close

ദാമ്പത്യം Marriage

ആരോഗ്യംആർത്തവം (Menstruation)ഉദ്ധാരണംഓവുലേഷന്‍ഡയറ്റ്തൈറോയ്ഡ്ദാമ്പത്യം Marriageരതിമൂര്‍ച്ഛലൈംഗിക ആരോഗ്യം (Sexual health )വന്ധ്യതവൃക്തിബന്ധങ്ങൾ Relationship

വന്ധ്യത- കാരണങ്ങളും ചികിത്സയും -1

കുഞ്ഞുങ്ങള്‍ ഉണ്ടാകാത്തതിന് സ്ത്രീയെ മാത്രം കുറ്റപ്പെടുത്തുകയും ശപിക്കുകയും, ഉപേക്ഷിക്കുകയും ചെയ്തിരുന്ന ഒരു കാലംഘട്ടം മുൻപേ ഉണ്ടായിരുന്നു. എന്നാൽ കുഞ്ഞുങ്ങൾ പിറക്കാത്ത വന്ധ്യതയുടെ കാരണങ്ങളില്‍ തുല്യ ഉത്തരവാദിത്വം സ്ത്രീ പുരുഷ ഭേദമെന്യേഉണ്ടെന്ന് ജനം തിരിച്ചറിഞ്ഞു. വന്ധ്യത ഒരു രോഗവുമല്ല. അപൂർവ്വമായിട്ടേ ചികിത്സയുടെ ആവശ്യം തന്നെ വരുന്നുള്ളൂ. കുറച്ച് പേരിൽ പുരുഷന്മാരുടെ അപാകതകൾ മൂലവും, കുറച്ചു പേരിൽ സ്ത്രീകളുടെ അപാകതകൾ കൊണ്ടും, കുറച്ചു പേരിൽ രണ്ടു പേരുടേയും പ്രശ്നങ്ങൾ കൊണ്ടും, എന്നാൽ ഇതൊന്നും കൂടാതെ അജ്ഞാത കാരണങ്ങൾ കൊണ്ടും വന്ധ്യത സംഭവിക്കുന്നുണ്ട്. വന്ധ്യത ദമ്പതികളുടെ പ്രശ്‌നമായി കാണണം. ഒരു വര്‍ഷക്കാലമായി ദമ്പതികള്‍ കൂടെ താമസിച്ച് ഒരുമിച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെടു കയും, ഒരു കുഞ്ഞിക്കാലിനായി ശ്രമിക്കുകയും, ഭാര്യ ഗര്‍ഭണി ആകാതിരിക്കുകയും ചെയ്യുന്ന അവസ്ഥ വന്ധ്യത ആയി മനസ്സിലാക്കി ഒരു ഡോക്റ്ററെ സമീപിച്ച് ചികിത്സ തേടേണ്ടതാണ്..

വന്ധ്യതാ കാരണങ്ങള്‍ മനസ്സിലാക്കുന്നതിനായി ശാസ്ത്ര സാങ്കേതിക വിദ്യകൾ സ്വീകരിക്കാം. അതിനായി അള്‍ ട്രാസൗണ്ട് സ്‌കാന്‍ പരിശോധനയും പിന്നീട് ചാക്രിക മായ അണ്ഡ വിസര്‍ജനം നടക്കുന്നുണ്ടോ എന്നറിയുവാ നായുള്ളFollicular study പരിശോധനയും വേണ്ടി വരുന്നതാണ്.
പ്രധാന ഗര്‍ഭാശയവുമായി ബന്ധപ്പെട്ട കാരണങ്ങള്‍

  1. 1. ജനിതകപരമായ കാരണങ്ങള്‍ജനിതകപരമായ രോഗങ്ങള്‍ മൂലം ഗര്‍ഭാശയം തന്നെ ഇല്ലാത്തതോ അപൂര്‍ണ്ണ വളര്‍ച്ച എത്തിയതോ ആയ സന്ദർഭങ്ങളില്‍ വന്ധ്യതയുടെ സാദ്ധ്യത സംജാതമാകാം. അതുപോലെ തന്നെ  ശരിയായ ഘടനയിലോ ഗര്‍ഭാശയത്തിനുള്ളിലെ ഭിത്തിയിലോ ഉണ്ടാകുന്ന വൈകല്യങ്ങളാലോ സ്ത്രീകൾക്ക് ഗര്‍ഭം ധരിക്കാനുള്ള സാധ്യത ഇല്ലാതാകുന്നു.

 

  1. 2. Tumors (വളര്‍ച്ചകള്‍)

സാധാരണയായി ഗര്‍ഭാശയത്തിനുള്ളിൽ ഗര്‍ഭാശയ ഭിത്തിയിൽ കണ്ടുവരുന്ന രണ്ടു വളർച്ചകളാണ് polyps, Fibroids എന്നീ ട്യൂമറുകള്‍. ഇവ മുലം ഗര്‍ഭം നിലനിര്‍ത്താന്‍ കഴിയാതെ വരും.

  1. 3. Endometriosis (എന്‍ട്രോ മെട്രോസിസ്)

മറ്റൊരു പ്രധാനപ്പെട്ട ഗര്‍ഭാശയ രോഗമാണ് എന്‍ട്രോ മെട്രോസിസ്. ഗര്‍ഭാശയത്തിനുള്ളിലെ endometrium എന്ന പാളിയിലുണ്ടാകുന്ന ഒരു തരം കോശങ്ങള്‍ മറ്റു ഭാഗങ്ങളില്‍ വളരുന്നതിനെയാണ്Endometriosis എന്നു പറയപ്പെടുന്നു. ആര്‍ത്തവ കാലത്തുണ്ടാകുന്ന സ്ത്രീകളുടെ പ്രായം അധികരിക്കുംന്തോറും ഗര്‍ഭാവസ്ഥപ്രാപിക്കാനുള്ള സാധ്യത 3-5ശതമാനം വരെ വര്‍ഷം തോറും കുറഞ്ഞു വരുന്നതായി കണ്ടുവരുന്നു. അതിനാല്‍ 30വയസ്സിന് മുകളില്‍ പ്രായമുള്ള സ്ത്രീകളാണെങ്കില്‍ ആറുമാസം ഒരുമിച്ചു താമസിച്ച ശേഷം തന്നെ ചികിത്സ ആരംഭിക്കേണ്ടതാണ്.
വന്ധ്യത രണ്ടു തരത്തിലാകാം

  1. 1. Primary infertility
  2. 2. ഒരു തവണ പോലും ഗര്‍ഭം ധരിക്കാനാവാത്ത അവസ്ഥ.
  3. 2. Secondary infertility

ഒരു പ്രസവമെങ്കിലും കഴിഞ്ഞ ശേഷം പിന്നീട് സന്താന ങ്ങളുണ്ടാകാത്ത അവസ്ഥ.
വന്ധ്യതാ ചികിത്സയുടെ ആരംഭം കുറിക്കുന്നത് പുരുഷ ന്മാരിൽ നിന്നാണ്. രണ്ടോ മൂന്നോ ദിവസമെങ്കിലും ലൈം ഗികബന്ധത്തിലേര്‍പ്പെടാതിരുന്ന തിനു ശേഷമുള്ള പുരു ഷ ബീജ പരിശോധനയാണ് ആദ്യപടി.
ബീജോത്പാദനം എങ്ങിനെ?
ഒരു ജോഡി പുരുഷ വൃഷ്ണങ്ങളില്‍ ഉല്‍പാദിപ്പിക്കുകയും  അതിനനു ബന്ധി ച്ചുള്ള എപ്പിഡിമിസ് എന്ന എന്ന ഭാഗത്ത് പൂര്‍ത്തീകരിക്കു കയും ചെയ്യുന്നതും ഏകദേശം മൂന്ന് മാസകാലത്തോളം ദൈര്‍ഘ്യമുള്ളതുമായ പ്രക്രിയ യാണ് ബീജോത്പാദനം. ശരീരോഷ്മാ വിനേക്കാളും താഴ്ന്ന താപനിലയില്‍ മാത്രമേ ബീജോത്പാദനം സാദ്ധ്യ മാകൂ. പ്രകൃത്യാ തന്നെ ബീജത്തില്‍ പഴുപ്പിന്റെ അളവോ ശ്വേത രക്താണുക്കളുടെ അളവോ പരിധിയില ധികമുണ്ടെ ങ്കില്‍Cultureപരിശോധനക്ക് വിധേയമാക്കുകയും അണുബാധക്കുള്ള മരുന്നുകള്‍ കഴിക്കേണ്ടതുമാണ്.

read more
ആരോഗ്യംആർത്തവം (Menstruation)ഓവുലേഷന്‍ഗര്‍ഭധാരണം (Pregnancy)ചോദ്യങ്ങൾദാമ്പത്യം Marriageരതിമൂര്‍ച്ഛലൈംഗിക ആരോഗ്യം (Sexual health )വന്ധ്യത

വന്ധ്യത എന്നാലെന്താണ്?

മാതൃത്വവും വന്ധ്യതയും ഒരു നാണയത്തിന്റെ രണ്ടുവശങ്ങളാണ്. മറ്റെല്ലാ ആരോഗ്യപ്രശ്നങ്ങള്‍ പോലെ വന്ധ്യതയും ഒരു പരിധിവരെ ചികിത്സിച്ച് ഭേദമാക്കാവുന്ന ഒന്നാണ്. അതിനാല്‍ വന്ധ്യത എന്താണന്നും, വന്ധ്യതയുടെ കാര്യകാരണങ്ങളെക്കുറിച്ചും, ചികിത്സാരീതികളെക്കുറിച്ചും ജനസാമാന്യത്തിന് വ്യക്തമായ ധാരണയുണ്ടാവുന്നത് നല്ലതാണ്.

വിവാഹാനന്തരം ഒരു വര്‍ഷം ഒരു ഗര്‍ഭനിരോധന മാര്‍ഗവും ഉപയോഗിക്കാതെ ഒന്നിച്ച് ജീവിച്ചിട്ടും ഗര്‍ഭിണിയാവാത്ത ദമ്പതികളെയാണ് വന്ധ്യര്‍ എന്ന് വിശേഷിപ്പിക്കുന്നത്. സ്ത്രീക്ക് 35ന് താഴെ പ്രായമാണെങ്കില്‍ ഒരു വര്‍ഷത്തിന് ശേഷവും 35ല്‍ കൂടുതല്‍ ആണെങ്കില്‍ ആറ് മാസത്തിന് ശേഷവും പരിശോധനകള്‍ തുടങ്ങണം.

വന്ധ്യതാചികത്സയില്‍ ആദ്യമായി വേണ്ടത് ദമ്പതികളോട് വിശദമായി സംസാരിച്ച് അവരുടെ പ്രശ്നങ്ങള്‍ മനസിലാക്കുക എന്നതാണ്. സ്ത്രീകളെ സംബന്ധിച്ചാണെങ്കില്‍ അവരുടെ ആര്‍ത്തവത്തെക്കുറിച്ചും, ആര്‍ത്തവ ക്രമക്കേടുകളെക്കുറിച്ചും ചോദിച്ച് മനസിലാക്കണം. സാധാരണ ഒരു സ്ത്രീക്ക് 26-32 ദിവസത്തിനുള്ളിലാണ് ആര്‍ത്തവം വരേണ്ടത്. ഇതില്‍ കൂടുതലോ, കുറവോ ആണോ എന്ന് ചോദിച്ചറിയണം. ആര്‍ത്തവസമയത്ത് കഠിനമായ വയറുവേദന, രക്തപ്പോക്ക് കൂടുതല്‍, കുറവ് ഇവയെകുറിച്ച് വിശദമായി മനസ്സിലാക്കണം. ഇതരരോഗങ്ങള്‍ക്കായി എന്തെങ്കിലും മരുന്നുകള്‍ ഇവര്‍ സ്ഥിരമായി കഴിക്കുന്നുണ്ടോ? ഉദരശസ്ത്രക്രിയക്കോ, പ്രത്യേകിച്ച് അണ്ഡാശയ ശസ്ത്രക്രിയക്ക് വിധേയരായിട്ടുണ്ടോ എന്നൊക്കെ അറിഞ്ഞിരിക്കണം. ആര്‍ത്തവാനന്തരം 10 മുതല്‍ 15 ദിവസം വരെയാണ് ഗര്‍ഭധാരണത്തിന് ഉത്തമമായ സമയം അഥവാ ഫെര്‍ട്ടൈല്‍ പിരീഡ് (ളലൃശേഹല ുലൃശീറ). ഇതേക്കുറിച്ച് ദമ്പതികള്‍ക്ക് ഗ്രാഹ്യമുണ്ടായിരിക്കണം. ആധുനിക ജീവിതരീതികളുടെയും, ആഹാരരീതികളുടെയും അനന്തരഫലമായ അമിതവണ്ണവും, പൊണ്ണത്തടിയും സ്ത്രീകളില്‍ കൂടുതലാണ്. വന്ധ്യതയിലേക്ക് നയിക്കുന്ന മറ്റൊരു സുപ്രധാന ആരോഗ്യപ്രശ്നമാണിത്.

പുരുഷന്റെ പ്രശനങ്ങള്‍ക്കും വന്ധ്യതയില്‍ തുല്യപ്രാധാന്യമാണ്. പുകവലി, മദ്യപാനം തുടങ്ങിയ ലഹരിപദാര്‍ത്ഥങ്ങളുടെ ഉപയോഗം പുരുഷന്‍മാര്‍ വര്‍ജിക്കണം. ലൈംഗിക പ്രശ്നങ്ങളായ ഉത്തേജനക്കുറവ്, സ്ഖലനമില്ലായ്മ, ശ്രീഘ്രസ്ഖലനം ഇവയുണ്ടോ എന്നറിയണം. പ്രാഥമിക അന്വേഷണത്തിന് ശേഷം പരിശോധനാമാര്‍ഗത്തിലേക്ക് തിരിയാം.

സ്ത്രീക്ക് തൈറോയ്ഡ്, പ്രാലാക്റ്റിന്‍ മുതലായ ഹോര്‍മോണുകളുടെ അളവ് പരിശോധനയ്ക്ക് സുപ്രധാന പങ്കുണ്ട്. യോനീമാര്‍ഗമുള്ള (ഠഢട) പരിശോധന ആണ് വന്ധ്യതയില്‍ കൂടുതലായി അവലംബിക്കുന്നത്. ഇത്തരം സ്കാനിങ്ങിലൂടെ ഗര്‍ഭാശയത്തിനോ അണ്ഡാശയത്തിനോ തകരാറുണ്ടോ എന്നും, അണ്ഡവളര്‍ച്ചയും, അണ്ഡവിസര്‍ജനവും ശരിയാണോ (ളീഹഹശരൌഹമൃ ൌറ്യ) എന്ന് മനസ്സിലാക്കാന്‍ സാധിക്കും. അണ്ഡവിസര്‍ജനത്തിന് ശേഷം 24 മണിക്കുറേ അണ്ഡം ജീവനോടെ ഉണ്ടാകൂ. അതിനാലാണ് ആര്‍ത്തവത്തിന്റെ 10-15 ദിവസംവരെ ഗര്‍ഭധാരണത്തിന് ഉത്തമമായ സമയം എന്ന് വിശേഷിപ്പിക്കുന്നത്.

പുരുഷനെ സംബന്ധിച്ചിടത്തോളം ശുക്ളപരിശോധനയാണ്  ആണ് മുഖ്യം. 23 ദിവസം ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാതെ വേണം ശുക്ളം പരിശോധിക്കാന്‍. ശുക്ളത്തിലെ ബീജത്തിന്റെ എണ്ണം (ുലൃാ രീൌി) 20 മില്ല്യനിലെങ്കിലും കൂടുതലായിരിക്കണം. അതുപോലെ 50% കൂടുതല്‍ ബീജങ്ങള്‍ക്ക് അതിവേഗ ചലനശക്തി ഉണ്ടായിരിക്കണം. നമ്മുടെ സമൂഹത്തില്‍ ഏകദേശം 2025% ദമ്പതികള്‍ വന്ധ്യതയെന്ന വേദനപേറുന്നു. ഇവരില്‍ 2040% പേരില്‍ സ്ത്രീ വന്ധ്യതയും, 40% പേരില്‍ പുരുഷവന്ധ്യതയും 10% പേരില്‍ രണ്ടുകൂട്ടരുടേയും പ്രശ്നങ്ങളും, 10% പേരില്‍ അകാരണമായ വന്ധ്യതയും കാണപ്പെടുന്നുണ്ട്. വളരെയധികം ശാസ്ത്ര പഠനങ്ങള്‍ക്ക് വിധേയമായി പുരോഗമിച്ച ഈ മേഖലയില്‍ ധാരാളം പരിശോധനാമാര്‍ഗങ്ങളും, നൂതന ചികിത്സാരീതികളും ലഭ്യമാണ്. ഇവ ശരിയായ രീതിയില്‍ തിരഞ്ഞെടുക്കുകയും, പാലിക്കുകയും ചെയ്യുന്നവര്‍ക്ക് വിജയം കൈവരിക്കാന്‍ ഒരു പരിധിവരെ സാധിക്കും എന്ന് ഉറപ്പാണ് .

read more
ആരോഗ്യംഉദ്ധാരണംഓവുലേഷന്‍ഗര്‍ഭധാരണം (Pregnancy)ചോദ്യങ്ങൾതൈറോയ്ഡ്ദാമ്പത്യം Marriageരതിമൂര്‍ച്ഛലൈംഗിക ആരോഗ്യം (Sexual health )വന്ധ്യതസ്ത്രീ സൗന്ദര്യം (Feminine beauty)

Women Contraceptive Methods: എന്താണ് ശരി, എന്താണ് തെറ്റ്

ദോഷകരമല്ലാത്ത സ്ത്രീ ഗർഭനിരോധന മാർഗ്ഗങ്ങളേതൊക്കെ എന്ന് മനസിലാക്കാം.

വാട്ട്സ്ആപ് വഴി  e ബുക്കുകൾ വായിക്കുവാൻ https://wa.me/c/447868701592

ചികിത്സയേക്കാൾ നല്ലത് പ്രതിരോധമാണ് എന്ന് നാം പറയാറുണ്ട്. സ്ത്രീ ഗർഭനിരോധന മാർഗ്ഗങ്ങളുടെ കാര്യത്തിലും ഈ വാചകം തികച്ചും യോജിക്കുന്നു. സ്ത്രീ ഗർഭനിരോധന മാർഗ്ഗങ്ങൾ വിപണിയിൽ വളരെക്കാലമായി നിലവിലുണ്ട് എന്നാൽ ഇന്നും ഇന്ത്യയിൽ ഏത് ഗർഭനിരോധന മാർഗ്ഗമാണ് അനുയോജ്യമെന്ന് അറിയാത്ത ദശലക്ഷക്കണക്കിന് സ്ത്രീകൾ ഉണ്ട്. സ്ത്രീകൾക്ക് അനാവശ്യ ഗർഭധാരണം ഒഴിവാക്കാനും കുട്ടികളുടെ പ്രായവ്യത്യാസം നിലനിർത്താനും നിരവധി ഓപ്ഷനുകൾ ഉണ്ട്. ഓറൽ ഗുളികകൾ മുതൽ ഇംപ്ലാന്‍റുകൾ വരെ. എന്നാൽ സാധാരണയായി സ്ത്രീകൾക്ക് ഇവയിൽ നിന്ന് ശരിയായ ഓപ്ഷൻ തിരഞ്ഞെടുക്കാൻ കഴിയില്ല. മിക്ക സ്ത്രീകളും പരസ്യങ്ങളുടെയോ സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ ഉപദേശപ്രകാരം ഗർഭനിരോധന മാർഗ്ഗങ്ങൾ ഉപയോഗിക്കാൻ തുടങ്ങുന്നു, എന്നാൽ വിവരങ്ങളുടെ അഭാവവും തെറ്റായ ഓപ്ഷൻ തിരഞ്ഞെടുക്കുന്നതും സ്ത്രീകൾക്ക് വലിയ പ്രശ്‌നത്തിന് കാരണമാകുന്നു.

മൂൽചന്ദ് ഹോസ്പിറ്റലിലെ സീനിയർ ഗൈനക്കോളജിസ്റ്റ് ഡോ. മീത വർമയുടെ അഭിപ്രായത്തിൽ, “ഗർഭനിരോധനത്തെക്കുറിച്ച് സ്ത്രീകൾക്ക് അറിയാം, എന്നാൽ ഇന്ത്യൻ സമൂഹത്തിൽ നിരവധി തെറ്റിദ്ധാരണകൾ ഉണ്ട്, ഇത് സ്ത്രീകളെ ബുദ്ധിമുട്ടിക്കുന്നു. ഇന്ത്യയിൽ, കുട്ടികളെ പ്രകൃതിയുടെ വരദാനമായി കണക്കാക്കി കുടുംബാസൂത്രണം എന്ന ആശയം ഇപ്പോഴും നിർത്തലാക്കപ്പെടുന്നു. ഗർഭനിരോധന മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നത് അവരുടെ പ്രത്യുത്പാദനക്ഷമതയെയും ജനിക്കാനിരിക്കുന്ന കുട്ടിയുടെ വളർച്ചയെയും തെറ്റായി ബാധിക്കുമെന്ന സംശയം പല സ്ത്രീകൾക്കുമുണ്ട്. സമാനമായ മറ്റ് പല മിഥ്യകളും സ്ത്രീകളുടെ മനസ്സിൽ അവശേഷിക്കുന്നു, എന്നാൽ ഇന്നത്തെ കാലത്ത് ഡോക്ടറുടെ ഉപദേശത്തോടെ ശരിയായ ഗർഭനിരോധന മാർഗ്ഗം ഉപയോഗിക്കേണ്ടത് ആവശ്യമാണ്.

മിക്ക ദമ്പതികളും വിനോദത്തിനാണ് കൂടുതൽ മുൻഗണന നൽകുന്നതെന്നും അതിനാലാണ് ഗർഭനിരോധന ഉറകളോ മറ്റേതെങ്കിലും തരത്തിലുള്ള ഗർഭനിരോധന മാർഗ്ഗങ്ങളോ ഉപയോഗിക്കാൻ മടിക്കുന്നതെന്നും എന്നാൽ ഗർഭച്ഛിദ്രം നടത്താൻ മടിക്കാറില്ലെന്നും ഡോ. മിത പറയുന്നു. എന്നാൽ ഗർഭച്ഛിദ്രം പരിഹാരമല്ലെന്ന് അവർ മറക്കുന്നു കാരണം ആവർത്തിച്ചുള്ള ഗർഭച്ഛിദ്രം ഗർഭാശയത്തെ ദോഷകരമായി ബാധിക്കുന്നു, ഇത് പിന്നീട് വലിയ പ്രശ്നമായി മാറുന്നു. അതിനാൽ, യുവാക്കളും നവദമ്പതികളും ഗർഭച്ഛിദ്രം ഒരു എളുപ്പവഴിയായി കണക്കാക്കുന്നുവെങ്കിൽ അത് തെറ്റാണ്. നിലവിൽ സ്ത്രീകളുടെ ഗർഭനിരോധന വിപണിയിൽ 2 തരം ഗർഭനിരോധന മാർഗ്ഗങ്ങൾ ലഭ്യമാണ്.

  • ഹോർമോൺ അടിസ്ഥാനമാക്കിയുള്ള ഗർഭനിരോധന മാർഗ്ഗങ്ങൾ.
  • നോൺ ഹോർമോൺ ഗർഭനിരോധന മാർഗ്ഗങ്ങൾ.

ഹോർമോൺ അടിസ്ഥാനമാക്കിയുള്ള ഗർഭനിരോധന മാർഗ്ഗങ്ങൾ: ഇത്തരത്തിലുള്ള ഗർഭനിരോധന മാർഗ്ഗങ്ങളാണ് ഏറ്റവും കൂടുതൽ ഉള്ളത്. ശരീരത്തിനുള്ളിലെ ഹോർമോൺ മാറ്റങ്ങളിലൂടെ അനാവശ്യ ഗർഭധാരണം തടയാൻ ഉപയോഗിക്കുന്ന ഗർഭനിരോധന മാർഗ്ഗങ്ങളാണ് ഇവ. 35 വയസ്സിന് താഴെയുള്ള ആരോഗ്യമുള്ള ഏതൊരു സ്ത്രീക്കും കുറച്ചുകാലത്തേക്ക് ഒരു കുട്ടി ഉണ്ടാകാൻ ആഗ്രഹമില്ല എങ്കിൽ ഒരു ഡോക്ടറുടെ ഉപദേശത്തോടെ ഇവ ഉപയോഗിക്കാം. എന്നാൽ ഹൃദയം, കരൾ രോഗങ്ങളാൽ ബുദ്ധിമുട്ടുകയോ ആസ്ത്മ, രക്തസമ്മർദ്ദം എന്നീ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഹോർമോൺ അടിസ്ഥാനമാക്കിയുള്ള ഗർഭനിരോധന മാർഗ്ഗങ്ങൾ അവർക്ക് അനുയോജ്യമല്ല. ഇതുകൂടാതെ, പുകവലിക്കുന്നതോ മദ്യം കഴിക്കുന്നതോ അമിതഭാരമുള്ളതോ ആയ സ്ത്രീകളും അത്തരം ഗർഭനിരോധന മാർഗ്ഗങ്ങൾ ഒഴിവാക്കണം. ഗർഭനിരോധന ഉറകളും വിപണിയിൽ ലഭ്യമാണ്.

ഓറൽ ഗുളികകൾ

ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന ഒരു രീതിയാണിത്. മാസത്തിൽ 21 ദിവസം കഴിക്കണം. ഇത് ഉപയോഗിക്കാൻ വളരെ എളുപ്പമാണ്. കൂടാതെ ഈ പ്രതിവിധി വില കുറഞ്ഞതുമാണ്. എന്നാൽ ഒരു ഡോക്ടറുടെ ഉപദേശം കൂടാതെ ഗുളികകൾ കഴിക്കരുത് കാരണം അവ എല്ലാവർക്കും അനുയോജ്യമല്ല. അവ ശരിയായി ഉപയോഗിച്ചാൽ മാത്രമേ സംരക്ഷണം ലഭിക്കുകയുള്ളൂ. എന്നാൽ മിക്ക സ്ത്രീകൾക്കും ശരിയായ ഗുളികകൾ തിരഞ്ഞെടുക്കാൻ കഴിയുന്നില്ല ഇത് അനാവശ്യ ഗർഭധാരണത്തിന് കാരണമാകുന്നു. പല സ്ത്രീകളിലും ഓറൽ ഗുളികകൾ ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും ഛർദ്ദിക്കുന്നതിനും കാരണമാകുന്നു. ഓറൽ ഗുളികകൾ കൂടാതെ കൂടുതൽ ഫലപ്രദവും സുരക്ഷിതവുമായ മിനി ഗുളികകളും വിപണിയിൽ ലഭ്യമാണ്. മുലയൂട്ടുന്ന അമ്മയ്ക്കും ഉപയോഗിക്കാവുന്ന പ്രോജസ്റ്ററോണിന്‍റെയും മറ്റ് ഹോർമോണുകളുടെയും സംയോജനമാണ് മിനി ഗുളികകൾ.

എമർജൻസി ഗുളികകൾ

ഇത്തരത്തിലുള്ള ഗർഭനിരോധന ഗുളികകൾ ഓറൽ ഗുളികകൾക്ക് പൂരകമാണ്. ഒരു സ്ത്രീ ഓറൽ ഗുളികകൾ കഴിക്കാൻ മറക്കുകയും സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്താൽ, അനാവശ്യ ഗർഭധാരണം ഒഴിവാക്കാൻ 72 മണിക്കൂറിനുള്ളിൽ അവൾക്ക് അത് കഴിക്കാം. അതുകൊണ്ടാണ് ഇതിനെ മോണിംഗ് ഗുളിക എന്നും വിളിക്കുന്നത്. എന്നാൽ ഈ നടപടി പോലും സുരക്ഷയുടെ പൂർണ്ണമായ ഉറപ്പ് നൽകുന്നില്ല. അതുകൊണ്ട് അത്യാവശ്യത്തിന് മാത്രം ഉപയോഗിക്കുക, ശീലമാക്കരുത്. തുടർച്ചയായ ഉപയോഗത്തിലൂടെ ഇത് ആരോഗ്യപ്രശ്നമായി മാറും.

ഹോർമോൺ കുത്തിവയ്പ്പ്

ഇത് വളരെ ഫലപ്രദമായ പ്രതിവിധിയാണ്. ദിവസവും ഗുളിക കഴിക്കാൻ ആഗ്രഹിക്കാത്ത സ്ത്രീകൾക്ക് ഇത് ഉപയോഗിക്കാം. ഇതിൽ, സ്ത്രീക്ക് പ്രൊജസ്ട്രോണിന്‍റെ കുത്തിവയ്പ്പ് നൽകുന്നു. ഈ കുത്തിവയ്പ്പ് ഗർഭാശയത്തിന്‍റെ ഭിത്തിയിലെ മ്യൂക്കസ് കട്ടിയാക്കുകയും ബീജം പ്രവേശിക്കുന്നത് തടയുകയും അണ്ഡോത്പാദനം തടയുകയും ചെയ്യുന്നു. ഈ കുത്തിവയ്പ്പ് എടുത്ത് 24 മണിക്കൂറിനുള്ളിൽ അതിന്‍റെ പ്രഭാവം ആരംഭിക്കുന്നു. ഇത് 10 മുതൽ 13 ആഴ്ച വരെ സംരക്ഷണം നൽകുന്നു, അതിനുശേഷം കുത്തിവയ്പ്പ് വീണ്ടും എടുക്കണം. ചില സ്ത്രീകൾക്ക് ഇത് മൂലം ശരീരഭാരം കൂടുകയും അവരുടെ ആർത്തവം ക്രമരഹിതമാകുകയും ചെയ്യും.

ഇംപ്ലാന്‍റ്

ഈ പ്രക്രിയയിൽ, വളരെ കനം കുറഞ്ഞ ഒരു പ്ലാസ്റ്റിക് ഇപ്ലാന്‍റ് ഭുജത്തിന് താഴെയായി ഘടിപ്പിച്ചിരിക്കുന്നു. ഇതിലൂടെ ശരീരം പ്രൊജസ്ട്രോൺ പുറത്തുവിടുന്നു അങ്ങനെ അണ്ഡോത്പാദനത്തെ തടയുന്നു. ഇത് ഗർഭപാത്രത്തിൽ അടങ്ങിയിരിക്കുന്ന മ്യൂക്കസിന്‍റെ സ്വഭാവം മാറ്റി ഗർഭധാരണത്തെ തടയുന്നു. ഏറ്റവും സുരക്ഷിതമായ ഓപ്ഷനായി ഇംപ്ലാന്‍റ് കണക്കാക്കപ്പെടുന്നു. ഈ ഇംപ്ലാന്‍റ് 3 മുതൽ 5 വർഷം വരെ ഗർഭാവസ്ഥയിൽ നിന്ന് സംരക്ഷിക്കുന്നു. എന്നാൽ ഇത് ഇന്ത്യയിൽ ഇതുവരെ ലഭ്യമായിട്ടില്ല.

നോൺ-ഹോർമോൺ ഗർഭനിരോധന മാർഗ്ഗങ്ങൾ: ഏതെങ്കിലും തരത്തിലുള്ള ഹോർമോണുകൾ ശരീരത്തിൽ പ്രവേശിക്കാൻ അനുവദിക്കാത്ത ഗർഭനിരോധന മാർഗ്ഗങ്ങളാണ് ഇവ. ഹൃദയം, കരൾ, ആസ്ത്മ അല്ലെങ്കിൽ രക്തസമ്മർദ്ദം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉള്ള സ്ത്രീകൾക്ക് ഇവ ഫലപ്രദമാണ്. എന്നാൽ ഹോർമോൺ അല്ലാത്ത ഗർഭനിരോധന മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നതിന് മുമ്പ് വൈദ്യോപദേശം വളരെ പ്രധാനമാണ്. സ്ത്രീകളുടെ ഗർഭനിരോധന മാർഗ്ഗങ്ങളുടെ ഈ വിഭാഗത്തിലും നിരവധി ഓപ്ഷനുകൾ ലഭ്യമാണ്.

സ്ത്രീ കോണ്ടം

ഗർഭനിരോധന മാർഗ്ഗങ്ങളുടെ വിഭാഗത്തിൽ സ്ത്രീകൾക്ക് കോണ്ടം ഒരു പുതിയ കാര്യമാണ്. ലൂബ്രിക്കേറ്റഡ് പോളിത്തീൻ ഷീറ്റ് കൊണ്ടാണ് ഈ കോണ്ടം നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യയിലെ സ്ത്രീകൾക്കായി നിർമ്മിച്ച ഈ കോണ്ടം അടുത്തിടെ വിപണിയിൽ എത്തിയിരുന്നു. പുരുഷ കോണ്ടം പോലെ ഇത് ഒരു തവണ മാത്രമേ ഉപയോഗിക്കാൻ കഴിയൂ. ലൈംഗികവേളയിൽ അതിന്‍റെ സ്ഥാനം ശരിയാണെങ്കിൽ, ഗർഭധാരണം തടയുന്നതിന് ഇവ പൂർണ്ണമായും ഫലപ്രദമാണ്. ഗർഭധാരണം തടയുന്നതിനു പുറമേ, എച്ച്ഐവി പോലുള്ള രോഗങ്ങളിൽ നിന്നും സംരക്ഷിക്കുന്നു. എന്നാൽ ഇത് ചെലവേറിയ ഓപ്ഷനാണ്. സ്ത്രീകളുടെ കോണ്ടത്തിന് വിപണിയിൽ 80 രൂപ വരെയാണ്. അതിനാൽ ഡോക്ടർമാർ പുരുഷ കോണ്ടം ശുപാർശ ചെയ്യുന്നു, കാരണം ഇത് വില കുറഞ്ഞ ഓപ്ഷനാണ്.

ഗർഭാശയ ഗർഭനിരോധന ഉപകരണം

ഈ ഉപകരണം കോപ്പർ ടീ അല്ലെങ്കിൽ മൾട്ടിലോഡ് ഉപകരണം എന്നാണ് അറിയപ്പെടുന്നത്. ഒരു ചെമ്പ് വയർ ഉപയോഗിച്ച് ഗർഭപാത്രത്തിൽ ഘടിപ്പിക്കുന്ന ഒരു തരം വഴക്കമുള്ള പ്ലാസ്റ്റിക് ഉപകരണമാണിത്. ഒരു ഡോക്ടറുടെ സഹായത്തോടെയാണ് ഇത് ഘടിപ്പിക്കുന്നത്.. ഇത് 98% വരെ സംരക്ഷണം നൽകുന്നു. 3 അല്ലെങ്കിൽ 5 വർഷത്തേക്ക് ഇൻസ്റ്റാൾ ചെയ്യാം. സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ ഇത് സൗജന്യമായി ലഭിക്കും എന്നാൽ വിപണിയിൽ ഇതിന് 375 മുതൽ 500 രൂപ വരെയാണ് വില. ഇതുമൂലം ആർത്തവരക്തം കൂടുന്നതും കാലിൽ വേദനയുണ്ടാകുന്നതും സാധാരണമാണ്. ചെമ്പിനോട് അലർജിയുള്ളവർക്ക് ഇതിന്‍റെ ഉപയോഗം ദോഷം ചെയ്യും.

ബീജനാശിനി ജെല്ലി

ഇത്തരം ഗർഭനിരോധന മാർഗ്ഗങ്ങളും വളരെ നല്ല ഓപ്ഷനുകളായി കണക്കാക്കപ്പെടുന്നു. സ്ത്രീകൾക്ക് കോണ്ടം അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള ഉപകരണങ്ങൾ ഉപയോഗിക്കാൻ താൽപ്പര്യമില്ലെങ്കിൽ, ജെല്ലി അടിസ്ഥാനമാക്കിയുള്ള ഗർഭനിരോധന മാർഗ്ഗങ്ങൾ ഉപയോഗിക്കാം. സെക്‌സിന് തൊട്ടുമുമ്പ് ഇത് യോനിയിൽ പുരട്ടണം. ഇതിലടങ്ങിയിരിക്കുന്ന ‘നോനോക്സിനോൾ 9’ എന്ന രാസവസ്തു ബീജത്തെ സ്പർശിക്കുമ്പോൾ തന്നെ നശിപ്പിക്കും. ചില പുരുഷ കോണ്ടങ്ങളിൽ ബീജനാശിനിയും അടങ്ങിയിട്ടുണ്ട്. ഈ പ്രതിവിധി വളരെ ഫലപ്രദമാണ് എന്നാൽ ചില സ്ത്രീകൾക്ക് അലർജിയുണ്ട് അത് ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്.സ്ത്രീകൾ ഡോക്ടറുടെ ഉപദേശം തേടാതെ ഗർഭനിരോധന മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നു എന്നാൽ വിവരങ്ങളുടെ അഭാവം പിന്നീട് പ്രശ്‌നത്തിന് കാരണമാകുന്നു

TAGS:

COMMENT
read more
ആരോഗ്യംതൈറോയ്ഡ്ദാമ്പത്യം Marriage

ആദ്യത്തെ ലൈംഗിക ബന്ധം; ഈ 5 തെറ്റിദ്ധാരണകള്‍ മാറ്റി വയ്ക്കണം

  • കൃത്യമായ ലൈംഗിക വിദ്യഭ്യാസത്തിന്‍റെ അഭാവം ഏറെ പ്രശ്നം സൃഷ്ടിക്കുന്ന സമൂഹമാണ് ഇന്നുള്ളത്
  • ചില ലൈംഗിക തെറ്റിദ്ധാരണകള്‍
കൃത്യമായ ലൈംഗിക വിദ്യഭ്യാസത്തിന്‍റെ അഭാവം ഏറെ പ്രശ്നം സൃഷ്ടിക്കുന്ന സമൂഹമാണ് ഇന്നുള്ളത്. വളരെ അതിശയോക്തി നിറഞ്ഞതും ഒരു അടിസ്ഥാനവുമില്ലാത്ത പലതും ലൈംഗിക ബന്ധത്തെക്കുറിച്ച് കരുതുന്നവര്‍ ധാരളമാണ്. ഇതില്‍ വിദ്യാഭ്യാസമുള്ളവരും വിദ്യാഭ്യാസമില്ലാക്കവരും ഉള്‍പ്പെടുന്നു എന്നത് ഒരു സത്യമാണ്. ആദ്യത്തെ ലൈംഗിക ബന്ധത്തിന് മുന്‍പ് തിരുത്തേണ്ട ചില തെറ്റിദ്ധാരണകള്‍ ഇവയാണ്.
ആദ്യത്തെ തവണ സ്ത്രീകള്‍ക്ക് രക്തം പൊടിയണം-  വളരെ വര്‍ഷങ്ങളായി  സൂക്ഷിച്ചുവരുന്ന ഒരു തെറ്റിദ്ധാരണയാണിത്. ആദ്യമായി ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോള്‍ സ്ത്രീകള്‍ക്ക് രക്തം വരണമെന്ന് ഒരു നിര്‍ബന്ധവുമില്ല. ഇവയെല്ലാം ഒരോ സ്ത്രീകളുടെയും ശരീരപ്രകൃതിയെ അനുസരിച്ചുള്ളവയാണ്. സൈക്ലിംഗ്, നൃത്തം തുടങ്ങിയവ ചെയ്യുന്നവരില്‍ ശരീരം അല്‍പ്പം അയഞ്ഞതായിരിക്കും . അതിനാല്‍ ആദ്യത്തെ ലൈംഗീകബന്ധത്തില്‍ രക്തം വരണമെന്നില്ല. രക്തവും കന്യകാത്വവും തമ്മില്‍ കാര്യമായ ബന്ധമൊന്നുമില്ലെന്ന് സാരം.

സ്ത്രീകള്‍ക്ക് വേദന അനുഭവിക്കേണ്ടിവരും – ആദ്യത്തെ തവണ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അല്‍പ്പം വേദനയുണ്ടയേക്കാം. എന്നാല്‍ ഇത് അല്‍പ്പനേരത്തേക്ക് മാത്രമായിരിക്കും. പരസ്പരമുള്ള സ്‌നേഹം ഈ വേദനയില്ലാതാക്കും.
ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നത് ആസ്വാദനം ഇല്ലാതാക്കും- കോണ്ടം പോലുള്ള ഗര്‍ഭനിരോധനമാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നത് ആദ്യത്തെ തവണ അല്‍പ്പം ബുദ്ധിമുട്ടായും തോന്നാം. ഉള്ളിലേക്ക് പ്രവേശിക്കുമ്പോള്‍ അല്‍പ്പം പ്രയാസം അനുഭവപ്പെട്ടേക്കാം. എന്നാല്‍ കോണ്ടം ഉപയോഗിക്കുന്നതുകൊണ്ടുള്ള ഗുണങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഈ പ്രയാസം ഒരു വിഷയമേ അല്ല.
സ്‌ക്രീനില്‍ കാണുന്ന അത്ഭുതം കിടക്കയില്‍ പ്രതീക്ഷിക്കരുത്-  പോണ്‍ ചിത്രങ്ങളും മറ്റും കാണുന്നവിധമുള്ള പ്രകടനം പങ്കാളിയില്‍ നിന്നും പ്രതീക്ഷിക്കരുത്. കാരണം ഇവയെല്ലാം അതിശയോക്തി കലര്‍ന്ന ദൃശ്യങ്ങളാണ്. യഥാര്‍ത്ഥജീവിതത്തില്‍ പുരുഷനും സ്ത്രീക്കും അതുപോലൊന്നും ചെയ്യാന്‍ സാധിക്കില്ല എന്ന് മനസ്സിലാക്കുക.
അവയവത്തിന്‍റെ വലിപ്പം പ്രശ്‌നമല്ല- സ്ത്രീകളുടെയും പുരുഷന്റെയും അവയവങ്ങളുടെ വലിപ്പവും ആസ്വാദനവും തമ്മില്‍ ഒരുബന്ധവുമില്ല എന്ന് വിദഗ്ദ്ധര്‍ ആവര്‍ത്തിച്ച് പറയുന്നു. പുരുഷന്മാരുടെ അവയവത്തിന് വലിപ്പം കൂടിയാല്‍ സ്ത്രീകള്‍ക്ക് വേദനിക്കാനും സാധ്യതയുണ്ട്

read more
ആരോഗ്യംഗര്‍ഭധാരണം (Pregnancy)ചോദ്യങ്ങൾദാമ്പത്യം Marriageലൈംഗിക ആരോഗ്യം (Sexual health )വായാമങ്ങൾ

ലൈംഗികത മോഹിക്കുന്ന സ്ത്രീകൾ സ്വഭാവദൂഷ്യം ഉള്ളവരോ?

പ്രണയത്തിന്റെ പൂർണ്ണത ഒരിക്കലും ലൈംഗികതയിൽ അല്ല. പക്ഷെ വിശപ്പും ദാഹവും പോലെ മനുഷ്യന്റെ അടിസ്ഥാന വികാരം തന്നെയാണ് ലൈംഗിക തൃഷ്ണയും. രതിമൂർച്ഛ ഒരിക്കൽ പോലും അനുഭവിക്കാത്ത സ്ത്രീകൾ ഈ നാട്ടിൽ ഉണ്ടെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? സ്വന്തം ലൈംഗികതയും താത്പര്യങ്ങളും കണ്ടെത്തുന്നതിന് മുൻപേ, അതിന് തക്ക ലോകപരിചയം സിദ്ധിക്കുന്നതിന് മുൻപേ വിവാഹക്കമ്പോളത്തിൽ കാഴ്ചയ്ക്കായി വയ്ക്കാൻ വിധിക്കപ്പെട്ട സ്ത്രീകൾ നിറയെ ഉള്ള നാടാണ് കേരളം.

വിവാഹത്തിന് ശേഷമുള്ള ‘അച്ചടക്കമുള്ള പ്രണയം’ ആസ്വദിക്കുന്നതിന് മുൻപേ ഗർഭധാരണം. ശരീരത്തിനും മനസ്സിനും സംഭവിക്കുന്ന മാറ്റങ്ങൾ ഉൾകൊള്ളാൻ കഴിയാതെ നിരാശയിൽ ആഴുന്ന സ്ത്രീകൾ വരെ ധാരാളമാണ്. ഈ സമയത്ത് തന്റെ ജീവിത പങ്കാളിയുടെ പിന്തുണയും ഇല്ലെങ്കിലോ? പ്രസവത്തിന് മുൻപും ശേഷവും ഉള്ള ദാമ്പത്യ ജീവിതത്തെ കുറിച്ചാണ് ഇനി പറയാനുള്ളത്.

25 വയസ്സ്‌കാരിയായ, പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരമ്മയുടെ തുറന്നു പറച്ചിൽ ഇങ്ങനെയാണ്…. “വിവാഹത്തിന് ശേഷം എനിക്ക് ഭർത്താവ് എന്ന മനുഷ്യനോട് മാനസികമായി ഒരു അടുപ്പം രൂപപ്പെടാൻ മാസങ്ങൾ എടുത്തു. വീട്ടുകാർ നിശ്ചയിച്ച് ഉറപ്പിച്ച വിവാഹം ആയിരുന്നു. പരസ്പരം മനസ്സിലാക്കി പ്രണയിച്ച് വന്നപ്പോഴേക്ക് ഞാൻ ഗർഭിണിയായി. അത്ര നാൾ ലൈംഗിക ബന്ധം എന്ന് കേൾക്കുമ്പോൾ എനിക്ക് തല പെരുക്കുമായിരുന്നു. കടുത്ത വേദന തന്നെയായിരുന്നു.

പെനിട്രേറ്റ് ചെയ്യുന്നു – എന്ന കാര്യം ആലോചിക്കുമ്പോൾ തന്നെ എനിക്ക് ഭയമാകും. അതിനൊപ്പം ഭർത്താവിന്റെ ആസക്തിയോടെ ഉള്ള ധൃതിയും. പ്രസവകാലത്തും ഇതേ രീതി തുടർന്നിരുന്നു. ഈ പ്രക്രിയയാണോ ആളുകൾ പുകഴ്ത്തുന്ന ലൈംഗിക സുഖം?! എന്ന് ഞാൻ സത്യമായും അമ്പരന്നിരുന്നു. ഗർഭകാലത്താണ് ഞാനും ഭർത്താവും തമ്മിൽ മാനസികമായി ഒരു ഇഴയടുപ്പം രൂപപ്പെട്ടത്.

ഞങ്ങൾ തമ്മിൽ കടുത്ത പ്രണയത്തിൽ ആയിക്കഴിഞ്ഞിരുന്നു. അതിസുന്ദരമായ ദിനങ്ങൾ ആയിരുന്നു അത്. എന്നാൽ കുഞ്ഞ് ജനിച്ചതോടെ കാര്യങ്ങൾ മാറി മറിഞ്ഞു. ഒൻപതാം മാസം മുതൽ എന്റെ കഴുത്തിന് ചുറ്റും കൺതടങ്ങളിലും മറ്റും കറുത്ത അടയാളങ്ങൾ വരാൻ തുടങ്ങിയിരുന്നു. ശരീരം അമിതമായി തടിച്ചു. മുടിയെല്ലാം കൊഴിഞ്ഞുപോയി.

കുഞ്ഞ് പിറന്ന് ആദ്യത്തെ ഏതാനും ആഴ്ചകൾ ഞാൻ അകാരണമായി വിതുമ്പി കരയുകയായിരുന്നു. ഭർത്താവ് ആഴ്ചയിൽ ഒരിക്കൽ മാത്രമേ എന്റെ വീട്ടിൽ വന്നിരുന്നുള്ളൂ. അദ്ദേഹം ഇപ്പോഴും കൂടെ വേണം എന്ന് തോന്നുന്നത് ഒരു അതിമോഹം ആണെന്ന് സ്വയം പറഞ്ഞ് പഠിപ്പിക്കാൻ ശ്രമിച്ചു. പക്ഷെ അദ്ദേഹം വന്നാലും ഞാൻ കിടക്കുന്ന മുറിയിലേക്ക് വരുന്നത് അപൂർവം മാത്രം.

കുഞ്ഞിനെ കാണാൻ തിരക്ക് പിടിച്ച്, കുഞ്ഞിന്റെ പേര് വിളിച്ചുകൊണ്ടാണ് വരവ് തന്നെ. രാത്രിയായാൽ ‘കുഞ്ഞ് കരഞ്ഞാൽ അവന്റെ ഉറക്കം പോകും’ എന്ന് പറഞ്ഞ് എന്റെ അമ്മ അദ്ദേഹത്തിന് മറ്റൊരു മുറിയിൽ കിടക്കാൻ സംവിധാനം ചെയ്തു. കുഞ്ഞിനെ കുറിച്ചല്ലാതെ എന്നോട് സംസാരിക്കാതെയായി. കുഞ്ഞിന്റെ സുഖവിവരം മാത്രം തിരക്കിക്കൊണ്ടിരുന്നു. എന്റെ നിർത്താതെയുള്ള പരിഭവം പറച്ചിലും വഴക്കും കേട്ട് സഹികെട്ട് അദ്ദേഹത്തിന് എന്നോട് ഉണ്ടായിരുന്ന അടുപ്പവും നഷ്ടപ്പെടുന്നതായി തോന്നി. തൊണ്ണൂറ് കഴിഞ്ഞ് ഭർത്താവിന്റെ വീട്ടിൽ തിരിച്ചെത്തിയതോടെയാണ് എന്റെ മനസ്സും പരിതഃസ്ഥിതിയും പഴയപോലെ ആകാൻ തുടങ്ങിയത്. എന്നാൽ പ്രശ്നങ്ങൾ അവിടം കൊണ്ടും കഴിഞ്ഞില്ല.

സ്വാഭാവിക പ്രസവം ആയിരുന്നു. പ്രസവ ശേഷം എനിക്ക് തീക്ഷ്ണമായ ലൈംഗിക തൃഷ്ണ രൂപപ്പെട്ട് വന്നു. അത്ര സുഖകരമായ ഒരു അനുഭൂതിയായി ലൈംഗികത മാറി. അപൂർവമായി രതിമൂർച്ഛയും സംഭവിച്ചു. പക്ഷെ ഭർത്താവിന് പഴയ പോലെ എന്റെ ശരീരത്തോട് ആകർഷണമില്ല എന്ന് ഞാൻ മനസ്സിലാക്കി തുടങ്ങിയത് വളരെ വൈകിയാണ്. കാരണം അദ്ദേഹം ആസ്വദിച്ചിരുന്ന ഒതുങ്ങിയ അരക്കെട്ടും ഉയർന്ന സ്തനങ്ങളും ഇടതൂർന്ന മുടിയും ഒന്നും ഇന്നില്ല.

അമിതവണ്ണമുള്ള ഒരു മാംസപിണ്ഡം! ഉറക്കമില്ലാതെ കറുത്ത കൺതടങ്ങൾ.. ദേഹം ആസകലം കറുത്ത പാട്.. മനസ്സ് കൈവിട്ട് പോയ നാളുകളാണ് അത്. അടുത്തടുത്ത ദിവസങ്ങളിൽ ആവർത്തിച്ച് ലൈംഗികത ആവശ്യപ്പെടുമ്പോൾ അദ്ദേഹത്തിന് എന്നോട് കാമമല്ല വെറുപ്പാണ് തോന്നി തുടങ്ങിയത്. ലൈംഗികത മോഹിക്കുന്ന സ്ത്രീകൾ സ്വഭാവദൂഷ്യം ഉള്ളവരും അതേ സ്വഭാവമുള്ള ആണുങ്ങൾ പുരുഷത്വത്തിന്റെ നിറകുടങ്ങളും ആണല്ലോ..

പിന്നെ യാന്ത്രികമാണ് ജീവിതം. വല്ലപ്പോഴും വഴിപാട് പോലെ കാമം തീർക്കും. എനിക്കും തൃപ്തിയില്ല; അദ്ദേഹത്തിനും ഇല്ല. പിന്നെ കുടുംബം ആണല്ലോ വലുത്. കുഞ്ഞിന്റെ ജീവിതം ആണല്ലോ വിലപ്പെട്ടത്. ഞാൻ ഇനിയും പ്രസവിക്കും. ഇനി പഴയ എന്നിലേക്ക് ഒരു തിരിച്ച് പോക്ക് സാധ്യമേ അല്ല.” പറഞ്ഞു നിർത്തുമ്പോൾ ഒരു നെടുവീർപ്പോടെ എല്ലാം കേൾക്കാൻ മാത്രേ മറ്റേതൊരു സ്ത്രീക്കും കഴിയൂ.

ജീവിതത്തിന്റെ നേർക്കാഴ്ച

കേരളത്തിലെ ഒരു ശരാശരി വീട്ടമ്മയുടെ വിവാഹാനന്തര ജീവിതം ഇങ്ങനെയൊക്കെ തന്നെയാണ്. ആഗ്രഹിക്കാത്തപ്പോൾ വിവാഹം, ഭയക്കുമ്പോൾ ലൈംഗികത, കാത്തിരിക്കുമ്പോൾ അവഗണന, പിന്നീട് മോഹിക്കുമ്പോൾ വെറുപ്പ്. വിവാഹത്തിന് ശേഷം കുഞ്ഞുങ്ങൾ ഉണ്ടാകുന്നതിന് മുൻപ് തങ്ങളുടേത് മാത്രമായി കുറച്ച് കാലം ആസ്വദിച്ചിട്ടുള്ള ദമ്പതിമാർ സാക്ഷ്യപ്പെടുത്തുന്ന ഒരു വസ്തുതയുണ്ട്: ദാമ്പത്യം പ്രസവാനന്തരം പഴയ പടിയല്ല.

തങ്ങളുടെ സ്വകാര്യതയിലേക്ക് പുതിയൊരാൾ കടന്നുവരുമ്പോൾ ദാമ്പത്യത്തിൽ തീർച്ചയായും ചില താളപ്പിഴകൾ സംഭവിക്കും. അതിനെ എങ്ങനെ മറികടന്ന് പുതിയൊരു നോർമൽസിയിലേക്ക് എത്താം എന്ന വിഷയത്തിൽ ഗർഭകാലത്ത് തന്നെ ദമ്പതിമാർ കൗൺസിലിംഗ് സ്വീകരിക്കേണ്ടതാണ്.

സാമൂഹ്യ പ്രവർത്തകയും കൗൺസിലിങ് വിദഗ്ധയുമായ നീതു പോളി ഈ വിഷയത്തെ കുറിച്ച് പറയുന്നത് ഇങ്ങനെ: “ഗർഭധാരണം, പ്രസവം തുടങ്ങിയവ സംബന്ധിച്ച് വെറും ശാരീരിക പ്രക്രിയകൾ മാത്രമല്ല. കാലാകാലങ്ങളായി ഇതിന്റെ ശാരീരിക വശങ്ങൾ മാത്രമാണ് നമ്മുടെ സമൂഹം ചർച്ച ചെയ്യുന്നത്. എന്നാൽ മാനസികമായി വളരെയധികം ബുദ്ധിമുട്ടുകൾ നിറഞ്ഞ കാലഘട്ടമാണ് സ്ത്രീകൾക്ക് ഗർഭകാലവും പ്രസവാനന്തര ദിനങ്ങളും.

സ്ത്രീയുടെ ശരീരത്തിൽ കുരുക്കുന്നത് സ്വന്തം ജീവന്റെ അംശമാണ് എന്ന് അവളുടെ പങ്കാളി മനസ്സിലാക്കി കൂടെ നിൽക്കേണ്ട സമയമാണ് അത്. അത്ര നാൾ പ്രണയം കൊണ്ട് തന്നെ മൂടിയ പങ്കാളി പെട്ടെന്ന് ഒരു ദിവസം മുതൽ കുഞ്ഞിനെ മാത്രം ലാളിക്കുന്നത് കാണുമ്പോൾ ഒരു സ്ത്രീക്ക് സ്വാഭാവികമായും വിഷമമായേക്കാം. അതിസൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ട ഒന്നാണ് പ്രസവം കഴിഞ്ഞ ഒരു സ്ത്രീയുടെ മനസ്സ്.

അവളുടെ ശരീരത്തിനും മനസ്സിനും സംഭവിച്ച മാറ്റങ്ങൾ മനസ്സിലാക്കി അവളോടൊപ്പം നിൽക്കൽ ആണ് ഒരു പങ്കാളിക്ക് അക്കാലത്തു അവൾക്കായി ചെയ്യാവുന്ന ഏറ്റവും വലിയ കാര്യം. കുറഞ്ഞ പക്ഷം അവളുടെ വാക്കുകൾ കേൾക്കാനുള്ള ക്ഷമയും സമയവും എങ്കിലും പങ്കാളി കണ്ടെത്തേണ്ടതുണ്ട്. ഇല്ലെങ്കിൽ തുടർന്നുള്ള ജീവിതം തന്നെ ഇരുട്ടിൽ ആയേക്കും. ആശ്ചര്യം എന്ന് പറയട്ടെ, പെറ്റ് കിടക്കുന്ന പെണ്ണിന്റെ മുറിയിലേക്ക് പോലും അവളുടെ പുരുഷൻ പ്രവേശിക്കരുത് എന്ന് നിഷ്‌കർഷിക്കുന്ന നാടാണ് നമ്മുടേത്.”

പ്രസവാനന്തര ലൈംഗികത!

പ്രസവശേഷം എത്ര നാൾക്കുള്ളിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാം എന്ന ചോദ്യം നിരവധി പേർ, നിരവധി തവണ ഗൂഗിളിൽ തന്നെ അന്വേഷിച്ചിട്ടുണ്ട്. അതിന് ഒരൊറ്റ ഉത്തരമേ ഉള്ളൂ: മാനസികമായി സ്ത്രീ തയ്യാറെടുത്ത് കഴിയുമ്പോൾ. ചിലർക്ക് പ്രസവം മൂലമുണ്ടായ വേദന വല്ലാത്ത ട്രോമയാണ് സമ്മാനിക്കുക. മറ്റ് ചിലർക്ക് ആകട്ടെ, ലാളിക്കപ്പെടാനുള്ള അതിയായ മോഹവും. ഇതെല്ലാം മനസ്സിലാക്കി അവളുടെ താത്പര്യങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കേണ്ടത് ഈ സമയത്ത് പങ്കാളിയുടെ ഉത്തരവാദിത്വം തന്നെയാണ്.

പ്രസവശേഷം ചില സ്ത്രീകൾക്ക് ലൈംഗികത ബന്ധം മടുത്ത് പോകാം. ചിലർക്ക് അതിയായ തൃഷ്ണയും തോന്നാം. ഇത് എന്ത് തന്നെയായാലും അമിതമായാൽ ഒരു കൗൺസിലിംഗ് വിദഗ്ധന്റെ സഹായം തേടി പിന്തുണ നൽകേണ്ടവരാണ് പങ്കാളികൾ. എന്നിരുന്നാലും പ്രസവാനന്തരം ആറ് മുതൽ പന്ത്രണ്ട് ആഴ്ചകൾ വരെയെങ്കിലും വിശ്രമിക്കാം എന്ന് ഡോക്ടർമാർ അഭിപ്രായപ്പെടുന്നു.

കുഞ്ഞിന്റെ സമയം കുഞ്ഞിന്

പ്രസവാനന്തരം കുഞ്ഞിനെ ചുറ്റിപ്പറ്റിയാണ് സാധാരണ സ്ത്രീകളുടെ ജീവിതം. എന്നാൽ അതിൽ നിന്നും കുറച്ച് സമയമെങ്കിലും മാറി, അവൾക്ക് അവളുടേതായ കാര്യങ്ങൾക്ക് ചെലവഴിക്കാൻ ഉള്ള സാഹചര്യം ഒരുക്കേണ്ടത് കുടുംബം തന്നെയാണ്. കുഞ്ഞിനോടുള്ള അമിത വാത്സല്യത്തിൽ അമ്മയുടെ സുഖവിവരങ്ങൾ തിരക്കാൻ തന്നെ മറക്കുന്ന ബന്ധുക്കൾ ഉള്ള നാടാണ് നമ്മുടേത്. പങ്കാളിയും അങ്ങനെയായാലോ? അതുകൊണ്ട് കുഞ്ഞിന്റെ സമയം കുഞ്ഞിന് ഭാര്യക്കുള്ള സമയം ഭാര്യക്ക്.

ചുരുക്കി പറഞ്ഞാൽ, ഗർഭധാരണവും പ്രസവവും ഒരു കപ്പിളിന്റെ ദാമ്പത്യ ജീവിതത്തിൽ വലിയ അഴിച്ചുപണികൾ തന്നെയാണ് നടത്തുന്നത്. അത് തരണം ചെയ്യാനും പിന്നീട് വന്നുചേരുന്ന പുതിയ ജീവിതരീതിയിൽ നൂറ് ശതമാനം ആത്മാർത്ഥത ഉറപ്പ് വരുത്താനും ദമ്പതിമാർ തന്നെ മുൻകൈ എടുക്കേണ്ടതുണ്ട്. പ്രസവാനന്തരം സ്ത്രീക്ക് രൂപപ്പെടുന്ന അപകർഷതാ ബോധത്തെ മറികടക്കാൻ പങ്കാളിയുടെ സ്നേഹ സാമീപ്യങ്ങൾ തന്നെ ആവശ്യമാണ്.

അതുകൊണ്ട് വിവാഹശേഷം സമയമെടുത്ത് തമ്മിൽ ഒരു ബോണ്ട് രൂപപ്പെടിത്തിയ ശേഷം മാത്രം പ്ലാൻ ചെയ്ത്, ആവശ്യമെന്ന് തോന്നിയാൽ മാത്രം ഗർഭം ധരിക്കുകയും, പിന്നീട് ഉണ്ടാകുന്ന വലിയ മാനസിക, ശാരീരിക പ്രതിസന്ധികളെ ദമ്പതിമാർ ഒരേ മനസ്സോടെ സ്നേഹം കൊണ്ട് മറികടക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്. ഇക്കാര്യങ്ങൾ മനസിലാക്കി പെരുമാറാൻ ഭർത്താക്കന്മാരും കുടുംബാംഗങ്ങളും തയ്യാറാകുന്ന പക്ഷം സ്ത്രീകളുടെ പ്രസവാനന്തര ജീവിതം മനോഹരമാകും.

read more
ചോദ്യങ്ങൾദാമ്പത്യം Marriageലൈംഗിക ആരോഗ്യം (Sexual health )വൃക്തിബന്ധങ്ങൾ Relationship

മലയാളി സ്ത്രീയുടെ ലൈംഗിക ജ്ഞാനം!

@https://www.asianetnews.com/magazine/why-malayali-women-keep-mum-on-sexuality

അപ്പോള്‍ മാത്രമാണ് ആര്‍ത്തവ രക്തവും, മൂത്രവും ഒരേ സ്ഥലത്തൂടെയല്ല വരുന്നതെന്ന് അവര്‍ മനസിലാക്കുന്നത്. രണ്ട് മക്കളുള്ള, ആര്‍ത്തവ വിരാമത്തോടടുക്കാറായ ഒരു സ്ത്രീക്ക് അവരുടെ സ്വന്തം ശരീരത്തെക്കുറിച്ചുള്ള അറിവ് എത്ര പരിമിതമാണെന്ന് അപ്പോഴാണ് മനസിലാവുന്നത്. ഇതേയവസ്ഥ തന്നെയായിരിക്കില്ലേ ഇവിടത്തെ ബഹുഭൂരിപക്ഷം സ്ത്രീകള്‍ക്കുമെന്ന് അപ്പോള്‍ ഓര്‍ത്തുപോയി. 

മെന്‍സ്ട്രല്‍ കപ്പിനെക്കുറിച്ച് ഒരിക്കല്‍ വീട്ടില്‍ സംസാരിക്കുകയായിരുന്നു. പാഡിനെക്കാള്‍ സൗകര്യമാണ് ഉപയോഗിക്കാനെന്നും, ഒരെണ്ണം വാങ്ങണമെന്നും ഉമ്മയോട് പറയുകയാണ്. അപ്പോഴാണ് ഉമ്മ ചോദിക്കുന്നത്, ‘അപ്പൊ മൂത്രമൊഴിക്കാന്‍ നേരത്ത് അത് മാറ്റേണ്ടി വരില്ലേ?’ എന്ന്. അതെന്തിനാണ്, അത് രണ്ടും ഒരേ സ്ഥലത്തൂടെ നടക്കുന്നവയല്ലല്ലോ എന്ന് ഞാനും ചോദിച്ചു. അപ്പോള്‍ മാത്രമാണ് ആര്‍ത്തവ രക്തവും, മൂത്രവും ഒരേ സ്ഥലത്തൂടെയല്ല വരുന്നതെന്ന് അവര്‍ മനസിലാക്കുന്നത്. രണ്ട് മക്കളുള്ള, ആര്‍ത്തവ വിരാമത്തോടടുക്കാറായ ഒരു സ്ത്രീക്ക് അവരുടെ സ്വന്തം ശരീരത്തെക്കുറിച്ചുള്ള അറിവ് എത്ര പരിമിതമാണെന്ന് അപ്പോഴാണ് മനസിലാവുന്നത്. ഇതേയവസ്ഥ തന്നെയായിരിക്കില്ലേ ഇവിടത്തെ ബഹുഭൂരിപക്ഷം സ്ത്രീകള്‍ക്കുമെന്ന് അപ്പോള്‍ ഓര്‍ത്തുപോയി.

 

മെന്‍സ്ട്രല്‍ കപ്പിനെക്കുറിച്ച് ആളുകള്‍ക്ക് കൂടുതല്‍ അവബോധമുണ്ടാക്കാന്‍ റെഗ, ഐശ്വര്യ എന്നീ പെണ്‍കുട്ടികള്‍ ചേര്‍ന്ന് ചെയ്ത ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ആ വീഡിയോയില്‍ ഒരു പെണ്‍കുട്ടി ആര്‍ത്തവ രക്തവും, മൂത്രവും ഒരേ സ്ഥലത്തൂടെയല്ല വരുന്നതെന്ന് അറിഞ്ഞത് മെന്‍സ്ട്രല്‍ കപ്പ് ഉപയോഗിച്ച് തുടങ്ങിയതിന് ശേഷമാണ് എന്ന് പറയുന്നുണ്ട്. അത് ഒട്ടും അതിശയോക്തിയല്ല, സത്യം മാത്രമാണ് എന്ന് മുകളില്‍ പറഞ്ഞ അനുഭവം തെളിയിക്കുന്നു. ശരീരം എന്നത് ഇപ്പോഴും സ്ത്രീയ്ക്ക് ഭൂപടത്തിലില്ലാത്ത ഭൂഖണ്ഡം തന്നെ.

ശരീരം എന്നത് ഇപ്പോഴും സ്ത്രീയ്ക്ക് ഭൂപടത്തിലില്ലാത്ത ഭൂഖണ്ഡം തന്നെ.

സ്വന്തം ശരീരവുമായി ഇടപെടാന്‍, എത്ര കുറച്ച് അവസരങ്ങളാണ് ഒരു സ്ത്രീക്കുള്ളത്. കുളിക്കുമ്പോള്‍ പോലും താഴേക്ക് നോക്കാത്ത എത്ര പേരുണ്ടാകും…? ലൈംഗികത പോട്ടെ, ഒരുതരത്തിലുമുള്ള അടുപ്പവും ഇവിടെ സ്ത്രീകള്‍ക്ക് സ്വന്തം ശരീരത്തോടില്ല. ശരീരത്തിന്റെ സാധ്യതകളെക്കുറിച്ചോ, അത് നല്‍കുന്ന സന്തോഷങ്ങളെക്കുറിച്ചോ, അതിന്റെ രാഷ്ട്രീയത്തെ കുറിച്ചോ ഒന്നും മനസിലാക്കാന്‍ സ്ത്രീകളോടാരും പറയുന്നുമില്ല. അപകര്‍ഷതയും, ലജ്ജയുമില്ലാതെ മറ്റെന്തെങ്കിലും വികാരം ശരീരത്തോട് തോന്നേണ്ടതിന്റെ ആവശ്യകതയും അവര്‍ക്കറിയില്ല. സ്വന്തം ശരീരം പോലും അങ്ങേയറ്റം അന്യമാകുന്ന ആ അവസ്ഥ എത്ര ഭീകരമാണ്. കൈമുതലായി ഒന്നുമില്ലാത്ത, പറയത്തക്ക ഒരവകാശവും ഒന്നിലുമില്ലാത്ത സ്ത്രീകളുടെ മറ്റൊരു നിരോധിത മേഖലയാണ് അവരുടെ ശരീരങ്ങളും.

ഇത്തരത്തില്‍ അവളവളുടെ ശരീരത്തിന് മേല്‍ പോലും ഒരവകാശവും സ്ഥാപിക്കാനില്ലാതെ വളരേണ്ടവരാണ് ഇന്ത്യന്‍ സ്ത്രീകള്‍. ഇവിടത്തെ സാമൂഹിക സാഹചര്യങ്ങള്‍ സ്ത്രീയ്ക്കും ലൈംഗികതയ്ക്കും ഇടയില്‍ കെട്ടിയൊരുക്കിയ മതില്‍ അത്ര ചെറുതല്ല. ജീവിതത്തിന്റെ ഒരു ഘട്ടത്തിലും ലൈംഗികതയെക്കുറിച്ചോ ശരീരത്തെ കുറിച്ചോ ഒന്നും സംസാരിക്കാനോ മനസിലാക്കാനോ ഉള്ള സാഹചര്യങ്ങള്‍ ഇവിടെ സ്ത്രീയ്ക്ക് പലപ്പോഴും കിട്ടാറില്ല. കുറേയധികം ‘രഹസ്യങ്ങളും’ ‘അശ്ലീലങ്ങളും’ പേറി ഒടുവില്‍ മരിച്ചു പോകേണ്ടി വരികയാണ് പതിവ്. അതേസമയം ഏതു പ്രായത്തിലുമുള്ള ആണ്‍കൂട്ടങ്ങളിലെ ഏറ്റവും സജീവമായ ചര്‍ച്ചാവിഷയവും ഇതേ ലൈംഗികതയാണെന്നതും ശ്രദ്ധേയമാണ്.

കുളിക്കുമ്പോള്‍ പോലും താഴേക്ക് നോക്കാത്ത എത്ര പേരുണ്ടാകും..

ഇവിടത്തെ കൊമേര്‍ഷ്യല്‍ സിനിമകളെന്നും പുരുഷന്റെ ലൈംഗിക സംതൃപ്തി ലക്ഷ്യമിട്ടെത്തുന്നവയായിരുന്നു. സെക്‌സ് സംസാരിക്കാന്‍ ധൈര്യപ്പെടുന്ന ‘കുഴപ്പം പിടിച്ച’ പെണ്ണുങ്ങള്‍ ഒറ്റയ്ക്കും തെറ്റയ്ക്കുമാണ് സ്‌ക്രീനില്‍ വന്നുപോയിട്ടുള്ളത്. പക്ഷേ ഈയടുത്തകാലത്തായി ബോളിവുഡ് സിനിമകളില്‍ വരുന്ന ചില ബോള്‍ഡായ മാറ്റങ്ങള്‍ പ്രശംസനീയമാണ്. ശശാങ്ക ഘോഷ് സംവിധാനം ചെയ്ത ‘വീരേ ദി വെഡിങ്’, നാല് സംവിധായകര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത ‘ലസ്റ്റ് സ്‌റ്റോറീസ്’ എന്നിവ രണ്ട് മാസത്തിനുള്ളില്‍ ഇറങ്ങിയ സ്ത്രീ ലൈംഗികതയെക്കുറിച്ച് സംസാരിക്കുന്ന ചിത്രങ്ങളാണ്. കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത ലസ്റ്റ് സ്‌റ്റോറീസില്‍ കിയാര അദ്വാനിയുടെ സ്വയംഭോഗരംഗങ്ങളും വീരേ ദി വെഡിങ്ങിലെ സ്വര ഭാസ്‌കറിന്റെ സ്വയംഭോഗരംഗങ്ങളും ചര്‍ച്ചയായിരുന്നു. സ്വയംഭോഗം ചെയ്യുന്ന സ്ത്രീകളെക്കുറിച്ച് സങ്കല്‍പ്പിക്കാന്‍ പോലും വയ്യാത്തൊരു സമൂഹത്തിലാണിതെന്നതും ശ്രദ്ധേയമാണ്. ചിത്രത്തിലെ, സ്വരയുടെ അഭിനയം വളരെയധികം വിമര്‍ശിക്കപ്പെട്ടു. സ്ത്രീത്വത്തെ അപമാനിക്കലാണെന്നുവരെ വാദങ്ങളുണ്ടായി. അതിനെ നേരിട്ടത് സ്വരയും അമ്മയും ഒന്നിച്ചാണ്. മകളെക്കുറിച്ച് അഭിമാനമാണെന്നും സ്ത്രീകളുടെ ലൈംഗികത ഇന്ത്യന്‍ സിനിമകള്‍ പ്രമേയമാക്കുന്നത് പ്രശംസനീയമാണെന്നും അവര്‍ പറഞ്ഞു.

കേരളത്തിലെ വീടുകളില്‍ കല്യാണം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടികളോട് കല്യാണത്തിന് ഒരാഴ്ച മുമ്പോ മറ്റോ വീട്ടിലെ തലമുതിര്‍ന്ന സ്ത്രീകള്‍ ചുരുങ്ങിയ വാക്കില്‍, വിവരണങ്ങളില്ലാതെ, ‘കുട്ടി പേടിക്കാതിരിക്കാന്‍’ വേണ്ടി മാത്രം അതീവരഹസ്യമായി സൂചിപ്പിച്ച് വയ്ക്കുന്നതാണ് ഇവിടെ പല സ്ത്രീകള്‍ക്കും ലൈംഗികത. കിടപ്പറയില്‍ ഇതിനെക്കുറിച്ച് അധികം പരിചയം ഭാവിക്കരുതെന്നും, സെക്‌സിനെക്കുറിച്ച് തീരെ അറിവില്ലെന്ന് ഭര്‍ത്താവിനെ ബോധ്യപ്പെടുത്തിക്കൊടുക്കണമെന്നും വരെ വിവാഹിതരാകാന്‍ പോകുന്ന പെണ്‍കുട്ടികള്‍ക്ക് ഉപദേശം നല്‍കുന്ന നാടാണ് നമ്മുടേത്. ഇത്തരമൊരു ക്ലാസ്സെടുക്കല്‍ വിവാഹം കഴിക്കുന്ന ആണ്‍കുട്ടികള്‍ക്ക് നല്‍കാറേയില്ലല്ലോ എന്നുകൂടി കൂട്ടിവായിക്കുമ്പോഴാണ് ലൈംഗികത എന്നത് സ്ത്രീയ്ക്ക് മാത്രം ‘അശ്ലീല’മായ ഒന്നാണെന്ന് തിരിച്ചറിയുന്നത്.

അത്രമേല്‍ ഒറ്റപ്പെട്ടൊരു തുരുത്താക്കി സ്ത്രീ ശരീരങ്ങളെ മാറ്റിയത് ആരായിരിക്കും?

സ്വന്തം ശരീര ഭാഗങ്ങളില്‍ തൊടാന്‍ പോലും പേടിയും അറപ്പുമുള്ളവരായിരിക്കും നമുക്കിടയിലെ ഒട്ടു മുക്കാല്‍ സ്ത്രീകളും. അവരോടാണ് സ്വയംഭോഗത്തെ കുറിച്ചും മെന്‍സ്ട്രല്‍ കപ്പിനെക്കുറിച്ചും സംസാരിക്കാന്‍ ശ്രമിക്കുന്നത്. ബയോളജിയിലെ പ്രത്യുല്പാദനത്തെക്കുറിച്ചുള്ള പാഠങ്ങള്‍ ഉഴപ്പി പഠിപ്പിച്ചു വിടുന്നവരോട്, ലൈംഗിക വിദ്യാഭ്യാസത്തിന്റെ ആവശ്യകതകളെക്കുറിച്ച് പറഞ്ഞുകൊടുക്കല്‍ അങ്ങേയറ്റം ശ്രമകരമാണ്. സ്ത്രീ പുരുഷ സമത്വത്തിനായി സംസാരിക്കാന്‍ സ്ത്രീകളെ ബോധവല്‍ക്കരിക്കുമ്പോള്‍ സ്വന്തം ശരീരം പോലും അന്യമായ ഒരു വിഭാഗത്തോടാണ് സംവദിക്കുന്നതെന്ന ബോധമാണ് ആദ്യമുണ്ടാകേണ്ടത്. അത്രമേല്‍ ഒറ്റപ്പെട്ടൊരു തുരുത്താക്കി സ്ത്രീ ശരീരങ്ങളെ മാറ്റിയത് ആരായിരിക്കും?

പണ്ട്, ഏഴില്‍ പഠിക്കുമ്പോഴാണെന്നു തോന്നുന്നു, കന്യക എന്നാല്‍ എന്താണെന്ന് വീട്ടില്‍ ചോദിച്ചു. ‘വിവാഹം കഴിക്കാത്ത സ്ത്രീയാണ് കന്യക’ എന്നാണ് എനിക്ക് വീട്ടുകാര്‍ തന്ന ഉത്തരം. പിന്നെയും ഒരുപാട് വര്‍ഷം കഴിഞ്ഞ് എവിടുന്നൊക്കെയോ കിട്ടിയ അറിവുകള്‍ ചേര്‍ത്ത് വച്ചാണ് കന്യക എന്നാല്‍ എന്താണെന്നുള്ള ചോദ്യത്തിന് ഞാനൊരു ഉത്തരം കണ്ടെത്തിയത്. ഒരു സ്ത്രീ ഇങ്ങനെ മരണം വരെ ഉത്തരമില്ലാത്ത പലതരം സംശയങ്ങളിലാണ് നിലകൊള്ളുന്നത്. ലൈംഗികതയെക്കുറിച്ച് കൃത്യമായി അറിവില്ലാതിരിക്കുന്നത് തന്നെയാണ് ഈ സമൂഹത്തില്‍ അവള്‍ക്ക് ഇത്രമേല്‍ അവഗണനകള്‍ അനുഭവിക്കേണ്ടി വരുന്നതിന്റെയും കാരണം. സ്ത്രീ സമത്വത്തിന്റെ ലിസ്റ്റില്‍ എന്തുകൊണ്ടും ആദ്യം പെടുത്തേണ്ടത് സ്ത്രീ ലൈംഗികത തന്നെയാണ്.

read more
ദാമ്പത്യം Marriageവൃക്തിബന്ധങ്ങൾ Relationship

അതാണ് ആണും പെണ്ണും തമ്മിലുള്ള വ്യത്യാസം

ജീവശാസ്ത്രപരമായും ജനിതകമായും സ്ത്രീയും പുരുഷനും വ്യത്യസ്തരാണ്.അതുകൊണ്ടാണ് സ്ത്രീകളുടെ ചില വശങ്ങൾ മനസിലാക്കാൻ പുരുഷന്മാർക്കും പുരുഷന്മാരുടെ ചില രീതികൾ മനസിലാക്കാൻ സ്ത്രീകൾക്കും സാധിക്കാത്തത്. ഉദാഹരണത്തിന് പ്രണയത്തിനു ശേഷം പുരുഷൻ ഉറക്കത്തിലേക്ക് വഴുതിവീഴുമ്പോൾ സ്ത്രീകൾ കുറച്ചു സമയം കെട്ടിപ്പിടിക്കാനും സംസാരിക്കാനും ഉർജ്ജസ്വലരാകാനും ആഗ്രഹിക്കുന്നു. ഈ പെരുമാറ്റങ്ങൾക്ക് പിന്നിലുള്ള കാരണം സ്ത്രീയും പുരുഷനും തമ്മിലുള്ള വ്യത്യാസമാണ്.

സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള വ്യത്യാസം

സ്ത്രീയും പുരുഷനും പ്രണയത്തിലേർപ്പെടുമ്പോൾ രണ്ടുപേരുടെ ശരീരവും ഓക്‌സിടോസിൻ പുറപ്പെടുവിക്കുന്നു.എന്നാൽ ഇതിന്റെ പ്രതിഫലനം സ്ത്രീയിലും പുരുഷനിലും വ്യത്യസ്തമാണ്. സ്ത്രീകളിൽ ഓക്‌സിടോസിൻ ഒരു ആലിംഗനത്തിനുള്ള ആഗ്രഹമോ ,കെട്ടിപ്പിടിത്തത്തിനുള്ള താല്പര്യമോ ഉണ്ടാക്കുന്നു. എന്നാൽ പുരുഷനിൽ ടെസ്റ്റോസ്റ്റിറോൺ ഓക്സിറ്റോസിന്റെ എഫെക്റ്റിനു തടസ്സം ഉണ്ടാക്കുകയും പുകവലിക്കാനോ,കുടിക്കാനോ,കഴിക്കാനോ ഉള്ള ആഗ്രഹം ഉണ്ടാക്കുകയും ചെയ്യും. അതുകൂടാതെ രതിമൂർച്ഛയ്ക്ക് ശേഷമുള്ള ക്ഷീണം പുരുഷനെ ഉറങ്ങാൻ പ്രേരിപ്പിക്കുമ്പോൾ സ്ത്രീ മറ്റൊരു രതിക്കായി ഒരുങ്ങിയിട്ടുണ്ടാകും.പുരുഷന് ഇതിനായി കുറച്ചുകൂടി സമയം വേണ്ടി വരും. ഇത്തരത്തിൽ ജീവശാസ്ത്രപരമായി സ്ത്രീയും പുരുഷനും തമ്മിൽ ചെറിയ വ്യത്യാസം ഉണ്ട്.

സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള വ്യത്യാസം എന്തുകൊണ്ടാണ് സ്ത്രീകൾ കൂടുതലായി കാര്യങ്ങൾ ഓർമ്മിച്ചു വയ്ക്കുന്നത്? നിങ്ങൾ കാറിന്റെ താക്കോൽ മറന്നു മറ്റേതെങ്കിലും സ്ഥലത്തു വച്ചാൽ നിങ്ങൾ അമ്മയോട് താക്കോൽ എവിടെയാണെന്ന് ചോദിക്കും.അവർ കൃത്യമായി കാണിച്ചുതരികയും ചെയ്യും. അമ്മ എങ്ങനെയാണ് ഇവയെല്ലാം കൃത്യമായി ഓർത്തുവയ്ക്കുന്നതെന്ന് നിങ്ങൾ അതിശയിച്ചിട്ടില്ലേ?സ്ത്രീകൾക്ക് കാര്യങ്ങൾ എവിടെയാണെന്ന് കണ്ടെത്താൻ കൂടുതൽ കഴിവുണ്ട്. പുരുഷന്മാർ ദൂരവും വഴിയും ഓർത്തു വയ്ക്കുമ്പോൾ സ്ത്രീകൾക്ക് അടയാളങ്ങൾ അഥവാ ലാൻഡ്‌മാർക്ക് ഓർത്തുവയ്ക്കാൻ സാധിക്കുന്നത് ഇതുകൊണ്ടാണ്.

സ്ത്രീകൾ നല്ല കേൾവിക്കാരാണ് ഒരു പഠനം പറയുന്നത് ഭാഷയെയും കേൾവിയെയും തിരിച്ചറിയുന്ന നാഡികളുടെ എണ്ണം സ്ത്രീകൾക്ക് കൂടുതലാണ് എന്നാണ്. അതുകൊണ്ടാകാം സംസാരവും ശബ്ദവുമെല്ലാം സ്ത്രീകൾ കൂടുതലായി കേൾക്കുകയും വിശകലനം ചെയ്യുകയും ചെയ്യുന്നത്.ഇപ്പോൾ മനസ്സിലായില്ലേ അമ്മമാർ എന്തുകൊണ്ടാണ് പെട്ടെന്ന് പ്രതികരിക്കുകയും കരയുന്ന കുഞ്ഞിന്റെ കരച്ചിൽ നിർത്തുന്നതെന്നും.കൂടാതെ സ്ത്രീകൾ കൂടുതൽ ശ്രദ്ധാലുക്കളുമാണ്.

ആർക്കാണ് കൂടുതൽ വേദന തോന്നുന്നത്? തലച്ചോറിൽ വേദനയെ നിയന്ത്രിക്കുന്ന ഭാഗം സ്ത്രീകളിലും പുരുഷനിലും വ്യത്യസ്തമാണ്.അതിനാൽ സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ വേദന സഹിക്കാൻ കഴിയുന്നു. സ്ത്രീകൾ കൂടുതൽ വേദന സഹിക്കുകയും പുരുഷന്മാർക്ക് വേദന സഹിക്കാനുള്ള കഴിവ് കുറവുമാണ്. കൂടാതെ അവർ വേഗം പരാതി പറയുകയും ക്ഷമയില്ലാതെ പ്രവർത്തിക്കുകയും ചെയ്യുന്നു.ഇത് വികാരപരമായ വേദനയ്ക്ക് കാരണമാകുന്നു.

ആരാണ് കൂടുതൽ വിഷമിക്കുന്നത്? ഇതിനു ശരിയായ തെളിവുകൾ ഇല്ലെങ്കിലും സ്ത്രീകളാണ് പുരുഷന്മാരേക്കാൾ കൂടുതൽ വിഷമിക്കുന്നതെന്നു പറയുന്നു. ഇത് ഹോർമോൺ കാരണമാകാം.ഇത്തരത്തിൽ വിഷമിക്കുന്നതുകൊണ്ട് പ്രയോജനവുമുണ്ട്.അപ്രതീക്ഷിതമായും കാണാത്തതുമായ പ്രശ്നങ്ങൾ പരിഹരിക്കാൻ സ്ത്രീകൾക്കാകുന്നു.പുരുഷന്മാർക്ക് ആകുലതകൾ പരിഹരിക്കാൻ അത്ര വശമില്ല.

read more
ആരോഗ്യംചോദ്യങ്ങൾദാമ്പത്യം Marriageമേക്കപ്പ്ലൈംഗിക ആരോഗ്യം (Sexual health )സ്ത്രീ സൗന്ദര്യം (Feminine beauty)

സ്തന സൗന്ദര്യം വെല്ലുവിളിയാണോ? ഇക്കാര്യങ്ങൾ അറിഞ്ഞിരുന്നാൽ മതി

സ്ത്രീകളുടെ അഴകളവുകളിൽ സ്തനങ്ങൾക്ക് വലിയ സ്ഥാനമുണ്ട്. സ്തന സൗന്ദര്യത്തിന് വളരെയേറെ പ്രാധാന്യം നൽകുന്നവരാണ് മലയാളികൾ. അഴകൊത്ത സ്തനങ്ങൾ സ്ത്രീകൾക്ക് ആത്മവിശ്വാസത്തിന്റെ അടയാളം കൂടിയാണ്. അതേസമയം, സ്‌ട്രെച്ച് മാര്‍ക്കുകള്‍, ചാടിയ വയര്‍, അയഞ്ഞുതൂങ്ങിയ മാറിടം എന്നിവയെല്ലാം സ്ത്രീയുടെ ആത്മവിശ്വാസത്തെ കെടുത്തും. അല്പം സമയം കണ്ടെത്തിയാൽ തയ്യാറാണെങ്കില്‍ വ്യായാമത്തിലൂടെ ശരീര സൗന്ദര്യം തിരിച്ചെടുക്കാവുന്നതേയുള്ളൂ. ഇത്തരത്തില്‍ സ്തനസൗന്ദര്യം വീണ്ടെടുക്കുന്നതിനുള്ള ചില മാസ്‌കുകള്‍ പരിചയപ്പെടാം.

  1. രണ്ടുമുട്ടയുടെ മഞ്ഞക്കരു എടുക്കുക. അതിലേക്ക് നന്നായി ഗ്രേറ്റ് ചെയ്ത കുക്കുംബര്‍ ചേര്‍ക്കുക. ഇത് നന്നായി മിക്‌സ് ചെയ്ത ശേഷം പുരട്ടാം. പത്തുമിനിട്ടിന് ശേഷം കഴുകി കളയാം. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഇത് ആവര്‍ത്തിക്കുക.
  2. ടേബിള്‍ സ്പൂണ്‍ ആല്‍മണ്ട് ഓയിലിലേക്ക് 4-5 ടേബില്‍ സ്പൂണ്‍ ഫ്രഷ് മില്‍ക്ക് ക്രീം ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്തതിന് ശേഷം പുരട്ടാം. പുരട്ടിയതിന് ശേഷം മുകളില്‍ നിന്ന് താഴേക്ക് എന്ന ക്രമത്തില്‍ വട്ടത്തില്‍ പത്തുമിനിട്ടോളം മസാജ് ചെയ്യുക. തുടര്‍ന്നുള്ള പതിനഞ്ച് മിനിട്ടിന് ശേഷം കഴുകി കളയാം. ആല്‍മണ്ട് ഓയില്‍ ആന്റിഓക്‌സിഡന്റ്‌സ് ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ചര്‍മത്തില്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ ഇത് സഹായിക്കും.
  3. ഒരു സ്പൂണ്‍ യോഗര്‍ട്ടിലേക്ക്, ഒരു മുഴുവന്‍ മുട്ട ചേര്‍ക്കുക, അതിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ ചേര്‍ക്കുക. നന്നായി മിക്‌സ് ചെയ്തതിന് ശേഷം പരുട്ടാം. ചര്‍മം അയഞ്ഞുതൂങ്ങാതിരിക്കുന്നതിനായി ഒരു പഴയ അടിവസ്ത്രം ധരിക്കുക. 20 മിനിട്ടിന് ശേഷം അഞ്ച് മിനിട്ട് മസാജ് നല്‍കി കഴുകി കളയാം.
  4. പഴം ഒരു നാച്വറല്‍ മോയ്ചുറൈസര്‍ ആയാണ് കരുതപ്പെടുന്നത്. പഴത്തില്‍ അയേണ്‍, പൊട്ടാസ്യം, മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവ അടങ്ങിയിട്ടുണ്ട്. ഒരു സ്പൂണ്‍ യോഗര്‍ട്ടിലേക്ക് പഴം ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്തിന് ശേഷം പുരട്ടാം. പതനിഞ്ച് മിനിട്ടിന് ശേഷം ഇളം ചൂടുവെള്ളത്തില്‍ കഴുകാം.
  5. ഉരുളക്കിഴങ്ങ് ഒരു നാച്വറല്‍ ബ്ലീച്ചിങ് ഏജന്റാണ്. ഉരുളക്കിഴങ്ങ് പുഴുങ്ങി അതിലേക്ക അല്പം പാല്‍, മുട്ട എന്നിവ ചേര്‍ത്ത് മിക്‌സ് ചെയ്ത് പുരട്ടാം. 20 മിനിട്ടിന് ശേഷം കഴുകിക്കളയാം.
read more
ആരോഗ്യംചോദ്യങ്ങൾദാമ്പത്യം Marriage

സ്ത്രീപുരുഷ ലൈംഗികബന്ധം നന്നാകണമെങ്കിൽ

ചിലർ എല്ലാ ദിവസവും ബന്ധപ്പെടുന്നു, ചിലർക്കാകട്ടെ, ആഴ്ചയിൽ ഒന്നോ രണ്ടോ തവണയിൽ കൂടുതൽ സാധിച്ചെന്നും വരില്ല. ഇതിലും ടെൻഷൻ അടിക്കേണ്ട കാര്യമില്ല. വിശപ്പും സെക്സും ഒരുപോലെയാണ്. ചിലർക്ക് വിശപ്പ് കൂടുതലായിരിക്കും അവർ കൂടുതൽ കഴിക്കും. വിശപ്പു കുറവുള്ളവരാകട്ടെ, കുറച്ചേ കഴിക്കൂ.

ആരോഗ്യം, ഇണകൾ തമ്മിലുള്ള ബന്ധം, സ്വകാര്യത, ഒഴിവുസമയം തുടങ്ങി പല ഘട്ടങ്ങളെ ആശ്രയിച്ചായിരിക്കും ലൈംഗികമായ ആഗ്രഹം അഥവാ ചോദന . അതിനാൽത്തന്നെ ഇതു സംബന്ധിച്ച് മറ്റുള്ളവരുമായി താരതമ്യം നടത്താതിരിക്കുന്നതാകും നല്ലത്.  ഒരു ശാരീരികാഭ്യസത്തെ വിലയിരുത്തുന്നതുപോലെ ഒരിക്കലും സെക്സിനെ വിലയിരുത്തരുത്. സെക്സ് നന്നാകണമെങ്കിൽ ഇണയുടെ ഇഷ്ടനിഷ്ടങ്ങളേയും വികാരങ്ങളേയും മനസ്സിലാക്കി പ്രവർത്തിക്കണം.

പല പുസ്തകങ്ങളും വിവിധ തരത്തിലുള്ള രതിമാർഗങ്ങളെക്കുറിച്ച് വിവരിക്കുന്നുണ്ട്. പക്ഷേ പുസ്തകജ്ഞാനത്തെക്കാളും മറ്റുള്ളവരുടെ അനുഭവത്തെക്കാളും പരീക്ഷണങ്ങളെക്കാളും പ്രയോജനപ്പെടുന്നത് ഇണയുടെ ഇഷ്ടാനിഷ്ടങ്ങളും ആവശ്യങ്ങളും അനുസരിച്ച് പെരുമാറുന്നതാണ്.  നിലചിത്രങ്ങളും മറ്റുംകണ്ട് അതുപോലെ കിടക്കറയിൽ അനുകരിക്കാൻ ശ്രമിക്കാതിരിക്കുന്നതാകും നല്ലത്. ജീവിതത്തിൽ ഇങ്ങനെയൊന്നും നടക്കില്ല. എങ്ങനെ ചെയ്യുന്നു എന്നതാണ് പ്രധാനം.

read more
ആരോഗ്യംആർത്തവം (Menstruation)ഓവുലേഷന്‍ഗര്‍ഭധാരണം (Pregnancy)ചോദ്യങ്ങൾദാമ്പത്യം Marriageരതിമൂര്‍ച്ഛലൈംഗിക ആരോഗ്യം (Sexual health )വന്ധ്യത

Fibroids: കാരണം, ലക്ഷണം, ചികിത്സ

ഹോർമോൺ വ്യതിയാനങ്ങളാണ് ഫൈബ്രോയിഡുകൾക്ക് കാരണമാകുന്നത്.

ഗർഭാശയത്തിലും അണ്ഡാശയത്തിലും സ്‌തനങ്ങളിലും ഉണ്ടാകുന്ന അപകടകാരിയല്ലാത്ത മുഴകളാണ് ഫൈബ്രോയിഡുകൾ (Fibroids). മൃദുവായ മസിലുകളോ കോശങ്ങളോ ക്രമം വിട്ട് വളരുന്നതാണ് ഇവ. മുപ്പത് വയസ്സിനും അമ്പത് വയസ്സിനും ഇടയിൽ പ്രായമുള്ള സ്‌ത്രീകളിലാണ് ഫൈബ്രോയിഡുകൾ കൂടുതൽ കണ്ടു വരുന്നത്. പയറുമണി മുതൽ ചെറിയ തണ്ണിമത്തന്‍റെ വരെയത്ര വലുപ്പം വയ്‌ക്കാവുന്നവയാണ് ഫൈബ്രോയിഡുകൾ. ഫൈബ്രോയിഡുകളിൽ ഭൂരിഭാഗവും അപകടകാരികളല്ലാത്ത നോൺ ക്യാൻസറസ് സെല്ലുകളാണ്.

ഗർഭാശയത്തിൽ ഫൈബ്രോയിഡുകളായും അണ്ഡായശയത്തിൽ സിസ്‌റ്റുകളായും രൂപപ്പെടുന്ന മുഴകൾ ദൈനംദിന ജീവിതത്തെ ബാധിക്കുന്നില്ലെങ്കിൽ ആശങ്കപ്പെടേണ്ടതില്ല. അമിത ഭാരമുള്ള സ്‌ത്രീകളിൽ ഫൈബ്രോയിഡുകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പാരമ്പര്യമായും ചിലർക്ക് ഇതുണ്ടാകാറുണ്ട്. ഹോർമോൺ വ്യതിയാനങ്ങളാണ് ഫൈബ്രോയിഡുകൾക്ക് കാരണമാകുന്നത്.

പലതരം ഫൈബ്രോയിഡുകൾ

കട്ടി കൂടിയ ടിഷ്യൂകളാണ് ഫൈബ്രോയിഡുകൾ. എന്നാൽ ദ്രാവകം നിറഞ്ഞ കോശങ്ങളെയാണ് സിസ്‌റ്റ് എന്ന് വിളിക്കുന്നത്. ഗർഭാശയത്തിൽ പലതരം ഫൈബ്രോയിഡുകൾ വളരാറുണ്ട്. ഇവയെ ഇൻട്രാമ്യൂറൽ, സബ്‌സെറോസൽ, സബ്മ്യൂകോസൽ, സെർവിക്കൽ ഫൈബ്രോയിഡുകൾ എന്ന് വേർതിരിക്കാം. ഗർഭാശയ ഭിത്തിയുടെ പുറത്ത് വളരുന്ന ഇൻട്രാമ്യൂറൽ ഫൈബ്രോയിഡുകൾ ആണ് വലുപ്പം കൂടാൻ സാധ്യതയുള്ള മുഴ.

ലക്ഷണങ്ങൾ

പലതിനും യാതൊരു ലക്ഷണങ്ങളും പുറമേയ്‌ക്ക് ഉണ്ടാവില്ല. മാസമുറ ക്രമം തെറ്റുക, കടുത്ത രക്‌തസ്രാവം, മാസമുറ രക്‌തം കട്ടയായി കാണപ്പെടുക, കൂടെ കൂടെ മൂത്രമൊഴിക്കാനുള്ള പ്രവണത, മലബന്ധം, അരക്കെട്ടിന്‍റെ വണ്ണം വർദ്ധിക്കുക, വന്ധ്യത, വയറു വേദന, പുറം വേദന, കാൽ വേദന, വിളർച്ച ഇങ്ങനെ സാധാരണ സ്‌ത്രീകളിലൊക്കെ കാണാപ്പെടാവുന്ന സാമാന്യ അവസ്‌ഥകൾ മാത്രമാണ് ഫൈബ്രോയിഡുകളുടെയും ലക്ഷണം.

ഗർഭ കാലയളവിൽ ചിലർക്ക് മാസം തികയാതെ പ്രസവിക്കുക, ഗർഭം അലസൽ, പ്രസവ വൈഷമ്യങ്ങൾ എന്നിവ ഉണ്ടാകാൻ ഒരു കാരണം ഫൈബ്രോയിഡുകളാണ്. ഗർഭാശയത്തിൽ ഫൈബ്രോയിഡ് ഉണ്ടെങ്കിൽ ഭ്രൂണത്തിന് ഗർഭാശയ ഭിത്തിയിൽ പറ്റിപ്പിടിക്കാൻ കഴിയാതെ വരാം. ഇത് വന്ധ്യതയ്‌ക്കും കാരണമാണ്. മേൽപ്പറഞ്ഞ പ്രശ്നങ്ങളുമായി മറ്റേതെങ്കിലും രോഗവുമായോ ബന്ധപ്പെട്ട് ഡോക്‌ടറെ കാണുമ്പോഴാണ് മിക്കവരും ഫൈബ്രോയിഡ് ഉണ്ടെന്ന് അറിയുക.

രോഗിക്ക് ഫൈബ്രോയിഡോ, ഗ്രോത്തോ ഉണ്ടെന്ന് സംശയം തോന്നിയാൽ ഡോക്‌ടർ അൾട്രാസൗണ്ട്, സ്‌കാൻ നിർദ്ദേശിക്കാറുണ്ട്. മുഴയുടെ വലുപ്പം, അപകടകാരിയോ അല്ലയോ തുടങ്ങിയ കാര്യങ്ങൾ കണക്കിലെടുത്താണ് ഭാവി ചികിത്സ നിശ്ചയിക്കുന്നത്. ആർത്തവ വിരാമം അടുക്കുന്തോറും മുഴയുടെ വലുപ്പം കുറഞ്ഞു വരാൻ സാധ്യതയുണ്ട്.

ചികിത്സ

ഫൈബ്രോയിഡ് ജീവിതചര്യകളെ ബാധിക്കുന്നത്ര വലുപ്പം വച്ചിട്ടുണ്ടെങ്കിൽ സർജറി ചെയ്‌ത് നീക്കാവുന്നതാണ്. ഫൈബ്രോയിഡ് വളരെ വലുതാണെങ്കിൽ ഗർഭാശയം നീക്കൽ (hysterectomy) ചെയ്യാവുന്നതാണ്. രോഗിക്ക് അതികഠിനമായ രക്‌തസ്രാവമുണ്ടെങ്കിലും (മണിക്കൂറിൽ മൂന്ന് പാഡ് മാറ്റേണ്ടി വരിക) ഡോക്‌ടർ ഇങ്ങനെ ചെയ്യാൻ നിർദ്ദേശിച്ചേക്കാം. ഗർഭവതി ആവണമെന്ന് ആഗ്രഹിക്കുന്നവർക്ക് മയോമക്‌ടോമി (myomectomy) ആണ് ചെയ്യുക. ഫൈബ്രോയിഡ് മാത്രം നീക്കുന്ന ശസ്‌ത്രക്രിയയാണിത്.

എൻഡോമെട്രിയൽ എംബ്ലേഷൻ, ന്യൂട്രീൽ ആർട്ടറി എംബ്ലേഷൻ തുടങ്ങിയ ശസ്‌ത്രക്രിയാ രീതികളും രോഗിയുടെ ആവശ്യകതയനുസരിച്ച് വിനിയോഗിക്കാറുണ്ട്. മരുന്നുകൾ ഉപയോഗിച്ചും ഫൈബ്രോയിഡ് ചികിത്സിക്കാറുണ്ട്. സ്‌ത്രീയുടെ ഉൽപാദനക്ഷമമായ കാലയളവിൽ ഈസ്‌ട്രജൻ, പ്രൊജസ്‌ട്രോൺ ഹോർമോൺ നില ഉയർന്ന അളവിലായിരിക്കും. സ്‌ത്രീ ഹോർമോണായ ഈസ്‌ട്രജൻ വർദ്ധിക്കുമ്പോഴാണ് ഫൈബ്രോയിഡുകൾ ഉണ്ടാകാൻ സാധ്യതയേറുന്നത്. ഈസ്‌ട്രജൻ ഉൽപാദനം കുറയ്‌ക്കാനുള്ള ഇൻജക്ഷൻ നൽകുന്നതാണ് ഒരു ചികിത്സ. ഗോണാഡോട്രോപ്പിൻ റിലീസ്‌ഡ് ഹോർമോൺ ഉപയോഗിച്ചുള്ള ഈ ട്രീറ്റ്‌മെന്‍റ് ചെയ്യുമ്പോൾ ഫൈബ്രോയിഡ് ചുരുങ്ങുന്നു. വയറു വേദന, അമിത രക്‌തസ്രാവം തുടങ്ങിയവ ഉള്ള രോഗികൾക്ക് ഈ ചികിത്സ അനുയോജ്യമാണ്. മാസമുറ താൽക്കാലികമായി തടയുന്നുണ്ടെങ്കിലും ഇതൊരു ഗർഭ നിരോധന മാർഗ്ഗമല്ല.

മാസമുറ വരുന്നതിന് നാല് ദിവസം മുമ്പ് ട്രാൻസ്‌ഗെമിക് ആസിഡ് അടങ്ങിയ ഗുളികകൾ കൊടുക്കും. രക്‌തസ്രാവത്തിന്‍റെ അളവു കുറയ്‌ക്കുന്ന ഈ മരുന്ന് പൊതുവേ മൂന്നുമാസത്തേക്കാണ് പ്രയോഗിക്കാറ്.

മാസമുറ സമയത്ത് ആന്‍റി ഇൻഫ്‌ളമേറ്ററി മരുന്നുകൾ കൊടുക്കുന്നതാണ് മറ്റൊരു രീതി. ഇബുപ്രോഫിൻ അടങ്ങിയ ആന്‍റി ഇൻഫ്‌ളമേറ്ററി മരുന്നുകൾ വേദന സംഹാരികളാണ്. മാത്രമല്ല രക്‌തസ്രാവത്തിന് പ്രേരണ നൽകുന്ന പ്രൊസ്‌റ്റ ഗ്ലാഡിൻ ഹോർമോണിന്‍റെ ഉൽപാദനം കുറയ്‌ക്കുന്നു.

സ്‌തനങ്ങളിലെ മുഴ

സ്‌തനങ്ങളിൽ ഒരു മുഴ കാണുന്നത് വളരെ ആശങ്കകരമായ ഒരു കാര്യം തന്നെയാണെന്ന് തോന്നും. ഏത് തരം മുഴകളാണെങ്കിലും കണ്ടാൽ ഉടൻ വൈദ്യസഹായം തേടുക തന്നെ വേണം. എന്നാൽ എല്ലാ മുഴകളും ക്യാൻസറസ് അല്ല എന്ന് മനസ്സിലാക്കുക. പല സ്‌ത്രീകളിലും കാണുന്ന ക്യാൻസറസ് അല്ലാത്ത മുഴയാണ് ഫൈബ്രോയിഡിനോമ (fibro adenoma). തെന്നി നീങ്ങുന്നതോ വേദനിക്കുന്നതോ വേദനയില്ലാത്തതോ ആയ ഏതു മുഴകളും പരിശോധനയിലൂടെ അപകടകാരിയല്ലെന്ന് ഉറപ്പാക്കണം. മാമോഗ്രാം (mammogram), അൾട്രാസൗണ്ട് (ultrasound), സ്‌കാനിംഗ് (scanning) തുടങ്ങിയ പരിശോധന അനിവാര്യമാണ്.

മുഴകൾ ഉണ്ടെന്ന് മനസിലായാൽ അവ അപകടകാരിയല്ലെന്ന് ഉറപ്പാക്കാൻ എഫ്‌എൻഎസി (needle test) നിർദ്ദേശിക്കാറുണ്ട്. മുഴകളിൽ നിന്നുള്ള സ്രവം കുത്തിയെടുത്ത് ബയോപ്‌സി പരിശോധന നടത്തി മുഴ മാലിഗ്നന്‍റ് അല്ലെന്ന് ഉറപ്പാക്കണം.

മുഴ കൊണ്ട് പ്രത്യേകിച്ച് പ്രയാസങ്ങൾ ഇല്ലെങ്കിൽ ഇടയ്‌ക്കിടയ്‌ക്ക് മെഡിക്കൽ ഫോളോഅപ്പ് ചെയ്‌താൽ മതിയാകും. സ്‌തനങ്ങളുടെ ആകൃതിക്ക് വ്യത്യാസമോ വേദനയോ മറ്റോ ഉണ്ടെങ്കിൽ മുഴ സർജറി ചെയ്‌ത് നീക്കാവുന്നതാണ്.

സ്‌തനങ്ങളിൽ എന്തു കൊണ്ടാണ് ഇത്തരം മുഴകൾ ഉണ്ടാവുന്നത് എന്നതിനെക്കുറിച്ച് ഇപ്പോഴും വ്യക്‌തമായ ഉത്തരങ്ങളില്ല. ഈസ്‌ട്രജൻ ഹോർമോൺ തന്നെയാണ് ഇവിടെയും പ്രതിസ്‌ഥാനത്തുള്ളത്. ആർത്തവം വൈകിക്കാനുള്ള ഗുളികകൾ, ഗർഭനിരോധന ഗുളികകൾ എന്നിവ വളരെ ചെറുപ്പത്തിൽ ദീർഘനാൾ കഴിക്കുന്നത് ഒരു കാരണമായേക്കാം എന്ന് പറയപ്പെടുന്നു.

ഫൈബ്രോയിഡിന് മുൻകരുതൽ

അമിതഭാരം വരാതെ നോക്കുകയാണ് ഫൈബ്രോയിഡ് തടയാനുള്ള പ്രധാന മാർഗം. ഉയരത്തിനനുസരിച്ച് ശരീരഭാരം നിലനിർത്തുക, ശരീരത്തിനും അരക്കെട്ടിനും വണ്ണം കൂടുമ്പോൾ ശരീരത്തിൽ ഈസ്‌ട്രജൻ ഉൽപാദനം കൂടുതലാണെന്ന് മനസിലാക്കണം. പതിവായി വ്യായാമം ചെയ്‌താൽ ഫൈബ്രോയിഡ് ചുരുങ്ങും. നടത്തം, യോഗ, വയറു ചുരുങ്ങാനുള്ള വ്യായാമം ഇവയെല്ലാം ഫലപ്രദമാണ്.

ഫൈബ്രോയിഡ് ഹിസ്‌റ്ററി ഉള്ളവർ കൃത്യമായ ഇടവേളകളിൽ ഡോക്‌ടറെ കാണുന്നത് നന്നായിരിക്കും. ഒരു മെൻസ്‌ട്രൽ ചാർട്ട് തയ്യാറാക്കി സൂക്ഷിക്കുക. പിന്നീട് ഡോക്‌ടറെ കാണുമ്പോൾ നിഗമനം എളുപ്പമാകും.

അന്തരീക്ഷ മലീനികരണത്തിലൂടെയും

അന്തരീക്ഷ മാലിന്യങ്ങൾ കൊണ്ടും ശരീരത്തിൽ ഈസ്‌ട്രജൻ ഉൽപാദനം കൂടിയേക്കാമെന്നാണ് ശാസ്‌ത്രജ്‌ഞർ പറയുന്നത്. ശ്വസനത്തിലൂടെയും ഭക്ഷണത്തിലൂടെയും ചർമ്മത്തിലൂടെയും ശരീരത്തിൽ പ്രവേശിക്കുന്ന ടോക്‌സിനുകൾ ഈസ്‌ട്രജൻ തുല്യമായ ചില അജ്‌ഞാത ഹോർമോണുകൾ (hormones) ശരീരത്തിൽ ഉൽപാദിപ്പിക്കുമത്രേ. ഈ പ്രക്രിയ നിയന്ത്രിക്കാൻ കഴിഞ്ഞാൽ ഫൈബ്രോയിഡ്, സിസ്‌റ്റ് പ്രശ്നങ്ങളും കുറയും. പ്ലാസ്‌റ്റിക് കുപ്പിയുടെ ഉപയോഗം കുറയ്‌ക്കുക, പ്രകൃതിദത്തമായ ഡിറ്റർജന്‍റുകൾ ഉപയോഗിക്കുക, ധാരാളം വെള്ളം കുടിക്കുക, ദിവസത്തിൽ ഒരു നേരം മാത്രം മലവിസർജ്‌ജനം ശീലിക്കുക, കരളിന്‍റെ പ്രവർത്തന ക്ഷമത വർദ്ധിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കുന്നത് നന്നായിരിക്കും. ഫൈബ്രോയിഡ് പ്രശ്നങ്ങളുള്ളവർ സന്തുലിതമായ ജീവിതശൈലി നിലനിർത്തുക തന്നെ വേണം.

read more