമേ നിങ്ങളുടെ ‘നോ’ കുട്ടിയും ബഹുമാനിക്കൂ. പല മുതിർന്നവരും അപകടകരമായ അവസ്ഥകളിൽ പോലും ‘നോ’ പറയാൻ പറ്റാതെ കുഴങ്ങുന്നതിന് കാരണം ചെറുപ്പത്തിൽ നേരിട്ട സാഹചര്യങ്ങളാകാം.

അഞ്ച്–ആറ് വയസ്സിലാണ് സെക്സ് എജ്യൂക്കേഷൻ തുടങ്ങേണ്ടത് എന്നു വിചാരിക്കുന്നവർ ഓർക്കുക, ഇക്കാലയളവിനുള്ളിൽ തന്നെ കുട്ടി നമ്മളിൽ നിന്നും ചുറ്റുപാടിൽ നിന്നുമൊക്കെ പല കാര്യങ്ങളും പഠിച്ചെടുക്കുന്നുണ്ട്.

ഇമോഷൻസ് അടക്കി വയ്ക്കാൻ പഠിപ്പിക്കരുത്

ഏഴുവയസ്സു വരെ കുട്ടിയുടെ വളർച്ചാ കാലഘട്ടത്തിലെ നിർണായക കാലഘട്ടമാണ്. തലച്ചോറിന്റെ വൈകാരിക കേന്ദ്രമായ ലിംബിക് സിസ്റ്റം രൂപപ്പെടുന്ന സമയം. ഈ കാലഘട്ടത്തിൽ കുട്ടികൾ ധാരാളം വൈകാരിക പ്രകടനങ്ങളും വാശികളും ആവശ്യമില്ലാത്ത കരച്ചിലും (അവർക്ക് ആവശ്യ മാണ് താനും) ഒക്കെ കാണിക്കാറുണ്ട്.

പല മാതാപിതാക്കളും കുട്ടി കരയുന്നതിനോട് പൊരുത്തപ്പെടാൻ പറ്റാത്തവരാണ്. മിക്കവാറും തന്നെ ആളുകൾ ‘മിണ്ടാതിരിക്ക്, കരയാതിരിക്ക്, ആയ്യോ കരയാൻ പാടില്ല’ എന്നൊക്കെ പറഞ്ഞ് കരച്ചിൽ അടക്കി വയ്ക്കാനാണ് പഠിപ്പിക്കുന്നത്. കരച്ചിൽ പ്രോത്സാഹിപ്പിക്കുക തന്നെ വേണം. എന്നാലേ മുതിരുമ്പോൾ വികാരങ്ങൾ വേണ്ടവിധത്തിൽ പ്രകടിപ്പിക്കാൻ അവർക്ക് കഴിയൂ. ഇമോഷൻസും സെക്സ് എജ്യൂക്കേഷനിൽ ഉൾപ്പെടുന്നു എന്നു പോലും പലരും മനസ്സിലാക്കാറില്ല.

വീട്ടിൽ അച്ഛനും അമ്മയും കുട്ടിയുമുണ്ട്. അച്ഛൻ പേപ്പർ വായിക്കുന്നു, ഫോൺ നോക്കുന്നു. അമ്മ മാത്രം എപ്പോഴും അടുക്കളയിൽ പണിയെടുക്കുന്നു. ഇത്തരം തെറ്റായ ജെൻഡർ റോളുകൾ കണ്ട് വളരുന്ന കുട്ടിയെയും സ്വാധീനിക്കും.

സംഭാഷണങ്ങൾക്കിടയിൽ ‘ഓ, അതിപ്പോ പെണ്ണുങ്ങൾ നോക്കുന്ന പോലാകുമോ ആണുങ്ങൾ നോക്കിയാൽ?’ എ ന്നൊക്കെ പറയുന്നത് പോലും കുട്ടിയുടെ ഉള്ളിൽ ജെൻഡർ സ്റ്റീരിയോടൈപ്പിങ് നടക്കുന്നുണ്ട്. അതുപോലെ ‘നീ എന്തിനാ ഷോട്ട്സ് ഇടുന്നേ? അത് ചേട്ടനിട്ടാൽ മതി, ആൺകുട്ടികൾ എന്തിനാ പിങ്ക് ഇടുന്നേ നെയിൽ പോളിഷ് ഇടുന്നേ?’ എന്നിങ്ങനെയുള്ള കാര്യങ്ങൾ പറയുമ്പോഴും ശ്രദ്ധിക്കണം. കുട്ടികൾക്ക് ആണ്, പെണ്ണ് എന്നുള്ള വേർതിരിവുകൾ ഇല്ല, അവർക്കിഷ്ടമുള്ളത് അവർ ചെയ്ത് നോക്കുന്നു. അത് അവരുടെ ഇഷ്ടത്തിന് വിടുക.

തുടർച്ചയായി ഏഴ്, എട്ട്, ഒൻപത് വയസ്സിലൊക്കെ എ തിർ ലിംഗത്തിലേ പോലെ ആകാൻ നോക്കുന്നു എങ്കിൽ മാത്രമാണ് ജെ‍ൻഡർ കൺഫ്യൂഷൻ കുട്ടിക്കുണ്ടോ എന്ന് നോക്കി അതനുസരിച്ചു സപ്പോർട്ട് നൽകേണ്ടത്.

ഗുഡ് ടച്, ബാഡ് ടച് ഇനി വേണ്ട

‘ഗുഡ് ടച്, ബാഡ് ടച്’ എന്ന് പഠിപ്പിക്കുന്നതിന് പകരം സെയ്ഫ് ആൻഡ് അൺസേഫ് അപ്രോച്ച്/ ബിഹേവിയർ എന്നതാണ് ഇ പ്പോൾ പഠിപ്പിക്കുന്നത്. കാരണം തൊടുന്നത് വരെ കുഴപ്പമില്ല, തൊട്ടാൽ മാത്രമേ ഗുഡ് ടച്, ബാഡ് ടച് എന്ന് പറയാവൂ എന്ന് കുട്ടി വിചാരിക്കും.

കുട്ടികളെ ഉപദ്രവിക്കാൻ ശ്രമിക്കുന്നവർ ആദ്യമേ കുട്ടിയെ തൊട്ടെന്നിരിക്കില്ല. മറ്റു പല വർത്തമാനങ്ങൾ, നഗ്നത പ്രദർശിപ്പിക്കൽ, ചില വിഡിയോസ് കാണി ക്കൽ തുടങ്ങിയ കാര്യങ്ങളിലൂടെയാകാം വല വിരിക്കാൻ ശ്രമിക്കുന്നത്. ഇതൊക്കെ ചിലപ്പോൾ ഒരു വർഷത്തോളം നീളും. എന്നിട്ടാകാം കുട്ടിയെ തൊടുന്നത്. ആ ഒരു വർഷം കുട്ടി മിണ്ടാതിരുന്നിട്ട് തൊട്ട് കഴിയുമ്പോ ൾ മാത്രം പറഞ്ഞാലും അക്കാലമത്രയും കൊണ്ട് കുട്ടിക്കുണ്ടായ മാനസിക വേദന മാറ്റാൻ വിഷമമാകും. ചിലപ്പോൾ ഇപ്പറയുന്ന വ്യക്തി കുട്ടിയുമായി ഉണ്ടാക്കിയെടുത്ത അടുപ്പം കാരണം കുട്ടി എന്തും സഹിക്കുന്ന അവസ്ഥയിലേക്കും എത്തിക്കാണും.

ഒരാളുടെ പെരുമാറ്റത്തിൽ എന്തെങ്കിലും അസ്വാഭാവികത തോന്നുന്നുണ്ടെങ്കിൽ ഉടൻ അതൃപ്തി അറിയിക്കുക/അല്ലെങ്കിൽ മാതാപിതാക്കളോട് പറയുക എന്നാണ് കുട്ടിയോട് പറയേണ്ടത്.

സഹജവാസന കൊണ്ട് കുട്ടിയുടെ ഉള്ളിൽ ഉണ്ടാകുന്ന വിലയിരുത്തലിന് പ്രാധാന്യം നൽകണം. ‘ഒരാൾ മോശമായി പെരുമാറുന്നു എന്ന് തോന്നിയാൽ ഉടനെ അവരുടെയടുത്ത് നിന്ന് മാറുക, അവരോട് മിണ്ടേണ്ട, എന്നോട് വന്ന് പറയൂ…’ എന്നൊക്കെ കുട്ടിയോട് പറയാം. മോശമായ പെരുമാറ്റം ഉണ്ടായാൽ പ്രതികരിക്കു ക തന്നെ വേണമെന്ന് കുട്ടിക്ക് പറഞ്ഞുകൊടുക്കാം. ഇ ത്തരം പരാതികൾ കുട്ടികൾ പറയുമ്പോൾ അവഗണിക്കരുത്. വേണ്ട ശ്രദ്ധ കൊടുക്കണം.

ആൺകുട്ടികൾക്ക് സെക്സ് എജ്യൂക്കേഷൻ

പെൺകുട്ടികളാണ് ലൈംഗിക അതിക്രമങ്ങ ൾക്ക് ഇരയാകുന്നത് എന്നൊരു പൊതുധാരണയിൽ പലരും പെൺകുട്ടികൾക്ക് സെക്സ് എജ്യൂക്കേഷനിൽ കൊടുക്കുന്നത്ര ശ്രദ്ധ ആ ൺകുട്ടികൾക്ക് കൊടുക്കാറില്ല. അത് തെറ്റാണ്. മിനിസ്ട്രി ഓഫ് വിമൻ ആന്‍ഡ് ചൈൽഡ് വെൽഫെയറിന്റെ കണക്കനുസരിച്ച് ആൺകുട്ടികൾക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങൾ സംബന്ധിച്ചുള്ള കേസുകൾ വളരെ കൂടുതലാണ്. അതുകൊണ്ട് ജാഗ്രതയുടെ കാര്യത്തിൽ ലിംഗവിവേചനം വേണ്ട.

ആൺകുട്ടികളെ കളിക്കാൻ വിടുമ്പോൾ പോലും ‘അവൻ ആരുടെയെങ്കിലും കൂടെപ്പോയി കളിക്കട്ടെന്നേ’ എന്നൊരു മട്ടുണ്ട്. അതു വേണ്ട. പെൺകുട്ടിയുടെ കാര്യത്തിൽ എടുക്കുന്ന അതേ ശ്രദ്ധ ആൺകുട്ടിയുടെയും കാര്യത്തിൽ കാണിക്കണം. ആരോടൊപ്പമാണ് കുട്ടികൾ കളിക്കുന്നതെന്ന് അറിഞ്ഞു വയ്ക്കണം. എന്തും തുറന്ന് പറയാനും കരയാനുമുള്ള സ്വാതന്ത്ര്യം ആണിനും പെണ്ണിനും ഒരേ പോലെ നൽകി മക്കളെ വളർത്തുക.

ലൈംഗികത മറച്ചു വയ്ക്കേണ്ടതല്ല

സെക്സ് എജ്യൂക്കേഷൻ എന്നാൽ ലൈംഗികാതിക്രമങ്ങൾ തടയാൻ വേണ്ടി മാത്രമുള്ളതാണെന്നൊരു തെറ്റിധാരണയുണ്ട്. വ്യത്യാസങ്ങൾ മനസ്സിലാക്കി എല്ലാവരേയും തുല്യരായി കാണാനും പൊതുവേ ജാഗ്രതയോടെ ഇരിക്കാനും ഒക്കെയുള്ളതാണ് ലൈംഗിക വിദ്യാഭ്യാസം. സെക്സ് എന്താണെന്ന അറിവ് ഇല്ലാത്ത കുട്ടിക്ക് ലൈംഗികാതിക്രമം എന്താണെന്നും മനസ്സിലാകില്ല. ഗർഭധാരണം പോലുള്ള കാര്യങ്ങളെ കുറിച്ച് സത്യസന്ധമായി പറഞ്ഞ് മനസ്സിലാക്കാൻ മാതാപിതാക്കൾ പഠിക്കണം.

‘നീ കുട്ടിയല്ലേ, അതറിയേണ്ട’ എന്നൊക്കെ പറഞ്ഞ് കളിയാക്കുകയോ മാറ്റി നിർത്തുകയോ ദേഷ്യപ്പെടുകയോ ചെയ്യരുത്. കാരണം കുട്ടി തന്നെയാണ് ആ ചോദ്യം ചോദിക്കുന്നത്, അപ്പോൾ ‘പ്രായമായില്ല’ എന്നുള്ള ന്യായീകരണമല്ല അതിന്റെ ഉത്തരം.

നമ്മൾ ഉത്തരം പറഞ്ഞില്ലെങ്കിൽ കുട്ടി അത് മറ്റ് വഴികളിലൂടെ കണ്ടുപിടിക്കാൻ ശ്രമിക്കുമെന്നോർക്കാം. ഇത് തെറ്റിധാരണകളും അപകടങ്ങളുമുണ്ടാക്കാം. കുട്ടിക്ക് എന്ത് ആവശ്യമുണ്ടെങ്കിലും നിങ്ങളോട് ചോദിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്ന വിശ്വാസം അത്യാവശ്യമാണ്.

ശരീരത്തെ അപമാനിക്കരുത്

ശരീരത്തെ അപമാനിക്കുന്ന തരത്തിലുള്ള സംസാരങ്ങൾ വീട്ടിൽ ഉണ്ടാകാതിരിക്കാൻ നോക്കുക. ശരീര ഭാഗങ്ങൾ കാണിച്ച് ‘ഷെയിം ഷെയിം’ എന്നൊന്നും പ റയാതിരിക്കുക. ശരീരത്തെ ഒരിക്കലും മോശമായി ചിത്രീകരിക്കരുത്.

നഗ്നത തെറ്റല്ലെന്നും എന്നാൽ എവിടെയൊക്കെ നഗ്നതയാകാം, എവിടെ ആകരുത് എന്നുമാണ് പഠിപ്പിച്ചുകൊടുക്കേണ്ടത്. സ്വകാര്യത, സ്വകാര്യ ഇടങ്ങൾ എന്നിങ്ങനെയുള്ള കാര്യങ്ങൾ പറഞ്ഞു കൊടുക്കുക. കുളിമുറിയും കിടപ്പറയുമാണ് സ്വകാര്യ ഇടങ്ങൾ എന്നൊക്കെ കുട്ടിയോട് പറയാം.

ഇതൊന്നും പറയാത്ത കുട്ടി ലിവിങ് റൂമിലും തുണിയുടുക്കാതെ വന്നേക്കാം. അപ്പോൾ പോലും കളിയാക്കരുത്. പകരം കാര്യങ്ങൾ മനസ്സിലാക്കുക. മറിച്ച് നിങ്ങൾ ശരീരത്തിൽ നോക്കി പരിഹസിച്ചാൽ കുട്ടി സ്വന്തം ശരീരത്തോട് മതിപ്പില്ലാത്ത അവസ്ഥയിലെത്തിയേക്കാം.

വളർന്നു കഴിഞ്ഞ് സ്വന്തം പങ്കാളിക്ക് മുന്നിൽ പോലും അപകർഷത കാരണം ശരീരം വെളിച്ചത്തിൽ കാണിക്കാൻ പറ്റാത്ത ധാരാളം ആളുകൾ നമുക്ക് ചുറ്റുമുണ്ട്. അത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ ശരിയായ ലൈംഗിക വിദ്യാഭ്യാസം ചെറുപ്പത്തിലേ നൽകണം.

വിവരങ്ങള്‍ക്ക് കടപ്പാട്:

സ്വാതി ജഗ്തീഷ്,

(മായാസ് അമ്മ– ഇൻസ്റ്റഗ്രാം) ലാക്റ്റേഷൻ കൗൺസലർ, സെക്സ് എജ്യൂക്കേറ്റർ

read more
ആരോഗ്യംരതിമൂര്‍ച്ഛലൈംഗിക ആരോഗ്യം (Sexual health )

ജി സ്പോട്ട് ഉദ്ധരിക്കുന്നതെങ്ങനെ?

ക്ലിറ്റോറിസിലെ നാഡികള്‍ യോനീഭീത്തിയുമായി സന്ധിക്കുന്ന പ്രദേശമാണ് ജി സ്പോട്ട്. ലൈംഗിക വികാരമുണ്ടാകുമ്പോള്‍ പുരുഷ ലിംഗം ഉദ്ധരിക്കുന്നതിന് സമാനമായ ശാരീരിക പ്രവര്‍ത്തനങ്ങള്‍ സ്ത്രീകളിലും ഉണ്ടാകും. ഉത്തേജനത്തെ തുടര്‍ന്ന് ഭഗശ്നികാ കാണ്ഠത്തിലെ(clitoral shaft) രക്തയോട്ടം കൂടുകയും ആ ഭാഗം മുഴയ്ക്കുകയും ചെയ്യുന്നു. ഈ മുഴപ്പ് യോനീഭിത്തിയിലും പ്രതിഫലിക്കുന്നു. യോനീഭിത്തിയില്‍ ഇപ്രകാരം സൃഷ്ടിക്കപ്പെടുന്ന മുഴയാണ് ജി സ്പോട്ട്.

നേരത്തെ സൂചിപ്പിച്ചതു പോലെ പല സ്ത്രീകളിലും ഈ മുഴ പലതരത്തിലാവാം ഉണ്ടാകുന്നത്. ഭഗശ്നികാ കാണ്ഠം യോനീഭിത്തിയുടെ വളരെ അടുത്തല്ലെങ്കില്‍ ഈ വീക്കം വിരലുകള്‍ കൊണ്ട് സ്പര്‍ശിച്ചറിയാന്‍ കഴിയണമെന്നില്ല. ചില സ്ത്രീകള്‍ക്ക് ജി സ്പോട്ട് ഉത്തേജനത്തിന്റെ സുഖാനുഭവം അറിയാന്‍ കഴിയാത്തതിന് കാരണം ഇതാണ്.

എന്നാല്‍ മറ്റു ചിലരുടെ ഭഗശ്നികയിലെ നാഡികള്‍ യോനീഭിത്തിയുടെ വളരെ അടുത്ത് സംഗമിക്കുന്നതിനാല്‍ ജി സ്പോട്ട് വളരെ പ്രകടമായി കാണുകയും ഉത്തേജനം സാധ്യമാവുകയും ചെയ്യുന്നു.

രതിമൂര്‍ച്ഛ പലതരത്തില്‍
സ്ത്രീകള്‍ക്ക് പലതരം രതിമൂര്‍ച്ഛ അനുഭവിക്കാനുളള ശേഷിയുണ്ട്. ക്ലിറ്റോറിസ് വഴിയുളള രതിമൂര്‍ച്ഛ, യോനി വഴിയുളള രതിമൂര്‍ച്ഛ, ജി സ്പോട്ട് ഉത്തേജനം വഴിയുളള രതിമൂര്‍ച്ഛ എന്നിവയാണ് അവ.

മേല്‍പറഞ്ഞ ഓരോ അവയവവുമായി ബന്ധപ്പെട്ട നാഡീകോശങ്ങള്‍ ഉത്തേജിക്കപ്പെടുന്നത് രതിമൂര്‍ച്ഛയ്ക്ക് കാരണമാകുന്നു. സ്ത്രീകളിലെ ബാഹ്യലൈംഗികോത്തേജന നാഡികള്‍ ക്ലിറ്റോറിസിന്റെ ഉത്തേജനവും പെല്‍വിക് നാഡികള്‍ ആന്തരിക യോനീകോശങ്ങളിലെയും സെര്‍വിക്കല്‍ മേഖലയിലെയും ഉത്തേജനത്തെയുമാണ് നിര്‍വഹിക്കുന്നത്.

വ്യത്യസ്തമായ ശാരീരിക പ്രവര്‍ത്തനങ്ങളാണ് ഓരോ ഉത്തേജനത്തിനും കാരണമെന്നതിനാല്‍ ഇവ വ്യത്യസ്തമായ അനുഭൂതികളായി അനുഭവപ്പെടുന്നു. ക്ലിറ്റോറിസിലെ മാത്രം ഉത്തേജനം താരതമ്യേനെ ചെറിയ രതിമൂര്‍ച്ഛാനുഭവത്തിലേയ്ക്ക് നയിച്ചേക്കാം.

എന്നാല്‍ നാഡീസാന്ദ്രത കൂടിയ യോനിഭിത്തിയില്‍ ചെലുത്തുന്ന ഉത്തേജനം കൂടുതല്‍ ആഴമേറിയതും ശക്തവുമായ രതിമൂര്‍ച്ഛയിലേയ്ക്ക് നയിക്കുന്നു. ക്ലിറ്റോറിസും ജി സ്പോട്ടും ഒരുമിച്ച് ഉത്തേജിപ്പിച്ചാല്‍ സംയോജിതമായ രതിമൂര്‍ച്ഛാനുഭവം (blended orgasm) സ്ത്രീകള്‍ക്ക് നല്‍കാന്‍ കഴിയും.

പുരുഷന്മാരിലും ഈ വ്യത്യാസം അറിയാന്‍‍ കഴിയും. ലിംഗത്തിന്റെ തലപ്പില്‍ മാത്രം ഏല്‍പ്പിക്കുന്ന ഉത്തേജനം പുരുഷനില്‍ രതിമൂര്‍ച്ഛ ഉണ്ടാക്കുമെങ്കിലും ഉദ്ധൃത ലിംഗത്തില്‍ മുഴുവനും ഏല്‍പ്പിക്കുന്ന ഉത്തേജനം സൃഷ്ടിക്കുന്ന ആഴവും ശക്തിയും ആസ്വാദ്യതയും അതിനുണ്ടായിരിക്കുകയില്ല.

സ്ത്രീ രതിമൂര്‍ച്ഛയെ സ്വാധീനിക്കുന്ന വേറെയും നാഡികളുണ്ട്. ദമശീര്‍ഷനാഡിയാണ് (vagus nerve) ഗര്‍ഭപാത്രത്തിനെയും ഗര്‍ഭപാത്രവും യോനിയുമായി സംഗമിക്കുന്ന മേഖലയെയും നിയന്ത്രിക്കുന്നത്. ഹൈപ്പോ ഗാസ്ട്രിക് നാഡിയാണ് അടിവയറുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. സ്ത്രീകളിലെ രതിമൂര്‍ച്ഛയില്‍ ഈ നാഡികളും സവിശേഷമായ പങ്കുവഹിക്കുന്നുണ്ട്

read more
ആരോഗ്യംആർത്തവം (Menstruation)

‘കപ്പ് ഉപയോഗം നിർത്തി, പാഡിലേക്ക് മടങ്ങി’, മെൻസ്ട്രൽ കപ്പ് എന്ന വിപ്ലവം; സാനിറ്ററി നാപ്കിൻ എന്ന സൗകര്യം!

സ്ത്രീകളും ആർത്തവവും എല്ലായ്പ്പോഴും ചർച്ചാ വിഷയമാണ്. രാഷ്ട്രീയമായും വൈകാരികമായും സ്ത്രീകൾക്ക് വേണ്ടിയും അവർക്കെതിരെയും ഉപയോഗിക്കാൻ പറ്റിയ ഒരു വാക്കുമാണത്. പലപ്പോഴും ആർത്തവത്തെ അതിവൈകാരികത കലർത്തിയെഴുതുമ്പോൾ “ഇതൊന്നും ഞങ്ങൾക്കൊരു പ്രശ്നമല്ല. എന്റെ ശരീരം എന്റെ നിയമം” എന്നൊക്കെ ഉറക്കെ പറയുന്നു ചില സ്ത്രീകൾ. ആർത്തവം അശുദ്ധിയായ കാലം അവസാനിച്ചു പോയിട്ടൊന്നുമില്ല. ഇപ്പോഴും പല വീടുകളിലുമുണ്ട്, പീരീഡ്സ് ആയാൽ മാറിയിരിക്കുന്ന മുറികളും നാലിന്റെ അന്ന് അടിച്ചു കുളിച്ചു പുന്യാഹം കഴിക്കുന്ന ചടങ്ങുകളും. ക്ഷേത്രങ്ങളിൽ നിന്ന് മാത്രമല്ല വിവാഹങ്ങളിലോ മരണ കർമ്മങ്ങളിലോ പോലും പീരീഡ്സ് ആയ സ്ത്രീകൾ “പുറത്താണ്”. എന്നാൽ ഇത്തരം ആശയത്തെ ഒക്കെ പാടെ തള്ളിക്കൊണ്ടാണ് മെൻസ്ട്രൽ കപ്പ് എന്ന വിപ്ലവത്തിന്റെ വരവ്. ആർത്തവം അശുദ്ധിയാകുന്നത് അത് പുറത്ത് കാണുമ്പോഴാണ്, എന്നാൽ ഉള്ളിലേയ്ക്ക് കയറ്റി വയ്ക്കുന്ന മെൻസ്ട്രൽ കപ്പ് അല്ലെങ്കിൽ ടാമ്പൂണ് പോലെയുള്ളവ ആർത്തവ ദിനമാണെന്നത് പോലും അപ്രത്യക്ഷമാക്കിക്കളയും.

ആർത്തവ യുദ്ധം 

ഒരുപാട് പേര് പറഞ്ഞു പഴകിയ വിഷയമാണെങ്കിലും സ്ത്രീകൾ ഇപ്പോൾ സംസാരിക്കുന്നത് ആർത്തവത്തെക്കാളധികം മെൻസ്ട്രൽ കപ്പ് അവരുടെ ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങളെക്കുറിച്ചാണ്. പലപ്പോഴും മെൻസ്ട്രൽ കപ്പും സാനിറ്ററി നാപ്കിനുകൾ മാത്രം ഉപയോഗിക്കുന്നവരും ആശയപരമായ യുദ്ധങ്ങൾ പോലും നടക്കാറുണ്ട്. എക്കോ ഫ്രണ്ട്ലി ആണ് കപ്പ്

അതുപോലെ സാമ്പത്തികമായി ലാഭമാണ്, ഒരെണ്ണം വാങ്ങിയാൽ കുറഞ്ഞത് അഞ്ചു വർഷമെങ്കിലും ഉപയോഗിക്കാം. പന്ത്രണ്ടു മണിക്കൂർ വരെ കപ്പ് യോനിയ്ക്കുള്ളിൽ വയ്ക്കുന്നതുകൊണ്ട് കുഴപ്പമില്ല.യോനിയിലെ പി എച്ച് മൂല്യം കപ്പ് മാറ്റുന്നില്ല, അതുകൊണ്ട് ഇൻഫെക്ഷൻ ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്. ഇതൊക്കെയാണ് മെന്‍സ്ട്രൽ കപ്പിന്റെ ഉപകാരങ്ങൾ എങ്കിൽ നാപ്കിനുകളെക്കുറിച്ച് പറയുന്ന പ്രശ്നം അതിന്റെ നിർമാർജനമാണ്. പക്ഷെ ഇതേ അവസ്ഥയിൽ തന്നെയാണ് കുട്ടികളുടെയും മുതിർന്നവരുടെയും ഡയപ്പറുകളും ഉള്ളത്. കൃത്യമായ ഒരു നാപ്കിൻ നിർമ്മാർജ്ജന സംവിധാനം ഇല്ലാത്തതുകൊണ്ട് തന്നെ നാപ്കിനുകൾ എക്കോ ഫ്രണ്ട്ലി അല്ല എന്ന കാര്യം സമ്മതിക്കേണ്ടി വരും. പക്ഷെ ഒരേ സ്വരത്തിൽ സാനിറ്ററി പാഡിന് വേണ്ടി സംസാരിക്കുന്ന സ്ത്രീകൾ എല്ലാം തന്നെ പറയുന്ന ഒരു വാചകം,”അതാണ് ഞങ്ങൾക്ക് “കംഫോർട്ട്”, എന്നതാണ്. അതിനു അവർക്ക് ഒരുപാട് കാരണങ്ങളുമുണ്ട്.

ഞങ്ങൾക്ക് സാനിറ്ററി പാഡ് തന്നെ മതി പ്ലീസ്.

“രണ്ടും ഉപയോഗിച്ചിട്ടുണ്ട്.. നല്ല വശവും ചീത്തയും ഉണ്ട്.. കപ്പ് ഇന്സേര്‍ട്ട് ചെയ്യുന്നത് ശരിയല്ലെങ്കിൽ ലീക്ക് ഉണ്ടാവാനുള്ള സാധ്യതയുള്ളതു കൊണ്ട്‌ ഇൻസേർട് ചെയ്തേക്കുന്നതു കറക്റ്റ് ആണോ എന്ന് എപ്പോഴും ഒരു ടെൻഷൻ ഉണ്ട്. അതിന്റെ കൂടെ പാഡ് വെയ്കാരും ഉണ്ട്. കപ്പ്  ഉപയോഗിക്കുമ്പോൾ അങ്ങേയറ്റം ഹൈജീൻ നോക്കുന്ന ഞാൻ എന്തേലും ഇൻഫെക്ഷൻ സാധ്യത ഉണ്ടോ എന്നതിൽ എപ്പോഴും ആശങ്കയുള്ള ആളാണ്. പാഡ് എടുത്തു വേസ്റ്റ് ബിന്നില്‍ ഇടുന്ന പോലെ എളുപ്പം അല്ല കപ്പ് എടുത്ത് മാറ്റി ക്ലീൻ ചെയ്യുന്നത്. എല്ലാർക്കും ഇത് പോലെ ആവണം എന്നില്ല.  യാത്ര പോകുന്ന സമയം, പബ്ലിക് ടോയ്ലറ്റ് ഉപയോഗിക്കേണ്ടി വരുന്ന സമയം, കൃത്യമായ സമയത്തിനുള്ളില്‍ കപ്പ് വൃത്തിയാക്കി വീണ്ടും ഇൻസേർട് ചെയ്യേണ്ടി വരുന്ന സമയം അങ്ങനെ കുറെ പ്രശ്നങ്ങൾ നേരിട്ടിട്ടുണ്ട്.”സ്ഥിരം യാത്രക്കാരിയും കോവിഡ് വോളണ്ടിയറുമായ ആരതി സെബാസ്ട്യന്റെ മെൻസ്ട്രൽ കപ്പ് അനുഭവം ഇങ്ങനെയാണ്.

ആയുർവേദ ഡോക്ടറായ അപർണയ്ക്ക് പ്രശ്നം വേദനയാണ്. “ഒരുവർഷത്തോളം ഉപയോഗിച്ചിട്ടും ബുദ്ധിമുട്ടു മാറിയില്ല. ടംപോൺസ്, പാഡ്സ് ഒകെ ആണ്. വാജിനൽ റാഷസ് ആണ് പ്രധാന പ്രശ്നം. അതുകൊണ്ട് ഇപ്പോൾ ഉപയോഗിക്കുന്നില്ല. എനിക്ക് കപ്പ് ഇത്ര ബുദ്ധിമുട്ടാക്കാൻ കാരണം എന്നറിയാൻ ഒരു ഗൈനോക്കോളജിസ്റ്റിനെ കണേണ്ടി വന്നു. ശീലമാവട്ടെ എന്നുകരുതി ഞാൻ എന്നെത്തന്നെ ഒരുപാടു ഫോഴ്സ് ചെയ്തു. വല്ലാത്ത വേദനയും പ്രശ്നങ്ങളും ആയി. ചെക്കു ചെയ്ത് സുഹൃത്തായ ഗൈനക് പറഞ്ഞത് ഇനി അത് ഫോഴ്സ് ചെയ്യാൻപോകണ്ട എന്നാണ്. ടംപോൺ അകത്തേക്ക് ഇന്സേര്ട് ചെയ്യുമ്പോൾ പക്ഷേ പ്രശ്നങ്ങൾ ഒന്നും ഇല്ലാതാനും”

ആക്ടിവിസ്റ്റായ ദീപ സെയ്‌റയ്ക്ക് ഇതിന്റെ വൈകാരികമായ മറ്റൊരു പ്രശ്നം കൂടി പറയാനുണ്ട്, “കപ്പ് ഉപയോഗിച്ചു. അത് വെച്ചു കൊണ്ട് ഒരു മെഡിക്കൽ ക്യാമ്പിൽ പോയി. റിമോട്ട് ഏരിയയിൽ നല്ല ടോയ്‌ലറ്റ് ഇല്ലാതെ വന്നപ്പോൾ അത് റിമൂവ് ചെയ്യാൻ വല്ലാതെ പാടുപെട്ടു. അന്ന് പ്രോപ്പർ ആയി ഹൈജനിക്ക്‌ ആയി അത് റിമൂവ് ചെയ്യാഞ്ഞതിന്റെ പേരിൽ ഇൻഫെക്ഷൻ ആയി. ഉള്ള ഇത്തിരി വെള്ളത്തിൽ ആണ് കഴുകിയത്. അതൊക്കെ കുഴപ്പമായി. ആകെ വലഞ്ഞു പോയി.

കൃത്യമായി നല്ല വൃത്തിയുള്ള ടോയ്‌ലറ്റ്, വെള്ളം, അത് പോലെ സമയം ഒക്കെ ഉണ്ടെങ്കിൽ കൃത്യസമയത്ത് മാറ്റാം. ജോലിക്കിടയിൽ അല്പം സമയം വൈകിയപ്പോൾ അന്ന് അസ്വസ്ഥത കൂടി ചൊറിച്ചിൽ പോലെയുള്ള പ്രശ്നങ്ങൾ വന്നു. അങ്ങനെയും ബുദ്ധിമുട്ട് ഉണ്ടായി. എല്ലാം കൂടി മതിയായി ഞാൻ തിരിച്ച് പാഡിലേക്ക് തന്നെ മാറി. പിന്നെ കപ്പ് ഉള്ളിൽ വയ്ക്കുമ്പോൾ പ്രത്യേകിച്ചു ബുദ്ധിമുട്ട് ഒന്നുമില്ലായിരുന്നു. കംഫര്ട്ടബിള് ആയിരുന്നു.. കഷ്ടപ്പെട്ടു പോയത് അതിന്റെ റിമൂവൽ പിന്നെ വൃത്തിയാക്കൽ ആണ്. പാഡ് വയ്ക്കുമ്പോൾ സാധാരണ എനിക്ക് ഒരു തരം ബുദ്ധിമുട്ടുകളും ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ കപ്പ് ആക്കിയത് കൊണ്ട് വലിയ വ്യത്യാസം ഒന്നും തോന്നിയില്ല”

ഇതുപോലെയുള്ള ചില പ്രശ്നങ്ങൾ മാത്രമല്ല ചില വാജിനൽ അവസ്ഥകളിലും പല ഗൈനക്കോളജിസ്റ്റുകളും മെൻസ്ട്രൽ കപ്പ് ഒഴിവാക്കാൻ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ അതൊക്കെ വളരെ കുറവുള്ള കേസുകളാണെങ്കിൽ കൂടുതൽ സ്ത്രീകളും നേരിടുന്ന പ്രധാന പ്രശ്നം ഭയമാണ്. “എങ്ങനെയാണ് കപ്പ് അകത്തേയ്ക്ക് വയ്ക്കുക?” “കുട്ടികൾക്ക് ഉപയോഗിക്കാമോ?”വേദനിക്കില്ലേ?” “ലീക്ക് ആകില്ലേ?” തുടങ്ങിയ ചോദ്യങ്ങളുടെ ഒരു നിര തന്നെയുണ്ട്.

സംഭവം എളുപ്പമാണ്!

“പാഡ് ഉപയോഗിക്കുമ്പോൾ അത് ഡിസ്പോസ് ചെയ്യുന്നത് തന്നെയാണ് ബുദ്ധിമുട്ട്. വീട്ടിൽ താമസിക്കുമ്പോ കത്തിച്ചു കളഞ്ഞിരുന്നു. ഇവിടെ ഫ്ലാറ്റിൽ ക്‌ളീനിംഗ് നു വരുന്ന ചേച്ചിമാർ അതെടുത്തു കൊണ്ട് പോകുന്നത് എനിക്ക് വലിയ വിഷമം ആണ്. നമ്മുടെ തികച്ചും സ്വകാര്യമായ ഒരു വേസ്റ്റ് അവർ അവരുടെ തൊഴിൽ അതൊക്കെ ആണെങ്കിലും എടുത്തു കൊണ്ട് പോകുമ്പോൾ വലിയ വിഷമം തോന്നും. ഫ്ലാറ്റുകളിൽ അവരവർക്ക് സ്വയം ഡയപ്പറും സാനിറ്ററി നാപ്കിൻസും നശിപ്പിയ്ക്കാൻ സംവിധാനം ഒരുക്കണം. നന്നായി പൊതിഞ്ഞ് നാപ്കിൻസ് വേസ്റ്റ് ബിന്നിൽ ഇടാൻ ശ്രദ്ധിക്കണം. കുട്ടികളുടെ ഡയപ്പർ അഴുക്ക് ടോയ്‌ലെറ്റിൽ കളഞ്ഞ ശേഷം ക്‌ളീൻ ചെയ്തു ബിന്നിൽ ഇടണം. അതൊക്കെ എടുത്തു കൊണ്ടു പോകുന്നവരും മനുഷ്യർ ആണ് എന്ന് കരുതണം. അലക്ഷ്യമായി ഇതൊക്കെ വലിച്ചെറിയാതിരിക്കണം” നടിയായ ലക്ഷ്മി പ്രിയ നയം വ്യക്തമാക്കുന്നു.

സംഭവം എളുപ്പമാണ്! “കപ്പിലേക്ക് മാറിയതിനു ശേഷം മെൻസസ് ആയെന്ന് മറന്നു പോകാറുണ്ടായിരുന്നു. പാഡ് ആയിരിക്കുമ്പോ യാത്ര ചെയ്യുമ്പോഴും ഫ്ലാറ്റിലും ഒഴിവാക്കാൻ ഒരുപാട് ബുദ്ധിമുട്ട് ഉണ്ടായിരുന്നു. ഇതു ശരിക്കും സ്വാതന്ത്ര്യം കിട്ടിയ പോലെയാണ് . മറ്റു ഏതൊരു ദിവസം പോലെ. ഒരുപാട് കൂട്ടുകാരെ നിർബന്ധിച്ചു വാങ്ങിപ്പിച്ചിട്ടുണ്ട്. അളവും വക്കുന്ന രീതിയും കൃത്യമായാൽകപ്പിന്റെ അടിമകൾ ആകും ഏതൊരു സ്ത്രീയും” രേവതി രൂപേഷ് മെന്റസ്ട്രൽ കപ്പിനെ കുറിച്ച് എല്ലായ്പ്പോഴും ആവേശത്തോടെ സംസാരിക്കുന്ന ഒരാളാണ്. ഇതേ അഭിപ്രായമാണ് ഒരുപാട് സ്ത്രീകൾക്കും.

“മെൻസ്ട്രൽ കപ്പിനെ കുറിച്ച് വളരെ മുൻപേ അറിഞ്ഞെങ്കിലും ഉപയോഗിക്കാൻ ഭയമായിരുന്നു. എന്നാൽ രണ്ടര വര്‍ഷം മുൻപ് സ്കൂൾ ടീച്ചർ ആയ ഏറ്റവും അടുത്ത സുഹൃത്ത് നമുക്കൊന്ന് പരീക്ഷിച്ചാലോ ചേച്ചി എന്നു ചോദിച്ചപ്പോൾ ഞാൻ തന്നെ ഓൺലൈൻ വഴി 2 കപ്പ് വരുത്തി ഒന്ന് അവൾക്കും നൽകി ഒന്നു ഞാനും എടുത്തു. ആദ്യ മാസം അല്‍പം ബുദ്ധിമുട്ടു തോന്നി. ലീക്കേജും ഉണ്ടായി. രണ്ടു മൂന്നു മാസം കൊണ്ടു പീരീഡ്‌ എന്ന ഭയമേ ഇല്ലാതെ ആയി. കാരണം കപ്പ് ഉപയോഗിച്ചാൽ അങ്ങനെ ഒന്ന് ഉണ്ടായതായി നാം തിരിച്ചറിയുക കൂടി ഇല്ല എന്നതാണ് സത്യം .അത്രമാത്രം കംഫർട്ടബ്ൾ ആയിട്ടാണ് എന്റെ അനുഭവം. 4.,5 മാസം ഉപയോഗിച്ച് കഴിഞ്ഞു ഞാൻ അതെ കുറിച്ച് എന്റെ വാളിലും ഒരു ഗ്രൂപ്പിലും എഴുതിയിരുന്നു. ഒരുപാട് പേര് അത് കണ്ടു കപ്പ് ഉപയോഗിച്ച് തുടങ്ങുകയും നന്ദി അറിയിക്കുകയും ചെയ്തിരുന്നു”എഴുത്തുകാരിയായ സീമ ജവഹറിന്റെ അഭിപ്രായം ഇതാണ്.

“ശരിക്കും ആശ്വാസമാണ് കപ്പ് . പീരിയഡ് ദിവസങ്ങൾ ആണ് എന്നത് മറന്നു പോകുന്നത്ര ആശ്വാസം. പാഡിന്റെ റാഷസിൽ നിന്നും ആശ്വാസം. അത് ഡിസ്പോസ് ചെയ്യുന്ന തലവേദനയിൽ നിന്ന് ആശ്വാസം. പാഡ് തീർന്ന് പോകുമെന്ന പേടിയിൽ നിന്ന് ആശ്വാസം. ദൂര യാത്രയ്ക്ക് ഒരു പ്രാവശ്യമേ ഉപയോഗിക്കേണ്ടിവന്നുള്ളൂ. ബോട്ടിൽ വെള്ളം . ഹോട്ടലിൽ നിന്ന് ചോദിച്ച് മേടിച്ച ചൂട് വെള്ളം ഒക്കെ വേണ്ടി വന്നു ക്ലീനിംഗിന് . ചൂട് വെള്ളം ഒക്കെ കിട്ടുന്നിടം ആയത് കൊണ്ട് കുഴപ്പം ഉണ്ടായില്ല.

പക്ഷേ, ഹൈജീനിക് ആയ ചുറ്റുപാടിൽ ഉപയോഗിച്ചില്ല എങ്കിൽ ആശ്വാസം കിട്ടിയതൊക്കെ പോകും. ശാരീരികമായും മാനസികമായും എല്ലാവർക്കും ഇൻസേർട്ട് ചെയ്യുക എന്നത് കംഫർട്ടബിൾ ആയിരിക്കില്ല. ടാംപൂൺ വരെ ഉപയോഗിക്കാൻ പറ്റാത്ത മനുഷ്യരുണ്ട്. പിന്നെ സൈസ് കറക്ട് അല്ലെങ്കിൽ പീരിയഡ്സ് പെയിൻ പോലെ ഒരു വേദന ഫീൽ ചെയ്യും. കറക്ട് സൈസ് ആയപ്പോഴാണ് എനിക്ക് അത് മാറിയത്. ഒരു ഊഹം വെച്ച് ഉപയോഗിച്ച് നോക്കി സൈസ് കണ്ടുപിടിക്കാം എന്നല്ലാതെ വേറെ വഴിയില്ല. അത് പോലെ തന്നെയാണ് ഇൻസേർട്ട് ചെയ്യുന്നതും . പലപ്രാവശ്യം ഉപയോഗിച്ച് സ്വന്തം രീതി കണ്ടുപിടിക്കുക തന്നെഒരു പ്രാവശ്യം എങ്കിലും ഉപയോഗിച്ച് നോക്കാൻ ആത്മാർത്ഥമായി ശ്രമിക്കണം എന്നാണ് അപേക്ഷ.” സുനിത കല്യാണിയെ പോലെയുള്ള ഒരുപാട് സ്ത്രീകൾ സ്വന്തം അനുഭവത്തിൽ നിന്ന് തന്നെയാണ് കപ്പിനെ കുറിച്ച് സംസാരിക്കുന്നത്.

സംഭവം സിലിക്കോൺ ആണ്.

സിലിക്കോൺ എന്ന വസ്തു പലപ്പോഴും നാം ശരീരത്തിനുള്ളിൽ ഉപയോഗിക്കേണ്ട സന്ദർഭങ്ങളുണ്ട്. പ്രത്യേകിച്ച് സെൻസിറ്റീവ് ആയ ശരീര ഭാഗങ്ങളിൽ. മാറിടം മാറ്റി വയ്ക്കുന്ന വസ്തുവും സിലിക്കോൺ ആണെന്ന് പറയപ്പെടുന്നു, അതുപോലെ സെക്സ് ടോയ്സ് ആയും സിലിക്കോൺ പ്രതിമകൾ ലോകത്ത് പലയിടങ്ങളിലും ഉപയോഗിച്ച് വരുന്നുണ്ട്. അതുകൊണ്ട് തന്നെ സിലിക്കോൺ കൊണ്ട് നിർമ്മിക്കപ്പെട്ട കപ്പ് സ്ത്രീകൾ ഏറ്റവും ഭയപ്പെടുന്ന വാജിനൽ ഇൻഫെക്ഷൻ ഉണ്ടാക്കുന്നില്ല എന്നാണ് വിദഗ്ധ ഗൈനക്കോളജിസ്റ്റുകൾ വരെ അഭിപ്രായപ്പെടുന്നത്.

“മെഡിക്കൽ ഗ്രേഡ് സിലിക്കൺ പൊതുവെ അലർജി ഉണ്ടാക്കാറില്ല. കഴിഞ്ഞ ആറ് വർഷമായി ഞാൻ ഉപയോഗിക്കുന്നുണ്ട്. ആദ്യത്തെ ഉപയോഗത്തിൽ ഉണ്ടായ ഒരു ചെറിയ ബുദ്ധിമുട്ടൊഴിച്ചാൽ ഞാൻ വളരെ സംതൃപ്തയാണ്. പലപ്പോഴും ആർത്തവത്തിന്റെ ദിനങ്ങൾ ഏറ്റവും സാധാരണമായി മാറുന്നു. ഏറ്റവും അടുത്ത കൂട്ടുകാരികൾക്കും ബന്ധുക്കൾക്കും ഓക്കെ പറഞ്ഞു കൊടുത്തിട്ടുണ്ട്.എല്ലാവരുടെ കയ്യിൽ നിന്നും വളരെ പോസിറ്റീവ് ആയ മറുപടിയാണ് കിട്ടിയിട്ടുള്ളത്.

ചില കാര്യങ്ങൾ ശ്രദ്ധിക്കുക.

– നന്നായി തിളപ്പിച്ച് വേണം ഓരോ തവണയും ഉപയോഗിക്കാൻ അതിന് പറ്റുന്നില്ല എങ്കിൽ തിളച്ച വെള്ളത്തിൽ അഞ്ചു മിനിറ്റു സമയം ഇട്ടു വെക്കുക.

– ഓരോ തവണയും കൈകൾ വൃത്തിയായി സോപ്പ് ഉപയോഗിച്ച് കഴുകുക.

– കറക്റ്റ് സൈസ് തിരഞ്ഞെടുക്കുക.

– മനസ്സിനെ പാകപ്പെടുത്തുക, അയ്യോ ഇത് ശരിയാകുമോ ശരിയാകുമോ എന്ന് ചിന്തിച്ചു നടന്നാൽ ഒരിക്കലും ശരിയാവില്ല”

വര്‍ഷങ്ങളായി മെൻസ്ട്രൽ കപ്പ് ഉപയോഗിക്കുന്ന രശ്മി പ്രകാശ് പറയുന്നു.

“ഞാൻ 2 വർഷമായി ഉപയോഗിക്കുന്നു. അതിനു മുൻപ് ഒരു വർഷത്തോളം ഉപയോഗിക്കാൻ അറിയാതെ കൈയിൽ വെച്ചിരുന്നു. പേടിയും ഉണ്ടായിരുന്നു. അകത്തേയ്ക്ക് കയറി പോകുമോ പോലുള്ള പേടികൾ (അതൊക്കെ നമുക്ക് ആ ഭാഗത്തെ പറ്റി വെജിനയുടെ ഉള്ളിനെ പറ്റിയുള്ള അറിവില്ലായ്മ ആണ്, അവിടെ കയറി പോകാൻ ഒരു സ്ഥലവും ഇല്ല) പിന്നെ എങ്ങനെയോ വെച്ചു. പക്ഷെ ചെറിയ വേദനയും ലീക്കേജ്  ഉണ്ടായിക്കൊണ്ടിരുന്നു. അത് ശരിയായി വെയ്ക്കാത്തത്തിന്റേത് തന്നെ ആയിരുന്നു. കാരണം, ഞാൻ കപ്പ് ഉള്ളിൽ വെച്ചിരുന്നത് സെർവിക്‌സിൽ തട്ടി കപ്പ് മടങ്ങി ഇരിക്കുകയായിരുന്നു. അതാണ് ലീക്ക് ആയതും ചെറുതായി വേദനിച്ചതും. വെജിനയുടെ ഉള്ളിലെ സെർവിക്സ് വഴിയാണ് ബ്ലഡ് വരുന്നത് എന്നു പോലും അറിയില്ലായിരുന്നു. പിന്നെ ഇത് കൃത്യമായി കപ്പിനുള്ളിൽ വരുന്ന വിധത്തിൽ വെച്ചു. ഇപ്പൊ ഹാപ്പി പീരീഡ്സ് . ചൊറിച്ചിൽ ഇല്ല, ഉരഞ്ഞു പൊട്ടൽ ഇല്ല, മണം ഇല്ല, പാഡ് നശിപ്പിക്കാൻ ഉള്ള ബുദ്ധിമുട്ടില്ല… ലീക്ക് ആകുമെന്നുള്ള പേടി തീരെ വേണ്ട, നീന്താൻ വരെ പോകാം.

കപ്പ് സോപ്പ് ഡെറ്റോൾ ഒക്കെ ഉപയോഗിച്ച് കഴുകാതെ ഇരിക്കുക. ചൂട് വെള്ളം ഉപയോഗിച്ച് കഴുകിയാൽ മതി. അതിന്റെ ആവശ്യമേ ഉള്ളു. സോപ്പ്, ഡെറ്റോൾ ഇവയെല്ലാം വാജിനയുടെ ഭാഗങ്ങളിൽ യീസ്റ്റ് ഇൻഫെക്ഷൻ പോലുള്ള മറ്റു പ്രശ്നങ്ങൾ ഉണ്ടാക്കും.”കപ്പ് കൃത്യമായി ഉപയോഗിക്കേണ്ടതിനെക്കുറിച്ച് രാജേശ്വരി ഭായി പറയുന്നു.

ഞാൻ ഭാര്യയോട് പറയാറുണ്ട്.

കപ്പിന്റെ ഉപയോഗത്തെക്കുറിച്ച് സ്ത്രീകൾ മാത്രം പറഞ്ഞാൽ മതിയോ? സ്ത്രീകൾക്കൊപ്പം നിൽക്കുന്ന പുരുഷന്മാർക്കും അഭിപ്രായം പറയാനുണ്ട്. “എൻ്റെ വൈഫ് വാങ്ങി ഉപയോഗിച്ചു. വളരെ യൂസ്ഫുൾ ആണെന്ന് പറഞ്ഞു. എന്നാൽ മോൾക്കും ഒന്ന് വാങ്ങിക്കാൻ പറഞ്ഞപ്പോൾ അവൾക്ക് ഇപ്പോൾ വേണ്ട വിവാഹം കഴിഞ്ഞിട്ട് മതി എന്ന് പറഞ്ഞു. വിവാഹത്തിന് മുമ്പ് ഉപയോഗിക്കുന്നത് കൊണ്ട് പ്രശ്നമുണ്ടോ?” അക്ബർ പൂളംചാലിൽന്റെ സംശയത്തിന് എഴുത്തുകാരിയും അധ്യാപികയുമായ സംഗീത ജയയുടെ മറുപടിയുണ്ട്,

“ഞാൻ വർഷങ്ങളായി ഉപയോഗിക്കുന്നുണ്ട്. ഇപ്പോൾ മകളും ഉപയോഗിക്കുന്നു. അവൾക്ക് വാങ്ങി കൊടുക്കാൻ പദ്ധതിയിട്ടപ്പോൾ വീട്ടിലുള്ള മറ്റുള്ളവർ ആദ്യമെതിർത്തിരുന്നു. വിവാഹം കഴിയാത്ത കുട്ടിയാണ് എന്നതാണ് പ്രധാന പ്രശ്നം. എന്നാൽ എനിക്ക് നല്ലതെന്ന് തോന്നിയതാണ് ഞാൻ എന്റെ മകൾക്ക് നിർദ്ദേശിച്ചത് അതിൽ ഒരു തെറ്റുമില്ല. കൃത്യമായ അളവ് വാങ്ങണം എന്നത് മാത്രമാണ് പ്രധാനം. ഇപ്പോൾ അവളും ഹാപ്പി ആണ് എന്നെപ്പോലെ”

“ഒരു പതിനഞ്ചു കൊല്ലം മുൻപേ മാർകെറ്റിൽ അവൈലബിൾ ആകണമായിരുന്നു, എങ്കിൽ ഞങ്ങളുടെ ഒരുമിച്ചുള്ള യാത്രകൾ എത്ര മനോഹരം ആയേനെ.. എന്ന് പീരിയഡ്‌സ് കാരണം മുടങ്ങി പോയ യാത്രകളെ, പാർട്ടികളെ, ഓർക്കുന്ന ഒരുവൻ.. പക്ഷെ ഇപ്പോൾ അവൾ (ഭാര്യ) സൂപ്പർ ഹാപ്പി ആണ് കേട്ടോ.. പക്ഷെ എന്തുകൊണ്ടായിരിക്കും ഈ സംഭവം പ്രൊമോട്ട് ചെയ്യപ്പെടാതെ പോകുന്നത് ??”

ഗീതേഷ്ന്റെ സംശയം പലപ്പോഴും പലരും ഉന്നയിക്കുന്ന ഒന്നാണ്. തീർത്തും വിപണിയുമായി ബന്ധപ്പെട്ട കാര്യമായതുകൊണ്ട് തന്നെ ഇത്തരം ഒരു വിപ്ലവത്തിന്റെ പിന്തുണയ്ക്കാൻ ഒരു സാധാരണ കച്ചവടക്കാരനോ സാനിറ്ററി നാപ്കിൻ കമ്പനികൾക്കോ എളുപ്പമല്ല എന്നതാണ് അതിന്റെ ഉത്തരം. അതുകൊണ്ട് തന്നെ ഇപ്പോഴും മെൻസ്ട്രൽ കപ്പ് ഓൺലൈനിൽ ഓർഡർ ചെയ്താണ് മിക്ക സ്ത്രീകളും വാങ്ങുന്നതും. എന്നാൽ ഇപ്പോൾ ചില മാളുകളിലും അപൂർവ്വം ചില മെഡിക്കൽ ഷോപ്പുകളിലും കേരളത്തിൽ കപ്പ് ലഭ്യമാണ്.

കാലം മാറി വരുന്നു,ഇപ്പോൾ പല  ഭാര്യമാർക്കും പെൺ മക്കൾക്കും കാമുകിമാർക്കും മെൻസ്ട്രൽ കപ്പ് ഓർഡർ ചെയ്തു വാങ്ങി കൊടുക്കുന്നത് അവർക്കൊപ്പമുള്ള പുരുഷന്മാരാണ്.  “കപ്പ് ഉപയോഗിക്കുന്നത് അത്ര ഈസി ആയ ഒരു പരിപാടിയല്ല. ആദ്യത്തെ ഒന്നോ രണ്ടോ മൂന്നോ പ്രാവശ്യം അത് പരാജയപ്പെടാനുള്ള സാധ്യത കൂടുതലാണ്. രണ്ടോ മൂന്നോ നാലോ ആർത്തവചക്രം വേണ്ടിവരും ചിലപ്പോൾ ട്രാക്കിൽ വീഴാൻ. എന്റെ പങ്കാളി ഇത് വാങ്ങിയതിനുശേഷം ആദ്യത്തെ ഒരു വർഷം ഇതു ഉപയോഗിച്ചിട്ട് ഉണ്ടായിരുന്നില്ല. സമയമെടുത്താണ് അതിൽ പരിശീലനം നേടിയത്.പുള്ളിക്കാരി ഇപ്പോൾ അതിൽ വളരെ സംതൃപ്തയാണ്.ഡ്രൈവിങ്ങോ നീന്തലോ പഠിക്കുന്നത് പോലെ ബാലൻസിങ്ന്റെ പ്രശ്നം മാത്രമാണ് തുടക്കത്തിലുള്ള അൽപ്പം ബുദ്ധിമുട്ട് പിന്നീടുള്ള പ്രയോജന സാഹചര്യങ്ങളിലെ നൊസ്റ്റാൾജിയയാകും” പ്രശാന്ത് പറയുന്നു.

“എഫ്‌ ബിയിൽ നിന്നും കേട്ടറിഞ്ഞിട്ടാണു വൈഫിനു വാങ്ങി കൊടുത്തത്‌.ആദ്യം ചെറിയ ബുദ്ധിമുട്ടുണ്ടെന്നു പറഞ്ഞിരുന്നു പിന്നെ കംഫർട്ട്‌ ആയി.ഇപ്പോൾ ഒരു വർഷമാകുന്നു.ഇതിനിടയിൽ ഇതുവരെ പാഡ്‌ വാങ്ങേണ്ടി വന്നിട്ടില്ല.എന്റെ പെൺ സുഹ്രുത്തുക്കൾക്ക്‌ സജസ്റ്റ്‌ ചെയ്യണമെന്നു ആഗ്രഹമുണ്ട്‌ പക്ഷെ അവരെന്തു കരുതുമെന്നോർത്ത്‌ പറയാറില്ല.” സൂരജ് തലശ്ശേരിയുടെ സംശയം തമാശയായി കരുതേണ്ടതില്ല. ഇപ്പോഴും ഇക്കാര്യങ്ങൾ തുറന്നു സംസാരിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്ന സ്ത്രീകൾ ഒരുപാടുണ്ട്. അവരുടെ ഇടയിലേക്കാണ് മെൻസ്ട്രൽ കപ്പ് എന്ന വിപ്ലവം വരേണ്ടത്. എത്രത്തോളം അത് എളുപ്പമാണോ അത്രത്തോളം ബുദ്ധിമുട്ടുമാണ്.

മാനസികവും ശാരീരികവുമായുള്ള അസ്വസ്ഥതകൾ ഇതിനായി നേരിടേണ്ടതുണ്ട്. എന്നാൽ ഒരിക്കൽ ഉപയോഗം ശീലിച്ചു കഴിഞ്ഞാൽ ആർത്തവ ദിനങ്ങൾക്ക് ഇതിലും മനോഹരമായ സാദ്ധ്യതകൾ വേറെയില്ലെന്നാണ് ഒരുപാട് സ്ത്രീകളും പറയുന്നത്. എന്നാൽ മെൻസ്ട്രൽ കപ്പിനെ പുകഴ്ത്തി സാനിറ്ററി നാപ്കിനുകളെ ഇകഴ്ത്തുന്നില്ല. ഒന്നും മറ്റൊന്നിനു പരിഹാരമല്ല. “എന്റെ ശരീരം, എന്റെ നിയമം” തന്നെയാണ്. അതിനുള്ള എല്ലാ അവകാശങ്ങളും അവസാന തീരുമാനങ്ങളും സ്ത്രീകളുടേത് തന്നെയാണ്. അവരവരുടെ സുഖവും സൗകര്യവും തന്നെയാണ് പ്രധാനം. അതുകൊണ്ട് തന്നെ ഇവിടെയൊരു യുദ്ധത്തിന് പ്രസക്തിയില്ല. മെൻസ്ട്രൽ കപ്പ് എന്ന വിപ്ലവം തീർച്ചയായും ഒരിക്കലെങ്കിലും ഉപയോഗിക്കാൻ ശ്രമിക്കുക, തീർത്തും അസാധ്യമെന്നു തോന്നുന്നുണ്ടെങ്കിൽ നാപ്കിനുകളിലേയ്ക്ക് തന്നെ മടങ്ങുക. ഒന്നും നിർബന്ധങ്ങളല്ല, നമ്മുടെ ശരീരത്തെ നമ്മളെക്കാൾ നന്നായി മറ്റാർക്കാണ് മനസ്സിലാവുക!

@ /manoramaonline.com/women/features.html

read more
ചോദ്യങ്ങൾമുഖ സൗന്ദര്യംസ്ത്രീ സൗന്ദര്യം (Feminine beauty)

മുഖ ചര്‍മ്മം കൂട്ടണോ:ആവി പിടിച്ചാല്‍ പലതുണ്ട് കാര്യം!

നമ്മുടെയല്ലാം മുഖത്ത് അടിഞ്ഞ് കൂടുന്ന അഴുക്കുകള്‍ മാറ്റാന്‍ ഇനി സോപ്പും,മറ്റും ഉപയോഗിക്കണ്ട.പകരം ആവി പിടിച്ചാല്‍ മതിയാകും.മുഖത്ത് ആവിപിടിക്കല്‍ തന്നെയാണ് മുഖചര്‍മ്മത്തിന് ഏറ്റവും നല്ലത്. ആവി പിടിക്കുന്നതിലൂടെ മുഖത്തെ രക്തചംക്രമണം വര്‍ധിക്കുകയും ഇതുവഴി ഫേഷ്യല്‍ ടിഷ്യൂവിലേക്ക് ധാരാളം ഓക്സിജനും ന്യൂട്രിയന്‍സും കടക്കുകയും ചെയ്യും. ഇത് മുഖത്തിന്റെ തിളക്കം വര്‍ധിപ്പിക്കും.

 

ആവി പിടിക്കുമ്പോള്‍ മുഖം വിയര്‍ക്കുന്നു. ഇതിലൂടെ മുഖത്ത് അടിഞ്ഞുകൂടുന്ന അഴുക്കും മറ്റു പൊടിപടലങ്ങളുമെല്ലാം നീങ്ങും. ഫേസ് മാസ്‌കോ ക്ലെന്‍സിങ് മില്‍ക്കോ ഉപയോഗിച്ചാല്‍ പോലും നീങ്ങാത്ത അഴുക്കുകള്‍ ആവിപിടിക്കുന്നതിലൂടെ ഇല്ലാതാകും. ആവി പിടിക്കുന്നതു വഴി മുഖോപരിതത്തിലെ നിര്‍ജീവമായ തൊലി ഇല്ലാതാകുകയും തിളക്കമുള്ള ചര്‍മ്മം പ്രധാനം ചെയ്യുകയും ചെയ്യും.

കൂടാതെ മുഖത്തെ കറുത്തതും വെളുത്തതുമായുള്ള എല്ലാ പാടുകളും ഇല്ലാതാകും. മുഖക്കുരു അകലാനായി ആവിപിടിച്ചതിനു ശേഷം ഒരു മുപ്പതുമിനിട്ടു കഴിഞ്ഞാല്‍ ഐസ്‌ക്യൂബ് മുഖത്തും പുരട്ടാം. ആവിപിടിക്കുമ്പോഴുള്ള ചൂടുവഴി മുഖക്കുരുവിലെ പസ് പുറത്തേക്കു വരികയും എസ്‌ക്യെൂബ് വയ്ക്കുന്നതുവഴി പുതിയ മുഖക്കുരുക്കള്‍ വരാതിരിക്കുകയും ചെയ്യും.

 

ആവി പിടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഫേഷ്യല്‍ സ്റ്റീമറില്‍ ആവി പിടിക്കുന്നതിന് ചൂട് 43 ഡിഗ്രി സെല്‍ഷ്യസ് ആണ്. ഫേഷ്യല്‍ സ്റ്റീമര്‍ ഇല്ലാത്ത സാഹചര്യത്തില്‍ വലിയ വട്ടമില്ലാത്ത പാത്രത്തില്‍ വെള്ളം തിളപ്പിച്ച് ആവികൊള്ളാം. മുഖം ഒരു തുണികൊണ്ടു മറച്ച് ആവി പുറത്തു പോവാതിരിക്കാന്‍ ശ്രദ്ധിക്കണം. ആവി പിടിക്കുന്നതിനു മുമ്പായി മുഖം വൃത്തിയായി കഴുകണം. മുഖത്തെ മേയ്ക്കപ്പ് പൂര്‍ണമായും നീക്കിയെങ്കില്‍ മാത്രമേ അഴുക്കുകളും പൂര്‍ണമായും നീങ്ങുകയുള്ളു.

 

ആര്യവേപ്പിന്റെ ഇല, തുളസി, നാരകത്തിന്റെ ഇല തുടങ്ങിയവ ആവിപിടിക്കുന്ന വെള്ളത്തില്‍ ഇടുന്നത് നല്ലതാണ്.ആവി പിടിക്കുന്ന വസ്തുവില്‍ നിന്നായി നിശ്ചിത അകലം പാലിക്കാന്‍ ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം മുഖം പൊള്ളാനിടയുണ്ട്. അഞ്ചു മുതല്‍ പത്തു മിനുട്ടു വരെയാണ് ആവി പിടിക്കേണ്ട ശരിയായ സമയം. എന്തെങ്കിലും അസ്വസ്ഥത തോന്നുമ്പോള്‍ മുഖത്തു നിന്നും അല്‍പസമയത്തേക്ക് ടവല്‍ മാറ്റി നല്ല വായു കൊള്ളിക്കാം.

 

മാസത്തില്‍ രണ്ടുപ്രാവശ്യം മാത്രം ആവികൊള്ളുക. അമിതമായാല്‍ ചര്‍മം വരളുകയും വിണ്ടുകീറുകയും ചെയ്യും. ചൂട് അമിതമാകാതിരിക്കാനും ശ്രദ്ധിക്കണം. ഇതും മുഖചര്‍മ്മത്തെ ദോഷകരമായി ബാധിക്കും.

read more
ആരോഗ്യംചോദ്യങ്ങൾ

കണ്ണുകളുടെ പരിപാലനത്തിനും നല്‍കാം കുറച്ച് പ്രാധാന്യം

ഏറ്റവും കരുതലോടെ പരിപാലിക്കേണ്ട കണ്ണുകള്‍ക്ക് പലരും അത്രയ്ക്ക് പ്രാധാന്യം നല്‍കാറില്ല. ഇത് നിരവധി പ്രശ്‌നങ്ങളിലേക്കായിരിക്കും കൊണ്ട് ചെന്നെത്തിക്കുക. കണ്ണുകള്‍ ആരോഗ്യത്തോടെ പരിപാലിക്കുന്നതിന് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇതില്‍ ഏറ്റവും പ്രധാനം ഉറക്കമാണ്. ആവശ്യത്തിന് ഉറക്കം ലഭിച്ചില്ലെങ്കില്‍ അത് കണ്ണുകളുടെ ആരോഗ്യത്തെ ബാധിക്കും. കണ്ണുകള്‍ക്ക് ചുറ്റും കറുപ്പ് നിറം വരുന്നതിനും ഇത് കാരണമാകും.

 

വിറ്റാമിന്‍ എ, വിറ്റാമിന്‍ സി എന്നിവയടങ്ങിയ പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുക. ഒരു ദിവസം കുറഞ്ഞത് 8 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. ഇത് കണ്ണുകളുടെ ചുറ്റുമുള്ള ചര്‍മ്മം വരണ്ട് പോകാതിരിക്കാന്‍ സഹായിക്കും.

 

പഞ്ഞി തണുത്ത കട്ടന്‍ചായയിലോ പനിനീരുലോ മുക്കി മുക്കി കണ്‍പോളകളില്‍ കുറച്ച് നേരം വെച്ചാല്‍ കണ്ണുകളുടെ ക്ഷീണം മാറും. ഉരുളക്കിഴങ്ങ് ചെറുതായരിഞ്ഞതും വെള്ളരിക്ക വട്ടത്തില്‍ വട്ടത്തില്‍ മുറിച്ചതും ഇത് പോലെ കണ്ണിന് മുകളില്‍ വെയ്ക്കാം.

 

കണ്ണിന് ചുറ്റും കറുത്ത നിറം ഉണ്ടെങ്കില്‍ ബദാം എണ്ണയും നാരങ്ങാനീരുമോ, തക്കാളി നീരും നാരങ്ങാനീരുമോ, ഗ്ലീസറിനും തേനുമോ അല്ലെങ്കില്‍ പാലും നാരങ്ങാനീരുമോ യോചിപ്പിച്ചു പുരട്ടാം.

 

കണ്ണുകളില്‍ കറുപ്പ് നിറം മാറാന്‍ അണ്ടര്‍ക്രീം ഉപയോഗിക്കാം. എന്നാല്‍ മറ്റു ക്രീമുകള്‍ ഉപയോഗിക്കുന്നത് നല്ലതല്ല.

കണ്ണുകളിലെ മേക്കപ്പിനായി ബ്രാന്‍ഡഡ് സാധനങ്ങള്‍ മാത്രം ഉപയോഗിക്കണം. മാത്രമല്ല ആറുമാസം കൂടുമ്പാള്‍ ഇവ മാറ്റുന്നത് അലര്‍ജി പോലുള്ളവ തടയാന്‍ സഹായിക്കും. കണ്ണില്‍ ഉപയോഗിക്കുന്ന ഏതൊരു വസ്തുവും ഉപയോഗിച്ച ശേഷം അടച്ച് വെക്കുക. ഐഷാഡോ ബ്രഷുകള്‍ ഉപയോഗിച്ച ശേഷം കഴുകി ഉണക്കി വെക്കുക. രാത്രി കിടക്കുന്നതിന് മുമ്പ് മേക്കപ്പ് റീമൂവ് ചെയ്യുവാനും ശ്രദ്ധിക്കണം.

read more
ആരോഗ്യംഗര്‍ഭധാരണം (Pregnancy)ചോദ്യങ്ങൾരതിമൂര്‍ച്ഛലൈംഗിക ആരോഗ്യം (Sexual health )വജൈനിസ്മസ്‌ (Vaginismus )

ഹണിമൂൺ 30 കാര്യങ്ങൾ

മണിയറ— സങ്കൽപ്പങ്ങൾ ഇവിടെ അവസാനിക്കുകയും യാഥാർത്ഥ്യങ്ങൾ ഇവിടെയാരംഭിക്കുകയും ചെയ്യുന്നു. സ്വപ്നലോകത്തിന്റെ അതിരാണിവിടം. സങ്കൽപങ്ങളിൽ നിന്നും യാഥാർത്ഥ്യങ്ങളിലേക്കുള്ള ദൂരത്തെ ഓരോ മണിയറയുടേയും നാലു ചുവരുകൾക്കുള്ളിൽ അളന്നെടുക്കാം.

ദാമ്പത്യത്തിന്റെ ആദ്യനാളുകളായ ഹണിമൂൺ ദിനങ്ങളെ ഒരു പരീക്ഷണകാലഘട്ടമായി കരുതുന്നവരുണ്ട്. നല്ല നിലയിൽത്തന്നെ പാസാവേണ്ട എൻട്രൻസ് പരീക്ഷയാണിതെന്ന് വിശ്വസിക്കുന്നവരുമുണ്ട്.
എന്തൊക്കെയായാലും ദാമ്പത്യത്തിന്റെ ആരംഭം ഇവിടെനിന്നു തന്നെയാണ്. മനസിൽ നിന്നു തുടങ്ങി ശരീരത്തിലാകെ ത്രസിച്ചു മനസും ശരീരവും ഒന്നായിത്തീരുന്നതും അവനും അവളും നമ്മളായിത്തീരുന്നതും ഇവിടെയാണ്. അതിനാൽത്തന്നെ വിവാഹത്തിനു ശേഷമുള്ള ആദ്യ നാളുകൾ ദാമ്പത്യ ബന്ധത്തെ കൂടുതൽ ഊഷ്മളമാക്കും. എഴുപത്തിയഞ്ചു ശതമാനം ദമ്പതികൾക്കും പ്രകൃത്യാ ഉള്ള ലൈംഗികതൃഷ്ണകൾ ഹണിമൂൺ ദിനങ്ങളെ രതി ലഹരികളുടെ നാളുകളാക്കി മാറ്റും. എന്നാൽ ബാക്കി ഇരുപത്തിയഞ്ചു ശതമാനം പേർക്കും ഹണിമൂൺ കാലം ശ്രദ്ധാപൂർവമുള്ള സമീപനങ്ങളിലൂടെ മാത്രമേ മധുരതരമാക്കി മാറ്റാനാകൂ.
അതിനാൽ ഹണിമൂണിന്റെ ആദ്യ മുപ്പതു ദിവസങ്ങളിൽത്തന്നെ (ഹണിമൂൺ ദിവസങ്ങൾ ആദ്യ 40 ദിവസങ്ങളാണെന്നു പറയപ്പെടുന്നുണ്ട്) പങ്കാളികൾ മനസിലാക്കിയിരിക്കേണ്ട കാര്യങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ട്.
1. ലൈംഗികഉണർവ്
ലൈംഗികതയിൽ രൂപം, ആകൃതി, ശരീരങ്ങൾ തമ്മിലുള്ള പൊരുത്തം എന്നിവ അവനു പ്രധാനമാണ്. അവൻ വഴി അവൾ എത്രമാത്രം സന്തോഷിക്കുന്നു എന്നതു അവനു പ്രധാനമാണ്. ഇതു പുരുഷനിൽ ലൈംഗിക ഉണർവുണ്ടാക്കും. അവളെ അപേക്ഷിച്ചു ലൈംഗികതയിൽ ഉണർവു നേരത്തെയെത്തുന്നതു അവനിലാണ്.
പതിയെ ചൂടാകുന്ന ലോഹംപോലെയാണു സ്ത്രീ. എന്നാൽ, ലോഹത്തിലൂടെ വൈദ്യുതി കടത്തി വിടുന്നതു പോലെയുള്ള വേഗത്തിൽ അവനിൽ ഉണർവുണ്ടാകും. അവളോടു സ്നേഹം, കരുണ, സഹാനുഭൂതി, കടപ്പാട് എന്നിവയൊക്കെ അനുഭവപ്പെടുന്നയാളുമായി മാത്രമേ പൂർണ ആസ്വാദനത്തിലൂടെ ലൈംഗികതയിൽ ഏർപ്പെടാൻ അവൾക്കു കഴിയൂ. സ്നേഹമില്ലെങ്കിൽ സെക്സില്ല എന്ന നിലപാടിലായിരിക്കും മിക്കപ്പോഴും അവൾ.
2. പരസ്പരം മനസിലാക്കാം
ഒരു ശിശു സാവധാനം നടക്കാൻ പഠിക്കുന്നതു പോലെ സാവധാനത്തിൽ പരസ്പരം മനസിലാക്കേണ്ടതാണു പങ്കാളികളുടെ ലൈംഗിക ഇഷ്ടങ്ങളും മറ്റും. അതിനുള്ള ദിനങ്ങളായി ഹണിമൂണിന്റെ ആദ്യകാല ഘട്ടത്തെക്കരുതാം. അന്യോന്യം എങ്ങനെ തൃപ്തിപ്പെടുത്താനാകുമെന്നു രണ്ടു പേരും പരസ്പരം മനസിലാക്കുക. ആഗ്രഹങ്ങളും ബലഹീനതകളും രുചികളും തുറന്നുപറയുക. അന്യോന്യം ധൈര്യപ്പെടുത്തുക. ആദ്യരാത്രിയിൽത്തന്നെ ലൈംഗികബന്ധവും രതിമൂർഛയും നേടാനാകാത്തതിൽ വിഷമിക്കേണ്ട. ജീവിതം തുടങ്ങിയിട്ടല്ലേയുള്ളൂ.
3. സംയോഗ വേളയിൽ
സംയോഗ വേളയിൽ ഓർത്തിരിക്കേണ്ട അഞ്ചു കാര്യങ്ങൾ.
1. കിടപ്പറയിൽ മാത്രമുള്ള സ്നേഹപ്രകടനമല്ല പങ്കാളി ആഗ്രഹിക്കുന്നത്.
2. തിടുക്കം വേണ്ട. പുരുഷൻ വേഗത്തിൽ വികാരമൂർഛയിലെത്തുന്നവനാണ്.
സ്ത്രീയാകട്ടെ പതുക്കെയും. ഏറെ നേരം നീണ്ടു നിൽക്കുന്ന ബാഹ്യകേളികളിലൂടെ ലൈംഗികതയിലേക്കു പ്രവേശിക്കുക.
3. ലിംഗപ്രവേശത്തിനുശേഷവും പുരുഷൻ ബാഹ്യകേളികൾ തുടരുക.
4. സംഭോഗവേളയിൽ സംസാരമാകാം. ചെറിയ വാക്കുകൾ കൊണ്ടും ശബ്ദങ്ങൾ കൊണ്ടും തന്റെ സന്തോഷം ഇണയെ അറിയിക്കുക.
5. മനസ് ഏകാഗ്രമാക്കുക. ലൈംഗികതയിലും പങ്കാളിയിലും മുഴുകുക. സംയോഗ വേളയിൽ നാളെ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും മറ്റുമുള്ള ചിന്ത വേണ്ട.
4. പുരുഷ ലൈംഗികാവയവങ്ങൾ
പുരുഷലൈംഗികാവയവങ്ങൾ ശരീരത്തിനു പുറത്തേക്കും കാണാവുന്നതാണല്ലോ. പുരുഷ പ്രത്യുൽപാദനവ്യവസ്ഥയുടെ മറ്റു ഭാഗങ്ങൾ ശരീരത്തിനുള്ളിലാണു സ്ഥിതി ചെയ്യുന്നത്. സ്പോഞ്ചു പോലുള്ള കലകളാണു ലിംഗത്തിലുള്ളത്. ഈ കലകളിലേക്കു രക്തം ഇരച്ചു കയറുമ്പോൾ ഉദ്ധാരണം സംഭവിക്കുന്നു. ലിംഗത്തിന്റെ അഗ്രഭാഗത്താണ് സ്പർശനശേഷി കൂടുതലുള്ളത്. ലിംഗത്ത മൂടിക്കൊണ്ട് അഗ്രചർമ്മം ഉണ്ടാകും. അഗ്രചർമ്മം പിന്നോട്ടു നീങ്ങാത്തതു ലൈംഗിക ബന്ധത്തെ ദുഷ്കരമാക്കും. ലിംഗവലുപ്പമോ നീളമോ ലൈംഗികതയെ സ്വാധീനിക്കില്ല. ലിംഗത്തിന്റെ താഴെയായാണു വൃഷണസഞ്ചി. ഇതിൽ വൃഷണം കാണപ്പെടുന്നു. ബീജോത്പാദനമാണ് വൃഷണങ്ങളുടെ ധർമ്മം. ഒപ്പം ഇതു പുരുഷഹോർമോണായ ടെസ്റ്റോസ്റ്റിറോണും ഉത്പാദിപ്പിക്കുന്നു. രണ്ടു വൃഷണങ്ങൾക്കും ഒരു വലുപ്പമായിരിക്കും. എന്നാൽ ഒന്നു മറ്റേതിനെ അപേക്ഷിച്ചു താഴേക്കു കൂടുതലായി താഴ്ന്നു കിടക്കുന്നതായി കാണപ്പെടാറുണ്ട്. സ്ഖലന സമയത്തു ബീജങ്ങൾ ശുക്ലത്തിലൂടെ പുറത്തു വരുന്നതു മൂത്രം പുറത്തുപോകുന്ന മൂത്രനാളിയിലൂടെത്തന്നെയാണ്.
5. ലൈംഗിക പ്രതികരണങ്ങൾ അവനിൽ
ഏതെങ്കിലും തരത്തിലുള്ള ഉദ്ദീപനത്തിലൂടെയാണ് അവനിലെ ലൈംഗികപ്രക്രിയ ആരംഭിക്കുക. അവളുടെ ശരീരം, ഗന്ധം, സ്പർശം എന്നിവ അവനെ ഉണർത്തും. മനുഷ്യലൈഗികപ്രതികരണങ്ങളിൽ പുരുഷനിൽ ആദ്യം പ്രത്യക്ഷപ്പെടുന്നതു ലിംഗത്തിന്റെ ഉദ്ധാരണമാണ്. ലൈംഗികഉണർവിനെത്തുടർന്നു പുരുഷനിൽ വൃഷണസഞ്ചി ചുരുങ്ങുകയും അതിലെ ചർമത്തിനു കട്ടികൂടുകയും ചെയ്യും. പുരുഷനിലെ ലൈംഗിക ഉണർവ് അടുത്ത ഘട്ടത്തിലേക്കു കടക്കുമ്പോൾ ലിംഗാഗ്രത്തിലെ ഗ്രന്ഥിയിൽ നിന്നും ഏതാനും തുള്ളി സ്രവം ഉത്പാദിപ്പിക്കപ്പെടും. തുടർന്നു ലിംഗം യോനിയിലേക്കു പ്രവേശിച്ചുള്ള ചലനങ്ങളെത്തുടർന്ന് അവനിൽ രതിമൂർഛ സംഭവിക്കും.
6. ലൈംഗിക പ്രതികരണങ്ങൾ അവളിൽ
ലൈംഗികവികാരതീക്ഷ്ണതയിൽ യോനിയിൽ നനവുണ്ടാകും. യോനീദളങ്ങൾ വികസിക്കുകയും ഭഗശിശ്നികയ്ക്കു തടിപ്പുണ്ടാവുകയും അവ വികസിക്കുകയും ഉദ്ധാരണത്തിനു സമാനമായ അവസ്ഥയുണ്ടാവുകയും ചെയ്യുന്നു. ചിലപ്പോൾ യോനീദളങ്ങൾ കറുക്കുകയും ചെയ്യും. വികാരതീവ്രതയിൽ സ്തനങ്ങൾ അൽപം വികസിക്കുകയും സ്തനഞെട്ടുകൾ പുറത്തേക്കു തള്ളി വരികയും ചെയ്യും.
7. ആമുഖ ലീലകൾ ആവോളം
ലൈംഗികതയിലുള്ള ഇടപെടലുകളിൽ ധൃതി കാട്ടുന്നവരുണ്ട്. നേരിട്ട് കാര്യത്തിലേക്കു കടക്കുന്ന ഏർപ്പാടു തൽക്കാലം മാറ്റി വെയ്ക്കുന്നതാണു നല്ലത്. ക്ഷമാപൂർവം പങ്കാളിയുടെ ശരീരത്തിന്റെ പ്രത്യേകതകളെ അറിയുകയും ആസ്വദിക്കുകയും ചെയ്തു കൊണ്ടു പതിയെ വേണം ലൈംഗികബന്ധത്തിലേക്കു പ്രവേശിക്കാൻ. ഇതാണു രതിപൂർവ കേളികൾ അഥവാ ഫോർപ്ലേ.
ലൈംഗികാസക്തിയുടെ ഉച്ഛസ്ഥായിയിൽ പങ്കാളികൾ തമ്മിൽ നടക്കുന്ന ശരീരങ്ങളുടേയും മനസിന്റേയും പരസ്പരം സന്തോഷിപ്പിക്കലാണിത്. ഇതിൽ ചുംബനവും ആലിംഗനവും ലാളനകളുമെല്ലാം ഉണ്ടാകാം. രതിക്കായി രണ്ടു ശരീരവും സജ്ജമാക്കുന്നതിൽ ആമുഖലീലകൾക്കുള്ള പങ്കു വലുതാണ്. പങ്കാളികളിൽ ആമുഖലീലകൾ പലപ്പോഴും വ്യക്തിഗതമായി വ്യത്യാസപ്പെടാം. നെക്കിങ്, പെറ്റിങ് തുടങ്ങിയ രീതികൾ പാശ്ചാത്യർ ശീലിക്കാറുണ്ട്. നെക്കിങ്ങിൽ ശരീരം കൊണ്ടു പങ്കാളിയുടെ ശരീരത്തെ ആകമാനം ഉദ്ദീപിപ്പിക്കുകയും മുഖത്തും കഴുത്തിലും മാത്രം ചുംബനം നൽകുകയും ചെയ്യുന്നു. പെറ്റിങ്ങിൽ ശരീരത്തിലെ വികാരോത്തേജ കേന്ദ്രങ്ങളെ ചുംബനം കൊണ്ടും തഴുകൽ കൊണ്ടും ഉത്തേജിപ്പിക്കുകയാണു ചെയ്യുന്നത്. രതിപൂർവകേളികളിൽ ലിംഗയോനീ സംയോഗം ഒഴികെയുള്ള ലൈംഗികാസ്വാദനങ്ങൾ നടക്കുന്നു. ഇതു വഴി യോനിയിൽ ലിംഗ പ്രവേശനത്തിന് ആവശ്യമായ സ്രവങ്ങൾ ഉത്പാദിപ്പിക്കപ്പെടുകയും സ്ത്രീയ്ക്കും പുരുഷനും ലൈംഗികത വേദനയില്ലാതെ സുഖകരമായ അനുഭൂതിയായി മാറുകയും ചെയ്യുന്നു. മറ്റു മാർഗങ്ങളാൽ രതിമൂർഛയിലേക്കു കടക്കുന്ന രീതിയാണു ഹെവി പെറ്റിങ്.
8. ആദ്യരാത്രിയിൽ
സംയോഗത്തിനു സൗകര്യമുണ്ടായാൽപ്പോലും ആദ്യരാത്രിയിൽ ലൈംഗികതയിൽ ഏർപ്പെടാതിരിക്കുന്നതാണ് അഭികാമ്യം. പങ്കാളികളുടെ പ്രത്യേകിച്ചു നവവധുവിന്റെ പലവിധ ഭയാശങ്കകൾ മാറ്റി എടുക്കാനും തമ്മിൽ കൂടുതൽ അടുത്തറിയാനും സാമീപ്യത്തിന്റെ ചൂടും പാരസ്പര്യത്തിന്റെ ഊഷ്മളതയും സ്നേഹത്തിന്റെ സുഖവുമൊക്കെ അനുഭവിച്ചറിയാനുമൊക്കെ ആദ്യരാത്രി ഉപയോഗിക്കുന്നത് വിവാഹബന്ധത്തെ കൂടുതൽ ഉറപ്പുള്ളതാക്കും.
ആദ്യരാത്രിയിൽ തന്നെ സംയോഗത്തിൽ ഏർപ്പെടണം എന്നതും ആ ലൈംഗികബന്ധത്തിന്റെ വിജയപരാജയങ്ങളായിരിക്കും. ദാമ്പത്യത്തിന്റെ അടിസ്ഥാനമെന്നും കരുതുന്നതും ശുദ്ധമണ്ടത്തരം തന്നെയാണ്. ആദ്യരാത്രിയിൽ പങ്കാളിയുമായുള്ള വൈകാരിക അടുപ്പം വർദ്ധിക്കുകയായിരിക്കണം ലക്ഷ്യം. രതിമൂർഛ നേടുക എന്നതായിരിക്കരുത്. സ്പർശനങ്ങളിലൂടെ രതിമൂർഛയ്ക്കു തൊട്ടു മുമ്പു വരെയുള്ള വൈകാരികാവസ്ഥകളിലേക്കു വരെ ചെന്നു നിൽക്കാം. ഇത്തരത്തിലുള്ള രതിമൂർഛയിൽ തൊട്ടു.. തൊട്ടില്ല എന്ന മട്ടിലുള്ള ലൈംഗികാസ്വാദനം പരസ്പരമുള്ള ലൈംഗിക പ്രത്യേകതകളെ അന്യോന്യം മനസിലാക്കിക്കൊടുക്കാൻ പങ്കാളികളെ സഹായിക്കും.
9. ആദ്യലൈംഗികബന്ധം
ആദ്യലൈംഗികബന്ധത്തിൽ സ്വാഭാവികമായ ഇടപെടലുകളാണു പങ്കാളികൾ തമ്മിലുണ്ടാവേണ്ടത്. ഉത്തേജിപ്പിക്കാനുള്ള കഴിവും ലൈംഗികതയിൽ തുറന്ന മനസോടെ മുഴുകാനുള്ള കഴിവും എല്ലാവരിലും നൈസർഗികമായി ഇഴുകിച്ചേർന്നിട്ടുണ്ട്. എന്നാൽ, മറ്റുള്ളവരുമായുള്ള ഏതുതരത്തിലുള്ള താരതമ്യപ്പെടുത്തലുകളും ആവശ്യമില്ല. പരസ്പര ബഹുമാനത്തോടെ പങ്കാളിയോടുള്ള സ്നേഹത്തെ ലൈംഗികതയായി മാറ്റുകയാണു പങ്കാളി ചെയ്യേണ്ടത്. മറ്റുള്ളവർ പറഞ്ഞു കേട്ടതോ വായിച്ചറിഞ്ഞതോ ആയ കാര്യങ്ങൾ പരീക്ഷിക്കാനുള്ള വേദിയായി മണിയറയെ മാറ്റരുത്.
ആദ്യസംയോഗത്തിൽ രക്തസ്രാവമോ വേദനയോ ഉണ്ടാകും എന്ന ധാരണ പലപ്പോഴും സ്ത്രീയെ ആദ്യ സംയോഗത്തിലെ രസാനുഭൂതികളിൽ നിന്നും പിന്തിരിപ്പിക്കാനിടയുണ്ട്. കന്യാചർമ്മം പൊട്ടുമ്പോഴോ മറ്റോ അസഹനീയ വേദനയുണ്ടാകും എന്ന ധാരണ തെറ്റാണ്. രതിമൂർഛയുടെ പാരമ്യത്തിൽ പലപ്പോഴും അത് അറിയുക പോലുമില്ല എന്നതാണു നേര്.
10. കന്യാചർമം, ലിംഗാഗ്രചർമ്മം
ആദ്യലൈംഗികബന്ധത്തിൽ കന്യാചർമ്മം പൊട്ടി ചിലരിൽ രക്തസ്രാവം ഉണ്ടാകാറുണ്ട്. എന്നാൽ ഇതത്ര ഗൗരവതരമായ പ്രശ്നമല്ല. നാലുതരത്തിലുള്ള കന്യാചർമ്മങ്ങളുണ്ട്. കട്ടിയുള്ള കന്യാചർമ്മങ്ങളുള്ളവരിൽ മാത്രമേ ആദ്യലൈംഗികബന്ധത്തിൽ വേദനയുണ്ടാകൂ. അതു വളരെക്കുറച്ചു പേരിലേ കാണപ്പെടാറുള്ളൂ. ഇങ്ങനെയുള്ളവർക്കു ശസ്ത്രക്രിയ വേണ്ടി വരും.
അതുപോലെ തന്നെ ലിംഗാഗ്രചർമ്മം പിന്നോട്ടു നീങ്ങാത്ത പുരുഷന്മാരിൽ ആദ്യ ലൈംഗികബന്ധത്തിൽ വേദനയുണ്ടാകാം. ലിംഗാഗ്രചർമ്മഛേദനമാണു പ്രതിവിധി.
11. ലൈംഗികതയുടെ ഇടങ്ങൽ
എങ്ങനെ ലൈംഗികതയിൽ ഇടപെടുന്നു എന്നതിന്റെ അത്ര തന്നെ പ്രധാനമാണ് എവിടെ ലൈംഗികതയ്ക്കായി തിരഞ്ഞെടുക്കുന്നു എന്നതും, കാരണം ഓരോ വ്യക്തികൾക്കും വൈകാരിക ഉണർവു സമ്മാനിക്കുന്ന ഇടങ്ങൾ വ്യത്യസ്തമായിരിക്കും. എല്ലായ്പ്പോഴും അതു കിടപ്പറ തന്നെ ആയിരിക്കണമെന്നില്ല. ഹണിമൂണിനായി തിരഞ്ഞെടുക്കുന്ന സ്ഥലങ്ങളിൽ വേറിട്ട പശ്ചാത്തലങ്ങളിലെ ലൈംഗികത ദമ്പതികൾക്ക് ആസ്വാദ്യകരമായ പുത്തൻ അനുഭൂതികൾ പകരും.
12. നല്ല പൊസിഷനുകൾ
ഹണിമൂൺ ദിനങ്ങളിൽത്തന്നെ സംയോഗത്തിനായി വേറിട്ട പൊസിഷനുകൾ തിരഞ്ഞെടുക്കേണ്ട. പങ്കാളികൾക്കു കൂടുതൽ സൗകര്യപ്രദവും സുഖപ്രദവുമായ പൊസിഷനുകൾ തിരഞ്ഞെടുക്കാം. പ്രധാനമായും മൂന്നുപൊസിഷനുകൾ ഇക്കാലത്താവാം.
ഒന്ന് : പുരുഷൻ മുകളിലായുള്ള മുഷനറി പൊസിഷൻ. ഇതു ഭൂരിപക്ഷം പേരും തിരഞ്ഞെടുക്കുന്നതാണ്. യോനിയിലേക്കുള്ള ലിംഗത്തിന്റെ പ്രവേശനം പൂർണാക്കുന്നതിനും പരസ്പരമുള്ള ആസ്വാദ്യത കണ്ടു മനസിലാക്കുന്നതിനും ഈ പൊസിഷൻ സഹായിക്കുന്നു.
രണ്ട് : സ്ത്രീ മുകളിലായുള്ള പൊസിഷൻ. സംയോഗത്തിന്റെ താളം സ്ത്രീക്കു നിയന്ത്രിക്കാനാകുന്നു എന്നതാണ് ഈ പൊസിഷന്റെ മേന്മ.
മൂന്ന് : സൈഡ് ബൈ സൈഡ് പൊസിഷൻ: പങ്കാളികൾ അഭിമുഖമായി കിടന്നു കൊണ്ടുള്ള സംയോഗ രീതി. പരസ്പരമുള്ള ലാളനകൾക്കും മറ്റും അവസരം ലഭിക്കുന്നു എന്നതാണു പ്രത്യേകത.
13. സ്ത്രീലൈംഗികാവയവങ്ങൾ
സ്ത്രീ ശരീരത്തിനുള്ളിൽ രണ്ട് അണ്ഡാശയങ്ങളുണ്ട്. ഇവ പ്രത്യുൽപ്പാദന അവയവങ്ങളിൽ പ്രധാനപ്പെട്ടവയാണ്. ആർത്തവകാലത്ത് അണ്ഡം ഉൽപ്പാദിപ്പിക്കപ്പെടുന്നത് ഇവിടെയാണ്. ഈ അണ്ഡമാണു പിന്നീടു ബീജവുമായി യോജിച്ചു ഗർഭാശയത്തിനുള്ളിൽ ഭ്രൂണമാകുന്നതും പിന്നീടു വളർന്നു ശിശുവായും മാറുന്നത്. അണ്ഡാശയത്തെ ഗർഭപാത്രവുമായി ബന്ധിപ്പിക്കുന്ന നാളിയാണു ഫലോപ്യൻ ട്യൂബ്.
യോനിയെ ഗർഭപാത്രവുമായി ബന്ധിപ്പിക്കുന്ന ഭാഗമാണു വജൈന (യോനീനാളം). ലൈംഗികോത്തേജനമില്ലാത്തപ്പോൾ മൂന്നര നാലിഞ്ച് നീളമേ വജൈനയ്ക്കുണ്ടാകൂ. എന്നാൽ ലൈംഗികോത്തേജനത്തോടെ ഇതിന്റെ നീളവും വീതിയും വർധിക്കുകയും പുരുഷലിംഗത്തെ സ്വീകരിക്കുവാൻ തയാറാകുകയും ചെയ്യും.
സംഭോഗത്തിൽ ശുക്ലത്തിലൂടെ വജൈനയിലേക്കു ചെല്ലുന്ന ബീജങ്ങളെ അണ്ഡവിസർജനത്തോടൊപ്പം ഗർഭാശയം സ്വീകരിക്കുകയും പിന്നീടു ബീജം—അണ്ഡസംയോജനം നടക്കുകയും ചെയ്യുന്നു.
യോനിയുടെ ഇരുഭാഗങ്ങളിലുമായി രണ്ടു ദളങ്ങളുണ്ട്. വജൈനയ്ക്കു മുകളിലായി മിക്ക സ്ത്രീകളിലും ഭഗശിശ്നിക (ക്ലിറ്റോറിസ്) എന്ന ഭാഗം കാണപ്പെടുന്നു.
ഭഗശിശ്നികയിലെ ഉത്തേജനത്തിലൂടെ സ്ത്രീ പെട്ടെന്നു രതിമൂർഛയിലേക്കെത്താറുണ്ട്.
14. രതിമൂർഛ അവനിൽ
കാമം കൊണ്ടു വീർക്കുന്ന എന്ന അർത്ഥമാണ് ഓർഗാസത്തിനുള്ളത്. ലൈംഗികബന്ധത്തിന്റെ സുഖരസങ്ങളുടെ ഫലമായി ശാരീരികമായി നാഡികൾ വലിഞ്ഞു മുറുകിയ അവസ്ഥയിൽ നിന്നുള്ള വിടുതലാണ് രതിമൂർഛ സമയത്തു സംഭവിക്കുക. ലൈംഗികാവയവങ്ങളിലെ വികാസസങ്കോചങ്ങളാണു രതിമൂർഛയെത്തുടർന്നു പുരുഷനിൽ ശുക്ലവിസർജനം സംഭവിക്കും. പുരുഷനിൽ ലൈംഗികാവയവത്തെ കേന്ദ്രീകരിച്ചാണു രതിമൂർഛ സംഭവിക്കുന്നതെങ്കിൽ സ്ത്രീയിൽ രതിമൂർഛ മനസിന്റെ കൂടെ സൃഷ്ടിയാണ്.
രതിമൂർഛാവേളയിൽ പുരുഷലൈംഗികാവയവങ്ങളിൽ എട്ടു മുതൽ പത്തിലേറെയുള്ള സങ്കോചങ്ങൾ അനു”ഭവപ്പെടും. ആദ്യം സങ്കോചം ശക്തിയുള്ളതും തുടർന്നുള്ളവ ക്രമേണ ദുർബലമാകുന്നതായും അനുഭവപ്പെടും.
15. ജി സ്പോട്ട്
സ്ത്രീയുടെ ഭഗദ്വാരത്തിനുള്ളിൽ നാഡികൾ കൂടിയിരിക്കുന്ന ഒരു പ്രത്യേക ഭാഗത്തെ ഉദ്ദീപനങ്ങൾ കൂടുതൽ ലൈംഗികാനുഭൂതി കാണാറുണ്ട്. ചെറിയ ബട്ടണിന്റെ വലുപ്പത്തിൽ ചിലരിൽ ഇതൊരു തടിപ്പായി കാണപ്പെടാം. സംയോഗ സമയത്തുള്ള ഉരസലുകൾ കൊണ്ട് ഈ ഭാഗം വേഗം ഉദ്ദീപിപ്പിക്കപ്പെടുകയും സ്ത്രീയ്ക്കു രതിമൂർഛ അനുഭവപ്പെടുകയും ചെയ്യാറുണ്ട്. ചില സ്ത്രീകളിൽ രതിമൂർഛയുടെ നേരത്തു ജി—സ്പോട്ടിൽ നിന്നും നേരിയ അളവിൽ സ്രവം ഉത്പാദിപ്പിക്കപ്പെടുന്നതായി കാണാം. യോനിയിലേക്കു പുരുഷൻ പിന്നിലൂടെ നടത്തുന്ന സംയോഗത്തിൽ (റിയർ എൻട്രി)ജി— സ്പോട്ട് വളരെ വേഗത്തിൽ ഉദ്ദീപിപ്പിക്കപ്പെടാനുള്ള സാധ്യതയുണ്ട്. മറ്റു പൊസിഷനുകൾ വഴി രതിമൂർഛ കിട്ടാത്തവരിൽ ഈ മാർഗം ഉപയോഗിക്കാം.
16. ലൈംഗികതയിലെ ആശയവിനിമയം
ലൈംഗികതയ്ക്ക് അതിന്റേതായ ഭാഷയുണ്ട്. അതു വാക്കുകൾ കൊണ്ടോ വാചകങ്ങൾ കൊണ്ടുള്ളതോ മാത്രമല്ല, ശാരീരിക ചലനങ്ങൾ, ശ്വാസോഛ്വാസത്തിലെ സീൽക്കാരങ്ങൾ എന്നിവ കൂടി ലൈംഗികതയെ കൂടുതൽ ഊഷ്മളമാക്കും. രതി നേരത്തെ അവളുടെ അംഗചലനങ്ങൾ, അവൾ പുറപ്പെടുവിക്കുന്ന ശബ്ദങ്ങൾ എന്നിവ അവനിൽ വികാരോത്തേജനത്തെ ജ്വലിപ്പിക്കും. താൻ മൂലം തന്റെ പങ്കാളി സന്തോഷിക്കുന്നത് അവന് ഇഷ്ടമാണ്. അതുപോലെ തന്നെ അവളുടെ ശരീരത്തിന്റെ പ്രത്യേകതകളെക്കുറിച്ചുള്ള ഭാഷണങ്ങളും മറ്റും സ്ത്രീയേയും സന്തോഷവതിയാക്കും.
17. രതിമൂർഛ അവളിൽ
ലൈംഗിബന്ധത്തിലേർപ്പെടുമ്പോൾ സ്ത്രീയ്ക്കും പുരുഷനും ഒരേസമയം രതിമൂർഛയുണ്ടാകുന്നതു തന്നെയാണ് അഭികാമ്യം. അതിനായി പങ്കാളികൾ പരസ്പരം സഹകരിച്ചു കൊണ്ടുള്ള പരിശീലനം ആവശ്യമായി വന്നേക്കാം. എങ്കിലും സ്ത്രീക്കു രതിമൂർഛയുണ്ടായതിനുശേഷം പുരുഷനുരതിമൂർഛയുണ്ടാകുന്നതാണ് നല്ലത്. സ്ത്രീയിലും രതിമൂർഛാ വേളയിൽ ചിലപ്പോൾ സ്രവം പുറത്തുവരാം. സ്ത്രീയിൽ യോനിയ്ക്കു ചുറ്റിനും ഊഷ്മളമായ അനുഭൂതിയുണ്ടാകും. യോനീസങ്കോചം മൂന്നു മുതൽ പതിനഞ്ചു തവണ വരെ സംഭവിക്കാം. ഗർഭാശയം സങ്കോചിക്കുകയും രതിമൂർഛ അനുഭവവേദ്യമാവുകയുംചെയ്യും.
പുരുഷന്മാരെ അപേക്ഷിച്ചു സ്ത്രീകൾക്ക് ഒരേസമയം ഒന്നിലധികം രതിമൂർഛകൾ അനുഭവവേദ്യമാകും.
18. എത്ര സമയം?
ഇക്കാര്യങ്ങളെക്കുറിച്ചു നിയതമായ നിർദേശങ്ങളോ ലിഖിത നിയമങ്ങളോ ഇല്ല. പങ്കാളികളുടെ മാനസിക ശാരീരിക അവസ്ഥകൾക്കും ഇഷ്ടാനിഷ്ടങ്ങൾക്കും താത്പര്യങ്ങൾക്കും അനുസൃതമായിട്ടായിരിക്കും ഇതു സംഭവിക്കുക. എത്രയും കൂടുതൽ സമയം കൊണ്ടു രതിമൂർഛ എന്നുള്ളതു തന്നെയാകണം ലൈംഗികാസ്വാദനം ലക്ഷ്യമിടുന്ന ദമ്പതികൾ മനസിൽ വെയ്ക്കേണ്ടത്.
19. സെക്ഷ്വൽ ഫാൻറസികൾ
അമ്പതു മുതൽ അറുപതു ശതമാനം സ്ത്രീ പുരുഷന്മാർ ലൈംഗികതയുടെ നേരത്തു ലൈംഗികപ്രവൃത്തികളുടെ ഭാവനാ ലോകങ്ങളിൽ പറക്കുന്നവരാണെന്നു സർവേകൾ പറയുന്നു. യാഥാർഥ്യവുമായി ചിലപ്പോൾ ബന്ധമൊന്നുമില്ലെങ്കിലും ഭാവനാലോകങ്ങളിലുള്ള രസംതേടുക ലൈംഗികതയെ ഊഷ്മളമാക്കും. ഇത്തരം ഭാവനകൾ ലൈംഗികതയെ മടുപ്പില്ലാത്ത പ്രവൃത്തിയാക്കുമെന്നറിയുക.
20. പുരുഷലൈംഗിക പ്രശ്നങ്ങൾ
ലൈംഗികതയിലെ ശാരീരികപ്രശ്നങ്ങൾ ഏറ്റവും കൂടുതൽ ബാധിക്കുന്നതു പുരുഷനെയായിരിക്കും. ഉദ്ധാരണവൈകല്യങ്ങൾ, സ്ഖലന വൈകല്യങ്ങൾ എന്നിവ പുരുഷന്റെ ലൈംഗികജീവിതത്തെ സാരമായിത്തന്നെ ബാധിക്കും.
ഉദ്ധാരണ വൈകല്യങ്ങൾ: ലൈംഗികവേളയിൽ വേണ്ടത്ര ഉദ്ധാരണം ലഭിക്കാത്തതാണു പുരുഷനിൽ കാണപ്പെടുന്ന ഒരു പ്രധാന ലൈംഗികപ്രശ്നം. ലൈംഗികവികാരമുണ്ടാകുമ്പോൾ ലിംഗത്തിലെ മസിലുകൾക്ക് അയവു ലഭിക്കും. തുടർന്നു ലിംഗത്തിനുള്ളിലെ കോർപോറ കാവർണോസ എന്ന ഭാഗത്തെ രക്തക്കുഴലുകളിലേക്കു രക്തമൊഴുകി നിറയും. മാത്രമല്ല രക്തം തിരിച്ചൊഴുകുന്നതു തടസപ്പെടുകയും ചെയ്യും. ഇങ്ങനെയാണ് ഉദ്ധാരണം ഉണ്ടാകുന്നത്. പ്രമേഹം പോലുള്ള പ്രശ്നങ്ങൾ, ഹോർമോൺ വൈകല്യങ്ങൾ, മാനസികപിരിമുറുക്കം, ചില മരുന്നുകളുടെ പാർശ്വഫലങ്ങൾ എന്നിവ മൂലം ഉദ്ധാരണ വൈകല്യം സംഭവിക്കാം.
ഉദ്ധാരണ വൈകല്യം സംഭവിച്ച പങ്കാളിയെ കുറ്റപ്പെടുത്തുകയോ പരിഹസിക്കുകയോ ചെയ്യരുത്. വിദഗ്ദ്ധനായ ഒരു ചികിത്സകനെയോ മനശാസ്ത്രജ്ഞനെയോ കാണിച്ചു പരിഹാരം കാണുകയാണു വേണ്ടത്. ഉദ്ധാരണ വൈകല്യങ്ങൾ മാറ്റാൻ മരുന്നുകളും ചികിത്സകളും ഇപ്പോൾ ലഭ്യമാണ്.
ശീഘ്രസ്ഖലനം : സ്വന്തം നിയന്ത്രണത്തിനു വിധേയമല്ലാതെയുള്ള സ്ഖലനമാണ് ശീഘ്രസ്ഖലനം. ലിംഗ യോനീ സംയോഗം നടന്ന് ഏതാനും നിമിഷങ്ങൾക്കുള്ളിലോ യോനിയിലേക്കു ലിംഗം പ്രവേശിക്കുന്ന സമയത്തു തന്നെയോ സ്ഖലനം സംഭവിക്കുന്നതാണിത്. സ്വയംഭോഗ സമയത്ത് എത്രയും പെട്ടെന്നു സ്ഖലനം സംഭവിക്കണം. എന്നാശിക്കുന്നവരിൽ സംയോഗ വേളയിൽ പെട്ടെന്നു സ്ഖലനം നടക്കാറുണ്ട്. വളരെ ലളിതമായ ചില മാർഗങ്ങൾ വഴി ഇതു മാറ്റിയെടുക്കാം. അംഗീകൃത യോഗ്യതകളുള്ള സെക്സോളജിസ്റ്റിനേയോ സൈക്കോളജിസ്റ്റിനെയോ കണ്ടു പരിഹരിക്കുക.
21. സുരക്ഷിത ദിനങ്ങൾ
ലൈംഗികവേഴ്ച നടന്നാലും ഗർഭധാരണം ഉണ്ടാകാത്ത കാലമാണിത്. സാധാരണ രണ്ട് ആർത്തവകാലത്തിനിടെയുള്ളത് 28 ദിവസങ്ങളാണല്ലോ. രണ്ട് ആർത്തവങ്ങളുടെ മധ്യത്തിൽ ആണ് സ്ത്രീകളുടെ അണ്ഡം പൂർണ വളർച്ചയെത്തുന്നത്. ഇതിനു രണ്ടു ദിവസം മുമ്പു മുതൽ രണ്ടു ദിവസം കഴിയുന്നതു വരെ സംയോഗത്തിൽ ഏർപ്പെടാതിരിക്കുക എന്നതാണു സുരക്ഷിത കാലഘട്ടത്തിൽ ചെയ്യാനുള്ളത്. കൂടുതൽ സുരക്ഷിതരാവാൻ സംഭോഗത്തിൽ നിന്നൊഴിവാകുന്ന ദിവസങ്ങൾ വീണ്ടും വർധിപ്പിക്കാം. സുരക്ഷിതകാലഘട്ടം കണക്കാക്കിയുള്ള ലൈംഗികബന്ധം പൂർണമായും സുരക്ഷിതമാണെന്നു പറയാനാകില്ല.
22. കൂടുതൽ ആസ്വാദ്യകരമാകാൻ
നവദമ്പതികളുടെ മനസിലിരിപ്പറിയാൻ നടത്തിയ പ്രസിദ്ധമായ ഒരു സർവേയിൽ അവനും അവളും പ്രതികരിച്ചതിങ്ങനെ.
അവൻ പറഞ്ഞു:
1.വ്യത്യസ്ത സംഭോഗ രീതികൾക്ക് അവൾ തയാറായിരുന്നെങ്കിൽ.
2. പൂർണമായി വിവസ്ത്രയായിരുന്നെങ്കിൽ.
3. അവൾ മുൻകൈയെടുത്തിരുന്നെങ്കിൽ
4. പൂർണമനസോടെ മുഴുകിയെങ്കിൽ
5. അവൾക്ക് ആനന്ദം പകരുന്നതെന്തെന്നു പറഞ്ഞിരുന്നെങ്കിൽ.
അവൾ പറഞ്ഞു:
1. ലൈംഗികകാര്യങ്ങളുൾപ്പെടെയുള്ള എന്തു കാര്യവും എന്നോടു മനസു തുറന്നു പറഞ്ഞിരുന്നെങ്കിൽ.
2. ലൈംഗികബന്ധത്തിൽ മാത്രമല്ല, സ്നേഹവും കരുതലും എല്ലായ്പ്പോഴും ലഭിച്ചിരുന്നെങ്കിൽ.
3. ലൈംഗികതയിൽ ഞാൻ ചെയ്യേണ്ടതെന്തൊക്കെയെന്ന് എന്നോടു പറഞ്ഞിരുന്നെങ്കിൽ.
4. എന്നെ സുഹൃത്തായി കണ്ടിരുന്നെങ്കിൽ.
5. കിടക്കയിലെത്തും മുമ്പും എന്നോടു ഹൃദ്യമായി പെരുമാറിയിരുന്നെങ്കിൽ.
23. ലൈംഗികപ്രശ്നങ്ങൾ അവളിൽ
കൂടുതലും മാനസിക പ്രശ്നങ്ങൾ വഴിയുണ്ടാകുന്ന ലൈംഗികതകരാറുകളായിരിക്കും സ്ത്രീയിൽ കാണപ്പെടുക.
ലൈംഗിക താത്പര്യക്കുറവ് : ഉദ്ധാരണം സംഭവിച്ചതിനു ശേഷമേ പുരുഷനുലൈംഗികബന്ധത്തിലേർപ്പെടാൻ കഴിയൂ. എന്നാൽ സ്ത്രീയിൽ ലൈംഗിക ഉണർവു സംഭവിക്കാതെയും ലൈംഗികബന്ധം സാധ്യമാകും. എന്നാൽ ഇതിൽ രതിമൂർഛ ഉണ്ടാകണമെന്നില്ല. മാനസികകാരണങ്ങളോ ഹോർമോൺ വ്യതിയാനങ്ങളോ ലൈംഗികതയോടുള്ള ഭയമോ അബദ്ധധാരണകളോ ആയിരിക്കാം ഇതിനു പിന്നിൽ. കൗൺസിലിങ്, സെക്സ് തെറപികൾ എന്നിവ വഴി പരിഹാരം കാണാം.
രതിമൂർഛ നേടാനാവാത്തത് : 60 ശതമാനം സ്ത്രീകൾക്കും എല്ലാം സംയോഗങ്ങളിലും എല്ലായ്പ്പോഴും രതിമൂർഛ സംഭവിച്ചു കൊള്ളണമെന്നില്ല. ഇവരിൽ രതിമൂർഛ നേടാനായി ഭഗശിശ്നികയിൽ പങ്കാളി നേരിട്ടു നടത്തുന്ന ഉദ്ദീപനമോ മറ്റോ വേണ്ടി വരാം.
വജൈനിസ്മിസ് : വിവാഹത്തിന്റെ ആദ്യനാളുകളിൽ പൊതുവെ സ്ത്രീകളിൽ കാണപ്പെടുന്നതാണിത്. യോനിയിലെ മസിലുകൾ ചുരുങ്ങിയിരിക്കുന്നതു മൂലം ലിംഗപ്രവേശം അസാധ്യമാകുന്നു. സെക്സിനോടുള്ള ഭയമോ വിരക്തിയോ മൂലമായിരിക്കും സാധാരണ വജൈനിസ്മസ് ഉണ്ടാകുന്നത്. ലിംഗപ്രവേശം നടക്കുമ്പോഴോ കന്യാചർമ്മം പൊട്ടുമ്പോഴോ ഉണ്ടാകുന്ന വേദനയെ ഓർത്തു ലൈംഗികതയോടു ഭയം ഉണ്ടാകാം. ലൈംഗികതയുമായി ബന്ധപ്പെട്ടു മുമ്പുണ്ടായ ദുരനുഭവങ്ങളും വജൈനിസ്മിസിനു കാരണമാകാം. പങ്കാളികൾ തമ്മിലുള്ള സ്നേഹപൂർവമായ ഇടപെടലുകൾ വഴി വജൈനിസ്മസ് ഒരു പരിധി വരെ മാറ്റിയെടുക്കാനാകും.
25. മാസമുറ സമയത്ത്
മാസമുറസമയത്തെ ലൈംഗികബന്ധം പൊതുവെ ആരോഗ്യകരമല്ല. ഇത് അണുബാധയുണ്ടാകുന്നതിനു കാരണമാകാം.
26. ഗർഭനിരോധന മാർഗങ്ങൾ
ഗർഭനിരോധനത്തിനായി നിരവധി മാർഗങ്ങൾ നിലവിലുണ്ട്. ഓരോ ഗർഭനിരോധന മാർഗങ്ങൾക്കും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. ഗർഭനിരോധന ഉറകളുടെ ഉപയോഗം പുരുഷലിംഗത്തിലെ സ്പർശന സുഖത്തെ ഇല്ലാതാക്കും എന്നതിനാൽ ഹണിമൂൺ നാളുകളിൽ ഉറ ഉപയോഗിക്കാതെ സുരക്ഷിത കാലഘട്ടം നോക്കിയോ മറ്റു ഗർഭനിരോധന മാർഗങ്ങൾ ഉപയോഗിച്ചോ ലൈംഗികബന്ധം ആകാം. ചിലരിൽ ഉറയുടെ ഉപയോഗം അലർജിയുണ്ടാക്കാം. ഭൂരിപക്ഷം പേരിലും ഉറ ഫലപ്രദവും സുരക്ഷിതവുമായ ഗർഭനിരോധനമാർഗമാണ്.
ഉദ്ധരിച്ച ലിംഗത്തിലേക്കു ഉറ ചുരുക്കിപ്പിടിച്ചു കൊണ്ട് ഇടാം. ഉദ്ധാരണം നഷ്ടപ്പെട്ട ശേഷം നീക്കം ചെയ്യാം. ഉറയുടെ അഗ്രഭാഗം അൽപം പുറത്തേക്കു നിൽക്കും വിധം വേണം ഉറ ധരിക്കാൻ.
ഗർഭനിരോധന ഗുളികകൾ പ്രവർത്തിക്കുന്നത് ശരീരത്തിലെ ഹോർമോൺ വ്യവസ്ഥയിൽ മാറ്റമുണ്ടാക്കിക്കൊണ്ടാണ്. ഗർഭനിരോധനഗുളികകൾ സ്ഥിരമായി ഉപയോഗിക്കുന്നതിനു മുമ്പു ഡോക്ടറെകണ്ട് ആരോഗ്യസ്ഥിതി പരിശോധിപ്പിക്കണം.
രക്തം കട്ട പിടിക്കുന്ന രോഗങ്ങളുള്ള സ്ത്രീകൾ ഗർഭനിരോധന ഗുളികകൾ കഴിക്കരുത്. കരൾ രോഗങ്ങളുള്ളവർ, ഹൃദ്രോഗമുള്ളവർ, ഗർഭിണിയായോ എന്നു സംശയമുള്ളവർ, തലവേദന, വിഷാദം, ആസ്മ തുടങ്ങിയ രോഗമുള്ളവർ എന്നിവർ ഗർഭനിരോധന ഗുളികകൾ പരമാവധി ഒഴിവാക്കണം.
27. ലൈംഗിക ശുചിത്വം
ലൈംഗികബന്ധത്തിലേർപ്പെടുന്നതിനു മുമ്പും ശേഷവും സ്ത്രീയും പുരുഷനും ലൈംഗികാവയവങ്ങൾ ശുചിയാക്കണം. സ്ത്രീയ്ക്കു യോനിയിൽ അണുബാധയുണ്ടായാൽ ഭാര്യയും ഭർത്താവും വൈദ്യസഹായം തേടുകയും മരുന്നുപയോഗിക്കുകയും ചെയ്യണം.
സ്ത്രീയിൽ യോനിയും മലദ്വാരവും അടുത്തടുത്തായതിനാൽ ലൈംഗികബന്ധത്തെത്തുടർന്നു യോനിയിൽ അണുബാധയുണ്ടാകാം. ഗുഹൃഭാഗത്തും കക്ഷത്തുമുള്ള രോമം മാസത്തിലൊരിക്കൽ നീക്കം ചെയ്യാം.
28. സംയോഗത്തിനു ശേഷം
സംയോഗശേഷം പങ്കാളികൾ പരസ്പരം പുണർന്നു കിടക്കുന്നതു ലൈംഗികതയുടെ ആസ്വാദ്യത വർദ്ധിപ്പിക്കും. പങ്കാളിയുടെ ഈ കരുതൽ കൂടുതൽ ആഗ്രഹിക്കുന്നതു സ്ത്രീയാണ്. ഇതു കൂടാതെ സംയോഗത്തിനു ശേഷം അഞ്ചു മുതൽ പത്തു മിനിറ്റുകൾ നേരമെടുത്തു മാത്രമേ ശരീരം അതിന്റെ സാധാരണ അവസ്ഥയിലേക്കു തിരിച്ചു വരും.
ഉയർന്ന രക്തസമ്മർദ്ദം, വർധിച്ച ഹൃദയമിടിപ്പ്, ശ്വാസോഛ്വാസം എന്നിവ പൂർവസ്ഥിതിയിലേക്കു വരാനാണ് ഇത്രയും സമയമെടുക്കുന്നത്.
29. ലൈംഗികശേഷിക്കു ഭക്ഷണം
കാരറ്റ്, സെലറി, മുരിങ്ങക്ക, വെള്ളരിക്ക തുടങ്ങിയ പച്ചക്കറികളും വാഴപ്പഴം, ആപ്പിൾ തുടങ്ങിയ പഴവർഗങ്ങളും വിറ്റമിൻ സി അടങ്ങിയവയും ലൈംഗികാസ്വാദ്യത വർധിപ്പിക്കാൻ സഹായിക്കുമെന്നു കരുതപ്പെടുന്നു.
ആഴ്ചയിൽ നാലുദിവസമെങ്കിലും മുളപ്പിച്ച ധാന്യങ്ങൾ തൈര് ചേർത്തു കഴിക്കുന്നതു ലൈംഗികശേഷി കൂട്ടുമത്രേ. കടൽ മത്സ്യങ്ങളിലും വിഭവങ്ങളിലും ധാരളം അടങ്ങിയിട്ടുള്ള സിങ്ക് ശരീരത്തിലെത്തുന്നതു പുരുഷഹോർമോണായ ടെസ്റ്റോസ്റ്റിറോൺ വർധിപ്പിച്ചു ലൈംഗികശേഷി കൂട്ടും. മാട്ടിറച്ചിയും ആട്ടിറച്ചിയും ലൈംഗിക ഉണർവു വർദ്ധിപ്പിക്കും.
30. അരുത്, ആകാം
ഓറൽ സെക്സ് മുതലായ പരീക്ഷണങ്ങൾക്കു ഹണിമൂൺ കാലം വേദിയാക്കേണ്ട. ലൈംഗികകാര്യങ്ങളിൽ പരിപൂർണമായ ആശയവിനിമയം നടക്കുമ്പോൾ ഓരോരുത്തരും അവരവരുടെ വേറിട്ട ലൈംഗിക ഇഷ്ടങ്ങൾ പങ്കാളിയെ അറിയിക്കുക. നിർബന്ധിച്ചു പങ്കാളിയെ ഇത്തരം കാര്യങ്ങളിലേക്കു തള്ളി വിടാതിരിക്കുക.
വിവരങ്ങൾക്കു കടപ്പാട് :
ഡോ. പി ബി എസ് ചന്ദ് സെക്സോളജിസ്റ്റ്.

read more
ആരോഗ്യംആർത്തവം (Menstruation)ഓവുലേഷന്‍ഗര്‍ഭധാരണം (Pregnancy)ചോദ്യങ്ങൾ

ഗര്‍ഭനിരോധന ഗുളിക കഴിക്കുന്നവരറിയണം ആര്‍ത്തവം കാലതാമസം ഉണ്ടാകുന്നതിനു ഉള്ള കാരണങ്ങൾ

ഗര്‍ഭനിരോധന ഗുളികകള്‍ ഗര്‍ഭധാരണത്തെ തടയുന്നതിനുള്ള ഫലപ്രദമായ മാര്‍ഗമാണ് എന്ന് നമുക്കെല്ലാം അറിയാം. എന്നാല്‍ എല്ലാ ആര്‍ത്തവമില്ലായ്മയും ഗര്‍ഭധാരണമല്ല. ആര്‍ത്തവം ഗര്‍ഭധാരണമില്ല എന്നതിന്റെ സൂചനയായതിനാല്‍, ഗര്‍ഭനിരോധന സമയത്ത് പലരും അത് പ്രതീക്ഷിച്ചിരിക്കാം. പക്ഷേ, ഓറല്‍ ഗര്‍ഭനിരോധന ഗുളികകള്‍ ഇതിനെതിരെ പ്രതിരോധം തീര്‍ക്കുന്നു. എന്നാല്‍ ജനന നിയന്ത്രണ ഗുളികകള്‍ കഴിക്കുന്ന സ്ത്രീകളില്‍ അമെനോറിയ അല്ലെങ്കില്‍ ആര്‍ത്തവത്തിന്റെ അഭാവം സാധാരണമാണ്. ശാരീരിക ബന്ധത്തിന് ശേഷം സ്ത്രീ ശരീരത്തിലെ പ്രധാന മാറ്റം ഗര്‍ഭനിരോധനം തടയാന്‍ ഓറല്‍ ഗര്‍ഭനിരോധന ഗുളികകള്‍ ശരീരത്തിലെ ഹോര്‍മോണ്‍ അളവ് മാറ്റുന്നു.

ഈ മാറ്റങ്ങള്‍ ആര്‍ത്തവ ഹോര്‍മോണുകളില്‍ പോലും സ്വാധീനം ചെലുത്തുന്നു, ഇത് ആര്‍ത്തവം കാലതാമസത്തിലേക്ക് നയിക്കുന്നു.

എന്നാല്‍ ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുന്നത് നിര്‍ത്തിയാല്‍, നിങ്ങളുടെ ആര്‍ത്തവചക്രം അവരുടെ സാധാരണ നിലയിലേക്ക് മടങ്ങുന്നു. എന്നാല്‍ ജനന നിയന്ത്രണ ഗുളികകള്‍ നിങ്ങളുടെ ആര്‍ത്തവചക്രത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് അറിയാന്‍ വായിക്കുക.

ആര്‍ത്തവമില്ലാത്ത അവസ്ഥ ഒരു ആര്‍ത്തവം നഷ്ടപ്പെട്ടാല്‍ നിങ്ങള്‍ ഗര്‍ഭിണിയാണെന്നാണോ അര്‍ത്ഥമാക്കുന്നത്. എന്നാല്‍ ഇത്തരം അവസ്ഥകളില്‍ അല്‍പം ശ്രദ്ധിച്ചാല്‍ മറ്റ് ചില കാരണങ്ങള്‍ കൂടി ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

ആര്‍ത്തവ കാലതാമസം വരുമ്പോള്‍ നിങ്ങള്‍ ഗര്‍ഭിണിയാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടെങ്കിലും, എല്ലായ്‌പ്പോഴും അങ്ങനെയല്ല. അണ്ഡാശയ തകരാറുകള്‍ അല്ലെങ്കില്‍ ഭക്ഷണ ക്രമക്കേടുകള്‍ ഉള്ളവരില്‍ ആര്‍ത്തവത്തിന്റെ അഭാവം സാധാരണമാണ്.

യാത്രയ്ക്കിടയിലും മുലയൂട്ടുന്ന സ്ത്രീകള്‍ക്കിടയിലും ആര്‍ത്തവം വൈകിയേക്കാവുന്നതാണ്. ജനന നിയന്ത്രണ ഗുളികകളും ആര്‍ത്തവവും ആര്‍ത്തവം ഇല്ലാതിരിക്കുന്നതിന് കാരണമാകുന്ന പല വിധത്തിലുള്ള കാര്യങ്ങള്‍ ഉണ്ട്.

അവയെക്കുറിച്ച് കൃത്യമായി മനസ്സിലാക്കുകയാണ് ആദ്യം ചെയ്യേണ്ട കാര്യം.

എന്തൊക്കെയാണ് ഇത്തരം കാര്യങ്ങള്‍ എന്ന് നോക്കാവുന്നതാണ്. എന്തൊക്കെയാണ് ആര്‍ത്തവമില്ലാത്തതിന് കാരണമാകുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്.

ഇതില്‍ പ്രധാനപ്പെട്ട കാര്യമാണ് സമ്മര്‍ദ്ദം. വര്‍ദ്ധിച്ച സമ്മര്‍ദ്ദം ക്രമരഹിതവും ചിലപ്പോള്‍ ആര്‍ത്തവവിരാമം പോലും ഉണ്ടാക്കാം.

സമ്മര്‍ദ്ദം അണ്ഡാശയത്തെ പ്രതികൂലമായി ബാധിക്കുന്നു. ഹൈപ്പോതലാമസ് പിറ്റിയൂട്ടറി ഗ്രന്ഥി വഴി അണ്ഡാശയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നു. സമ്മര്‍ദ്ദം ഹൈപ്പോതലാമസിന്റെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തിയേക്കാം. ഈ ക്രമക്കേട് നിങ്ങളുടെ ശരീരത്തിന്റെ ഹോര്‍മോണ്‍ അളവ് ക്രമരഹിതമായ ഒരു ആര്‍ത്തവ സമയത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. ഭക്ഷണത്തിലെ മാറ്റങ്ങള്‍ ഭക്ഷണത്തിലെ പെട്ടെന്നുള്ള മാറ്റം ആര്‍ത്തവചക്രത്തെ ബാധിച്ചേക്കാം.

അനോറെക്‌സിയയും ബുലിമിയയും ശരീരത്തിലെ ചില സ്ത്രീ ഹോര്‍മോണുകളുടെ ഉത്പാദനം കുറയ്ക്കും. ഈ അസന്തുലിതാവസ്ഥ, ആര്‍ത്തവ കാലതാമസം അല്ലെങ്കില്‍ ആര്‍ത്തവത്തിന്റെ അഭാവത്തിന് കാരണമായേക്കാം.

അതുകൊണ്ട് ഇവയെല്ലാം ശ്രദ്ധിക്കേണ്ടതാണ്. വ്യായാമം തീവ്രമായ വ്യായാമങ്ങള്‍ ക്രമരഹിതമായ ആര്‍ത്തവത്തിന് കാരണമാകുന്നുണ്ട. ഒരാഴ്ചയിലോ ഒരു മാസത്തിലോ കുറച്ച് തീവ്രമായ വ്യായാമങ്ങളുള്ള സ്ത്രീകളില്‍ ഇത് സംഭവിച്ചേക്കില്ല, അത്‌ലറ്റുകളില്‍ ഇത് സാധാരണമാണ്. ഇത് കൂടാതെ ജനന നിയന്ത്രണത്തിന്റെ തുടര്‍ച്ചയായ ഉപയോഗം നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നുണ്ട്.

അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. ഒരു ഗര്‍ഭനിരോധന ഗുളിക നിങ്ങളുടെ ശരീരത്തെ ഗര്‍ഭധാരണവും ആര്‍ത്തവവുമായി ബന്ധപ്പെട്ട ഹോര്‍മോണുകളും തയ്യാറാക്കുന്നതില്‍ നിന്ന് തടയുന്നു.

നിങ്ങള്‍ ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുകയോ അല്ലെങ്കില്‍ മറ്റ് ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍, നിങ്ങളുടെ ശരീരം സാധാരണ ആര്‍ത്തവത്തിലേക്ക് മടങ്ങാന്‍ ഏതാനും ആഴ്ചകള്‍ അല്ലെങ്കില്‍ മാസങ്ങള്‍ എടുത്തേക്കാം.

ഹോര്‍മോണുകളിലെ അസന്തുലിതാവസ്ഥ പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം (പിസിഒഎസ്) പോലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണ് ആര്‍ത്തവം വൈകുന്നത്. PCOS ഉള്ള സ്ത്രീകളില്‍ സാധാരണയായി ഉണ്ടാകുന്ന ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍, അണ്ഡത്തിന്റെ അനുചിതമായ അല്ലെങ്കില്‍ ഉല്‍പാദനത്തിന് കാരണമായേക്കാം. സിസ്റ്റുകളുടെ വികസനം പിസിഒഎസിലും കാണപ്പെടുന്നു. ഇതുപോലുള്ള അണ്ഡാശയ സംബന്ധമായ അസുഖങ്ങള്‍ അമെനോറിയ അല്ലെങ്കില്‍ ക്രമരഹിതമായ ആര്‍ത്തവത്തിന് കാരണമാകാം. ഗര്‍ഭധാരണം മിക്ക ഗര്‍ഭനിരോധന ഗുളികകളും 99% ഫലപ്രദമാണ്. എന്നാല്‍ ഗര്‍ഭിണിയാകാനുള്ള ഒരു ശതമാനം സാധ്യതയുണ്ട്. നിങ്ങള്‍ കഴിക്കുന്ന ഡോസില്‍ ഒരു ഗുളിക നഷ്ടപ്പെട്ടാല്‍ ഇത് സംഭവിക്കാന്‍ സാധ്യതയുണ്ട്. മുലയൂട്ടല്‍, ഓക്കാനം, ഇടയ്ക്കിടെ മൂത്രമൊഴിക്കല്‍ എന്നിവ നിങ്ങള്‍ നേരത്തെ ശ്രദ്ധിച്ചേക്കാവുന്ന ചില ഗര്‍ഭ ലക്ഷണങ്ങളാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.

read more
മുടി വളരാൻസ്ത്രീ സൗന്ദര്യം (Feminine beauty)

നിങ്ങളുടെ മുടി കൊഴിയുന്നുണ്ടോ?

മുടി കൊഴിച്ചില്‍ ഇന്ന് പെണ്‍കുട്ടികള്‍ നേരിടുന്ന പ്രധാന പ്രശ്‌നമാണ്. പുരുഷന്മാര്‍ കഷണ്ടി ട്രെന്റാക്കുന്നതു പോലെ പെണ്‍കുട്ടികള്‍ക്ക് അത് സാധ്യമല്ല. മുടി കൊഴിയുന്ന പ്രശ്‌നം പരിഹരിക്കാന്‍ പല എണ്ണകളും ഉപയോഗിച്ച് നിങ്ങള്‍ തളര്‍ന്നോ?

അതൊന്നും നിങ്ങള്‍ക്ക് ഫലം ചെയ്തില്ലെങ്കില്‍ നിര്‍ത്തിക്കോളൂ.. നിങ്ങള്‍ ഇഷ്ടപ്പെടുന്ന ആഹാര പദാര്‍ത്ഥങ്ങള്‍ നിങ്ങളെ സഹായിക്കും.

 

ഈ പറയുന്ന ഒന്‍പത് ഭക്ഷണങ്ങളെകുറിച്ച് നിങ്ങള്‍ അറിഞ്ഞിരിക്കണം. പോഷക ഗുണങ്ങള്‍ ധാരാളം അടങ്ങിയ ഈ ഭക്ഷണങ്ങള്‍ നിങ്ങളുടെ മുടികൊഴിച്ചില്‍ മാറ്റുകയും മുടിയെ ആരോഗ്യമുള്ളതാക്കുകയും ചെയ്യും.

 

1. ചീര
ഭക്ഷണത്തില്‍ പ്രധാനമായും ഉള്‍പ്പെടുത്തേണ്ട ഒന്നാണ് ചീര. വീട്ടുവളപ്പില്‍ വളര്‍ത്തുന്ന ചീരയാണെങ്കില്‍ വളരെ നല്ലത്. വീട്ടിലെ മുത്തശ്ശിമാര്‍ പറയുന്ന കേള്‍ക്കാറില്ലേ..ചീര കണ്ണിനും ആരോഗ്യത്തിനും ഉത്തമമാണെന്ന്. മുടിയെയും ചീര സംരക്ഷിക്കും. ധാരാളം ഇരുമ്പും, വൈറ്റമിന്‍ എ,സി യും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ചീര ഒമേഗ-3 ആസിഡും, പൊട്ടാസിയം, കാത്സ്യം എന്നിവയും ഉല്‍പാദിപ്പിക്കുന്നു.

 

2.മുട്ട
മുട്ട മുടികൊഴിച്ചിലിന് ഉത്തമമാണ്. പ്രോട്ടീന്‍, വൈറ്റമിന്‍ ബി12,ഇരുമ്പ്, സിങ്ക് എന്നിവ അടങ്ങിയിരിക്കുന്നു. ഡയറി പദാര്‍ത്ഥങ്ങളില്‍ ബയോട്ടിന്‍ അടങ്ങിയിട്ടുണ്ട്. ഇത് മുടികൊഴിച്ചില്‍ തടയും.

 

3.വാള്‍നട്ട്
നിങ്ങളുടെ ഡയറ്റില്‍ വാള്‍നട്ട് ഉള്‍പ്പെടുത്തുക. ബയോട്ടിന്‍, ബി വൈറ്റമിന്‍സ്, മെഗ്നീഷ്യം, പ്രോട്ടീന്‍ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് നിങ്ങളുടെ മുടിക്ക് ശക്തി നല്‍കുന്നു.

 

4.പേരക്ക
വൈറ്റമിന്‍ സിയുടെ കലവറയാണ് പേരക്ക. പേരയുടെ ഇല തിളപ്പിച്ച വെള്ളം ഉപയോഗിച്ച് തല കഴുകുന്നത് നല്ലതാണെന്ന് പൊതുവെ പറയാറുണ്ട്. പേരക്ക കഴിക്കുന്നതും മുടിക്ക് നല്ലതാണ്.

 

5.തുവര
പയര്‍ വര്‍ഗത്തില്‍ ഏറ്റവും പോഷക ഗുണമുള്ള ഒന്നാണ് തുവര. പ്രോട്ടീന്‍, അയേണ്‍, സിങ്ക്, ബയോട്ടിന്‍ എന്നിവ ഇതില്‍ അടങ്ങിയിരിക്കുന്നു. ഇതില്‍ അടങ്ങിയിരിക്കുന്ന ഫോളിക് ആസിഡ് രക്തം നല്ല രീതിയില്‍ വിതരണം ചെയ്യാന്‍ സഹായിക്കും. നല്ല ഓക്‌സിജനും വഴിയൊരുക്കുന്നു. ഇത് മുടി പൊട്ടിപോകുന്നത് തടയുന്നു.

6.ബാര്‍ലി
വൈറ്റമിന്‍ ഇ ധാരാളം അടങ്ങിയ ബാര്‍ലിയും മുടിയെ ചികിത്സിക്കും.

 

7.ചണവിത്ത്
ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയ ചണവിത്ത് താരനും മുടികൊഴിച്ചിലിനും നല്ലതാണ്.

8.ചിക്കന്‍
പൂര്‍ണ്ണ വെജിറ്റേറിയന്‍ ആകുന്നത് നല്ലതല്ല. ഇടയ്ക്ക് മത്സ്യവും ചിക്കനും ഉള്‍പ്പെടുത്താവുന്നതാണ്.

 

9.ക്യാരറ്റ് ജ്യൂസ്
കണ്ണിനും മുടിക്കും തൊലിക്കും ഏറ്റവും ഉത്തമമായ ഒന്നാണ് ക്യാരറ്റ് ജ്യൂസ്. ദിവസവും ഒരു ക്ലാസ് ക്യാരറ്റ് ജ്യൂസ് കഴിക്കുന്നതും നല്ലതാണ്.

read more
ആരോഗ്യംചോദ്യങ്ങൾരതിമൂര്‍ച്ഛലൈംഗിക ആരോഗ്യം (Sexual health )

സ്ത്രീകളിലെ രതിമൂര്‍ച്ഛ

സ്ത്രീകളിലെ രതിമൂര്‍ച്ഛ’ എന്നും ഗവേഷകര്‍ക്ക് ഇഷ്ടവിഷയമാണ്. എന്നും എപ്പോഴും പഠനങ്ങള്‍ നടക്കുന്ന വിഷയം. ദിനം‌പ്രതി പുതിയ കണ്ടെത്തലുമായി ഡോക്ടര്‍മാരും ഗവേഷകരും എത്തുന്നു. സ്ത്രീയെ എങ്ങനെ ആനന്ദിപ്പിക്കാമെന്ന കാര്യത്തില്‍ നടക്കുന്ന ഇത്തരം പഠനങ്ങള്‍ക്ക് പുരുഷന്‍‌മാരും എന്നും താല്‍പ്പര്യം കാണിച്ചിട്ടുണ്ട്.

സ്ത്രീകളിലെ രതിമൂര്‍ച്ഛയെ സംബന്ധിച്ച രഹസ്യങ്ങളെക്കുറിച്ച് ഒട്ടേറെ പുസ്തകങ്ങളും വിപണിയിലുണ്ട്. ഇതാ ഈ വിഷയത്തെക്കുറിച്ചുള്ള ചില കാര്യങ്ങള്‍:

1. രതിമൂര്‍ച്ഛ അത്ര എളുപ്പമല്ല. മിക്ക സ്ത്രീകള്‍ക്കും ഭഗശിശ്നികയിലോ ജി സ്പോട്ടിലോ 20 മിനിട്ടോളം ഉദ്ദീപനം ഉണ്ടായാല്‍ മാത്രമേ രതിമൂര്‍ച്ഛ ഉണ്ടാവാറുള്ളു. ഇത് പൂര്‍വ്വ ലീലകള്‍ വഴിയോ സംഭോഗം വഴിയോ ആവാം. എന്നാല്‍ സ്ത്രീകളില്‍ 24 മുതല്‍ 37 വരെ ശതമാനം പേര്‍ക്ക് രതിമൂര്‍ച്ഛ അനുഭവിക്കാന്‍ കഴിയാറില്ല. മരുന്നുകളുടെ ഉപയോഗമോ ദുരുപയോഗമോ, മാനസിക പ്രയാസങ്ങളോ, അമിത മദ്യപാനം, പുകവലി എന്നിവയോ ആര്‍ത്തവ വിരാമമോ ഒക്കെ ഇതിന് കാരണമാകുന്നു.

2. രതിമൂര്‍ച്ഛ സംബന്ധമായ തകരാറുകള്‍ ഉള്ളവര്‍ക്ക് പ്രശ്ന പരിഹാരത്തിനായി ചില കുറുക്കുവഴികള്‍ ഉണ്ട്. ഇതിലൊന്ന്, കോഗ്നിറ്റി ബിഹേവിയറല്‍ തെറാപ്പി എന്ന മന:ശാസ്ത്ര ചികിത്സയാണ്. മറ്റൊന്ന് ടെസ്റ്റോ സ്റ്റെറോണ്‍ ഉപയോഗിച്ചുള്ള ഹോര്‍മോണ്‍ ചികിത്സ.

3. സ്ത്രീകളിലെ രതിമൂര്‍ച്ഛ ഗര്‍ഭധാരണം എളുപ്പമാക്കുന്നു. സന്താനോത്പ്പാദന പ്രക്രിയ എളുപ്പത്തില്‍ നടക്കാനുള്ള ഒരു ശാരീരിക പ്രക്രിയയാണ് രതിമൂര്‍ച്ഛ എന്നാണ് ചില ഗവേഷകര്‍ പറയുന്നത്. രതിമൂര്‍ച്ഛാ സമയത്ത് ഓക്സിടോസിന്‍ എന്ന ഹോര്‍മോണ്‍ കൂടിയ അളവില്‍ ഉണ്ടാവുന്നു. ബീജത്തെ അണ്ഡത്തിലേക്ക് അനുനയിച്ച് കൊണ്ടുപോകാനുള്ള യോനീ നാളത്തിന്‍റെ ശേഷിയെ ഇത് വര്‍ദ്ധിപ്പിക്കുന്നു.

4. സ്വയംഭോഗം നല്ലതാണ്. കാരണം, സ്വയംഭോഗത്തിനൊടുവില്‍ എന്തായാലും രതിമൂര്‍ച്ഛയില്‍ എത്തിച്ചേരുമല്ലോ! ഒരുതരത്തില്‍ സ്വയംഭോഗം ആരോഗ്യത്തിന് ഗുണകരമാണെന്നാണ് ചില ഗവേഷണങ്ങളുടെ സൂചന. ആര്‍ത്തവ സംബന്ധമായ കൊളുത്തിപ്പിടിത്തം, മറ്റ് ശാരീരിക വേദനകള്‍ എന്നിവ കുറയ്ക്കാന്‍ രതിമൂര്‍ച്ഛയ്ക്ക് കഴിയും. അതേ പോലെ തന്നെ മാനസിക പിരിമുറുക്കങ്ങള്‍ ഒഴിവാക്കാനും അതിനു സാധിക്കും.

5. രതിമൂര്‍ച്ഛ രോഗങ്ങള്‍ മാറ്റാന്‍ ഉതകും. പ്രാചീന ഗ്രീസിലേതു മുതല്‍ ഫ്രോയിഡിന്‍റേതു വരെയുള്ള കാലത്ത് ഹിസ്റ്റീരിയ പോലുള്ള രോഗങ്ങള്‍ മാറ്റാനായി ഡോക്‍ടര്‍മാര്‍ സ്ത്രീയില്‍ രതിമൂര്‍ച്ഛ ഉണ്ടാക്കുകയും അങ്ങനെ രോഗം മാറ്റാനുള്ള പുതിയ വഴി നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. 1800കളുടെ ഒടുവില്‍ മുതല്‍ വൈബ്രേറ്റര്‍ എന്ന ഉപകരണം ഉപയോഗിച്ചായിരുന്നു ഇങ്ങനെ കൃത്രിമമായ രതിമൂര്‍ച്ഛ ഉണ്ടാക്കിയിരുന്നത്. ഇപ്പോള്‍ ഫലപ്രദമായ ആധുനിക ഉപകരണങ്ങള്‍ വിപണിയിലുണ്ട്.

ജോണ്‍ ഹോപ്‌കിന്‍സ് യൂണിവേഴ്‌സിറ്റി പ്രസ് പുറത്തിറക്കിയ ‘രതിമൂര്‍ച്ഛയുടെ ശാസ്ത്രം’ എന്ന പുസ്തകത്തില്‍ ന്യൂറോ ശാസ്ത്രകാരന്‍ ബാരി ആര്‍ കോമിസാരുഖ്, ആന്തരിക ഗ്രന്ഥി വിദഗ്ധന്‍ കാര്‍ലോസ് ബെയര്‍ ഫ്ലോറസ്, സെക്സ് ഗവേഷകന്‍ ബെവെര്‍ലി വിപ്പിള്‍ എന്നിവര്‍ സ്ത്രീകളിലെ രതിമൂര്‍ച്ഛയെക്കുറിച്ചുള്ള ഒട്ടേറെ പഠനരഹസ്യങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

read more
മേക്കപ്പ്വായാമങ്ങൾസ്ത്രീ സൗന്ദര്യം (Feminine beauty)

മുപ്പത് വയസിന് ശേഷമുള്ള ചര്‍മ്മ സംരക്ഷണത്തിന്

മുപ്പത് വയസിനു ശേഷവും മനസ്സ് ചെറുപ്പമായി നിലനിര്‍ത്താം പക്ഷേ ചര്‍മ്മത്തിനുണ്ടാകുന്ന മാറ്റങ്ങള്‍ സ്വീകരിച്ചല്ലെ പറ്റൂ. മുപ്പത് വയസു കഴിഞ്ഞാല്‍ പലരെയും അലട്ടുന്ന പ്രശ്‌നമാണ് വരണ്ട സ്‌കിന്‍, ചുളിവുകള്‍ തുടങ്ങിയ മാറ്റങ്ങള്‍. ഇതിന് ശേഷമായിരിക്കും ചര്‍മ്മസംരക്ഷണത്തെ കുറിച്ച് ചിന്തിച്ചു തുടങ്ങുന്നത് തന്നെ. മുപ്പതുകളിലെ ചര്‍മ്മ സംരക്ഷണം ഗൗരവമായി തന്നെ എടുക്കാം, ഇതിനായി ചില നിര്‍ദ്ദേശങ്ങള്‍ താഴെ പറയുന്നു.

ഫെയ്‌സ് സിറം

മുപ്പതിനു ശേഷം ഫെയ്‌സ് സിറം തീര്‍ച്ചയായും ഉപയോഗിക്കണം. ഓരോരുത്തരുടെയും സ്‌കിന്‍ടൈപ്പിനു ചേര്‍ന്ന സിറമായിരിക്കണം തെരഞ്ഞെടുക്കേണ്ടത്. ഇത് മുഖം മൃദുവാകുന്നതിന് സഹായിക്കും മാത്രമല്ല നിറം വര്‍ധിക്കുന്നതിനും മുഖത്തെ ഡ്രൈനസ് മാറ്റുന്നതിനും ഇത് സഹായിക്കും.

മോയ്‌സ്ചറൈസര്‍

മുപ്പതുകളില്‍ ചര്‍മ്മം കൂടുതല്‍ വരണ്ടതാകുന്നു, അതുകൊണ്ട് നിങ്ങള്‍ക്കു ചേര്‍ന്ന മോയ്‌സ്ച്ചറൈസര്‍ എപ്പോഴും ഉപയോഗിക്കുക.

സണ്‍സ്‌ക്രീന്‍ ലോഷന്‍

സണ്‍സ്‌ക്രീന്‍ ക്രീമിന്റെ ഉപയോഗമാണ് മറ്റൊന്ന്. മുപ്പതിനു ശേഷം സ്‌കിന്‍ കൂടുതല്‍ സെന്‍സിറ്റീവ് ആകുന്നു. സൂര്യാഘാതം പോലുള്ളവ സംഭവിക്കാന്‍ സാധ്യത കൂടുതലാണ്. അത് കൊണ്ട് പുറത്തിറങ്ങുമ്പോള്‍ സണ്‍സ്‌ക്രീന്‍ ലോഷന്‍ ഉപയോഗിക്കാന്‍ മറക്കണ്ട.

ഐ ക്രീം

ഈ സമയമുണ്ടാകുന്ന മറ്റൊരു പ്രശ്‌നമാണ് കണ്ണിന് ചുറ്റുമുണ്ടാകുന്ന കറുത്ത പാടുകളും ചുളിവുകളും. ഇത് തടയാണ് ഐ ക്രീം ഉപയോഗിക്കാം. എന്നാല്‍ കണ്ണിന് ചുറ്റും മറ്റ് ക്രീമുകള്‍ ഉപയോഗിക്കുന്നത് നല്ലതല്ല. കണ്ണിന് ചുറ്റുമുള്ള കറുക്ക പാടുകള്‍ നീക്കം ചെയ്യാന്‍ വെള്ളരിക്കയും ഉപയോഗിക്കാവുന്നതാണ്.

ഫേഷ്യല്‍ ഓയില്‍ മസ്സാജ്

മാസത്തില്‍ രണ്ട് തവണയെങ്കിലും ഫേഷ്യല്‍ ഓയില്‍ ഉപയോഗിച്ച് മുഖം മസ്സാജ് ചെയ്യണം. ഇത് സ്‌കിന്‍ ഹൈഡ്രേറ്റ് ചെയ്ത് തിളക്കം വര്‍ധിപ്പിക്കുന്നതിന് സഹായിക്കും.

ഫെയ്‌സ് സ്‌ക്രബ്

ഫെയ്‌സ് വാഷിനൊപ്പം തന്നെ പ്രധാനപ്പെട്ടതാണ് സ്‌ക്രബും. ആഴ്ച്ചയില്‍ രണ്ട് തവണ ഇത് ഉപയോഗിച്ച് മുഖം കഴുകാം. ഡെഡ് സ്‌കിന്‍ നീക്കം ചെയ്യുന്നതിനും ബ്ലഡ് സര്‍ക്കുലേഷന്‍ വര്‍ധിക്കുന്നതിനും സ്‌ക്രബ് ഉപയോഗിച്ചുള്ള ഫേസ് മസ്സാജ് സഹായിക്കും.

നൈറ്റ് ക്രീം

രാത്രി കിടക്കുന്നതിന് മുമ്പ് നൈറ്റ് ക്രീം ഉപയോഗിക്കാന്‍ മറക്കരുത്. മറ്റെല്ലാം പോലെ തന്നെ സ്‌കിന്‍ടൈപ്പിനു ചേര്‍ന്ന ക്രീം വേണം തെരഞ്ഞെടുക്കാന്‍.

ശ്രദ്ധിക്കേണ്ട മറ്റൊന്നാണ് മേക്കപ്പ് റിമൂവര്‍, വീര്യം കുറഞ്ഞ റിമൂവര്‍ മാത്രം ഉപയോഗിക്കുക. അല്ലെങ്കില്‍ മുഖത്ത് എളുപ്പത്തില്‍ ചുളിവുകള്‍ വീഴാന്‍ സാധ്യതയുണ്ട്

read more
1 36 37 38 39 40 61
Page 38 of 61