close

വൃക്തിബന്ധങ്ങൾ Relationship

ആരോഗ്യംവൃക്തിബന്ധങ്ങൾ Relationship

അമ്മായിയമ്മയെ അമ്മയായി കരുതാം

അമ്മായിയമ്മ മരുമകളെയും മരുമകള്‍ അമ്മായിയമ്മയെയും ശത്രുവായി കരുതേണ്ടതില്ല. പരസ്പരം മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍ പ്രശ്നങ്ങള്‍ ഒഴിവാക്കാം.

ഓര്‍മ്മവച്ച നാള്‍മുതല്‍ കേട്ടു പരിചയിച്ചതും വായിക്കാന്‍ തുടങ്ങിയ ശേഷം വായിച്ചു പഴകിയതും ദൃശ്യമാധ്യമങ്ങളില്‍ കണ്ടു ശീലിച്ചതുമായ ഒന്നാണ് څഅമ്മായിയമ്മ-മരുമക്കള്‍ പോര്‍چ. വളരെ കുറച്ചു കുടുംബങ്ങളില്‍ മാത്രം പ്രകടമാകുന്ന ഈ വൈരം ധാരാളം പൊടിപ്പും തൊങ്ങലും ചേര്‍ത്ത് ഭാവനയില്‍ വികസിപ്പിച്ചെടുക്കുന്ന ചിത്രങ്ങള്‍. ഇപ്പോള്‍ പൊതുവായി ടി.വി സീരിയലുകളില്‍ കണ്ടുവരുന്നവ മനസ്സില്‍ പതിയുന്നതാകാം. ഇപ്പോള്‍ ഇത്തരം സംഭവങ്ങള്‍ വര്‍ദ്ധിച്ചുവരാന്‍ കാരണം.

ഭര്‍ത്താവിനെ രക്ഷകനായി കരുതാം

കല്യാണം കഴിഞ്ഞ് വരന്‍റെ വീട്ടിലേക്ക് വരുന്ന പെണ്‍കുട്ടിക്ക് അവിടെ ആരുമായും പരിചയമോ, ബന്ധമോ ഉണ്ടാകാറില്ല. അതുകാരണം തന്നെ വിവാഹം കഴിച്ചയാളാണ് തന്‍റെ രക്ഷകന്‍ എന്ന വിശ്വാസത്തിലാണവള്‍ അവിടെയെത്തുന്നത്. സാവധാനം ചുറ്റുപാടുകള്‍ മനസ്സിലാക്കി അതുമായി പൊരുത്തപ്പെട്ടു പോകുന്നവരാണ് അധികവും. രണ്ട് വ്യത്യസ്ഥ സാമൂഹിക സാഹചര്യങ്ങളിലുള്ള വ്യക്തികളാണെങ്കില്‍ ഈ പൊരുത്തപ്പെടലുകള്‍ എളുപ്പമല്ല, ഇവിടെ ഒരു കൂട്ടര്‍ക്ക് ഒരു തരം മാനസികമായ അപകര്‍ഷതാബോധം ഉടലെടുക്കുന്നത് കണ്ടുവരുന്നു.

താന്‍ ഭര്‍ത്താവിന്‍റെ / ഭാര്യയുടെ വീട്ടുകാരെക്കാള്‍ കുറഞ്ഞ സാമൂഹ്യ സ്ഥിതിയില്‍ നിന്നു വരുന്നതുകൊണ്ട് തന്നെ വേണ്ട വിധം അംഗീകരിക്കുന്നില്ല എന്ന തോന്നലാണ് ഇതില്‍ പ്രധാനം. ഇങ്ങനെയുള്ള വീടുകളില്‍ അമ്മായിയമ്മ ചെയ്യുന്നതെല്ലാം കുറ്റമായും പറയുന്നതെല്ലാം തന്നെ കുറ്റപ്പെടുത്തുന്നതിന് പറയുന്നതായും മരുമകള്‍ക്ക് / മകന് തോന്നും. ഇവിടെ നിന്നാണ് മിക്കവാറും ഉരസല്‍ തുടങ്ങുക. ഭാര്യയുടെ അല്ലെങ്കില്‍ ഭര്‍ത്താവിന്‍റെ മുനവച്ചുള്ള സംസാരത്തില്‍ അവരോടൊപ്പം നല്‍ക്കാനോ അമ്മയെ കുറ്റപ്പെടുത്തുവാനോ ന്യായീകരിക്കുവാനോ കഴിയാത്ത അവസ്ഥിലാകും ഭര്‍ത്താവ് / ഭാര്യ. തന്നോടൊപ്പം നില്‍ക്കേണ്ട ഭര്‍ത്താവ് തന്നെ ന്യായീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നില്ലെന്നു മനസ്സിലാക്കുന്ന ഭാര്യ വര്‍ദ്ധിച്ച വീര്യത്തോടെ അമ്മായിയമ്മയെ എതിര്‍ക്കാന്‍ തുടങ്ങും.

ഈഗോ തുടങ്ങുന്നു

മകനോ മകളോ ഉള്ള അമ്മമാര്‍ക്ക് തന്‍റെ കുട്ടി വളരെ പ്രധാനപ്പെട്ടതാണ്. ആ കുട്ടിക്ക് ഒരു പോറല്‍ പോലും ഏല്‍ക്കാതിരിക്കാന്‍ അവര്‍ അമിത ശ്രദ്ധ ചെലുത്തും. ഇത്തരം അമ്മമാരെ മരുമക്കള്‍ കാണുന്നത് നിത്യ ശല്യമായിട്ടായിരിക്കും. എന്‍റെ ഭര്‍ത്താവിനെ നോക്കാന്‍ എനിക്കറിയില്ലേ. ഞങ്ങളുടെ കാര്യത്തില്‍ ഇടപെടാന്‍ അമ്മായിയമ്മയ്ക്കെന്തു കാര്യം? എന്ന രീതിയിലായിരിക്കും പ്രതികരണം. ഇത് ചില അമ്മായിയമ്മമാരുടെ വാശി കൂട്ടുകയും ബന്ധങ്ങള്‍ പാളിപ്പോകുകയും ചെയ്യും.

ഇതിനിടയില്‍പ്പെട്ടുപോകുന്ന മകനോ മകളോ ആണ് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുന്നത്. ഒരു പക്ഷവും പിടിക്കാനാവാതെ രണ്ടു കൂട്ടരെയും പിന്‍തുണയ്ക്കാനും തള്ളാനും കഴിയാതെ ത്രിശങ്കുവില്‍ നില്‍ക്കേണ്ടിവരുന്നവര്‍.

ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഭാര്യയും ഭര്‍ത്താവും പരസ്പരം മനസ്സിലാക്കുക എന്നതാണ് ഏറ്റവും പ്രധാനം. ഇതിനായി അവര്‍ മാത്രമായി കുറെ സമയമെങ്കിലും ചെലവിടുകയും പരസ്പരം സംസാരിക്കുകയും ചെയ്യുക എന്നതാണ് ഏറ്റവും പ്രധാനം. വിവാഹം കഴിഞ്ഞയുടനെയുള്ള കുറച്ചുനാളുകളെങ്കിലും ഇവര്‍ മാത്രമായി താമസിക്കുക എന്നത് പരസ്പരം മനസ്സിലാക്കുന്നതിനും പൊരുത്തപ്പെടുന്നതിനും ഏറെ സഹായകമാണ്. അതിനുശേഷം ഇവര്‍ ആരുടെയെങ്കിലും മാതാപിതാക്കളോടൊപ്പം കഴിഞ്ഞാല്‍ അധികം പ്രശ്നങ്ങള്‍ ഉണ്ടാകാനിടയില്ല.

മാതാപിതാക്കള്‍ മനസ്സിലാക്കണം

വ്യത്യസ്ത സാമൂഹിക പശ്ചാത്തലത്തില്‍ നിന്നു വരുന്ന മരുമകളില്‍/മരുമകനില്‍ വിശ്വാസം വളര്‍ത്തിയെടുക്കാനുതകുന്ന രീതിയിലാ യിരിക്കണം മാതാപിതാക്കള്‍ പെരുമാറേണ്ടത്. ഭാര്യയുടേയോ ഭര്‍ത്താവിന്‍റെയോ രക്ഷകര്‍ത്താക്കളില്‍ തങ്ങളോട് താത്പര്യം ജനിപ്പിക്കുക എന്നതാണ് പുതിയതായി വിവാഹം കഴിഞ്ഞെത്തുന്നവര്‍ ശ്രദ്ധിക്കേണ്ടത്. രണ്ടു വീടുകളും തങ്ങളുടേതാണെന്ന തോന്നല്‍ മനസ്സില്‍ നിര്‍ബന്ധമായും ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞാല്‍ കൂട്ടുകുടുംബത്തിലും ജീവിതം സന്തോഷകരമായിരിക്കും.

തങ്ങളുടെ മകനോ മകളോ കല്യാണം കഴിഞ്ഞാല്‍ അവരുടെ സ്വകാര്യതകള്‍ മാനിക്കപ്പെടേണ്ടതാണെന്നും മാതാപിതാക്കള്‍ അംഗീകരിക്കണം. വിവാഹത്തിനു മുമ്പ് അവരുടെ കാര്യങ്ങളില്‍ ഇടപെട്ടിരുന്നതുപോലെ അതു കഴിഞ്ഞും ഇടപെടാന്‍ ശ്രമിക്കരുത്. തെറ്റുകള്‍ കണ്ടാല്‍ ചൂണ്ടിക്കാണിക്കണം. പക്ഷേ, അത് കുറ്റപ്പെടുത്തലിന്‍റെ രീതിയിലാകരുത്. തെറ്റുകള്‍ കണ്ടാല്‍ ചൂണ്ടികാണിക്കണം. പക്ഷേ, അത് കുറ്റപ്പെടുത്തലിന്‍റെ രിതിയിലാകരുത്, ശാസന അതിരുവിടാതിരിക്കാനും ശ്രദ്ധിക്കണം. പ്രത്യേകിച്ച് മകന്‍റെയോ, മകളുടെയോ ജീവിതപങ്കാളിയുടെ മുന്നില്‍ വച്ച്.

ആശയവിനിമയം വേണം

ജനിച്ച നാള്‍ മുതല്‍ ഇത്രയും കാലം വളര്‍ത്തി വലുതാക്കിയ അച്ഛനും അമ്മയ്ക്കും വിവാഹം കഴിഞ്ഞതുകൊണ്ട് തങ്ങളുടെ മകന്‍/മകള്‍ വലുതായി സ്വയം പര്യാപ്തനായി എന്ന് ഒരു രക്ഷാകര്‍ത്താവും വിചാരിക്കില്ല. അവര്‍ക്ക് തുടര്‍ന്നും തങ്ങളുടെ സഹായം അല്ലെങ്കല്‍ സംരക്ഷണം ആവശ്യമുണ്ട് എന്നാണ് ഭൂരിഭാഗവും കരുതുന്നത്. ഇത് മനസ്സിലാക്കി പെരുമാറാന്‍ കഴിഞ്ഞാല്‍ വലിയ ഒരളവുവരെ പ്രശ്നങ്ങള്‍ ഒഴിവായിക്കിട്ടും. ഇരുകൂട്ടരുടെയും രക്ഷാകര്‍ത്താക്കളുമായി തുറന്നു സംസാരിക്കുക, അവരെ അന്യരായി കാണാതിരിക്കുക, അവര്‍ക്ക് അവരുടെ കുട്ടിയുടെ മേലുള്ള വാത്സല്യവും സ്നേഹവും അംഗീകരിക്കുക എന്നിവയാണ് സമാധാന ജീവിതത്തിന് ഉതകുന്നത്.

ഏറ്റവും പ്രധാനം ഭാര്യയും ഭര്‍ത്താവും മാത്രമായി ആശയവിനിമയം സ്വതന്ത്രമായി നടത്തുവാനും ഇടപെടാനുമുള്ള സമയവും സൗകര്യവും കണ്ടെത്തുക എന്നതാണ്. പരസ്പരം തുറന്നു സംസാരിച്ചാല്‍ തന്നെ ഏറെ പ്രശ്നങ്ങളും പരിഹാരമാകും. കുട്ടികളുണ്ടായിക്കഴിഞ്ഞാല്‍ അവരുമൊത്ത് അച്ഛനും അമ്മയും സമയം ചെലവിടുന്നത് അവരുടെ വ്യക്തിവികാസത്തിനും പ്രയോജനകരമാകും.

read more
ആരോഗ്യംവൃക്തിബന്ധങ്ങൾ Relationship

മദ്ധ്യവയസ്സിലും ജീവിതം ആസ്വദിക്കാം…

നാല്‍പ്പത്തഞ്ച് പിന്നിട്ട ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് രവികുമാര്‍.  ഭാര്യയും ഉദ്യോഗസ്ഥയാണ്. മക്കള്‍ ഇരുവരും നഗരത്തിലെ ഒരു പ്രമുഖ പ്രൊഫഷണല്‍ കോളേജില്‍ പഠിക്കുന്നു. നല്ല നിലയില്‍ ജീവിക്കുന്ന കുടുംബം. തകര്‍ന്ന ഹൃദയവുമായാണ് അദ്ദേഹം സൈക്കോളജിസ്റ്റിനെ കണ്ടത്. എന്നാല്‍ അദ്ദേഹം സംസാരിച്ചു തുടങ്ങിയപ്പോള്‍ ആശങ്കപ്പെടേണ്ടതായി ഒന്നും ഇല്ലെന്നു മനസ്സിലായി.

ജീവിതത്തില്‍ ഒന്നിനും ഒരു ഉേډഷം തോന്നുന്നില്ല എന്നാണ് രവികുമാര്‍ പറഞ്ഞത്. ചെറുപ്പത്തില്‍ ജീവിതം ആസ്വാദ്യകരമായിരുന്നു. ഒന്നിനു പിന്നാലെ ഒന്നായി ഉത്തരവാദിത്തങ്ങള്‍ ജീവിതത്തിലേയ്ക്കു കടന്നുവന്നുകൊണ്ടിരുന്നു. പഠന ശേഷം ജോലി കണ്ടെത്താനായുള്ള ഓട്ടപ്പാച്ചില്‍, അതിനു ശേഷം വിവാഹം പിന്നെ കുട്ടികള്‍, അവരുടെ പഠനം അങ്ങനെ എല്ലാം ഒടുവില്‍ അവസാനിച്ചു.

ഇപ്പോള്‍ ജീവിതത്തിന് പ്രത്യേകിച്ചൊരു ലക്ഷ്യവുമില്ല. ദിവസവും ജോലിക്കു പോകുന്നു, മടങ്ങിയെത്തുന്നു. ഭാര്യയും അങ്ങനെ തന്നെ. കുട്ടികള്‍ അരികിലുണ്ടായിരുന്നപ്പോള്‍ അവരുടെ പഠനവും അവധിക്കാലവും യാത്രകളും ജീവിതത്തിലെ മടുപ്പ് അകറ്റിയിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാ ദിവസവും ഒരു പോലെ തോന്നുന്നു.

ജീവിതം ഇങ്ങനെ വെറുതേ കടന്നു പോകുകയാണെന്ന് ഒരു തോന്നല്‍ – ഇത് രവിയുടെ മാത്രം പ്രശ്നമല്ല, നാല്‍പ്പത്തഞ്ചു പിന്നിട്ട വലിയൊരു വിഭാഗം ആളുകളും ഈ ചിന്താഗതിയില്‍ ജീവിതം തള്ളിനീക്കുന്നവരാണ്. ജീവിതത്തിന്‍റെ രസങ്ങളെല്ലാം അവസാനിച്ചു എന്ന ചിന്തയാണ് ഒന്നിനോടും താത്പര്യമില്ലാത്ത അവസ്ഥയില്‍ ഇവരെ കൊണ്ടെത്തിക്കുന്നത്. മറിച്ച്, ജീവിതത്തിന്‍റെ ഈ കാലവും ആസ്വദിക്കാനുള്ളതാണ് എന്ന് തിരിച്ചറിഞ്ഞാല്‍ ഈ മടുപ്പും ഉേډഷമില്ലായ്മയും തുടച്ചു നീക്കാന്‍ കഴിയും.

ഇത് പുതിയ തുടക്കം 

ജീവിതം തുടക്കം മുതല്‍ അവസാനം വരെ ഒരുപോലെയല്ല. ഇനി അഥവാ അത് അങ്ങനെയായിരുന്നെങ്കില്‍ അതെത്ര വിരസമാകുമായിരുന്നു എന്ന് ആലോചിച്ചു നോക്കൂ. ജീവിതത്തിലെ ഓരോ കാലഘട്ടത്തിനും അതിന്‍റേതായ സൗന്ദര്യം ഉണ്ട്. യാതൊരുവിധ ഉത്തരവാദിത്തങ്ങളുടേയും ഭാരം ഇല്ലാത്ത തീര്‍ത്തും സ്വതന്ത്രമായ കാലഘട്ടമാണ് ഓരോരുത്തരുടേയും ശൈശവം. കൂട്ടുകാരും കളിപ്പാട്ടങ്ങളും കുസൃതികളും കുറുമ്പുകളും നിറഞ്ഞ കാലം. അതിനു ശേഷം ഓരോരുത്തരും വിദ്യാലയ മുറ്റത്തെത്തുന്നു. അവിടെ നിന്ന് പഠനമെന്ന ഉത്തരവാദിത്തം ജീവിതത്തിലേയ്ക്ക് പതിയ കടന്നു വരുന്നു. പഠനം പൂര്‍ത്തിയാക്കി കൗമാരം കടന്ന് യൗവ്വനത്തിലേയ്ക്ക് ചുവടു വയ്ക്കുന്നതോടെ ചുമതലകളുടെ ഭാരം കൂടി വരും. ജോലി കണ്ടെത്തി വിവാഹജീവിതത്തിലേയ്ക്ക് കടക്കാനുള്ള തയ്യാറെടുപ്പാണ് പിന്നെ. വിവാഹശേഷം കുട്ടികളുണ്ടായി അവരെ വളര്‍ത്തേണ്ട കടമ ഓരോരുത്തരിലും വന്നു ചേരുന്നു. എന്നാല്‍ മക്കള്‍ മുതിര്‍ന്നു കഴിയുമ്പോള്‍ ജീവിതത്തിന്‍റെ വേഗം കുറയുന്നതായി അനുഭവപ്പെടും. മക്കള്‍ പഠനവും ജോലിയുമെല്ലാമായി തിരക്കിലാകുമ്പോള്‍ സ്വന്തം ജീവിതം ശൂന്യമായ അവസ്ഥ.  നാല്‍പ്പത്തഞ്ചുകളില്‍ ജീവിക്കുന്ന ഓരോരുത്തര്‍ക്കും ഇത്തരം ഒരു അനുഭവം പങ്കുവയ്ക്കാന്‍ ഉണ്ടാകും. എന്നാല്‍ ഇത് ജീവിതത്തിലെ സന്തോഷങ്ങളുടെ എല്ലാം അവസാനമായി കണക്കാക്കേണ്ടതില്ല. മറിച്ച് ചുമതലകളുടെ ഭാരമൊഴിഞ്ഞ് ജീവിതം ആവോളം ആസ്വദിക്കാന്‍ പറ്റിയ സമയമാണിത്. ഇത് ജീവിതത്തിലെ ഒരു പുതിയ തുടക്കമാണെന്ന് കണക്കാക്കാം. ഇത്രയും കാലം എന്തൊക്കെയോ സ്വന്തമാക്കാനുള്ള ഓട്ടമായിരുന്നു. എന്നാല്‍ ഇനി ഈ നിമിഷം മുതല്‍ ഞാന്‍ സ്വതന്ത്രനാണെന്ന് ചിന്തിക്കാം. ഇപ്പോള്‍ ലഭിച്ചിരിക്കുന്ന ഈ സമയത്തെ നന്നായി ഉപയോഗിക്കുമെന്ന് പ്രതിജ്ഞയെടുക്കാം.

ഒന്നും അവസാനിച്ചിട്ടില്ല

ഒരു പ്രായം കഴിഞ്ഞാല്‍ ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും അസ്തമിക്കും എന്ന ധാരണയില്‍ ജീവിക്കുന്നവരാണ് ബഹുഭൂരിഭാഗവും. ചെറുപ്പകാലം മനോഹരമായിരുന്നു. എന്നാല്‍ മധ്യവയസ്സ് പിന്നിട്ടാല്‍ ഒതുങ്ങിക്കൂടണം എന്നാണ് ഇവരുടെ ചിന്ത. ഇത് തീര്‍ത്തും തെറ്റാണ്. ചെറുപ്പകാലത്തെ പല തിരക്കുകള്‍ക്കിടയില്‍ ചെയ്യാന്‍ കഴിയാതെ പോയ പല കാര്യങ്ങളും ചെയ്യാനുള്ള അവസരമാണ് ഈ കാലം നിങ്ങള്‍ക്കു മുന്നില്‍ തുറന്നു തരുന്നത്. ചെറുപ്പത്തില്‍ നൃത്തം പഠിക്കണമെന്ന് ആഗ്രഹിച്ചിട്ടും നടന്നില്ല എങ്കില്‍ ഇപ്പോള്‍ അത് പഠിക്കാന്‍ തുടങ്ങാം. ഈ പ്രായത്തില്‍ നൃത്തപഠനമോ എന്ന മനോഭാവം മാത്രം മാറ്റിയാല്‍ നിങ്ങള്‍ക്ക് അതിനു സാധിക്കും. നൃത്തം മാത്രമല്ല, സംഗീതമോ ചിത്രംവരയോ അങ്ങനെ എന്തും പഠിക്കാം. ചെറുപ്പത്തില്‍ ഒരുപാട് സ്ഥലങ്ങള്‍ സന്ദര്‍ശിക്കണമെന്ന് മനസ്സില്‍ ആശിച്ചിട്ടുണ്ടാകും. എന്നാല്‍ തിരക്കുകള്‍ കാരണം പലപ്പോഴും അത് നടന്നെന്നു വരില്ല. എന്നാല്‍ താരതമ്യേന ഉത്തരവാദിത്തങ്ങള്‍ കുറഞ്ഞ ഈ സമയത്ത് യാത്രകള്‍ക്ക് സമയം കണ്ടെത്താന്‍ എളുപ്പമാണ്. ദീര്‍ഘകാലമായി ജോലി നോക്കുന്നവരാണെങ്കില്‍ അനുവദിച്ചു കിട്ടാവുന്ന അവധികളുടെ എണ്ണവും കൂടിയിട്ടുണ്ടാകും. ഇതും അനുകൂല ഘടകമാണ്. ഒറ്റയ്ക്കോ കുടുംബത്തിനൊപ്പമോ യാത്രകള്‍ പോകാം. ഇത് മനസ്സിന് ഉേډഷം തിരികെ നല്‍കും. സ്കൂളില്‍ പഠിച്ചിരുന്ന കാലത്തുള്ള സുഹൃത്തുക്കളുമായി പരിചയം പുതുക്കാം. സോഷ്യല്‍നെറ്റ് വര്‍ക്കിങ് സൈറ്റുകളില്‍ നിന്ന് അവരെ കണ്ടെത്താം. ഇടയ്ക്ക് ഒരുമിച്ചു കൂടാം. യാത്രകളോ ഔട്ടിങ്ങുകളോ പ്ലാന്‍ ചെയ്യാം. അതിലൂടെ കുസൃതിയും കുറുമ്പും നിറഞ്ഞ ആ കുട്ടിക്കാലത്തെ തിരികെ പിടിക്കാന്‍ ശ്രമിക്കാം.

അസുഖങ്ങള്‍ പിടിമുറുക്കുമ്പോള്‍

കാലചക്രം തിരിയുമ്പോള്‍ ഓരോരുത്തരുടേയും ജീവിതത്തിലേയ്ക്ക് വിളിക്കാതെ കയറി വരുന്ന അതിഥിയാണ് അസുഖം. പലതരം ശാരീരിക അവശതകള്‍ പിടിമുറുക്കുമ്പോള്‍ ജീവിതത്തില്‍ ഉേډഷക്കുറവ് അനുഭവപ്പെടുന്നത് സ്വാഭാവികമാണ്. ശരീരവും മനസ്സും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ശരീരം ക്ഷീണിക്കുമ്പോള്‍ ഒപ്പം മനസ്സും ക്ഷീണിക്കും. അതിനാല്‍ അസുഖങ്ങളെ അകറ്റി നിര്‍ത്താനുള്ള മുന്‍കരുതലുകള്‍ എടുക്കാം. ദിവസവും ഒരു മണിക്കൂറെങ്കിലും വ്യായാമത്തിനായി നീക്കിവയ്ക്കാം. വൈകുന്നേരങ്ങളില്‍ ചെറിയ ദൂരം നടക്കാം. ഇത് മനസ്സിനും ഉേډഷം നല്‍കും. അസുഖത്തിന്‍റെ ചെറിയ ലക്ഷണങ്ങള്‍ പ്രകടമാകുമ്പോഴേയ്ക്കും തളര്‍ന്നു പോകുന്നവരാണ് ഒരു വിഭാഗം ആളുകള്‍. എന്നാല്‍ ഇത് പാടില്ല. മനസ്സിന് ചെറിയ തളര്‍ച്ച ബാധിച്ചാല്‍ അത് ശരീരത്തിലും പ്രതിഫലിക്കും. അസുഖങ്ങളെ ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയും. എന്നാല്‍ മാനസികമായി തളര്‍ന്നാല്‍ ജീവിതത്തില്‍ നിന്ന് എല്ലാ സന്തോഷങ്ങളും പോയി മറയും. അതിനാല്‍ അസുഖങ്ങളെ കുറിച്ചോര്‍ത്ത് അമിതമായി ആശങ്കപ്പെടേണ്ടതില്ല. അതേസമയം കൃത്യസമയത്ത് ചികിത്സ തേടാനും ആരോഗ്യകരമായ ജീവിതരീതി പിന്തുടരാനും ശ്രമിക്കുക.

അലസത അകറ്റാം

ജീവിതം ഒരേ താളത്തില്‍ മുന്നോട്ടു പോകുമ്പോള്‍ അലസത പിടികൂടാനുള്ള സാധ്യത കൂടുതലാണ്. അതിനെ മറികടക്കാന്‍ എന്തെങ്കിലും കാര്യങ്ങളില്‍ സജീവമാകാന്‍ ശ്രമിക്കുക. ദൈനംദിന ജീവിതത്തിലെ ചുമതലകള്‍ക്ക് അപ്പുറം സ്വയം എന്തെങ്കിലുമൊക്കെ ചെയ്യാന്‍ സമയം കണ്ടെത്തുക. ജോലി നോക്കുന്ന ഒരാളാണെങ്കിലും കൃഷിയില്‍ താത്പര്യമുണ്ടെങ്കില്‍ എന്തെങ്കിലും നട്ടു വളര്‍ത്താന്‍ ശ്രമിക്കുക. സേവന-സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ താത്പര്യമുണ്ടെങ്കില്‍ അതും ആകാം. അത്തരത്തില്‍  സേവനപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഏതെങ്കിലും സംഘടനയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാം. മറ്റുള്ളവരുടെ ജീവിതത്തില്‍ വെളിച്ചം പകരാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ മനസ്സിന് സംതൃപ്തിയും സമാധാനവും കൈവരും. വായനാശീലം ഉള്ള വ്യക്തിയാണെങ്കില്‍ അടുത്തുള്ള ലൈബ്രറിയില്‍ അംഗത്വമെടുക്കാം. ദിവസവും അല്പനേരം വായനയ്ക്കായി നീക്കി വയ്ക്കാം. ചുറ്റുവട്ടത്ത് നടക്കുന്ന പൊതുപരിപാടികളില്‍ പങ്കെടുക്കാം. ജോലി-വീട് എന്ന ദിനചര്യമാറ്റി വൈകുന്നേരങ്ങളിലും അവധി ദിവസങ്ങളിലും കലാപരിപാടികള്‍ കാണാന്‍ പോകാം. മിക്ക നഗരങ്ങളിലും സംഗീതനാടകനൃത്ത പരിപാടികള്‍ അരങ്ങേറാറുണ്ട്. മിക്കയിടങ്ങളിലും ഇത് പൊതുജനങ്ങള്‍ക്ക് സൗജന്യമായി കാണാന്‍ സാധിക്കുകയും ചെയ്യും. ഇത്തരം അവസരങ്ങള്‍ ഉപയോഗിക്കാം. ഇത്തരത്തില്‍ എപ്പോഴും എന്തെങ്കിലും ചെയ്തു കൊണ്ടിരിക്കാന്‍ ശ്രമിച്ചാല്‍ ജീവിതത്തില്‍ ഉേډഷം വീണ്ടെടുക്കാന്‍ സാധിക്കും.

ജീവിതം നമുക്ക് ഒന്നേയുള്ളൂ. അത് ഓരോ നിമിഷവും ആസ്വദിക്കാന്‍ ശ്രമിക്കുക. ജീവിതത്തില്‍ നല്ലത്, മോശം എന്നിങ്ങനെ രണ്ടു കാലഘട്ടങ്ങള്‍ ഇല്ല. ജീവിതത്തിലെ ഓരോ കാലത്തിനും അതിന്‍റേതായ പ്രത്യേകതകള്‍ ഉണ്ട്. അത് ഉള്‍ക്കൊണ്ടു കൊണ്ടു ജീവിക്കാന്‍ ശ്രമിക്കുക. ഓരോരുത്തരുടേയും മനോഭാവമാണ് അവരവരുടെ ജീവിതത്തെ രൂപപ്പെടുത്തിയെടുക്കുന്നത്. ചുമതലകള്‍ തീര്‍ന്നുവെന്നും ജീവിതത്തില്‍ ഇനി ആസ്വദിക്കാന്‍ ഒന്നും ബാക്കി ഇല്ലെന്നും ഒരാള്‍ ചിന്തിച്ചാല്‍ അയാളുടെ ജീവിതം അങ്ങനെ തന്നെയായിത്തീരും. മറിച്ച്, ഓരോ ദിവസവും ആസ്വദിച്ചു കൊണ്ട് മുന്നോട്ടു പോകുമ്പോള്‍ ജീവിതം സന്തോഷഭരിതമായി മാറും.

read more
Parentingആരോഗ്യംവൃക്തിബന്ധങ്ങൾ Relationship

കുട്ടികൾക്ക് വേണ്ടത് അമിതാശ്രയമല്ല; ആത്മവിശ്വാസമാണ് …

” അശോക്-ദീപ ദമ്പതികളുടെ ഏകമകനാണ് അഭിനന്ദ്. രണ്ടാം ക്ലാസില്‍ പഠിക്കുന്നു. അച്ഛനും അമ്മയും ജോലിക്കാരായതിനാല്‍ അമ്മമ്മയാണ് അവന്‍റെ കാര്യങ്ങള്‍ നോക്കിയിരുന്നത്. അടുത്തിടെ അവര്‍ കുടുംബവീട്ടില്‍ നിന്ന് നഗരത്തില്‍ പുതുതായി വാങ്ങിയ ഫ്ളാറ്റിലേയ്ക്ക് താമസം മാറി. അമ്മമ്മയും ഒപ്പം വരണമെന്ന് കുട്ടി വാശിപിടിച്ചു. അതെ തുടര്‍ന്ന് കുറച്ചു ദിവസം അവര്‍ ഫ്ളാറ്റില്‍ വന്ന് താമസിച്ചെങ്കിലും വീട്ടിലെ ഉത്തരവാദിത്വങ്ങളില്‍ നിന്ന് മാറിനില്‍ക്കാന്‍ കഴിയാത്തതിനാല്‍ മടങ്ങിപ്പോയി. ദിവസങ്ങള്‍ കഴിയുമ്പോള്‍ കുട്ടിയുടെ വാശി കുറയുമെന്നും കാര്യങ്ങള്‍ നേരെയാകുമെന്നുമായിരുന്നു അച്ഛനമ്മമാര്‍ കരുതിയത്. എന്നാല്‍ കുട്ടി ഭക്ഷണം കഴിക്കാന്‍ കൂട്ടാക്കാതിരിക്കുകയും രാത്രി ഉറക്കത്തിലും അമ്മമ്മയെ വിളിച്ചു കരയുകയുമാണ് ഉണ്ടായത്. ആരോഗ്യം മോശമാകുകയും പനിപിടിപെടുകയും ചെയ്തതോടെ അവര്‍ കുട്ടിയെ തിരികെ കുടുംബവീട്ടില്‍ എത്തിച്ചു. അമ്മമ്മയ്ക്ക് കുട്ടിയോടൊപ്പം സ്ഥിരമായി താമസിക്കാന്‍ കഴിയില്ലെന്നത് ഒരു യാഥാര്‍ത്ഥ്യമായിരിക്കെ ഇനിയെന്തു ചെയ്യണമെന്നാണ് അധ്യാപകദമ്പതികളായ അശോകിന്‍റേയും ദീപയുടേയും ചോദ്യം.” ഒരൊറ്റ ദിവസം കൊണ്ട് കുട്ടിയെ അമ്മമ്മയില്‍ നിന്നും അടര്‍ത്തി മാറ്റാനാണ് ഇവിടെ അച്ഛനമ്മമാര്‍ ശ്രമിച്ചത്. അത് ഒരിക്കലും സാധ്യമല്ല. ഇതുവരെ ലഭിച്ചിരുന്ന കരുതലും സ്നേഹവും പെെ ട്ടന്നൊരു ദിനം നഷ്ടപ്പെടുമ്പോള്‍ കുട്ടി മാനസികമായി തകര്‍ന്നു പോകും. തനിക്ക് ഇഷ്ടപ്പെട്ട വ്യക്തിയുടെ കൂടെ കൂടുതല്‍ സമയം ചെലവിടാനാണ് മുതര്‍ന്നവരെ പോലെ തന്നെ കുട്ടിയും ആഗ്രഹിക്കുക. എന്നാല്‍ ഏതെങ്കിലുമൊരു വ്യക്തിയോട് അവര്‍ അമിതമായ അടുപ്പം കാണിക്കുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കണം. ഇവിടെയാണ് അഭിനന്ദിന്‍റെ അച്ഛനമ്മമാര്‍ പരാജയപ്പെട്ടത്. കുട്ടിയുടെ മുഴുവന്‍ ഉത്തരവാദിത്വവും അവര്‍ അമ്മമ്മയെ ഏല്‍്പ്പിച്ചു. എന്തിനും ഏതിനും അമ്മമ്മ ഒപ്പം വേണമെന്ന വാശി അംഗീകരിച്ചു കൊടുത്തു. കുട്ടി പിരിയാന്‍ കഴിയാത്തവിധം അവരുമായി അടുത്തപ്പോള്‍ അവന്‍റെ വാക്കുകള്‍ക്ക് ചെവികൊടുക്കാതെ പെട്ടെന്നൊരു ദിവസം വീടുമാറി. ഏതൊരു കുട്ടിയിലും മാനസികപിരിമുറുക്കം സൃഷ്ടിക്കാവുന്ന കാര്യങ്ങളാണ് ഇവ. പകരം അച്ഛനമ്മമാര്‍ കുട്ടിയുടെ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കുകയും വീടുമാറേണ്ട കാര്യം പതിയെ അവനെ പറഞ്ഞു മനസ്സിലാക്കുകയുമായിരുന്നു വേണ്ടത്. ഒപ്പം ഒരു മുന്‍കരുതലെന്നവണ്ണം അമ്മമ്മയില്ലാതെ നിങ്ങള്‍ക്കൊപ്പം ബന്ധുവീടുകളിലോ സുഹൃത്തുക്കളുടെയടുത്തോ താമസിക്കാന്‍ അവസരങ്ങള്‍ ഒരുക്കുകയും ചെയ്യാമായിരുന്നു. വീട്ടില്‍ നിന്ന് തീര്‍ത്തും അപരിചിതമായ മറ്റൊരു സാഹചര്യവുമായി പൊരുത്തപ്പെടേണ്ടത് എങ്ങനെയെന്ന് പഠിക്കാനും കുട്ടിയ്ക്ക് ഇതിലൂടെ കഴിയുമായിരുന്നു. അല്പം താമസിച്ചു പോയെങ്കിലും ഇനിയെങ്കിലും ഈ കാര്യങ്ങള്‍ ചെയ്താല്‍ പുതിയ വീട്ടിലേയ്ക്കു താമസം മാറ്റുന്നത് അത്ര പ്രയാസകരമാകില്ലെന്നാണ് അശോകിനോടും ദീപയോടും പറഞ്ഞത്.

കുട്ടികള്‍ക്ക് ഏതെങ്കിലും ഒരു പ്രത്യേകവ്യക്തിയുമായുണ്ടാകുന്ന അടുപ്പം മിക്കപ്പോഴും പ്രശ്നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. കുട്ടിയ്ക്ക് അവരുമായി എത്രത്തോളം അടുപ്പം ഉണ്ടെന്നതിനനുസരിച്ചിരിക്കും അവരെ പിരിയുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍. സ്നേഹവും കരുതലും നല്ലതാണെങ്കിലും ഒരു വ്യക്തിയുടെ അസാന്നിധ്യത്തില്‍ ജീവിക്കാനാകില്ല എന്ന തരത്തിലേയ്ക്ക് അടുപ്പം വളര്‍ന്നാല്‍ അത് അപകടമാണ്.

എന്തുകൊണ്ട്?

അച്ഛനും അമ്മയും ജോലിസംബന്ധമായ തിരക്കുകളില്‍പ്പെടുകയും കുട്ടിയെ നോക്കാന്‍ വേണ്ടത്ര സമയം കിട്ടാതെ വരികയും ചെയ്യുമ്പോഴാണ് വീട്ടിലെ മുതിര്‍ന്നവരേയോ ജോലിക്കാരികളേയോ പരിചരണം ഏല്‍പ്പിക്കേണ്ടി വരുന്നത്. ഓര്‍മ്മ വച്ച കാലം മുതല്‍ തന്നെ പരിചരിച്ച വ്യക്തിയോട് കുട്ടിയ്ക്ക് അടുപ്പം ഉണ്ടാകുന്നത് സ്വാഭാവികമാണ്. അച്ഛനമ്മമാര്‍ കുട്ടികള്‍ കുസൃതി കാണിച്ചാല്‍ വഴക്കു പറയുകയോ അടിക്കുകയോ ചെയ്യുമെങ്കിലും അതേസ്ഥാനത്ത് വീട്ടിലെ പ്രായമായവരാണ് കുട്ടിയെ നോക്കുന്നതെങ്കില്‍ അത്ര കാര്‍ക്കശ്യത്തോടെ പെരുമാറാറില്ല. പേരക്കുട്ടിയോടുള്ള വാത്സല്യത്തിന്‍റെ പുറത്ത് അവര്‍ കാണിക്കുന്ന ചെറുതോ വലുതോ ആയ തെറ്റുകള്‍ അവര്‍ കണ്ടില്ലെന്നു നടിക്കാം. അതുപോലെ തന്നെ കുട്ടി സമയത്ത് ഭക്ഷണം കഴിച്ചില്ലെങ്കില്‍ മാതാപിതാക്കള്‍ നിര്‍ബന്ധപൂര്‍വ്വം ഭക്ഷണം കഴിപ്പിക്കും. എന്നാല്‍ ഒരു ജോലിക്കാരി കുട്ടിയെ ഇതുപോലെ ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിക്കണമെന്നില്ല. തീരെ ചെറിയപ്രായത്തില്‍ എ  ന്താണ്  ശരി, തെറ്റ് എന്ന് തിരിച്ചറിയാനുള്ള വിവേകം കുട്ടികള്‍ക്കുണ്ടാകില്ല. അതിനാല്‍ എല്ലാ കാര്യങ്ങളിലും അവരുടെ ഇഷ്ടത്തിന് വഴങ്ങാത്ത മാതാപിതാക്കളേക്കാള്‍ അവര്‍ക്കിഷ്ടം എന്തിനും സ്വാതന്ത്ര്യം നല്‍കുന്ന വീട്ടിലെ മുതിര്‍ന്നവരേയും ജോലിക്കാരിയേയും ഒക്കെയാകും.  കുട്ടിയെ സംബന്ധിക്കുന്ന എല്ലാ ചുമതലകളും ഒരു വ്യക്തിയില്‍ നിക്ഷിപ്തമാകുമ്പോള്‍ സംഭവിക്കുന്ന ഒരു പ്രശ്നമാണിത്.

സ്നേഹം ചൂഷണം ചെയ്യുമ്പോള്‍ 

വസ്തുവിറ്റ വകയില്‍ അമ്മമ്മയുടെ കൈവശം നല്ലൊരു തുകയുണ്ടെന്ന് എട്ടാം ക്ലാസില്‍ പഠിക്കുന്ന പേരക്കുട്ടി മനസ്സിലാക്കി. അവര്‍ക്ക് തന്നോടുള്ള വാത്സല്യം മുതലെടുത്ത് പല കാരണങ്ങള്‍ പറഞ്ഞ് കുട്ടി പണം വാങ്ങിക്കൊണ്ടിരുന്നു. ലഭിച്ച പണമത്രയും ഓണ്‍ലൈന്‍ ഷോപ്പിങ്ങിലൂടെ പലതരം സാധനങ്ങള്‍ വാങ്ങാനായാണ് കുട്ടി ചെലവിട്ടിത്. അച്ഛനും അമ്മയും ഏറെ വൈകിയാണ് ഇക്കാര്യങ്ങള്‍ അറിഞ്ഞത്. ഇത്തരത്തില്‍ വീട്ടിലെ മുതിര്‍ന്ന അംഗങ്ങള്‍ക്ക് തന്നോടുള്ള സ്നേഹം ചൂഷണം ചെയ്യുന്ന കുട്ടികളും ഉണ്ട്. ഇവിടെ എട്ടാം ക്ലാസില്‍ പഠിക്കുന്ന കുട്ടി അച്ഛനമ്മമാര്‍ അറിയാതെ പണമാണ് നേടിയെടുത്തതെങ്കില്‍ തീരെ ചെറിയ കുട്ടികളും വീട്ടിലെ പ്രായമായവരെ കൂട്ടുപിടിച്ച് അവരുടെ പല ആവശ്യങ്ങളും നടത്തിയെടുക്കുന്നുണ്ട്. നാലു വയസ്സുകാരിയായ മകളെ എവിടെ കൊണ്ടുപോകണമെങ്കിലും അമ്മമ്മയും ഒപ്പം കൂട്ടണമെന്ന് ഒരമ്മ പറഞ്ഞതോര്‍ക്കുന്നു. വഴിയിലുള്ള കടയിലെ എന്ത് സാധനം ചൂണ്ടിക്കാണിച്ചാലും അമ്മമ്മ അത് അവള്‍ക്ക് വാങ്ങിച്ചു കൊടുക്കും, ഞങ്ങള്‍ക്കൊപ്പം വന്നാല്‍ അത് നടക്കില്ലെന്നറിയാം- അവര്‍ പറഞ്ഞു. ഇത്തരത്തില്‍ സ്നേഹക്കൂടുതല്‍ കൊണ്ട് പേരക്കുട്ടിയുടെ വേണ്ടതും വേണ്ടാത്തതുമായ ആവശ്യങ്ങളെല്ലാം നിറവേറ്റി കൊടുക്കുമ്പോള്‍ അത് കുട്ടിയെ കൂടുതല്‍ പിടിവാശിക്കാരാക്കി മാറ്റുമെന്ന് അവര്‍ ചിന്തിക്കുന്നതേയില്ല.

അറിയാം ഇടപെടാം

കുട്ടി കൂടുതല്‍ സമയവും ജോലിക്കാരിക്കൊപ്പമോ നിങ്ങളുടെ മാതാപിതാക്കള്‍ക്കൊപ്പമോ ആണെങ്കിലും അവിടെ നടക്കുന്ന ഓരോ കാര്യവും അറിയാന്‍ ശ്രമിക്കണം. കുട്ടി സമയത്തിന് ഭക്ഷണം കഴിച്ചോ സ്കൂളില്‍ പോയോ പഠിക്കുന്നുണ്ടോ തുടങ്ങി അവരെ സംബന്ധിക്കുന്ന എല്ലാ കാര്യങ്ങളും പൂര്‍ണ്ണമായും ശ്രദ്ധിക്കേണ്ടത് നിങ്ങളാണ്. സമയക്കുറവ് മൂലം മറ്റൊരാളുടെ സഹായം തേടുകയാണെങ്കില്‍ പോലും ഇക്കാര്യങ്ങള്‍ കുട്ടിയോടോ അവരെ നോക്കുന്നവരോടോ ചോദിച്ചറിയണം. കുട്ടിയുമായി സംസാരിക്കാന്‍ പരമാവധി സമയം കണ്ടെത്തണം. കുട്ടികള്‍ പറയുന്ന എല്ലാ കാര്യങ്ങളും ശ്രദ്ധാപൂര്‍വ്വം കേള്‍ക്കണം. അമ്മ അല്ലെങ്കില്‍ അച്ഛന്‍ ഞാന്‍ പറയുന്നത് കേള്‍ക്കുന്നുണ്ടെന്ന തോന്നല്‍ കൂടുതല്‍ സംസാരിക്കാന്‍ അവരെ പ്രേരിപ്പിക്കും. അങ്ങനെ വരുമ്പോള്‍ വീട്ടില്‍ നടന്ന എല്ലാ കാര്യങ്ങളും വള്ളിപുള്ളി വിടാതെ അവര്‍ പറയും. എല്ലാം കേട്ടുകഴിഞ്ഞ ശേഷം അന്നു നടന്ന കാര്യങ്ങളില്‍ പാടില്ല എന്ന് നിങ്ങള്‍ക്കു തോന്നുന്ന കാര്യങ്ങള്‍ ഇനി ചെയ്യരുത് എന്ന് അവരോടു പറയാം. ഉദാഹരണത്തിന് കുട്ടി ചോറുകഴിക്കാന്‍ മടി കാണിച്ചപ്പോള്‍ പകരം എന്തെങ്കിലും ബേക്കറിപലഹാരങ്ങള്‍ കൊടുത്തുവെന്നിരിക്കട്ടേ. അങ്ങനെ ബേക്കറി സാധനങ്ങള്‍ കൊടുക്കരുതെന്ന് കുട്ടിയെ നോക്കുന്നവരോട് ആവശ്യപ്പെടാം. ഒപ്പം തന്നെ ചോറിനു പകരം പലഹാരങ്ങള്‍ കഴിച്ചാല്‍ ഇനിമുതല്‍ അതൊന്നും വാങ്ങിത്തരില്ലെന്ന് കുട്ടിയോടും പറയാം. കുട്ടിയെ ശാസിക്കുമ്പോള്‍ തന്നെ അത് അവരെ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ഉദ്ദേശിച്ചുള്ളതാകണം. മറിച്ച് പലഹാരങ്ങള്‍ കഴിച്ചുവെന്ന് പറഞ്ഞ് ദേഹോപദ്രവം ഏല്‍പ്പിക്കുകയും കഠിനമായി ശാസിക്കുകയും ചെയ്താല്‍ അവര്‍ പിന്നീട് സത്യസന്ധമായി കാര്യങ്ങള്‍ തുറന്നു പറഞ്ഞുവെന്ന് വരില്ല.

സ്വയം ചെയ്യാന്‍ പരിശീലിപ്പിക്കാം

ഓരോ പ്രായത്തിലും കുട്ടിയ്ക്ക് തന്നെ ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ഉണ്ട്. ഇതു മനസ്സിലാക്കി അവരോട് തനിയെ ചെയ്യാന്‍ ആവശ്യപ്പെടാം. ആദ്യ ദിവസം തന്നെ അവര്‍ അത് കൃത്യമായി ചെയ്തുവെന്ന് വരില്ല. എന്നാല്‍ കുറച്ചു ദിവസങ്ങള്‍ കഴിയുമ്പോള്‍ അത് ചെയ്യാന്‍ അവര്‍ പഠിച്ചുകൊള്ളും. ഉദാഹരണത്തിന് ഒരു ദിവസത്തെ ടൈംടേബിള്‍ നോക്കി പുസ്തകങ്ങള്‍ ബാഗില്‍ അടുക്കിവയ്ക്കുന്നത് സ്കൂളില്‍ പുതുതായി ചേര്‍ന്ന ഒരു കുട്ടിയെ സംബന്ധിച്ച് പ്രയാസകരമായിരിക്കും. എന്നാല്‍ എല്ലാ ദിവസവും നിങ്ങള്‍ തന്നെ ബാഗില്‍ എല്ലാം ഒരുക്കി കൊടുത്താല്‍ അവര്‍ അക്കാര്യം ശ്രദ്ധിക്കുക പോലും ഇല്ല. അതിനാല്‍ ആദ്യ ദിവസങ്ങളില്‍ ബാഗ് ഒരുക്കുമ്പോള്‍ അവരേയും കൂടെ കൂട്ടാം. നാളെ തനിയെ ചെയ്യണമെന്ന് ആവശ്യപ്പെടാം. അവര്‍ എല്ലാം ബാഗില്‍ വച്ചതിനു ശേഷം എന്തെങ്കിലും മറന്നുവോ എന്ന് ആദ്യത്തെ ഒരാഴ്ച നിങ്ങള്‍ ശ്രദ്ധിക്കണം. എന്നാല്‍ പിന്നീട് അവര്‍ അത് കൃത്യമായി ചെയ്യുമെന്ന് ഉറപ്പാണ്. എല്ലാത്തിനും ഒരു വ്യക്തിയെ ആശ്രയിക്കുമ്പോഴാണ് ആ വ്യക്തിയോട് കുട്ടികള്‍ പരിധിയില്‍ കവിഞ്ഞ അടുപ്പം കാണിക്കുന്നത്. അവര്‍ ഇല്ലാതെ ഭക്ഷണം കഴിക്കില്ല, ഉറങ്ങില്ല-ഇത്തരം വാശികള്‍ കുട്ടികളില്‍ സാധാരണമാണ്. എന്നാല്‍ ചെറിയപ്രായത്തില്‍ തന്നെ ഇത് മാറ്റിയെടുക്കാവുന്നതേയുള്ളൂ. അവരുടെ സാന്നിധ്യം ഇല്ലാത്ത സമയങ്ങള്‍ കുട്ടിയുടെ ജീവിതത്തില്‍ ഉണ്ടാക്കിയെടുക്കുക എന്നതാണ് ആദ്യത്തേത്. കുട്ടിയും നിങ്ങളും തനിച്ചുള്ള യാത്രകളോ ആഘോഷങ്ങളോ പ്ലാന്‍ ചെയ്യാം. വരാന്‍ കുട്ടി വിസമ്മതിച്ചാലും യാത്രയിലേയോ ആഘോഷങ്ങളിലേയോ അവര്‍ക്കിഷ്ടമാകാന്‍ ഇടയുള്ള കാര്യങ്ങള്‍ പറഞ്ഞ് കൂടെ വരാന്‍ പ്രേരിപ്പിക്കാം. ബന്ധുവീടുകളിലോ അടുത്ത സുഹൃത്തുക്കളുടെ വീടുകളിലോ കുട്ടിയുമൊത്ത് താമസിക്കാം. ഇത്തരം സന്ദര്‍ഭങ്ങള്‍ വരുമ്പോള്‍ എല്ലായ്പ്പോഴും ആ വ്യക്തി തനിക്കൊപ്പം ഉണ്ടാകില്ല എന്ന യാഥാര്‍ത്ഥ്യം കുട്ടി പതിയെ അംഗീകരിക്കാന്‍ തുടങ്ങും. ഒപ്പം ഓരോ പ്രായത്തിലും അവര്‍ക്ക് തനിയെ ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്യാന്‍ അവരെ പ്രേരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യാം. അല്ലാത്തപക്ഷം ചിറകിനടിയില്‍ ഒതുങ്ങിക്കൂടുന്ന പക്ഷിക്കുഞ്ഞുങ്ങളായി മാറും അവര്‍.

പലകാരണങ്ങള്‍ കൊണ്ട് കുട്ടികള്‍ ഏതെങ്കിലും ഒരു വ്യക്തിയോട് അമിതമായ അടുപ്പം പുലര്‍ത്തുന്നതായി കാണാം. ചെറുപ്രായത്തിലെ കുട്ടിയെ നോക്കിയവരോ അല്ലെങ്കില്‍ ആവശ്യപ്പെടുന്നതെന്തും വാങ്ങിനല്‍കുന്ന വീട്ടിലെ മുതിര്‍ന്നവരോ അങ്ങനെ കുട്ടിയുടെ മനസ്സില്‍ സ്ഥാനം നേടിയവരാകും ഇവര്‍. ഊണിലും ഉറക്കത്തിലും ഇവരെ കൂടാതെ കഴിയാനാകില്ല എന്ന രീതിയില്‍ വളര്‍ന്നുവരുന്ന കുട്ടിയ്ക്ക് പെട്ടെന്നൊരു ദിവസം ഇവരുടെ അസാന്നിധ്യം ജീവിതത്തില്‍ ഉണ്ടാകുന്നത് താങ്ങാന്‍ കഴിയില്ല. അതുകൊണ്ടു തന്നെ വളരെ ചെറിയ പ്രായത്തില്‍ തന്നെ സാവധാനം കുട്ടിയെ ഇതില്‍ നിന്നു പുറത്തു കൊണ്ടുവരാനാകണം അച്ഛനമ്മമാര്‍ ശ്രമിക്കേണ്ടത്. ഒപ്പം ഒരു വ്യക്തിയേയും അമിതമായി ആശ്രയിക്കാതെ കാര്യങ്ങള്‍ സ്വയം ചെയ്യാനുള്ള മനോഭാവവും കുട്ടികളില്‍ വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞാല്‍ നിങ്ങള്‍ വിജയിച്ചു.

(കുറിപ്പ് : ഇതില്‍ ഉപയോഗിച്ചിരിക്കുന്ന പേരുകള്‍ യഥാര്‍ത്ഥമല്ല)

read more
വൃക്തിബന്ധങ്ങൾ Relationship

പുനര്‍വിവാഹ ജീവിതം സന്തോഷകരമാക്കാന്‍

പുനര്‍വിവാഹം ഇന്ന് അപരിചിതമായൊരു വാക്കല്ല. പലകാരണങ്ങളാല്‍ വിവാഹമോചനം നേടിയവരും ജീവിതപങ്കാളിയെ നഷ്ടപ്പെട്ടവരുമെല്ലാം പുനര്‍വിവാഹത്തിനു തയ്യാറാവുന്നു.

ജീവിതയാത്രയില്‍ ഒരു കൂട്ടുവേണമെന്ന തോന്നലാണ് അവരെ ഇതിന് പ്രേരിപ്പിക്കുന്നത്. ഒറ്റപ്പെടല്‍ ഒഴിവാക്കാനും പുതിയൊരു ജീവിതം കെട്ടിപ്പടുക്കാനും പുനര്‍വിവാഹങ്ങള്‍ സഹായിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ പുനര്‍വിവാഹിതരിലും വിവാഹമോചനങ്ങള്‍ കൂടുകയാണ്.

ആദ്യ വിവാഹത്തിലെ എല്ലാ വെല്ലുവിളികളും പുനര്‍വിവാഹത്തിലും നിലനില്‍ക്കുന്നുണ്ടെങ്കിലും മക്കള്‍, സ്വത്തുവിഭജനം തുടങ്ങി ആദ്യ വിവാഹത്തില്‍ പ്രത്യക്ഷമല്ലാതിരുന്ന ചില കാരണങ്ങള്‍ കൂടി പുനര്‍വിവാഹത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു.

കോളേജ് അധ്യാപികയാണ് മീര. പഠനം കഴിഞ്ഞയുടന്‍ വീട്ടുകാര്‍ അവളെ വിവാഹം കഴിപ്പിച്ചയച്ചു. ഭര്‍ത്താവും വീട്ടുകാരും അവളോട് ഏറെ സ്നേഹത്തോടെയാണ് ഇടപെട്ടിരുന്നത്. സന്തോഷകരമായ ദാമ്പത്യത്തിനിടെ അവര്‍ക്ക് ഒരു മകള്‍ ജനിച്ചു. ഒരു വര്‍ഷം കൂടി കഴിഞ്ഞപ്പോഴാണ് അവള്‍ക്ക് സ്വന്തം വീടിന് അടുത്തുള്ള കോളേജില്‍ ജോലി ശരിയാവുന്നത്. ഭര്‍ത്താവിന്‍റെ അനുവാദത്തോടെ തന്നെ അവള്‍ ആ ജോലി സ്വീകരിച്ചു. തത്കാലികമായി അവള്‍ സ്വന്തം വീട്ടില്‍ താമസമാക്കി. ഒരു അവധിദിനത്തില്‍ പതിവു പോലെ കുഞ്ഞിനേയും കൊണ്ട് ഭര്‍തൃവീട്ടില്‍ എത്തിയ അവള്‍ വലിയൊരു വഴക്കിന് സാക്ഷിയായി. തന്‍റെ ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായുള്ള ബന്ധത്തെ ചൊല്ലിയാണ് ആ വഴക്കെന്ന് അറിഞ്ഞതോടെ അവള്‍ ആകെ തകര്‍ന്നു പോയി.

പിന്നീടുള്ള അന്വേഷണത്തില്‍ ഇക്കാര്യം സത്യമാണെന്ന് ബോധ്യപ്പെട്ടതോടെ അവള്‍ വിവാഹമോചനം നേടി. ജോലിയും കുഞ്ഞുമായി തന്‍റേതായൊരു ലോകത്തില്‍ ജീവിക്കുമ്പോഴും വീട്ടുകാര്‍ അവളെ മറ്റൊരു വിവാഹത്തിന് നിര്‍ബന്ധിച്ചു കൊണ്ടിരുന്നു. എന്നാല്‍ ഇനിയൊരു വിവാഹം വേണ്ടെന്ന നിലപാടിലായിരുന്നു അവള്‍.

ഒരു സഹപ്രവര്‍ത്തകയുടെ വീട്ടില്‍ നടന്ന പിറന്നാളാഘോഷത്തിനിടെയാണ് മീര സ്റ്റീഫനെ പരിചയപ്പെടുന്നത്. പിന്നീട് സാമൂഹ്യമാധ്യമം വഴി അവര്‍ സൗഹൃദം നിലനിര്‍ത്തി. ബാങ്ക് ഉദ്യോഗസ്ഥനായ സ്റ്റീഫന്‍റെ ഭാര്യ രണ്ടു വര്‍ഷം മുന്‍പ് കാറപകടത്തില്‍ മരിച്ചു പോയിരുന്നു. സാമൂഹ്യമാധ്യമങ്ങള്‍ വഴിയുള്ള സംസാരം ഇരുവരേയും അടുപ്പിച്ചു.

ഇരുവീട്ടുകാര്‍ക്കും ഈ ബന്ധത്തില്‍ താത്പര്യമുണ്ടായിരുന്നില്ല. എതിര്‍പ്പിനെ വകവയക്കാതെ തന്നെ അവര്‍ വിവാഹിതരായി. ഒരു വാടകവീടെടുത്ത് താമസം ആരംഭിച്ചു. കുഞ്ഞിനോട് സ്റ്റീഫന്‍ സ്നേഹത്തോടെ പെരുമാറുന്നതു കാണുമ്പോഴൊക്കെ തന്‍റെ തീരുമാനം ശരിയായിരുന്നുവെന്ന് മീര ആശ്വസിച്ചു. അവര്‍ക്ക് ഒരു ആണ്‍കുഞ്ഞു ജനിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. മൂത്ത കുട്ടി കുഞ്ഞിനെ ഉപദ്രവിക്കുന്നുവെന്ന് സ്റ്റീഫന്‍ പരാതിപ്പെടാന്‍ തുടങ്ങി.

ഇരുവരും കളിക്കുന്നതിനിടെ കുഞ്ഞ് കരഞ്ഞാലുടന്‍ സ്റ്റീഫന്‍ മൂത്ത കുട്ടിയെ അടിക്കും. ഒരു ദിവസം വീട്ടിലെത്തിയ മീര കാണുന്നത് മകളെ സ്റ്റീഫന്‍ ഒരു മുറിയില്‍ അടച്ചിട്ടിരിക്കുന്നതാണ്. ഇതു ചോദ്യം ചെയ്തപ്പോള്‍ ഇളയ കുഞ്ഞിനെ ഉപദ്രവിക്കാതിരിക്കാനാണെന്ന മറുപടിയാണ് കിട്ടിയത്. മൂത്തകുട്ടിയാകട്ടെ, സ്റ്റീഫനെ കാണുമ്പോള്‍ പേടിച്ച് നിലവിളിക്കാന്‍ തുടങ്ങി.

പെട്ടെന്നുണ്ടായ പ്രശ്നങ്ങള്‍ മകളുടെ മനസ്സിനെ ബാധിക്കുന്ന ഘട്ടം എത്തിയപ്പോഴാണ് മീര കൗണ്‍സിലിങ് സെന്‍ററിലെത്തിയത്. സ്റ്റീഫന്‍റെ പെട്ടെന്നുള്ള ഭാവമാറ്റം ഉള്‍ക്കൊള്ളാന്‍ കഴിയാത്തതായിരുന്നു ഇരുവരുടേയും പ്രശ്നം. സ്റ്റീഫനാകട്ടെ പുതിയ കുഞ്ഞിനെ ഭാര്യ വേണ്ടത്ര സ്നേഹിക്കുന്നുണ്ടോ എന്ന സംശയമായിരുന്നു. ഇരുവരേയും കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി. മൂത്ത കുട്ടിയുടെ മനസ്സിലാകട്ടെ സ്റ്റീഫന്‍ ഒരു പേടിസ്വപ്നമായിരുന്നു. അത് പെട്ടെന്ന് തുടച്ചു മാറ്റാന്‍ എളുപ്പമല്ലെങ്കിലും സ്നേഹപൂര്‍ണ്ണമായ പെരുമാറ്റത്തിലൂടെ മകളോട് അടുക്കാന്‍ അയാള്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു.

തെറ്റുകള്‍ ആവര്‍ത്തിക്കരുത്

പുതിയ ചുവടുവെയ്പ്പാണ് പുനര്‍വിവാഹം. മുന്‍ വിവാഹത്തില്‍ നിന്ന് നിങ്ങള്‍ പലതും പഠിച്ചിട്ടുണ്ടാകും. ഒരു വിവാഹമോചനത്തിനു ശേഷമാണ് വിവാഹത്തിനൊരുങ്ങുന്നതെങ്കില്‍ മുന്‍ വിവാഹത്തിലെ ശരിതെറ്റുകള്‍ വിലയിരുത്തുക. പൂര്‍ണ്ണമായും ഒരാളുടെ മാത്രം തെറ്റു കൊണ്ട് വിവാഹമോചനത്തിലെത്താനുള്ള സാധ്യത കുറവാണ്. സ്വതന്ത്രമായി ചിന്തിച്ച് ആദ്യ വിവാഹത്തില്‍ തന്‍റെ ഭാഗത്തു നിന്നുണ്ടായ പിഴവുകള്‍ മനസ്സിലാക്കുക. തെറ്റുകള്‍ സംഭവിച്ചിരിക്കാം; അത് ആവര്‍ത്തിക്കാതിരിക്കുക എന്നതാണ് പുനര്‍വിവാഹത്തിനൊരുങ്ങുമ്പോള്‍ ആദ്യം ഓര്‍മ്മിക്കേണ്ടത്. മുന്‍ വിവാഹം പരാജയപ്പെടാന്‍ ഉണ്ടായ കാരണങ്ങളും സാഹചര്യങ്ങളും പുനര്‍വിവാഹത്തിലും ഉണ്ടായേക്കാം. അതുകൊണ്ട് പെട്ടെന്നൊരു തീരുമാനത്തിലേയ്ക്ക് എത്തരുത്. ആദ്യ വിവാഹത്തേക്കാള്‍ കരുതലോടെ വേണം പുനര്‍വിവാഹത്തിനൊരുങ്ങാന്‍. ആദ്യ വിവാഹത്തില്‍ എന്താണോ നഷ്ടപ്പെട്ടിരുന്നത് അതാണ് മിക്കവരും പുനര്‍വിവാഹത്തില്‍ തേടുന്നത്. ആദ്യ പങ്കാളിയ്ക്ക് ഇല്ലാതിരുന്ന ഗുണഗണങ്ങള്‍ പുതിയ പങ്കാളിയ്ക്ക് ഉണ്ടായേക്കാം. എന്നാല്‍ ആദ്യ പങ്കാളിയില്‍ നിങ്ങള്‍ ശ്രദ്ധിക്കാതെ പോയിരുന്ന പല ഗുണങ്ങളും പുതിയ പങ്കാളിയക്ക് ഉണ്ടായില്ല എന്നു വരാം. ആദ്യ വിവാഹത്തില്‍ നിന്ന് പൂര്‍ണ്ണമായും മോചനം നേടിയ ശേഷം മാത്രമേ പുനര്‍വിവാഹത്തിനൊരുങ്ങാവൂ. ഒരു വാശിയ്ക്കോ മാതാപിതാക്കളെ സന്തോഷിപ്പിക്കാനോ വേണ്ടി ഒരിക്കവും വീണ്ടും വിവാഹം കഴിക്കരുത്. വിവാഹത്തിനു മുന്‍പ് പുതിയ പങ്കാളിയെ മനസ്സിലാക്കുക. നിങ്ങളുടെ പ്രതീക്ഷകളും സങ്കല്‍പ്പങ്ങളും പങ്കുവയ്ക്കുന്നതോടൊപ്പം ആദ്യ വിവാഹത്തില്‍ നിന്നുണ്ടായ ആശങ്കകളും തുറന്നു സംസാരിക്കാം. ‘തന്‍റേതല്ലാത്ത കാരണത്താല്‍ വിവാഹമോചനം നേടിയ’ എന്ന സംബോധനയോടെയാണ് പല വിവാഹപരസ്യങ്ങളും തുടങ്ങുന്നത്. തന്‍റെ ഭാഗത്ത് യാതൊരു തെറ്റും ഉണ്ടായിരുന്നില്ല, എല്ലാം പങ്കാളിയുടെ കുറ്റമായിരുന്നു എന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നതാണ് ഈ പരസ്യങ്ങള്‍. ഈ ഒരു മനോഭാവത്തോടെ ഒരിക്കലും പുതിയ പങ്കാളിയെ സമീപിക്കരുത്. പകരം തന്‍റെ ജീവിതത്തില്‍ സംഭവിച്ചതെന്താണെന്ന് തുറന്നു പറയുക. തന്‍റെ പ്രവര്‍ത്തികള്‍ തെറ്റായിരുന്നു എന്ന് ബോധ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അതും പറയാം. ഒരു വിലയിരുത്തലിന് അവസരം നല്‍കണം. കാര്യങ്ങളെല്ലാം അറിഞ്ഞു കൊണ്ടു തന്നെ അവര്‍ നിങ്ങളെ സ്വീകരിക്കുമ്പോള്‍ മാത്രമേ ആ ബന്ധം നിലനില്‍ക്കൂ. എന്തെങ്കിലും ഒളിച്ചുവയ്ക്കാന്‍ ശ്രമിച്ചു എന്ന തോന്നല്‍ പോലും വലിയ വഴക്കുകള്‍ക്ക് വഴിവച്ചേക്കാം.

കുട്ടികളെ അവഗണിക്കരുത്

കുട്ടികളെ ചൊല്ലിയാണ് പല പുനര്‍വിവാഹങ്ങളും വേര്‍പിരിയുന്നത്. പുതിയ പങ്കാളി ആദ്യ ബന്ധത്തിലെ കുട്ടിയോട് വേണ്ടത്ര സ്നേഹം കാണിക്കുന്നില്ല എന്നത് പുനര്‍വിവാഹിതര്‍ക്കിടയിലെ സ്ഥിരം പരാതിയാണ്. ഇവിടെ മനസ്സിലാക്കാതെ പോകുന്ന ഒരു കാര്യം ബയോളജിക്കല്‍ പാരന്‍റായ നിങ്ങള്‍ കുട്ടിയ്ക്കു നല്‍കുന്ന അതേ പരിഗണനയും സ്നേഹവും പുതിയ പങ്കാളിയ്ക്ക് നല്‍കാന്‍ കഴിയണമെന്നില്ല എന്നതാണ്. ഇത് അംഗീകരിച്ചു കൊണ്ടു തന്നെ വേണം പുതിയ വിവാഹബന്ധത്തിലേയക്കു കടക്കാന്‍. എന്നാല്‍ കുട്ടിയെ ഒറ്റപ്പെടുത്തുകയോ വേര്‍തിരിച്ചു കാണുകയോ പാടില്ലെന്ന് നിര്‍ബന്ധം പിടിക്കാം. കുട്ടിയും പുതിയ പങ്കാളിയുമായി ആരോഗ്യകരമായ ഒരു ബന്ധം വിവാഹത്തിനു മുന്‍പേ വളര്‍ത്തിയെടുക്കുന്നതും നല്ലതാണ്. പുതിയ വിവാഹത്തിനു തയ്യാറെടുക്കുമ്പോള്‍ തന്നെ കുട്ടികളുടെ ഉത്കണഠകളും പരിഗണിക്കണം. ഏതുപ്രായത്തിലുള്ള കുട്ടികളായാലും കുടുംബത്തിലേയ്ക്ക് പെട്ടെന്നൊരാള്‍ വരുന്നത് അവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞെന്നു വരില്ല. മുതിര്‍ന്ന കുട്ടികളാണെങ്കില്‍ ഈ വിഷയത്തെ പറ്റി അവരുമായി സംസാരിക്കാം. അവരുടെ ആശങ്കകള്‍ അതെന്തു തന്നെയായാലും ക്ഷമയോടെ കേള്‍ക്കുന്നത് ഗുണം ചെയ്യും. നിങ്ങള്‍ അവരെ പരിഗണിക്കുന്നു എന്നൊരു തോന്നല്‍ അവരില്‍ വളര്‍ത്താന്‍ ഇതിലൂടെ കഴിയും. വിവാഹത്തോടെ ഇതുവരെ അച്ഛന് അല്ലെങ്കില്‍ അമ്മയ്ക്ക് തന്നോടുണ്ടായിരുന്ന സ്നേഹം കുറഞ്ഞു പോയേക്കുമോ എന്ന ഭയം അവരുടെ ഉള്ളില്‍ ഉണ്ടാകും. എന്നാല്‍ എന്തുസംഭവിച്ചാലും അവര്‍ നിങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞായിരിക്കുമെന്ന് ഉറപ്പു നല്‍കാം. നമ്മുടെ ജീവിതത്തിലേയ്ക്ക് പുതിയൊരാള്‍ വരുന്നുവെന്നുവെന്ന് അവരെ പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിക്കണം. ഒറ്റയ്ക്കു കഴിയുന്ന രക്ഷിതാവിനൊപ്പം ജീവിച്ച കുട്ടി പുതിയ പങ്കാളിയുടെ കടന്നു വരവിനെ സംശയത്തോടെയാവും വീക്ഷിക്കുക. പുതിയ പങ്കാളി നല്ലവനല്ലെന്ന് ചിലപ്പോള്‍ അവര്‍ മനസ്സില്‍ ഉറപ്പിച്ചിട്ടുണ്ടാകും.  അമ്മയെ അല്ലെങ്കില്‍ അച്ഛനെ തനിക്കു തിരിച്ചു കിട്ടാന്‍ വേണ്ടി ഓരോ കാരണങ്ങള്‍ കണ്ടുപിടിച്ച് പുതിയ ബന്ധം തകര്‍ക്കാന്‍ ശ്രമിക്കുന്ന കുട്ടികളും കുറവല്ല. അതുപോലെ തന്നെ നിങ്ങള്‍ പുതിയ പങ്കാളിയെ ഇഷ്ടപ്പെടുന്നതു പോലെ കുട്ടിയ്ക്ക് സ്നേഹിക്കാന്‍ കഴിയണമെന്നില്ല. അവരുടെ മനസ്സില്‍ സ്വസ്ഥമായ ജീവിതത്തിലേയ്ക്കു കടന്നുവരുന്ന ഒരു അപരിചിതനാണ് പുതിയ പങ്കാളി. ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ ഏറെ സങ്കീര്‍ണ്ണമായി മാറിയേക്കാവുന്ന പ്രശ്നങ്ങളാണ് ഇതെല്ലാം. കുട്ടികളുടെ പ്രായം പരിഗണിച്ചു കൊണ്ട് അവര്‍ക്ക് മനസ്സിലാക്കാന്‍ പറ്റുന്ന രീതിയില്‍ ഇക്കാര്യങ്ങള്‍ അവതരിപ്പിക്കുകയാണ് പോംവഴി. ഇക്കാര്യത്തില്‍ ആവശ്യമെങ്കില്‍ ഒരു കൗണ്‍സിലറുടെ സഹായം തേടുക. ഒപ്പം പുതിയ പങ്കാളിയും കുട്ടിയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ നിങ്ങളാല്‍ കഴിയാവുന്നതെല്ലാം ചെയ്യുക. അതുപോലെ തന്നെ പുതിയ പങ്കാളിയ്ക്ക് കുട്ടികള്‍ ഉണ്ടെങ്കില്‍ അവരോട് സ്നേഹത്തോടെ പെരുമാറാന്‍ നിങ്ങളും ശ്രദ്ധിക്കണം. കുട്ടികള്‍ തമ്മിലും ആരോഗ്യകരമായ ബന്ധം വളര്‍ത്തിയെടുക്കണം. നിസ്സാരകാര്യങ്ങള്‍ക്ക് അവര്‍ തമ്മില്‍ വഴക്കിടുമ്പോള്‍ പോലും കൃത്യമായി ഇടപെട്ടിട്ടില്ലെങ്കില്‍ അത് ബന്ധത്തെ ബാധിക്കും. ആദ്യവിവാഹത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമായ മറ്റൊരു സാഹചര്യമാണ് പുനര്‍വിവാഹത്തില്‍ നിങ്ങളെ കാത്തിരിക്കുന്നത്. ഇക്കാര്യങ്ങളെല്ലാം വ്യക്തമായി ഉള്‍ക്കൊണ്ടു കൊണ്ടു വേണം വിവാഹബന്ധത്തിലേയ്ക്കു കടക്കാന്‍.

സാമ്പത്തികവശങ്ങള്‍ അറിയണം

സ്വത്തുക്കളെ സംബന്ധിച്ചുള്ള തര്‍ക്കമാണ് പുനര്‍വിവാഹങ്ങളെ വേര്‍പിരിയലിലേയ്ക്കു നയിക്കുന്ന മറ്റൊരു ഘടകം. ആദ്യ വിവാഹത്തിലെ സാമ്പത്തിക ബാധ്യതകള്‍ കഴിയുന്നതും തീര്‍ത്തതിനു ശേഷമേ വീണ്ടും ഒരു ബന്ധത്തിലേയ്ക്കു കടക്കാവൂ. വിവാഹത്തിനു മുന്‍പു തന്നെ സ്വത്തുവിവരങ്ങളെ കുറിച്ച് പങ്കാളിയുമായി സംസാരിക്കാം. ആദ്യ ബന്ധത്തില്‍ നിങ്ങള്‍ക്കു വന്നിട്ടുള്ള ബാധ്യതകളെ കുറിച്ചും പറയണം. നിയമപരമായി ആദ്യ ബന്ധത്തിലെ കുട്ടിയ്ക്കു നിങ്ങളുടെ സ്വത്തിന്‍മേലുള്ള അവകാശത്തെ പറ്റിയും പുതിയ പങ്കാളിയെ ബോധ്യപ്പെടുത്തണം. വിവാഹത്തിനു മുന്‍പേ ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്തിയാല്‍ പിന്നീട് കലഹം ഒഴിവാക്കാം. ആദ്യവിവാഹത്തിലെ മകന് അല്ലങ്കില്‍ മകള്‍ക്ക് സ്വത്തിന്‍റെ ഒരു വിഹിതം നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പലപ്പോഴും കൊലപാതകങ്ങളിലേയ്ക്കു വരെ നയിക്കാറുണ്ട്. ഇതിന് ദിവസവും എത്രയോ ഉദാഹരണങ്ങള്‍ നാം പത്രങ്ങളില്‍ കാണുന്നു. അതുകൊണ്ടു തന്നെ ഏറെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണിത്. ആദ്യവിവാഹത്തിലെ കുട്ടിയെ പുതിയ പങ്കാളിയ്ക്ക് സ്വന്തം കുട്ടിയായി കണക്കാക്കാന്‍ കഴിയാതെ വരുന്നതിനാലാണ് അവന് അല്ലെങ്കില്‍ അവള്‍ക്ക് സ്വത്തിന്‍റെ ഒരു പങ്ക് നല്‍കുന്നതിനെ അവര്‍ എതിര്‍ക്കുന്നത്. തന്‍റെ മകന് അര്‍ഹതപ്പെട്ടത് മറ്റൊരാള്‍ തട്ടിയെടുക്കുന്നു എന്ന ചിന്തയായിരിക്കും അവരുടെ ഉള്ളില്‍. പുതിയ പങ്കാളിയുമൊത്ത് ജീവിതം തുടങ്ങുന്നതിനു മുന്‍പു തന്നെ ഇക്കാര്യത്തില്‍ ധാരണയുണ്ടാക്കണം. വേണമെങ്കില്‍ ഒരു അഭിഭാഷകന്‍റെ സഹായവും തേടാം. ആദ്യ വിവാഹത്തിലെ സാമ്പത്തിക ബാധ്യതകളെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന കാര്യത്തിലും വ്യക്തത വേണം. പുതിയ പങ്കാളിയ്ക്ക് കുട്ടികളുണ്ടെങ്കില്‍ സ്വത്തുവിഭജിക്കുമ്പോള്‍ അവരേയും കണക്കിലെടുക്കേണ്ടി വരുമെന്ന കാര്യം നിങ്ങളും മനസ്സിലാക്കണം. അവരുടെ ചെലവുകള്‍ കൈകാര്യം ചെയ്യേണ്ടതെങ്ങനെയാണെന്ന കാര്യത്തിലും വിവാഹത്തിനു മുന്‍പ് ധാരണയുണ്ടാക്കണം. പുനര്‍വിവാഹത്തിലെ സാമ്പത്തികപ്രശ്നങ്ങള്‍ പരിഹരിക്കുന്നത് പലപ്പോഴും എളുപ്പമല്ല. വിവാഹത്തിനു മുന്‍പു തന്നെ ഒരു അഭിഭാഷകന്‍റെ സഹായത്തോടെ എല്ലാ കാര്യങ്ങളിലും ധാരണയുണ്ടാക്കുന്നത് സഹായകരമാകും.

താരതമ്യം വേണ്ട

“ഞാന്‍ എത്ര ശ്രമിച്ചാലും അതുപോലെയാകാന്‍ കഴിയില്ല, അതുകൊണ്ട് ഈ ബന്ധം എനിക്കു വേണ്ട” ആശ സങ്കടത്തോടെ പറഞ്ഞു. ആശയുടെ ആദ്യ വിവാഹമായിരുന്നു അത്. ഭര്‍ത്താവിന്‍റെ ആദ്യഭാര്യ ഒരു അപകടത്തില്‍ മരണപ്പെട്ടിരുന്നു. ഭര്‍തൃവീട്ടുകാരുടെ സാമ്പത്തികനില കൂടി കണക്കിലെടുത്താണ് ആശയുടെ വീട്ടുകാര്‍ ഈ വിവാഹം ഉറപ്പിച്ചത്. വിവാഹം കഴിഞ്ഞ് ആദ്യ ദിവസങ്ങളില്‍ തന്നെ ഭര്‍ത്താവ് അവളോട് ആദ്യ വിവാഹത്തിന്‍റെ കഥകള്‍ പറഞ്ഞു കൊടുത്തു. ഭാര്യയെ നഷ്ടപ്പെട്ടതിനെ പറ്റി പറയുമ്പോഴൊക്കെ അദ്ദേഹം വികാരാധീനനായി. ആദ്യമൊക്കെ ഇതെല്ലാം ശ്രദ്ധാപൂര്‍വം കേള്‍ക്കുകയും മുന്‍ഭാര്യയോടുള്ള സ്നേഹത്തെ ഉള്ളില്‍ അഭിനന്ദിക്കുകയും ചെയ്തിരുന്നെങ്കിലും ഇത് പതിവായപ്പോള്‍ ആശയ്ക്ക് അത് ഉള്‍ക്കൊള്ളാനായില്ല. ആശ മുടി കെട്ടുമ്പോഴും ഒരുങ്ങുമ്പോഴും എല്ലാം മുന്‍ഭാര്യ ഇങ്ങനെയായിരുന്നു എന്ന് ഭര്‍ത്താവ് പറയും. എ്ല്ലാകാര്യങ്ങളിലും ഇങ്ങനെ താരതമ്യം ചെയ്തു തുടങ്ങിയപ്പോള്‍ അവര്‍ക്കിടയില്‍ ചെറിയ വഴക്കുകള്‍ ഉടലെടുത്തു. ഭര്‍ത്താവ് തന്നെ ഒട്ടും പരിഗണിക്കുന്നില്ലെന്ന തോന്നല്‍ ഉണ്ടായപ്പോഴാണ് ആശ ഇങ്ങനെയൊരു തീരുമാനത്തിലേയ്ക്കെത്തിയത്. ” കേള്‍ക്കുമ്പോള്‍ നിസ്സാരമായി തോന്നാമെങ്കിലും ഏറെ അപകടങ്ങള്‍ ഒളിഞ്ഞിരിക്കുന്നൊരു പ്രശ്നമാണ് താരതമ്യം. ലോകത്തില്‍ എല്ലാ വ്യക്തികളും അവരവര്‍ ആയിരിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. മറ്റൊരാളുമായി താരതമ്യപ്പെടുത്തുന്നത് ആര്‍ക്കും സഹിക്കാനാവില്ല. പുതിയ പങ്കാളിയുമൊത്ത് ജീവിതം തുടങ്ങുമ്പോള്‍ പ്രത്യേകം ഓര്‍ക്കേണ്ട കാര്യമാണിത്. പഴയ വിവാഹത്തില്‍ സംഭവിച്ചത് എന്തുമായിക്കൊള്ളട്ടേ, അതിന്‍റെ ഓര്‍മ്മകളെ പുതിയ വിവാഹത്തിലേയ്ക്കു വലിച്ചിഴയ്ക്കരുത്. മുന്‍ വിവാഹത്തിന്‍റെ ഓര്‍മ്മകള്‍ പൂര്‍ണ്ണമായും തുടച്ചു നീക്കാന്‍ സാധ്യമല്ല. പക്ഷേ യാതൊരു കാരണവശാലും പുതിയ പങ്കാളിയുടെ മുന്‍പില്‍ ഇടയ്ക്കിടെ ഇക്കാര്യങ്ങള്‍ പറയാതിരിക്കുക. നിങ്ങള്‍ ഇപ്പോഴും മുന്‍വിവാഹത്തില്‍ ജീവിക്കാനാണ് ഇഷ്ടപ്പെടുന്നതെന്ന തോന്നല്‍ അവരെ ഏറെ വേദനിപ്പിക്കും. മുന്‍ പങ്കാളിയ്ക്കുണ്ടായിരുന്ന പല ഗുണങ്ങളും പുതിയ പങ്കാളിയ്ക്ക് ഉണ്ടാവണമെന്നില്ല. വിവാഹശേഷം ഇക്കാര്യം നിങ്ങള്‍ തിരിച്ചറിയുമെങ്കിലും ഒരിക്കലും അത് അവരോട് ആ രീതിയില്‍ തുറന്നു പറയാതിരിക്കുക. പകരം ഇങ്ങനെ ചെയ്യുന്നതാണ് എനിക്ക് ഇഷ്ടം എന്നു സൂചിപ്പിച്ചാല്‍ പ്രശ്നം പരിഹരിക്കാം.

ആദ്യവിവാഹത്തില്‍ നിന്ന് എല്ലാം പഠിച്ചു എന്ന മനോഭാവത്തോടെ ഒരിക്കലും വീണ്ടും വിവാഹത്തിന് ഒരുങ്ങരുത്. ആദ്യ വിവാഹത്തിലെ സാഹചര്യങ്ങളോ വെല്ലുവിളികളോ ആയിരിക്കില്ല പുനര്‍വിവാഹത്തില്‍ നിങ്ങള്‍ക്ക് അഭിമുഖീകരിക്കേണ്ടി വരുന്നത്. ആദ്യ വിവാഹത്തിന്‍റെ നിന്ന് പൂര്‍ണ്ണമായും മോചനം നേടിയ ശേഷം ഒരു പുതിയ അധ്യായത്തിലേയ്ക്കു കടക്കുന്ന മനോഭാവത്തോടെ വേണം പുനര്‍വിവാഹത്തെ സമീപിക്കാന്‍. എങ്കില്‍ ആദ്യ വിവാഹത്തിലെ കയ്പ്പേറിയ ഓര്‍മ്മകള്‍ തുടച്ചു മാറ്റി സ്നേഹസമൃദ്ധമായ പുതിയ ജീവിതം കെട്ടിപ്പടുക്കാന്‍ നിങ്ങള്‍ക്കു സാധിക്കും.

 

read more
ആരോഗ്യംചോദ്യങ്ങൾവൃക്തിബന്ധങ്ങൾ Relationship

ഭാര്യയും ഭർത്താവും രണ്ടു സ്വഭാവക്കാരാകുമ്പോൾ…

തിരുവനന്തപുരത്തെ ഒരു ബാങ്കില്‍ ഉദ്യോഗസ്ഥയാണ് നിത. അച്ഛനും അമ്മയും സഹോദരനും വര്‍ഷങ്ങളായി വിദേശത്ത് താമസമാണ്.

നാട്ടില്‍ ജീവിക്കണമെന്ന ആഗ്രഹത്താല്‍ നിത മാത്രം മടങ്ങിപ്പോരുകയായിരുന്നു. മൂന്നു മാസം മുന്‍പായിരുന്നു അവളുടെ വിവാഹം. തിരുവനന്തപുരത്തു തന്നെയുള്ള ഒരു ബിസിനസ്സ് കുടുംബത്തിലെ അംഗമായിരുന്നു വരന്‍. നിതയുടെ അച്ഛനും അമ്മയും സഹോദരനും അവധിയ്ക്ക് വരുന്നത് അനുസരിച്ച് ചടങ്ങുകള്‍ പെട്ടെന്ന് നടത്തി. പഠനവും ജോലിയുമായി ജീവിതത്തിലെ കൂടുതല്‍ സമയവും ഒറ്റയ്ക്ക് താമസിച്ചിട്ടുള്ള നിത വിവാഹശേഷം ഒരു കൂട്ടുകുടുംബത്തിലേയ്ക്കാണ് എത്തിപ്പെട്ടത്.

ഭര്‍ത്താവിന്‍റെ സഹോദരനും ഭാര്യയും കുട്ടികളും സഹോദരിയും അച്ഛനമ്മമാരും ഉള്‍പ്പെട്ടതായിരുന്നു കുടുംബം. കൂടുതല്‍ സമയവും തനിച്ചിരിക്കാന്‍ ഇഷ്ടപ്പെടുന്ന ഉള്‍വലിഞ്ഞ പ്രകൃതക്കാരിയായിരുന്നു നിത. എന്നാല്‍ ഭര്‍ത്താവിന്‍റെ വീടാകട്ടെ എപ്പോഴും ബഹളമയമായിരുന്നു. ഇതിനു പുറമേ നിതയുടെ ഭര്‍ത്താവിന് പൂച്ചകളെ ഏറെ ഇഷ്ടമായിരുന്നു. അയാള്‍ സുന്ദരന്‍മാരായ രണ്ടു പൂച്ചകളെ വീട്ടില്‍ ഓമനിച്ച് വളര്‍ത്തിയിരുന്നു. അവയ്ക്ക് വീട്ടില്‍ സര്‍വസ്വതന്ത്ര്യവും അനുവദിച്ചു നല്‍കിയിരുന്നു. വീട്ടില്‍ എല്ലായിടത്തും അവ ചുറ്റിത്തിരിഞ്ഞു നടന്നു. യാതൊരു ജീവികളേയും വളര്‍ത്തി ശീലമില്ലാത്ത നിതയ്ക്കാവട്ടെ പൂച്ചകള്‍ ഊണുമേശയിലും കിടക്കയിലും അടുക്കളയിലും കയറി നടക്കുന്നത് കണ്ട് അറപ്പു തോന്നി.

തന്‍റെ അനിഷ്ടം അവള്‍ ഭര്‍ത്താവിനെ അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. തന്‍റേയും വീട്ടുകാരുടേയും ശീലങ്ങള്‍ മാറ്റാന്‍ കഴിയില്ലെന്നും വീട്ടിലേയ്ക്കു വന്ന പെണ്‍കുട്ടി അതുമായി പൊരുത്തപ്പെടാന്‍ തയ്യാറാവണമെന്നുമായിരുന്നു അയാളുടെ മറുപടി. ഇതെ ചൊല്ലി അവര്‍ തമ്മില്‍ വഴക്കുകള്‍ പതിവായി. ഈ രീതിയില്‍ അധികം കാലം അവിടെ ജീവിക്കാന്‍ തനിക്ക് കഴിയില്ലെന്ന് നിത തീരുമാനിച്ചു. അവള്‍ ഹോസ്റ്റലിലേയ്ക്കു മാറി. മകളുടെ പ്രശ്നങ്ങള്‍ അറിഞ്ഞ് അച്ഛനമ്മമാര്‍ നാട്ടിലെത്തി. സന്തോഷകരമായ ദാമ്പത്യജീവിതം നയിച്ചിരുന്ന അവര്‍ക്ക് മകളുടെ വിവാഹബന്ധം തകരുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയില്ലായിരുന്നു. അങ്ങനെയാണ് അവര്‍ മകളേയും കൂട്ടി എന്‍റെ അടുക്കല്‍ എത്തിയത്. നിതയുടെ ഭര്‍ത്താവിനും ഇതൊരു ഷോക്ക് തന്നെയായിരുന്നു. തന്‍റെ വിവാഹജീവിതത്തില്‍ ഇങ്ങനെയൊന്നും സംഭവിക്കുമെന്ന് അയാള്‍ ഒരിക്കലും കരുതിയിരുന്നില്ല. അതുകൊണ്ടു തന്നെ ഒരുമിച്ചിരുന്ന് സംസാരിക്കാന്‍ ക്ഷണിച്ചപ്പോള്‍ അയാള്‍ വന്നു. ഇരുവരും അവരവരുടെ ഭാഗത്തു നിന്ന് മാത്രമാണ് കാര്യങ്ങളെ നോക്കി കണ്ടത് എന്നതാണ് ഇവിടെ സംഭവിച്ചത്. തന്‍റെ പെരുമാറ്റം അല്ലെങ്കില്‍ ശീലം മറ്റൊരാളെ എങ്ങനെ ബുദ്ധിമുട്ടിക്കും എന്ന് അവര്‍ ചിന്തിച്ചതേയില്ല. പുതിയ അന്തരീക്ഷവുമായി പൊരുത്തപ്പെടാന്‍ നിത ശ്രമിച്ചതേയില്ല. ഇവിടെ ജീവിക്കാന്‍ തനിക്കു കഴിയില്ല എന്ന മനോഭാവത്തോടെയാണ് അവള്‍ കാര്യങ്ങളെ സമീപിച്ചത്. ഭര്‍ത്താവകട്ടെ, വീട്ടില്‍ വന്നു കയറുന്ന പെണ്‍കുട്ടി എല്ലാം സഹിക്കാന്‍ തയ്യാറാവണം എന്ന ചിന്താഗതിക്കാരനായിരുന്നു. ഒരുമിച്ചിരുന്ന് സംസാരിച്ചപ്പോള്‍ ഇരുവര്‍ക്കും തങ്ങളുടെ തെറ്റ് ബോധ്യമായി. ഇരുവരും തങ്ങളുടെ വീഴ്ചകള്‍ തിരുത്താന്‍ തയ്യാറായപ്പോള്‍ അവര്‍ക്കിടയിലെ പ്രശ്നങ്ങളും അവസാനിച്ചു.

പങ്കാളികളുടെ സ്വഭാവശീലങ്ങളിലെ പൊരുത്തമില്ലായ്മ മൂലം ഉണ്ടാകുന്ന ഇത്തരം പ്രശ്നങ്ങള്‍ വേണ്ടരീതിയില്‍ പരിഹരിച്ചില്ലെങ്കില്‍ അത് വിവാഹമോചനത്തിനു വരെ കാരണമായേക്കാം. നിസ്സാരമെന്ന് കണക്കാക്കി അവഗണിക്കുന്ന ശീലങ്ങള്‍ക്ക് പോലും വിവാഹബന്ധത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ കഴിയും.

ഭക്ഷണം മാറുമ്പോള്‍

ഓരോ വ്യക്തിയുടേയും ഭക്ഷണശീലങ്ങള്‍ വ്യത്യാസപ്പെട്ടിരിക്കും. എന്നാല്‍ കുടുംബജീവിതത്തിലേയ്ക്ക് ചുവടുവയ്ക്കുമ്പോള്‍ ഭക്ഷണകാര്യത്തില്‍ വിട്ടുവീഴ്ച അനിവാര്യമായി വരും. ഈ ഭക്ഷണം എനിക്കിഷ്ടമല്ല എന്ന്ു പറയാനും അത് കഴിക്കാതിരിക്കാനും ഉള്ള സ്വാതന്ത്ര്യം ഓരോ വ്യക്തിയ്ക്കും ഉണ്ട്. എന്നാല്‍ തനിക്ക് ഇഷ്ടപ്പെടാത്ത ഭക്ഷണം പങ്കാളി കഴിച്ചാല്‍ അതിനെ തടസ്സപ്പെടുത്തേണ്ടതില്ല. മാത്രമല്ല ആ ഭക്ഷണം വീട്ടില്‍ പാകം ചെയ്യാനുള്ള സ്വാതന്ത്ര്യവും അവര്‍ക്ക് നല്‍കണം. വെജിറ്റേറിയന്‍ ഭക്ഷണം മാത്രം കഴിക്കുന്ന ഒരാള്‍ക്ക് നോണ്‍വെജ് ഇഷ്ടപ്പെടുന്ന പങ്കാളിയെ ലഭിച്ചാല്‍ വിരുദ്ധമായ ഭക്ഷണതാത്പര്യങ്ങള്‍ മൂലം അവര്‍ക്കിടയില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. തങ്ങള്‍ കഴിക്കുന്ന ഭക്ഷണമാണ് ശരി എന്നൊരു നിലപാട് സ്വീകരിക്കുമ്പോഴാണ് പ്രശ്നങ്ങള്‍ ഉടലെടുക്കുന്നത്. മറിച്ച് ഞാന്‍ എനിക്ക് ഇഷ്ടമുള്ളത് കഴിക്കുന്നു, പങ്കാളി അവന് അല്ലെങ്കില്‍ അവള്‍ക്ക് ഇഷ്ടമുള്ളത് കഴിക്കുന്നു എന്ന് ചിന്തിച്ചാല്‍ അവിടെ പ്രശ്നങ്ങള്‍ ഇല്ല. വെജ് ഇഷ്ടപ്പെടുന്നയാളെ നോണ്‍വെജ് കഴിക്കാന്‍ നിര്‍ബന്ധിക്കുമ്പോഴും നോണ്‍വെജ് ഇഷ്ടപ്പെടുന്നയാളെ വെജിറ്റേറിയന്‍ ആക്കാന്‍ ശ്രമിക്കുമ്പോഴും അയാളുടെ ഭക്ഷണസ്വാതന്ത്ര്യത്തിനു മേല്‍ നിങ്ങള്‍ കൈകടത്തുകയാണെന്ന് ഓര്‍മ്മിക്കുക. മതവിശ്വാസങ്ങള്‍ മതചിന്തകള്‍ക്ക് അതീതമായി പ്രണയിച്ച് വിവാഹം കഴിക്കുന്നവര്‍ ഭാവിയില്‍ വിശ്വാസങ്ങളുടെ പേരില്‍ കലഹിക്കാനുള്ള സാധ്യത കൂടുതലാണ്. വിവാഹസമയത്ത് പങ്കാളിയുടെ നിര്‍ബന്ധം മൂലം മറ്റൊരു മതത്തിലേയ്ക്ക് മാറേണ്ടി വന്നവര്‍ ഉണ്ടാകാം. വര്‍ഷങ്ങളായി പിന്തുടര്‍ന്നു വന്നിരുന്ന ആചാരാനുഷ്ഠാനങ്ങള്‍ ഒറ്റ ദിവസം കൊണ്ട് മറക്കുന്ന സാധ്യമല്ല. പഴയ വിശ്വാസത്തിലേയ്ക്ക് തിരികെ പോകാനുള്ള ആഗ്രഹം അവരുടെ ഉള്ളില്‍ എല്ലായ്പ്പോഴും നിലനില്‍ക്കുന്നുണ്ടാകും. ഏതെങ്കിലും അവസരത്തില്‍ പഴയ വിശ്വാസങ്ങള്‍ പങ്കാളിയുടെ മനസ്സില്‍ നിലനില്‍ക്കുന്നു എന്ന് രണ്ടാമത്തെയാള്‍ മനസ്സിലാക്കിയാല്‍ അവര്‍ക്കിടയില്‍ പ്രശ്നങ്ങള്‍ തുടങ്ങുകയായി. മതം മാറാതെ തന്നെ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചവര്‍ പോലും പിന്നീട് കുട്ടികളുണ്ടാകുന്ന സമയത്ത് അവരെ ഏതു വിശ്വാസരീതിയില്‍ വളര്‍ത്തണം എന്നതിനെ ചൊല്ലി വഴക്കിടാറുണ്ട്. എന്‍റെ വി്ശ്വാസമാണ് ശരി എന്ന നിലപാടു തന്നെയാണ് ഇവിടേയും കുഴപ്പം ഉണ്ടാക്കുന്നത്. ഞാന്‍ ഞാനായി നിലനില്‍ക്കും അതേസമയം മറ്റുള്ളവരുടെ വിശ്വാസത്തെ ബഹുമാനിക്കുകയും ചെയ്യും എന്ന് തീരുമാനിച്ചാല്‍ അവിടെ പ്രശ്നങ്ങള്‍ അവസാനിക്കും.

ജീവിതരീതികള്‍ ജീവിതം ആഘോഷിക്കാനുള്ളതാണ് എന്ന ചിന്ത മുറുകെ പിടിക്കുന്ന മനുഷ്യരുണ്ട്. ഇവര്‍ പൊതുവേ സമ്പാദ്യങ്ങളില്‍ വിശ്വസിക്കാറില്ല. കിട്ടുന്ന പണം മുഴുവന്‍ ചെലവിടാനാകും ഇവര്‍ക്ക് താത്പര്യം. സാമ്പത്തികഭദ്രതയെ കുറിച്ചോ മുന്നോട്ടുള്ള ജീവിതത്തെ കുറിച്ചോ ഇവര്‍ കാര്യമായി ആശങ്കപ്പെടാറില്ല. അതേസമയം കിട്ടുന്ന പണം മുഴുവന്‍ നാളേയ്ക്കു വേണ്ടി സൂക്ഷിച്ചു വയ്ക്കാന്‍ താത്പര്യം കാണിക്കുന്നവര്‍ ഉണ്ട്. വളരെ പിശുക്കി മാത്രമേ ഇവര്‍ പണം കൈകാര്യം ചെയ്യുകയുള്ളൂ. ഈ രണ്ടു വിരുദ്ധസ്വഭാവങ്ങളില്‍ പെട്ടവരാണ് പങ്കാളികളെങ്കില്‍ അവിടെ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്. രണ്ടുപേരും സ്വന്തം നിലയ്ക്ക് സമ്പാദിക്കുന്നവരാണെങ്കില്‍ പ്രശ്നങ്ങള്‍ കുറേയൊക്കെ ഒഴിവായെന്നു വരും. ഓരോരുത്തരും അവരവരുടെ പണം ചെലവിടുന്നതിനാലാണ് ഇത്. അതേസമയം പങ്കാളികളിലൊരാള്‍ക്ക് വരുമാനം ഇല്ല എന്നു വരികയാണെങ്കില്‍ പ്രശ്നങ്ങള്‍ ഗുരുതരമാകും. രണ്ടുപേരുടേയും നിലപാട് ഇവിടെ ശരിയാണ്. ജീവിതം ആഘോഷിക്കാനും സമ്പാദിക്കാനും ഉള്ളതാണ്. എന്നാല്‍ രണ്ടിനും ഒരു അതിര്‍വരമ്പ് നിശ്ചയിക്കണമെന്നു മാത്രം. പണം സമ്പാദിക്കേണ്ടതിന്‍റേയും ചെലവിടേണ്ടതിന്‍റേയും ആവശ്യത്തെ പറ്റി പരസ്പരം ചര്‍ച്ച ചെയ്യുക. ഇനിയങ്ങോട്ട് ഇരുവരും ഒരുമിച്ചാണ് കുടുംബം മുന്നോട്ടു കൊണ്ടുപോകേണ്ടത് എന്ന കാര്യം മനസ്സില്‍ വച്ചുകൊണ്ടാകണം ചര്‍ച്ച. പ്രശ്നങ്ങള്‍ പരസ്പരം പറഞ്ഞു പരിഹരിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഒരു കൗണ്‍സിലറുടെ സഹായം തേടുക. വളര്‍ന്നു വന്ന സാഹചര്യങ്ങളാണ് ഓരോ വ്യക്തിയുടേയും ജീവിതരീതി നിര്‍ണ്ണയിക്കുന്നത്. കുടുംബങ്ങള്‍ തമ്മില്‍ സാമ്പത്തികമായി ഏറെ അന്തരം ഉണ്ടെങ്കില്‍ ആ വിവാഹബന്ധത്തിലെ പങ്കാളികളുടെ സ്വഭാവത്തിലും അത് പ്രതിഫലിക്കും. സമ്പത്തിനു നടുവില്‍ വളര്‍ന്നൊരാളുടെ ജീവിതരീതി സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തില്‍ നിന്ന് വന്ന ഒരാള്‍ക്ക് പരിചിതമായിരിക്കണമെന്നില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ പങ്കാളിയുടെ ഭാഗത്ത് നിന്ന് ചിന്തിക്കാനും അവരെ മനസ്സിലാക്കാനും കഴിയണം. എങ്കില്‍ മാത്രമേ പരസ്പര ഐക്യത്തോടെ ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയൂ.

ചില ശീലങ്ങള്‍ മാറ്റണം

ചെറുപ്പം മുതലേ പാലിച്ചു വന്ന ശീലങ്ങള്‍ പിന്നീട് ജീവിതത്തില്‍ നിന്ന് തുടച്ചു നീക്കാന്‍ എളുപ്പമല്ല. ചിലര്‍ ചിട്ടയായ ജീവിതം പിന്തുടരുന്നവരാകും. വീട്ടിലെ ഓരോ സാധനങ്ങളും ഇന്ന സ്ഥലത്ത് ഇരിക്കണമെന്ന് ഇവര്‍ക്ക് നിര്‍ബന്ധം ഉണ്ടാകും. അലക്ഷ്യമായി ഒന്നും ചിതറിക്കിടക്കുന്നത് കാണാന്‍ ഇത്തരം വ്യക്തികള്‍ ആഗ്രഹിക്കുകയില്ല. ഉറങ്ങുന്ന സമയം, ഉണരുന്ന സമയം, വ്യായാമം, ഭക്ഷണം ഇങ്ങനെ ഓരോന്നിനും ഇവര്‍ക്ക് കൃത്യമായ സമയം ഉണ്ടാകും. എന്നാല്‍ ഇതില്‍ നിന്ന് തീര്‍ത്തും വിഭിന്നമായ ജീവിതം നയിക്കുന്നവരുണ്ട്. അവര്‍ക്ക് ഒന്നിനും പ്രത്യേക സമയം ഉണ്ടാകാറില്ല. ഓരോ ദിവസവും അതിന്‍റേതായ വഴിയ്ക്ക് മുന്നോട്ടു പോകും എന്നാണ് അവര്‍ ചിന്തിക്കുക. ഈ രണ്ടുകൂട്ടരും ഒരുമിച്ചാല്‍ അവരുടെ വിവാഹജീവിതത്തില്‍ പൊരുത്തക്കേടുകള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഒരാള്‍ എല്ലാം ചിട്ടയായി അടുക്കിവയ്ക്കുമ്പോള്‍ അടുത്തയാള്‍ അതെല്ലാം അലങ്കോലമാക്കിയിടും. വഴക്കുണ്ടാകാന്‍ കൂടുതല്‍ കാരണങ്ങള്‍ തിരയേണ്ടതില്ല. തന്‍റെ തെറ്റ് തിരിച്ചറിയുക എന്നത് മാത്രമാണ് ഇവിടെ വഴക്ക് ഒഴിവാക്കാന്‍ മാര്‍ഗ്ഗം. പങ്കാളിയുടെ സ്ഥാനത്ത് നിങ്ങള്‍ ആയിരുന്നെങ്കില്‍ എന്ന് ചിന്തിക്കുക. അങ്ങനെ ചിന്തിക്കുമ്പോള്‍ വളരെയെളുപ്പത്തില്‍ തെറ്റും ശരിയും തിരിച്ചറിയാനാകും. എല്ലാം എപ്പോഴും ചിട്ടയായിരിക്കണം എന്ന വാശി വേണ്ട, ജീവിതം അങ്ങനെ അളന്നു മുറിച്ച് ജീവിക്കേണ്ട ഒന്നല്ല. അതേസമയം മറ്റൊരാളെ ബുദ്ധിമുട്ടിച്ചു കൊണ്ട് എല്ലാം എപ്പോഴും അലങ്കോലമാക്കിയിടുന്നത് വളരെ മോശം ശീലങ്ങളില്‍ ഒന്നാണ്. വീടും പരിസരവും വൃത്തിയായും അടുക്കോടെയും സൂക്ഷിക്കേണ്ടത് പങ്കാളിയെ പോലെ തന്നെ നിങ്ങളുടേയും ആവശ്യമാണ്. വീടു വൃത്തിയാക്കാനും ജോലികള്‍ പങ്കിട്ടു ചെയ്യാനും ശീലിക്കാം.

 

     

    ഇഷ്ടങ്ങള്‍ അനിഷ്ടങ്ങളാകുമ്പോള്‍

    ഓരോ വ്യക്തിയ്ക്കും ഓരോ താത്പര്യങ്ങള്‍ ഉണ്ടാകും. ചിലര്‍ക്ക് ഇംഗ്ലീഷ് സിനിമകളോടും പാശ്ചാത്യസംഗീതത്തോടും ഇഷ്ടം ഉണ്ടാകുമ്പോള്‍ മറ്റു ചിലര്‍ക്ക് മലയാളം സിനിമകളും പാട്ടും മാത്രം കേള്‍ക്കാനായിരിക്കും താത്പര്യം. നൈറ്റ് ക്ലബ്ബും പാര്‍ട്ടിയും ഒരു വിഭാഗം ആളുകള്‍ക്ക് ജീവിതത്തില്‍ നിന്ന് ഒഴിച്ചു കൂടാന്‍ ആകാത്തതാണെങ്കില്‍ മറ്റൊരു വിഭാഗം ആളുകള്‍ക്ക് ബഹളങ്ങളില്‍ നിന്നകന്ന് വീട്ടില്‍ ഒതുങ്ങി കൂടിയിരിക്കാന്‍ ആയിരിക്കും താത്പര്യം. വളര്‍ന്നു വന്ന സാഹചര്യങ്ങളും സാമ്പത്തികനിലയും ആകും ഓരോരുത്തരുടേയും താത്പര്യങ്ങളെ രൂപപ്പെടുത്തിയിട്ടുണ്ടാകുക. വിവാഹം കഴിഞ്ഞു എന്നു കരുതി ഒരാള്‍ അയാളുടെ താത്പര്യങ്ങളെ ഉപേക്ഷിക്കണമെന്നില്ല. അതേസമയം പങ്കാളിയെ നിര്‍ബന്ധിച്ച് തന്‍റെ ശീലങ്ങളിലേയ്ക്ക് മാറ്റാന്‍ ശ്രമിക്കരുത്. ഓരോ വ്യക്തിയും സ്പെഷ്യല്‍ ആണ് എന്ന കാര്യം ആണ് ഇവിടെ ഓര്‍ക്കേണ്ടത്. അവരുടെ ഇഷ്ടങ്ങള്‍ പിന്തുടരാന്‍ അവരെ അനുവദിക്കുക. അവരുടെ സ്വാതന്ത്ര്യത്തെ ബഹുമാനിക്കുക. ലൈംഗികബന്ധത്തിലും ഇത്തരം ഇഷ്ടാനിഷ്ടങ്ങള്‍ പ്രതിഫലിച്ചേക്കാം. ചിലര്‍ക്ക് ലൈംഗികകാര്യങ്ങളില്‍ അമിത താത്പര്യം ഉണ്ടായിരിക്കും. പങ്കാളിയ്ക്ക് ചിലപ്പോള്‍ ഇത് ഉള്‍ക്കൊള്ളാന്‍ കഴിയണമെന്നില്ല. ലൈംഗികബന്ധത്തിന് ഒട്ടും താത്പര്യം കാണിക്കാത്ത പങ്കാളിയെ ലഭിച്ചാലും ഇതേ അവസ്ഥ ഉണ്ടാകാം. ഇത്തരം അവസരങ്ങളില്‍ പ്രശ്നങ്ങള്‍ പരസ്പരം തുറന്നു സംസാരിക്കാന്‍ ശ്രമിക്കുക. ആവശ്യമെങ്കില്‍ ഒരു ഡോക്ടറുടെ സഹായം തേടുക.

    യാത്ര പോകാം

    വിവാഹത്തിനു ശേഷം പങ്കാളിയുമൊത്ത് യാത്രകള്‍ പോകാന്‍ ശ്രമിക്കുക. യാത്രകള്‍ മനസ്സിന്‍റെ വാതിലുകള്‍ വിശാലമാക്കും. ഭിന്നസ്വഭാവക്കാരായ വ്യക്തികളേയും വിചിത്രമായ ജീവിതരീതികളും പരിചയപ്പെടാന്‍ യാത്രകള്‍ അവസരമൊരുക്കും. തങ്ങളുടെ പ്രശ്നങ്ങള്‍ എത്ര നിസ്സാരമാണ് എന്നൊരു ചിന്ത രണ്ടുപേരുടേയും ഉള്ളില്‍ ഉണ്ടാക്കാന്‍ ഇത് സഹായിക്കും. കൂടാതെ യാത്രകളില്‍ ഒരുപാട് സാഹചര്യങ്ങളുമായി പൊരുത്തപ്പെടേണ്ടി വരും. കൂടാതെ യാത്ര ചെയ്യുമ്പോള്‍ ഓരോരുത്തരും അവരവരുടെ കംഫര്‍ട്ട്സോണില്‍ നിന്ന് പുറത്തു വരും. ജീവിതത്തെ കൂടുതല്‍ മനസ്സിലാക്കാനും എല്ലാം ഉള്‍ക്കൊള്ളാനും യാത്രകള്‍ സഹായിക്കും.

    താന്‍ ആഗ്രഹിക്കുന്ന സ്വഭാവഗുണങ്ങള്‍ ഉള്ള പങ്കാളിയെ വേണമെന്നാണ് ഓരോ വ്യക്തിയും ആഗ്രഹിക്കുക. എന്നാല്‍ പലപ്പോഴും വിരുദ്ധ സ്വഭാവമുള്ള വ്യക്തിയായിരിക്കും ജീവിതത്തിലേയ്ക്കു കടന്നു വരുന്നത്. എന്നാല്‍ അതില്‍ നിരാശപ്പെടേണ്ട ആവശ്യമില്ല. ഈ ലോകത്തില്‍ ഒന്നും പൂര്‍ണ്ണമല്ല. കുറ്റങ്ങളും കുറവുകളും ഇല്ലാത്ത മനുഷ്യരും ഇല്ല. ചിലപ്പോള്‍ വിരുദ്ധസ്വഭാവം കാരണം ജീവിതം സ്വരച്ചേര്‍ച്ചയുള്ളതാകാം. പെട്ടെന്നു ദേഷ്യം വരുന്ന ഒരാള്‍ക്ക് ശാന്തശീലനായ പങ്കാളിയെ കിട്ടുന്നത് അനുയോജ്യമാണ്. പങ്കാളിയുടെ സ്വഭാവം എന്തു തന്നെയായാലും അത് ഉള്‍ക്കൊളളാനും പൊരുത്തപ്പെടാനും ആവശ്യമെങ്കില്‍ തിരുത്താനും ശീലിച്ചാല്‍ മാത്രമേ ദാമ്പത്യജീവിതം വിജയകരമാകൂ.

     

    read more
    ആരോഗ്യംഉദ്ധാരണംഗര്‍ഭധാരണം (Pregnancy)രതിമൂര്‍ച്ഛലൈംഗിക ആരോഗ്യം (Sexual health )വജൈനിസ്മസ്‌ (Vaginismus )വന്ധ്യതവൃക്തിബന്ധങ്ങൾ Relationship

    നല്ല സെക്സിന് മനസ്സ് വില്ലനാകാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

    രണ്ടു വ്യക്തികളുടെ മനസ്സും ശരീരവും ആത്മാവും ഒന്നാകുമ്പോൾ അനുഭവപ്പെടുന്ന നിർവചിക്കാൻ സാധിക്കാത്ത ആനന്ദാനുഭൂതിയാണു സെക്സ്. ഈ അനുഭൂതി ഉളവാകണമെങ്കിൽ സെക്സ് പരസ്പരം ആസ്വദിച്ച് അതിനെ പൂർണമായി ഉൾക്കൊണ്ടു ചെയ്യണം. ഇങ്ങനെ ആസ്വദിച്ചു ചെയ്യുവാൻ സാധിക്കാത്തവർക്ക് അതൊരു വിരസമായതോ വേദനാജനകമായതോ ആയ അവസ്ഥയായി മാറാം. മറ്റൊരർഥത്തിൽ മിക്ക ലൈംഗിക പ്രശ്നങ്ങളുടെയും അടിസ്ഥാന കാരണം മാനസിക നിലപാടുകളാണെന്നറിയുക.

    പ്രശ്നങ്ങളറിയാം

    ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിനു താൽപര്യമില്ലാത്ത അവസ്ഥ. ഉത്തേജനം ലഭിക്കാത്ത അവസ്ഥ. വേദനയോടുകൂടിയ ലൈംഗികബന്ധം, ബന്ധപ്പെടുമ്പോൾ സംതൃപ്തി ലഭിക്കാതിരിക്കുക തുടങ്ങിയവയാണു സ്ത്രീകളിൽ സാധാരണ കാണുന്ന ലൈംഗിക പ്രശ്നങ്ങൾ. വ്യത്യസ്ത കാരണങ്ങളാലാണ് ഇങ്ങനെ സംഭവിക്കുന്നത്. പുറത്തുപറയുവാൻ മടിക്കുന്നതിനാൽ ജീവിതകാലം മുഴുവൻ അസംതൃപ്തമായ ജീവിതം നയിക്കേണ്ടി വരുന്നവരുണ്ട്. ലൈംഗിക പ്രശ്നങ്ങൾ, അതു എന്തു തന്നെ ആയാലും പരിഹരിക്കപ്പെടാവുന്നതേയുള്ളൂ. ജീവിത പങ്കാളിയോടും ആവശ്യമെങ്കിൽ ഡോക്ടറോടും പ്രശ്നങ്ങൾ യഥാസമയം പങ്കുവയ്ക്കുകയാണു വേണ്ടത്.

    രണ്ടു കാരണങ്ങൾ

    മാനസികമോ ശാരീരികമോ ആയ കാരണങ്ങൾ മൂലം ലൈംഗിക പ്രശ്നങ്ങളുണ്ടാകാം. ഇതു പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു.

    ശാരീരികമായ കാരണങ്ങൾ

    ∙ ഹോർമോൺ അസന്തുലിതാവസ്ഥ

    ∙ പ്രമേഹം

    ∙ ആർത്തവവിരാമം

    ∙ ലഹരിവസ്തുക്കളുടെ ദുരുപയോഗം

    ∙ തൈറോയ്ഡ് പ്രശ്നങ്ങൾ

    ∙ വജൈനിസ്മസ് എന്ന അവസ്ഥ

    ∙ ലൈംഗികരോഗങ്ങൾ

    മനസ്സിന്റെ തടസങ്ങൾ

    സ്ട്രെസ്സ് അഥവാ സമ്മർദം/ഉത്കണ്ഠ, കുടുംബപ്രശ്നങ്ങൾ മൂലമോ, ജോലി സംബന്ധമായ കാരണങ്ങള്‍ മൂലമോ, സ്ത്രീകളിലുണ്ടാകുന്ന അമിതസമ്മർദം, പങ്കാളിയെ തൃപ്തിപ്പെടുത്താനാകുമോ എന്ന ഉത്കണ്ഠ എന്നിവ സ്ത്രീലൈംഗികതയെ ബാധിക്കുന്നതായി കണ്ടുവരുന്നു.

    സെക്സിനെക്കുറിച്ചുള്ള ശരിയായ അവബോധം ഇല്ലാത്തതു മറ്റൊരു പ്രശ്നമാണ്. രക്ഷിതാക്കളും മറ്റും കുട്ടികൾക്കു കൊടുക്കുന്ന ലൈംഗികത പാപമാണ് എന്ന നിർദേശം. പിൽക്കാലത്തു സെക്സിനോടുള്ള ഭയം, സങ്കടം, ദേഷ്യം, അറപ്പ് മുതലായവ ലൈംഗികതയോടുള്ള താൽപര്യം കെടുത്തിക്കളയുന്നു.

    ലൈംഗികതയോടുള്ള അമിതഭയത്താൽ ലൈംഗികബന്ധത്തിലേർപ്പെടുമ്പോൾ അറിയാതെ തന്നെ യോനിപേശികളിൽ സങ്കോചം ഉണ്ടായി ലൈംഗികബന്ധം വേദനാജനകമാകാം. അതു ലൈംഗികാഭിനിവേശവും തൃപ്തിയും ഇല്ലാതാക്കാം.

    കുട്ടിക്കാലത്ത് ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെങ്കിൽ ആ മോശമായ /ഭീതിജനകമായ അനുഭവം പിൽക്കാലത്ത് എതിർലിംഗത്തിൽ പെട്ടവരുമായോ /പങ്കാളിയുമായോ മാനസികവും വൈകാരികവും ശാരീരികവുമായുള്ള അകൽച്ചയ്ക്കു കാരണമാവാറുണ്ട്. ചുരുക്കം ചിലരിൽ ഇതു മൂലം സ്വന്തം ശരീരത്തെ തന്നെ വെറുക്കുന്ന അവസ്ഥ വരുത്തും. ലൈംഗികതയിൽ നിന്നു പൂർണമായും മനസ്സുകൊണ്ടു വിട്ടുനിൽക്കുമ്പോൾ അത് ആസ്വദിക്കാനാകില്ലല്ലോ.

    ബന്ധങ്ങളിലുള്ള വിള്ളൽ, ജീവിത പങ്കാളിയോട് വൈകാരികമായ അടുപ്പക്കുറവ്, പരസ്പരം വ്യസ്തമായ ലൈംഗിക കാഴ്ചപ്പാട് എന്നിവയും പ്രതിസന്ധിയാകാറുണ്ട്.

    സ്ത്രീകളിലെ സംശയരോഗം ഒരു പ്രധാന വില്ലനായി പ്രവർത്തിക്കാറുണ്ട്. തന്റെ പങ്കാളിക്കു തന്നെ ഇഷ്ടമല്ല, മറ്റാരോ ജീവിതത്തിൽ ഉണ്ട് എന്ന തെറ്റായ തോന്നൽ പരസ്പരമുള്ള ലൈംഗികതയുടെ താളം തെറ്റിക്കാം.

    ലൈംഗികതയെ ഗുരുതരമായി ബാധിക്കുന്ന മാനസിക പ്രശ്നമാണു വിഷാദം അഥവാ ഡിപ്രഷൻ. ആൻഹിഡോനിയ എന്ന സ്ഥിതി വിശേഷമാണ് മറ്റൊന്ന്. സന്തോഷകരമായ ഒരു കാര്യവും ആസ്വദിക്കാനോ വേണ്ട രീതിയിൽ അനുഭവിക്കുവാനോ കഴിയാത്ത അവസ്ഥയാണിത്. ഇത്തരത്തിലുള്ള പല കാരണങ്ങളും മനോരോഗങ്ങളും ലൈംഗികപ്രശ്നങ്ങൾക്കു കാരണമാകാറുണ്ട്.

    സ്ത്രീകളിലുള്ള കുറ്റബോഝം (guilt feeling) ആണ് മറ്റൊരു പ്രശ്നം. ജീവിത പങ്കാളിയോടല്ലാതെ മറ്റാരെങ്കിലുമായി അറിഞ്ഞോ/ അറിയാതെയോ ഉണ്ടായിട്ടുള്ള വിവാഹപൂർവ/വിവാഹേതര ലൈംഗികബന്ധം പിൽക്കാലത്ത് ഈ അവസ്ഥ ഉണ്ടാക്കാറുണ്ട്.

    പങ്കാളിയിൽ നിന്നു വേണ്ടത്ര പരിഗണന ലഭിക്കാതെ വരിക, പങ്കാളിയിൽ നിന്ന് അനുഭവപ്പെടുന്ന വേദനാജനകമായ ലൈംഗികബന്ധം. വേദന ജനിപ്പിച്ചുകൊണ്ടു പങ്കാളി നടത്തുന്ന കാമകേളികൾ. പങ്കാളിക്കു സെക്സിനോടുള്ള അമിതാസക്തി മുതലായവ സ്ത്രീകളിൽ ലൈംഗികാഗ്രഹം ഇല്ലാതെയാക്കാം.

    സുരക്ഷിതത്വമില്ലായ്മ (Insecurity feeling) ഒരു ഭോഗവസ്തു ആയി മാത്രമാണു തന്നെ പങ്കാളി കണക്കാക്കുന്നത് എന്ന തോന്നൽ, വികാരങ്ങളെ മുറിപ്പെടുത്തുന്ന രീതിയിലുള്ള പങ്കാളിയുടെ പെരുമാറ്റം സ്ത്രീകളുടെ ലൈംഗിക വിരക്തിക്കു കാരണമാകാറുണ്ട്.

    യോനിവരൾച്ച, യോനിസങ്കോചം ഇതെല്ലാം വേദനാജനകമായ ബന്ധത്തിനു കാരണമാകാറുണ്ട്. അതിനാൽ ലൈംഗികതയോടുള്ള താൽപര്യം ഇല്ലാതാവുകയും ലൈംഗിക വിരക്തി, ഭയം, ഇവ വർദ്ധിപ്പിക്കുന്നതിനും കാരണാകുന്നു.

    ആർത്തവ വിരാമത്തെ തുടർന്നുണ്ടാകുന്ന ഹോർമോൺ വ്യതിയാനവും വൈകാരിക മാറ്റങ്ങളും ലൈംഗിക താൽപര്യത്തെ ബാധിക്കുന്നു. അതുപോലെ തന്നെ ഗർഭപാത്രം നീക്കം ചെയ്ത പലരിലും ഇത്തരം അവസ്ഥകൾ ഉണ്ടാകാം.

    പരിഹാരമാർഗങ്ങൾ

    പരസ്പരം ഇഷ്ടപ്പെടുന്ന സ്ത്രീയും പുരുഷനും തമ്മിൽ ആഴത്തിലുള്ള തീവ്രപ്രണയത്തിന്റെ പവിത്രമായ ഒന്നു ചേരലാണു സെക്സ്. ലൈംഗികതയെക്കുറിച്ചുള്ള ശരിയായ അറിവ് ലൈംഗികതയ്ക്കു തടസ്സമാകുന്ന മാനസിക പ്രശ്നങ്ങളെ വലിയൊരളവോളം നീക്കാൻ ഉപകരിക്കും.

    സെക്സ് പൂർണമായും ആസ്വദിക്കുവാൻ പറ്റണമെങ്കിൽ രണ്ടു വ്യക്തികളും ഒരേ മനസ്സോടുകൂടി ശരീരത്തോടുകൂടി ഒന്നായി ചേരണം. സ്വന്തം ജീവിതപങ്കാളിയായ സ്ത്രീയുടെ പ്രശ്നങ്ങൾ മനസ്സിലാക്കി പുരുഷനും, തന്റെ ഇണയെ മനസ്സാക്കി സ്ത്രീയും പ്രവർത്തിക്കേണ്ട വിധം ഇനി പറയാം.

    ആശയവിനിമയം

    ഭാര്യയോട് /പങ്കാളിയോടു നന്നായി സംസാരിക്കുക, എത്രത്തോളം അവളെ പ്രണയിക്കുന്നുണ്ടെന്നു മനസ്സിലാക്കി കൊടുക്കുക. പറയുക. അവളുടെ ഹൃദയത്തിന്റെ വാതിലുകൾ സ്നേഹത്തിലൂടെയും വിശ്വാസത്തിലൂടെയും തുറക്കുക. അവൾക്കു വേണ്ട ആത്മവിശ്വാസം കൊടുക്കുക. തിരിച്ചും ഇതേപോലെ പ്രവർത്തിക്കുക.

    മോശം വാക്കുകൾ ദേഷ്യം, കുറ്റപ്പെടുത്തലുകൾ തുടങ്ങിയവ രണ്ടുകൂട്ടരും കിടപ്പറയ്ക്കു പുറത്തു വയ്ക്കുക.

    ലൈംഗിക ശുചിത്വം, പരസ്പരം പാലിക്കുക.

    കിടപ്പറയിലേക്കു പോകുന്നതിനു മുമ്പുതന്നെ എല്ലാ ദിവസവും ദമ്പതികൾ ഒരുമിച്ചിരിക്കണം. പരസ്പരം കേൾക്കണം. ശാരീരികവും വൈകാരികവും മാനസികവുമായ ഇണപ്പൊരുത്തമുണ്ടാക്കുകയാണ് ദാമ്പത്യത്തിൽ ലൈംഗികതയുടെ മുഖ്യ ധർമം. അതിനായി സ്ത്രീയുടെ വിഷമതകളെ ശ്രദ്ധാപൂർവം കേൾക്കുക. പ്രശ്നങ്ങൾ എന്തു തന്നെ ആയാലും കുറ്റപ്പെടുത്താതെ ഞാനുണ്ട് കൂടെ എന്നുള്ള ഉറപ്പും വിശ്വാസവും നൽകുക.

    പുരുഷൻ കിടക്കയിൽ ചെന്നയുടൻ നേരേ ലൈംഗികബന്ധത്തിൽ ഏർപ്പെടാതിരിക്കുക. ഭാര്യയും ഭര്‍ത്താവും പരസ്പരം ശരീരത്തെയും രതിബിന്ദുക്കളെയും അടുത്തറിഞ്ഞു പരിലാളനങ്ങളിലൂടെ ത്രസിപ്പിക്കുമ്പോഴേ സെക്സ് ആസ്വാദ്യകരമാവൂ. അതിനായി സ്ത്രീശരീരം എന്തെന്ന് പുരുഷനും പുരുഷശരീരം എന്തെന്ന് സ്ത്രീയും മനസ്സിലാക്കാൻ ശ്രമിക്കുക.

    ഭാര്യഭർത്താക്കന്മാർ തമ്മിലുള്ള സ്നേഹവും തുറന്ന ഇടപെടലും ലൈംഗികതയിലുള്ള പരസ്പര ഇഷ്ടാനിഷ്ടങ്ങൾ പങ്കുവച്ച് അതിനനുസൃതമായി പ്രവർത്തിക്കുകയും ചെയ്യുന്നതു സെക്സ് ആസ്വദിക്കാൻ അനിവാര്യമാണ്.

    പൂർവലീലകളിൽ പുതുമ

    പുരുഷൻ സാവധാനത്തോടെ മാത്രം ലൈംഗികതയിലേക്കു കടക്കുക. പൂർവലീലകളിലൂടെ (Foreplay) സ്ത്രീയെ പരമാവധി ഉത്തേജിപ്പിക്കുക. പുരുഷൻ പൂർവലീലകളിൽ വ്യത്യസ്തത കണ്ടെത്താൻ ശ്രമിക്കുകയാണെങ്കിൽ ലൈംഗികജീവിതം കൂടുതൽ ആഹ്ലാദകരമാക്കുവാനും ആസ്വദിക്കുവാനും സാധിക്കും. ഇതിനായി ഇണയുടെ താൽപര്യങ്ങൾ ചോദിച്ചറിയുക.

    സെക്സിനു മുൻപു സ്ത്രീകളോടുളള കരുതലും ലാളനയും പോലെ തന്നെ പ്രധാനപ്പെട്ടതാണ് സെക്സിനു ശേഷമുള്ള കരുതലും.

    സ്ത്രീയുടെ ജീവിതത്തിൽ ലൈംഗികത മാത്രമല്ല അവൾ ആഗ്രഹിക്കുന്നത്. പ്രണയവും തലോടലും കൈകൾ കോർത്തുപിടിക്കുന്നതും ചുംബിക്കുന്നതും എല്ലാം അവൾ ആഗ്രഹിക്കുന്നു. തന്റെ പുരുഷന്റെ കൈക്കുള്ളിൽ സുരക്ഷിതയാണ് എന്നുള്ള തോന്നൽ അവൾക്ക് ഉളവാകും വിധത്തിൽ പ്രവർത്തിക്കുക. ഇതെല്ലാം സ്ത്രീക്കു നൽകുവാൻ പുരഷൻ തയാറാകണം.

    പുരുഷന്റെ തകർപ്പൻ പ്രകടനത്തെക്കാൾ പരസ്പരം മനസ്സിലാക്കിയും അംഗീകരിച്ചും കൊണ്ടുള്ള സ്നേഹപൂർണമായ ലാസ്യമാണ് ലൈംഗികബന്ധത്തിലും ദാമ്പത്യത്തിലും സ്ത്രീ ആഗ്രഹിക്കുന്നത്.

    സംശയരോഗം, വിഷാദം, ഉത്കണ്ഠ, ആൻഹിഡോനിയ പോലുള്ള അവസ്ഥകൾ, മറ്റു മനോരോഗങ്ങൾ മുതലായവ അനുഭവിക്കുന്ന സ്ത്രീകൾക്കു പ്രശ്നപരിഹാരത്തിനു മനഃശാസ്ത്ര വിദഗ്ധനെ സമീപിക്കാം.

    ലൈംഗികതയും അതിനോടനുബന്ധിച്ച അനുഭൂതിയും കാലത്തിനും പ്രായത്തിനും അതീതമാണ്. ലൈംഗികതയോടുള്ള വിരക്തി താൽപര്യക്കുറവ് എല്ലാം തോന്നുന്നതിന് ഒരു കാരണം മനസ്സിൽ ഒട്ടേറെ അനാവശ്യ ചിന്തകളാണ്. ഈ ചിന്തകളെ കറക്ട് ചെയ്താൽ മാറാവുന്ന പ്രശ്നങ്ങളേയുള്ളൂ. ലൈംഗികതയിൽ അതിനായി വേണ്ടപക്ഷം മനഃശാസ്ത്ര വിദഗ്ധന്റെയോ സെക്സോളജിസ്റ്റിന്റെയോ സഹായം തേടാം.

    പങ്കാളികൾക്കു പരസ്പരം താൽപര്യമുള്ളതെന്തും സെക്സിൽ അനുവദനീയമാണ്. എത്രത്തോളം സെക്സ് ആസ്വദിക്കാൻ സാധിക്കുന്നുവെന്നു തുറന്നു സംസാരിക്കുക. വിലങ്ങായി നിൽക്കുന്ന ഏതു മാനസിക പ്രശ്നങ്ങളെയും പരസ്പരം സഹകരണത്തോടെ പരിഹാരിക്കാം.

    ആനന്ദം തിരിച്ചുപിടിക്കാൻ ടെക്നിക്കുകൾ

    ദാമ്പത്യത്തിന്റെ ആദ്യനാളുകളിൽ ഏറ്റവും ആനന്ദദായകമാണ് ലൈംഗികത. പിന്നീട് ക്രമേണ അതിന്റെ രസം നഷ്ടപ്പെട്ടുപോകുന്നവർ ഒട്ടേറെയാണ്. ശരീരത്തിലുള്ള കൗതുകങ്ങളും മാനസികമായ കെട്ടുറപ്പും കുറയുന്നതാണ് ഇതിന്റെ പ്രധാന കാരണം. ലൈംഗികതയെ പതിവു ചിട്ടവട്ടങ്ങളുടെ പുറത്തേയ്ക്കു പറിച്ചു നടുന്നതിലൂടെ ലൈംഗികാനന്ദം തിരിച്ചു കൊണ്ടുവരാൻ സാധിക്കും. സെക്സിനായി സ്ഥലം, സമയം, രീതി എന്നീ മൂന്നു കാര്യങ്ങൾ ബോധപൂർവം മാറ്റുന്നതു വളരെയധികം പ്രയോജനപ്പെടും. രാത്രിയിലുണ്ടായിരുന്ന സെക്സ് പകൽ പരീക്ഷിക്കും പോലെ, കിടപ്പു മുറിയിൽ നിന്നും മറ്റൊരിടത്തേക്കു മാറും പോലെ പുതുമകള്‍ പരീക്ഷിക്കാം. ആനന്ദം തിരിെകപ്പിടിക്കാം.

    ഡോ. സന്ദീഷ് പി.ടി.

    ക്ലിനിക്കൽ സൈക്കോളജിസ്റ്റ്

    ഗവ. മെന്റൽ ഹൽത് സെന്റർ

    കോഴിക്കോട്.

    read more
    ആരോഗ്യംഓവുലേഷന്‍ചോദ്യങ്ങൾരതിമൂര്‍ച്ഛലൈംഗിക ആരോഗ്യം (Sexual health )വന്ധ്യതവൃക്തിബന്ധങ്ങൾ Relationship

    ഗർഭധാരണം നടക്കാനും ശീഘ്രസ്ഖലനം തടയാനും സഹായിക്കും ലൈംഗികരീതികൾ അറിയാം

     

    ഡാര്‍വിന്റെ വിവാഹം കഴിഞ്ഞിട്ടു മൂന്നേകാല്‍ വര്‍ഷമായി. കുട്ടികളായില്ല. വീട്ടുകാരുടെ നിര്‍ബന്ധം ഏറിയപ്പോള്‍ ഗത്യന്തരമില്ലാതെയാണ് വന്ധ്യതാചികിത്സയ്ക്കായി െെഗനക്കോളജിസ്റ്റിനെ കാണാന്‍ തീരുമാനിച്ചത്. അവരുടെ കഥ കേട്ട െെഗനക്കോളജിസ്റ്റ് ഒരു കുറിപ്പും കൊടുത്ത് സെക്സോളജിസ്റ്റിന്റെ അടുത്തേക്ക് വിട്ടു. വന്ധ്യതാ ചികിത്സ നടത്താന്‍ പോയ ഡാര്‍വിനും ഭാര്യയും എന്തിനു സെക്സോളജിസ്റ്റിനെ കാണണം? ഒപ്പം വന്ന അമ്മമാരെ കാര്യം പറഞ്ഞു മനസ്സിലാക്കിയ ശേഷം ചികിത്സ തുടങ്ങി.

    നാലാംവട്ടം കാണുമ്പോഴേക്കും പെൺകുട്ടി ഗർഭിണിയായി കഴിഞ്ഞിരുന്നു. എന്താണ് അവര്‍ നേരിട്ട പ്രശ്നം എന്നല്ലേ? ശരിയായ സംയോഗം നടന്നിരുന്നില്ല. പരിഹാരമായി സെക്‌ഷ്വല്‍ പൊസിഷന്‍ ശരിയാക്കിയതോടെ അവരുടെ െെലംഗിക പ്രശ്നങ്ങൾ എന്നേക്കുമായി അവസാനിച്ചു.

    സെക്‌ഷ്വൽ പൊസിഷനുകൾ

    രതിയില്‍ ഏറ്റവും ഉല്‍കൃഷ്ടമായ ഒന്നാണ് സംേഭാഗനിലകള്‍ അഥവാ സെക‌്ഷ്വല്‍ പൊസിഷനുകള്‍. പ്രായത്തിനും ശാരീരിക പ്രത്യേകതകള്‍ക്കും ആരോഗ്യാവസ്ഥയ്ക്കും അനുയോജ്യമായ പൊസിഷനുകളിലേക്ക് യഥാസമയം മാറുകയെന്നത് രതിജീവിതം ആസ്വാദ്യകരമായി നിര്‍ത്താന്‍ സഹായിക്കും. വാത്സ്യായന മഹര്‍ഷിയുടെ കാമശാസ്ത്രത്തില്‍ വിവരിക്കുന്ന 64 എണ്ണമുള്‍പ്പെടെ എണ്‍പതിലധികം സംയോഗമുറകളാണു ഭാരതീയ െെലംഗികശാസ്ത്ര ഗ്രന്ഥങ്ങളില്‍ ഉള്ളത്. ഇവയെല്ലാം തന്നെ കിടപ്പ്, ഇരുപ്പ്, നില്‍പ്പ് എന്നീ മൂന്നുനിലകളിലൂന്നിയും അവയുടെ സംയോഗത്തിലൂടെയും രൂപപ്പെട്ട വിവിധ ഭാവങ്ങളാണ്.

    ഗർഭധാരണത്തിന് ഏതു പൊസിഷനില്‍ ബന്ധപ്പെട്ടാലും ഗര്‍ഭധാരണം നടക്കാമെങ്കിലും അതിനായി ശ്രമിക്കുന്ന ദമ്പതികള്‍ക്ക് ഏറ്റവും ആത്മവിശ്വാസം പകരുന്നതും അനായാസം ബന്ധം സാധ്യമാക്കുന്നതും പുരുഷൻ മുകളിലായി വരുന്ന മിഷനറി പൊസിഷന്‍ തന്നെയാകും. സ്ത്രീയുടെ അരക്കെട്ടിനടിയില്‍ ചെറിയൊരു തലയണ വച്ച് ഇടുപ്പ് ഉയര്‍ത്തുന്നത് സ്ഖലന സമയത്ത് ലിംഗം പൂര്‍ണമായും ശുക്ലം ഉള്ളില്‍ തന്നെ നിക്ഷേപിക്കുന്നതിനു സഹായകരമാണ്. അതുകൊണ്ടാകാം വന്ധ്യതാ ചികിത്സയ്ക്ക് വിധേയമായിക്കൊണ്ടിരിക്കുന്നവര്‍ക്ക് ചില െെഗനക്കോളജിസ്റ്റുകളെങ്കിലും ഈ പൊസിഷന്‍ നിര്‍ദേശിക്കാറുള്ളത്.

    ശീഘ്രസ്ഖലനം ഉള്ളവർക്ക്

    മലര്‍ന്നു കിടക്കുന്ന പുരുഷനു മുകളില്‍ സ്ത്രീ കിടന്നുകൊണ്ടോ ഇരുന്നുകൊണ്ടോ ബന്ധപ്പെടുന്ന രീതിയാണ് വുമണ്‍ ഒാണ്‍ ടോപ് (woman on top). ഈ നിലയ്ക്കും പല വകഭേദങ്ങള്‍ ഉണ്ട്. ശീഘ്രസ്ഖലനത്തിന്റെ ചികിത്സയില്‍ ഏറെ പ്രാധാന്യമുള്ള ഒരു രീതിയാണ് ഇത്.

    മലര്‍ന്നു കിടക്കുന്ന പുരുഷന്റെ ഇരുവശങ്ങളിലുമായി സ്ത്രീ മുട്ടുകുത്തി പുരുഷശരീരത്തില്‍ ഇരുന്നുകൊണ്ടു സംഭോഗത്തില്‍ ഏര്‍പ്പെടുന്ന രീതി പലര്‍ക്കും പ്രിയങ്കരമാണ്. ഭയം മൂലം െെലംഗികബന്ധം സാധ്യമാകാത്ത സ്ത്രീകള്‍ക്ക് ഇതു മികച്ച മാർഗമാണ്. ഇത്തരം ഫീമെയില്‍ സുപ്പീരിയര്‍ പൊസിഷനുകള്‍ സ്ത്രീയുടെ ഭയമകറ്റും. പുരുഷനു മുകളില്‍ ഇരുന്നു െെലംഗികബന്ധവും യോനീപ്രവേശവും സ്ത്രീക്കുതന്നെ നിയന്ത്രിക്കാമെന്നതാണ് ഇതിന്റെ ഗുണം.

    പരസ്പരം മുഖഭാവങ്ങള്‍ കണ്ടു മനസ്സിലാക്കി ആസ്വദിക്കുന്നതിനും ആശയവിനിമയത്തിനും ഏറെ സഹായകരമായ ഒരു രീതിയാണ് ഇത്. ഈ പൊസിഷനില്‍ െെലംഗിക ബന്ധത്തിന്റെ പൂര്‍ണ നിയന്ത്രണം സ്ത്രീയുടെ െെകകളിലാണ്. വേഗത്തില്‍ രതിമൂര്‍ച്ഛ ലഭിക്കാന്‍ കഴിയുന്ന തരത്തില്‍ ചലനങ്ങള്‍ ക്രമീകരിക്കാനും ചലനവേഗത നിയന്ത്രിക്കാനും സ്ത്രീക്കു തന്നെ കഴിയുമെന്നതാണ് ഈ പൊസിഷന്റെ പ്രത്യേകത.

    രതിമൂർച്ഛ ഉറപ്പാക്കാൻ

    റിയര്‍ എന്‍ട്രി എന്നറിയപ്പെടുന്ന സംഭോഗനിലയും പ്രധാനപ്പെട്ട ഒന്നാണ്. െെകകള്‍ കിടക്കയിലൂന്നി മുട്ടുകുത്തി നില്‍ക്കുന്ന സ്ത്രീയുടെ പുറകില്‍ക്കൂടി യോനിയിലേക്ക് പ്രവേശിപ്പിക്കുന്ന രീതിയാണിത്. ഡോഗി സ്െെറ്റല്‍ എന്നും ഈ രീതി അറിയപ്പെടുന്നു. ബെഡ്ഡില്‍ സ്ത്രീയുടെ പിന്നിലായി മുട്ടുകുത്തി നില്‍ക്കുന്ന പുരുഷനു ഏറെ ചലനസ്വാതന്ത്ര്യം ലഭിക്കുന്നു. രതിമൂര്‍ച്ഛ ലഭിക്കാന്‍ ബുദ്ധിമുട്ടുള്ള സ്ത്രീകളെ കൂടുതല്‍ ഉത്തേജിപ്പിച്ച് രതിമൂര്‍ച്ഛയിലേക്ക് നയിക്കുന്നതിന് ഏറെ സഹായകരമായ ഒരു സംഭോഗനിലയാണ് ഇത്

      

    read more
    ആരോഗ്യംഉദ്ധാരണംകൊറോണഗര്‍ഭധാരണം (Pregnancy)രതിമൂര്‍ച്ഛലൈംഗിക ആരോഗ്യം (Sexual health )വന്ധ്യതവൃക്തിബന്ധങ്ങൾ Relationship

    നല്ല സെക്സ് വേദനസംഹാരി, രക്തസമ്മർദ്ദവും കുറയ്ക്കും: ലൈംഗികതയുടെ 10 ഗുണവശങ്ങൾ

    രതി എപ്പോഴാണ് അധികമാകുന്നത്? കഴിക്കുന്ന ആഹാരത്തിന്റെ അളവ് പോലെ തന്നെ ഓരോ വ്യക്തിക്കും ലൈംഗിക പ്രവർത്തികളുടെ അളവ് വ്യത്യസ്തം ആണ്. പങ്കാളിയുടെ ശാരീരികശേഷി, ലൈംഗികതാല്പര്യം, ലൈംഗിക കാഴ്ചപ്പാട് എന്നിങ്ങനെ പല ഘടകങ്ങളും അതിനെ സ്വാധീനിക്കുന്നുണ്ട്. രതിയുടെ ആധിക്യം മൂലം, തന്റെയോ പങ്കാളിയുടേയോ ദൈനംദിന ജീവിതത്തെ പ്രതികൂലമായി ബാധിക്കുകയോ മാനസികവും ശാരീരികവും ആയ ബുദ്ധിമുട്ടുകൾ ഉണ്ടാവുകയോ ചെയ്യുമ്പോഴാണ് ലൈംഗിക പ്രവർത്തി അധികമായതായി കണക്കാക്കുന്നത്.

    അമിതമാകുന്ന ആസക്തി

    എപ്പോഴും ലൈംഗിക ചിന്തയിലും ഭാവനകളിലും മുഴുകിയിരിക്കുകയും അതുമൂലം ലൈംഗിക ഉണർവുകളെ നിയന്ത്രിക്കാനാകാതെ നിർബന്ധിതമായി (Compulsive) ലൈംഗിക പ്രവർത്തികളിൽ ഏർപ്പെടുന്ന അവസ്ഥയാണ് അമിതലൈംഗിക ആസക്തി (Hyper Sexuality). ഇതുമൂലം ജോലി നഷ്ടം മുതൽ സാമ്പത്തിക നഷ്ടം വരെ വിവിധങ്ങളായ പ്രശ്നങ്ങളെ ആ വ്യക്തി നേരിടേണ്ടിവരാം. ബന്ധങ്ങളിലെ ഉലച്ചിലും വേർപിരിയലും ഇക്കൂട്ടരിൽ കൂടുതലാണ്. മാത്രമല്ല ലൈംഗിക ബന്ധത്തിൽ കൂടി പകരുന്ന രോഗങ്ങൾ, നേരിട്ടുള്ള ലൈംഗിക പീഡനങ്ങൾ മൂലമോ, കുറ്റകരമായ സൈബർ സെക്സിൽ ഏർപ്പെടുകയോ ചെയ്തുണ്ടാകുന്ന നിയമ പ്രശ്നങ്ങൾ, മാനസിക പിരിമുറുക്കം ഇങ്ങനെ ഒട്ടേെറ പ്രശ്നങ്ങളിലൂെട അവർ കടന്നുപോകാം. ഇതിനു പുറമേ മാനസികമായ ഏകാഗ്രത, പഠനശേഷി എന്നിവയേയും ബാധിക്കാം

    ലൈംഗികാസക്തി അമിതമാകുന്നതിനു പല കാരണങ്ങളുമുണ്ട്. തലച്ചോറിലെ സെറടോണിൻ, ഡോപ്പമിൻ, നോർ എപിനെഫ്രിൻ തുടങ്ങിയ ചില രാസവസ്തുക്കളുടെ അസന്തുലിതാവസ്ഥയാണ് ഒരു കാരണം.

    മറ്റുള്ളവ: ∙ അപസ്മാരം, ഡിമെൻഷ്യ, പാർക്കിൻസൺസ് എന്നീ രോഗങ്ങൾക്കു നൽകുന്ന ചില മരുന്നുകൾ, തലച്ചോറിന്റെ മുൻഭാഗത്തിലെ (frontal lobe ) പരിക്കുകൾ.

    ∙ മനോരോഗങ്ങൾ – ബൈപോളാർ ഡിസോർഡർ (bipolar disorder), ഒബ്‌സസ്സിവ് കംപൽസീവ് ഡിസോർഡർ (OCD), അഡൽറ്റ് അറ്റൻഷൻ െഡഫിസിറ്റ് ഡിസോഡർ.

    അമിത ലൈംഗികത ഉണ്ടെന്നു മനസ്സിലായാൽ നിയന്ത്രിക്കുന്നതിനായി കാരണം മനസ്സിലാക്കി അതനുള്ള ലൈംഗികചികിത്സകളും തെറപ്പികളും വേണം.

    രതിയുടെ ഗുണവശങ്ങൾ

    അമിത രതി നന്നല്ലെങ്കിലും ആരോഗ്യകരമായ ലൈംഗിക ബന്ധത്തിന് ശാരീരികമായും മാനസികമായും ഒട്ടേറെ ഗുണവശങ്ങളുണ്ട്. അവ ഇനി പറയാം.

    ∙ ആരോഗ്യകരമായ ലൈംഗികത, ലൈംഗിക താൽപര്യം മെച്ചപ്പെടുത്തുന്നു. ലൈംഗികബന്ധം, യോനീഭാഗത്തേക്കും ലിംഗത്തിലേക്കും ഉള്ള രക്തഓട്ടവും അവിടുത്തെ പേശികളുടെ ദൃഢതയും ഇലാസ്തികതയും വർധിപ്പിക്കുന്നു.

    ∙ സ്ത്രീകളുടെ മൂത്രാശയ പേശികളുടെ ശക്തി വർധിപ്പിക്കുന്നു. തന്മൂലം നിയന്ത്രണമില്ലാതെ മൂത്രം പോകുന്ന അവസ്ഥ (ഇൻകോണ്ടിനൻസ്) ഉണ്ടാകുന്നതു തടയാൻ സാധിക്കും

    ∙ രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു

    ∙ ഹൃദയ രക്തധമനികളുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനാൽ ഹൃദയാഘാതം ഉണ്ടാകുന്നതിനുള്ള സാധ്യത കുറയ്ക്കുന്നു.

    ∙ പതിവായി സ്ഖലനം ഉള്ളതിനാൽ പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ അർബുദ സാധ്യത കുറയുന്നു

    ∙ പതിവായ ലൈംഗിക ബന്ധം മൂലം ഓക്സിടോസിൻ എന്ന ഹോർമോൺ ഉല്പാദിപ്പിക്കപ്പെടുകയും, അത് പ്രണയവും മാനസിക ഐക്യവും വർധിപ്പിക്കുന്നു

    ∙ തൃപ്തമായ ലൈംഗിക ബന്ധം, ശാന്തമായ നിദ്ര നൽകുന്നു.

    ∙ വേദന സംഹാരിയായി പ്രവർത്തിക്കുന്നു. രതിമൂർച്ഛ, മറ്റു ശാരീരിക വേദനകളെ കുറയ്ക്കുന്നു.

    സെക്സും ഊർജനഷ്ടവും

    സാധാരണ ഒരു ലൈംഗികവേഴ്ചയിൽ സ്ത്രീകൾ 213 കാലറിയും പുരുഷൻ 276 കാലറി ഊർജവും വിനിയോഗിക്കുമെന്നാണ് പഠനം. ഇത് ഏതാണ്ട് അരമണിക്കൂർ നേരം കുറഞ്ഞ വേഗത്തിൽ ഒാടുന്നതിനു തുല്യമാണ്. അതുകൊണ്ടാണ് മികച്ച വ്യായാമത്തിനു തുല്യമാണ് സെക്സ് എന്നു പറയുന്നത്. അതിലൈംഗികതയുള്ളവരിൽ നഷ്ടപ്പെടുന്ന കാലറി കൂടാം.

    ഹൃദ്രോഗങ്ങളും രതിയും

    ലൈംഗികപ്രവർത്തികൾ താൽകാലികമായി ഹൃദയമിടിപ്പ് കൂട്ടുകയും രക്തസമ്മർദ്ദം വർധിപ്പിക്കുകയും ചെയ്യും. ഇത് രോഗാവസ്ഥ വഷളാക്കാൻ സാധ്യത ഉള്ള ഹൃദ്രോഗികൾ രതിയിൽ നിന്നും വിട്ടു നിൽക്കുന്നതാണ് നല്ലത്.

    സാധാരണയായി പടിക്കെട്ടുകൾ കയറുവാനും ഒന്ന് രണ്ടു കിലോമീറ്ററുകൾ നടക്കുവാനും ചെറു വേഗത്തിൽ ഓടാനും സാധിക്കുന്നതും ചികിത്സിക്കുന്ന ഡോക്ടർ അതിന് അനുമതി നൽകിയിട്ടുമുള്ള രോഗികൾക്ക് സാധാരണമായ രതിയിൽ ഏർപ്പെടാം.

    ഹാർട്ട് ഫെയ്‌ലിയർ, ആൻജിയോപ്ലാസ്റ്റി കഴിഞ്ഞ രോഗികൾ, കൊറോണറി ആർട്ടറി ഡിസീസസ് രോഗികൾ എന്നിവർ ചികിൽസിക്കുന്ന ഡോക്ടറുടെ ഉപദേശപ്രകാരം മാത്രമേ ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ പാടുള്ളൂ.

    ഹൃദ്രോഗം ഉള്ളവർ സെക്സിൽ ഏർപ്പെടുമ്പോൾ‌ നെഞ്ചു വേദന, ശ്വാസം മുട്ടൽ, ക്രമാതീതമായതോ ക്രമം തെറ്റിയതോ ആയ നെഞ്ചിടിപ്പ്, ഓക്കാനം, നെഞ്ചെരിച്ചിൽ, നെഞ്ചിൽ ഭാരം തുടങ്ങിയവ തോന്നിയാൽ ഡോക്ടറുടെ പരിശോധനയ്ക്ക് ശേഷം മാത്രമേ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാവൂ.

    ഗർഭാവസ്ഥയിൽ

    സാധാരണഗതിയിൽ ഗർഭാവസ്ഥയിൽ രതി പൂർണമായും ഒഴിവാക്കേണ്ട ആവശ്യം ഇല്ല. പക്ഷെ ജാഗ്രതയോടുകൂടി വേണം ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ. അവസാന മാസങ്ങളിൽ സ്തനങ്ങളിലെ ഉത്തേജനവും രതിമൂർച്ഛയും ഗർഭപാത്രത്തിൽ മുറുക്കം (contractions) ഉണ്ടാക്കും. ഇത് ദിവസം തികയാതെയുള്ള പ്രസവം സാധ്യത ഉണ്ടാക്കാം. മാത്രമല്ല ഗർഭാവസ്ഥയിൽ യോനിയിൽ കൂടി രക്തം വരുകയാണെങ്കിലോ നേരത്തെ ദിവസം തികയാതെ പ്രസവിച്ച ചരിത്രം ഉണ്ടെങ്കിലോ ഗർഭാശയമുഖം നേരത്തെ തുറക്കുകയോ ചെയ്താലും ലൈംഗിക ബന്ധം പാടില്ല.

    ലൈംഗിക ശുചിത്വം

    ആരോഗ്യപരമായ ലൈംഗിക ജീവിതത്തിനു ലൈംഗിക അവയവങ്ങൾ വൃത്തിയായി സൂക്ഷിക്കണം.

    ∙ അഗ്രചർമം നീക്കം (circumcision) ചെയ്തിട്ടില്ലാത്ത പുരുഷന്മാര്‍ ലിംഗാഗ്ര ചർമം പിന്നിലേക്കാക്കി ഉള്‍ഭാഗവും കഴുകുക.

    ∙ സ്ത്രീകളെ സംബന്ധിച്ച് ലൈംഗികാവയവം കഴുകുന്ന ദിശ പ്രധാനമാണ്. യോനിയില്‍ നിന്ന് ഗുദത്തിലേക്ക് എന്ന രീതിയില്‍ വേണം കഴുകാന്‍. ഗുദത്തില്‍ നിന്ന് യോനിയിലേക്കും മൂത്രനാളിയിലേക്കും രോഗാണുക്കള്‍ പ്രവേശിക്കുന്നത് കാരണം മൂത്രത്തിലും യോനിയിലും അണുബാധ വരുന്നതു തടയുവാനാണ് ഇപ്രകാരം കഴുകേണ്ടത്. യോനിയിൽ സോപ്പ് ഉപയോഗിച്ച് കഴുകുവാൻ പാടില്ല.

    ∙ ലൈംഗികാവയവങ്ങൾക്കു ചുറ്റുമുള്ള മുടി വെട്ടിയൊതുക്കി വയ്ക്കുന്നത് ചൂടുകാലങ്ങളിൽ വിയർപ്പിനാലുള്ള അണുബാധ തടയും.

    ∙ നഖങ്ങൾ വെട്ടി വൃത്തിയാക്കി വയ്ക്കുക. രതിക്രീഡയിൽ നഖക്ഷതം ഏൽക്കുന്നതും അണുബാധ ഉണ്ടാകുന്നതും തടയാം.

    ∙ ലൈംഗിക ബന്ധത്തിനു മുൻപും ശേഷവും വെള്ളവും സോപ്പും ഉപയോഗിച്ച് ശരീരം വൃത്തിയാക്കേണ്ടത് ദുർഗന്ധം ഒഴിവാക്കാൻ അത്യാവശ്യം ആണ്. ശരീര ദുർഗന്ധം, ലൈംഗിക ഉണർവിനെ കെടുത്തിക്കളയും

    കോവിഡ് കാലത്തെ രതി

    കോവിഡ് കാലഘട്ടത്തിൽ ലൈംഗിക ജീവിതത്തിൽ പല മുൻകരുതലുകളും എടുക്കേണ്ടതുണ്ട്.

    ∙ ഈ സമയം കൂടുതൽ പേരും വീട്ടിലിരുന്നു ജോലി ചെയ്യുന്നതിനാൽ സാധാരണയേക്കാൾ കൂടുതൽ ആവർത്തി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനുള്ള സാധ്യതയും അപ്രതീക്ഷിതമായി ഗർഭം ധരിക്കാനും സാധ്യതയുണ്ട്. അതിനാൽ ഗർഭനിരോധന മാർഗങ്ങൾ വേണ്ടവിധം ഉപയോഗപ്പെടുത്തുക.

    ∙ കഴിയുന്നതും ജീവിത പങ്കാളിയുമായി മാത്രം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുക.

    ∙ ഏറ്റവും സുരക്ഷിതമായ ലൈംഗിക പ്രവർത്തി സ്വയംഭോഗം ആണ്. എന്നാല്‍ സ്വയംഭോഗത്തിന് ഉപയോഗിക്കുന്ന പാവകളും മറ്റുപകരണങ്ങളും (Sex Toys & Aids) മറ്റുള്ളവരും ആയി പങ്കു വയ്ക്കാതിരിക്കുകയും ഓരോ തവണയും ഉപയോഗിക്കുന്നതിനു മുൻപ് വൃത്തിയാക്കുകയും വേണം.

    ∙ മറ്റു വ്യക്തികളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ മാസ്ക്കും ഉറയും ഉപയോഗിക്കുക. ശ്വാസകോശ സ്രവങ്ങളിൽ നിന്നും ആണ് കോവിഡ് 19 പകരുന്നത്. എന്നാല്‍ ചില പഠനങ്ങളിൽ ശുക്ലത്തിൽ കൂടിയും പകരാനുള്ള സാദ്ധ്യതകൾ പറയുന്നുണ്ട്.

    ∙ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിനു മുൻപും ശേഷവും ശരീരം സോപ്പ് ഉപയോഗിച്ച് നല്ലവണ്ണം കഴുകണം.

    ഓൺലൈൻ കൺസൽട്ടേഷൻ

    കോവിഡ് കാലത്തെ ലൈംഗിക പ്രശ്നങ്ങൾക്ക് കഴിയുന്നതും ആശുപത്രികളിലോ ഡോക്ടറുടെ അടുത്തോ നേരിട്ട് ചികിത്സ തേടാതിരിക്കുന്നതാണ് നല്ലത്. ലൈംഗിക കൗൺസിലിങ്, മരുന്നുകൾ ആവശ്യമുണ്ടെങ്കിൽ വാങ്ങാനായി ഡിജിറ്റൽ പ്രിസ്ക്രിപ്ഷൻ എന്നിവയെല്ലാം ഇന്ന് ഓൺലൈൻ കൺസൽറ്റേഷൻ വഴി ലഭിക്കും.

    മരുന്നുകളും സെക്സും

    ലൈംഗിക ശേഷി മെച്ചപ്പെടുത്തുന്ന മരുന്നുകളെന്നു കേൾക്കുമ്പോൾ എല്ലാവരുടേയും മനസ്സിലെത്തുക വയാഗ്ര, അല്ലെങ്കിൽ സിൽഡനാഫിൽ സിട്രേറ്റ് എന്ന മരുന്നാണ്. ലിംഗത്തിലേക്കുള്ള രക്തയോട്ടക്കുറവു മൂലം ഉണ്ടാകുന്ന ഉദ്ധാരണപ്രശ്നങ്ങൾക്കുള്ളതാണ് ഈ മരുന്ന്. ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ വഴി മാത്രം നൽകാൻ പാടുള്ള മരുന്നുകളുടെ ഗണത്തിൽ ഉൾപ്പെട്ടതാണ് ഇവ.

    ശരിയായ രോഗനിർണയം നടത്താതെ, രഹസ്യമായി, തെറ്റായ അളവിലും തെറ്റായ രീതിയിലും ഈ മരുന്ന് ഉപയോഗിച്ചാൽ ഗുരുതര പാർശ്വഫലമുണ്ടാകാം. ചില ഹൃദ്രോഗമരുന്നുകൾ, മദ്യം എന്നിവയ്ക്കൊപ്പം കഴിച്ചാൽ ഈ മരുന്ന് കാഴ്ച നഷ്ടപ്പെടുത്താനോ മരണം വരെ വരുത്താനോ കാരണമാകാം.

    നമ്മൾ സാധാരണ ഉപയോഗിക്കുന്ന ചില മരുന്നുകൾ ലൈംഗികതാൽപര്യം മുതൽ ഉദ്ധാരണത്തെ വരെ പ്രതികൂലമായി ബാധിക്കാം. അമിത രക്തസമ്മർദത്തിനുപയോഗിക്കുന്ന ചില മരുന്നുകൾ (Atenol, Nefedipine), വിഷാദരോഗത്തിനു കഴിക്കുന്ന മരുന്നുകളിൽ (Carbamazepine, Benzodiazepines, Fluoxetine)ചിലതൊക്കെ ലൈംഗികതയെ ബാധിക്കാം.

    അതുപോലെ പ്രോസ്റ്റേറ്റ് വീക്കത്തിന് കഴിക്കുന്ന Fenasteride അലർജിക്കുള്ള Diphenhydramine കീമോ തെറപ്പിക്ക് ഉപയോഗിക്കുന്ന വിവിധ മരുന്നുകൾ എന്നിവ ലൈംഗികശേഷിയെയും താൽപര്യത്തെയും കുറയ്ക്കാം. മരുന്നുകൾ ലൈംഗികതയെ ബാധിക്കുന്നതായി തോന്നിയാൽ അക്കാര്യം ഡോക്ടറോട് തുറന്നു പറഞ്ഞ് പരിഹാരം തേടണം.

    വിവരങ്ങൾക്ക് കടപ്പാട്:

    ഡോ. അജിത് ചക്രവർത്തി

    സീനിയർ കൺസൽറ്റന്റ് ഇൻ റിപ്രൊഡക്ടീവ് &
    സെക്‌ഷ്വൽ മെഡിസിൻ,
    തിരുവനന്തപുരം

    read more
    Parentingചോദ്യങ്ങൾവൃക്തിബന്ധങ്ങൾ Relationship

    ‘മക്കളുടെ മുന്നിൽ വച്ച് ഭാര്യയെ ‘എടീ പോടീ’ എന്ന് വിളിക്കരുത്’; കുട്ടികൾ നന്നായി വളരാൻ ചെയ്യരുതാത്ത 10 കാര്യങ്ങൾ

    അനുഭവങ്ങളിലൂടെയാണു കുട്ടികൾ പഠിക്കുന്നത്. കുട്ടികളുടെ മസ്തിഷ്കം വളരുന്നതും അവർ ഏതു തരത്തിലുള്ള അനുഭവങ്ങളിലൂടെയാണ് കടന്നുപോകുന്നത് എന്നതനുസരിച്ചാണ്. നല്ല അനുഭവങ്ങൾ നല്ല രീതിയിലുള്ള വളർച്ചയ്ക്കു സഹായകമാകുന്നു. മോശം അനുഭവങ്ങൾ അനാരോഗ്യകരമായ വളർച്ചയ്ക്ക് കാരണമാകുന്നു. ‘നല്ലകാലം വന്നു കാണാൻ, നല്ലതാക്കി െചാല്ലെടോ നീ’ എന്ന് കവി പി.പി. രാമചന്ദ്രൻ.

    കുടുംബത്തിൽ നല്ല അനുഭവങ്ങൾ ഉണ്ടാകുക എന്നതു വളരെ പ്രധാനമാണ്. പഴയ വലിയ കുടുംബങ്ങളിൽ കുട്ടികൾക്ക് മാതൃകയാകാൻ പലരുണ്ടാകും. എന്നാൽ ഇന്നത്തെ ചെറിയ കുടുംബങ്ങളിൽ, മിക്കപ്പോഴും അമ്മയും അച്ഛനും മാത്രമാണ് കുഞ്ഞുങ്ങൾക്ക് മാതൃക (റോൾ മോഡൽ). പുസ്തകപഠനത്തിലും പരീക്ഷകൾക്കായുള്ള തയാറെടുപ്പിലും മാത്രം ശ്രദ്ധയാകുമ്പോൾ കുട്ടികളുടെ അനുഭവലോകം വീട്ടിനുള്ളിൽ മാത്രമായി ചുരുങ്ങുന്നു. ഇത് അച്ഛന്റെയും അമ്മയുടെയും ഉത്തരവാദിത്തം കൂടുന്നു; നല്ല കുടുംബാന്തരീക്ഷം കൂടുതൽ പ്രധാനപ്പെട്ടതാകുന്നു.

    കുട്ടികളുടെ മുന്നിൽ ഒഴിവാക്കേണ്ട കുറച്ചു കാര്യങ്ങളാണു താഴെ പറയുന്നത്. പട്ടാളച്ചിട്ടയോടെ ഇതൊക്കെ പാലിക്കണമെന്നല്ല, കുട്ടികളുടെ മുന്നിൽ കുറച്ചുകൂടെ ശ്രദ്ധയോടെ െപരുമാറണമെന്നാണ് ഉദ്ദേശിക്കുന്നത്.

    1. എപ്പോഴും കുറ്റം പറയരുത്, ചീത്ത വിളിക്കരുത്

    കുട്ടികളിൽ കുറ്റം മാത്രം കാണുകയും പറയുകയും ചെയ്യുന്നതു ശരിയല്ല. തെറ്റുകൾ ചൂണ്ടിക്കാട്ടേണ്ടതുണ്ട്.എ ന്നാൽ അതു കുട്ടികളിൽ ആത്മവിശ്വാസക്കുറവും അവമതിപ്പും ഉണ്ടാകുന്ന തരത്തിലാകരുത്. നല്ലത് അംഗീകരിക്കാനും പ്രോത്സാഹിപ്പിക്കാനും രക്ഷിതാക്കൾക്കു കഴിയണം. മലയാളത്തിൽ ‘നല്ലത്’ എന്നു പറയുന്നതിനുള്ള വാക്കുകൾ തന്നെ കുറവാണ്. നമ്മുടെ ഭാഷയിൽ തന്നെ നല്ലത് അംഗീകരിക്കുന്നതിനുള്ള പുതിയ വാക്കുകൾ ഉണ്ടാകേണ്ടതുണ്ട്. സ്നേഹിക്കുന്നതുകൊണ്ടു കുട്ടികൾ വഷളാകില്ല. സ്േനഹത്തിനും അതിരുകൾ ഉണ്ട് എന്ന് കുട്ടികൾ അറിയണം എന്നുമാത്രം.കുട്ടികളുടെ മുന്നിൽവച്ചു മോശം ഭാഷ ഉപയോഗിക്കുന്നതും ‘ചീത്ത’ വാക്കുകൾ പറയുന്നതും കഴിയുന്നത്ര ഒഴിവാക്കുക.

    കുട്ടികളുടെ ഭാഷ പ്രത്യേകിച്ചും ചെറിയ കുട്ടികളുടെ ഭാഷ രൂപപ്പെടുന്നത് കുടുംബാന്തരീക്ഷത്തിൽ നിന്നാണ്. ചീത്ത വാക്കുകൾ കുട്ടികൾ പറയുന്നതു മുതിർന്നവർ പറയുന്നതു കേട്ടിട്ടാണ്. മാന്യമായ, സംസ്കാരമുള്ള ഭാഷ കുട്ടികൾക്കുണ്ടാകണം. മാന്യമായ ഭാഷ എന്നതിനർഥം ‘അച്ചടിഭാഷ’ എന്നല്ല.

    അഭിപ്രായവ്യത്യാസങ്ങൾ പരസ്പരബഹുമാനത്തോടെ എങ്ങനെ പ്രകടിപ്പിക്കാൻ കഴിയും എന്നും എങ്ങനെ സമവായത്തിലെത്താൻ കഴിയും എന്നും കുട്ടികൾ കണ്ടറിയേണ്ടതുണ്ട്.അച്ഛനമ്മമാരിൽ ഒരാൾ മറ്റേയാളുടെ ആഗ്രഹങ്ങൾക്കും അഭിപ്രായങ്ങൾക്കും വിലകല്പിക്കാതെ, ഏകാധിപത്യപരമായ രീതിയിൽ അഭിപ്രായങ്ങളും തീരുമാനങ്ങളും അടിച്ചേല്പിക്കുന്നത് കുട്ടികൾക്കു തെറ്റായ സന്ദേശം ആണു നൽകുക. ജനാധിപത്യത്തിന്റെ ബാലപാഠങ്ങൾ കുട്ടികൾ അറിഞ്ഞു തുടങ്ങേണ്ടത് കുടുംബാന്തരീക്ഷത്തിൽ നിന്നാണ്.

    2. സ്ത്രീകളെ അധിക്ഷേപിക്കരുത്

    കുട്ടികളുടെ മുന്നിൽ വച്ചു സ്ത്രീകളെക്കുറിച്ചു മോശമായി സംസാരിക്കുന്നതും െെലംഗികച്ചുവയോടെ സംസാരിക്കുന്നതും തീർത്തും ഒഴിവാക്കേണ്ടതാണ്. അച്ഛൻ അമ്മയെ, സഹോദരിയെ ‘എടീ പോടീ’ എന്നു വിളിക്കുമ്പോൾ അതാണ് കുട്ടികൾ പഠിക്കുന്നത്. ‘ആൺകുട്ടി’, ‘പെൺകുട്ടി’ എന്നു പക്ഷപാതം കാണിക്കുന്നത് ഒഴിവാക്കുക. ജൻഡർ ഇക്വാലിറ്റി (Gender Equality)യുടെ പാഠങ്ങൾ കുട്ടികൾ വീട്ടിൽ നിന്നാണു പഠിച്ചുതുടങ്ങേണ്ടത്.

    3. പറയുന്നത് തന്നെ പ്രവർത്തിച്ചു കാണിക്കുക

    കുട്ടികളോട് ഒന്നു പറയുകയും അതിനെതിരായി പ്രവർത്തിക്കുകയും ചെയ്യുന്നതു തെറ്റായ സന്ദേശമാണു നൽകുക.പറയുന്നതു പ്രവർത്തിയിലും കാണേണ്ടതുണ്ട് എന്നാണു കുട്ടികൾ അറിയേണ്ടത്. കളവു പറയരുത് എന്നു പഠിപ്പിക്കുകയും എന്നാൽ കുട്ടികളുടെ മുന്നിൽവച്ച് ആവശ്യത്തിന് കളവു പറയുകയും ചെയ്യുമ്പോൾ കുട്ടികൾ പഠിക്കുന്നത് ആവശ്യത്തിനു കളവുചെയ്യുന്നതിൽ തെറ്റില്ല എന്നാണ്.

    4. പ്രായമായവരോട് മോശമായി പെരുമാറരുത്

    പ്രായമായ ആളുകളോട് (വീട്ടിലും പുറത്തും) മോശം ഭാഷയിൽ സംസാരിക്കുകയും മോശമായ രീതിയിൽ പെരുമാറുകയും ചെയ്യരുത്. അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും കുട്ടിയുടെ മുൻപിൽ വച്ച് അതു പറയാതിരിക്കുക. പ്രായമായ ആളുകളെ ബഹുമാനിക്കാനും അവർക്ക് അർഹമായ, ആവശ്യമായ പരിഗണന നൽകാനും കുട്ടികൾക്കു കഴിയണം. അതു വീട്ടിലുള്ളവരോടു മാത്രമല്ല, പൊതുസ്ഥലങ്ങളിലും പ്രായമുള്ള ആളുകളോട് മര്യാദയോടെയും സ്നേഹത്തോടെയും പെരുമാറേണ്ടത് ഉണ്ടെന്നു കുട്ടികൾ അറിയണം.

    5. വൈകല്യമുള്ളവരെ പരിഹസിക്കരുത്

    കുട്ടികളുടെ മുന്നിൽവച്ച് ഒരിക്കലും ശാരീരിക െെവകല്യങ്ങൾ ഉള്ളവരോടും മാനസിക െെവകല്യങ്ങൾ ഉള്ളവരോടും േമാശമായി പെരുമാറുകയും പരിഹസിച്ചു സംസാരിക്കുകയും ചെയ്യാൻ പാടില്ല. കുരുടൻ, പൊട്ടൻ എന്നിങ്ങനെയുള്ള പദപ്രയോഗങ്ങളും ഒഴിവാക്കണം.

    പ്രായമുള്ളവരോടും െെവകല്യങ്ങൾ ഉള്ളവരോടും ദുർബലരോടും എങ്ങനെ പെരുമാറുന്നു എന്നതാണ് ഒരു സമൂഹത്തിന്റെ സംസ്കാരത്തിന്റെ അളവുകോൽ എന്നു കുട്ടികളെ പഠിപ്പിക്കണം. ഇത്തരം വൈകല്യങ്ങളെ സൂചിപ്പിക്കുന്ന ശരിയായ പദപ്രയോഗങ്ങൾ ചെറുപ്പത്തിലെ തന്നെ പഠിപ്പിക്കുക.

    6. മൃഗങ്ങളോടും പക്ഷികളോടും ക്രൂരത പാടില്ല

    പക്ഷികൾ, മൃഗങ്ങൾ–മറ്റു ജീവികളോട് കുട്ടികളുടെ മുന്നിൽ വച്ചു ക്രൂരമായി പെരുമാറുന്നത് ഒഴിവാക്കുക. ലോകം മനുഷ്യന്റെതു മാത്രമല്ല, മറ്റു ജീവികളുടേതുകൂടിയാണ്. മനുഷ്യനടക്കം എല്ലാ ജീവികൾക്കും ഈ ലോകത്തു തുല്യഅവകാശമാണ് എന്നു കുട്ടിക്കാലത്തേ മനസ്സിലാക്കണം. ഇത്തരം ആശയങ്ങളുള്ള കഥകൾ പറഞ്ഞുകൊടുത്താൽ അത് കുട്ടികളുടെ മനസ്സിൽ പതിഞ്ഞുകൊള്ളും.

    7. പൊതുസ്ഥലങ്ങളിൽ മാലിന്യം ഇടരുത്

    പരിസ്ഥിതിക്കും പ്രകൃതിക്കും നാശം ഉണ്ടാക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ കുട്ടികളുടെ മുന്നിൽ ചെയ്യുമ്പോൾ അതു തെറ്റായ ധാരണകളാണു കുട്ടികളിലുണ്ടാക്കുന്നത്.പൊതുസ്ഥലങ്ങളിലും പൊതുനിരത്തുകളിലും മാലിന്യം എറിയുമ്പോൾ പ്രകൃതിയെ നമ്മൾ നശിപ്പിക്കുകയാണ് എന്ന് കുട്ടികൾ ചെറുപ്പത്തിലേ അറിയേണ്ടതുണ്ട്.

    പുഴകൾ മലിനമാക്കുന്നതും അത്യാവശ്യത്തിനല്ലാതെ ചെടികളും മരങ്ങളും നശിപ്പിക്കുമ്പോഴും നാം നമ്മോടുതന്നെ ദ്രോഹം ചെയ്യുകയാണ് എന്നു കുട്ടികൾ അറിയണം. പുഴകളും കാടുകളും ജീവജാലങ്ങളും ഒക്കെ മനുഷ്യവംശത്തിന്റെ നിലനില്പിനുതന്നെ ആവശ്യമാണ് എന്ന സന്ദേശമാണ് കുട്ടികൾക്കു നൽകേണ്ടത്.

    8. കുട്ടികളുടെ മുന്നിൽ മദ്യപാനം അരുത്

    കുട്ടികളുടെ മുന്നിൽ ലഹരി ഉപയോഗിക്കുന്നത് (പുകവലി, മദ്യം, മയക്കുമരുന്നുകൾ) ഒഴിവാക്കേണ്ടതാണ്. ലഹരിവസ്തുക്കളെയും ലഹരി ഉപയോഗത്തെയും മഹത്വവൽക്കരിച്ചു സംസാരിക്കുന്നതും ഒഴിവാക്കേണ്ടതാണ്.

    ലഹരി ഉപയോഗത്തിന്റെ അപകടങ്ങളെക്കുറിച്ചു കുട്ടികൾ അറിയണം. പലപ്പോഴും പുകവലിക്കുന്നതും മദ്യം ഉപയോഗിക്കുന്നതും ആണത്തത്തിന്റെ ലക്ഷണം ആയിട്ടാണു ജീവിതത്തിലും ദൃശ്യമാധ്യമങ്ങളിലും അവതരിക്കപ്പെടുന്നത്. അത് അങ്ങനെയല്ല എന്നാണു കുട്ടികളെ മനസ്സിലാക്കിക്കേണ്ടത്. തമാശയ്ക്കു പോലും ഇത്തരം ശീലങ്ങളിലേക്കു പോയാൽ അഡിക്‌ഷനായി മാറാമെന്നത് ഒാർമിക്കുക.

    9. അധ്യാപകരെക്കുറിച്ച് കുറ്റം പറയരുത്

    കുട്ടികളുടെ മുന്നിൽ വച്ച് അവരുടെ സ്കൂളിെനക്കുറിച്ചും പഠിപ്പിക്കുന്ന അധ്യാപകരെക്കുറിച്ചും മോശമായും അവമതിപ്പ് ഉണ്ടാക്കുന്ന രീതിയിലും സംസാരിക്കുന്നത് ഒഴിവാക്കുക.കുട്ടികൾക്കു തങ്ങളുടെ വിദ്യാലയത്തെക്കുറിച്ച് അഭിമാനം ഉണ്ടാകണം. അധ്യാപകരെ സ്നേഹ ബഹുമാനങ്ങളോടെ കാണാനും കഴിയണം.

    10. ജീവിതത്തിൽ മോശം മാതൃക കാണിക്കരുത്

    അനാരോഗ്യകരമായ രീതിയിൽ ടിവി/മൊെെബൽ/വിഷ്വൽമീഡിയ ഉപയോഗിക്കുന്നത് കുട്ടികൾക്ക് മോശം മാതൃകയാണു നൽകുന്നത്. പ്രയോജനകരവുമായ രീതിയിൽ ഇത്തരം ഉപകരണങ്ങൾ ഉപയോഗിക്കാൻ കുട്ടികൾ ശീലിക്കണം. ഉദാഹരണത്തിനു കിടപ്പുമുറിയിൽ ടിവി കാണുന്നത് ഒഴിവാക്കുക. ഭക്ഷണം കഴിക്കുമ്പോൾ ടിവി കാണുന്നതും മൊെെബൽ ഉപയോഗിക്കുന്നതും ഒഴിവാക്കുക. ഉറങ്ങാൻ കിടക്കുന്നതിനു മുമ്പ് ടിവി/മൊെെബൽ ഉപയോഗിക്കുന്നത് ഒഴിവാക്കുക.

    അനാവശ്യമായ സോഷ്യൽമീഡിയയുടെ ഉപയോഗവും ഒഴിവാക്കുക. കുട്ടികളെ സംബന്ധിച്ചിടത്തോളം യഥാർഥജീവിതം പോലെ വെർച്വൽ ലോക(Virtual world)വും പ്രധാനമായ ഒരു കാലമാണു വരുന്നത്. അതുകൊണ്ടുതന്നെ സോഷ്യൽമീഡിയയിൽ ഇടപെടുന്ന രീതി, ഉപയോഗിക്കുന്ന ഭാഷഎന്നിവ കുട്ടികളെ ഒരുപാടു സ്വാധീനിക്കും. NEITIZEN എന്ന നിലയിലും കുട്ടികൾക്കു രക്ഷിതാക്കൾ മാതൃകയാവണം.

    മാതാപിതാക്കൾ അനാരോഗ്യകരമായ ജീവിത െെശലി പുലർത്തിയാൽ മക്കളും കണ്ടുപഠിക്കും. ജീവിത ശൈലീരോഗങ്ങൾ കൂടിവരികയാണ്. ആരോഗ്യകരമായ ജീവിത െെശലി കുട്ടികൾ പഠിക്കേണ്ടത് കുടുംബത്തിൽ നിന്നാണ്. ഭക്ഷണം, ഉറക്കം, വിശ്രമം, വ്യായാമം–ഇതിലൊക്കെ ആരോഗ്യകരമായ ശീലങ്ങൾക്ക് മാതൃകയാകാൻ രക്ഷിതാക്കൾക്ക് കഴിയേണ്ടതുണ്ട്.

    വിവരങ്ങൾക്ക് കടപ്പാട്;

    ഡോ. പി. കൃഷ്ണകുമാർ

    ഡയറക്ടർ,ഇംഹാൻസ്
    കോഴിക്കോട്

    krikurp@ gmail.com

    read more
    ആരോഗ്യംചോദ്യങ്ങൾരതിമൂര്‍ച്ഛലൈംഗിക ആരോഗ്യം (Sexual health )വൃക്തിബന്ധങ്ങൾ Relationship

    സ്വയംഭോഗം സ്ത്രീകളിൽ എത്രത്തോളം സാധാരണമാണ്, െെലംഗികാസ്വാദ്യത കുറയ്ക്കുമോ?; ധാരണകളും തെറ്റിദ്ധാരണകളും

    സ്വയം ദുരുപയോഗം അഥവാ സ്വയം മലിനീകരണം എന്നർഥമുള്ള മാനസ് സ്റ്റ്യൂപ്രെർ (Manas Stuprare) എന്ന ലാറ്റിൻപദത്തിൽ നിന്നാണ് മാസ്റ്റർബേഷൻ (സ്വയംഭോഗം) എന്ന വാക്ക് രൂപപ്പെട്ടത്. സ്വന്തം ശരീരത്തെ പ്രത്യേകിച്ച് െെലംഗിക അവയവങ്ങളെ െെലംഗിക ഉത്തേജനത്തിനായി സ്വയം ഉപയോഗിക്കുന്നതിനെയാണ് സ്വയംഭോഗം എന്നു പറയുന്നത്. ഇതിൽ ശരീരമനസ്സുകളുടെ ഇടപഴകൽ വളരെ ഇഴചേർന്നിരിക്കുന്നു. ആയതിനാൽ ശരീരത്തെ മാത്രമല്ല മനസ്സിനെയും ശക്തമായി സ്വാധീനിക്കുന്ന ഒന്നാണ് സ്വയംഭോഗം. മനുഷ്യജീവിതത്തിലെ സർവസാധാരണമായ ഈ പ്രക്രിയയെക്കുറിച്ച് ധാരണകളേക്കാളേറെ തെറ്റിദ്ധാരണകളാണ് സമൂഹത്തിനുള്ളത്. പാപബോധം മുതൽ അനാരോഗ്യകരമാണെന്ന ചിന്തവരെ സാധാരണം. സ്വയംഭോഗത്തെക്കുറിച്ചുള്ള ശരിതെറ്റുകൾ വേർതിരിച്ചറിയേണ്ടത് ആരോഗ്യകരമായ ലൈംഗികതയ്ക്കും മനസ്സമാധാനത്തിനും ആവശ്യമാണ്.

    സ്വയംഭോഗം എത്രത്തോളം സാധാരണമാണ്? സ്ത്രീകളിൽ കുറവാണോ?

    സമൂഹത്തിൽ ഒരു വിഭാഗം ഇപ്പോഴും വിചാരിക്കുന്നുണ്ട് പുരുഷൻമാർമാത്രമേ ഇതു ചെയ്യാറുള്ളൂ എന്ന്. എന്നാൽ സ്ത്രീകൾക്കിടയിലും സ്വയംഭോഗം സാധാരണമാണ്. ഇതിന് ഉപയോഗിക്കുന്ന രീതികളിലും താൽപര്യങ്ങളിലും ആൺപെൺ വ്യത്യാസം ഉണ്ട് എന്നുമാത്രം.

    പുരുഷന്മാരിൽ 90 ശതമാനം കൗമാരപ്രായത്തോടെ തന്നെ സ്വയംഭോഗത്തിലേക്കു പോകുന്നു. എന്നാൽ സ്ത്രീകൾ അൽപം കൂടി വൈകിയേക്കാം. സ്ത്രീകളിൽ ഉദ്ദേശം 60 ശതമാനവും സ്വയംഭോഗത്തിൽ ഏർപ്പെടാറുണ്ട്.

    അമിതമാകുന്നത് എപ്പോൾ? അഡിക്‌ഷൻ എങ്ങനെ തിരിച്ചറിയാം?

    മദ്യം , മയക്കുമരുന്ന് പോലെയുള്ള മറ്റ് അടിമപ്പെടൽ അവസ്ഥകൾക്കുള്ളതുപോലെ ലക്ഷണങ്ങളോ, ഡയഗ്‌നോസ്റ്റിക് െെഗഡ് െെലനുകളോ, സ്വയംഭോഗത്തിനോടുള്ള അഡിക്‌ഷനെക്കുറിച്ചു ലഭ്യമല്ല. ഇതു തികച്ചും വ്യക്തി അധിഷ്ഠിതമാണ്.

    എണ്ണത്തിന്റെ അടിസ്ഥാനത്തിൽ അമിതമെന്നു വിലയിരുത്താൻ പ്രയാസമാണ്. മനശ്ശാസ്ത്ര അവലോകനത്തിൽ ഒരു വ്യക്തി സ്വയംഭോഗത്തിന് അടിമപ്പെട്ടു എന്നു പറയാൻ ആ വ്യക്തിയുടെ ജീവിതത്തിലെ പലകാര്യങ്ങളും നിരീക്ഷിക്കേണ്ടിവരും. ശ്രദ്ധ, ദാമ്പത്യ െെലംഗികത, ഒാർമശക്തി, ആരോഗ്യകരമായ ഇതരബന്ധങ്ങളുടെ ഉലച്ചിൽ, മറ്റുള്ളവരുടെ കണ്ണിൽ നോക്കി അധികനേരം സംസാരിക്കുവാനുള്ള ബുദ്ധിമുട്ട്, ആധ്യാത്മികജീവിതം മുതലായവയാണ് അതിൽ പ്രധാനം.

    ഇത്തരം ജീവിത നിപുണതകളെയോ നിത്യജീവിതത്തിെല മറ്റുകാര്യങ്ങളെയോ ദോഷമായി ബാധിക്കുന്നുണ്ടെങ്കിൽ സ്വയംഭോഗത്തിന് അടിമപ്പെട്ടുവെന്ന് കരുതാം. ഇങ്ങനെ ഈ അമിതമായ സ്വയംഭോഗത്തിന് അടിമപ്പെട്ട ആളുകൾ മനശ്ശാസ്ത്ര സേവനം തേടണം.

    6. സ്വയംഭോഗം അപകടകരമാകുമോ? ഉദ്ധാരണക്കുറവു വരുത്തുമോ?

    സ്വയംഭോഗത്തിൽ ഏർപ്പെടുന്നരീതി ചിലപ്പോൾ അപകടകരമാവാം. തീവ്രമായ സംഭോഗം അവയവങ്ങളുടെ ഉത്തേജനം കുറയ്ക്കുന്നു എന്നും ദാമ്പത്യജീവിതത്തിലെ െെലംഗികാസ്വാദ്യത കുറയ്ക്കും എന്നും പഠനങ്ങൾ തെളിയിക്കുന്നു. പുരുഷൻമാരിൽ ഉദ്ധാരണക്കുറവിന് അമിതമായ സ്വയംഭോഗം കാരണമാകുന്നു എന്ന വിശ്വാസം പൊതുവെയുണ്ട് എങ്കിലും അതിന് ശാസ്ത്രീയമായ തെളിവുകൾ ഇല്ല.

    സ്ത്രീകളുടെ സ്വയംഭോഗത്തിൽസ്ത്രീകളുടെ സ്വയംഭോഗത്തിൽ െെലംഗികാവയവത്തിനുള്ളിൽ അന്യവസ്തുക്കൾ പ്രവേശിപ്പിച്ചുള്ള ഉത്തേജനവും അതിലൂടെയുള്ള അണുബാധയും ആണ് അപകടകരമാവുന്നത്. പലപ്പോഴും ഈ വസ്തുക്കൾ െെലംഗികാവയവത്തിനുള്ളിൽ കുടുങ്ങി പോകുന്നത് ഒരു ഡോക്ടറുടെ സഹായത്തോടെ നീക്കം ചെയ്യേണ്ടിയും വരാം.

    വിവരങ്ങൾക്ക് കടപ്പാട്;

    1. ഡോ. സാനി വർഗീസ്,

    ക്ലിനിക്കൽ സൈക്കോളജിസ്റ്റ്,

    ഗവ. ജനറൽഹോസ്പിറ്റൽ, കോട്ടയം

    2. ജോമോൻ കെ. ജോർജ്

    ക്ലിനിക്കൽ സൈക്കോളജിസ്റ്റ്,

    ജില്ലാ മെന്റൽഹെൽത് പ്രോഗ്രാം, കോട്ടയം

    read more