close

blogadmin

ആരോഗ്യംചോദ്യങ്ങൾലൈംഗിക ആരോഗ്യം (Sexual health )

സെക്സിൽ സ്ത്രീകൾ വരുത്തുന്ന 25 തെറ്റുകൾ

ഇത്രയുംകാലം ആയിട്ടും ഒന്നും അറിയില്ല എന്ന ആറ്റിറ്റ്യൂഡ് ‘ഓവറാണ്’: സെക്സിൽ സ്ത്രീകൾ വരുത്തുന്ന 25 തെറ്റുകൾ

 

ആ നിമിഷത്തിന്റെ ധന്യതയിൽ അവൻ അവളോടു പറഞ്ഞു; ‘പ്രിയേ… ലോകം ഉറങ്ങുകയാണ്. ഈ ലോകത്ത് ഇപ്പോൾ രണ്ടുപേർ മാത്രമേയുള്ളു… ഞാനും നീയും’ അല്‍പം വിഹ്വലതയോെട ചുറ്റും േനാക്കി അവള്‍ പറഞ്ഞു, ‘അതെന്താ… ചേട്ടാ… ബാക്കിയുള്ളവരൊക്കെ എവിടെയാ? എനിക്കു പേടിയാകുന്നുണ്ട് കേട്ടോ… വെറുതെ അതുമിതും പറഞ്ഞ് എന്നെ പേടിപ്പിക്കല്ലേ…’

കാൽപനികതയുടെ ഏഴാം നിലയിൽ നിന്ന് പിടിവിട്ട് ആ പുരുഷൻ താഴേക്കു പതിച്ചു. പിന്നീട് ഒരിക്കലും അങ്ങനെയൊരു സാങ്കൽപിക ലോകത്തേക്ക് പങ്കാളിയെയും കൊണ്ട് അയാൾ പോയിട്ടേയില്ല. ഇതൊരു കഥയാണെന്നു കരുതൂ. എന്നാലും ഇ തൊക്കെത്തന്നെയല്ലേ നമ്മുടെ കിടപ്പറയിലെ സ്വ കാര്യ നിമിഷങ്ങളിൽ സംഭവിക്കുന്നത്.

ലൈംഗികത പൂന്തോട്ടമാണെങ്കിൽ അവിടെ വിരിയുന്ന ഏറ്റവും മനോഹരമായ പൂവാണു സ്ത്രീ. എന്നാൽ ആ പൂവ് വാടാതെ നിൽക്കണം. സ്നേഹത്തിന്റെ തേനും പൂമ്പൊടിയും അതിൽ എന്നും നിറയണം. അറിവില്ലായ്മയും അബദ്ധധാരണയും മൂലം അക്ഷരത്തെറ്റുകൾ നിറഞ്ഞാൽ െെലംഗികതയുടെ കാവ്യഭംഗി കുറയും. ജീവിത താളത്തിൽ ലൈംഗി കതയ്ക്ക് കൃത്യമായ സ്ഥാനവും ആവർത്തിയുമുണ്ട്. അത് ശരിയായ ക്രമത്തിൽ അല്ലെങ്കിൽ അസം തൃപ്തി രൂപപ്പെടാം. ദാമ്പത്യത്തിന്റെ താളം തന്നെ തെറ്റിക്കാം.

അബദ്ധധാരണകൾക്കൊപ്പം വിശ്വാസപരമായ കാരണങ്ങളും ചിലരുടെ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്. അനാരോഗ്യം മൂലമുള്ള പ്രശ്നങ്ങൾ മനസ്സിലാക്കുന്ന അലിവോടെ ഇത്തരം വാശികൾ പങ്കാളി ഉൾക്കൊള്ളണമെന്നില്ല.

ലൈംഗികബന്ധം മൗനവും നിശബ്ദതയും നിറഞ്ഞ അവാർഡ് സിനിമയല്ല. അതിൽ കൊമേഴ്സ്യൽ സിനിമയുടെ അതിഭാവുകത്വവും വർണപകിട്ടും വേണം. ചേരുവകൾ കൃത്യമെങ്കിൽ കാലമെത്ര കഴിഞ്ഞാലും പുതുമയോടെ കാണാവുന്ന സൂപ്പർ ഹിറ്റ് സിനിമ പോലെയാകും അത്. ലൈംഗിക ജീവിതത്തിൽ സ്ത്രീകൾ പൊതുവെ വരുത്തുന്ന തെറ്റുകളും അബദ്ധ ധാരണകളും പരിഹാര നിർദേശങ്ങളുമാണ് ഈ പ്രത്യേക വിഭാഗത്തിൽ അവതരിപ്പിക്കുന്നത്.

1. അങ്ങനെയൊക്കെ പറഞ്ഞാൽ എന്തു കരുതും?

ലൈംഗികതയെ സംബന്ധിച്ച് സ്ത്രീകൾ കൂട്ടിവച്ചിരിക്കുന്ന ഒരുപാട് സങ്കൽപങ്ങളുണ്ട്. കാൽപനികമായ ഭ്രമങ്ങളുടെ കളിയരങ്ങാണ് കിടപ്പറ. എന്നാൽ അരങ്ങുണർന്നു കഴിയുമ്പോൾ എല്ലാം മറന്നുപോകുന്നു. സ്വന്തം ശരീരത്തെയും മനസ്സിനെയും പരിഗണിക്കാതെയും സ്നേഹിക്കാതെയും നിങ്ങൾക്ക് കിടപ്പറയിൽ വിജയിക്കാൻ കഴിയില്ല. ആത്മവിശ്വാസം വളരെ പ്രധാനമാണ്.

ഇഷ്ട ആഹാരം, വേഷം, സ്ഥലം ഇങ്ങനെ പലതും പങ്കാളികൾക്ക് പരസ്പരം തുറന്നു പറയാനുണ്ടാകും. അതുപോലെ തന്നെ ഇഷ്ടപ്പെട്ട ലൈംഗികനിലകളെക്കുറിച്ചും രീതികളെക്കുറിച്ചും പറയാം. അത് കൂടുതൽ ഉത്തേജനത്തിനും ഹൃദ്യതയ്ക്കും കാരണമാകും.

അങ്ങനെ ഞാൻ പറഞ്ഞാൽ പങ്കാളി എന്തു കരുതും എ ന്നൊന്നും ചിന്തിക്കേണ്ട. ലൈംഗികത ജീവനുള്ളവയുടെ സ ഹജവാസനയാണ്. തുറന്നുപറച്ചിലുകൾ ബന്ധത്തിന്റെ ഇഴയടുപ്പം കൂട്ടും. രണ്ടു പേരും ഒരേ മൂഡിലായിരിക്കുമ്പോൾ നടത്തുന്ന ഹൃദയഭാഷണങ്ങളോളം മധുരതരമായി മറ്റൊന്നില്ല.

2. അഭിനയിക്കുയല്ലേ വഴിയുള്ളൂ?

‘അതൃപ്തിയുടെ വൻകരയാണു ഓരോ പുരുഷനും. പുരുഷനെ തൃപ്തിപ്പെടുത്താൻ ഒരുപാടു വിയർക്കേണ്ടി വരും.’ ഇത്തരം ധാരണ പുലർത്തുന്ന സ്ത്രീകൾ നിരവധി. ഒന്നാമതായി സദ്യ വിളമ്പുന്ന പരിപാടി അല്ല ലൈംഗികത എന്ന് മനസ്സിലാക്കുക. ഒരാൾ മാത്രം ആസ്വദിക്കുന്ന പ്രോഗ്രാം ആയി കാണുന്നതാണ് ഈ ടെൻഷന്റെ കാരണം. തുറന്നുള്ള സംസാരത്തിലൂടെ മാത്രമേ എന്തും പറയാനുള്ള സ്വാതന്ത്ര്യം പങ്കാളികൾക്കിടയിൽ ഉണ്ടാകൂ. ദാമ്പത്യ ജീവിതത്തിന്റെ തുടക്കത്തിൽ തന്നെ അത്തരമൊരു അ ടുപ്പം ഉണ്ടാകണം. അങ്ങനെയെങ്കിലേ കാര്യങ്ങൾ പറയേണ്ട സമയത്ത് പറയാൻ കഴിയൂ.

ഉദാഹരണത്തിന് രതിമൂർച്ഛ പ്രതീക്ഷിച്ചുകിടക്കുന്ന സ്ത്രീയെ നിരാശപ്പെടുത്തിക്കൊണ്ട് പങ്കാളി ഇറങ്ങിപ്പോകുന്നു. ആ സമയത്ത് ‘നിങ്ങൾ ഓകെ ആയിരിക്കും. പക്ഷേ ,ഞാൻ അല്ല. എനിക്ക് ഇറങ്ങാനുള്ള സ്ഥലം ഇതല്ല. കുറച്ചുകൂടി മുന്നോട്ടു പോകണം.’ എന്ന് ധൈര്യത്തോടെ പറയുക. അങ്ങ നെയാണെങ്കിൽ പരസ്പരധാരണയും വിശ്വാസവും വളർത്തിയെടുക്കാൻ കഴിയും. അല്ലെങ്കിൽ പങ്കാളിയോട് ഉള്ളിൽ ദേഷ്യം സൂക്ഷിച്ചുകൊണ്ട് പുറമേ അഭിനയിക്കേണ്ടി വരും.

3. ഒാ… എന്നും ഇങ്ങനെയല്ലേ?

ക്ഷമയും അവധാനതയുമാണ് ഏതൊരു നല്ല പ്രവൃത്തിയുടെയും ലക്ഷണം. ലൈംഗികതയ്ക്കും ഇതൊക്കെ ആവശ്യമാണ്. എന്നാൽ ക്യൂവിൽ നിൽക്കാൻ മടിയുള്ളവരാണ് ചില പുരുഷന്മാർ. കാത്തുനിൽ ക്കാനുള്ള ക്ഷമയില്ല. വന്നപാടെ ഇടിച്ച് കയറുകയാണ്. അ ത്തരക്കാരെ അച്ചടക്കമുള്ളവരാക്കി ക്യൂവിൽ നിർത്തിക്കാൻ പ്രാപ്തിയുണ്ടാകണം സ്ത്രീകൾക്ക്. അതുചെയ്യാൻ മടിക്കുന്നവർക്കാണ് ലൈംഗികത ദുരിതവും ഷെഡ്യൂൾ അനുസരിച്ചുള്ള ജോലിയും ആയി മാറുന്നത്.

4. ഇത്തരം കാര്യങ്ങളൊക്കെ പറഞ്ഞിട്ടെന്തിന്?

പുരുഷന്മാരെപ്പോലെ പ്രവചനാതീതമായി വികാരം ഉണ്ടാകുന്നവരല്ല ഒരുപരിധി വരെ സ്ത്രീകൾ. ചില പ്രത്യേകഘട്ടങ്ങളിൽ തങ്ങളിൽ ലൈംഗികവികാരങ്ങൾ ഉണ്ടാകും എന്ന് മുൻകൂട്ടി പറയാൻ സ്ത്രീകൾക്ക് കഴിയും. മാസമുറയുടെ വിശ്രമദിനങ്ങളെക്കുറിച്ച് അ റിയാവുന്ന പുരുഷന് ഓവുലേഷൻ ദിനങ്ങളുടെ പ്രധാന്യവും പറഞ്ഞു കൊടുക്കാൻ സ്ത്രീ തയാറാകണം. ഈ വിവരങ്ങൾ പലരും പങ്കാളിക്കു കൈമാറുകയില്ല. ചുവപ്പു കൊടി മാത്രം പോര, പച്ചക്കൊടിയും വേണം. പ്രണയത്തിന്റെ ഈ ‘കാലാ വസ്ഥാ മുന്നറിയിപ്പുകൾ’ ഏത് പുരുഷനും ആഗ്രഹിക്കുന്നതാണെന്ന് മനസ്സിലാക്കുക.

5. നിങ്ങൾക്ക് സ്വന്തം കാര്യം മാത്രമല്ലേ ഉള്ളൂ…

ലൈംഗികത വൺവേ റോഡ് അല്ല എന്ന് നേരത്തെ പറഞ്ഞുവല്ലോ. പരസ്പരം ആസ്വദിക്കാനുള്ള സ്വാതന്ത്ര്യം കൊടി പിടിച്ച് സമരം ചെയ്തു നേടേണ്ടതുമല്ല. ഇതു മനസ്സിലാക്കാതെ ഏകാധിപതിയെ പ്പോലെ പെരുമാറുന്ന പുരുഷനെ നയത്തിൽ കാര്യങ്ങൾ പ റഞ്ഞു മനസ്സിലാക്കാൻ മടിക്കേണ്ട. വിജയം എന്ന് അയാൾ കരുതുന്നത് വെറുമൊരു തോന്നൽ മാത്രമാണെന്ന് ബോധ്യപ്പെടുത്തണം. ആ വാക്ക് ഹൃദയം കൊണ്ട് കേൾക്കുന്ന പങ്കാളി ശരിയായ ഫിനിഷിങ് പോയന്റിലേക്ക് ഒപ്പമെത്തും. ആ നിമിഷത്തിന്റെ ധന്യത ബോധ്യപ്പെടുത്തുന്ന സ്നേഹപ്രകടനങ്ങൾ ഹൃദയത്തിലടക്കി വയ്ക്കരുത്. പ്രകടിപ്പിക്കുക തന്നെ, വേണം.

ൈലംഗികത ആപ്പിൾ ആണെന്ന് സങ്കൽപിച്ചാൽ രണ്ടു പേ രും തുല്യമായി പങ്കിട്ടെടുക്കുമ്പോഴാണ് അത് ആസ്വാദ്യമാകുന്നത്. അല്ലാതെ ആപ്പിളിന്റെ കേടു വന്ന ഭാഗം ഭാര്യയ്ക്കും കേടില്ലാത്ത ഭാഗം ഭർത്താവിനും എന്ന രീതി ശരിയല്ല. ആസ്വാദ നത്തിന്റെ ആപ്പിൾ പങ്കിട്ട് കഴിക്കുക തന്നെ വേണം.

6. എന്റെ വിധി, അനുഭവിച്ചല്ലേ പറ്റൂ…

പുരുഷന്മാർ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ പലപ്പോഴും സ്ത്രീയുടെ ലൈംഗിക ജീവിതം അസഹ്യമാക്കാറുണ്ട്. മാനസികവും ശാരീരികവുമായ പീഡനങ്ങൾ മുതൽ ലഹരി ഉപയോഗം വരെ ഇതിൽ പെടുന്നു. ഇ തിനെ ഫലപ്രദമായി തരണം ചെയ്യാനോ നേരിടാനോ പല സ്ത്രീകൾക്കും കഴിയാറില്ല. ഒന്നുകിൽ നിശബ്ദയായി സഹിക്കുകയും ഭർത്താവിന്റെ ഇംഗിതങ്ങൾക്ക് വഴങ്ങിക്കൊടുക്കുകയും െചയ്യുന്നു. അല്ലെങ്കിൽ ഭർത്താവിനെ ആജീവാനാന്ത ശത്രുവായി കണക്കാക്കുന്നു.

ഇതു രണ്ടും ശരിയായ സമീപനമല്ല. അടിമ മനോഭാവം കൂടുതൽ അടിച്ചമർത്തലുകൾക്ക് കാരണമാകും. ശത്രുത കുടുംബത്തിന്റെ ഇമ്പം ഇല്ലാതാക്കും. മധ്യമാർഗമാണു ശരി. തുറന്നു സംസാരിക്കുക.

ഇഷ്മല്ലാത്ത കാര്യങ്ങൾ ആവർത്തിച്ചു കൊണ്ട് മുന്നോട്ടു പോകുന്നത് എളുപ്പമായിരിക്കില്ല എന്ന് എല്ലാ തരത്തിലും നയപരമായി ബോധ്യപ്പെടുത്തുക. ബെഡ്റൂമിൽ ലഹരി ഉപയോഗത്തിനു ശേഷമെത്തുന്നത് അനിഷ്ടമാണെങ്കിൽ തുട ക്കത്തിൽ തന്നെ തുറന്നു പറയാൻ മടിക്കരുത്. ‘സന്തോഷമുള്ള നിമിഷങ്ങളുടെ രസം കെടുത്താൻ എന്തിനാണിങ്ങനെ?’ എന്നു ചോദിക്കാൻ മടിക്കരുത്.

7. മുൻകൈ എടുക്കുന്നത് ശരിയാണോ?

ലൈംഗികതയ്ക്കു വേണ്ടി മുൻകൈയെടുക്കുന്നത് സ്ത്രീകളോ പുരുഷന്മാരോ? വിദേശത്തെ ചില യൂണിവേഴ്സിറ്റികൾ ഇതു സംബന്ധമായ പഠനം നടത്തി. ഒട്ടുമിക്ക രാജ്യങ്ങളിലും കാര്യമായ ആൺപെൺ വ്യതിയാനം കണ്ടെത്താൻ കഴിഞ്ഞില്ല. എന്നാൽ ഇന്ത്യയിൽ മാത്രം സ്ഥിതി വ്യത്യസ്തമായിരുന്നു. താൽപര്യമുള്ള സമയത്ത് പോലും ഇംഗിതം വെളിപ്പെടുത്താൻ മടിയുള്ളവരാണ് ഇന്ത്യൻ സ്ത്രീകൾ.

ലൈംഗികതയെ സംബന്ധിച്ചുള്ള അബദ്ധധാരണകൾ പ ലർക്കും ഇനിയും മാറിയിട്ടില്ല എന്നു സാരം. സെക്സ് ആഗ്രഹിക്കുക എന്നത് മോശം കാര്യമല്ല. അതു പങ്കാളിയോടു തുറന്ന് പ്രകടിപ്പിക്കുന്നതിലൂടെ ആരും മോശക്കാരി ആകുകയുമില്ല. സ്പാർക് എന്നത് എപ്പോഴും ഒരു വശത്തു നിന്നു മാത്രം സംഭവിക്കേണ്ടതല്ല. പ്രണയത്തിന്റെ ഉലയിൽ തീപ്പൊരി ഇരുതുമ്പുകളിൽ നിന്നുമാകാം. അപ്പോൾ മാത്രമേ പതിവുകളിൽ നിന്നു വ്യത്യസ്തമായി മധുരിതമായ പുതിയ കാഴ്ചകൾ മിഴി തുറക്കൂ.

8. ഒന്നും അറിയില്ല എനിക്ക്…

ഒരു വികാരവും പ്രകടിപ്പിക്കാതിരിക്കുന്നതും ലൈംഗികതയെക്കുറിച്ച് തികഞ്ഞ അജ്ഞത ഭാവിക്കുന്നതുമാണ് ‘കുലസ്ത്രീ’ ലക്ഷണം എന്ന അബദ്ധ ധാരണ പുലർത്തുന്നവർ ഇക്കാലത്തുമുണ്ട്. പക്ഷേ, ഈ അഭിനയം ദാമ്പത്യ ജീവിതത്തെ ദോഷകരമായി ബാധിക്കാം.

ഇത്രയും കാലമായിട്ടും എനിക്ക് ഒന്നും അറിഞ്ഞുകൂടാ എന്ന മനോഭാവം കുറച്ച് ‘ഓവറാണ്’ എന്ന് തിരിച്ചറിയുക. എട്ടും പൊട്ടും തിരിയാത്ത ഇത്തരം രീതിയല്ല, സുഹൃത്തിനെപ്പോലെ പെരുമാറുന്ന വികാരവതിയായ പങ്കാളിയെ ആണ് പുരുഷൻ ആഗ്രഹിക്കുന്നത്. ഭിത്തിയിൽ ശക്തിയോടെ വന്നടിക്കുന്ന പന്ത് അേത ശക്തിയിൽ തിരികെ പോകണം. ഒറ്റ വാചകത്തിൽ പറഞ്ഞാൽ ‘ചേരുവകൾ പാകത്തിന്’ അതാണ് നല്ല ലൈംഗികതയുടെ രുചി സൂത്രം.

9. വീടൊന്ന് പെയ്ന്റ് ചെയ്യാറായി…

ലൈംഗികത വൈകാരിക അനുഭൂതിയാണ്. ആ നന്ദത്തിന്റെ നിമിഷങ്ങളുടെ നിറം കെടുത്തുന്ന ചിന്തകളോ ചർച്ചകളോ ആ സമയത്ത് ഉണ്ടാക രുത്. പക്ഷേ, അനുഭൂതിയിൽ മുങ്ങി നിൽക്കുമ്പോഴും അന്നത്തെ മറ്റ് പല പ്രശ്നങ്ങളും സ്ത്രീയുടെ മനസ്സിന്റെ അടിത്തട്ടിൽ ഇരമ്പുന്നുണ്ടാകും. പുരുഷനെപ്പോലെ അത് അടക്കി വയ്ക്കാൻ പല സ്ത്രീകൾക്കും കഴിയാറില്ല.

പല കാര്യങ്ങൾ ഒരേ സമയം ചിന്തിക്കാനും ചെയ്യാനുമുള്ള മിടുക്ക് പക്ഷേ, രതിയുടെ ആനന്ദ നേരങ്ങളിൽ വേണ്ട.

10. എന്നാലും അന്ന് അങ്ങനെയൊക്കെ പറഞ്ഞില്ലേ?

ദമ്പതികൾ തമ്മിൽ പകൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ രാത്രി കിടപ്പറയിലേക്ക് നീളാറുണ്ടോ? മറ്റു സമയങ്ങളിൽ ഭർത്താവിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് എണ്ണിയെണ്ണി ചോദിച്ചതിനു ശേഷമാണോ നിങ്ങൾ കർത്തവ്യത്തിലേക്കു കടക്കുന്നത്. എങ്കിൽ അറിയുക ആ ലൈംഗികത ഹൃദ്യമായിരിക്കുകയില്ല. പലരും പങ്കാളിയെ വരുതിക്കു നിർത്താനുള്ള തുറുപ്പു ചീട്ടാ യി അത് ഉപയോഗിക്കുന്നുണ്ട്. ഒരുപരിധി വരെ ആ തന്ത്രം വി ജയിക്കുമെങ്കിലും ദീർഘ നാളേത്തേക്കു അതു ഗുണം ചെയ്യില്ല. പങ്കാളിയുടെ അപ്രീതിക്ക് പാത്രമായി കിടപ്പറ ഒരു സംഘ ർഷഭൂമിയാക്കാനേ ഈ സ്വഭാവം ഉപകരിക്കു. ‘നിന്റെ കോപം സൂര്യൻ അസ്തമിക്കുന്നതുവരെ അല്ലെങ്കിൽ കിടപ്പറയിലേക്കു പോകുന്നതിനു മുൻപു വരെ’ എന്നാണ് പ്രമാണം.

11. ഞാനെന്താ, ഗുസ്തിക്കാരിയോ?

സ്ത്രീയെ ഉത്തേജിപ്പിക്കുന്നത് പുരുഷന്റെ തൂവൽ സ്പർശങ്ങളാണ്. എന്നാൽ പുരുഷൻ സ്ത്രീയിൽ നിന്ന് അത്രയ്ക്കും ലോലമായ സ്പർശമല്ല പലപ്പോഴും പ്രതീക്ഷിക്കുന്നത്. ചില നേരങ്ങളിൽ എങ്കിലും കുറച്ചു കൂടി കാഠിന്യം ഉണ്ടായിരുന്നെങ്കിലെന്ന് പുരുഷൻ ആഗ്രഹിക്കുന്നുണ്ട്. ചിലർ അത്തരം ചില സൂചനകൾ നൽകാറുമുണ്ട്. നിർഭാഗ്യവശാൽ സ്ത്രീകൾ ഇതറിയാതെ പോവുകയും പുരുഷൻ നിരാശപ്പെടുകയും െചയ്യുന്നു.

12. അതൊന്നും നടക്കില്ല കേട്ടോ…

പരസ്പരം താൽപര്യം ഉണ്ടെങ്കിൽ ‘ഇല്ല’ എന്നൊരു വാക്ക് ലൈംഗികതയിൽ ഇല്ല. അതുകൊണ്ട് തന്നെ മുൻവിധികൾക്ക് ഇവിടെ സ്ഥാനം ഇല്ല. ഓരോരുത്തരുടെയും ആരോഗ്യാവസ്ഥ മാത്രമാണ് ലൈംഗികതയുടെ മാനദണ്ഡം. എന്നാൽ ഭർത്താക്കന്മാരുടെ ചില ശ്ര മങ്ങൾക്ക് ആദ്യമേ തന്നെ തടയിടുന്നത് ഭാര്യമാരാണ്. അതൊന്നും നടക്കില്ലെന്ന് കർശനമായിട്ടങ്ങു പറയും. പൊരുത്തപ്പെടാവുന്നതോ എന്ന് പരീക്ഷിക്കുക പോലും ചെയ്യാതെ പറയുന്ന ‘നോ’ ദാമ്പത്യത്തിന്റെ ഊഷ്മളത കുറയ്ക്കും.

13. മൊബൈൽ ഒന്ന് എടുത്തതേയുള്ളൂ…

‘നീ ആ ഫോണൊന്നു മാറ്റിവച്ചിട്ട് വന്നേ…’ എ ന്നു പങ്കാളിയെക്കൊണ്ടു പറയിപ്പിക്കുമ്പോൾ ഉണ്ടാകുന്ന അ സ്വസ്ഥത വളരെ വലുതാണ്. ഭർത്താക്കന്മാരാണ് ഈ അ ബദ്ധം കൂടുതലായി കാണിക്കുന്നതെങ്കിലും പുതിയ തലമുറയിലെ പെൺകുട്ടികളും ഒട്ടും പിന്നിലല്ലെന്ന് പഠനങ്ങൾ. പക ൽ മുഴുവൻ വീട്ടിലെ തിരക്കും ജോലിഭാരവും. രാത്രി ഇത്തിരി നേരമല്ലേ മൊബൈൽ നോക്കാൻ കിട്ടുന്നുള്ളുവെന്ന ന്യായവും അവർ പറയും. പക്ഷേ, നിങ്ങൾ ഒരുമിച്ചു ചെലവിടുന്ന കിടപ്പറനേരത്തിന്റെ ഷെയർ മൊബൈലിനു കൊടുക്കണോ എന്ന് ആലോചിച്ചു നോക്കൂ.

ചാറ്റിങ്ങും ഒാൺലൈൻ ഷോപ്പിങ്ങും മൊബൈലിൽ സിനിമ കാണലും അതിനിടയ്ക്ക് എപ്പോഴോ എന്ന തരത്തിൽ സംഭവിക്കേണ്ടതല്ല രതി. തുറന്നുള്ള സംസാരത്തിൽ തുടങ്ങി പ്രണയത്തിന്റെ അന്തരീക്ഷത്തിലാണത് സംഭവിക്കേണ്ടത്. ബെഡ്‌റൂമിൽ മൊബൈൽ ഉപയോഗം ഒഴിവാക്കുന്നതാണ് നല്ലത്.

14. കുളിക്കാനൊന്നും എനിക്ക് വയ്യ…

ആഗ്രഹിക്കുന്ന തരത്തിലുള്ള ശുചിത്വം പങ്കാളി പുലർത്താതു മൂലം ലൈംഗികത അറപ്പുള്ള അ നുഭവമായി മാറിയവരുണ്ട്. രണ്ടിലൊരാൾ മാത്രം പുലർത്തിയതു കൊണ്ടും കാര്യമില്ല. രണ്ടു പേരും ഒരേ പോലെ വ്യക്തി ശുചിത്വം പുലർത്തേണ്ടതുണ്ട്. വൃത്തി കാര്യത്തിൽ വ്യത്യസ്ത നിലപാടുകൾ ആകാം രണ്ടും പേർക്കും. സുഗന്ധ ദ്രവ്യങ്ങൾ ഉപയോഗിക്കുന്നതിൽ പോലും വ്യത്യസ്ത താൽപര്യങ്ങളായിരിക്കാം. ഇത് പരസ്പരം മനസ്സിലാക്കണം.

15. അപ്പുറത്തെ മുറിയിലുള്ളവർ ഉറങ്ങാതെ…

അനിഷ്ടങ്ങൾ എന്തായാലും പറയാൻ മടിക്കു ന്നത് ലൈംഗികതയെ ദോഷകരമായി ബാധിക്കും. യഥാർഥ കാരണം പറയാനുള്ള മടി കാരണം മറ്റ് പലതും ഉയർത്തിയാകും കിടപ്പറ നിമിഷങ്ങളിൽ നി ന്ന് ഒഴിവാകാൻ ശ്രമിക്കുന്നത്. അത്തരം സാഹചര്യങ്ങൾ തുടക്കത്തിലേ ഒഴിവാക്കുക. എനിക്ക് ഇഷ്ടമുള്ള അന്തരീക്ഷവും സാഹചര്യവും ഇതൊക്കെ എന്ന് പറഞ്ഞാൽ ഭൂരിപക്ഷം പുരുഷന്മാരും അത് ഉൾക്കൊള്ളാനുള്ള വിവേകം പ്രകടിപ്പിക്കും.

16. ഞാനൊരു ടെസ്റ്റ് ട്യൂബ് അല്ല, പരീക്ഷണത്തിന്..

പുതുമ എല്ലാവർക്കും ഇഷ്ടമാണ്. എന്തിനും ഏ തിലും പുതുമ തേടുന്നവരാണു കൂടുതലും. ലൈംഗികതയുടെ കാര്യത്തിലും ഇത്തരം പുതുമകൾ മിക്കവരും ആഗ്രഹിക്കുന്നു. എന്നാൽ സ്ത്രീകൾ പൊതുവെ പരീക്ഷണങ്ങളോട് താൽപര്യം കാണിക്കാറില്ല. മാത്രമല്ല, പലരും അതൊരുതരം പീഡനമായി കണക്കാക്കുകയും െചയ്യുന്നു.

17. പുള്ളിക്കാരനുണ്ടോ അറിയാൻ പോകുന്നു…

രതിമൂർച്ഛ ഉണ്ടാകാതെ ഉണ്ടെന്ന് അഭിനയിക്കുക. പല സ്ത്രീകളും ചെയ്യുന്ന ഗുരുതരമായ അബദ്ധമാണിത്. ഇതു പിന്നീട് രൂക്ഷമായ പ്രശ്നങ്ങൾക്കു വഴിതെളിക്കും. പലപ്പോഴും പങ്കാളിയെ സന്തോഷിപ്പിക്കാനാണ് സ്ത്രീകൾ ഇതിനു തുനിയുന്നത്. യഥാർഥത്തിൽ വേണ്ടത് സത്യസന്ധമായ കമ്യൂണിക്കേഷൻ ആണ്.

18. എനിക്കു വേണ്ട, നിങ്ങൾക്കു വേണമെങ്കിൽ..

രണ്ടു പുഴകൾ ഒരേ മനസ്സോടെ ഒന്നുേചർന്ന് ഒ ഴുകുന്നതാണ് ലൈംഗികത. ലൈംഗികതയ്ക്ക് ആദ്യം വേണ്ടത് പരസ്പരമുള്ള സമ്മതമാണ്. സൂചനകളിലൂടെ അനുവാദം ചോദിക്കുന്നുണ്ട് പങ്കാളികൾ. എന്നാൽ ബന്ധപ്പെടലിന് തയാറല്ലെങ്കിലും അനുകൂലമായ സൂചനകൾ കൊടുക്കുക എന്നത് ചില സ്ത്രീകളുടെ സ്ഥിരം അബദ്ധങ്ങളിൽ ഒന്നാണ്. ഇത്തരം മിക്സഡ് സിഗ്‌നലുകൾ പലപ്പോഴും ഇച്ഛാഭംഗങ്ങൾക്കും അതൃപ്തിക്കും കാര ണമാകും. ശാരീരികവും മാനസികവുമായ കാലാവസ്ഥകൾ അനുകൂലമല്ല എന്ന് ബോധ്യപ്പെടുന്നെങ്കിൽ അത് തന്നെ ആ യിരിക്കണം പ്രകടിപ്പിക്കേണ്ടതും.

19. നിങ്ങൾ സന്തോഷമായി കണ്ടാൽ മതി…

രണ്ടുപേർ ചുംബിക്കുമ്പോൾ ലോകം മാറുന്നു എന്നാണ് കവി എഴുതിയത്. പക്ഷേ, സ്ത്രീകളിൽ പലരും സ്വന്തം സന്തോഷത്തിന്റെ പങ്ക് പൂർണമായി മനസ്സിലാക്കുന്നില്ല. രണ്ടു പേർ ഒരുപോലെ പാസ് ചെയ്തു മുന്നേറുകയും ഒരാൾ മാത്രം ഗോളടിക്കുകയും ചെ യ്യുന്ന രീതി അല്ല നല്ല ലൈംഗികതയുടേത്. രണ്ടു പേർ ചുംബിക്കുമ്പോൾ മാറുന്ന ലോകം അവർ രണ്ടു പേരുടേതുമാണ്. സന്തോഷവും രണ്ടു പേർക്കും അവകാശപ്പെട്ടതാണ്.

20. എനിക്കിഷ്ടമല്ല, ഈ എന്നെ…

അവയവ വലുപ്പത്തെ സംബന്ധിച്ച് പുരു ഷന്മാരെ പോലെ തന്നെ അബദ്ധ ധാരണകൾ സ്ത്രീകൾക്കുമുണ്ട്. ചിലരിൽ ഇത് മനോരോഗത്തോളം എത്താറുമുണ്ട്. മറ്റു സ്ത്രീകളുമായി താരതമ്യപ്പെടുത്തി ‘പെണ്ണുങ്ങളായാൽ ഇങ്ങനെ വേണം… എന്തൊരു ഷേപ്പാണ്. അതൊക്കെ കാണുമ്പോഴാണ് നിന്നെ എടുത്ത് കിണറ്റിലിടാൻ തോന്നുന്നത്.’ എന്ന സിനിമാ ഡയലോഗ് തമാശയ്ക്കെങ്കിലും പറയുന്ന ആളാണ് പങ്കാളിയെങ്കിൽ സ്ഥിതി കൂടുതൽ വ ഷളാകും. നമ്മളെ കുറിച്ച് നമുക്ക് തന്നെ ആശങ്ക വേണ്ട. ഞാൻ ‘സൂപ്പറാ’ എന്ന് വിചാരിക്കുന്നതിൽ ഒരു തെറ്റുമില്ല. എല്ലാത്തിനും പ്ലസും മൈനസും ഉണ്ട്. അതു മനസ്സിലാക്കാതെ അപകർഷത പുലർത്തരുത്.

ഇനി അൽപം യന്ത്രങ്ങളുടെ പ്രവർത്തനം പറയാം. നല്ല രൂപഭംഗിയുള്ള പുതിയ കാർ കണ്ട് ഒരാൾ പറയുന്നു. ഹായ്, നല്ല കാർ. കൂടുതൽ വിവരങ്ങൾ അന്വേഷിച്ചപ്പോൾ മൈലേജ് വെറും പത്ത് കിലോമീറ്റർ. എല്ലാ റോഡുകളിലൂടെയും അനായാസം ഓടിക്കാനും കഴിയില്ല. കാറിന്റെ കാര്യമായാലും ലൈംഗികതയുടെ കാര്യമായാലും പ്രവർത്തനക്ഷമത, പ്രവർത്തന വൈദഗ്ധ്യം ഇവ പ്രധാനമാണ്.

പ്രവർത്തന ക്ഷമതയ്ക്ക് വേണ്ടത് ആരോഗ്യമാണ്. അതിന് ആദ്യം വേണ്ടത് സ്വന്തം ശരീരത്തെ സ്നേഹിക്കാനുള്ള മനസ്സാണ്. കുടുംബ ഉത്തരവാദിത്തങ്ങൾക്കൊപ്പം സ്വന്തം ആരോഗ്യകാര്യങ്ങൾക്കും സൗന്ദര്യ പരിചരണത്തിനും പ്രഥമ സ്ഥാനം നൽകുക. കൃത്യമായ മെയിന്റൻസ് യന്ത്രങ്ങൾക്കു മാത്രമല്ല ശരീരത്തിനും ആവശ്യമാണെന്ന് തിരിച്ചറിയുക.

21. നിങ്ങൾക്ക് എപ്പോഴും പറ്റുമല്ലോ...

ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്ന എടിഎം പോലെയാണ് പുരുഷ ലൈംഗികത എന്ന് കരുതുന്ന സ്ത്രീകളുണ്ട്. പക്ഷേ, എല്ലായ്പ്പോഴും സെക്സിനു തയാറെടുത്തു നിൽക്കുന്നവരാണ് പുരുഷൻ എന്ന ധാരണ ശരിയല്ല. ലൈംഗിക ഉണർവ് എപ്പോൾ വേണമെങ്കിലും ഉണ്ടാകാമെങ്കിലും ബാഹ്യസമ്മർദങ്ങൾ ഇല്ലാതിരിക്കൽ പുരുഷനും ആവശ്യമാണ്. മാനസ്സികവും ശാരീരികവുമായ അനുകൂല ഘടകങ്ങൾ ചേർന്നു വരുമ്പോഴേ പൂർണമായി മുഴുകിയുള്ള ലൈംഗികതയിലേക്ക് പുരുഷനും എത്താൻ കഴിയൂ.

22. ആണുങ്ങൾ ഇതൊക്കെ അറിയേണ്ടേ…

ലൈംഗികതയ്ക്ക് ഒരു വഴിയുണ്ട്. ദാമ്പത്യത്തിന്റെ തുടക്ക ദിവസങ്ങളിൽ ആ വഴി തെറ്റാൻ സാധ്യതയുള്ളവരാണു പുരുഷന്മാരിൽ പലരും. അത് മനസ്സിലാക്കി സമയോചിതമായി അവരെ നയിക്കാൻ പലപ്പോഴും സ്ത്രീകൾ തയാറാകില്ല. ഉത്തമബോധ്യമുള്ള കാര്യങ്ങൾ നയപരമായി പരസ്പരം ഉപദേശിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത് ആരോഗ്യകരമായ ദാമ്പത്യത്തിന് അത്യാവശ്യമാണ്.

23. ഇനി വയ്യ, തളർന്നുപോകുകയാണ്..

ലൈംഗികതയുെട ക്ലൈമാക്സിലാണ് ക്ഷീണവും തളർച്ചയും അനുഭവപ്പെടേണ്ടത്. രതിമൂർച്ഛയുടെ ആനന്ദ തീരത്തേക്ക് എത്താൻ പലർക്കും കഴിയാത്തതിനു പിന്നിൽ നിര വധി കാരണങ്ങളുണ്ട്.

പൊണ്ണത്തടിയും വ്യായാമക്കുറവും അതിൽ പ്രധാനമാണ്. നല്ല രക്തസഞ്ചാരം, മതിയായ വിശ്രമം ഇതൊക്കെ ശരീരത്തിന്റെ ഉന്മേഷത്തെയും ലൈംഗിക ജീവിതത്തെയും സ്വാധീനിക്കുന്ന ഘട കങ്ങളാണ്. ഭക്ഷണ ശീലത്തിലും വ്യായാമത്തിലും പുലർത്തുന്ന ചിട്ടകൾ ആരോഗ്യകരമായ ലൈംഗിക ജീവിതത്തിന് ആവശ്യമാണെന്ന് അറിയുക. അല്ലെങ്കിൽ കുതിപ്പ് തുടങ്ങുമ്പോൾ തന്നെ കിതപ്പും ആരംഭിക്കും.

24. ക്ഷമ അത്രയ്ക്ക് വേണ്ട…

ലൈംഗികതയിൽ മുഴുകാൻ എടുക്കുന്ന കാലതാമസം പല സ്ത്രീകൾക്കും പ്രശ്നമാകാറുണ്ട്. ശരീരത്തെ ഉണർത്തിയെടുത്ത് മുന്നൊരുക്കം നടത്താൻ പലരും തയാറാകില്ല. കൂടുതൽ ഉദ്ദീപനങ്ങൾക്കായുള്ള കാത്തിരിപ്പ് പലപ്പോഴും അബദ്ധമാകുകയും ചെയ്യും. ഇത് പതിവാകുമ്പോൾ ലൈംഗിക ജീവിതത്തിൽ മടുപ്പ് അനുഭവപ്പെടാം.

വരുന്ന ബസിൽ കയറാതെ അടുത്ത ബസിനു വേണ്ടി കാത്തിരിക്കുന്നു. എന്നാൽ അടുത്ത ബസ് വരാതെ യാത്ര അവസാനിപ്പിക്കേണ്ടി വരുന്നു. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ ബോധപൂർവമായ ശ്രമം വേണം. മനസ്സും ശരീരവും ആവശ്യപ്പെടുന്ന സമയത്തെ ലൈംഗിക ബന്ധമാണ് ഏറ്റവും ആസ്വാദ്യകരമാകുന്നത്. ആ സമയം പരസ്പരം തിരിച്ചറിയാൻ കഴിയുന്നതാണ് ദാമ്പത്യത്തിലെ ഏറ്റവും മധുരതരമായ ആശയവിനിമയം.

25. ജോലി ചെയ്ത് മടുത്തു വരുമ്പോൾ…

മിക്കവാറും പുരുഷന്മാരാണ് ഓഫിസിലെയും മറ്റും സമ്മർദ്ദങ്ങളുമായി കിടപ്പറയിലെത്തുന്നത്. എന്നാൽ പുതിയ കാലത്ത് സ്ത്രീകളും തുല്യനിലയിൽ തന്നെ ജോലി െചയ്യുന്നവരും അത്തരം സമ്മർദ്ദങ്ങൾ പേറുന്നവരുമാണ്. എന്നാൽ പഠനങ്ങൾ പറയുന്നത് ജോലിയുടെ സമ്മർദ്ദവുമായി കിടപ്പറയിലെത്തുന്ന സ്ത്രീകളിൽ നല്ലൊരു ശതമാനത്തിനും ലൈംഗികത ഒരു ചടങ്ങ് മാത്രമായി മാറുന്നു എന്നാണ്. പുരുഷന്മാരിൽ ഇങ്ങനെ ചടങ്ങു തീർക്കുന്നവർ ധാരാളം ഉണ്ടെങ്കിലും ജോലിയുടെ സമ്മർദ്ദം സ്ത്രീകളെ കൂടുതൽ വിരക്തിയുള്ളവരാക്കുന്നു. ഈ വിരക്തി പിന്നീട് പല പ്രശ്നങ്ങളിലേക്കും നയിക്കാം.

വിവരങ്ങൾക്ക് കടപ്പാട്: കലാ ഷിബു. കൺസൽട്ടന്റ് സൈക്കോളജിസ്റ്റ് ആൻഡ് ഫാമിലി കൗൺസിലർ. മാർ ഈവനിയോസ് കോളജ്, തിരുവനന്തപുരം

read more
ലൈംഗിക ആരോഗ്യം (Sexual health )

സ്വയംഭോഗം സ്ത്രീകളിൽ എത്രത്തോളം സാധാരണമാണ്

സ്വയംഭോഗം സ്ത്രീകളിൽ എത്രത്തോളം സാധാരണമാണ്, െെലംഗികാസ്വാദ്യത കുറയ്ക്കുമോ?; ധാരണകളും തെറ്റിദ്ധാരണകളും

 

സ്വയം ദുരുപയോഗം അഥവാ സ്വയം മലിനീകരണം എന്നർഥമുള്ള മാനസ് സ്റ്റ്യൂപ്രെർ (Manas Stuprare) എന്ന ലാറ്റിൻപദത്തിൽ നിന്നാണ് മാസ്റ്റർബേഷൻ (സ്വയംഭോഗം) എന്ന വാക്ക് രൂപപ്പെട്ടത്. സ്വന്തം ശരീരത്തെ പ്രത്യേകിച്ച് െെലംഗിക അവയവങ്ങളെ െെലംഗിക ഉത്തേജനത്തിനായി സ്വയം ഉപയോഗിക്കുന്നതിനെയാണ് സ്വയംഭോഗം എന്നു പറയുന്നത്. ഇതിൽ ശരീരമനസ്സുകളുടെ ഇടപഴകൽ വളരെ ഇഴചേർന്നിരിക്കുന്നു. ആയതിനാൽ ശരീരത്തെ മാത്രമല്ല മനസ്സിനെയും ശക്തമായി സ്വാധീനിക്കുന്ന ഒന്നാണ് സ്വയംഭോഗം. മനുഷ്യജീവിതത്തിലെ സർവസാധാരണമായ ഈ പ്രക്രിയയെക്കുറിച്ച് ധാരണകളേക്കാളേറെ തെറ്റിദ്ധാരണകളാണ് സമൂഹത്തിനുള്ളത്. പാപബോധം മുതൽ അനാരോഗ്യകരമാണെന്ന ചിന്തവരെ സാധാരണം. സ്വയംഭോഗത്തെക്കുറിച്ചുള്ള ശരിതെറ്റുകൾ വേർതിരിച്ചറിയേണ്ടത് ആരോഗ്യകരമായ ലൈംഗികതയ്ക്കും മനസ്സമാധാനത്തിനും ആവശ്യമാണ്.

സ്വയംഭോഗം എത്രത്തോളം സാധാരണമാണ്? സ്ത്രീകളിൽ കുറവാണോ?

സമൂഹത്തിൽ ഒരു വിഭാഗം ഇപ്പോഴും വിചാരിക്കുന്നുണ്ട് പുരുഷൻമാർമാത്രമേ ഇതു ചെയ്യാറുള്ളൂ എന്ന്. എന്നാൽ സ്ത്രീകൾക്കിടയിലും സ്വയംഭോഗം സാധാരണമാണ്. ഇതിന് ഉപയോഗിക്കുന്ന രീതികളിലും താൽപര്യങ്ങളിലും ആൺപെൺ വ്യത്യാസം ഉണ്ട് എന്നുമാത്രം.

പുരുഷന്മാരിൽ 90 ശതമാനം കൗമാരപ്രായത്തോടെ തന്നെ സ്വയംഭോഗത്തിലേക്കു പോകുന്നു. എന്നാൽ സ്ത്രീകൾ അൽപം കൂടി വൈകിയേക്കാം. സ്ത്രീകളിൽ ഉദ്ദേശം 60 ശതമാനവും സ്വയംഭോഗത്തിൽ ഏർപ്പെടാറുണ്ട്.

അമിതമാകുന്നത് എപ്പോൾ? അഡിക്‌ഷൻ എങ്ങനെ തിരിച്ചറിയാം?

മദ്യം , മയക്കുമരുന്ന് പോലെയുള്ള മറ്റ് അടിമപ്പെടൽ അവസ്ഥകൾക്കുള്ളതുപോലെ ലക്ഷണങ്ങളോ, ഡയഗ്‌നോസ്റ്റിക് െെഗഡ് െെലനുകളോ, സ്വയംഭോഗത്തിനോടുള്ള അഡിക്‌ഷനെക്കുറിച്ചു ലഭ്യമല്ല. ഇതു തികച്ചും വ്യക്തി അധിഷ്ഠിതമാണ്.

എണ്ണത്തിന്റെ അടിസ്ഥാനത്തിൽ അമിതമെന്നു വിലയിരുത്താൻ പ്രയാസമാണ്. മനശ്ശാസ്ത്ര അവലോകനത്തിൽ ഒരു വ്യക്തി സ്വയംഭോഗത്തിന് അടിമപ്പെട്ടു എന്നു പറയാൻ ആ വ്യക്തിയുടെ ജീവിതത്തിലെ പലകാര്യങ്ങളും നിരീക്ഷിക്കേണ്ടിവരും. ശ്രദ്ധ, ദാമ്പത്യ െെലംഗികത, ഒാർമശക്തി, ആരോഗ്യകരമായ ഇതരബന്ധങ്ങളുടെ ഉലച്ചിൽ, മറ്റുള്ളവരുടെ കണ്ണിൽ നോക്കി അധികനേരം സംസാരിക്കുവാനുള്ള ബുദ്ധിമുട്ട്, ആധ്യാത്മികജീവിതം മുതലായവയാണ് അതിൽ പ്രധാനം.

ഇത്തരം ജീവിത നിപുണതകളെയോ നിത്യജീവിതത്തിെല മറ്റുകാര്യങ്ങളെയോ ദോഷമായി ബാധിക്കുന്നുണ്ടെങ്കിൽ സ്വയംഭോഗത്തിന് അടിമപ്പെട്ടുവെന്ന് കരുതാം. ഇങ്ങനെ ഈ അമിതമായ സ്വയംഭോഗത്തിന് അടിമപ്പെട്ട ആളുകൾ മനശ്ശാസ്ത്ര സേവനം തേടണം.

6. സ്വയംഭോഗം അപകടകരമാകുമോ? ഉദ്ധാരണക്കുറവു വരുത്തുമോ?

സ്വയംഭോഗത്തിൽ ഏർപ്പെടുന്നരീതി ചിലപ്പോൾ അപകടകരമാവാം. തീവ്രമായ സംഭോഗം അവയവങ്ങളുടെ ഉത്തേജനം കുറയ്ക്കുന്നു എന്നും ദാമ്പത്യജീവിതത്തിലെ െെലംഗികാസ്വാദ്യത കുറയ്ക്കും എന്നും പഠനങ്ങൾ തെളിയിക്കുന്നു. പുരുഷൻമാരിൽ ഉദ്ധാരണക്കുറവിന് അമിതമായ സ്വയംഭോഗം കാരണമാകുന്നു എന്ന വിശ്വാസം പൊതുവെയുണ്ട് എങ്കിലും അതിന് ശാസ്ത്രീയമായ തെളിവുകൾ ഇല്ല.

സ്ത്രീകളുടെ സ്വയംഭോഗത്തിൽസ്ത്രീകളുടെ സ്വയംഭോഗത്തിൽ െെലംഗികാവയവത്തിനുള്ളിൽ അന്യവസ്തുക്കൾ പ്രവേശിപ്പിച്ചുള്ള ഉത്തേജനവും അതിലൂടെയുള്ള അണുബാധയും ആണ് അപകടകരമാവുന്നത്. പലപ്പോഴും ഈ വസ്തുക്കൾ െെലംഗികാവയവത്തിനുള്ളിൽ കുടുങ്ങി പോകുന്നത് ഒരു ഡോക്ടറുടെ സഹായത്തോടെ നീക്കം ചെയ്യേണ്ടിയും വരാം.

വിവരങ്ങൾക്ക് കടപ്പാട്;

1. ഡോ. സാനി വർഗീസ്,

ക്ലിനിക്കൽ സൈക്കോളജിസ്റ്റ്,

ഗവ. ജനറൽഹോസ്പിറ്റൽ, കോട്ടയം

2. ജോമോൻ കെ. ജോർജ്

ക്ലിനിക്കൽ സൈക്കോളജിസ്റ്റ്,

ജില്ലാ മെന്റൽഹെൽത് പ്രോഗ്രാം, കോട്ടയം

read more
മുടി വളരാൻസ്ത്രീ സൗന്ദര്യം (Feminine beauty)

ഷാമ്പൂ ഉപോയോഗിക്കുമ്പോൾ ശ്രെദ്ധിക്കേണ്ട ചില കാര്യങ്ങൾ

വീര്യമേറിയ ഷാംപുവും തലമുടി സ്റ്റൈലാക്കുന്ന രാസവസ്തുക്കളും പണിയാകും; തല ചൊറിച്ചിലിലേക്ക് നയിക്കുന്നത് ഈ ശീലങ്ങൾ

വേദന കഴിഞ്ഞാല്‍ മിക്കവര്‍ക്കും ഏറ്റവും കൂടുതല്‍ വിഷമവും ബുദ്ധിമുട്ടും ഉണ്ടാക്കുന്ന രോഗലക്ഷണമാണ് ചൊറിച്ചില്‍. ശരീരമാസകലം ചൊറിച്ചിലിണ്ടാകുന്നവരില്‍ ഏകദേശം പതിമൂന്ന് ശതമാനം ആള്‍ക്കാര്‍ക്ക് തലചൊറിച്ചിലും അനുഭവപ്പെടാറുണ്ട്. മറ്റു ശരീരഭാഗങ്ങളെ ബാധിക്കാതെ, ശിരോചര്‍മത്തില്‍ മാത്രമായും ചൊറിച്ചില്‍ ഉണ്ടാകാറുണ്ട്. വിവിധ പഠനങ്ങള്‍ കാണിക്കുന്നത്, സമൂഹത്തിലെ 13 മുതല്‍ 45 ശതമാനം വരെ ആള്‍ക്കാര്‍ക്ക് തലചൊറിച്ചില്‍ അനുഭവപ്പെടാറുണ്ട് എന്നാണ്. പ്രായമായവരിലും വൃക്കയുടെ തകരാറുമൂലം ഡയാലിസിസ് വേണ്ടി വരുന്നവരിലും തലചൊറിച്ചില്‍ കൂടുതലായി കാണുന്നുണ്ട്.

എന്തുകൊണ്ട് വരുന്നു?

മറ്റു ശരീരഭാഗങ്ങളെ അപേക്ഷിച്ചു തലചൊറിച്ചില്‍ എന്തുകൊണ്ടു കൂടുതല്‍ പേര്‍ക്കു കണ്ടുവരുന്നു എന്നതിന്റെ കാരണം കൃത്യമായി കണ്ടുപിടിക്കപ്പെട്ടിട്ടില്ല. ശിരോചര്‍മത്തിന്റെ ചില പ്രത്യേകതകള്‍ ഇതിലേക്ക് നയിച്ചേക്കാം എന്നു കരുതുന്നുണ്ട്. ഒട്ടുമിക്ക ശരീരഭാഗങ്ങളെക്കാളും കൂടുതല്‍ നാഡീവ്യൂഹങ്ങളുള്ളതും രോമകൂപങ്ങളും സെബേഷ്യസ് ഗ്രന്ഥികളുള്ളതും ഇതിനു കാരണമായേക്കാം.

മാത്രമല്ല, ശിരോചര്‍മത്തില്‍ സാധാരണയായി കാണപ്പെടുന്ന ചില ബാക്ടീരിയകളുടെയും (Propionibacterium acnes, Staphylococcus epidermidis) ഫംഗസുകളുടെയും (Malascezia furfur) ഏറ്റക്കുറച്ചിലും തലചൊറിച്ചിലിനു കാരണമാകാറുണ്ട്. സൂര്യപ്രകാശം അധികമായി ഏല്‍ക്കുന്നതും തലമുടിയില്‍ ചെയ്യുന്ന സ്റ്റൈലിങ് പ്രക്രിയകള്‍ക്കും ശിരോചര്‍മത്തില്‍ ചൊറിച്ചിലുണ്ടാക്കുന്നതില്‍ പങ്കുണ്ട്.

ഇനി നമുക്ക്, സാധാരണയായി തലചൊറിച്ചിലിനു കാരണമാകുന്ന രോഗങ്ങളെക്കുറിച്ചും അതിന്റെ പരിഹാരമാര്‍ഗങ്ങളെക്കുറിച്ചും പരിശോധിക്കാം. ചര്‍മരോഗങ്ങളും നാഡീസംബന്ധമായ രോഗങ്ങളും ശരീരത്തിലെ ആന്തരിക അവയവങ്ങളെ പ്രധാനമായി ബാധിക്കുന്ന രോഗങ്ങളും ചില മാനസികരോഗങ്ങളും തലചൊറിച്ചിലിലേക്ക് നയിക്കാറുണ്ട്.

താരനും ചൊറിച്ചിലും

ചര്‍മരോഗങ്ങളില്‍, സെബോറിക് ഡെര്‍മെെറ്ററ്റിസ് (Seborrhoeic Dermatitis) എന്ന താരനാണ് ഏറ്റവും കൂടുതല്‍ പേരില്‍ തലചൊറിച്ചിലുണ്ടാക്കുന്നത്. ചിലരില്‍ ഇതു വെളുത്തതോ മഞ്ഞയോ നിറത്തിലുള്ള പൊടിപോലുള്ള ശല്‍ക്കങ്ങളായി കാണപ്പെടുമെങ്കില്‍ മറ്റു ചിലരില്‍ ശിരോചര്‍മത്തില്‍ ചുവപ്പുരാശി ഉണ്ടാകുകയും കട്ടികൂടിയ ശല്‍ക്കങ്ങളായി മാറുകയും ചെയ്യുന്നു. പൊതുവേ കൗമാരപ്രായം മുതല്‍ 40 വയസ്സുവരെയാണു താരന്‍ കൂടുതലായി കണ്ടുവരുന്നത്. എന്നാല്‍ പ്രായമായവരിലും പ്രത്യേകിച്ചു പക്ഷാഘാതം വന്നവരിലും പാര്‍ക്കിന്‍സൺസ് രോഗത്തിനു ചില മരുന്നുകള്‍ കഴിക്കുന്നവരിലും താരന്‍ തലചൊറിച്ചിലിനു കാരണമാകുന്നു. എച്ച്ഐവി രോഗികളിലും ഈ പ്രശ്നം കൂടുതലാണ്.

ഫാര്‍മസിയില്‍ നിന്നു ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ വാങ്ങാവുന്ന (Over the counter) വീര്യം കുറഞ്ഞ ആന്റിഫംഗല്‍ മരുന്നുകള്‍ (Selenium Sulphide, ZPTO) അടങ്ങിയ ഷാംപൂവിന്റെ ഉപയോഗം കൊണ്ട് മിക്കവാറും താരന് ആശ്വാസം ലഭിക്കാറുണ്ട്. എന്നാല്‍ ഇതു ഫലിക്കാത്തവരില്‍ കീറ്റോകൊണസോൾ, ക്ലൈംബാസോൾ എന്നിവ അടങ്ങിയ ഷാംപൂ ഉപയോഗിക്കേണ്ടിവരും.

ചെറിയ ശതമാനം പേരില്‍ ആന്റിഫംഗല്‍ ഗുളികകളും വേണ്ടിവരും. ചൊറിച്ചില്‍ കുറയ്ക്കാന്‍ ആന്റിഹിസ്റ്റമിന്‍ ഗുളികകളും നല്‍കാറുണ്ട്. തലചൊറിച്ചിലിനു ശമനം വന്ന ശേഷവും ആഴ്ച യില്‍ ഒന്നോ രണ്ടോ പ്രാവശ്യം ഈ ആന്റിഫംഗല്‍ ഷാംപൂ ഉപ യോഗം തുടരേണ്ടതാണ്. അല്ലെങ്കില്‍ രോഗം തിരിച്ചുവരാം. ശിരോചര്‍മത്തില്‍ പുരട്ടുന്ന എണ്ണയുടെ അളവു കുറയ്ക്കുന്നതും നന്നായിരിക്കും.

സൊറിയാസിസ് മൂലം

തലചൊറിച്ചിലുണ്ടാക്കുന്ന മറ്റൊരു ചര്‍മരോഗമാണ് സൊറിയാസിസ് (Psoriasis). വെള്ളനിറത്തിലുള്ള കട്ടികൂടിയ ശല്‍ക്കങ്ങളാണ് സൊറിയാസിസ് രോഗികളില്‍ കണ്ടുവരുന്നത്. ശിരോചര്‍മം മുഴുവനായിട്ടല്ലാതെ ചില ഭാഗങ്ങളില്‍ മാത്രമാണ് ഇതു കാണപ്പെടുന്നത്.

കോൾ ടാറും സാലിസിലിക് ആസിഡും അടങ്ങിയ ഷാംപൂവാണ് പ്രധാന ചികിത്സ. അസുഖം ഭേദമായാലും ആഴ്ചയില്‍ ഒന്നോ രണ്ടോ പ്രാവശ്യം ഇവ തുടരണം. കുളി കഴിഞ്ഞു ശിരോചര്‍മത്തില്‍ പുരട്ടാന്‍ നല്‍കാറുള്ള സ്റ്റിറോയ്ഡ് അടങ്ങിയ തുള്ളിമരുന്ന് തലചൊറിച്ചിലിനു വളരെവേഗം ശമനം നൽകും. എന്നാല്‍ സ്റ്റിറോയ്ഡ് അടങ്ങിയ ലേപനങ്ങള്‍ ദീര്‍ഘകാലം തുടരുന്നത് അഭികാമ്യമല്ല. മേല്‍പറഞ്ഞ ചികിത്സ കൊണ്ടു ഫലം ലഭിക്കാത്തപക്ഷം, അപൂര്‍വം ചിലരില്‍ ചില പ്രത്യേകതരം ഗുളികകളും നല്‍കാറുണ്ട്.

പേൻശല്യം

വളരെയധികം ആളുകളില്‍, പ്രത്യേകിച്ചു കുട്ടികളില്‍, തലചൊറിച്ചില്‍ ഉണ്ടാക്കുന്ന പ്രധാന കാരണമാണ് പേന്‍ശല്യം. സ്കൂൾ കുട്ടികളിൽ പ്രത്യേകിച്ച്. പെണ്‍കുട്ടികള്‍ക്കാണ് പേന്‍ശല്യം കൂടുതലും. അടുത്തടുത്ത് ഇരിക്കുന്നത് ഈ രോഗം കൂടുതല്‍ പേരിലേക്കു പകരാന്‍ കാരണമാകും.

ശിരോചര്‍മത്തിലെ രക്തം വലിച്ചെടുക്കാനായി പേന്‍ പുറപ്പെടുവിക്കുന്ന ഉമിനീരും പേനിന്റെ മറ്റ്അഅവശിഷ്ടങ്ങളുമാണു ചൊറിച്ചില്‍ ഉണ്ടാകുന്നത്. ചൊറിയുന്നതു കാരണം ശിരോചര്‍മത്തില്‍ ചെറിയ മുറിവുകള്‍ ഉണ്ടാകുകയും അവയിലൂടെ ബാക്ടീരിയകള്‍ അണുബാധ ഉണ്ടാക്കുകയും ചെയ്യും. അണുബാധ കൂടുതലായാല്‍ ശിരോചര്‍മത്തില്‍ പൊറ്റ ഉണ്ടാകുകയും കഴുത്തിലെയും ചെവിയുടെ പിന്‍ഭാഗത്തെയും ലിംഫ്ഗ്രന്ഥികള്‍ക്കു നീര്‍വീക്കം ബാധിച്ചു കഴലകള്‍ ഉണ്ടാകുകയും ചെയ്യാറുണ്ട്. ചിലരില്‍ പനിയും വരാം. പേനും ഈരും കാണുന്നതു കൊണ്ടു രോഗകാരണം കണ്ടുപിടിക്കാന്‍ പ്രയാസമുണ്ടാവില്ല.

പേന്‍ശല്യം കുറയ്ക്കാനായി 1% Permethrin (െപര്‍മെത്രിന്‍), Ivermectol (െഎവര്‍മെക്റ്റോള്‍) എന്നിവ അടങ്ങിയ ലേപനങ്ങളാണ് ഉപയോഗിക്കാറ്. പേന്‍ശല്യമുള്ളവര്‍ ഒരുമിച്ചു ചികിത്സ എടുത്തില്ലെങ്കില്‍, ചികിത്സയെടുക്കാത്ത മറ്റുള്ളവരില്‍ നിന്നു വീണ്ടും രോഗപകര്‍ച്ച ഉണ്ടാകും. ബാക്ടീരിയല്‍ അണുബാധയുണ്ടെങ്കില്‍ ആന്റിബയോട്ടിക് ഗുളികകള്‍ നല്‍കാറുണ്ട്.

മുടികൊഴിച്ചിലും ചൊറിച്ചിലും ഒരുമിച്ചു കണ്ടുവരുന്നതിന് താരന്‍ (Seborrhoeic Dermatitis) ആണ് പ്രധാന കാരണം. എന്നാല്‍ ശിരോചര്‍മത്തിന്റെ ചില ഭാഗങ്ങളില്‍ നിന്നു കൂടുതലായി മുടികൊഴിയുന്നതിനോടൊപ്പം അവിടുത്തെ ചര്‍മത്തില്‍ ചെറിയ തോതില്‍ തഴമ്പുണ്ടാകുകയും ചെയ്താല്‍ െെലക്കണ്‍ പ്ലാനസ് (Lichen Planus) പോലുള്ള രോഗമാകാം കാരണം. ഈ അവസ്ഥയുടെ ചികിത്സയ്ക്കായി ശിരോചര്‍മത്തിന്റെ ഒരു ഭാഗമെടുത്ത് നടത്തുന്ന ബയോപ്സി (Biopsy) പരിശോധന നിര്‍ബന്ധമാണ്. അതില്‍ നിന്നു കാരണം കണ്ടെത്തി ചികിത്സിക്കുകയാണ് അഭികാമ്യം.

അത്യപൂര്‍വമായി തലചൊറിച്ചില്‍ ശിരോചര്‍മത്തിലെ അര്‍ബുദത്തിന്റെ ലക്ഷണമാകാം. എന്നാല്‍ ഈ രോഗികള്‍ക്ക് ചൊറിച്ചിലിനോടൊപ്പം ശിരോചര്‍മത്തില്‍ തടിപ്പുകളും ഉണ്ടാകാറുണ്ട്. വീര്യമേറിയ ഷാംപുവിന്റെ നിരന്തര ഉപയോഗം, ചില െഹയര്‍െെഡകളുടെ ഉപയോഗം, തലമുടി സ്െെറ്റല്‍ ചെയ്യാന്‍ ഉപയോഗിക്കുന്ന ചില രാസവസ്തുക്കള്‍ എന്നിവയും തലചൊറിച്ചിലിനു കാരണമാകാം. അവയുടെ ഉപയോഗം നിര്‍ത്തുകയെന്നതാണ് പരിഹാരം. സ്റ്റിറോയിഡ് ലേപനങ്ങളും ചിലപ്പോള്‍ ഗുളികകളും ചികിത്സയ്ക്കായി നല്‍കാറുണ്ട്.

വിവരങ്ങൾക്ക് കടപ്പാട്;

ഡോ. സിമി എസ്.എം.

പ്രഫസർ
ഡെർമറ്റോളജി വിഭാഗം
ശ്രീഗോകുലം മെഡി. കോളജ്, തിരുവനന്തപുരം

@Vanitha

read more
ലൈംഗിക ആരോഗ്യം (Sexual health )

സ്ത്രീ പുരുഷ ലൈംഗികത ചില യാഥാര്ത്ഥ്യങ്ങള്

സ്ത്രീയുടെ ലൈംഗിക താല്‍പര്യം പുരുഷന്‍േറതുപോലെ തീവ്രമല്ല.
യാഥാര്‍ഥ്യം: സ്ത്രീയുടെ ലൈംഗിക താല്‍പര്യവും വികാരവും പുരുഷന്‍േറതുപോലെ തന്നെ ശക്തവും തീവ്രവുമാണ്. പുരുഷന്റെ ശിശ്‌നാഗ്രത്തിലുള്ള അത്രതന്നെ നാഡീതന്തുക്കള്‍ സ്ത്രീയുടെ ഭഗശിശ്‌നികയിലുമുണ്ട്.

പുരുഷലിംഗത്തിലേതിനേക്കാള്‍ കുറഞ്ഞ സ്ഥലത്ത് നാഡ്യഗ്രങ്ങള്‍ കൂടിച്ചേര്‍ന്നിരിക്കുന്നതിനാല്‍ അതിനു സംവേദനശേഷി അല്‍പം കൂടുതലുണ്ടെന്നു പറയാം. അതുകൊണ്ടാണ് ചുരുക്കം ചില സ്ത്രീകള്‍ക്ക് ബഹുരതിമൂര്‍ച്ഛ സാധ്യമാകുന്നത്. പുരുഷന് ബഹുരതിമൂര്‍ച്ഛ സാധിക്കാറില്ല. ഓരോ സ്ത്രീയുടെയും ശാരീരിക, മാനസിക, സാമൂഹിക സാഹചര്യങ്ങള്‍ക്കനുസരിച്ച് ലൈംഗിക പ്രതികരണത്തിലും വ്യത്യാസമുണ്ടാകാം. സമയവും സ്ഥലവും പങ്കാളിയുമായുള്ള അടുപ്പത്തിന്റെ സ്വഭാവവുമെല്ലാം ലൈംഗികതാല്‍പര്യത്തെ ബാധിക്കും. അതല്ലാതെ സ്ത്രീ ആയതുകൊണ്ടുമാത്രം ഒരാളുടെ ലൈംഗിക താല്‍പര്യത്തിന്റെ തോത് കുറയുന്നില്ല.

പുരുഷന്‍ എപ്പോഴും സെക്‌സ് ആസ്വദിക്കുന്നു. സ്ത്രീക്കാണ് പലപ്പോഴും അത് ആസ്വാദ്യമല്ലാതാവുന്നത്
യാഥാര്‍ഥ്യം: വിഖ്യാത ലൈംഗികഗവേഷകനായ ബെര്‍ണിസിന്‍ബെര്‍ഗെര്‍ഡിന്റെ അഭിപ്രായത്തില്‍ 30 ശതമാനത്തോളം പുരുഷന്മാര്‍ക്കും പലപ്പോഴും ലൈംഗികവേഴ്ച ഒരു ദുരിതാനുഭവമാണ്. പുരുഷന്‍ എല്ലായേ്പാഴും ലൈംഗികവേഴ്ചയ്ക്കു സജ്ജനാണ് എന്ന തെറ്റിധാരണയാണ് ഇതിന്ന് ഒരു കാരണം. താല്‍പര്യമില്ലാത്തതുകൊണ്ട് ബന്ധത്തില്‍ നിന്നു വിട്ടുനില്‍ക്കാന്‍ സ്ത്രീക്ക് അവകാശമുണ്ടെന്നു സമ്മതിക്കുന്നവരും അതേ അവകാശം പുരുഷനു നല്‍കാറില്ല. എല്ലായേ്പാഴും മുന്‍കൈ എടുക്കേണ്ടത് തന്റെ കടമയാണെന്നു പുരുഷന്‍ തെറ്റിദ്ധരിക്കുന്നു. അതുകൊണ്ടുതന്നെ താല്‍പര്യമില്ലെങ്കിലും ലൈംഗികവേഴ്ചയ്‌ക്കൊരുങ്ങാന്‍ നിര്‍ബന്ധിതനാവുന്നു. ഇത് ലൈംഗികവേഴ്ച ഒരു പരാജയവും ദുരിതാനുഭവവുമാക്കും. ലൈംഗിക പരാജയങ്ങള്‍ മാനസികമായ തളര്‍ച്ചയും പരാജയബോധവുമുണ്ടാക്കുമ്പോള്‍ ആത്മവിശ്വാസം തകരുകയും ചെയ്യുന്നു. ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോഴൊക്കെ സ്ഖലനമുണ്ടാകുന്നു എന്നതുകൊണ്ടാണ് പുരുഷന് എല്ലായേ്പാഴും അത് ആസ്വാദ്യമാകുന്നു എന്ന തെറ്റിധാരണയുണ്ടായത്. എല്ലാ സ്ഖലനവും ആഹ്ലാദകരമായ ഒരനുഭവമാകണമെന്നില്ല. ചിലരിലെങ്കിലും സ്ഖലനം വേദനാജനകമാകാറുണ്ട്. സ്ഖലനം നടന്നോ എന്നറിയാന്‍പോലും പറ്റാതെ പോകുന്നവരുമുണ്ട്. സുഖപ്രദമായ സ്ഖലനമുണ്ടായില്ലെങ്കില്‍ പുരുഷന് രതി ആസ്വദിക്കാന്‍ കഴിയാറില്ല. എന്നാല്‍ കൃത്യമായ രതിമൂര്‍ച്ഛ അനുഭവപ്പെട്ടില്ലെങ്കിലും പലപ്പോഴും സ്ത്രീക്ക് രതി ആസ്വദിക്കാനായെന്നു വരും.

കുതിരയുടെ കരുത്തും ചടുലതയുമുള്ള പ്രചണ്ഡമായൊരു രതിബന്ധമാണ് സ്ത്രീക്ക് ഏറെയിഷ്ടം
യാഥാര്‍ഥ്യം: പങ്കാളിക്ക് ചടുലതയും വേഗവും പോരാ എന്നു പരാതിപ്പെടേണ്ടിവരുന്ന സ്ത്രീകള്‍ വിരളമാണ്. പങ്കാളിയുമായി കൂടുതല്‍ സമയം അടുത്ത ബന്ധത്തില്‍ തുടരാനാണ് സ്ത്രീ കൂടുതലിഷ്ടപ്പെടുന്നത്. സാവധാനത്തിലും മൃദുവായുമുള്ള ലാളനകളും പരിചരണങ്ങളുമാണ് സ്ത്രീ ഇഷ്ടപ്പെടുക. സാവധാനത്തിലുള്ള തരളമായ ബന്ധങ്ങളും ചലനങ്ങളും പുരുഷനും കൂടുതല്‍ ആസ്വാദ്യകരവും ആഹ്ലാദകരവുമായിരിക്കും. ഒരു ‘തകര്‍പ്പന്‍ പ്രകടന’ത്തെക്കാള്‍ സ്നേഹപൂര്‍ണമായ ഒരു ലാസ്യമാണ് ലൈംഗികബന്ധത്തെയും ദാമ്പത്യത്തെയും കൂടുതല്‍ ഹൃദ്യമാക്കുക. രതിമൂര്‍ച്ഛാവേളയില്‍ പങ്കാളിയോട് കൂടുതല്‍ ശക്തമായി ഒത്തുചേരാന്‍ സ്ത്രീക്ക് താല്‍പര്യമുണ്ടാവാം. ലൈംഗികതയുടെ എല്ലാ മേഖലയിലുമെന്നപോലെ ഇക്കാര്യത്തിലും ഓരോരുത്തര്‍ക്കും താല്‍പര്യഭേദങ്ങളുണ്ടാകും. അവ പരസ്പരം അറിയിക്കുക എന്നതാണ് പ്രധാനം. രതിയുടെ കാര്യത്തില്‍, താല്‍പര്യങ്ങളും അനുഭൂതികളും ഇഷ്ടാനിഷ്ടങ്ങളും സങ്കോചങ്ങളും എല്ലാം തുറന്നുപറയുകതന്നെ വേണം.

സ്ത്രീകള്‍ പൊതുവേ സ്വയംഭോഗം ചെയ്യാറില്ല. ചീത്ത പെണ്‍കുട്ടികളുടേതാണ് ഈ ശീലം.

യാഥാര്‍ഥ്യം: മൂന്നില്‍ രണ്ടു സ്ത്രീകളും ഒരിക്കലെങ്കിലും സ്വയംഭോഗം ചെയ്തിട്ടുണ്ടാവുമെന്നാണ് പാശ്ചാത്യപഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. നമ്മുടെ നാട്ടില്‍ ഇത്തരം ഗവേഷണങ്ങളൊന്നും തന്നെ നടന്നിട്ടില്ല. ഇപ്പോഴത്തെ സാമൂഹിക സാഹചര്യത്തില്‍ ഇത്തരമൊരു പഠനവും വിശ്വസനീയമായ ഫലങ്ങളും എളുപ്പമാവില്ല. ലൈംഗികമോഹങ്ങള്‍ ഏറ്റവും ഫലപ്രദമായി സാക്ഷാത്കരിക്കാന്‍ കഴിയുന്ന അപകടരഹിതമായ മാര്‍ഗം സ്വയംഭോഗമാണെന്ന് എല്ലാ ലൈംഗികശാസ്ത്രജ്ഞരും ചൂണ്ടിക്കാണിക്കുന്നുണ്ട്. അതിന് അപകടകരമായ മാര്‍ഗങ്ങള്‍ തേടി അബദ്ധങ്ങളിലെത്തുന്നതിനും ലൈംഗികമോഹം അടക്കിപ്പിടിച്ച് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലും പെടുന്നതിനുമുള്ള സാഹചര്യങ്ങളാണ് ഒഴിവാക്കേണ്ടത്. സ്വയംഭോഗം ഒരു ശീലമായി മാറാതെയും അനിയന്ത്രിതമാകാതെയും നോക്കുകയാണ് വേണ്ടത്. ശീലമായാല്‍ അത് വെറും ചടങ്ങായി മാറും. ഒരാനന്ദവും ലഭിക്കാതെയുമാകും. ചില പാശ്ചാത്യ നിരീക്ഷണങ്ങള്‍ പ്രകാരം ലൈംഗികബന്ധത്തിലൂടെയുണ്ടാകുന്നതിനെക്കാള്‍ മികച്ച നിലയിലാണ് പല സ്ത്രീകളും സ്വയംഭോഗത്തിലൂടെ രതിമൂര്‍ച്ഛ പ്രാപിച്ചിരുന്നത്. ആഹ്ലാദകരമാംവിധം സ്വയംഭോഗം ചെയ്യുന്നവര്‍ക്ക് ലൈംഗികതയെ ഒരു ഹൃദ്യാനുഭവമായി മാറ്റാനാവുമെന്നാണ് കിന്‍സ്ലിയെയും മാസ്റ്റേഴ്‌സ് ആന്റ് ജോണ്‍സണെയുംപോലുള്ള ലൈംഗികശാസ്ത്രഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്.

ഇരുപങ്കാളികള്‍ക്കും ഒരുമിച്ച് രതിമൂര്‍ച്ഛയുണ്ടായാല്‍ മാത്രമേ ലൈംഗികബന്ധം വിജയമാകുകയുള്ളൂ
യാഥാര്‍ഥ്യം: ലൈംഗികബന്ധത്തില്‍ ഇരുപങ്കാളികള്‍ക്കും ഒരുമിച്ചു രതിമൂര്‍ച്ഛയുണ്ടാകുന്നത് അപൂര്‍വമാണ്. അങ്ങനെയുണ്ടായതു കൊണ്ടു മാത്രം ആ ബന്ധം ഏറ്റവും ആഹ്ലാദകരമാകണമെന്നില്ല. രതിമൂര്‍ച്ഛയ്ക്കു ശേഷവും പങ്കാളിയുടെ സ്നേഹവും പരിചരണവും ലഭിക്കണമെന്നാണ് സ്ത്രീകള്‍ പൊതുവെ ആഗ്രഹിക്കുക. സ്ഖലനാനന്തരം തിരിഞ്ഞുകിടന്ന് ഉറങ്ങാനാണ് മിക്ക പുരുഷന്മാര്‍ക്കും ഇഷ്ടം. ഒരുമിച്ചു രതിമൂര്‍ച്ഛയുണ്ടായാലും ശേഷം ഇങ്ങനെ അലോസരമായാല്‍ എന്തു കാര്യം? പുരുഷപങ്കാളിക്ക് സ്ഖലനമുണ്ടാകുന്നതിനു മുമ്പ് സ്ത്രീക്ക് രതിമൂര്‍ച്ഛ കൈവരിക്കാനായാല്‍ അതായിരിക്കും കൂടുതല്‍ ആഹ്ലാദകരം. തുടര്‍ന്ന് പുരുഷന് സ്ഖലനത്തിലേക്ക് എത്തുംവരെ താല്‍പര്യത്തോടെ ബന്ധത്തില്‍ തുടരാന്‍ സ്ത്രീക്കു കഴിയാറുണ്ട്. ഒരുമിച്ചു രതിമൂര്‍ച്ഛയുണ്ടാകുന്നുവോ എന്നതല്ല ഇരുവര്‍ക്കും ആഹ്ലാദമുണ്ടാകുന്നുവോ എന്നതാണ് പ്രധാനം.

ലിംഗവലിപ്പം ലൈംഗികാസ്വാദനത്തില്‍ ഏറ്റവും പ്രധാനമാണ്
യാഥാര്‍ഥ്യം: വളര്‍ച്ചയെത്താത്ത ആണ്‍കുട്ടികള്‍ മാത്രമാണ് ഇപ്പോഴും ഇത്തരം അബദ്ധധാരണകള്‍ വെച്ചു പുലര്‍ത്തുന്നത്. ലൈംഗികബന്ധത്തിന്റെ കാര്യത്തില്‍ ലിംഗവലിപ്പത്തിനു വലിയ പ്രാധാന്യമൊന്നുമില്ല എന്ന് ഇന്നു ഒട്ടുമിക്കവര്‍ക്കും അറിയാം. പുരുഷലിംഗം സാധാരണ അവസ്ഥയില്‍ പലതോതില്‍ വികസിച്ചും ചുരുങ്ങിയുമൊക്കെയിരിക്കും. എന്നാല്‍ ഉദ്ധരിച്ച നിലയില്‍ ലിംഗവലുപ്പിത്തിന് വലിയ ഏറ്റക്കുറച്ചിലുകളൊന്നും ഉണ്ടാകാറില്ല. നാലിഞ്ചു മുതല്‍ ആറിഞ്ചുവരെയാണ് സാധാരണഗതിയില്‍ ഉദ്ധൃതലിംഗത്തിന് നീളമുണ്ടാവുക. യോനീനാളത്തില്‍ രണ്ടിഞ്ചിനപ്പുറം സംവേദനശേഷി ഉണ്ടാവുകയില്ല. അതിനപ്പുറത്തേക്കുള്ള കടന്നുകയറ്റം അറിയാന്‍ സ്ത്രീപങ്കാളിക്ക് കഴിയാറുമില്ല. ഈ, രണ്ടിഞ്ചോളം ആഴത്തിലുള്ള പേശികളില്‍ ഉദ്ദീപനമുണര്‍ത്തുകയേ വേണ്ടൂ. അതിന് ഉദ്ധൃതലിംഗത്തിന് രണ്ടിഞ്ചിലധികം വലുപ്പമുണ്ടായാല്‍ മതി. ആറര-ഏഴ് ഇഞ്ചിലധികം നീളമുണ്ടാകുന്നത് സ്ത്രീക്ക് വിഷമമുണ്ടാക്കുകയേ ഉള്ളൂ. അവയവത്തിന്റെ വലുപ്പമോ ചടുലതയോ ലൈംഗികബന്ധത്തില്‍ പ്രസക്തമല്ല; പ്രധാനവുമല്ല. ഹൃദ്യവും തരളവുമായ ബന്ധവും പരസ്പരധാരണയുമാണ് പ്രധാനം.

പുരുഷന്‍ എപ്പോഴും ലൈംഗികബന്ധത്തിനു സജ്ജനാണ്. സ്ത്രീക്കു മാത്രമേ ഒരുക്കം ആവശ്യമുള്ളൂ
യാഥാര്‍ഥ്യം: തീവ്രമായ ലൈംഗികതാല്‍പര്യമുള്ള പുരുഷന്മാരായാല്‍പോലും അവര്‍ എല്ലായേ്പാഴും ലൈംഗികബന്ധത്തിനു സജ്ജരല്ല. സെക്‌സിന് അനുകൂലമായ സാഹചര്യങ്ങളും രതിതാല്‍പര്യമുണര്‍ത്തുന്ന ഘടകങ്ങളുമെല്ലാം ഒത്തുചേരുമ്പോള്‍ മാത്രമേ പുരുഷന് ലൈംഗികബന്ധം സാധിക്കുകയുള്ളൂ. രതിയില്‍ താല്‍പര്യമില്ലാത്ത അവസ്ഥ സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ കാണപ്പെടാറുണ്ട്. സ്ത്രീയെക്കാള്‍ കുറച്ചുകൂടി എളുപ്പത്തില്‍ പുരുഷന്റെ രതിതാല്‍പര്യം ഉണര്‍ത്താനായി എന്നുവരും. എങ്കിലും ഈ താല്‍പര്യം ബന്ധത്തിലേക്ക് എത്തണമെങ്കില്‍ പുരുഷനും ധാരാളം തയ്യാറെടുപ്പുകള്‍ വേണം. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍, പുരുഷനാണ് ഉദ്ധാരണം എന്ന സവിശേഷ തയ്യാറെടുപ്പ് ആവശ്യമുള്ളത്. സ്ത്രീയെക്കാള്‍ എളുപ്പത്തില്‍ ലൈംഗികോദ്ദീപനങ്ങള്‍ സ്വീകരിക്കാനാവുന്നു എന്നതുകൊണ്ടായിരിക്കാം പുരുഷന്‍ എപ്പോഴും സജ്ജനാണ് എന്ന തെറ്റിധാരണയുണ്ടായത്. ലൈംഗികത ഒരു പോരാട്ടമാണ് എന്നും പുരുഷന്‍ വിജയിക്കുമെന്നുമുള്ള പുരുഷാധിപത്യപ്രവണമായ അബദ്ധസങ്കല്‍പത്തില്‍ നിന്നുമാവാം ഈ മിഥ്യാഹങ്കാരം രൂപപ്പെട്ടത്.

പൂര്‍ണമായ രതിമൂര്‍ച്ഛയുണ്ടായാല്‍ മാത്രമേ സ്ത്രീക്ക് ലൈംഗികസംതൃപ്തി ഉണ്ടാവുകയുള്ളൂ
യാഥാര്‍ഥ്യം: പുരുഷന് സ്ഖലനം പോലെ അനിവാര്യമായ ഒന്നല്ല സ്ത്രീക്ക് രതിമൂര്‍ച്ഛ. സ്ഖലനംകൊണ്ട് പുരുഷന് തികഞ്ഞ മാനസികസംതൃപ്തിയും ആഹ്ലാദവും ഉണ്ടാവണമെന്നില്ല. അതുപോലെ, രതിമൂര്‍ച്ഛയിലെത്തി എന്നതുകൊണ്ടുമാത്രം സ്ത്രീക്ക് പൂര്‍ണസംതൃപ്തിയും മാനസികാഹ്ലാദവും ഉണ്ടായിക്കൊള്ളണമെന്നുമില്ല. എല്ലാ ലൈംഗികബന്ധത്തിലും എല്ലാ സ്ത്രീകള്‍ക്കും രതിമൂര്‍ച്ഛ അനുഭവിക്കാന്‍ കഴിയില്ല. ശരിയായ രതിമൂര്‍ച്ഛയുണ്ടാക്കുന്ന ലൈംഗികബന്ധങ്ങള്‍ 40 ശതമാനത്തില്‍ താഴെ മാത്രമാണ്. രതിമൂര്‍ച്ഛയിലേക്കെത്താതെതന്നെ തികഞ്ഞ രതിസംതൃപ്തി അനുഭവിക്കാന്‍ സ്ത്രീകള്‍ക്കു കഴിയാറുണ്ട്. ശാരീരികമായ ‘പ്രകടനങ്ങളെക്കാള്‍ മാനസികമായ അടുപ്പവും സ്നേഹവും ഒരുക്കങ്ങളുമാണ് സ്ത്രീയെ രതിമൂര്‍ച്ഛയിലേക്ക് എത്തിക്കുന്നത്. സ്ത്രീ രതിമൂര്‍ച്ഛയിലെത്തിയോ എന്നറിയാന്‍ ചിലപ്പോള്‍ പങ്കാളിക്കു കഴിയാതെ വരാറുണ്ട്. അടുത്ത പരിചയംകൊണ്ട് പങ്കാളിയുടെ ഭാവപ്രകടനങ്ങളില്‍ നിന്നു ഒരു പരിധിവരെ ഇതു മനസ്സിലാക്കാനാവാം. എന്നാല്‍ വലിയൊരു വിഭാഗം സ്ത്രീകള്‍ രതിമൂര്‍ച്ഛയിലെത്തിയെന്നു നടിച്ച് പങ്കാളിയെ സമാശ്വസിപ്പിക്കാറുണ്ട്. ഈ കപടരതിമൂര്‍ച്ഛ തിരിച്ചറിയുക എളുപ്പമല്ല. പുരുഷ പങ്കാളിക്ക് മാനസികാഹ്ലാദമേകാനുള്ള ഒരുതരം ത്യാഗമനോഭാവമാണ് ഈ കപടരതിമൂര്‍ച്ഛയ്ക്കു പിന്നില്‍. രതിമൂര്‍ച്ഛ എന്ന സവിശേഷാവസ്ഥയല്ല പ്രധാനം. ലൈംഗികബന്ധം ആഹ്ലാദവും സംതൃപ്തിയും നല്‍കുന്നുണ്ടോ എന്നതാണ്.

ലൈംഗികതയെക്കുറിച്ച് പുരുഷന് എല്ലാ അറിവുമുണ്ടായിരിക്കും. എല്ലാറ്റിനും മുന്‍കൈയെടുക്കേണ്ടത് പുരുഷനാണ്
യാഥാര്‍ഥ്യം: ലൈംഗിക വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ പൊതുവേ സ്ത്രീകളും പുരുഷന്മാരും ഒരുപോലെ പിന്നാക്കമാണ് നമ്മുടെ നാട്ടില്‍. പുരുഷന്മാര്‍ക്ക് ഇത്തരം വിവരങ്ങള്‍ കിട്ടുന്നത് മിക്കപ്പോഴും കൂട്ടുകാരില്‍ നിന്നോ അശാസ്ത്രീയ പുസ്തകങ്ങളില്‍ നിന്നോ അശ്ലീല കഥകളില്‍ നിന്നോ ഒക്കെയാവും. അവ പലപ്പോഴും പകരുന്നത് തെറ്റിധാരണകള്‍ മാത്രം. ലിംഗവലിപ്പത്തെക്കുറിച്ചും സ്ത്രീയെ പ്രീതിപ്പെടുത്താനുള്ള സൂത്രവിദ്യകളെക്കുറിച്ചുമൊക്കെയുള്ള മണ്ടന്‍ ധാരണകള്‍ ഉദാഹരണം. ലൈംഗിക കാര്യങ്ങളില്‍ സ്ത്രീ മുന്‍കൈയെടുക്കുന്നത് ഇരുപങ്കാളികള്‍ക്കും ആഹ്ലാദദായകമായിരിക്കും. പുരുഷനാണ് അധികാരമുള്ളത് എന്ന തെറ്റിധാരണയും ‘അവന്’ എന്തുതോന്നും എന്ന പേടിയും മൂലമാണ് സ്ത്രീകള്‍ മുന്‍കൈയെടുക്കാന്‍ മടിക്കുന്നത്. കാര്യങ്ങളെക്കുറിച്ച് ശരിയായ ധാരണയില്ലാത്ത ചില പുരുഷന്മാര്‍ക്കാണെങ്കില്‍ സ്ത്രീ മുന്‍കൈയെടുക്കുന്നത് അങ്കലാപ്പുണ്ടാക്കുകയും ചെയ്യും. ശരിയായ അറിവും നല്ല പരസ്പരധാരണയും ഉള്ളവരാണെങ്കില്‍ ലൈംഗിക ജീവിതത്തില്‍ അവര്‍ തുല്യപങ്കാളികളായിരിക്കും. അവിടെ ഒരുതരത്തിലുള്ള സങ്കോചവും ഉണ്ടാവേണ്ടതില്ല.

മാതൃഭൂമി

read more
ആരോഗ്യം

തുടയിടുക്കിലെ പൂപ്പൽ

തുടയിടുക്കിലെ പൂപ്പൽ ചികിത്സിക്കാം: സ്ത്രീകളെ അലട്ടുന്ന പ്രശ്നത്തിന് ശാശ്വത പരിഹാരം ഇങ്ങനെ

 

വളരെ സാധാരണയായി സ്ത്രീകളിൽ കണ്ടുവരുന്ന ഒരു േരാഗമാണ് തുടയിടുക്കിലുണ്ടാകുന്ന പൂപ്പൽ ബാധ. നീറ്റലും വേദനയും െചാറിച്ചിലും പിന്നീട് നിറവ്യത്യാസവും ആയി ഇത് കാണപ്പെടുന്നു.

∙നനവ് അധികം നിലനിൽക്കുമ്പോഴാണ് ഇത് പ്രധാനമായും കാണപ്പെടുന്നത്. നനഞ്ഞ അടിവസ്ത്രങ്ങൾ ഉപയോഗിക്കാതെ നന്നായി വെയിലത്ത് ഉണക്കി ഉപയോഗിക്കുക.

∙ പ്രമേഹം പോലുള്ള േരാഗപ്രതിരോധശേഷി കുറയുന്ന േരാഗങ്ങളിലും ഇത് കൂടുതലായി വരാം.

∙ ശരീരം വൃത്തിയാക്കിയതിനുശേഷം ഈർപ്പം കളയുന്നതിനായി േതാർത്ത് ഉപയോഗിച്ച് നന്നായി ഉണക്കുകയും പുറമേ ആന്റിഫംഗൽ പൗഡർ, ക്രീം തുടങ്ങിയവ ഡോക്ടറുടെ നിർദേശപ്രകാരം പുരട്ടുകയും െചയ്യാം. രണ്ടോ മൂന്നോ ആഴ്ചകൾ നീണ്ടുനിൽക്കുന്ന ചികിത്സ വേണ്ടിവരാം.

വിവരങ്ങൾക്ക് കടപ്പാട്; േഡാ. േഹമലത പി. , എസ്‌യുടി േഹാസ്പിറ്റൽ, പട്ടം, തിരുവനന്തപുരം

read more
ഡയറ്റ്വായാമങ്ങൾസ്ത്രീ സൗന്ദര്യം (Feminine beauty)

സ്തന സൗന്ദര്യം നിലനിർത്തുവാൻ സഹായിക്കുന്ന ചില വായാമങ്ങൾ

സ്തനവലുപ്പത്തിന് വ്യായാമമോ? വ്യായാമം ചെയ്താൽ ഉള്ള തടി കൂടി പോകില്ലേ എന്നാണ് പൊതുവായ ഒരു ചിന്ത. എന്നാൽ വ്യായാമം പോഷകങ്ങളുടെ ആഗിരണവും സംസ്കരണവും മെച്ചപ്പെടുത്തും. അങ്ങനെ ശരീരത്തിന് പുഷ്ടിയുണ്ടാകും. ശരീരം പുഷ്ടിപ്പെടുത്തുന്ന ഭക്ഷണം കഴിക്കുന്നതിനൊപ്പം വ്യായാമവും ചെയ്യണമെന്നു പറയുന്നത് ഇതുകൊണ്ടാണ്. തന്നെയുമല്ല മനുഷ്യശരീരത്തിനു സ്വാഭാവികമായ ഒരു ഘടനയുണ്ട്. ഉയർന്നും ഒതുങ്ങിയും വളഞ്ഞും ശിൽപസമാനമായ ഘടന. വണ്ണം കൂടുന്നതനുസരിച്ച് ശരീരത്തിലെ ചർമവും പേശികളും കൂടി വലിഞ്ഞുനീളും. കൊഴുപ്പടിഞ്ഞ് വളവുകളില്ലാത്ത നേർരേഖയായി ശരീരം മാറും. ഇത് കൊഴുപ്പു മൂലമുള്ള രോഗങ്ങളുടെ പ്രകടമായ ലക്ഷണമാണ്. എന്നാൽ വ്യായാമം ചെയ്താൽ ശരീരത്തിലെ പേശികളെയെല്ലാം വടിവൊത്തതും മുറുകിയതുമാക്കും. സ്തനപുഷ്ടി കുറഞ്ഞവർ ഭക്ഷണത്തിൽ ശ്രദ്ധിക്കുന്നതോടൊപ്പം നെഞ്ചിലെ പേശികൾക്ക് പ്രത്യേകമായുള്ള വ്യായാമവും ചെയ്യണം. ഭക്ഷണം മാറിടത്തിന്റെ വലുപ്പം (കപ് സൈസ് ) കൂട്ടും. വ്യായാമം മാറിടപേശികളെ ബലവത്തും വികസിച്ചതുമാക്കി സ്തനങ്ങളെ ഉയർന്നതും കാഴ്ചയിൽ വലുപ്പമുള്ളതുമാക്കും.

സ്തനപുഷ്ടിക്കു സഹായിക്കുന്ന ചില വ്യായാമങ്ങളാണ് ചുവടെ.

ട്രൈസെപ് ഡിപ്സ്– പിടിയുള്ള കസേര ഉപയോഗിച്ച് ഇതു ചെയ്യാം. കേസരയിൽ സാധാരണപോലെ ഇരുന്ന് കൈകൾ ഇരുവശത്തും പിടിക്കുക. ഇനി കാലുകൾ മുന്നോട്ടു നീക്കി കസേരയിൽ നിന്നും താഴുക. ഇപ്പോൾ കൈപ്പത്തികൾ മാത്രമാണ് കസേരയിലുള്ളത്. കൈമുട്ടുകൾ ശരീരത്തോടു ചേർന്നിരിക്കുന്നു. വീണ്ടും കസേരയിൽ ഇരിക്കുക. വ്യായാമങ്ങളെല്ലാം ചെയ്യുമ്പോൾ സാവധാനം സമയമെടുത്ത് ചെയ്യുക.

ഈ വ്യായാമം പ്രധാനമായും മുട്ടിനു തൊട്ടുമുകളിലുള്ള ട്രൈസെപ്സ് പേശികൾക്കു വേണ്ടിയാണുള്ളതെങ്കിലും നെഞ്ചിലെ പേശികൾക്കും ആയാസം ലഭിക്കുന്നുണ്ട്.

നേരേ നിവർന്നു നിൽക്കുക. ഇനി രണ്ടു കൈയും അഭിവാദ്യം ചെയ്യാനെന്നപോലെ മുന്നോട്ടു കൊണ്ടുവന്ന് കൂപ്പി കൈപ്പത്തികൾ തമ്മിൽ അമർത്തുക. ഈ ലളിതമായ വ്യായാമം പെക്റ്ററൽ പേശികൾക്ക് ഏറെ ഗുണകരമാണ്.

കൈ കൂപ്പി നെറ്റിയിൽ മുട്ടുന്നവിധം ഉയർത്തിപ്പിടിക്കുക. ഇനി കൈപ്പത്തികൾ ചേർത്തമർത്തുക. കൂടുതൽ മികച്ച ഫലത്തിനായി ഒരു സ്പോഞ്ച് ബോൾ കൈക്കുള്ളിൽ വച്ച് അമർത്തുക. ഇത് പെക്റ്ററൽ അപ്പർ മസിലുകളെ വടിവൊത്തതും ദൃഢവുമാക്കും.

കട്ടിലിന്റെ ഒരു വശത്തായി നിവർന്നു കിടക്കുക. ഒരു കൈ താഴേക്ക് ഇടുക. ഉയർത്തുക. ഇത് കുറേ തവണ ചെയ്യുക. ശേഷം ഇടതുവശത്തെ കൈ താഴെയിട്ട് ഉയർത്തി വലത്തേ തോളിൽ മുട്ടിക്കുക. ഏതാനും തവണ ചെയ്തശേഷം മറുവശവും ഇതേപോലെ ചെയ്യുക. കുറച്ചുകൂടി മികച്ച ഫലത്തിന് ഇതേ വ്യായാമം തന്നെ നിറയെ വെള്ളമുള്ള ഒന്നോ രണ്ടോ ലീറ്ററിന്റെ കുപ്പി ഉപയോഗിച്ചും ചെയ്യാം.

വാൾ പുഷ് അപ്. ഭിത്തിക്ക് അഭിമുഖമായി രണ്ടടി മാറി നിൽക്കുക. നെഞ്ചിന്റെ അതേ നിരപ്പിൽ ഭിത്തിയിൽ കൈയ്യമർത്തി ശരീരം മുന്നോട്ടായുക. കാലുകൾ നിൽക്കുന്നിടത്തുനിന്ന് അനക്കരുത്. ഭിത്തിയോട് അടുക്കുന്തോറും കൈകൊണ്ട് പിന്നോട്ടു തള്ളുക. ഇത് മാറിടത്തിനടിയിലുള്ള പേശികളെ ബലവത്താക്കും.

വിവരങ്ങൾക്ക് കടപ്പാട്

സുമേഷ്കുമാർ

റിലീഫ് ഫിസിയോതെറപി സെന്റർ

തൊടുപുഴ

read more
ആരോഗ്യം

പ്രസവശേഷമുള്ള തടി പരിഹാരം; ഇതാ സിമ്പിൾ ട്രിക്സ്

പ്രസവശേഷം സ്ത്രീകളിൽ സാധാരണയായി വണ്ണം കൂടുന്നത് ഒരു പ്രശ്നമായി കാണാറുണ്ട്. പ്രത്യേകിച്ച് വയറ്, തുടകൾ, ൈകകൾ എന്നിവിടങ്ങളിൽ െകാഴുപ്പ് അടിഞ്ഞു കൂടുന്നതു കുറയ്ക്കാൻ നല്ല പ്രയാസം അനുഭവപ്പെടാറുണ്ട്. ഇങ്ങനെ വരുന്ന അമിതഭാരം ശരീരഭംഗിയെ ബാധിക്കുക മാത്രമല്ല, പലവിധ ആേരാഗ്യപ്രശ്നങ്ങളിലേക്കും നയിക്കാറുണ്ട്. ഇതിന് മരുന്നല്ല പരിഹാരം. പ്രത്യേക വ്യായാമമുറ ശീലിക്കുന്നതിലൂെട തുട, ഉദരഭാഗം, ൈകകൾ എന്നിവിടങ്ങളിലെ അമിതകൊഴുപ്പ് കുറയുകയും ശരീരഭംഗി നിലനിർത്തുവാനും സാധിക്കും.

െലഗ് റോട്ടേഷൻ

മലർന്നു കിടക്കുക. കാലുകൾ േചർത്തുവച്ചുെകാണ്ട്, ൈകപ്പത്തികൾ ഇരുവശങ്ങളിലുമായി ഇടുപ്പിനോടു േചർത്തുവയ്ക്കുക. ആദ്യം വലതുകാൽ വായുവിൽ കറക്കുക. കാൽമുട്ടു മടക്കാതെ വലതുകാൽ വായുവിൽ തറ െലവലിൽ നിന്ന് ഉയർത്തി 90 ഡിഗ്രി ഉയരുംവിധത്തിൽ വായുവിൽ കറക്കുക. വലത്തോട്ടും ഇടത്തോട്ടും അഞ്ചു പ്രാവശ്യം വീതം കറക്കുക. ഇതിനുശേഷം ഇടതുകാൽ ഇതുപോലെ തന്നെ ശീലിക്കുക. മുകളിൽ പറഞ്ഞ വ്യായാമമുറ രണ്ടുകലുകളും േചർത്തുവച്ചുെകാണ്ട് കാൽമുട്ടുകൾ മടക്കാതെ കറക്കുക. അഞ്ചു പ്രാവശ്യം വീതം വലത്തോട്ടും കറക്കുക.

െലഗ് സ്ട്രെയിറ്റനിങ്

മലർന്നു കിടന്നുെകാണ്ട് തന്നെ ൈകപ്പത്തികളും തലയും നടുഭാഗവും തറയിൽ ഉറപ്പിച്ചുവച്ചുെകാണ്ട് ആദ്യം വലതുകാൽ‍ മാത്രം വായുവിൽ അൽപം ഉയർത്തി തറ െതാടാതെ മടക്കി നിവർത്തുക അതിനുശേഷം രണ്ട് കാൽമുട്ടുകളും മടക്കി നിവർത്തുക. ഈ വ്യായാമം 7– 20 തവണ വരെ െചയ്യാവുന്നതാണ്.

‌‌∙ കയ്യും കാലും ഉയർത്താം

ലളിതമായ വ്യായാമമാണിത്. രണ്ടു കാലുകളും ൈകകളും മുകളിൽ ഉയർത്തി , തിരിച്ച് താഴേക്കു െകാണ്ടുവരുക. 5– 10 തവണ വരെ ഈ വ്യായാമം പരിശീലിക്കാം.

നടുവേദന പ്രതിരോധിക്കാൻ

വയറ് കുറയ്ക്കുന്ന വ്യായാമങ്ങൾ െചയ്യുമ്പോൾ നടുവേദന അനുഭവപ്പെടാം. അതിനാൽ അത്തരം വ്യായാമങ്ങൾക്കൊപ്പം നടുവിനു വേണ്ട ബാക്ക് സ്ട്രെച്ച് വ്യായാമങ്ങൾ കൂടി പരിശീലിക്കുക.

∙ മലർന്നു കിടന്നുെകാണ്ടു തന്നെ ഇരുകയ്യും ഇരുവശത്തുമായി ൈകമുട്ടു മടക്കാതെ ൈകപ്പത്തികൾ മുകളിലേക്കു നോക്കിയിരിക്കുന്ന വിധത്തിൽ േതാൾ െലവൽ വരെ ൈകകൾ നീട്ടിവയ്ക്കുക. ശേഷം കാൽമുട്ടുകൾ മടക്കി, കാൽപാദങ്ങൾ, ബട്ടക്സിനോട് േചർത്ത് തറയിൽ ഉറപ്പിച്ചുവയ്ക്കുക. കാൽപാദങ്ങൾ തറയിൽ നിന്ന് ഉയർത്താതെ കാലുകൾവലത്തോട്ട് തിരിക്കുക. അതേ സമയം തല ഇടതുവശത്തേക്കു ചരിച്ച് ഇടതുകൈപ്പത്തിയിലേക്കു നോക്കുക. ശേഷം കാലുകളെ ഇടത്തേക്കു െകാണ്ടുപോവുകയും തല വലത്തോട്ട് ചരിക്കുകയും െചയ്യുക. ഇത് പത്ത് പ്രാവശ്യം െചയ്യുക.

തയാറാക്കിയത്;

േഡാ. വിഷ്ണു മോഹൻ,

േഡാ. സിസ്റ്റർ നാൻസി വർഗീസ്,

േഹാളി ക്രോസ് േഹാസ്പിറ്റൽ, േചർത്തല

മോഡൽ : അഞ്ജു ആന്റണി
ചിത്രങ്ങൾ : സരിൻ രാംദാസ്
പശ്ചാത്തലം : പാഷൻ ദി ഫിറ്റ്നസ് സ്റ്റുഡിയോ, എറണാകുളം

read more
ആരോഗ്യംചോദ്യങ്ങൾമുഖ സൗന്ദര്യം

കണ്ണിനു ചുറ്റുമുള്ള കറുപ്പ് എളുപ്പത്തിൽ മാറ്റാൻ

ഒരു വ്യക്തിയുടെ മുഖകാന്തിക്കും ഫ്രഷ് ലുക്കിനും കണ്ണുകളുടെ സംഭാവന വളരെ വലുതാണ്. എന്നാൽ കണ്ണിനു ചുറ്റും കാണപ്പെടുന്ന കറുത്തനിറം (dark circles) പലരുടെയും ഉറക്കം കെടുത്തുന്ന‍ു. രസകരമായ വസ്തുത, കണ്ണിനു ചുറ്റിനും കറുപ്പുണ്ടാകാനുള്ള പ്രധാന കാരണം ഉറക്കക്കുറവാണ് എന്നതാണ്. കാഴ്ചക്കുറവ്, ദീർഘനേരം കംപ്യൂട്ടറിലോ മൊബൈൽ സ്ക്രീനിലേക്കോ നോക്കുന്നത്, കണ്ണിനുണ്ടാകുന്ന സ്ട്രെയിൻ എന്നിവ കാരണവും കറുപ്പുനിറം ഉണ്ടാകാം. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തിൽ ഉണ്ടാകുന്ന ഏറ്റക്കുറിച്ചിലും ചിലരിൽ കറുപ്പുനിറത്തിനു നിദാനമാകാറുണ്ട്. ചിലരിൽ പാരമ്പര്യമായി തന്നെ കണ്ണിനു ചുറ്റുമുള്ള ചർമം ഇരുണ്ടതായി കണ്ടുവരുന്നുണ്ട്. അപൂർവമായെങ്കിലും മസ്കാര, െഎ ലൈനർ എന്നിവയുടെ അലർജി കാരണവും കറുപ്പുനിറം വരാം.

നന്നായി ഉറങ്ങുക

കണ്ണിനു ചുറ്റുമുള്ള കറുപ്പുനിറം ചികിത്സിച്ചു മാറ്റാനായി പല കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രധാനമായി ശ്രദ്ധിക്കേണ്ടത് കുറഞ്ഞത് ആറുമണിക്കൂറെങ്കിലും സ്വസ്ഥമായി ഉറങ്ങണം എന്നതാണ്. കാഴ്ചക്കുറവുണ്ടോ എന്നു പരിശോധിക്കണം. ദീർഘനേരം മൊബൈൽ സ്ക്രീനിലേക്ക് നോക്കിയിരിക്കുന്നത് ഒഴിവാക്കുക.

ജോലി സംബന്ധമായി അധികനേരം കംപ്യൂട്ടർ സ്ക്രീനിലേക്ക് നോക്കിയിരിക്കുന്നവർ ഒരു മണിക്കുറിന്റെ ഇടവേളകളിൽ കുറഞ്ഞത് 30 സെക്കൻഡ് എങ്കിലും കണ്ണുകളടച്ച് ഇരിക്കുന്നത് നന്നായിരിക്കും.

സൺസ്ക്രീൻ പുരട്ടുക

കണ്ണിനു ചുറ്റുമുള്ള കറുപ്പുനിറത്തിന്റെ ചികിത്സയിൽ പ്രധാനപ്പെട്ട ഒരു ഘടകം സൺസ്ക്രീനിന്റെ ഉപയോഗമാണ്. സൺ പ്രൊട്ടക്ഷൻ ഫാക്ടർ (എസ്പിഎഫ്) കുറഞ്ഞത് പതിനഞ്ച് എങ്കിലും ഉള്ള സൺ സ്ക്രീൻ ഉപയോഗ‍ിക്കണം പകൽ പുറത്തിറങ്ങുന്നതിനു 20 മിനിറ്റ് മുൻപെങ്കിലും സൺസ്ക്രീൻ പുരട്ടണം മൂന്നു–നാലു മണിക്കൂർ ഇടവിട്ട് വീണ്ടും പുരട്ടുകയും വേണം.

കറുപ്പു കുറയ്ക്കുന്ന ക്രീമുകൾ രാത്രിയിൽ പുരട്ടാനായി നൽകും കൺപോളയിലെ ചർമം മൃദുലമായത‍ിനാൽ മുഖത്തിന്റെ മറ്റു ഭാഗങ്ങളിലെ കറുപ്പു മാറ്റാനായി നൽകുന്ന ക്രീമുകൾ ഒരു കാരണവശാലും കണ്ണിനു ചുറ്റും പുരട്ടരുത്. ചികിത്സ തുടങ്ങി കുറഞ്ഞത് ആറാഴ്ചയെങ്കിലും കഴിയുമ്പോൾ മാത്രമേ കറുത്ത നിറത്തിൽ കുറവു കണ്ടുതുടങ്ങാറുള്ളൂ. ആസ്മ, തുമ്മൽ, കണ്ണുചൊറിച്ചിൽ തുടങ്ങിയ അലർജി ഉള്ളവരിലും പാരമ്പര്യഘടകമുള്ളവരിലും ഈ കറുപ്പുനിറം പൂർണമായും ചികിത്സിച്ചു മാറ്റാൻ പ്രയാസമാണ്. എങ്കിലും ലേപനങ്ങൾ കൊണ്ട് അല്പം കുറവു വരുത്താൻ കഴിയും.

ഡോ. സിമി എസ്. എം
കൺസൾട്ടന്റ് ഡെർമറ്റോളജിസ്റ്റ്, ജിജി ഹോസ്പിറ്റൽ, തിരുവനന്തപുരം

@vanitha

read more
ആരോഗ്യംആർത്തവം (Menstruation)

ആർത്തവ കാലം അറിയേണ്ട ചില കാര്യങ്ങൾ

ആർത്തവം സംബന്ധിച്ച് ഒരുപാട് തെറ്റിധാരണകൾ സ്ത്രീകൾക്കുണ്ട്. പലതും തലമുറയായി പകർന്നു കിട്ടിവയാണ്. പ്രധാനപ്പെട്ട ചില ധാരണകളിലെ ശരിതെറ്റുകൾ അറിയാം.

ആർത്തവം ഒരു പാപം/ശാപം ആണോ?

ഒരു സ്ത്രീ ആരോഗ്യവതി ആണെന്നതിന്റെ തെളിവായ സാധാരണ ശാരീരിക പ്രക്രിയയാണ് ആർത്തവം. അതൊരു ശാപമോ, പാപമോ അല്ല.

ചില സമുദായങ്ങളിൽ മാസമുറയുള്ളപ്പോൾ സ്ത്രീയെ വീട്ടിൽ കയറ്റാറില്ല. ഇതെന്താണ്?

പല സമുദായങ്ങളിലും മാസമുറയുമായി ബന്ധപ്പെട്ട പല കെട്ടുകഥകളും അന്ധവിശ്വാസങ്ങളുമുണ്ട്. ഇതിൽ അധികവും അടിസ്ഥാനരഹിതമാണ്; അശാസ്ത്രീയമാണ്; അനാവശ്യമായ ഭാവനാസൃഷ്ടികളാണ്.

രക്തസ്രാവമുള്ളതുകൊണ്ടു മാസമുറയുള്ളപ്പോൾ സ്ത്രീ അശുദ്ധയാണെന്നും അതിനാൽ അസ്പൃശ്യയാെണന്നുമുള്ള വിശ്വാസത്തിൽ നിന്നും ഉടലെടുത്ത ആചാരമാവണം അത്തരം സ്ത്രീകളെ വീട്ടിൽ കയറ്റാതിരിക്കൽ. തീണ്ടാരി=തീണ്ടാരി ഇരിക്കൽ= മാറി ഇരിക്കൽ. മറ്റൊരു അന്ധവിശ്വാസമാണ് ആർത്തവം നടക്കുന്ന സ്ത്രീ തൊട്ട ഭക്ഷണം അശുദ്ധവും ചീത്തയും ആകുമെന്നത്. ഇതിനൊന്നും ഒരു ശാസ്ത്രീയ അടിസ്ഥാനവുമില്ല. ശരീരശുദ്ധി പാലിക്കുന്നിടത്തോളം ആർത്തവം നടക്കുന്ന സ്ത്രീ മറ്റുള്ള വരെപ്പോലെ തന്നെ ശുദ്ധയാണ്.

രക്തനഷ്ടം സ്ത്രീയെ ക്ഷീണിതയാക്കുമോ?

ക്ഷീണിതയാക്കും. പക്ഷേ, ആർത്തവകാലം കഴിഞ്ഞാൽ അവൾ പഴയതുപോലെ ഊർജസ്വലയാകും.

ഈ സമയത്ത് ഒരു സ്ത്രീക്കു സ്കൂളിൽ/കോളജിൽ/ഒാഫീസിൽ പോകാമോ?

എപ്പോഴും മാറിക്കൊണ്ടിരിക്കുന്ന, അതിവേഗം നീങ്ങുന്ന, മത്സരം നിറഞ്ഞ ഇന്നത്തെ ലോകത്തുകൃത്യമായുണ്ടാകുന്ന സാധാരണമായ ഒരു ശാരീരിക പ്രക്രിയയുടെ പേരിൽ ഒരു പെൺകുട്ടിക്ക്/സ്ത്രീക്ക് കോളജിൽ നിന്നോ വീട്ടിൽ നിന്നോ വിട്ടുനിൽക്കുക സാധ്യമല്ല. വിവരം, വിദ്യാഭ്യാസം, ആത്മവിശ്വാസം ഇവയെല്ലാം അവരെ ആ വിധത്തിൽ പ്രവർത്തിക്കാൻ പ്രേരിപ്പിക്കുന്നു. സ്ത്രീ ഇന്ന് എന്തിനും തയാറാണ്. പാഡുകൾ കൊണ്ടുനടക്കുന്ന അവർക്ക് ‘മുൻപും പിറകും’ നോക്കേണ്ട കാര്യമില്ല.

ഏതു തരത്തിലുള്ള ആഹാരമാണ് ആർത്തവം നടക്കുമ്പോൾ കഴിക്കേണ്ടത്?

ഇരുമ്പുസത്ത് ധാരാളമുള്ള സമീകൃതാഹാരമാണ് ഉത്തമം. ബജ്റ (Pearl Millet) , ശർക്കര, റാഗി, പച്ചയിലക്കറികൾ ഇവയിലെല്ലാം ഇരുമ്പിന്റെ അംശമുണ്ട്.

ആർത്തവമുള്ളപ്പോൾ വ്യായാമം ചെയ്യാമോ?

ഇന്ന് വ്യായാമവും ശാരീരികാരോഗ്യവും ഒഴിച്ചുകൂടാൻ വയ്യാത്തതാണല്ലോ. ആർത്തവമുള്ളപ്പോൾ ലഘുവായ വ്യായാമം ചെയ്യുന്നതുകൊണ്ടു കുഴപ്പമൊന്നുമില്ല.

ഏതുതരം സാനിറ്ററി നാപ്കിനാണ് നല്ലത്?

നനവ് വലിച്ചെടുക്കുന്ന, മൃദുവായ ഏതു നാപ്കിനും നല്ലതാണ്. തുടയിൽ ഉരച്ചിൽ ഉണ്ടാക്കുന്നതാകരുത്. നാപ്കിൻ രോഗാണുവിമുക്തമായിരിക്കുക എന്നതാണ് ഏറ്റവും പ്രധാനം.

ദിവസം എത്ര നാപ്കിനുകൾ ഉപയോഗിക്കണം? ഇതിനു പ്രത്യേക കണക്ക് ഉണ്ടോ?

രക്തംേപാക്കിന്റെ അളവും രീതിയും അനുസരിച്ചുവേണം നാപ്കിനുകളുടെ എണ്ണം നിശ്ചയിക്കാൻ. വലിയ തോതിൽ രക്തസ്രാവമുണ്ടെങ്കിൽ അഞ്ച് എണ്ണമൊക്കെ ഉപയോഗിക്കാം. അല്ലെങ്കിൽ 2–3 പാഡുകൾ തന്നെ മതിയാകും.

ആർത്തവസമയത്ത് െെലംഗിക ബന്ധത്തിൽ ഏർപ്പെടാമോ?

ഇതു വളരെ ശ്രദ്ധിച്ചു മറുപടി പറയേണ്ട വിഷയമാണ്. പണ്ട് ആർത്തവകാലങ്ങളിൽ സ്ത്രീകൾക്ക് െെലംഗികത മാത്രമല്ല ഗൃഹവൃത്തികളും അപ്രാപ്യമായിരുന്നു. എന്നാൽ സ്ത്രീക്കു താൽപര്യവും സാഹചര്യവുമുണ്ടെങ്കിൽ െെലംഗികത ആവാം എന്നാണ് പുതിയ നിലപാട്. ആർത്തവസമയത്തു ഗർഭപാത്രത്തിന്റെ അകത്തെ വലയങ്ങൾ കട്ടിയാകുകയും കൂടുതൽ പുറത്തേക്കു തള്ളിനിൽക്കുകയും ചെയ്യും. അതിനാൽ പെട്ടെന്ന് അണുബാധ ഉണ്ടാകാൻ സാധ്യതയുണ്ട്. െെലംഗിക പങ്കാളിക്ക് അണുബാധ ഇല്ലെന്ന് ഉറപ്പുവരുത്തണം. ഗർഭനിരോധന ഉറകൾ ഉപയോഗിക്കുന്നതും നല്ലതാണ്.

ആർത്തവമുള്ള സ്ത്രീയുമായി ബന്ധപ്പെട്ടാൽ പുരുഷന് ടെറ്റനസ് വരാൻ സാധ്യതയുണ്ടോ?

ഇല്ല. െെലംഗികാവയവങ്ങളിലെ രോഗങ്ങളാണ് െെലംഗികബന്ധത്തിലൂടെ പകരുന്നത്. ക്ലോസ്ട്രിഡിയം ടെറ്റനി എന്ന ബാക്ടീരിയ ആണ് ടെറ്റനസ് പരത്തുന്നത്.സ്ത്രീക്ക് രക്തത്തിൽ നിന്നുള്ള അണുബാധ ഉണ്ടായിരിക്കുകയും അതു പുരുഷലിംഗത്തിലൂടെ മൂത്രനാളിവഴി അകത്തോട്ട് കയറുകയും ചെയ്താലേ അണുബാധ ഉണ്ടാകൂ.

വിവരങ്ങൾക്ക് കടപ്പാട്;

േഡാ. ഡി. നാരായണ റെഡ്ഡി
സെക്സോളജിസ്റ്റ് (വേൾഡ് അസോസിയേഷൻ
ഫോർ സെക്‌ഷ്വൽ ഹെൽത് അവാർഡ് ജേതാവ് )
ദേഗാ ഇൻസ്റ്റിറ്റ്യൂട്ട്, ചെന്നൈ,
[email protected]

read more
Uncategorizedമുഖ സൗന്ദര്യംസ്ത്രീ സൗന്ദര്യം (Feminine beauty)

മുഖ സൗന്ദര്യം ചില പരിഹാരങ്ങൾ

കാണുന്നവരുടെ കണ്ണിലാണു സൗന്ദര്യം എന്നാണു പറയപ്പെടുന്നത്. എങ്കിലും സൗന്ദര്യം ആഗ്രഹിക്കാത്തവര്‍ കാണില്ലല്ലോ. ബാഹ്യസൗന്ദര്യമല്ല മനസ്സിലെ നന്മയാണ് സൗന്ദര്യം എന്നു വാദിക്കുന്നവരും കുറവല്ല. ഒരാളുടെ ആരോഗ്യത്തിന്റെയും വ്യക്തിത്വത്തിന്റെയും ഭാഗമാണു സൗന്ദര്യം. മാനസ്സികവും ശാരീരികവുമായ ആരോഗ്യം നിലനിര്‍ത്തുന്നവര്‍ക്ക് അതിന്റെ പ്രതിഫലനം ചര്‍മത്തിലും കാണാന്‍ കഴിയും. സൗന്ദര്യസംരക്ഷണത്തില്‍ ഒരുപടി മുന്നില്‍ നില്‍ക്കുന്നത് സ്ത്രീകളാണ് എന്നാണു പൊതുവേ പറയപ്പെടുന്നത്. സൗന്ദര്യത്തെക്കുറിച്ചു ചിന്തിക്കുന്ന പുരുഷന്മാരും കുറവല്ല. സൗന്ദര്യത്തെക്കുറിച്ചു പറയുനമ്പോള്‍ മുഖസൗന്ദര്യം ആണ് ഏറ്റവും ആദ്യം ചിന്തിക്കുന്നത്. മുഖം മനസ്സിന്റെ കണ്ണാടി എന്നാണു പഴമൊഴി. മനസ്സിലെ വിഷമം, ദേഷ്യം തുടങ്ങിയ എല്ലാ വികാരങ്ങളും കൃത്യമായി മുഖത്തു പ്രതിഫലിക്കും. മുഖം ആരോഗ്യത്തിന്റെയും സ്ത്രീകളില്‍ പ്രത്യേകിച്ചു സൗന്ദര്യത്തെയും കൂടെ കണ്ണാടിയാണ്.

മുഖക്കുരു

സ്ത്രീകളില്‍ മുഖത്തുണ്ടാകുന്ന പ്രധാന ആരോഗ്യപ്രശ്നം മുഖക്കുരു തന്നെയാണ്. പെണ്‍കുട്ടികളില്‍ മാത്രമല്ല ആണ്‍കുട്ടികളിലും കൗമാരപ്രായമാകുന്നതോടെ മുഖക്കുരു പ്രത്യക്ഷപ്പെട്ടു തുടങ്ങും. ഈ കാലഘട്ടത്തെ പുബര്‍ട്ടി എന്നു പറയും. പെണ്‍കുട്ടികളിലാണ് മുഖക്കുരു കൂടുതലായി കാണപ്പെടുന്നത്. ചര്‍മത്തിലെ സെബേഷ്യസ് ഗ്ലാന്‍ഡ് കൂടുതലായി സെബം ഉല്‍പാദിപ്പിക്കുകയും ചര്‍മത്തിലെ സുഷിരങ്ങള്‍ മുള്ളുപോലുള്ള അടുപ്പ് കൊണ്ട് അടയ്ക്കപ്പെടുകയും ചെയ്യുന്നതാണ് മുഖക്കുരുവിന് അടിസ്ഥാനകാരണം.

ഇത്തരത്തില്‍ സുഷിരങ്ങള്‍ അടയുമ്പോള്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന സേബത്തിനു പുറത്തുപോകാന്‍ കഴിയാതെ അടിഞ്ഞുകൂടുകയും ഇന്‍ഫെക്ഷന്‍ ഉണ്ടാവുകയും ചെയ്യുന്നു. മുഖക്കുരു പലതരത്തില്‍ കാണപ്പെടാം. കോമിഡോണ്‍ (Black & White heads) ആയോ ചെറിയ കുരുക്കള്‍ അഥവാ Papules അല്ലെങ്കില്‍ കുറച്ചുകൂടി വലുതായ പസ്ടുള്‍സ് (Pustules) എന്നിങ്ങനെ. എണ്ണമയമുള്ള ചര്‍മമുള്ളവര്‍ക്ക് മുഖക്കുരു കൂടുതലായി കാണപ്പെടുന്നു.

കൂടാതെ ശരീരത്തിലെ ഹോര്‍മോണ്‍ വ്യതിയാനങ്ങളും മുഖക്കുരുവിനു കാരണമാകുന്നുണ്ട്. സ്ത്രീകളില്‍ ആര്‍ത്തവത്തിനു മുന്‍പു മുഖക്കുരു പ്രത്യക്ഷപ്പെടുന്നത് സാധാരണമാണ്. തലയില്‍ താരന്‍ ഉണ്ടെങ്കില്‍ മുഖക്കുരുവിനു സാധ്യത കൂടുതലാണ്. അങ്ങനെയുള്ളവര്‍ താരന്‍ ചികിത്സിച്ചു സുഖപ്പെടുത്തണം. ചിലര്‍ക്ക് മുട്ട, എണ്ണമയമുള്ള ഭക്ഷണസാധനങ്ങള്‍ എന്നിവ കഴിച്ചാല്‍ മുഖക്കുരു കൂടാറുണ്ട്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

∙ എണ്ണമയമുള്ള ചര്‍മമുള്ളവര്‍ ഇടയ്ക്കിടയ്ക്ക് ശുദ്ധമായ തണുത്ത വെള്ളത്തില്‍ മുഖം കഴുകുക. സോപ്പിനെക്കാള്‍ കടലമാവോ പയറുപൊടിയോ ആണു കൂടുതല്‍ ഉചിതം.

∙ അമിതമായി സ്ക്രബ് ചെയ്യുന്നത് ഒഴിവാക്കുക.

∙ മുഖക്കുരു നഖം കൊണ്ടു ഞെക്കി പൊട്ടിക്കാതെ ഇരിക്കുക. ഇങ്ങനെ ചെയ്താല്‍ കറുത്ത പാട് കൂടുതല്‍ ഉണ്ടാവും.

∙ ആര്‍ത്തവത്തകരാറുള്ളവര്‍ അതിനു ചികിത്സ തേടണം.

∙ ധാരാളം വെള്ളം കുടിക്കുക.

∙ പച്ചക്കറിയും പഴവര്‍ഗങ്ങളും ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുക.

∙ സാധാരണയില്‍ കൂടുതല്‍ മുഖക്കുരു ഉണ്ടെങ്കില്‍ ചികിത്സ തേടുക.

ഹോമിയോ ചികിത്സ

ഹോമിയോപ്പതി ചികിത്സ സാദൃശ്യം സാദൃശ്യ സുഖപ്പെടുത്തുന്നു അഥവാ സമം സമേന ശാന്തി എന്ന അടിസ്ഥാനതത്വത്തിലാണ്. രോഗലക്ഷണങ്ങള്‍ക്കു സമാനമായ ലക്ഷണങ്ങള്‍ ആരോഗ്യമുള്ള ശരീരത്തില്‍ ഉണ്ടാക്കാന്‍ കഴിവുള്ള മരുന്നുകളാണ് ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്. രോഗലക്ഷണങ്ങള്‍ കൂടാതെ ഒാേരാ വ്യക്തിയുടെയും പ്രത്യേകതകള്‍ കൂടെ കണക്കിലെടുത്താണ് ചികിത്സ നിശ്ചയിക്കുന്നത്. അതിനാല്‍ ഹോമിയോപ്പതി ഡോക്ടറുടെ മേല്‍നോട്ടത്തില്‍ കൃത്യമായ അളവിലും ആവര്‍ത്തനത്തിലും മാത്രമേ ഹോമിയോപ്പതി മരുന്ന് ഉപയോഗിക്കാവൂ. പള്‍സാറ്റില (Pulsatilla), നാട്രം മോര്‍ (Natrum Mur), ബെറിബെറിസ് അകുഫോളിയം (BeriBeris Aquifollium), കലെന്‍ടുല (Calendula) തുടങ്ങിയ ഒൗഷധങ്ങള്‍ അടങ്ങിയ ഫേസ് ക്രീമുകളും വിപണിയില്‍ ലഭ്യമാണ്.

കണ്ണിനു ചുറ്റും കറുപ്പുനിറം

മുഖത്തു കാണുന്ന മറ്റൊരു ആരോഗ്യപ്രശ്നമാണ് കണ്ണിനു ചുറ്റുമുള്ള കറുത്ത നിറം. മറ്റു ശരീരങ്ങളെ അപേക്ഷിച്ച് ഏറ്റവും കട്ടികുറഞ്ഞ ചര്‍മമാണ് കണ്ണിനു ചുറ്റുമുള്ളത്. ഈ ഭാഗത്തെ രക്തക്കുഴലുകള്‍ ചര്‍മത്തിലൂടെ കാണുന്നതാണ് കറുത്തനിറത്തിനു കാരണം. പല കാരണങ്ങളാല്‍ ഇത് ഉണ്ടാകാം.

∙ പാരമ്പര്യം: പാരമ്പര്യമായി കട്ടികുറഞ്ഞ ചര്‍മം ഉള്ളവരുടെ രക്തക്കുഴലുകള്‍ കൂടുതല്‍ വ്യക്തമായി കാണാന്‍ സാധിക്കുന്നു.

∙ അലര്‍ജി, ആസ്മ, എക്സിമ: കണ്ണിനു ചൊറിച്ചില്‍ ഉണ്ടാക്കുന്ന അലര്‍ജി, ആസ്മ, എക്സിമ തുടങ്ങിയവയും ചില ഭക്ഷണപദാര്‍ഥങ്ങളുടെ അലര്‍ജികളും ഇതിനു കാരണമാകുന്നു.

∙ മരുന്നുകള്‍: ചില മരുന്നുകള്‍ രക്തക്കുഴലുകള്‍ വികസിക്കുന്നതിനു കാരണമാകുകയും കറുത്തനിറം കൂടുതലായി കാണുകയും ചെയ്യും.

∙ അനീമിയ: രക്തത്തിലെ ഹീമോഗ്ലോബിന്റെ കുറവാണ് അനീമിയ. അയണ്‍ കുറവ് കറുത്ത നിറത്തിനു കാരണമാകുന്നു. ആവശ്യത്തിന് ഒാക്സിജന്‍ ലഭിക്കാത്തതും കറുപ്പുനിറത്തിനു കാരണമാകുന്നു.

∙ ഉറക്കക്കുറവ് മൂലമുള്ള ക്ഷീണം: ശരീരത്തിന് ആവശ്യമായ സമയം ഉറക്കം ലഭിക്കാത്തത് കണ്ണിനു ചുറ്റും കറുപ്പുനിറം ഉണ്ടാകും.

∙ കരള്‍ സംബന്ധമായ അസുഖങ്ങള്‍: കരള്‍ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടാകുമ്പോഴും കണ്ണിനു ചുറ്റും കറുപ്പുനിറം വരാറുണ്ട്.

∙ പ്രായം: പ്രായം കൂടുംതോറും ചര്‍മത്തിലെ കോളാജന്‍ നഷ്ടപ്പെടുകയും ചര്‍മം കൂടുതല്‍ കട്ടികുറയുകയും ചെയ്യും.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

∙ ധാരാളം വെള്ളം കുടിക്കുക. എത്രത്തോളം വെള്ളം കുടിക്കുന്നുവോ ത്വക്ക് അത്രയും സുന്ദരമായിരിക്കും.

∙ നന്നായി ഉറങ്ങുക. ഏഴു മുതല്‍ എട്ടു മണിക്കൂര്‍ സുഖമായി ഉറങ്ങുക.

∙ അടിസ്ഥാനമായ രോഗങ്ങള്‍ ചികിത്സിച്ചു സുഖപ്പെടുത്തുക.

∙ രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവ് ആറുമാസം ഇടവിട്ടെങ്കിലും പരിശോധിക്കുക.

∙ കണ്ണില്‍ െഎസ് പാക്ക് വയ്ക്കുന്നതു താല്‍ക്കാലിക ശാന്തി നല്‍കും.

∙ പഞ്ചസാര, കഫീന്‍ എന്നിവയുടെ ഉപയോഗം കുറയ്ക്കുക.

∙ പുകവലി, മദ്യപാനം എന്നിവ ഉപേക്ഷിക്കുക.

 ചികിത്സ

അടിസ്ഥാനപരമായ രോഗങ്ങളായ അലര്‍ജി, ആസ്മ, അനീമിയ, കരള്‍ സംബന്ധമായ അസുഖങ്ങള്‍ എന്നിവ ചികിത്സിച്ചു മാറ്റുക എന്നതാണു പ്രധാനം. ആഴ്സ് ആല്‍ബ് (Arse alb), നാട്രം കാര്‍ബ് (Natrum Carb), നക്സ് വോമിക്ക (Nux Vomica), െെചന (China), െെലക്കോപോടിയം (Lycopodium) തുടങ്ങിയ മരുന്നുകള്‍ രോഗലക്ഷണങ്ങളും രോഗിയുടെ പ്രത്യേകതകള്‍ അനുസരിച്ച് ഡോക്ടറുടെ ഉപദേശപ്രകാരം ഉപയോഗിക്കാവുന്നതാണ്.

കൊള്ളാസ്മ (െമലാസ്മ)

വളരെ സാധാരണമായി സ്ത്രീകളുടെ മുഖത്തു കണ്ടുവരുന്ന നിറവ്യത്യാസം ആണ് കൊള്ളാസ്മ അഥവാ മെലാസ്മ. ഇതിനെ കരിമംഗലം എന്നു സാധാരണയായി പറയപ്പെടുന്നു. ചുറ്റുമുള്ള ചര്‍മത്തെക്കാള്‍ കൂടുതല്‍ ബ്രൗണ്‍ നിറത്തിലുള്ള അടയാളം (Patches) ആണിത്. ഇതു നെറ്റിയിലും കവിളിലും ചുണ്ടിന്റെ മുകള്‍ ഭാഗങ്ങളിലുമാണ് കാണുന്നത്. മിക്കവാറും രണ്ടു െെസഡിലും ഒരുപോലെയാണു കാണാറ്. ഹോര്‍മോണ്‍ വ്യതിയാനം ഉള്ളപ്പോഴാണ് ഇത് ഉണ്ടാകുന്നത്. ആര്‍ത്തവവിരാമത്തില്‍ എത്തിയ സ്ത്രീകളിലാണ് ഇതു കൂടുതലായി കാണുന്നത്. കൂടാതെ ഗര്‍ഭിണികളിലും കാണാറുണ്ട്. ഇതു പ്രസവത്തോടെ അപ്രത്യക്ഷമാകുകയും ചെയ്യും. ഹോര്‍മോണ്‍ ചികിത്സ നടത്തുമ്പോള്‍ ഗര്‍ഭനിരോധനഗുളികകള്‍ കഴിക്കുമ്പോഴും സൂര്യപ്രകാശമേല്‍ക്കുന്നതു മൂലവും ഇതു കൂടുതലായി ഉണ്ടാകുന്നു. കൂടാതെ ചില സൗന്ദര്യവര്‍ധക വസ്തുക്കളും, ഒാവറി, െെതറോയ്ഡ് രോഗങ്ങള്‍ക്ക് ഉപയോഗിക്കുന്ന ചില മരുന്നുകളും ഇതിനെ ബാധിക്കാറുണ്ട്. അഡിസണ്‍സ് ഡിസീസിലും മെലനോമ കാണാറുണ്ട്.

ചികിത്സ

ഗര്‍ഭിണികളില്‍ പ്രസവശേഷം കുറച്ചു മാസങ്ങള്‍ കൊണ്ട് ഇത് അപ്രത്യക്ഷമാകും. ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുന്നവര്‍ അവ നിര്‍ത്തിക്കഴിഞ്ഞാല്‍ ഇതു തനിയെ മാറും. സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്നത് ഒഴിവാക്കുക. ആഴ്സ് ആല്‍ബ് (Arse alb), സെപ്പിയ (Sepia), സള്‍ഫര്‍ (Sulphur), കോളോ െെഫലം (Caulo Phyllum), െെലക്കോപോഡിയം (Lycopodium) തുടങ്ങിയ മരുന്നുകള്‍ രോഗലക്ഷണങ്ങള്‍ക്കും രോഗിയുടെ പ്രത്യേകതകള്‍ക്കും അനുസരിച്ച് ഉപയോഗിക്കാവുന്നതാണ്.

അമിത രോമവളര്‍ച്ച (Hirsuitism)

സാധാരണയായി സ്ത്രീശരീരത്തില്‍ പുരുഷഹോര്‍മോണിന്റെ അളവ് വളരെ കുറവായിരിക്കും. പുരുഷഹോര്‍മോണായ ആന്‍ഡ്രോജന്‍ കൂടുതലായി ഉല്‍പാദിപ്പിക്കപ്പെടുന്ന സന്ദര്‍ഭത്തിലാണ് സ്ത്രീകളുടെ മുഖത്ത് അമിത രോമവളര്‍ച്ച ഉണ്ടാകുന്നത്. ഇതിനെ Hirsuitism എന്നുപറയും. മുഖത്തു ചുണ്ടിനു മുകളിലും താടിയിലും രോമവളര്‍ച്ച ഉണ്ടാകും. കൂടാതെ നെഞ്ചിലും പുറത്തും രോമം വരാം. കട്ടികൂടിയതും കറുത്തതുമായ രോമങ്ങളാണ് ഉണ്ടാകുന്നത്. ഇത്തരം സ്ത്രീകളില്‍ മുഖക്കുരുവും ആര്‍ത്തവ തകരാറും കാണാറുണ്ട്. ആണുങ്ങളുടേതുപോലെയുള്ള ശബ്ദവും മസിലുകളും മറ്റൊരു പ്രത്യേകതയാണ്. അമിത ശരീരഭാരവും ഇതിനോടു ബന്ധപ്പെട്ടു കാണാറുണ്ട്.

പോളിസിസ്റ്റിക് ഒാവറി സിന്‍ഡ്രോം (PCOD), കുഷിങ് സിന്‍ഡ്രോം (Cushing Syndrome), ഒാവറി, അഡ്രീനല്‍, പിറ്റുവിറ്ററി എന്നിവിടങ്ങളിലെ മുഴകള്‍, െെതറോയ്ഡ് ഗ്രന്ഥിയിലെ അസുഖങ്ങള്‍ തുടങ്ങിയവ അമിത രോമവളര്‍ച്ച കാരണമാകാറുണ്ട്.

അമിത രോമവളര്‍ച്ച ഉള്ളവര്‍ ഹോര്‍മോണ്‍ അളവുകള്‍ പരിശോധിക്കുകയും പോളിസിസ്റ്റിക് ഒാവറി, മറ്റു മുഴകള്‍ എന്നിവ കണ്ടുപിടിക്കുന്നതിന് ആവശ്യമായ പരിശോധനകള്‍ നടത്തുകയും ചെയ്യണം. കൃത്യമായ കാരണം കണ്ടുപിടിച്ചു ചികിത്സിച്ചാല്‍ മാത്രമേ ഇതിനു പരിഹാരം കാണാന്‍ സാധിക്കുകയുള്ളൂ.

സൂര്യാഘാതം (Photo Dermatitis)

അള്‍ട്രാവയലറ്റ് രശ്മികളോടുള്ള അലര്‍ജി കൂടാതെ ചില മരുന്നുകള്‍ കഴിക്കുന്നതും ത്വക് രോഗങ്ങള്‍ അടക്കമുള്ള ചില രോഗങ്ങളും ചര്‍മത്തെ സൂര്യപ്രകാശത്തോട് കൂടുതല്‍ സെന്‍സിറ്റീവ് ആകുന്നുണ്ട്. കൂടുതല്‍ വെളുത്തതും കട്ടികുറഞ്ഞതുമായ ചര്‍മമുള്ളവര്‍ക്ക് സൂര്യാഘാതത്തിനു സാധ്യത കൂടുതലാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

∙ സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്നത് ഒഴിവാക്കുക. പ്രത്യേകിച്ചു 11 മണി മുതല്‍ 3 മണി വരെയുള്ള ശക്തമായ സൂര്യപ്രകാശം.

∙ ശരീരഭാഗങ്ങള്‍ കൂടുതല്‍ മറയ്ക്കുന്ന വസ്ത്രധാരണരീതി ശീലിക്കുക.

∙ ധാരാളം വെള്ളം കുടിക്കുക.

∙ പുറത്തുപോകുമ്പോള്‍ സണ്‍സ്ക്രീന്‍ ക്രീമുകള്‍ ഉപയോഗിക്കുക.

നാട്രം കാര്‍ബ് (Natrum Carb), നാട്രം മോര്‍ (Natrm mur), കാന്താരിസ് (Cantharis), റസ്റ്റ് ടോക്സ് (Rhus tox) മുതലായ മരുന്നുകള്‍ രോഗലക്ഷണങ്ങള്‍ക്കും രോഗിയുടെ പ്രത്യേകതകളും അനുസരിച്ച് ഉപയോഗിക്കാം.

ഡോ. വി.കെ. പ്രിയദര്‍ശിനി

ജില്ലാ മെഡിക്കല്‍ ഒാഫീസര്‍ (ഹോമിയോ)

കോട്ടയം

@vanitah

read more
1 41 42 43 44 45 61
Page 43 of 61