close

ചോദ്യങ്ങൾ

ആരോഗ്യംചോദ്യങ്ങൾമുഖ സൗന്ദര്യംമേക്കപ്പ്സ്ത്രീ സൗന്ദര്യം (Feminine beauty)

ശരീരത്തിലെ കുരുക്കൾ ഒഴിവാക്കാം; ചില പ്രതിവിധികൾ

ആളുകൾ അഭിമുഖീകരിക്കുന്ന ഏറ്റവും സാധാരണമായ ചർമ്മപ്രശ്നങ്ങളിൽ ഒന്നാണ് മുഖക്കുരു. എന്നാൽ, മുഖത്തു മാത്രമല്ല, പലരുടെയും ശരീരത്തിലും മുഖക്കുരുവിന് സമാനമായ രീതിയിലുള്ള ചെറിയ കുരുക്കൾ കാണാറുണ്ട്. കൂടുതലും ശരീരത്തിന്റെ പിൻവശത്തോ ഷോൾഡറിന്റെ വശങ്ങളിലോ ഒക്കെയാണ് ഇത്തരം കുരുക്കൾ ധാരാളമായി കാണാറുള്ളത്. ബോഡി ആഗ്നേ (Body acne) എന്നു വിളിക്കപ്പെടുന്ന ഈ കുരുക്കൾ പലപ്പോഴും നേരിയ വേദനയും അസ്വസ്ഥയും ഉണ്ടാക്കാറുണ്ട്. ശരീരത്തിൽ ഇടയ്ക്കിടെ ഇത്തരം കുരുക്കൾ പ്രത്യക്ഷപ്പെടുന്നത് നിങ്ങളെ അലട്ടുന്നുണ്ടോ? ഇതാ, ഏതാനും പ്രതിവിധികൾ നിർദേശിക്കുകയാണ് ചർമ്മരോഗവിദ്ഗധർ.

എന്തുകൊണ്ടാണ് ശരീരത്തിൽ ഇത്തരത്തിലുള്ള കുരുക്കൾ ഉണ്ടാവുന്നത്? “ജനിതക ഹോർമോണുകളുടെ അസന്തുലിതാവസ്ഥ, ഓയിൽ മസാജ്, വർക്കൗട്ട് കൊണ്ടോ ചൂടിന്റെ ആധിക്യം കൊണ്ടോ ഉണ്ടാവുന്ന വിയർപ്പ്, പ്രോട്ടീൻ സപ്ലിമെന്റുകൾ, അനാബോളിക് സ്റ്റിറോയിഡുകൾ എന്നിവയാണ് ഇത്തരം കുരുക്കൾ ഉണ്ടാവാനുള്ള പ്രധാന കാരണം,” സെലിബ്രിറ്റി ഫിറ്റ്‌നസ് ട്രെയിനർ യാസ്മിൻ കറാച്ചിവാല പറയുന്നു. കത്രീന കൈഫ്, വാണി കപൂർ, സോഫി ചൗദ്രി തുടങ്ങിയവരുടെ ഫിറ്റ്നസ്സ് ട്രെയിനറാണ് യാസ്മിൻ.

“മുഖക്കുരുവിന് കാരണമാകുന്ന ഓയിൽ ഗ്രന്ഥികൾ, മൃത കോശങ്ങൾ, ബാക്ടീരിയകളുടെ വ്യാപനം തുടങ്ങിയ ഘടകങ്ങൾ തന്നെയാണ് ശരീരത്തിലും കുരുക്കളുണ്ടാവാൻ കാരണമാവുന്നത്. സെബേഷ്യസ് ഗ്രന്ഥികൾ ഉത്പാദിപ്പിക്കുന്ന സെബം എന്നറിയപ്പെടുന്ന എണ്ണമയമുള്ള വസ്തുവും മൃതകോശങ്ങളും ചേർന്ന് കട്ടപിടിക്കുകയും അവ ചർമ്മസുഷിരത്തിൽ തടസ്സം സൃഷ്ടിക്കുകയും ചെയ്യും. ഇവ പിന്നീട് ബ്ലാക്ക്‌ഹെഡായി മാറും. ഇവയിൽ ബാക്‌ടീരിയയുടെ ആക്രമണമുണ്ടാവുന്നതോടെ അവ വീർത്ത് മുഖക്കുരുവിന് സമാനമായ കുരുക്കളായി തീരുകയാണ്,” ഡെർമറ്റോളജിസ്റ്റും ഡൽഹിയിലെ ദാഡു മെഡിക്കൽ സെന്റർ സ്ഥാപകയുമായ ഡോ നിവേദിത ദാഡു പറയുന്നു.

“കൂടുതലായി വിയർക്കുന്നവരിൽ ആണ് ഇത്തരം കുരുക്കൾ കൂടുതലും കാണപ്പെടുന്നത്. ഇറുകിയ വസ്ത്രങ്ങൾ ധരിക്കുന്നതും ഇവയ്ക്കുള്ള സാഹചര്യമൊരുക്കും. ഗർഭധാരണം, ആർത്തവവിരാമം, പെരിമെനോപോസ് തുടങ്ങിയ ദ്രുതഗതിയിലുള്ള ഹോർമോൺ മാറ്റങ്ങളും ഈ പരിവർത്തന കാലഘട്ടങ്ങളിൽ എണ്ണ ഗ്രന്ഥികൾ കൂടുതൽ പ്രവർത്തിക്കുന്നതും ശരീരത്തിൽ കുരുക്കൾ വ്യാപകമാവാൻ കാരണമാകാറുണ്ട്,” ഡോക്ടർ നിവേദിത കൂട്ടിച്ചേർത്തു. ഏതാനും പരിഹാരമാർഗ്ഗങ്ങളും അവർ നിർദ്ദേശിക്കുന്നു.

  • സാലിസിലിക് ആസിഡ്/ ഗ്ലൈക്കോളിക് ആസിഡ് പോലുള്ള ഹൈഡ്രോക്സി ആസിഡുകൾ അടങ്ങിയ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുക. ഈ ക്ലെൻസിംഗ് ഏജന്റുകൾ ചർമ്മത്തിലെ മാലിന്യങ്ങളെ പുറംതള്ളുന്നതിനും കഠിനമായ കുരുക്കളിൽ നിന്ന് സ്വാസ്ഥ്യം നേടാനും സഹായിക്കും.
  • ഗ്ലൈക്കോളിക് ആസിഡ് അല്ലെങ്കിൽ ലാക്റ്റിക് ആസിഡ് പോലെയുള്ള ആൽഫ ഹൈഡ്രോക്സി ആസിഡ് അടങ്ങിയ ഉൽപ്പന്നങ്ങളും സഹായകരമാണ്. ആൽഫ ഹൈഡ്രോക്സി ആസിഡുകൾ മൃതകോശങ്ങൾക്ക് പകരം വേഗത്തിൽ പുതുകോശങ്ങൾ ഉണ്ടാവാനും ചർമ്മസുഷിരങ്ങളിലെ അഴുക്ക് നീക്കം ചെയ്യാനും സഹായകമാണ്.
  • ഹൈഡ്രോക്സി ആസിഡ് അല്ലെങ്കിൽ ബെൻസോയിൽ പെറോക്സൈഡ് അടങ്ങിയ ബോഡി വാഷ് തിരഞ്ഞെടുക്കുക. ഇവ കുരുക്കളുണ്ടാവാൻ കാരണമാവുന്ന ബാക്ടീരിയകളെ കൊല്ലുകയും മൃതകോശങ്ങളെ പുനരുജ്ജീവിപ്പിക്കുകയും നല്ലതാണ്.
  • ശരീരത്തിലെ കുരുക്കളിൽ നിന്ന് മോചനം നേടാൻ ചർമ്മരോഗവിദഗ്ധനെ കണ്ട് ലോഷനോ സ്‌പ്രേയോ വാങ്ങിക്കുക. അമിതമായ വരൾച്ചയിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാൻ സാലിസിലിക് ആസിഡ് ഉൾപ്പെടുന്ന സ്‌പ്രേകൾ സഹായിക്കും. നിങ്ങളുടെ ഡോക്ടറുമായി കൂടിയാലോചിച്ച ശേഷം വിറ്റാമിൻ എയിൽ നിന്ന് ലഭിക്കുന്ന റെറ്റിനോയിഡുകളും ഉപയോഗിക്കാം. ഇത് ബ്ലാക്ക്‌ഹെഡ്‌സും വൈറ്റ്‌ഹെഡ്‌സും തകർക്കുകയും ചർമ്മസുഷിരങ്ങൾ അടയുന്നത് തടയാൻ സഹായിക്കുകയും ചെയ്യുന്നു.

പ്രശ്നത്തിന് പ്രതിവിധി നേടുന്നതിനൊപ്പം തന്നെ, താഴെ പറയുന്ന മുൻകരുതലുകൾ കൂടിയെടുക്കുന്നത് ശരീരത്തിലെ കുരുക്കൾ വീണ്ടും വരുന്നത് തടഞ്ഞുനിർത്താൻ സഹായിക്കുമെന്ന് ഡോ. ജയ്ശ്രീ ശരദും ഡോ. നിവേദിതയും പറയുന്നു.

  • ഓയിൽ മസാജുകൾ ഒഴിവാക്കുക.
  • വ്യായാമം കഴിഞ്ഞോ നന്നായി വിയർത്തിരിക്കുമ്പോഴോ ഉടനെതന്നെ വസ്ത്രങ്ങൾ മാറി കഴിയുന്നതും വേഗം കുളിക്കുക.
  • മൃതകോശങ്ങളെ പുറന്തള്ളാനും ചർമ്മ സുഷിരങ്ങളിലെ മാലിന്യം നീക്കം ചെയ്യാനും എക്സ്‌ഫോളിയേറ്റ് ചെയ്യുക. ഇവ ശരീരത്തിലെ കുരുക്കളുടെ വലിപ്പവും തീവ്രതയും കുറയ്ക്കുന്നതിനൊപ്പം മുഖക്കുരു, വൈറ്റ് ഹെഡ്സ്, ബ്ലാക്ക് ഹെഡ്സ് എന്നിവ പ്രത്യക്ഷപ്പെടുന്നത് തടയാനും സഹായിക്കും.
  • വരണ്ട ചർമ്മമുള്ളവർ കുളിച്ചതിന് ശേഷം, നോൺ-കോമഡോജെനിക് ലോഷൻ ഉപയോഗിച്ച് ശരീരം മോയ്സ്ചറൈസ് ചെയ്യുക.
  • മുടി കഴുകുമ്പോഴും ഷാംപൂ ചെയ്യുമ്പോഴുമൊക്കെ ശരീരത്തിനും കൂടുതൽ ശ്രദ്ധ നൽകണം. മുടിയിൽ ഉപയോഗിക്കുന്ന ഷാംപൂകളും കണ്ടീഷണറുകളുമൊക്കെ അവശിഷ്ടങ്ങൾ ശരീരത്തിൽ അവശേഷിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. അല്ലെങ്കിൽ ഈ അവശിഷ്ടങ്ങൾ ചർമ്മ സുഷിരം അടയാൻ കാരണമാവും.
  • സാലിസിലിക് ആസിഡ് അല്ലെങ്കിൽ ബെൻസോയിൽ പെറോക്സൈഡ് അടങ്ങിയ സോപ്പുകൾ ഉപയോഗിക്കാം.
  • സാലിസിലിക് ആസിഡ് അടങ്ങിയ ക്ലെൻസറുകൾ ഉപയോഗിക്കുന്നതും കുരുക്കൾ വേഗം ഉണങ്ങാനും ചുരുങ്ങിപ്പോവാനും സഹായിക്കും.
read more
ചോദ്യങ്ങൾമുടി വളരാൻമേക്കപ്പ്സ്ത്രീ സൗന്ദര്യം (Feminine beauty)

ഹെയർ ഓയിൽ ഉപയോഗം: മിത്തുകളും യാഥാർഥ്യവും

മുടിയുടെ പോഷണത്തിനും വളർച്ചയ്ക്കും ഹെയർ ഓയിൽ ഉപയോഗിക്കാൻ വിദഗ്ധർ മുതൽ വീട്ടിലെ പ്രായമായവർ വരെ എല്ലാവരും ശുപാർശ ചെയ്യാറുണ്ട്. വരണ്ടതും നരച്ചതും കേടായതുമായ മുടിക്ക് ഇത് പ്രകൃതിദത്തമായ പ്രതിവിധിയാണെന്ന് വിശ്വസിക്കപ്പെടുന്നു. എന്നാൽ ഹെയർ ഓയിലുകളെക്കുറിച്ച് നിരവധി മിഥ്യാധാരണകളുണ്ടെന്ന വസ്തുതയും നിഷേധിക്കാനാവില്ല.

അതുപോലെ, ചില കെട്ടുകഥകൾ പൊളിച്ചെഴുതുകയും ഹെയർ ഓയിൽ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട ചില ഉപയോഗപ്രദമായ വസ്തുതകൾ പങ്കിടുകയുമാണ് ചർമരോഗ വിദഗ്ധ ഡോ ആഞ്ചൽ പന്ത്. “ഹെയർ ഓയിൽ മുടി കണ്ടീഷൻ ചെയ്യാൻ സഹായിക്കുന്നു. നിങ്ങൾക്ക് വരണ്ടതും കേടായതുമായ മുടിയോ നരച്ച മുടിയോ ഉണ്ടെങ്കിൽ, മുടിയിഴകളിൽ എണ്ണ പുരട്ടുന്നത് സഹായിച്ചേക്കാം, ”അവർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

രാത്രി മുഴുവൻ മുടിയിൽ എണ്ണ പുരട്ടിയാലേ ഫലം ലഭിക്കൂവെന്ന് പൊതുവെ വിശ്വസിക്കപ്പെടുന്നു. എന്നാൽ “ഒരു രാത്രി മുഴുവൻ ഇത് പുരച്ചിവയ്ക്കുന്നതിന് അധിക നേട്ടമൊന്നുമില്ല. കുറച്ച് മണിക്കൂറിനുള്ളിൽ നിങ്ങൾക്ക് ഇത് കഴുകാം,” എന്ന് ചർമരോഗ വിദഗ്ധ പറഞ്ഞു.

“എണ്ണ നിങ്ങളുടെ മുടിയുടെ ആരോഗ്യത്തിന് സഹായിക്കുമെങ്കിലും, അത് മുടികൊഴിച്ചിൽ നിയന്ത്രിക്കുകയോ മുടി വളർച്ച വർദ്ധിപ്പിക്കുകയോ ചെയ്യുന്നില്ല,” ഡെർമറ്റോളജിസ്റ്റ് വിശദീകരിച്ചു.

അത് എങ്ങനെ സഹായിക്കുന്നു?

ഹെയർ ഓയിൽ മുടിയിൽ ഒരു കോട്ടിംഗ് ഉണ്ടാക്കിയെടുക്കുമെന്ന് ആഞ്ചൽ പന്ത് വ്യക്തമാക്കി. അതിനാൽ, ഹെയർ എണ്ണ പുരട്ടിയ ശേഷം നിങ്ങളുടെ മുടി മൃദുവും തിളക്കവുമുള്ളതായി കാണാം.

“വെളിച്ചെണ്ണ മുടിയിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു,” അവർ കൂട്ടിച്ചേർത്തു.

ഉപയോഗിക്കേണ്ട വിധം

മുടിയുടെ താഴത്തെ ഭാഗത്ത്, വേരുകളിൽ നിന്ന് 4-5 ഇഞ്ച് അകലെ, നിങ്ങളുടെ തലയോട്ടിയിലെ സ്വാഭാവിക എണ്ണകൾ പൊതുവെ എത്താത്തിടത്ത് മാത്രം ഹെയർ ഓയിൽ പുരട്ടുന്നതാണ് നല്ലതെന്ന് ചർമരോഗ വിദഗ്ധ പറഞ്ഞു

എന്നിരുന്നാലും, നിങ്ങൾക്ക് താരൻ ഉണ്ടെങ്കിൽ ഹെയർ ഓയിൽ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും അവർ നിർദ്ദേശിച്ചു.

read more
ചോദ്യങ്ങൾസ്ത്രീ സൗന്ദര്യം (Feminine beauty)

ഹെയർ റിമൂവൽ വാക്സ് വീട്ടിൽ തന്നെ ചെയ്യാം !!

ഇന്നത്തെ കാലത്തെ പെൺകുട്ടികളുടെ സൗന്ദര്യ സംരക്ഷണത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വാക്സിംഗ്. കാലിലും കൈയ്യിലുമുള്ള അമിത രോമവളർച്ചയെ തടയാനാണ് മിക്കവരും വാക്സിംഗിനായി ബ്യൂട്ടിപാര്ലറുകളിൽ കയറി ഇറങ്ങുന്നത്. എന്നാൽ ഇത് പലരിലും പാർശ്വഫലങ്ങൾ സൃഷ്ടിച്ചിട്ടുണ്ടത്രെ. ഇങ്ങനെ വയ്യാവേലിയിൽ ചെന്നു പെടുന്നതെന്തിനാ , വാക്സിംഗ് വീട്ടിൽ തന്നെ ചെയ്യാവുന്നതേ ഉള്ളു . അതിനായി എന്തൊക്കെ ചെയ്യണമെന്നൊന്നു നോക്കാം..

പഞ്ചസാരയാണ് വാക്സ് ഉണ്ടാക്കാൻ ആവശ്യമുള്ള വസ്തു. ചീനച്ചട്ടിയില് അല്പം പഞ്ചസാര എടുത്ത് കുറച്ച് വെള്ളമൊഴിച്ച് പഞ്ചസാര ഉരുകുന്നത് വരെ ഇളക്കുക. ഇത് ബ്രൗണ് നിറമാകുന്നത് വരെ ഉരുക്കുക . ഇതിലേക്ക് അല്പം തേനും നാരങ്ങ നീരും ചേർക്കാം. ഇതു കാട്ടിയാവാത്ത രീതിയിൽ ബ്രൗൺ നിറമാകുന്നതുവരെ ഇളക്കിയതിന് ശേഷം ഇറക്കി വച്ച് തണുക്കാനായി മാറ്റി വെയ്ക്കാം. തണുത്ത ശേഷം ഒരു പാത്രത്തിലാക്കി വായു കയറാത്ത രീതിയിൽ അടച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കാം. ഇത് പാർശ്വഫലങ്ങളില്ലാതെ രോമം കളയുന്നതോടൊപ്പം ചർമ്മത്തെ ഈർപ്പമുള്ളതാക്കി മാറ്റാനും സഹായിക്കുന്നു. ഇതിലൂടെ രോമവളർച്ച കുറയുകയും ചെയ്യും. അപ്പോഴിനി വാക്സിംഗ് വീട്ടിലാക്കാം ..

read more
ആരോഗ്യംചോദ്യങ്ങൾമുടി വളരാൻ

മുടി സംരക്ഷണത്തിനായി കുളിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കാം ..

മുടിയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങളാണ് നമുക്കിടയിൽ ഉണ്ടാകാറുള്ളത് . കുളിക്കുന്ന കാര്യം മുതൽ തിരഞ്ഞെടുക്കുന്ന ഷാംപൂ വരെ അതിൽ പെടുന്നു. മുടിയുടെ ആരോഗ്യം സംരക്ഷിക്കാന്‍ കുളിയ്ക്കുമ്പോള്‍ അല്‍പം ശ്രദ്ധിച്ചാല്‍ മതി. താരന്‍ മുടി കൊഴിച്ചില്‍ തുടങ്ങിയ പല പ്രശ്‌നങ്ങളെ വിദഗ്ധമായി നേരിടാന്‍ അല്‍പം ശ്രദ്ധ മാത്രം മതിയത്രെ.

കുളിക്കുമ്പോൾ മുടിയിൽ നല്ലവണ്ണം വെള്ളമൊഴിച്ച് കൈകൊണ്ട് വൃത്തിയാക്കി കഴുകണം. ഇതിനായി അൽപ്പം സമയമെടുത്താലും കുഴപ്പമില്ലന്നെ. പിന്നെ നോക്കേണ്ട കാര്യം ഉപയോഗിക്കുന്ന ഷാംപൂവാണ്. മുടിയുടെ ആരോഗ്യത്തിനും അനുസരിച്ചുള്ള ഷാംപൂ തന്നെ ഉപയോഗിക്കണം.ഇത് ഉപയോഗിക്കുമ്പോൾ ഷാംപൂ അൽപ്പം വെള്ളം ചേർത്ത് മാത്രം ഉപയോഗിക്കുക ഇത് കെമിക്കലിൻറെ പവർ കുറയ്ക്കും മുടിയ്ക്ക് കോട്ടംതട്ടാതെ സംരക്ഷിക്കും. ഷാംപൂ ഉപയോഗിക്കുമ്പോൾ മസാജ് ചെയ്തുകൊണ്ട് ഉപയോഗിക്കാം. ഇത് തലയോട്ടിയിലെ രക്തയോട്ടം വർദ്ധിപ്പിക്കും. കുളി കഴിഞ്ഞിറങ്ങുന്നതിനു മുന്‍പ് ഷാംപൂ എല്ലാം മുടിയില്‍ നിന്ന് പൂര്‍ണമായും കഴുകിക്കളഞ്ഞു എന്ന് ഉറപ്പ് വരുത്തണം . മുടിയിൽ ഒരിക്കലും ചൂടുവെള്ളം ഒഴിക്കരുതെന്ന കാര്യവും മറക്കേണ്ട.

read more
ആരോഗ്യംചോദ്യങ്ങൾഫാഷൻമേക്കപ്പ്സ്ത്രീ സൗന്ദര്യം (Feminine beauty)

ഇനി സ്ലീവ് ലെസ്സ് ഇടാൻ മടിക്കേണ്ട; കക്ഷത്തിലെ കറുപ്പകറ്റാന്‍ ബ്യൂട്ടി പാര്‍ലറുകള്‍ തോറും കയറി ഇറങ്ങുകയും വേണ്ട; 5മിനിട്ട് കൊണ്ട് കക്ഷം വെളുക്കും

ശരീരത്തിന്റെ ഏത് ഭാഗം വെളുത്തതാണെങ്കിലും കക്ഷത്തിനു മാത്രം നിറമില്ല. ഇഷ്ടമുള്ള സ്ലീവ്‌ലെസ്സ് വസ്ത്രം പോലും ഇടാന്‍ പറ്റാത്ത അവസ്ഥ. നിരവധി പരീക്ഷണങ്ങൾ മാറി മാറി ചെയ്തിട്ടും കക്ഷം കറുത്ത് തന്നെ ഇരിയ്ക്കുന്നു. പലരെയും അലട്ടുന്ന മുഖ്യ പ്രശ്നങ്ങളാണിത്.

പല കാരണങ്ങള്‍ കൊണ്ടും കക്ഷത്തില്‍ കറുപ്പ് നിറം വരാം. ബോഡി സ്‌പ്രേ  ധാരാളം ഉപയോഗിക്കുന്നവരിൽ  കക്ഷത്തില്‍ കറുപ്പ്  വരാനുള്ള സാധ്യത കൂടുതലാണ്. മാത്രമല്ല ഇടയ്ക്കിടക്ക് വാക്‌സിംഗ്, ഷേവിംഗ് എന്നിവ ചെയ്യുന്നവര്‍ക്കും കറുപ്പ് വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇനി കക്ഷത്തിലെ കറുപ്പകറ്റാന്‍ ബ്യൂട്ടി പാര്‍ലറുകള്‍ തോറും കയറി ഇറങ്ങേണ്ട.

പ്രകൃതി ദത്ത മാര്‍ഗ്ഗങ്ങളിലൂടെ തന്നെ കക്ഷത്തിലെ കറുപ്പിനെ ഇല്ലാതാക്കാം. പ്രകൃതി ദത്ത സ്‌ക്രബ്ബ് ആണ് ബേക്കിംഗ് സോഡ. അല്‍പം വെള്ളത്തില്‍ ബേക്കിംഗ് സോഡ കലര്‍ത്തി കക്ഷത്തില്‍ തലോടാവുന്നതാണ്. ഇതാകട്ടെ കക്ഷത്തിലെ കറുപ്പകറ്റി മൃതകോശങ്ങളെ നീക്കുകയും ചെയ്യുന്നു

ബേക്കിംഗ് സോഡയും മഞ്ഞളും അല്‍പം നാരങ്ങ നീരും മിക്‌സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കി കക്ഷത്തില്‍ തേച്ച് പിടിപ്പിക്കാം. ഇത് ഉണങ്ങിക്കഴിഞ്ഞ ശേഷം കഴുകിക്കളയാവുന്നതാണ്.

ബേക്കിംഗ് സോഡയും റോസ് വാട്ടറുമാണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. ഇവ രണ്ടും കൂടി പേസ്റ്റ് രൂപത്തിലാക്കി കക്ഷത്തില്‍ തേച്ച് പിടിപ്പിക്കാം. ഇത് ചര്‍മ്മം വെളുക്കാന്‍ സഹായിക്കുന്നുവെന്നു പഠനങ്ങൾ തെളിയിക്കുന്നു.

read more
ഉദ്ധാരണംഓവുലേഷന്‍ഗര്‍ഭധാരണം (Pregnancy)ചോദ്യങ്ങൾരതിമൂര്‍ച്ഛലൈംഗിക ആരോഗ്യം (Sexual health )വൃക്തിബന്ധങ്ങൾ Relationship

ഫോർപ്ലേയിൽ വധനസുരതത്തിനു ഉള്ള പ്രാധാന്യം

സെക്‌സ് എത്രത്തോളം ആസ്വാദ്യകരമാക്കാം എന്നതാണ് മനുഷ്യന്റെ എക്കാലത്തേയും അന്വേഷണം. അതിനുള്ള ഉത്തരങ്ങളായിരിക്കും ഒരു പക്ഷേ രതിപൂര്‍വ്വ ലീലകളും വദനസുരതവും അടക്കമുള്ള കാര്യങ്ങള്‍. ലൈംഗിക ബന്ധത്തേക്കാള്‍ ആസ്വാദ്യകരമാണ് വദനസുരതം എന്നാണ് ഭൂരിപക്ഷത്തിന്റേയും അഭിപ്രായം. അതേസമയം വദന സുരതം ഇഷ്ടമില്ലാത്ത കൂട്ടരും ഏറെയുണ്ട്. എന്തായാലും അതിനെക്കുറിച്ച് അറിയാതെ ചെയ്യാന്‍ നിന്നാല്‍ ചിലപ്പോള്‍ കാര്യങ്ങള്‍ വിചാരിക്കുന്നത് പോലെ അവസാനിച്ചേക്കില്ല.

വദന സുരതം എന്നത് പുരുഷന് മാത്രം ബാധകമായ ഒരു കാര്യമാണെന്നാണ് പലരുടേയും തെറ്റിദ്ധാരണ. എന്നാല്‍ അത് അങ്ങനെയല്ല. സ്ത്രീക്കും അവകാശപ്പെട്ടതാണ് അതിന്റെ ആനന്ദം. എന്തായാലും ചില തയ്യാറെടുപ്പുകള്‍ നടത്തുന്നത് നല്ലതാണ്.

അതിപ്പോള്‍ വദന സുരതത്തിന്റെ കാര്യത്തിലായാലും അങ്ങനെ തന്നെ. പക്ഷേ ചിലര്‍ ഇഷ്ടപ്പെടുന്നത് സര്‍പ്രൈസ് സെക്‌സ് ആയിരിക്കും. വരണ്ട വായയുമായ ഓറല്‍ സെക്‌സിലേര്‍പ്പെടുന്നത് ശരിക്കും ദുരന്തമായിപ്പോകും. അക്കാര്യം ശരിക്കും ശ്രദ്ധിക്കേണ്ടതാണ്. പിന്നെ പല്ലുകളുടെ കാര്യത്തിലും ശ്രദ്ധവേണം. ശരീരത്തിലെ ഏറ്റവും സംവേദന കോശങ്ങളുള്ള ഭാഗത്താണ് സ്പര്‍ശിക്കുന്നത് എന്നത് ഓര്‍മ വേണം.

ആര്‍ക്കാനും വേണ്ടി ഓക്കാനിക്കുന്നത് പോലെ ആകരുത് കാര്യങ്ങള്‍ ചെയ്യുന്നത്. ആണായാലും പെണ്ണായാലും. അത് പങ്കാളിയില്‍ സൃഷ്ടിക്കുക വലിയ മടുപ്പായിരിക്കും. പാരസ്പര്യം ഏറെ പ്രധാനപ്പെട്ട കാര്യമാണ്. സെക്‌സ് ആഘോഷിക്കുന്നതെങ്ങിനെ? വദനസുരതം വൈകൃതമാണോ? സ്ത്രീകള്‍ കാമകലാ നിപുണകള്‍ ആകേണ്ടതുണ്ടോ? Featured Posts എന്താണ് നിങ്ങള്‍ക്ക് വേണ്ടത് എന്ന കാര്യം പങ്കാളിക്ക് ബോധ്യപ്പെടും വരെ കാത്തിരിക്കുക. അവര്‍ അത് ചെയ്യുന്നത് വരെ കാത്തിരിക്കുക. ഈ കാത്തിരിപ്പും ഓറല്‍ സെക്‌സില്‍ പ്രധാനമാണ്. ഓറല്‍ സെക്‌സിലൂടെ തന്നെ രതിമൂര്‍ച്ച സാധ്യമാണ്. എന്നാല്‍ ഒറ്റയടിക്ക് അതിന് നില്‍ക്കാതെ അതിന് തൊട്ടടുത്ത് വരെ എത്തി നിര്‍ത്തുക. പിന്നെ വീണ്ടും തുടങ്ങുക. ഇത് ഓറല്‍ സെക്‌സ് കൂടുതല്‍ ആസ്വാദ്യകരമാക്കുമെന്ന് ഉറപ്പാണ്. ഓരോരുത്തര്‍ക്കും സെക്‌സ് ചെയ്യാന്‍ ഇഷ്ടപ്പെടുന്ന സ്ഥലങ്ങള്‍ ഉണ്ടാകും. ചിലര്‍ക്ക് അത് കിടപ്പറയായിരിക്കും. മറ്റ് ചിലര്‍ക്ക് അടുക്കളയോ, ലിവിങ് റൂമോ ആയിരിക്കും. മറ്റ് ചിലര്‍ ഇഷ്ടപ്പെടുക ഓപ്പണ്‍ ടെറസ് ആയിരിക്കും. അങ്ങനെ ഇഷ്ടമുള്ള സ്ഥലവും ഇഷ്ടപ്പെട്ട പൊസിഷനും തിരഞ്ഞെടുക്കുക. സെക്‌സ് ആഘോഷിക്കുന്നതെങ്ങിനെ? വദനസുരതം വൈകൃതമാണോ? സ്ത്രീകള്‍ കാമകലാ നിപുണകള്‍ ആകേണ്ടതുണ്ടോ? Featured Posts ഓറല്‍ സെക്‌സ് ചെയ്യുമ്പോള്‍ ‘വദനം’ മാത്രമല്ല ഉപയോഗിക്കാന്‍ സാധിക്കുക എന്ന കാര്യം മറക്കരുത്.

കൈവിരലുകളും കാലും എല്ലാം നിര്‍ണായകമായ പല നീക്കങ്ങളും നടത്താന്‍ ഉതകുന്നതാണ് എന്ന ഓര്‍മ വേണം. സെക്‌സില്‍ തമാശ കൂടി ചേര്‍ത്താല്‍ അത് കൂടുതല്‍ ആസ്വാദ്യകരമാകും എന്നാണ് ആര്‍ക്കാണ് അറിയാത്തത്… അതുകൊണ്ട് അല്‍പം തമാശയും അഭിനയവും ഒക്കെ ആകാം. ഓറല്‍ സെക്‌സിന്റെ കാര്യത്തില്‍ പ്രത്യേകിച്ചും!!! ഓറല്‍ സെക്‌സില്‍ ഏറ്റവും പ്രധാനപ്പെട്ടത് ചുണ്ടുകളും നാവും പിന്നെ കൈകളും ആണ്. ഇതെല്ലാം പങ്കാളിയുടെ താത്പര്യത്തിന് അനുസരിച്ച് കൃത്യമായി ഉപയോഗിക്കുകയാണെങ്കില്‍ അത് ഒരിക്കലും മറക്കാനാകാത്ത അനുഭവം തന്നെ ആയിരിക്കും സമ്മാനിക്കുക. ഓറല്‍ സെക്‌സില്‍ ഏര്‍പ്പെടുമ്പോള്‍ ലിംഗത്തിലും യോനിയിലും മാത്രമായി ശ്രദ്ധ കേന്ദ്രീകരിക്കരുത്. പുരുഷന്‍മാരിലാണെങ്കില്‍ വൃഷണ സഞ്ചിയും സ്ത്രീകളിലാണെങ്കില്‍ ഭഗശിശ്‌നികയും മാറ്റി നിര്‍ത്താന്‍ പറ്റാത്ത വികാര കേന്ദ്രങ്ങളാണ്.

read more
ചോദ്യങ്ങൾവൃക്തിബന്ധങ്ങൾ Relationship

നിങ്ങള്‍ പ്രണയിക്കുന്ന ആളാണോ? എന്നാല്‍ ഈ പത്ത് കാര്യങ്ങള്‍ ഉറപ്പായിട്ടും അറിഞ്ഞിരിക്കണം..

പ്രണയിക്കാത്തവരായി ആരും തന്നെ കാണില്ല. എന്നാല്‍ പ്രണയിക്കുമ്പോള്‍ തകര്‍ച്ച ഉണ്ടാകുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ??? അതിനൊരു കാരണമുണ്ട്. എല്ലാ പ്രണയവും വിവാഹത്തിലേക്ക് എത്താതും പല ദാമ്പത്യബന്ധങ്ങളും വേര്‍പിരിയലിന്റെ വക്കില്‍ എത്തി നില്‍ക്കുന്നതും ഇതൊക്കെ ശ്രദ്ധിക്കാത്തത് കൊണ്ടാണ്‌..

 

1. ഇഷ്ടപ്പെട്ട ആളുമായി എല്ലാം തുറന്ന് സംസാരിക്കുക. കളളത്തരങ്ങള്‍ ഒളിപ്പിച്ച് വെച്ച് പ്രണയത്തെ സമീപിച്ചാല്‍ പരാജയപ്പെടും.

2. മനസില്‍ ഒന്ന് പ്രവര്‍ത്തിയില്‍ മറ്റൊന്ന് എന്ന സ്വഭാവം ഒഴിവാക്കുക.

3. സുഹൃത്തുകളെക്കാള്‍ കൂടുതല്‍ സമയം പ്രണയിക്കുന്നവരുമായി ചിലവിടാന്‍ ഓര്‍ക്കണം

4. പ്രണയിക്കുമ്പോള്‍ മുതല്‍ പ്രണയം തിരിച്ചറിയുന്നത് വരെയുളള നിമിഷങ്ങള്‍ ഇടക്ക് മധുരമായി ഓര്‍മപ്പെടുത്തുക.

 

5 . പരസ്പരം ക്ഷമിക്കാനും സഹിക്കാനും കാത്തിരിക്കാനുമുളള മനസ്സ് ഉണ്ടാക്കിയെടുക്കുക

6. ഒരിക്കലും തന്റെ പ്രണയത്തെ തളളിപറയാതിരിക്കുക.

7. എന്നും എപ്പോഴും കൂടെ ഉണ്ടാകും എന്ന വിശ്വാസം പരസ്പരം ഉണ്ടാക്കിയെടുക്കുക

8. തെറ്റിദ്ധാരണയെ അകറ്റി നിര്‍ത്തുക.

9. ശരീരത്തെക്കാള്‍ കൂടുതല്‍ മനസിനെ സ്‌നേഹിക്കാന്‍ ശ്രമിക്കുക.

10. കാമമല്ല പ്രണയമെന്ന തിരിച്ചറിവ് ഉണ്ടാക്കിയെടുക്കുക.

read more
ആരോഗ്യംചോദ്യങ്ങൾമേക്കപ്പ്സ്ത്രീ സൗന്ദര്യം (Feminine beauty)

കക്ഷത്തിലെ കറുപ്പകറ്റാന്‍ ഉരുളക്കിഴങ്ങ്

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വെല്ലുവിളിയാവുന്ന പ്രതിസന്ധികളെ ഇല്ലാതാക്കാനും ഉരുളക്കിഴങ്ങ് സഹായിക്കുന്നു.കക്ഷത്തിലെ കറുപ്പകറ്റാന്‍ ഏറ്റവും സഹായിക്കുന്ന ഒന്നാണ് ഉരുളക്കിഴങ്ങ് നീര്. ഉരുളക്കിഴങ്ങ് രണ്ടായി മുറിച്ച് കക്ഷത്തില്‍ ഉരസിയാലും ഈ പ്രശ്‌നത്തെ നമുക്ക് ഇല്ലാതാക്കാം. ഉരുളക്കിഴങ്ങ് പലപ്പോഴും ആസ്ട്രിജന്റെ ഫലം ചെയ്യുന്നതാണ്.

കൈമുട്ടിലെ കറുപ്പകറ്റാന്‍ ഏറ്റവും സുരക്ഷിതവും ഫലപ്രദവുമായ മാര്‍ഗ്ഗമാണ് ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങ് നീര് കൈമുട്ടില്‍ തേച്ച് പിടിപ്പിച്ച് ഇത് 15 മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്.മുഖത്തുണ്ടാവുന്ന കറുത്ത കുത്തുകള്‍ക്കും പുള്ളികള്‍ക്കും പരിഹാരമാണ് ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങ് അരച്ച് മുഖത്ത് പുരട്ടുക. നല്ലതു പോലെ മസ്സാജ് ചെയ്ത ശേഷം അഞ്ച് മിനിട്ട് കഴിഞ്ഞ് ശുദ്ധമായ വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്.

കണ്ണിനടിയിലെ കറുത്ത പാടുകളാണ് മറ്റൊന്ന്. ഇത് പലരുടേയും ഉറക്കം കെടുത്തുന്ന പ്രശ്‌നങ്ങളില്‍ മുന്നിലാണ്. അതുകൊണ്ട് തന്നെ അതിനെ ഇല്ലാതാക്കാന്‍ ഉരുളക്കിഴങ്ങ് നീര് അല്‍പം പഞ്ഞിയില്‍ മുക്കി കണ്ണിനു താഴെ വെച്ചാല്‍ മതി. ചര്‍മ്മത്തിലെ ചുളിവാണ് പലപ്പോഴും വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങളില്‍ വലുത് .ദിവസവും ചര്‍മ്മത്തില്‍ ഉരുളക്കിഴങ്ങ് പുരട്ടിയാല്‍ ചര്‍മ്മത്തിന്റെ ചുളിവകറ്റാന്‍ കഴിയുന്നു.

read more
ചോദ്യങ്ങൾവൃക്തിബന്ധങ്ങൾ Relationship

വിവാഹമോചനങ്ങൾ കൂടുന്നത് എന്തുകൊണ്ട്..???

വിവാഹപൂര്‍വ കൗണ്‍സിലിംഗ് അനിവാര്യം

ദാമ്പത്യത്തെ പവിത്രമായി കണ്ടുകൊണ്ടിരുന്നവരാണ് മലയാളികള്‍. പക്ഷേ തലമുറകളുടെ ചിന്താഗതിക്കും ജീവിതരീതിക്കും മാറ്റം വന്നപ്പോള്‍ അവിടെ പൊരുത്തങ്ങളെക്കാള്‍ കൂടുതല്‍ പൊരുത്തക്കേടുകള്‍ വന്നുതുടങ്ങി. അണ്ടര്‍സ്റ്റാന്‍ഡിംഗ് എന്നത് അഡ്ജസ്റ്റ്മെന്‍റിലേക്ക് വഴിമാറി. പരസ്പരം മനസിലാക്കാനോ പ്രശ്നങ്ങള്‍ ഒരുമിച്ചിരുന്നു ചര്‍ച്ചചെയ്തു പരിഹരിക്കാനോ ശ്രമിക്കാത്ത യുവതലമുറ ആര്‍ക്കും എപ്പോഴും ഒഴിഞ്ഞുപോകാവുന്ന കൂട്ടുകച്ചവടത്തിന്‍റെ അവസ്ഥയിലേക്കു കുടുംബബന്ധങ്ങളെ കൊണ്ടെത്തിക്കുകയാണ്.

ചെറിയപ്രശ്നങ്ങള്‍ ഉണ്ടായാല്‍പോലും വിവാഹമോചനത്തിനു മുതിരുകയും വിവാഹബന്ധങ്ങളുടെ തകര്‍ച്ച തീരെ ഗൗരവമല്ലാതായി മാറുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍ വിവാഹപൂര്‍വ കൗണ്‍സിലിംഗ് ഏറെ പ്രസക്തമാവുകയാണ്. വിവാഹ ജീവിതത്തിലേക്ക് കടക്കുന്നവരെ അതിന് സജ്ജരാക്കുകയാണ് വിവാഹപൂര്‍വ കൗണ്‍സിലിംഗ് കൊണ്ട് ഉദ്ദേശിക്കുന്നത്. വിവാഹം നിയമപരമായി മാത്രം ഒരുമിക്കാന്‍ കഴിയുന്ന ഒന്നാണെങ്കിലും ശാരീരികവും മാനസികവുമായ ഐക്യമാണ് വിവാഹജീവിതത്തിനു അടിത്തറ ഒരുക്കുന്നത്. അതിനുവേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനൊപ്പം ഉള്ളില്‍പതിഞ്ഞുപോയ സംശയങ്ങള്‍ ദൂരീകരിക്കാനും കുടുംബജീവിതത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ചും വന്നുചേരാനിടയുള്ള പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യേണ്ട രീതികളെക്കുറിച്ചും സംതൃപ്ത ദാമ്പത്യജീവിതത്തെക്കുറിച്ചും കുട്ടികളുടെ പരിചരണത്തെക്കുറിച്ചുമെല്ലാം വേണ്ടത്ര അറിവുപകരാനും വിവാഹപൂര്‍വ കൗണ്‍സിലിംഗ് സഹായകരമാകും.

പെരുകുന്ന വിവാഹമോചനങ്ങള്‍

ഇന്ത്യയുടെ വിവാഹമോചന തലസ്ഥാനമെന്ന വിശേഷണം കേരളം കൊണ്ടുനടക്കാന്‍ തുടങ്ങിയിട്ടു കാലങ്ങളേറെയായി. കേരളത്തില്‍ പ്രതിവര്‍ഷം ശരാശരി രണ്ടായിരത്തോളം ദമ്പതികള്‍ വിവാഹമോചിതരാകുന്നുവെന്നാണ് കുടുംബകോടതികള്‍ ലഭ്യമാക്കുന്ന കണക്ക്. ഇതിന്‍റെ എത്രയോ ഇരട്ടി വിവാഹമോചന കേസുകളാണ് കുടുംബകോടതികളില്‍ കെട്ടിക്കിടക്കുന്നത്. മൂന്നുവര്‍ഷം മുമ്പുവരെ ഇത് ആയിരത്തിനും ആയിരത്തി അഞ്ഞൂറിനും ഇടയിലായിരുന്നു. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ വിവാഹമോചന കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഈ കേസുകള്‍ പരിശോധിച്ചാല്‍ പലതിലും അടിസ്ഥാനമില്ലാത്തതും പ്രാധാന്യമില്ലാത്തതുമായ കാരണങ്ങളിലാണ് വിവാഹമോചനം നടന്നിരിക്കുന്നതെന്നു കാണാം. കേരളത്തില്‍ വിവാഹമോചനത്തിനുവേണ്ടി ഏറ്റവും കൂടുതല്‍ കോടതിയില്‍ കയറിയിറങ്ങുന്നത് 18നും 35നും മധ്യേ പ്രായമുള്ളവരാണ്. പ്രൊഫഷണലുകളും വിദ്യാസമ്പന്നരായവരുമാണ് ഇതില്‍ കൂടുതലും.

വിവാഹമോചനങ്ങള്‍ പെരുകുന്നതിന്‍റെ ചില കാരണങ്ങള്‍:

* വിവാഹജീവിതത്തോടുള്ള പ്രതിബദ്ധതക്കുറവ്

* ദമ്പതികള്‍ തമ്മിലുള്ള ആശയവിനിമയത്തിന്‍റെ അഭാവം.

* പങ്കാളിയെ അവഗണിക്കല്‍.

* ഈഗോയും പരസ്പരം അംഗീകരിക്കുന്നതിലുള്ള താല്‍പര്യമില്ലായ്മയും.

* ലൈംഗികമായ പൊരുത്തക്കേടുകളും പരസ്പരവിശ്വാസക്കുറവും.

* മദ്യം അടക്കമുള്ള ലഹരിവസ്തുക്കളുടെ ഉപയോഗം.

* ശാരീരികവും മാനസികവും ലൈംഗികവുമായ അതിക്രമം.

* പ്രശ്നങ്ങള്‍ പരിഹരിക്കാനോ കൈകാര്യം ചെയ്യാനോ ഉള്ള കഴിവില്ലായ്മ.

* വ്യക്തിപരവും തൊഴില്‍പരവുമായ ലക്ഷ്യങ്ങളിലുള്ള വൈരുദ്ധ്യം.

* കുടുംബത്തെ മുന്നോട്ടു നയിക്കുന്നതില്‍ ഉണ്ടാകുന്ന വിഭിന്നമായ പ്രതീക്ഷകള്‍.

* സാമ്പത്തിക പ്രശ്നങ്ങള്‍.

* ബൗദ്ധികമായ പൊരുത്തക്കേടുകളും കാര്‍ക്കശ്യസ്വഭാവവും.

* മനോരോഗങ്ങള്‍.

* മതപരമായ വിശ്വാസങ്ങളിലെ വ്യത്യാസം.

* സംസ്കാരത്തിലെയും ജീവിതരീതിയിലെയും വൈരുദ്ധ്യങ്ങള്‍.

യഥാസമയം ഒരുമിച്ചിരുന്നു സംസാരിച്ചോ ചര്‍ച്ചചെയ്തോ പരിഹരിക്കാവുന്ന പ്രശ്നങ്ങളാണു കൂടുതല്‍ വഷളാക്കി വേര്‍പിരിയലിന്‍റെ വക്കിലേക്ക് കൊണ്ടെത്തിക്കുന്നത്. നിസ്സാര കാരണങ്ങളുടെ പേരിലാണു ഭൂരിഭാഗം പേരും പിരിയാന്‍ തീരുമാനമെടുക്കുന്നത്. പലര്‍ക്കും പിരിയുന്നതില്‍ അല്‍പംപോലും സങ്കടമില്ലെന്നതാണ് മറ്റൊരു വസ്തുത. ജീവിതത്തെ നിസാരവത്കരിക്കുകയാണ് ഇവര്‍. ഒരു ദിവസം പോലും ഒരുമിച്ച് ജീവിച്ചിട്ടില്ലാത്ത ആളുകള്‍പോലും വിവാഹ മോചനത്തിന് ഒരുങ്ങുന്നകാലമാണിത്. വിദ്യാഭ്യാസപരമായും സാമൂഹികമായും മാറ്റമുണ്ടായെങ്കിലും ഭദ്രമായൊരു കുടുംബാന്തരീക്ഷം കൊണ്ടുപോകാനുള്ള പക്വത പലര്‍ക്കുമില്ല എന്നതാണ് ഇത്തരം നീക്കങ്ങള്‍ തെളിയിക്കുന്നത്. അതുകൊണ്ടുതന്നെ, ചെറിയ മത്സരപരീക്ഷകള്‍ക്കുപോലും വന്‍തയ്യാറെടുപ്പ് നടത്തുന്നവര്‍ വിവാഹജീവിതം എന്ന വലിയ പരീക്ഷക്കുവേണ്ടി മാനസികമായ എന്തുതയ്യാറെടുപ്പ് നടത്തുന്നുവെന്നു സ്വയം ചിന്തിച്ചുനോക്കുന്നതും ഈഅവസരത്തില്‍ നന്നായിരിക്കും.

ഇത് വിവിഹമോചനത്തെ പിന്തുണക്കുന്ന മാതാപിതാക്കളുടെ കാലം

പണ്ടുകാലത്ത് വരന്‍റെയോ വധുവിന്‍റെ മാതാപിതാക്കള്‍ പുലര്‍ത്തുന്ന കാര്‍ക്കശ്യനിലപാടുകളും കൃത്യമായ നിരീക്ഷണവും കുടുംബബന്ധങ്ങളുടെ കെട്ടുറപ്പും കാരണം വിവാഹബന്ധങ്ങള്‍ക്ക് ദീര്‍ഘായുസ്സ് ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് അണുകുടുംബങ്ങളിലേക്കു ജീവിതം പറിച്ചുനടപ്പെടുമ്പോള്‍ ദമ്പതികള്‍ക്കു സ്വന്തം കുടുംബത്തിലെ മുതിര്‍ന്ന ഒരാളിനോടു ഒരു തുറന്നുപറച്ചിലിനു കഴിയാതെ വരുന്നു. പണ്ട് വിവാഹമോചനം തടയാന്‍ മാതാപിതാക്കള്‍ ശ്രമിച്ചിരുന്നെങ്കില്‍ ഇന്നു മാതാപിതാക്കളുടെ പിന്തുണയോടെയുള്ള വേര്‍പിരിയലാണ് നടക്കുന്നത്. വിവാഹമോചനത്തിനു പ്രത്യേകിച്ചും പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ മുന്‍കൈയെടുക്കുന്ന പ്രവണത ഇന്നു വര്‍ധിക്കുകയാണ്. ഇതേനിലപാടുതന്നെ അവരുടെ അഭിഭാഷകരും കോടതിയില്‍ സ്വീകരിക്കുന്നു.

യാഥാര്‍ഥ്യബോധത്തോടെയാകണം പ്രതീക്ഷകള്‍

വിവാഹജീവിതത്തെക്കുറിച്ചു ഉന്നതമായ ശുഭപ്രതീക്ഷകള്‍ വച്ചുപുലര്‍ത്തുന്നത് നല്ലതാണ്. പക്ഷേ അത്തരം പ്രതീക്ഷകള്‍ യാഥാര്‍ഥ്യബോധത്തില്‍ അധിഷ്ഠിതമായിരിക്കണം. കുടുംബജീവിതത്തില്‍ ഉണ്ടായേക്കാവുന്ന സാമ്പത്തികാവശ്യങ്ങള്‍, പുലര്‍ത്തേണ്ട ഉത്തരവാദിത്തങ്ങള്‍, നിലനിര്‍ത്തേണ്ട സാമൂഹ്യബന്ധങ്ങള്‍ എന്നിവയെക്കുറിച്ചു മുന്‍പേതന്നെ വ്യക്തമായ അവബോധമുണ്ടായിരിക്കണം. ഇവയുമായി ബന്ധപ്പെട്ടുണ്ടാകുന്ന അസ്വാരസ്യങ്ങളാണു പലപ്പോഴും കുടുംബസംഘര്‍ഷത്തിലേക്കു നയിക്കുന്നത്. പൊരുത്തക്കേടുകള്‍ പലകാരണങ്ങള്‍കൊണ്ടും പല സാഹചര്യങ്ങള്‍കൊണ്ടും സംഭവിച്ചേക്കാം. എന്നാല്‍ നിങ്ങളുടെയും പങ്കാളിയുടെയും ചിന്താഗതികളെക്കുറിച്ചു വ്യക്തമായ കാഴ്ചപ്പാടുണ്ടെങ്കില്‍ കുടുംബജീവിതത്തില്‍ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങള്‍ നല്ലൊരു ശതമാനവും ഒഴിവാക്കാനാകും. പക്ഷേ അതിനായി ചില കണക്കുകൂട്ടലുകള്‍ അനിവാര്യമാണ്. വിവാഹജീവിതത്തിനുമുമ്പുതന്നെ ഈ കണക്കുകൂട്ടലുകളില്‍ വ്യക്തത വരുത്തിയിരിക്കണമെന്നുകൂടി ഓര്‍മിപ്പിക്കട്ടെ.

കലഹരഹിത സന്തുഷ്ടജീവിതം മിഥ്യാധാരണ

കലഹരഹിതമായും സ്നേഹപൂര്‍ണമായും നൂറുശതമാനവും സന്തുഷ്ടമായ വൈവാഹിക ജീവിതം നയിക്കാന്‍ കഴിയുമെന്നത് വിവാഹത്തിനുമുമ്പ് തോന്നുന്ന ഒരു മിഥ്യാധാരണയാണ്. വിവാഹശേഷം യാഥാര്‍ഥ്യങ്ങളെ മുഖാമുഖം വീക്ഷിക്കേണ്ടിവരുമ്പോള്‍ ഭാവനയില്‍ കണ്ടതൊന്നുമല്ല വാസ്തവമെന്നു തിരിച്ചറിയേണ്ടിവരും. എന്തെങ്കിലും തരത്തിലുള്ള എതിരഭിപ്രായങ്ങള്‍ വിവിധ സാഹചര്യങ്ങളില്‍ നിങ്ങളുടെ പങ്കാളിയില്‍നിന്നുണ്ടാകുമ്പോള്‍ മാത്രമാണ് നിങ്ങളുടെ ഭാവനാവിഗ്രഹങ്ങള്‍ ഓരോന്നായി ഉടയാന്‍ തുടങ്ങുന്നത്. വാക്കുകള്‍ക്കിടയിലെ പൊരുത്തക്കേടുകള്‍ മനസുകള്‍ തമ്മിലുള്ള അകല്‍ച്ചയിലേക്കു വഴിമാറാന്‍ അധികം വൈകണമെന്നില്ല. അതുകൊണ്ടുതന്നെ ഇത്തരം സാഹചര്യങ്ങള്‍ എപ്പോഴെങ്കിലും വന്നുചേര്‍ന്നേക്കാമെന്നു കരുതി അതിനെ അതിജീവിക്കാന്‍ നിങ്ങള്‍ വിവാഹത്തിനുമുമ്പുതന്നെ മാനസികമായി തയ്യാറെടുത്തിരിക്കണം. അതുകൊണ്ടാണ് സമീപഭാവിയില്‍ വിവാഹിതരാകാന്‍ പോകുന്നവര്‍ നല്ലൊരു കുടുംബജീവിതം സാധ്യമാക്കാന്‍ വിവാഹപൂര്‍വ കൗണ്‍സിലിംഗിനു നിര്‍ബന്ധമായും വിധേയരായിരിക്കണമെന്നു പറയുന്നത്.

വിവാഹപൂര്‍വ കൗണ്‍സിലിംഗ്

അറിഞ്ഞോ അറിയാതെയോ വിവിധ സാഹചര്യങ്ങളില്‍നിന്നും വന്നുചേരുന്ന വ്യക്തിയധിഷ്ഠിതമായ സംഘര്‍ഷങ്ങള്‍ക്കിടയില്‍നിന്നാണു ഭൂരിഭാഗം പേരും യാതൊരു മുന്നൊരുക്കങ്ങളുമില്ലാതെ വിവാഹമെന്ന മറ്റൊരു ജീവിതാവസ്ഥയിലേക്കു മാറുന്നത്. എന്നാല്‍ വിവാഹജീവിതത്തെക്കുറിച്ചു മുന്‍ധാരണയോടെ മനസിലുറച്ചുപോയ സങ്കല്‍പങ്ങളല്ല വിവാഹാനന്തരം തുടര്‍ച്ചയായി അഭിമുഖീകരിക്കേണ്ടി വരുന്നതെങ്കില്‍ അത്തരത്തിലുള്ള ഒരു കുടുംബജീവിതം ഇരുപങ്കാളികള്‍ക്കും ബാധ്യതയായി തീരും. അതേസമയം പ്രശ്നങ്ങളും അഭിപ്രായ വൈരുദ്ധ്യങ്ങളും പൊരുത്തക്കേടുകളും ഉണ്ടാകുമ്പോള്‍ അതിനെ സമചിത്തതയോടെ നേരിടാന്‍ പ്രാപ്തനാണെങ്കില്‍ ദീര്‍ഘകാലം നീളുന്ന സന്തുഷ്ട ദാമ്പത്യജീവിതം നയിക്കാനാകും. ഇത്തരത്തില്‍ പ്രശ്നങ്ങളെ അതിജീവിക്കാന്‍ വിവാഹത്തിനുമുമ്പുതന്നെ പ്രാപ്തമാക്കുന്ന ശാസ്ത്രീയരീതിയാണ് വിവാഹപൂര്‍വ കൗണ്‍സിലിംഗ് പിന്തുടരുന്നത്. വിവാഹജീവിതത്തിനിടെ നിങ്ങളുടെ താളം തെറ്റിച്ചേക്കാവുന്ന അപ്രതീക്ഷിത സംഭവങ്ങളെയും പ്രശ്നങ്ങളെയും മന:സ്ഥൈര്യത്തോടെ നേരിടാന്‍ ഇത്തരം പ്രീമാരിറ്റല്‍ കൗണ്‍സിലിംഗ് ക്ലാസ്സുകള്‍ നിങ്ങളെ സഹായിക്കും.

കൗണ്‍സിലിംഗ് പ്രസക്തമാകുന്നത് എന്തുകൊണ്ട്?

വിവാഹത്തെക്കുറിച്ചു പലര്‍ക്കും പലതരത്തിലുള്ള സങ്കല്‍പങ്ങളാകും ഉണ്ടാകുക. ഇത്തരത്തില്‍ മനസില്‍ ഉറച്ചുപോയ സങ്കല്‍പങ്ങള്‍ പലതും യാഥാര്‍ഥ്യത്തിനു നിരക്കുന്നത് ആയിരിക്കണമെന്നില്ല. ഈ സാഹചര്യത്തില്‍ നിങ്ങളില്‍ ഉറഞ്ഞുപോയ തെറ്റിദ്ധാരണകളെ മാറ്റാന്‍ വിവാഹപൂര്‍വ കൗണ്‍സിലിംഗ് ക്ലാസ്സുകള്‍ സഹായകരമാകും. മറ്റൊന്നു വിവാഹജീവിതത്തെക്കുറിച്ചുള്ള ഉത്കണ്ഠകള്‍ പരിഹരിക്കലാണ്. ഭാര്യാഭര്‍തൃബന്ധം, പരസ്പരം മനസ്സിലാക്കല്‍, മനപൊരുത്തം, കുടുംബാസൂത്രണത്തിന്‍റെ പ്രാധാന്യം, സാമ്പത്തിക അച്ചടക്കം പാലിക്കേണ്ടവിധം, ലൈംഗികമായ തെറ്റിദ്ധാരണകള്‍ തുടങ്ങിയവയെക്കുറിച്ചെല്ലാം ഈ ക്ലാസ്സുകളില്‍ ഉത്തരം ലഭിക്കും. അസംഭവ്യമെന്നോ അപ്രതീക്ഷിതമെന്നോ നിങ്ങള്‍ക്കു തോന്നിയേക്കാവുന്നതും എന്നാല്‍ ഭാവിയില്‍ നേരിടേണ്ടി വന്നേക്കാവുന്നതുമായ ചില പ്രശ്നങ്ങള്‍ക്കു മുന്‍കരുതലെടുക്കുന്നതിനും സഹായിക്കുന്നതിനു പുറമേ പ്രിമാരിറ്റല്‍ കൗണ്‍സിലിംഗ് ക്ലാസ്സുകളില്‍ ലഭിക്കുന്ന നിര്‍ദേശങ്ങള്‍ നിങ്ങളുടെ ഭാവിജീവിതത്തിനു മുതല്‍ക്കൂട്ടാകുമെന്ന കാര്യത്തിലും ഒരു സംശയവും വേണ്ട.

വിവാഹപൂര്‍വ കൗണ്‍സിലിംഗ് നിര്‍ബന്ധമെന്ന് വനിതാ കമ്മീഷന്‍

കേരളത്തില്‍ വിവാഹമോചിതരാകുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിവാഹപൂര്‍വ കൗണ്‍സിലിംഗ് നിര്‍ബന്ധമാക്കണമെന്ന സംസ്ഥാന വനിതാ കമ്മീഷന്‍റെ നിരീക്ഷണം ഏറെ ശ്രദ്ധേയമാണ്. കുടുംബബന്ധങ്ങളുടെ കെട്ടുറപ്പ് സ്നേഹത്തിന്‍റെയും പരസ്പര ധാരണകളുടെയും സുവര്‍ണനൂലിഴകള്‍കൊണ്ട് തുന്നിച്ചേര്‍ക്കേണ്ട ഒന്നാണ്. ആ തുന്നിച്ചേര്‍ക്കല്‍ പൂര്‍ണമാകണമെങ്കില്‍ വിവാഹപൂര്‍വ കൗണ്‍സിലിംഗ് അനിവാര്യമാണ്. ബന്ധങ്ങളിലെ വിശ്വാസക്കുറവും പരസ്പരം മനസിലാക്കുന്നതില്‍ വരുന്ന വീഴ്ചയും ദാമ്പത്യജീവിതത്തെ തച്ചുടക്കുന്ന സാഹചര്യത്തിലാണ് വധൂവരന്‍മാര്‍ വിവാഹപൂര്‍വ കൗണ്‍സിലിംഗിനു വിധേയമായിരിക്കണമെന്ന കര്‍ശന നിര്‍ദേശം വനിതാ കമ്മീഷന്‍ മുന്നോട്ടുവെച്ചത്. കുടുംബങ്ങളില്‍ ആരോഗ്യകരമായ ബന്ധം ഉണ്ടാകുവാന്‍ യുവതീയുവാക്കള്‍ക്ക് കൃത്യമായ ബോധവത്കരണം അനിവാര്യമാണ്. ഇപ്പോള്‍ തന്നെ ചില ക്രിസ്ത്യന്‍സഭകളടക്കമുള്ള സമുദായ സംഘടനകള്‍ വിവാഹപൂര്‍വ കൗണ്‍സിലിംഗ് നടത്തിവരുന്നുണ്ട്.

പരാജിതരാകരുത്, ഈ ജീവിതപരീക്ഷയില്‍

ജീവിതം ഒരു പരീക്ഷയാണ്. അവിടെ അവനോ അവള്‍ക്കോ സ്വന്തമായി ഒരു ചോദ്യകടലാസും ഉണ്ടാകും. അതിന്‍റെ ഉത്തരങ്ങള്‍ മറ്റൊരാളിന്‍റെ ജീവിതത്തില്‍നിന്നും പകര്‍ത്താനാകില്ല. സ്വന്തം ജീവിതത്തില്‍ നിന്നുയരുന്ന ചോദ്യങ്ങള്‍ക്കു സ്വയം ഉത്തരം നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ നിങ്ങള്‍ ഒരു പരാജയമാണെന്നു ഉറപ്പിക്കാം. പ്രശ്നങ്ങള്‍ക്കുമുമ്പില്‍ പകച്ചുനില്‍ക്കുന്നതിനുപകരം അവയെ ആത്മവിശ്വാസത്തോടെയും ലക്ഷ്യബോധത്തോടെയും നേരിടുന്നവരാണ് യഥാര്‍ഥ വിജയികള്‍. ഈ പ്രശ്നം കൈകാര്യം ചെയ്യാന്‍ എനിക്കറിയാം എന്ന ദൃഢനിശ്ചയമാണ് നമുക്ക് ഉണ്ടാകേണ്ടത്. ഇത്തരത്തിലുള്ള ദൃഢനിശ്ചയത്തിന്‍റെ അഭാവത്തിലും അപക്വമായ തീരുമാനങ്ങളുടെ പേരിലും മനോഹരമായ ജീവിതം നയിച്ചിരുന്ന പലകുടുംബങ്ങളും തകര്‍ച്ചയിലകപ്പെട്ട പല ഉദാഹരണങ്ങളും കൗണ്‍സിലിംഗ് ക്ലാസ്സുകളില്‍ പങ്കെടുക്കുന്നതോടെ നിങ്ങള്‍ക്കു ബോധ്യമാകും. വിവാഹാനന്തരമുണ്ടാകുന്ന പ്രശ്നങ്ങളെ സമചിത്തതയോടെ നേരിടാനും പ്രതിസന്ധികളെ അതിജീവിക്കാനും ഉത്തമ വൈവാഹിക ജീവിതം സാധ്യമാക്കുന്നതിനും വിവാഹപൂര്‍വ കൗണ്‍സിലിംഗ് നിങ്ങളെ ഏറെ സഹായിക്കുമെന്നു ഒരിക്കല്‍ക്കൂടി ഓര്‍മിപ്പിക്കട്ടെ.

read more
ആരോഗ്യംചോദ്യങ്ങൾലൈംഗിക ആരോഗ്യം (Sexual health )വൃക്തിബന്ധങ്ങൾ Relationship

വിവാഹേതര ബന്ധങ്ങൾ പെരുകുന്ന കേരളം

കേരളത്തിലെ കുടുംബകോടതികളില്‍ രജിസ്റ്റര്‍ ചെയ്യുന്ന വിവാഹമോചന കേസുകളുടെ എണ്ണം ഓരോ വര്‍ഷവും കുതിച്ചുയരുകയാണ്. എന്തുകൊണ്ട് വിവാഹമോചനം വര്‍ധിക്കുന്നുവെന്ന ചോദ്യത്തിനു ഉത്തരംതേടി അധികം അലയേണ്ടതില്ല. വിവാഹേതരബന്ധങ്ങള്‍ തന്നെയാണ് പ്രധാന കാരണം.

പരസ്പര വിശ്വാസത്തോടെയും സ്നേഹത്തോടെയും ജീവിക്കേണ്ട ദമ്പതികള്‍ ദാമ്പത്യത്തിന്‍റെ അടിസ്ഥാന പ്രമാണങ്ങളെ കാറ്റില്‍ പറത്തി മുന്നേറുന്ന കാഴ്ച. അതെ, വിവാഹമോചനങ്ങള്‍ക്കൊപ്പം വിവാഹേതരബന്ധങ്ങളുടെയും സ്വന്തം നാടായി കേരളം മാറുകയാണ്. കാമുകന്‍റെ കൂടെ ജീവിക്കാന്‍ ഭര്‍ത്താവിനെ ക്വട്ടേഷന്‍ കൊടുത്ത് കൊല്ലിച്ച യുവതിയും മുന്‍കാമുകിയോടൊപ്പം ജീവിക്കാന്‍ തടസ്സം നിന്ന ഭാര്യയെ കഴുത്തുഞെരിച്ചുകൊന്ന് കെട്ടിത്തൂക്കുന്ന ഭര്‍ത്താവും വിദേശത്തുള്ള ഭര്‍ത്താവിനെ മറന്ന് തന്നെക്കാള്‍ പ്രായം കുറഞ്ഞ ചെറുപ്പക്കാരനുമായി ഒളിച്ചോടുന്ന വീട്ടമ്മയും ഒരേ കട്ടിലിലില്‍ കിടക്കുന്ന ഭാര്യയെ ഉറക്കികിടത്തി അന്യസ്ത്രീകളുമായി ചാറ്റുചെയ്യുന്ന പുരുഷനുമെല്ലാം ഇന്നു കേരളീയ കുടുംബജീവിതത്തിന്‍റെ നേര്‍സാക്ഷ്യങ്ങളാവുകയാണ്.

ആരുടെ ഭാഗത്താണു ശരി, എവിടെയാണു തെറ്റ് എന്നൊന്നും തിരിച്ചറിയാന്‍ കഴിയാതെ വിവാഹേതരബന്ധങ്ങള്‍ അനസ്യൂതം തുടരുന്ന കാലമാണിത്. ഭര്‍ത്താവും ഭാര്യയും സ്വതന്ത്രരാവുകയും ഇരുവര്‍ക്കും വ്യക്തിഗത വരുമാനങ്ങളും സൗഹൃദങ്ങളും വര്‍ധിക്കുകയും സാങ്കേതികവിദ്യകള്‍ കൂടുതല്‍ സൗകര്യം ഒരുക്കുകയും ചെയ്യുന്നതോടെ കേരളത്തില്‍ അവിഹിതബന്ധങ്ങളുടെ ഗ്രാഫ് ഉയരുന്നുവെന്നാണു പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

മറ്റൊരു സ്ത്രീയോടോ പുരുഷനോടോ തോന്നുന്ന അതിരുകവിഞ്ഞ താല്‍പര്യം എന്തുകൊണ്ട് സ്വന്തം ഭാര്യയോടോ ഭര്‍ത്താവിനോടോ തോന്നുന്നില്ല എന്നതാണ് ഇവിടത്തെ പ്രശ്നം. അവിഹിതബന്ധങ്ങള്‍ ഒരിക്കലും ഹിതമല്ല എന്നിരിക്കെ അതു കുടുംബാന്തരീക്ഷത്തെ പൂര്‍ണമായും തളര്‍ത്തുകയും തകര്‍ക്കുകയും ചെയ്യുമെന്ന് ആരും ചിന്തിക്കുന്നില്ല.

പിന്നൊരിക്കലും കെട്ടിപ്പെടുക്കാന്‍ കഴിയാത്ത അവസ്ഥയിലേക്കും ചിലപ്പോള്‍ ചിരകാല വേര്‍പിരിയലിലേക്കും അതുനയിക്കുമെന്നിരിക്കെ അവിഹിതബന്ധത്തിനു നിങ്ങള്‍ക്കു കൂട്ടൊരിക്കിയവര്‍പോലും ഇത്തരം പ്രതിസന്ധിയില്‍ കൂടെ ഉണ്ടായിരിക്കണമെന്നില്ല. വിവാഹേതരബന്ധങ്ങളില്‍ കുടുങ്ങി സ്വന്തം കുടുംബജീവിതം തന്നെ അപകടത്തിലാകുന്ന അവസ്ഥയില്‍ പരിഹാരംതേടി കൗണ്‍സിലിംഗ് സെന്‍ററുകളെ സമീപിക്കുന്ന സ്ത്രീ പുരുഷന്‍മാരുടെ എണ്ണവും നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്.

കുടുംബജീവിതത്തിന്‍റെ നിര്‍വചനങ്ങള്‍ തിരുത്തുന്ന കാലം

കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടെ സാമൂഹ്യാവസ്ഥയിലുണ്ടായ മാറ്റം കേരളത്തിലെ കുടുംബാന്തരീക്ഷത്തിന്‍റെ കെട്ടുറപ്പിനെ തന്നെ മാറ്റികഴിഞ്ഞു. സമൂഹത്തെക്കാള്‍ വ്യക്തിക്കാണു പ്രാധാന്യമെന്ന അവസ്ഥ കൈവരികയും ലൈംഗിക സ്വാതന്ത്ര്യം അവകാശമായി പുതുതലമുറ ചിന്തിക്കുകയും ചെയ്തു തുടങ്ങി. ആണ്‍,പെണ്‍ വ്യത്യാസമില്ലാതെ സാമ്പത്തിക സ്വയംപര്യാപ്തകൂടി കൈവന്നതോടെ സ്വാതന്ത്ര്യം ആര്‍ക്കും എവിടെയും എപ്പോഴും ആഘോഷിക്കാവുന്ന അവസ്ഥയിലെത്തി.

പൊതുനിരത്തില്‍ പരസ്പരം ചുംബിക്കാനുള്ള അവകാശത്തിനുവേണ്ടി പോരാടുന്ന യുവതലമുറ ദാമ്പത്യം എന്ന പവിത്രമായ സങ്കല്‍പത്തെതന്നെ തല്ലിതകര്‍ക്കുകയാണ്. ജോലിസ്ഥലത്തും പുറത്തും അന്യപുരുഷനും അന്യസ്ത്രീക്കും പരസ്പരം ഇടപെഴകാനും ആഘോഷിക്കാനുമുള്ള സാഹചര്യങ്ങള്‍കൂടി വര്‍ധിച്ചതോടെ കുടുംബം എന്നത് രണ്ടാംസ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു.

കാണാമറയത്തിരുന്നു പരസ്പരം കണ്ടുസംസാരിക്കാവുന്ന വിധത്തിലേക്കു സാങ്കേതികവിദ്യ വളരുകയും ജോലിത്തിരക്കുകളുടെയും മാനസിക പിരിമുറുക്കങ്ങളുടെയും ഇടയില്‍ ദമ്പതികള്‍ തമ്മിലുള്ള ആശയവിനിമയം കുറഞ്ഞുപോയതും വിവാഹേതരബന്ധങ്ങള്‍ക്കു വഴിയൊരുക്കി. സ്വകാര്യസ്ഥാപനങ്ങളിലെ ഷിഫ്റ്റ് സമ്പ്രദായം തമ്മില്‍ കാണാന്‍ കഴിയാത്ത അവസ്ഥയിലേക്കു ദമ്പതികളെ കൊണ്ടെത്തിച്ചു. വിവാഹേതര ബന്ധങ്ങള്‍ നാട്ടിന്‍ പുറങ്ങളില്‍ ഇന്നു വാര്‍ത്തകളാണെങ്കില്‍ നഗരങ്ങളില്‍ ഇന്ന് അതൊരു കേള്‍വിവാക്കുപോലും അല്ലാതായിരിക്കുന്നു.

വിവാഹേതരബന്ധങ്ങളുടെ സ്വന്തം കേരളം

ഭാര്യാഭര്‍ത്താക്കന്‍മാരുടെ വിവാഹേതര ബന്ധങ്ങള്‍ കേരളത്തില്‍ അടുത്ത കാലത്തായി വര്‍ദ്ധിച്ചു വരുകയാണ്. പരസ്പരം മടിയോ മറയോ ഇല്ലാതെ ഭാര്യയും ഭര്‍ത്താവും പരസ്പരം അവിഹിത ബന്ധങ്ങള്‍ ആസ്വദിക്കുന്ന സാഹചര്യത്തില്‍വരെ കാര്യങ്ങള്‍ എത്തിനില്‍ക്കുന്നു. ഇത്തരത്തില്‍ ഒരുവശത്ത് സദാചാര സംസ്കാരം തന്നെ തകര്‍ന്നടിയുമ്പോള്‍ മറ്റൊരുവശത്തു ഭര്‍ത്താവിന്‍റെയും ഭാര്യയുടെയും വഴിവിട്ട ബന്ധങ്ങള്‍ ഏറുകയാണ്.

പണ്ടൊക്കെ ദാമ്പത്യത്തിലെ സ്വരച്ചേര്‍ച്ചകള്‍ ബന്ധുക്കളോടു പങ്കുവയ്ക്കുമായിരുന്നെങ്കില്‍ അണുകുടുംബങ്ങളിലേക്കു ജീവിതം പറിച്ചുനട്ടതോടെ ചിന്തകളും വിചാരങ്ങളും പ്രശ്നങ്ങളും പങ്കുവയ്ക്കാന്‍, പ്രത്യേകിച്ചു കുടുംബിനികളായ സ്ത്രീകള്‍ക്ക് ഒരിടം ഇല്ലാതെ വന്നിരിക്കുന്നു. ഫേസ്ബുക്കിലും വാട്സ്ആപ്പിലും ഫീലിങ് സാഡും ഫീലിങ് ആന്‍ഗ്രിയും പോലുള്ള സ്റ്റാറ്റസുകള്‍ അപ്ഡേറ്റ്ചെയ്യുന്നവരെ ആശ്വസിപ്പിക്കാന്‍ നൂറുകണക്കിനു അപരിചിതര്‍ വാട്സ് റോങ് വിത്ത് യു എന്നു ചോദിച്ചെത്തുന്ന കാലമാണിത്.

ഇവരുടെ വഴിവിട്ടുള്ള ആശ്വാസ സാമിപ്യത്തില്‍ അകപ്പെട്ടുപോയി കഴിഞ്ഞാല്‍ പലപ്പോഴും അത് അരുതാത്ത ബന്ധത്തിലേക്കു നയിക്കാനാണു സാധ്യത. പിന്നീടൊരിക്കല്‍ അവിഹിത ബന്ധത്തിനു തടസ്സം നേരിടുമ്പോള്‍ അയച്ച മെസ്സേജുകളും നഗ്നചിത്രങ്ങളും കാട്ടി ഭീഷണിപ്പെടുത്തുന്നതും പലരും നേരിട്ട ദുരനുഭവമാണ്.

അവിഹിതബന്ധങ്ങള്‍ പ്രധാനകാരണം

കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ കേരള പൊലിസ് രജിസ്റ്റര്‍ ചെയ്തത് ആറായിരത്തിലേറെ ഒളിച്ചോട്ട കേസുകളാണ്. ഇതില്‍ അറുപത്തിയഞ്ച് ശതമാനത്തോളംപേരും വിവാഹിതരായ സ്ത്രീകളാണ്. മുപ്പത്തിയഞ്ച് ശതമാനം മാത്രമാണു അവിവാഹിതരായ പെണ്‍കുട്ടികളുടെ നിരക്ക്. വിവാഹിതരായ സ്ത്രീകളില്‍ പതിനഞ്ചു ശതമാനവും തങ്ങളെക്കാള്‍ പ്രായം കുറഞ്ഞ യുവാക്കളോടൊപ്പമാണു ഒളിച്ചോടിയത്.

ഇതില്‍ പത്തുശതമാനവും ഒന്നോ രണ്ടോ കുട്ടികളുടെ അമ്മമാരാണ്. നൊന്തു പ്രസവിച്ച മക്കളെ വരെ ഉപേക്ഷിച്ചാണു പല അമ്മമാരുടെയും ഒളിച്ചോട്ടം. മരുമകളോ മകളോ ഒളിച്ചോടിയതിന്‍റെ പേരില്‍ വീടുവിറ്റ് നാട്ടില്‍നിന്നുതന്നെ പലായനം ചെയ്യേണ്ടിവന്ന കുടുംബങ്ങളും നിരവധി. വിവാഹമോചന നിരക്കില്‍ മുന്നില്‍ നില്‍ക്കുന്ന കേരളം വിവാഹേതരബന്ധം മുഖേനയുള്ള ഒളിച്ചോട്ട കണക്കുകളിലും മുന്നിലെത്താന്‍ മത്സരിക്കുകയാണ്. ഒരുവര്‍ഷം മുപ്പതിനായിരത്തിലേറെ വിവാഹമോചന കേസുകളാണു കുടുംബകോടതിയുടെ പരിഗണനയിലെത്തുന്നത്. അവിഹിതബന്ധങ്ങളാണ് ഇതില്‍ മിക്ക കേസുകളിലെയും പ്രധാന കാരണം.

എന്തുകൊണ്ട് വിവാഹേതര ബന്ധങ്ങള്‍?

സ്വന്തം പങ്കാളിയില്‍നിന്നുള്ള മാനസികവും ശാരീരികവുമായ പരിചരണവും ശ്രദ്ധയും യഥാസമയം ലഭിക്കാതെ വരുമ്പോഴോ പങ്കാളിയില്‍നിന്നും അവഗണിക്കപ്പെടുന്നുവെന്ന തോന്നലുണ്ടാകുമ്പോഴോ ആണ് പലരും വിവാഹേതര ബന്ധങ്ങളിലേക്കു വഴുതിവീഴുന്നത്.

കിടപ്പറയിലെ പ്രശ്നങ്ങളും ഇതിനു ഒരു പരിധിവരെ കാരണമാകാം. ആഗ്രഹിക്കുന്ന സമയത്ത് പരിഗണനയും സ്നേഹവും ലഭിക്കാതെ വരുമ്പോള്‍ മനസ്സുകൊണ്ട് മറ്റൊരാളെ തിരഞ്ഞുപോകാം. അത്തരം വീര്‍പ്പുമുട്ടലുകളില്‍ അപ്രതീക്ഷിതമായെത്തുന്ന പരിചയക്കാരില്‍ ആകൃഷ്ടരാകപ്പെട്ടുവെന്നും വരാം. അവിടെ സ്വന്തം കുടുംബത്തെക്കുറിച്ചോ സമൂഹത്തെക്കുറിച്ചോ ഒന്നും ചിന്തിച്ചുവെന്നും വന്നേക്കില്ല.

ഈ അപ്രതീക്ഷിത സൗഹൃദം വഴിവിട്ടബന്ധമായി കലാശിക്കാന്‍ അധികം വൈകേണ്ടതില്ല. വിവാഹേതര ബന്ധങ്ങള്‍ക്കു അവഗണന ഒരു കാരണമാണെങ്കില്‍ ലൈംഗികമായോ ശാരീരികമായോ മാനസികമായോ പങ്കാളിയില്‍നിന്നും നിരന്തരം അനുഭവിക്കേണ്ടിവരുന്ന പീഡനമാണു മറ്റൊരു വസ്തുത.

കൂടാതെ തന്‍റെ ഇഷ്ടാനിഷ്ടങ്ങള്‍ക്കു പങ്കാളിയില്‍നിന്നും വേണ്ടത്ര ശ്രദ്ധ ലഭിക്കാതെ വരുമ്പോള്‍, തീര്‍ത്തും ഒറ്റപ്പെടുന്ന അവസ്ഥയില്‍ അവനോ അവളോ മറ്റൊരാളോട് മനസ് തുറക്കാന്‍ ശ്രമിക്കാനും ഇടയുണ്ട്. ഇങ്ങനെ വന്നുചേരുന്ന സുഹൃത്തുക്കളില്‍ അന്യന്‍റെ കുടുംബപരാജയങ്ങള്‍ മുതലെടുക്കാന്‍ ശ്രമിക്കുന്ന ഒരു ന്യൂനപക്ഷമെങ്കിലും ആശ്വാസം പകരുന്നുവെന്ന വ്യാജേന കിട്ടിയ അവസരം മുതലെടുക്കുന്ന സംഭവങ്ങളും വിരളമല്ല.

വിരുന്നെത്തിയ സുഹൃത്തിനു ഹൃദയം കൈമാറികഴിയുമ്പോള്‍ സ്വന്തം പങ്കാളിയോട് തീര്‍ത്തും പകയും വെറുപ്പും വിദ്വേഷവും തുടങ്ങാന്‍ കാലതാമസമുണ്ടാകില്ല. ജോലിയുമായി ബന്ധപ്പെട്ടു ഭര്‍ത്താവ് ദൂരസ്ഥലത്തായിരിക്കുമ്പോള്‍ നേരംപോക്കിന് തുടങ്ങുന്ന ഫോണ്‍, ചാറ്റിങ് ബന്ധം ഭര്‍ത്താവ് തിരികെയെത്തുമ്പോള്‍ പിടിക്കപ്പെടുന്നതും ദീര്‍ഘനാളുകള്‍ക്കുശേഷം ഭര്‍ത്താവ് മടങ്ങിയെത്തുമ്പോള്‍ അതുവരെ തുടര്‍ന്നുവന്നിരുന്ന അവിഹിതബന്ധം മുറിഞ്ഞുപോകുമോയെന്ന ഭയമൂലം ഒളിച്ചോടിപ്പോകുന്നതും കേരളത്തിലെ അനുഭവങ്ങളാണ്. അതേസമയം പുരുഷന്‍മാരെ വിവാഹേതരബന്ധത്തിനു പ്രേരിപ്പിക്കുന്ന നിരവധി സ്ത്രീകളും ഇവിടെയുണ്ട്.

മാന്യമായി ജീവിക്കുന്ന പുരുഷന്‍മാരെയാണ് ഇത്തരക്കാര്‍ വലയില്‍ കുടുക്കുന്നത്. ഇവരുടെ സ്വാധീനത്തില്‍ വശംവദരായി തീര്‍ന്നു കഴിഞ്ഞാല്‍ ആത്യന്തികമായി അവര്‍ക്കു നഷ്ടപ്പെടുന്നതു സ്വന്തം കുടുംബം തന്നെയായിരിക്കും. ഈ പുരുഷന്‍മാര്‍ക്ക് അഭിമാന നഷ്ടത്തിനൊപ്പം തന്നെ പലപ്പോഴും സാമ്പത്തിക നഷ്ടവും സംഭവിക്കാറുണ്ടെന്നത് മറ്റൊരു യാഥാര്‍ഥ്യം.

കുടുംബ ഘടന വിവാഹതേര ബന്ധങ്ങളുടെ മറ്റൊരു കാരണം

കൂട്ടുകുടുംബങ്ങളില്‍നിന്നും അണുകുടുംബങ്ങളിലേക്കും ഫ്ളാറ്റ് ജീവിതത്തിലേക്കും യൗവനങ്ങളെ പറിച്ചുനട്ടപ്പോള്‍ പ്രത്യേകിച്ചും തൊഴില്‍ രഹിതരായ സ്ത്രീകള്‍ക്ക് അനുഭവിക്കേണ്ടിവരുന്ന ഏകാന്തത അവരെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തുന്നത്. കമ്പ്യൂട്ടറിലും മൊബൈല്‍ഫോണിലും അഭയം തേടുന്ന അവര്‍ സംസാരിക്കാന്‍ ആരെയും തേടിപ്പോയേക്കാം. തന്നെ കേള്‍ക്കാനും പ്രശ്നങ്ങള്‍ തുറന്നു സംസാരിക്കാനും ഇത്തരത്തില്‍ തേടുന്ന സൗഹൃദങ്ങളുടെ അങ്ങേത്തലക്കല്‍ തൊണ്ണൂറു ശതമാനവും ചതിക്കുഴികളായിരിക്കും.

ഈ സാഹചര്യത്തില്‍ അവരെ തിരുത്താനോ നല്ല വഴി ഉപദേശിക്കാനോ ആരും കൂടെയില്ലാത്തത് കുടുംബബന്ധങ്ങള്‍ തകര്‍ക്കുന്ന അവസ്ഥയിലെത്തിക്കും. അതേസമയം ഇന്ന് നല്ലൊരുഭാഗം സ്ത്രീകളും സ്വയംപര്യാപ്തരാണ്. അവരവുടെ ജീവിതത്തിനുവേണ്ട വരുമാനം അവര്‍ ജോലിചെയ്തുണ്ടാക്കുന്നു. സ്വന്തം ആവശ്യങ്ങള്‍ക്കായി ഒറ്റക്ക് പുറത്തുപോകുന്നു. ആരെ സുഹൃത്തായി സ്വീകരിക്കണമെന്നോ ആരോട് എന്ത് സംസാരിക്കണന്നോ അവര്‍ സ്വയം നിശ്ചയിക്കുന്നു. അവരുടെ സ്വകാര്യതയില്‍ ഭര്‍ത്താവിനുപോലും റോള്‍ ഇല്ലാതെ വരുന്നു. കുടുംബം എന്നത് ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള മനസിലാക്കല്‍ ആണെന്നിരിക്കേ പരസ്പരം പങ്കുവയ്ക്കാന്‍ കഴിയാത്ത ഈ സ്വയംപര്യാപ്തതയും അപകടം തന്നെയാണ്.

കാരണങ്ങള്‍ നിങ്ങളുടേത് മാത്രമാണ്

വിവാഹേതര ബന്ധങ്ങളിലേക്കു വഴുതിവീഴുന്നവര്‍ക്കു അവരവരുടേതായ കാരണങ്ങള്‍ ഉണ്ടാകാം. ആ കാരണങ്ങള്‍ അവരെ സംബന്ധിച്ചു ആ ബന്ധത്തെ ന്യായീകരിക്കാനുള്ള ഉപാധിമാത്രമാണെന്നു ഓര്‍മിക്കുക. നിങ്ങളുമായി ബന്ധമുള്ള ഒരു കുടുംബത്തെയോ സാമൂഹിക അവസ്ഥയേയോപോലും അത് തകര്‍ത്തുകളയും. വിവാഹേതര ബന്ധങ്ങള്‍ ഒരുതരത്തിലും നല്ലതല്ല. പരസ്പരം പൊരുത്തപ്പെടാന്‍ ഒരു രീതിയിലും കഴിയാത്ത സാഹചര്യത്തില്‍മാത്രം നിയമപരമായി ആ വിവാഹബന്ധം വേര്‍പെടുത്തിയശേഷം മറ്റൊരാളെ നിയമപരമായിതന്നെ ജീവിതത്തിലേക്കു ക്ഷണിക്കുന്നതിനെക്കുറിച്ച് ആലോചിക്കാം.

വിവാഹിതരായിരിക്കേ ഒന്നിലേറെ പങ്കാളികളിലേക്കു ജീവിതം പറിച്ചുനടുന്ന പ്രവണത പാടില്ല. വിവാഹേതരബന്ധങ്ങളും തുടര്‍ന്നുള്ള ഒളിച്ചോട്ടവുമെല്ലാം കടുത്ത നിയമക്കുരുക്കുകളിലേക്കും സാമൂഹിക പ്രത്യാഘാതങ്ങളിലേക്കും വഴിവെക്കുമെന്നിരിക്കെ അത്തരം ശ്രമങ്ങള്‍ക്കു മുതിരാതിരിക്കുന്നതു തന്നെയാണ് ഉത്തമം. വിവാഹവും കുടുംബജീവിതവുമെല്ലാം വെറും ലൈംഗികതക്കുവേണ്ടി മാത്രമാകരുത്. വിവാഹത്തിലൂടെ സ്ത്രീയും പുരുഷനും ഒന്നാകുന്നതും കുടുംബജീവിതത്തിനു തുടക്കം കുറിക്കുന്നതും വെറും ലൈംഗിക ഇച്ഛയുടെ പൂര്‍ത്തീകരണത്തിനു മാത്രമല്ലെന്നും മനുഷ്യന്‍റെ വ്യക്തിത്വത്തിന്‍റെ പരിപക്വതക്ക് സഹായിക്കുന്നതാണെന്നും മനസിലാക്കുക.

പുരുഷനും സ്ത്രീയും ഒരുപോലെ കുറ്റക്കാര്‍

സ്വന്തം ഭാര്യയെ വഞ്ചിച്ച് അന്യസ്ത്രീയുടെ പിന്നാലെ പോകുന്ന പുരുഷനും ഭര്‍തൃമതിയായിരിക്കേ അന്യന്‍റെ കിടപ്പറയിലേക്കു പോകുന്ന സ്ത്രീയും ഒരുപോലെ കുറ്റക്കാരാണ്. മിക്ക സന്ദര്‍ഭങ്ങളിലും സ്ത്രീകള്‍ പ്രലോഭനങ്ങള്‍ക്കു വശംവദരാകുകയോ പുരുഷന്‍മാര്‍ അവരെ ഇരയാക്കുകയോ ആണ് ചെയ്യുന്നത്. ഭര്‍ത്താവുമായുള്ള അസ്വാരസ്യങ്ങള്‍ തുറന്നു പറഞ്ഞ് പരിഹരിക്കാനാണു ഭാര്യമാര്‍ ശ്രമിക്കേണ്ടത്. നിങ്ങളുടെ പ്രശ്നങ്ങള്‍ അന്യനാട്ടിലിരിക്കുന്ന ഭര്‍ത്താവിനു അയാളുടെ ജോലിതിരക്കിനിടയില്‍ ചിലപ്പോള്‍ മനസിലായിയെന്നു വരില്ല. അതേസമയം നിങ്ങളെ പ്രലോഭിക്കാനെത്തുന്ന അന്യപുരുഷന്‍മാരെ തിരിച്ചറിയാന്‍ നിങ്ങള്‍ക്കു കഴിയണം. ശക്തമായി പ്രതികരിച്ചാലോ ഭര്‍ത്താവ് ഉള്‍പ്പടെ കുടുംബത്തിലെ മുതിര്‍ന്നവരെ അറിയിച്ചാലോ തന്നെ ഇരയാക്കാന്‍ ശ്രമിക്കുന്ന പരപുരുഷന്‍മാരെ ഒഴിവാക്കാമെന്നിരിക്കേ, ദുര്‍ബല നിമിഷങ്ങളില്‍ അതിനു തയ്യാറാകാതിരിക്കുന്നതാണ് പ്രശ്നം.

പക്ഷേ ചില സാഹചര്യങ്ങളില്‍ സ്ത്രീകളെമാത്രം കുറ്റപ്പെടുത്തിയിട്ടും കാര്യമില്ല. കുടുംബിനികളായ ഓരോ സ്ത്രീയുടെയും ആവശ്യങ്ങള്‍ വ്യത്യസ്തമാണ്. ഒരാള്‍ക്ക് സാമ്പത്തിക സുരക്ഷയാണ് ആവശ്യമെങ്കില്‍ മറ്റൊരാള്‍ക്ക് ആവശ്യം മാനസിക പിന്തുണയാണ്. മറ്റുചിലര്‍ക്കാകട്ടെ സ്വകാര്യമായ മറ്റുചില താല്‍പര്യങ്ങള്‍. ഇവിടെ അവരുടെ ആവശ്യങ്ങള്‍ മനസിലാക്കാന്‍ ഭര്‍ത്താവിന് കഴിയാത്തതാണു പരാജയം. വിവാഹേതര ബന്ധങ്ങള്‍ക്കു വഴിതെളിക്കുന്നതില്‍ നമ്മുടെ മാധ്യമങ്ങളും ഒരു പങ്കുവയ്ക്കുന്നുണ്ട്. കുടുംബിനികളായ സ്ത്രീകളെ സംബന്ധിച്ചു ടെലിവിഷന്‍ സീരിയലുകള്‍ക്ക് അടിമപ്പെട്ടാണു പലരുടെയും ജീവിതം. ചിലരാകട്ടെ ഇന്നും ചില നിലവാരം കുറഞ്ഞ പ്രസിദ്ധീകരണങ്ങളിലെ പൈങ്കിളി സാഹിത്യത്തിനു പിന്നാലെ പോകുന്നു. അല്‍പംകൂടി വിദ്യാഭ്യാസബോധം ഉയര്‍ന്നവരാണെങ്കില്‍ ഇന്‍റര്‍നെറ്റിനെ കൂട്ടുപിടിക്കുന്നു. സീരിയല്‍ കഥാപാത്രങ്ങള്‍ സംസാരിക്കുന്ന ഭാഷയും പ്രയോഗങ്ങളും സ്വന്തം കുടുംബത്തിലും പകര്‍ത്താന്‍ ശ്രമിക്കുന്നവരും വിരളമല്ല.

വിവാഹേതര ബന്ധങ്ങള്‍ ദുരന്തമാണ്; ഒഴിവാക്കുക

വിവാഹേതര ബന്ധങ്ങളില്‍ തൊണ്ണൂറ്റിയൊമ്പതു ശതമാനവും ദുരന്തമാണ്. അല്ലെങ്കില്‍ നിങ്ങള്‍ക്കു ലഭ്യമായ അറിവുവച്ച് സ്വയം ചിന്തിച്ചുനോക്കുക. താത്കാലിക സന്തോഷത്തിനുവേണ്ടിയുള്ള വഴിവിട്ട ബന്ധങ്ങള്‍ ഭാവിയില്‍ കടുത്ത ദുരന്തങ്ങളാണു സമ്മാനിക്കുക. ചിലപ്പോള്‍ ഒരു നേരംപോക്കിനായി തുടങ്ങുന്ന ബന്ധം കുടുംബാന്തരീക്ഷത്തെ തകര്‍ക്കുമ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ നിങ്ങള്‍ പകച്ചുനില്‍ക്കേണ്ടി വരും. അവിടെ സ്വന്തം കാല്‍ചുവട്ടിലെ മണ്ണുപോലും നഷ്ടപ്പെട്ട് നിങ്ങള്‍ നിസഹായരായി തീരും.

എങ്ങനെ കുടുംബജീവിതത്തിലേക്കു തിരിച്ചുവരാം?

തെറ്റുപറ്റിപ്പോയെന്ന തിരിച്ചറിവ് ഏറെ പ്രധാനമാണ്. അത് പങ്കാളിയോടു തുറന്നു പറയുക. അയാളുടെ മാനസികബോധത്തെ തൃപ്തിപ്പെടുത്താനാകുംവിധം നിങ്ങളുടെ കുറ്റബോധം ആത്മാര്‍ഥമാണെങ്കില്‍ നഷ്ടപ്പെട്ടുവെന്നു കരുതിയ ഒരു കുടുംബാന്തരീക്ഷം നിങ്ങള്‍ക്കു തിരിച്ചെടുക്കാനായേക്കും. ഭര്‍ത്താവിനോടുള്ള തുറന്നു പറച്ചില്‍ ആ വ്യക്തിയുടെ മാനസിക നിലവാരത്തെ ആശ്രയിച്ചിരിക്കുമെന്നിരിക്കേ, അനുകൂല സാധ്യതകള്‍ പൂര്‍ണമായും തള്ളിക്കളയേണ്ടതില്ല. പക്ഷേ ഓര്‍മിക്കുക- വിവാഹേതര ബന്ധത്തില്‍ നിങ്ങള്‍ക്കു തിരിച്ചുവരവ് ഏറെക്കുറെ അസാധ്യമാണ്.

വിവാഹമോചനം, കുട്ടികളുടെ ഭാവി, കുടുംബത്തിന്‍റെ സാമൂഹ്യസ്ഥിതി, ബന്ധുക്കള്‍ക്കുണ്ടാകുന്ന അപമാനം തുടങ്ങി ഒരുപാട് ഘടകങ്ങളെ നിങ്ങളുടെ അനാവശ്യബന്ധങ്ങള്‍ ബാധിക്കുമെന്നതില്‍ സംശയമില്ല. ഭാവിയില്‍ നിങ്ങളുടെ കുട്ടികള്‍ക്കും ഈ വഴി തെരഞ്ഞെടുക്കാന്‍ നിങ്ങള്‍തന്നെ സ്വയം ഒരു ഉദാഹരണമായി തീരുകയാണെന്നും മനസിലോര്‍ക്കുക. ഒളിച്ചോട്ടത്തിലോടെ നിങ്ങള്‍ ഉപേക്ഷിച്ചുപോകുന്ന കുട്ടിയെ നിങ്ങളുടെ പങ്കാളികൂടി കൈവിടുകയാണെങ്കില്‍ അവരുടെ ഭാവി എന്തായിരിക്കുമെന്നുകൂടി ചിന്തിക്കുക.

വിവാഹേതര ബന്ധങ്ങള്‍ എങ്ങനെ ഒഴിവാക്കാം?

* പരസ്പരം ബഹുമാനിക്കുകയും ചെറിയ കാര്യങ്ങളാണെങ്കിലും അഭിനന്ദിക്കുകയും ചെയ്യുക.

* പങ്കാളിയോട് സത്യസന്ധത പുലര്‍ത്തുകയും മന:സാക്ഷിവെടിഞ്ഞു പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്യുക.

* എല്ലാക്കാലത്തും പരസ്പരം പ്രിയപ്പെട്ടവരാണെന്നു ഓര്‍മിക്കുക.

* തുറന്നു കേള്‍ക്കാനും മനസിലാക്കാനും ഒരുമിച്ചു ചെലവഴിക്കാനും സമയം കണ്ടെത്തുക.

* ഭാര്യയായാലും ഭര്‍ത്താവായാലും വ്യക്തിസ്വാതന്ത്ര്യം പ്രധാനമാണ്. അതിനെ മാനിക്കുക.

* കടുംപിടുത്തം കുടുംബം തകര്‍ത്തേക്കും. അതിനാല്‍ ദുര്‍വാശി ഒഴിവാക്കുക.

* ഏതു വിഷയത്തിലായാലും പരസ്പരം അഭിപ്രായം തേടുന്നത് നല്ലതാണ്. പക്ഷേ അഭിപ്രായങ്ങള്‍ ഒരിക്കലും അടിച്ചേല്‍പ്പിക്കരുത്.

* പരിധിവിട്ട ആഗ്രഹങ്ങള്‍ ഒഴിവാക്കുകയും കൈയിലൊതുങ്ങുന്ന ആഗ്രഹങ്ങള്‍ സാധിക്കാനും ശ്രമിക്കുക. സ്വപ്നങ്ങളും താത്പര്യങ്ങളും പറയാം

* ഒരിക്കലും പങ്കാളിയെ തരംതാഴ്ത്തുകയോ അധിക്ഷേപിക്കുകയോ ചെയ്യരുത്.

* പരാതികളും കുറ്റങ്ങളും മാത്രം പറയുന്നത് വെറുപ്പിലേക്കേ വഴിതെളിക്കുകയുള്ളൂ

* കുറ്റങ്ങള്‍ കണ്ടെത്തിയാല്‍പോലും അത് തിരുത്താന്‍ ശ്രമിക്കുന്ന നല്ലൊരു സുഹൃത്താകുക.

* പങ്കാളിയുടെ സുഹൃത്തുക്കള്‍ ആരാണെന്നു പരസ്പരം അറിയുക. പങ്കാളി അറിയാത്ത ഒരു സുഹൃത്തും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാകരുത്.

* സ്വകാര്യത പങ്കാളികള്‍ക്കു ഒരിക്കലും വ്യത്യസ്തമാകരുത്. അവിടെ മറച്ചുവയ്ക്കലുകള്‍ പാടില്ല.

* ഫേസ്ബുക്ക്, വാട്സ് ആപ്പ്, ജിമെയില്‍ അക്കൗണ്ടുകള്‍ സുതാര്യമായിരിക്കുക. പങ്കാളികളില്‍ ആര്‍ക്കും മറ്റൊരാളുടെ അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ കഴിയണം.

* സോഷ്യല്‍ മീഡിയ സൗഹൃദങ്ങള്‍ക്കു പരിധി നിശ്ചയിക്കുക. സ്വന്തം കുടുംബത്തിന്‍റെ കഥപറയാനോ പങ്കാളിയുടെ കുറ്റങ്ങള്‍ പറയാനോഉള്ള ഇടമല്ല സോഷ്യല്‍ മീഡിയയെന്ന മനസിലാക്കുക.

ഓര്‍മിക്കാന്‍ മറ്റുചിലതുകൂടി

വിവാഹ ജീവിതത്തിലേക്കു പ്രവേശിക്കുന്നവര്‍ നിര്‍ബന്ധമായും പ്രീമാരിറ്റല്‍ കൗണ്‍സിലിങിനു വിധേയമായിരിക്കണം. കുടുംബജീവത്തെക്കുറിച്ചുള്ള ഉത്കണ്ഠകള്‍ പരിഹരിക്കുന്നതിനും കുടുംബത്തെ എങ്ങനെ മുന്നോട്ടു നയിക്കണം എന്നതിനെക്കുറിച്ചും വ്യക്തമായ രേഖാചിത്രം ഇത്തരം കൗണ്‍സിലിങ് ക്ലാസുകള്‍ നിങ്ങള്‍ക്കു നല്‍കും. വിവാഹത്തിനുമുമ്പ് പൂര്‍ണമായ ലൈംഗിക വിദ്യാഭ്യാസം നേടിയിരിക്കാന്‍ ശ്രമിക്കുക. ലൈംഗികമായ അറിവില്ലായ്മകളും തെറ്റിദ്ധാരണകളും അസംതൃപ്തമായ ജീവിതത്തിലേക്കു നയിക്കുമെന്നതിനാല്‍ വിവാഹേതരബന്ധങ്ങളിലേക്കു പങ്കാളി ചിന്തിച്ചുവെന്നുവരാം. മറ്റൊന്നു തന്‍റെ പങ്കാളിക്ക് അവിഹിതബന്ധമുണ്ട് എന്നറിയുന്നത് ചിലപ്പോള്‍ ചിലരെയെങ്കിലും മാനസികമായും തളര്‍ത്തിയേക്കാം. ഒന്നുകില്‍ താന്‍ വഞ്ചിക്കപ്പെട്ടുവെന്ന തിരിച്ചറിവോ അല്ലെങ്കില്‍ പങ്കാളിയെ തൃപ്തിപ്പെടുത്തുന്നതില്‍ താന്‍ പരാജയമാണെന്ന ബോധമോ വിഷാദരോഗം പോലെയുള്ള മാനസികാവസ്ഥയിലേക്കും നയിച്ചേക്കാം. സ്വന്തം വ്യക്തിത്വംപോലും നഷ്ടപ്പെട്ടുവെന്ന അവസ്ഥയില്‍ അവര്‍ ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചാലും കുറ്റപ്പെടുത്തേണ്ടതില്ല. വിവാഹേതരബന്ധങ്ങള്‍ ലൈംഗികരോഗങ്ങള്‍ അടക്കമുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങളിലേക്കും വഴിതെളിക്കും. മറ്റൊന്നു അവിഹിതബന്ധത്തിനു നിങ്ങളെ ഇരയാക്കപ്പെടുന്ന ആള്‍ പണത്തിനോ സ്വത്തിനോ ശരീരത്തിനോ വേണ്ടി തുടര്‍ന്നു നടത്തുന്ന ബ്ലാക്ക് മെയിലിങ്. അവിടെയും എല്ലാത്തരത്തിലും നഷ്ടം നിങ്ങള്‍ക്കു മാത്രമാകും. ഒരു പങ്കാളിയെ മാത്രം ജീവിതത്തില്‍ കരുതുന്നത് വ്യക്തിജീവിതത്തിന്‍റെ ഉയര്‍ച്ചക്കും വ്യക്തിത്വവികസനത്തിനും ഉത്തമമാണെന്നും ഏതു പ്രശ്നങ്ങളിലും ഒരു ഉറച്ച സപ്പോര്‍ട്ട് ഉണ്ടാകുന്നതിനു സഹായകമാണെന്നും മനസ്സില്‍ കുറിക്കുക. അവിഹിതബന്ധങ്ങള്‍ ഒരിക്കലും നിങ്ങളുടെ നല്ലതിനാകില്ല എന്നു ഒരിക്കല്‍ക്കൂടി ഓര്‍മിപ്പിച്ചുകൊണ്ട് നിര്‍ത്തട്ടെ.

read more