close

ചോദ്യങ്ങൾ

ആരോഗ്യംചോദ്യങ്ങൾ

സ്തനങ്ങളിലെ പ്രശ്‌നങ്ങളും രോഗങ്ങളും

ഡോ. മേജര്‍ നളിനി ജനാര്‍ദനന്‍

സ്ത്രീ ശരീരത്തിലെ ഒരു പ്രധാന അവയവമാണ് സ്തനം. കൗമാരപ്രായത്തില്‍ ഈസ്ട്രജന്‍ ഹോര്‍മോണുകളുടെ പ്രവര്‍ത്തനഫലമായി പെണ്‍കുട്ടികളില്‍ സ്തനവളര്‍ച്ചയുണ്ടാകുന്നു. ഒരു ലൈംഗികാവയവമെന്നതിലുപരി ശിശുവിനാവശ്യമായ മുലപ്പാല്‍ ഉത്പാദിപ്പിക്കുന്ന ഒരു ഗ്രന്ഥിയാണ് സ്തനം. സ്തനങ്ങളില്‍ പലതരത്തിലുള്ള രോഗങ്ങളും പ്രശ്‌നങ്ങളും ഉണ്ടാവാറുണ്ട്. പലപ്പോഴും ലജ്ജകൊണ്ടും പുറത്തുപറയാനുള്ള മടികൊണ്ടും ചികിത്സ തുടങ്ങുന്നതില്‍ സ്ത്രീകള്‍ കാലതാമസം വരുത്തുന്നു. സ്തനങ്ങളിലെ പ്രശ്‌നങ്ങള്‍ എന്തെല്ലാമാണെന്നു നോക്കാം.

സ്തനങ്ങളില്‍നിന്ന് പഴുപ്പു വരിക: ശിശുക്കള്‍ക്ക് മുലപ്പാല്‍ കൊടുക്കുന്ന സ്ത്രീകളില്‍ മുലപ്പാല്‍ കെട്ടിക്കിടന്ന് സ്തനം നീരുവെച്ചു വീര്‍ക്കാറുണ്ട്. ക്രമേണ അതു പഴുക്കുകയും മുലക്കണ്ണിലൂടെ പഴുപ്പുവരികയും ചെയ്യും. ഉടനെ ചികിത്സ തുടങ്ങിയില്ലെങ്കില്‍ പഴുപ്പ് കല്ലുപോലെയാവും. രോഗിയെ ബോധംകെടുത്തി, സ്തനം കീറി പഴുപ്പു കളയേണ്ടിവരും.

സ്തനങ്ങളില്‍നിന്ന് പാല്‍ വരിക: ഗര്‍ഭിണിയല്ലാത്ത സ്ത്രീകള്‍ക്ക് സ്തനങ്ങളില്‍നിന്ന് പാല്‍ വരികയാണെങ്കില്‍ അതിനു കാരണം രക്തത്തില്‍ പ്രൊലാക്ടിന്‍ എന്ന ഹോര്‍മോണ്‍ കൂടുന്നതാണ്. സ്‌പെഷലിസ്റ്റിനെ കാണിച്ച് ചികിത്സ തുടങ്ങേണ്ടത് ആവശ്യമാണ്.
സ്തനങ്ങളില്‍നിന്ന് രക്തം വരിക: ഇത് കാന്‍സറിന്റെ ലക്ഷണമാവാനിടയുണ്ട്. ഉടനെ ഡോക്ടറെ കാണിച്ച് ചികിത്സ തുടങ്ങണം.
മുലക്കണ്ണ് വിണ്ടുകീറുക: ശിശുക്കള്‍ക്ക് മുലപ്പാല്‍ കൊടുക്കുന്ന സ്ത്രീകളില്‍ ഇത് കാണാറുണ്ട്. സാധാരണയായി ശിശു മുലപ്പാല്‍ വലിച്ചുകുടിക്കുമ്പോള്‍ മുലക്കണ്ണും അതിനു ചുറ്റുമുള്ള കറുത്ത ഭാഗവും ശിശുവിന്റെ വായ്ക്കുള്ളിലാവേണ്ടതാണ്. അതിനുപകരം മുലക്കണ്ണുമാത്രം ശിശുവിന്റെ വായ്ക്കുള്ളിലാവുമ്പോള്‍ മുലക്കണ്ണിന്റെ ചര്‍മം വിണ്ടുകീറുകയും പിന്നീട് പഴുക്കുകയും ചെയ്യുന്നു.

ഉള്ളിലേക്കു വലിഞ്ഞ മുലക്കണ്ണ്: ചില സ്ത്രീകളുടെ മുലക്കണ്ണുകള്‍ ഉള്ളിലേക്കു വലിഞ്ഞിരിക്കും. അപ്പോള്‍ ശരിയായ രീതിയില്‍ മുലപ്പാലൊഴുകാന്‍ തടസ്സം നേരിടുന്നു. അതുകൊണ്ട് ഗര്‍ഭിണിയെ ഡോക്ടര്‍ പരിശോധിക്കുമ്പോള്‍ സ്തനപരിശോധനയും നടത്തേണ്ടതാണ്. വലിഞ്ഞിരിക്കുന്ന മുലക്കണ്ണ് ശരിയാവുന്നില്ലെങ്കില്‍ മുലപ്പാല്‍ പിഴിഞ്ഞെടുത്ത് സ്പൂണ്‍കൊണ്ട് ശിശുവിനു നല്‍കാം.

സ്തനങ്ങളിലുണ്ടാകുന്ന മുഴകള്‍: സ്തനങ്ങളിലുണ്ടാകുന്ന മുഴകള്‍ നിരുപദ്രവകാരിയാവാം. അല്ലെങ്കില്‍ അര്‍ബുദംകൊണ്ടായിരിക്കാം. നിരുപദ്രവകാരിയായ മുഴകള്‍ പലപ്പോഴും ഹോര്‍മോണുകളുടെ ആധിക്യംകൊണ്ടായിരിക്കാം. അവ ചികിത്സിക്കുകയോ ശസ്ത്രക്രിയവഴി നീക്കംചെയ്ത് പരിശോധിക്കുകയോ ചെയ്യാം. എല്ലാ മുഴകളും കാന്‍സറായിരിക്കണമെന്നില്ലെങ്കിലും ചിലപ്പോള്‍ കാന്‍സറായി തീര്‍ന്നേക്കാം.

ഫൈബ്രോ അഡിനോമ: യുവതികളിലും കന്യകമാരിലും കാണപ്പെടുന്ന ഒരുതരം മുഴയാണിത്. സ്തനത്തിനുള്ളില്‍ എളുപ്പത്തില്‍ ചലിപ്പിക്കാവുന്ന, സാമാന്യം കട്ടിയുള്ള വേദനയില്ലാത്ത ഈ മുഴ ശസ്ത്രക്രിയകൊണ്ട് നീക്കം ചെയ്യാം. 35 വയസ്സിനുശേഷം സ്ത്രീകളില്‍ ഫൈബ്രോ അഡിനോമ കണ്ടുപിടിച്ചാല്‍ മാമ്മോഗ്രാഫി ചെയ്ത് അര്‍ബുദമുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്.

ഫൈബ്രോ അഡിനോസിസ് അഥവാ ഫൈബ്രോസിസ്റ്റിക് രോഗം: ചില സ്ത്രീകളില്‍ ആര്‍ത്തവകാലത്തുമാത്രം മാറിടത്തില്‍ വേദനയും മുഴകളും ഉണ്ടാവാറുണ്ട്. മധ്യവയസ്‌കരില്‍ കൂടുതല്‍ കാണപ്പെടുന്നു. ഇതിനെ ഫൈബ്രോ അഡിനോസിസ് എന്ന് വിളിക്കുന്നു.
ക്ഷയരോഗം: സ്തനത്തില്‍ ക്ഷയരോഗംകൊണ്ട് മുഴകളും പഴുപ്പും ഉണ്ടാവാനിടയുണ്ട്. ഇതിന് ക്ഷയരോഗത്തിനുള്ള ചികിത്സ നല്‍കണം. സ്തനങ്ങള്‍ക്കുണ്ടാകുന്ന ക്ഷതങ്ങളോ ചതവോ കാരണമായി മുഴകളുണ്ടാവാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍: മുലപ്പാല്‍ നല്‍കുന്നതിനുമുമ്പ് സ്തനങ്ങളും മുലക്കണ്ണുകളും വൃത്തിയായി കഴുകിത്തുടയ്ക്കുക. സ്തനങ്ങളില്‍ മുലപ്പാല്‍ കെട്ടിക്കിടക്കാനിടവരുത്താതിരിക്കുക. ശിശുവിന് മുലപ്പാല്‍ കൊടുത്തശേഷവും കെട്ടിനില്‍ക്കുകയാണെങ്കില്‍ അത് പിഴിഞ്ഞുകളയുകയോ പിഴിഞ്ഞെടുത്ത് സൂക്ഷിച്ച് ശിശുവിന് നല്‍കുകയോ ചെയ്യുക.സ്തനാര്‍ബുദം
കാന്‍സര്‍ കൊണ്ടുണ്ടാവുന്ന മുഴകള്‍ അധികവും വേദനരഹിതമായിരിക്കുമെങ്കിലും ചിലതരം കാന്‍സര്‍, വേദനയുള്ള മുഴകള്‍ ഉണ്ടാക്കാറുണ്ട്. സ്തനാര്‍ബുദം ഉണ്ടാവാന്‍ സാധ്യതയുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കണം: ആര്‍ത്തവം വളരെ നേരത്തേ (8-9 വയസ്സില്‍) തുടങ്ങിയവര്‍, വളരെ വൈകി ആര്‍ത്തവ വിരാമം വന്നവര്‍, സ്തനാര്‍ബുദത്തിന്റെ കുടുംബപാരമ്പര്യമുള്ളവര്‍, 60-65 വയസ്സിനുശേഷം സ്തനാര്‍ബുദ സാധ്യത കൂടുന്നു.

അതുകൊണ്ട് വര്‍ഷത്തിലൊരിക്കലെങ്കിലും സ്തനപരിശോധനയും മാമ്മോഗ്രാഫിയും നടത്തേണ്ടതാണ്. കൂടുതലളവില്‍ ഹോര്‍മോണുകള്‍ അടങ്ങിയ ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുന്നവര്‍. മേല്‍പ്പറഞ്ഞ ഗ്രൂപ്പുകളില്‍പ്പെടുന്ന സ്ത്രീകള്‍ ഇടയ്ക്കിടെ പരിശോധനയ്ക്ക് വിധേയരാവേണ്ടതാണ്.

സ്തനാര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍: വിശപ്പില്ലായ്മ, തൂക്കം കുറയല്‍, സ്തനത്തില്‍ മുഴകള്‍, സ്തനത്തിന്റെ ഏതെങ്കിലും ഭാഗം കല്ലുപോലെ കട്ടികൂടിയിരിക്കുക, സ്തനത്തിലെ മുഴയ്ക്കുമുകളിലുള്ള ചര്‍മം അകത്തേക്ക് വലിഞ്ഞ് കാണപ്പെടുക, സ്തനത്തിലെ മുഴയ്ക്ക് മുകളില്‍ മുലക്കണ്ണ് ഉള്ളിലേക്ക് വലിഞ്ഞിരിക്കുക, സ്തനത്തില്‍ നീര്, ചുവപ്പുനിറം, തൊടുമ്പോള്‍ ചൂട് എന്നിവ, മുലക്കണ്ണിലൂടെ രക്തമോ ചുവന്ന ദ്രാവകമോ ബ്രൗണ്‍ നിറമുള്ള ദ്രാവകമോ വരിക, കക്ഷത്തില്‍ മുഴ, സ്തനങ്ങളുടെ വലിപ്പത്തിലോ ആകൃതിയിലോ വ്യത്യാസം, മുലക്കണ്ണില്‍ ചുവപ്പോ ചൊറിച്ചിലോ പൊറ്റകെട്ടലോ ഉണ്ടാവുക. മേല്പറഞ്ഞ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനെ ഡോക്ടറെ സമീപിച്ച് ചികിത്സ തുടങ്ങണം.

കാന്‍സര്‍ തടയാന്‍ മാര്‍ഗങ്ങള്‍: അമിതവണ്ണം കുറയ്ക്കുക, കൃത്യമായി വ്യായാമം ചെയ്യുക, അധികം കൊഴുപ്പുള്ളതും എണ്ണയില്‍ വറുത്തതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുക, സമീകൃതാഹാരം കഴിക്കുക, പുകവലി, മദ്യപാനം എന്നീ ശീലങ്ങള്‍ ഉണ്ടെങ്കില്‍ നിര്‍ത്തുക, കുട്ടികള്‍ക്ക് കഴിയുന്നത്ര മുലപ്പാല്‍ നല്‍കാന്‍ ശ്രമിക്കുക, എല്ലാ മാസവും ആര്‍ത്തവത്തിനുശേഷം ഏകദേശം ഏഴ് ദിവസം കഴിയുമ്പോള്‍ സ്വയം സ്തനപരിശോധന നടത്തുക, പ്രായത്തിനനുസരിച്ച് നിര്‍ദിഷ്ട കാലയളവില്‍ ഡോക്ടറെക്കൊണ്ട് സ്തനപരിശോധനയും മാമ്മോഗ്രാഫിയും നടത്തിക്കുക.

read more
ആരോഗ്യംചോദ്യങ്ങൾലൈംഗിക ആരോഗ്യം (Sexual health )

ആര്‍ത്തവപൂര്‍വ അസ്വസ്ഥത

ആര്‍ത്തവ ദിവസങ്ങള്‍ക്കു മുന്നോടിയായി സ്ത്രീകള്‍ക്കുണ്ടാകുന്ന മാനസിക അസ്വസ്ഥതകളാണ് പ്രീ മെനസ്ട്രല്‍ സിന്‍ഡ്രോം. ഡിപ്രഷന്‍, പെട്ടെന്ന് ദേഷ്യംവരിക, ഇടയ്ക്കിടെ ദുഖിതയാകുക, വിശപ്പില്ലായ്മ അനുഭവപ്പെടുക, തലവേദനയുണ്ടാകുക തുടങ്ങിയവ പി.എം.എസിന്റെ ലക്ഷണങ്ങളാണ്.

ആര്‍ത്തവത്തിന് മുന്നോടിയായി തലച്ചോറിലുണ്ടാകുന്ന വ്യതിയാനങ്ങളാണ് പി.എം.എസിന് കാരണം. ഇതുമൂലമുള്ള അവശതകള്‍ ഇല്ലാതാക്കുന്നതിന് മരുന്നുകളൊന്നും കണ്ടെത്തിയിട്ടില്ല. തലച്ചോറിലെ എന്‍ഡോര്‍ഫിന്‍ എന്ന ഹോര്‍മോണിന്റെ ഉത്പാദനം കുറയ്ക്കുകവഴി അവശതകള്‍ ഏറെക്കുറെ ഒഴിവാക്കാമെന്ന് കണ്ടെത്തിയിട്ടുണ്ട്. കാല്‍സ്യം അടങ്ങിയ ഭക്ഷണം ഈ ഹോര്‍മോണ്‍ ഉത്പാദനത്തെ സഹായിക്കും. വെള്ളം ധാരാളം കുടിക്കുക, കോഫി, മദ്യം, കോള എന്നിവയുടെ ഉപയോഗം കുറയ്ക്കുക എന്നിവ ചില പരിഹാരമാര്‍ഗ്ഗങ്ങളാണ്.

ഈസമയങ്ങളില്‍ മാനസിക ഉല്ലാസം നല്‍കുന്ന കാര്യങ്ങളില്‍ ഏര്‍പ്പെടാന്‍ ശ്രമിക്കുകയാണ് ഉചിതം. പി.എം.എസിന്റെ ലക്ഷണങ്ങള്‍ ആദ്യം തിരിച്ചറിയുകയാണ് വേണ്ടത്. ഭര്‍ത്താവിനോടും മറ്റും ഇക്കാലയളവിലുണ്ടാകുന്ന അസ്വസ്ഥകള്‍ വിശദമാക്കുന്നത് പരസ്പരം കൂടുതല്‍ മനസിലാക്കി ഇടപഴുകുന്നതിന് സഹായിക്കും.

read more
ആരോഗ്യംഓവുലേഷന്‍ചോദ്യങ്ങൾ

ഹോര്‍മോണ്‍ ചികിത്സ

46 വയസ്സുള്ള വീട്ടമ്മയാണ്. കുറച്ചു മാസങ്ങളായി വല്ലാതെ വിയര്‍ത്തു കുളിക്കുന്നു. പ്രത്യേകിച്ച് രാത്രിയില്‍. ശരീരമാസകലം ചൂടു കയറുന്നതുപോലെ തോന്നും. ഇടവിട്ട് നെഞ്ചിടിപ്പുണ്ട്. ഡോക്ടറെ കാണിച്ചപ്പോള്‍ ആറുമാസം ഹോര്‍മോണ്‍ ഗുളികകള്‍ കഴിക്കാന്‍ തന്നു. ഇതു കഴിച്ചാല്‍ കുഴപ്പമുണ്ടോ? മറ്റെന്തെങ്കിലും ചികിത്സയുണ്ടോ?

സുസ്മിത, ആലുവ

45-52 വയസ്സിനിടയിലാണ് ആര്‍ത്തവ വിരാമം ഉണ്ടാവുന്നതെങ്കിലും അതിനു മുമ്പേയുള്ള എട്ടു പത്തു വര്‍ഷങ്ങള്‍ സ്ത്രീ ജീവിതത്തില്‍ ഒരു പരിണാമത്തിന്റെ കാലമാണ്. ഇക്കാലത്ത് സ്വാഭാവിക ഹോര്‍മോണിന്റെ വ്യതിയാനങ്ങള്‍ മൂലമുണ്ടാവുന്ന രാസപരിണാമങ്ങള്‍ പല ശാരീരിക, മാനസിക, വൈകാരിക അസ്വസ്ഥതകളും ഉണ്ടാക്കാറുണ്ട്. ഇത് സ്ത്രീയുടെ ദൈനംദിന ജീവിത ഗുണനിലവാരത്തെ സാരമായി ബാധിക്കുന്നു. സമയോചിതമായ ഇടപെടലുകളിലൂടെ ഇതുമൂലമുണ്ടാകാവുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവും.

ചികിത്സ തുടങ്ങുന്നതിനു മുമ്പേ വിശദമായ വൈദ്യ പരിശോധന വേണം. മുമ്പുണ്ടായിട്ടുള്ള രോഗങ്ങളുടെ വിശദ വിവരം, കഴിച്ച മരുന്നുകളുടേയും, അതുമൂലം എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായിട്ടുണ്ടെങ്കില്‍ അതിന്റെയും വിവരങ്ങള്‍ ഡോക്ടറോട് പറയണം. ഗൈനക്കോളജിസ്റ്റിനെ കാണുമ്പോള്‍ ഗര്‍ഭസംബന്ധമായ രോഗവിവരങ്ങള്‍ മാത്രം പറഞ്ഞാല്‍ പോര.

സ്തനങ്ങളില്‍ എന്തെങ്കിലും രോഗമുണ്ടോ എന്നറിയാനായി മാമ്മോഗ്രാം പരിശോധന നടത്തണം. വിശദമായ രക്തപരിശോധനയില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവും കൊളസ്‌ട്രോള്‍, മറ്റു കൊഴുപ്പിന്റെ വിശദവിവരം എന്നിവയും അറിയേണ്ടതാണ്. ഗര്‍ഭാശയഗള ക്യാന്‍സര്‍ ഉണ്ടോ എന്നറിയാനുള്ള പാപ് സ്മിയര്‍ ടെസ്റ്റ് നടത്തിയിരിക്കണം.

കരള്‍ രോഗം വന്നിട്ടുള്ളവര്‍, രക്തം കട്ടപിടിക്കുന്ന രോഗമുള്ളവര്‍, കാരണമില്ലാതെ രക്തസ്രാവമുള്ളവര്‍, സ്തനങ്ങളില്‍ അര്‍ബുദരോഗമുള്ളവര്‍, അടുത്ത രക്തബന്ധമുള്ളവരില്‍ അര്‍ബുദ രോഗമുണ്ടായിട്ടുള്ളവര്‍ തുടങ്ങിയ പ്രശ്‌നമുള്ളവര്‍ക്ക് ഹോര്‍മോണ്‍ ചികിത്സ നടത്താനാവില്ല. ഹോര്‍മോണ്‍ ഗുളിക കഴിക്കാനാവാത്തവരില്‍ ഇതിന്റെ വകഭേദമായ ഗുളികകള്‍ ലഭ്യമാണ്. ഇവയുടെ ഉപയോഗം യോനിയിലെ വരള്‍ച്ച മൂലമുണ്ടാകുന്ന ലൈംഗിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ്.

കഴിക്കുന്ന തരം ഗുളികകള്‍ക്ക് പുറമേ, പുരട്ടാനുള്ള ക്രീമുകള്‍ ലഭ്യമാണ്. ഇവ സുരക്ഷിതമാണ്. ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കാവുന്ന ഹോര്‍മോണ്‍ അടങ്ങിയ ഉപാധികളും ലഭ്യമാണ്. ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ല. മാത്രമല്ല ആര്‍ത്തവ ക്രമക്കേടുകള്‍ക്കും അമിത രക്തസ്രാവത്തിനും പ്രതിവിധിയുമാണിത്.

മറ്റു ചികിത്സാ മാര്‍ഗങ്ങള്‍
പ്രകൃതിദത്തമായ ഹോര്‍മോണ്‍ അടങ്ങിയിട്ടുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഗുണം ചെയ്യും. ചേന, ചേമ്പ്, കാച്ചില്‍ എന്നിവയില്‍ പ്രകൃതിദത്തമായ ഹോര്‍മോണ്‍ ധാരാളം അടങ്ങിയിട്ടുണ്ട്. സോയാബീന്‍ ഉപയോഗിക്കുന്നതും നല്ലതാണ്.

ഭക്ഷണരീതിയിലും മാറ്റം വരുത്തണം. അരിയാഹാരം അമിതമായി കഴിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുക. കുറച്ച് ചോറ്, ചോറിന്റെ ഇരട്ടി മുളപ്പിച്ച പയറു വര്‍ഗങ്ങള്‍, പച്ചക്കറികള്‍, സസ്യാഹാരം എന്ന രീതിയിലുള്ള പ്രതിരോധത്തിലൂന്നിയ ജീവിതരീതി തുടരേണ്ടതാണ്.

read more
ആരോഗ്യംചോദ്യങ്ങൾ

അയേണ്‍ ഗുളിക കഴിക്കുമ്പോള്‍

പത്താം ക്ലാസില്‍ പഠിക്കുന്ന എന്റെ മകള്‍ക്ക് എപ്പോഴും ക്ഷീണവും തളര്‍ച്ചയുമാണ്. ഏകദേശം ഒരു വര്‍ഷത്തോളമായി ഇങ്ങനെ. അയേണ്‍ ഗുളികകള്‍ സ്ഥിരമായി നല്‍കുന്നത് നന്നായിരിക്കുമോ?
ഷോണിമ, തൃശ്ശൂര്‍

ശരീരത്തിനാവശ്യമായ പോഷണം ഭക്ഷണത്തിലൂടെ ലഭിക്കാത്തതാണ് മിക്കവരിലും ക്ഷീണത്തിനുള്ള കാരണം. ഊര്‍ജം, പ്രോട്ടീന്‍ എന്നിവയോടൊപ്പം ജീവകങ്ങളും ധാതുലവണങ്ങളും ശരീരത്തിന് ആവശ്യമാണ്. ധാതുലവണങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നായ അയേണിന്റെ കുറവോ അഭാവമോ മൂലമുള്ള വിളര്‍ച്ചയാണ് ക്ഷീണത്തിനുള്ള കാരണം.

ന്യൂറോണുകള്‍ തമ്മില്‍ പുതിയ കണക്ഷന്‍ ഉണ്ടാവുന്ന സമയമാണ് കൗമാരം. ഓര്‍മശക്തി രൂപപ്പെടുന്നത് ഇത്തരം കണക്ഷനുകളിലൂടെയാണ്. രാസ സന്ദേശ വാഹകരായ കെമിക്കലുകളുടെ പ്രവര്‍ത്തനത്തിന് വേണ്ട അളവിലുള്ള അയേണ്‍ ലഭ്യമാവണം. ബുദ്ധിപരമായ പിന്നോക്കാവസ്ഥയുടെ കാരണം കൗമാരപ്രായത്തിലുള്ള അയേണിന്റെ കുറവാണ്.

ഇരുമ്പുസത്തു കൂടുതലടങ്ങിയിട്ടുള്ള ആഹാര പദാര്‍ത്ഥങ്ങള്‍ ഉള്‍പ്പെടുത്തുക. ഇലക്കറികള്‍, മുരിങ്ങയില, പാലക്, പഴവര്‍ഗങ്ങള്‍, എള്ള്, കൂവരക്, ഈന്തപ്പഴം, കരുപ്പെട്ടി, ധാന്യങ്ങള്‍, അരിയുടെ തവിട്, ബീന്‍സ്, സോയാബീന്‍സ്, മീന്‍, ഇറച്ചി, മുട്ടയുടെ മഞ്ഞക്കരു എന്നിവയെല്ലാം അയേണ്‍ സ്രോതസ്സുകളാണ്.

പ്രഭാത ഭക്ഷണേത്താെടാപ്പം ചായയോ, കാപ്പിയോ കുടിക്കുമ്പോള്‍ ആഹാരത്തിലെ മുക്കാല്‍ഭാഗം അയേണും വലിച്ചെടുക്കുന്നത് തടസ്സപ്പെടുന്നു. ആഹാരേത്താടൊപ്പം പഴങ്ങള്‍ കഴിച്ചാല്‍, അതിലുള്ള വിറ്റാമിന്‍ സി അയേണിന്റെ ലഭ്യത കൂട്ടുന്നു.

ആവശ്യത്തിനു അയേണ്‍ ലഭിക്കാതെയായാല്‍ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കുറഞ്ഞ് വിളര്‍ച്ച എന്ന രോഗാവസ്ഥയുണ്ടാവും. കേരളത്തില്‍ നടത്തിയ പഠനങ്ങളില്‍ 60 ശതമാനത്തോളം സ്ത്രീകളിലും പെണ്‍കുട്ടികളിലും, 20 ശതമാനത്തോളം ആണ്‍കുട്ടികളിലും വിളര്‍ച്ചയുള്ളതായി കണ്ടു. വിളര്‍ച്ച നിശ്ശബ്ദമായി മാത്രം ആദ്യ ഘട്ടത്തില്‍ പ്രതിഫലിക്കുന്നതിനാല്‍ കണ്ടുപിടിക്കാനാവാതെ വരുന്നു. പഠനത്തിനുള്ള താല്പര്യം കുറയുന്നു. ക്ലാസില്‍ ശ്രദ്ധിക്കാനും പാഠങ്ങള്‍ വായിച്ചു മനസ്സിലാക്കാനും, ശരിയായി ഓര്‍മിക്കാനും കഴിയാത്തതുമൂലം പഠനത്തില്‍ പിന്നോക്കാവസ്ഥയുണ്ടാവുന്നു. തലച്ചോറിനാവശ്യമായ ഊര്‍ജം കുറയുന്നതുമൂലമാണിത്. തുടര്‍ന്ന് കൈകാല്‍ കഴപ്പ്, ക്ഷീണം, അമിതഉറക്കം, ഉത്സാഹമില്ലായ്മ എന്നിവ ഉണ്ടാവുന്നു. ഈ അവസരത്തിലെങ്കിലും ശരിയായി അയേണ്‍ ലഭിക്കാതെ വന്നാല്‍ കിതപ്പ്, നെഞ്ചിടിപ്പ്, തലകറക്കം, വിശപ്പില്ലായ്മ, ഓക്കാനം തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാവുന്നു. കൗമാരക്കാരിലുണ്ടാവുന്ന അകാരണമായ ദേഷ്യം തുടങ്ങിയ സ്വഭാവ വ്യതിയാനങ്ങളുടേയും ഒരു കാരണം വിളര്‍ച്ചയാണ്.

പ്രതിവിധി
അയേണ്‍ ഗുളികകള്‍ കഴിക്കുന്നതാണ് അയേണിന്റെ ലഭ്യത ഉറപ്പു വരുത്താനുള്ള മാര്‍ഗം. നല്ല ആഹാരം കഴിക്കുന്ന, പ്രശ്‌നങ്ങളൊന്നുമില്ലാത്ത കൗമാരക്കാര്‍ക്കും അയേണ്‍ ഗുളിക കൊടുക്കുന്നതാണ് നല്ലത്. മജ്ജയിലും കരളിലും ആവശ്യത്തിനുള്ള അയേണ്‍ ഉണ്ടെന്ന് ഉറപ്പാക്കാന്‍ ഇത് സഹായിക്കും. അയേണിനോടൊപ്പം ഫോളിക് ആസിഡ്, സിങ്ക്, ബി വിറ്റാമിന്‍ എന്നിവയുള്ള മള്‍ട്ടി വിറ്റാമിന്‍ ഗുളികകള്‍ ലഭ്യമാണ്. മൂന്നു മാസമെങ്കിലും തുടര്‍ച്ചയായി ഗുളികകള്‍ കൊടുക്കണം. അയേണ്‍ കഴിക്കുമ്പോള്‍ മലം കറുത്ത നിറത്തില്‍ പോകുന്നതൊഴിച്ചാല്‍ മറ്റു പ്രശ്‌നങ്ങള്‍ ഉണ്ടാവാറില്ല. ഹീമോഗ്ലാബിന്റെ അളവ് നോര്‍മല്‍ ആണെങ്കില്‍ കൂടി ആഴ്ചയില്‍ ഒരു ദിവസം അയേണ്‍ ഗുളിക കഴിക്കുന്നതും നല്ലതാണ്.

read more
ആരോഗ്യംചോദ്യങ്ങൾ

സ്ത്രീകളിലെ പുതുതലമുറ രോഗങ്ങൾ

ഈ രോഗങ്ങളെക്കുറിച്ച് അധികം കേട്ടിരിക്കണമെന്നില്ല. പക്ഷേ ഇത് നമുക്കിടയില്‍ വ്യാപകമാകുകയാണ്. നാല് പുതിയ രോഗങ്ങളെക്കുറിച്ച് അറിയാം…

ആധുനിക രോഗങ്ങളുടെ കൂട്ടത്തില്‍ അധികം ശ്രദ്ധിക്കപ്പെടാതെകിടക്കുന്ന ചില ആരോഗ്യപ്രശ്‌നങ്ങളുണ്ട്. ഇവയില്‍ പലതിന്റെയും വ്യക്തമായ കാരണം കണ്ടെത്താന്‍ നമുക്കായിട്ടില്ല. എന്നാല്‍, സമൂഹത്തില്‍, നമ്മള്‍ക്കിടയില്‍ ഇവയെ തൊട്ടറിയാന്‍ നമുക്ക് കഴിയുന്നുണ്ട്. പുതിയ രോഗങ്ങളെക്കുറിച്ചുള്ള വ്യാപകമായ അവബോധവും നൂതന പരിശോധനാ മാര്‍ഗങ്ങളുമാണ് ഇവയെ മറനീക്കിപ്പുറത്തുകൊണ്ടുവന്നത്. ഉത്തരം കിട്ടാത്ത രോഗദുരിതങ്ങളുമായി ജീവിതം തള്ളിനീക്കുന്ന പലര്‍ക്കും തങ്ങളുടെ രോഗത്തിന് ഒരു പേരുണ്ടെന്നും ചികിത്സയുണ്ടെന്നുമൊക്കെ അറിയുന്നതുതന്നെ ആശ്വാസമായിരിക്കും. സ്ത്രീകളുടെ ഇടയില്‍ കണ്ടുവരുന്ന നാല് പുതിയ രോഗങ്ങളെ പരിചയപ്പെടാം.

സിസ്റ്റമിക് ലൂപ്‌സ് എറിത്തമോറ്റസസ് (എസ്.എല്‍.ഇ.)
രോഗത്തിന്റെ പേര് കേള്‍ക്കുമ്പോള്‍ അപരിചിതത്വം തോന്നാമെങ്കിലും എസ്.എല്‍.ഇയ്ക്ക് നമ്മളോട് അത്ര പരിചയക്കുറവൊന്നുമില്ല. ഈ സന്ധിവാതരോഗം നേരിയ തോതിലാണെങ്കിലും ഇന്ത്യയിലും കാണപ്പെടുന്നുണ്ട്. ഡല്‍ഹിയില്‍ നടത്തിയ പഠനം തെളിയിച്ചത് ഇന്ത്യയിലെ രോഗനിരക്ക് ഒരു ലക്ഷത്തിന് 3.2 ആണെന്നാണ്. 20-നും 50-നും ഇടയ്ക്ക് പ്രായമുള്ള സ്ത്രീകളിലാണ് രോഗസാധ്യത കൂടുതല്‍.

രക്ഷിേക്കണ്ടവര്‍ തെന്ന ശിക്ഷിക്കുേമ്പാള്‍

സന്ധികള്‍ക്കു പുറമെ ശരീരത്തിലെ മിക്കവാറും എല്ലാ സുപ്രധാന ആന്തരാവയവങ്ങളെയും ബാധിച്ച് പ്രവര്‍ത്തന തകരാറുകള്‍ ഉണ്ടാക്കാന്‍ എസ്.എല്‍.ഇയ്ക്ക് കഴിയും. രോഗമുണ്ടാകുവാനുള്ള കാരണം വിചിത്രമാണ്. ശരീരത്തെ രോഗാണുക്കളില്‍നിന്നും സംരക്ഷിച്ചു നിര്‍ത്തുന്ന കാവല്‍ഭടന്മാരായ ആന്റിബോഡികള്‍ നമ്മുടെ ശരീരത്തിനെതിരായിത്തന്നെ പ്രവര്‍ത്തിക്കുന്ന അസാധാരണമായ സ്ഥിതിവിശേഷമാണ് എസ്.എല്‍.ഇയ്ക്ക് കാരണം. രക്ഷിക്കേണ്ടവര്‍ തന്നെ ശിക്ഷിക്കുന്ന ദുരന്തം. പാരമ്പര്യത്തിന്റെ സ്വാധീനംമൂലം രോഗമുണ്ടാകാനുള്ള സാധ്യതയേറിയവരില്‍ പല കാരണങ്ങള്‍കൊണ്ടും എസ്.എല്‍.ഇ.യുടെ ലക്ഷണങ്ങള്‍ ഉണ്ടാകാം. നിരന്തരം സൂര്യപ്രകാശം ഏല്‍ക്കുന്നവരില്‍ അള്‍ട്രാ വയലറ്റ് പ്രകാശകിരണങ്ങള്‍ രോഗസാധ്യത കൂട്ടുന്നു. വൈറസ് രോഗാണുബാധയെത്തുടര്‍ന്നും എസ്.എല്‍.ഇ. ഉണ്ടാകാം. ഹോര്‍മോണ്‍ വ്യതിയാനങ്ങളും കാരണമായേക്കാം. ഗര്‍ഭനിരോധനഗുളികകളുടെ ഉപയോഗവും ഈസ്ട്രജന്‍ ഉപയോഗിച്ചുള്ള ചികിത്സയുമൊക്കെ എസ്.എല്‍.ഇയ്ക്ക് കാരണമായേക്കാം.

മുഖെത്ത പാടുകള്‍

മുഖത്തും കവിളിലും മൂക്കിലുമായി പരന്നുകിടക്കുന്ന ചിത്രശലഭാകൃതിയിലുള്ള ചുവന്നു തടിച്ച പാടുകള്‍ എസ്.എല്‍.ഇ.യുടെ സുപ്രധാന ലക്ഷണമാണ്. മിക്കവാറും എല്ലാ അവയവങ്ങളെയും എസ്.എല്‍.ഇ. ബാധിക്കാം. സന്ധിവേദനകളാണ് എസ്.എല്‍.ഇ.യുടെ മറ്റൊരു പ്രധാന ലക്ഷണം. പേശികളുടെ വേദനയും ബലക്ഷയവുമാണ് രോഗികള്‍ അഭിമു ഖീകരിക്കുന്ന മറ്റൊരു പ്രശ്‌നം. 30 ശതമാനം എസ്.എല്‍.ഇ. രോഗികള്‍ക്കും ശരീരമാസകലം വേദനയനുഭവപ്പെടുന്ന ഫൈബ്രോമയാള്‍ജിയയുടെ പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്.
ചെവി, കഴുത്ത്, കൈകള്‍ തുടങ്ങിയ ഭാഗങ്ങളിലും പാടുകള്‍ ഉണ്ടാകാം. ചര്‍മത്തിലെ പാടുകള്‍ സൂര്യപ്രകാശമേല്‍ക്കുമ്പോള്‍ കൂടുതല്‍ ചുവന്നുതടിക്കുന്നു. വായില്‍ ഇടയ്ക്കിടെ വേദനയില്ലാത്ത വ്രണങ്ങള്‍ ഉണ്ടാകുന്നതും രോഗത്തിന്റെ പ്രത്യേകതകളാണ്. തലമുടി കൂടുതലായി കൊഴിഞ്ഞുപോകാനുമിടയുണ്ട്.

എസ്.എല്‍.ഇ. രോഗത്തിന്റെ ഏറ്റവും സങ്കീര്‍ണമായ അവസ്ഥ വൃക്കകളെ ബാധിക്കുമ്പോഴാണ് ഉണ്ടാകുന്നത്.

read more
ചോദ്യങ്ങൾസ്ത്രീ സൗന്ദര്യം (Feminine beauty)

ഇടിഞ്ഞ് തൂങ്ങിയ സ്തനങ്ങളാണോ നിങ്ങളുടെ പ്രശ്നം?

മാറിടത്തിന് സൗന്ദര്യം നല്‍കുന്ന ഘടകങ്ങളില്‍ വലിപ്പം മാത്രമല്ല, ഉറപ്പും പ്രധാനമാണ്. തൂങ്ങിയ മാറിടങ്ങൾ സ്ത്രീകള്‍ക്ക് അപകര്‍ഷതാബോധത്തിന് കാരണമാകും. മാറിടത്തിന്റെ ഉറപ്പു കുറയുന്നതിന് പല കാരണങ്ങളുണ്ട്, ഈ ഭാഗത്തെ വരണ്ട ചര്‍മം, ശരീരത്തിലെ കൊഴുപ്പു പെട്ടെന്നു കുറയുന്നത്, സ്തനത്തിന് താങ്ങു നല്‍കുന്ന വിധത്തിലെ ബ്രാ ധരിയ്ക്കാത്തത്, പ്രായക്കൂടുതല്‍ എന്നിവയിലേതുമാകാം കാരണങ്ങൾ.

സ്തനവലിപ്പത്തിനും സ്തനങ്ങള്‍ക്കുറപ്പ് നല്‍കാനും സഹായിക്കുന്ന വ്യായാമങ്ങളും ഭക്ഷണങ്ങളൂമുണ്ട്. തൂങ്ങിയ സ്തനങ്ങള്‍ പഴയപടിയാക്കാന്‍ സാധിയ്ക്കുന്ന മാസ്‌കുകളും വീട്ടിലുണ്ടാക്കാം

1) പുഷ്‌ അപ്‌ പോലുള്ള ബ്രെസ്റ്റ്‌ എക്‌സര്‍സൈസുകള്‍ മാറിടത്തിന് ഉറപ്പ് നൽകാൻ സാഹായിക്കും

2) ഒലീവ്‌ ഓയില്‍ അല്ലെങ്കില്‍ വെളിച്ചെണ്ണ കൊണ്ട്‌ മസാജ്‌ ചെയ്യാം.

3) കറ്റാര്‍ വാഴയുടെ ജെല്‍ കൊണ്ട് മാറിടത്തില്‍ 10 മിനി് മസാജ് ചെയ്യുക. പിന്നീട് 10 മിനിറ്റ് കൂടി വച്ചശേഷം കഴുകിക്കളയാം

4) പോംഗ്രനേറ്റിലെ ഫൈറ്റോന്യൂട്രിയന്റുകള്‍ മാറിടങ്ങള്‍ക്ക ഉറപ്പു നല്‍കാന്‍ ഏറെ നല്ലതാണ്. മാതളനാരങ്ങയുടെ തോടും ചൂടാക്കിയ കടുകെണ്ണയും ചേര്‍ത്തു പേസ്റ്റാക്കുക. ഇത് മാറിടത്തില്‍ പുരട്ടി മസാജ് ചെയ്യാം. ദിവസവും രണ്ടുമൂന്നു തവണ ചെയ്യുന്നത് നല്ലതാണ്.

5) സര്‍കുലാര്‍ രീതിയില്‍ ഐസ്‌ ക്യൂബുകള്‍ കൊണ്ടു മാറിടത്തില്‍ മസാജ്‌ ചെയ്യുന്നത്‌ ഉറപ്പു നല്‍കും.

read more
ആരോഗ്യംചോദ്യങ്ങൾ

പരിശോധന നടത്തൂ; സ്തനാർബുദം അകറ്റൂ

ബോധവത്കരണം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയിലേക്കാണ് വർധിച്ചു വരുന്ന സ്തനാർബുദ നിരക്കുകൾ വിരൽ ചൂണ്ടുന്നത്. യുഎഇയിൽ സ്തനാർബുദ പരിശോധന നടത്തിയ 30% സ്ത്രീകളും രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണെന്നാണ് ഏറ്റവും പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. ആദ്യ ഘട്ടത്തിൽ തന്നെ സ്തനാർബുദം കണ്ടെത്തിയാൽ രക്ഷപ്പെടാൻ 98% സാധ്യതയുണ്ട്. രോഗം കൂടുതൽ പുരോഗമിച്ചാൽ രക്ഷപ്പെടാനുള്ള സാധ്യത 27% ആയി കുറയുന്നു. ഒാരോ ആയിരം മാമോഗ്രാം പരിശോധനയിലും രണ്ടു മുതൽ നാലു വരെ ആളുകളിൽ സ്തനാർബുദം കണ്ടെത്തുന്നു. സ്തനാർബുദ സാധ്യത വനിതകളിൽ 99 ശതമാനവും പുരുഷന്മാരിൽ ഒരു ശതമാനവുമാണ്.

ഇക്കാരണങ്ങൾ കൊണ്ടു തന്നെ സ്തനാർബുദത്തെ സ്ത്രീകൾ രണ്ടു കണ്ണുകളും തുറന്നു കാണണം. 80% സ്ത്രീകളും സ്തനാർബുദ മുഴ സ്വയം കണ്ടെത്തിയവരാണെന്നാണു ദുബായ് ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ട് പറയുന്നത്. എല്ലാത്തിലുമുപരി ഒരു കാര്യം ഒാർക്കുക, നിങ്ങളുടെ ശരീരത്തെ നിങ്ങളേക്കാൾ കൂടുതൽ അറിയാവുന്നവരായി മറ്റാരുമില്ല തന്നെ.

ജോയ് ആലുക്കാസ് നടത്തുന്ന സ്തനാർബുദ ബോധവത്കരണ ക്യാംപെയിനാണ് ‘തിങ്ക് പിങ്ക്്’. സ്തനാർബുദം സംബന്ധിച്ച് പൊതുജനങ്ങൾക്കു സാധ്യമാകുംവിധം വിവരങ്ങൾ കൈമാറുകയും അവബോധം സൃഷ്ടിക്കുകയുമാണ് ഇൗ ക്യാംപെയിൻ കൊണ്ടു ലക്ഷ്യമിടുന്നത്. എങ്ങനെ സ്വയം പരിശോധന നടത്താമെന്നും പറഞ്ഞുതരുന്നു. ബോധവത്കരണവും നേരത്തെയുള്ള പരിശോധനയുമാണ് സ്തനാർബുദത്തിനെതിരെ പോരാടാനുള്ള ഏറ്റവും വലിയ വഴി.

സ്തനാർബുദത്തെക്കുറിച്ച് നിങ്ങളറിയേണ്ട കാര്യങ്ങൾ

സ്തനാർബുദത്തിന്റെ ലക്ഷണങ്ങൾ

∙സ്തനങ്ങളിലോ കക്ഷങ്ങളിലോ മുഴയും തടിപ്പും കാണപ്പെടുക

∙ മുലക്കണ്ണിന്റെ സ്ഥാനവ്യത്യാസം

∙സ്തനത്തിന്‍റെയും മുലക്കണ്ണിന്റെയും രൂപ വ്യത്യാസം

∙മുലക്കണ്ണിലൂടെ രക്തമോ ദ്രാവകമോ വരിക

∙മുലക്കണ്ണിൽ തിണർപ്പ്

∙ഏതെങ്കിലുമൊരു സ്തനത്തിലോ കക്ഷത്തോ വേദന തോന്നുക

∙സ്തന ചർമത്തിൽ ചുളിവോ ചെറിയ കുഴിയോ പ്രത്യക്ഷപ്പെടുക

∙മുലക്കണ്ണിൽ വലിവ് അനുഭവപ്പെടുക

∙സ്തന ചർമത്തിൽ ചുവപ്പു നിറം

പതിവായി സ്തനങ്ങൾ പരിശോധന നടത്തുന്നതു രോഗം പെട്ടെന്നു കണ്ടുപിടിക്കാനുള്ള പ്രധാനപ്പെട്ട വഴിയാണ്. ഇതുമൂലം ചികിത്സ വിജയിക്കാനുള്ള സാധ്യതകളും വളരെയേറെ.

സ്തനങ്ങളെക്കുറിച്ച് ബോധവതിയാകുകയും താഴെ പറയുന്ന അഞ്ച് ഘട്ടങ്ങൾ പിന്തുടരുകയും വേണം.

1.നിങ്ങളുടെ സ്തനങ്ങളെ മനസ്സിലാക്കുക

2.സ്തനങ്ങളും കക്ഷങ്ങളും സ്വയം പരിശോധിച്ച് തിരിച്ചറിയുക

3.എന്തു മാറ്റങ്ങളാണുള്ളതെന്നു തിരിച്ചറിയുക

4.എന്തെങ്കിലും മാറ്റങ്ങൾ കാണുകയാണെങ്കിൽ ഡോക്ടറെ അറിയിക്കുക

5. 50 വയസ്സോ അതിലധികമോ ആണു നിങ്ങളുടെ പ്രായമെങ്കിൽ സ്തനപരിശോധന നടത്തുന്നുണ്ടെന്നു ഉറപ്പുവരുത്തുക

സ്തനാർബുദത്തിനെതിരെ പോരാടാൻ പ്രേരിപ്പിക്കുന്ന ചില സത്യങ്ങൾ

∙സ്തനാർബുദത്തിൽ നിന്നു രക്ഷപ്പെട്ട 26 ലക്ഷം വനിതകൾ ലോകത്തുണ്ട്.

∙ലോകത്താകമാനം 1.7 മിനിറ്റിൽ ഒരാൾക്കു സ്തനാർബുദം കണ്ടെത്തുന്നു.

∙എട്ടിൽ ഒരാൾ സ്തനാർബുദ രോഗിയാണ്.

∙സ്തനാർബുദ രോഗികളിൽ 25% പേരും അമ്പതു വയസ്സിൽ താഴെയുള്ളവരാണ്.

∙സ്തനാർബുദം കണ്ടെത്തിയവരിൽ 70% പേരും രോഗത്തിന്റെ അപകടകരമായ അവസ്ഥയിലായിരുന്നില്ല.

∙ഒരു വർഷമോ അതിൽക്കൂടുതലോ മുലപ്പാൽ കുഞ്ഞിനു നൽകുന്നതു സ്തനാർബുദ സാധ്യതകൾ കുറയ്ക്കാൻ സഹായകമാകും.

സ്തനാർബുദ സാധ്യത കുറയ്ക്കാൻ ഇവ ശീലമാക്കുക

∙മദ്യം ഉപേക്ഷിക്കുക.

∙നിത്യേന വ്യായാമം ചെയ്യുക

∙ആരോഗ്യകരമായ ശരീരഭാരം കാത്തു സൂക്ഷിക്കുക.‌

സ്തനാർബുദ സാധ്യത–വിവിധ പ്രായക്കാരിൽ:

20– 39 വയസ്സുവരെ: 4%

40-59 വയസ്സുവരെ: 37%

60-79 വയസ്സുവരെ: 43%

80 വയസ്സിനു മുകളിൽ: 16%

അമിതവണ്ണവും സ്തനാർബുദവും:

ശരീരത്തിന്റെ അധികഭാരം, ദഹനക്കേട്, അനാരോഗ്യകരമായ ജീവിതരീതികൾ തുടങ്ങിയവയും സ്ത്രീകളിൽ സ്തനാർബുദ സാധ്യത വർധിപ്പിക്കുന്നു. ആർത്തവത്തിന് ശേഷം 50%ത്തിലേറെ സ്ത്രീകളും അമിതവണ്ണമുള്ളവരാണ്. ജീവിതശൈലിയാണ് ഇതിനു കാരണം.സ്തനാർബുദം തടയാൻ ശരീരവണ്ണം നിയന്ത്രിക്കുകയാണ് ഒരു മാർഗം. അമിതവണ്ണം പ്രമേഹത്തിനും മറ്റു രോഗങ്ങൾക്കും കാരണമാകാറുണ്ട്.

ജീവിതശൈലിയുമായി ബന്ധപ്പെട്ട സ്തനാർബദം നേരിടാനുള്ള വഴികൾ:

•അമിതവണ്ണം അല്ലെങ്കിൽ പൊണ്ണത്തടി നിയന്ത്രിക്കുക

•വ്യായാമത്തിലുള്ള ഉദാസീനത ഒഴിവാക്കുക

• ദഹനക്കേട് പരിഹരിക്കുക

•പതിവായി സ്തനങ്ങൾ പരിശോധിക്കുക, മാമോഗ്രാം ചെയ്യുക

•ഉൗർജസ്വലത നിലനിർത്തുക

•പഴം–പച്ചക്കറി എന്നിവ ഭക്ഷിക്കുക, കൊഴുപ്പ് അകറ്റുക, ഫൈബർ, കലോറി എന്നിവ നിയന്ത്രിക്കുക

•മദ്യപാനത്തിന് പരിധി നിർണയിക്കുക

•കുടുംബത്തിലെ സ്തനാർബുദ ചരിത്രം പരിശോധിച്ച് അത് ഡോക്ടർമാരുമായി ചർച്ച ചെയ്യുക.

പ്രായവും സ്തനാർബുദവും

ഏത് സ്ത്രീയെയും സ്തനാർബുദം പിടികൂടാം. പ്രായമാകുന്തോറും സ്തനാർബുദം പിടികൂടാനുള്ള സാധ്യതകൾ വർധിക്കുന്നു. അമ്പതും അതിലധികവും പ്രായമുള്ളവരിലാണ് സ്തനാർബുദവും ഇതുമൂലമുള്ള മരണവും സംഭവിക്കുന്നത്. എന്നാൽ, അപൂർവമായി ചെറിയ പ്രായക്കാരിലും സ്തനാർബുദം കാണപ്പെടുന്നു. 40 വയസ്സിനു താഴെ പ്രായമുള്ള അഞ്ചു ശതമാനത്തിൽ താഴെ ആൾക്കാർക്കും ഇൗ രോഗം കാണപ്പെടുന്നു. അർബുദം ബാധിച്ചുള്ള മരണങ്ങളിൽ ഭൂരിഭാഗവും 20 മുതൽ 59 വയസ്സുവരെയുള്ള സ്ത്രീകളിലെ സ്തനാർബുദം മൂലമാണെന്ന് കാണാം. യുവതികളിൽ സ്തനാർബുദ ഭീഷണി കുറവാണെങ്കിലും ജനിതക പ്രശ്നം കാരണം ചിലരെ പെട്ടെന്ന് ബാധിച്ചേക്കാം.

ഏറ്റവും കൂടുതൽ കണ്ടുവരുന്ന കാരണങ്ങൾ:

1.വൈകിയുള്ള ഗർഭധാരണം

നേരത്തെ ഒന്നിൽക്കൂടുതൽ തവണ ഗർഭം അലസിപ്പിച്ച, 30 വയസ്സ് കഴിഞ്ഞ സ്ത്രീകളുടെ ഗർഭധാരണം സ്തനാർബുദ സാധ്യത ഇരട്ടിപ്പിക്കുന്നു.

2.പുകവലിയും മദ്യപാനവും

3.അമിതവണ്ണം

4.അണ്ഡാശയങ്ങളെ ബാധിക്കുന്ന രോഗം

ആരോഗ്യ സംരക്ഷണവും സ്തനാർബുദവും

ജീവിത നിലവാരം മെച്ചപ്പെടുത്താനും വൈകാരികത നിയന്ത്രിക്കാനും വ്യായാമങ്ങൾ സഹായിക്കുന്നു. ഉൗർജം, ഉറക്ക ക്രമം എന്നിവയെ വ്യായാമം പരിപോഷിപ്പിക്കുകയും തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഉൗർജസ്വലത, നല്ല രീതിയിലുള്ള ഉറക്കം, പ്രതിരോധ ശക്തിയുടെ മികച്ച പ്രവർത്തനം എന്നിവ അര്‍ബുദത്തിനെതിരെ ശക്തമായി പോരാടാൻ ശരീരത്തെ പ്രാപ്തരാക്കുന്നു.

വീട്ടിൽ വെച്ചു തന്നെ പരിശോധിക്കാം

ഒരു കണ്ണാടിക്കു മുൻപിൽ നിന്ന് സ്തനങ്ങൾ തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടോ എന്ന് പരിശോധിക്കുക. ചർമത്തിൽ തടിപ്പുണ്ടോ, പരുക്കനാണോ തുടങ്ങിയ കാര്യങ്ങളും നോക്കുക. മുലക്കണ്ണിലെ വ്യത്യാസവും തിരിച്ചറിയുക. ഇൗ ചിത്രങ്ങളിൽ കാണുന്നത് പോലെ കണ്ണാടിക്കു മുൻപിൽ നിന്ന് മൂന്ന് രീതിയിൽ പരിശോധന നടത്താവുന്നതാണ്.

കുളിക്കുമ്പോഴാണ് ചില സ്ത്രീകൾ സ്തനത്തിലെ മുഴ കാണുക. കുളിക്കുമ്പോൾ ഇടതു സ്തനത്തിനു വലതു കൈയും വലതു സ്തനത്തിനു ഇടതു കൈയും ഉപയോഗിക്കുക. സ്തനത്തിനു എന്തെങ്കിലും വ്യത്യാസം കാണുന്നുണ്ടോ എന്ന് സൂക്ഷ്മമായി പരിശോധിക്കുക.

താഴെ കിടക്കുക

ഒരു തലയണ തോളിനു താഴെ വച്ചു കിടക്കുക. എന്നിട്ടു വലതു കൈ തലയ്ക്കടിയിൽ വയ്ക്കുക. തുടർന്ന് സ്തനങ്ങൾ ഉരുട്ടി പരിശോധിക്കുക. ചെറിയ രീതിയിൽ സ്തനത്തിൽ അമർത്തുക. ഇതു തന്നെ ഇടതു സ്തനത്തിലും ചെയ്യുക.

എന്താണു മാമോഗ്രാം?

സ്തനത്തിന്റെ എക്സ്റേ ആണ് മാമോഗ്രാം. സ്തനാർബുദത്തിന്റെ പ്രാരംഭ ഘട്ടം കണ്ടെത്തുന്നതിനാണു ഡോക്ടർമാർ എക്സ് റേ എടുക്കാറുള്ളത്. സ്തനാർബുദ ഭീഷണി ഇല്ലാതാക്കാൻ ആരംഭത്തിലേ ഉള്ള മാമോഗ്രാമുകൾ നല്ലതാണ്. നിങ്ങളുടെ പ്രായം 50 മുതൽ 74 വരെയാണെങ്കിൽ, തീർച്ചയായും രണ്ടു വർഷത്തിലൊരിക്കൽ നിങ്ങൾ മാമോഗ്രാം നടത്തണം. അതേസമയം, 40 മുതൽ 49 വരെയാണെങ്കിൽ ഡോക്ടറുടെ നിർദേശപ്രകാരം മാമോഗ്രാം ചെയ്യുക.

എന്തിനു മാമോഗ്രാം ചെയ്യണം?

സ്തനാർബുദം പ്രാരംഭ ദശയിലേ കണ്ടെത്താൻ ഡോക്ടർമാർ നടത്തുന്ന ഏറ്റവും മികച്ച പരിശോധനയാണു മാമോഗ്രാം. ചിലപ്പോൾ മൂന്നു വർഷം മുൻപു തന്നെ അർബുദം കണ്ടെത്താം.

എപ്പോഴാണ് പരിശോധനയ്ക്ക് പോകേണ്ടത്?

ക്ലിനിക്ക്, ആശുപത്രി, ഡോക്ടറുടെ ഒാഫീസ് എന്നിവിടങ്ങളിൽ നിങ്ങൾക്ക് സ്തനാർബുദ പരിശോധന നടത്താം. മിക്കവാറും ആരോഗ്യ ഇൻഷുറൻസ് കമ്പനികൾ സ്തനാർബുദ പരിശോധനകൾക്ക് പണം നൽകുന്നു.

എങ്ങനെയാണ് സ്തനാർബുദ ഭീഷണി അകറ്റുക?

ശരീരഭാരം നിയന്ത്രിച്ച് നന്നായി വ്യായാമം ചെയ്യുക. സ്തനാർബുദ കാര്യത്തിൽ കുടുംബ പശ്ചാത്തലം അറിയുക. മാതാവ്, സഹോദരി, മകൾ എന്നിവരിലാർക്കെങ്കിലും സ്തനാർബുദം ഉണ്ടെങ്കിൽ നിങ്ങൾക്ക് വരാനുള്ള സാധ്യത എത്രത്തോളമാണെന്നും അതെങ്ങനെ കുറയ്ക്കാമെന്നും ഡോക്ടർമാരോട് ആരായുക. ഹോർമോൺ റിപ്ലേസ്മെൻ്റ് തെറാപ്പി മൂലമുള്ള വെല്ലുവിളിയും ഗുണങ്ങളും അറിയുക. മദ്യപാനം നിയന്ത്രിക്കുക.

read more
ആരോഗ്യംഓവുലേഷന്‍ഗര്‍ഭധാരണം (Pregnancy)ചോദ്യങ്ങൾലൈംഗിക ആരോഗ്യം (Sexual health )

പെട്ടന്ന് ഗര്‍ഭിണിയാകാന്‍ ഈ ദിവസങ്ങളില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ മതി!

കുട്ടികള്‍ ഉണ്ടാകാനായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ പങ്കാളികള്‍ പ്രധാനമായും അറിഞ്ഞിരിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്. കുട്ടികളുണ്ടാകാന്‍ ചില ദിവസങ്ങളില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതാണ് നല്ലത്. ഓരോ ആഴ്ചയിലും 3 തവണ എങ്കിലും ബന്ധപ്പെടാന്‍ ശ്രമിക്കേണ്ടാതാണ് . നിങ്ങള്‍ ദിവസവും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയാണെങ്കില്‍ ബീജത്തിന് ശരിയായ സമയത്തും അളവിലും ഇരിക്കാന്‍ കഴിഞ്ഞെന്നു വരില്ല .ലൈംഗിക ബന്ധത്തിലൂടെ ഘട്ടം ഘട്ടമായുള്ള വഴികളാണ് ഗര്‍ഭിണിയാകാന്‍ നല്ലത് .നിങ്ങള്‍ കുഞ്ഞിനു വേണ്ടി ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങളുടെ ബന്ധപ്പെടല്‍ രസകരവും , സന്തോഷകരവുമാക്കുക .ചിലപ്പോള്‍ നിങ്ങളുടെ പ്രവര്‍ത്തികള്‍ ആസ്വാദ്യകരമല്ലാതെയും , സ്‌ട്രെസോട് കൂടിയുമാകാം .നിങ്ങള്‍ എത്രത്തോളം കൂടുതല്‍ അടുപ്പം കാണിക്കുന്നുവോ അത്രത്തോളം കുഞ്ഞ് എന്ന സാധ്യതയും കൂടുന്നു .

സ്ത്രീകളില്‍ രതിമൂര്‍ച്ഛയില്‍ ബീജം ഗര്‍ഭപാത്രത്തിലേക്ക് കയറുന്നു .ആ സമയം പുരുഷന്‍ ശരിയായ ഉയരം ഉണ്ടാക്കി കൂടുതല്‍ ബീജം ഉള്ളിലേക്ക് കടത്തിവിടണം .ഗര്‍ഭം ധരിക്കാന്‍ ഏറ്റവും നല്ല രീതി മിഷണറി പൊസിഷന്‍ ആണ് .ബീജത്തിന് എഗ്ഗിലേക്ക് നീങ്ങാന്‍ ഗുരുത്വാകര്‍ഷണം കൂടുതല്‍ കിട്ടുന്ന പൊസിഷന്‍ ആണിത് .കൂടാതെ കൂടുതല്‍ നേരം ബീജം യോനി പ്രദേശത്ത് നില്‍ക്കാനും ഇത് സഹായിക്കും .നിങ്ങള്‍ ഗര്‍ഭിണിയാകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ബീജം ഫാലോപ്യന്‍ ട്യൂബില്‍ കയറാന്‍ സഹായിക്കുന്ന പൊസിഷന്‍ തിരഞ്ഞെടുക്കുക.

 

സ്ത്രീയുടെ ആര്‍ത്തവത്തിന്റെ 14 മത്തെ ദിനം ഗര്‍ഭിണിയാകാന്‍ ദമ്പതികള്‍ തിരഞ്ഞെടുക്കുന്നത് നല്ലതാണ്. സാധാരണ 28 ദിവസത്തെ ആര്‍ത്തവചക്രം ഉള്ള സ്ത്രീകള്‍ക്ക് അതിന്റെ പകുതിയില്‍ ആയിരിക്കും ഓവുലേഷന്‍ നടക്കുന്നത് .28 ദിവസത്തിലെ ആര്‍ത്തവചക്രം ഇല്ലാത്ത സ്ത്രീകള്‍ക്ക് 14 മത്തെ ദിനം ഓവുലേഷന്‍ നടക്കില്ല .എപ്പോഴാണ് ഓവുലേഷന്‍ നടക്കുന്നത് എന്ന് അറിഞ്ഞിരിക്കുന്നത് ലൈംഗികബന്ധത്തെ കൂടുതല്‍ സഹായിക്കും

എത്രപ്രാവശ്യം ബന്ധപ്പെട്ടു എന്നതിലല്ല,എപ്പോള്‍ ലൈംഗികബന്ധം ഉണ്ടായി എന്നതിലാണ് കാര്യം.അണ്ഡവിസര്‍ജനം നടന്നു അണ്ഡം പുറത്തു വന്ന സമയത്താണു ലൈംഗികബന്ധം ഉണ്ടായതെങ്കില്‍ ഗര്‍ഭിണിയാകാം.കൃത്യമായി 28 ദിവസം കൂടുമ്പോള്‍ ആര്‍ത്തവമുണ്ടാകുന്ന സ്ത്രീകളില്‍ ഗര്‍ഭധാരണം നടക്കാന്‍ സാധ്യതയുള്ള ദിവസങ്ങള്‍ കണ്ടെത്താം.

ആര്‍ത്തവം തുടങ്ങിയ ദിവസം ഒന്ന് എന്നു കണക്കാക്കിയാല്‍ ഒമ്പതാം ദിവസത്തിനും 18-ാം ദിവസത്തിനുമിടയിലുള്ള ദിവസങ്ങളിലാകും ഗര്‍ഭധാരണ സാധ്യത കൂടുതല്‍. ഈ സമയത്തായിരിക്കും അണ്ഡോല്‍പാദനം നടക്കുക.ഈ സമയത്തു ഒറ്റപ്രാവശ്യം സംഭോഗത്തില്‍ ഏര്‍പ്പെട്ടാലും മതി ഗര്‍ഭിണിയാകാന്‍.ആര്‍ത്തവം കൃത്യമല്ലാത്ത സ്ത്രീകളില്‍ ഈ രീതി വിജയിക്കില്ല.

read more
ആരോഗ്യംഉദ്ധാരണംചോദ്യങ്ങൾലൈംഗിക ആരോഗ്യം (Sexual health )വന്ധ്യത

ഉദ്ധാരണം എങ്ങനെയുണ്ടാകുന്നു

ലിംഗത്തില്‍ സ്പര്‍ശമോ മനസ്സില്‍ ലൈംഗികചിന്തയോ മറ്റ് ഉദ്ദീപനങ്ങളോ ഉണ്ടാകുമ്പോള്‍ ലിംഗത്തിനകത്തെ നനുത്ത അറകളാല്‍…

ലിംഗത്തില്‍ സ്പര്‍ശമോ മനസ്സില്‍ ലൈംഗികചിന്തയോ മറ്റ് ഉദ്ദീപനങ്ങളോ ഉണ്ടാകുമ്പോള്‍ ലിംഗത്തിനകത്തെ നനുത്ത അറകളാല്‍ നിര്‍മിതമായ ഉദ്ധാരണകലകള്‍ വികസിക്കുന്നു; പ്ര ധാനമായും കാവര്‍ണോസ അറകളുടെ വികാസത്താലാണ് ഉദ്ധാരണമുണ്ടാകുന്നത്. ഇങ്ങനെ വികസിക്കുന്ന അറകളിലേക്ക് ശരീരത്തില്‍നിന്ന് രക്തം പ്രവഹിക്കുന്നു. ഇങ്ങനെ അറകള്‍ വീര്‍ത്ത് ചുറ്റുമുള്ള ചെറുസിരാപടലങ്ങള്‍ അടയുകയും കയറിയ രക്തം പുറത്തുപോവാതിരിക്കുകയും ചെയ്യും. ഇങ്ങനെ ഉദ്ധരിച്ച അവസ്ഥ നിലനില്‍ക്കുന്നു.

ലിംഗത്തില്‍ പരമാവധി രക്തം നിറഞ്ഞ അവസ്ഥയാണ് പൂര്‍ണ്ണഉദ്ധാരണം . തുടര്‍ന്ന് ലിംഗത്തിന്റെ മൂലഭാഗത്തുള്ള പേശികള്‍ ചുരുങ്ങി ഉറപ്പ് വീണ്ടും കൂടുന്നു. ഈ അവസ്ഥയെ ദൃഢ ഉദ്ധാരണം എന്നു പറയും. ഈ സമയത്ത് ലിംഗത്തിനകത്തെ രക്തസമ്മര്‍ദ്ദം ശരീരത്തിന്റെ ഇതരഭാഗങ്ങളെ അപേക്ഷിച്ച് എത്രയോ മടങ്ങായിരിക്കും. ഉദ്ധാരണത്തെയും ലൈംഗിക ഉദ്ദീപനത്തെയും ത്വരിതപ്പെടുത്തുന്നതില്‍ നൈട്രിക് ഓക്‌സൈഡ് എന്ന രാസവസ്തുവിന് സുപ്രധാന പങ്കുണ്ടെന്നത് തെളിയിക്കപ്പെട്ടത് അടുത്തയിടെയാണ്. സി ല്‍ഡിനാഫില്‍ സിട്രേറ്റ് എന്ന രാസനാമമുള്ള ‘വയാഗ്ര’ ഗുളിക ഈ തത്ത്വമാണ് പ്രയോജനപ്പെടുത്തിയത്. വൈദ്യശാസ്ത്രരംഗത്ത്, ഈ കണ്ടുപിടുത്തം ‘നൂറ്റാണ്ടിന്റെ കണ്ടുപിടുത്തം’ എന്നാണറിയപ്പെടുന്നത്.

പ്രശ്‌നകാരണങ്ങള്‍

ഉദ്ധാരണപ്രശ്‌നങ്ങളുടെ മുഖ്യശാരീരികകാരണങ്ങളെ മൂന്നായി തിരിക്കാവുന്നതാണ്. ഉദ്ധാരണത്തിനാവശ്യമായ ചോദനകള്‍ ലിംഗത്തിലേക്കെത്താത്ത ഞരമ്പ് സംബന്ധിച്ച കാരണങ്ങളാണ് ആദ്യത്തേത് .ലൈംഗികചോദനകള്‍ ശരിയായി സഞ്ചരിക്കാത്തത് തലച്ചോറിന്റെയോ സുഷുമ്‌നാനാഡിയുടെയോ സുഷുമ്‌നയില്‍ നിന്ന് അരക്കെട്ടിലേക്കുള്ള അസംഖ്യം ചെറുഞര മ്പുകളിലെയോ പ്രശ്‌നമാവാം. തലച്ചോറിനെ ബാധിക്കുന്ന മള്‍ട്ടിപ്പിള്‍ സ്‌ക്ലീറോസിസ് പോലുള്ള പ്രശ്‌നങ്ങള്‍, ഞരമ്പുകള്‍ക്കേല്‍ക്കുന്ന ക്ഷതങ്ങള്‍, പക്ഷവാതം, ഞരമ്പില്‍ രക്തം കട്ടപിടിക്കല്‍, സുഷുമ്‌നയ്‌ക്കോ നട്ടെല്ലിനോ ഏറ്റ ക്ഷ തം, വിറ്റാമിന്‍ ആ12 ന്റെ അപര്യാപ്തത, മൈലൈറ്റിസ്‌പോലുള്ള രോഗങ്ങള്‍, അരക്കെട്ടിലോ ബ്ലാഡറിലോ ഒക്കെ കാന്‍സറോ മറ്റോ വന്ന് നടത്തിയ വലിയ സര്‍ജറികള്‍ എന്നിവയും ഉദ്ധാരണപ്രശ്‌നമുണ്ടാക്കുന്ന ഞരമ്പുസംബന്ധിച്ച കാരണങ്ങളില്‍പെടും. ദീര്‍ഘനാളത്തെ പ്രമേഹംകൊണ്ടും ഇതേ ബുദ്ധിമുട്ട് അനുഭവപ്പെടാം.

ലിംഗത്തിലേക്ക് വേണ്ടത്ര രക്തം കയറാത്ത പ്രശ്‌നമാണ് രണ്ടാമത്തേത്. ഇതിനെ ധമനീജന്യ പ്രശ്‌നങ്ങളെന്നു വിളിക്കാം. ലിംഗത്തിലെ കാവര്‍ണോസ അറകളിലേക്ക് രക്തമെത്തിക്കുന്ന ധമനികളിലെ പ്രശ്‌നംകൊണ്ടാകുമിത്. ഈവഴിക്കുള്ള ധമനികളിലെവിടെയെങ്കിലും അതിറോസ്‌ക്ലീറോസിസ് മൂലം തടസ്സമുണ്ടായിട്ടുണ്ടാവാം. പുകവലി, രക്തസമ്മര്‍ദ്ദം, പ്രമേഹം, കൊളസ്‌ട്രോള്‍ ആധിക്യം, അരക്കെട്ടിന്റെ ഭാഗത്തേല്‍ക്കുന്ന റേഡിയേഷന്‍ തുടങ്ങിയവ അതിറോസ്‌ക്ലീറോസിസ് സാധ്യത കൂട്ടും. ധമനികള്‍ക്കേല്‍ക്കുന്ന ക്ഷതങ്ങള്‍, വീഴ്ച തുടങ്ങിയവയും ധമനീജന്യ ഉദ്ധാരണപ്രശ്‌നങ്ങള്‍ക്ക് വഴിവെക്കാം. ച ന്തികുത്തിയുള്ള വീഴ്ച, ഇടുപ്പെല്ല് പൊട്ടല്‍, കാലുകള്‍ ഇരുവശത്തേക്കും അകന്നുള്ള വീഴ്ച എന്നിവയും ധമനികള്‍ക്ക് കേടുവരുത്താം.

ലിംഗത്തിലെത്തിയ രക്തം അവിടെ സംഭരിക്കപ്പെടാതെ (ഉദ്ധാരണം നീണ്ടുനില്‍ക്കാന്‍ ഇതുവേണം) തിരിച്ചിറങ്ങിപ്പോകുന്ന പ്രശ്‌നമാണ് അടുത്തത്. സിരാസംബന്ധിയായ പ്രശ്‌നമാണിത് .കാവര്‍ ണോസയിലെ മൃദുപേശികളിലും മറ്റുമുള്ള സിരകളുടെ പ്രശ്‌നമാണിത്. സ്ഖലനം കഴിഞ്ഞശേഷവും ഉദ്ധാരണം ചുരുങ്ങാത്ത രോഗാവ സ്ഥയ്ക്ക് ചെയ്യുന്ന ശസ്ത്രക്രിയകൊണ്ടും ഇത്തരം സിരാപ്രശ്‌നങ്ങള്‍ വരാം.

അതിറോസ്‌ക്ലീറോസിസ്, പ്രമേഹം, മൃദു പേശികളെ ബാധിക്കുന്ന പൈറോണീസ് രോഗം തുടങ്ങിയവയും ഇങ്ങ നെ രക്തം കെട്ടിനില്‍ക്കാതെ വാര്‍ന്നുപോകാന്‍ കാരണമാകും.

read more
ആരോഗ്യംചോദ്യങ്ങൾലൈംഗിക ആരോഗ്യം (Sexual health )

ലൈംഗികജീവിതത്തില്‍ സൗന്ദര്യത്തിന് സ്ഥാനമുണ്ടോ?

സൗന്ദര്യത്തിനേക്കാളും കിടപ്പറയില്‍ സ്ത്രീക്ക് എങ്ങനെ പുരുഷനെ വശീകരിക്കാനും ഉണര്‍ത്താനും തൃപ്തിപ്പെടുത്താനും കഴിയുന്നു എന്നതിനാണ് പ്രാധാന്യം. ബാഹ്യസൗന്ദര്യത്തിന്റെ പ്രാധാന്യവും ബാഹ്യമായേ ഉള്ളൂ. ദാമ്പത്യത്തിന്റെ ആദ്യനാളുകളില്‍ സൗന്ദര്യം പ്രധാനമായിരുന്നേക്കാം. പക്ഷേ, ദീര്‍ഘകാലാടിസ്ഥാനത്തില്‍ കിടപ്പറയില്‍ ഇണകള്‍ അങ്ങോട്ടുമിങ്ങോട്ടും എങ്ങനെ പ്രതികരിക്കുന്നു, എത്രത്തോളം പരസ്പരം ഉത്തേജിപ്പിക്കുന്നു എന്നതാണ് പ്രധാനം.

വളരെ സുന്ദരികളായ സ്ത്രീകളുടെ ഭര്‍ത്താക്കന്മാര്‍ പരസ്ത്രീബന്ധത്തില്‍ പെട്ട് എന്റെയടുത്ത് വന്നിട്ടുണ്ട്. സൗന്ദര്യത്തിന്റെ കാര്യത്തില്‍ ഈ സ്ത്രീകള്‍ വളരെ സാധാരണക്കാരികള്‍ ആയിരിക്കും. പക്ഷേ, പുരുഷനെ തളച്ചിടാനുള്ള അവളുടെ കഴിവ് കിടപ്പറയിലാണ്.

പുരുഷന്മാര്‍ക്ക് പൊതുവെ സുന്ദരികളായ സ്ത്രീകളെ കാണുമ്പോള്‍ പോലും ലൈംഗികതാല്പര്യം തോന്നും എന്ന് കേള്‍ക്കുന്നു. പക്ഷേ, സ്ത്രീകള്‍ക്ക് ഈ സ്വഭാവം കുറവല്ലേ?

പുരുഷന്മാര്‍ ജന്മനാ ‘പോളി ഇറോട്ടിക്’ (Poly erotic) ആണ്. സുന്ദരികളായ സ്ത്രീകളെ കാണുമ്പോള്‍ ശാരീരികമായ ആകര്‍ഷകത്വമാണ് പുരുഷന്മാര്‍ക്ക് തോന്നുക.

പക്ഷേ, ഇന്നത്തെ സ്ത്രീകളും ഇക്കാര്യത്തില്‍ മുന്‍പന്തിയിലാണ്. തങ്ങളെ ആകര്‍ഷിക്കുന്ന പുരുഷന്മാരെ സങ്കല്‍പിച്ച് സ്വയംഭോഗം ചെയ്യാറുണ്ടെന്ന് പല സ്ത്രീകളും എന്നോട് സമ്മതിച്ചിട്ടുണ്ട്. ഇന്നത്തെ സ്ത്രീകള്‍ ഭര്‍ത്താവും കുട്ടികളും മാത്രമായി ഒതുങ്ങാതെ ജോലി ആവശ്യങ്ങള്‍ക്കും മറ്റുമായി പരപുരുഷന്മാരോട് ധാരാളം ഇടപഴകുന്നവരാണ്. അതുപോലെ പരപുരുഷന്മാരുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നവരും ധാരാളമുണ്ട്.

ലൈംഗികജീവിതം താറുമാറാക്കുന്ന ഘടകങ്ങള്‍ എന്തൊക്കെയാണ്?

നാല് ‘ട’ ചേര്‍ന്ന് വലിയ ഒരു ‘ട’നെ നശിപ്പിക്കും എന്ന് ഞാന്‍ പറയും. ഇതില്‍ ആദ്യത്തെ ‘ട’ ആണ് സ്‌കോച്ച്. മദ്യപാനം. രണ്ടാമത്തേത് സ്‌ട്രെസ്സ് (stress). മൂന്നാമതായി ഷുഗര്‍, പ്രമേഹം. നാലാമതായി സ്‌മോക്കിങ്,പുകവലി.

ഡോ. പ്രകാശ് കോത്താരി

read more