close

ദാമ്പത്യം Marriage

ആരോഗ്യംചോദ്യങ്ങൾദാമ്പത്യം Marriageവൃക്തിബന്ധങ്ങൾ Relationship

വാക്കുകൾകൊണ്ട് വേദനിപ്പിച്ചാൽ മാപ്പ് പറയാൻ മടിവേണ്ട; ആത്മാർഥമായി ക്ഷമ ചോദിക്കുന്നതെങ്ങനെ?

പേജിലെ പുതിയ അപ്ഡേറ്റ്സ് whatsapp വഴി ലഭിക്കുവാൻ.  https://api.whatsapp.com/send?phone=447868701592&text=subscribe

ബന്ധങ്ങളിൽ ഇണക്കങ്ങളും പിണക്കങ്ങളുമൊക്കെ സ്വാഭാവികമാണ്. പ്രണയബന്ധമായാലും സൗഹൃദമായാലും വീട്ടിനുള്ളിലായാലും നിസ്സാര കാര്യങ്ങൾക്കു പോലും പരിഭവിക്കുന്നവരും പിണങ്ങുന്നവരുമുണ്ട്. പക്ഷേ പിണങ്ങുമ്പോൾ പ്രതികരിക്കുന്ന രീതിയും പ്രധാനമാണ്. ചിലർക്കാകട്ടെ ആത്മസംയമനത്തോടെ പ്രതികരിക്കാൻ കഴിയുമെങ്കിൽ ചിലർ പരിധിവിട്ടുകളയും. അത് എതിർവശത്തു നിൽക്കുന്നയാളെ വേദനിപ്പിക്കുകയും ചെയ്യാം. അത്തരം സാഹചര്യങ്ങളിൽ ക്ഷമാപണത്തിനും വളരെ വലിയ സ്ഥാനമാണുള്ളത്. വേദനിപ്പിക്കുന്ന രീതിയിൽ പ്രതികരിച്ചുവെന്നു തോന്നിയാൽ ക്ഷമാപണം നടത്തുന്നതിലൂടെ ബന്ധം ഊഷ്മളമാക്കാം എന്നു പറയുകയാണ് സൈക്കോളജിസ്റ്റായ നിക്കോൾ ലെപേര.

വാക്കുകൾ കൊണ്ട് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ആത്മാർഥമായി ക്ഷമാപണം നടത്തേണ്ട രീതികള്‍ പങ്കുവെക്കുകയാണ് നിക്കോൾ. ഇൻസ്റ്റ​ഗ്രാമിലൂടെയാണ് നിക്കോൾ ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്.

ബന്ധങ്ങളിൽ നാം സ്നേഹിക്കുന്നവരെ വേദനിപ്പിച്ചേക്കാം, അതുകൊണ്ടുതന്നെ ആത്മാർഥമായി ക്ഷമാപണം നടത്തേണ്ടതിനെക്കുറിച്ചും ശീലിച്ചിരിക്കണം എന്നു പറഞ്ഞാണ് നിക്കോൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിലരാകട്ടെ തങ്ങൾ മനപ്പൂർവം വേദനിപ്പിക്കാൻ ഉദ്ദേശിച്ചില്ലെന്നും തെറ്റായ ലക്ഷ്യമില്ലായിരുന്നുവെന്നും കരുതി മാപ്പ് പറയാൻ തയ്യാറാവില്ല. മനപ്പൂർവം അല്ലെങ്കിൽക്കൂടിയും മറ്റൊരാളെ വാക്കുകളിലൂടെ വേദനിപ്പിച്ചേക്കാമെന്നും ക്ഷമാപണം എന്ന വാക്കിന് ബന്ധങ്ങളെ തകർക്കാതിരിക്കാനാവുമെന്നും നിക്കോൾ പറയുന്നു.

 

  • നിങ്ങളെ വേദനിപ്പിച്ചുവെങ്കിൽ ക്ഷമിക്കൂ, എന്റെ അപ്പോഴത്തെ പെരുമാറ്റത്തിൽ ഖേദം പ്രകടിപ്പിക്കുന്നു.
  • ഞാൻ പ്രതികരിച്ച രീതി ശരിയല്ലായിരുന്നു, അതിൽ ക്ഷമ ചോദിക്കുന്നു. തകർന്നിരിക്കുമ്പോൾ വികാരങ്ങൾ നിയന്ത്രിക്കാൻ ഞാൻ ശീലിക്കാം.
  • എന്നോട് ക്ഷമിക്കൂ, ഞാനിപ്പോള്‍ എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ?
  • ഞാൻ ചെയ്തത് സ്വീകാര്യമോ ശരിയായതോ അല്ല. ഞാൻ ആ സ്വഭാവത്തിൽ മാറ്റം വരുത്തും.

തുടങ്ങിയവയാണ് ആത്മാർഥമായ ക്ഷമാപണ രീതികൾ എന്ന് നിക്കോൾ പറയുന്നു. അത്തരത്തിൽ ക്ഷമ ചോദിക്കുന്നവർ തുടർന്ന് തങ്ങളുടെ പ്രവൃത്തികളില്‍ മാറ്റം വരുത്തുകയും മെച്ചപ്പെടുത്തുകയും ചെയ്യും. ഭാവിയിൽ അതുമാറ്റാൻ എന്തു ചെയ്യാമെന്നും ശ്രദ്ധിക്കും.

എന്നാൽ അതിനുപകരം ആത്മാർഥമല്ലാതെ ക്ഷമ പറയുന്നവരെക്കുറിച്ചും നിക്കോൾ കുറിക്കുന്നുണ്ട്. അവർ നിസ്സാരമായി ‘സോറി’ എന്നു പറയുകയോ ‘നിങ്ങൾക്ക് വേദനിച്ചെങ്കിൽ സോറി’ എന്നു പറയുകയോ ‘നിങ്ങൾ ആ രീതിയിൽ എടുത്തതിൽ സോറി’ എന്നൊക്കെയോ ആണ് പറയുക. അക്കൂട്ടർ വിഷയത്തിൽ നിന്ന് വ്യതിചലിക്കുന്നവരാകുമെന്നും നിക്കോൾ കുറിച്ചു.

read more
ആരോഗ്യംചോദ്യങ്ങൾദാമ്പത്യം Marriageലൈംഗിക ആരോഗ്യം (Sexual health )

സ്വകാര്യഭാ​ഗത്തെ ചർമരോ​ഗങ്ങൾ ചികിത്സിക്കാൻ മടിക്കരുത്, എല്ലാം ലൈം​ഗികരോ​ഗങ്ങളല്ല

പേജിലെ പുതിയ അപ്ഡേറ്റ്സ് whatsapp വഴി ലഭിക്കുവാൻ.  https://api.whatsapp.com/send?phone=447868701592&text=subscribe

 

സ്വകാര്യഭാഗങ്ങളില്‍ ചര്‍മരോഗങ്ങള്‍ ഉണ്ടാകുന്നത് സാധാരണമാണ്. എന്നാല്‍ ഇതിനെപ്പറ്റി തുറന്നുസംസാരിക്കാനോ ചികിത്സ തേടാനോ പലരും തയ്യാറാകാറില്ല. ജനനേന്ദ്രിയ ഭാഗങ്ങളിലെ ചര്‍മരോഗങ്ങളെ ലജ്ജാവഹമായാണ് പലരും കാണുന്നത്. ലൈംഗിക വിദ്യാഭ്യാസത്തിലുള്ള പിഴവുകളും അബദ്ധധാരണകളും സമൂഹത്തിന്റെ കാഴ്ചപ്പാടുകളുമൊക്കെ ഇതിന് കാരണമാണ്. ഫലമോ, ഇത്തരം പല ചര്‍മരോഗങ്ങളും സങ്കീര്‍ണമായിത്തീരുന്നു. അതുമൂലം ചികിത്സയും ബുദ്ധിമുട്ടാകും. ഇന്ത്യയില്‍ മുന്‍പ് ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ ആളുകളില്‍ ലൈംഗിക രോഗബാധ കണ്ടുവരുന്നുണ്ട്. സ്വകാര്യഭാഗങ്ങളിലെ ചര്‍മരോഗങ്ങളുമായി വലയുന്നവരുടെ എണ്ണം ഇതിലും കൂടും.

പറയാന്‍ മടിവേണ്ട

സ്വകാര്യഭാഗങ്ങളിലുണ്ടാകുന്ന എല്ലാ ചര്‍മരോഗങ്ങളും ലൈംഗികരോഗങ്ങളല്ല. ഫംഗസ് ബാധ (പുഴുക്കടി), യീസ്റ്റ് ഇന്‍ഫെക്ഷന്‍, വ്രണങ്ങള്‍, ലൈംഗിക സാംക്രമിക രോഗങ്ങള്‍, അലര്‍ജിരോഗങ്ങള്‍ തുടങ്ങി ഒട്ടനവധി ചര്‍മരോഗങ്ങള്‍ സ്വകാര്യശരീരഭാഗങ്ങളെ ബാധിക്കാം. മേല്‍പ്പറഞ്ഞ ഒട്ടുമിക്ക രോഗങ്ങള്‍ക്കും ഫലപ്രദമായ ചികിത്സ ലഭ്യവുമാണ്. പക്ഷേ, പുറത്ത് പറയാനുള്ള മടി കാരണം പലരും ചികിത്സിക്കാതിരിക്കാറുണ്ട്. ആരുമറിയാതിരിക്കാന്‍ അശാസ്ത്രീയവും അപകടകരവുമായ ചികിത്സാവിധികള്‍ തേടുകയോ സ്വയം ചികിത്സ നടത്തുകയോ ചെയ്ത് കുഴപ്പത്തിലാകുന്നവരും ഉണ്ട്. ഈ അവസ്ഥ മാറണമെങ്കില്‍ തുറന്ന ചര്‍ച്ചകളും സാമൂഹികബോധവത്കരണവും അനിവാര്യമാണ്.

ജനനേന്ദ്രിയഭാഗങ്ങളില്‍ യീസ്റ്റ് അണുക്കള്‍ സാധാരണമായി കാണപ്പെടാറുണ്ട്. രോഗപ്രതിരോധശേഷി വളരെയധികം കുറയുമ്പോഴാണ് യീസ്റ്റ് ഇന്‍ഫെക്ഷന്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുക. പ്രമേഹമുള്ളപ്പോള്‍, സ്റ്റിറോയ്ഡ് മരുന്നുകള്‍ ഉപയോഗിക്കുമ്പോള്‍ തുടങ്ങിയ സാഹചര്യങ്ങളില്‍ ഇത് സംഭവിക്കാം

രാസപദാര്‍ഥങ്ങളോടുള്ള അലര്‍ജി, അമിതമായ സോപ്പുപയോഗം, വിരശല്യം, ഹോര്‍മോണുകളുടെ അളവുകളിലുണ്ടാകുന്ന അസന്തുലിതാവസ്ഥ എന്നിവയും ചര്‍മരോഗങ്ങള്‍ക്ക് കാരണമാകാറുണ്ട്.

ലക്ഷണങ്ങള്‍

രോഗകാരണവും തീവ്രതയുമനുസരിച്ച് രോഗലക്ഷണങ്ങള്‍ മാറാം. ജനനേന്ദ്രിയത്തിലുണ്ടാകുന്ന ചൊറിച്ചില്‍, എരിച്ചില്‍, വേദന, ചുവപ്പുനിറം, തിണര്‍ത്തപാടുകള്‍, കുമിളകള്‍, കുരുക്കള്‍, തടിപ്പുകള്‍, വ്രണങ്ങള്‍, വളര്‍ച്ചകള്‍, മൂത്രമൊഴിക്കുമ്പോള്‍ വേദന, യോനിയില്‍നിന്നുള്ള അസാധാരണമായ രക്തസ്രാവം, യോനിയില്‍/ലിംഗത്തില്‍ നിന്ന് നിറവ്യത്യാസമുള്ള സ്രവം, കഴലവീക്കം, പനി തുടങ്ങിയ ലക്ഷണങ്ങള്‍ ആണ് സാധാരണമായി കാണാറുള്ളത്.

ചില ലൈംഗിക സാംക്രമിക രോഗങ്ങള്‍ക്ക് പ്രകടമായ ലക്ഷണങ്ങള്‍ ഉണ്ടാകണമെന്നില്ല. എന്നാല്‍ ലക്ഷണങ്ങള്‍ ഒന്നും ഇല്ലെങ്കിലും രോഗം മറ്റൊരാളിലേക്ക് പകരാനും അതേസമയംതന്നെ ഗുരുതരമാകാനും സാധ്യതയുണ്ട്.

ഫംഗസ് ബാധിച്ചാല്‍

സാധാരണയായി കണ്ടുവരുന്ന ചര്‍മരോഗമാണ് സ്വകാര്യഭാഗങ്ങളിലെ ഫംഗസ് ബാധ. അത്തരം രോഗികളില്‍ ശരീരത്തിന്റെ മറ്റുഭാഗങ്ങളിലും ഫംഗസ് ബാധയുണ്ടാകാം. അടുത്തിടപഴകുന്നതിലൂടെയും ദൈനംദിനവസ്തുക്കള്‍ കൈമാറി ഉപയോഗിക്കുന്നതിലൂടെയും മറ്റും രോഗം പകരുന്നു. അസഹ്യമായ ചൊറിച്ചില്‍, ചുവപ്പുനിറം, വേദന എന്നിവയാണ് സാധാരണ രോഗലക്ഷണങ്ങള്‍.

സ്റ്റിറോയ്ഡ് ലേപനങ്ങള്‍ ഉപയോഗിക്കുന്നത് രോഗലക്ഷണങ്ങള്‍ താത്കാലികമായി ശമിപ്പിക്കുമെങ്കിലും ചര്‍മത്തില്‍ ആഴത്തിലുള്ള ഫംഗസ് ബാധയ്ക്കും ആവര്‍ത്തിച്ചുള്ള രോഗബാധയ്ക്കും കാരണമാകാറുണ്ട്.

ഫംഗസ് ബാധയ്‌ക്കെതിരായ ചികിത്സയില്‍ മുഖ്യഘടകം വ്യക്തിശുചിത്വമാണ്. അതോടൊപ്പം ഡോക്ടറുടെ നിര്‍ദേശപ്രകാരമുള്ള ആന്റിഫംഗല്‍ ക്രീമുകള്‍ കൃത്യമായി ഉപയോഗിക്കുന്നതിലൂടെ രോഗം പൂര്‍ണമായി ഭേദമാക്കാം. ദിവസം ചുരുങ്ങിയത് രണ്ടുപ്രാവശ്യമെങ്കിലും മരുന്നുകള്‍ പുരട്ടുക. പാടുകളുടെ രണ്ട് സെന്റീമീറ്റര്‍ ചുറ്റളവിലാണ് മരുന്ന് പുരട്ടേണ്ടത്. പാടുകള്‍ പൂര്‍ണമായി മങ്ങിയാലും രണ്ടാഴ്ചകൂടിയെങ്കിലും മരുന്ന് പുരട്ടുന്നത് തുടരണം. രോഗത്തിന്റെ വ്യാപ്തിയും തീവ്രതയും അധികമെങ്കില്‍ ചിലപ്പോള്‍ ആന്റി ഫംഗല്‍ ഗുളികകള്‍ കഴിക്കേണ്ടിവരും.

അശാസ്ത്രീയവും അനാവശ്യവുമായ സ്റ്റിറോയ്ഡ് മരുന്നുകളുടെ ഉപയോഗമാണ് ഫംഗസ് രോഗചികിത്സയിലെ പ്രധാന വില്ലന്‍. സമയോചിതമായി ചികിത്സിക്കാത്തതും സ്വയംചികിത്സയും പൊടിക്കൈകളുമൊക്കെ രോഗത്തെ സങ്കീര്‍ണമാക്കും.

യീസ്റ്റ് പ്രശ്‌നമുണ്ടാക്കുമ്പോള്‍

യോനി/ ലിംഗത്തിലുണ്ടാകുന്ന അസഹനീയമായ ചൊറിച്ചില്‍, എരിച്ചില്‍, തൈരുപോലുള്ള യോനീസ്രവം, ജനനേന്ദ്രിയങ്ങളിലുണ്ടാകുന്ന പാടുകള്‍, വിണ്ടുകീറല്‍, നീര്‍വീക്കം, മൂത്രമൊഴിക്കുമ്പോള്‍ നീറ്റല്‍ എന്നിവയാണ് യീസ്റ്റ് ഇന്‍ഫെക്ഷന്റെ ലക്ഷണങ്ങള്‍.

പ്രായപൂര്‍ത്തിയായ 75 ശതമാനം സ്ത്രീകളിലും ഒരിക്കലെങ്കിലും യീസ്റ്റ് ബാധ കാണപ്പെടാറുണ്ട്. ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, ഗര്‍ഭാവസ്ഥ തുടങ്ങിയവയാണ് സ്ത്രീകളില്‍ യീസ്റ്റ് ബാധ കൂടുതലാകാന്‍ കാരണമാകുന്നത്. പ്രമേഹം, അമിതവണ്ണം, ആന്റിബയോട്ടിക് മരുന്നുകളുടെ ഉപയോഗം, രോഗപ്രതിരോധശേഷിയിലുണ്ടാകുന്ന കുറവ് എന്നിവ പൂപ്പല്‍ ബാധയ്ക്കുള്ള പൊതുകാരണങ്ങളാണ്.

വ്യക്തിശുചിത്വത്തിലൂടെയും കൃത്യമായ ചികിത്സയിലൂടെയും സാധാരണയായി രോഗം വളരെവേഗം ഭേദമാകാറുണ്ട്. ചില രോഗികളില്‍ ആവര്‍ത്തിച്ചുള്ളതും വിട്ടുമാറാത്തതുമായ യീസ്റ്റ് ഇന്‍ഫെക്ഷന്‍ കാണാറുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ കള്‍ച്ചര്‍, പി.സി.ആര്‍. തുടങ്ങിയ വിശദമായ ലബോറട്ടറി പരിശോധനകള്‍ നടത്തിയ ശേഷമാണ് ചികിത്സ തീരുമാനിക്കുക.
ഫലപ്രദമായ ഒട്ടേറെ മരുന്നുകള്‍ യീസ്റ്റിനെതിരേ ലഭ്യമാണ്. ജനനേന്ദ്രിയങ്ങളില്‍ പുരട്ടുന്ന മരുന്നുകള്‍, യോനിക്കുള്ളില്‍ വയ്ക്കുന്ന ഗുളികകള്‍, പെസ്സറീകള്‍ എന്നിവയാണ് സാധാരണ ഉപയോഗിക്കുന്നത്. അതിതീവ്രവും ആവര്‍ത്തിച്ചുണ്ടാകുന്നതുമായ യീസ്റ്റ് ഇന്‍ഫെക്ഷന് ദീര്‍ഘകാല ചികിത്സയും മരുന്നുകളുടെ ഉപയോഗവും വേണ്ടിവന്നേക്കാം.
പ്രമേഹം പോലുള്ള ജീവിതശൈലീരോഗങ്ങള്‍ നിയന്ത്രിക്കുക, മദ്യപാനം, പുകവലി തുടങ്ങിയ അനാരോഗ്യശീലങ്ങള്‍ ഒഴിവാക്കുക, അയഞ്ഞ വസ്ത്രങ്ങളുപയോഗിക്കുക തുടങ്ങിയ മുന്‍കരുതലുകളും ആവശ്യമാണ്.

സ്വകാര്യഭാഗങ്ങളിലെ ചൊറിച്ചില്‍

ഫംഗസ്, യീസ്റ്റ് അണുബാധയും ശരീരത്തിന്റെ മടക്കുകളിലുണ്ടാകുന്ന ഇന്റര്‍ട്രിഗോയുമൊക്കെ സ്വകാര്യഭാഗങ്ങളിലെ അസഹനീയമായ ചൊറിച്ചിലിന് കാരണമാകാറുണ്ട്.

വിരശല്യം, അലര്‍ജികള്‍, എക്‌സിമ, മടക്കുകളിലുണ്ടാകാവുന്ന സോറിയാസിസ്, ലൈക്കന്‍ പ്ലാനസ്, സോപ്പുകളുടെയും രാസപദാര്‍ഥങ്ങളുടെയും അമിതമായ ഉപയോഗം, ലൈംഗികരോഗങ്ങള്‍, പ്രൂറിറ്റസ് ആനി, പ്രൂറിറ്റസ് വള്‍വ എന്നിങ്ങനെ ജനനേന്ദ്രിയത്തിലുണ്ടാകുന്ന ചൊറിച്ചിലിന് കാരണങ്ങള്‍ നിരവധിയാണ്. ഗുഹ്യരോമങ്ങളിലെ കീടങ്ങളും ചൊറിച്ചിലുണ്ടാക്കും. അങ്ങനെയുള്ള ചൊറിച്ചില്‍ രാത്രിയില്‍ വളരെ കൂടുതലായിരിക്കും.

കാരണം കണ്ടെത്തി ചികിത്സിക്കുകയെന്നതാണ് പ്രധാനം. അലര്‍ജിയുണ്ടാക്കുന്ന വസ്തുക്കള്‍ ഒഴിവാക്കുകയും സോപ്പിന്റെ ഉപയോഗം നിയന്ത്രിക്കുകയും വേണം.

ജനനേന്ദ്രിയത്തില്‍ വേദന

ചിലര്‍ക്ക് ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോഴും അല്ലാതെയും ജനനേന്ദ്രിയങ്ങളില്‍ വേദന അനുഭവപ്പെടാറുണ്ട്. ലൈംഗികരോഗങ്ങള്‍, മുറിവുകള്‍, ലൈക്കന്‍ പ്ലാനസ് (Erosive Lichen Planus) മരുന്നുകളോടുള്ള അലര്‍ജികള്‍, ലൈംഗികരോഗമല്ലാത്ത വ്രണങ്ങള്‍, ക്രോണ്‍സ് ഡിസീസ്, നാഡീസംബന്ധമായ അസുഖങ്ങള്‍ എന്നിവയൊക്കെ വേദനയ്ക്ക് കാരണമാകാം. ലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയുംവേഗം ത്വഗ്രോഗവിദഗ്ധനെ സമീപിച്ച് ചികിത്സ തേടുക.

മറ്റ് അണുബാധകള്‍

മറ്റേതൊരു ശരീരഭാഗത്തെയുംപോലെത്തന്നെ രോമകൂപങ്ങളിലുണ്ടാകാവുന്ന അണുബാധഫോളിക്കുലൈറ്റിസ് സ്വകാര്യഭാഗങ്ങളിലും കണ്ടുവരാറുണ്ട്. ബാക്ടീരിയമൂലമുള്ള അണുബാധകള്‍ തടിപ്പുകളായും മുറിവുകളായും പഴുത്ത് വേദനയുള്ള കുരുക്കളായും പ്രകടമാകാം. അനിയന്ത്രിതമായ പ്രമേഹവും വ്യക്തിശുചിത്വമില്ലായ്മയും ഇത്തരം ചര്‍മരോഗങ്ങള്‍ക്ക് വഴിതെളിക്കാറുണ്ട്.
ആന്റിബയോട്ടിക് മരുന്നുകളാണ് ഇതിനുള്ള ചികിത്സ. ഡോക്ടറുടെ നിര്‍ദേശപ്രകാരം രോഗതീവ്രതയ്ക്കനുസൃതമായി മാത്രമേ ഗുളികകള്‍ കഴി
ക്കാവൂ.

ഇന്റര്‍ട്രിഗോ: ശരീര മടക്കുകളിലെ പ്രശ്‌നം

ശരീരത്തിന്റെ മടക്കുകളിലുണ്ടാകുന്ന ചര്‍മരോഗമാണ് ഇന്റര്‍ട്രിഗോ (Intetrrigo). തീവ്രമായ ചൊറിച്ചിലും നീറ്റലും പുകച്ചിലും നിറവ്യത്യാസവും തിണര്‍പ്പുമൊക്കെയാണ് ലക്ഷണങ്ങള്‍. യീസ്റ്റ്, ബാക്ടീരിയ, അലര്‍ജികൊണ്ടുള്ള നീര്‍വീക്കം എന്നിവയാണ് പലപ്പോഴും രോഗത്തിന് കാരണമാകുന്നത്. സ്ത്രീപുരുഷഭേദമന്യേ ഏത് പ്രായക്കാരിലും ഇത്തരം ചര്‍മരോഗങ്ങളുണ്ടാകാം. അമിതവണ്ണമുള്ളവരിലും അമിതമായി വിയര്‍ക്കുന്നവരിലും പ്രമേഹരോഗികളിലും മദ്യപാനം, പുകവലി തുടങ്ങിയ ശീലങ്ങളുള്ളവരിലും രോഗസാധ്യത കൂടുതലാണ്.

പരിഹാരം

രോഗകാരണം നിര്‍ണയിക്കുന്നതിന് ലബോറട്ടറി പരിശോധനകള്‍ വേണ്ടിവന്നേക്കാം. സ്വകാര്യഭാഗങ്ങളിലെ ഈര്‍പ്പമൊഴിവാക്കുക, മടക്കുകളിലുണ്ടാകാവുന്ന ഉരസലുകള്‍ കുറയ്ക്കുക, അമിതമായി വിയര്‍ക്കുന്നത് കുറയ്ക്കാനുള്ള ചികിത്സ, ശരീരവണ്ണം കുറയ്ക്കുക എന്നിവയാണ് സാധാരണ പരിഹാര മാര്‍ഗങ്ങള്‍. അണുബാധയുണ്ടെങ്കില്‍ ആന്റിബയോട്ടിക് ക്രീമുകളോ ഫംഗസിനെതിരായ മരുന്നുകളോ ഉപയോഗിക്കേണ്ടി വരും. മടക്കുകളില്‍ അലര്‍ജിമൂലമുള്ള വീക്കത്തിന് വീര്യം കുറഞ്ഞ സ്റ്റിറോയ്ഡ് ലേപനങ്ങള്‍ ഉപകാരപ്രദമാണ്. ഒപ്പം അലര്‍ജിക്ക് കാരണമാകുന്ന വസ്തുക്കളും സഹചര്യങ്ങളും ഒഴിവാക്കുകയും വേണം.

ചര്‍മത്തില്‍ തെളിയുന്ന ലൈംഗികരോഗങ്ങള്‍

എച്ച്.ഐ. വി., എച്ച്.പി.വി., സിഫിലിസ്, ഗൊണൊറിയ, തുടങ്ങി 35ലധികം ലൈംഗികരോഗങ്ങള്‍ മനുഷ്യരെ ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇവയില്‍ ചിലത് പകരാന്‍ ലൈംഗികബന്ധംതന്നെ വേണമെന്നില്ല. അമ്മയില്‍നിന്ന് കുഞ്ഞിലേക്ക്, രക്തമാറ്റത്തിലൂടെ, അണുവിമുക്തമല്ലാത്ത സൂചി, ശസ്ത്രക്രിയാ ഉപകരണങ്ങള്‍ എന്നിവയിലൂടെയൊക്കെ രോഗം പടരാനുള്ള സാധ്യതയുണ്ട്.

ജീവശാസ്ത്രപരമായി, ലൈംഗികരോഗം ബാധിക്കാന്‍ പുരുഷന്മാരെക്കാള്‍ കൂടുതല്‍ സാധ്യത സ്ത്രീകള്‍ക്കാണ്. യോനിപ്രദേശം കൂടുതല്‍ വിസ്തൃതമായതിനാല്‍ ലൈംഗികസ്രവങ്ങളുമായുള്ള സമ്പര്‍ക്കം കൂടുന്നുവെന്നതാണ് കാരണം.

പെല്‍വിക് ഇന്‍ഫ്‌ളമേറ്ററി ഡിസീസ്, സ്ത്രീ വന്ധ്യത, അമ്മയില്‍നിന്ന് കുഞ്ഞിലേക്കുള്ള രോഗപ്പകര്‍ച്ച തുടങ്ങിയ സങ്കീര്‍ണതകളിലേക്ക് നയിക്കാമെന്നതിനാല്‍ സ്ത്രീകള്‍ ലൈംഗികരോഗങ്ങള്‍ തുടക്കത്തിലേ ചികിത്സിച്ച് മാറ്റേണ്ടത് അത്യാവശ്യമാണ്.

ലക്ഷണങ്ങള്‍

പ്രകടമായ രോഗലക്ഷണങ്ങളില്ലാതെത്തന്നെ ശരീരത്തെ ബാധിക്കുന്ന ചില ലൈംഗികരോഗങ്ങളുണ്ട്. ഹെര്‍പിസും ക്ലമീഡിയ രോഗബാധയും ചിലരില്‍ ലക്ഷണങ്ങള്‍ കാണിക്കാറില്ല.

ജനനേന്ദ്രിയങ്ങളിലുണ്ടാകുന്ന മുറിവുകള്‍, തിണര്‍പ്പുകള്‍, ചൊറിച്ചില്‍, എരിച്ചില്‍, ജനനേന്ദ്രിയത്തിന് ചുറ്റിലുമുണ്ടാകുന്ന കുമിളകള്‍, കുരുക്കള്‍, അരിമ്പാറ, മൂത്രമൊഴിക്കുമ്പോള്‍ വേദന, യോനി/ ലിംഗത്തില്‍ നിന്ന് ദുര്‍ഗന്ധവും നിറവ്യത്യാസത്തോടും കൂടിയ സ്രവം, വൃഷണസഞ്ചിയിലോ വൃഷണത്തിലോ വേദന, കഴലവീക്കം, പനി, ശരീരവേദന, ജലദോഷം, തൊണ്ടവേദന എന്നിവയാണ് സാധാരണ കണ്ടുവരുന്ന ലൈംഗികരോഗലക്ഷണങ്ങള്‍.

സിഫിലിസ്

ട്രപൊനിമ പാലിഡം (Treponema pallidum) എന്ന ബാക്ടീരിയല്‍ അണുബാധയാണ് സിഫിലിസ്. ലൈംഗികബന്ധം, രക്തദാനം, അണുവിമുക്തമാക്കാത്ത സൂചിയുടെ ഉപയോഗം, അമ്മയില്‍നിന്ന് കുഞ്ഞിലേക്ക് എന്നിങ്ങനെ രോഗംപകരാം.

ഗര്‍ഭസ്ഥശിശുക്കള്‍, നവജാതശിശുക്കള്‍ തുടങ്ങി പ്രായ, ലിംഗ ഭേദങ്ങളില്ലാതെ ആരിലും രോഗബാധ ഉണ്ടാകാം. വെറുമൊരു ചര്‍മരോഗമായി മാത്രം വിലയിരുത്തേണ്ട അസുഖമല്ല സിഫിലിസ്. ത്വക്ക്, ജനനേന്ദ്രിയ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ മാത്രമല്ല, കണ്ണ്, ചെവി, തലച്ചോര്‍, ഹൃദയം, നാഡികള്‍, സുഷുമ്‌നാ നാഡി, ആന്തരികാവയവങ്ങള്‍ എന്നുവേണ്ട, മനുഷ്യശരീരത്തിന്റെ ഒട്ടുമിക്ക അവയവവ്യവസ്ഥയെയും പലതരത്തിലും തീവ്രതയിലും ബാധിക്കാവുന്ന ലൈംഗികരോഗമാണ് സിഫിലിസ്. അതുകൊണ്ടുതന്നെ പലതരം രോഗലക്ഷണങ്ങളും പ്രകടമായേക്കാം.
ജനനേന്ദ്രിയങ്ങളിലുണ്ടാകാവുന്ന വേദനരഹിതമായ വ്രണങ്ങളായാണ് സിഫിലിസ് സാധാരണ പ്രത്യക്ഷപ്പെടുക. പലരും ഇത് ശ്രദ്ധിക്കണമെന്നില്ല. ഇത്തരം വേദനയില്ലാത്ത വ്രണങ്ങള്‍ ലൈംഗികാവയവങ്ങളില്‍ മാത്രമല്ല, ഗുദം, നാവ്, ചുണ്ട് എന്നിവിടങ്ങളിലും കാണാറുണ്ട്.

രണ്ടാംഘട്ടത്തില്‍ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും ജനനേന്ദ്രിയങ്ങളിലും തിണര്‍പ്പ് (Condyloma lata), ചുവന്ന പാടുകള്‍, കൈവെള്ളയിലും കാല്‍വെള്ളയിലും ബ്രൗണ്‍ നിറത്തോടുകൂടിയ തിണര്‍പ്പ്, വായ, രഹസ്യഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ മുറിവ് എന്നിങ്ങനെ ഒട്ടേറെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാം.

നീണ്ടുപോകുന്തോറും രോഗം ഗുരുതരമാവുകയും ഹൃദയം, തലച്ചോര്‍, സുഷുമ്‌നാനാഡി, ആന്തരികാവയവങ്ങള്‍ എന്നീ പ്രധാന അവയവവ്യവസ്ഥകളെ സങ്കീര്‍ണമായി ബാധിക്കുകയും ചെയ്‌തേക്കാം. ഗര്‍ഭിണിയില്‍നിന്നും ഗര്‍ഭസ്ഥശിശുവിലേക്ക് പകരാവുന്ന രോഗം നവജാതശിശുവില്‍ വൈകല്യങ്ങള്‍ക്കും കാരണമാകാം.

രോഗത്തിന്റെ പ്രാരംഭഘട്ടത്തിലാണ് രോഗവ്യാപനം അതിതീവ്രമാകാവുന്നത്. എങ്കിലും ലക്ഷണങ്ങള്‍ പ്രകടമാകാത്ത ലേറ്റന്റ് ഘട്ടത്തിലും അണുബാധയ്ക്ക് സാധ്യതയുണ്ട്. രോഗലക്ഷണങ്ങള്‍ ഉള്ളവരോ രോഗബാധിതരുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടവരോ എത്രയും പെട്ടെന്ന് ത്വഗ്‌രോഗ വിദഗ്ധനെ സമീപിച്ച് പരിശോധനകള്‍ക്കും ആവശ്യമെങ്കില്കില്‍ ത്സയ്ക്കും വിധേയരാകണം.

രോഗത്തിന്റെ വിവിധ ഘട്ടങ്ങള്‍ക്കനുസരിച്ച് ഫലപ്രദമായ ആന്റിബയോട്ടിക് ചികിത്സ ലഭ്യമാണ്. പെനിസിലിന്‍ വിഭാഗത്തില്‍പ്പെട്ട മരുന്നുകളാണ് പ്രയോജനപ്പെടുത്തുക. ഗര്‍ഭിണികളിലും ഈ ചികിത്സ സുരക്ഷിതവും ഫലപ്രദവുമാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ഗര്‍ഭാവസ്ഥയില്‍ കൃത്യമായ പരിശോധനയും ആവശ്യമായ ചികിത്സയും നടത്തുകയാണെങ്കില്‍ ഗര്‍ഭമലസല്‍, ചാപിള്ളയുടെ പ്രസവം, നവജാത ശിശുവില്‍ രോഗബാധ തുടങ്ങിയ സാഹചര്യങ്ങള്‍ ഒഴിവാക്കാം.

ഗൊണേറിയ

നൈസീരിയ ഗൊണേറിയ (Neisseria gonorrheae) എന്ന ബാക്ടീരിയമൂലമുണ്ടാകുന്ന ലൈംഗികരോഗമാണ് ഗൊണോറിയ. മൂത്രമൊഴിക്കുമ്പോഴുണ്ടാകുന്ന അസഹ്യമായ പുകച്ചിലും നീറ്റലും, മൂത്രനാളിയിലൂടെയും യോനിയിലൂടെയും പഴുപ്പുപോലുള്ള സ്രവം, പനി, തലവേദന, നവജാത ശിശുക്കളിലുണ്ടാകുന്ന ചെങ്കണ്ണ് എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. പ്രസവത്തിലൂടെയാണ് രോഗബാധിതയായ അമ്മയില്‍നിന്നും കുഞ്ഞിലേക്ക് അസുഖം പകരുക.

വിട്ടുമാറാത്ത അണുബാധ ശരീരത്തിന്റെ ഒട്ടുമിക്ക അവയവങ്ങളെയും ബാധിക്കാനും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കാനുമുള്ള സാധ്യതയുണ്ട്. സ്ത്രീകളില്‍ ഗര്‍ഭാശയത്തിലേക്കും അണ്ഡവാഹിനിക്കുഴലിലേക്കും അണുബാധ പടര്‍ന്ന് വന്ധ്യതയുണ്ടാകാം. പുരുഷന്മാരില്‍ വൃഷണത്തിലും വൃഷണസഞ്ചിയിലുമുള്ള തീവ്രമായ വേദനയായും രോഗം പ്രകടമായേക്കാം. ഇത്തരം ലൈംഗികരോഗങ്ങള്‍ പുരുഷന്മാരിലും വന്ധ്യതയ്ക്ക് കാരണമായേക്കാം.

ജനനേന്ദ്രിയത്തിലെ ഹെര്‍പ്പിസ്

ജനനേന്ദ്രിയത്തിന് ചുറ്റിലുമുണ്ടാകാവുന്ന വേദനാജനകമായ സുതാര്യമായ കുമിളകള്‍, പനി, ഇടുപ്പുവേദന, അരക്കെട്ടിലുള്ള വേദന, കഴലവേദന തുടങ്ങിയവയാണ് ഹെര്‍പിസ് സിംപ്ലക്‌സ് വൈറസ് ( Herpes simplex virus) എന്ന വൈറസ് ബാധ കാരണമുണ്ടാകുന്ന പ്രാരംഭഘട്ടത്തിലെ ലക്ഷണങ്ങള്‍. ഇത്തരം കുമിളകള്‍ വളരെവേഗം പൊട്ടുകയും ചലം പുറത്തുവരികയും ചെയ്യും.

ആവര്‍ത്തിച്ചുണ്ടാകാനുള്ള സാധ്യതയാണ് ഈ രോഗത്തിന്റെ പ്രത്യേകത. നാഡികളില്‍ മന്ദീഭവിച്ചുകിടക്കുന്ന വൈറസ്, രോഗപ്രതിരോധശേഷി കുറയുന്ന സാഹചര്യങ്ങളില്‍ വീണ്ടും സജീവമാകുന്നതാണ് രോഗം ആവര്‍ത്തിക്കുന്നതിന്കാരണം. അണുബാധയുള്ള അമ്മയില്‍നിന്ന് പ്രസവത്തിലൂടെ നവജാതശിശുവിലേക്കും രോഗം പകരാം.

ലക്ഷണങ്ങളിലൂടെയും നൂതന പരിശോധനകളിലൂടെയും രോഗം വ്യക്തമായി മനസ്സിലാക്കാവുന്നതാണ്. ചികിത്സയ്ക്കായി അസൈക്ലോവിര്‍ (Acyclovir) പോലുള്ള ആന്റിവൈറല്‍ മരുന്നുകള്‍ ലഭ്യമാണ്. സ്റ്റിറോയ്ഡ് മരുന്നുകള്‍ കഴിക്കേണ്ടിവരുന്നവര്‍, അവയവം സ്വീകരിച്ച ശേഷം തിരസ്‌കാരം തടയാനുള്ള മരുന്നുകള്‍ കഴിക്കുന്നവര്‍ എന്നിവരില്‍ രോഗം കൂടുതല്‍ ഗുരുതരമായേക്കാം. ആവര്‍ത്തിച്ചുണ്ടാകുന്ന ഹെര്‍പ്പിസ് അണുബാധയ്ക്ക് ചിലപ്പോള്‍ മാസങ്ങളോളം മരുന്നുകള്‍ കഴിക്കേണ്ടിവരും. രോഗം ആവര്‍ത്തിച്ചുവരുംതോറും തീവ്രത കുറയാറുമുണ്ട്.

ഷാന്‍ക്രോയ്ഡ്

ഹെമൊഫിലസ് ഡുക്രേയ് (Heamophilus ducreyi) എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ലൈംഗികരോഗമാണ് ഷാന്‍ക്രോയ്ഡ് (Chancroid). വേദനാജനകമായ കുരുക്കള്‍ ജനനേന്ദ്രിയ ഭാഗത്തുണ്ടായ ശേഷം ദിവസങ്ങള്‍ക്കുള്ളില്‍ ചാരനിറംമഞ്ഞകലര്‍ന്ന ചാരനിറമുള്ള സ്രവം ഉള്‍ക്കൊള്ളുന്ന അള്‍സറായി ഇത് മാറും. ആന്റിബയോട്ടിക് മരുന്നുകളാണ് ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്.

ട്രൈക്കോമൊണിയാസിസ്

യോനിയില്‍നിന്നോ ലിംഗത്തില്‍നിന്നോ പച്ച അല്ലെങ്കില്‍ മഞ്ഞനിറത്തിലുള്ള, ദുര്‍ഗന്ധമുള്ള സ്രവം വരുന്നത് ട്രൈക്കോമൊണിയാസിസ് എന്ന ലൈംഗികരോഗലക്ഷണമാകാം. മെട്രോനിഡാസോള്‍ വകഭേദത്തില്‍പ്പെട്ട ആന്റിബയോട്ടിക് മരുന്നുകളാണ് ഫലപ്രദമായ ചികിത്സ.

കാന്‍സര്‍ സാധ്യത പരിശോധിക്കണം

ജനനേന്ദ്രിയഭാഗങ്ങളില്‍ കാണപ്പെടുന്ന ചില വളര്‍ച്ചകളും തടിപ്പുകളും മുറിവുകളുമെല്ലാം കാന്‍സറിലേക്ക് നയിക്കുന്ന ചര്‍മരോഗങ്ങളുടെ ലക്ഷണങ്ങള്‍ ആകാനും സാധ്യതയുണ്ട്. ഇവ ലൈംഗികമായി പകരുന്നതല്ല. ശരീരത്തിന്റെ മറ്റേതൊരു ഭാഗത്തെയുംപോലെ സ്വകാര്യഭാഗങ്ങളില്‍ കാന്‍സര്‍ ബാധയ്ക്കുള്ള സാധ്യതയുണ്ട്. വിദഗ്ധ പരിശോധനകളിലൂടെയും ബയോപ്‌സിയിലൂടെയുമൊക്കെ മാത്രമേ രോഗം നിര്‍ണയിക്കാനും തക്കസമയത്ത് ചികിത്സിക്കാനും സാധിക്കുകയുള്ളൂ.

ജനനേന്ദ്രിയത്തിന് ചുറ്റുമുള്ള അരിമ്പാറകള്‍

ഹ്യൂമണ്‍ പാപ്പിലോമ വൈറസ് (Human papilloma virus) ആണ് സ്വകാര്യഭാഗങ്ങളിലുണ്ടാകുന്ന അരിമ്പാറകള്‍ക്ക് കാരണം. അടുത്തുള്ള ഇടപഴകലിലൂടെയും ലൈംഗികബന്ധത്തിലൂടെയും ഇവ പകരാം. മാംസത്തിന്റെ നിറമോ ചാരനിറമോ ഉള്ള മാംസളമായ വളര്‍ച്ചകളാണ് പ്രധാനരോഗലക്ഷണം. എച്ച്‌.െഎ.വി അണുബാധയുള്ളവരില്‍ ഇവ കോളിഫ്‌ളവര്‍ പോലെ കൂട്ടമായി വളരാറുണ്ട്. ഗര്‍ഭിണികളില്‍ ഇത്തരം അരിമ്പാറകള്‍ വളരെപ്പെട്ടെന്ന് വലുതാവുകയും സുഖപ്രസവത്തിന് തടസ്സം സൃഷ്ടിക്കുകയും ചെയ്‌തേക്കാം. നവജാതശിശുക്കളുടെ തൊണ്ടയില്‍ ഇത്തരം വൈറസ് അണുബാധ ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്.
ടി.സി.എ (Trichloroacetic acid) ഉപയോഗിച്ച് അരിമ്പാറ കരിച്ചുകളയുക, തണുപ്പുപയോഗിച്ചുള്ള ചികിത്സ (Gyotherapy), പൊഡസിലിന്‍ (Podophyllin) മരുന്നുകള്‍ എന്നിവയാണ് പ്രധാന പരിഹാര മാര്‍ഗങ്ങള്‍.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • സ്വയം ചികിത്സയും പൊടിക്കൈകളും ഒഴിവാക്കുക.
  • രോഗലക്ഷണങ്ങള്‍ പ്രകടമാകുമ്പോള്‍ തന്നെ വിദഗ്‌ധോപദേശം തേടുക.
  • വ്യക്തിശുചിത്വം പാലിക്കുക.
  • സ്വകാര്യഭാഗങ്ങളിലെ ചര്‍മം തീര്‍ത്തും ലോലമായതിനാല്‍ സോപ്പ്, മറ്റ് കെമിക്കലുകള്‍ എന്നിവയുടെ ഉപയോഗം നിയന്ത്രിക്കുക.

ഡോക്ടറെ വിശ്വസിക്കൂ…

ഓരോ രോഗിയുടെയും സ്വകാര്യതയെ ബഹുമാനിക്കുമെന്ന് പ്രതിജ്ഞ എടുത്താണ് എല്ലാ ഡോക്ടര്‍മാരും കരിയര്‍ ആരംഭിക്കുന്നത്. അതുകൊണ്ട് ഡോക്ടര്‍ എന്തുവിചാരിക്കും, ആരോടെങ്കിലും പറയുമോ, സമൂഹത്തില്‍ ഒറ്റപ്പെടുമോ എന്നൊന്നും പേടിവേണ്ട. അപകടകരവും അനാരോഗ്യപരവുമായ ലൈംഗികബന്ധങ്ങളുണ്ടായിട്ടുണ്ടെങ്കില്‍ തുറന്നുപറയാനും മടിക്കരുത്. രോഗനിര്‍ണയം നടത്തുകയും ചികിത്സിക്കുകയും ചെയ്യുകയാണ് ഒരു ഡോക്ടറുടെ കര്‍ത്തവ്യം. ഇത്തരം ചര്‍മരോഗങ്ങള്‍ ചികിത്സിക്കുന്നതില്‍ പരിശീലനം ലഭിച്ച ഡോക്ടര്‍മാരെ (ത്വഗ്രോഗവിദഗ്ധര്‍) സമീപിക്കുക എന്നതാണ് മറ്റൊരു പ്രധാന കാര്യം. വിശദമായ പരിശോധനകളും തുടര്‍പരിശോധനകളും വേണ്ടിവരുന്ന സാഹചര്യങ്ങളില്‍ മുടക്കം വരുത്താതെ കൃത്യമായി ഉപദേശം തേടാനും മടിക്കരുത്.

കോട്ടയം ഗവ. മെഡിക്കല്‍ കോളേജിലെ ഡർമറ്റോളജി വിഭാ​ഗം സീനിയർ റസിഡന്റ് ആണ് ലേഖിക

read more
ആരോഗ്യംചോദ്യങ്ങൾദാമ്പത്യം Marriageബുക്ക്

ദാമ്പത്യം ഹാപ്പിയ്ക്കട്ടെ കുട്ടികൾ മിടുക്കരാക്കട്ടെ

പുതിയെ പോസ്റ്റുകളും ഇ-ബുക്ക് ഉം whatsapp വഴി ലഭിക്കുവാൻ  https://wa.me/c/447868701592

 

read more
ആരോഗ്യംചോദ്യങ്ങൾദാമ്പത്യം Marriageരതിമൂര്‍ച്ഛലൈംഗിക ആരോഗ്യം (Sexual health )വൃക്തിബന്ധങ്ങൾ Relationship

മധ്യവയസ്സിലെ മറ്റ് തിരക്കുകൾക്കിടയിൽ ദാമ്പത്യത്തിന്റെ ഊഷ്മളത തകരാതെ നോക്കണം

മധ്യവയസ്സിൽ മറ്റ് പല തിരക്കുകൾക്കിടയിൽ ദാമ്പത്യജീവിതത്തിൽ വേണ്ടത്ര ശ്രദ്ധ ചെലുത്താൻ കഴിയാതെ പോകാം. എന്നാൽ ദാമ്പത്യത്തിന്റെ ഊഷ്മളതയും ഇഴയടുപ്പവും നഷ്ടമാകാതെ നോക്കേണ്ടത് പ്രധാനമാണ്. ചില ദമ്പതികളിൽ കാമതീവ്രത കുറയാമെങ്കിലും നല്ല സൗഹൃദവും ആശയവിനിമയും നിലനിൽക്കാം.

  • ധാരാളം സംസാരിച്ചതു കൊണ്ട് മാത്രമായില്ല. മറ്റേയാൾക്ക് കാതുകൊടുക്കുന്നുമുണ്ടോ, പറയുന്നത് പ്രവൃത്തിയിൽ വരുന്നുണ്ടോ എന്നുള്ളവയും പ്രസക്തമാണ്.
  • ബന്ധം തുടങ്ങിയ കാലത്തെ ഫോട്ടോകളും കത്തുകളുമൊക്കെ വീണ്ടും നോക്കുക. പങ്കാളിയിൽ ഏറ്റവും ഇഷ്ടം തോന്നാറുണ്ടായിരുന്ന കാര്യങ്ങൾ ഓർമിച്ചെടുക്കുക. ഇതൊക്കെ മനസ്സിലേക്ക് വരുത്തുന്ന ആ ഒരു സങ്കൽപത്തോടും വ്യക്തിയോടും ഒന്നുകൂടി അടുക്കാൻ ശ്രമിക്കുക.
  • ഇരുവർക്കും ഒന്നിച്ച് ആസ്വദിച്ച് ചെയ്യാവുന്ന പ്രവൃത്തികളിൽ ഏർപ്പെടുക. രണ്ടുപേർക്കും സ്വന്തം താൽപര്യങ്ങൾ പിന്തുടരാനും പരസ്പരം സമയം അനുവദിക്കുക.
  • മധ്യവയസ്സിൽ സ്ത്രീകൾ വേഴ്ചാവേളയിൽ കൂടുതൽ ഉത്സാഹവും സ്വാതന്ത്ര്യവും കാണിക്കാം. എന്നാൽ ക്രമേണ അവർക്ക് യോനിയിലെ വഴുവഴുപ്പ് കുറയുകയും ലൈം​ഗികതൃഷ്ണയിൽ ഏറ്റക്കുറച്ചിലുകൾ വരുകയും ചെയ്യാം. പുരുഷന്മാരിലും ഉദ്ധാരണപ്രശ്നങ്ങളും താത്പര്യക്കുറവും കാണാം. ഇതെല്ലാം ശാരീരിക മാറ്റങ്ങളുടെ ഉപോത്പന്നമോ, മാനസിക സമ്മർദത്തിന്റെയോ ദാമ്പത്യ അസ്വാരസ്യത്തിന്റെയോ പ്രതിഫലനമോ, വിവിധ രോ​ഗങ്ങളുടെ ഭാ​ഗമോ, മരുന്നുകളുടെ പാർശ്വഫലമോ ഒക്കെയാകാം. വണ്ണം കൂടുന്നതും ഊർജസ്വലത കുറയുന്നതും ആകാരസൗഷ്ടവം നഷ്ടമാകുന്നതുമൊക്കെ മൂലം മധ്യവയസ്കർക്ക് സ്വയം മതിപ്പ് ദുർബലമാകുന്നതും പ്രസക്തമാകാം. പുരുഷനിലെ ഉദ്ധാരണപ്രശ്നങ്ങളെ, തന്റെ ശരീരത്തിന് ആകർഷണശേഷി നഷ്ടമായതിന്റെ ഫലമെന്ന് സ്ത്രീ തെറ്റിദ്ധരിക്കാം.
  • ആർത്തവവിരാമക്കെ, സ്വന്തം പ്രായത്തിനും വിദ്യാഭ്യാസത്തിനും പശ്ചാത്തലത്തിനും അനുസൃതമായി സ്ത്രീകൾ പോസിറ്റീവായോ നെ​ഗറ്റീവായോ എടുക്കാം. നെ​ഗറ്റീവായി തോന്നുന്നവർ കൂടുതൽ കരുതൽ സ്വീകരിക്കണം.

പരിഹാരങ്ങൾ

  • തടി കുറയ്ക്കുക, പുകവലി ഒഴിവാക്കുക
  • സ്വശരീരത്തെ അന്യായമായി വിലകുറച്ച് കാണുന്നുണ്ടെങ്കിൽ അത്തരം ചിന്തകൾ തിരിച്ചറിഞ്ഞ് ഒഴിവാക്കുക.
  • വേഴ്ചയ്ക്ക് മുന്നോടിയായി ബാഹ്യകേളികൾക്ക് കൂടുതൽ പ്രാമുഖ്യം കൊടുക്കുക.
  • വിദ​ഗ്ധ സഹായം തേടുക.
read more
ആരോഗ്യംഗര്‍ഭധാരണം (Pregnancy)ചോദ്യങ്ങൾദാമ്പത്യം Marriageലൈംഗിക ആരോഗ്യം (Sexual health )

​ഗർഭിണികൾ ഭക്ഷണം കഴിക്കേണ്ടത് എപ്രകാരം? അമ്മയാകാൻ ഒരുങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഗർഭിണിയായാൽ

  • ​ഗർഭകാലത്തെ മൂന്നുമാസം വീതമുള്ള മൂന്ന് ഘട്ടമായിട്ടാണ് കണക്കാക്കുന്നത്. ആദ്യ മൂന്നുമാസമാണ് ഫസ്റ്റ് ട്രൈമെസ്റ്റർ, രണ്ടാമത്തെ
    മൂന്നുമാസം സെക്കൻഡ് ട്രൈമെസ്റ്ററും അവസാന മൂന്നുമാസം തേർഡ് ട്രൈമെസ്റ്ററുമാണ്. ആദ്യ ട്രൈമെസ്റ്ററിലാണ് ഛർദിയും ക്ഷീണവുമൊക്കെ ഉണ്ടാകുന്നത്. ഈ സമയത്ത് ​ഗർഭിണിയുടെ ശരീരഭാരം ഒരുകിലോ​ഗ്രാമാണ് കൂടുക. ആദ്യ മൂന്നുമാസത്തെ ഛർദിയും മറ്റ് പ്രശ്നങ്ങളുമൊക്കെ മാറി അസ്വസ്ഥതകൾ ഇല്ലാതിരിക്കുന്ന കാലമാണ് സെക്കൻ‍ഡ് ട്രൈമെസ്റ്റർ. ഈ കാലത്തെ ഹണിമൂൺ പീരിയഡ് ഓഫ് പ്ര​ഗ്നൻസി എന്നാണ് പറയുന്നത്. ​ഗർഭത്തിന്റെ അവസാന ഘട്ടമാണ് മൂന്നാമത്തെ ട്രൈമെസ്റ്റർ.
  • ഫോളിക് ആസിഡ് ​ഗുളികകൾ കഴിക്കാത്തവരാണെങ്കിൽ ​ഗർഭം ധരിച്ചാൽ ഉടനെ കഴിച്ചുതുടങ്ങണം.
  • വൈകാതെ ഡോക്ടറെ കാണുക. ആദ്യസന്ദർശനത്തിൽ തന്നെ പലതരം രക്തപരിശാേധനകൾ നടത്തും. ആരോ​ഗ്യ പ്രശ്നങ്ങൾ ഇല്ലെന്ന് ഉറപ്പാക്കാൻ പൾസ്, ഹൃദയാരോ​ഗ്യം, ഹീമോ​ഗ്ലോബിൻ, തൈറോയ്ഡ് പരിശോധനകൾ എന്നിവ നടത്തും. ഉയരം, ഭാരം, ബി.എം.ഐ. രക്ത​ഗ്രൂപ്പ് നിർണയം എന്നിവയും ഉണ്ടാകും. നെ​ഗറ്റീവ് രക്ത​ഗ്രൂപ്പുള്ളവരാണെങ്കിൽ ഐ.സി.ടി. എന്ന ടെസ്റ്റുകൂടി ചെയ്യേണ്ടി വരും.
  • എല്ലാ ട്രൈമെസ്റ്ററുകളിലും രക്തപരിശോധന നടത്തും.
  • രണ്ടാമത്തെ ട്രൈമെസ്റ്ററിന്റെ തുടക്കത്തിൽ 4-6 ആഴ്ചകൾ ഇടവിട്ട് രണ്ട് ഡോസ് ടി.ടി. കുത്തിവെയ്പ് എടുക്കണം.
  • ഈ സമയത്ത് അമിത ബി.പി. സാധ്യതയുള്ളതിനാൽ ബി.പി. പരിശോധന നടത്തും.
  • 24-28 ആഴ്ചയ്ക്കുള്ളിലാണ് പ്രമേഹ പരിശോധനകൾ നടത്തേണ്ടത്.
  • ആദ്യത്തെ മൂന്നുമാസത്തിൽ പനി, മറ്റ് രോ​ഗങ്ങൾ എന്നിവ വരാതെ നോക്കണം. എന്തെങ്കിലും രോ​ഗങ്ങൾ കണ്ടാൽ ഉടനെ ഡോക്ടറെ കാണണം.
  • ആദ്യത്തെ 28 ആഴ്ചവരെ മാസത്തിലൊരിക്കൽ ഡോക്ടറെ കണ്ടാൽ മതി. 28-34 ആഴ്ചകളിൽ രണ്ടാഴ്ചയിലൊരിക്കൽ ഡോക്ടറെ കാണണം. 34 ആഴ്ച കഴിഞ്ഞാൽ‍ ആഴ്ചയിലൊരിക്കൽ ഡോക്ടറെ കാണണം.
  • അലസമായ ജീവിതശൈലി പാടില്ല. ​ഗർഭിണിയായാൽ എപ്പോഴും വിശ്രമിക്കുന്ന രീതി പാടില്ല. വ്യായാമത്തിനായി ദിവസവും കുറച്ചുനേരം നടക്കാം. ആദ്യത്തെ മൂന്നുമാസം ഭാരം എടുക്കരുത്. രാത്രി എട്ടുമണിക്കൂർ ഉറങ്ങണം. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച് ഒരുമണിക്കൂർ വിശ്രമിക്കണം.

ഭക്ഷണം

  • ​ഗർഭിണികൾ രണ്ടുപേർക്കുള്ള ഭക്ഷണം കഴിക്കരുത്. സാധാരണ കഴിക്കുന്നതുപോലെ കഴിച്ചാൽ മതി.
  • ആദ്യ ട്രൈമെസ്റ്ററിൽ കൂടുതൽ കലോറി ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട കാര്യമില്ല.
  • ദിവസവും ഭക്ഷണത്തോടൊപ്പം ഏതെങ്കിലും ഒരു പഴം ഉൾപ്പെടുത്തുക.
  • പാൽ കുടിക്കാം. പ്രമേഹമുള്ളവർ പാട മാറ്റിയ പാൽ വേണം കുടിക്കാൻ.
  • ആദ്യ മൂന്നുമാസം മുതൽ അയേണും കാൽസ്യവും കഴിച്ചുതുടങ്ങണം. ആ​ഗിരണത്തെ തടസ്സപ്പെടുത്തുമെന്നതിനാൽ രണ്ടും ഒന്നിച്ച് കഴിക്കരുത്. രണ്ടുനേരമായി വേണം കഴിക്കാൻ.
  • നോർമൽ ബി.എം.ഐ. ഉള്ള വ്യക്തിക്ക് ​ഗർഭകാലത്ത് ആകെ 11 കിലോ ​ഗ്രാമാണ് കൂടുക. ആദ്യ മൂന്നുമാസം കൂടുതൽ ഭക്ഷണത്തിന്റെ ആവശ്യമില്ല. ഒരുകിലോ​ഗ്രാം മാത്രം കൂടിയാൽ മതി. രണ്ടാമത്തെ ട്രൈമെസ്റ്ററിലും അവസാനത്തെ ട്രൈമെസ്റ്ററിലും അഞ്ചുകിലോവീതമാണ് കൂടേണ്ടത്. എന്നാൽ അമിതവണ്ണമുള്ളവരാണെങ്കിൽ അവരുടെ ശരീരഭാരം അനുസരിച്ചുള്ള തൂക്കംമാത്രമേ കൂടാവൂ.

സ്കാനിങ്

  • ഏഴുമുതൽ പത്ത് ആഴ്ചയ്ക്കിടയിലാണ് ആദ്യത്തെ സ്കാനിങ് ചെയ്യുന്നത്.
  • കുഞ്ഞിന് ​ഗുരുതരമായ വൈകല്യങ്ങളൊന്നും ഇല്ലെന്ന് ഉറപ്പുവരുത്താൻ 11-13 ആഴ്ചയ്ക്കുള്ളിൽ എൻ.ടി. സ്കാൻ ചെയ്യും. ഇത് അൾട്രാസൗണ്ട് സ്കാനിങ് തന്നെയാണ്. ഡൗൺ സിൻ‍ഡ്രോം ടെസ്റ്റുകളും ഈ സമയത്ത് ചെയ്യാം. 11-14 ആഴ്ചയിൽ ചെയ്യുന്ന സ്കാനിങ്ങിലൂടെയാണ് ഇത് തിരിച്ചറിയുന്നത്. 37 വയസ്സിന് താഴെയുള്ള(സ്ത്രീകളാണെങ്കിൽ ഫസ്റ്റ് ട്രൈമെസ്റ്റർ സ്ക്രീനിങ് ടെസ്റ്റാണ് ചെയ്യുക. 37 വയസ്സിന് മുകളിലുള്ളവരിലാണെങ്കിൽ റിസ്ക് കൂടുതൽ ഉള്ളതിനാൽ എൻ.ഐ.പി.ടി./അംനിയോസിന്തെസിസ് ചെയ്ത് ഡൗൺ സിൻഡ്രോമിനുള്ള സാധ്യത ഉണ്ടോയെന്ന് നോക്കാം. ഇത് നിർബന്ധമുള്ള പരിശോധനയല്ല. ഓപ്ഷണൽ ആണ്.
  • കുട്ടിക്ക് എന്തെങ്കിലും വൈകല്യമുണ്ടോ എന്നറിയാൻ 18-20 ആഴ്ചയിൽ അനോമലി സ്കാൻ ചെയ്യണം.

​ഗർഭകാല പ്രമേഹം

നേരത്തേ പ്രമേഹം ഇല്ലാത്ത ചിലരിൽ ​ഗർഭകാലത്ത് പ്രമേഹം പ്രത്യക്ഷപ്പെടും. ഈ അവസ്ഥയാണ് ജസ്റ്റേഷണൽ ഡയബറ്റിസ്. പൊതുവെ ​ഗർഭാവസ്ഥയുടെ 20 ആഴ്ചയ്ക്ക് ശേഷമാണ് ഇത് ഉണ്ടാകുന്നത്. പ്രസവശേഷം സ്വാഭാവികമായിത്തന്നെ ഷു​ഗർ നില സാധാരണനിലയിലേക്ക് വരുകയും ചെയ്യും. എന്നാൽ ഭാവിയിൽ ടൈപ്പ് 2 പ്രമേഹം വരാനുള്ള മുന്നറിയിപ്പായിക്കൂടി ഇതിനെ വിലയിരുത്താം.

പരിശോധന: 75 ​ഗ്രാം ​ഗ്ലൂക്കോസ് അടങ്ങിയ ലായനി ​ഗർഭിണിക്ക് കുടിക്കാൻ നൽകും. അത് കുടിച്ച് രണ്ടുമണിക്കൂറാകുമ്പോൾ രക്തപരിശോധന നടത്തും. അപ്പോൾ‍ ​ഗ്ലൂക്കോസ് നില 140mg/dL ൽ കൂടുതലാണെങ്കിൽ ​ഗർഭകാല പ്രമേഹം ഉണ്ടെന്ന് കണക്കാക്കും. പ്രമേഹം തിരിച്ചറിഞ്ഞാൽ ഉടൻ തന്നെ കൃത്യമായ ചികിത്സ തേടി രോ​ഗത്തെ നിയന്ത്രിക്കണം.

രക്തസമ്മർദം

​ഗർഭകാലത്ത് കാണുന്ന അമിതരക്തസമ്മർദത്തെ ക്രോണിക് ഹൈപ്പർടെൻഷൻ എന്നും ജസ്റ്റേഷണൽ ഹൈപ്പർ ടെൻഷൻ എന്നും തരംതിരിക്കാം.

​ഗർഭാവസ്ഥയുടെ ആദ്യഘട്ടത്തിൽതന്നെ രക്തസമ്മർദം ഉയർന്നുനിൽക്കുന്ന അവസ്ഥയാണ് ക്രോണിക് ഹൈപ്പർടെൻഷൻ. നേരത്തേ അമിത ബി.പി. ഇല്ലാതിരിക്കുകയും ​ഗർഭിണിയായിരിക്കുമ്പോൾ പ്രത്യേകഘട്ടത്തിൽ ബി.പി. ഉയരുകയും ചെയ്യുന്ന അവസ്ഥയാണിത്.

അതിനാൽ അമിത ബി.പി. ഉള്ളവർ കൃത്യമായി ബി.പി. പരിശോധിച്ച് ആവശ്യമെങ്കിൽ മരുന്ന് കഴിക്കേണ്ടതുണ്ട്. പ്രസവസമയത്ത് എക്ലാംസിയ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ വളരെ ശ്രദ്ധ ആവശ്യമാണ്.

കൊല്ലം ഉപാസന ഹോസ്പിറ്റലിൽ ലാപ്രോസ്കോപിക് സർജനും കൺസൾട്ടന്റ് ​ഗൈനക്കോളജിസ്റ്റുമാണ് ലേഖിക

 

read more
ആരോഗ്യംആർത്തവം (Menstruation)ഗര്‍ഭധാരണം (Pregnancy)ചോദ്യങ്ങൾദാമ്പത്യം Marriageലൈംഗിക ആരോഗ്യം (Sexual health )വന്ധ്യത

‘ആർത്തവമുണ്ടല്ലോ, പേടിക്കാനൊന്നുമില്ല’ എന്നു കരുതരുത്: 35 കഴിഞ്ഞോ? ഉടനെ വേണം കുഞ്ഞുവാവ

35 കഴിഞ്ഞോ? ഉടനെ കുഞ്ഞുവാവ വേണം

സ്ത്രീകൾ പഠനം കഴിഞ്ഞ് ജോലിയും സ്ഥിരമായ ശേഷം വിവാഹിതരാകുന്ന കാഴ്ചയാണ് ഇക്കാലത്ത് പൊതുവെ കാണുന്നത്. വിദേശജോലിയും സ്ഥിരമാക്കി വിവാഹത്തിനൊരുങ്ങുമ്പോൾ പ്രായം 35ലെത്തിയിട്ടുണ്ടാകും. 35 വയസ്സുള്ള യുവതി വിവാഹശേഷം ആറു മാസത്തിനുള്ളിൽ തന്നെ ഗർഭം ധരിക്കാൻ ശ്രമിക്കണം. ഉടനെ കുഞ്ഞുവാവ വരട്ടെ. അതാണു ബുദ്ധി.
‘ആർത്തവമുണ്ടല്ലോ, പേടിക്കാനൊന്നുമില്ല’ എന്നു പലരും കരുതാം. ആ ധാരണ തെറ്റാണ്. പ്രായം മുമ്പോട്ടാകുമ്പോൾ അണ്ഡാശയങ്ങളുെട പ്രവർത്തനം കുറയും. ഒവേറിയൻ റിസർവ് (അണ്ഡാശയത്തിലെ അണ്ഡങ്ങളുടെ ആകെ എണ്ണം) കുറയും. നല്ല അണ്ഡങ്ങളുടെ എണ്ണമാകട്ടെ അതിലുമേറെ കുറയുന്നു എന്നതാണു സത്യം.

അങ്ങനെയാകുമ്പോൾ ആരോഗ്യകരമായ ഗർഭധാരണം, ആരോഗ്യമു ള്ള കുഞ്ഞ് എന്നിവയ്ക്കുള്ള സാധ്യത കുറയുന്നു. വൈകി വിവാഹിതരാകുന്നവർ ഒവേറിയൻ സീറം എ എം എച്ച് , അൾട്രാസൗണ്ട് സ്കാൻ എന്നിവ ചെയ്യുന്നത് ഗർഭധാരണക്ഷമതയെക്കുറിച്ചുള്ള വിവരങ്ങൾ നൽകും. ആറുമാസത്തിനുള്ളിൽ ഗർഭധാരണം നടന്നിട്ടില്ലെങ്കിൽ എത്രയും പെട്ടെന്ന് ഡോക്ടറെ കണ്ട് വിദഗ്ധ ചികിത്സ ആരംഭിക്കണം.

പുരുഷനെ ചികിത്സയ്ക്കു കൂട്ടാം

പുരുഷൻമാർ പൊതുവെ ആദ്യകാലങ്ങളിൽ വന്ധ്യതാചികിത്സയ്ക്കു താത്പര്യം കാണിക്കാറില്ല. പ്രശ്നം അവരുടേതാകാമെങ്കിലും ചികിത്സ സ്ത്രീയുടെ മാത്രം ഉത്തരവാദിത്വമെന്ന മട്ടിലാകും നിലപാട്. അങ്ങനെ കാലം മുൻപോട്ട് പോകുമ്പോൾ സ്ത്രീയുടെ പ്രായവും കൂടി വരും. പിന്നീടു പുരുഷൻ ചികിത്സയ്ക്കു സന്നദ്ധനായി വരുമ്പോഴേയ്ക്കും സ്ത്രീയുടെ പ്രായം 30 കടന്നിരിക്കും. 25–ാം വയസ്സിൽ പുരുഷന്റെ വന്ധ്യത കണ്ടെത്തിയാലും ചികിത്സയ്ക്കെത്തുന്നത് 35–ാം വയസ്സിലാകും. അത്തരം അവസരങ്ങളിൽ ഗർഭധാരണസാധ്യത വളരെയേറെ കുറയാനിടയുണ്ട്. അതുകൊണ്ട് ശ്രമിച്ചിട്ടും ഗർഭധാരണം വൈകുന്ന ആദ്യകാലത്തു തന്നെ തന്റെ പ്രായം മുമ്പോട്ടു പോകാതെ പുരുഷനെ ചികിത്സയ്ക്കു തയാറാക്കാൻ സ്ത്രീ പ്രത്യേകം ശ്രദ്ധിക്കണം.

read more
ചോദ്യങ്ങൾദാമ്പത്യം Marriageവൃക്തിബന്ധങ്ങൾ Relationship

ഗർഭം, പ്രസവം എന്നിവ സ്ത്രീയുടെ മാത്രം ഉത്തരവാദിത്തമല്ല; സ്നേഹച്ചൂടേകി കൂടെയുണ്ടാകണം ഭർത്താക്കൻമാർ

പേജിലെ പുതിയ അപ്ഡേറ്റ്സ് whatsapp വഴി ലഭിക്കുവാൻ.  https://api.whatsapp.com/send?phone=447868701592&text=subscribe

 

അമ്മയാകാൻ െകാതിക്കുന്ന സ്ത്രീകളുെട ജീവിതത്തിലെ പ്രധാനപ്പെട്ട കാലമാണ് ഗർഭകാലം. ശാരീരികമായി ഒരുപാട് വ്യതിയാനം സംഭവിക്കുന്ന ഈ കാലയളവിൽ മനസ്സിലും ചില മാറ്റങ്ങൾ പതിവാണ്. െപാതുവെ നമ്മുെട സമൂഹത്തിലെ ഒരു ഗർഭിണിക്ക് ശരീരികമായി ലഭിക്കുന്ന പരിഗണനയും പരിചരണവും മാനസികമായി ലഭിക്കാറില്ല എന്നത് സത്യമാണ്. പൂർണ ആേരാഗ്യമുള്ള ഒരു കുഞ്ഞിന് ജന്മം നൽകാൻ ശരീരത്തോെടാപ്പം മനസ്സും ആേരാഗ്യത്തോെട ഇരിക്കേണ്ടതുണ്ട്. അതിൽ പ്രധാനം ഒരു കുഞ്ഞിന് ജന്മം നൽകാനുള്ള മാനസികമായ തയാറെടുപ്പാണ്. ഇതിന്റെ ഭാഗമായി ചില ആസൂത്രണങ്ങൾ ആവശ്യമാണ്.

∙ ഗർഭിണിയാകും മുൻപുതന്നെ ദമ്പതികൾ ഗർഭധാരണത്തെക്കുറിച്ചും ഗർഭകാലത്തിന്റെ പ്രത്യേകതകളെക്കുറിച്ചും പ്രസവം, പ്രസവാനന്തര പരിചരണം തുടങ്ങിയവയെക്കുറിച്ചുമുള്ള ശാസ്ത്രീയ അറിവുകൾ േതടണം. ഇക്കാര്യങ്ങളിൽ എന്തെങ്കിലും സംശയങ്ങളോ ആശങ്കകളോ ഉണ്ടെങ്കിൽ അടുത്തുള്ള ഗൈനക്കോളജിസ്റ്റുമായി സംസാരിച്ച് സംശയനിവാരണം നടത്തണം. ഉറച്ചതും സന്തോഷത്തോെടയുമുള്ള മനസ്സോെടയാകണം സ്ത്രീ ഗർഭം ധരിക്കേണ്ടത്.

∙ ഗർഭം, പ്രസവം എന്നിവ സ്ത്രീയുെട മാത്രം ഉത്തരവാദിത്തമല്ല എന്ന േബാധം ഭർത്താവിനും മറ്റ് കുടുംബാംഗങ്ങൾക്കും ഉണ്ടായിരിക്കണം. ഗർഭിണികൾക്ക് പ്രത്യേകിച്ച് ആദ്യമായി ഗർഭം ധരിക്കുന്നവർക്ക് ഒട്ടേറെ ആശങ്കകളും അസ്വാസ്ഥ്യങ്ങളും സ്വാഭാവികമാണ്. അതുപോെല തന്നെ കുഞ്ഞിനെക്കുറിച്ചുള്ള സ്വപ്നങ്ങളും. ഇത്തരം സ്വപ്നങ്ങളും ആശങ്കകളും ഭർത്താക്കൻമാർ േചാദിച്ചു മനസ്സിലാക്കുകയും അവർ പറയുന്ന കാര്യങ്ങൾ ശ്രദ്ധയോെട, ആർദ്രതയോെട േകൾക്കുകയും വേണം.

∙ എന്തിനും ഏതിനും കുടുംബവും സുഹൃത്തുക്കളും കൂടെയുണ്ടെന്ന ആത്മവിശ്വാസം ഗർഭിണിയിൽ സൃഷ്ടിക്കണം. നേരത്തെ അമ്മമാരായ സ്ത്രീകളുമായുള്ള ആശയവിനിമയം ഒരുപരിധിവരെ ആശങ്കകൾ ഇല്ലാതാക്കും.

∙ ഗർഭകാലത്തു വീട്ടിലെ േജാലികളിൽ പരമാവധി സഹായിക്കണം. േജാലിയുള്ള സ്ത്രീകൾക്ക് ഇക്കാര്യത്തിൽ പ്രത്യേക പരിഗണന നൽകണം. അതേ സമയം േഡാക്ടറുെട നിർദേശപ്രകാരമുള്ള വ്യായാമങ്ങൾ മുടക്കരുത്.

∙ ഉറക്കം, വിശ്രമം എന്നിവ പ്രധാനമായതിനാൽ ഗർഭിണിക്ക് വീട്ടിനുള്ളിൽ സൗകര്യങ്ങൾ െചയ്തുെകാടുക്കണം.

∙ ഗർഭിണിയുെട പ്രയാസങ്ങളും പ്രശ്നങ്ങളും നിസ്സാരവൽക്കരിക്കുകയോ കളിയാക്കുകയോ െചയ്യരുത്. അതിനു പരിഹാരം കാണാൻ സഹായിക്കുക.

∙ നിത്യജീവിതത്തിൽ ഗർഭിണിക്കുണ്ടാകുന്ന കുറ്റങ്ങളും കുറവുകളും സ്നേഹത്തോെട ക്ഷമിച്ച്, അവരെ ആേരാഗ്യകരമായി മുന്നോട്ടു പോകാൻ സഹായിക്കണം.

∙ ഗർഭിണികളുെട മാനസികാരോഗ്യം കുഞ്ഞുങ്ങളെ ബാധിക്കുമെന്നതിനാൽ ഗർഭിണികളെ കഴിയുന്നത്ര സന്തോഷിപ്പിക്കുക. വിശ്വാസികളായ സ്ത്രീകൾക്ക് പ്രാർഥനകളും ഈശ്വരചിന്തകളും മികച്ച ഗുണം െചയ്യും.

 

read more
ആരോഗ്യംആർത്തവം (Menstruation)ഉദ്ധാരണംഓവുലേഷന്‍ഗര്‍ഭധാരണം (Pregnancy)ചോദ്യങ്ങൾഡയറ്റ്ദാമ്പത്യം Marriageരതിമൂര്‍ച്ഛലൈംഗിക ആരോഗ്യം (Sexual health )വന്ധ്യതവൃക്തിബന്ധങ്ങൾ Relationship

വേഗത്തിൽ രതിമൂർച്ച, കൂടുതൽ ഉത്തേജനം… ഗർഭധാരണം നടക്കാനും ശീഘ്രസ്ഖലനം തടയാനും ഈ ലൈംഗിക രീതികൾ

(ലൈംഗിക ആരോഗ്യം സംബന്ധിച്ച കൂടുതൽ പോസ്റ്റുകൾ ലഭിക്കുവാൻ ഫേസ്ബുക് പേജ് follow ചെയ്യുക  )

ഡാര്‍വിന്റെ വിവാഹം കഴിഞ്ഞിട്ടു മൂന്നേകാല്‍ വര്‍ഷമായി. കുട്ടികളായില്ല. വീട്ടുകാരുടെ നിര്‍ബന്ധം ഏറിയപ്പോള്‍ ഗത്യന്തരമില്ലാതെയാണ് വന്ധ്യതാചികിത്സയ്ക്കായി െെഗനക്കോളജിസ്റ്റിനെ കാണാന്‍ തീരുമാനിച്ചത്. അവരുടെ കഥ കേട്ട െെഗനക്കോളജിസ്റ്റ് ഒരു കുറിപ്പും കൊടുത്ത് സെക്സോളജിസ്റ്റിന്റെ അടുത്തേക്ക് വിട്ടു. വന്ധ്യതാ ചികിത്സ നടത്താന്‍ പോയ ഡാര്‍വിനും ഭാര്യയും എന്തിനു സെക്സോളജിസ്റ്റിനെ കാണണം? ഒപ്പം വന്ന അമ്മമാരെ കാര്യം പറഞ്ഞു മനസ്സിലാക്കിയ ശേഷം ചികിത്സ തുടങ്ങി.

നാലാംവട്ടം കാണുമ്പോഴേക്കും പെൺകുട്ടി ഗർഭിണിയായി കഴിഞ്ഞിരുന്നു. എന്താണ് അവര്‍ നേരിട്ട പ്രശ്നം എന്നല്ലേ? ശരിയായ സംയോഗം നടന്നിരുന്നില്ല. പരിഹാരമായി സെക്‌ഷ്വല്‍ പൊസിഷന്‍ ശരിയാക്കിയതോടെ അവരുടെ െെലംഗിക പ്രശ്നങ്ങൾ എന്നേക്കുമായി അവസാനിച്ചു.

സെക്‌ഷ്വൽ പൊസിഷനുകൾ

രതിയില്‍ ഏറ്റവും ഉല്‍കൃഷ്ടമായ ഒന്നാണ് സംേഭാഗനിലകള്‍ അഥവാ സെക‌്ഷ്വല്‍ പൊസിഷനുകള്‍. പ്രായത്തിനും ശാരീരിക പ്രത്യേകതകള്‍ക്കും ആരോഗ്യാവസ്ഥയ്ക്കും അനുയോജ്യമായ പൊസിഷനുകളിലേക്ക് യഥാസമയം മാറുകയെന്നത് രതിജീവിതം ആസ്വാദ്യകരമായി നിര്‍ത്താന്‍ സഹായിക്കും. വാത്സ്യായന മഹര്‍ഷിയുടെ കാമശാസ്ത്രത്തില്‍ വിവരിക്കുന്ന 64 എണ്ണമുള്‍പ്പെടെ എണ്‍പതിലധികം സംയോഗമുറകളാണു ഭാരതീയ െെലംഗികശാസ്ത്ര ഗ്രന്ഥങ്ങളില്‍ ഉള്ളത്. ഇവയെല്ലാം തന്നെ കിടപ്പ്, ഇരുപ്പ്, നില്‍പ്പ് എന്നീ മൂന്നുനിലകളിലൂന്നിയും അവയുടെ സംയോഗത്തിലൂടെയും രൂപപ്പെട്ട വിവിധ ഭാവങ്ങളാണ്.

ഗർഭധാരണത്തിന് ഏതു പൊസിഷനില്‍ ബന്ധപ്പെട്ടാലും ഗര്‍ഭധാരണം നടക്കാമെങ്കിലും അതിനായി ശ്രമിക്കുന്ന ദമ്പതികള്‍ക്ക് ഏറ്റവും ആത്മവിശ്വാസം പകരുന്നതും അനായാസം ബന്ധം സാധ്യമാക്കുന്നതും പുരുഷൻ മുകളിലായി വരുന്ന മിഷനറി പൊസിഷന്‍ തന്നെയാകും. സ്ത്രീയുടെ അരക്കെട്ടിനടിയില്‍ ചെറിയൊരു തലയണ വച്ച് ഇടുപ്പ് ഉയര്‍ത്തുന്നത് സ്ഖലന സമയത്ത് ലിംഗം പൂര്‍ണമായും ശുക്ലം ഉള്ളില്‍ തന്നെ നിക്ഷേപിക്കുന്നതിനു സഹായകരമാണ്. അതുകൊണ്ടാകാം വന്ധ്യതാ ചികിത്സയ്ക്ക് വിധേയമായിക്കൊണ്ടിരിക്കുന്നവര്‍ക്ക് ചില െെഗനക്കോളജിസ്റ്റുകളെങ്കിലും ഈ പൊസിഷന്‍ നിര്‍ദേശിക്കാറുള്ളത്.

ശീഘ്രസ്ഖലനം ഉള്ളവർക്ക്

മലര്‍ന്നു കിടക്കുന്ന പുരുഷനു മുകളില്‍ സ്ത്രീ കിടന്നുകൊണ്ടോ ഇരുന്നുകൊണ്ടോ ബന്ധപ്പെടുന്ന രീതിയാണ് വുമണ്‍ ഒാണ്‍ ടോപ് (woman on top). ഈ നിലയ്ക്കും പല വകഭേദങ്ങള്‍ ഉണ്ട്. ശീഘ്രസ്ഖലനത്തിന്റെ ചികിത്സയില്‍ ഏറെ പ്രാധാന്യമുള്ള ഒരു രീതിയാണ് ഇത്.

മലര്‍ന്നു കിടക്കുന്ന പുരുഷന്റെ ഇരുവശങ്ങളിലുമായി സ്ത്രീ മുട്ടുകുത്തി പുരുഷശരീരത്തില്‍ ഇരുന്നുകൊണ്ടു സംഭോഗത്തില്‍ ഏര്‍പ്പെടുന്ന രീതി പലര്‍ക്കും പ്രിയങ്കരമാണ്. ഭയം മൂലം െെലംഗികബന്ധം സാധ്യമാകാത്ത സ്ത്രീകള്‍ക്ക് ഇതു മികച്ച മാർഗമാണ്. ഇത്തരം ഫീമെയില്‍ സുപ്പീരിയര്‍ പൊസിഷനുകള്‍ സ്ത്രീയുടെ ഭയമകറ്റും. പുരുഷനു മുകളില്‍ ഇരുന്നു െെലംഗികബന്ധവും യോനീപ്രവേശവും സ്ത്രീക്കുതന്നെ നിയന്ത്രിക്കാമെന്നതാണ് ഇതിന്റെ ഗുണം.

പരസ്പരം മുഖഭാവങ്ങള്‍ കണ്ടു മനസ്സിലാക്കി ആസ്വദിക്കുന്നതിനും ആശയവിനിമയത്തിനും ഏറെ സഹായകരമായ ഒരു രീതിയാണ് ഇത്. ഈ പൊസിഷനില്‍ െെലംഗിക ബന്ധത്തിന്റെ പൂര്‍ണ നിയന്ത്രണം സ്ത്രീയുടെ െെകകളിലാണ്. വേഗത്തില്‍ രതിമൂര്‍ച്ഛ ലഭിക്കാന്‍ കഴിയുന്ന തരത്തില്‍ ചലനങ്ങള്‍ ക്രമീകരിക്കാനും ചലനവേഗത നിയന്ത്രിക്കാനും സ്ത്രീക്കു തന്നെ കഴിയുമെന്നതാണ് ഈ പൊസിഷന്റെ പ്രത്യേകത.

രതിമൂർച്ഛ ഉറപ്പാക്കാൻ

റിയര്‍ എന്‍ട്രി എന്നറിയപ്പെടുന്ന സംഭോഗനിലയും പ്രധാനപ്പെട്ട ഒന്നാണ്. െെകകള്‍ കിടക്കയിലൂന്നി മുട്ടുകുത്തി നില്‍ക്കുന്ന സ്ത്രീയുടെ പുറകില്‍ക്കൂടി യോനിയിലേക്ക് പ്രവേശിപ്പിക്കുന്ന രീതിയാണിത്. ഡോഗി സ്െെറ്റല്‍ എന്നും ഈ രീതി അറിയപ്പെടുന്നു. ബെഡ്ഡില്‍ സ്ത്രീയുടെ പിന്നിലായി മുട്ടുകുത്തി നില്‍ക്കുന്ന പുരുഷനു ഏറെ ചലനസ്വാതന്ത്ര്യം ലഭിക്കുന്നു. രതിമൂര്‍ച്ഛ ലഭിക്കാന്‍ ബുദ്ധിമുട്ടുള്ള സ്ത്രീകളെ കൂടുതല്‍ ഉത്തേജിപ്പിച്ച് രതിമൂര്‍ച്ഛയിലേക്ക് നയിക്കുന്നതിന് ഏറെ സഹായകരമായ ഒരു സംഭോഗനിലയാണ് ഇത്.

read more
ചോദ്യങ്ങൾദാമ്പത്യം Marriage

പ്രണയബന്ധം ആരോഗ്യപരമായി മുന്നോട്ടുകൊണ്ടുപോകാന്‍ പാടുപെടുന്നുവോ? ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

ഒരു കെട്ടുകഥ പോലെ സുഗമമായി ഒഴുകുന്നവയല്ല പ്രണയബന്ധങ്ങള്‍. തുടക്കത്തിലുള്ള ആവേശത്തിനും തീക്ഷ്ണതയ്ക്കുമപ്പുറം രണ്ടുവ്യക്തികള്‍ തമ്മിലുള്ള ആശയവിനിമയവും മനസ്സിലാക്കലും വിശ്വാസവുമൊക്കെയാണ് ആരോഗ്യപരമായ ബന്ധങ്ങളെ വാര്‍ത്തെടുക്കുന്നതിന് അടിസ്ഥാനം. പങ്കാളിയുടെ കാഴ്ചപ്പാടുകളും ട്രോമകളുമെല്ലാം മനസ്സിലാക്കിയുള്ള യാത്രയാണ് സുദൃഡമായ ബന്ധത്തിനു വേണ്ടത്.

പങ്കാളിയെയും പ്രണയത്തിലെ അവരുടെ കാഴ്ചപ്പാടുകളെയും കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ ചെയ്യേണ്ട ഏഴ് കാര്യങ്ങൾ പങ്കുവെക്കുകയാണ് സൈക്കോളജിസ്റ്റ് ആയ ഡോ.നിക്കോള്‍ ലെപേര.

പ്രണയത്തിന്റെ ഭാഷ അഥവാ ‘ലവ് ലാംഗ്വേജ്’ മനസ്സിലാക്കുക എന്നതാണ് ആദ്യത്തേതെന്ന് നിക്കോള്‍ പറയുന്നു. ഇത് ഓരോ വ്യക്തിയ്ക്കും ഓരോ തരത്തിലായിരിക്കും. ചിലര്‍ക്ക് സ്പര്‍ശനമാണെങ്കില്‍ മറ്റു ചിലര്‍ പ്രണയം പ്രകടമാക്കുക സംഭാഷണങ്ങളിലൂടെയാവും. തന്റെ പങ്കാളിക്ക് ഏതാണ് വഴങ്ങുന്നതെന്ന് പ്രണയത്തിലുള്ള ഓരോരുത്തരും അറിഞ്ഞിരിക്കണം. മാറ്റങ്ങള്‍ക്ക് വിധേയമായ മനസ്സുമായാരിക്കണം നാം പ്രണയത്തില്‍ പ്രവേശിക്കേണ്ടത്. കാലത്തിനനുസരിച്ചുള്ള മാറ്റങ്ങളും പരിണാമങ്ങളും എല്ലാ ബന്ധങ്ങളിലുണ്ടാകുമെന്നും അവയെ സ്വാഗതം ചെയ്യുകയും ഉള്‍ക്കൊള്ളുകയും വേണമെന്നും മനസ്സിലാക്കേണ്ടത് അത്യാവശമാണ്.എത്ര അസുഖകരമായ വിഷയങ്ങളെപ്പറ്റിയും തികച്ചും അനായാസകരമായി പങ്കാളിയോട് സംസാരിക്കാന്‍ കഴിയേണ്ടതും അനിവാര്യമാണെന്ന് നിക്കോൾ പറയുന്നു. അതിനുള്ള ബന്ധമാണ് ഉണ്ടാക്കിയെടുക്കേണ്ടത്. ഇരുകൂട്ടര്‍ക്കും അംഗീകരിക്കാന്‍ കഴിയുന്ന സ്വഭാവങ്ങളും രീതികളുമായിരിക്കണം ബന്ധത്തിൽ പ്രതിഫലിക്കേണ്ടത്. ആദ്യം അവനവനെത്തന്നെ സ്‌നേഹിക്കാന്‍ പറ്റിയെങ്കില്‍ മാത്രമേ പങ്കാളിയെ പൂര്‍ണ്ണമായും സ്‌നേഹിക്കാന്‍ കഴിയൂ. നമ്മള്‍ നമ്മളെത്തന്നെ മൃദുവായും കരുതലോടെയും പരിചരിച്ചെങ്കില്‍ മാത്രമേ പങ്കാളിയോടുള്ള സമീപനത്തിലും അത് പ്രതിഫലിക്കൂ. നമ്മുടെ മൂല്യങ്ങളുമായി പങ്കാളിയുടേതിന് ഒത്തുപോകാന്‍ കഴിയുമോ എന്ന് മുന്‍കൂട്ടി അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്.
ബന്ധങ്ങളില്‍ അഭിപ്രായവ്യത്യാസങ്ങളും വൈരുദ്ധ്യങ്ങളും ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഒരോരുത്തരും അതിനെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നത് പ്രധാനമാണെന്നും നിക്കോൾ കുറിക്കുന്നു. പക്വതയോടെയും സംയമനത്തോടെയും ഭിന്നതകളെ കൈകാര്യം ചെയ്താല്‍ മാത്രമേ ആരോഗ്യപരമായി ബന്ധം മുന്നോട്ടുകൊണ്ടുപോകാനാകൂ. മുന്‍പുണ്ടായിട്ടുള്ള സംഭവങ്ങളില്‍നിന്നുള്ള ട്രോമകളും മറ്റും ആരോഗ്യപരമായ പ്രണയബന്ധത്തെ തകര്‍ക്കുന്ന രീതിയില്‍ മുന്നോട്ടുവരാന്‍ അനുവദിക്കാതിരിക്കുക എന്നതാണ് പ്രധാനമെന്നും നിക്കോള്‍ പറയുന്നു.
read more
ആരോഗ്യംചോദ്യങ്ങൾദാമ്പത്യം Marriageലൈംഗിക ആരോഗ്യം (Sexual health )

#ലൈംഗികവിജാനകോശം #POST 17 രതിമൂർച്ഛ അഥവാ ഓർഗാസം 

ലൈംഗികാനുഭൂതിയുടെ പാരമ്യമാണ് രതിമൂർച്ഛ എന്നു പറയാം . ഇംഗ്ലീഷിൽ ഓർഗാസം ( Orgasm ) എന്നറി ( യപ്പെടുന്നു . മനുഷ്യ ലൈംഗികതയുടെ പ്രധാന ഭാഗ മായ സുഖാസ്വാദനത്തിൽ ഉൾപ്പെടുന്നതാണ് രതിമൂർച്ഛ . ഒരേസമയം ശാരീരികമായും മാനസികമായും അനുഭവ പ്പെടുന്ന സുഖകരമായ അനുഭൂതിയാണ് ഇത് . തലച്ചോർ ( Brain ) ആണ് രതിമൂർച്ചയുടെ പ്രഭവകേന്ദ്രം . ലൈംഗികാ വയവങ്ങളും അതിനു ചുറ്റിലുമുള്ള അനേകം പേശികളും ഒന്നിച്ചു ചുരുങ്ങി വികസിച്ചാണ് ശരീരം ഈ അവസ്ഥ യിലെത്തുന്നത് . രതിമൂർച്ഛ അനുഭവപ്പെടുന്നത് ശാരീരിക മാനസിക ആരോഗ്യത്തിന് ഉത്തമമാണെന്നാണ് വിദഗ്ദ്ധ നിഗമനം . തലച്ചോറിലെ സന്തോഷകരമായ രാസമാറ്റങ്ങൾ ആണിതിന് കാരണമെന്ന് പറയപ്പെ ടുന്നു . നാഡീ ഞരമ്പുകളും , ഹോർമോണുകളും ഈ സുഖാനുഭൂതിയിൽ പങ്ക് വഹിക്കുന്നു . രതിമൂർച്ഛ അനു ഭവിക്കുമ്പോൾ ഉണ്ടാകുന്ന അത്യാനന്ദം , അതിനു ശേഷ മുള്ള നിർവൃതി എന്നിവ മനുഷ്യരുടെ സംതൃപ്തിക്ക് പ്രധാനമാണ് . സ്ത്രീപുരുഷന്മാർക്കും ട്രാൻസ്ജെൻഡർ ആളുകൾക്കും രതിമൂർഛയുണ്ടാകും . എന്നാൽ അലൈംഗികരായ ( Asexual ) വ്യക്തികൾക്ക് ലൈംഗികതാല്പര്യമോ , രതിമൂർച്ഛയോ പ്പെടണമെന്നില്ല . ആണുങ്ങൾക്ക് ഇത് ശുക്ല സ്ലലനത്തോടൊപ്പം നടക്കു ന്നു എന്ന് പറയാം . ലിംഗാഗ്രത്തിൽ അനേകം നാഡീ തന്തുക്കൾ നിറഞ്ഞ മകുട ഭാഗത്തെ ( Glans ) ഉത്തേ ജനമാണ് പുരുഷനെ രതിമൂർച്ഛയിലേക്ക് നയിക്കാ റുള്ളത് . സ്ത്രീകളിൽ ഭഗശിശ്നിക / കൃസരിയുടെ ( Clitoris ) മൃദുവായ ഉത്തേജനം രതിമൂർച്ഛയിലേക്ക് നയിക്കാറുണ്ട് .

എണ്ണായിരിയത്തോളം സംവേദനം നൽകുന്ന നാടിഞരമ്പുകളുടെ സംഗമവേദിയാണ് കൃസരി . പുരുഷ ലിംഗാഗ്രത്തിൽ ഉള്ളതിന്റെ ഇരട്ടിയോളം വരുമിത് .

 

യോനീനാളത്തിന്റെ മുൻഭിത്തിയിൽ നിന്നും ഏകദേശം രണ്ട് – രണ്ടരയിഞ്ച് ഉള്ളിലേക്കായി കാണുന്ന ജി സ്പോ ട്ട് ( G Spot ) എന്ന സംവേദനമുള്ള ഭാഗത്തിന്റെ മൃദുവായ ഉത്തേജനവും സ്ത്രീകളെ രതിമൂർച്ഛയിലേക്ക് നയിക്കുമെന്ന് പറയപ്പെടുന്നു . എന്നാൽ ജി സ്പോട്ടിന്റെ സാന്നിധ്യത്തെ സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങൾ ആണ് നിലവി ലുള്ളത് . സ്ത്രീകളിൽ രതിമൂർച്ച കൂടുതൽ സങ്കീർണ്ണവും മാനസിക വുമാണ് . വൃത്തിയുള്ള അന്തരീക്ഷവും അടുപ്പവുമുള്ള പങ്കാളിയും ഒക്കെ ഇതിന് ആവശ്യമാണ് . സ്ത്രീകൾക്ക് വികാരമൂർച്ഛ ഉണ്ടാകുമ്പോൾ ശുക്ലവിസർജനം ഉണ്ടാകു ന്നില്ല . എങ്കിലും യോനീവികാസം ഉണ്ടാവുകയും ,ബർത്തോളിൻ ഗ്രന്ഥികളുടെ പ്രവർത്തനം മൂലം വഴു വഴുപ്പ് നൽകുന്ന സ്നേഹദ്രവങ്ങൾ ( Lubrication ) ഉത്പാ ദിപ്പിപ്പെടുകയും , കൃസരി ഉദ്ധരിക്കുകയും ചെയ്യുന്നു . ചില പ്പോൾ യോനീഭാഗത്തെയോ ശരീരത്തിലെ മറ്റ് ഭാഗ ത്തെയോ പേശികൾ ശക്തമായി ചുരുങ്ങുകയോ വിക സിക്കുകയോ ശബ്ദങ്ങൾ പുറപ്പെടുവിക്കുകയോ ചെയ്യാം . ഇതോടൊപ്പം ചിലരിൽ സ്ക്രീൻ ഗ്രന്ഥികളിൽ നിന്നുള്ള ദ്രാവകം ശക്തമായി പുറത്തേക്ക് പോകാറുണ്ട് . ഇതിനെ ഇംഗ്ലീഷിൽ സ്ക്വിർട്ടിങ് ( Squirting ) എന്ന് വിളിക്കുന്നു . സ്ത്രീകളിൽ എല്ലാ സംഭോഗങ്ങളും രതിമൂർച്ഛയിൽ എത്ത ണമെന്നില്ല , പക്ഷേ പുരുഷന് ഏതാണ്ടെല്ലാ സംഭോഗ ങ്ങളും രതിമൂർച്ഛയിൽ അവസാനിക്കുകയാണ് പതിവ് . പുരുഷനെ അപേക്ഷിച്ചു സ്ത്രീകളിലെ വികാരോത്തേജനം പതിയെ ഉണർന്നു പതിയെ ഇല്ലാതാകുന്ന ഒന്നാണ് . ഇത് പുരുഷന്മാരേക്കാൾ കൂടുതൽ സമയം നീണ്ടുനിൽ ക്കാറുമുണ്ട് . പൊതുവേ സ്ത്രീക്ക് താല്പര്യമുള്ള പങ്കാളിയോ ടൊപ്പം മാത്രമേ രതിമൂർച്ഛ അനുഭവപ്പെടാറുള്ളൂ . പുരുഷ നെ അപേക്ഷിച്ചു . തുടർച്ചയായി ഒന്നിലധികം തവണ രതിമൂർച്ഛ കൈവരിക്കാൻ സ്ത്രീകളുടെ മസ്തിഷ്കത്തിന് സാധിക്കാറുണ്ട് . എന്നാൽ പല സ്ത്രീകൾക്കും തങ്ങളുടെ ലൈംഗിക സംതൃപ്തിക്ക് രതിമൂർച്ഛ നിർബന്ധമില്ല . എന്നിരുന്നാലും ശരിയായ ലൈംഗിക സംതൃപ്തി ലഭിക്കാ ത്ത ആളുകളിൽ അത് പലപ്പോഴും തലവേദന തുടങ്ങിയ മാനസികവും ശാരീരികവുമായ അസ്വസ്ഥതകളിലേക്ക് നയിച്ചേക്കാം . എന്നാൽ ഇത് പലപ്പോഴും തിരിച്ചറിയണ മെന്നില്ല . മാത്രമല്ല , ഇത്തരത്തിൽ ഒരനുഭൂതി സ്ഥിരമാ യി ലഭിക്കാത്ത അവസ്ഥയിൽ സ്ത്രീകൾ ലൈംഗിക വിരക്തിയിലേക്ക് പോകാൻ സാധ്യതയുണ്ട് എന്ന് ഗവേഷണങ്ങൾ പറയുന്നു . ദിവസം മുഴുവൻ മോശമായി പെരുമാറുകയും അപമാ നിക്കുകയും ചെയ്തിട്ട് രാത്രി കിടക്കയിൽ ആനന്ദം കണ്ട ത്താൻ പങ്കാളിയെ സമീപിക്കുന്നവർക്ക് ഒരിക്കലും സ്ത്രീയുടെ രതിമൂർച്ഛ മനസിലാക്കുവാൻ സാദിക്ക്ണമെന്നില്ല . ഉഭയസമ്മതമില്ലാതെ നിർബന്ധപൂർവ്വമോ ബലം പ്രയോഗിച്ചോ നടത്തുന്ന ലൈംഗിക അതിക്രമങ്ങ ൾ സ്ത്രീ ആസ്വദിക്കുന്നില്ല എന്ന് മാത്രമല്ല അത് പീഡക നോട് കടുത്ത കടുത്ത വെറുപ്പിനും മിക്കപ്പോഴും ഭയത്തിനും ലൈംഗിക താല്പര്യക്കുറവിനും കാരണമാകാം . യോനീ സങ്കോചം

അഥവാ വജൈനിസ്മിസ് പോലെയുള്ള മാനസിക പ്രശ്നങ്ങളിലേക്കും ഇത് നയിച്ചേക്കാം .

സ്നേഹവും ലാളനവും കിടക്കയിൽ മാത്രമായാൽ സ്ത്രീയുടെ വികാരത്തിൽ വേലിയേറ്റമുണ്ടാകില്ല പുരുഷ നേക്കാൾ സാവധാനത്തിൽ ഉത്തേജിതയാകുന്ന സ്ത്രീ പക്ഷേ ക്രമാനുഗതമായ പുരോഗതിയിലൂടെ രതിമൂർച്ഛയി ലെത്തും . തുടർന്ന് പുരുഷനേക്കാൾ സാവധാനമേ ഉത്തേ ജിതാവസ്ഥയിൽ നിന്നും പുറത്തുകടക്കൂ . ഇത് പലപ്പോഴും പുരുഷ പങ്കാളി അറിയണമെന്നില്ല . തനിക്ക് രതിമൂർച്ഛ ഉണ്ടാകാൻ പോകുന്നു അല്ലെങ്കിൽ അതനുഭവിക്കുകയാണ് എന്ന് കൃത്യമായി പറയാൻ സ്ത്രീക്ക് മാത്രമേ സാധിക്കൂ . ഇത് തുറന്ന് പറയാൻ മടിക്കു ന്ന സ്ത്രീകളുടെ ശരീരത്തിലുണ്ടാകുന്ന വ്യതിയാനങ്ങൾ ഇക്കാര്യം മനസിലാക്കാൻ പുരുഷനെ സഹായിക്കും . അനിയന്ത്രിതമായ ശ്വാസഗതി , വർധിച്ച നെഞ്ചിടിപ്പ് , പങ്കാളിയെ മുറുകെ പുണരൽ , യോനിയിലെ നനവ് , സീൽക്കാരശബ്ദങ്ങൾ , അമിതമായ വിയർപ്പ് , യോനി യിലെ മുറുക്കം കുറയൽ എന്നിങ്ങനെയുള്ള പലതും രതിമൂർച്ഛയുടെ ലക്ഷണമാണ് . 

ഇത് പുരുഷൻമാർ മനസിലാക്കുകയോ ചോദിച്ച് അറിയുകയോ വേണം . പുരുഷന്മാരിലും സമാനമായ ലക്ഷണങ്ങൾ യാണ് ഉണ്ടാകുന്നത് . ഇണകൾക്ക് ഒരേസമയം രതി മൂർച്ഛ അനുഭവിക്കാൻ കഴിയുക എന്നത് മിക്കവർക്കും സാധിക്കണമെന്നില്ല . ഇണയെ ശ്രദ്ധിക്കുകയും പരസ്പരം പരിഗണന കൊടുക്കു കയും ചെയ്താൽ രതിമൂർച്ഛ അനുഭവിക്കാൻ കഴിയുന്നതേഉള്ളു ഇതിനുശേഷം കൂടുതൽ ലാളനകൾ ലഭിക്കണമെന്നു സ്ത്രീ ആഗ്രഹിക്കും . എന്നാൽ പലപ്പോഴും സ്ഥലനശേഷം തിരിഞ്ഞു കിടന്നുറങ്ങുന്ന പുരുഷൻ ഇത്തരം പ്രതീക്ഷ കളെ ഇല്ലാതാക്കും .

 

ലൈംഗികബന്ധത്തിന് തയ്യാറെടുക്കുമ്പോൾ മാനസിക സമ്മർദവും വിഷാദവുമൊക്കെ ഒഴിവാക്കുന്നതും ദീർഘ നേരം സന്തോഷകരമായ രതിപൂർവലീലകളിൽ  ഏർപെടുന്നതും രതിമൂർച്ഛ കൈവരിക്കുവാൻ ആവശ്യമാണ് . ഇതിന് രതിഭാവനകൾ ആവശ്യമായേ ക്കാം . രതിമൂർച്ഛയിൽ യഥാര്ത്ഥത്തിൽ ശക്തമായ ശാരീരി കവും മാനസികവുമായ ആനന്ദമാണ് ഉണ്ടാകുന്നത് . പക്ഷേ അത് നാഡീവ്യൂഹത്താൽ നിയന്ത്രിക്കപ്പെടുന്നു വെന്ന് മാത്രം .

രതിമൂർച്ഛ ആരോഗ്യകരമാണെന്നും , അത് കൂടുതലും മാനസികമാണെന്നും , പങ്കാളികൾ തമ്മിലുള്ള അടുപ്പം വർധിപ്പിക്കുമെന്നും , ഗർഭധാരണ ത്തിനുള്ള സാധ്യത കൂട്ടുമെന്നും പഠനങ്ങൾ പറയുന്നു . ഏത് പ്രായത്തിലുള്ള ആളുകൾക്കും , ഭിന്നശേഷിക്കാർ ക്കും രതിമൂർച്ഛ ഉണ്ടാകാറുണ്ട് . വർദ്ധക്യത്തിൽ ചില പ്പോൾ അതിന് അല്പം സമയമെടുത്തെന്നും വരാം . യോനിഭാഗത്ത് വരൾച്ചയും മുറുക്കവും അനുഭവപ്പെടുന്ന വർ , പ്രത്യേകിച്ച് പ്രസവം , ആർത്തവവിരാമം എന്നിവ കഴിഞ്ഞ സ്ത്രീകൾ ദീർഘനേരം സംഭോഗപൂർവരതിലീ ലകളിൽ ഏർപ്പെടേണ്ടതും , ഫാർമസിയിൽ ലഭ്യമായ ഏതെങ്കിലും മികച്ച ജലാംശമുള്ള ലൂബ്രിക്കന്റ് ജെല്ലകൾ , ഒരു ഡോക്ടറുടെ നിർദേശപ്രകാരം ഹോർമോൺ ക്രീമു കൾ എന്നിവ ഉപയോഗിക്കുന്നത് രതിമൂർച്ഛ അനുഭവ പ്പെടാൻ സഹായിക്കും . ഇന്ന് ധാരാളം ആളുകൾ വർദ്ധ ക്യത്തിലും സന്തോഷകരമായ ലൈംഗികജീവിതം നയി ക്കുന്നുണ്ട് . രതിമൂർച്ഛയ്ക്ക് ബോധേന്ദ്രിയങ്ങളുടെ ശക്തി മന്ദീഭവിപ്പി ക്കാൻ പറ്റും എന്നത് മറ്റൊരു സവിശേഷതയാണ് . തലച്ചോറിലെ ഉത്തേജനമാണ് ഇതിന് കാരണം . ചൂട് , തണുപ്പ് , വേദന എന്നിവ തിരിച്ചറിയാനുള്ള കഴിവും , കാഴ്ച്ച , കേൾവി എന്നിവയേയും ഈ മന്ദിപ്പ് ബാധി ച്ചേക്കാം . സംഭോഗപൂർവ രതിലീലകളുടെ കുറവ് , രതിഭാവന കളുടെ അഭാവം , കുടുംബ പ്രശ്നങ്ങൾ , പങ്കാളികൾ തമ്മിലുള്ള പ്രേശ്നങ്ങൾ പുരുഷന്മാരിൽ ഉദ്ധാരണക്കുറവ് , ലൈംഗികതയോടുള്ള ഭയം , അറിവില്ലായ്മ , പാപചിന്ത , ലഹരി ഉപയോഗം , പ്രമേഹം , സ്ത്രീകളിൽ യോനിവരൾച്ച , യോനീസങ്കോചം , യോനീഭാഗത്ത് അണുബാധ തുടങ്ങി സ്ത്രീരോഗങ്ങൾ , വേദനയുള്ള സംഭോഗം , സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തി ലൂടെ രോഗങ്ങൾ ( STDs ) , പങ്കാളിയുടെ ( , ശുചിത്വമില്ലായ്മ , വായ്താറ്റം , നിർബന്ധിച്ചുള്ള സംഭോഗം എന്നിവയൊക്കെ രതിമൂർച്ഛയെ പ്രതികൂലമായി ബാധി ക്കാറുണ്ട് . ഇവയ്ക്കെല്ലാം ശാസ്ത്രീയ പരിഹാരമാർ ഗങ്ങളും ഇന്ന് ലഭ്യമാണ് .

 

രതിമൂർഛയെകുറിച്ചുള്ള പഠനം 

 

പ്രാചീന ഭാരതത്തിൽ വാത്സ്യായനൻ രതിമൂർച്ഛയെപ്പറ്റി വിവരിച്ചിട്ടുണ്ട് . അദ്ദേഹത്തിന്റെ കാമസൂത്രം കാമകേളിക ളെപ്പറ്റിയുള്ള ആധികാരിക ഗ്രന്ഥമായി പ്പെടുന്നു . 1950 നും 1960 ഇടക്ക് മാസ്റ്റേർസും ജോൺസണും മനുഷ്യന്റെ ലൈംഗികതയെക്കുറിച്ച് ആധികാരികമായ പഠനം നടത്തുകയും വളരെ പ്രധാനപ്പെട്ട വിവരങ്ങൾ കണ്ടെത്തുകയും ചെയ്തു . പാശ്ചാത്യലോകത്ത് വലിയ വിപ്ലവങ്ങൾ ഉണ്ടാക്കിയ കണ്ടുപിടിത്തങ്ങളായിരുന്നു അവ . 1966 ൽ പുറത്തിറക്കിയ അവരുടെ ലൈംഗിക പ്രതികരണം മനുഷ്യനിൽ ( Human Sexual Response ) എന്ന ഗ്രന്ഥത്തിൽ കാമവികാരമുണ്ടാവുന്ന നേരത്ത് മനുഷ്യനിലുണ്ടാവുന്ന നാല് പ്രധാനപ്പെട്ട് ശരീരശാസ്ത്ര വ്യതിയാനങ്ങളെക്കുറിച്ച് ഘട്ടങ്ങളെക്കുറിച്ച് , വിവരിച്ചു . ഈ നാല് ഘട്ടങ്ങൾ ഉദ്ദീപനം , സമതലം , മൂർച്ഛ , റെസൊലുഷൻ എന്നി വയാണ് .

രതിമൂര്ച്ഛയുടെ ഗുണങ്ങൾ

അതീവ സുഖകരമായ ഒരനുഭൂതിയാണെങ്കിലും രതി മൂർച്ച ഉണ്ടാകുന്നത് കൊണ്ട്

ആരോഗ്യപരമായി ധാരാളം ഗുണങ്ങൾ ഉണ്ട് . നല്ല ഉറക്കം ലഭിക്കുന്നു , സ്ട്രെസ് കുറയുന്നു , അമിതമായ രക്തസമ്മർദ്ദം കുറയ്ക്കുന്നു , വേദന കുറയ്ക്കുന്നു , ഹൃദയാരോഗ്യം മെച്ചപ്പെ ടുത്തുന്നു , പുരുഷന്മാരിൽ പ്രോസ്ട്രേറ്റ് പ്രശ്നങ്ങൾ ഒരുപരിധിവരെ പരിഹരിക്കുന്നു , രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നു , പങ്കാളികൾ തമ്മിലുള്ള അടുപ്പം മെച്ച പ്പെടുന്നു , നല്ല മാനസികാരോഗ്യം , ചർമ്മത്തിന്റെ തിളക്കം വർധിപ്പിക്കുന്നു , മധ്യവയസ് പിന്നിട്ടവരിൽ മെച്ചപ്പെട്ട ഓർമശക്തി , ചുറുചുറുക്ക് നിലനിർത്തുന്നു സഹായിക്കുന്നു തുടങ്ങിയവ ഉദാഹരണമാണ് .

 

read more