close

ചോദ്യങ്ങൾ

ആരോഗ്യംചോദ്യങ്ങൾവൃക്തിബന്ധങ്ങൾ Relationship

ഭാര്യയും ഭർത്താവും രണ്ടു സ്വഭാവക്കാരാകുമ്പോൾ…

തിരുവനന്തപുരത്തെ ഒരു ബാങ്കില്‍ ഉദ്യോഗസ്ഥയാണ് നിത. അച്ഛനും അമ്മയും സഹോദരനും വര്‍ഷങ്ങളായി വിദേശത്ത് താമസമാണ്.

നാട്ടില്‍ ജീവിക്കണമെന്ന ആഗ്രഹത്താല്‍ നിത മാത്രം മടങ്ങിപ്പോരുകയായിരുന്നു. മൂന്നു മാസം മുന്‍പായിരുന്നു അവളുടെ വിവാഹം. തിരുവനന്തപുരത്തു തന്നെയുള്ള ഒരു ബിസിനസ്സ് കുടുംബത്തിലെ അംഗമായിരുന്നു വരന്‍. നിതയുടെ അച്ഛനും അമ്മയും സഹോദരനും അവധിയ്ക്ക് വരുന്നത് അനുസരിച്ച് ചടങ്ങുകള്‍ പെട്ടെന്ന് നടത്തി. പഠനവും ജോലിയുമായി ജീവിതത്തിലെ കൂടുതല്‍ സമയവും ഒറ്റയ്ക്ക് താമസിച്ചിട്ടുള്ള നിത വിവാഹശേഷം ഒരു കൂട്ടുകുടുംബത്തിലേയ്ക്കാണ് എത്തിപ്പെട്ടത്.

ഭര്‍ത്താവിന്‍റെ സഹോദരനും ഭാര്യയും കുട്ടികളും സഹോദരിയും അച്ഛനമ്മമാരും ഉള്‍പ്പെട്ടതായിരുന്നു കുടുംബം. കൂടുതല്‍ സമയവും തനിച്ചിരിക്കാന്‍ ഇഷ്ടപ്പെടുന്ന ഉള്‍വലിഞ്ഞ പ്രകൃതക്കാരിയായിരുന്നു നിത. എന്നാല്‍ ഭര്‍ത്താവിന്‍റെ വീടാകട്ടെ എപ്പോഴും ബഹളമയമായിരുന്നു. ഇതിനു പുറമേ നിതയുടെ ഭര്‍ത്താവിന് പൂച്ചകളെ ഏറെ ഇഷ്ടമായിരുന്നു. അയാള്‍ സുന്ദരന്‍മാരായ രണ്ടു പൂച്ചകളെ വീട്ടില്‍ ഓമനിച്ച് വളര്‍ത്തിയിരുന്നു. അവയ്ക്ക് വീട്ടില്‍ സര്‍വസ്വതന്ത്ര്യവും അനുവദിച്ചു നല്‍കിയിരുന്നു. വീട്ടില്‍ എല്ലായിടത്തും അവ ചുറ്റിത്തിരിഞ്ഞു നടന്നു. യാതൊരു ജീവികളേയും വളര്‍ത്തി ശീലമില്ലാത്ത നിതയ്ക്കാവട്ടെ പൂച്ചകള്‍ ഊണുമേശയിലും കിടക്കയിലും അടുക്കളയിലും കയറി നടക്കുന്നത് കണ്ട് അറപ്പു തോന്നി.

തന്‍റെ അനിഷ്ടം അവള്‍ ഭര്‍ത്താവിനെ അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. തന്‍റേയും വീട്ടുകാരുടേയും ശീലങ്ങള്‍ മാറ്റാന്‍ കഴിയില്ലെന്നും വീട്ടിലേയ്ക്കു വന്ന പെണ്‍കുട്ടി അതുമായി പൊരുത്തപ്പെടാന്‍ തയ്യാറാവണമെന്നുമായിരുന്നു അയാളുടെ മറുപടി. ഇതെ ചൊല്ലി അവര്‍ തമ്മില്‍ വഴക്കുകള്‍ പതിവായി. ഈ രീതിയില്‍ അധികം കാലം അവിടെ ജീവിക്കാന്‍ തനിക്ക് കഴിയില്ലെന്ന് നിത തീരുമാനിച്ചു. അവള്‍ ഹോസ്റ്റലിലേയ്ക്കു മാറി. മകളുടെ പ്രശ്നങ്ങള്‍ അറിഞ്ഞ് അച്ഛനമ്മമാര്‍ നാട്ടിലെത്തി. സന്തോഷകരമായ ദാമ്പത്യജീവിതം നയിച്ചിരുന്ന അവര്‍ക്ക് മകളുടെ വിവാഹബന്ധം തകരുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയില്ലായിരുന്നു. അങ്ങനെയാണ് അവര്‍ മകളേയും കൂട്ടി എന്‍റെ അടുക്കല്‍ എത്തിയത്. നിതയുടെ ഭര്‍ത്താവിനും ഇതൊരു ഷോക്ക് തന്നെയായിരുന്നു. തന്‍റെ വിവാഹജീവിതത്തില്‍ ഇങ്ങനെയൊന്നും സംഭവിക്കുമെന്ന് അയാള്‍ ഒരിക്കലും കരുതിയിരുന്നില്ല. അതുകൊണ്ടു തന്നെ ഒരുമിച്ചിരുന്ന് സംസാരിക്കാന്‍ ക്ഷണിച്ചപ്പോള്‍ അയാള്‍ വന്നു. ഇരുവരും അവരവരുടെ ഭാഗത്തു നിന്ന് മാത്രമാണ് കാര്യങ്ങളെ നോക്കി കണ്ടത് എന്നതാണ് ഇവിടെ സംഭവിച്ചത്. തന്‍റെ പെരുമാറ്റം അല്ലെങ്കില്‍ ശീലം മറ്റൊരാളെ എങ്ങനെ ബുദ്ധിമുട്ടിക്കും എന്ന് അവര്‍ ചിന്തിച്ചതേയില്ല. പുതിയ അന്തരീക്ഷവുമായി പൊരുത്തപ്പെടാന്‍ നിത ശ്രമിച്ചതേയില്ല. ഇവിടെ ജീവിക്കാന്‍ തനിക്കു കഴിയില്ല എന്ന മനോഭാവത്തോടെയാണ് അവള്‍ കാര്യങ്ങളെ സമീപിച്ചത്. ഭര്‍ത്താവകട്ടെ, വീട്ടില്‍ വന്നു കയറുന്ന പെണ്‍കുട്ടി എല്ലാം സഹിക്കാന്‍ തയ്യാറാവണം എന്ന ചിന്താഗതിക്കാരനായിരുന്നു. ഒരുമിച്ചിരുന്ന് സംസാരിച്ചപ്പോള്‍ ഇരുവര്‍ക്കും തങ്ങളുടെ തെറ്റ് ബോധ്യമായി. ഇരുവരും തങ്ങളുടെ വീഴ്ചകള്‍ തിരുത്താന്‍ തയ്യാറായപ്പോള്‍ അവര്‍ക്കിടയിലെ പ്രശ്നങ്ങളും അവസാനിച്ചു.

പങ്കാളികളുടെ സ്വഭാവശീലങ്ങളിലെ പൊരുത്തമില്ലായ്മ മൂലം ഉണ്ടാകുന്ന ഇത്തരം പ്രശ്നങ്ങള്‍ വേണ്ടരീതിയില്‍ പരിഹരിച്ചില്ലെങ്കില്‍ അത് വിവാഹമോചനത്തിനു വരെ കാരണമായേക്കാം. നിസ്സാരമെന്ന് കണക്കാക്കി അവഗണിക്കുന്ന ശീലങ്ങള്‍ക്ക് പോലും വിവാഹബന്ധത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ കഴിയും.

ഭക്ഷണം മാറുമ്പോള്‍

ഓരോ വ്യക്തിയുടേയും ഭക്ഷണശീലങ്ങള്‍ വ്യത്യാസപ്പെട്ടിരിക്കും. എന്നാല്‍ കുടുംബജീവിതത്തിലേയ്ക്ക് ചുവടുവയ്ക്കുമ്പോള്‍ ഭക്ഷണകാര്യത്തില്‍ വിട്ടുവീഴ്ച അനിവാര്യമായി വരും. ഈ ഭക്ഷണം എനിക്കിഷ്ടമല്ല എന്ന്ു പറയാനും അത് കഴിക്കാതിരിക്കാനും ഉള്ള സ്വാതന്ത്ര്യം ഓരോ വ്യക്തിയ്ക്കും ഉണ്ട്. എന്നാല്‍ തനിക്ക് ഇഷ്ടപ്പെടാത്ത ഭക്ഷണം പങ്കാളി കഴിച്ചാല്‍ അതിനെ തടസ്സപ്പെടുത്തേണ്ടതില്ല. മാത്രമല്ല ആ ഭക്ഷണം വീട്ടില്‍ പാകം ചെയ്യാനുള്ള സ്വാതന്ത്ര്യവും അവര്‍ക്ക് നല്‍കണം. വെജിറ്റേറിയന്‍ ഭക്ഷണം മാത്രം കഴിക്കുന്ന ഒരാള്‍ക്ക് നോണ്‍വെജ് ഇഷ്ടപ്പെടുന്ന പങ്കാളിയെ ലഭിച്ചാല്‍ വിരുദ്ധമായ ഭക്ഷണതാത്പര്യങ്ങള്‍ മൂലം അവര്‍ക്കിടയില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. തങ്ങള്‍ കഴിക്കുന്ന ഭക്ഷണമാണ് ശരി എന്നൊരു നിലപാട് സ്വീകരിക്കുമ്പോഴാണ് പ്രശ്നങ്ങള്‍ ഉടലെടുക്കുന്നത്. മറിച്ച് ഞാന്‍ എനിക്ക് ഇഷ്ടമുള്ളത് കഴിക്കുന്നു, പങ്കാളി അവന് അല്ലെങ്കില്‍ അവള്‍ക്ക് ഇഷ്ടമുള്ളത് കഴിക്കുന്നു എന്ന് ചിന്തിച്ചാല്‍ അവിടെ പ്രശ്നങ്ങള്‍ ഇല്ല. വെജ് ഇഷ്ടപ്പെടുന്നയാളെ നോണ്‍വെജ് കഴിക്കാന്‍ നിര്‍ബന്ധിക്കുമ്പോഴും നോണ്‍വെജ് ഇഷ്ടപ്പെടുന്നയാളെ വെജിറ്റേറിയന്‍ ആക്കാന്‍ ശ്രമിക്കുമ്പോഴും അയാളുടെ ഭക്ഷണസ്വാതന്ത്ര്യത്തിനു മേല്‍ നിങ്ങള്‍ കൈകടത്തുകയാണെന്ന് ഓര്‍മ്മിക്കുക. മതവിശ്വാസങ്ങള്‍ മതചിന്തകള്‍ക്ക് അതീതമായി പ്രണയിച്ച് വിവാഹം കഴിക്കുന്നവര്‍ ഭാവിയില്‍ വിശ്വാസങ്ങളുടെ പേരില്‍ കലഹിക്കാനുള്ള സാധ്യത കൂടുതലാണ്. വിവാഹസമയത്ത് പങ്കാളിയുടെ നിര്‍ബന്ധം മൂലം മറ്റൊരു മതത്തിലേയ്ക്ക് മാറേണ്ടി വന്നവര്‍ ഉണ്ടാകാം. വര്‍ഷങ്ങളായി പിന്തുടര്‍ന്നു വന്നിരുന്ന ആചാരാനുഷ്ഠാനങ്ങള്‍ ഒറ്റ ദിവസം കൊണ്ട് മറക്കുന്ന സാധ്യമല്ല. പഴയ വിശ്വാസത്തിലേയ്ക്ക് തിരികെ പോകാനുള്ള ആഗ്രഹം അവരുടെ ഉള്ളില്‍ എല്ലായ്പ്പോഴും നിലനില്‍ക്കുന്നുണ്ടാകും. ഏതെങ്കിലും അവസരത്തില്‍ പഴയ വിശ്വാസങ്ങള്‍ പങ്കാളിയുടെ മനസ്സില്‍ നിലനില്‍ക്കുന്നു എന്ന് രണ്ടാമത്തെയാള്‍ മനസ്സിലാക്കിയാല്‍ അവര്‍ക്കിടയില്‍ പ്രശ്നങ്ങള്‍ തുടങ്ങുകയായി. മതം മാറാതെ തന്നെ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചവര്‍ പോലും പിന്നീട് കുട്ടികളുണ്ടാകുന്ന സമയത്ത് അവരെ ഏതു വിശ്വാസരീതിയില്‍ വളര്‍ത്തണം എന്നതിനെ ചൊല്ലി വഴക്കിടാറുണ്ട്. എന്‍റെ വി്ശ്വാസമാണ് ശരി എന്ന നിലപാടു തന്നെയാണ് ഇവിടേയും കുഴപ്പം ഉണ്ടാക്കുന്നത്. ഞാന്‍ ഞാനായി നിലനില്‍ക്കും അതേസമയം മറ്റുള്ളവരുടെ വിശ്വാസത്തെ ബഹുമാനിക്കുകയും ചെയ്യും എന്ന് തീരുമാനിച്ചാല്‍ അവിടെ പ്രശ്നങ്ങള്‍ അവസാനിക്കും.

ജീവിതരീതികള്‍ ജീവിതം ആഘോഷിക്കാനുള്ളതാണ് എന്ന ചിന്ത മുറുകെ പിടിക്കുന്ന മനുഷ്യരുണ്ട്. ഇവര്‍ പൊതുവേ സമ്പാദ്യങ്ങളില്‍ വിശ്വസിക്കാറില്ല. കിട്ടുന്ന പണം മുഴുവന്‍ ചെലവിടാനാകും ഇവര്‍ക്ക് താത്പര്യം. സാമ്പത്തികഭദ്രതയെ കുറിച്ചോ മുന്നോട്ടുള്ള ജീവിതത്തെ കുറിച്ചോ ഇവര്‍ കാര്യമായി ആശങ്കപ്പെടാറില്ല. അതേസമയം കിട്ടുന്ന പണം മുഴുവന്‍ നാളേയ്ക്കു വേണ്ടി സൂക്ഷിച്ചു വയ്ക്കാന്‍ താത്പര്യം കാണിക്കുന്നവര്‍ ഉണ്ട്. വളരെ പിശുക്കി മാത്രമേ ഇവര്‍ പണം കൈകാര്യം ചെയ്യുകയുള്ളൂ. ഈ രണ്ടു വിരുദ്ധസ്വഭാവങ്ങളില്‍ പെട്ടവരാണ് പങ്കാളികളെങ്കില്‍ അവിടെ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്. രണ്ടുപേരും സ്വന്തം നിലയ്ക്ക് സമ്പാദിക്കുന്നവരാണെങ്കില്‍ പ്രശ്നങ്ങള്‍ കുറേയൊക്കെ ഒഴിവായെന്നു വരും. ഓരോരുത്തരും അവരവരുടെ പണം ചെലവിടുന്നതിനാലാണ് ഇത്. അതേസമയം പങ്കാളികളിലൊരാള്‍ക്ക് വരുമാനം ഇല്ല എന്നു വരികയാണെങ്കില്‍ പ്രശ്നങ്ങള്‍ ഗുരുതരമാകും. രണ്ടുപേരുടേയും നിലപാട് ഇവിടെ ശരിയാണ്. ജീവിതം ആഘോഷിക്കാനും സമ്പാദിക്കാനും ഉള്ളതാണ്. എന്നാല്‍ രണ്ടിനും ഒരു അതിര്‍വരമ്പ് നിശ്ചയിക്കണമെന്നു മാത്രം. പണം സമ്പാദിക്കേണ്ടതിന്‍റേയും ചെലവിടേണ്ടതിന്‍റേയും ആവശ്യത്തെ പറ്റി പരസ്പരം ചര്‍ച്ച ചെയ്യുക. ഇനിയങ്ങോട്ട് ഇരുവരും ഒരുമിച്ചാണ് കുടുംബം മുന്നോട്ടു കൊണ്ടുപോകേണ്ടത് എന്ന കാര്യം മനസ്സില്‍ വച്ചുകൊണ്ടാകണം ചര്‍ച്ച. പ്രശ്നങ്ങള്‍ പരസ്പരം പറഞ്ഞു പരിഹരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഒരു കൗണ്‍സിലറുടെ സഹായം തേടുക. വളര്‍ന്നു വന്ന സാഹചര്യങ്ങളാണ് ഓരോ വ്യക്തിയുടേയും ജീവിതരീതി നിര്‍ണ്ണയിക്കുന്നത്. കുടുംബങ്ങള്‍ തമ്മില്‍ സാമ്പത്തികമായി ഏറെ അന്തരം ഉണ്ടെങ്കില്‍ ആ വിവാഹബന്ധത്തിലെ പങ്കാളികളുടെ സ്വഭാവത്തിലും അത് പ്രതിഫലിക്കും. സമ്പത്തിനു നടുവില്‍ വളര്‍ന്നൊരാളുടെ ജീവിതരീതി സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തില്‍ നിന്ന് വന്ന ഒരാള്‍ക്ക് പരിചിതമായിരിക്കണമെന്നില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ പങ്കാളിയുടെ ഭാഗത്ത് നിന്ന് ചിന്തിക്കാനും അവരെ മനസ്സിലാക്കാനും കഴിയണം. എങ്കില്‍ മാത്രമേ പരസ്പര ഐക്യത്തോടെ ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയൂ.

ചില ശീലങ്ങള്‍ മാറ്റണം

ചെറുപ്പം മുതലേ പാലിച്ചു വന്ന ശീലങ്ങള്‍ പിന്നീട് ജീവിതത്തില്‍ നിന്ന് തുടച്ചു നീക്കാന്‍ എളുപ്പമല്ല. ചിലര്‍ ചിട്ടയായ ജീവിതം പിന്തുടരുന്നവരാകും. വീട്ടിലെ ഓരോ സാധനങ്ങളും ഇന്ന സ്ഥലത്ത് ഇരിക്കണമെന്ന് ഇവര്‍ക്ക് നിര്‍ബന്ധം ഉണ്ടാകും. അലക്ഷ്യമായി ഒന്നും ചിതറിക്കിടക്കുന്നത് കാണാന്‍ ഇത്തരം വ്യക്തികള്‍ ആഗ്രഹിക്കുകയില്ല. ഉറങ്ങുന്ന സമയം, ഉണരുന്ന സമയം, വ്യായാമം, ഭക്ഷണം ഇങ്ങനെ ഓരോന്നിനും ഇവര്‍ക്ക് കൃത്യമായ സമയം ഉണ്ടാകും. എന്നാല്‍ ഇതില്‍ നിന്ന് തീര്‍ത്തും വിഭിന്നമായ ജീവിതം നയിക്കുന്നവരുണ്ട്. അവര്‍ക്ക് ഒന്നിനും പ്രത്യേക സമയം ഉണ്ടാകാറില്ല. ഓരോ ദിവസവും അതിന്‍റേതായ വഴിയ്ക്ക് മുന്നോട്ടു പോകും എന്നാണ് അവര്‍ ചിന്തിക്കുക. ഈ രണ്ടുകൂട്ടരും ഒരുമിച്ചാല്‍ അവരുടെ വിവാഹജീവിതത്തില്‍ പൊരുത്തക്കേടുകള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഒരാള്‍ എല്ലാം ചിട്ടയായി അടുക്കിവയ്ക്കുമ്പോള്‍ അടുത്തയാള്‍ അതെല്ലാം അലങ്കോലമാക്കിയിടും. വഴക്കുണ്ടാകാന്‍ കൂടുതല്‍ കാരണങ്ങള്‍ തിരയേണ്ടതില്ല. തന്‍റെ തെറ്റ് തിരിച്ചറിയുക എന്നത് മാത്രമാണ് ഇവിടെ വഴക്ക് ഒഴിവാക്കാന്‍ മാര്‍ഗ്ഗം. പങ്കാളിയുടെ സ്ഥാനത്ത് നിങ്ങള്‍ ആയിരുന്നെങ്കില്‍ എന്ന് ചിന്തിക്കുക. അങ്ങനെ ചിന്തിക്കുമ്പോള്‍ വളരെയെളുപ്പത്തില്‍ തെറ്റും ശരിയും തിരിച്ചറിയാനാകും. എല്ലാം എപ്പോഴും ചിട്ടയായിരിക്കണം എന്ന വാശി വേണ്ട, ജീവിതം അങ്ങനെ അളന്നു മുറിച്ച് ജീവിക്കേണ്ട ഒന്നല്ല. അതേസമയം മറ്റൊരാളെ ബുദ്ധിമുട്ടിച്ചു കൊണ്ട് എല്ലാം എപ്പോഴും അലങ്കോലമാക്കിയിടുന്നത് വളരെ മോശം ശീലങ്ങളില്‍ ഒന്നാണ്. വീടും പരിസരവും വൃത്തിയായും അടുക്കോടെയും സൂക്ഷിക്കേണ്ടത് പങ്കാളിയെ പോലെ തന്നെ നിങ്ങളുടേയും ആവശ്യമാണ്. വീടു വൃത്തിയാക്കാനും ജോലികള്‍ പങ്കിട്ടു ചെയ്യാനും ശീലിക്കാം.

 

     

    ഇഷ്ടങ്ങള്‍ അനിഷ്ടങ്ങളാകുമ്പോള്‍

    ഓരോ വ്യക്തിയ്ക്കും ഓരോ താത്പര്യങ്ങള്‍ ഉണ്ടാകും. ചിലര്‍ക്ക് ഇംഗ്ലീഷ് സിനിമകളോടും പാശ്ചാത്യസംഗീതത്തോടും ഇഷ്ടം ഉണ്ടാകുമ്പോള്‍ മറ്റു ചിലര്‍ക്ക് മലയാളം സിനിമകളും പാട്ടും മാത്രം കേള്‍ക്കാനായിരിക്കും താത്പര്യം. നൈറ്റ് ക്ലബ്ബും പാര്‍ട്ടിയും ഒരു വിഭാഗം ആളുകള്‍ക്ക് ജീവിതത്തില്‍ നിന്ന് ഒഴിച്ചു കൂടാന്‍ ആകാത്തതാണെങ്കില്‍ മറ്റൊരു വിഭാഗം ആളുകള്‍ക്ക് ബഹളങ്ങളില്‍ നിന്നകന്ന് വീട്ടില്‍ ഒതുങ്ങി കൂടിയിരിക്കാന്‍ ആയിരിക്കും താത്പര്യം. വളര്‍ന്നു വന്ന സാഹചര്യങ്ങളും സാമ്പത്തികനിലയും ആകും ഓരോരുത്തരുടേയും താത്പര്യങ്ങളെ രൂപപ്പെടുത്തിയിട്ടുണ്ടാകുക. വിവാഹം കഴിഞ്ഞു എന്നു കരുതി ഒരാള്‍ അയാളുടെ താത്പര്യങ്ങളെ ഉപേക്ഷിക്കണമെന്നില്ല. അതേസമയം പങ്കാളിയെ നിര്‍ബന്ധിച്ച് തന്‍റെ ശീലങ്ങളിലേയ്ക്ക് മാറ്റാന്‍ ശ്രമിക്കരുത്. ഓരോ വ്യക്തിയും സ്പെഷ്യല്‍ ആണ് എന്ന കാര്യം ആണ് ഇവിടെ ഓര്‍ക്കേണ്ടത്. അവരുടെ ഇഷ്ടങ്ങള്‍ പിന്തുടരാന്‍ അവരെ അനുവദിക്കുക. അവരുടെ സ്വാതന്ത്ര്യത്തെ ബഹുമാനിക്കുക. ലൈംഗികബന്ധത്തിലും ഇത്തരം ഇഷ്ടാനിഷ്ടങ്ങള്‍ പ്രതിഫലിച്ചേക്കാം. ചിലര്‍ക്ക് ലൈംഗികകാര്യങ്ങളില്‍ അമിത താത്പര്യം ഉണ്ടായിരിക്കും. പങ്കാളിയ്ക്ക് ചിലപ്പോള്‍ ഇത് ഉള്‍ക്കൊള്ളാന്‍ കഴിയണമെന്നില്ല. ലൈംഗികബന്ധത്തിന് ഒട്ടും താത്പര്യം കാണിക്കാത്ത പങ്കാളിയെ ലഭിച്ചാലും ഇതേ അവസ്ഥ ഉണ്ടാകാം. ഇത്തരം അവസരങ്ങളില്‍ പ്രശ്നങ്ങള്‍ പരസ്പരം തുറന്നു സംസാരിക്കാന്‍ ശ്രമിക്കുക. ആവശ്യമെങ്കില്‍ ഒരു ഡോക്ടറുടെ സഹായം തേടുക.

    യാത്ര പോകാം

    വിവാഹത്തിനു ശേഷം പങ്കാളിയുമൊത്ത് യാത്രകള്‍ പോകാന്‍ ശ്രമിക്കുക. യാത്രകള്‍ മനസ്സിന്‍റെ വാതിലുകള്‍ വിശാലമാക്കും. ഭിന്നസ്വഭാവക്കാരായ വ്യക്തികളേയും വിചിത്രമായ ജീവിതരീതികളും പരിചയപ്പെടാന്‍ യാത്രകള്‍ അവസരമൊരുക്കും. തങ്ങളുടെ പ്രശ്നങ്ങള്‍ എത്ര നിസ്സാരമാണ് എന്നൊരു ചിന്ത രണ്ടുപേരുടേയും ഉള്ളില്‍ ഉണ്ടാക്കാന്‍ ഇത് സഹായിക്കും. കൂടാതെ യാത്രകളില്‍ ഒരുപാട് സാഹചര്യങ്ങളുമായി പൊരുത്തപ്പെടേണ്ടി വരും. കൂടാതെ യാത്ര ചെയ്യുമ്പോള്‍ ഓരോരുത്തരും അവരവരുടെ കംഫര്‍ട്ട്സോണില്‍ നിന്ന് പുറത്തു വരും. ജീവിതത്തെ കൂടുതല്‍ മനസ്സിലാക്കാനും എല്ലാം ഉള്‍ക്കൊള്ളാനും യാത്രകള്‍ സഹായിക്കും.

    താന്‍ ആഗ്രഹിക്കുന്ന സ്വഭാവഗുണങ്ങള്‍ ഉള്ള പങ്കാളിയെ വേണമെന്നാണ് ഓരോ വ്യക്തിയും ആഗ്രഹിക്കുക. എന്നാല്‍ പലപ്പോഴും വിരുദ്ധ സ്വഭാവമുള്ള വ്യക്തിയായിരിക്കും ജീവിതത്തിലേയ്ക്കു കടന്നു വരുന്നത്. എന്നാല്‍ അതില്‍ നിരാശപ്പെടേണ്ട ആവശ്യമില്ല. ഈ ലോകത്തില്‍ ഒന്നും പൂര്‍ണ്ണമല്ല. കുറ്റങ്ങളും കുറവുകളും ഇല്ലാത്ത മനുഷ്യരും ഇല്ല. ചിലപ്പോള്‍ വിരുദ്ധസ്വഭാവം കാരണം ജീവിതം സ്വരച്ചേര്‍ച്ചയുള്ളതാകാം. പെട്ടെന്നു ദേഷ്യം വരുന്ന ഒരാള്‍ക്ക് ശാന്തശീലനായ പങ്കാളിയെ കിട്ടുന്നത് അനുയോജ്യമാണ്. പങ്കാളിയുടെ സ്വഭാവം എന്തു തന്നെയായാലും അത് ഉള്‍ക്കൊളളാനും പൊരുത്തപ്പെടാനും ആവശ്യമെങ്കില്‍ തിരുത്താനും ശീലിച്ചാല്‍ മാത്രമേ ദാമ്പത്യജീവിതം വിജയകരമാകൂ.

     

    read more
    ആരോഗ്യംഓവുലേഷന്‍ചോദ്യങ്ങൾരതിമൂര്‍ച്ഛലൈംഗിക ആരോഗ്യം (Sexual health )വന്ധ്യതവൃക്തിബന്ധങ്ങൾ Relationship

    ഗർഭധാരണം നടക്കാനും ശീഘ്രസ്ഖലനം തടയാനും സഹായിക്കും ലൈംഗികരീതികൾ അറിയാം

     

    ഡാര്‍വിന്റെ വിവാഹം കഴിഞ്ഞിട്ടു മൂന്നേകാല്‍ വര്‍ഷമായി. കുട്ടികളായില്ല. വീട്ടുകാരുടെ നിര്‍ബന്ധം ഏറിയപ്പോള്‍ ഗത്യന്തരമില്ലാതെയാണ് വന്ധ്യതാചികിത്സയ്ക്കായി െെഗനക്കോളജിസ്റ്റിനെ കാണാന്‍ തീരുമാനിച്ചത്. അവരുടെ കഥ കേട്ട െെഗനക്കോളജിസ്റ്റ് ഒരു കുറിപ്പും കൊടുത്ത് സെക്സോളജിസ്റ്റിന്റെ അടുത്തേക്ക് വിട്ടു. വന്ധ്യതാ ചികിത്സ നടത്താന്‍ പോയ ഡാര്‍വിനും ഭാര്യയും എന്തിനു സെക്സോളജിസ്റ്റിനെ കാണണം? ഒപ്പം വന്ന അമ്മമാരെ കാര്യം പറഞ്ഞു മനസ്സിലാക്കിയ ശേഷം ചികിത്സ തുടങ്ങി.

    നാലാംവട്ടം കാണുമ്പോഴേക്കും പെൺകുട്ടി ഗർഭിണിയായി കഴിഞ്ഞിരുന്നു. എന്താണ് അവര്‍ നേരിട്ട പ്രശ്നം എന്നല്ലേ? ശരിയായ സംയോഗം നടന്നിരുന്നില്ല. പരിഹാരമായി സെക്‌ഷ്വല്‍ പൊസിഷന്‍ ശരിയാക്കിയതോടെ അവരുടെ െെലംഗിക പ്രശ്നങ്ങൾ എന്നേക്കുമായി അവസാനിച്ചു.

    സെക്‌ഷ്വൽ പൊസിഷനുകൾ

    രതിയില്‍ ഏറ്റവും ഉല്‍കൃഷ്ടമായ ഒന്നാണ് സംേഭാഗനിലകള്‍ അഥവാ സെക‌്ഷ്വല്‍ പൊസിഷനുകള്‍. പ്രായത്തിനും ശാരീരിക പ്രത്യേകതകള്‍ക്കും ആരോഗ്യാവസ്ഥയ്ക്കും അനുയോജ്യമായ പൊസിഷനുകളിലേക്ക് യഥാസമയം മാറുകയെന്നത് രതിജീവിതം ആസ്വാദ്യകരമായി നിര്‍ത്താന്‍ സഹായിക്കും. വാത്സ്യായന മഹര്‍ഷിയുടെ കാമശാസ്ത്രത്തില്‍ വിവരിക്കുന്ന 64 എണ്ണമുള്‍പ്പെടെ എണ്‍പതിലധികം സംയോഗമുറകളാണു ഭാരതീയ െെലംഗികശാസ്ത്ര ഗ്രന്ഥങ്ങളില്‍ ഉള്ളത്. ഇവയെല്ലാം തന്നെ കിടപ്പ്, ഇരുപ്പ്, നില്‍പ്പ് എന്നീ മൂന്നുനിലകളിലൂന്നിയും അവയുടെ സംയോഗത്തിലൂടെയും രൂപപ്പെട്ട വിവിധ ഭാവങ്ങളാണ്.

    ഗർഭധാരണത്തിന് ഏതു പൊസിഷനില്‍ ബന്ധപ്പെട്ടാലും ഗര്‍ഭധാരണം നടക്കാമെങ്കിലും അതിനായി ശ്രമിക്കുന്ന ദമ്പതികള്‍ക്ക് ഏറ്റവും ആത്മവിശ്വാസം പകരുന്നതും അനായാസം ബന്ധം സാധ്യമാക്കുന്നതും പുരുഷൻ മുകളിലായി വരുന്ന മിഷനറി പൊസിഷന്‍ തന്നെയാകും. സ്ത്രീയുടെ അരക്കെട്ടിനടിയില്‍ ചെറിയൊരു തലയണ വച്ച് ഇടുപ്പ് ഉയര്‍ത്തുന്നത് സ്ഖലന സമയത്ത് ലിംഗം പൂര്‍ണമായും ശുക്ലം ഉള്ളില്‍ തന്നെ നിക്ഷേപിക്കുന്നതിനു സഹായകരമാണ്. അതുകൊണ്ടാകാം വന്ധ്യതാ ചികിത്സയ്ക്ക് വിധേയമായിക്കൊണ്ടിരിക്കുന്നവര്‍ക്ക് ചില െെഗനക്കോളജിസ്റ്റുകളെങ്കിലും ഈ പൊസിഷന്‍ നിര്‍ദേശിക്കാറുള്ളത്.

    ശീഘ്രസ്ഖലനം ഉള്ളവർക്ക്

    മലര്‍ന്നു കിടക്കുന്ന പുരുഷനു മുകളില്‍ സ്ത്രീ കിടന്നുകൊണ്ടോ ഇരുന്നുകൊണ്ടോ ബന്ധപ്പെടുന്ന രീതിയാണ് വുമണ്‍ ഒാണ്‍ ടോപ് (woman on top). ഈ നിലയ്ക്കും പല വകഭേദങ്ങള്‍ ഉണ്ട്. ശീഘ്രസ്ഖലനത്തിന്റെ ചികിത്സയില്‍ ഏറെ പ്രാധാന്യമുള്ള ഒരു രീതിയാണ് ഇത്.

    മലര്‍ന്നു കിടക്കുന്ന പുരുഷന്റെ ഇരുവശങ്ങളിലുമായി സ്ത്രീ മുട്ടുകുത്തി പുരുഷശരീരത്തില്‍ ഇരുന്നുകൊണ്ടു സംഭോഗത്തില്‍ ഏര്‍പ്പെടുന്ന രീതി പലര്‍ക്കും പ്രിയങ്കരമാണ്. ഭയം മൂലം െെലംഗികബന്ധം സാധ്യമാകാത്ത സ്ത്രീകള്‍ക്ക് ഇതു മികച്ച മാർഗമാണ്. ഇത്തരം ഫീമെയില്‍ സുപ്പീരിയര്‍ പൊസിഷനുകള്‍ സ്ത്രീയുടെ ഭയമകറ്റും. പുരുഷനു മുകളില്‍ ഇരുന്നു െെലംഗികബന്ധവും യോനീപ്രവേശവും സ്ത്രീക്കുതന്നെ നിയന്ത്രിക്കാമെന്നതാണ് ഇതിന്റെ ഗുണം.

    പരസ്പരം മുഖഭാവങ്ങള്‍ കണ്ടു മനസ്സിലാക്കി ആസ്വദിക്കുന്നതിനും ആശയവിനിമയത്തിനും ഏറെ സഹായകരമായ ഒരു രീതിയാണ് ഇത്. ഈ പൊസിഷനില്‍ െെലംഗിക ബന്ധത്തിന്റെ പൂര്‍ണ നിയന്ത്രണം സ്ത്രീയുടെ െെകകളിലാണ്. വേഗത്തില്‍ രതിമൂര്‍ച്ഛ ലഭിക്കാന്‍ കഴിയുന്ന തരത്തില്‍ ചലനങ്ങള്‍ ക്രമീകരിക്കാനും ചലനവേഗത നിയന്ത്രിക്കാനും സ്ത്രീക്കു തന്നെ കഴിയുമെന്നതാണ് ഈ പൊസിഷന്റെ പ്രത്യേകത.

    രതിമൂർച്ഛ ഉറപ്പാക്കാൻ

    റിയര്‍ എന്‍ട്രി എന്നറിയപ്പെടുന്ന സംഭോഗനിലയും പ്രധാനപ്പെട്ട ഒന്നാണ്. െെകകള്‍ കിടക്കയിലൂന്നി മുട്ടുകുത്തി നില്‍ക്കുന്ന സ്ത്രീയുടെ പുറകില്‍ക്കൂടി യോനിയിലേക്ക് പ്രവേശിപ്പിക്കുന്ന രീതിയാണിത്. ഡോഗി സ്െെറ്റല്‍ എന്നും ഈ രീതി അറിയപ്പെടുന്നു. ബെഡ്ഡില്‍ സ്ത്രീയുടെ പിന്നിലായി മുട്ടുകുത്തി നില്‍ക്കുന്ന പുരുഷനു ഏറെ ചലനസ്വാതന്ത്ര്യം ലഭിക്കുന്നു. രതിമൂര്‍ച്ഛ ലഭിക്കാന്‍ ബുദ്ധിമുട്ടുള്ള സ്ത്രീകളെ കൂടുതല്‍ ഉത്തേജിപ്പിച്ച് രതിമൂര്‍ച്ഛയിലേക്ക് നയിക്കുന്നതിന് ഏറെ സഹായകരമായ ഒരു സംഭോഗനിലയാണ് ഇത്

      

    read more
    ആരോഗ്യംചോദ്യങ്ങൾഡയറ്റ്

    എത്ര കഴിച്ചാലും ഭാരം കൂടില്ല; പേടിക്കാതെ കഴിക്കാം സീറോ കാലറി ഫൂഡ്

    ആഹാരത്തിന്റെ കാര്യത്തിൽ കലോറി എന്ന വാക്കിന്റെ പ്രസക്തി എത്രയാണെന്ന് ഇപ്പോൾ മിക്കവർക്കും അറിയാം. ഭക്ഷണത്തിൽ നിന്നും ശരീരത്തിനു ലഭിക്കുന്ന ഊർജ്ജത്തിന്റെ അളവ് രേഖപ്പെടുത്തുന്ന യൂണിറ്റാണ് കലോറി. നാം ഉപയോഗിച്ച് തീർക്കുന്ന കലോറിയേക്കാൾ കൂടുതൽ കലോറി ആഹാരത്തിലൂടെ ഉള്ളിലെത്തിയാൽ അതു ശരീരഭാരം വർധിപ്പിക്കും. കൊഴുപ്പും മധുരവുമൊക്കെ കലോറി കൂടുതൽ ഉള്ളവയാണെന്നു കേട്ടിട്ടുണ്ടല്ലോ.

    ഇനി പറയുന്നത് കലോറി കുറഞ്ഞതും, അതുപോലെ സീറോ കലോറി ഉള്ളതുമായ ചില ആഹാരങ്ങളെകുറിച്ചാണ്. അവ നമ്മുടെ സാധാരണ ആഹാര ക്രമത്തിൽ ഉൾപ്പെടുന്നതുമാണ്. അവ കഴിക്കുമ്പോൾ ശരീര ഭാരം വർധിക്കും എന്ന ആശങ്ക വേണ്ട. ധൈര്യമായി കഴിക്കാം. കൂളായി കഴിക്കാം.

    സവാള – സവാള കഴിക്കാത്ത ആഹാരനേരങ്ങൾ നമുക്ക് അപൂർവമാണ്. സവാള ചേരാത്ത കറികളും കുറവാണല്ലോ. കലോറി കുറഞ്ഞതും Flavanoids അടങ്ങിയതും ആണ് സവാള.

    വെള്ളരി എന്ന Cucumber- വെള്ളരിക്ക ഇഷ്ടമില്ലാത്തവർ ആരുമുണ്ടാകില്ല. ഇതിൽ കലോറി വളരെ കുറവാണ്. ജലത്തിന്റെ അംശം വളരെ കൂടുതൽ ഉണ്ട്. ഇത് ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. ഇത് സ്നാക്ക് ആയും കഴിക്കാം.

    സെലറി -സീറോ കലോറി ഫുഡ്‌ എന്ന് പൂർണമായി പറയാവുന്നതാണ് സെലറി. സെലറിയുടെ ഉപയോഗം അത്ര വ്യാപകമല്ല. എങ്കിലും സെലറി വാങ്ങിയാൽ ധൈര്യമായി കഴിക്കാം. ഇതിൽ ധാരാളം പ്രോട്ടീനും അടങ്ങിയിട്ടുണ്ട്.

    ക്യാരറ്റ് – കലോറി കുറവുള്ള പച്ചക്കറിയാണ് ക്യാരറ്റ്. ഇത് കാഴ്ച ശക്തി വർദ്ധിപ്പിക്കുമെന്ന് നമുക്കറിയാം.എന്നാൽ തടി കുറയ്ക്കാനും ക്യാരറ്റ് മികച്ചതാണ്. അതുപോലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും ക്യാരറ്റ് സഹായിക്കും.

    മുളപ്പിച്ച പയർ വർഗ്ഗങ്ങൾ, ബ്രോക്കോളി, കോളിഫ്ലവർ, കാബ്ബേജ് എന്നിവയും കലോറി കുറഞ്ഞവയാണ്.

    ബ്രോക്കോളി – ഉയർന്ന പോഷക മൂല്യവും കുറഞ്ഞ കലോറിയും ബ്രോക്കോളിയെ പ്രിയപ്പെട്ട താക്കുന്നു. കാൻസറിനെ പ്രതിരോധിക്കാനുള്ള

    കഴിവും ബ്രോക്കോളിക്കുണ്ട്. ഭാരം കുറയ്ക്കാനും ബ്രോക്കോളി ഉത്തമമാണ്. ഇതിൽ ധാരാളം നാരു കൾ അടങ്ങിയിരിക്കുന്നു. അതിനാൽ ദഹന വ്യവസ്ഥയുടെ പ്രവർത്തനത്തിനും ഗുണം ചെയ്യും. ഇത് രോഗ പ്രതിരോധശക്തിയും വർദ്ധിപ്പിക്കുന്നു.

    തക്കാളി – തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ആഹാരത്തിൽ അല്പം തക്കാളി കൂടി ചേർക്കാം. ഒരു സമീകൃതാഹാരം ആണിത്. ഹൃദ്രോഗത്തെ ഒരു പരിധി വരെ ചെറുക്കാൻ ഇത് സഹായിക്കും. കാൻസറിനെയും തടയാനാകും. ഒരു പഴം ആയും തക്കാളി ഉപയോഗിക്കാം.

    കാബ്ബേജ് – വളരെ കുറഞ്ഞ കലോറിയാണ് ഇതിനും. ഹൃദ്രോഗവും ക്യാൻസറും തടയാനും സഹായിക്കുന്നു.

    മറ്റൊരു പ്രധാന കാര്യം പച്ചക്കറി സൂപ്പുകൾ, പകുതി വേവിച്ച പച്ചക്കറികൾ എന്നിവയ്ക്കും കലോറി കുറവാണ് എന്നതാണ്.

    പഴങ്ങൾ കഴിക്കാം

    ആപ്പിൾ -കലോറി കുറഞ്ഞ പഴമാണ് ആപ്പിൾ. ഒട്ടേറെ മിനറ ലുകളും വിറ്റാമിനുകളും ഇതിലുണ്ട്. ആപ്പിൾ ഇഷ്ടമാണോ? അൽപം കൂടുതൽ കഴിച്ചാലും കുഴപ്പമില്ല.

    ഓറഞ്ച് – ഇത് വിറ്റാമിൻ സിയാൽ സമ്പന്നമാണ്. കലോറിയും കുറവാണ്. ധാരാളം കഴിക്കാം.

    തണ്ണി മത്തൻ – കലോറി കുറഞ്ഞ പഴമാണിത്. ഈ വേനലിൽ തണ്ണിമത്തൻ സുലഭമാണു താനും.

    അതു പോലെ അവകാഡോ, മധുരനാരങ്ങ, മാതള നാരങ്ങ , ബ്ലൂ ബെറി, ചെറി, പെയർ, മൂസമ്പി, കമ്പിളിനാരങ്ങ എന്നിവയും കഴിച്ചോളൂ. കലോറിയെക്കുറിച്ച് ചിന്തി ക്കുകയേ വേണ്ട.

    ഇലക്കറികൾ

    പാലക് ചീര ഇല, ചുവന്ന ചീര ഇല, തഴുതാമ ഇല, പയറില, ഉലുവ ഇല, മുരിങ്ങയില, മത്തൻ ഇല

    ഇവയെല്ലാം കലോറി കുറഞ്ഞവയാണ്. ഇവ കറി വച്ചാൽ കൂടുതൽ നല്ലതാണ്.

    വിശപ്പ്‌ തോന്നുമ്പോൾ ഈ പറഞ്ഞ ഏതെങ്കിലും പഴങ്ങൾ കഴിക്കാം. കലോറി കുറഞ്ഞ പച്ചക്കറികൾ കൊണ്ടുള്ള സൂപ്പ് /സാലഡ് കഴിക്കാം. അധിക കലോറിയുടെ ആകുലത ഇല്ലാതെ വയർ നിറയും. പോഷകങ്ങളും ലഭിക്കും.

    വിവരങ്ങൾക്കു കടപ്പാട്

    പ്രീതി ആർ. നായർ

    ചീഫ് ക്ലിനിക്കൽ ന്യുട്രിഷനിസ്റ്റ്

    എസ് യു ടി ഹോസ്പിറ്റൽ

    പട്ടം, തിരുവനന്തപുരം

    read more
    ആരോഗ്യംചോദ്യങ്ങൾസ്ത്രീ സൗന്ദര്യം (Feminine beauty)

    ഉണ്ടിട്ടു കുളിക്കുന്നവനെ കണ്ടാൽ കുളിക്കണോ?: കുളിക്കും മുൻപ് ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

    കുളി ഒരു മന്ത്രവടി പോലെയാണ്. ആകെ ക്ഷീണിച്ച് തളർന്നിരിക്കുമ്പോൾ നല്ല തണുത്തവെള്ളത്തിൽ ഒന്നു കുളിച്ചുനോക്കൂ…ക്ഷീണം എവിടെപോയെന്നു നോക്കേണ്ട. രാത്രി ഇളംചൂടുവെള്ളത്തിൽ കുളിച്ചുവന്ന് പുതപ്പിനടിയിൽ കയറിയാൽ ഉറക്കം എത്ര വേഗമാണ് കണ്ണുകളെ ഊഞ്ഞാലാട്ടുന്നത്…

    ദിവസവും കുളിക്കാമോ?

    രണ്ടുനേരവും മുങ്ങിക്കുളി നിർബന്ധമായിരുന്നു പഴയതലമുറയിൽ. കുളിച്ചു ശുദ്ധിയാവുക എന്നാണ് പറയാറ്. ശരീരത്തിലെ ഏറ്റവും വിസ്തൃതമായ അവയവമാണ് ചർമം. ചർമം വൃത്തിയായിരിക്കുന്നത് പൊതുവായ ആരോഗ്യത്തിനും നല്ലതു തന്നെ. ദിവസവും കുളിച്ചാൽ ചർമത്തിലെ സ്വതവേയുള്ള എണ്ണമയം നീക്കംചെയ്യപ്പെടുമെന്നു പറയാറുണ്ട്. പക്ഷേ, ആർദ്രതയും ചൂടും കൂടിയ കാലാവസ്ഥയുള്ള നമ്മുടെ നാട്ടിൽ ദിവസവും കുളിക്കുന്നത് നല്ലതാണെന്നാണ് ചർമരോഗവിദഗ്ധരുടെ അഭിപ്രായം. യഥാർഥത്തിൽ കുളിയല്ല, കുളിയ്ക്കാനുപയോഗിക്കുന്ന സോപ്പും മറ്റു സൗന്ദര്യവർധകപദാർഥങ്ങളുടെയും അശ്രദ്ധമായ ഉപയോഗമാണ് ചർമത്തിന് ദോഷം ചെയ്യുന്നത്. അന്തരീക്ഷത്തിലെ പൊടിയും ചേളിയും വിയർപ്പുമായും ചർമത്തിലെ എണ്ണയുമായും ചേർന്ന് മെഴുക്കായിട്ടുണ്ടാകും. ഈ മെഴുക്ക് വെറുംവെള്ളത്തിൽ അലിഞ്ഞുപോകില്ല. ഇതിനെ നീക്കാനാണ് ക്ഷാരസ്വഭാവമുളള സോപ്പുകൾ ഉപയോഗിക്കുന്നത്. സോപ്പുപയോഗം ഏറെ ശ്രദ്ധിച്ചുവേണം. കടുത്തനിറവും രൂക്ഷഗന്ധവുമുള്ള സോപ്പുകൾ ഒഴിവാക്കണം. ശരീരരത്തിന്റെ പിഎച്ച് മൂല്യത്തോട് അടുത്ത പിഎച്ചുള്ള സോപ്പുകളാണ് നല്ലത്.

    രാവിലെയോ വൈകുന്നേരമോ?

    രാവിലെയുള്ള കുളി ഉണർവിനും ഉന്മേഷത്തിനും രാത്രിയിലെ കുളി സുഖകരമായ ഉറക്കത്തിനു സഹായിക്കും. ശരീരത്തിലെ താപവ്യതിയാനങ്ങൾ സർക്കാഡിയൻ താളക്രമത്തെ സ്വാധീനിക്കുന്നതാണ് കുളി ഇങ്ങനെ വ്യത്യസ്തമായ ഫലം നൽകുന്നതിനു പിന്നിൽ. പൊതുവേ വൈകുന്നേരമാകുമ്പോൾ ശരീരതാപം കുറഞ്ഞുതുടങ്ങും. ഉറങ്ങുന്നതിനു മുമ്പ് കുളിക്കുമ്പോൾ താൽക്കാലികമായി ശരീരോഷ്മാവ് കൂടുമെങ്കിലും തോർത്തിക്കഴിയുമ്പോഴേക്കും ശരീരം തണുത്തു തുടങ്ങും. ഈ സുഖകരമായ തണുപ്പു സർക്കാഡിയൻ താളക്രമത്തെ സ്വാധീനിച്ച് വേഗം ഉറക്കം വരുത്തും. രാവിലെ കുളിക്കുമ്പോൾ ശരീരോഷ്മാവ് കൂടുന്നു. പിന്നീട് നമ്മൾ അന്നന്നത്തെ പ്രവൃത്തികളിൽ വ്യാപൃതരാകുന്നതോടെ ഉറക്കച്ചടവും ആലസ്യവുമകന്ന് ശരീരം ഉന്മേഷം നിറഞ്ഞതാകും. അലർജി പ്രശ്നമുള്ളവർക്ക് പുറത്തുള്ള യാത്ര കഴിഞ്ഞ് വന്നുടനെ കുളിക്കുന്നത് നല്ലതാണ്. പൊടി പോലുള്ള അലർജനുകളെ നീക്കം ചെയ്യാൻ ഇതു സഹായിക്കും.

    ഉണ്ടിട്ടു കുളിക്കുന്നവനെ കണ്ടാൽ കുളിക്കണോ?

    ഭക്ഷണശേഷം ഉടനെ കുളിക്കുന്നത് ദഹനപ്രക്രിയയെ ബാധിക്കുമെന്നാണ്. ഉണ്ടയുടനെ കുളിക്കുന്നത് വയർ സ്തംഭനം ഉണ്ടാക്കുമെന്ന് ആയുർവേദവും പറയുന്നു. രാവിലെയോ വൈകിട്ട് ആറു മണിക്കു മുമ്പോ കുളിക്കാനാണ് ആയുർവേദം പറയുന്നത്. നട്ടുച്ചയ്ക്കുള്ള കുളി ആയുർവേദപ്രകാരം നിഷിദ്ധമാണ്.

    ചൂടുവെള്ളമോ തണുത്തവെള്ളമോ?

    ആർത്രൈറ്റിസ് പ്രശ്നമുള്ളവർക്കും സന്ധിവേദനകൾ ഉള്ളവർക്കും വേദനയുള്ള ഭാഗത്ത് ചൂടുവയ്ക്കുമ്പോൾ സുഖം ലഭിക്കും. അതുകൊണ്ടു തന്നെ അവർക്ക് ചൂടുവെള്ളത്തിൽ കുളിയാണ് നല്ലത്. ഏറെ നേരം ഇരുന്നു ജോലിമൂലം ശരീരവേദനയുള്ളവർ, ശരാരീരികാധ്വാനം കൂടുതലുള്ളവർ, അലർജി, ജലദോഷം, മൂക്കടപ്പ് പോലെ ചെറിയ ദേഹാസ്വാസ്ഥ്യമുള്ളവർ തുടങ്ങിയവർക്ക് ചൂടുവെള്ളത്തിൽ കുളി വേദനയും ആയാസവും അകറ്റും. അസുഖം മാറിക്കഴിഞ്ഞുള്ള ആദ്യകുളി ചെറുചൂടുവെള്ളത്തിൽ ആക്കുന്നതാണ് നല്ലത്. ഇത് രക്തക്കുഴലുകൾ വികസിക്കാനും ശരീരത്തിലെ രക്തയോട്ടം നന്നായി നടക്കാനും സഹായിക്കും. നല്ല ചൂടുള്ള വെള്ളം ദേഹത്ത് ഒഴിച്ചു കുളിക്കുന്നത് ചർമത്തിനു കേടുവരുത്തും. ഇളം ചൂടുവെള്ളമാണ് നല്ലത്. തല കഴുകാനുള്ള വെള്ളത്തിന് നേരിയ ചൂടേ പാടുള്ളു

    രോഗങ്ങളും കുളിയും

    കുളിക്കരുതാത്ത സാഹചര്യങ്ങളുമുണ്ട്. ജലദോഷം, കണ്ണിന് അസുഖം, ചെവിപഴുപ്പ്, ദഹനക്കേടുപോലെ വയറിന് അസ്വാസ്ഥ്യം വരുക തുടങ്ങിയുള്ള രോഗാവസ്ഥകളിൽ കുളിക്കാത്തതാണ് നല്ലത്. വാതരോഗങ്ങളുടെ ചികിത്സാസമയത്ത് ആയുർവേദം കുളി നിർദേശിക്കാറില്ല. രോഗങ്ങൾ തടയാനുള്ള മാർഗമായും ചില പ്രത്യേക കുളികൾ പറഞ്ഞുകാണാറുണ്ട്. വായിൽ വെള്ളം നിറച്ചുപിടിച്ച് കുളിച്ചാൽ ജലദോഷമകറ്റാമെന്നത് ഉദാഹരണം. പക്ഷേ, ഇതിനൊന്നും ശാസ്ത്രീയമായി അടിസ്ഥാനം ഉള്ളതായി കാണുന്നില്ല.

    തല മാത്രം കുളിച്ചാൽ

    തല ഉൾപ്പെടെ കഴുകുന്നതാണ് കുളി കൊണ്ടുദ്ദേശിക്കുന്നത്. അതാണ് ഉത്തമവും. മേൽ മാത്രം കഴുകിയാൽ തലയിലെ വിയർപ്പു താഴ്ന്ന് നീർക്കെട്ടു വരാൻ സാധ്യതയുണ്ട്. അതുകൊണ്ട് മേൽമാത്രം കഴുകിയാലും തലയിൽ രാസ്നാദിചൂർണം പുരട്ടണം. തലയിലാണോ ദേഹത്താണോ ആദ്യം വെള്ളമൊഴിക്കേണ്ടത് എന്നുള്ള ചർച്ചകളുമുണ്ട്. അതിനു പ്രത്യേകിച്ച് നിയമമൊന്നുമില്ല. തല ആദ്യം കഴുകിയാലും കഴുകിക്കഴിഞ്ഞാലുടൻ തോർത്തി നനവു മാറ്റണം എന്നു മാത്രം.

    ഔഷധക്കുളി

    കോംപ്ലിമെന്ററി തെറപ്പീസ് ഇൻ മെഡിസിൻ എന്ന ജേണൽ പറയുന്നത് ഒരാഴ്ച തുടർച്ചയായി, ദിവസവും ചൂടുവെള്ളത്തിൽ മുങ്ങിക്കിടക്കുന്നത് ഉത്കണ്ഠ കുറയ്ക്കുന്നതിൽ മരുന്നിനേക്കാൾ ഫലം ചെയ്യുമെന്നാണ്. എസൻഷ്യൽ ഒായിലുകൾ പുരട്ടുന്നതും ശരീരത്തിന്റെ പിരിമുറുക്കങ്ങൾ അയച്ച് ശാന്തമാക്കും. ചർമം ചൊറിയുകയോ തൊലി ഇളകിപ്പോരുകയോ ചെയ്യുന്ന പ്രശ്നമുള്ളവർ ചെറുചൂടുവെള്ളത്തിൽ ഒലീവ് എണ്ണയോ വെളിച്ചെണ്ണയോ രണ്ടു ടേബിൾസ്പൂൺ ഒഴിച്ച് കുളിക്കുക.

    വരണ്ട ചർമമുള്ളവർക്ക് ഒാട്സ് ഗുണകരമായിരിക്കും. ഒരു സോക്സ് മുക്കാൽ ഭാഗവും ഒാട്സ് എടുക്കുക. ഇതു മുറുക്കിക്കെട്ടി ബാത്ടബിലെ ചൂടുവെള്ളത്തിലിട്ട് അതിൽ 10–15 മിനിറ്റ് മുങ്ങിക്കിടന്നാൽ വരണ്ട ചർമം മൃദുവാകും.

    വിവരങ്ങൾക്ക് കടപ്പാട്

    ഡോ. സരിൻ, ചർമരോഗവിദഗ്ധൻ, മെഡി. കോളജ്, തൃശൂർ

    ഡോ. ഐഷ പി.ജി., കാരിത്താസ് ആയുർവേദ ക്ലിനിക്, കോട്ടയം

    read more
    Parentingചോദ്യങ്ങൾവൃക്തിബന്ധങ്ങൾ Relationship

    ‘മക്കളുടെ മുന്നിൽ വച്ച് ഭാര്യയെ ‘എടീ പോടീ’ എന്ന് വിളിക്കരുത്’; കുട്ടികൾ നന്നായി വളരാൻ ചെയ്യരുതാത്ത 10 കാര്യങ്ങൾ

    അനുഭവങ്ങളിലൂടെയാണു കുട്ടികൾ പഠിക്കുന്നത്. കുട്ടികളുടെ മസ്തിഷ്കം വളരുന്നതും അവർ ഏതു തരത്തിലുള്ള അനുഭവങ്ങളിലൂടെയാണ് കടന്നുപോകുന്നത് എന്നതനുസരിച്ചാണ്. നല്ല അനുഭവങ്ങൾ നല്ല രീതിയിലുള്ള വളർച്ചയ്ക്കു സഹായകമാകുന്നു. മോശം അനുഭവങ്ങൾ അനാരോഗ്യകരമായ വളർച്ചയ്ക്ക് കാരണമാകുന്നു. ‘നല്ലകാലം വന്നു കാണാൻ, നല്ലതാക്കി െചാല്ലെടോ നീ’ എന്ന് കവി പി.പി. രാമചന്ദ്രൻ.

    കുടുംബത്തിൽ നല്ല അനുഭവങ്ങൾ ഉണ്ടാകുക എന്നതു വളരെ പ്രധാനമാണ്. പഴയ വലിയ കുടുംബങ്ങളിൽ കുട്ടികൾക്ക് മാതൃകയാകാൻ പലരുണ്ടാകും. എന്നാൽ ഇന്നത്തെ ചെറിയ കുടുംബങ്ങളിൽ, മിക്കപ്പോഴും അമ്മയും അച്ഛനും മാത്രമാണ് കുഞ്ഞുങ്ങൾക്ക് മാതൃക (റോൾ മോഡൽ). പുസ്തകപഠനത്തിലും പരീക്ഷകൾക്കായുള്ള തയാറെടുപ്പിലും മാത്രം ശ്രദ്ധയാകുമ്പോൾ കുട്ടികളുടെ അനുഭവലോകം വീട്ടിനുള്ളിൽ മാത്രമായി ചുരുങ്ങുന്നു. ഇത് അച്ഛന്റെയും അമ്മയുടെയും ഉത്തരവാദിത്തം കൂടുന്നു; നല്ല കുടുംബാന്തരീക്ഷം കൂടുതൽ പ്രധാനപ്പെട്ടതാകുന്നു.

    കുട്ടികളുടെ മുന്നിൽ ഒഴിവാക്കേണ്ട കുറച്ചു കാര്യങ്ങളാണു താഴെ പറയുന്നത്. പട്ടാളച്ചിട്ടയോടെ ഇതൊക്കെ പാലിക്കണമെന്നല്ല, കുട്ടികളുടെ മുന്നിൽ കുറച്ചുകൂടെ ശ്രദ്ധയോടെ െപരുമാറണമെന്നാണ് ഉദ്ദേശിക്കുന്നത്.

    1. എപ്പോഴും കുറ്റം പറയരുത്, ചീത്ത വിളിക്കരുത്

    കുട്ടികളിൽ കുറ്റം മാത്രം കാണുകയും പറയുകയും ചെയ്യുന്നതു ശരിയല്ല. തെറ്റുകൾ ചൂണ്ടിക്കാട്ടേണ്ടതുണ്ട്.എ ന്നാൽ അതു കുട്ടികളിൽ ആത്മവിശ്വാസക്കുറവും അവമതിപ്പും ഉണ്ടാകുന്ന തരത്തിലാകരുത്. നല്ലത് അംഗീകരിക്കാനും പ്രോത്സാഹിപ്പിക്കാനും രക്ഷിതാക്കൾക്കു കഴിയണം. മലയാളത്തിൽ ‘നല്ലത്’ എന്നു പറയുന്നതിനുള്ള വാക്കുകൾ തന്നെ കുറവാണ്. നമ്മുടെ ഭാഷയിൽ തന്നെ നല്ലത് അംഗീകരിക്കുന്നതിനുള്ള പുതിയ വാക്കുകൾ ഉണ്ടാകേണ്ടതുണ്ട്. സ്നേഹിക്കുന്നതുകൊണ്ടു കുട്ടികൾ വഷളാകില്ല. സ്േനഹത്തിനും അതിരുകൾ ഉണ്ട് എന്ന് കുട്ടികൾ അറിയണം എന്നുമാത്രം.കുട്ടികളുടെ മുന്നിൽവച്ചു മോശം ഭാഷ ഉപയോഗിക്കുന്നതും ‘ചീത്ത’ വാക്കുകൾ പറയുന്നതും കഴിയുന്നത്ര ഒഴിവാക്കുക.

    കുട്ടികളുടെ ഭാഷ പ്രത്യേകിച്ചും ചെറിയ കുട്ടികളുടെ ഭാഷ രൂപപ്പെടുന്നത് കുടുംബാന്തരീക്ഷത്തിൽ നിന്നാണ്. ചീത്ത വാക്കുകൾ കുട്ടികൾ പറയുന്നതു മുതിർന്നവർ പറയുന്നതു കേട്ടിട്ടാണ്. മാന്യമായ, സംസ്കാരമുള്ള ഭാഷ കുട്ടികൾക്കുണ്ടാകണം. മാന്യമായ ഭാഷ എന്നതിനർഥം ‘അച്ചടിഭാഷ’ എന്നല്ല.

    അഭിപ്രായവ്യത്യാസങ്ങൾ പരസ്പരബഹുമാനത്തോടെ എങ്ങനെ പ്രകടിപ്പിക്കാൻ കഴിയും എന്നും എങ്ങനെ സമവായത്തിലെത്താൻ കഴിയും എന്നും കുട്ടികൾ കണ്ടറിയേണ്ടതുണ്ട്.അച്ഛനമ്മമാരിൽ ഒരാൾ മറ്റേയാളുടെ ആഗ്രഹങ്ങൾക്കും അഭിപ്രായങ്ങൾക്കും വിലകല്പിക്കാതെ, ഏകാധിപത്യപരമായ രീതിയിൽ അഭിപ്രായങ്ങളും തീരുമാനങ്ങളും അടിച്ചേല്പിക്കുന്നത് കുട്ടികൾക്കു തെറ്റായ സന്ദേശം ആണു നൽകുക. ജനാധിപത്യത്തിന്റെ ബാലപാഠങ്ങൾ കുട്ടികൾ അറിഞ്ഞു തുടങ്ങേണ്ടത് കുടുംബാന്തരീക്ഷത്തിൽ നിന്നാണ്.

    2. സ്ത്രീകളെ അധിക്ഷേപിക്കരുത്

    കുട്ടികളുടെ മുന്നിൽ വച്ചു സ്ത്രീകളെക്കുറിച്ചു മോശമായി സംസാരിക്കുന്നതും െെലംഗികച്ചുവയോടെ സംസാരിക്കുന്നതും തീർത്തും ഒഴിവാക്കേണ്ടതാണ്. അച്ഛൻ അമ്മയെ, സഹോദരിയെ ‘എടീ പോടീ’ എന്നു വിളിക്കുമ്പോൾ അതാണ് കുട്ടികൾ പഠിക്കുന്നത്. ‘ആൺകുട്ടി’, ‘പെൺകുട്ടി’ എന്നു പക്ഷപാതം കാണിക്കുന്നത് ഒഴിവാക്കുക. ജൻഡർ ഇക്വാലിറ്റി (Gender Equality)യുടെ പാഠങ്ങൾ കുട്ടികൾ വീട്ടിൽ നിന്നാണു പഠിച്ചുതുടങ്ങേണ്ടത്.

    3. പറയുന്നത് തന്നെ പ്രവർത്തിച്ചു കാണിക്കുക

    കുട്ടികളോട് ഒന്നു പറയുകയും അതിനെതിരായി പ്രവർത്തിക്കുകയും ചെയ്യുന്നതു തെറ്റായ സന്ദേശമാണു നൽകുക.പറയുന്നതു പ്രവർത്തിയിലും കാണേണ്ടതുണ്ട് എന്നാണു കുട്ടികൾ അറിയേണ്ടത്. കളവു പറയരുത് എന്നു പഠിപ്പിക്കുകയും എന്നാൽ കുട്ടികളുടെ മുന്നിൽവച്ച് ആവശ്യത്തിന് കളവു പറയുകയും ചെയ്യുമ്പോൾ കുട്ടികൾ പഠിക്കുന്നത് ആവശ്യത്തിനു കളവുചെയ്യുന്നതിൽ തെറ്റില്ല എന്നാണ്.

    4. പ്രായമായവരോട് മോശമായി പെരുമാറരുത്

    പ്രായമായ ആളുകളോട് (വീട്ടിലും പുറത്തും) മോശം ഭാഷയിൽ സംസാരിക്കുകയും മോശമായ രീതിയിൽ പെരുമാറുകയും ചെയ്യരുത്. അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും കുട്ടിയുടെ മുൻപിൽ വച്ച് അതു പറയാതിരിക്കുക. പ്രായമായ ആളുകളെ ബഹുമാനിക്കാനും അവർക്ക് അർഹമായ, ആവശ്യമായ പരിഗണന നൽകാനും കുട്ടികൾക്കു കഴിയണം. അതു വീട്ടിലുള്ളവരോടു മാത്രമല്ല, പൊതുസ്ഥലങ്ങളിലും പ്രായമുള്ള ആളുകളോട് മര്യാദയോടെയും സ്നേഹത്തോടെയും പെരുമാറേണ്ടത് ഉണ്ടെന്നു കുട്ടികൾ അറിയണം.

    5. വൈകല്യമുള്ളവരെ പരിഹസിക്കരുത്

    കുട്ടികളുടെ മുന്നിൽവച്ച് ഒരിക്കലും ശാരീരിക െെവകല്യങ്ങൾ ഉള്ളവരോടും മാനസിക െെവകല്യങ്ങൾ ഉള്ളവരോടും േമാശമായി പെരുമാറുകയും പരിഹസിച്ചു സംസാരിക്കുകയും ചെയ്യാൻ പാടില്ല. കുരുടൻ, പൊട്ടൻ എന്നിങ്ങനെയുള്ള പദപ്രയോഗങ്ങളും ഒഴിവാക്കണം.

    പ്രായമുള്ളവരോടും െെവകല്യങ്ങൾ ഉള്ളവരോടും ദുർബലരോടും എങ്ങനെ പെരുമാറുന്നു എന്നതാണ് ഒരു സമൂഹത്തിന്റെ സംസ്കാരത്തിന്റെ അളവുകോൽ എന്നു കുട്ടികളെ പഠിപ്പിക്കണം. ഇത്തരം വൈകല്യങ്ങളെ സൂചിപ്പിക്കുന്ന ശരിയായ പദപ്രയോഗങ്ങൾ ചെറുപ്പത്തിലെ തന്നെ പഠിപ്പിക്കുക.

    6. മൃഗങ്ങളോടും പക്ഷികളോടും ക്രൂരത പാടില്ല

    പക്ഷികൾ, മൃഗങ്ങൾ–മറ്റു ജീവികളോട് കുട്ടികളുടെ മുന്നിൽ വച്ചു ക്രൂരമായി പെരുമാറുന്നത് ഒഴിവാക്കുക. ലോകം മനുഷ്യന്റെതു മാത്രമല്ല, മറ്റു ജീവികളുടേതുകൂടിയാണ്. മനുഷ്യനടക്കം എല്ലാ ജീവികൾക്കും ഈ ലോകത്തു തുല്യഅവകാശമാണ് എന്നു കുട്ടിക്കാലത്തേ മനസ്സിലാക്കണം. ഇത്തരം ആശയങ്ങളുള്ള കഥകൾ പറഞ്ഞുകൊടുത്താൽ അത് കുട്ടികളുടെ മനസ്സിൽ പതിഞ്ഞുകൊള്ളും.

    7. പൊതുസ്ഥലങ്ങളിൽ മാലിന്യം ഇടരുത്

    പരിസ്ഥിതിക്കും പ്രകൃതിക്കും നാശം ഉണ്ടാക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ കുട്ടികളുടെ മുന്നിൽ ചെയ്യുമ്പോൾ അതു തെറ്റായ ധാരണകളാണു കുട്ടികളിലുണ്ടാക്കുന്നത്.പൊതുസ്ഥലങ്ങളിലും പൊതുനിരത്തുകളിലും മാലിന്യം എറിയുമ്പോൾ പ്രകൃതിയെ നമ്മൾ നശിപ്പിക്കുകയാണ് എന്ന് കുട്ടികൾ ചെറുപ്പത്തിലേ അറിയേണ്ടതുണ്ട്.

    പുഴകൾ മലിനമാക്കുന്നതും അത്യാവശ്യത്തിനല്ലാതെ ചെടികളും മരങ്ങളും നശിപ്പിക്കുമ്പോഴും നാം നമ്മോടുതന്നെ ദ്രോഹം ചെയ്യുകയാണ് എന്നു കുട്ടികൾ അറിയണം. പുഴകളും കാടുകളും ജീവജാലങ്ങളും ഒക്കെ മനുഷ്യവംശത്തിന്റെ നിലനില്പിനുതന്നെ ആവശ്യമാണ് എന്ന സന്ദേശമാണ് കുട്ടികൾക്കു നൽകേണ്ടത്.

    8. കുട്ടികളുടെ മുന്നിൽ മദ്യപാനം അരുത്

    കുട്ടികളുടെ മുന്നിൽ ലഹരി ഉപയോഗിക്കുന്നത് (പുകവലി, മദ്യം, മയക്കുമരുന്നുകൾ) ഒഴിവാക്കേണ്ടതാണ്. ലഹരിവസ്തുക്കളെയും ലഹരി ഉപയോഗത്തെയും മഹത്വവൽക്കരിച്ചു സംസാരിക്കുന്നതും ഒഴിവാക്കേണ്ടതാണ്.

    ലഹരി ഉപയോഗത്തിന്റെ അപകടങ്ങളെക്കുറിച്ചു കുട്ടികൾ അറിയണം. പലപ്പോഴും പുകവലിക്കുന്നതും മദ്യം ഉപയോഗിക്കുന്നതും ആണത്തത്തിന്റെ ലക്ഷണം ആയിട്ടാണു ജീവിതത്തിലും ദൃശ്യമാധ്യമങ്ങളിലും അവതരിക്കപ്പെടുന്നത്. അത് അങ്ങനെയല്ല എന്നാണു കുട്ടികളെ മനസ്സിലാക്കിക്കേണ്ടത്. തമാശയ്ക്കു പോലും ഇത്തരം ശീലങ്ങളിലേക്കു പോയാൽ അഡിക്‌ഷനായി മാറാമെന്നത് ഒാർമിക്കുക.

    9. അധ്യാപകരെക്കുറിച്ച് കുറ്റം പറയരുത്

    കുട്ടികളുടെ മുന്നിൽ വച്ച് അവരുടെ സ്കൂളിെനക്കുറിച്ചും പഠിപ്പിക്കുന്ന അധ്യാപകരെക്കുറിച്ചും മോശമായും അവമതിപ്പ് ഉണ്ടാക്കുന്ന രീതിയിലും സംസാരിക്കുന്നത് ഒഴിവാക്കുക.കുട്ടികൾക്കു തങ്ങളുടെ വിദ്യാലയത്തെക്കുറിച്ച് അഭിമാനം ഉണ്ടാകണം. അധ്യാപകരെ സ്നേഹ ബഹുമാനങ്ങളോടെ കാണാനും കഴിയണം.

    10. ജീവിതത്തിൽ മോശം മാതൃക കാണിക്കരുത്

    അനാരോഗ്യകരമായ രീതിയിൽ ടിവി/മൊെെബൽ/വിഷ്വൽമീഡിയ ഉപയോഗിക്കുന്നത് കുട്ടികൾക്ക് മോശം മാതൃകയാണു നൽകുന്നത്. പ്രയോജനകരവുമായ രീതിയിൽ ഇത്തരം ഉപകരണങ്ങൾ ഉപയോഗിക്കാൻ കുട്ടികൾ ശീലിക്കണം. ഉദാഹരണത്തിനു കിടപ്പുമുറിയിൽ ടിവി കാണുന്നത് ഒഴിവാക്കുക. ഭക്ഷണം കഴിക്കുമ്പോൾ ടിവി കാണുന്നതും മൊെെബൽ ഉപയോഗിക്കുന്നതും ഒഴിവാക്കുക. ഉറങ്ങാൻ കിടക്കുന്നതിനു മുമ്പ് ടിവി/മൊെെബൽ ഉപയോഗിക്കുന്നത് ഒഴിവാക്കുക.

    അനാവശ്യമായ സോഷ്യൽമീഡിയയുടെ ഉപയോഗവും ഒഴിവാക്കുക. കുട്ടികളെ സംബന്ധിച്ചിടത്തോളം യഥാർഥജീവിതം പോലെ വെർച്വൽ ലോക(Virtual world)വും പ്രധാനമായ ഒരു കാലമാണു വരുന്നത്. അതുകൊണ്ടുതന്നെ സോഷ്യൽമീഡിയയിൽ ഇടപെടുന്ന രീതി, ഉപയോഗിക്കുന്ന ഭാഷഎന്നിവ കുട്ടികളെ ഒരുപാടു സ്വാധീനിക്കും. NEITIZEN എന്ന നിലയിലും കുട്ടികൾക്കു രക്ഷിതാക്കൾ മാതൃകയാവണം.

    മാതാപിതാക്കൾ അനാരോഗ്യകരമായ ജീവിത െെശലി പുലർത്തിയാൽ മക്കളും കണ്ടുപഠിക്കും. ജീവിത ശൈലീരോഗങ്ങൾ കൂടിവരികയാണ്. ആരോഗ്യകരമായ ജീവിത െെശലി കുട്ടികൾ പഠിക്കേണ്ടത് കുടുംബത്തിൽ നിന്നാണ്. ഭക്ഷണം, ഉറക്കം, വിശ്രമം, വ്യായാമം–ഇതിലൊക്കെ ആരോഗ്യകരമായ ശീലങ്ങൾക്ക് മാതൃകയാകാൻ രക്ഷിതാക്കൾക്ക് കഴിയേണ്ടതുണ്ട്.

    വിവരങ്ങൾക്ക് കടപ്പാട്;

    ഡോ. പി. കൃഷ്ണകുമാർ

    ഡയറക്ടർ,ഇംഹാൻസ്
    കോഴിക്കോട്

    krikurp@ gmail.com

    read more
    ചോദ്യങ്ങൾഡയറ്റ്

    മെലിഞ്ഞൊതുങ്ങിയ വയർ ഇത്ര ഈസിയോ? ഇതാ കുടവയർ കുറയ്ക്കാൻ 12 സൂപ്പർ ടിപ്സ്

    മെലിഞ്ഞൊതുങ്ങിയ വയർ സൗന്ദര്യത്തിന്റെ മാത്രമല്ല ആരോഗ്യത്തിന്റെ കൂടി പ്രതീകമാണ്. ബോഡിമാസ് ഇൻഡക്സ് കൃത്യമായതുകൊണ്ട് വയറിൽ കൊഴുപ്പടിയുന്നില്ല എന്നു കരുതാനാവില്ല. അരക്കെട്ട്– ഇടുപ്പ് അനുപാതം നോക്കുകയാണ് വയറിലെ കൊഴുപ്പറിയാനുള്ള വഴി. അരവണ്ണം / ഇടുപ്പിന്റെ അളവ് എന്നത് സ്ത്രീകളിൽ 0.75 നു താഴെയായിരുന്നാൽ ആരോഗ്യകരമാണ്. പുരുഷന്മാരിൽ 0.85നു താഴെയാകണം.

    1 കാർബോഹൈഡ്രേറ്റ് കുറയ്ക്കുക

    കാർബോഹൈഡ്രേറ്റ് കുറഞ്ഞ ഡയറ്റാണോ കൊഴുപ്പു കുറഞ്ഞ ഡയറ്റാണോ വയറൊതുങ്ങാൻ നല്ലതെന്ന് ജോൺസ് ഹോപ്കിൻസ് ഗവേഷകർ ഒരു അന്വേഷണം നടത്തി. ഒരേ കാലറി മൂല്യത്തിലുള്ള ഈ രണ്ടുതരം ഡയറ്റുകളും ആറു മാസം പരീക്ഷിച്ചുനോക്കിയ അവർ കണ്ടെത്തിയത് കാർബോഹൈഡ്രേറ്റ് കുറയ്ക്കുന്നതാണ് കൊഴുപ്പ് കുറയ്ക്കുന്നതിലും പ്രയോജനം എന്നാണ്. സാധാരണഗതിയിൽ ഡയറ്റ് ചെയ്ത് വണ്ണം കുറയ്ക്കാൻ നോക്കുമ്പോൾ കൊഴുപ്പ് ഉരുകുന്നതിനൊപ്പം കുറച്ച് പേശീഭാരം കൂടി നഷ്ടമാകും. അതത്ര ഗുണകരമല്ല. കാർബോഹൈഡ്രേറ്റ് കുറച്ചുള്ള ഡയറ്റിങ്ങിൽ പേശീഭാരം അൽപം കുറയുന്നുണ്ടെങ്കിലും കൊഴുപ്പു നഷ്ടമാണ് കൂടുതൽ നടക്കുന്നത്. അതുകൊണ്ടു തന്നെ കൂടുതൽ ഗുണമേന്മയുള്ള ഭാരം കുറയൽ നടക്കുന്നത് കാർബോഹൈഡ്രേറ്റ് കുറയ്ക്കുമ്പോഴാണ്. എന്നുകരുതി അമിതമായി കാർബോഹൈഡ്രേറ്റ് കുറയ്ക്കരുത്. തലച്ചോറിന് പ്രവർത്തിക്കാനുള്ള ഗ്ലൂക്കോസ് ലഭിക്കാൻ ദിവസവുമുള്ള ഭക്ഷണത്തിൽ 120 ഗ്രാം കാർബോഹൈഡ്രേറ്റ് എങ്കിലും വേണം.

    2 ബ്രേക്ഫാസ്റ്റ് ബ്രേക് ചെയ്യരുത്

    ധൃതി പിടിച്ചുള്ള ഒാട്ടത്തിൽ പലരും പ്രാതൽ മറക്കാറാണ് പതിവ്. പക്ഷേ, വയറു കുറയണമെങ്കിൽ രാവിലെ വയറു കാലിയിടരുത്. രാവിലെ എട്ടു മണിയോടെ പ്രഭാതഭക്ഷണം കഴിക്കുന്നതാണ് ഉത്തമം. അന്നജം മാത്രമാകരുത്. കാർബോഹൈഡ്രേറ്റും പ്രോട്ടീനും ചേർന്നതാകണം പ്രാതൽ. ഇഡ്‌ലി– സാമ്പാർ, പുട്ട്–കടല പോലെ.

    3 പട്ടിണി കിടന്നാൽ വയറൊട്ടില്ല

    പെട്ടെന്നു വയറു കുറയട്ടെ എന്നു കരുതി ചിലർ പട്ടിണി കിടക്കും. ചിലർ ഭക്ഷണം ഒരു നേരം മാത്രമാക്കും. ഇതെല്ലാം ദോഷമേ ചെയ്യൂ. ഒരുനേരം കഴിക്കാതിരുന്ന് അടുത്ത നേരം ക ഴിക്കുമ്പോൾ വിശപ്പു നിയന്ത്രിക്കാനാകില്ല. കൂടുതൽ അളവിൽ കഴിക്കും.

    4മൂന്നുനേരത്തിനുപകരം അഞ്ചുനേരം

    മൂന്നുനേരം വയറുനിറച്ച് കഴിക്കുന്നതിനു പകരം മിതമായ അളവിൽ മൂന്നു പ്രധാനഭക്ഷണവും രണ്ട് ലഘു ഭക്ഷണവും കഴിക്കുക. ലഘുഭക്ഷണം പക്ഷേ, എണ്ണയിൽ വറുത്ത പലഹാരങ്ങൾ ആകരുത്. പഴങ്ങളോ സാലഡോ ബദാം, വാൽനട്സ്, പിസ്ത പോലുള്ള അണ്ടിപ്പരിപ്പുകളോ സൺഫ്ളവർ വിത്ത്, ചെറുചണ വിത്ത് എന്നിവയോ നിശ്ചിത അളവ് കഴിക്കാം. ദിവസം 600 മി.ലീറ്ററിൽ കൂടുതൽ എണ്ണ ഉപയോഗിക്കരുത്.

    5എട്ടു മണി കഴിഞ്ഞ് ഭക്ഷണം വേണ്ട

    രാത്രി വൈകി ഭക്ഷണം കഴിക്കുന്നത്, പ്രത്യേകിച്ച് ചോറു പോലുള്ള അരിയാഹാരം കഴിക്കുന്നത് പെട്ടെന്നു വയറു ചാടാൻ ഇടയാക്കും. കഴിവതും വൈകിട്ട് ഏഴു മണിയോടെ ഭക്ഷണം കഴിച്ചുനിർത്തണം. എട്ടു മണിക്കു ശേഷം ഒന്നും കഴിക്കരുത്. പിന്നെയും വിശന്നാൽ വെള്ളം കുടിച്ച് വയറു നിറയ്ക്കുക.

    6 സംസ്കരിച്ച ഭക്ഷണം അപകടം

    പെട്ടെന്നു വണ്ണംവയ്ക്കാനിടയാക്കുന്ന മൂന്ന് അപകടകാരികളാണ് ട്രാൻസ്ഫാറ്റ്, മധുരം, ഉപ്പ് അഥവാ സോഡിയം എന്നിവ. ഇതു മൂന്നും അമിതമായുള്ളവയാണ് മിക്ക സംസ്കരിച്ച ഭക്ഷണങ്ങളും. കാലറിമൂല്യവും വളരെ ഉയർന്നതായിരിക്കും. അതുകൊണ്ട് വയറു കുറയ്ക്കാൻ ബേക്കറി ഭക്ഷണങ്ങൾ, ചിപ്സ് പോലുള്ള വറപൊരികൾ, കൃത്രിമ ഗ്രേവികൾ, ഇൻസ്റ്റന്റ് ഭക്ഷണങ്ങൾ എന്നിവയെല്ലാം മാറ്റിനിർത്തുക. മധുര പലഹാരങ്ങളും വല്ലപ്പോഴുമാക്കുക.

    7 ലേബലുകൾ വായിക്കുക

    ഒാരോ പായ്ക്കറ്റ് ഫൂഡിലേയും ആ കെയുള്ള കാലറി, ഷുഗർ അളവ്, കൊഴുപ്പ്, കാർബോഹൈഡ്രേറ്റ് അളവ് എന്നിങ്ങനെയുള്ള ഘടകങ്ങൾ അറിയാൻ നല്ല മാർഗം ലേബൽ നോക്കുകയാണ്. അതുപോലെ ട്രാൻസ്ഫാറ്റ് പോലുള്ള മറഞ്ഞിരിക്കുന്ന അപകട കൊഴുപ്പുകളെ അറിയാനും ലേബൽ സഹായിക്കും.

    8 ശീതളപാനീയങ്ങൾക്കു പകരം ശുദ്ധജലം

    പാക്കറ്റിലും കുപ്പിയിലും ലഭിക്കുന്ന മധുരമുള്ള ജ്യൂസുകളും സോഡയും ഒഴിവാക്കണം. മധുരത്തിനായി ഇവയിൽ ചേർക്കുന്നത് ഫ്രക്ടോസ് കോൺ സിറപ്പാണ്. ഈ ഘടകം മറ്റു മധുരങ്ങളെക്കാൾ വേഗം ആഗിരണം ചെയ്യപ്പെട്ട് വയറിനു ചുറ്റുമുള്ള വിസറൽ കൊഴുപ്പായി അടിയും. കാലറിയും കൂടുതലാണ്. പതിവായി ശീതളപാനീയങ്ങൾ കുടിക്കുന്നവർക്ക് വിശപ്പു വർധിക്കാൻ ഇടയുണ്ട്. ദാഹിക്കുമ്പോൾ ശുദ്ധജലം കുടിച്ചു ശീലിക്കുക. ദിവസവും മൂന്നു നാല് ലീറ്റർ വെള്ളം കുടിക്കണം.

    9വെളുത്ത ഭക്ഷണം

    മൈദ പോലുള്ള വെളുത്ത പൊടികൾ തവിടെല്ലാം നീക്കി നനുത്തതാക്കിയതിനാൽ എളുപ്പം ദഹിച്ച് കൊഴുപ്പായി ശരീരത്തിലടിയും. വെളുത്ത ചോറ്, ബ്രെഡ്, പാസ്ത, മൈദ വിഭവങ്ങൾ എന്നിവയെല്ലാം ഒഴിവാക്കണം. തവിടുള്ള കുത്തരി, ഗോതമ്പ് ഇവ കഴിക്കാം.

    10 ഒാട്സ് സൂക്ഷിച്ചുകഴിക്കുക

    ഡയറ്റ് ചെയ്യുന്നവർക്ക് ഒാട്സ് പോലുള്ള സിറിയലുകൾ എത്ര അളവിലും കഴിക്കാം എന്നൊരു ധാരണയുണ്ട്. അതു തെറ്റാണ്. ഒാട്സ് ആണെങ്കിലും ഒന്നോ രണ്ടോ ചെറിയ കപ്പ് മാത്രം എടുക്കുക. വെള്ളം ചേർത്ത് വേവിച്ചിട്ട് തിളപ്പിച്ചാറിയ, കൊഴുപ്പുനീക്കിയ പാൽ ചേർക്കാം. മധുരം ചേർക്കരുത്.

    11 മദ്യവും ബിയറും വേണ്ട

    ബിയർ ബെല്ലി എന്നൊരു വിശേഷണം കൂടിയുണ്ട് കുടവയറിന്. ബിയർ മാത്രമല്ല ഏതുതരം മദ്യവും ദോഷം തന്നെ. ഒരു ഗ്രാം ആൽക്കഹോളിൽ നിന്ന് ഏഴു കാലറിയാണ് ലഭിക്കുക. 30 മി.ലീ മദ്യം അഥവാ ഒരു സ്മോളിൽ 10 ഗ്രാം ആൽക്കഹോൾ ഉണ്ട്. ശരീരത്തിനു ഗുണകരമായ വൈറ്റമിനുകളോ ധാതുക്കളോ ഇല്ല താനും. ശരീരത്തിലെത്തുന്ന ഈ അമിത നിർഗുണ ഊർജം കൊഴുപ്പായി അടിയും.

    12 10,000 ചുവട് നടക്കാം

    ദിവസവും 10,000 ചുവട് നടക്കുന്നവർക്ക് വയർ ചാടില്ല. നടക്കാൻ സ മയമില്ലാത്തവർ ദൈനംദിന ജോലികളെ വ്യായാമമാക്കുക. നടന്നുകൊണ്ട് ഫോണിൽ സംസാരിക്കുക. ലിഫ്റ്റിനു പകരം പടി കയറുക. ആപ്പുകളും സ്മാർട് വാച്ചും ഉപയോഗിച്ച് ദിവസവും എത്ര മാത്രം നടന്നു എന്നറിയാം.

    വിവരങ്ങൾക്കു കടപ്പാട്: സോളി ജയിംസ് കൺസൽറ്റന്റ് ന്യൂട്രീഷനിസ്റ്റ്, കൊച്ചി

    read more
    ആരോഗ്യംചോദ്യങ്ങൾരതിമൂര്‍ച്ഛലൈംഗിക ആരോഗ്യം (Sexual health )വൃക്തിബന്ധങ്ങൾ Relationship

    സ്വയംഭോഗം സ്ത്രീകളിൽ എത്രത്തോളം സാധാരണമാണ്, െെലംഗികാസ്വാദ്യത കുറയ്ക്കുമോ?; ധാരണകളും തെറ്റിദ്ധാരണകളും

    സ്വയം ദുരുപയോഗം അഥവാ സ്വയം മലിനീകരണം എന്നർഥമുള്ള മാനസ് സ്റ്റ്യൂപ്രെർ (Manas Stuprare) എന്ന ലാറ്റിൻപദത്തിൽ നിന്നാണ് മാസ്റ്റർബേഷൻ (സ്വയംഭോഗം) എന്ന വാക്ക് രൂപപ്പെട്ടത്. സ്വന്തം ശരീരത്തെ പ്രത്യേകിച്ച് െെലംഗിക അവയവങ്ങളെ െെലംഗിക ഉത്തേജനത്തിനായി സ്വയം ഉപയോഗിക്കുന്നതിനെയാണ് സ്വയംഭോഗം എന്നു പറയുന്നത്. ഇതിൽ ശരീരമനസ്സുകളുടെ ഇടപഴകൽ വളരെ ഇഴചേർന്നിരിക്കുന്നു. ആയതിനാൽ ശരീരത്തെ മാത്രമല്ല മനസ്സിനെയും ശക്തമായി സ്വാധീനിക്കുന്ന ഒന്നാണ് സ്വയംഭോഗം. മനുഷ്യജീവിതത്തിലെ സർവസാധാരണമായ ഈ പ്രക്രിയയെക്കുറിച്ച് ധാരണകളേക്കാളേറെ തെറ്റിദ്ധാരണകളാണ് സമൂഹത്തിനുള്ളത്. പാപബോധം മുതൽ അനാരോഗ്യകരമാണെന്ന ചിന്തവരെ സാധാരണം. സ്വയംഭോഗത്തെക്കുറിച്ചുള്ള ശരിതെറ്റുകൾ വേർതിരിച്ചറിയേണ്ടത് ആരോഗ്യകരമായ ലൈംഗികതയ്ക്കും മനസ്സമാധാനത്തിനും ആവശ്യമാണ്.

    സ്വയംഭോഗം എത്രത്തോളം സാധാരണമാണ്? സ്ത്രീകളിൽ കുറവാണോ?

    സമൂഹത്തിൽ ഒരു വിഭാഗം ഇപ്പോഴും വിചാരിക്കുന്നുണ്ട് പുരുഷൻമാർമാത്രമേ ഇതു ചെയ്യാറുള്ളൂ എന്ന്. എന്നാൽ സ്ത്രീകൾക്കിടയിലും സ്വയംഭോഗം സാധാരണമാണ്. ഇതിന് ഉപയോഗിക്കുന്ന രീതികളിലും താൽപര്യങ്ങളിലും ആൺപെൺ വ്യത്യാസം ഉണ്ട് എന്നുമാത്രം.

    പുരുഷന്മാരിൽ 90 ശതമാനം കൗമാരപ്രായത്തോടെ തന്നെ സ്വയംഭോഗത്തിലേക്കു പോകുന്നു. എന്നാൽ സ്ത്രീകൾ അൽപം കൂടി വൈകിയേക്കാം. സ്ത്രീകളിൽ ഉദ്ദേശം 60 ശതമാനവും സ്വയംഭോഗത്തിൽ ഏർപ്പെടാറുണ്ട്.

    അമിതമാകുന്നത് എപ്പോൾ? അഡിക്‌ഷൻ എങ്ങനെ തിരിച്ചറിയാം?

    മദ്യം , മയക്കുമരുന്ന് പോലെയുള്ള മറ്റ് അടിമപ്പെടൽ അവസ്ഥകൾക്കുള്ളതുപോലെ ലക്ഷണങ്ങളോ, ഡയഗ്‌നോസ്റ്റിക് െെഗഡ് െെലനുകളോ, സ്വയംഭോഗത്തിനോടുള്ള അഡിക്‌ഷനെക്കുറിച്ചു ലഭ്യമല്ല. ഇതു തികച്ചും വ്യക്തി അധിഷ്ഠിതമാണ്.

    എണ്ണത്തിന്റെ അടിസ്ഥാനത്തിൽ അമിതമെന്നു വിലയിരുത്താൻ പ്രയാസമാണ്. മനശ്ശാസ്ത്ര അവലോകനത്തിൽ ഒരു വ്യക്തി സ്വയംഭോഗത്തിന് അടിമപ്പെട്ടു എന്നു പറയാൻ ആ വ്യക്തിയുടെ ജീവിതത്തിലെ പലകാര്യങ്ങളും നിരീക്ഷിക്കേണ്ടിവരും. ശ്രദ്ധ, ദാമ്പത്യ െെലംഗികത, ഒാർമശക്തി, ആരോഗ്യകരമായ ഇതരബന്ധങ്ങളുടെ ഉലച്ചിൽ, മറ്റുള്ളവരുടെ കണ്ണിൽ നോക്കി അധികനേരം സംസാരിക്കുവാനുള്ള ബുദ്ധിമുട്ട്, ആധ്യാത്മികജീവിതം മുതലായവയാണ് അതിൽ പ്രധാനം.

    ഇത്തരം ജീവിത നിപുണതകളെയോ നിത്യജീവിതത്തിെല മറ്റുകാര്യങ്ങളെയോ ദോഷമായി ബാധിക്കുന്നുണ്ടെങ്കിൽ സ്വയംഭോഗത്തിന് അടിമപ്പെട്ടുവെന്ന് കരുതാം. ഇങ്ങനെ ഈ അമിതമായ സ്വയംഭോഗത്തിന് അടിമപ്പെട്ട ആളുകൾ മനശ്ശാസ്ത്ര സേവനം തേടണം.

    6. സ്വയംഭോഗം അപകടകരമാകുമോ? ഉദ്ധാരണക്കുറവു വരുത്തുമോ?

    സ്വയംഭോഗത്തിൽ ഏർപ്പെടുന്നരീതി ചിലപ്പോൾ അപകടകരമാവാം. തീവ്രമായ സംഭോഗം അവയവങ്ങളുടെ ഉത്തേജനം കുറയ്ക്കുന്നു എന്നും ദാമ്പത്യജീവിതത്തിലെ െെലംഗികാസ്വാദ്യത കുറയ്ക്കും എന്നും പഠനങ്ങൾ തെളിയിക്കുന്നു. പുരുഷൻമാരിൽ ഉദ്ധാരണക്കുറവിന് അമിതമായ സ്വയംഭോഗം കാരണമാകുന്നു എന്ന വിശ്വാസം പൊതുവെയുണ്ട് എങ്കിലും അതിന് ശാസ്ത്രീയമായ തെളിവുകൾ ഇല്ല.

    സ്ത്രീകളുടെ സ്വയംഭോഗത്തിൽസ്ത്രീകളുടെ സ്വയംഭോഗത്തിൽ െെലംഗികാവയവത്തിനുള്ളിൽ അന്യവസ്തുക്കൾ പ്രവേശിപ്പിച്ചുള്ള ഉത്തേജനവും അതിലൂടെയുള്ള അണുബാധയും ആണ് അപകടകരമാവുന്നത്. പലപ്പോഴും ഈ വസ്തുക്കൾ െെലംഗികാവയവത്തിനുള്ളിൽ കുടുങ്ങി പോകുന്നത് ഒരു ഡോക്ടറുടെ സഹായത്തോടെ നീക്കം ചെയ്യേണ്ടിയും വരാം.

    വിവരങ്ങൾക്ക് കടപ്പാട്;

    1. ഡോ. സാനി വർഗീസ്,

    ക്ലിനിക്കൽ സൈക്കോളജിസ്റ്റ്,

    ഗവ. ജനറൽഹോസ്പിറ്റൽ, കോട്ടയം

    2. ജോമോൻ കെ. ജോർജ്

    ക്ലിനിക്കൽ സൈക്കോളജിസ്റ്റ്,

    ജില്ലാ മെന്റൽഹെൽത് പ്രോഗ്രാം, കോട്ടയം

    read more
    ഉദ്ധാരണംഗര്‍ഭധാരണം (Pregnancy)ചോദ്യങ്ങൾരതിമൂര്‍ച്ഛലൈംഗിക ആരോഗ്യം (Sexual health )

    ‘ഫോർപ്ലേ’ തിരികെ നൽകും യൗവനകാല രതിലീലകൾ! 50കഴിഞ്ഞുള്ള ലൈംഗിക ഉത്തേജനത്തിന് ടിപ്സ്

    പൂർവലീലകളിൽ പിടിമുറുക്കാം

    ഇരുപതു വയസ്സുള്ളപ്പോൾ ലൈംഗിക പങ്കാളിയെ കുറിച്ച് ഓർക്കുമ്പോൾ തന്നെ സ്ത്രീ/ പുരുഷന്മാർക്കു ഉത്തേജനം ഉണ്ടാവും .മുപ്പതു -നാൽപത് വയസ്സിൽ, വെറുതെ ഓർത്താൽ ഉത്തേജനം ഉണ്ടാവണമെന്നില്ല, ഇണയുടെ ശരീരഭാഗങ്ങൾ നേരിൽ കാണുകയും ഉത്തേജനം ലക്ഷ്യമാക്കിയുള്ള സ്നേഹ സ്പർശനങ്ങളും പൂർവലീലകളും (ഫോർപ്ലേ ) വേണ്ടിവരും.

    അറുപതുകളിലും എഴുപതുകളിലും ലൈംഗിക ഉത്തേജനം ലഭിക്കണമെങ്കിൽ പങ്കാളിയുടെ വെറും സാമീപ്യം മാത്രം പോരാ, കുറെ അധിക സമയത്തേക്ക്, സ്നേഹ/കാമ സ്പർശനങ്ങൾ (പൂർവലീലകൾ വേണ്ടിവരും. അതായത് ദർശനവും സ്പർശനവും ലൈംഗിക വിനോദഭാവവും (മൂഡ് ) എല്ലാം ഒരുമിച്ചു വേണം. പൂർവലീലകൾക്ക് ഏറെ പ്രാധാന്യം ഈ ഘട്ടത്തിലുണ്ട് എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

    ∙ ലൈംഗികാവയവങ്ങളും ചുണ്ടും സ്തനവും മാത്രമല്ല ശരീരത്തിലെ ഉത്തജന കേന്ദ്രങ്ങൾ. ചെവിയും കഴുത്തും കണ്ണും മുതൽ കാൽവിരൽതുമ്പുവരെ ശരീരത്തിലെ ഏതു ഭാഗത്തെ സ്പർശനവും ഉത്തേജിതമാക്കാം. അവ ഓരോരുത്തരിലും ഒരോ വിധത്തിലാവാം. പങ്കാളിയിലെ ഉത്തേജനകേന്ദ്രങ്ങളെ കൃത്യമായി മനസ്സിലാക്കണം.

    ∙ സെക്സിന്റെ പടിവാതിലാണ് പൂർവലീലകൾ. അതിൽ വിരലുകൾ, ചുണ്ടുകൾ കൊണ്ടുള്ള സ്പർശങ്ങൾ മാത്രമല്ല അസ്വസ്ഥതയുണ്ടാക്കാത്തതരത്തിലുള്ള കടിയും നഖ പ്രയോഗവുമൊക്കെയാവാം.

    ∙ സാവധാനം തുടങ്ങി ക്രമേണ തീവ്രത കൂടിവരുന്നതും സമയദൈർഘ്യവും അൻപതുവയസ്സു കഴിഞ്ഞുള്ള പൂർവലീലകളിൽ പാലിക്കാം.

    ഇവ ചെയ്തുനോക്കൂ…

    അൻപതുകഴിഞ്ഞുള്ള ലൈംഗിക ജീവിതം ചെറുപ്പത്തേക്കാളും ആസ്വാദ്യകരമാക്കാൻ ഇവ പരീക്ഷിക്കാം.

    ∙ സുഗന്ധവും നിറവും സംഗീതവും കിടപ്പറയിൽ കൊണ്ടുവരുക. കിടപ്പറയിൽ സ്ത്രീകൾ വസ്ത്രധാരണത്തിലെ (അടിവസ്ത്രമുൾപ്പെടെ) പതിവു രീതി മാറ്റുക. പുരുഷനും സ്ത്രീയും വായ്നാറ്റം ഉൾപ്പെടെ ശരീരത്തിലെ ദുർഗന്ധങ്ങളെ അകറ്റുക.

    ∙ ലൈംഗികവേളയിൽ മെഴുകുതിരിവെളിച്ചം പോലെ പ്രകാശവിതാനത്തിലെ മാറ്റങ്ങൾ പരസ്പരമുള്ള അമിത പരിചിതത്വത്താലുള്ള കുറവുകൾ പരിഹരിക്കും.

    ∙ സെക്സിൽ ഏർപ്പെടാൻ പങ്കാളികളിൽ ഒരാൾക്ക് താൽപര്യമില്ലാത്ത ദിവസങ്ങളിൽ െസക്സ് മസാജുകൾ പരസ്പരം ചെയ്യാൻ ശ്രമിക്കുക. അത് ക്രമേണ സെക്സിലേക്കു വഴുതിവീണാൽ അതും ആസ്വദിക്കുക.

    ∙ പാട്ടുകൾ, യാത്രകൾ, സഭ്യമായ ലൈംഗിക കഥയും സംഭാഷണങ്ങളുമുള്ള സിനിമകൾ എന്നിവ ലൈംഗികോത്തേജനം നൽകും. പക്ഷേ അശ്ലീലവും, വികൃത ലൈംഗിക വീഡിയോകളും (പോൺ ) വേണ്ട.

    ∙ മുൻപ് അധികം ശീലിച്ചിട്ടില്ലാത്ത സെക്സ് പൊസിഷനുകൾ, സ്ഥലങ്ങൾ (കിടപ്പു മുറിക്കു പകരം മറ്റു മുറികൾ) എന്നിവ തിരഞ്ഞെടുക്കുക.

    പ്രശ്നങ്ങൾ പരിഹരിക്കാം

    50 വയസ്സിനു മുകളിൽ 43 ശതമാനം സ്ത്രീകൾക്കും 31ശതമാനം പുരുഷന്മാർക്കും ലൈംഗിക താൽപര്യക്കുറവ്, ഉത്തേജന കുറവ്, ആസ്വാദ്യതയില്ലായ്‌മ തുടങ്ങിയ ലൈംഗികപ്രശ്നങ്ങൾ കാണാറുണ്ട്. പ്രമേഹം ,രക്തസമ്മർദം, വിഷാദരോഗം, മദ്യപാനം, പുകവലി, പരസ്ത്രീ/പുരുഷ ബന്ധങ്ങൾ, മാനസിക രോഗാവസ്ഥകൾ തുടങ്ങിയവ ലൈംഗികബന്ധങ്ങളെ താറുമാറാക്കും. പരിഹാരങ്ങൾക്കായി സെക്സ് മെഡിസിൻ സ്പെഷലിസ്റ്റിനെ കാണാൻ ശ്രമിക്കണം.

    ∙ സ്ത്രീകൾ ലൈംഗികപ്രശ്നങ്ങൾ ഗൈനക്കോളജിസ്റ്റിനോടാണ് സംസാരിക്കാൻ താൽപര്യപ്പെടുന്നത്. ഹോർമോൺ സംബദ്ധമായ പ്രശ്നങ്ങൾ ഒരു പരിധി വരെ അവർക്കു പരിഹരിക്കാൻ‌ കഴിയും.

    ∙ ലൈംഗിക താൽപര്യം കുറയുന്നവർ കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകളിലും ശ്രദ്ധവയ്ക്കണം. ആന്റി ഡിപ്രസന്റുകൾ, അലർജിക്കുള്ള ആന്റിഹിസ്റ്റമിനുകൾ, രക്തസമ്മർദമരുന്നുകൾ, അൾസർ മരുന്നുകൾ തുടങ്ങിയ വിഭാഗങ്ങളിൽപ്പെട്ടവയിൽ ചിലതിന്റ പാർശ്വഫലമായി ലൈംഗികതാൽപര്യം കുറയാം. ഡോക്ടറോട് പറഞ്ഞ് മരുന്നുമാറ്റിയാൽ അതിനു പരിഹാരമാവും.

    ∙ വാർധക്യത്തിലും ചില രോഗാവസ്ഥകളിലും സംഭോഗം പലപ്പോഴും സാധിച്ചെന്നു വരില്ല. പക്ഷേ ചെറുപ്പ ത്തിലെ ആസ്വാദ്യതയുള്ള ലൈംഗികതയിൽ നിന്ന് രൂപപ്പെട്ടു വന്ന ആത്മബന്ധം ആണ് ആ ഘട്ടത്തിലെ ലൈംഗികാസ്വാദനമെന്ന് തിരിച്ചറിയുക.

    വിവരങ്ങൾക്ക് കടപ്പാട്;

    ഡോ. എസ്.ഡി.സിങ്
    സീനിയർ സൈക്യാട്രിസ്റ്റ്,
    കിൻഡർ ഹോസ്പിറ്റൽ, ശ്രീ സുധീന്ദ്ര
    മെഡിക്കൽ മിഷൻ, കൊച്ചി

    read more
    ആരോഗ്യംചോദ്യങ്ങൾരതിമൂര്‍ച്ഛലൈംഗിക ആരോഗ്യം (Sexual health )വൃക്തിബന്ധങ്ങൾ Relationship

    ‘സെക്സിൽ എനിക്കു വേണ്ടത് ഇതാണ്’; പുതുമ തേടുന്ന പെൺരതി ആണുങ്ങളോട് പറയുന്നത്

    നിശ്ശബ്ദമായ ഒരു സ്വാതന്ത്ര്യപ്രഖ്യാപനത്തിന്റെ പാതയിലാണ് കേരളത്തിലെ സ്ത്രീകൾ. സ്വന്തം ലൈംഗികതാൽപര്യങ്ങൾ പങ്കാളിയോടുപോലും പ്രകടിപ്പിക്കുന്നതു തെറ്റാണ്. അതിനധികാരി പുരുഷനാണ് എന്നുള്ള ധാരണകളിൽ നിന്നും കേരളം വഴിമാറി നടക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. ‘‘സെക്സിൽ എനിക്കു വേണ്ടത് ഇതാണ്, ഇതാണെനിക്ക് ആനന്ദം. ഇങ്ങനെ പാടില്ല…’’ എന്നൊക്കെ തുറന്നു പറയാൻ മടിക്കാത്ത ഒരു പുതിയ തലമുറ കടന്നു വന്നിരിക്കുന്നു.

    പണ്ടും ഒറ്റപ്പെട്ട ശബ്ദങ്ങൾ ഉണ്ടായിരുന്നില്ല എന്നല്ല. പക്ഷേ, പുരുഷനെ സന്തോഷിപ്പിക്കുന്നതിനെക്കുറിച്ചുള്ള ആധികൾ ഉപേക്ഷിക്കുകയും ‌ആനന്ദം ഒരുമിച്ചു പങ്കിടാനുള്ളതാണെന്നു തിരിച്ചറിയുകയും അതു പരസ്യമായി പ്രകടിപ്പിക്കാൻ തയാറാവുകയും ചെയ്യുന്നവരുടെ എണ്ണം മുൻപെങ്ങുമില്ലാത്തവിധം വർധിച്ചിരിക്കുന്നു.

    വിവാഹം കഴിഞ്ഞതുകൊണ്ട് ഇണചേരൽ കടമയായോ ബാധ്യതയായോ കൊണ്ടു നടക്കുന്ന സ്ത്രീകളായിരുന്നു ഇവിെട കൂടുതലും. ലൈംഗികത മടുത്തവർ, ഭാരമായി കാണുന്നവർ. അങ്ങനെ ലൈംഗികതയിൽ സന്തോഷവും സംതൃപ്തിയും എന്തെന്നറിയാത്തവർ ഇന്നും ധാരാളമുണ്ട്. ഭാര്യമാരുടെ അനുഭവം ഇങ്ങനെയാണെങ്കിൽ അവരുടെ പുരുഷൻമാരുടെ അനുഭവം എത്ര ദയനീയമായിരിക്കും. സ്ത്രീലൈംഗികത എന്തെന്നറിയാതെ, ലൈംഗികാനന്ദത്തിെന്റ പൂർണതയറിയാതെ എകപക്ഷീയമായ ഭാഗിക ലൈംഗികാനുഭവങ്ങളുമായി ജീവിച്ചു തീർക്കുന്നവരാണ് പുരുഷൻമാരിൽ നല്ല പങ്കും– പ്രശസ്ത സാഹിത്യകാരിയും ഫെമിനിസ്റ്റ് ഗവേഷകയുമായ ഡോ. സി.എസ്. ചന്ദ്രിക പറയുന്നു.

    ‘പ്രണയ കാമശാസ്ത്രം’ എന്ന പുതിയ പുസ്തകത്തിനു വേണ്ടിയുള്ള ഗവേഷണത്തിനും ഒട്ടേറെ സ്ത്രീകളുമായി ലൈംഗികാനുഭവങ്ങളെക്കുറിച്ചു സംവദിച്ചതിനും ശേഷമാണ് സി.എസ്. ചന്ദ്രിക പെൺരതിയെക്കുറിച്ചു വിലയിരുത്തുന്നത്.

    ആനന്ദത്തിെന്റ മുഖങ്ങൾ

    ‘‘പുരുഷന് വേഗം രതിമൂർച്ഛ ഉണ്ടാകാം. അതിനാൽ പുരുഷൻമാരുടെ സമയത്തിനും താൽപര്യത്തിനും അനുസരിച്ചുമാത്രം ലൈംഗികസമയം നിർണയിക്കപ്പെടുന്നു. പുരുഷൻമാരാൽ നിർവചിക്കപ്പെട്ട പെൺരതിമൂർച്ഛ ഈ അൽപസമയത്തിനുള്ളിൽ പ്രകടമാക്കാനുള്ള വലിയ മാനസിക സമ്മർദമാണ് സ്ത്രീ അനുഭവിക്കുന്നത്. തിടുക്കത്തിൽ ലഭിക്കുന്ന രതിസുഖത്തിൽ താൻ സംതൃപ്തയാണെന്ന് അഭിനയിച്ച് ബോധ്യപ്പെടുത്തേണ്ടതിന്റെ സമ്മര്‍ദത്തിൽ അവളുെട മനസ്സ് ആശയക്കുഴപ്പം നിറഞ്ഞതായി തീരുന്നു. രതിരസങ്ങൾ അനുഭവിക്കാനോ അനുഭവിപ്പിക്കാനോ കഴിയാത്തവരായി അവർ മാറുന്നു. ലൈംഗികതയിൽ തുറന്നു പറയുന്നവരുടെ എണ്ണം കൂടിയിട്ടുണ്ടെങ്കിലും സുഖാനുഭവത്തിന്റെ സാമാന്യലോകം ഇപ്പോഴും ഇതുപോലെ തന്നെയാണ്’’– സി.എസ്. ചന്ദ്രിക വിലയിരുത്തുന്നു.

    അധികം പുരുഷൻമാരും പെൺ രതിമൂർച്ഛകളുടെ ആഴം അറിയാതെ പോകുന്നു. അതു കൃത്യമായി മനസ്സിലാക്കാൻ പുരുഷനു പ്രയാസവുമാണ്. പുരുഷരതിമൂർച്ഛയ്ക്ക് ഏകമുഖമേയുള്ളൂ. സ്ത്രീ അനുഭവിക്കുന്നതാകട്ടെ ബഹുമുഖമുള്ള ആനന്ദഘട്ടമാണ്. ഒരു ലൈംഗികബന്ധത്തിൽ പലതവണ അനുഭവപ്പെടുന്നു എന്നതിനേക്കാൾ പല തരത്തിലുള്ള രതിമൂർച്ഛ അവൾക്ക് അനുഭവിക്കാൻ കഴിയുമെന്നതാണ് സത്യം. പ്രണയരതിയിൽ നിലയുറപ്പിച്ചിരിക്കുന്ന ലൈംഗികതയിലൂെട മാത്രമേ ആനന്ദത്തിന്റെ ആ ബഹുസ്വരത സ്ത്രീക്കു അനുഭവവേദ്യമാകൂവെന്ന് പുരുഷൻമാരും മനസ്സിലാക്കണം. രാത്രിയിൽ ഇരുട്ടിൽ മാത്രം സംഭവിക്കേണ്ടതല്ല ലൈംഗികത. പരസ്പരം കാണുമ്പോഴാണ് സംതൃപ്തിയുടെ ഇഴുകിച്ചരലിന്റെ പുതിയ ഇതളുകൾ വിരിയുന്നത്.

     

    ആയിരം ഉമ്മകൾ

    ‘‘പ്രണയാർദ്രമായ ചുംബനംകൊണ്ടുപോലും സ്ത്രീയെ സംതൃപ്തയാക്കാൻ പുരുഷനു കഴിയും. ആയിരം തരം ചുംബനങ്ങളെങ്കിലുമുണ്ട്. ചുംബനങ്ങളുടെ തിരുഹൃദയമാണ് നെറ്റി. അതിനു പുറമേ ശരീരത്തിലെ ഓരോ ഭാഗവും ആവശ്യപ്പെടുന്നത് ഓരോ തരം ചുംബനങ്ങളാണ്. അതു തിരിച്ചറിയാൻ അവളുടെ പുരുഷനും മനസ്സിലാക്കിക്കൊടുക്കാൻ അവൾക്കും കഴിയണം.

    തീവ്രമായ പ്രണയത്തിൽ നിന്നുടലെടുക്കുന്ന ലൈംഗികതയിലേ സമ്പൂർണ ഭാവങ്ങളും രസങ്ങളും അനുഭവിക്കാനാകൂ. അതിന് മികച്ച ഒരു ലൈംഗിക ഭാഷ പങ്കാളികൾക്കിടയിൽ രൂപപ്പെടണം. വിശ്വാസ്യതയും സ്വാതന്ത്ര്യവും ആയിരിക്കും ആഭാഷയുെട ആണിക്കല്ലുകൾ’’– ഡോ.സി.എസ്. ചന്ദ്രിക പറയുന്നു.

    മാറ്റങ്ങൾ പ്രകടമാണ്

    ‘‘വിവാഹജീവിതത്തിനു മുൻപു തന്നെ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന പെൺകുട്ടികളുെട എണ്ണം കൂടിവരുന്നതായി സെക്സ് സർവേകൾ സൂചിപ്പിക്കുന്നുണ്ട്. പണ്ടും വിവാഹപൂർവ ലൈംഗികബന്ധമൊക്കെ ഉണ്ടായിരുന്നു. ജീവിക്കാൻ പോകുന്നത് ഈ പുരുഷനൊപ്പമാണ് എന്നു തീരുമാനിച്ചശേഷമാണ് പെൺകുട്ടി അയാളുമായി സെക്സിൽ ഏർപ്പെടാൻ തയാറായിരുന്നത്. ആക്ടിവിസ്റ്റുകളായി അറിയപ്പെട്ടിരുന്ന സ്ത്രീകൾ പോലും ഇങ്ങനെ ഒരു മാനദണ്ഡം കൈക്കൊണ്ടിരുന്നു. ഇന്ന് അതിനു മാറ്റം വന്നിരിക്കുന്നു.സെക്സിൽ ഏർപ്പെട്ടയാൾ പങ്കാളിയായില്ലെങ്കിലും കുഴപ്പമില്ല എന്നു പറയുന്ന പെൺകുട്ടികളുെട എണ്ണം കൂടിയിട്ടുണ്ട് ’’– പ്രശസ്തമോഡലും നടിയുമായ കനി കുസൃതി പറയുന്നു.

    സെക്‌ഷ്വലി ആക്ടീവ് ആണെന്നു പറയുന്നവർ പണ്ടും ഉണ്ടായിരുന്നു എന്നാൽ പൊതു ഇടങ്ങളിൽ അങ്ങനെ സംസാരിക്കുന്നതിൽ തെറ്റില്ല എന്നു വിശ്വസിക്കുന്നവർ ഇന്ന് ഏറെയാണ്. ഈ മാറ്റങ്ങളൊക്കെ ഉണ്ടെങ്കിലും ലൈംഗികതയിൽ പല അബദ്ധങ്ങളും കാണിക്കുന്നവരുണ്ട്. സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിൽ ഏർപ്പെട്ട് പിന്നീട് സാരമില്ല, ‘ഐപിൽ’ കഴിക്കാം എന്ന ലാഘവ ബുദ്ധിയോടെ കാണുന്ന പെൺകുട്ടികൾ കുറവല്ല. സ്വന്തം ശരീരത്തെ ഇത്തരം മരുന്നുകൾ എങ്ങനെ ബാധിക്കുന്നു എന്ന് അവർ ചിന്തിക്കുന്നില്ല. ഒരു കോണ്ടം ഉപയോഗിച്ചാൽ നിസാരമായി പരിഹരിക്കാവുന്ന പ്രശ്നമാണത്. ലൈംഗിക പകർച്ചവ്യാധികളെയും നല്ലൊരു പങ്കു തടയാം. സെക്‌ഷ്വലി ആക്ടീവായവർ ബാഗിലോ പഴ്സിലോ കോണ്ടം സൂക്ഷിക്കുന്നത് ഉചിതമായിരിക്കും –കനി പറയുന്നു.

    പുരുഷന്റെ വീഴ്ച

    നാട്ടിലേയും വിദേശത്തെയും ലൈംഗികാനുഭവങ്ങൾ താരതമ്യം ചെയ്യുമ്പോൾ നമ്മുെട നാട്ടിലെ പുരുഷൻമാർക്ക് വലിയൊരു വീഴ്ച സംഭവിക്കുന്നുണ്ട്. പുറത്തുള്ളവർ പങ്കാളിയുെട സംതൃപ്തിക്കു നൽകുന്ന പ്രാധാന്യം ഇവിടത്തെ പുരുഷന്മാരിൽ നല്ല പങ്കും നൽകാറില്ല. സ്വയം തൃപ്തനായിക്കഴിഞ്ഞാൽ പങ്കാളിസംതൃപ്തയായി എന്നുള്ള തെറ്റിദ്ധാരണയാകാം ഇതിനു പിന്നിൽ. അല്ലെങ്കിൽ അവളുെട ലൈംഗികാനന്ദം അ വനു പ്രാധാന്യമുള്ള കാര്യമാകില്ല.

    ഏതു സമയവും ലൈംഗികതയിൽ ഏർപ്പെടാൻ സ്ത്രീ സന്നദ്ധയാണെന്ന തെറ്റിധാരണയും ചിലർക്കുണ്ട്. സ്ത്രീക്കു താൽപര്യമില്ലാത്ത സമയത്ത് അവളെ സമീപിക്കുന്നത് ഉചിതമല്ല. പങ്കാളികൾ രണ്ടുപേരുടെയും താൽപര്യത്തോടെ നടന്നാലേ സെക്സ് രണ്ടുകൂട്ടർക്കും ആസ്വാദ്യകരമാവൂ– കനി വിലയിരുത്തുന്നു.

    സെക്സ് എജ്യൂക്കേഷൻ

    ‘‘ ഏഴു വയസ്സുള്ളപ്പോൾ തന്നെ അച്ഛനും അമ്മയും എനിക്കു മനസ്സിലാകുന്ന ഭാഷയിൽ ലൈംഗികകാര്യങ്ങൾ പറഞ്ഞു തന്നിരുന്നു. പ്ലസ്ടു വിനു പഠിക്കുമ്പോൾ പോലും എന്റെ കുട്ടുകാരികളിൽ പലർക്കും കുട്ടികളുണ്ടാകുന്നതെങ്ങനെയെന്ന് അറിയില്ലായിരുന്നു. എന്നിൽ നിന്നും കാര്യങ്ങൾ മനസ്സിലാക്കി കഴിഞ്ഞപ്പോഴാണ് അവരിൽ ചിലരെങ്കിലും ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന കാര്യം തിരിച്ചറിഞ്ഞത്.

    സ്വയം സംതൃപ്തിപ്പെടുന്ന കാര്യം പോലും പാപബോധത്തോടെയോ കുറ്റബോധത്തോടെ കാണാനാണു പഠിപ്പിക്കപ്പെടുന്നത്. ലൈംഗിക ദുരുപയോഗം, ലൈംഗികശുചിത്വം, ലൈംഗികാനന്ദം തുടങ്ങി വിവിധ വിഷയങ്ങൾ കുട്ടികളെ പഠിപ്പിക്കേണ്ടതുണ്ട്’’– കനി പറയുന്നു.

    ഫോട്ടോ; സരിൻ രാംദാസ്

    മാറ്റത്തിനു പിന്നിൽ

    കഴിഞ്ഞ ഒരു പതിറ്റാണ്ടുകൊണ്ടു ലൈംഗികതയിൽ സ്ത്രീ ആർജിച്ച അവബോധവും അതു പ്രകടിപ്പിക്കാനുള്ള മടിയില്ലായ്മയിലും വന്ന മാറ്റം അദ്ഭുതകരമാണെന്ന് ബിഹേവിയറൽ സൈക്കോളജിസ്റ്റും സൈബർ സൈക്കോളജി വിദഗ്ധനുമായ ഡോ. റോബിൻ മാത്യു പറയുന്നു. ഇന്നു ദാമ്പത്യത്തിലെ ലൈംഗിക പ്രശ്നങ്ങളിൽ പരിഹാരം തേടാൻ മുൻകയ്യെടുക്കുന്നതിൽ സ്ത്രീ ഒട്ടും പിന്നിലല്ല. ഇത്തരത്തിലൊരു വളർച്ച സ്ത്രീക്കു സംഭവിച്ചതിനു പിന്നിൽ സൈബർ–ഡിജിറ്റൽ യുഗത്തിനോടു നമ്മൾ കടപ്പെട്ടിരിക്കുന്നു. കാരണം ലൈംഗികതയിൽ താൻ എവിടെ നിൽക്കുന്നു,എത്രത്തോളം മാറേണ്ടതുണ്ട് എന്നു മനസ്സിലാക്കാൻ സൈബർ ലോകവും സമൂഹമാധ്യമങ്ങളും അവളെ ഏറെ സഹായിച്ചിട്ടുണ്ട്.

    മറുപുറത്തെ അപകടം

    ഇതിനൊരു മറു പുറം പോലെ അനാവശ്യമായ അസംതൃപ്തികളും വഴിവിട്ടസഞ്ചാരങ്ങളും പടർന്നു പന്തലിക്കാനും ഈ സൈബർ ബന്ധങ്ങൾ ഇടയാക്കുന്നുണ്ട്. മുഖാമുഖമുള്ള ബന്ധങ്ങൾ വളരുന്നതിലും പതിന്മടങ്ങുവേഗത്തിലാണ് ഓൺലൈൻ ബന്ധങ്ങൾ വളരുന്നത്. നേരിട്ട് ഇടപെടുന്ന വ്യക്തികൾ, സഹപ്രവർത്തകർ, സുഹൃത്തുക്കൾ, ബന്ധുക്കൾ ഇവരോടൊക്കെ പറയുന്നതിലും വളരെ കൂടുതൽ രഹസ്യങ്ങൾ അപരിചിതരുമായി പങ്കുവയ്ക്കുന്നു. ട്രെയിനിലെ അപരിചിതൻ സിൻഡ്രോം (Stranger in the train syndrome) എന്നൊരു മനഃശാസ്ത്ര പ്രതിഭാസമാണിത്. ഇതിന്റെ ഫലമായി ഗാഢമായ സൗഹൃദ ബന്ധങ്ങളിലും പ്രണയങ്ങളിലും ലൈംഗികതയിലുമൊക്കെ ഏർപ്പെടാനുള്ള സാധ്യത യഥാർഥ ജീവിതത്തേക്കാളും പതിന്മടങ്ങാണ്. ഡിജിറ്റൽ ബന്ധങ്ങൾ സ്ഥാപിക്കാൻ ഇറങ്ങിത്തിരിക്കുന്ന ചിലരാകട്ടെ തങ്ങളുടെ ഇരകൾക്ക് സ്നേഹവും, ആദരവും ,സുരക്ഷിതത്വവും, വാരിക്കോരി നൽകുന്നതോടെ ചിത്രം പൂർത്തിയാകും. അനാവശ്യമായ ഒരു പുറംലൈംഗിക ജീവിതത്തിലേക്ക് അതു വഴുതിമാറി അതിന്റെ തിക്തഫലങ്ങൾ അനുഭവിക്കേണ്ടിവരും.–ഡോ. റോബിൻ മാത്യു പറയുന്നു.

    സ്ത്രീയെ സംബന്ധിച്ച് എന്താണ് തന്റെ ശരീരവും മനസ്സും ആവശ്യപ്പെടുന്നതെന്നുള്ള തിരിച്ചറിവാണ് ഏറ്റവും പ്രധാനം. കുറ്റബോധമോ പാപബോധമോ ഇല്ലാതെ ഇതാണ് എനിക്കുവേണ്ടത് എന്നു തിരിച്ചറിയുന്നതാണ് വിപ്ലവം. അതു പുരുഷനുമായി സംവേദനം ചെയ്ത് അതിലൂെട ആഹ്ലാദകരവും ആരോഗ്യകരവുമായ ഒരു ലൈംഗികജീവിതം കെട്ടിപ്പടുക്കുന്നതാണ് ആരോഗ്യകരം.

    read more
    ആരോഗ്യംചോദ്യങ്ങൾമുഖ സൗന്ദര്യംമേക്കപ്പ്സ്ത്രീ സൗന്ദര്യം (Feminine beauty)

    35 കഴിഞ്ഞപ്പോഴേക്കും ചർമം മങ്ങി വരണ്ടുതുടങ്ങിയോ? ചർമത്തെ എന്നും ചെറുപ്പമാക്കിനിർത്താൻ ഇതാ വഴികൾ

    ചർമം പ്രായത്തിന്റെയും ആരോഗ്യത്തിന്റെയും കണ്ണാടിയാണ് എന്നു പറയുന്നതിൽ അതിശയോക്തി ഒട്ടുമില്ല. ശരീരത്തിലെ ജലാംശം നഷ്ടപ്പെടാതെ സൂക്ഷിക്കുക, ശരീരത്തിന് ദോഷകരമായിട്ടുള്ള എല്ലാവിധ ബാഹ്യ ഇടപെടലുകളിൽ നിന്നും സംരക്ഷണം നൽകുക എന്നതാണ് ചർമത്തിന്റെ ധർമം. പോഷകാഹാരക്കുറവു മുതൽ കരൾ രോഗം വരെ ഒട്ടുമിക്ക ആരോഗ്യപ്രശ്നങ്ങളും ചർമത്തിലൂെട വെളിപ്പെടാറുണ്ട്.

    ഏറുന്ന പ്രായം ചർമത്തിൽ വരുത്തുന്ന മാറ്റങ്ങളും അതുപോലെ പ്രകടമാകും. പ്രായമേറുന്തോറും ചർമത്തിലെ കോശങ്ങളുെട നവീകരണ പ്രക്രിയയുെട വേഗവും തോതും കുറഞ്ഞു വരുന്നതാണ് പ്രായം ചർമത്തിൽ പ്രകടമാകുന്നതിന്റെ അടിസ്ഥാന കാരണം. ഈ തോതിനെ കുറയ്ക്കാനോ, മറ്റു മാർഗങ്ങളിലൂെട അതിനെ മറച്ചു പിടിക്കാനോ പരിവർത്തനപ്പെടുത്താനോ കഴിഞ്ഞാൽ പ്രായമേറുന്ന ചർമ ലക്ഷണങ്ങളെ മറികടക്കാം.

    ചർമത്തിലെ വരൾച്ച കൂടുന്നതു മുതൽ ചർമം ചുളിയുക, ചർമത്തിലെ നിറം മാറ്റം തുടങ്ങിയവയാണ് ചർമത്തിൽ പ്രായാധിക്യം പ്രകടമാക്കുന്ന പ്രധാന ലക്ഷണങ്ങൾ.

    മുഖത്ത് പ്രായം വരുന്ന വഴി

    ചർമത്തിനു പ്രായമേറാൻ തുടങ്ങുന്നത് മധ്യവയസ്സിനു ശേഷമല്ല, വേണ്ട മുൻകരുതലുകളെടുത്തില്ലെങ്കിൽ 25 കഴിയുമ്പോൾ തന്നെ ചർമത്തിന്റെ പ്രായം നമുക്കു മുൻപേ നടക്കാൻ തുടങ്ങും. ക്ഷീണിച്ച രൂപവും മങ്ങിയ ചർമവും ഏറ്റവും പ്രകടമാകുന്നത് മുഖത്താണ്. ചിലപ്പോൾ കണ്ണിനു താഴെയുള്ള പൊള്ളൽ പാടിനു സമാനമായ അടയാളം നമ്മെ അലട്ടാൻ തുടങ്ങും. ചർമത്തിന്റെ പ്രായമാകൽ പ്രക്രിയ ആരംഭിച്ചതിന്റെ ആദ്യ സൂചനയാണത്.

    30–35 വയസ്സാകുമ്പോൾ തന്നെ ചർമത്തിനു മാർദ്ദവവും ഇലാസ്തികതയുമൊക്കെ നൽകുന്ന കൊളാജനും ഇലാസ്റ്റിനുമൊക്കെ തകരാറിലാവാൻ തുടങ്ങുന്നതിനാൽ പ്രായം വിളിച്ചോതുന്ന ചർമത്തിലെ രേഖകൾ തെളിഞ്ഞുകിടക്കാൻ തുടങ്ങും. 35–40 വയസ്സാകുമ്പോഴേക്കും മാഞ്ഞുപോകാത്ത വരകളായി ഇവ രൂപപ്പെട്ടുകഴിയും. ഇതിനോടൊപ്പം ചർമത്തിലെ നിറം മാറ്റം, വരൾച്ച, മുഖത്തു പലവിധ ടോണുകൾ എന്നിവയും രൂപപ്പെട്ടുകഴിഞ്ഞിരിക്കും. ചർമം നേർത്ത് വരണ്ടതായും മാറുന്നു.

    40–50 വയസ്സെത്തുമ്പോൾ മുഖത്തെ കൊഴുപ്പ് ഗണ്യമായി കുറയുന്നു. ഇത് മൂലം പ്രായം കൂടുതൽ തോന്നിക്കുന്നു. പ്രായമേറുമ്പോൾ, കൊഴുപ്പ് താഴേക്കു നീങ്ങാൻ തുടങ്ങുന്നു. ഇത് കവിൾത്തടങ്ങൾ ഉൾവലിയുന്നതിലേക്കും നയിക്കും.

    50കളിലും 60കളിലും അതിനുശേഷവും ശരീരത്തിലും ചര്‍മത്തിനടിയിലും കൊഴുപ്പിന്റെ വിതരണത്തിലുണ്ടാകുന്ന മാറ്റത്തിനു പുറമെ ശോഷണം(Resorption) മൂലം താടിയെല്ലുകൾ ചുരുങ്ങുക, നെറ്റിയുടെ ഇരുവശവും ഉൾവലിയുക, കവിളുകൾ പരന്നതാവുക തുടങ്ങിയവ സംഭവിക്കുന്നതോടെ പ്രായാധിക്യമോ വാർധക്യമോ തിരുത്താനാവാത്തവിധം മുഖത്തും പ്രകടമായിക്കഴിയും.

    തിരുത്താം ലക്ഷണങ്ങൾ

    ഘട്ടംഘട്ടമായി ചർമത്തിൽ സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ചു അവബോധമുണ്ടെങ്കിൽ നിങ്ങളുടെ സൗന്ദര്യം പഴയപടി ആക്കാനോ പ്രായാധിക്യം പ്രകടമാക്കുന്ന പ്രക്രിയകൾക്ക് കാലതാമസം വരുത്താനോ കഴിയും.

    ചർമോപരിതലത്തിൽ മാത്രമല്ല, അതിനു താഴെയും സംഭവിക്കുന്ന മാറ്റങ്ങളുെട ഫലം കൂടിയാണ് ചർമപ്രശ്നങ്ങളുെട യഥാർഥ കാരണം. അതുകൊണ്ടുതന്നെ ചർമത്തിന്റെ ഉപരിതലത്തെ പരിചരിച്ചാൽ മാത്രം പ്രായമേറുന്ന ലക്ഷണങ്ങളെ കാര്യക്ഷമമായി പ്രതിരോധിക്കാനാവില്ല.

    പരിഹാരം ആഴത്തിൽ

    ചർമത്തിന്റെ കനം കുറയുന്നതും ചുളിവുകളുമാണ് പരിഹരിക്കേണ്ട ഒരു പ്രധാന പ്രശ്നം. കണ്ണുകൾക്ക് താഴെയും വായുെട വശങ്ങളിലും നെറ്റിയിലും മറ്റും വരകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങുന്നു. ഈ സമയം കൊളാജൻ ബൂസ്റ്റിങ് ക്രീമുകൾ, അമിനോ ആസിഡുകൾ, ഫാറ്റി ആസിഡ് സപ്ലിമെന്റുകൾ എന്നിവ ഉപയോഗിക്കാം. റേഡിയോ ഫ്രീക്വൻസി, മെഡിക്കൽ ഗ്രേഡ് പിലിങ്, മൈക്രോ നീഡ്‌ലിങ്, ബോട്ടോക്സ്, പിആർപി തുടങ്ങിയ ചികിത്സാ ഓപ്ഷനുകളും നിങ്ങളുടെ യൗവനഭംഗി തിരിച്ചുപിടിക്കുന്നതിനായി കോസ്മറ്റോളജിയിൽ വൈദഗ്ധ്യമുള്ള ഡോക്ടർക്ക് നൽകാനാകും.

    മുഖവും കഴുത്തും വലിഞ്ഞുതൂങ്ങൽ

    കൂടുതൽ പ്രായമാകുമ്പോള്‍ മുഖം ചുളുങ്ങി തുടങ്ങുന്നു. അതായത് മൂക്കിന്റെ അറ്റം, താടി, വായ, കൺപോളകൾ പുരികങ്ങൾ എന്നിവ ഇടിഞ്ഞു തൂങ്ങുന്നു. കൊഴുപ്പ് മുഖത്തിന്റെ താഴ്ഭാഗത്തു വൻതോതിൽ അടിയുന്നു. ഇത് പ്രായാധിക്യത്തിന്റെ മുഖ്യലക്ഷണമായി കാണാറുണ്ട്. എന്നാൽ ഒട്ടിപ്പോയ ഭാഗങ്ങളിൽ ചർമത്തിനടിയിലേക്ക് ‘ഡെർമ ഫില്ലറുകൾ’ വച്ച് ഈ പ്രശ്നം പരിഹരിക്കാനാവും.

    മുഖത്തെയും കഴുത്തിലെയും ചില പേശികൾ ചുരുങ്ങിപ്പോകുന്നത് പ്രായാധിക്യം എടുത്തുകാണിക്കും. അത് ഒഴിവാക്കാൻ ബന്ധപ്പെട്ട പേശികളിലേക്ക് ബോട്ടോക്സിന്റെ ചെറിയ കുത്തിവയ്പുതന്നെ മതിയാകും. പുരികത്തിന്റെ ആകൃതിയും മൂക്കിന്റെ അഗ്രവും ബോട്ടോക്സ് ഉപയോഗിച്ച് ശരിയാക്കാം. ‘പ്ലാറ്റിസ്മ’ എന്ന് വിളിക്കപ്പെടുന്ന പേശികളിലേക്ക് ബോട്ടോക്സ് കുത്തിവയ്പുകൾ മൂലം നിങ്ങളുടെ മുഖം താഴേക്ക് തൂങ്ങുന്നതിൽ നിന്നും സംരക്ഷിക്കുന്നു. പ്രായമേറുമ്പോൾ ചുണ്ടുകൾ വരളുന്നതും സാധാരണമാണ്. ചുണ്ടുകളിൽ നന്നായി ഈപ്പം നിലനിർത്താനുള്ള മാർഗങ്ങളും പരിഗണിക്കണം.

    ‘മിസോതെറപ്പി’ പോലെ പുതിയ ചികിത്സാമാർഗങ്ങളിലൂെട ചർമത്തെ കൂടുതൽ സുരക്ഷിതമായി, യൗവനയുക്തമാക്കാൻ സഹായിക്കും. മരുന്നുകൾ ഉപയോഗിച്ചുതന്നെ ചർമം മുറുക്കാനുള്ള വിവിധ രീതികളും ഇന്നു ലഭ്യമാണ്. കൈകൾ ഉൾപ്പെടെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും ഈ ചികിത്സാ രീതികളിലൂെട ചർമ യൗവനം വീണ്ടെടുക്കാം.

    പെട്ടെന്നു ഭാരം കുറയ്ക്കരുത്

    പൊടുന്നനെ ശരീരഭാരം അമിതമായി കുറയ്ക്കുന്നത് ചർമത്തിന്റെ പ്രായം കൂട്ടും. ആവശ്യമായ ഫാറ്റി ഓയിൽ സപ്ലിമെന്റുകൾ കഴിക്കുന്നതും ഗുണം ചെയ്യും. ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് കൊഴുപ്പ് അടിഞ്ഞു കൂടിയിട്ടുണ്ടെങ്കിൽ പോലും കോസ്മെറ്റിക് ഫിസിഷന് അവ പരിഹരിക്കാനുള്ള പല മാർഗങ്ങളും നിർദേശിക്കാനാകും. അല്ലാതെ അനാരോഗ്യകരവുമായ വണ്ണം കുറയ്ക്കൽ മാർഗങ്ങൾ തേടരുത്.

    പഞ്ചസാര കൂടുതലുള്ള ഭക്ഷണം അമിതമായി കഴിക്കുന്നത് ഒഴിവാക്കുക, ഉപ്പ് കുറയ്ക്കുക, പുകവലി, മദ്യപാനം ഉപേക്ഷിക്കുക, ധാരാളം വെള്ളം കുടിക്കുക എന്നതും ചർമം യൗവനയുക്തമായി നിലനിൽക്കാൻ സഹായിക്കും. ചർമ സൗന്ദര്യം നിലനിർത്തുന്നതിന് പതിവ് പരിചരണവും പ്രയത്നവും ആവശ്യമാണ്. സൗന്ദര്യ ശാസ്ത്രശാഖ വളരെയേറെ പുരോഗമിച്ചതിനാൽ കൃത്യമായ ചികിത്സാരീതിയിലൂടെ ഏത് പ്രായക്കാരിലും നഷ്ടപ്പെട്ട മുഖസൗന്ദര്യവും ശരീരസൗന്ദര്യവും വീണ്ടെടുത്തു നൽകാൻ വൈദഗ്ദ്ധ്യം നേടിയ ഒരു ഡോക്ടർക്ക് കഴിയും.

    ചർമത്തിലെ ഈർപ്പം നഷ്ടപ്പെടാൻ തുടങ്ങുമ്പോഴാണ് ചർമം മങ്ങിയതും വരണ്ടതുമായി മാറുന്നത്. കൂടാതെ ചർമത്തിലെ നിര്‍ജ്ജീവ കോശങ്ങൾ എളുപ്പത്തിൽ പൊഴിഞ്ഞുപോകാതെയും വരും. ഇത് ചർമം കൂടുതല്‍ ഇരുണ്ടതാക്കി മാറ്റുന്നു. സൂര്യപ്രകാശം ഈ മാറ്റങ്ങളെ വഷളാക്കുന്നു. ഇത്തരം മാറ്റങ്ങളെ പ്രതിരോധിക്കാനായി പതിവായി സൺ സ്ക്രീൻ ഉപയോഗിക്കണം. ഹൈലൂറോണിക് ആസിഡ്, വൈറ്റമിൻ സി, അടങ്ങിയ മോയിസ്ചറൈസറുകളും നൈറ്റ് ക്രീമുകളും പതിവായി ഉപയോഗിച്ചാൽ നല്ല ഫലം ചെയ്യും. ഒമേഗÐ3 സപ്ലിമെന്റുകൾ കഴിക്കുന്നതും നല്ലതാണ്. മതിയായ ഉറക്കം, വ്യായാമം സമീകൃതാഹാരം എന്നിവ തീർച്ചയായും ആവശ്യമാണ്.

     

    read more