close

ദാമ്പത്യം Marriage

ദാമ്പത്യം Marriageമുഖ സൗന്ദര്യംവൃക്തിബന്ധങ്ങൾ Relationshipസ്ത്രീ സൗന്ദര്യം (Feminine beauty)

സ്ത്രീ പ്രണയത്തില്‍ വീഴുന്നത് ചെവിയിലൂടെയും പുരുഷന്‍ കണ്ണുകളിലൂടെയും എന്നു പറയുന്നത് എന്ത് കൊണ്ട്?; പെണ്ണിന്റെ കണ്ണിലൂടെ

സ്ത്രീയും പുരുഷനും എങ്ങനെയെല്ലാം വ്യത്യസ്തപ്പെട്ടിരിക്കുന്നു? രൂപത്തിൽ മാത്രമാണോ? അല്ലേയല്ല. എല്ലാം അണുവിലും സ്ത്രീയും പുരുഷനും രണ്ടാണ്. സ്വഭാവത്തിൽ, വികാരത്തിൽ പെരുമാറുന്ന രീതിയിൽ, മാനസിക–ശാരീരികാരോഗ്യത്തിൽ… എല്ലാത്തിലും.

ശാരീരികമായിട്ടുള്ള വ്യത്യാസം തന്നെയാണ് പ്രഥമദൃഷ്ട്യാ സ്ത്രീ–പുരുഷന്മാരെ വേർതിരിക്കുന്നത്. സ്ത്രീെയ പുരുഷനിൽ നിന്ന് വേർതിരിക്കുന്ന ഏറ്റവും വലിയ ഘടകം എന്നത് പുതിയ ജീവന് ജന്മം െകാടുക്കാനുള്ള അവളുടെ കഴിവ് തന്നെയാണ്. അതിന്റെ ആദ്യപടിയാണ് ഒരു പെൺകുട്ടി ഋതുമതിയാകുന്നത്. ഒരു കുഞ്ഞിനെ ഗർഭം ധരിക്കാനും പ്രസവിക്കാനും ഉള്ള കഴിവും സ്ത്രീക്കു മാത്രമാണുള്ളത്.

വികാരങ്ങൾ– എങ്ങനെ വ്യത്യാസം?

സ്വഭാവത്തിലും വികാരപ്രകടനത്തിലും മറ്റും സ്ത്രീയും പുരുഷനും വ്യത്യാസപ്പെട്ടിരിക്കുന്നതിന്റെ പ്രധാന പങ്ക് േഹാർമോണുകൾക്കാണ്. തലച്ചോറിന് ഇതിൽ പ്രധാനമായ പങ്കുണ്ട്. തലച്ചോറിന്റെ ഘടനയിലെ ചില മാറ്റങ്ങൾ സ്വഭാവത്തിലും കഴിവുകളിലും പ്രകടമാകുന്നു. ജൈവപരമായി മാത്രമല്ല സമൂഹത്തിനു തന്നെ ഒരു കാഴ്ചപ്പാട് ഉണ്ട്– സ്ത്രീയും പുരുഷനും എങ്ങനെ െപരുമാറണമെന്ന്.

സ്ത്രീകൾക്കു വൈകാരികത കൂടുതലാണ്. പെട്ടെന്ന് ഇമോഷനൽ ആകും, കരയും. അതുപോലെ തന്നെ വികാരങ്ങൾ പ്രകടിപ്പിക്കുന്നതിലും നിയന്ത്രണമില്ലാത്തവരുമാണ്. പുരുഷന്മാർക്കു പ്രകടിപ്പിക്കൽ കുറവാണ്. പക്ഷേ ദേഷ്യം േപാലുള്ള വികാരങ്ങൾ പുരുഷന്മാരാണ് കൂടുതലും കാണിക്കാറ്. പിരിമുറുക്കം പോലുള്ള സാഹചര്യങ്ങളിൽ സ്ത്രീയും പുരുഷനും കൈകാര്യം െചയ്യുന്ന രീതിയും വേറെയാണ്. പുരുഷന്മാർക്ക് നല്ല മനക്കട്ടിയാണെന്നു പറയും. പക്ഷേ ശരിക്കും അങ്ങനെയായിരിക്കില്ല. സ്ത്രീകൾക്ക് പിരിമുറുക്കം േപാലുള്ളവ അനുഭവപ്പെട്ടാൽ അപ്പോൾ തന്നെ അതു പ്രകടിപ്പിക്കും. അതിനെ പുറന്തള്ളും. എന്നാൽ പുരുഷന്മാർ അതു മൂടിവയ്ക്കും. അത് അവരുെട മനസ്സിന്റെ അടിത്തട്ടിൽ ഉണ്ടാകും. ഇത്തരം വികാരങ്ങളെ നിയന്ത്രിക്കുന്നത് േഹാർമോണുകളാണ് എന്നാണ് വിദഗ്ധർ പറയുന്നത്. പുരുഷഹോർമോണായ ടെസ്റ്റോസ്റ്റിറോണിന്റെ പ്രത്യേകത കാരണമാണ് പുരുഷന്മാർ സ്ത്രീകളെക്കാൾ പരുക്കന്മാ‍രായി, വികാരങ്ങൾ ഒളിപ്പിച്ച് പ്രകടിപ്പിക്കുന്നത്. അതേസമയം സ്ത്രീ േഹാർമോണായ ഈസ്ട്രജനു കുറച്ചുകൂടി ലോലമായ സ്വഭാവമാണ് (Property) ഉള്ളത്. പ്രായമായ പുരുഷന്മാർ പലപ്പോഴും വികാരങ്ങൾ പ്രകടിപ്പിക്കുകയും കരയുകയും െചയ്യുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? അത് അവരുെട ശരീരത്തിലെ ടെസ്റ്റോസ്റ്റിറോൺ അളവു കുറയുന്നതുെകാണ്ടാണ്.

നമ്മുെട കാഴ്ചപാടിൽ സ്ത്രീകൾ വളരെ അടക്കത്തോെട ഒതുക്കത്തോെട പെരുമാറേണ്ടവരാണ്. അത്തരമൊരു നിയമം പലപ്പോഴും കുഞ്ഞുനാളിലെ സ്ത്രീകളിൽ അടിച്ചേൽപിക്കപ്പെടുന്നുണ്ട്. ഒരു പ്രത്യേക ചട്ടക്കൂടിൽ ഒതുങ്ങി വേണം സ്ത്രീകൾ വികാരങ്ങൾ പ്രകടിപ്പിക്കാൻ എന്നാണ് െപാതുവായ ചിന്താഗതി. അതുെകാണ്ടാണ് ഒരു പ്രശ്നം ഉണ്ടായാൽ സ്ത്രീകൾ െപാട്ടിത്തെറിക്കാൻ വിമുഖത കാണിക്കുന്നത്. ഒരാൾ മോശമായി പെരുമാറിയാൽ താൻ എന്തു െചയ്തിട്ടാണ് എന്നോട് അങ്ങനെ മോശമായി പെരുമാറിയത്? എന്റെ പെരുമാറ്റത്തിൽ എന്തെങ്കിലും തെറ്റുണ്ടോ തുടങ്ങിയ നൂറു ചോദ്യങ്ങൾ സ്ത്രീകൾ മനസ്സിൽ േചാദിക്കും. രാവിലെ നടന്ന സംഭവമാണെങ്കിലും അന്നേ ദിവസം സന്ധ്യമയങ്ങിയാലും സ്ത്രീകൾ ആ സംഭവത്തെ മനസ്സിലിട്ട് കൂട്ടിയും കിഴിച്ചും നോക്കും. എന്നാൽ പുരുഷന്മാർ നേരെ തിരിച്ചാണ്. അവർ പറയാനുള്ളവ മറ്റുള്ളവരുെട മുഖത്തു നോക്കി പറയും. എന്തെങ്കിലും തർക്കമുണ്ടെങ്കിൽ അതു തർക്കിച്ചു തീർക്കും.

സ്ത്രീകൾ ഒരു തടവിൽ ആണെന്നു പറയാം. അതു സ്വയം നിർമിച്ചതോ സമൂഹം കൽപിച്ചതോ ആകാം. അവൾ ആ തടവിനുള്ളിൽ നിന്നാണ് പെരുമാറുന്നത്. എന്നാൽ പുരുഷന്മാർക്ക് ആ തടവ് ഇല്ല. പരിമിതി ഇല്ല. ഇതാവാം വികാരങ്ങളുെട വിക്ഷോഭത്തിൽ പുരുഷന്മാർക്കുള്ള സ്വാതന്ത്ര്യം. പലപ്പോഴും സ്ത്രീകൾക്ക് തങ്ങൾ ആഗ്രഹിച്ച കാര്യം പറയാൻ സാധിക്കില്ല. അതു സ്വാതന്ത്ര്യക്കുറവ് കാരണമാണ്.

മൃദുലഭാവങ്ങൾ

സൗമ്യത, സ്നേഹം, സാന്ത്വനം തുടങ്ങിയ മനോഭാവങ്ങളാണ് സ്ത്രീ എന്ന രീതിയിൽ ആദ്യം തന്നെ വരുന്നത്. മിക്ക സ്ത്രീകളും കർക്കശ നിലപാട് സ്വീകരിക്കാത്തതും അടുപ്പമുള്ളവരോട് അറുത്തുമുറിച്ച് നോ പറയാത്തതും സ്ത്രീയുെട അടിസ്ഥാന നിലപാട് സ്നേഹത്തിന്റേതായതുെകാണ്ടാണ്. എന്നാൽ പുരുഷന്മാർക്ക് എല്ലാ വികാരങ്ങളും തുല്യമാണ്.

തങ്ങൾ തുറന്നു സംസാരിച്ചാൽ േകൾക്കുന്ന ആളുെട മനസ്സിനെ കുറിച്ച് കൂടുതലും ചിന്തിക്കുന്നത് സ്ത്രീകളാണ്. താൻ ഇങ്ങനെ സംസാരിച്ചാൽ േകൾക്കുന്ന വ്യക്തിക്കു വിഷമം ആകുമോ തുടങ്ങിയ ചിന്തകൾ സ്ത്രീകൾക്ക് ഉണ്ടാകും. ഇത്തരം ലോല ചിന്തകൾ പുരുഷന്മാർക്കു െപാതുവെ കുറവാണ്.

ഒരു വിഷയത്തിൽ സന്തോഷമുണ്ടായാൽ അതു പ്രകടിപ്പിക്കുന്ന രീതിയിലും സ്ത്രീയും പുരുഷനും ഒരുപോലെയല്ല. പുരുഷൻ മതിമറന്ന് കൂട്ടുകാരെ െകട്ടിപിടിച്ച്, തുള്ളിച്ചാടുമ്പോൾ, സ്ത്രീകൾ കുറച്ചു കൂടി ഒതുക്കത്തോടെ സന്തോഷം പങ്കുവയ്ക്കും. പുതിയ തലമുറയിൽ അൽപം മാറ്റം വന്നിട്ടുണ്ട് എന്നത് വിസ്മരിക്കുന്നില്ല.

ഒരു സ്ത്രീ പ്രേമത്തിൽ വീഴുക െചവികളിലൂെടയും പുരുഷൻ കണ്ണുകളിലൂെടയും എന്നൊരു െചാല്ല് ഉണ്ട്. ഇതു കുറെയേറെ സത്യമാണ്. പുരുഷന്മാർക്ക് കാഴ്ചയാണ് പ്രധാനം. കാഴ്ചയിലൂെടയുള്ള ആനന്ദമാണ് അവർക്കു വേണ്ടത്. എന്നാൽ സ്ത്രീകൾക്ക് കേൾവിയാണ് പ്രധാനം. േകൾക്കുന്നതിലൂെട ലഭിക്കുന്ന ആനന്ദമാണ് അവരെ ഉല്ലാസവതികളാക്കുന്നത്. ഫോണിലൂെട ഇഷ്ടം അറിഞ്ഞാലും മതി, സ്ത്രീകൾക്ക് സന്തോഷമാണ്. പ്രേമത്തിന്റെ കാര്യത്തിൽ സ്ത്രീകൾ കാൽപനികതയ്ക്കു കൂടുതൽ ഊന്നൽ നൽകുന്നു എന്നു പറയാം. അതേ സമയം പുരുഷന്മാർ നേരിൽ കണ്ടിട്ടേ എന്തും സ്നേഹിക്കൂ, സ്വീകരിക്കൂ. ആത്മീയമായ കാര്യങ്ങളിൽ കൂടുതൽ ആകൃഷ്ടരാകുന്നത് സ്ത്രീകളാണ്. പക്ഷേ പലപ്പോഴും അമ്മ എന്ന റോൾ അവരെ ആ തലത്തിലേക്കുള്ള പൂർണ സമർപ്പണത്തിൽ നിന്ന് പിന്നോട്ടടിക്കുന്നു. ആത്മീയജീവിതത്തിൽ കൂടുതൽ മനസ്സർപ്പിച്ച് ജീവിക്കാൻ പുരുഷന്മാർക്കു കഴിയാറുണ്ട്. ആത്മീയാചാര്യന്മാരിൽ കൂടുതൽ പേരും പുരുഷന്മാരാണ് എന്ന വസ്തുത ഒാർക്കുക.

വാക്കുകൾ നന്നായി

സംസാരത്തിന്റെ കാര്യത്തിൽ കൂടുതൽ വാക്കുകൾ, നന്നായി, നല്ല ശൈലിയിൽ ഉപയോഗിക്കുന്നത് സ്ത്രീകളാണ് എന്നാണ് ഗവേഷകർ പറയുന്നത്. വിഷയങ്ങളെ കുറിച്ച് നന്നായി സംസാരിക്കാനും പറഞ്ഞു ഫലിപ്പിക്കാനും സ്ത്രീകൾക്ക് പ്രത്യേക കഴിവുണ്ട്. ഒരാളെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്താൻ സ്ത്രീകൾക്കു പുരുഷന്മാരെക്കാൾ കഴിവുണ്ട്. നല്ല സംസാരശേഷി ആവശ്യമുള്ള െതാഴിലിൽ സ്ത്രീകൾ ശോഭിക്കാറുമുണ്ട്.

പുരുഷന്മാർ െപാതുവെ ഒരു കാര്യം െചയ്യാൻ തീരുമാനിച്ചാൽ അതിന്റെ ഭവിഷ്യത്തുക്കളെ കുറിച്ചോർത്ത് അതിൽ നിന്ന് പിന്മാറില്ല. അവർ ആ കാര്യം പൂർത്തിയാക്കും. ഫലവും അപ്പോൾ തന്നെ അവർക്കു ലഭിക്കണം. സ്ത്രീകൾ അങ്ങനെയല്ല. ഒരു കാര്യം െചയ്യുന്നതിനു മുൻപ് പലയാവർത്തി ആ വിഷയം കീറിമുറിച്ച് പരിശോധിക്കും. വിദൂരഫലങ്ങളെക്കുറിച്ചും ചിന്തിക്കും.

മൾട്ടി ടാസ്കിങ് കഴിവ്

ഒരേ സമയം പല േജാലികൾ െചയ്യുന്ന മൾട്ടി ടാസ്കിങ് എന്ന കഴിവ് സ്ത്രീകൾക്കാണ് കൂടുതൽ. അടുക്കളയിൽ േജാലി െചയ്യുന്ന സമയത്തു തന്നെ ഒരു സ്ത്രീക്കു മക്കളുെട കാര്യം നോക്കാനും വീട് വൃത്തിയാക്കാൻ കഴിയും. എന്നാൽ പുരുഷന്മാർ ഈ കഴിവിൽ അൽപം പിന്നിലാണ്. സ്ത്രീകൾക്കു പലപ്പോഴും മൾട്ടി ടാസ്കിങ് ആസ്വദിച്ചാണ് െചയ്യുന്നത്. പുരുഷന്മാർക്കു ഇതിലെ സന്തോഷം കണ്ടെത്താൻ കഴിയില്ല.

ഭാര്യയായ അല്ലെങ്കിൽ അമ്മയായ സ്ത്രീ വീട്ടുകാര്യങ്ങളെക്കുറിച്ചും മക്കളുെട പഠിത്തത്തെകുറിച്ചും െടൻഷൻ അടിക്കുമ്പോൾ പുരുഷന്മാർ കൂടുതൽ ചിന്തിക്കുക േജാലി സംബന്ധമായ കാര്യങ്ങളെക്കുറിച്ചാവും. പലപ്പോഴും വീട്ടിലെ കാര്യങ്ങൾ ഭംഗിയായി നോക്കിനടത്താൻ സ്ത്രീയുണ്ടല്ലോ എന്നതായിരിക്കും പുരുഷന്റെ ആശ്വാസവും ഉറപ്പും.

വൈകാരിതക കൂടുതൽ

ചില കാര്യങ്ങളിൽ പുരുഷന്മാർക്കു സ്വാർത്ഥത കൂടുതലാണെന്നു പറയാറുണ്ട്. പ്രത്യേകിച്ച് ഔദ്യോഗികമായ കാര്യങ്ങളിൽ. ഒരു സ്ത്രീ, അതു ജീവിതപങ്കാളിയാണെങ്കിൽ കൂടി േജാലി സംബന്ധമായോ മറ്റോ തങ്ങളുെട മുകളിൽ ഉയരുന്നത് പുരുഷന്മാർക്കു സഹിക്കില്ല.

സർഗശേഷിയുെട കാര്യത്തിൽ സ്ത്രീകളും പുരുഷന്മാരും ഒരുപോെല കഴിവുള്ളവരാണ്. പക്ഷേ എഴുത്തിന്റെ കാര്യത്തിൽ സ്ത്രീകൾക്കു പലതരത്തിലുള്ള നിയന്ത്രണങ്ങൾ നേരിടേണ്ടിവരുന്നു. തുറന്ന് എഴുതാൻ കഴിയാതെ വരും. വിവാഹം കഴിഞ്ഞാൽ നിയന്ത്രണങ്ങൾ കൂടും. എന്നാൽ പുരുഷന്മാരെ നിയന്ത്രണങ്ങളൊന്നും ബാധിക്കാറേയില്ല.

‘‘Woman carry their heart on their sleeves’’ എന്നൊരു െചാല്ലുണ്ട്. അതായത് സ്ത്രീകൾ ഹൃദയം കയ്യിൽ െകാണ്ടുനടക്കുന്നു എന്ന്. അതു നൂറു ശതമാനം ശരിയാണ്. സ്ത്രീകൾക്ക് വൈകാരികത വളരെ കൂടുതലാണ്. സ്ത്രീകളുെട ഏറ്റവും വലിയ സമ്പത്തും ഏറ്റവും വലിയ േപാരായ്മയും ഈ വൈകാരികത തന്നെയാണ്. പലപ്പോഴും പലതരത്തിലുള്ള തട്ടിപ്പുകൾക്ക് കൂടുതലും ഇരയാകുന്നത് സ്ത്രീകളാണ്. അതിനു കാരണം അവരുെട വികാരങ്ങളാണ്.

സ്ത്രീകൾ പലപ്പോഴും ഒരു തീരുമാനം എടുക്കാൻ ബുദ്ധിയെക്കാൾ കൂടുതൽ വികാരമായിരിക്കും ഉപയോഗിക്കുക. അതിലൂെട തെറ്റായ തീരുമാനങ്ങളാകും എടുക്കുക. നേരെമറിച്ച് പുരുഷന്മാർ ബുദ്ധി ഉപയോഗിച്ചാണ് കാര്യങ്ങൾ തീരുമാനിക്കുക. ഇന്റലിജൻസും ഇമോഷനും ഒരുമിച്ച് െകാണ്ടുപോകുന്നതിലാണ് വിജയം

എന്തെങ്കിലും പ്രശ്നമുണ്ടായാൽ ആരെങ്കിലും എന്തെങ്കിലും െചയ്താൽ അവരോടുള്ള േദഷ്യവും വൈരാഗ്യവും സ്ത്രീകൾ തുറന്നു പറയും. ഞാൻ കാണിച്ചുതരാം എന്നു പരസ്യമായി വെല്ലുവിളിക്കുകയും െചയ്യും. എതിർഭാഗത്തു നിൽക്കുന്ന വ്യക്തിക്കു കരുതൽ എടുക്കാൻ ഈ വെല്ലുവിളി മതി. എന്നാൽ പുരുഷന്മാർ തങ്ങൾക്കു കിട്ടിയ ‘പണി’ ഒാർത്തുവയ്ക്കും. വൈരാഗ്യവും വിയോജിപ്പും പരസ്യമായി പ്രകടിപ്പിക്കില്ല. സമയം കിട്ടുമ്പോൾ പ്രതികാരം ചെയ്യും.

സുഹൃത് ബന്ധങ്ങൾ

സ്ത്രീകൾക്ക് ധാരാളം സുഹൃത്തുക്കൾ ഉണ്ടാകും. അതേസമയം പുരുഷന്മാർക്ക് എണ്ണത്തിൽ കുറവും. പക്ഷേ സ്ത്രീകളുെട സുഹൃത് ബന്ധങ്ങൾ പലപ്പോഴും ഹ്രസ്വമായിരിക്കും. പുരുഷന്മാരുേടത് അങ്ങനെയല്ല. വളരെക്കാലം നീണ്ടുനിൽക്കുന്ന ആത്മബന്ധമായിരിക്കും. സുഹൃത് ബന്ധങ്ങൾ കൈകാര്യം െചയ്യുന്നതിൽ സ്ത്രീകൾക്ക് സാമൂഹികമായി ചില നിയന്ത്രണങ്ങൾ ഉണ്ടാകും. പ്രത്യേകിച്ച് വിവാഹശേഷം. കൂടുതൽ ഉത്തരവാദിത്തങ്ങൾ വന്നുപെടുമ്പോൾ സൗഹൃദം കാത്തുസൂക്ഷിക്കാൻ സ്ത്രീകൾക്ക് പലപ്പോഴും കഴിയാതെ വരാം. എന്നാൽ സാമൂഹികമായി മാത്രമല്ല മാനസികമായും സ്ത്രീകൾക്ക് ഇത്തരം ബന്ധങ്ങൾ ഗാഢമായി നിലനിർത്താൻ കഴിയാറില്ല. വർഷങ്ങൾക്കുശേഷം സുഹൃത്തിനെ കാണുമ്പോൾ, നീ എന്നെ മറന്നോ, എന്നാലും ഇത്രയും നാൾ വിളിച്ചില്ലല്ലോ എന്നൊക്കെയുള്ള പരിഭവങ്ങളാണ് പരസ്പരം പറയുക. ഇതു സൗഹൃദത്തിലെ സ്നേഹം കുറയ്ക്കും. നേരെമറിച്ച് പുരുഷന്മാർ അങ്ങനെയല്ല. കണ്ടയുടനെ െകട്ടിപിടിച്ച് വിശേഷങ്ങൾ പങ്കുവയ്ക്കും. അവരുെട സൗഹൃദങ്ങൾക്കിടയിൽ പരിഭവങ്ങൾക്കും പരാതികൾക്കും ഇടമില്ല. കാര്യം കാണാനായി കൂട്ടുകൂടുന്നത് കൂടുതലും സ്ത്രീകളാണ് എന്നാണ് പറയാറ്. ഒാരോ സാഹചര്യത്തിൽ പുതിയ സൗഹൃദങ്ങൾ ഉണ്ടാക്കും. സ്ത്രീകൾ വിജയം നേടാനായി നന്നായി പരിശ്രമിക്കും. അവർക്ക് കഠിനാധ്വാനം െചയ്യാനും മടിയില്ല. പക്ഷേ, പുരുഷന്മാർ ഇക്കാര്യത്തിൽ പുറകിലാണ്.

സ്ത്രീ സ്ത്രീയും പുരുഷൻ പുരുഷനുമാണ്. എന്നാൽ സമാനതകൾ ഇല്ലെന്നും പറയാൻ വയ്യ. ഈ വ്യത്യാസങ്ങളും സമാനതകളും ഇല്ലെങ്കിൽ പിന്നെ ഈ ലോകത്തിന് എന്തു സൗന്ദര്യമാണുള്ളത്?…

 

read more
ആരോഗ്യംചോദ്യങ്ങൾദാമ്പത്യം Marriageരതിമൂര്‍ച്ഛലൈംഗിക ആരോഗ്യം (Sexual health )വൃക്തിബന്ധങ്ങൾ Relationship

വിജയകരമായ ലൈംഗിക ജീവിതത്തില്‍ വൈകാരിക പക്വതയ്ക്ക് ഉള്ള പ്രാധാന്യം

ദമ്പതിമാരില്‍ രണ്ടുപേര്‍ക്കും നല്ല വൈകാരിക പക്വത വേണം. എങ്കിലേ കണ്ടറിഞ്ഞ് ഉചിതമായി പ്രവര്‍ത്തിക്കുവാനാകൂ. ലൈംഗികതയിലേക്ക് കടക്കുന്നതിന് മുമ്പ് സ്‌നേഹമെന്ന വികാരത്തെ ഉണര്‍ത്താനും ലാളനകൊണ്ടും പരിഗണനകൊണ്ടും പങ്കാളിയില്‍ സുരക്ഷിതത്വബോധം സൃഷ്ടിച്ച് സന്തോഷരമായ ലൈംഗികതയിലേക്ക് കടക്കാനും നല്ല വൈകാരിക പക്വതയുള്ളവര്‍ക്കേസാധിക്കൂ.
വിജയകരമായ ലൈംഗിക ജീവിതത്തില്‍ വൈകാരിക പക്വതയ്ക്ക് വളരെയേറെ പ്രാധാന്യമാണുള്ളത്. ആക്ടീവ് സെക്‌സിനു വേണ്ട രണ്ടാമത്തെ പ്രധാന ഘടകം വൈകാരിക പക്വതയാണ് എന്നുപറയാം.
വൈകാരിക പക്വത എന്നാല്‍ വികാരങ്ങളെ വേണ്ടരീതിയില്‍ അനുഭവിക്കാനും പ്രകടിപ്പിക്കുവാനുമുള്ള കഴിവ്, മറ്റുള്ളവരുടെ വികാരങ്ങളെ തിരിച്ചറിയുവാനും അതനുസരിച്ച് പെരുമാറാനുമുള്ള കഴിവ് എന്നിവയാണ്.
ഒരു വ്യക്തിയുടെ വികാര ബുദ്ധി (ഇമോഷണല്‍ ഇന്റലിജന്റ്‌സ്) യാണ് ആ വ്യക്തിക്ക് തന്റെ വികാരങ്ങളെ വേണ്ട രീതിയില്‍ വേണ്ട സമയത്ത് പ്രകടിപ്പിക്കുവാനുള്ള കഴിവ് നല്‍കുന്നത്. ലൈംഗികത ഒരു വികാരമായതിനാല്‍ ഒരു വ്യക്തിയുടെ വൈകാരിക ബുദ്ധി അഥവാ പക്വത അനുസരിച്ചായിരിക്കും ആ വ്യക്തി തന്റെ ലൈംഗികത പ്രകടിപ്പിക്കുന്നതും ആസ്വദിക്കുന്നതും.
ദമ്പതിമാരില്‍ രണ്ടുപേര്‍ക്കും നല്ല വൈകാരിക പക്വത വേണം. എങ്കിലേ കണ്ടറിഞ്ഞ് ഉചിതമായി പ്രവര്‍ത്തിക്കുവാനാകൂ. ലൈംഗികതയിലേക്ക് കടക്കുന്നതിന് മുമ്പ് സ്‌നേഹമെന്ന വികാരത്തെ ഉണര്‍ത്താനും ലാളനകൊണ്ടും പരിഗണനകൊണ്ടും പങ്കാളിയില്‍ സുരക്ഷിതത്വബോധം സൃഷ്ടിച്ച് സന്തോഷരമായ ലൈംഗികതയിലേക്ക് കടക്കാനും നല്ല വൈകാരിക പക്വതയുള്ളവര്‍ക്കേ സാധിക്കൂ.
ലൈംഗികത സ്‌നേഹമെന്ന വികാരത്തിന്റെ ഭാഗമാകുന്നതുകൊണ്ടാണ് ദമ്പതികള്‍ക്കിടയിലെ ചെറിയ അപസ്വരങ്ങള്‍ പോലും രതിസുഖത്തിന് തടസം നില്‍ക്കുന്നത്. നല്ല വൈകാരിക പക്വതയുള്ള ദമ്പതികള്‍ക്ക് പങ്കാളിയെ എളുപ്പത്തില്‍ മനസിലാക്കാന്‍ സാധിക്കും.
എന്നു മാത്രമല്ല, ജീവിതത്തിലെ വ്യത്യസ്ത സാഹചര്യങ്ങളോട് വേഗത്തില്‍ പൊരുത്തപ്പെടാനും ദാമ്പത്യത്തില്‍ ഉയര്‍ന്നുവരുന്ന പ്രശ്‌നങ്ങളെ എളുപ്പം പരിഹരിക്കുവാനുമാകും.

ദാമ്പത്യ പൊരുത്തം

സന്തോഷകരമായ ലൈംഗികതയ്ക്കു വേണ്ട അടുത്ത ഘടകം ദാമ്പത്യ പൊരുത്തമാണ്. ബാഹ്യവും സാമ്പത്തികവുമായ പൊരുത്തത്തിലുപരി ആന്തരികവും മാനസികവുമായ പൊരുത്തമാണ് നല്ല ലൈംഗികതയ്ക്ക് വേണ്ടത്.
പങ്കാളിയുടെ മനസ് മനസിലാക്കാന്‍ കഴിവുള്ള വ്യക്തിക്ക് നല്ല ലൈംഗികത കാഴ്ചയ്ക്കാനാവും. എന്നാല്‍ പെട്ടെന്നുള്ള പ്രതികരണങ്ങള്‍, ആലോചിക്കാതെയുള്ള എടുത്തു ചാട്ടങ്ങള്‍ എന്നിവ ബന്ധപ്പെ സാരമായി ബാധിക്കും.
പങ്കാളിയുടെ വൈകാരിക നിലയും സാചര്യങ്ങളും നോക്കാതെയുള്ള പ്രതികരണങ്ങളാണ് പലപ്പോഴും വഴക്കിലേക്ക് നയിക്കുന്നത്.
പങ്കാളിയുടെ സ്വരത്തില്‍ നിന്നും മുഖത്തു നിന്നും അവരുടെ ഭാവം തിരിച്ചറിയുവാനുള്ള കഴിവ് പങ്കാളി എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസിലാക്കാനുള്ള കഴിവ് എന്നിവയെല്ലാം ആഴമേറിയ സ്‌നേഹ ബന്ധങ്ങളില്‍ കാണാവുന്ന പ്രത്യേകതകളാണ്.
നല്ല ദാമ്പത്യ പൊരുത്തമുള്ള വ്യക്തികളിലാണ് ആഴമേറിയ സ്‌നേഹ ബന്ധം പ്രകടമാകുന്നത്. ആഴമുള്ള സ്‌നേഹത്തിനുടമകളായ ദമ്പതികള്‍ക്കാണ് നല്ല ലൈംഗിതകയും രതിമൂര്‍ച്ഛയും അനുഭവിക്കാനാവുന്നത്.

സ്‌നേഹിക്കാന്‍ സ്‌നേഹിക്കപ്പെടാന്‍

ഭാര്യഭര്‍തൃ ബന്ധത്തിന്റെ അടിസ്ഥാനം പരസ്പരമുള്ള സ്‌നേഹമാണ്. ഈ സ്‌നേഹം പ്രകടിപ്പിക്കുവാനുള്ള ഉപാധിയാകട്ടെ ലൈംഗികതയും. ലൈംഗികതയിലൂടെയാണ് ഭാര്യാ ഭര്‍ത്താക്കന്മാര്‍ ഒന്നാകുന്നത്.
ഒരേ ശരീരവും ഒരേ മനസുമായി നാം ഒന്ന് എന്ന ബോധത്തിലേക്ക് വളരാന്‍ ലൈംഗികത നമ്മെ സഹായിക്കുന്നു. അങ്ങനെ ശരീരവും മനസും ഒന്നാകുമ്പോള്‍ ലഭിക്കുന്ന അനുഭവമാണ് രതിമൂര്‍ച്ഛ. സ്‌നേഹത്തിന്റെ അങ്ങേ അറ്റമാണത്.
രതിമൂര്‍ച്ഛയ്ക്ക് ശരീരത്തിന്റെയും മനസിന്റെയും ഐക്യം അനിവാര്യമാണ്. ഈ ഐക്യത്തിന്റെ അടിസ്ഥാനം പരസ്പരമുള്ള സ്‌നേഹമാണ്. അതുകൊണ്ടാണ് ആഴമേറിയ സ്‌നേഹബന്ധമുണ്ടെങ്കിലേ ദമ്പതികള്‍ക്കിടയില്‍ ലൈംഗികത നടക്കുകയുള്ളൂ എന്ന് പറയുന്നത്.
അല്ലാത്ത പക്ഷം എല്ലാം ഒരതരം കാണിച്ചുകൂട്ടലാകും. പങ്കാളിയെ തൃപ്തിപ്പെടുത്താന്‍ ഒരുതരം വഴങ്ങിക്കൊടുക്കല്‍. അതില്‍ പങ്കാളികള്‍ ഇരുവരും സംതൃപ്തരായി എന്നുവരില്ല.

ഒരേ തൂവല്‍ പക്ഷികള്‍

ദാമ്പത്യത്തില്‍ ലൈംഗിക നിലനിര്‍ത്തുവാന്‍ ദമ്പതികള്‍ തന്നെ മുന്‍കൈ എടുക്കണം. സ്ഥിരമായി ലൈംഗികതയില്‍ ഏര്‍പ്പെടുന്നതാണ് ഇതിന് ഒരുവഴി.
ഇങ്ങനെ സ്ഥിരമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന ദമ്പതികളില്‍ ആഴമേറിയ സ്‌നേഹബന്ധങ്ങള്‍ ഉടലെടുക്കുന്നതായി പഠനങ്ങള്‍ പറയുന്നു. ശരാശരി കണക്കനുസരിച്ച് ഭാര്യാ ഭര്‍ത്താക്കന്മാര്‍ ആഴ്ചയില്‍ മൂന്നോ നാലോ തവണ ബന്ധപ്പെടുന്നതായാണ് കണ്ടുവരുന്നത്.
എന്നാല്‍ ആഴ്ചയില്‍ അഞ്ചു തവണ വരെ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് പങ്കാളികള്‍ തമ്മിലുള്ള സ്‌നേഹബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് പഠനങ്ങള്‍ പറയുന്നു.
ഇണകള്‍ക്കിടയിലെ സ്‌നേഹബന്ധം ശക്തിപ്പെടാന്‍ ഇത്രയേറെ ശേഷിയുള്ള പ്രവൃത്തി വേറെയില്ല. അതിനാല്‍ മടിയും ക്ഷീണവുമെല്ലാം മാറ്റിവച്ച് ലൈംഗിതയില്‍ കൂടുതല്‍ താല്‍പര്യമെടുക്കാന്‍ ശ്രദ്ധിക്കണം.

പുതുമകള്‍ വേണം

ലൈംഗികതയെ ക്രിയാത്മകമായി പുതുക്കാനുള്ള ശ്രമങ്ങള്‍ ദമ്പതികളുടെ ഭാഗത്തു നിന്നും ഉണ്ടാകണം. ലൈംഗികതയെ ഹൃദ്യമാക്കുന്നതും ആഹ്‌ളാദഭരിമാക്കുന്നതും അതിലെ പുതുമകളാണ്.
ഇല്ലെങ്കില്‍ വിരസതയേറും. വിരസതമൂലം ലൈംഗികത ആസ്വദിക്കാത്തവരും ലൈംഗികതയില്‍ ഏര്‍പ്പെടാത്തവരും രതിസുഖം ആസ്വദിക്കാത്തവരും ഏറെയുണ്ട്. ലൈംഗികതയില്‍ ഭാവനയും പുതുമകളും കടന്നുവരുമ്പോഴാണ് അത് കൂടുതല്‍ ആസ്വാദ്യകരമായി തീരുന്നത്.
വൈവിധ്യത്തിന്റെ അനന്ത സാധ്യതകളുള്ളതാണ് രതി എന്ന് തിരിച്ചറിയണം. ദമ്പതികള്‍ക്ക് ഇരുവര്‍ക്കും സമ്മതവും താല്‍പര്യവും ഉണ്ടെങ്കില്‍ പുതിയ രീതികള്‍ ലൈംഗികതയില്‍ പരീക്ഷിക്കാവുന്നതാണ്. ലൈംഗികതയില്‍ പുതുമകള്‍ പരീക്ഷിക്കാനും തയാറെടുപ്പുകള്‍ നടത്താനും ദമ്പതികള്‍ തയാറാകുമ്പോള്‍ അത് സ്‌നേഹത്തിന്റെ നീലാകാശം ദമ്പതിമാര്‍ക്ക് മുന്നില്‍ വിടരും.

തുല്യ പങ്കാളിത്തം

ലൈംഗികതയുടെ കാര്യത്തില്‍ ദമ്പതികള്‍ ഇരുവര്‍ക്കും ഒരേ ഉത്തരവാദിത്വമാണുള്ളത്. തന്റെ പങ്കാളി ആദ്യം താല്‍പര്യം എടുക്കട്ടെ എന്ന പഴഞ്ചന്‍ രീതി മാറ്റണം. ലൈംഗികതയ്ക്കായി ദമ്പതികള്‍ ബോധപൂര്‍വം സമയം കണ്ടെത്തണം.
കുടുംബ ജീവിതത്തിലെയും ഓഫീസിലെയും പ്രശ്‌നങ്ങള്‍ കിടപ്പറയിലേക്ക് കൊണ്ടുവരാതിരിക്കാന്‍ ശ്രദ്ധിക്കണം. അനാവശ്യമായ ആധികള്‍ ഒഴിവാക്കി അമിത പ്രതീക്ഷകള്‍ ഇല്ലാതെ ശാന്തമായി, ആഹ്‌ളാദത്തോടെ ലൈംഗികതയിലേര്‍പ്പെടണം. അപ്പോള്‍ ലൈംഗികത ആസ്വദിക്കുവാനാകും.

ഡോ. ജെയിന്‍ ജോസഫ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, (സെക്‌സ് ആന്‍ഡ് മാരിറ്റല്‍ തെറാപ്പി സ്‌പെഷലിസ്റ്റ് ) ഗവ. മെന്റല്‍ ഹെല്‍ത്ത് സെന്റര്‍, തൃശൂര്‍

read more
ആരോഗ്യംചോദ്യങ്ങൾദാമ്പത്യം Marriageലൈംഗിക ആരോഗ്യം (Sexual health )വൃക്തിബന്ധങ്ങൾ Relationship

ദാമ്പത്യം മധുരതരമാക്കാം

മഴവില്‍ നിറമുള്ള സ്വപ്‌നങ്ങളും മധുരപ്രതീക്ഷകളുമായിട്ടാണ് ഓരോരുത്തരും വിവാഹജീവിതത്തിലേക്കു കടക്കുന്നത്. പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെക്കുറിച്ചും നിരവധി പ്രതീക്ഷകളും സങ്കല്‍പങ്ങളുമുണ
 
മഴവില്‍ നിറമുള്ള സ്വപ്‌നങ്ങളും മധുരപ്രതീക്ഷകളുമായിട്ടാണ് ഓരോരുത്തരും വിവാഹജീവിതത്തിലേക്കു കടക്കുന്നത്. പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെക്കുറിച്ചും നിരവധി പ്രതീക്ഷകളും സങ്കല്‍പങ്ങളുമുണ്ടാകും. പക്ഷേ ഇന്നു പലരുടെയും വിവാഹബന്ധം സ്വരച്ചേര്‍ച്ചയില്ലായ്മ മൂലം പരാജയത്തിന്റെ വക്കിലെത്തി നില്‍ക്കുന്നു. നിസാരകാരണങ്ങളുടെ പേരില്‍ വിവാഹമോചിതരാകുന്ന യുവദമ്പതികളുടെ എണ്ണം കൂടിവരുകയാണ്. മക്കളുടെ ജീവിതത്തിലേക്കു പ്രശ്‌നങ്ങളുടെ കൂമ്പാരവുമായി കടന്നുകയറുന്ന മാതാപിതാക്കളുടെ എണ്ണവും കുറവല്ല. പരസ്പരവിശ്വാസം, വിട്ടുവീഴ്ച, ആാര്‍ഥത, സ്‌നേഹം, കരുതല്‍, സംരക്ഷണം… ഇവയെല്ലാം ദാമ്പത്യജീവിതം സുഖകരമായി മുന്നോട്ടുകൊണ്ടുപോകാനുള്ള അനിവാര്യ ഘടകങ്ങളാണ്. ദാമ്പത്യബന്ധം എങ്ങനെ മധുരമുള്ളതാക്കാമെന്നതിനെക്കുറിച്ചറിയാം…

പ്രതീക്ഷകളുമായെത്തുന്ന നവവധു

‘ഡോക്ടറേ, ഞാന്‍ ആഗ്രഹിച്ചതുപോലെയല്ല ഈ നീനു പെരുമാറുന്നത്…’ സൈക്യാട്രിസ്റ്റിന്റെ മുന്നിലിരുന്നു ഭാര്യയുടെ കുറ്റങ്ങള്‍ ഓരോന്നായി നിരത്തുകയാണ് നോയല്‍. ”എന്നെ മനസിലാക്കുന്ന ഒരാളാണ് നോയല്‍ എന്നു കരുതിയാണ് ഞാന്‍ സ്‌നേഹിച്ചത്. പക്ഷേ ഞാന്‍ പ്രതീക്ഷിച്ചതുപോലെയല്ല നോയലിന്റെ സംസാരവും പ്രവൃത്തിയും… എല്ലാറ്റിനും അമ്മയുടെ അഭിപ്രായം കിട്ടണം. ആ ജീവിതത്തില്‍ എനിക്കൊരു സ്ഥാനവുമില്ല…എന്നോട് അല്‍പംപോലും സ്‌നേഹമില്ല…” നിറകണ്ണുകളോടെ നീനു പറഞ്ഞു.

പ്രമുഖ ഐടി കമ്പനിയില്‍ ഉദ്യോഗസ്ഥരാണു നീനുവും നോയലും. വിദ്യാസമ്പന്നരുടെ കുടുംബത്തില്‍ നിന്നുള്ള പ്രതിനിധികള്‍. നല്ല സാമ്പത്തികമുള്ള കുടുംബം. അഞ്ചുവര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് വീട്ടുകാരുടെ സമ്മതത്തോടെ ഇരുവരും വിവാഹിതരായത്. പക്ഷേ വിവാഹം കഴിഞ്ഞ് ഒരു മാസം തികയും മുമ്പേ അവരുടെ ദാമ്പത്യജീവിതത്തില്‍ പൊരുത്തക്കേടുകള്‍ പുകയാന്‍ തുടങ്ങി.

പ്രശ്‌നങ്ങള്‍ വിവാഹമോചനത്തിലേക്കു നീങ്ങുമെന്ന ഘട്ടത്തിലെത്തിയപ്പോഴാണ് നോയല്‍ നീനുവുമൊത്ത് മനഃശാസ്ത്രജ്ഞനെ കാണാനെത്തിയത്. ഭര്‍ത്താവിന് വിവാഹത്തിനുമുമ്പ് തന്നോടുണ്ടായിരുന്നത്ര സ്‌നേഹം ഇപ്പോഴില്ലെന്നതാണ് നീനുവിന്റെ പ്രശ്‌നം.

പ്രണയത്തില്‍ കാണാതെ പോകുന്നത്

നീനുവും നോയലും പ്രണയത്തില്‍ നിന്നാണ് വിവാഹജീവിതത്തിലേക്കു കടന്നത്. പ്രണയിക്കുമ്പോള്‍ കാമുകനു കാമുകി ആഗ്രഹിക്കുന്ന സ്‌നേഹം നല്‍കാന്‍ പറ്റുന്നു. എന്നാല്‍, വിവാഹജീവിതത്തിലേക്കു പ്രവേശിച്ചപ്പോള്‍ ഭാര്യയും ഭര്‍ത്താവും ജീവിതത്തില്‍ സ്‌നേഹം നിലനിര്‍ത്തിക്കൊണ്ടുതന്നെ നല്ല ഭാര്യയും നല്ല ഭര്‍ത്താവും ആകുന്നതിനോടൊപ്പം ഭര്‍ത്താവിന്റെ/ ഭാര്യയുടെ കുടുംബബന്ധങ്ങള്‍, വിവിധതരത്തിലുള്ള ഉത്തരവാദിത്വങ്ങള്‍ തുടങ്ങിയവയൊക്കെ ഭാര്യ/ ഭര്‍ത്താവ് മനസിലാക്കേണ്ടതുണ്ട്.

പ്രതീക്ഷയോടെ വിവാഹജീവിതത്തിലേക്കു കടന്നുവരുന്ന ഭാര്യയുടെ വികാരങ്ങളും ആഗ്രഹങ്ങളും സംരക്ഷിക്കപ്പെടേണ്ടതുമുണ്ട്. ഇരുവരും ഇതുമനസിലാക്കി ജീവിച്ചു തുടങ്ങുമ്പോള്‍ അസ്വാരസ്യങ്ങള്‍ ഒഴിവാകും. ഒരാള്‍ ഭര്‍ത്താവ് ആകുന്നതോടെ അമ്മയും മകനും തമ്മിലുണ്ടായിരുന്ന ഊഷ്മളമായ ബന്ധം മുറിച്ചുകളയാന്‍ പാടില്ല. എന്നാല്‍, കുടുംബം എന്ന സങ്കല്‍പത്തില്‍ ഏറ്റവും പ്രധാനകണ്ണികള്‍ ദമ്പതികള്‍ തന്നെയാണെന്ന സത്യം വിസ്മരിച്ചുകൂടാ.

നീണ്ടുപോകുന്ന ജീവിതത്തിന്റെ ഒരു തുടക്കം മാത്രമാണു വിവാഹം. അവിടെ നല്ല ഭാര്യയും നല്ല ഭര്‍ത്താവും ആയിരിക്കാന്‍ ദമ്പതികള്‍ എത്രമാത്രം പരിശ്രമിക്കുന്നുവോ അത്രമാത്രം ദാമ്പത്യജീവിതം വിജയപ്രദമായിരിക്കും.

പഴയ സാഹചര്യം മാറി

മുമ്പ് പെണ്ണുകാണല്‍ ചടങ്ങില്‍ പരസ്പരം കണ്ട യുവതിയും യുവാവും പിന്നീട് കാണുന്നത് വിവാഹത്തിന്റെ അന്നാണ്. സോഷ്യല്‍ മീഡിയയുടെ വരവോടെ ഇന്ന് ആ സാഹചര്യം മാറി. മാതാപിതാക്കള്‍ നിശ്ചയിച്ച് ഉറപ്പിച്ച വിവാഹം ആണെങ്കിലും പരസ്പരം പരിചയം ഉണ്ടാക്കിയിട്ടാണ് മിക്കവരും ദാമ്പത്യത്തിലേക്ക് കടക്കുന്നത്. ആ പരിചയത്തിലൂടെ പരസ്പരം മനസിലാക്കാനുള്ള സാഹചര്യം ഉണ്ടാകുന്നു. അപരിചിതത്വത്തിന്റെ തോട് പൊിക്കാനുള്ള അവസ്ഥ ഇന്നുണ്ട്. ഈ പരിചയപ്പെടലിലൂടെ തനിക്ക് പറ്റാത്ത ബന്ധം ആണെങ്കില്‍ അത് വേണ്ടെന്നു വയ്ക്കാനുള്ള സാഹചര്യവും സംജാതമാകുന്നുണ്ട്. വിവാഹം നിശ്ചയിച്ച ശേഷം വരന്റെ വീടു കാണാന്‍ പോകുന്ന പെണ്‍കുട്ടികളും കുറവല്ല.

പരിചയപ്പെടലിലൂടെ സാധ്യമാകുന്നത്

വിവാഹം നിശ്ചയിച്ചതിനുശേഷമുള്ള പരിചയപ്പെടലില്‍ വധൂവരന്മാര്‍ യഥാര്‍ഥ മുഖം കാണിക്കണമെന്നില്ല. ദാമ്പത്യത്തിലെ പൊരുത്തം നോക്കുന്നതിനേക്കാള്‍ മറ്റു പല സാമൂഹിക ഘടകങ്ങളുടെ തുറന്നുപറച്ചില്‍ പലപ്പോഴും മറച്ചുവയ്ക്കപ്പെടുന്നു. അതുകൊണ്ടുതന്നെ വിവാഹപൂര്‍വ മാസങ്ങളിലോ ആ കാലയളവിലോ കാണുന്ന വ്യക്തിയെ ആയിരിക്കില്ല യഥാര്‍ഥത്തില്‍ ദാമ്പത്യബന്ധത്തില്‍ എത്തുമ്പോള്‍ കാണുന്നത്.

വിവാഹം ആലോചിക്കുന്ന ഘട്ടത്തിലും നിശ്ചയിച്ച ശേഷവും സത്യസന്ധമായിട്ടു നമ്മള്‍ എന്താണെന്നുള്ള തുറന്നുപറച്ചിലും വരാനിടയുള്ള പൊരുത്തവും പൊരുത്തക്കേടും മുന്‍കൂട്ടി കണ്ട് എങ്ങനെ പരിഹരിക്കാമെന്നുള്ള ആസൂത്രണവും ഉണ്ടാകണം. വ്യക്തിത്വത്തെക്കുറിച്ചുള്ള അപരിചിതത്വം ഉണ്ടെങ്കില്‍ വിവാഹത്തിനു മുമ്പു തന്നെ പരസ്പര ധാരണയിലെത്തണം. നൂതന ആശയ വിനിമയ മാര്‍ഗങ്ങളുടെ വരവോടെ അതിനുള്ള സാഹചര്യം ഇന്നുണ്ട്. വരനെ അല്ലെങ്കില്‍ വധുവിനെ കൂടുതല്‍ അടുത്തറിയാനും ചേര്‍ച്ചക്കുറവ് ഉണ്ടെങ്കില്‍ അത് പരിഹരിക്കാനുമുള്ള അവസരമായി് അത് ഉപയോഗിക്കണം.

പൊരുത്തവും പൊരുത്തക്കേടും തുറന്നു പറയാം. കല്യാണത്തിനു മുമ്പ് സിനിമാശൈലിയിലുള്ള സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ട് നടത്തുന്ന കാലമാണിത്. ഇതിനെയെല്ലാം റൊമാന്‍സിനോ വിവാഹത്തിന്‍േറതായ ത്രില്ലിനോ മാത്രമായി കാണാതെ പരസ്പരം അടുത്ത് അറിയാനുള്ള വിവേകം ഉണ്ടാകണം.

പ്രണയ വിവാഹത്തില്‍ ആയാലും വീട്ടുകാര്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ ആയാലും ഭാര്യ ഭര്‍തൃവേഷത്തിലേക്കു മാറുമ്പോള്‍ നല്ലൊരു ശതമാനം ആളുകളുടെയും പെരുമാറ്റത്തില്‍ പ്രകടമായ മാറ്റങ്ങള്‍ ഉണ്ടായേക്കാം. പരസ്പരം ഇടപെടുമ്പോഴുള്ള സത്യസന്ധത ഇല്ലായ്മ പരമാവധി ലഘൂകരിക്കണം. ഒരു വിവാഹവും നൂറു ശതമാനം പൊരുത്തം ഉള്ളതല്ലെന്ന വസ്തുത ഓര്‍മിക്കണം. പൊരുത്തക്കേടുകളെ സമര്‍ഥമായി കൈകാര്യം ചെയ്ത് രണ്ടു പേരും മനസു തുറന്ന് ആശയ വിനിമയം ചെയ്ത് നല്ല ബന്ധം ഉണ്ടാക്കാനുള്ള വൈഭവമാണ് വിവാഹം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അതാണ് ദാമ്പത്യത്തിന്റെ വിജയവും. പൊരുത്തക്കേടുകളെ സമര്‍ഥമായി കൈകാര്യം ചെയ്യലാണ് നല്ല ദാമ്പത്യത്തില്‍ ഉണ്ടാകേണ്ടത്.

ഇതു ശ്രദ്ധിക്കാം

കുറച്ചു കാലം കഴിയുമ്പോഴുണ്ടാകുന്ന വൈരസ്യത്തെ മറിക്കാനുള്ള വൈഭവവും പങ്കാളികളില്‍ ഇരുവര്‍ക്കും വേണം. വ്യക്തിയെന്ന രീതിയിലും ലൈംഗികതയിലും ഉണ്ടാകുന്ന വൈരസ്യത്തെയാണ് ഇവിടെ ഉദ്ദേശിക്കുന്നത്.

നല്ല ദാമ്പത്യബന്ധത്തിന് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. മനസു തുറന്നുള്ള ആശയ വിനിമയം, പരസ്പരമുള്ള മനസിലാക്കല്‍, പങ്കാളിയുടെ ഭാഗത്തു നിന്നുള്ള ചിന്തിക്കല്‍, പങ്കാളി ചെയ്യുന്ന നല്ല കാര്യങ്ങളെ യാതൊരു മടിയും കൂടാതെ പ്രോത്സാഹിപ്പിക്കല്‍, പരസ്പര വിശ്വാസം, കുറ്റപ്പെടുത്തല്‍ ഒഴിവാക്കുക ഇവയെല്ലാം ശ്രദ്ധിച്ചാല്‍ ദാമ്പത്യബന്ധം മധുരമുള്ളതാക്കാം.

തയാറാക്കിയത്:
സീമ മോഹന്‍ലാല്‍

ഡോ.സി.ജെ ജോണ്‍
ചീഫ് സൈക്യാട്രിസ്റ്റ്
മെഡിക്കല്‍ട്രസ്റ്റ് ഹോസ്പിറ്റല്‍, എറണാകുളം

read more
ആരോഗ്യംദാമ്പത്യം Marriageലൈംഗിക ആരോഗ്യം (Sexual health )വൃക്തിബന്ധങ്ങൾ Relationshipസ്ത്രീ സൗന്ദര്യം (Feminine beauty)

ദാമ്പത്യം ഗംഭീരമാക്കാൻ സെക്‌സിൽ തീർച്ചയായും പുരുഷൻ അറിയേണ്ട അഞ്ച്‌ സ്ത്രീ രഹസ്യങ്ങൾ!

ഭാര്യയോട് മനസ് നിറയെ സ്‌നേഹമുണ്ടാവാം. പക്ഷെ അത് അവള്‍ തിരിച്ചറിയുന്നില്ലെങ്കില്‍ പിന്നെന്ത് കാര്യമാണുള്ളത്. മിക്ക പുരുഷന്മാരുടെയും സ്ഥിതിയിതാണ്. ഭാര്യയോട് സ്‌നേഹമുണ്ട്. എന്നാല്‍ അത് പ്രകടിപ്പിക്കാനറിയില്ല. അവളുടെ ഇഷ്ടങ്ങളോ, ആഗ്രഹങ്ങളോ തിരിച്ചറിയുകയോ അറിയാന്‍ ശ്രമിക്കുകയോ ചെയ്യില്ല. മറിച്ച് തന്റെ ആഗ്രഹങ്ങള്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യും. മിക്ക കുടുംബങ്ങളിലെയും പ്രശ്‌നങ്ങളുടെ അടിസ്ഥാന കാരണം തന്നെ ഇതാണ്.

 

ലൈംഗിക വിഷയത്തിലാണ് പുരുഷന്റെ അടിച്ചേല്‍പ്പിക്കല്‍ ഏറ്റവുമധികം. സ്ത്രീകളുടെ താല്‍പര്യം തിരിച്ചറിയുന്നതിനുള്ള പരാജയമാണ് പലപ്പോഴും കിടപ്പറയിലെ പ്രശ്‌നങ്ങല്‍ക്ക് കാരണം. സെക്‌സിന്റെ കാര്യത്തില്‍ പുരുഷന്മാര്‍ തീര്‍ച്ചയായും മനസിലാക്കേണ്ട സ്ത്രീകളെ സംബന്ധിക്കുന്ന അഞ്ച് രഹസ്യങ്ങളാണ് ഇവിടെ പറയുന്നത്.

1. മധുര സംഭാഷണം
പങ്കാളിയുടെ മധുര സംഭാഷണങ്ങളെ മിക്ക സ്ത്രീകളും സെക്‌സിലേക്കുള്ള നല്ലൊരു തുടക്കമായാണ് കാണുന്നത്. സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഭര്‍ത്താവിന്റെ സ്‌നേഹ സംഭാഷണങ്ങളും താന്‍ സ്‌നേഹിക്കപ്പെടുന്നുണ്ടെന്ന തോന്നലും വളരെ പ്രാധാന്യമുള്ളതാണ്. നടത്തിനിടയിലും, ഒരുമിച്ചുള്ള സമയങ്ങളിലും ഭര്‍ത്താവിന്റെ ഭാഗത്തുനിന്നുണ്ടാവുന്ന ഇത്തരം സംഭാഷണങ്ങള്‍ സംയോഗാസക്തിയുണ്ടാക്കുന്ന ഉത്തമ ഔഷധമാണ്.

 

2. സൗന്ദര്യത്തെക്കുറിച്ചുള്ള സ്ത്രീയുടെ ആശങ്ക
വിവാഹം കഴിഞ്ഞ കുറേ വര്‍ഷം കഴിഞ്ഞാല്‍ സ്ത്രീകള്‍ക്ക് ഒരു തോന്നലുണ്ടാവും, തനിക്ക് തന്റെ ഭര്‍ത്താവിനെ ആകര്‍ഷിക്കാന്‍ കഴിയുന്നില്ലെന്ന്. ഇതുകൊണ്ടുതന്നെ പങ്കാളിക്ക് മുന്നില്‍ നഗ്നയാവാനും മറ്റും സ്ത്രീ മടി കാണിക്കും. വെളിച്ചം തീരെ ഇഷ്ടപ്പെടില്ല. ഭാര്യയെ നന്നായി ശ്രദ്ധിക്കുന്നയാള്‍ക്ക് ഈ മാറ്റം എളുപ്പം മനസിലാക്കാന്‍ സാധിക്കും. ഇവിടെ നീ അതി സുന്ദരിയാണെന്ന് കളവ് പറയുകയോ സുന്ദരിയല്ലെങ്കില്‍ അത് തുറന്നു പറയുകയോ ചെയ്യേണ്ടതില്ല. എന്താണ് അവളില്‍ നിങ്ങളെ ആകര്‍ഷിക്കുന്നതുള്ളതെന്ന് മനസിലാക്കി അതിന് പുകഴ്ത്തുകയാണ് വേണ്ടത്.

3. രതിമൂര്‍ച്ഛ അത്യാവശ്യമല്ല
രതിമൂര്‍ച്ഛ നല്‍കാന്‍ കഴിഞ്ഞാല്‍ മാത്രമേ തനിക്ക് പങ്കാളിയെ സന്തോഷിപ്പിക്കാന്‍ കഴിയൂവെന്നാണ് മിക്ക പുരുഷന്മാരുടെയും ധാരണ. അത്തരം നിമിഷങ്ങള്‍ മനോഹരമാണ്. എന്നാല്‍ അത് അത്യാവശ്യമല്ല.

 

4. സെക്‌സ് സീരിയസ് അല്ല
സ്ത്രീകളെ സംബന്ധിച്ച് സെക്‌സ് ഒരു കളി പോലെയാണ്. എന്നാല്‍ പുരുഷന്‍ ഇക്കാര്യത്തില്‍ കുറേക്കൂടി സീരിയസാണ്. അവര്‍ ചിരിക്കാനും റൊമാന്റിക്കായി സംസാരിക്കാനുമൊക്കെ മറക്കും. പുരുഷന്റെ തലോടലുകളും ആലിംഗനവുമെല്ലാം സ്ത്രീയെ സന്തോഷിപ്പിക്കും.

5. സെക്‌സിനുശേഷമുള്ള കരുതല്‍
ബന്ധപ്പെട്ടു കഴിഞ്ഞയുടന്‍ തന്നെ പങ്കാളി ഉറക്കത്തിലേക്ക് പോകുന്നുവെന്ന് മിക്ക സ്ത്രീകളും പരാതി പറയുന്നത് കേട്ടിട്ടുണ്ട്. സെക്‌സിലേര്‍പ്പെടുന്ന സമയത്ത് പുരുഷന്മാരില്‍ എന്റോര്‍ഫിന്റെ അളവ് കൂടും. എന്നാല്‍ സ്ഖലത്തിന് ശേഷം ഇത് പെട്ടെന്ന് താഴുകയും ഉദ്ധാരണം നഷ്ടമാകുകയും ചെയ്യും. സ്ത്രീകളില്‍ ഇത് സംഭവിക്കുന്നത് സാവധാനത്തിലാണ്. അതിനാല്‍ പങ്കാളി പെട്ടെന്ന് ഉറങ്ങുന്നത് ഇഷ്ടപ്പെടുന്നില്ലെങ്കില്‍ കുറച്ചുസമയം ഉറങ്ങിയശേഷം പതിയെ വിളിച്ചുണര്‍ത്തുകയാണ് വേണ്ടത്.

 

സ്ത്രീകള്‍ക്ക് ജീവിതത്തിന്റെ മറ്റ് കാര്യങ്ങളില്‍ നിന്നും വേര്‍പെട്ട് നില്‍ക്കുന്ന ഒന്നല്ല സെക്‌സ്. എന്നാല്‍ പുരുഷന്‍ സെക്‌സിനെ ജീവിതത്തിന്റെ പിരിമുറുക്കം നിറഞ്ഞ നിമിഷങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തിയാണ് കാണുന്നത്. പകല്‍ ടെന്‍ഷനും പിരിമുറുക്കവും നിറഞ്ഞ ജീവിതമാണെങ്കിലും പുരുഷന് കിടപ്പറയില്‍ ബുദ്ധിമുട്ടുണ്ടാവില്ല. എന്നാല്‍ സ്ത്രീയുടെ ദൈനംദിന ജീവിതം കിടപ്പറയെയും ബാധിക്കും. കിടപ്പറയ്ക്ക് പുറത്തുള്ള പങ്കാളിയുടെ മോശംപെരുമാറ്റങ്ങളും മറ്റും സ്ത്രീയില്‍ സെക്‌സിനോടുള്ള താല്‍പര്യം കുറയ്ക്കും.

read more
ആരോഗ്യംചോദ്യങ്ങൾദാമ്പത്യം Marriageവൃക്തിബന്ധങ്ങൾ Relationship

കളിയല്ല ദാമ്പത്യം, ഇതാ വിജയമന്ത്രങ്ങൾ!

വേണ്ടായിരുന്നു……..!!!

വിവാഹിതരായ സ്ത്രീയും പുരുഷനും ജീവിതത്തിലെപ്പോഴെങ്കിലും പറയാനിടയുള്ള ഒരു വാക്കാണിത്. ഈ വിവാഹജീവിതമേ വേണ്ടായിരുന്നു, വിവാഹത്തിനു മുൻപ് എന്തുരസമായിരുന്നു! ഉത്തരവാദിത്തങ്ങളില്ല, എന്തു ചോദിച്ചാലും വാങ്ങിത്തരുന്ന അച്ഛനമ്മമാരുടെ സ്നേഹത്തിന്റെ ധാരാളിത്തം, കുറ്റപ്പെടുത്തലില്ല, വഴക്കില്ല, കൂട്ടുകാരൊന്നിച്ച് ചിരിച്ചുല്ലസിച്ച് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്ത് കഴിയാം. മൂടിപ്പുതച്ചുകിടന്നുറങ്ങാം , സിനിമ കാണാം, വായിക്കാം , കറങ്ങാം. അതിനൊക്കെ തടസമായൊരു കല്യാണം. വേണ്ടായിരുന്നു അത്.

ഇങ്ങനെ ഉറച്ചുതീരുമാനിക്കാൻ ലോകത്തൊരു മനുഷ്യനും കഴിയില്ല. വിവാഹം ദൈവീകമാണ്. മാമുനിമാരെയും,തോഴിമാരെയും മാൻപേടയെയും മുല്ലവള്ളികളെയും കണ്ടുവളർന്ന ശകുന്തളയും പിതാവിനെ മാത്രം കണ്ടുവളർന്ന ഋശ്യശൃംഗനും പക്ഷേ പ്രായത്തിന്റെ ആവശ്യവും ആകർഷണീയതയും കൊണ്ടാണ് ഇണകളെ കണ്ട് അഭിരമിച്ചത്.പറഞ്ഞാൽ തീരാത്ത ആകർഷണീയതയുണ്ട് ഈ വിവാഹബന്ധത്തിന്. ദൈവം ആദത്തെ ഉറക്കിക്കിടത്തി വാരിയെല്ലിൽനിന്നു ഹവ്വായെ സൃഷ്ടിക്കുന്നു. ജന്മാന്തരങ്ങളുടെ കെട്ടുപാടുകളുള്ള ബന്ധമെന്ന വിശ്വാസം– ഇണയെ എപ്പോഴാ തീരുമാനിക്കപ്പെട്ടിരിക്കുന്നു എന്നർഥം. സ്ത്രീയും പുരുഷനും ചേരുമ്പോൾ മാത്രം പൂർണമാകുന്ന മനുഷ്യജീവിതം.വിവാഹം ആ അർഥത്തിൽ പൂർണതയ്ക്കു വേണ്ടിയുള്ള മനുഷ്യന്റെ അന്വേഷണത്തിന്റെ സമാപ്തി.

ഒറ്റയ്ക്കു നിൽക്കുന്ന കുന്നിന്റെ ഔന്നത്യം പത്തിരട്ടിയാകുമായിരിക്കും. പക്ഷേ ഒറ്റപ്പെട്ട മനുഷ്യന് സന്ധ്യയുടെ വിഷാദഛായയാണ്. പ്രഭാതത്തിന്റെ തെളിമയുമായി നിശ്ചയമായും ജീവിതത്തിലേക്ക് ഒരാൾ കൂടി കടന്നുവരേണ്ടിയിരിക്കുന്നു.

തളരുമ്പോൾ ഒന്നു ചായ്ക്കാൻ , ആഹ്ലാദത്തിനൊപ്പം ഒന്നു ചിരിക്കാൻ, കരയുമ്പോൾ ഒന്നു സാന്ത്വനിപ്പിക്കാൻ, കിതയ്ക്കുമ്പോൾ ഒന്നു തലോടാൻ..ഒരാൾ വേണം.അച്ഛനമ്മമാർക്കോ സഹോദരീസഹോദരൻമാർക്കോ കഴിയുന്നതിനുമപ്പുറത്ത് അല്ലെങ്കിൽ രക്തബന്ധത്തിന്റെ നേർത്ത നൂലിഴകളില്ലാത്ത, അതിരുകൾ കടന്നെത്തുന്ന ഒരു ബന്ധം.അതിനു വ്യാഖ്യാനങ്ങളില്ല. വിശകലനങ്ങളില്ലപക്ഷേ അത്രയേറെ ഒഴിച്ചുകൂടാനാവാത്ത ഒന്ന് എന്നു മാത്രം പറയാം. തൻ കാലിൽ നിൽക്കാറാകുമ്പോൾ തനിക്കൊരു താങ്ങായി മനസും ശരീരവും അത്രയേറെ ആവശ്യപ്പെടുന്ന ഒരു ബന്ധം.എക്കാലത്തും വിവാഹസങ്കല്പം ചോദ്യംചെയ്യപ്പെട്ടിട്ടുണ്ട്. ഓരോ തലമുറകൾ ഓരോ തവണയും ചോദ്യം ചെയ്യുമ്പോഴും പുതിയ രീതിയിൽ പുതുമകളോടെ കുടുംബസങ്കല്പം വളരുകയാണ്. ദൈവം യോജിപ്പിച്ചതിനെ മനുഷ്യനു വേർപിരിക്കാൻ കഴിയില്ല എന്ന് വേദപുസ്തകം.

എന്നിട്ടും ഇടയ്ക്ക് കാൽ വഴുതി വീഴുന്നവരും, മുങ്ങാങ്കുഴിയിട്ടു തളരുന്നവരും, ഭാരം ചുമക്കുന്നവരും ദാമ്പത്യത്തിന്റെ ചില വഴിയോരക്കാഴ്ചകളാകുന്നു.

രണ്ടു വ്യക്തിത്വങ്ങൾ കുടുംബജീവിതമെന്ന മേലാപ്പിനു കീഴെ സ്നേഹത്തിന്റെ, ആഘോഷത്തിന്റെ, സന്താപത്തിന്റെ, സംഘർഷത്തിന്റെ തീർത്തും വ്യത്യസ്തമായ മുഖങ്ങളാണ് കാത്തിരിക്കുന്നത്. ജീവിതകാലം മുഴുവൻ പരസ്പരം പങ്കുവയ്ക്കണം എന്ന ഉൽക്കടമായ ആഗ്രഹത്തോടെ സ്ത്രീയും പുരുഷനും പ്രവേശിക്കുന്ന കരാറാണ് വിവാഹം ആ കരാർ സമൂഹത്തിന്റെയും സമുദായത്തിന്റെയും പിന്തുണയോടെയുമാവാം.

നല്ലപാതിക്കായി

പുതിയ സാഹചര്യങ്ങളിൽ വിവാഹജീവിതത്തിന് ഭാരം കൂടി വരുന്നു . പണ്ടൊക്കെ ഒരു വലിയ കൂട്ടുകുടുംബത്തിന്റെ പിന്തുണ കിട്ടിയിരുന്നു— ഇപ്പോൾ സ്ത്രീയും പുരുഷനും മാത്രം ചുമക്കേണ്ട ഭൗതികബാധ്യതകൾ ഏറെയാണ്. ആദ്യം നമ്മൾ രണ്ടുപേരാണ്. രണ്ടുപേരും രണ്ടുതരം മാനസിക, വൈകാരിക വ്യക്തിത്വങ്ങളാണ്. താൻ ആണാണെന്ന അത്യഭിമാനത്തോടെ പെരുമാറുന്ന പുരുഷനും ലോലയായ പെണ്ണും തമ്മിലുള്ള ബന്ധമാണത്. അപവാദങ്ങളില്ലെന്നല്ല. എന്നാൽ എല്ലാ പുരുഷനിലും ഒരു പെണ്ണും എല്ലാ പെണ്ണിലും ഒരു പുരുഷനും ഉണ്ടെന്ന വസ്തുത അംഗീകരിച്ച് ഇൗ ധാരണയെ മറികടക്കാം. അങ്ങനെ ഇരുവരുടേയും പരിമിതികൾ മറികടന്ന് ഒരു വ്യക്തിത്വം ഉയർന്നു വരണം.

ഇത്തിരി അടുപ്പം

ബന്ധങ്ങളിൽ നൂറുശതമാനം സുതാര്യതയും സത്യസന്ധതയും പാലിക്കുക. അങ്ങനെയായാൽ പരസ്പരം അടുപ്പം ഉണ്ടാവും. രണ്ടു വ്യക്തിത്വങ്ങളും മുഴച്ചുനിൽക്കില്ല. വിവാഹജീവിതത്തിന് മുഖ്യസ്ഥാനം കൊടുത്താൽ മാത്രമേ ഏറ്റവും നല്ലത് ജീവിതത്തിൽ നിന്ന് നമുക്ക് കിട്ടുകയുള്ളൂ.

പങ്കാളിയെ എന്തിനും ഏതിനും ആശ്രയിക്കാൻ തുടങ്ങിയാൽ ജീവിതം പോക്ക് എന്നു കരുതുന്നവരാണ് നമ്മളിൽ പലരും. ഭാര്യ എന്റെ വികാരങ്ങളേയും മനസിനേയും ആഗ്രഹങ്ങളേയും നിയന്ത്രിക്കുന്നു എന്നുവന്നാൽ എന്റെ വ്യക്തിത്വത്തിന് എന്തു കാര്യം എന്ന ആൺമേൽക്കോയ്മ കുടുംബത്തിൽ ഛിദ്രം വളർത്തുകയേ ഉള്ളൂ. നമ്മുടെ നിലനിൽപ്പിനും വളർച്ചയ്ക്കും നമ്മൾ എല്ലായ്പോഴും പലതിനേയും ആശ്രയിച്ചിട്ടുണ്ട്. അപ്പോൾ ആശ്രയത്വം നമ്മുടെ ശക്തിയായി കണ്ടുകൂടേ?

ആരും എല്ലാം തികഞ്ഞവരല്ല. പലരേയും പലർക്കും ഇഷ്ടമായെന്നു വരില്ല. അതിന് മാനസികവും ശാരീരികവുമായ കാരണങ്ങളുണ്ടാവും. ഇരുവർക്കുമിടയിൽ എന്തോ ഇഷ്ടപ്പെടുന്ന ഒന്നുണ്ട്. രണ്ടുപേർക്കും പൊതുവായ ചില മേഖലകളുണ്ട്. അത് കണ്ടെത്തണമെന്നു മാത്രം. അങ്ങനെയെങ്കിൽ പൊരുത്തക്കേടുകളൊഴിവാക്കാം. ഒരുപാട് വിട്ടുവീഴ്ചകളും സഹകരണവും സ്വാഭാവികമായും വേണം.

ജീവിതപ്രശ്നങ്ങളെ പരസ്പരം വീതിച്ചെടുക്കുന്ന കാര്യത്തിലാണ് പൊരുത്തക്കേട് ഉണ്ടാവുന്നത്. അല്ലാതെ മനുഷ്യനതീതമായ എന്തിലെങ്കിലുമല്ല ജീവിതം തീരുമാനി‘’ച്ചിട്ടുള്ളത്. പരിശീലനം കിട്ടുന്ന ആധുനിക ലോകത്ത് ഇന്നും പരിശീലനമൊന്നുമില്ലാതെ പ്രവേശിക്കുന്നത് വിവാഹജീവിതത്തിൽ മാത്രമാണ്. മിക്കവർക്കും തങ്ങളുടെ മാതാപിതാക്കളായിരിക്കും മാതൃക. വിവാഹജീവിതം അത്ഭുതങ്ങളിലൂടെ പുരോഗമിക്കുമെന്നും പങ്കാളിയെക്കൊണ്ടുള്ള ‘ഉപദ്രവം’ കാലക്രമേണ കുറഞ്ഞുവരുമെന്നും മാതാപിതാക്കൾ ആശ്വസിപ്പിക്കുന്നു. ജീവിതം ഉദ്ദേശിച്ച രീതിയിലല്ല എന്ന ഇച്ഛാഭംഗത്തോടെ വഴിതെറ്റി മുന്നേറുന്നവരും ഏതോ ഘട്ടത്തിൽ കുടുംബത്തിലേക്ക് തിരിച്ചു വരുന്നു

കരാർലംഘനങ്ങളുടെ വേദി

28ാമത്തെ പ്രണയലേഖനത്തിൽ ചേട്ടനെഴുതിയ ഹണിമൂൺട്രിപ്പിനു വേണ്ടി വിവാഹാനന്തരം കരയുന്ന സിനിമയിലെ കാമുകിയെ കണ്ടു നമ്മൾ ചിരിച്ചിട്ടുണ്ടാകും. പക്ഷേ അതു നമ്മുടെയും മനസില്ലേ? വിവാഹം ചിലപ്പോൾ കരാർലംഘനങ്ങളുടെ വേദിയാകാറില്ലേ

കഴിയുന്നത്ര നല്ല ഭാവം മാത്രം കാണിക്കുന്ന, ഒരു മുഖംമൂടി വയ്ക്കുന്ന ഒരു സമൂഹത്തിൽ വിവാഹത്തിനു മുമ്പുള്ള ഇടപഴകലുകളിൽക്കൂടി യഥാർഥ സ്വഭാവം പുറത്തുവരണമെന്നില്ല. വിവാഹത്തിനു മുമ്പ് പരസ്പരം അറിയുക എന്നത് ചെറിയ കാലയളവിലായിരിക്കും. അപ്പോൾ കാര്യങ്ങൾ മറയ്ക്കുകയാണെങ്കിൽ ഇൗ അറിയലുകൊണ്ട് ഒരുകാര്യവുമില്ല.

അത്രത്തോളം തുറന്ന പ്രകൃതക്കാരല്ലെങ്കിൽ വിവാഹത്തിനുശേഷം ഒരുമിച്ചു കഴിയുമ്പോൾ മാത്രം പുറത്തുവരുന്ന ഒരുപാട് പ്രശ്നങ്ങളുണ്ട്. അപ്പോൾ വിവാഹത്തിലൂടെ ആ പോരായ്മകൾ മനസിലാക്കിയ ശേഷം പരസ്പരം സഹിച്ചും പൊറുത്തും പോരായ്മകൾ ഇല്ലാതാക്കിയും മുന്നോട്ടുപോകാനാണ് പലപ്പോഴും നമ്മുടെ സമൂഹത്തിൽ സാധിക്കുന്നത്.

വിവാഹത്തിനു മുമ്പ് പരസ്പരം മനസിലാക്കാൻ കഴിയുമെങ്കിൽ നല്ലതാണ്. പക്ഷേ നമ്മുടെ സമൂഹത്തിൽ അത് എത്രത്തോളം പ്രായോഗികമാണ്? ഇൗ അറിയലിനൊക്കെ അപ്പുറത്ത് വേറെ പല അറിയലുകളും ഉണ്ട്. ശാരീരികബന്ധത്തിന്റെ തലത്തിലും, കുടുംബാംഗങ്ങളുമായുള്ള പരസ്പര സഹകരണത്തിന്റെ തലത്തിലും ബന്ധുക്കളുമായുള്ള ഇടപെടലിന്റെ തലത്തിലും ഉള്ള ഒരുപാട് സംഗതികളുണ്ട്.

പ്രേമം വിവാഹത്തിനു കാരണമാകാം. എന്നാൽ പ്രേമിച്ചു വിവാഹം കഴിച്ചു എന്നതു കൊണ്ട് ജീവിതത്തിൽ പ്രേമം ഉണ്ടാകണമെന്നില്ല. മറിച്ച് വീട്ടുകാർ ആലോചിച്ചുറപ്പിച്ചു കല്യാണം കഴിച്ചവരുടെ ജീവിതത്തിൽ കടുത്ത പ്രേമം ഉണ്ടായെന്നും വരാം. പ്രേമവിവാഹതർക്ക് മറ്റൊരു ചുമതല കൂടി ഏറ്റെടുക്കേണ്ടി വരാം. ദാമ്പത്യത്തിലെ സ്വരക്കേടുകൾക്ക് അവർക്കാരെയും കുറ്റപ്പെടുത്താനാവില്ല. രക്ഷിതാക്കളെ കുറ്റം പറഞ്ഞ് രക്ഷപ്പെടാൻ പഴുതുണ്ടാവില്ലല്ലോ.

മൂന്നാമതൊരാൾ

വിവാഹത്തിനു മുമ്പ് ചില ബന്ധങ്ങളൊക്കെ ഉണ്ടായിരുന്നെന്നു വരാം. അത് വിവാഹബന്ധത്തിലേക്ക് കടന്നു വരാൻ സാധ്യതയുണ്ട്.സത്യത്തിൽ പങ്കാളി ഇതൊന്നുമറിയുന്നുണ്ടാവില്ല. പഴയബന്ധത്തിന്റെ അനിശ്ചിതത്വം പുതിയ ബന്ധത്തിലേക്ക് കടത്തിവിടുന്നതിന്റെ തകരാറാണ്. അന്ന് തിരസ്കൃതനായി. ഇത്തവണയും അങ്ങനെ സംഭവിക്കുമോ എന്നു പേടി. ഇനി കഴിഞ്ഞതവണ നമ്മളാണ് ഉപേക്ഷിച്ചതെങ്കിൽ ഇത്തവണയും അങ്ങനെ സംഭവിക്കുമോ എന്നൊരു ആശങ്ക. ഒരു ദിവസം തികച്ചും സന്തുഷ്ടനായിരിക്കും. മറ്റൊരു ദിവസം പഴയതെന്തെങ്കിലും ഓർമിപ്പിക്കപ്പെട്ടാൽ എല്ലാം പോയി. പഴയ പങ്കാളി തന്നതു പോലത്തെ സമ്മാനം ഇത്തവണ കിട്ടിയാൽത്തന്നെ മതി. മറ്റൊന്നും വേണ്ട മൂഡ് പോകാൻ.

ഭൂതകാലം ജീവിതത്തിലേക്ക് കടന്നുവരേണ്ടതില്ലെങ്കിൽ പങ്കാളിയിൽ നിന്നു മറച്ചുപിടിക്കാം; അല്ലെങ്കിൽ പങ്കാളിയോട് ചർച്ച ചെയ്യാം. മുൻബന്ധം എന്തുകൊണ്ട് തകർന്നു എന്നു നമ്മൾ മനസിലാക്കില്ല. പകരം കാലം മുറിവുണക്കുമെന്ന് പ്രത്യാശിക്കും. തെറ്റാണത്. നമ്മൾ തന്നെ മുറിവുണക്കണം. പലപ്പോഴും കഴിഞ്ഞ ബന്ധത്തിൽ നമ്മൾ ഇരയായി എന്നു വിശ്വസിക്കാനാണ് നമുക്കിഷ്ടം. പങ്കാളി ചതിച്ചെന്നു വരുന്നത് നല്ലതാണല്ലോ. നമ്മളും തുല്യപങ്കാളിയായിരുന്നെന്ന സത്യം വിസ്മരിക്കും. ഇരുവരും പരിചയക്കുറവിന്റേയും പക്വതയില്ലായ്മയുടേയും ഇരകളായിരുന്നുവെന്ന വാസ്തവം അംഗീകരിക്കണം. അല്ലെങ്കിൽ പഴയ പങ്കാളിയെപ്പോലെ വെറുപ്പോടെയും അവിശ്വസ്തതയോടെയും പുതിയ പങ്കാളിയേയും കാണാനിടവരും. ഏതു ബന്ധത്തിലും അടുപ്പത്തിന്റെ സ്വാഭാവം ഒരു പോലെയാണ്. എന്നാൽ അടുപ്പത്തിന്റെ ആഴം വ്യത്യസ്തമാണ്. പുതിയ പങ്കാളിയെ കൂടുതൽ ആഴത്തിൽ ഇഷ്ടപ്പെടാൻ കഴിയും.

വിവാഹ മോചനങ്ങൾ

വിവാഹമോചനങ്ങൾക്കു പ്രധാന കാരണം ജീവിതത്തിലെ ഉൗഷ്മളത നഷ്ടപ്പെടുന്നതാണ്. പലപ്പോഴും ഇത് ലൈംഗികതയാണെന്ന് കരുതും. ആദ്യകാലത്ത് ലൈംഗികതയിൽ താൽപ്പര്യം കൂടും. പിന്നെ കുറയുമ്പോൾ ദു:ഖിക്കാൻ തുടങ്ങും. ബന്ധത്തിൽ ലൈംഗിക ബന്ധത്തിനു നൽകുന്ന അമിത പ്രാധാന്യം ദു:ഖകരമായ കാര്യമാണ്. ഉപാധികളില്ലാത്ത സ്നേഹം കൊണ്ട് ഇതിനെ അതിജീവിക്കാനാവണം.

സ്ത്രീകൾ എപ്പോഴും സ്നേഹിക്കപ്പെടാൻ, ലാളിക്കപ്പെടാൻ ആഗ്രഹിക്കുന്നു. എന്നാൽ പുരുഷന്മാരാവട്ടെ മറ്റ് സൗഹൃദങ്ങളിലും കാഴ്ചകളിലും കൂടുതൽ അഭിരമിക്കുന്നു. ലിംഗപരമായി തന്നെയുള്ളതാണ് ഇൗ വ്യത്യാസം. ഇൗ അടിസ്ഥാനപരമായ വ്യത്യാസം മനസിലാക്കാനും അംഗീകരിക്കാനും പങ്കാളികൾ തയ്യാറാവണം. ഞാൻ ചിന്തിക്കുന്നത് ശരി എന്ന ചിന്ത കളയുന്നതോടെ അനുരഞ്ജനത്തിനുള്ള അന്തരീക്ഷമൊരുങ്ങും.

കുഞ്ഞിക്കാൽ കാണുമ്പോൾ

എന്നാൽ കുട്ടികൾ നേരത്തെ ഉണ്ടാവുന്നത് ഒരർഥത്തിൽ ദാമ്പത്യത്തിന് പ്രശ്നകാരണമാവാം. കുട്ടികളുണ്ടാവുമ്പോഴേയ്ക്ക് ജീവിതത്തിന്റെ അടിത്തറ ഭദ്രമായിട്ടുണ്ടാവില്ല. തുടർന്ന് ശ്രദ്ധ കുട്ടികളിലേക്ക് തിരിഞ്ഞുപോകുന്നതിനാൽ കുഴപ്പങ്ങളൊക്കെ പരിഹരിക്കുന്നതിനു പകരം നീട്ടിവയ്ക്കും.

കുട്ടികളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുന്നതു കൊണ്ട് പങ്കാളിയുടെ കാര്യം ശ്രദ്ധിക്കപ്പെടാതെ പോകുന്ന അവസ്ഥയുമുണ്ടാകാം. കുട്ടികളെ വളർത്തുന്ന കാര്യം ആസൂത്രണം ചെയ്യാതെ വരുന്നതിനാൽ കുട്ടികൾ വഴിതെറ്റാനും അപ്പോൾ പരസ്പരം പഴിചാരി ദാമ്പത്യം കുഴപ്പത്തിലാവാനും സാധ്യതയേറെയാണ്.

സംശയരോഗം

വിവാഹമോചനം വരുന്നതിന് ഒരുപാട് കാര്യങ്ങളുണ്ട്. അതിൽ ഒന്നാമത്തേതാണ് മദ്യം. ആദ്യമാദ്യം ചെറിയതോതിൽ കഴിക്കും. പിന്നെ അടിമയാകും. വിവാഹമോചനങ്ങളിൽ 50 ശതമാനവും പരിശോധിച്ചാൽ മദ്യമാണ് കാരണമെന്നു മനസിലാകും. കഴിച്ചു കഴിച്ചു വരുമ്പോൾ അഡിക്ഷനാവും. ചിലർക്ക് വിഭ്രാന്തി, ചിലർക്ക് വിഷാദരോഗം എപ്പോഴും ദു:ഖഭാവം, അല്ലെങ്കിൽ ഭാര്യ കരഞ്ഞുകാണാൻ ആഗ്രഹിക്കുക. അത് വിഷാദരോഗികൾ. ചിലർസിഗരറ്റ് കത്തിച്ച് തുടയിൽ വച്ച് പൊള്ളിക്കും. ചിലർക്ക് ചോര കണ്ടാലാണ് സന്തോഷം. മറ്റൊരു കൂട്ടർ സംശയരോഗികൾ. ഭാര്യ കാണാൻ സുന്ദരിയായാൽ, വെളുത്തിരുന്നാൽ, നല്ല വസ്ത്രമുടുത്താലൊക്കെ സംശയം.

ഭാര്യ കുഴപ്പം ചെയ്യരുത് എന്ന നമ്മുടെ ഫീലിങ് കാരണം സംശയരോഗം വർധിക്കുകയാണ്. പ്രത്യേകിച്ച് ജോലി സംബന്ധമായി അകന്നുകഴിയുന്ന കുടുംബങ്ങളിൽ. സ്ത്രീകൾ കൂടുതൽ സ്വാതന്ത്യ്രം എടുക്കുമ്പോഴാണ് സംശയരോഗം വർധിക്കുന്നത്. സ്ത്രീകളും പുരുഷനും ഇടപെടുന്ന ആളുകളുടെ എണ്ണം വർധിച്ചിട്ടുണ്ട്. ഇന്ന് വീട്ടിലിരിക്കുന്ന സ്ത്രീയ്ക്കു പോലും ധാരാളം പേരുമായി ഇടപെടാൻ കഴിയുന്നു. അടിസ്ഥാനപരമായി സ്ത്രീയും പുരുഷനും തമ്മിലുള്ള പരസ്പരവിശ്വാസമാണ് കാര്യം. ഇൗ വിശ്വാസം ഉണ്ടാകുന്നത് പരസ്പരം പൂർണമായും അറിയുമ്പോഴാണ്. പൂർണമായി അറിയുക എന്നത് ഇല്ലാതെ വരുമ്പോഴാണ് സംശയരോഗം ഉണ്ടാവുന്നത്. സുതാര്യതയാണ് വേണ്ടത്. സ്വഭാവത്തിലെ തകരാറുകളും മറ്റും അംഗീകരിക്കുക. ജോലി, സാമ്പത്തിക സ്ഥിതി, ജീവിത വീക്ഷണം, സമ്പാദ്യത്തെപ്പറ്റിയുള്ള സങ്കല്പം തുടങ്ങിയ കാര്യങ്ങളിലെങ്കിലും കള്ളം പറയാതിരിക്കുക. 10 രൂപ കിട്ടുന്നയാൾ 100 കിട്ടുമെന്നു പറഞ്ഞാൽ അതു കുടുംബജീവിതത്തെ ബാധിക്കും. ഭാര്യാ ഭർത്താക്കന്മാർ തമ്മിൽ എന്തെങ്കിലും പ്രശ്നമുണ്ടായാൽ സ്വന്തക്കാർ ഇടപെടും. ഏറ്റവും വലിയ തലവേദന ബന്ധുക്കളുടെ ഇടപെടലാണ്. ബന്ധുക്കൾ ഇടപെട്ട് വഷളാക്കുകയാണ് ചെയ്യുന്നത്.

പൊരുത്തത്തിന്റെ വ്യത്യസ്തത

പലപ്പോഴും ഒരേ സ്വഭാവക്കാർ തമ്മിൽ പൊരുത്തപ്പെട്ടുപോകാനാണ് ബുദ്ധിമുട്ട്. ഉദാഹരണത്തിന് രണ്ടുപേരും വാശിക്കാരാണെങ്കിൽ ജീവിതം വഷളാവും. ഒരാൾ വളരെ പതിഞ്ഞ സ്വഭാവക്കാരനും മറ്റൊരാൾ ദേഷ്യക്കാരനുമാണെങ്കിൽ ഒരാൾ മറ്റൊരാളെ നിരന്തരം വഴക്കു പറഞ്ഞുകൊണ്ടേയിരിക്കും. മറ്റെയാൾ കേട്ടുകൊണ്ടേയിരിക്കും. പുറമേ ജീവിതം ശാന്തമായിരിക്കും. പക്ഷേ ഒരാൾ എല്ലാം സഹിക്കുകയാണ്. ആ ശാന്തത ശാന്തതയല്ല എന്നും മനസിലാക്കണം. പുറത്ത് മാതൃകാ ദമ്പതികളായി അറിയപ്പെട്ടു എന്നും പറയുന്നു. സഹിക്കാൻ പറ്റാതെ വരുമ്പോൾ ഒരാൾ കൈമുറിച്ചോ ഗുളിക കഴിച്ചോ ആശുപത്രിയിൽ വരുന്നു. അപ്പോഴായിരിക്കും കാര്യങ്ങൾ പുറത്തറിയുന്നത്.

രണ്ടുപേരും സന്തോഷത്തോടെ ഒരുപാട് പണം ചെലവാക്കുന്നവരായിരിക്കും. ചെലവാക്കി ചെലവാക്കി അവസാനം കടത്തിലേക്കെത്തുമ്പോഴായിരിക്കും പ്രശ്നമുണ്ടാവുക. പരസ്പരം കുറ്റപ്പെടുത്തലുകളും മറ്റുമുണ്ടാവും.

വിവാഹജീവിതത്തിൽ പരസ്പരം പങ്കുവയ്ക്കാനുള്ള മാനസികമായ ഇടം ഉണ്ടാവണം. ഒരുപാട് പൊരുത്തക്കേടുകൾ ഉള്ളവർക്ക് പ്രശ്നങ്ങൾ ഉണ്ടാകാം. ഒരാൾ വലിയ സമ്പന്നനും മറ്റേയാൾ തീരെ ദരിദ്രനും ആയാലും വ്യക്തിത്വങ്ങളുടെ കാര്യത്തിൽ ഇരു ധ്രുവങ്ങളിലാണെങ്കിലും പൊരുത്തക്കേടുകൾ വരാം. മൂല്യങ്ങളുടെ കാര്യത്തിലും ജീവിതവീക്ഷണത്തിന്റെ കാര്യത്തിലും വലിയ വ്യത്യാസം വന്നാൽ ഇവർക്ക് പെരുമാറാനുള്ള പൊതുവായി ഇടം ഇല്ലാതെ വരും. എന്റെ മനസിലെ സങ്കല്പം, എന്റെ താൽപ്പര്യങ്ങൾ, അതിനനുസരിച്ച് എന്റെ ഭാര്യയെ മാറ്റിയെടുക്കണം എന്നൊരാൾ ചിന്തിച്ചാൽ പ്രശ്നമായി.

ഭാര്യ ആരെപ്പോലെയാകണം?

ഭാര്യ എന്റെ അമ്മയെപ്പോലെയാകണം, അല്ലെങ്കിൽ ചേച്ചിയെപ്പോലെയാകണം, അല്ലെങ്കിൽ എന്റെ കൂടെപ്പഠിച്ച ഇന്നയാളെപ്പോലെയാകണം എന്നു വാശിപിടിചാൽ സംഗതി കുഴയും. നമ്മൾ ഗുണഗണങ്ങൾ ആണ് പരിഗണിക്കേണ്ടത്, അവയ്ക്ക് ആൾരൂപം കൊടുക്കാൻ ശ്രമിക്കരുത്. രൂപം കൊടുത്തുകഴിഞ്ഞാൽ നമ്മൾ താരതമ്യംചെയ്തു നോക്കാൻ ശ്രമിക്കും. തുടർന്ന് പ്രശ്നമാവും.അതിനാൽ ഞാൻ ആഗ്രഹിക്കുന്നത് ഇന്നയിന്ന ഗുണങ്ങൾ ഉള്ള ആളെയാണ് എന്ന് ചിന്തി‘ക്കുക. ആ പ്രതീക്ഷകൾ വിവാഹത്തിനു മുമ്പേ തുറന്നുപറയാൻ കഴിഞ്ഞാൽ നന്നായി.

ഇൗ പ്രതീക്ഷകൾ പരസ്പരം സ്വീകരിക്കാനും തയാറാവണം. അതിനു പകരം അയാൾ ഇങ്ങനെയൊക്കെ പറയുന്നു, കല്യാണം കഴിഞ്ഞാൽ മാറ്റിയെടുക്കാം എന്നു മനസിൽ കരുതരുത്. അല്ലെങ്കിൽ എന്റെ കൈയിൽ കിട്ടിയാൽ അവളെ ഞാൻ മാറ്റിയെടുക്കാം എന്നു വിചാരിക്കരുത്. സാധിക്കില്ല. ദാമ്പത്യം കലഹമയമാവും.

അരുതാത്തത്

നിസാരപ്രശ്നങ്ങൾക്കു പോലും ദുർമുഖം കാട്ടുക, ഒരാളുടെ ആവശ്യങ്ങൾ കണ്ടില്ലെന്ന് നടിച്ചതായി നിരന്തരം കുറ്റപ്പെടുത്തുക, സെക്സിനോട് വിരക്തി കാട്ടുക, പങ്കാളിയുടെ ജീവിതരീതികൾ മാറ്റാൻ ആവശ്യപ്പെടുക, എന്നെപ്പോലെ സ്നേഹിക്കൂ എന്നു നിരന്തരം പറയുക, പങ്കാളി പറയുന്നത് അസാധ്യം എന്നു പറഞ്ഞ് തള്ളുക,ചിന്തകളും വികാരങ്ങളും മറച്ചുപിടിക്കുക, എന്റെ പങ്കാളിയെപ്പോലെയാണോ നിങ്ങളുടേതെന്ന് മറ്റുള്ളവരോട് ചോദിക്കുക , ജോലിയിലോ മറ്റെന്തെങ്കിലും പ്രവൃത്തിയിലോ മുഴുകി പങ്കാളിയിൽ നിന്ന് അകന്നു നിൽക്കുക, ജീവിതം കുട്ടികൾക്കു വേണ്ടി പരിമിതപ്പെടുത്തുക, വിവാഹേതര ബന്ധത്തിൽ പെടുക, ഇവയിലേതെങ്കിലും ഉണ്ടായാൽ ഒന്നുകിൽ ഇപ്പോഴുള്ള ദാമ്പത്യത്തിൽ വിള്ളൽ വീഴുന്നതാവും ഫലം. ഒരു സമാന്തരജീവിതം. അല്ലെങ്കിൽ വിവാഹമോചനം.

അച്ഛനമ്മമാരെ അനുകരിക്കാനുള്ള പ്രവണത, കുട്ടിക്കാലത്തുണ്ടായ തിക്താനുഭവങ്ങൾ, കുട്ടിക്കാലത്തുണ്ടായ ലൈംഗിക പീഡനങ്ങൾ എന്നിവ അടുപ്പം നഷ്ടപ്പെടാൻ കാരണമാകും.പങ്കാളി സ്നേഹപ്രകടനം നടത്തുമ്പോൾ മുഖം തിരിച്ചാൽ അത് മറുപക്ഷത്തിനുഅപമാനിക്കപ്പെട്ടതുപോലൊരു അനുഭവമാകും. ആഹ്ലാദം കൊണ്ടു ത്രസിച്ചു നിൽക്കുമ്പോൾ തീർത്തും തണുത്ത പ്രതികരണമാണ് നൽകുന്നതെങ്കിൽ എങ്ങനെ ആ ജീവിതം ആഹ്ലാദകരമാവും?

‘കുട്ടികൾക്കു വേണ്ടി മാത്രമാണ് ഞങ്ങൾ ജീവിക്കുന്നത്’ എന്നു പറയുന്നരുണ്ട്.. ജീവിതത്തിന്റെ നല്ല കാലം മുഴുവൻ വ്യർഥമാക്കിക്കളഞ്ഞിട്ട് അതിന്റെ കാരണക്കാരായി കുട്ടികൾ. ജീവിക്കാൻ ജോലി വേണം. ജോലിയിൽ നിന്ന് സംതൃപ്തിയും കിട്ടാം. എന്നാൽ അത് ജീവിതത്തിൽ നിന്ന് ഒളിച്ചോടാനുള്ള രക്ഷാമാർഗമാവാൻ പാടില്ല. മദ്യവും മയക്കുമരുന്നുകളുമാണ് മറ്റൊരപകടം.

പങ്കാളിയോടു പറയാനാകാത്ത പലതും കൂട്ടുകാരോടു പറയാനാകുമെന്നൊരു വിശ്വാസമുണ്ട്. പങ്കാളിയോടു പറയേണ്ടതും ചെയ്യേണ്ടതും ഇങ്ങനെയൊക്കെ എന്നൊരു മുൻവിധിയുമുണ്ട് ദാമ്പത്യത്തിൽ നിന്ന് രക്ഷപ്പെടാൻ കൂട്ടർ ആത്മീയതയിലേക്ക് തിരിയും.എന്തെങ്കിലും ചെയ്യുമ്പോൾ നിങ്ങൾക്ക് ദാമ്പത്യത്തിൽ നിന്നു കിട്ടുന്നതിനേക്കാൾ സന്തോഷം കിട്ടുന്നു എന്നു തോന്നിയാൽ സൂക്ഷിക്കുക. നിങ്ങൾക്ക് പരിഹാരമാർഗം തേടാൻ സമയമായി .

വേണ്ടത്

പരസ്പരം ചതിക്കില്ലെന്നും കുടുംബപ്രശ്നങ്ങൾ ഇട്ടുതന്നിട്ട് ഓടിയൊളിക്കില്ലെന്നും പരസ്പരം വിശ്വാസം വേണം. പരസ്പരം കഴിവുകളും ഗുണഗണങ്ങളും മനസിലാക്കുമ്പോഴാണ് ബഹുമാനം ഉടലെടുക്കുന്നത്. എന്നാൽ അതിനേക്കാൾ പ്രധാനം പരസ്പരം മാനുഷിക ഗുണങ്ങൾ കണ്ടെത്തുകയാണ്. എങ്കിൽ ബഹുമാനം നിലനിൽക്കും. മേൽപറഞ്ഞ ഗുണമൊക്കെയുണ്ടായാൽ സ്വാഭാവികമായും അടുപ്പവുമുണ്ടാകും. അടുപ്പത്തിനുള്ള പല കാരണങ്ങളിലൊന്ന് സെക്സ് ആണ്. അടുപ്പം കുറയുന്നു എന്നു തോന്നിയാൽ സ്നേഹവും വിശ്വസ്ഥതയും പരസ്പര ബഹുമാനവും വളർത്തിയെടുക്കുക. ക്രമേണ അടുപ്പം തിരിച്ചുവരും. ‘ അഭിപ്രായവ്യത്യാസമുണ്ട്. അതു പരിഹരിക്കേണ്ടതാണ്’ എന്ന് ചിന്തിക്കുകയാണ് ആദ്യപടി. കലഹം ജീവിതത്തിലുണ്ടെന്ന് പലപ്പോഴും അംഗീകരിക്കില്ല. പകരം അത് പങ്കാളിയുടെ കുറ്റമായി പറയും. നമ്മിൽ നിന്ന് തന്നെ ഒളിച്ചോടും. ക്രമേണ കലഹം നമ്മെ വിഴുങ്ങും. രക്ഷപ്പെടാൻ ഒരുവഴിയേയുള്ളൂ. കലഹമുണ്ട് എന്ന സത്യം അംഗീകരിക്കുക.

കലഹം ഉണ്ടെന്ന് അംഗീകരിച്ചാൽ അടുത്ത പടി കാരണം തേടുകയാണ്. മനസിലെ പൊരുത്തക്കേടുകളാവും കാരണം. അത് ബുദ്ധിപരമായ സംഘർഷമാണെങ്കിൽ യുക്തി കൊണ്ട് പരിഹാരം നിർദേശിക്കാം. വൈകാരികമായ സംഘർഷമാണെങ്കിൽ മറ്റുമാർഗങ്ങൾ അവലംബിക്കേണ്ടി വരും. പഴയ സന്ദർഭങ്ങളോ ബന്ധങ്ങളോ നാണക്കേടുണ്ടാക്കിയ എന്തെങ്കിലും സംഭവങ്ങളോ മാതാപിതാക്കളുമായുള്ള എന്തെങ്കിലും പ്രശ്നമാണോ എന്നൊക്കെ പങ്കാളിയുമായി ചർച്ച ചെയ്യുക. പങ്കാളിയുടെ ഉപദേശങ്ങൾ കേൾക്കുക. പങ്കാളിയുടെ ദൗർബല്യങ്ങളും കേൾക്കുക. അങ്ങനെ ഒരു പുതിയ അടുപ്പം സൃഷ്ടിക്കുക.

ഈ തൂണുകളിൽ പിടിക്കൂ

നല്ല വിവാഹജീവിതം ഉറപ്പിച്ചു നിർത്തുന്നത് നാലു തൂണുകളുടെ ശക്തിയിലാണ്. സ്നേഹം, പരസ്പര ബഹുമാനം, വിശ്വാസം, അടുപ്പം. ഇവ സ്വാഭാവികമായി ഉണ്ടാവുന്നതാണെങ്കിലും ബോധപൂർവം വളർത്താൻ തയാറാവണം. സ്നേഹംജീവിതാന്ത്യം വരെ രണ്ടുപേരെ മനസുകൊണ്ട് അടുപ്പിച്ചു നിർത്തുന്നതാവണം. വേണ്ടത് പരിധികളില്ലാത്ത സ്നേഹമാണ്. ഞാൻ മറയൊന്നുമില്ലാതെ സ്നേഹിക്കുന്നു. മറിച്ചും ആയാലെന്താ കുഴപ്പം എന്ന് പങ്കാളികളിലൊരാൾ ചിന്തിക്കുമ്പോൾ അവിടെ വ്യവസ്ഥ വയ്ക്കുകയാണ്. സ്നേഹത്തിന്റെ കാര്യത്തിൽ വ്യവസ്ഥ വയ്ക്കരുത്. വ്യവസ്ഥ വച്ചാൽ അതിനൊപ്പം ഉയരാതെ പോയാൽ പ്രശ്നം ഉടലെടുക്കും.

വീണ്ടും ചില വിജയകാര്യങ്ങൾ

∙ ജോലിത്തിരക്ക് ഒഴിവാക്കി ആഴ്ചയിലൊരു ദിവസമെങ്കിലും പങ്കാളിയുടെ ഒപ്പം ചെലവഴിക്കുക

∙ അന്നന്ന് നടക്കുന്ന നിസാര കാര്യങ്ങൾ പോലും പങ്കാളിയുമായി ചർച്ച ചെയ്യുക.

∙ പങ്കാളിയുടെ വികാര പ്രകടനങ്ങൾ ശ്രദ്ധിക്കുക.

∙ ഒരുമിച്ചു ചെയ്യാവുന്ന ജോലികൾ ഒരുമിച്ച് ചെയ്യുക.

∙ വാർഷിക അവധിയെടുത്ത് യാത്ര പോവുക

∙ ഒന്നും ഒളിച്ചുവയ്ക്കാതിരിക്കുക, ഫലം മോശമാകുമെങ്കിൽക്കൂടി.

∙ കൂടുതൽ സമയം കുടുംബത്തിനായി നീക്കിവയ്ക്കുക.

∙ വിവാഹത്തെക്കുറിച്ച് കുടുംബജീവിതത്തെക്കുറിച്ച്നല്ല രീതിയിൽ കൗൺസലിങ്, പ്രത്യേകിച്ച് പെൺകുട്ടികൾക്ക് നൽകണം. സ്കൂളുകളിലും കോളജുകളിലും ഉണ്ടാകണം. കല്യാണത്തിനു മുമ്പ് രണ്ടോ മൂന്നോ മാസം വിവാഹപൂർവ ക്ലാസുകൾ നൽകാൻ സംവിധാനം വേണം.

∙കല്യാണത്തിനു മുമ്പുതന്നെ ലൈംഗിക വിദ്യാഭ്യാസം നൽകാൻ നടപടി വേണം. എല്ലാവർക്കും പോരായ്മകളുണ്ട്. ആ പോരായ്മകൾ തിരിച്ചറിഞ്ഞ് കുറേയൊക്കെ സ്നേഹപൂർവം സഹിക്കുക എന്ന തലത്തിലെത്തണം. ഭാര്യ മാത്രം സഹിക്കണം എന്നല്ല. സ്ത്രീ കൂടുതൽ സഹിക്കുന്നു എന്നു പറയുന്നത് ഒരു വസ്തുതയാണെങ്കിൽ പോലും സഹനം പുരുഷന്റെ തലത്തിലും വേണം. ഇൗ സഹനം സന്തോഷത്തിലേക്ക് നയിച്ചാലേ അർഥമുള്ളൂ. മരുന്നുകളുടെ പാർശ്വഫലങ്ങൾ നമ്മൾ സഹിക്കുന്നത് മൊത്തത്തിൽ ഗുണം കിട്ടാൻ വേണ്ടിയാണെന്നപോലെ തന്നെ.

വിട്ടുവീഴ്ചകൾ

മനുഷ്യജീവിതം ഏതു മേഖലകളിലും സാധ്യമാകണമെങ്കിൽ വിട്ടുവീഴ്ചകൾ ചെയ്തേ പറ്റൂ. ഓഫിസിലായാലും സുഹൃദ്ബന്ധത്തിലായാലും അതു വേണം. ആ തത്വംതന്നെയാണ് വിവാഹത്തിന്റെ കാര്യത്തിലും. കാരണം വിവാഹജീവിതവും രണ്ടു മനുഷ്യർ തമ്മിലുള്ള ബന്ധമാണല്ലോ.

കുടുംബങ്ങളുടെ സംഗമം

‘ഭർത്താവിന്റെ ഇഷ്ടാനിഷ്ടങ്ങൾ ,അമ്മായിഅമ്മ പ്രശ്നക്കാരിയാകുമോ, സ്വന്തം വീട്ടിലേതു പോലെ സ്നേഹവും സ്വാതന്ത്യ്രവും കിട്ടുമോ… ഇങ്ങനെയിങ്ങനെ നൂറുകൂട്ടം പ്രശ്നോത്തരികളുമായി വധുവിന്റെ മനസ് ഭയവിഹ്വലമാകും. വധു അന്യയല്ലെന്നും വീട്ടിലെ പുതിയ അംഗമാണെന്നുമുള്ള ധാരണ വരന്റെ കുടുംബത്തിൽ എല്ലാവർക്കുമുണ്ടാകണം. വീട്ടിലെ സന്തോഷങ്ങളും ദുഃഖങ്ങളും അവളിൽനിന്ന് ഒളിച്ചു വയ്ക്കേണ്ടതില്ല. സ്വപ്നങ്ങളിൽനിന്നും ഏറെ അകലെയായിരിക്കും വരന്റെ വീട്ടിലെ അനുഭവങ്ങൾ. പക്ഷേ തളരേണ്ടതില്ല. പുതിയ ജീവിതത്തിന്റെ നല്ല വശങ്ങളെക്കുറിച്ചോർത്തു സന്തോഷിക്കുക. അപ്പോൾ ചീത്ത വശങ്ങൾ നിങ്ങളെ ശല്യം ചെയ്യില്ല. ഞങ്ങൾ ഭൂമിയിലെ ഏക നവദമ്പതികളാണ്’ എന്ന മട്ടിൽ ഭാര്യയും ഭർത്താവും മറ്റു കുടുംബാംഗങ്ങളുടെ മുമ്പിൽ അടുത്തു പെരുമാറുന്നത് സുഖകരമല്ല ഭർത്താവിനെ കൈവശപ്പെടുത്തി, ഭർതൃവീട്ടുകാരെ ശത്രുക്കളായി കരുതുമ്പോഴാണ് പ്രശ്നങ്ങളും വാക്കേറ്റവും ഉടലെടുക്കുന്നത്.

ഏത് അമ്മായിഅമ്മ– മരുമകൾ പോരും മകന്/ഭർത്താവിന് രമ്യതയിലെത്തിക്കാൻ കഴിയുന്നതേയുള്ളു. നല്ല ഭർത്താവ് രണ്ടു വഞ്ചിയിൽ കാൽ ചവിട്ടിയാലേ ജീവിതത്തിനു ബാലൻസ് കിട്ടൂ. അമ്മ ഭാര്യയെക്കുറിച്ചു ദൂഷണം പറയുമ്പോൾ അതൊരു വലിയ തെറ്റായി ഭാര്യയുടെ മുമ്പിൽ അവതരിപ്പിക്കാതെയും ഭാര്യയുടെ ആവലാതികൾ കേട്ട് അമ്മയെ ചോദ്യം ചെയ്യാതെയും നല്ലപിള്ളയായി കഴിയുമ്പോൾ കലഹങ്ങൾ ഒഴിഞ്ഞു പോകും. ചെയ്തു തീർക്കാത്ത കാര്യങ്ങളെച്ചൊല്ലി പരസ്പരം കുറ്റപ്പെടുത്താതിരിക്കുക. ദാമ്പത്യം തകരാൻ അനവസരത്തിലെ ഒരു വാക്കു മതിയാവും. തകർന്നതു കെട്ടിപ്പടുക്കാൻ ഒരിക്കലും കഴിഞ്ഞെന്നു വരില്ല.

രണ്ടുപേരും ജോലിക്കാരാകുമ്പോൾ എല്ലാം ഭാര്യചെയ്യണമെന്ന് ശഠിക്കരുത്. ഭാര്യ അടുക്കളയിൽ ജോലിയെടുക്കുമ്പോൾ കുട്ടികളുടെ പഠനക്കാര്യം ഭർത്താവ് ഏറ്റെടുക്കണം. ഇടയ്ക്ക് അടുക്കളയിൽ കറിക്കരിയാനും മറ്റും ഒരു കൈ സഹായം ചെയ്യാം. തുണി നനയ്ക്കുന്ന ഭാര്യക്ക് കുട്ടിയെ കുളിപ്പിച്ച് ഭക്ഷണം കൊടുക്കുന്ന ഭർത്താവ്. ജോലി സമയം മാറുന്നതിനനുസരിച്ച് ജോലി ഭാരം പങ്കു വയ്ക്കാൻ ഭാര്യയും ഭർത്താവും തയ്യാറാകണം. വീട്ടിലേയ്ക്കുള്ള അത്യാവശ്യ സാധനങ്ങൾ ഭാര്യമാർക്കു വാങ്ങി വരാവുന്നതേയുള്ളു.

∙ബന്ധുക്കളുടെ സഹകരണം ഉദ്യോഗസ്ഥദമ്പതികൾക്ക് അനിവാര്യം. കുട്ടികളുണ്ടായാൽ അവരെ വളർത്തുന്ന ഘട്ടത്തിൽ വിശേഷിച്ചും. അമ്മ പ്രസവിച്ച് അമ്മൂമ്മയും അപ്പൂപ്പനും വളർത്തണം എന്നാണല്ലോ .

∙ഭാര്യയുടെ/ഭർത്താവിന്റെ തൊഴിൽ സ്വഭാവം ഭാര്യമനസിലാക്കണം. ഡോക്ടറോ പത്രപ്രവർത്തകരോ ഗവേഷകരോ നഴ്സോ ആണെങ്കിൽ രാത്രിയും പോകേണ്ടിവന്നേക്കാം.അതിനു തടസം പറയുകയോ സംശയം പ്രകടിപ്പിക്കുകയോ അരുത്. ഇലക്ഷൻഡ്യൂട്ടിക്ക് ഒരു ദിവസം രാത്രി പോയതിന് ഭാര്യയെ ഉപേക്ഷിക്കാൻ വരെ തയ്യാറാകുന്നവർ ഇക്കാലത്തുമുണ്ട്. ഏതായാലും ഇണയും ഒരു സ്വതന്ത്രവ്യക്തിയാണെന്ന് തിരിച്ചറിയുക

പുതിയ തലമുറയിലെ പെൺകുട്ടികൾ ആഗ്രഹിക്കുന്നത് തങ്ങളെ വളരെ‘കെയർ’ ചെയ്യുന്ന ഒരു ഭർത്താവിനെയാണ്. സംരക്ഷിച്ചാൽ മാത്രം പോരാ .സ്നേഹിക്കുന്നുവെന്നതിനു ചില പ്രകടനം വേണം. അവളുടെ പിറന്നാളോർത്തുവച്ച് സമ്മാനം കൊടുത്തോ അവളുടെ ബന്ധുക്കളെയും വീട്ടുകാരെയും വളരെ താൽപര്യപൂർവം അന്വേഷിച്ചോ അവളുടെ വേദനകളിൽ അലിവോടെ ഇടപെട്ടും ആശ്വസിപ്പിച്ചുമോ ഒക്കെയാകണം. കെയറിങ് അല്ലാത്ത പുരുഷനെ വേണ്ടെന്ന് നാളത്തെ പെൺകുട്ടികൾ പറയാനിടയുണ്ടെന്ന് ഇന്നത്തെ പുരുഷൻമാർ ഓർക്കുന്നത് നന്നായിരിക്കും.

പറയുന്നത് ഫെമിനിസമാണെന്ന് എഴുതിത്തള്ളരുത്. കുടുംബത്തിനായി ജോലിചെയ്തു ക്ഷീണിച്ചുവരുന്ന ഭാര്യക്ക് ഒരു ഗ്ലാസ് ചായനീട്ടുന്നത് നിങ്ങൾ മനുഷ്യത്വമുള്ളവനാണെന്നു തെളിയിക്കാനുള്ള അവസരമാണ്.അതു കളയരുത്.നമുക്ക് നല്ല മനുഷ്യരാകണം.നല്ല കുടുംബവും വേണം.

സ്നേഹത്തിന്റെ കിളിക്കൂട്. അവിടെനിന്ന് പങ്കുവയ്ക്കലിന്റെയും സന്തോഷത്തിന്റെയും കളകൂജനങ്ങൾ മാത്രം.

വിവരങ്ങള്‍ക്കു കടപ്പാട് : ഡോ.ബിന്ദു മേനോൻ, തൃശൂര്‍ ‍, അഡ്വ. അജിത് ചന്ദ്രന്‍

read more