close

blogadmin

മുടി വളരാൻസ്ത്രീ സൗന്ദര്യം (Feminine beauty)

മുടി കൊഴിച്ചിൽ കുറിക്കുവാൻ ശ്രെദ്ധിക്കേണ്ട ചില കാര്യങ്ങൾ

മുടിയുടെ സംരക്ഷണത്തിനെന്നു കരുതി ചെയ്യുന്ന കാര്യങ്ങൾ തന്നെ മുടി കൊഴിച്ചിലിന് കാരണമാകുന്നുണ്ട്.  പാരമ്പര്യമായി കിട്ടയതു മുതൽ ആരോ പറഞ്ഞു കേട്ട അറിവുകൾ വരെ ഇക്കൂട്ടത്തിലുണ്ട്. മുടിയുടെ സംരക്ഷണത്തിൽ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ഇതാ.‌

∙ മുടി ചീകുമ്പോൾ

നനഞ്ഞ മുടി ചീകരുത് എന്നു കരുതുന്നവർ ഇന്നും ധാരാളമാണ്. എന്നാൽ കുളി കഴിഞ്ഞ് തോർത്തിയശേഷം നനവോടു കൂടിയ മുടി ചീകുന്നതാണ് ഉചിതം. നന്നായി ഉണങ്ങിയ, വരണ്ടിരിക്കുന്ന മുടി ചീകുമ്പോൾ പൊട്ടി പോകാനുള്ള സാധ്യത കൂടുതലാണ്. നനവുള്ള മുടി ചീകുന്നതിലൂടെ കെട്ടുകളെല്ലാം എളുപ്പം അഴിയുകയും മുടി എളുപ്പം ചീകിയൊതുക്കാൻ സാധിക്കുകയും ചെയ്യുന്നു

∙ തലമുടിയിൽ സോപ്പ് വേണ്ട

കുളിക്കാനുപയോഗിക്കുന്ന സോപ്പ് തന്നെ തലമുടിയിൽ ഉപയോഗിക്കുന്നവർ നിരവധിയാണ്. എന്നാൽ ഇത് അനാരോഗ്യകരമായ പ്രവണതയാണ്. ചർമത്തിന്റെ സ്വഭാവത്തിന് അനുസരിച്ച് തയാറാക്കുന്ന വസ്തുവാണ് സോപ്പ്. അത് തലയിൽ ഉപയോഗിക്കുന്നത് മുടിയിഴകളെ ദുർബലപ്പെടുത്തും. അതിനാൽ ഷാപൂ ഉപയോഗിക്കുന്നതാണ് ഉചിതം. കാരണം മുടിക്ക് വേണ്ടി പ്രത്യേകം തയാറാക്കുന്ന വസ്തുവാണ് ഷാംപൂ. മുടിയുടെ സ്വഭാവം അനുസരിച്ച് ഉചിതമായ ഷാപൂ വാങ്ങി ഉപയോഗിക്കാം.

∙ എന്നും തല കുളിക്കണ്ട

ഒരാഴ്ചയിൽ പരമാവധി 3 തവണയിൽ കൂടുതൽ തല കുളിക്കുന്നത് നല്ലതല്ല. ദിവസവും തലകുളിക്കുന്നതാണ് മലയാളികളുടെ പൊതുവായ ശീലം. ശരീരത്തിന്റെ കാര്യത്തിൽ ഇത് നല്ലതാണെങ്കിലും മുടിയുടെ കാര്യത്തില്‍ വിപരീത ഫലം ചെയ്യുന്നു. കൂടുതൽ തവണ കുളിക്കുമ്പോൾ മുടി വരളുകയാണ് ചെയ്യുന്നത്. ഇത് കൊഴിച്ചിലിനും മുടി പൊട്ടലിനും കാരണമാകും. ശരിക്കും ആഴ്ചയിൽ ഒരു തവണ നല്ല രീതിയിൽ ആവശ്യമുള്ള വസ്തുക്കള്‍ ഉപയോഗിച്ച് വൃത്തിയാക്കി മുടി കഴുകിയെടുക്കുന്നതാണ് ഏറ്റവും ഉചിതം.

∙ എണ്ണ ഓവറാക്കല്ലേ

തലയിൽ വെളിച്ചെണ്ണ തേച്ചു പിടിപ്പിച്ച് ഒരുപാട് സമയം കാത്തിരിക്കുന്ന ശീലം പലർക്കുമുണ്ട്. കൂടുതൽ സമയം എണ്ണ തലയിൽ ഇരുന്നാൽ കൂടുതൽ ഫലം ചെയ്യും എന്നാണ് പലരും കരുതുന്നത്. എന്നാൽ അത് തെറ്റാണ് എന്നു മാത്രമല്ല, മുടിക്ക് നാശം സംഭവിക്കാനുള്ള സാധ്യതയും ഉണ്ടാകുന്നു. എണ്ണ ഉപയോഗത്തിന്റെ പ്രധാന ഗുണം ശിരോചർമം വൃത്തിയാകുന്നു എന്നതാണ്. എന്നാൽ അതിന് ഒരു 15–30 മിനിറ്റ് വരെ മാത്രമേ എണ്ണ തലയിൽ സൂക്ഷിക്കേണ്ട ആവശ്യമുള്ളൂ. അതിനുശേഷം ഷാംപൂ ഉപയോഗിച്ച് തല വൃത്തിയായി കഴുകുക.

English Summary : Causes of hair loss

read more
ആരോഗ്യംആർത്തവം (Menstruation)ഗര്‍ഭധാരണം (Pregnancy)ചോദ്യങ്ങൾ

ക്രമം തെറ്റിയ ആർത്തവം : പരിഹാരം വീട്ടിലുണ്ട് …

ആർത്തവ കാലം മിക്ക സ്ത്രീകൾക്കും അത്ര സുഖകരമാവില്ല. ആർത്തവത്തോടനുബന്ധിച്ചുള്ള വേദനയും അസ്വസ്ഥതയും പലർക്കും ദുസ്സഹമാകാറുണ്ട്. അസ്വസ്ഥതകൾ ഉണ്ടാകാം, എങ്കിലും ആർത്തവം നല്ല സൂചനയാണ്. പ്രത്യുല്പ്പാദന വ്യവസ്ഥ നന്നായി പ്രവർത്തിക്കുന്നു എന്നതിന്റെ സൂചനയും ആരോഗ്യകരമായ ശരീരത്തിന്റെ സൂചനയും ആണത്. ആർത്തവം വന്നില്ലെങ്കിൽ ഗർഭത്തിന്റെ സൂചനയാകാം. ക്രമം തെറ്റിയ ആർത്തവമാകട്ടെ, അനാരോഗ്യത്തിന്റെ സൂചനയാണ്. ചിലർക്ക് ചികിത്സ ആവശ്യമായി വന്നേക്കാം. അനാരോഗ്യകരമായ ജീവിതശൈലി, സ്ട്രെസ്, സ്ട്രെസ് ഹോർമോൺ അസംതുലനം ഇവയെല്ലാം ആർത്തവ ക്രമക്കേടുകൾക്ക് കാരണമാകാം.

ക്രമം തെറ്റിയ ആർത്തവത്തിന് വീട്ടിൽതന്നെ ചെയ്യാവുന്ന ചില പരിഹാരങ്ങളുണ്ട്. അവ എന്തൊക്കെ എന്നു നോക്കാം.

∙ ഇഞ്ചി ആരോഗ്യ, ഔഷധ ഗുണങ്ങൾ നിറഞ്ഞ ഒന്നാണ്. ആർത്തവ ക്രമക്കേടുകൾ പരിഹരിക്കാൻ ഇഞ്ചി സഹായിക്കും.

∙ പപ്പായ ആണ് മറ്റൊരു പരിഹാരം. പപ്പായയിൽ കരോട്ടിൻ ധാരാളമുണ്ട്. ഇത് ഈസ്ട്രജന്റെ ഉൽപ്പാദനം കൂട്ടും. ഇത് ഗർഭാശയത്തിന്റെ സങ്കോചത്തിനു കാരണമാകുമെന്നതിനാൽ ഗർഭിണികൾ അമിതമായി ഉപയോഗിക്കരുത്. ആർത്തവം ക്രമമാകാൻ പപ്പായ സഹായിക്കും.

∙ യോഗ പോലുള്ള വ്യായാമങ്ങൾ ആർത്തവം ക്രമമാകാനും ആരോഗ്യത്തിനും സഹായിക്കും. സ്ട്രെച്ചിങ്ങ് ചെയ്യുന്നതു മൂലം ശരീരം വഴക്കമുള്ളതും സന്ധികളും പേശികളും ശക്തവും ആയിത്തീരും. ആർത്തവം ക്രമമാകാനും ആർത്തവവേദന അകറ്റാനും യോഗ ചെയ്യുന്നതു സഹായിക്കും.

∙ മഞ്ഞൾ പതിവായി ഉപയോഗിക്കുന്നത് ഹോർമോൺ സംതുലനത്തിനു സഹായിക്കും. ഹോർമോൺ അസംതുലനമാണ് ആർത്തവക്രമക്കേടുകൾക്ക് സാധാരണയായി കാരണമാകുന്നത്. മഞ്ഞൾ ചേർത്ത പാൽ കുടിക്കുന്നത് നല്ലതാണ്.

∙ നിരവധി ആരോഗ്യപ്രശ്നങ്ങൾ അകറ്റാൻ സഹായിക്കുന്ന ഒന്നാണ് ആപ്പിൾ സിഡർ വിനഗർ. ആപ്പിൾ സിഡർ വിനഗറിന്റെ പതിവായ ഉപയോഗം ആർത്തവക്രമക്കേടുകൾക്ക് പരിഹാരമാകും. അമിതമായി ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നു മാത്രം.

English Summary : Home remedies for irregular periods

read more
ആരോഗ്യം

സ്വകാര്യഭാഗങ്ങൾ വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ

സ്ത്രീകളുടെ സ്വകാര്യഭാഗങ്ങൾ വൃത്തിയായി സൂക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണ്. സ്ത്രീ ശരീരത്തിൽ അണുബാധയുണ്ടാകാൻ ഏറ്റവും കൂടതൽ സാധ്യതയുള്ള ഒരു ഭാഗമാണ് വജൈന അഥവാ യോനി. സ്ത്രീകളിൽ ഒട്ടനവധി സംശയങ്ങൾ ഉണ്ടാകാറുണ്ട്, മറ്റുള്ളവരോടോ ഡോക്ടറോടോ ചോദിക്കാൻ പോലും കഴിയാത്തവർ ഉണ്ട്‌. ഇതുകൊണ്ടുതന്നെ യോനിയാരോഗ്യത്തെക്കുറിച്ച് അറിഞ്ഞിരിയ്‌ക്കേണ്ടതും അത്യാവശ്യമാണ്.

യോനി വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ അണുബാധ ഉണ്ടാകാനും അതുവഴി പല രോഗങ്ങൾ ഉണ്ടാകാനും സാദ്ധ്യതകൾ കൂടുതലാണ്. യോനിയുടെ സ്വാഭാവിക വൃത്തി രീതികളിൽ എന്തെങ്കിലും വ്യത്യാസമുണ്ടെങ്കിൽ ഇത് യോനിയാരോഗ്യത്തെ ബാധിയ്ക്കും. അണുബാധകൾക്ക് സാധ്യതയൊരുക്കും. യോനിയുടെ ആരോഗ്യം കാത്തു സൂക്ഷിയ്ക്കുന്നതിനെക്കുറിച്ച് ചില കാര്യങ്ങൾ അറിഞ്ഞിരിയ്ക്കൂ.

യോനി കഴുകുമ്പോൾ മുൻപിൽ നിന്നും പുറകിലേയ്ക്കു കഴുകി വൃത്തിയാക്കണം.
മൂത്രമൊഴിച്ചതിനു ശേഷം യോനീഭാഗം കഴുകി വൃത്തിയാക്കേണ്ടത് അത്യാവശ്യം.
ആർത്തവസമയത്ത് നാലു മണിക്കൂർ കൂടുമ്പോഴെങ്കിലും നാപ്കിൻ മാറണം.
ലൈംഗികബന്ധത്തിനു ശേഷം വജൈനൽ ഭാഗം വൃത്തിയായി കഴുകണം. അല്ലെങ്കിൽ അണുബാധകൾ വരാനുള്ള സാധ്യത ഏറെയാണ്. ലൈംഗികബന്ധത്തിനു ശേഷം മൂത്രമൊഴിയ്ക്കാൻ മറക്കരുത്.
ഇളം ചൂടുവെള്ളമുപയോഗിച്ചു വജൈന കഴുകുക. ഇത് വജൈനയുടെ വൃത്തിയ്ക്കു പ്രധാനം അടിവസ്ത്രം ദിവസവും രണ്ടു തവണയെങ്കിലും മാറേണ്ടത് അത്യാവശ്യം. നല്ല പോലെ ഉണങ്ങിയ അടിവസ്ത്രങ്ങൾ മാത്രം ഉപയോഗിയ്ക്കുക. കോട്ടൻ വസ്ത്രങ്ങളാണ് ഏറ്റവും അഭികാമ്യം.
പൈനാപ്പിൾ ജ്യൂസ്, ക്രാൻബെറി ജ്യൂസ് തുടങ്ങിയവ വജൈനയുടെ ആരോഗ്യത്തിനു നല്ലതാണെന്നു പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. വെളുത്തുള്ളി കഴിയ്ക്കുന്നത് വജൈനയെ വൃത്തിയാക്കും.
യോനീഭാഗത്ത് സോപ്പു പോലുള്ളവ ഉപയോഗിയ്ക്കാതിരിയ്ക്കുക. ഇത് യോനിയുടെ സ്വാഭാവിക പിഎച്ച് നശിപ്പിയ്ക്കും ലൈംഗിക ബന്ധത്തിൽ യോനിയിൽ വഴുവഴുപ്പ് കിട്ടാനായി ബേബി ഓയിൽ, വെളിച്ചെണ്ണ, വാസ്ലൈൻ പോലുള്ള ക്രീമുകൾ എന്നിവ ഉപയോഗിക്കുന്നവരുണ്ട്. അവർ അത് ഒഴിവാക്കണം. ഇത്തരം വസ്തുക്കളുടെ ഉപയോഗം മൂലം ലൈംഗികാവയവങ്ങളിൽ അണുബാധയുണ്ടാകാനുള്ള സാധ്യതയുണ്ട്. കേ വൈ ജെല്ലിപോലുള്ളവ ഉപയോഗിക്കാം.

read more
ആരോഗ്യം

ചൂടുള്ള സമയം ആരോഗ്യത്തിൽ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ

തിളക്കമുള്ള വേനല്ക്കാത്ത് യാത്രകള് നടത്തിയും വേനല്കാറ്റില് ഉല്ലസിച്ചും നടക്കുന്നതാണ് എല്ലാവര്ക്കുമിഷ്ടം എന്നാല് വേനലില് പതിയിരിക്കുന്ന രോഗങ്ങളും നിരവധിയാണ്. യോനി അണുബാധ സ്ത്രീകളുടെ ഉല്ലാസഭരിതമയാ വേനലിനെ തകര്ത്തുകളഞ്ഞേക്കാം. എന്നാല് അല്പ്പം ശ്രദ്ധ ഇതില് നിന്ന് നമ്മെ രക്ഷിക്കും.

*നനവുള്ള വസ്ത്രം ഒഴിവാക്കുക*

നനവുള്ള വസ്ത്രം ധരിക്കുന്നത് അണുബാധയ്ക്കിടയാക്കും. അത് ചൊറിച്ചിലും പൊള്ളലും അനുഭവപ്പെടുന്ന യീസ്റ്റ് ഇന്ഫെക്ഷന് ഇത് കാരണമാകുന്നു.

*കോട്ടണ് അടിവസ്ത്രം ധരിക്കുക*

സില്ക്ക് അടിവസ്ത്രത്തിന്റെ ഭംഗിയില് ആകൃഷ്ടരാകുന്നത് സ്വാഭാവികം. എന്നാല് അവ ധരിക്കുന്നത് വേനല്ക്കാലത്ത് ഉചിതമാകില്ല. സിന്തറ്റിക് ഫൈബര് കൊണ്ട് നിര്മ്മിക്കുന്ന ഇത്തരം വസ്ത്രങ്ങള് നനവ് പിടിച്ചുനിര്ത്തുന്നു. എന്നാല് കോട്ടണ് വസ്ത്രങ്ങള് ശരീരത്തില് നനവ് നിലനില്ക്കാന് അനുവദിക്കുന്നില്ല അവ ശരീരം നനവില്ലാതിരിക്കുവാനും അണുബാധ വിമുക്തമാകാനും സഹായിക്കുന്നു.

*വാസന ദ്രവ്യങ്ങളും മോയിസ്ച്ചറൈസറും ഒഴിവാക്കുക*

ഫ്രഷായിരിക്കുവാനും വാസനയ്ക്കുമായുപയോഗിക്കുന്ന ദ്രവ്യങ്ങളും വാസനതൈലങ്ങളും യോനിയുടെ സന്തുലിതാവസ്ഥ ഇല്ലാതാക്കുകയയും ഇതിലുപയോഗിക്കുന്ന മാരകമായ രാസപദാര്ത്ഥങ്ങള് അണുബാധയ്ക്കും മൂത്രാശയ രോഗങ്ങള്ക്കും കാരണമാകുകയും ചെയ്യുന്നു.

*ആര്ത്തവവും വേനലും*

കടുത്ത ചൂടും തിരക്കും നമ്മെ ആര്ത്തവ സംബന്ധിയായ അണുബാധയ്ക്കിടയാക്കും. കൃത്യസമയത്തു തന്നെ പാഡ് മാറ്റാതെ തിരക്കുകളില്പ്പെട്ടുപോകുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള് വിളിച്ചു വരുത്തും. ശരിരത്തിലെ ജലാംശം കുറയുന്നതു ക്ഷീണം അനുഭവപ്പെടുന്നതും വേനല്ക്കാല ആര്ത്തവ പ്രശ്‌നമാണ്.

*അണുബാധയും ചികിത്സയും*

യോനി അണുബാധ തുടക്കത്തില് തന്നെ തിരിച്ചിറിയാനും പ്രതിവിധി കണ്ടെത്താനും കഴിയും എന്നാല് ശ്രദ്ധക്കുറവ് അണുബാധയെ ഗുരുതരമായ പ്രശ്‌നമാക്കിമാറ്റിയേക്കാം. മൊണിസ്റ്റന്റ് ചികിത്സ അണുബാധയില് നിന്ന് രക്ഷിക്കും എന്നാല് ഡോക്ടറുടെ നിര്ദേശപ്രകാരമായിരിക്കണം ചികിത്സ.

*സ്ത്രീകൾക്ക് ആവശ്യമുള്ള ആരോഗ്യപരമായ അറിവുകൾ എന്നും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുവാൻ*
*Women’s health beauty tips Facebook page*

*ഈ ലിങ്ക് ക്ലിക്ക് ചെയ്ത് ലൈക് ചെയ്യുക*. *ഉപകാരപ്രദമാണെന്ന് തോന്നിയൽ എല്ലാ ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക*

read more
Tummy After Deliveryഗര്‍ഭധാരണം (Pregnancy)ലൈംഗിക ആരോഗ്യം (Sexual health )

പ്രസവശേഷം ചാടിയ വയറും സ്ട്രെച്ച് മാർക്കുകളും ചില പരിഹാരമാർഗങ്ങൾ

പ്രസവശേഷം ചാടിയ വയറും സ്ട്രെച്ച് മാർക്കുകളും മാറാൻ എന്താണ് വഴി എന്ന് അന്വേഷിച്ച് നടക്കുന്നവർക്കിനി ആശ്വസിക്കാം. പ്രസവശേഷം ചാടിയ വയർ എങ്ങനെ ഒഴിവാക്കാം എന്ന് അന്വേഷിക്കുന്നവർ വായിച്ചറിയാൻ

“കല്യാണത്തിന്റെ സമയത്ത് അവൾ അതീവ സുന്ദരിയായിരുന്നു. വണ്ണം ഒക്കെ കുറഞ്ഞ് ഒതുങ്ങിയ ശരീരപ്രകൃതിയായിരുന്നു അവളുടേത്. എന്നാൽ പ്രസവം കഴിഞ്ഞതോടെ എല്ലാം പോയി. വയറും ചാടി, വണ്ണമൊക്കെ വെച്ച് അവളുടെ രൂപം തന്നെ മാറി. അതുകൊണ്ട് എനിക്കിപ്പോൾ അവൾടെ കൂടെ നടക്കാൻ പോലും മടിയാണ്.”

പ്രസവ ശേഷം പല ഭാര്യമാരെക്കുറിച്ചും ഭർത്താക്കന്മാർക്കുള്ള പരാതിയാണിത്. നേരിട്ട് തങ്ങളോട് ഇക്കാര്യങ്ങൾ ഭർത്താക്കന്മാർ പറയാറില്ലെങ്കിലും അവരുടെ മനസ്സ് വായിച്ചെടുക്കാൻ കഴിയുന്ന ഭാര്യമാർ ഈ കാരണത്താൽ തന്നെ വളരെയധികം ആകുലപ്പെടുകയും ചെയ്യുന്നു. എന്താണ് ഇതിനൊരു പരിഹാരം?

ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടമാണ് ഗർഭകാലം. ഈ സമയത്ത് ഏതൊരു ഗർഭിണിയും ശാരീരികവും മാനസികവുമായ ഒരുപാട് മാറ്റങ്ങളിലൂടെയാണ് കടന്നു പോകുന്നത്. പ്രസവശേഷം ശരീരം പഴയപടിയാകുമോ എന്നതാണ് ഗർഭകാലത്തും അവരെ അലട്ടുന്ന ചിന്ത. കുഞ്ഞിന്റെ വളർച്ചയ്ക്കനുസരിച്ച് ഗർഭിണിയുടെ ശരീരഭാരവും വർദ്ധിക്കും. എന്നാൽ ആരോഗ്യവതിയായ ഒരമ്മയ്ക്ക് മാത്രമേ ആരോഗ്യമുള്ള ഒരു കുഞ്ഞിന് ജൻമം നൽകാൻ കഴിയൂ എന്ന ബോധ്യമുള്ളതിനാൽ തന്റെ ശരീര സൗന്ദര്യത്തിന്റെ കാര്യം പരിഗണിക്കുന്നത് പോലും അവൾ വേണ്ടെന്ന് വെക്കും.

ആരോഗ്യമുള്ള ഒരു കുഞ്ഞിന് ജൻമം നൽകുന്നതോടെ അമ്മയുടെ പകുതി ടെൻഷൻ തീരുന്നു. എന്നാൽ തന്റെ ആരോഗ്യത്തെയും ശരീര സൗന്ദര്യത്തെയും കുറിച്ച് അവൾ ചിന്തിച്ച് തുടങ്ങുന്നത് അപ്പോഴാണ്. വയറിനു മേലെയുള്ള സ്ട്രെച്ച് മാർക്കുകൾ, പ്രസവം കഴിഞ്ഞിട്ടും തൂങ്ങിക്കിടക്കുന്ന വയർ, മുടി കൊഴിച്ചിൽ, പ്രസവശേഷം ദിവസങ്ങളോളം നീണ്ടു നിൽക്കുന്ന രക്തസ്രാവം എന്ന് തുടങ്ങി അമ്മമാരുടെ ആരോഗ്യപരവും സൗന്ദര്യപരവുമായ സംശയങ്ങൾ നിരവധിയാണ്.

പ്രസവശേഷം ചാടിയ വയർ എങ്ങനെ കുറയ്ക്കാം?

ഗർഭകാലത്തെ ആഹാരക്രമമാണ് ശരീരഭാരം കൂടാനുള്ള പ്രധാന കാരണം. എന്ന് കരുതി ഈ സമയത്ത് ഭക്ഷണം കുറച്ച് കഴിക്കുന്നത് ചിന്തിക്കാനുമാകില്ല. പ്രസവശേഷം തൂങ്ങിക്കിടക്കുന്ന വയറിന്റെ പ്രധാന കാരണം കുഞ്ഞിനെ ഉൾക്കൊള്ളാനായി അടിവയറ്റിലെ പേശികൾ അയയുന്നതാണ്. ഇങ്ങനെ വയർ ചാടുന്നത് ഘട്ടം ഘട്ടമായി കുറച്ചുകൊണ്ട് വരാൻ സാധിക്കും.

പ്രസവം കഴിഞ്ഞ ശേഷം ഏതാണ്ട് രണ്ടാമത്തെ ആഴ്ച മുതൽ ചെറിയ രീതിയിലുള്ള വ്യായാമം ചെയ്ത് തുടങ്ങാം. എന്നാൽ പ്രസവ രീതിയനുസരിച്ച് വേണം വ്യായാമങ്ങൾ തിരഞ്ഞെടുക്കാൻ. നോർമൽ രീതിയിലുള്ള പ്രസവമാണെങ്കിൽ ആറാമത്തെ ആഴ്ച മുതൽ വ്യായാമം ചെയാവുന്നതാണ്. എന്നാൽ സിസേറിയനാണെങ്കിൽ ഡോക്ടറുടെ നിർദേശപ്രകാരം മാത്രം വ്യായാമം ചെയ്യാം. മിക്കപ്പോഴും സിസേറിയൻ കഴിഞ്ഞ ശേഷം ആറാമത്തെ ആഴ്ചയ്ക്ക് ശേഷം വ്യായാമം ആരംഭിക്കാറുണ്ട്.

 

വ്യായാമം ചെയ്യുന്നത് ചാടിയ വയർ കുറയ്ക്കാൻ മാത്രമല്ല, കാലുകളിലെ രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കുന്നത് ഒഴിവാക്കാനും സഹായിക്കും. ചെറിയ രീതിയിലുള്ള വ്യായാമങ്ങൾ ചെയ്യുന്നതോടൊപ്പം നടത്തവും മറ്റ് ലളിതമായ യോഗാസനങ്ങളും ശീലിക്കാം.

പ്രസവശേഷം വയറു തൂങ്ങിക്കിടക്കുന്നതിന്റെ അഭംഗി താൽക്കാലികമായി മാറ്റാൻ ബെൽറ്റ് ഉപയോഗിക്കാവുന്നതാണ്. എന്നാൽ ഈ അഭംഗിക്ക് ശാശ്വതമായ പാരിഹാരം വേണമെങ്കിൽ അത് ചിട്ടയായ വ്യായാമത്തിലൂടെ മാത്രമേ സാധിക്കൂ. ഗർഭസ്ഥ ശിശുവിനെ ഉൾക്കൊള്ളാനായി അയഞ്ഞ അടിവയറ്റിലെ പേശികളെ ബലപ്പെടുത്തണമെങ്കിൽ അതിനു വ്യായാമം തന്നെ വേണം.

പ്രസവശേഷം ചാടിയ വയർ കുറയ്ക്കാൻ ഇതാ ചില വ്യായാമങ്ങൾ

നീണ്ടു നിവർന്ന് കിടന്ന ശേഷം രണ്ടു കാലുകളും ഒരുമിച്ച് 45 ഡിഗ്രി ഉയർത്തുകയും താഴ്ത്തുകയും ചെയ്യുന്നത് അടിവയറ്റിലെ പേശികളെ ബലപ്പെടുത്താൻ സഹായിക്കും. ഇങ്ങനെ ചെയ്യുമ്പോൾ കാൽമുട്ടുകൾ മടങ്ങാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

പ്രസവശേഷം ആദ്യത്തെ ആറാഴ്ച (ഒന്നര മാസം) വരെ നടത്തം മാത്രം ചെയ്യാം. പ്രസവത്തിനു ശേഷം ശരീരം പൂർവ സ്ഥിതിയിലേക്ക് വരുന്ന സമയവുമാണിത്. അത് കൊണ്ട് നടത്തം തന്നെയാണ് ഈ സമയത്ത് ഏറ്റവും മികച്ച വ്യായാമം. നടത്തം ആരംഭിക്കുന്ന ആദ്യ ദിവസങ്ങളിൽ വേഗത കുറച്ച് ചെറിയ ദൂരം മാത്രം നടന്നാൽ മതി. എന്നാൽ പിന്നീട് ശരീരം ബാക്കിയുള്ള വ്യായാമങ്ങൾ ചെയ്യാൻ പാകപ്പെടുമ്പോൾ നടത്തത്തിന്റെ വേഗതയും ദൂരവും കൂട്ടാവുന്നതാണ്.

പ്രസവം കഴിഞ്ഞ പല അമ്മമാരിലും പല തരത്തിലുള്ള സമ്മർദ്ദങ്ങൾ അനുഭവപ്പെടാറുണ്ട്. ഇത്തരം സമ്മർദ്ദങ്ങൾ ഇല്ലാതെയാക്കാനും ശരീരത്തിന് കൂടുതൽ ഉണർവ് നൽകാനും വയറ്റിലെ പേശികളെ ശക്തിപ്പെടുത്താനും ചില ബ്രീത്തിങ് എക്സർസൈസുകൾ സഹായിക്കും. എല്ലാ ദിവസവും രാവിലെ പത്തു മുതൽ പതിനഞ്ച് തവണ വേറെ ദീർഘമായി ശ്വാസോഛ്വാസം ചെയ്യുന്നത് നല്ലതാണ്. ഇങ്ങനെ ശ്വാസം ഉള്ളെലേക്കെടുക്കുമ്പോൾ വയറ്റിലെ മസിലുകൾ അകത്തേയ്ക്ക് വലിച്ച് പിടിക്കുക. ഏകദേശം 10 സെക്കന്റുകൾക് ശേഷം ശ്വാസം വിടാം. അപ്പോൾ വയർ പൂർവ്വസ്ഥിതിയിലേയ്ക്ക് കൊണ്ടുവരാം.

ശരീരം വ്യായാമം ചെയ്യാൻ പാകമാകുമ്പോൾ അമ്മമാർക്ക് ചെയ്യാൻ പറ്റിയ മറ്റൊരു വ്യായാമ മുറയാണ് ബ്രിഡ്ജ് എക്സർസൈസ് (bridge exercise). നിവർന്ന് കിട്ടുന്നതിന് ശേഷം കാൽമുട്ടുകൾ മടക്കി പാദം നിലത്ത് നന്നായി ഉറപ്പിക്കുക. കൈകൾ നിലത്ത് ശരീരത്തിനോട് ചേർത്ത് നിവർത്തി വെക്കാം. നടുഭാഗം പതിയെ മേൽപ്പോട്ടുയർത്തി അല്പ നിമിഷങ്ങൾക്ക് ശേഷം വയർ ചുരുക്കി പിടിച്ച് നടുഭാഗം വീണ്ടും നിലത്ത് മുട്ടിക്കുക. പത്ത് സെക്കന്റ് റിലാക്സ് ചെയ്ത ശേഷം ഈ വ്യായാമം പത്ത് തവണ ചെയ്യാം.

ഗർഭകാലത്തുണ്ടാകുന്ന സ്ട്രെച്ച് മാർക്കുകൾ മാറാൻ എന്ത് ചെയ്യണം?

ഇത് കേവലം ഒന്നോ രണ്ടോ അമ്മമാരുടെ ചോദ്യമല്ല. പ്രസവം കഴിഞ്ഞ മിക്ക അമ്മമാരുടെയും ആകുലതയാണിത്. ശരീരത്തിലും കഴുത്തിന് ചുറ്റുമായി ഉണ്ടാകുന്ന കറുപ്പ് നിറവും വയറ്റിലെ സ്ട്രെച്ച് മാർക്കുകളും മിക്ക അമ്മമാരെയും അസ്വസ്ഥരാക്കാറുണ്ട്. ഗർഭകാലത്ത് ശരീരത്തിലുണ്ടാകുന്ന ഹോർമോണുകളുടെ പ്രവർത്തനഫലമായാണ് ഈ കറുത്ത പാടുകൾ ഉണ്ടാകുന്നത്. പ്രസവശേഷം ഈ കറുപ്പ് നിറം ഇല്ലാതാകുന്നതും കാണാം. അതായത് ആർത്തവ ചക്രം പുനരാരംഭിക്കുന്നതോടെ ഈ ഹോർമോണുകൾ ശരീരത്തിൽ നിന്നും അപ്രത്യക്ഷമാകുകളും ശരീരത്തിലെ കറുപ്പ് നിറം മാറുകയും ചെയ്യും.

 

എന്നാൽ ഈ കറുപ്പ് നിരത്തേക്കാളധികം ഏറ്റവും കൂടുതൽ അലട്ടുന്ന പ്രശ്നം വയറിൽ ഉണ്ടാകുന്ന സ്ട്രെച്ച് മാർക്കുകളാണ്. ഗർഭകാലത്ത് ഓരോ മാസം പിന്നിടുമ്പോഴും വയറ്റിലെ ചർമ്മം വികസിക്കുന്നത് മൂലം ചർമത്തിനടിയിലെ ഇലാസ്റ്റിക് ഫൈബർ പൊട്ടിപ്പോവുന്നു. പ്രസവശേഷം പൊട്ടിപ്പോയ ഈ ഫൈബറുകൾ കൂടിച്ചേരുന്നില്ല. അതുകൊണ്ടാണ് പ്രസവശേഷവും സ്ട്രെച്ച് മാർക്കുകൾ വയറ്റിൽ അവശേഷിക്കുന്നത്.

ഈ സ്ട്രെച്ച് മാർക്കുകൾ മാറാൻ ആറാം മാസം മുതൽ രക്ത ചന്ദനമോ, പിണ്ഡതൈലമോ വയറ്റിൽ തേച്ച് പിടിപ്പിക്കുന്നത് നല്ലതാണ്. അതല്ലെങ്കിൽ ആറാം മാസം മുതൽ വിറ്റാമിൻ E ഓയിൽ തേച്ച് കൊടുക്കുന്നതും സ്ട്രെച്ച് മാർക്കുകൾ പ്രതിരോധിക്കാൻ നല്ല മാർഗ്ഗമാണ്.

 

ദിവസവും എട്ടു മുതല്‍ 10 ഗ്ലാസ് വരെ വെള്ളം കുടിക്കണമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. സ്ഥിരമായി ഇങ്ങനെ ചെയ്യുമ്പോൾ ഇത്തരം പാടുകൾ മാറി തുടങ്ങും. കൂടാതെ പോഷക മൂല്യങ്ങൾ കൂടുതലുള്ള സ്‌ട്രോബറീസ്, ബ്ലൂബെറി, ചീര, ക്യാരറ്റ്, പയറുവർഗ്ഗങ്ങൾ, നട്‌സ് എന്നിവ ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുക. മധുരകിഴങ്ങും മാതളനാരങ്ങയും കഴിക്കുന്നത് സ്ട്രെച്ച് മാർക്കുകൾ കുറയ്ക്കാൻ സഹായിക്കും.

സ്ട്രെച്ച് മാർക്കുകൾ മാറാൻ നാരങ്ങാ നീര് വയറ്റിൽ പുരട്ടിയ ശേഷം കഴുകി കളയുന്നതും നല്ലതാണ്.

read more
മുടി വളരാൻസ്ത്രീ സൗന്ദര്യം (Feminine beauty)

മുടി വളർച്ചയ്ക്കും കൊഴിച്ചിൽ തടയാനും ചില സൂപ്പർ ഭക്ഷണങ്ങൾ

ശരീരസൗന്ദര്യത്തിന്റെ അവിഭാജ്യഘടകങ്ങളിൽ ഒന്നാണ് മുടിയുടെ ഭംഗി. ശരിയായ ഭക്ഷണം, വ്യായാമം, കൃത്യമായ ഉറക്കം എന്നിവ മുടിയുടെ വളർച്ചയെ നിയന്ത്രിക്കുന്ന ഘടകങ്ങളാണ്. ആവശ്യത്തിന് കാലറി, ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീൻ, വൈറ്റമിനുകൾ എന്നിവ മുടിക്ക് പ്രധാനമാണ്.

വൈറ്റമിൻ ബി–12, ബയോട്ടിൻ, മാംസ്യം, അയൺ എന്നിവയാൽ സമ്പന്നമാണ് മുട്ട. ദിവസം രണ്ട് മുട്ടയുടെ വെള്ള കഴിക്കാം. കടല, പയർ, പരിപ്പ് വർഗങ്ങൾ, അണ്ടിപ്പരിപ്പുകൾ, പാൽ, പാലുൽപ്പന്നങ്ങൾ എന്നിവ പ്രോട്ടീന്റെ സ്രോതസ്സുകളാണ്.

മുടിയുടെ വളർച്ചയ്ക്കും ആരോഗ്യത്തിനും പ്രധാനമാണ് കെരാറ്റിൻ. മുടിക്ക് വേണ്ടുന്ന ഒരു ജീവകമാണ് ബയോട്ടിൻ. വെള്ളത്തിൽ ലയിക്കുന്ന ഒരു ബി വൈറ്റമിനാണിത്. കൂൺ, അവക്കാഡോ, മുട്ട, സോയാബീൻ, നട്സ്, സാൽമൺ എന്നിവയിൽ ബയോട്ടിൻ അടങ്ങിയിട്ടുണ്ട്.

ശരീരത്തിൽ ഇരുമ്പിന്റെ അളവ് കുറഞ്ഞാൽ മുടി കൊഴിയാനുള്ള സാധ്യതയുണ്ട്. ഇരുമ്പ് ശരീരത്തിൽ ആഗിരണം ചെയ്യപ്പെടണമെങ്കിൽ വൈറ്റമിൻ സി ആവശ്യമാണ്. ചെറുനാരങ്ങാ, മൂസംബി, ഓറഞ്ച്, നെല്ലിക്ക, ബ്രൊക്കോളി, കിവി, മുന്തിരി എന്നിവയിൽ വൈറ്റമിൻ സി ധാരാളമുണ്ട്.വൈറ്റമിൻ സി രോഗപ്രതിരോധശേഷി കൂട്ടി കൊളാജന്റെ ഉൽപാദനത്തിന് സഹായിക്കുന്നു. കൊളാജന്‍, ആരോഗ്യമുള്ള മുടി, ചർമം, നഖങ്ങൾ എന്നിവയ്ക്ക് അത്യാവശ്യമാണ്.

കാരറ്റ്, ചീര, ഇലക്കറികൾ എന്നിവയിൽ വൈറ്റമിൻ എ ധാരാളമായിട്ടുണ്ട്. വൈറ്റമിൻ എ തലയോട്ടിയിൽ സേബം ഉൽപാദിപ്പിക്കുന്നു. ഇരുമ്പ്, കാത്സ്യം, നാരുകൾ തുടങ്ങിയവയുടെ കലവറയാണ് റാഗി. ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

മുടിയെ കരുത്തുറ്റതാക്കുന്നെങ്കിൽ ബദാമിന്റെ പങ്ക് വളരെ വലുതാണ്. ഒമേഗ 3 ഫാറ്റി ആസിഡിനാൽ സമ്പന്നമാണിത്.

തൈറോയ്ഡ് ഗ്രന്ഥിയുടെ തകറാറ് മുടി കൊഴിച്ചിലിന് കാരണമാകും. അയഡിൻ അടങ്ങിയ കടൽ വിഭവങ്ങൾ (മത്തി, അയല, ചൂര) ഭക്ഷണത്തിന്റെ ഭാഗമാക്കു ക. ദിവസേന രണ്ട് ലീറ്ററിൽ കുറയാതെ വെള്ളം കുടിക്കുക. കൃത്യമായ വ്യായാമം ശരീരത്തിൽ രക്തയോട്ടം ത്വരിതപ്പെടുത്തി മുടി വളർച്ചയെ സഹായിക്കും.

പ്രീതി ആർ. നായർ

ചീഫ് ക്ലിനിക്കൽ ന്യൂട്രിഷനിസ്‌റ്റ്

എസ് യു ടി ഹോസ്‌പിറ്റൽ

തിരുവനന്തപുരം

read more
ആരോഗ്യംചോദ്യങ്ങൾലൈംഗിക ആരോഗ്യം (Sexual health )

സെക്സിൽ സ്ത്രീകൾ വരുത്തുന്ന 25 തെറ്റുകൾ

ഇത്രയുംകാലം ആയിട്ടും ഒന്നും അറിയില്ല എന്ന ആറ്റിറ്റ്യൂഡ് ‘ഓവറാണ്’: സെക്സിൽ സ്ത്രീകൾ വരുത്തുന്ന 25 തെറ്റുകൾ

 

ആ നിമിഷത്തിന്റെ ധന്യതയിൽ അവൻ അവളോടു പറഞ്ഞു; ‘പ്രിയേ… ലോകം ഉറങ്ങുകയാണ്. ഈ ലോകത്ത് ഇപ്പോൾ രണ്ടുപേർ മാത്രമേയുള്ളു… ഞാനും നീയും’ അല്‍പം വിഹ്വലതയോെട ചുറ്റും േനാക്കി അവള്‍ പറഞ്ഞു, ‘അതെന്താ… ചേട്ടാ… ബാക്കിയുള്ളവരൊക്കെ എവിടെയാ? എനിക്കു പേടിയാകുന്നുണ്ട് കേട്ടോ… വെറുതെ അതുമിതും പറഞ്ഞ് എന്നെ പേടിപ്പിക്കല്ലേ…’

കാൽപനികതയുടെ ഏഴാം നിലയിൽ നിന്ന് പിടിവിട്ട് ആ പുരുഷൻ താഴേക്കു പതിച്ചു. പിന്നീട് ഒരിക്കലും അങ്ങനെയൊരു സാങ്കൽപിക ലോകത്തേക്ക് പങ്കാളിയെയും കൊണ്ട് അയാൾ പോയിട്ടേയില്ല. ഇതൊരു കഥയാണെന്നു കരുതൂ. എന്നാലും ഇ തൊക്കെത്തന്നെയല്ലേ നമ്മുടെ കിടപ്പറയിലെ സ്വ കാര്യ നിമിഷങ്ങളിൽ സംഭവിക്കുന്നത്.

ലൈംഗികത പൂന്തോട്ടമാണെങ്കിൽ അവിടെ വിരിയുന്ന ഏറ്റവും മനോഹരമായ പൂവാണു സ്ത്രീ. എന്നാൽ ആ പൂവ് വാടാതെ നിൽക്കണം. സ്നേഹത്തിന്റെ തേനും പൂമ്പൊടിയും അതിൽ എന്നും നിറയണം. അറിവില്ലായ്മയും അബദ്ധധാരണയും മൂലം അക്ഷരത്തെറ്റുകൾ നിറഞ്ഞാൽ െെലംഗികതയുടെ കാവ്യഭംഗി കുറയും. ജീവിത താളത്തിൽ ലൈംഗി കതയ്ക്ക് കൃത്യമായ സ്ഥാനവും ആവർത്തിയുമുണ്ട്. അത് ശരിയായ ക്രമത്തിൽ അല്ലെങ്കിൽ അസം തൃപ്തി രൂപപ്പെടാം. ദാമ്പത്യത്തിന്റെ താളം തന്നെ തെറ്റിക്കാം.

അബദ്ധധാരണകൾക്കൊപ്പം വിശ്വാസപരമായ കാരണങ്ങളും ചിലരുടെ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്. അനാരോഗ്യം മൂലമുള്ള പ്രശ്നങ്ങൾ മനസ്സിലാക്കുന്ന അലിവോടെ ഇത്തരം വാശികൾ പങ്കാളി ഉൾക്കൊള്ളണമെന്നില്ല.

ലൈംഗികബന്ധം മൗനവും നിശബ്ദതയും നിറഞ്ഞ അവാർഡ് സിനിമയല്ല. അതിൽ കൊമേഴ്സ്യൽ സിനിമയുടെ അതിഭാവുകത്വവും വർണപകിട്ടും വേണം. ചേരുവകൾ കൃത്യമെങ്കിൽ കാലമെത്ര കഴിഞ്ഞാലും പുതുമയോടെ കാണാവുന്ന സൂപ്പർ ഹിറ്റ് സിനിമ പോലെയാകും അത്. ലൈംഗിക ജീവിതത്തിൽ സ്ത്രീകൾ പൊതുവെ വരുത്തുന്ന തെറ്റുകളും അബദ്ധ ധാരണകളും പരിഹാര നിർദേശങ്ങളുമാണ് ഈ പ്രത്യേക വിഭാഗത്തിൽ അവതരിപ്പിക്കുന്നത്.

1. അങ്ങനെയൊക്കെ പറഞ്ഞാൽ എന്തു കരുതും?

ലൈംഗികതയെ സംബന്ധിച്ച് സ്ത്രീകൾ കൂട്ടിവച്ചിരിക്കുന്ന ഒരുപാട് സങ്കൽപങ്ങളുണ്ട്. കാൽപനികമായ ഭ്രമങ്ങളുടെ കളിയരങ്ങാണ് കിടപ്പറ. എന്നാൽ അരങ്ങുണർന്നു കഴിയുമ്പോൾ എല്ലാം മറന്നുപോകുന്നു. സ്വന്തം ശരീരത്തെയും മനസ്സിനെയും പരിഗണിക്കാതെയും സ്നേഹിക്കാതെയും നിങ്ങൾക്ക് കിടപ്പറയിൽ വിജയിക്കാൻ കഴിയില്ല. ആത്മവിശ്വാസം വളരെ പ്രധാനമാണ്.

ഇഷ്ട ആഹാരം, വേഷം, സ്ഥലം ഇങ്ങനെ പലതും പങ്കാളികൾക്ക് പരസ്പരം തുറന്നു പറയാനുണ്ടാകും. അതുപോലെ തന്നെ ഇഷ്ടപ്പെട്ട ലൈംഗികനിലകളെക്കുറിച്ചും രീതികളെക്കുറിച്ചും പറയാം. അത് കൂടുതൽ ഉത്തേജനത്തിനും ഹൃദ്യതയ്ക്കും കാരണമാകും.

അങ്ങനെ ഞാൻ പറഞ്ഞാൽ പങ്കാളി എന്തു കരുതും എ ന്നൊന്നും ചിന്തിക്കേണ്ട. ലൈംഗികത ജീവനുള്ളവയുടെ സ ഹജവാസനയാണ്. തുറന്നുപറച്ചിലുകൾ ബന്ധത്തിന്റെ ഇഴയടുപ്പം കൂട്ടും. രണ്ടു പേരും ഒരേ മൂഡിലായിരിക്കുമ്പോൾ നടത്തുന്ന ഹൃദയഭാഷണങ്ങളോളം മധുരതരമായി മറ്റൊന്നില്ല.

2. അഭിനയിക്കുയല്ലേ വഴിയുള്ളൂ?

‘അതൃപ്തിയുടെ വൻകരയാണു ഓരോ പുരുഷനും. പുരുഷനെ തൃപ്തിപ്പെടുത്താൻ ഒരുപാടു വിയർക്കേണ്ടി വരും.’ ഇത്തരം ധാരണ പുലർത്തുന്ന സ്ത്രീകൾ നിരവധി. ഒന്നാമതായി സദ്യ വിളമ്പുന്ന പരിപാടി അല്ല ലൈംഗികത എന്ന് മനസ്സിലാക്കുക. ഒരാൾ മാത്രം ആസ്വദിക്കുന്ന പ്രോഗ്രാം ആയി കാണുന്നതാണ് ഈ ടെൻഷന്റെ കാരണം. തുറന്നുള്ള സംസാരത്തിലൂടെ മാത്രമേ എന്തും പറയാനുള്ള സ്വാതന്ത്ര്യം പങ്കാളികൾക്കിടയിൽ ഉണ്ടാകൂ. ദാമ്പത്യ ജീവിതത്തിന്റെ തുടക്കത്തിൽ തന്നെ അത്തരമൊരു അ ടുപ്പം ഉണ്ടാകണം. അങ്ങനെയെങ്കിലേ കാര്യങ്ങൾ പറയേണ്ട സമയത്ത് പറയാൻ കഴിയൂ.

ഉദാഹരണത്തിന് രതിമൂർച്ഛ പ്രതീക്ഷിച്ചുകിടക്കുന്ന സ്ത്രീയെ നിരാശപ്പെടുത്തിക്കൊണ്ട് പങ്കാളി ഇറങ്ങിപ്പോകുന്നു. ആ സമയത്ത് ‘നിങ്ങൾ ഓകെ ആയിരിക്കും. പക്ഷേ ,ഞാൻ അല്ല. എനിക്ക് ഇറങ്ങാനുള്ള സ്ഥലം ഇതല്ല. കുറച്ചുകൂടി മുന്നോട്ടു പോകണം.’ എന്ന് ധൈര്യത്തോടെ പറയുക. അങ്ങ നെയാണെങ്കിൽ പരസ്പരധാരണയും വിശ്വാസവും വളർത്തിയെടുക്കാൻ കഴിയും. അല്ലെങ്കിൽ പങ്കാളിയോട് ഉള്ളിൽ ദേഷ്യം സൂക്ഷിച്ചുകൊണ്ട് പുറമേ അഭിനയിക്കേണ്ടി വരും.

3. ഒാ… എന്നും ഇങ്ങനെയല്ലേ?

ക്ഷമയും അവധാനതയുമാണ് ഏതൊരു നല്ല പ്രവൃത്തിയുടെയും ലക്ഷണം. ലൈംഗികതയ്ക്കും ഇതൊക്കെ ആവശ്യമാണ്. എന്നാൽ ക്യൂവിൽ നിൽക്കാൻ മടിയുള്ളവരാണ് ചില പുരുഷന്മാർ. കാത്തുനിൽ ക്കാനുള്ള ക്ഷമയില്ല. വന്നപാടെ ഇടിച്ച് കയറുകയാണ്. അ ത്തരക്കാരെ അച്ചടക്കമുള്ളവരാക്കി ക്യൂവിൽ നിർത്തിക്കാൻ പ്രാപ്തിയുണ്ടാകണം സ്ത്രീകൾക്ക്. അതുചെയ്യാൻ മടിക്കുന്നവർക്കാണ് ലൈംഗികത ദുരിതവും ഷെഡ്യൂൾ അനുസരിച്ചുള്ള ജോലിയും ആയി മാറുന്നത്.

4. ഇത്തരം കാര്യങ്ങളൊക്കെ പറഞ്ഞിട്ടെന്തിന്?

പുരുഷന്മാരെപ്പോലെ പ്രവചനാതീതമായി വികാരം ഉണ്ടാകുന്നവരല്ല ഒരുപരിധി വരെ സ്ത്രീകൾ. ചില പ്രത്യേകഘട്ടങ്ങളിൽ തങ്ങളിൽ ലൈംഗികവികാരങ്ങൾ ഉണ്ടാകും എന്ന് മുൻകൂട്ടി പറയാൻ സ്ത്രീകൾക്ക് കഴിയും. മാസമുറയുടെ വിശ്രമദിനങ്ങളെക്കുറിച്ച് അ റിയാവുന്ന പുരുഷന് ഓവുലേഷൻ ദിനങ്ങളുടെ പ്രധാന്യവും പറഞ്ഞു കൊടുക്കാൻ സ്ത്രീ തയാറാകണം. ഈ വിവരങ്ങൾ പലരും പങ്കാളിക്കു കൈമാറുകയില്ല. ചുവപ്പു കൊടി മാത്രം പോര, പച്ചക്കൊടിയും വേണം. പ്രണയത്തിന്റെ ഈ ‘കാലാ വസ്ഥാ മുന്നറിയിപ്പുകൾ’ ഏത് പുരുഷനും ആഗ്രഹിക്കുന്നതാണെന്ന് മനസ്സിലാക്കുക.

5. നിങ്ങൾക്ക് സ്വന്തം കാര്യം മാത്രമല്ലേ ഉള്ളൂ…

ലൈംഗികത വൺവേ റോഡ് അല്ല എന്ന് നേരത്തെ പറഞ്ഞുവല്ലോ. പരസ്പരം ആസ്വദിക്കാനുള്ള സ്വാതന്ത്ര്യം കൊടി പിടിച്ച് സമരം ചെയ്തു നേടേണ്ടതുമല്ല. ഇതു മനസ്സിലാക്കാതെ ഏകാധിപതിയെ പ്പോലെ പെരുമാറുന്ന പുരുഷനെ നയത്തിൽ കാര്യങ്ങൾ പ റഞ്ഞു മനസ്സിലാക്കാൻ മടിക്കേണ്ട. വിജയം എന്ന് അയാൾ കരുതുന്നത് വെറുമൊരു തോന്നൽ മാത്രമാണെന്ന് ബോധ്യപ്പെടുത്തണം. ആ വാക്ക് ഹൃദയം കൊണ്ട് കേൾക്കുന്ന പങ്കാളി ശരിയായ ഫിനിഷിങ് പോയന്റിലേക്ക് ഒപ്പമെത്തും. ആ നിമിഷത്തിന്റെ ധന്യത ബോധ്യപ്പെടുത്തുന്ന സ്നേഹപ്രകടനങ്ങൾ ഹൃദയത്തിലടക്കി വയ്ക്കരുത്. പ്രകടിപ്പിക്കുക തന്നെ, വേണം.

ൈലംഗികത ആപ്പിൾ ആണെന്ന് സങ്കൽപിച്ചാൽ രണ്ടു പേ രും തുല്യമായി പങ്കിട്ടെടുക്കുമ്പോഴാണ് അത് ആസ്വാദ്യമാകുന്നത്. അല്ലാതെ ആപ്പിളിന്റെ കേടു വന്ന ഭാഗം ഭാര്യയ്ക്കും കേടില്ലാത്ത ഭാഗം ഭർത്താവിനും എന്ന രീതി ശരിയല്ല. ആസ്വാദ നത്തിന്റെ ആപ്പിൾ പങ്കിട്ട് കഴിക്കുക തന്നെ വേണം.

6. എന്റെ വിധി, അനുഭവിച്ചല്ലേ പറ്റൂ…

പുരുഷന്മാർ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ പലപ്പോഴും സ്ത്രീയുടെ ലൈംഗിക ജീവിതം അസഹ്യമാക്കാറുണ്ട്. മാനസികവും ശാരീരികവുമായ പീഡനങ്ങൾ മുതൽ ലഹരി ഉപയോഗം വരെ ഇതിൽ പെടുന്നു. ഇ തിനെ ഫലപ്രദമായി തരണം ചെയ്യാനോ നേരിടാനോ പല സ്ത്രീകൾക്കും കഴിയാറില്ല. ഒന്നുകിൽ നിശബ്ദയായി സഹിക്കുകയും ഭർത്താവിന്റെ ഇംഗിതങ്ങൾക്ക് വഴങ്ങിക്കൊടുക്കുകയും െചയ്യുന്നു. അല്ലെങ്കിൽ ഭർത്താവിനെ ആജീവാനാന്ത ശത്രുവായി കണക്കാക്കുന്നു.

ഇതു രണ്ടും ശരിയായ സമീപനമല്ല. അടിമ മനോഭാവം കൂടുതൽ അടിച്ചമർത്തലുകൾക്ക് കാരണമാകും. ശത്രുത കുടുംബത്തിന്റെ ഇമ്പം ഇല്ലാതാക്കും. മധ്യമാർഗമാണു ശരി. തുറന്നു സംസാരിക്കുക.

ഇഷ്മല്ലാത്ത കാര്യങ്ങൾ ആവർത്തിച്ചു കൊണ്ട് മുന്നോട്ടു പോകുന്നത് എളുപ്പമായിരിക്കില്ല എന്ന് എല്ലാ തരത്തിലും നയപരമായി ബോധ്യപ്പെടുത്തുക. ബെഡ്റൂമിൽ ലഹരി ഉപയോഗത്തിനു ശേഷമെത്തുന്നത് അനിഷ്ടമാണെങ്കിൽ തുട ക്കത്തിൽ തന്നെ തുറന്നു പറയാൻ മടിക്കരുത്. ‘സന്തോഷമുള്ള നിമിഷങ്ങളുടെ രസം കെടുത്താൻ എന്തിനാണിങ്ങനെ?’ എന്നു ചോദിക്കാൻ മടിക്കരുത്.

7. മുൻകൈ എടുക്കുന്നത് ശരിയാണോ?

ലൈംഗികതയ്ക്കു വേണ്ടി മുൻകൈയെടുക്കുന്നത് സ്ത്രീകളോ പുരുഷന്മാരോ? വിദേശത്തെ ചില യൂണിവേഴ്സിറ്റികൾ ഇതു സംബന്ധമായ പഠനം നടത്തി. ഒട്ടുമിക്ക രാജ്യങ്ങളിലും കാര്യമായ ആൺപെൺ വ്യതിയാനം കണ്ടെത്താൻ കഴിഞ്ഞില്ല. എന്നാൽ ഇന്ത്യയിൽ മാത്രം സ്ഥിതി വ്യത്യസ്തമായിരുന്നു. താൽപര്യമുള്ള സമയത്ത് പോലും ഇംഗിതം വെളിപ്പെടുത്താൻ മടിയുള്ളവരാണ് ഇന്ത്യൻ സ്ത്രീകൾ.

ലൈംഗികതയെ സംബന്ധിച്ചുള്ള അബദ്ധധാരണകൾ പ ലർക്കും ഇനിയും മാറിയിട്ടില്ല എന്നു സാരം. സെക്സ് ആഗ്രഹിക്കുക എന്നത് മോശം കാര്യമല്ല. അതു പങ്കാളിയോടു തുറന്ന് പ്രകടിപ്പിക്കുന്നതിലൂടെ ആരും മോശക്കാരി ആകുകയുമില്ല. സ്പാർക് എന്നത് എപ്പോഴും ഒരു വശത്തു നിന്നു മാത്രം സംഭവിക്കേണ്ടതല്ല. പ്രണയത്തിന്റെ ഉലയിൽ തീപ്പൊരി ഇരുതുമ്പുകളിൽ നിന്നുമാകാം. അപ്പോൾ മാത്രമേ പതിവുകളിൽ നിന്നു വ്യത്യസ്തമായി മധുരിതമായ പുതിയ കാഴ്ചകൾ മിഴി തുറക്കൂ.

8. ഒന്നും അറിയില്ല എനിക്ക്…

ഒരു വികാരവും പ്രകടിപ്പിക്കാതിരിക്കുന്നതും ലൈംഗികതയെക്കുറിച്ച് തികഞ്ഞ അജ്ഞത ഭാവിക്കുന്നതുമാണ് ‘കുലസ്ത്രീ’ ലക്ഷണം എന്ന അബദ്ധ ധാരണ പുലർത്തുന്നവർ ഇക്കാലത്തുമുണ്ട്. പക്ഷേ, ഈ അഭിനയം ദാമ്പത്യ ജീവിതത്തെ ദോഷകരമായി ബാധിക്കാം.

ഇത്രയും കാലമായിട്ടും എനിക്ക് ഒന്നും അറിഞ്ഞുകൂടാ എന്ന മനോഭാവം കുറച്ച് ‘ഓവറാണ്’ എന്ന് തിരിച്ചറിയുക. എട്ടും പൊട്ടും തിരിയാത്ത ഇത്തരം രീതിയല്ല, സുഹൃത്തിനെപ്പോലെ പെരുമാറുന്ന വികാരവതിയായ പങ്കാളിയെ ആണ് പുരുഷൻ ആഗ്രഹിക്കുന്നത്. ഭിത്തിയിൽ ശക്തിയോടെ വന്നടിക്കുന്ന പന്ത് അേത ശക്തിയിൽ തിരികെ പോകണം. ഒറ്റ വാചകത്തിൽ പറഞ്ഞാൽ ‘ചേരുവകൾ പാകത്തിന്’ അതാണ് നല്ല ലൈംഗികതയുടെ രുചി സൂത്രം.

9. വീടൊന്ന് പെയ്ന്റ് ചെയ്യാറായി…

ലൈംഗികത വൈകാരിക അനുഭൂതിയാണ്. ആ നന്ദത്തിന്റെ നിമിഷങ്ങളുടെ നിറം കെടുത്തുന്ന ചിന്തകളോ ചർച്ചകളോ ആ സമയത്ത് ഉണ്ടാക രുത്. പക്ഷേ, അനുഭൂതിയിൽ മുങ്ങി നിൽക്കുമ്പോഴും അന്നത്തെ മറ്റ് പല പ്രശ്നങ്ങളും സ്ത്രീയുടെ മനസ്സിന്റെ അടിത്തട്ടിൽ ഇരമ്പുന്നുണ്ടാകും. പുരുഷനെപ്പോലെ അത് അടക്കി വയ്ക്കാൻ പല സ്ത്രീകൾക്കും കഴിയാറില്ല.

പല കാര്യങ്ങൾ ഒരേ സമയം ചിന്തിക്കാനും ചെയ്യാനുമുള്ള മിടുക്ക് പക്ഷേ, രതിയുടെ ആനന്ദ നേരങ്ങളിൽ വേണ്ട.

10. എന്നാലും അന്ന് അങ്ങനെയൊക്കെ പറഞ്ഞില്ലേ?

ദമ്പതികൾ തമ്മിൽ പകൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ രാത്രി കിടപ്പറയിലേക്ക് നീളാറുണ്ടോ? മറ്റു സമയങ്ങളിൽ ഭർത്താവിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് എണ്ണിയെണ്ണി ചോദിച്ചതിനു ശേഷമാണോ നിങ്ങൾ കർത്തവ്യത്തിലേക്കു കടക്കുന്നത്. എങ്കിൽ അറിയുക ആ ലൈംഗികത ഹൃദ്യമായിരിക്കുകയില്ല. പലരും പങ്കാളിയെ വരുതിക്കു നിർത്താനുള്ള തുറുപ്പു ചീട്ടാ യി അത് ഉപയോഗിക്കുന്നുണ്ട്. ഒരുപരിധി വരെ ആ തന്ത്രം വി ജയിക്കുമെങ്കിലും ദീർഘ നാളേത്തേക്കു അതു ഗുണം ചെയ്യില്ല. പങ്കാളിയുടെ അപ്രീതിക്ക് പാത്രമായി കിടപ്പറ ഒരു സംഘ ർഷഭൂമിയാക്കാനേ ഈ സ്വഭാവം ഉപകരിക്കു. ‘നിന്റെ കോപം സൂര്യൻ അസ്തമിക്കുന്നതുവരെ അല്ലെങ്കിൽ കിടപ്പറയിലേക്കു പോകുന്നതിനു മുൻപു വരെ’ എന്നാണ് പ്രമാണം.

11. ഞാനെന്താ, ഗുസ്തിക്കാരിയോ?

സ്ത്രീയെ ഉത്തേജിപ്പിക്കുന്നത് പുരുഷന്റെ തൂവൽ സ്പർശങ്ങളാണ്. എന്നാൽ പുരുഷൻ സ്ത്രീയിൽ നിന്ന് അത്രയ്ക്കും ലോലമായ സ്പർശമല്ല പലപ്പോഴും പ്രതീക്ഷിക്കുന്നത്. ചില നേരങ്ങളിൽ എങ്കിലും കുറച്ചു കൂടി കാഠിന്യം ഉണ്ടായിരുന്നെങ്കിലെന്ന് പുരുഷൻ ആഗ്രഹിക്കുന്നുണ്ട്. ചിലർ അത്തരം ചില സൂചനകൾ നൽകാറുമുണ്ട്. നിർഭാഗ്യവശാൽ സ്ത്രീകൾ ഇതറിയാതെ പോവുകയും പുരുഷൻ നിരാശപ്പെടുകയും െചയ്യുന്നു.

12. അതൊന്നും നടക്കില്ല കേട്ടോ…

പരസ്പരം താൽപര്യം ഉണ്ടെങ്കിൽ ‘ഇല്ല’ എന്നൊരു വാക്ക് ലൈംഗികതയിൽ ഇല്ല. അതുകൊണ്ട് തന്നെ മുൻവിധികൾക്ക് ഇവിടെ സ്ഥാനം ഇല്ല. ഓരോരുത്തരുടെയും ആരോഗ്യാവസ്ഥ മാത്രമാണ് ലൈംഗികതയുടെ മാനദണ്ഡം. എന്നാൽ ഭർത്താക്കന്മാരുടെ ചില ശ്ര മങ്ങൾക്ക് ആദ്യമേ തന്നെ തടയിടുന്നത് ഭാര്യമാരാണ്. അതൊന്നും നടക്കില്ലെന്ന് കർശനമായിട്ടങ്ങു പറയും. പൊരുത്തപ്പെടാവുന്നതോ എന്ന് പരീക്ഷിക്കുക പോലും ചെയ്യാതെ പറയുന്ന ‘നോ’ ദാമ്പത്യത്തിന്റെ ഊഷ്മളത കുറയ്ക്കും.

13. മൊബൈൽ ഒന്ന് എടുത്തതേയുള്ളൂ…

‘നീ ആ ഫോണൊന്നു മാറ്റിവച്ചിട്ട് വന്നേ…’ എ ന്നു പങ്കാളിയെക്കൊണ്ടു പറയിപ്പിക്കുമ്പോൾ ഉണ്ടാകുന്ന അ സ്വസ്ഥത വളരെ വലുതാണ്. ഭർത്താക്കന്മാരാണ് ഈ അ ബദ്ധം കൂടുതലായി കാണിക്കുന്നതെങ്കിലും പുതിയ തലമുറയിലെ പെൺകുട്ടികളും ഒട്ടും പിന്നിലല്ലെന്ന് പഠനങ്ങൾ. പക ൽ മുഴുവൻ വീട്ടിലെ തിരക്കും ജോലിഭാരവും. രാത്രി ഇത്തിരി നേരമല്ലേ മൊബൈൽ നോക്കാൻ കിട്ടുന്നുള്ളുവെന്ന ന്യായവും അവർ പറയും. പക്ഷേ, നിങ്ങൾ ഒരുമിച്ചു ചെലവിടുന്ന കിടപ്പറനേരത്തിന്റെ ഷെയർ മൊബൈലിനു കൊടുക്കണോ എന്ന് ആലോചിച്ചു നോക്കൂ.

ചാറ്റിങ്ങും ഒാൺലൈൻ ഷോപ്പിങ്ങും മൊബൈലിൽ സിനിമ കാണലും അതിനിടയ്ക്ക് എപ്പോഴോ എന്ന തരത്തിൽ സംഭവിക്കേണ്ടതല്ല രതി. തുറന്നുള്ള സംസാരത്തിൽ തുടങ്ങി പ്രണയത്തിന്റെ അന്തരീക്ഷത്തിലാണത് സംഭവിക്കേണ്ടത്. ബെഡ്‌റൂമിൽ മൊബൈൽ ഉപയോഗം ഒഴിവാക്കുന്നതാണ് നല്ലത്.

14. കുളിക്കാനൊന്നും എനിക്ക് വയ്യ…

ആഗ്രഹിക്കുന്ന തരത്തിലുള്ള ശുചിത്വം പങ്കാളി പുലർത്താതു മൂലം ലൈംഗികത അറപ്പുള്ള അ നുഭവമായി മാറിയവരുണ്ട്. രണ്ടിലൊരാൾ മാത്രം പുലർത്തിയതു കൊണ്ടും കാര്യമില്ല. രണ്ടു പേരും ഒരേ പോലെ വ്യക്തി ശുചിത്വം പുലർത്തേണ്ടതുണ്ട്. വൃത്തി കാര്യത്തിൽ വ്യത്യസ്ത നിലപാടുകൾ ആകാം രണ്ടും പേർക്കും. സുഗന്ധ ദ്രവ്യങ്ങൾ ഉപയോഗിക്കുന്നതിൽ പോലും വ്യത്യസ്ത താൽപര്യങ്ങളായിരിക്കാം. ഇത് പരസ്പരം മനസ്സിലാക്കണം.

15. അപ്പുറത്തെ മുറിയിലുള്ളവർ ഉറങ്ങാതെ…

അനിഷ്ടങ്ങൾ എന്തായാലും പറയാൻ മടിക്കു ന്നത് ലൈംഗികതയെ ദോഷകരമായി ബാധിക്കും. യഥാർഥ കാരണം പറയാനുള്ള മടി കാരണം മറ്റ് പലതും ഉയർത്തിയാകും കിടപ്പറ നിമിഷങ്ങളിൽ നി ന്ന് ഒഴിവാകാൻ ശ്രമിക്കുന്നത്. അത്തരം സാഹചര്യങ്ങൾ തുടക്കത്തിലേ ഒഴിവാക്കുക. എനിക്ക് ഇഷ്ടമുള്ള അന്തരീക്ഷവും സാഹചര്യവും ഇതൊക്കെ എന്ന് പറഞ്ഞാൽ ഭൂരിപക്ഷം പുരുഷന്മാരും അത് ഉൾക്കൊള്ളാനുള്ള വിവേകം പ്രകടിപ്പിക്കും.

16. ഞാനൊരു ടെസ്റ്റ് ട്യൂബ് അല്ല, പരീക്ഷണത്തിന്..

പുതുമ എല്ലാവർക്കും ഇഷ്ടമാണ്. എന്തിനും ഏ തിലും പുതുമ തേടുന്നവരാണു കൂടുതലും. ലൈംഗികതയുടെ കാര്യത്തിലും ഇത്തരം പുതുമകൾ മിക്കവരും ആഗ്രഹിക്കുന്നു. എന്നാൽ സ്ത്രീകൾ പൊതുവെ പരീക്ഷണങ്ങളോട് താൽപര്യം കാണിക്കാറില്ല. മാത്രമല്ല, പലരും അതൊരുതരം പീഡനമായി കണക്കാക്കുകയും െചയ്യുന്നു.

17. പുള്ളിക്കാരനുണ്ടോ അറിയാൻ പോകുന്നു…

രതിമൂർച്ഛ ഉണ്ടാകാതെ ഉണ്ടെന്ന് അഭിനയിക്കുക. പല സ്ത്രീകളും ചെയ്യുന്ന ഗുരുതരമായ അബദ്ധമാണിത്. ഇതു പിന്നീട് രൂക്ഷമായ പ്രശ്നങ്ങൾക്കു വഴിതെളിക്കും. പലപ്പോഴും പങ്കാളിയെ സന്തോഷിപ്പിക്കാനാണ് സ്ത്രീകൾ ഇതിനു തുനിയുന്നത്. യഥാർഥത്തിൽ വേണ്ടത് സത്യസന്ധമായ കമ്യൂണിക്കേഷൻ ആണ്.

18. എനിക്കു വേണ്ട, നിങ്ങൾക്കു വേണമെങ്കിൽ..

രണ്ടു പുഴകൾ ഒരേ മനസ്സോടെ ഒന്നുേചർന്ന് ഒ ഴുകുന്നതാണ് ലൈംഗികത. ലൈംഗികതയ്ക്ക് ആദ്യം വേണ്ടത് പരസ്പരമുള്ള സമ്മതമാണ്. സൂചനകളിലൂടെ അനുവാദം ചോദിക്കുന്നുണ്ട് പങ്കാളികൾ. എന്നാൽ ബന്ധപ്പെടലിന് തയാറല്ലെങ്കിലും അനുകൂലമായ സൂചനകൾ കൊടുക്കുക എന്നത് ചില സ്ത്രീകളുടെ സ്ഥിരം അബദ്ധങ്ങളിൽ ഒന്നാണ്. ഇത്തരം മിക്സഡ് സിഗ്‌നലുകൾ പലപ്പോഴും ഇച്ഛാഭംഗങ്ങൾക്കും അതൃപ്തിക്കും കാര ണമാകും. ശാരീരികവും മാനസികവുമായ കാലാവസ്ഥകൾ അനുകൂലമല്ല എന്ന് ബോധ്യപ്പെടുന്നെങ്കിൽ അത് തന്നെ ആ യിരിക്കണം പ്രകടിപ്പിക്കേണ്ടതും.

19. നിങ്ങൾ സന്തോഷമായി കണ്ടാൽ മതി…

രണ്ടുപേർ ചുംബിക്കുമ്പോൾ ലോകം മാറുന്നു എന്നാണ് കവി എഴുതിയത്. പക്ഷേ, സ്ത്രീകളിൽ പലരും സ്വന്തം സന്തോഷത്തിന്റെ പങ്ക് പൂർണമായി മനസ്സിലാക്കുന്നില്ല. രണ്ടു പേർ ഒരുപോലെ പാസ് ചെയ്തു മുന്നേറുകയും ഒരാൾ മാത്രം ഗോളടിക്കുകയും ചെ യ്യുന്ന രീതി അല്ല നല്ല ലൈംഗികതയുടേത്. രണ്ടു പേർ ചുംബിക്കുമ്പോൾ മാറുന്ന ലോകം അവർ രണ്ടു പേരുടേതുമാണ്. സന്തോഷവും രണ്ടു പേർക്കും അവകാശപ്പെട്ടതാണ്.

20. എനിക്കിഷ്ടമല്ല, ഈ എന്നെ…

അവയവ വലുപ്പത്തെ സംബന്ധിച്ച് പുരു ഷന്മാരെ പോലെ തന്നെ അബദ്ധ ധാരണകൾ സ്ത്രീകൾക്കുമുണ്ട്. ചിലരിൽ ഇത് മനോരോഗത്തോളം എത്താറുമുണ്ട്. മറ്റു സ്ത്രീകളുമായി താരതമ്യപ്പെടുത്തി ‘പെണ്ണുങ്ങളായാൽ ഇങ്ങനെ വേണം… എന്തൊരു ഷേപ്പാണ്. അതൊക്കെ കാണുമ്പോഴാണ് നിന്നെ എടുത്ത് കിണറ്റിലിടാൻ തോന്നുന്നത്.’ എന്ന സിനിമാ ഡയലോഗ് തമാശയ്ക്കെങ്കിലും പറയുന്ന ആളാണ് പങ്കാളിയെങ്കിൽ സ്ഥിതി കൂടുതൽ വ ഷളാകും. നമ്മളെ കുറിച്ച് നമുക്ക് തന്നെ ആശങ്ക വേണ്ട. ഞാൻ ‘സൂപ്പറാ’ എന്ന് വിചാരിക്കുന്നതിൽ ഒരു തെറ്റുമില്ല. എല്ലാത്തിനും പ്ലസും മൈനസും ഉണ്ട്. അതു മനസ്സിലാക്കാതെ അപകർഷത പുലർത്തരുത്.

ഇനി അൽപം യന്ത്രങ്ങളുടെ പ്രവർത്തനം പറയാം. നല്ല രൂപഭംഗിയുള്ള പുതിയ കാർ കണ്ട് ഒരാൾ പറയുന്നു. ഹായ്, നല്ല കാർ. കൂടുതൽ വിവരങ്ങൾ അന്വേഷിച്ചപ്പോൾ മൈലേജ് വെറും പത്ത് കിലോമീറ്റർ. എല്ലാ റോഡുകളിലൂടെയും അനായാസം ഓടിക്കാനും കഴിയില്ല. കാറിന്റെ കാര്യമായാലും ലൈംഗികതയുടെ കാര്യമായാലും പ്രവർത്തനക്ഷമത, പ്രവർത്തന വൈദഗ്ധ്യം ഇവ പ്രധാനമാണ്.

പ്രവർത്തന ക്ഷമതയ്ക്ക് വേണ്ടത് ആരോഗ്യമാണ്. അതിന് ആദ്യം വേണ്ടത് സ്വന്തം ശരീരത്തെ സ്നേഹിക്കാനുള്ള മനസ്സാണ്. കുടുംബ ഉത്തരവാദിത്തങ്ങൾക്കൊപ്പം സ്വന്തം ആരോഗ്യകാര്യങ്ങൾക്കും സൗന്ദര്യ പരിചരണത്തിനും പ്രഥമ സ്ഥാനം നൽകുക. കൃത്യമായ മെയിന്റൻസ് യന്ത്രങ്ങൾക്കു മാത്രമല്ല ശരീരത്തിനും ആവശ്യമാണെന്ന് തിരിച്ചറിയുക.

21. നിങ്ങൾക്ക് എപ്പോഴും പറ്റുമല്ലോ...

ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്ന എടിഎം പോലെയാണ് പുരുഷ ലൈംഗികത എന്ന് കരുതുന്ന സ്ത്രീകളുണ്ട്. പക്ഷേ, എല്ലായ്പ്പോഴും സെക്സിനു തയാറെടുത്തു നിൽക്കുന്നവരാണ് പുരുഷൻ എന്ന ധാരണ ശരിയല്ല. ലൈംഗിക ഉണർവ് എപ്പോൾ വേണമെങ്കിലും ഉണ്ടാകാമെങ്കിലും ബാഹ്യസമ്മർദങ്ങൾ ഇല്ലാതിരിക്കൽ പുരുഷനും ആവശ്യമാണ്. മാനസ്സികവും ശാരീരികവുമായ അനുകൂല ഘടകങ്ങൾ ചേർന്നു വരുമ്പോഴേ പൂർണമായി മുഴുകിയുള്ള ലൈംഗികതയിലേക്ക് പുരുഷനും എത്താൻ കഴിയൂ.

22. ആണുങ്ങൾ ഇതൊക്കെ അറിയേണ്ടേ…

ലൈംഗികതയ്ക്ക് ഒരു വഴിയുണ്ട്. ദാമ്പത്യത്തിന്റെ തുടക്ക ദിവസങ്ങളിൽ ആ വഴി തെറ്റാൻ സാധ്യതയുള്ളവരാണു പുരുഷന്മാരിൽ പലരും. അത് മനസ്സിലാക്കി സമയോചിതമായി അവരെ നയിക്കാൻ പലപ്പോഴും സ്ത്രീകൾ തയാറാകില്ല. ഉത്തമബോധ്യമുള്ള കാര്യങ്ങൾ നയപരമായി പരസ്പരം ഉപദേശിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത് ആരോഗ്യകരമായ ദാമ്പത്യത്തിന് അത്യാവശ്യമാണ്.

23. ഇനി വയ്യ, തളർന്നുപോകുകയാണ്..

ലൈംഗികതയുെട ക്ലൈമാക്സിലാണ് ക്ഷീണവും തളർച്ചയും അനുഭവപ്പെടേണ്ടത്. രതിമൂർച്ഛയുടെ ആനന്ദ തീരത്തേക്ക് എത്താൻ പലർക്കും കഴിയാത്തതിനു പിന്നിൽ നിര വധി കാരണങ്ങളുണ്ട്.

പൊണ്ണത്തടിയും വ്യായാമക്കുറവും അതിൽ പ്രധാനമാണ്. നല്ല രക്തസഞ്ചാരം, മതിയായ വിശ്രമം ഇതൊക്കെ ശരീരത്തിന്റെ ഉന്മേഷത്തെയും ലൈംഗിക ജീവിതത്തെയും സ്വാധീനിക്കുന്ന ഘട കങ്ങളാണ്. ഭക്ഷണ ശീലത്തിലും വ്യായാമത്തിലും പുലർത്തുന്ന ചിട്ടകൾ ആരോഗ്യകരമായ ലൈംഗിക ജീവിതത്തിന് ആവശ്യമാണെന്ന് അറിയുക. അല്ലെങ്കിൽ കുതിപ്പ് തുടങ്ങുമ്പോൾ തന്നെ കിതപ്പും ആരംഭിക്കും.

24. ക്ഷമ അത്രയ്ക്ക് വേണ്ട…

ലൈംഗികതയിൽ മുഴുകാൻ എടുക്കുന്ന കാലതാമസം പല സ്ത്രീകൾക്കും പ്രശ്നമാകാറുണ്ട്. ശരീരത്തെ ഉണർത്തിയെടുത്ത് മുന്നൊരുക്കം നടത്താൻ പലരും തയാറാകില്ല. കൂടുതൽ ഉദ്ദീപനങ്ങൾക്കായുള്ള കാത്തിരിപ്പ് പലപ്പോഴും അബദ്ധമാകുകയും ചെയ്യും. ഇത് പതിവാകുമ്പോൾ ലൈംഗിക ജീവിതത്തിൽ മടുപ്പ് അനുഭവപ്പെടാം.

വരുന്ന ബസിൽ കയറാതെ അടുത്ത ബസിനു വേണ്ടി കാത്തിരിക്കുന്നു. എന്നാൽ അടുത്ത ബസ് വരാതെ യാത്ര അവസാനിപ്പിക്കേണ്ടി വരുന്നു. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ ബോധപൂർവമായ ശ്രമം വേണം. മനസ്സും ശരീരവും ആവശ്യപ്പെടുന്ന സമയത്തെ ലൈംഗിക ബന്ധമാണ് ഏറ്റവും ആസ്വാദ്യകരമാകുന്നത്. ആ സമയം പരസ്പരം തിരിച്ചറിയാൻ കഴിയുന്നതാണ് ദാമ്പത്യത്തിലെ ഏറ്റവും മധുരതരമായ ആശയവിനിമയം.

25. ജോലി ചെയ്ത് മടുത്തു വരുമ്പോൾ…

മിക്കവാറും പുരുഷന്മാരാണ് ഓഫിസിലെയും മറ്റും സമ്മർദ്ദങ്ങളുമായി കിടപ്പറയിലെത്തുന്നത്. എന്നാൽ പുതിയ കാലത്ത് സ്ത്രീകളും തുല്യനിലയിൽ തന്നെ ജോലി െചയ്യുന്നവരും അത്തരം സമ്മർദ്ദങ്ങൾ പേറുന്നവരുമാണ്. എന്നാൽ പഠനങ്ങൾ പറയുന്നത് ജോലിയുടെ സമ്മർദ്ദവുമായി കിടപ്പറയിലെത്തുന്ന സ്ത്രീകളിൽ നല്ലൊരു ശതമാനത്തിനും ലൈംഗികത ഒരു ചടങ്ങ് മാത്രമായി മാറുന്നു എന്നാണ്. പുരുഷന്മാരിൽ ഇങ്ങനെ ചടങ്ങു തീർക്കുന്നവർ ധാരാളം ഉണ്ടെങ്കിലും ജോലിയുടെ സമ്മർദ്ദം സ്ത്രീകളെ കൂടുതൽ വിരക്തിയുള്ളവരാക്കുന്നു. ഈ വിരക്തി പിന്നീട് പല പ്രശ്നങ്ങളിലേക്കും നയിക്കാം.

വിവരങ്ങൾക്ക് കടപ്പാട്: കലാ ഷിബു. കൺസൽട്ടന്റ് സൈക്കോളജിസ്റ്റ് ആൻഡ് ഫാമിലി കൗൺസിലർ. മാർ ഈവനിയോസ് കോളജ്, തിരുവനന്തപുരം

read more
ലൈംഗിക ആരോഗ്യം (Sexual health )

സ്വയംഭോഗം സ്ത്രീകളിൽ എത്രത്തോളം സാധാരണമാണ്

സ്വയംഭോഗം സ്ത്രീകളിൽ എത്രത്തോളം സാധാരണമാണ്, െെലംഗികാസ്വാദ്യത കുറയ്ക്കുമോ?; ധാരണകളും തെറ്റിദ്ധാരണകളും

 

സ്വയം ദുരുപയോഗം അഥവാ സ്വയം മലിനീകരണം എന്നർഥമുള്ള മാനസ് സ്റ്റ്യൂപ്രെർ (Manas Stuprare) എന്ന ലാറ്റിൻപദത്തിൽ നിന്നാണ് മാസ്റ്റർബേഷൻ (സ്വയംഭോഗം) എന്ന വാക്ക് രൂപപ്പെട്ടത്. സ്വന്തം ശരീരത്തെ പ്രത്യേകിച്ച് െെലംഗിക അവയവങ്ങളെ െെലംഗിക ഉത്തേജനത്തിനായി സ്വയം ഉപയോഗിക്കുന്നതിനെയാണ് സ്വയംഭോഗം എന്നു പറയുന്നത്. ഇതിൽ ശരീരമനസ്സുകളുടെ ഇടപഴകൽ വളരെ ഇഴചേർന്നിരിക്കുന്നു. ആയതിനാൽ ശരീരത്തെ മാത്രമല്ല മനസ്സിനെയും ശക്തമായി സ്വാധീനിക്കുന്ന ഒന്നാണ് സ്വയംഭോഗം. മനുഷ്യജീവിതത്തിലെ സർവസാധാരണമായ ഈ പ്രക്രിയയെക്കുറിച്ച് ധാരണകളേക്കാളേറെ തെറ്റിദ്ധാരണകളാണ് സമൂഹത്തിനുള്ളത്. പാപബോധം മുതൽ അനാരോഗ്യകരമാണെന്ന ചിന്തവരെ സാധാരണം. സ്വയംഭോഗത്തെക്കുറിച്ചുള്ള ശരിതെറ്റുകൾ വേർതിരിച്ചറിയേണ്ടത് ആരോഗ്യകരമായ ലൈംഗികതയ്ക്കും മനസ്സമാധാനത്തിനും ആവശ്യമാണ്.

സ്വയംഭോഗം എത്രത്തോളം സാധാരണമാണ്? സ്ത്രീകളിൽ കുറവാണോ?

സമൂഹത്തിൽ ഒരു വിഭാഗം ഇപ്പോഴും വിചാരിക്കുന്നുണ്ട് പുരുഷൻമാർമാത്രമേ ഇതു ചെയ്യാറുള്ളൂ എന്ന്. എന്നാൽ സ്ത്രീകൾക്കിടയിലും സ്വയംഭോഗം സാധാരണമാണ്. ഇതിന് ഉപയോഗിക്കുന്ന രീതികളിലും താൽപര്യങ്ങളിലും ആൺപെൺ വ്യത്യാസം ഉണ്ട് എന്നുമാത്രം.

പുരുഷന്മാരിൽ 90 ശതമാനം കൗമാരപ്രായത്തോടെ തന്നെ സ്വയംഭോഗത്തിലേക്കു പോകുന്നു. എന്നാൽ സ്ത്രീകൾ അൽപം കൂടി വൈകിയേക്കാം. സ്ത്രീകളിൽ ഉദ്ദേശം 60 ശതമാനവും സ്വയംഭോഗത്തിൽ ഏർപ്പെടാറുണ്ട്.

അമിതമാകുന്നത് എപ്പോൾ? അഡിക്‌ഷൻ എങ്ങനെ തിരിച്ചറിയാം?

മദ്യം , മയക്കുമരുന്ന് പോലെയുള്ള മറ്റ് അടിമപ്പെടൽ അവസ്ഥകൾക്കുള്ളതുപോലെ ലക്ഷണങ്ങളോ, ഡയഗ്‌നോസ്റ്റിക് െെഗഡ് െെലനുകളോ, സ്വയംഭോഗത്തിനോടുള്ള അഡിക്‌ഷനെക്കുറിച്ചു ലഭ്യമല്ല. ഇതു തികച്ചും വ്യക്തി അധിഷ്ഠിതമാണ്.

എണ്ണത്തിന്റെ അടിസ്ഥാനത്തിൽ അമിതമെന്നു വിലയിരുത്താൻ പ്രയാസമാണ്. മനശ്ശാസ്ത്ര അവലോകനത്തിൽ ഒരു വ്യക്തി സ്വയംഭോഗത്തിന് അടിമപ്പെട്ടു എന്നു പറയാൻ ആ വ്യക്തിയുടെ ജീവിതത്തിലെ പലകാര്യങ്ങളും നിരീക്ഷിക്കേണ്ടിവരും. ശ്രദ്ധ, ദാമ്പത്യ െെലംഗികത, ഒാർമശക്തി, ആരോഗ്യകരമായ ഇതരബന്ധങ്ങളുടെ ഉലച്ചിൽ, മറ്റുള്ളവരുടെ കണ്ണിൽ നോക്കി അധികനേരം സംസാരിക്കുവാനുള്ള ബുദ്ധിമുട്ട്, ആധ്യാത്മികജീവിതം മുതലായവയാണ് അതിൽ പ്രധാനം.

ഇത്തരം ജീവിത നിപുണതകളെയോ നിത്യജീവിതത്തിെല മറ്റുകാര്യങ്ങളെയോ ദോഷമായി ബാധിക്കുന്നുണ്ടെങ്കിൽ സ്വയംഭോഗത്തിന് അടിമപ്പെട്ടുവെന്ന് കരുതാം. ഇങ്ങനെ ഈ അമിതമായ സ്വയംഭോഗത്തിന് അടിമപ്പെട്ട ആളുകൾ മനശ്ശാസ്ത്ര സേവനം തേടണം.

6. സ്വയംഭോഗം അപകടകരമാകുമോ? ഉദ്ധാരണക്കുറവു വരുത്തുമോ?

സ്വയംഭോഗത്തിൽ ഏർപ്പെടുന്നരീതി ചിലപ്പോൾ അപകടകരമാവാം. തീവ്രമായ സംഭോഗം അവയവങ്ങളുടെ ഉത്തേജനം കുറയ്ക്കുന്നു എന്നും ദാമ്പത്യജീവിതത്തിലെ െെലംഗികാസ്വാദ്യത കുറയ്ക്കും എന്നും പഠനങ്ങൾ തെളിയിക്കുന്നു. പുരുഷൻമാരിൽ ഉദ്ധാരണക്കുറവിന് അമിതമായ സ്വയംഭോഗം കാരണമാകുന്നു എന്ന വിശ്വാസം പൊതുവെയുണ്ട് എങ്കിലും അതിന് ശാസ്ത്രീയമായ തെളിവുകൾ ഇല്ല.

സ്ത്രീകളുടെ സ്വയംഭോഗത്തിൽസ്ത്രീകളുടെ സ്വയംഭോഗത്തിൽ െെലംഗികാവയവത്തിനുള്ളിൽ അന്യവസ്തുക്കൾ പ്രവേശിപ്പിച്ചുള്ള ഉത്തേജനവും അതിലൂടെയുള്ള അണുബാധയും ആണ് അപകടകരമാവുന്നത്. പലപ്പോഴും ഈ വസ്തുക്കൾ െെലംഗികാവയവത്തിനുള്ളിൽ കുടുങ്ങി പോകുന്നത് ഒരു ഡോക്ടറുടെ സഹായത്തോടെ നീക്കം ചെയ്യേണ്ടിയും വരാം.

വിവരങ്ങൾക്ക് കടപ്പാട്;

1. ഡോ. സാനി വർഗീസ്,

ക്ലിനിക്കൽ സൈക്കോളജിസ്റ്റ്,

ഗവ. ജനറൽഹോസ്പിറ്റൽ, കോട്ടയം

2. ജോമോൻ കെ. ജോർജ്

ക്ലിനിക്കൽ സൈക്കോളജിസ്റ്റ്,

ജില്ലാ മെന്റൽഹെൽത് പ്രോഗ്രാം, കോട്ടയം

read more
മുടി വളരാൻസ്ത്രീ സൗന്ദര്യം (Feminine beauty)

ഷാമ്പൂ ഉപോയോഗിക്കുമ്പോൾ ശ്രെദ്ധിക്കേണ്ട ചില കാര്യങ്ങൾ

വീര്യമേറിയ ഷാംപുവും തലമുടി സ്റ്റൈലാക്കുന്ന രാസവസ്തുക്കളും പണിയാകും; തല ചൊറിച്ചിലിലേക്ക് നയിക്കുന്നത് ഈ ശീലങ്ങൾ

വേദന കഴിഞ്ഞാല്‍ മിക്കവര്‍ക്കും ഏറ്റവും കൂടുതല്‍ വിഷമവും ബുദ്ധിമുട്ടും ഉണ്ടാക്കുന്ന രോഗലക്ഷണമാണ് ചൊറിച്ചില്‍. ശരീരമാസകലം ചൊറിച്ചിലിണ്ടാകുന്നവരില്‍ ഏകദേശം പതിമൂന്ന് ശതമാനം ആള്‍ക്കാര്‍ക്ക് തലചൊറിച്ചിലും അനുഭവപ്പെടാറുണ്ട്. മറ്റു ശരീരഭാഗങ്ങളെ ബാധിക്കാതെ, ശിരോചര്‍മത്തില്‍ മാത്രമായും ചൊറിച്ചില്‍ ഉണ്ടാകാറുണ്ട്. വിവിധ പഠനങ്ങള്‍ കാണിക്കുന്നത്, സമൂഹത്തിലെ 13 മുതല്‍ 45 ശതമാനം വരെ ആള്‍ക്കാര്‍ക്ക് തലചൊറിച്ചില്‍ അനുഭവപ്പെടാറുണ്ട് എന്നാണ്. പ്രായമായവരിലും വൃക്കയുടെ തകരാറുമൂലം ഡയാലിസിസ് വേണ്ടി വരുന്നവരിലും തലചൊറിച്ചില്‍ കൂടുതലായി കാണുന്നുണ്ട്.

എന്തുകൊണ്ട് വരുന്നു?

മറ്റു ശരീരഭാഗങ്ങളെ അപേക്ഷിച്ചു തലചൊറിച്ചില്‍ എന്തുകൊണ്ടു കൂടുതല്‍ പേര്‍ക്കു കണ്ടുവരുന്നു എന്നതിന്റെ കാരണം കൃത്യമായി കണ്ടുപിടിക്കപ്പെട്ടിട്ടില്ല. ശിരോചര്‍മത്തിന്റെ ചില പ്രത്യേകതകള്‍ ഇതിലേക്ക് നയിച്ചേക്കാം എന്നു കരുതുന്നുണ്ട്. ഒട്ടുമിക്ക ശരീരഭാഗങ്ങളെക്കാളും കൂടുതല്‍ നാഡീവ്യൂഹങ്ങളുള്ളതും രോമകൂപങ്ങളും സെബേഷ്യസ് ഗ്രന്ഥികളുള്ളതും ഇതിനു കാരണമായേക്കാം.

മാത്രമല്ല, ശിരോചര്‍മത്തില്‍ സാധാരണയായി കാണപ്പെടുന്ന ചില ബാക്ടീരിയകളുടെയും (Propionibacterium acnes, Staphylococcus epidermidis) ഫംഗസുകളുടെയും (Malascezia furfur) ഏറ്റക്കുറച്ചിലും തലചൊറിച്ചിലിനു കാരണമാകാറുണ്ട്. സൂര്യപ്രകാശം അധികമായി ഏല്‍ക്കുന്നതും തലമുടിയില്‍ ചെയ്യുന്ന സ്റ്റൈലിങ് പ്രക്രിയകള്‍ക്കും ശിരോചര്‍മത്തില്‍ ചൊറിച്ചിലുണ്ടാക്കുന്നതില്‍ പങ്കുണ്ട്.

ഇനി നമുക്ക്, സാധാരണയായി തലചൊറിച്ചിലിനു കാരണമാകുന്ന രോഗങ്ങളെക്കുറിച്ചും അതിന്റെ പരിഹാരമാര്‍ഗങ്ങളെക്കുറിച്ചും പരിശോധിക്കാം. ചര്‍മരോഗങ്ങളും നാഡീസംബന്ധമായ രോഗങ്ങളും ശരീരത്തിലെ ആന്തരിക അവയവങ്ങളെ പ്രധാനമായി ബാധിക്കുന്ന രോഗങ്ങളും ചില മാനസികരോഗങ്ങളും തലചൊറിച്ചിലിലേക്ക് നയിക്കാറുണ്ട്.

താരനും ചൊറിച്ചിലും

ചര്‍മരോഗങ്ങളില്‍, സെബോറിക് ഡെര്‍മെെറ്ററ്റിസ് (Seborrhoeic Dermatitis) എന്ന താരനാണ് ഏറ്റവും കൂടുതല്‍ പേരില്‍ തലചൊറിച്ചിലുണ്ടാക്കുന്നത്. ചിലരില്‍ ഇതു വെളുത്തതോ മഞ്ഞയോ നിറത്തിലുള്ള പൊടിപോലുള്ള ശല്‍ക്കങ്ങളായി കാണപ്പെടുമെങ്കില്‍ മറ്റു ചിലരില്‍ ശിരോചര്‍മത്തില്‍ ചുവപ്പുരാശി ഉണ്ടാകുകയും കട്ടികൂടിയ ശല്‍ക്കങ്ങളായി മാറുകയും ചെയ്യുന്നു. പൊതുവേ കൗമാരപ്രായം മുതല്‍ 40 വയസ്സുവരെയാണു താരന്‍ കൂടുതലായി കണ്ടുവരുന്നത്. എന്നാല്‍ പ്രായമായവരിലും പ്രത്യേകിച്ചു പക്ഷാഘാതം വന്നവരിലും പാര്‍ക്കിന്‍സൺസ് രോഗത്തിനു ചില മരുന്നുകള്‍ കഴിക്കുന്നവരിലും താരന്‍ തലചൊറിച്ചിലിനു കാരണമാകുന്നു. എച്ച്ഐവി രോഗികളിലും ഈ പ്രശ്നം കൂടുതലാണ്.

ഫാര്‍മസിയില്‍ നിന്നു ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ വാങ്ങാവുന്ന (Over the counter) വീര്യം കുറഞ്ഞ ആന്റിഫംഗല്‍ മരുന്നുകള്‍ (Selenium Sulphide, ZPTO) അടങ്ങിയ ഷാംപൂവിന്റെ ഉപയോഗം കൊണ്ട് മിക്കവാറും താരന് ആശ്വാസം ലഭിക്കാറുണ്ട്. എന്നാല്‍ ഇതു ഫലിക്കാത്തവരില്‍ കീറ്റോകൊണസോൾ, ക്ലൈംബാസോൾ എന്നിവ അടങ്ങിയ ഷാംപൂ ഉപയോഗിക്കേണ്ടിവരും.

ചെറിയ ശതമാനം പേരില്‍ ആന്റിഫംഗല്‍ ഗുളികകളും വേണ്ടിവരും. ചൊറിച്ചില്‍ കുറയ്ക്കാന്‍ ആന്റിഹിസ്റ്റമിന്‍ ഗുളികകളും നല്‍കാറുണ്ട്. തലചൊറിച്ചിലിനു ശമനം വന്ന ശേഷവും ആഴ്ച യില്‍ ഒന്നോ രണ്ടോ പ്രാവശ്യം ഈ ആന്റിഫംഗല്‍ ഷാംപൂ ഉപ യോഗം തുടരേണ്ടതാണ്. അല്ലെങ്കില്‍ രോഗം തിരിച്ചുവരാം. ശിരോചര്‍മത്തില്‍ പുരട്ടുന്ന എണ്ണയുടെ അളവു കുറയ്ക്കുന്നതും നന്നായിരിക്കും.

സൊറിയാസിസ് മൂലം

തലചൊറിച്ചിലുണ്ടാക്കുന്ന മറ്റൊരു ചര്‍മരോഗമാണ് സൊറിയാസിസ് (Psoriasis). വെള്ളനിറത്തിലുള്ള കട്ടികൂടിയ ശല്‍ക്കങ്ങളാണ് സൊറിയാസിസ് രോഗികളില്‍ കണ്ടുവരുന്നത്. ശിരോചര്‍മം മുഴുവനായിട്ടല്ലാതെ ചില ഭാഗങ്ങളില്‍ മാത്രമാണ് ഇതു കാണപ്പെടുന്നത്.

കോൾ ടാറും സാലിസിലിക് ആസിഡും അടങ്ങിയ ഷാംപൂവാണ് പ്രധാന ചികിത്സ. അസുഖം ഭേദമായാലും ആഴ്ചയില്‍ ഒന്നോ രണ്ടോ പ്രാവശ്യം ഇവ തുടരണം. കുളി കഴിഞ്ഞു ശിരോചര്‍മത്തില്‍ പുരട്ടാന്‍ നല്‍കാറുള്ള സ്റ്റിറോയ്ഡ് അടങ്ങിയ തുള്ളിമരുന്ന് തലചൊറിച്ചിലിനു വളരെവേഗം ശമനം നൽകും. എന്നാല്‍ സ്റ്റിറോയ്ഡ് അടങ്ങിയ ലേപനങ്ങള്‍ ദീര്‍ഘകാലം തുടരുന്നത് അഭികാമ്യമല്ല. മേല്‍പറഞ്ഞ ചികിത്സ കൊണ്ടു ഫലം ലഭിക്കാത്തപക്ഷം, അപൂര്‍വം ചിലരില്‍ ചില പ്രത്യേകതരം ഗുളികകളും നല്‍കാറുണ്ട്.

പേൻശല്യം

വളരെയധികം ആളുകളില്‍, പ്രത്യേകിച്ചു കുട്ടികളില്‍, തലചൊറിച്ചില്‍ ഉണ്ടാക്കുന്ന പ്രധാന കാരണമാണ് പേന്‍ശല്യം. സ്കൂൾ കുട്ടികളിൽ പ്രത്യേകിച്ച്. പെണ്‍കുട്ടികള്‍ക്കാണ് പേന്‍ശല്യം കൂടുതലും. അടുത്തടുത്ത് ഇരിക്കുന്നത് ഈ രോഗം കൂടുതല്‍ പേരിലേക്കു പകരാന്‍ കാരണമാകും.

ശിരോചര്‍മത്തിലെ രക്തം വലിച്ചെടുക്കാനായി പേന്‍ പുറപ്പെടുവിക്കുന്ന ഉമിനീരും പേനിന്റെ മറ്റ്അഅവശിഷ്ടങ്ങളുമാണു ചൊറിച്ചില്‍ ഉണ്ടാകുന്നത്. ചൊറിയുന്നതു കാരണം ശിരോചര്‍മത്തില്‍ ചെറിയ മുറിവുകള്‍ ഉണ്ടാകുകയും അവയിലൂടെ ബാക്ടീരിയകള്‍ അണുബാധ ഉണ്ടാക്കുകയും ചെയ്യും. അണുബാധ കൂടുതലായാല്‍ ശിരോചര്‍മത്തില്‍ പൊറ്റ ഉണ്ടാകുകയും കഴുത്തിലെയും ചെവിയുടെ പിന്‍ഭാഗത്തെയും ലിംഫ്ഗ്രന്ഥികള്‍ക്കു നീര്‍വീക്കം ബാധിച്ചു കഴലകള്‍ ഉണ്ടാകുകയും ചെയ്യാറുണ്ട്. ചിലരില്‍ പനിയും വരാം. പേനും ഈരും കാണുന്നതു കൊണ്ടു രോഗകാരണം കണ്ടുപിടിക്കാന്‍ പ്രയാസമുണ്ടാവില്ല.

പേന്‍ശല്യം കുറയ്ക്കാനായി 1% Permethrin (െപര്‍മെത്രിന്‍), Ivermectol (െഎവര്‍മെക്റ്റോള്‍) എന്നിവ അടങ്ങിയ ലേപനങ്ങളാണ് ഉപയോഗിക്കാറ്. പേന്‍ശല്യമുള്ളവര്‍ ഒരുമിച്ചു ചികിത്സ എടുത്തില്ലെങ്കില്‍, ചികിത്സയെടുക്കാത്ത മറ്റുള്ളവരില്‍ നിന്നു വീണ്ടും രോഗപകര്‍ച്ച ഉണ്ടാകും. ബാക്ടീരിയല്‍ അണുബാധയുണ്ടെങ്കില്‍ ആന്റിബയോട്ടിക് ഗുളികകള്‍ നല്‍കാറുണ്ട്.

മുടികൊഴിച്ചിലും ചൊറിച്ചിലും ഒരുമിച്ചു കണ്ടുവരുന്നതിന് താരന്‍ (Seborrhoeic Dermatitis) ആണ് പ്രധാന കാരണം. എന്നാല്‍ ശിരോചര്‍മത്തിന്റെ ചില ഭാഗങ്ങളില്‍ നിന്നു കൂടുതലായി മുടികൊഴിയുന്നതിനോടൊപ്പം അവിടുത്തെ ചര്‍മത്തില്‍ ചെറിയ തോതില്‍ തഴമ്പുണ്ടാകുകയും ചെയ്താല്‍ െെലക്കണ്‍ പ്ലാനസ് (Lichen Planus) പോലുള്ള രോഗമാകാം കാരണം. ഈ അവസ്ഥയുടെ ചികിത്സയ്ക്കായി ശിരോചര്‍മത്തിന്റെ ഒരു ഭാഗമെടുത്ത് നടത്തുന്ന ബയോപ്സി (Biopsy) പരിശോധന നിര്‍ബന്ധമാണ്. അതില്‍ നിന്നു കാരണം കണ്ടെത്തി ചികിത്സിക്കുകയാണ് അഭികാമ്യം.

അത്യപൂര്‍വമായി തലചൊറിച്ചില്‍ ശിരോചര്‍മത്തിലെ അര്‍ബുദത്തിന്റെ ലക്ഷണമാകാം. എന്നാല്‍ ഈ രോഗികള്‍ക്ക് ചൊറിച്ചിലിനോടൊപ്പം ശിരോചര്‍മത്തില്‍ തടിപ്പുകളും ഉണ്ടാകാറുണ്ട്. വീര്യമേറിയ ഷാംപുവിന്റെ നിരന്തര ഉപയോഗം, ചില െഹയര്‍െെഡകളുടെ ഉപയോഗം, തലമുടി സ്െെറ്റല്‍ ചെയ്യാന്‍ ഉപയോഗിക്കുന്ന ചില രാസവസ്തുക്കള്‍ എന്നിവയും തലചൊറിച്ചിലിനു കാരണമാകാം. അവയുടെ ഉപയോഗം നിര്‍ത്തുകയെന്നതാണ് പരിഹാരം. സ്റ്റിറോയിഡ് ലേപനങ്ങളും ചിലപ്പോള്‍ ഗുളികകളും ചികിത്സയ്ക്കായി നല്‍കാറുണ്ട്.

വിവരങ്ങൾക്ക് കടപ്പാട്;

ഡോ. സിമി എസ്.എം.

പ്രഫസർ
ഡെർമറ്റോളജി വിഭാഗം
ശ്രീഗോകുലം മെഡി. കോളജ്, തിരുവനന്തപുരം

@Vanitha

read more
1 40 41 42 43 44 61
Page 42 of 61