close

blogadmin

ആരോഗ്യംചോദ്യങ്ങൾഡയറ്റ്വന്ധ്യത

ഹീമോഗ്ലോബിന്‍ തോത് ഉയര്‍ത്താം, ഈ അഞ്ച് പാനീയങ്ങള്‍ വഴി

ശരീരത്തിലെ ചുവന്ന രക്തകോശങ്ങളില്‍ കാണുന്ന പ്രോട്ടീനാണ് ഹീമോഗ്ലോബിന്‍. വിവിധ അവയവങ്ങളിലേക്കും കോശങ്ങളിലേക്കും ഓക്സിജന്‍ എത്തിക്കാനും തിരികെ ഈ അവയവങ്ങളില്‍നിന്നും കോശങ്ങളില്‍നിന്നും കാര്‍ബണ്‍ ഡയോക്സൈഡ് ശ്വാസകോശത്തിലേക്ക് എത്തിക്കാനും ഹീമോഗ്ലോബിന്‍ സഹായിക്കുന്നു. ആരോഗ്യവാനായ ഒരു വ്യക്തിയുടെ ശരീരത്തിലെ 100 മില്ലിലീറ്റര്‍ രക്തത്തില്‍ 12 മുതല്‍ 20 വരെ ഗ്രാം ഹീമോഗ്ലോബിന്‍ ഉണ്ടാകുമെന്നു കണക്കാക്കപ്പെടുന്നു.

പേജിലെ പുതിയ അപ്ഡേറ്റ്സ് whatsapp വഴി ലഭിക്കുവാൻ.  https://api.whatsapp.com/send?phone=447868701592&text=question

ശരീരത്തിന് ഊര്‍ജം പ്രദാനം ചെയ്യാനും പ്രതിരോധശേഷി മെച്ചപ്പെടുത്താനും ശരീരോഷ്മാവ് നിയന്ത്രിക്കാനുമെല്ലാം ഹീമോഗ്ലോബിന്‍ ആവശ്യമാണ്. ഭക്ഷണക്രമത്തില്‍ ആവശ്യത്തിന് അയണ്‍ ഇല്ലാതിരിക്കുന്നത് ഹീമോഗ്ലോബിന്‍ തോത് കുറഞ്ഞ് വിളര്‍ച്ചയിലേക്കു നയിക്കാം. ഇറച്ചി, മീന്‍, ടോഫു, ഗ്രീന്‍പീസ്, ചീര, ബീറ്റ്റൂട്ട് എന്നിങ്ങനെ അയണ്‍ പ്രദാനം ചെയ്യുന്ന നിരവധി ഭക്ഷണവിഭവങ്ങളുണ്ട്. ഇനി ഹീമോഗ്ലോബിന്‍ തോത് ഉയര്‍ത്താന്‍ സഹായിക്കുന്ന ആരോഗ്യകരമായ ചില പാനീയങ്ങളെ കൂടി പരിചയപ്പെടാം.

1. ബീറ്റ്റൂട്ട് ജൂസ്

ഫോളേറ്റ്, മാംഗനീസ്, പൊട്ടാസിയം, അയണ്‍, ബെറ്റെയ്ന്‍, വൈറ്റമിന്‍ സി എന്നിവയെല്ലാം അടങ്ങിയതാണ് ബീറ്റ്റൂട്ട് ജൂസ്. കരളില്‍നിന്ന് വിഷാംശം നീക്കം ചെയ്യാനും ഇത് സഹായിക്കും. രണ്ട് ഇടത്തരം ബീറ്റ്റൂട്ട് അരിഞ്ഞ് ഒപ്പം കുക്കുംബറും ഒരിഞ്ച് ഇഞ്ചിയും ചേര്‍ത്ത് ജൂസറില്‍ ഇട്ട് അടിച്ച് ബീറ്റ്റൂട്ട് ജൂസ് തയാറാക്കാം. ഏതാനും തുള്ളി നാരങ്ങനീരും ഇതിനൊപ്പം ചേര്‍ത്ത് അരിച്ചെടുത്തു കുടിക്കാവുന്നതാണ്.

2. ചീര, മിന്‍റ് ജൂസ്

നാലു കപ്പ് ചീരയും ഒരു കപ്പ് മിന്‍റ് ഇലയും അരിഞ്ഞതും അരക്കപ്പ് വെള്ളവും ബ്ലെന്‍ഡറില്‍ അടിച്ച് ഈ ജൂസ് തയ്യാറാക്കാം. ഇത് അരിച്ച ശേഷം ഏതാനും തുള്ളി നാരങ്ങനീരും ഒരു ടീസ്പൂണ്‍ മഞ്ഞൾപ്പൊടിയും ജീരകപ്പൊടിയും ചേര്‍ക്കാവുന്നതാണ്. അയണ്‍, വൈറ്റമിന്‍ എ, സി എന്നിവയുടെ സമ്പന്ന സ്രോതസ്സാണ് ഇത്. ഭാരം കുറയ്ക്കാനും ഈ ജൂസ് സഹായകമാണ്.

3. പ്രൂണ്‍ ജൂസ്

ഉണങ്ങിയ പ്ലം പഴത്തെയാണ് പ്രൂണ്‍ എന്നു വിളിക്കുന്നത്. അര കപ്പ് പ്രൂണ്‍ ജൂസില്‍ 3 മില്ലിഗ്രാം അയണ്‍ അടങ്ങിയിരിക്കുന്നു. അഞ്ച് പ്രൂണ്‍ കാല്‍ കപ്പ് വെള്ളത്തില്‍ 15-20 മിനിറ്റ് മുക്കി വച്ച് എടുത്ത ശേഷം അതിലേക്ക് ഒരു കപ്പ് വെള്ളവും ഒരു ടീസ്പൂണ്‍ നാരങ്ങ നീരും രണ്ട് ടീസ്പൂണ്‍ പഞ്ചസാരയും ചേര്‍ത്ത് ബ്ലെന്‍ഡ് ചെയ്തെടുക്കാം.

4. മത്തങ്ങ ജൂസ്

ആന്‍റി ഓക്സിഡന്‍റുകളും ധാതുക്കളും അയണും അടങ്ങിയ മത്തങ്ങ ആരോഗ്യത്തിന് ഉത്തമമാണ്. ഇതിന്‍റെ വിത്തില്‍ അയണും ധാരാളമായി അടങ്ങിയിരിക്കുന്നു. വെറുതേ സ്നാക്സായും ജൂസില്‍ ചേര്‍ത്തും മത്തങ്ങ വിത്ത് കഴിക്കാം. ഏതാനും കഷ്ണം മത്തങ്ങ ബ്ലെന്‍ഡറില്‍ ഇട്ട് അടിച്ച് മത്തങ്ങ ജൂസ് തയാറാക്കാം.

5. ഫ്ളാക്സ് വിത്ത്, എള്ള് സ്മൂത്തി

അയണ്‍ ധാരാളം അടങ്ങിയിരിക്കുന്ന ഫ്ളാക്സ് വിത്തുകള്‍ എല്ലുകളെയും ശക്തിപ്പെടുത്തുന്നു. എള്ളും അയണിനാല്‍ സമ്പുഷ്ടമാണ്. ഒരു ടേബിള്‍ സ്പൂണ്‍ എള്ളില്‍ 1.31 മില്ലിഗ്രാം അയണും കോപ്പര്‍, ഫോസ്ഫറസ്, വൈറ്റമിന്‍ ഇ, സിങ്ക് പോലുള്ള ധാതുക്കളും അടങ്ങിയിരിക്കുന്നു. പാലും തേനും ഈ വിത്തുകളുടെ ഒപ്പം ചേര്‍ത്ത് അവ കട്ടിയാകുന്ന മിശ്രിതമാകുന്നത് വരെ ബ്ലെന്‍ഡ് ചെയ്ത് കുടിക്കാവുന്നതാണ്.

Content Summary : Iron rich drinks that help increase haemoglobin

read more
ആരോഗ്യംചോദ്യങ്ങൾഡയറ്റ്തൈറോയ്ഡ്

തൈറോയ്ഡ്: കഴിക്കാം ഈ അഞ്ചു ഭക്ഷണങ്ങൾ

പേജിലെ പുതിയ അപ്ഡേറ്റ്സ് whatsapp വഴി ലഭിക്കുവാൻ.  https://api.whatsapp.com/send?phone=447868701592&text=question

 

കഴുത്തിന്റെ മുൻഭാഗത്തായി ചിത്രശലഭത്തിന്റെ ആകൃതിയിലുള്ള ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ്. ഉപാപചയപ്രവർത്തനങ്ങൾ, വളർച്ച, വികാസം ഇവയെ എല്ലാം നിയന്ത്രിക്കുന്ന ഹോർമോണുകൾ ഉൽപാദിപ്പിക്കുന്ന ഗ്രന്ഥിയാണിത്. തൈറോയ്ഡ് ഹോർമോണുകളുടെ അസന്തുലനം ഉപാപചയനിരക്കിലെ വ്യത്യാസം, ശരീരഭാരം കൂടുക, എല്ലുകളുടെ നാശം, മുടി കൊഴിച്ചിൽ, ഹൃദ്രോഗസാധ്യത, സീലിയാക് ഡിസീസ്, പ്രമേഹം തുടങ്ങി നിരവധി പ്രശ്നങ്ങൾക്ക് കാരണമാകും. തൈറോയ്ഡ്, ആവശ്യത്തിനു ഹോർമോണുകൾ ഉൽപാദിപ്പിക്കാതിരിക്കുന്ന ഈ അവസ്ഥയാണ് ഹൈപ്പോതൈറോയ്ഡിസം. ഇത് പെട്ടെന്ന് ശരീരഭാരം കൂട്ടാൻ കാരണമാകും.

ശിശുക്കൾ, കുട്ടികൾ തുടങ്ങി ഏതു പ്രായക്കാരെയും ഹൈപ്പോതൈറോയ്ഡിസം ബാധിക്കും. ക്ഷീണം, ജലദോഷം, മലബന്ധം, വരണ്ടചർമം, കൊളസ്ട്രോൾ കൂടുക, സന്ധിവേദന ഇതെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. ഭക്ഷണരീതിയിൽ മാറ്റം വരുത്തിയാൽ പോലും ഹൈപ്പോതൈറോയ്ഡിസം ഉള്ളവരിൽ സാധാരണ ശരീരഭാരം കുറയുകയില്ല.

കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് നിയന്ത്രിച്ച് എന്നാൽ പോഷകങ്ങൾ എല്ലാം അടങ്ങിയ, പ്രത്യേകിച്ചും തൈറോയ്ഡിന്റെ ആരോഗ്യത്തിനാവശ്യമായ ഭക്ഷണം ദിവസവും കഴിക്കണം. സെലെനിയം, അയഡിൻ, സിങ്ക്, കാൽസ്യം, പ്രോട്ടീൻ എന്നിവ അടങ്ങിയ ഭക്ഷണമാണ് കഴിക്കേണ്ടത്.

തൈറോയ്ഡിന്റെ പ്രവർത്തനത്തിന് ആവശ്യമായ പോഷകങ്ങൾ അടങ്ങിയ അഞ്ച് ഭക്ഷണങ്ങൾ ഏതൊക്കെ എന്നറിയാം.

∙സീഡ്സ്, നട്സ്

സെലെനിയത്തിന്റെയും സിങ്കിന്റെയും കലവറയാണ് ബ്രസീൽ നട്സ്. ഇത് തൈറോയ്ഡിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. കൂടാതെ ചിയ സീഡ്സ്, മത്തങ്ങാക്കുരു എന്നിവയും സിങ്ക് ധാരാളം അടങ്ങിയ മികച്ച ഒരു ലഘുഭക്ഷണമാണ്.

∙പയർ വർഗങ്ങൾ, ബീൻസ്

പ്രോട്ടീൻ ധാരാളം അടങ്ങിയ ഇവ മെറ്റബോളിസം (ഉപാപചയപ്രവർത്തനം) മെച്ചപ്പെടുത്തുന്നു. ഏറെ നേരം വയർ നിറഞ്ഞതായി തോന്നിപ്പിക്കുകയും ശരീരഭാരം കൂടാതെ തടയുകയും ചെയ്യും.

∙മുട്ട

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്ന തൈറോയ്ഡ് രോഗികൾ മുട്ടയുടെ മഞ്ഞയും വെള്ളയും കഴിക്കാം. ഇത് സിങ്ക്, സെലെനിയം, പ്രോട്ടീൻ ഇവ ഏകുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും എല്ലുകളെ ശക്തിപ്പെടുത്തുകയും ചെയ്യും.

∙പച്ചക്കറികൾ

 

വൈറ്റമിൻ സി, നാരുകൾ, ആന്റി ഓക്സിഡന്റുകൾ ഇവ അടങ്ങിയ തക്കാളി, കാപ്സിക്കം തുടങ്ങിയ പച്ചക്കറികൾ തൈറോയ്ഡ് ഉള്ളവരിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.

∙വെള്ളം, കഫീൻ അടങ്ങാത്ത പാനീയങ്ങൾ

വെള്ളം ധാരാളം കുടിക്കുന്നത് ശരീരത്തിൽ നിന്ന് വിഷാംശങ്ങളെ പുറന്തള്ളാൻ സഹായിക്കും.

ഹൈപ്പോതൈറോയ്ഡിസം മരുന്നിലൂടെ പൂർണമായും സുഖപ്പെടുത്താവുന്നതാണ്. എന്നാൽ ചികിത്സിക്കാതിരുന്നാൽ ഇത് ശരീരത്തെ ബാധിക്കും. ഉയർന്ന കൊളസ്ട്രോൾ, ഹൃദ്രോഗം, വന്ധ്യത, ഓസ്റ്റിയോ പോറോസിസ് ഇവയ്ക്ക് കാരണമാകും. തൈറോയ്ഡ് ചില ഓട്ടോഇമ്മ്യൂൺ രോഗങ്ങളായ പ്രമേഹം, സന്ധിവാതം, വിളർച്ച എന്നിവയിലേക്കു നയിക്കാം എന്ന് പഠനങ്ങൾ പറയുന്നു. അതുകൊണ്ടുതന്നെ നേരത്തെ ഈ അവസ്ഥ തിരിച്ചറിയുന്നത് പിന്നീട് സങ്കീർണതകൾ ഉണ്ടാകാതെ തടയും.

ആരോഗ്യകരമായ ഭക്ഷണത്തോടൊപ്പം യോഗ പോലുള്ള ശാരീരിക പ്രവർത്തനങ്ങളിലും രോഗികൾ ഏർപ്പെടണം. ഇത് എൻഡോക്രൈൻ സംവിധാനത്തെ ഉത്തേജിപ്പിക്കുകയും ശരീരത്തിലെ ഓക്സിജൻ വിതരണം വർധിപ്പിക്കുകയും ചെയ്യും. പുകവലിയും മദ്യപാനവും ഒഴിവാക്കുന്നത് തൈറോയ്ഡിന്റെ പ്രവർത്തനം മെച്ചപ്പെടുത്തും.

ഗോയ്ട്രോജൻസ് കൂടുതലടങ്ങിയ കാബേജ്, കോളിഫ്ലവർ, ചേമ്പ്, നിലക്കടലയെണ്ണ, ബ്രൊക്കോളി തുടങ്ങിയവയുടെ ഉപയോഗം കുറയ്ക്കാനും ശ്രദ്ധിക്കാം.

Content Summary: Foods That Can Help You With Thyroid Management

read more
ആരോഗ്യംചോദ്യങ്ങൾലൈംഗിക ആരോഗ്യം (Sexual health )

മൂത്രനാളീ അണുബാധയുണ്ടെങ്കിലും സെക്സിനിടയിൽ പരുക്കുകൾ സംഭവിച്ചാലും ചെയ്യേണ്ടത്?

ദാമ്പത്യവും’ലൈംഗിക ആരോഗ്യവും നിങ്ങൾ ചോദിച്ച ചോദ്യങ്ങളും ഉത്തരങ്ങളും അവയെക്കുറിച്ചുള്ള പുസ്തകങ്ങളും കാണുവാൻ സന്ദർശിക്കുക https://wa.me/c/447868701592  

 

ലിംഗത്തിനുണ്ടാകുന്ന ഒടിവാണ് സെക്സിനിടയിൽ പൊതുവായി സംഭവിക്കുന്ന അപകടം. പക്ഷേ, അത്ര പൊതുവായി സംഭവിക്കുന്ന കാര്യമല്ല അത്. വളരെ ശക്തമായി ബന്ധപ്പെടുകയോ ശക്തിയിൽ ഉദ്ധരിച്ചു നിൽക്കുന്ന ലിംഗം എവിടെയെങ്കിലും ചെന്നിടിക്കുകയോ ചെയ്താലേ ലിംഗത്തിന് ഒടിവു പറ്റൂ. കടുത്ത വേദനയും അകമേ രക്തസ്രാവവും ഉണ്ടാകാം. ദിവസങ്ങളോളം അത് നീണ്ടു നിൽക്കുകയും ചെയ്യും. എത്രയും പെട്ടെന്ന് ഡോക്ടറുടെ ശ്രദ്ധയിൽപ്പെടുത്തേണ്ട കാര്യം തന്നെയാണ് അത്. അത്തരം അപകടങ്ങൾ ഉണ്ടാകാതെ സൂക്ഷിക്കുകയാണ് വേണ്ടത് പ്രതീക്ഷിക്കാതെ എന്തെങ്കിലും അപകടങ്ങൾ ഉണ്ടായാൽ താൽക്കാലിക ശമനത്തിന് ഉടൻ തന്നെ വൃത്തിയുള്ള തുണിയിൽ ഐസ്കട്ട പൊതിഞ്ഞു ചതവോ ഒടിവോ ഉണ്ടായ ഭാഗത്തു വയ്ക്കാം.

സ്ത്രീകളിൽ വജൈനൽ ടെയർ അഥവാ യോനിയില്‍ കീറലുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനും ഡോക്ടറുടെ സഹായം വേണ്ടി വരും. ചിലപ്പോൾ യോനി തുന്നേണ്ടതായും വരാം. ഇത്തരം കേസുകൾ അത്ര പൊതുവായിട്ടല്ലെങ്കിലും കാണപ്പെടാറുണ്ട്. ഇത്തരം അപകടമായാലും ഡോക്ടറാണു സാഹചര്യമനുസരിച്ച് ചികിത്സ തീരുമാനിക്കേണ്ടത്. സ്വയം ചികിത്സ നല്ലതല്ല.

ഓറൽ സെക്സിനു ശേഷം

ഓറൽ സെക്സ് വലിയ പ്രശ്നമില്ലാത്തതും കുറച്ചു പേരൊക്കെ ചെയ്യുന്നതുമാണ്. പങ്കാളിയുടെ ഇഷ്ടവും അനുവാദവും കൂടാതെ നിർബന്ധിച്ച് ഓറൽ സെക്സ് ചെയ്യിക്കരുത്. മിക്കവർക്കും ലിംഗം വായിൽ വയ്ക്കുകയും യോനിയിൽ നാവുകൊണ്ടോ ചുണ്ടു കൊണ്ടോ സ്പർശിക്കുകയും ചെയ്യുക എന്നത് അറപ്പുണ്ടാക്കുന്ന കാര്യമായിരിക്കും. അതിഷ്ടപ്പെടുന്ന വ്യക്തിയുമായേ അത്തരം പ്രവൃത്തികൾ ചെയ്യാവൂ.

ചെയ്യുന്നതിനു മുൻപു ലൈംഗികാവയവങ്ങളും വായും നല്ലതുപോലെ കഴുകി വൃത്തിയാക്കിയിരിക്കണം. പങ്കാളികളിൽ ആർക്കെങ്കിലും ഒരാൾക്കെങ്കിലും വായിലോ ലൈംഗികാവയവയത്തിലോ അണുബാധയോ മുറിവുകളോ ഉണ്ടെങ്കിൽ ഓറൽ സെക്സ് ചെയ്യരുത്.

ഇന്ത്യൻ പീനൽകോഡ് അനുസരിച്ചു പരാതി നൽകിയാൽ ശിക്ഷവരെ കിട്ടാവുന്ന പ്രവൃത്തിയാണ് ഏനൽ സെക്സ് (ഗുദഭോഗം) സാധാരണയായി ബഹുലിംഗസമൂഹത്തിൽ അതിനെയൊരു സാധാരണ സംഗതിയായി കണക്കാക്കുന്നില്ല. ഹോമോസെക്ഷ്വൽ ആളുകളും അത്തരം പ്രവണതയുള്ളവരും പോലെ ലൈംഗികമായി ന്യൂനപക്ഷത്തില്‍പ്പെടുന്നവരാണു കൂടുതലും ഏനൽ സെക്സിൽ ഏർപ്പെടാറുള്ളത്. മുറിവുകളും അണുബാധയും ഉണ്ടാകാനുള്ള സാധ്യതയേറെയാണതിൽ. ഒഴിവാക്കുന്നതാണ് ഉത്തമം.

മൂത്രനാളീ അണുബാധയുണ്ടെങ്കിൽ?

മൂത്രനാളീ അണുബാധയുള്ളവർ ബന്ധപ്പെടുന്നതിനു മുൻപു തന്നെ അവയവങ്ങൾ വൃത്തിയായി കഴുകണം. പങ്കാളികളിൽ ഒരാൾക്ക് അണുബാധയുണ്ടെങ്കിൽ കോണ്ടം പോലുള്ള സുരക്ഷാമാർഗങ്ങൾ സ്വീകരിക്കണം. ലൈംഗികബന്ധത്തിനു ശേഷവും കഴുകാൻ മറക്കരുത്. ലൈംഗികമായി പകരുന്ന രോഗങ്ങളുള്ളവരുമായുള്ള ബന്ധം കഴിയുന്നതും ഒഴിവാക്കാം. അഥവാ അങ്ങനെ വേണ്ടിവന്നാൽ സുരക്ഷാമാർഗങ്ങൾ സ്വീകരിച്ചതിനു ശേഷം മാത്രമേ ബന്ധപ്പെടാവൂ.

കോണ്ടം (ഉറ) പോറലോ കീറലോ ഇല്ലാത്തതാണെന്ന് ഉറപ്പാക്കുകയും പൊട്ടാതെ നോക്കുകയും വേണം. പൊട്ടിയിൽ ഉടൻ ലിംഗം പിൻവലിക്കണം. സ്രവങ്ങൾ അകത്തു കടന്നാൽ ലൈഗികമായി പകരുന്ന രോഗങ്ങൾ (Sexually Transmitted Diseases) ആയ ഗൊണോറിയ, HIV പോലുള്ളവ പകരാൻ സാധ്യത കൂടും. ബന്ധപ്പെട്ടതിനു ശേഷമാണു രോഗമുണ്ടെന്ന് അറിയുന്നതെങ്കിൽ തീർച്ചയായും ഡോക്ടറെ കണ്ട് മരുന്ന് കഴിക്കണം. Content Summary: Sexual health and Sexually transmitted diseases

read more
ആരോഗ്യംദാമ്പത്യം Marriageരതിമൂര്‍ച്ഛലൈംഗിക ആരോഗ്യം (Sexual health )

ലൈംഗിക ബന്ധത്തില്‍ രതിമൂര്‍ച്ഛ ഉണ്ടായിട്ടില്ലേ ? ഈ സാധ്യത തള്ളിക്കളയരുത്

ദാമ്പത്യവും’ലൈംഗിക ആരോഗ്യവും നിങ്ങൾ ചോദിച്ച ചോദ്യങ്ങളും ഉത്തരങ്ങളും അവയെക്കുറിച്ചുള്ള പുസ്തകങ്ങളും കാണുവാൻ സന്ദർശിക്കുക https://wa.me/c/447868701592  

ലൈംഗിക ബന്ധത്തിലെ സുഖത്തിന്റെ പാരമ്യതയെയാണ് രതിമൂര്‍ച്ഛ എന്നു വിളിക്കുന്നത്. ഇത് എല്ലാവര്‍ക്കും എല്ലാത്തവണയും ഉണ്ടാകണമെന്നില്ല. ലൈംഗിക ബന്ധം ആസ്വദ്യകരമാക്കാന്‍ രതിമൂര്‍ച്ഛ ഉണ്ടാകണമെന്നും നിര്‍ബന്ധമില്ല. രതിമൂര്‍ച്ഛയിലേക്ക് വരാതെതന്നെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവരും ഉണ്ട്. എന്നാല്‍ തുടര്‍ച്ചയായി രതിമൂര്‍ച്ഛ അനുഭവിക്കാന്‍ കഴിയാതിരിക്കുന്നത് ചില പ്രശ്‌നങ്ങളിലേക്ക് വിരല്‍ചൂണ്ടുന്നു. ഇത് ഒരു പക്ഷേ, അനോര്‍ഗാസ്മിയ എന്ന അവസ്ഥ മൂലമാകാം.

ആവശ്യത്തിന് ലൈംഗിക ഉണര്‍വിനും ഉത്തേജനത്തിനും ശേഷവും രതിമൂര്‍ച്ഛ വൈകി വരികയോ, അടിക്കടി സംഭവിക്കാതിരിക്കുകയോ, ഒരിക്കലും വരാതിരിക്കുകയോ, വന്നാല്‍ തന്നെ അതിന് തീവ്രത കുറഞ്ഞിരിക്കുകയോ ചെയ്യുന്ന അവസ്ഥയ്ക്കാണ് അനോര്‍ഗാസ്മിയ എന്ന് വിളിക്കുന്നത്. പൊതുവേ സ്ത്രീകളില്‍ കാണുന്ന ഒരു ലൈംഗിക പ്രശ്‌നമാണ് ഇത്. രതിമൂര്‍ച്ഛയുടെ തീവ്രതയും ആവൃത്തിയുമൊക്കെ ഓരോരുത്തര്‍ക്കും ഓരോ തവണയും വ്യത്യസ്തമായതിനാല്‍ രതിമൂര്‍ച്ഛ ഉണ്ടാകാത്ത സാഹചര്യമെല്ലാം അനോര്‍ഗാസ്മിയ ആണെന്ന് കരുതാനും കഴിയില്ല.

ജീവിതകാലം മുഴുവന്‍ നീണ്ടു നില്‍ക്കുന്നത്, ഇടയ്ക്ക് സംഭവിക്കുന്നത്, സാഹചര്യങ്ങൾക്കോ പങ്കാളികള്‍ക്ക് അനുസൃതമായോ സംഭവിക്കുന്നത് എന്നിങ്ങനെ അനോര്‍ഗാസ്മിയ പല തരത്തിലുണ്ട്. പങ്കാളിയുമായുള്ള പ്രശ്‌നങ്ങള്‍, സാംസ്‌കാരികമായ പ്രശ്‌നങ്ങള്‍, പങ്കാളിയോടുള്ള അടുപ്പം, ശാരീരികമായ പ്രശ്‌നങ്ങള്‍, ചിലതരം മരുന്നുകളുടെ ഉപയോഗം എന്നിങ്ങനെ അനോര്‍ഗാസ്മിയക്ക് കാരണമാകുന്ന ഘടകങ്ങള്‍ നിരവധിയാണ്.

മുന്‍കാലത്തുണ്ടായ ലൈംഗിക പീഡനം, ശരീരത്തെ കുറിച്ചുള്ള മോശം കാഴ്ചപ്പാട്, ലൈംഗിക ബന്ധത്തെ കുറിച്ചുള്ള പാപബോധം, ലൈംഗിക സുഖത്തെ പറ്റിയുള്ള അറിവില്ലായ്മ എന്നിവയെല്ലാം രതിമൂര്‍ച്ഛയിലെത്താനുള്ള ശ്രമങ്ങള്‍ക്ക് വിലങ്ങ് തടിയായെന്ന് വരാം. ലൈംഗിക പങ്കാളികള്‍ക്കിടയിലുള്ള സ്വരചേര്‍ച്ചയില്ലായ്മ, അടുപ്പമില്ലായ്മ, സംശയങ്ങള്‍ എന്നിവയും രതിമൂര്‍ച്ഛയെ ബാധിക്കാം. പ്രമേഹം, മൂത്രസഞ്ചിയുമായി ബന്ധപ്പെട്ട രോഗങ്ങള്‍, മള്‍ട്ടിപ്പിള്‍ സ്‌ക്ലീറോസിസ്, ഗൈനക്കോളജി ചികിത്സകള്‍, മദ്യപാനം, പുകവലി എന്നിവയെല്ലാം അനോര്‍ഗാസ്മിയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കാവുന്ന ഘടകങ്ങളാണ്.

ഇതിനുള്ള ചികിത്സ എന്ത് കാരണം കൊണ്ടാണ് രതിമൂര്‍ച്ഛ ഉണ്ടാകാതിരിക്കുന്നത് എന്നതിനെ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നു. ലൈംഗിക ഉത്തേജനത്തെ പറ്റിയുള്ള ബോധവത്ക്കരണം, ലൈംഗിക സുഖം വര്‍ധിപ്പിക്കുന്ന ഉപകരണങ്ങള്‍, തെറാപ്പി, മരുന്നുകള്‍ എന്നിവ ചികിത്സയ്ക്കായി ഉപയോഗിക്കാറുണ്ട്.

read more
ആരോഗ്യംചോദ്യങ്ങൾദാമ്പത്യം Marriageവൃക്തിബന്ധങ്ങൾ Relationship

വാക്കുകൾകൊണ്ട് വേദനിപ്പിച്ചാൽ മാപ്പ് പറയാൻ മടിവേണ്ട; ആത്മാർഥമായി ക്ഷമ ചോദിക്കുന്നതെങ്ങനെ?

പേജിലെ പുതിയ അപ്ഡേറ്റ്സ് whatsapp വഴി ലഭിക്കുവാൻ.  https://api.whatsapp.com/send?phone=447868701592&text=subscribe

ബന്ധങ്ങളിൽ ഇണക്കങ്ങളും പിണക്കങ്ങളുമൊക്കെ സ്വാഭാവികമാണ്. പ്രണയബന്ധമായാലും സൗഹൃദമായാലും വീട്ടിനുള്ളിലായാലും നിസ്സാര കാര്യങ്ങൾക്കു പോലും പരിഭവിക്കുന്നവരും പിണങ്ങുന്നവരുമുണ്ട്. പക്ഷേ പിണങ്ങുമ്പോൾ പ്രതികരിക്കുന്ന രീതിയും പ്രധാനമാണ്. ചിലർക്കാകട്ടെ ആത്മസംയമനത്തോടെ പ്രതികരിക്കാൻ കഴിയുമെങ്കിൽ ചിലർ പരിധിവിട്ടുകളയും. അത് എതിർവശത്തു നിൽക്കുന്നയാളെ വേദനിപ്പിക്കുകയും ചെയ്യാം. അത്തരം സാഹചര്യങ്ങളിൽ ക്ഷമാപണത്തിനും വളരെ വലിയ സ്ഥാനമാണുള്ളത്. വേദനിപ്പിക്കുന്ന രീതിയിൽ പ്രതികരിച്ചുവെന്നു തോന്നിയാൽ ക്ഷമാപണം നടത്തുന്നതിലൂടെ ബന്ധം ഊഷ്മളമാക്കാം എന്നു പറയുകയാണ് സൈക്കോളജിസ്റ്റായ നിക്കോൾ ലെപേര.

വാക്കുകൾ കൊണ്ട് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ആത്മാർഥമായി ക്ഷമാപണം നടത്തേണ്ട രീതികള്‍ പങ്കുവെക്കുകയാണ് നിക്കോൾ. ഇൻസ്റ്റ​ഗ്രാമിലൂടെയാണ് നിക്കോൾ ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്.

ബന്ധങ്ങളിൽ നാം സ്നേഹിക്കുന്നവരെ വേദനിപ്പിച്ചേക്കാം, അതുകൊണ്ടുതന്നെ ആത്മാർഥമായി ക്ഷമാപണം നടത്തേണ്ടതിനെക്കുറിച്ചും ശീലിച്ചിരിക്കണം എന്നു പറഞ്ഞാണ് നിക്കോൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിലരാകട്ടെ തങ്ങൾ മനപ്പൂർവം വേദനിപ്പിക്കാൻ ഉദ്ദേശിച്ചില്ലെന്നും തെറ്റായ ലക്ഷ്യമില്ലായിരുന്നുവെന്നും കരുതി മാപ്പ് പറയാൻ തയ്യാറാവില്ല. മനപ്പൂർവം അല്ലെങ്കിൽക്കൂടിയും മറ്റൊരാളെ വാക്കുകളിലൂടെ വേദനിപ്പിച്ചേക്കാമെന്നും ക്ഷമാപണം എന്ന വാക്കിന് ബന്ധങ്ങളെ തകർക്കാതിരിക്കാനാവുമെന്നും നിക്കോൾ പറയുന്നു.

 

  • നിങ്ങളെ വേദനിപ്പിച്ചുവെങ്കിൽ ക്ഷമിക്കൂ, എന്റെ അപ്പോഴത്തെ പെരുമാറ്റത്തിൽ ഖേദം പ്രകടിപ്പിക്കുന്നു.
  • ഞാൻ പ്രതികരിച്ച രീതി ശരിയല്ലായിരുന്നു, അതിൽ ക്ഷമ ചോദിക്കുന്നു. തകർന്നിരിക്കുമ്പോൾ വികാരങ്ങൾ നിയന്ത്രിക്കാൻ ഞാൻ ശീലിക്കാം.
  • എന്നോട് ക്ഷമിക്കൂ, ഞാനിപ്പോള്‍ എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ?
  • ഞാൻ ചെയ്തത് സ്വീകാര്യമോ ശരിയായതോ അല്ല. ഞാൻ ആ സ്വഭാവത്തിൽ മാറ്റം വരുത്തും.

തുടങ്ങിയവയാണ് ആത്മാർഥമായ ക്ഷമാപണ രീതികൾ എന്ന് നിക്കോൾ പറയുന്നു. അത്തരത്തിൽ ക്ഷമ ചോദിക്കുന്നവർ തുടർന്ന് തങ്ങളുടെ പ്രവൃത്തികളില്‍ മാറ്റം വരുത്തുകയും മെച്ചപ്പെടുത്തുകയും ചെയ്യും. ഭാവിയിൽ അതുമാറ്റാൻ എന്തു ചെയ്യാമെന്നും ശ്രദ്ധിക്കും.

എന്നാൽ അതിനുപകരം ആത്മാർഥമല്ലാതെ ക്ഷമ പറയുന്നവരെക്കുറിച്ചും നിക്കോൾ കുറിക്കുന്നുണ്ട്. അവർ നിസ്സാരമായി ‘സോറി’ എന്നു പറയുകയോ ‘നിങ്ങൾക്ക് വേദനിച്ചെങ്കിൽ സോറി’ എന്നു പറയുകയോ ‘നിങ്ങൾ ആ രീതിയിൽ എടുത്തതിൽ സോറി’ എന്നൊക്കെയോ ആണ് പറയുക. അക്കൂട്ടർ വിഷയത്തിൽ നിന്ന് വ്യതിചലിക്കുന്നവരാകുമെന്നും നിക്കോൾ കുറിച്ചു.

read more
ആരോഗ്യംചോദ്യങ്ങൾദാമ്പത്യം Marriageലൈംഗിക ആരോഗ്യം (Sexual health )

സ്വകാര്യഭാ​ഗത്തെ ചർമരോ​ഗങ്ങൾ ചികിത്സിക്കാൻ മടിക്കരുത്, എല്ലാം ലൈം​ഗികരോ​ഗങ്ങളല്ല

പേജിലെ പുതിയ അപ്ഡേറ്റ്സ് whatsapp വഴി ലഭിക്കുവാൻ.  https://api.whatsapp.com/send?phone=447868701592&text=subscribe

 

സ്വകാര്യഭാഗങ്ങളില്‍ ചര്‍മരോഗങ്ങള്‍ ഉണ്ടാകുന്നത് സാധാരണമാണ്. എന്നാല്‍ ഇതിനെപ്പറ്റി തുറന്നുസംസാരിക്കാനോ ചികിത്സ തേടാനോ പലരും തയ്യാറാകാറില്ല. ജനനേന്ദ്രിയ ഭാഗങ്ങളിലെ ചര്‍മരോഗങ്ങളെ ലജ്ജാവഹമായാണ് പലരും കാണുന്നത്. ലൈംഗിക വിദ്യാഭ്യാസത്തിലുള്ള പിഴവുകളും അബദ്ധധാരണകളും സമൂഹത്തിന്റെ കാഴ്ചപ്പാടുകളുമൊക്കെ ഇതിന് കാരണമാണ്. ഫലമോ, ഇത്തരം പല ചര്‍മരോഗങ്ങളും സങ്കീര്‍ണമായിത്തീരുന്നു. അതുമൂലം ചികിത്സയും ബുദ്ധിമുട്ടാകും. ഇന്ത്യയില്‍ മുന്‍പ് ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ ആളുകളില്‍ ലൈംഗിക രോഗബാധ കണ്ടുവരുന്നുണ്ട്. സ്വകാര്യഭാഗങ്ങളിലെ ചര്‍മരോഗങ്ങളുമായി വലയുന്നവരുടെ എണ്ണം ഇതിലും കൂടും.

പറയാന്‍ മടിവേണ്ട

സ്വകാര്യഭാഗങ്ങളിലുണ്ടാകുന്ന എല്ലാ ചര്‍മരോഗങ്ങളും ലൈംഗികരോഗങ്ങളല്ല. ഫംഗസ് ബാധ (പുഴുക്കടി), യീസ്റ്റ് ഇന്‍ഫെക്ഷന്‍, വ്രണങ്ങള്‍, ലൈംഗിക സാംക്രമിക രോഗങ്ങള്‍, അലര്‍ജിരോഗങ്ങള്‍ തുടങ്ങി ഒട്ടനവധി ചര്‍മരോഗങ്ങള്‍ സ്വകാര്യശരീരഭാഗങ്ങളെ ബാധിക്കാം. മേല്‍പ്പറഞ്ഞ ഒട്ടുമിക്ക രോഗങ്ങള്‍ക്കും ഫലപ്രദമായ ചികിത്സ ലഭ്യവുമാണ്. പക്ഷേ, പുറത്ത് പറയാനുള്ള മടി കാരണം പലരും ചികിത്സിക്കാതിരിക്കാറുണ്ട്. ആരുമറിയാതിരിക്കാന്‍ അശാസ്ത്രീയവും അപകടകരവുമായ ചികിത്സാവിധികള്‍ തേടുകയോ സ്വയം ചികിത്സ നടത്തുകയോ ചെയ്ത് കുഴപ്പത്തിലാകുന്നവരും ഉണ്ട്. ഈ അവസ്ഥ മാറണമെങ്കില്‍ തുറന്ന ചര്‍ച്ചകളും സാമൂഹികബോധവത്കരണവും അനിവാര്യമാണ്.

ജനനേന്ദ്രിയഭാഗങ്ങളില്‍ യീസ്റ്റ് അണുക്കള്‍ സാധാരണമായി കാണപ്പെടാറുണ്ട്. രോഗപ്രതിരോധശേഷി വളരെയധികം കുറയുമ്പോഴാണ് യീസ്റ്റ് ഇന്‍ഫെക്ഷന്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുക. പ്രമേഹമുള്ളപ്പോള്‍, സ്റ്റിറോയ്ഡ് മരുന്നുകള്‍ ഉപയോഗിക്കുമ്പോള്‍ തുടങ്ങിയ സാഹചര്യങ്ങളില്‍ ഇത് സംഭവിക്കാം

രാസപദാര്‍ഥങ്ങളോടുള്ള അലര്‍ജി, അമിതമായ സോപ്പുപയോഗം, വിരശല്യം, ഹോര്‍മോണുകളുടെ അളവുകളിലുണ്ടാകുന്ന അസന്തുലിതാവസ്ഥ എന്നിവയും ചര്‍മരോഗങ്ങള്‍ക്ക് കാരണമാകാറുണ്ട്.

ലക്ഷണങ്ങള്‍

രോഗകാരണവും തീവ്രതയുമനുസരിച്ച് രോഗലക്ഷണങ്ങള്‍ മാറാം. ജനനേന്ദ്രിയത്തിലുണ്ടാകുന്ന ചൊറിച്ചില്‍, എരിച്ചില്‍, വേദന, ചുവപ്പുനിറം, തിണര്‍ത്തപാടുകള്‍, കുമിളകള്‍, കുരുക്കള്‍, തടിപ്പുകള്‍, വ്രണങ്ങള്‍, വളര്‍ച്ചകള്‍, മൂത്രമൊഴിക്കുമ്പോള്‍ വേദന, യോനിയില്‍നിന്നുള്ള അസാധാരണമായ രക്തസ്രാവം, യോനിയില്‍/ലിംഗത്തില്‍ നിന്ന് നിറവ്യത്യാസമുള്ള സ്രവം, കഴലവീക്കം, പനി തുടങ്ങിയ ലക്ഷണങ്ങള്‍ ആണ് സാധാരണമായി കാണാറുള്ളത്.

ചില ലൈംഗിക സാംക്രമിക രോഗങ്ങള്‍ക്ക് പ്രകടമായ ലക്ഷണങ്ങള്‍ ഉണ്ടാകണമെന്നില്ല. എന്നാല്‍ ലക്ഷണങ്ങള്‍ ഒന്നും ഇല്ലെങ്കിലും രോഗം മറ്റൊരാളിലേക്ക് പകരാനും അതേസമയംതന്നെ ഗുരുതരമാകാനും സാധ്യതയുണ്ട്.

ഫംഗസ് ബാധിച്ചാല്‍

സാധാരണയായി കണ്ടുവരുന്ന ചര്‍മരോഗമാണ് സ്വകാര്യഭാഗങ്ങളിലെ ഫംഗസ് ബാധ. അത്തരം രോഗികളില്‍ ശരീരത്തിന്റെ മറ്റുഭാഗങ്ങളിലും ഫംഗസ് ബാധയുണ്ടാകാം. അടുത്തിടപഴകുന്നതിലൂടെയും ദൈനംദിനവസ്തുക്കള്‍ കൈമാറി ഉപയോഗിക്കുന്നതിലൂടെയും മറ്റും രോഗം പകരുന്നു. അസഹ്യമായ ചൊറിച്ചില്‍, ചുവപ്പുനിറം, വേദന എന്നിവയാണ് സാധാരണ രോഗലക്ഷണങ്ങള്‍.

സ്റ്റിറോയ്ഡ് ലേപനങ്ങള്‍ ഉപയോഗിക്കുന്നത് രോഗലക്ഷണങ്ങള്‍ താത്കാലികമായി ശമിപ്പിക്കുമെങ്കിലും ചര്‍മത്തില്‍ ആഴത്തിലുള്ള ഫംഗസ് ബാധയ്ക്കും ആവര്‍ത്തിച്ചുള്ള രോഗബാധയ്ക്കും കാരണമാകാറുണ്ട്.

ഫംഗസ് ബാധയ്‌ക്കെതിരായ ചികിത്സയില്‍ മുഖ്യഘടകം വ്യക്തിശുചിത്വമാണ്. അതോടൊപ്പം ഡോക്ടറുടെ നിര്‍ദേശപ്രകാരമുള്ള ആന്റിഫംഗല്‍ ക്രീമുകള്‍ കൃത്യമായി ഉപയോഗിക്കുന്നതിലൂടെ രോഗം പൂര്‍ണമായി ഭേദമാക്കാം. ദിവസം ചുരുങ്ങിയത് രണ്ടുപ്രാവശ്യമെങ്കിലും മരുന്നുകള്‍ പുരട്ടുക. പാടുകളുടെ രണ്ട് സെന്റീമീറ്റര്‍ ചുറ്റളവിലാണ് മരുന്ന് പുരട്ടേണ്ടത്. പാടുകള്‍ പൂര്‍ണമായി മങ്ങിയാലും രണ്ടാഴ്ചകൂടിയെങ്കിലും മരുന്ന് പുരട്ടുന്നത് തുടരണം. രോഗത്തിന്റെ വ്യാപ്തിയും തീവ്രതയും അധികമെങ്കില്‍ ചിലപ്പോള്‍ ആന്റി ഫംഗല്‍ ഗുളികകള്‍ കഴിക്കേണ്ടിവരും.

അശാസ്ത്രീയവും അനാവശ്യവുമായ സ്റ്റിറോയ്ഡ് മരുന്നുകളുടെ ഉപയോഗമാണ് ഫംഗസ് രോഗചികിത്സയിലെ പ്രധാന വില്ലന്‍. സമയോചിതമായി ചികിത്സിക്കാത്തതും സ്വയംചികിത്സയും പൊടിക്കൈകളുമൊക്കെ രോഗത്തെ സങ്കീര്‍ണമാക്കും.

യീസ്റ്റ് പ്രശ്‌നമുണ്ടാക്കുമ്പോള്‍

യോനി/ ലിംഗത്തിലുണ്ടാകുന്ന അസഹനീയമായ ചൊറിച്ചില്‍, എരിച്ചില്‍, തൈരുപോലുള്ള യോനീസ്രവം, ജനനേന്ദ്രിയങ്ങളിലുണ്ടാകുന്ന പാടുകള്‍, വിണ്ടുകീറല്‍, നീര്‍വീക്കം, മൂത്രമൊഴിക്കുമ്പോള്‍ നീറ്റല്‍ എന്നിവയാണ് യീസ്റ്റ് ഇന്‍ഫെക്ഷന്റെ ലക്ഷണങ്ങള്‍.

പ്രായപൂര്‍ത്തിയായ 75 ശതമാനം സ്ത്രീകളിലും ഒരിക്കലെങ്കിലും യീസ്റ്റ് ബാധ കാണപ്പെടാറുണ്ട്. ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, ഗര്‍ഭാവസ്ഥ തുടങ്ങിയവയാണ് സ്ത്രീകളില്‍ യീസ്റ്റ് ബാധ കൂടുതലാകാന്‍ കാരണമാകുന്നത്. പ്രമേഹം, അമിതവണ്ണം, ആന്റിബയോട്ടിക് മരുന്നുകളുടെ ഉപയോഗം, രോഗപ്രതിരോധശേഷിയിലുണ്ടാകുന്ന കുറവ് എന്നിവ പൂപ്പല്‍ ബാധയ്ക്കുള്ള പൊതുകാരണങ്ങളാണ്.

വ്യക്തിശുചിത്വത്തിലൂടെയും കൃത്യമായ ചികിത്സയിലൂടെയും സാധാരണയായി രോഗം വളരെവേഗം ഭേദമാകാറുണ്ട്. ചില രോഗികളില്‍ ആവര്‍ത്തിച്ചുള്ളതും വിട്ടുമാറാത്തതുമായ യീസ്റ്റ് ഇന്‍ഫെക്ഷന്‍ കാണാറുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ കള്‍ച്ചര്‍, പി.സി.ആര്‍. തുടങ്ങിയ വിശദമായ ലബോറട്ടറി പരിശോധനകള്‍ നടത്തിയ ശേഷമാണ് ചികിത്സ തീരുമാനിക്കുക.
ഫലപ്രദമായ ഒട്ടേറെ മരുന്നുകള്‍ യീസ്റ്റിനെതിരേ ലഭ്യമാണ്. ജനനേന്ദ്രിയങ്ങളില്‍ പുരട്ടുന്ന മരുന്നുകള്‍, യോനിക്കുള്ളില്‍ വയ്ക്കുന്ന ഗുളികകള്‍, പെസ്സറീകള്‍ എന്നിവയാണ് സാധാരണ ഉപയോഗിക്കുന്നത്. അതിതീവ്രവും ആവര്‍ത്തിച്ചുണ്ടാകുന്നതുമായ യീസ്റ്റ് ഇന്‍ഫെക്ഷന് ദീര്‍ഘകാല ചികിത്സയും മരുന്നുകളുടെ ഉപയോഗവും വേണ്ടിവന്നേക്കാം.
പ്രമേഹം പോലുള്ള ജീവിതശൈലീരോഗങ്ങള്‍ നിയന്ത്രിക്കുക, മദ്യപാനം, പുകവലി തുടങ്ങിയ അനാരോഗ്യശീലങ്ങള്‍ ഒഴിവാക്കുക, അയഞ്ഞ വസ്ത്രങ്ങളുപയോഗിക്കുക തുടങ്ങിയ മുന്‍കരുതലുകളും ആവശ്യമാണ്.

സ്വകാര്യഭാഗങ്ങളിലെ ചൊറിച്ചില്‍

ഫംഗസ്, യീസ്റ്റ് അണുബാധയും ശരീരത്തിന്റെ മടക്കുകളിലുണ്ടാകുന്ന ഇന്റര്‍ട്രിഗോയുമൊക്കെ സ്വകാര്യഭാഗങ്ങളിലെ അസഹനീയമായ ചൊറിച്ചിലിന് കാരണമാകാറുണ്ട്.

വിരശല്യം, അലര്‍ജികള്‍, എക്‌സിമ, മടക്കുകളിലുണ്ടാകാവുന്ന സോറിയാസിസ്, ലൈക്കന്‍ പ്ലാനസ്, സോപ്പുകളുടെയും രാസപദാര്‍ഥങ്ങളുടെയും അമിതമായ ഉപയോഗം, ലൈംഗികരോഗങ്ങള്‍, പ്രൂറിറ്റസ് ആനി, പ്രൂറിറ്റസ് വള്‍വ എന്നിങ്ങനെ ജനനേന്ദ്രിയത്തിലുണ്ടാകുന്ന ചൊറിച്ചിലിന് കാരണങ്ങള്‍ നിരവധിയാണ്. ഗുഹ്യരോമങ്ങളിലെ കീടങ്ങളും ചൊറിച്ചിലുണ്ടാക്കും. അങ്ങനെയുള്ള ചൊറിച്ചില്‍ രാത്രിയില്‍ വളരെ കൂടുതലായിരിക്കും.

കാരണം കണ്ടെത്തി ചികിത്സിക്കുകയെന്നതാണ് പ്രധാനം. അലര്‍ജിയുണ്ടാക്കുന്ന വസ്തുക്കള്‍ ഒഴിവാക്കുകയും സോപ്പിന്റെ ഉപയോഗം നിയന്ത്രിക്കുകയും വേണം.

ജനനേന്ദ്രിയത്തില്‍ വേദന

ചിലര്‍ക്ക് ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോഴും അല്ലാതെയും ജനനേന്ദ്രിയങ്ങളില്‍ വേദന അനുഭവപ്പെടാറുണ്ട്. ലൈംഗികരോഗങ്ങള്‍, മുറിവുകള്‍, ലൈക്കന്‍ പ്ലാനസ് (Erosive Lichen Planus) മരുന്നുകളോടുള്ള അലര്‍ജികള്‍, ലൈംഗികരോഗമല്ലാത്ത വ്രണങ്ങള്‍, ക്രോണ്‍സ് ഡിസീസ്, നാഡീസംബന്ധമായ അസുഖങ്ങള്‍ എന്നിവയൊക്കെ വേദനയ്ക്ക് കാരണമാകാം. ലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയുംവേഗം ത്വഗ്രോഗവിദഗ്ധനെ സമീപിച്ച് ചികിത്സ തേടുക.

മറ്റ് അണുബാധകള്‍

മറ്റേതൊരു ശരീരഭാഗത്തെയുംപോലെത്തന്നെ രോമകൂപങ്ങളിലുണ്ടാകാവുന്ന അണുബാധഫോളിക്കുലൈറ്റിസ് സ്വകാര്യഭാഗങ്ങളിലും കണ്ടുവരാറുണ്ട്. ബാക്ടീരിയമൂലമുള്ള അണുബാധകള്‍ തടിപ്പുകളായും മുറിവുകളായും പഴുത്ത് വേദനയുള്ള കുരുക്കളായും പ്രകടമാകാം. അനിയന്ത്രിതമായ പ്രമേഹവും വ്യക്തിശുചിത്വമില്ലായ്മയും ഇത്തരം ചര്‍മരോഗങ്ങള്‍ക്ക് വഴിതെളിക്കാറുണ്ട്.
ആന്റിബയോട്ടിക് മരുന്നുകളാണ് ഇതിനുള്ള ചികിത്സ. ഡോക്ടറുടെ നിര്‍ദേശപ്രകാരം രോഗതീവ്രതയ്ക്കനുസൃതമായി മാത്രമേ ഗുളികകള്‍ കഴി
ക്കാവൂ.

ഇന്റര്‍ട്രിഗോ: ശരീര മടക്കുകളിലെ പ്രശ്‌നം

ശരീരത്തിന്റെ മടക്കുകളിലുണ്ടാകുന്ന ചര്‍മരോഗമാണ് ഇന്റര്‍ട്രിഗോ (Intetrrigo). തീവ്രമായ ചൊറിച്ചിലും നീറ്റലും പുകച്ചിലും നിറവ്യത്യാസവും തിണര്‍പ്പുമൊക്കെയാണ് ലക്ഷണങ്ങള്‍. യീസ്റ്റ്, ബാക്ടീരിയ, അലര്‍ജികൊണ്ടുള്ള നീര്‍വീക്കം എന്നിവയാണ് പലപ്പോഴും രോഗത്തിന് കാരണമാകുന്നത്. സ്ത്രീപുരുഷഭേദമന്യേ ഏത് പ്രായക്കാരിലും ഇത്തരം ചര്‍മരോഗങ്ങളുണ്ടാകാം. അമിതവണ്ണമുള്ളവരിലും അമിതമായി വിയര്‍ക്കുന്നവരിലും പ്രമേഹരോഗികളിലും മദ്യപാനം, പുകവലി തുടങ്ങിയ ശീലങ്ങളുള്ളവരിലും രോഗസാധ്യത കൂടുതലാണ്.

പരിഹാരം

രോഗകാരണം നിര്‍ണയിക്കുന്നതിന് ലബോറട്ടറി പരിശോധനകള്‍ വേണ്ടിവന്നേക്കാം. സ്വകാര്യഭാഗങ്ങളിലെ ഈര്‍പ്പമൊഴിവാക്കുക, മടക്കുകളിലുണ്ടാകാവുന്ന ഉരസലുകള്‍ കുറയ്ക്കുക, അമിതമായി വിയര്‍ക്കുന്നത് കുറയ്ക്കാനുള്ള ചികിത്സ, ശരീരവണ്ണം കുറയ്ക്കുക എന്നിവയാണ് സാധാരണ പരിഹാര മാര്‍ഗങ്ങള്‍. അണുബാധയുണ്ടെങ്കില്‍ ആന്റിബയോട്ടിക് ക്രീമുകളോ ഫംഗസിനെതിരായ മരുന്നുകളോ ഉപയോഗിക്കേണ്ടി വരും. മടക്കുകളില്‍ അലര്‍ജിമൂലമുള്ള വീക്കത്തിന് വീര്യം കുറഞ്ഞ സ്റ്റിറോയ്ഡ് ലേപനങ്ങള്‍ ഉപകാരപ്രദമാണ്. ഒപ്പം അലര്‍ജിക്ക് കാരണമാകുന്ന വസ്തുക്കളും സഹചര്യങ്ങളും ഒഴിവാക്കുകയും വേണം.

ചര്‍മത്തില്‍ തെളിയുന്ന ലൈംഗികരോഗങ്ങള്‍

എച്ച്.ഐ. വി., എച്ച്.പി.വി., സിഫിലിസ്, ഗൊണൊറിയ, തുടങ്ങി 35ലധികം ലൈംഗികരോഗങ്ങള്‍ മനുഷ്യരെ ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇവയില്‍ ചിലത് പകരാന്‍ ലൈംഗികബന്ധംതന്നെ വേണമെന്നില്ല. അമ്മയില്‍നിന്ന് കുഞ്ഞിലേക്ക്, രക്തമാറ്റത്തിലൂടെ, അണുവിമുക്തമല്ലാത്ത സൂചി, ശസ്ത്രക്രിയാ ഉപകരണങ്ങള്‍ എന്നിവയിലൂടെയൊക്കെ രോഗം പടരാനുള്ള സാധ്യതയുണ്ട്.

ജീവശാസ്ത്രപരമായി, ലൈംഗികരോഗം ബാധിക്കാന്‍ പുരുഷന്മാരെക്കാള്‍ കൂടുതല്‍ സാധ്യത സ്ത്രീകള്‍ക്കാണ്. യോനിപ്രദേശം കൂടുതല്‍ വിസ്തൃതമായതിനാല്‍ ലൈംഗികസ്രവങ്ങളുമായുള്ള സമ്പര്‍ക്കം കൂടുന്നുവെന്നതാണ് കാരണം.

പെല്‍വിക് ഇന്‍ഫ്‌ളമേറ്ററി ഡിസീസ്, സ്ത്രീ വന്ധ്യത, അമ്മയില്‍നിന്ന് കുഞ്ഞിലേക്കുള്ള രോഗപ്പകര്‍ച്ച തുടങ്ങിയ സങ്കീര്‍ണതകളിലേക്ക് നയിക്കാമെന്നതിനാല്‍ സ്ത്രീകള്‍ ലൈംഗികരോഗങ്ങള്‍ തുടക്കത്തിലേ ചികിത്സിച്ച് മാറ്റേണ്ടത് അത്യാവശ്യമാണ്.

ലക്ഷണങ്ങള്‍

പ്രകടമായ രോഗലക്ഷണങ്ങളില്ലാതെത്തന്നെ ശരീരത്തെ ബാധിക്കുന്ന ചില ലൈംഗികരോഗങ്ങളുണ്ട്. ഹെര്‍പിസും ക്ലമീഡിയ രോഗബാധയും ചിലരില്‍ ലക്ഷണങ്ങള്‍ കാണിക്കാറില്ല.

ജനനേന്ദ്രിയങ്ങളിലുണ്ടാകുന്ന മുറിവുകള്‍, തിണര്‍പ്പുകള്‍, ചൊറിച്ചില്‍, എരിച്ചില്‍, ജനനേന്ദ്രിയത്തിന് ചുറ്റിലുമുണ്ടാകുന്ന കുമിളകള്‍, കുരുക്കള്‍, അരിമ്പാറ, മൂത്രമൊഴിക്കുമ്പോള്‍ വേദന, യോനി/ ലിംഗത്തില്‍ നിന്ന് ദുര്‍ഗന്ധവും നിറവ്യത്യാസത്തോടും കൂടിയ സ്രവം, വൃഷണസഞ്ചിയിലോ വൃഷണത്തിലോ വേദന, കഴലവീക്കം, പനി, ശരീരവേദന, ജലദോഷം, തൊണ്ടവേദന എന്നിവയാണ് സാധാരണ കണ്ടുവരുന്ന ലൈംഗികരോഗലക്ഷണങ്ങള്‍.

സിഫിലിസ്

ട്രപൊനിമ പാലിഡം (Treponema pallidum) എന്ന ബാക്ടീരിയല്‍ അണുബാധയാണ് സിഫിലിസ്. ലൈംഗികബന്ധം, രക്തദാനം, അണുവിമുക്തമാക്കാത്ത സൂചിയുടെ ഉപയോഗം, അമ്മയില്‍നിന്ന് കുഞ്ഞിലേക്ക് എന്നിങ്ങനെ രോഗംപകരാം.

ഗര്‍ഭസ്ഥശിശുക്കള്‍, നവജാതശിശുക്കള്‍ തുടങ്ങി പ്രായ, ലിംഗ ഭേദങ്ങളില്ലാതെ ആരിലും രോഗബാധ ഉണ്ടാകാം. വെറുമൊരു ചര്‍മരോഗമായി മാത്രം വിലയിരുത്തേണ്ട അസുഖമല്ല സിഫിലിസ്. ത്വക്ക്, ജനനേന്ദ്രിയ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ മാത്രമല്ല, കണ്ണ്, ചെവി, തലച്ചോര്‍, ഹൃദയം, നാഡികള്‍, സുഷുമ്‌നാ നാഡി, ആന്തരികാവയവങ്ങള്‍ എന്നുവേണ്ട, മനുഷ്യശരീരത്തിന്റെ ഒട്ടുമിക്ക അവയവവ്യവസ്ഥയെയും പലതരത്തിലും തീവ്രതയിലും ബാധിക്കാവുന്ന ലൈംഗികരോഗമാണ് സിഫിലിസ്. അതുകൊണ്ടുതന്നെ പലതരം രോഗലക്ഷണങ്ങളും പ്രകടമായേക്കാം.
ജനനേന്ദ്രിയങ്ങളിലുണ്ടാകാവുന്ന വേദനരഹിതമായ വ്രണങ്ങളായാണ് സിഫിലിസ് സാധാരണ പ്രത്യക്ഷപ്പെടുക. പലരും ഇത് ശ്രദ്ധിക്കണമെന്നില്ല. ഇത്തരം വേദനയില്ലാത്ത വ്രണങ്ങള്‍ ലൈംഗികാവയവങ്ങളില്‍ മാത്രമല്ല, ഗുദം, നാവ്, ചുണ്ട് എന്നിവിടങ്ങളിലും കാണാറുണ്ട്.

രണ്ടാംഘട്ടത്തില്‍ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും ജനനേന്ദ്രിയങ്ങളിലും തിണര്‍പ്പ് (Condyloma lata), ചുവന്ന പാടുകള്‍, കൈവെള്ളയിലും കാല്‍വെള്ളയിലും ബ്രൗണ്‍ നിറത്തോടുകൂടിയ തിണര്‍പ്പ്, വായ, രഹസ്യഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ മുറിവ് എന്നിങ്ങനെ ഒട്ടേറെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാം.

നീണ്ടുപോകുന്തോറും രോഗം ഗുരുതരമാവുകയും ഹൃദയം, തലച്ചോര്‍, സുഷുമ്‌നാനാഡി, ആന്തരികാവയവങ്ങള്‍ എന്നീ പ്രധാന അവയവവ്യവസ്ഥകളെ സങ്കീര്‍ണമായി ബാധിക്കുകയും ചെയ്‌തേക്കാം. ഗര്‍ഭിണിയില്‍നിന്നും ഗര്‍ഭസ്ഥശിശുവിലേക്ക് പകരാവുന്ന രോഗം നവജാതശിശുവില്‍ വൈകല്യങ്ങള്‍ക്കും കാരണമാകാം.

രോഗത്തിന്റെ പ്രാരംഭഘട്ടത്തിലാണ് രോഗവ്യാപനം അതിതീവ്രമാകാവുന്നത്. എങ്കിലും ലക്ഷണങ്ങള്‍ പ്രകടമാകാത്ത ലേറ്റന്റ് ഘട്ടത്തിലും അണുബാധയ്ക്ക് സാധ്യതയുണ്ട്. രോഗലക്ഷണങ്ങള്‍ ഉള്ളവരോ രോഗബാധിതരുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടവരോ എത്രയും പെട്ടെന്ന് ത്വഗ്‌രോഗ വിദഗ്ധനെ സമീപിച്ച് പരിശോധനകള്‍ക്കും ആവശ്യമെങ്കില്കില്‍ ത്സയ്ക്കും വിധേയരാകണം.

രോഗത്തിന്റെ വിവിധ ഘട്ടങ്ങള്‍ക്കനുസരിച്ച് ഫലപ്രദമായ ആന്റിബയോട്ടിക് ചികിത്സ ലഭ്യമാണ്. പെനിസിലിന്‍ വിഭാഗത്തില്‍പ്പെട്ട മരുന്നുകളാണ് പ്രയോജനപ്പെടുത്തുക. ഗര്‍ഭിണികളിലും ഈ ചികിത്സ സുരക്ഷിതവും ഫലപ്രദവുമാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ഗര്‍ഭാവസ്ഥയില്‍ കൃത്യമായ പരിശോധനയും ആവശ്യമായ ചികിത്സയും നടത്തുകയാണെങ്കില്‍ ഗര്‍ഭമലസല്‍, ചാപിള്ളയുടെ പ്രസവം, നവജാത ശിശുവില്‍ രോഗബാധ തുടങ്ങിയ സാഹചര്യങ്ങള്‍ ഒഴിവാക്കാം.

ഗൊണേറിയ

നൈസീരിയ ഗൊണേറിയ (Neisseria gonorrheae) എന്ന ബാക്ടീരിയമൂലമുണ്ടാകുന്ന ലൈംഗികരോഗമാണ് ഗൊണോറിയ. മൂത്രമൊഴിക്കുമ്പോഴുണ്ടാകുന്ന അസഹ്യമായ പുകച്ചിലും നീറ്റലും, മൂത്രനാളിയിലൂടെയും യോനിയിലൂടെയും പഴുപ്പുപോലുള്ള സ്രവം, പനി, തലവേദന, നവജാത ശിശുക്കളിലുണ്ടാകുന്ന ചെങ്കണ്ണ് എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. പ്രസവത്തിലൂടെയാണ് രോഗബാധിതയായ അമ്മയില്‍നിന്നും കുഞ്ഞിലേക്ക് അസുഖം പകരുക.

വിട്ടുമാറാത്ത അണുബാധ ശരീരത്തിന്റെ ഒട്ടുമിക്ക അവയവങ്ങളെയും ബാധിക്കാനും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കാനുമുള്ള സാധ്യതയുണ്ട്. സ്ത്രീകളില്‍ ഗര്‍ഭാശയത്തിലേക്കും അണ്ഡവാഹിനിക്കുഴലിലേക്കും അണുബാധ പടര്‍ന്ന് വന്ധ്യതയുണ്ടാകാം. പുരുഷന്മാരില്‍ വൃഷണത്തിലും വൃഷണസഞ്ചിയിലുമുള്ള തീവ്രമായ വേദനയായും രോഗം പ്രകടമായേക്കാം. ഇത്തരം ലൈംഗികരോഗങ്ങള്‍ പുരുഷന്മാരിലും വന്ധ്യതയ്ക്ക് കാരണമായേക്കാം.

ജനനേന്ദ്രിയത്തിലെ ഹെര്‍പ്പിസ്

ജനനേന്ദ്രിയത്തിന് ചുറ്റിലുമുണ്ടാകാവുന്ന വേദനാജനകമായ സുതാര്യമായ കുമിളകള്‍, പനി, ഇടുപ്പുവേദന, അരക്കെട്ടിലുള്ള വേദന, കഴലവേദന തുടങ്ങിയവയാണ് ഹെര്‍പിസ് സിംപ്ലക്‌സ് വൈറസ് ( Herpes simplex virus) എന്ന വൈറസ് ബാധ കാരണമുണ്ടാകുന്ന പ്രാരംഭഘട്ടത്തിലെ ലക്ഷണങ്ങള്‍. ഇത്തരം കുമിളകള്‍ വളരെവേഗം പൊട്ടുകയും ചലം പുറത്തുവരികയും ചെയ്യും.

ആവര്‍ത്തിച്ചുണ്ടാകാനുള്ള സാധ്യതയാണ് ഈ രോഗത്തിന്റെ പ്രത്യേകത. നാഡികളില്‍ മന്ദീഭവിച്ചുകിടക്കുന്ന വൈറസ്, രോഗപ്രതിരോധശേഷി കുറയുന്ന സാഹചര്യങ്ങളില്‍ വീണ്ടും സജീവമാകുന്നതാണ് രോഗം ആവര്‍ത്തിക്കുന്നതിന്കാരണം. അണുബാധയുള്ള അമ്മയില്‍നിന്ന് പ്രസവത്തിലൂടെ നവജാതശിശുവിലേക്കും രോഗം പകരാം.

ലക്ഷണങ്ങളിലൂടെയും നൂതന പരിശോധനകളിലൂടെയും രോഗം വ്യക്തമായി മനസ്സിലാക്കാവുന്നതാണ്. ചികിത്സയ്ക്കായി അസൈക്ലോവിര്‍ (Acyclovir) പോലുള്ള ആന്റിവൈറല്‍ മരുന്നുകള്‍ ലഭ്യമാണ്. സ്റ്റിറോയ്ഡ് മരുന്നുകള്‍ കഴിക്കേണ്ടിവരുന്നവര്‍, അവയവം സ്വീകരിച്ച ശേഷം തിരസ്‌കാരം തടയാനുള്ള മരുന്നുകള്‍ കഴിക്കുന്നവര്‍ എന്നിവരില്‍ രോഗം കൂടുതല്‍ ഗുരുതരമായേക്കാം. ആവര്‍ത്തിച്ചുണ്ടാകുന്ന ഹെര്‍പ്പിസ് അണുബാധയ്ക്ക് ചിലപ്പോള്‍ മാസങ്ങളോളം മരുന്നുകള്‍ കഴിക്കേണ്ടിവരും. രോഗം ആവര്‍ത്തിച്ചുവരുംതോറും തീവ്രത കുറയാറുമുണ്ട്.

ഷാന്‍ക്രോയ്ഡ്

ഹെമൊഫിലസ് ഡുക്രേയ് (Heamophilus ducreyi) എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ലൈംഗികരോഗമാണ് ഷാന്‍ക്രോയ്ഡ് (Chancroid). വേദനാജനകമായ കുരുക്കള്‍ ജനനേന്ദ്രിയ ഭാഗത്തുണ്ടായ ശേഷം ദിവസങ്ങള്‍ക്കുള്ളില്‍ ചാരനിറംമഞ്ഞകലര്‍ന്ന ചാരനിറമുള്ള സ്രവം ഉള്‍ക്കൊള്ളുന്ന അള്‍സറായി ഇത് മാറും. ആന്റിബയോട്ടിക് മരുന്നുകളാണ് ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്.

ട്രൈക്കോമൊണിയാസിസ്

യോനിയില്‍നിന്നോ ലിംഗത്തില്‍നിന്നോ പച്ച അല്ലെങ്കില്‍ മഞ്ഞനിറത്തിലുള്ള, ദുര്‍ഗന്ധമുള്ള സ്രവം വരുന്നത് ട്രൈക്കോമൊണിയാസിസ് എന്ന ലൈംഗികരോഗലക്ഷണമാകാം. മെട്രോനിഡാസോള്‍ വകഭേദത്തില്‍പ്പെട്ട ആന്റിബയോട്ടിക് മരുന്നുകളാണ് ഫലപ്രദമായ ചികിത്സ.

കാന്‍സര്‍ സാധ്യത പരിശോധിക്കണം

ജനനേന്ദ്രിയഭാഗങ്ങളില്‍ കാണപ്പെടുന്ന ചില വളര്‍ച്ചകളും തടിപ്പുകളും മുറിവുകളുമെല്ലാം കാന്‍സറിലേക്ക് നയിക്കുന്ന ചര്‍മരോഗങ്ങളുടെ ലക്ഷണങ്ങള്‍ ആകാനും സാധ്യതയുണ്ട്. ഇവ ലൈംഗികമായി പകരുന്നതല്ല. ശരീരത്തിന്റെ മറ്റേതൊരു ഭാഗത്തെയുംപോലെ സ്വകാര്യഭാഗങ്ങളില്‍ കാന്‍സര്‍ ബാധയ്ക്കുള്ള സാധ്യതയുണ്ട്. വിദഗ്ധ പരിശോധനകളിലൂടെയും ബയോപ്‌സിയിലൂടെയുമൊക്കെ മാത്രമേ രോഗം നിര്‍ണയിക്കാനും തക്കസമയത്ത് ചികിത്സിക്കാനും സാധിക്കുകയുള്ളൂ.

ജനനേന്ദ്രിയത്തിന് ചുറ്റുമുള്ള അരിമ്പാറകള്‍

ഹ്യൂമണ്‍ പാപ്പിലോമ വൈറസ് (Human papilloma virus) ആണ് സ്വകാര്യഭാഗങ്ങളിലുണ്ടാകുന്ന അരിമ്പാറകള്‍ക്ക് കാരണം. അടുത്തുള്ള ഇടപഴകലിലൂടെയും ലൈംഗികബന്ധത്തിലൂടെയും ഇവ പകരാം. മാംസത്തിന്റെ നിറമോ ചാരനിറമോ ഉള്ള മാംസളമായ വളര്‍ച്ചകളാണ് പ്രധാനരോഗലക്ഷണം. എച്ച്‌.െഎ.വി അണുബാധയുള്ളവരില്‍ ഇവ കോളിഫ്‌ളവര്‍ പോലെ കൂട്ടമായി വളരാറുണ്ട്. ഗര്‍ഭിണികളില്‍ ഇത്തരം അരിമ്പാറകള്‍ വളരെപ്പെട്ടെന്ന് വലുതാവുകയും സുഖപ്രസവത്തിന് തടസ്സം സൃഷ്ടിക്കുകയും ചെയ്‌തേക്കാം. നവജാതശിശുക്കളുടെ തൊണ്ടയില്‍ ഇത്തരം വൈറസ് അണുബാധ ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്.
ടി.സി.എ (Trichloroacetic acid) ഉപയോഗിച്ച് അരിമ്പാറ കരിച്ചുകളയുക, തണുപ്പുപയോഗിച്ചുള്ള ചികിത്സ (Gyotherapy), പൊഡസിലിന്‍ (Podophyllin) മരുന്നുകള്‍ എന്നിവയാണ് പ്രധാന പരിഹാര മാര്‍ഗങ്ങള്‍.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • സ്വയം ചികിത്സയും പൊടിക്കൈകളും ഒഴിവാക്കുക.
  • രോഗലക്ഷണങ്ങള്‍ പ്രകടമാകുമ്പോള്‍ തന്നെ വിദഗ്‌ധോപദേശം തേടുക.
  • വ്യക്തിശുചിത്വം പാലിക്കുക.
  • സ്വകാര്യഭാഗങ്ങളിലെ ചര്‍മം തീര്‍ത്തും ലോലമായതിനാല്‍ സോപ്പ്, മറ്റ് കെമിക്കലുകള്‍ എന്നിവയുടെ ഉപയോഗം നിയന്ത്രിക്കുക.

ഡോക്ടറെ വിശ്വസിക്കൂ…

ഓരോ രോഗിയുടെയും സ്വകാര്യതയെ ബഹുമാനിക്കുമെന്ന് പ്രതിജ്ഞ എടുത്താണ് എല്ലാ ഡോക്ടര്‍മാരും കരിയര്‍ ആരംഭിക്കുന്നത്. അതുകൊണ്ട് ഡോക്ടര്‍ എന്തുവിചാരിക്കും, ആരോടെങ്കിലും പറയുമോ, സമൂഹത്തില്‍ ഒറ്റപ്പെടുമോ എന്നൊന്നും പേടിവേണ്ട. അപകടകരവും അനാരോഗ്യപരവുമായ ലൈംഗികബന്ധങ്ങളുണ്ടായിട്ടുണ്ടെങ്കില്‍ തുറന്നുപറയാനും മടിക്കരുത്. രോഗനിര്‍ണയം നടത്തുകയും ചികിത്സിക്കുകയും ചെയ്യുകയാണ് ഒരു ഡോക്ടറുടെ കര്‍ത്തവ്യം. ഇത്തരം ചര്‍മരോഗങ്ങള്‍ ചികിത്സിക്കുന്നതില്‍ പരിശീലനം ലഭിച്ച ഡോക്ടര്‍മാരെ (ത്വഗ്രോഗവിദഗ്ധര്‍) സമീപിക്കുക എന്നതാണ് മറ്റൊരു പ്രധാന കാര്യം. വിശദമായ പരിശോധനകളും തുടര്‍പരിശോധനകളും വേണ്ടിവരുന്ന സാഹചര്യങ്ങളില്‍ മുടക്കം വരുത്താതെ കൃത്യമായി ഉപദേശം തേടാനും മടിക്കരുത്.

കോട്ടയം ഗവ. മെഡിക്കല്‍ കോളേജിലെ ഡർമറ്റോളജി വിഭാ​ഗം സീനിയർ റസിഡന്റ് ആണ് ലേഖിക

read more
ആരോഗ്യംചോദ്യങ്ങൾ

സ്റ്റിറോയ്ഡ് അടങ്ങിയ ലേപനങ്ങളുടെ അശാസ്ത്രീയ ഉപയോഗം അത്ര നിസ്സാരമല്ല

സ്റ്റിറോയ്ഡ് അടങ്ങിയ ലേപനങ്ങൾ കുറഞ്ഞ വിലയിൽ ഡോക്ടറുടെ കുറിപ്പടി ഇല്ലാതെതന്നെ വിപണിയിൽ ലഭിക്കുന്ന സാഹചര്യമുണ്ട്. ……

ജിലെ പുതിയ അപ്ഡേറ്റ്സ് whatsapp വഴി ലഭിക്കുവാൻ. https://api.whatsapp.com/send?phone=447868701592&text=subscribe

രോഗത്തിന്റെ തീവ്രത, രോഗിയുടെ പ്രായം, ശാരീരിക സവിശേഷതകൾ തുടങ്ങി അനേകം കാര്യങ്ങൾ വിശകലനം ചെയ്തശേഷമാണ് ഏതുമരുന്ന്, എങ്ങനെ, എത്രനാൾ, ഏതുഡോസിൽ കൊടുക്കണം എന്ന തീരുമാനത്തിൽ ഡോക്ടർ എത്തുന്നത്.

 

ഒരു രോഗിക്ക് കുറിച്ച മരുന്ന്, മറ്റൊരു രോഗിക്കോ, ഇതേ രോഗിക്കുതന്നെ മറ്റൊരവസരത്തിലോ ചേരണമെന്നില്ല. അതുകൊണ്ടാണ് സ്വയം ചികിത്സ ഒഴിവാക്കണമെന്നും മുൻ അനുഭവത്തിന്റെ വെളിച്ചത്തിൽ മരുന്ന് വാങ്ങി കഴിക്കരുതെന്നും പറയുന്നത്. എന്നാൽ ഇന്ത്യയിൽ വർഷാവർഷം ശരാശരി 138 മില്യൺ ഡോളറിന്റെ സ്റ്റിറോയ്ഡ് ലേപനങ്ങൾ ഡോക്ടറുടെ കുറിപ്പടിയില്ലാതെ വിറ്റഴിക്കുന്നുണ്ടെന്നാണ് കണക്ക്. ചർമരോഗങ്ങൾ ഉള്ളവരാണ് അതിന്റെ ഉപഭോക്താക്കൾ.

സ്റ്റിറോയ്ഡ് അടങ്ങിയ ലേപനങ്ങൾ കുറഞ്ഞ വിലയിൽ ഡോക്ടറുടെ കുറിപ്പടി ഇല്ലാതെതന്നെ വിപണിയിൽ ലഭിക്കുന്ന സാഹചര്യമുണ്ട്. ചൊറിച്ചിലിന്, വട്ടച്ചൊറിക്ക്, മുഖക്കുരുവിന് എന്നുവേണ്ട, ഒരു പ്രശ്‌നവും ഇല്ലാത്തപ്പോഴും ചർമത്തിന്റെ നിറത്തിനും മുഖകാന്തിക്കുംവേണ്ടി ഇത്തരം ലേപനങ്ങളെ ആശ്രയിക്കുന്നവരുണ്ട്.

 

സ്റ്റിറോയ്ഡ് അടങ്ങിയ ലേപനങ്ങളുടെ അശാസ്ത്രീയ ഉപയോഗം വരുത്തിവയ്ക്കുന്ന പ്രധാന പ്രശ്‌നങ്ങൾ നോക്കാം.

എക്‌സിമ, സോറിയാസിസ് തുടങ്ങിയ രോഗങ്ങൾക്ക് സ്റ്റിറോയ്ഡ് ലേപനങ്ങൾ ഫലപ്രദമാണ്. എന്നാൽ ബാക്ടീരിയൽ, ഫംഗൽ അണുബാധകളിൽ ഇവയുടെ ഉപയോഗം വിപരീതഫലം ചെയ്യും. താത്കാലിക ആശ്വാസം ലഭിച്ചേക്കാം എങ്കിലും മരുന്ന് നിറുത്തുമ്പോൾ രോഗം മൂർച്ഛിക്കും. അതിനാൽ, ക്രമേണ ഇവയുടെ ഉപയോഗം അഡിക്ഷനായി മാറിയേക്കാം.

ബാക്ടീരിയൽ, ഫംഗൽ അണുബാധകളിൽ ഇത്തരം സ്റ്റിറോയ്ഡ് ലേപനങ്ങൾ പുരട്ടുമ്പോൾ രോഗാണുക്കൾ സാധാരണ മരുന്നുകളോട് പ്രതിരോധം (Resistance) ആർജിക്കുകയും രോഗി മരുന്നുകളോട് പ്രതികരിക്കാതെ വരുകയും ചെയ്യുന്നു. ഇത് കൂടുതൽ ചെലവേറിയ മരുന്നുകൾ വാങ്ങി ഉപയോഗിക്കേണ്ട അവസ്ഥയിലേക്ക് എത്തിക്കും.

സ്റ്റിറോയ്ഡ് ലേപനങ്ങൾ ചർമത്തിലെ പാടുകളുടെ യഥാർഥ രൂപത്തിൽ മാറ്റം വരുത്തുന്നു. പിന്നീട് വിദഗ്ധ വൈദ്യപരിശോധനയും ടെസ്റ്റുകളും ചെയ്താൽപോലും രോഗം തിരിച്ചറിയാൻ ബുദ്ധിമുട്ടാകും.

ഇത്തരം മരുന്നുകൾ ചർമത്തിന്റെ കട്ടി കുറയ്ക്കാം. ഇതുമൂലം രക്തക്കുഴലുകൾ തെളിഞ്ഞുകാണുകയും, പ്രസവശേഷം സ്ത്രീകളിൽ വയറിൽ കാണുന്നപോലെയുള്ള വരകൾ ചർമത്തിൽ പ്രത്യക്ഷപ്പെടുകയും ചെയ്യാം. ഇത്തരം പാർശ്വഫലങ്ങൾ പൂർവസ്ഥിതിയിലേക്ക് തിരിച്ചെത്തിക്കുക ശ്രമകരമാണ്.

ഇത്തരം ലേപനങ്ങൾമൂലം ചർമത്തിൽ ചുവപ്പ്, അമിത രോമവളർച്ച, മുഖക്കുരു, വെയിലിനോട് അലർജി, കറുത്തതോ വെളുത്തതോ ആയ പാടുകൾ, വായയ്ക്കുചുറ്റും ചുവന്ന കുരുക്കൾ (Perioral dermatitis), ബാക്ടീരിയൽ അണുബാധ എന്നിവ ഉണ്ടാകാം.

സ്റ്റിറോയ്ഡ് നിർത്തുമ്പോൾ

ഡോക്ടറുടെ നിർദേശമില്ലാതെ സ്റ്റിറോയ്ഡ് ലേപനങ്ങൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ ഉടൻതന്നെ ഡോക്ടറുടെ നിർദേശം തേടണം. ഈ പ്രക്രിയ വളരെ സങ്കീർണമാണ്. മരുന്ന് നിറുത്തുമ്പോൾ മുൻപ് ഉണ്ടായിരുന്ന രോഗം മൂർച്ഛിക്കാം. മാത്രമല്ല, ചില പാർശ്വഫലങ്ങൾ പൂർവസ്ഥിതിയിലേക്ക് മാറ്റാനും ബുദ്ധിമുട്ടാവും. ഇവിടെ രോഗിക്ക് മാനസികപിന്തുണ വളരെ അത്യാവശ്യമാണ്.

ചില സന്ദർഭങ്ങളിൽ സ്റ്റിറോയ്ഡ് ലേപനങ്ങൾ ഉപയോഗിക്കുന്നത് നിറുത്താനായി മറ്റുമരുന്നുകളുടെ സഹായം വേണ്ടിവന്നേക്കാം.
ചികിത്സാ കാലയളവിൽ വെയിൽ കൊള്ളുന്നത് ഒഴിവാക്കണം. തണുത്ത വെള്ളം തുണിയിൽ മുക്കിപ്പിടിക്കുന്നതും മോയ്‌സ്ചറൈസർ ഉപയോഗിക്കുന്നതും നീറ്റൽ കുറയ്ക്കാൻ സഹായിക്കും.

അനാവശ്യ ഭയം വേണ്ട

സ്റ്റിറോയ്ഡ് അമിതോപയോഗത്തിന്റെ മറുവശം സ്റ്റിറോയിഡ് ചികിത്സ ആവശ്യമായി വരുന്ന സാഹചര്യത്തിൽ അതിനോടുള്ള അമിത പേടിയാണ് (Steroid phobia). സ്റ്റിറോയ്ഡ് മരുന്നുകൾ ചികിത്സയിൽ ആവശ്യമായിവരുന്ന കുറെയധികം ചർമരോഗങ്ങളുണ്ട്; സോറിയാസിസ്, എക്‌സിമ, പെമ്ഫിഗസ് ഒക്കെ ഉദാഹരണങ്ങളാണ്. ഏതുതരം സ്റ്റിറോയ്ഡ്, എപ്പോൾ, എവിടെ, ആരിൽ, എത്രനാൾ ഉപയോഗിക്കണം എന്ന് ചർമരോഗ വിദഗ്ധർ നിർദേശിക്കും. ഡോക്ടറുടെ നിർദേശങ്ങൾ കൃത്യമായി പാലിച്ചാൽ പാർശ്വഫലങ്ങൾ കൂടാതെ രോഗം ഭേദമാകും.

കോട്ടയം ഗവ. മെഡിക്കൽ കോളേജ് ത്വക് രോ​ഗവിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ആണ് ലേഖിക

read more
ആരോഗ്യംഡയറ്റ്

സമയം വൈകി ആഹാരം കഴിക്കുന്നതും ഷുഗര്‍ പെട്ടെന്ന് കുറയാന്‍ കാരണമാകാം; ചികിത്സയും പ്രതിരോധവും

ഷുഗര്‍നില പെട്ടെന്ന് നന്നേ താഴേക്ക് പോകുമ്പോള്‍ മാത്രം ചികിത്സ തേടുന്നവരുണ്ട്. ചിലരിലാകട്ടെ അപ്പോഴേക്കും അവസ്ഥ സങ്കീര്‍ണവുമാവാം. ജീവിതരീതിയില്‍ അല്‍പം മാറ്റങ്ങള്‍ വരുത്തിയാല്‍ ഷുഗര്‍നില പെട്ടെന്ന് താഴേക്ക് പോകുന്നത് തടയാനാവും

പേജിലെ പുതിയ അപ്ഡേറ്റ്സ് whatsapp വഴി ലഭിക്കുവാൻ. https://api.whatsapp.com/send?phone=447868701592&text=subscribe

ചോദ്യം

എനിക്ക് 65 വയസ്സുണ്ട്. 10 വര്‍ഷമായി പ്രമേഹത്തിന് ഗുളിക കഴിക്കുന്നു. ബി.പി നോര്‍മലാണ്. രണ്ടുമാസത്തിനിടെ രണ്ടുതവണ പെട്ടെന്ന് ഷുഗര്‍ കുറഞ്ഞുപോകുന്ന അവസ്ഥയുണ്ടായി. കൈകാലുകളില്‍ വിറയലും തലകറക്കവുമാണ് അനുഭവപ്പെട്ടത്. ഷുഗര്‍ പരിശോധിച്ചപ്പോള്‍ 70mg/dl ആണെന്നാണ് മനസ്സിലായത്. ഉടന്‍തവ്വെ ഡോക്ടറെകണ്ട് സാധാരണ നിലയിലേക്ക് കൊണ്ടിവരികയും ചെയ്തു. എന്നാല്‍ രണ്ടുതവണ ഇങ്ങനെ സംഭവിച്ചതിനാല്‍ ഇപ്പോള്‍ പുറത്തേക്ക് പോകുമ്പോഴൊക്കെ ഷുഗര്‍ കുറഞ്ഞുപോകുമോ എന്ന ആശങ്കയാണ്. ഇങ്ങനെ സംഭവിക്കാതിരിക്കാന്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്?

 

ഉത്തരം

പ്രമേഹരോഗ ചികിത്സ കൊണ്ട് ലക്ഷ്യമിടുന്നത് രക്തത്തിലെ പഞ്ചസാരയുടെ ഉയര്‍ന്ന നില കുറച്ച് അനുവദനീയമായ അളവില്‍ എത്തിക്കുകയും അത് നിലനിര്‍ത്തുകയും ചെയ്യുക എന്നതാണ്. ഇതിലൂടെ പ്രമേഹരോഗ സങ്കീര്‍ണതകളെ തടയാനോ വൈകിക്കാനോ കഴിയും. ഇതിന് പലപ്പോഴും ഒന്നോ അതിലധികമോ ഗുളികകളോ, ചിലപ്പോള്‍ ഇന്‍സുലിനോ വേണ്ടിവരും. എന്നാല്‍ മ്രമേഹരോഗ ചികിത്സയുടെ ഏറ്റവും പ്രധാനപ്പെട്ട സങ്കീര്‍ണതകളിലൊന്നാണ് ഹൈപ്പോഗ്ലൈസീമിയ. രക്തത്തിലെ പഞ്ചസാരയുടെ അളവ് ആവശ്യത്തിലധികം കുറഞ്ഞുപോകുന്ന അവസ്ഥയാണിത്. പ്രായമേറിയ രോഗികള്‍, വൃക്കരോഗങ്ങളുള്ള പ്രമേഹബാധിതര്‍, ഗര്‍ഭിണികള്‍, ടൈപ്പ് 1 പ്രമേഹമുള്ള കുട്ടികള്‍ മുതലായവരില്‍ ഹൈപ്പോഗ്ലൈസീമിയ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

ലക്ഷണങ്ങള്‍

സാധാരണയായി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞ് 70mg/dlന് താഴെയെത്തുമ്പോഴാണ്‌ ഷുഗര്‍ കുറയുന്നതിന്റെ ലക്ഷണങ്ങള്‍ അനുഭവപ്പെടുന്നത്. രോഗലക്ഷണങ്ങള്‍ ഹൈപ്പോഗ്ലൈസീമിയയുടെ ദൈര്‍ഘ്യത്തെയും കാഠിന്യത്തെയും അനുസരിച്ചിരിക്കും. എന്നിരുന്നാലും സാധാരണഗതിയില്‍ ശരീരത്തിന് ക്ഷീണം അനുഭവപ്പെടുക, തലവേദന, വിറയല്‍, വിയര്‍പ്പ് മുതലായ ലക്ഷണങ്ങളുണ്ടാവുക, ഹൃദയമിടിപ്പ് കൂടുക, ഉത്കണ്ഠ, അസ്വസ്ഥത, വിഭ്രാന്തി, തലചുറ്റല്‍, അമിത വിശപ്പ്, ഓക്കാനം, ഉറക്കക്കൂടുതല്‍ മുതലായ ലക്ഷണങ്ങളും അനുഭവപ്പെടാം, അടിയന്തിരമായി ഇവ തിരിച്ചറിയുകയും ചികിത്സിക്കുകയും ചെയ്തില്ലെങ്കില്‍ ചിലപ്പോള്‍ അപകടകരമായ അവസ്ഥയിലേക്ക് പോകാം. ബോധം നഷ്ടപ്പെടുക, അപസ്മാരം, വീഴ്ച, പരിക്കുകള്‍, അപകടങ്ങള്‍ മുതലായവ സംഭവിക്കാം. അപൂര്‍വമായെങ്കിലും ചിലപ്പോള്‍ മരണംപോലും സംഭവിക്കാം. ഇടയ്ക്കിടെ ഹൈപ്പോഗ്ലൈസീമിയ ഉണ്ടാകുന്ന ചില രോഗികളില്‍ ചിലപ്പോള്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകണമെന്നില്ല. ഹൈപ്പോഗ്ലൈസീമിയ അണ്‍അവയര്‍വനസ്സ് എന്നാണ് ഈ രോഗാവസ്ഥ അറിയപ്പെടുന്നത്. ഇത് കൂടുതല്‍ അപകടകരമാണ്.

സാധാരണഗതിയില്‍ രക്തത്തില്‍ പഞ്ചസാരയുടെ അളവ് ആവശ്യത്തിലധികം താഴ്ന്നുപോയാല്‍ ഉടന്‍ ഇന്‍സുലിന്‍ ഉത്പാദനം കുറയുകയും ഗ്ലൂക്കഗോണ്‍ ഉത്പാദനം വര്‍ധിക്കുകയും ചെയ്യും. ഒപ്പം അഡ്രിനല്‍ ഗ്രന്ഥിയില്‍ നിന്ന് എപ്പിനെഫ്രിന്‍ എന്ന ഹോര്‍മോണും ഉത്പാദിപ്പിക്കപ്പെടുന്നു. ഈ ഹോര്‍മോണുകളുടെ പ്രവര്‍ത്തനഫലമായി രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുകയും ഒപ്പം ശരീരത്തില്‍ പഞ്ചസാരയുടെ ഉത്പാദനം കൂട്ടി അളവ് സാധാരണ രീതിയിലാക്കുകയും ചെയ്യുന്നു. എന്നാല്‍ പ്രമേഹബാധിതരില്‍ ഈ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കുന്നില്ല. ഇതാണ് രക്തത്തിലെ പഞ്ചസാര കുറയുന്നതിന് കാരണം.

കാരണങ്ങള്‍

രക്തത്തിലെ പഞ്ചസാരയുടെ അളവ് പലകാരണങ്ങളാലും കുറഞ്ഞുപോകാം. കഴിക്കുന്ന മരുന്നിന്റെ അളവ് കൂടിപ്പോയാലോ കുത്തിവെക്കുന്ന ഇന്‍സുലിന്റെ അളവ് അധികമായാലോ സ്വാഭാവികമായും പഞ്ചസാരയുടെ അളവ് കുറഞ്ഞുപോകാന്‍ സാധ്യതയുണ്ട്. കൂടാതെ സമയം വൈകി ആഹാരം കഴിക്കുന്നതും സാധാരണ കഴിക്കാറുള്ള ഇടനേരത്തെ ആഹാരം വിട്ടുപോകുന്നതും കാരണങ്ങളാണ്. ഉറങ്ങുന്നതിന് മുന്‍പ് വലിയ ശാരീരിക അധ്വാനത്തില്‍ ഏര്‍പ്പെടുന്നതും മദ്യപിക്കുന്നതും ചിലപ്പോള്‍ ഹൈപ്പോഗ്ലൈസീമിയയ്ക്ക് കാരണമാവാം. വൃക്കരോഗം, കരള്‍രോഗങ്ങള്‍ മുതലായ അനുബന്ധരോഗങ്ങളുള്ള പ്രമേഹബാധിതരിലും ഹൈപ്പോഗ്ലൈസീമിയ സാധ്യത കൂടുതലാണ്. പ്രമേഹ ചികിത്സയ്‌ക്കൊപ്പം കഴിക്കുന്ന ചിലമരുന്നുകളും രോഗകാരണമാകാം.

ചികിത്സ

സാധാരണഗതിയില്‍ രോഗലക്ഷണങ്ങള്‍ കണ്ടാലുടന്‍ ഒരു ഗ്ലൂക്കോമീറ്റര്‍ ഉപയോഗിച്ച് സ്വയം രക്തപരിശോധന നടത്തി ഷുഗര്‍ നില കുറഞ്ഞുപോയതാണോ എന്ന് വിലയിരുത്തുക. കുറവാണെങ്കില്‍ കുറച്ചു മധുരപാനീയമോ ലഘുഭക്ഷണമോ കഴിച്ചാല്‍ ഷുഗര്‍ സാധാരണ നിലയിലെത്തും. സ്വയം ആഹാരം കഴിക്കാന്‍ കഴിയാത്ത നിലയിലാണെങ്കില്‍ മറ്റൊരാളുടെ സഹായം തേടണം. ബോധക്ഷയമോ മറ്റ് സങ്കീര്‍ണതകളോ ഉണ്ടെങ്കില്‍ അടിയന്തര വൈദ്യസഹായം നല്‍കണം.

പ്രതിരോധം

ഹൈപ്പോഗ്ലൈസീമിയ പ്രതിരോധിക്കുന്നതാണ് ഏറ്റവും നല്ല ചികിത്സ. ഇടയ്ക്കിടെ ഭക്ഷണത്തിന് മുന്‍പും ശേഷവും അതുപോലെ വ്യായാമത്തിന് മുന്‍പും ശേഷവും രക്തപരിശോധന നടത്തുക. വ്യായാമത്തിന് മുന്‍പ് ഷുഗര്‍നില കുറവാണെങ്കില്‍ ലഘുഭക്ഷണം കഴിച്ചതിനുശേഷം വ്യായാമത്തില്‍ ഏര്‍പ്പെടുക. കൃത്യസമയത്ത് ആഹാരം കഴിക്കുക, ആഹാരത്തിന്റെ അളവില്‍ കൃത്യത പാലിക്കുക, വളരെ നേരം ശരീരത്തില്‍ തങ്ങിനില്‍ക്കുന്ന മരുന്നുകളില്‍ നിന്ന് മാറി കുറച്ചുനേരം മാത്രം പ്രവര്‍ത്തിക്കുന്ന മരുന്നുകളിലേക്ക് ചികിത്സ മാറുക. അതുപോലെ ഹൈപ്പോഗ്ലൈസീമിയ സാധ്യത കുറഞ്ഞ അനലോഗ് ഇന്‍സുലിനുകള്‍ ഉപയോഗിക്കാന്‍ കഴിയുമെങ്കില്‍ അതിലേക്ക് മാറുക. മദ്യം ഉപേക്ഷിക്കുക.

read more
1 15 16 17 18 19 61
Page 17 of 61