close

blogadmin

ഫാഷൻമേക്കപ്പ്സ്ത്രീ സൗന്ദര്യം (Feminine beauty)

ചുണ്ടുകളുടെ സൗന്ദര്യത്തിന് ഇതാ ചില പൊടിക്കൈകൾ

പോഷകാഹാരക്കുറവും നിലവാരമില്ലാത്ത ലിപ്സ്റ്റിക്കുകളുടെ ഉപയോഗവും ചുണ്ടുകളുടെ നിറം നഷ്ടമാകാന്‍ പ്രധാകാരണമാണ്. ഇതിന് പരിഹാരമായി രാത്രി ഉറങ്ങാന്‍ പോകും മുമ്ബ് പാല്‍പ്പാട, നാരങ്ങാനീര്, ഗ്ലിസറിന്‍ ഇവ സമം ചേര്‍ത്തു ചുണ്ടുകളില്‍ പുരട്ടണം. ഇങ്ങനെ പതിവായി ചെയ്‌താല്‍ ചുണ്ടുകള്‍ക്കു നല്ല നിറം കിട്ടും. പതിവായി നെല്ലിക്കാനീര് പുരട്ടുന്നതും ഗുണം ചെയ്യും.

തക്കാളിനീരും വെളിച്ചെണ്ണയും യോജിപ്പിച്ച്‌ ചുണ്ടില്‍ പുരട്ടിയാല്‍ നിറംമങ്ങല്‍ മാറും. ഗ്ലിസറിനും തേനും നാരങ്ങാനീരും ചേര്‍ത്തു ചുണ്ടില്‍ പുരട്ടി വിരല്‍കൊണ്ട് അമര്‍ത്തിയുഴിഞ്ഞാല്‍ ചുണ്ടിനു നിറവും ഭംഗിയും ഏറും. ഒരു ടീസ്‌പൂണ്‍ ബദാം എണ്ണയും അര ടീസ്‌പൂണ്‍ ആവണക്കെണ്ണയും യോജിപ്പിച്ചു ചുണ്ടില്‍ പുരട്ടിയശേഷം ഉറങ്ങാന്‍ പോവുക. നിറത്തിനു കാര്യമായ മാറ്റം ഉണ്ടാകും.

പോഷകക്കുറവു പരിഹരിക്കാന്‍ നിത്യവും ധാരാളം പച്ചക്കറികള്‍ കഴിക്കുക. വിറ്റാമിന്‍ ‘സി’ അടങ്ങിയ ഓറഞ്ച്, തക്കാളി, നെല്ലിക്ക എന്നിവയും കഴിക്കണം. ചുണ്ടില്‍ അധികം വെയില്‍ കൊള്ളാതിരിക്കാന്‍ ശ്രദ്ധിക്കണം.

read more
ആരോഗ്യംമേക്കപ്പ്സ്ത്രീ സൗന്ദര്യം (Feminine beauty)

മുഖകാന്തി വര്‍ദ്ധിപ്പിക്കാന്‍

മഞ്ഞൾ പ്രയോഗത്തിലൂടെ മുഖകാന്തി വർദ്ധിപ്പിക്കാവുന്ന ചില പൊടികൈകൾ നോക്കാം.താഴെ പറയുന്ന അഞ്ച് ലളിതമായ മാർഗ്ഗങ്ങളും മുഖകാന്തി വർദ്ധിപ്പിക്കുവാനുള്ളതാണ്.

1. കുളിക്കുന്നതിന് അരമണിക്കൂർ മുൻപായി മഞ്ഞൾപൊടിയും, ചെറുപയർ പൊടിയും തുല്യ അളവിലെടുത്ത്, അരച്ചെടുത്ത ആര്യവേപ്പിലയും പാലും ചേർത്ത് മുഖത്തു നല്ല രീതിയിൽ പുരട്ടുക. കുളിക്കുന്നതിനു മുൻപായി ചെറുപയർ പൊടിയും ചൂടുവെള്ളം ഉപയോഗിച്ച് കഴുകികളയുക.

2. പച്ചമഞ്ഞൾ, കാട്ടുമഞ്ഞൾ, കസ്തൂരിമഞ്ഞൾ ഇവയിലേതെങ്കിലും വേപ്പില, രക്ത ചന്ദനം എന്നിവയുമായി സമാസമം കലർത്തി മുഖത്തു പുരട്ടുക. അരമണിക്കൂർ വച്ചശേഷം കഴുകികളയുക.

3. കോഴിമുട്ടയുടെ വെള്ളക്കരുവിൽ മഞ്ഞൾപ്പൊടി ചേർത്ത് മുഖത്തു പുരട്ടുക. മുഖത്തെ ചുളിവുകൾ മാറികിട്ടും.
4. മഞ്ഞളും പാലിന്റെ പാടയും ചേർത്ത് മുഖത്ത് പുരട്ടിയശേഷം ചെറിയ ചൂടുവെള്ളത്തിൽ അരമണിക്കൂറിനുശേഷം കഴുകി കളയുക
5. മഞ്ഞളും, ചെറുപയർ പൊടിച്ചതും, തെച്ചിപ്പൂവും പാലിൽ ചേർത്ത് മുഖത്ത് പുരട്ടുക.

read more
ഫാഷൻമേക്കപ്പ്സ്ത്രീ സൗന്ദര്യം (Feminine beauty)

ചർമ്മം സുന്ദരമാക്കാൻ ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

ചര്‍മ്മത്തിന്റെ സ്വഭാവം അറിഞ്ഞു വേണം ചര്‍മ്മസംരക്ഷണം നടത്താന്‍.ഇല്ലെങ്കിൽ പണി പാളും.എണ്ണമയം കൂടുതലുള്ള ചര്‍മ്മമുള്ളവര്‍ എണ്ണയുടെയും പാല്‍പ്പാടയുടെയും ഉപയോഗം പടേ ഒഴിവാക്കണം. ഇല്ലെങ്കില്‍ മുഖക്കുരുവും കാരയും ഉണ്ടാകാനിടയുണ്ട്.

വിണ്ടുകീറിയ ചര്‍മ്മമുള്ളവര്‍ക്ക് മുഖത്ത് എന്ത് തേച്ചാലും നീറ്റലുണ്ടാകും.അതുകൊണ്ട് തന്നെ എല്ലാ ചര്‍മ്മക്കാര്‍ക്കും ഒരേ പോലുള്ള സൗന്ദര്യവര്‍ദ്ധക വസ്‌തുക്കള്‍ ഉപയോഗിക്കാന്‍ കഴിയില്ലെന്ന് ശ്രദ്ധിക്കണം.

മൂന്ന് ടേബിള്‍ സ്‌പൂണ്‍ കടലമാവില്‍ ഒരുനുള്ള് മഞ്ഞള്‍പ്പൊടി ചേര്‍ക്കുക. ഇതില്‍ ഒരു ടേബിള്‍ സ്‌പൂണ്‍ പാലൊഴിച്ച്‌ കുഴച്ച്‌ മുഖത്ത് പുരട്ടി ഉണങ്ങുമുമ്ബ് കഴുകി കളയുക.

മുള്‍ട്ടാണിമിട്ടിയും ചന്ദനവും റോസ് വാട്ടറില്‍ മിക്സ് ചെയ്തു മുഖത്ത് പുരട്ടി ഉണങ്ങുമ്ബോള്‍ കഴുകിക്കളയാം. തുളസിയിലയും മഞ്ഞളും അരച്ച്‌ മുഖത്തിട്ടാല്‍ മുഖക്കുരു അപ്രത്യക്ഷമാകും. തക്കാളിനീരും പയറുപൊടിയും ചന്ദനവും ചേര്‍ത്ത മിശ്രിതം മുഖത്തിട്ടു ഉണങ്ങുമ്ബോള്‍ കഴുകികളയാം. തണ്ണിമത്തന്റെ നീര് കൊണ്ട് തുടയ്‌ക്കുന്നത് മുഖത്തിന് തിളക്കം നല്‍കും.

read more
ഫാഷൻമേക്കപ്പ്സ്ത്രീ സൗന്ദര്യം (Feminine beauty)

സ്മൂത്തനിങ് ചെയ്താൽ തലമുടിയിൽ എണ്ണ തേക്കാമോ? hair smoothening

സ്ട്രെയ്റ്റനിങ്ങിനു ശേഷം വന്ന ട്രെൻഡ് ആണ് സ്മൂത്തനിങ്. ഇത് സ്ട്രെയ്റ്റനിങ് പോലെ മുടി വടി പോലെയാക്കുന്നില്ല. റീ ബോണ്ടിങ്ങിന്റെ കുറച്ച് വീര്യം കുറഞ്ഞ രീതിയാണ് സ്മൂത്തനിങ് ഹെയർ ട്രീറ്റ്മെന്റ്. ഇതിലൂടെ മുടിയെ മൃദുവും സിൽക്കിയും ആക്കി മാറ്റാം. മുടി കെട്ടാനും സ്റ്റൈൽ ചെയ്യാനും എളുപ്പം സാധിക്കും. മുടിക്ക് അത്യാവശ്യം വേണ്ട മോയിസ്ചറൈസേഷനും ലഭിക്കുന്നു.മുടിയുടെ ആരോഗ്യം അനുസരിച്ച്  സ്മൂത്തനിങ് ക്രീം ഇടുന്നതാണ് ആദ്യഘട്ടം. ഷാംപൂ ഉപയോഗിച്ച് മുടി കഴുകി 100 ശതമാനം ഡ്രൈ ചെയ്ത ശേഷമാണ് സ്മൂത്തനിങ് ക്രീം മുടിയിൽ പുരട്ടുന്നത്. 20– 30 മിനിറ്റ്  ഈ ക്രീം മുടിയിൽ വയ്ക്കുന്നു.പിന്നെ, മുടി ഷാംപൂ വാഷ് ചെയ്ത് കണ്ടീഷനർ ഇട്ട് അയണിങ് ചെയ്യുന്നു.

മുടിക്ക് അനുസരിച്ചാണ് അയണിങ്. ന്യൂട്രലൈസർ ഇട്ട് 20 മിനിറ്റ് വയ്ക്കുന്നു. പിന്നെ, ഷാംപൂ ഇല്ലാതെ കണ്ടീഷനർ ഇട്ട് 10 മിനിറ്റിനു ശേഷം വാഷ് ചെയ്ത് ഡ്രൈ ചെയ്യുന്നു. ഇതാണ് സ്മൂത്തനിങ്ങിന്റെ രീതി. സ്മൂത്തനിങ് കഴിഞ്ഞ് നാലാം ദിവസമേ തലമുടി കഴുകാവൂ. ബ്യൂട്ടീഷൻ നിർദേശിച്ച ഷാംപൂവും കണ്ടീഷനറും  ഉ പയോഗിച്ച് മാത്രം മുടി കഴുകുക.സ്മൂത്തനിങ് കഴിഞ്ഞ് മൂന്നാഴ്ച കഴിഞ്ഞാൽ തലമുടിയിൽ എണ്ണ തേക്കാം. തലയോട്ടിയിലും മുടിയിഴകളിലുമെല്ലാം എണ്ണ പുരട്ടുന്നത് മുടിയുടെ ആരോഗ്യം കാക്കും. പതിവായി ഉപയോഗിക്കുന്നത് ഏത് എണ്ണയാണോ അതു തന്നെ ഉപയോഗിക്കാം. മാസത്തിൽ ഒരിക്കൽ ബ്യൂട്ടി പാർലറിൽ പോയി ഹെയർ സ്പാ ചെയ്യാം. ഇതു മുടിക്ക് പ്രോട്ടീൻ പരിചരണം നൽകുന്നു.

 

ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഓയിൽ മസാജ് ചെയ്ത് ഷാംപൂ ഇട്ട് മുടി കഴുകുക. ഓയിൽ മസാജ് മുടിക്ക് മോയിസ്ചറൈസിങ് നൽകും. ഒട്ടും മോയിസ്ചറൈസിങ് കൊടുക്കാത്ത മുടിക്ക് അറ്റം പൊട്ടൽ വരാം.സ്മൂത്തനിങ്ങിന്റെ ഫലം 6– 8 മാസം വരെ നിൽക്കും. ഈ സമയം കഴിയുമ്പോൾ പുതിയ മുടി വളരുന്നു. ഒരു തവണ സ്മൂത്തനിങ് ചെയ്ത് എട്ടു മാസം കഴിയാതെ അടുത്ത സ്മൂത്തനിങ് ചെയ്യാൻ പാടില്ല. അങ്ങനെ ചെയ്താൽ മുടികൊഴിച്ചിൽ വരാം.

read more
ആരോഗ്യംഉദ്ധാരണംഓവുലേഷന്‍ഗര്‍ഭധാരണം (Pregnancy)

Infertility കാരണങ്ങളും കാര്യങ്ങളും

വന്ധ്യത ശാപമല്ല പലപ്പോഴും പരിഹരിക്കാന്‍ കഴിയുന്ന വൈകല്യം മാത്രമാണ്‌. പക്ഷേ ആ തിരിച്ചറിവിന്‌ ലൈംഗികത, ശരീരശാസ്‌ത്രം, മന:ശാസ്‌ത്രം എന്നിവയെക്കുറിച്ചുള്ള ശാസ്‌ത്രീയവിജ്‌ഞാനം അത്യാവശ്യമാണ്‌.
ദാമ്പത്യജീവിതത്തെ വസന്തം നിറയുന്ന പൂങ്കാവനമാക്കുന്നത്‌ കുട്ടികളാണ്‌. ഓമനത്തിങ്കള്‍ കിടാവിനെപ്പോലെയുള്ള ഒരു കുട്ടിക്കായി കൊതിക്കാത്ത ദമ്പതികളില്ല. എന്നാല്‍ വന്ധ്യത ഒരു പേടിസ്വപ്‌നമായി കരിനിഴല്‍ വിരിക്കുന്ന ദമ്പതികളുടെ ജീവിതം ദു:സഹമായിത്തീരുകയാണ്‌.
പരസ്‌പരം പഴിചാരുന്ന ദമ്പതികള്‍…പരിഹസിക്കുന്ന ബന്ധുസമൂഹവും……. അന്ധവിശ്വാസങ്ങളുടെ പുറകേയുള്ള പരക്കംപാച്ചില്‍….. ജീവിതം അര്‍ഥശൂന്യമാകുന്നതില്‍ മനംനൊന്തു കഴിയുന്നവര്‍.
വന്ധ്യത ശാപമല്ലെന്നും പലപ്പോഴും അതു പരിഹരിക്കാന്‍ കഴിയുന്ന വൈകല്യം മാത്രമാണെന്ന തിരിച്ചറിവാണ്‌ വേണ്ടത്‌. ആ തിരിച്ചറിവ്‌, ലൈംഗികത, ശരീരശാസ്‌ത്രം, മന:ശാസ്‌ത്രം, ശരിയായ വന്ധ്യതാ പരിഹാരമാര്‍ഗങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ശാസ്‌ത്രീയവിജ്‌ഞാനം ആര്‍ജിക്കുന്നതിലൂടെ മാത്രമേ നേടാന്‍ കഴിയൂ.

പോളിസിസ്‌റ്റിക്‌ ഓവറി

ലൈംഗിക ഹോര്‍മോണുകളുടെ അസന്തുലിതാവസ്‌ഥ കാരണം സ്‌ത്രീകളിലും പെ ണ്‍കുട്ടികളിലും ധാരാളമായി കാണപ്പെടുന്ന രോഗാവസ്‌ഥയാണ്‌ പോളിസിസ്‌റ്റിക്‌ ഓവറി ഡിസീസ്‌. പി.സി.ഒ.ഡി. എന്ന ചുരുക്കപ്പേരിലാണ്‌ ഇതറിയപ്പെടുന്നത്‌.
അണ്ഡാശയത്തില്‍ ഒന്നോ അതിലധികമോ ചെറിയ കുമിളകള്‍ കാണുന്ന സ്‌ഥിതിവിശേഷമാണിത്‌. സ്‌ത്രീ വന്ധ്യതയ്‌ക്ക് മുഖ്യകാരണമായിരിക്കുന്ന പി.സി.ഒ.ഡി. ബാധിതരില്‍ ബഹുഭൂരിപക്ഷത്തിലും പുരുഷഹോര്‍മോണിന്റെ അളവും കൂടുതലായിരിക്കും.
ഇത്‌ പ്രധാനമായും ജനിതക കാരണങ്ങളോടും ജീവിതശൈലികളോടും ബന്ധപ്പെട്ട ഒന്നാണ്‌. അമിതഭക്ഷണം, ഫാസ്‌റ്റ്ഫുഡ്‌, കൃത്രിമപാനീയങ്ങള്‍, വ്യായാമക്കുറവ്‌ എന്നിവയെല്ലാം രോഗകാരണമായി വര്‍ത്തിക്കുന്നു.

രോഗലക്ഷണങ്ങള്‍

ക്രമംതെറ്റിയ ആര്‍ത്തവചക്രം, ചിലപ്പോള്‍ മാസങ്ങളോളം ആര്‍ത്തവം ഉണ്ടാകാതിരുന്നശേഷം ഉണ്ടാകുക, ആര്‍ത്തവരക്‌തസ്രാവം നീണ്ടുനില്‌ക്കുക, ആര്‍ത്തവത്തിനു മുന്‍പും ആര്‍ത്തവസമയത്തും വയറിനും നടുവിനും കാലിനും ശക്‌തമായ വേദന, മുഖക്കുരു, ശരീരത്തിനു വണ്ണവും ഭാരവും കൂടുക, അമിത രോമവളര്‍ച്ച, ഗര്‍ഭധാരണു തടസം, ലൈംഗികമരവിപ്പ്‌, വിഷാദം എന്നിവയെല്ലാമാണ്‌ രോഗ ലക്ഷണങ്ങള്‍.

അറിയേണ്ട കാര്യങ്ങള്‍

സ്‌ത്രീകളുടെ ആര്‍ത്തവചക്രം എന്നാല്‍ എന്താണെന്നും ഗര്‍ഭധാരണത്തില്‍ അതിന്റെ പ്രാധാന്യമെന്ത്‌ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ ആശങ്കയോടെ കൊണ്ടുനടക്കുന്നവരാണ്‌ വിദ്യാസമ്പന്നര്‍പോലും. മികച്ച ലൈംഗികവിദ്യാഭ്യാസം കിട്ടാത്ത നമ്മുടെ സമൂഹത്തില്‍ ഇത്തരം ചോദ്യങ്ങള്‍ക്ക്‌ ഉത്തരം കിട്ടാതെ വിഷമിക്കുന്നവര്‍ ധാരാളം.

ഗര്‍ഭധാരണം എങ്ങനെ?

ആരോഗ്യവതിയായ ഒരു സ്‌ത്രീയുടെ ആര്‍ത്തവചക്രം (Menstural Cycle) സാധാരണഗതിയില്‍ 21 – 35 ദിവസമാണ്‌. 10 -15 ദിവസങ്ങള്‍ക്കുള്ളില്‍ അണ്ഡാശയത്തില്‍നിന്നും അണ്ഡം പുറത്തുവരുന്ന പ്രക്രിയ ആരംഭിക്കും.
ഈ അണ്ഡത്തെ അണ്ഡവാഹിനിക്കുഴലിന്റെ അകത്തുള്ള വിരലാകൃതിയിലുള്ള ഫംബ്രിയ (Fimbria) പൊക്കിയെടുക്കുന്നു. പിന്നീട്‌ അണ്ഡവാഹിനിക്കുഴലിന്റെ ആംപ്യൂലരിമേഖലയില്‍ സ്‌ഥിതിചെയ്യുന്ന ഫിംബ്രിയയില്‍ ഏതാണ്ട്‌ 12- 24 മണിക്കൂര്‍ നേരം അണ്ഡം പുരുഷബീജാണുക്കളുമായി കൂടിച്ചേരാനായി നില്‍ക്കുന്നു.
യോനിയിലേക്ക്‌ ബീജം എത്തിയാലുടന്‍ തന്നെ ചലനശേഷിയുള്ള ബീജാണുക്കളെല്ലാം ഗര്‍ഭാശയമുഖത്ത്‌ എത്തിച്ചേരുകയും ഈ ബീജാണുക്കളെല്ലാം 24-48 മണിക്കൂര്‍വരെ ഗര്‍ഭാശയനാളത്തില്‍ സുരക്ഷിതമായി സൂക്ഷിക്കപ്പെടുന്നു.
അവിടെനിന്നു ക്രമാനുഗതമായി ഗര്‍ഭാശയത്തിലൂടെ അണ്ഡവാഹിനിക്കുഴലിലേക്ക്‌ നീങ്ങുന്ന ബീജാണുക്കള്‍ അവിടെവച്ച്‌ അണ്ഡവുമായി സംയോജിക്കുന്നു. അങ്ങനെ സ്‌ത്രീ-പുരുഷ യുഗ്മകോശങ്ങള്‍ കൂടിച്ചേര്‍ന്ന്‌ സിക്‌താണ്ഡം (Zygote) രൂപം പ്രാപിക്കുന്നു.
ഈ സിക്‌താണ്ഡം 4- 5 ദിവസത്തോളമെടുത്ത്‌ തിരികെ ഗര്‍ഭാശയത്തിലെത്തുകയും പിന്നീട്‌ ബീജാങ്കുരമാകുകയും ഭ്രുണമായി രൂപപ്പെടുകയും ചെയ്യുന്നു. 260 ദിവസത്തെ വളര്‍ച്ച പുര്‍ത്തിയായ ശേഷമാണ്‌ പ്രസവം നടക്കുക.

ഗര്‍ഭം അലസുന്നതെന്ത്‌?

ക്രോസോമുകളുടെ വ്യതിയാനംമൂലമുണ്ടാകുന്ന ജനറ്റിക്‌ ഘടകമാണ്‌ ഗര്‍ഭത്തിന്റെ ആരംഭദിശയിലുള്ള അബോര്‍ഷന്റെ പ്രധാന കാരണം. ഇതുമൂലം സാധാരണയായി എട്ട്‌ ആഴ്‌ചയ്‌ക്കുള്ളില്‍ ഗര്‍ഭം അലസിപ്പോകുന്നു.
എന്‍ഡോക്രൈന്‍ തകരാറുകളാണ്‌ അബോര്‍ഷന്‍ സംഭവിക്കാനുള്ള മറ്റൊരു കാരണം. പോളിസിസ്‌റ്റിക്‌ ഓവറിയുള്ളവരുടെ എല്‍.എച്ച്‌. അളവ്‌ വളരെ കൂടുതല്‍ ആയിരിക്കും. ഇത്‌ അണ്ഡത്തെ ദോഷകരമായി ബാധിക്കാവുന്നതുകൊണ്ട്‌ ഗര്‍ഭം അലസിപ്പോകാവുന്നതാണ്‌.

തുടര്‍ച്ചയായ ഗര്‍ഭഛിദ്രം

ഗര്‍ഭിണികളില്‍ 25 ശതമാനം പേരും ഒരു പ്രാവശ്യം ഗര്‍ഭഛിദ്രം നേരിടുന്നവരാണ്‌.്. എന്നാല്‍ തുടര്‍ച്ചയായുണ്ടാകുന്ന ഗര്‍ഭമലസലിനു പിന്നില്‍ ശാരീരികമായ തകരാറുകള്‍ എന്തെങ്കിലും ഉണ്ടാകും. അത്‌ യഥാവിധി കണ്ടുപിടിച്ച്‌ ചികിത്സിക്കുകയാണെങ്കില്‍ തീര്‍ച്ചയായും ഫലം ഉണ്ടാകും.
ഗര്‍ഭഛിദ്രത്തിന്‌ മറ്റൊരു പ്രധാന കാരണമാണ്‌ അണ്ഡാശയത്തിന്റെയോ ബീജത്തിന്റെയോ വൈകല്യങ്ങള്‍. ഇവ സാധാരണ പരിശോധനയില്‍ കണ്ടെത്താന്‍ പ്രയാസമാണ്‌.
അതിനാല്‍ ആധുനിക ചികിത്സാസൗകര്യങ്ങളുള്ള വന്ധ്യതാ ചികിത്സാകേന്ദ്രങ്ങളില്‍ വിശദമായ പരിശോധനകള്‍ നടത്തി കാരണം കണ്ടെത്തി ഫലപ്രദമായ ചികിത്സിച്ചാല്‍ പിന്നീട്‌ ഗര്‍ഭം ധരിച്ച്‌ പ്രസവിക്കാന്‍ സാധിക്കും.

വിവാഹത്തിനുശേഷം ഒരുവര്‍ഷത്തോളം തുടര്‍ച്ചയായ ലൈംഗികബന്ധത്തിനുശേഷവും ഗര്‍ഭം ധരിക്കുന്നില്ലെങ്കില്‍ മാത്രം ഡോക്‌ടറെ കണ്ടാല്‍ മതി. എന്നാല്‍ സ്‌ത്രീ-പുരുഷന്മാരുടെ പ്രായത്തിനനുസരിച്ച്‌ ഈ കാലയളവ്‌ മാറും.

25 വയസുകഴിഞ്ഞ സ്‌ത്രീകള്‍ ഗര്‍ഭം ധരിക്കുന്നില്ലെങ്കില്‍ ആറ്‌ മാസത്തിനുശേഷം വേണ്ട പരിശോധനകള്‍ നടത്തണം. 35 വയസ്‌ കഴിഞ്ഞ സ്‌ത്രീകള്‍ ഈ പരിശോധന മൂന്നുമാസത്തിനുശേഷം നടത്തുന്നത്‌ നല്ലതാണ്‌.

40 വയസ്‌ കഴിഞ്ഞ പുരുഷന്മാര്‍, ആറ്‌ മാസത്തിനുശേഷവും ഭാര്യമാര്‍ ഗര്‍ഭം ധരിക്കുന്നില്ലെങ്കില്‍ ആവശ്യമായ പരിശോധനകള്‍ നടത്തണം. വളരെ പ്രായംകുറഞ്ഞ സ്‌ത്രീകള്‍ കൂടുതല്‍ കാലം കാത്തിരിക്കുന്നതില്‍ കുഴപ്പമില്ല.

ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍

പാര്‍ശ്വഫലങ്ങളില്ലാത്ത ഗര്‍ഭനിയന്ത്രണമാര്‍ഗങ്ങളില്‍ ബാരിയര്‍ മെത്തേഡ്‌് തന്നെയാണ്‌ നല്ലത്‌. കോണ്ടം ഉപയോഗിക്കുന്നത്‌ ഒരു ബാരിയര്‍ മെത്തേഡ്‌ ആണ്‌. എന്നാല്‍ ഗര്‍ഭധാരണ സാധ്യത ഇവയില്‍ കൂടുതലാണ്‌.

മ്പങ്ക പില്‍സ്‌ എന്നറിയപ്പെടുന്ന ഓറല്‍ കോണ്‍ട്രാസെപ്‌റ്റീവ്‌ ഗുളികകള്‍ക്ക്‌ യാതൊരു പാര്‍ശ്വഫലങ്ങളുമില്ല. പക്ഷേ, ഇത്തരത്തിലുള്ള ഏതു ഗുളികയും ഡോക്‌ടറുടെ നിര്‍ദ്ദേശപ്രകാരമേ കഴിക്കാവൂ. ഒരിക്കല്‍ ഗര്‍ഭം ധരിച്ച സ്‌ത്രീകളില്‍ ഏറ്റവും നല്ല ഗര്‍ഭനിരോധനമാര്‍ഗം കോപ്പര്‍ ടി ആണ്‌.
മനശാസ്‌ത്ര കാരണങ്ങള്‍

വിഷാദംപോലെയുള്ള മാനസികപ്രശ്‌നങ്ങള്‍ ലൈംഗികബന്ധത്തിലുള്ള താല്‌പര്യം കുറക്കുകയും ഗര്‍ഭധാരണത്തിന്‌ തടസമാകുന്ന ശാരീരികമാറ്റങ്ങളിലേക്ക്‌ നയിക്കുകയും ചെയ്യാം. മനസ്‌ ആഗ്രഹിക്കാത്തെ ലൈംഗിക ഉത്തേജനം സാധിക്കുകയില്ല.

ഉദ്ധാരണശേഷിക്കുറവുള്ള പുരുഷന്മാരില്‍ 50 % ആളുകളുടെയും പ്രശ്‌നം മാനസികമായിരിക്കും. ഇഷ്‌ടമില്ലാത്ത പങ്കാളികള്‍, പ്രേമബന്ധങ്ങള്‍, നിര്‍ബന്ധപൂര്‍വം അവസാനിപ്പിച്ചുകൊണ്ടുള്ള വിവാഹങ്ങള്‍ ഇവിടെയെല്ലാം ദാമ്പത്യബന്ധങ്ങള്‍ സുഖകരമാക്കാറില്ല.

വന്ധ്യതയും ലൈംഗികതയും

ഉദ്ധാരണക്കുറവ്‌ മുതല്‍ വിവിധ പ്രശ്‌നങ്ങള്‍വരെ വന്ധ്യതയിലേക്ക്‌ നയിക്കാറുണ്ട്‌. എന്നാല്‍ വന്ധ്യത നല്ല ലൈംഗികജീവിതത്തിന്‌ തടസമായി മാറുമോ എന്നത്‌ സുപ്രധാനമായ ചോദ്യമാണ്‌.

ഗര്‍ഭധാരണം സാധ്യമാകാതെ വരുന്ന സാഹചര്യത്തില്‍ പങ്കാളികള്‍ അനുഭവിക്കുന്ന വൈകാരിക സംഘര്‍ഷങ്ങള്‍ ലൈംഗികതയെ പ്രതികൂലമായി ബാധിക്കാം. വന്ധ്യതമൂലമുള്ള പിരിമുറുക്കം സ്‌ത്രീയുടെയും പുരുഷന്റേയും ലൈംഗികത തകിടംമറിച്ചുവെന്നുവരാം. ഇത്‌ വന്ധ്യതാപ്രശ്‌നങ്ങള്‍ പരിഹാരമില്ലാതെ നീണ്ടുപോകുന്നതിനും ഇടയാക്കും.

ചില പുരുഷന്മാരില്‍ ഒന്നുരണ്ടു തവണ സെക്‌സില്‍ വേണ്ടത്ര പ്രകടനമില്ലാതെ പോയാല്‍, താന്‍ പരാജയപ്പെട്ടുപോകുമോ എന്ന ഭയം പിടിമുറുക്കുകയും പരമാവധി സെക്‌സില്‍നിന്നു മാറിനില്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യും. അഥവാ തുടര്‍ന്നാല്‍ തന്നെ ഉത്‌ക്കണ്‌ഠ മൂലം പരാജയപ്പെടുകയും ചെയ്യും.

വന്ധ്യതയുമായി ബന്ധപ്പെട്ട്‌ സ്‌ത്രീകളില്‍ കാണുന്ന പ്രധാന പ്രശ്‌നം ലൈംഗികതയിലുള്ള താല്‍പ്പര്യക്കുറവാണ്‌. പുരുഷന്മാരിലാകട്ടെ താല്‍പ്പര്യക്കുറവിനു പുറമേ, ഉദ്ധാരണപ്രശ്‌നങ്ങള്‍, ശീഘ്രസ്‌ഖലനം, മന്ദസ്‌ഖലനം, ശുക്ലസ്രാവത്തിന്‌ തടസംവരിക തുടങ്ങിയ പ്രശ്‌നങ്ങളും കാണാറുണ്ട്‌. ഉദ്ധാരണശേഷി കുറഞ്ഞവരില്‍ ഉദ്ധാരണം കുറയുമെന്നോ അര്‍ഥമാക്കരുത്‌.

വന്ധ്യതാപ്രശ്‌നങ്ങളുള്ള പലരിലും സെക്‌സ് ഹോര്‍മോണുകളുടെ അസന്തുലിതാവസ്‌ഥ സാധാരണമാണ്‌. ഈ പ്രശ്‌നം ലൈംഗിക താല്‍പ്പര്യത്തെ ബാധിക്കും. വന്ധ്യതയെ മറികടക്കാന്‍ നല്ല ലൈംഗികജീവിതം അത്യാവശ്യമാണ്‌. മനസും ശരീരവും ഒരുപോലെ ചേര്‍ന്ന്‌ പ്രവര്‍ത്തിച്ചാല്‍ മാത്രമേ സംതൃപ്‌തപരമായ ഒരു ലൈംഗികജീവിതം സാധ്യമാകൂ.
പുരുഷവന്ധ്യതയുടെ കാരണങ്ങള്‍ ഏവ?

പുരുഷവന്ധ്യതയ്‌ക്ക് ശരീരശാസ്‌ത്രപരമായ കാരണങ്ങളും ശീലങ്ങളും അടിസ്‌ഥാനമായുള്ള കാരണങ്ങളുമുണ്ട്‌. ശരീരശാസ്‌ത്രപരമായ കാരണങ്ങള്‍ ആദ്യം നോക്കാം. ബീജോല്‍പ്പാദനത്തിലെ കുഴപ്പങ്ങളാണ്‌ പ്രധാന കാരണം.

ബീജാണുക്കളുടെ എണ്ണത്തിലെ കുറവ്‌ ചലനശേഷിക്കുറവ്‌, ആകൃതിയിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ എന്നിവയെല്ലാം പുരുഷവന്ധ്യതയ്‌ക്ക് കാരണമായിത്തീരും.

അതുപോലെ തന്നെ പ്രോസ്‌റ്റേറ്റ്‌ഗ്രന്ഥിയിലെ അണുബാധ, മൂത്രനാളിയിലെ തടസം, വൃഷണത്തിലും എപ്പിഡിമിസിലും ഉണ്ടാകുന്ന അണുബാധയും തടസവും പുരുഷവന്ധ്യതയ്‌ക്കുള്ള കാരണങ്ങളാവാം.

1. വെരിക്കോസില്‍ അഥവാ വൃഷണങ്ങള്‍ക്ക്‌ പുറത്തെ അസ്വാഭാവിക സിരകളുടെ സാന്നിധ്യവും ഒരു കാരണമാകാം. ഉദ്ധാരണശേഷിക്കുറവ്‌ കൊണ്ട്‌ യോനിക്കുള്ളിലേക്ക്‌ ബീജോസര്‍ജനം നടത്താന്‍ സാധിക്കാത്തതും പുരുഷവന്ധ്യതയുടെ കാരണമായിത്തീരും.

2. അമിതമായ പുകവലി, ലഹരിപദാര്‍ഥങ്ങളുടെ അമിത ഉപയോഗം, ഇറുകിയ അടിവസ്‌ത്രങ്ങള്‍ ധരിക്കുന്നത്‌, ചൂടുകൂടിയ വെള്ളത്തിലുള്ള കുളി എന്നിവയും പുരുഷവന്ധ്യതയ്‌ക്ക് കാരണമാകാം.

3. മുണ്ടിനീര്‌, വൃഷണത്തിനുണ്ടാകുന്ന പരിക്ക്‌, മൂത്രാശയവൈകല്യങ്ങള്‍, ലൈംഗികജന്യരോഗങ്ങള്‍ എന്നീ രോഗാവസ്‌ഥകളും വന്ധ്യതയിലേക്ക്‌ വഴിതെളിച്ചേക്കാം.

read more
ആരോഗ്യംഉദ്ധാരണംഓവുലേഷന്‍ഗര്‍ഭധാരണം (Pregnancy)ചോദ്യങ്ങൾലൈംഗിക ആരോഗ്യം (Sexual health )വന്ധ്യത

ലൈംഗികത ചില ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും

ഇ പേജ് വഴിയും വെബ്സൈറ്റ് വഴിയും ചോദ്യങ്ങളിൽ വളരെ വലിയ പങ്കും താഴെകാണുന്ന ചോദ്യങ്ങൾ ആണ്

പ്രസിദ്ധമായ ‘കാമസൂത്ര’മെഴുതിയ വാത്സ്യായനമഹര്‍ഷി പറയുന്നതു വിവാഹം കഴിഞ്ഞ ദമ്പതികള്‍ 10 ദിവസം(പകലും രാത്രിയും) ബ്രമ്ഹചര്യം അനുഷ്ഠിക്കണമെന്നാണ്.അത്രയും സമയം വേണമത്രേ ദമ്പതികള്‍ക്ക് പരസ്പരം മനസ്സിലാക്കി ലൈംഗികബന്ധത്തിനു തയ്യാറാവാന്‍.ആവശ്യമില്ലാത്ത ആശങ്കകളും പേടികളും അകന്ന് ആരോഗ്യകരവും ആസ്വാദ്യകരവുമായ ഒരു ശാരീരികബന്ധത്തിന് അതിനകം കളമൊരുങ്ങിയിരിക്കും.

42 ശതമാനം സ്ത്രീകളില്‍ മാത്രമേ കന്യാചര്‍മം പൊട്ടിയാല്‍ രക്തം വരുകയുള്ളൂ. എല്ലാ സ്ത്രീകള്‍ക്കും ആദ്യസംഭോഗത്തില്‍ കന്യാചര്‍മം പൊട്ടി രക്തം വരണമെന്നില്ല.42% സ്ത്രീകളില്‍ മാത്രമേ കന്യാചര്‍മം പൊട്ടിയാല്‍ രക്തം വരികയുള്ളൂ.ബാക്കി 47% പേരിലും കന്യാചര്‍മം വണരെ ‘ഫ്‌ളെക്‌സിബിള്‍’ ആയിരിക്കും.ബാക്കി 11% പേരില്‍ കന്യാചര്‍മം തീരെ നേര്‍ത്തതോ ദുര്‍ബലമോ ആയിരിക്കും.അത്തരക്കാരില്‍ വിവാഹത്തിനു മുമ്പു തന്നെ, നൃത്തമോ വ്യായമമോ പോലുള്ള ശാരീരികായാസമുള്ള പ്രവൃത്തി സമയത്ത്, ഈ ചര്‍മം പൊട്ടിപ്പോകും.ആദ്യസംഭോഗത്തു പോകുന്ന രക്തത്തിന്റെ അളവും കൃത്യമായി പറയാന്‍ പറ്റില്ല.ചിലപ്പോള്‍ ഒന്നോ രണ്ടോ തുള്ളികളേ കാണൂ.ചിലപ്പോള്‍ അര ടീസ്പൂണ്‍ വരെ കാണും.കന്യാചര്‍മത്തിന്റെ കട്ടി, സ്ത്രീയിലെ വികാരതീവ്രത(സ്‌നിഗ്ത),സംഭോഗത്തില്‍ പുരുഷന്‍ പ്രയോഗിക്കുന്ന ശക്തി -ഇതെല്ലാം രക്തസ്രാവത്തിന്റെ രീതിയെ നിശ്ചയിക്കുന്നു.

സ്ത്രീ മുകളിലും പുരുഷന്‍ താഴെയുമായാല്‍ സ്ത്രീക്ക് രതിമൂര്‍ച്ഛ കൂടുതല്‍ ലഭിക്കും.ലൈംഗികബന്ധത്തില്‍ രണ്ടുപേരുടെയും ഇഷ്ടവും താല്‍പര്യവുമനുസരിച്ച് ഏതു പൊസിഷന്‍ വേണമെങ്കിലും കൈകൊള്ളാം.ഭാര്യമുകളിലും ഭര്‍ത്താവ് താഴെയുമായി ലൈംഗികബന്ധത്തില്‍ ഭാര്യയ്ക്ക് രതിമൂര്‍ച്ഛ ഉണ്ടാകും.ഭര്‍ത്താവ് മുകളിലാകുമ്പോള്‍ അവര്‍ക്ക് ഈ സുഖം കിട്ടുന്നുണ്ടാവില്ല.എന്തായാലും ആദ്യം പറഞ്ഞതു പോലെ പൊസിഷനല്ല,സുഖമാണു പ്രധാനം.

പുരുഷലിംഗത്തിന്റെ വലുപ്പം രണ്ടിഞ്ചായാലും മതി പുരുഷ ലിംഗത്തിന്റെ വലുപ്പത്തിനു പ്രത്യേകിച്ചൊരു പ്രസക്തിയുമില്ല.ലിംഗത്തിന്റെ നീളവും വണ്ണവും പലരില്‍ പലതാകാം.ചെറുവിരല്‍ മുതല്‍ ഒരു കൊച്ചുതലവരെ കടന്നുപോകാന്‍ തക്കവിധ ഈലാസ്തികതവും വികസിക്കുന്നതുമാണു യോനി. അതിനാല്‍ ലിംഗം വതുതായാലും ചെറുതായാലും യോനിയില്‍ പ്രവേശിക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ല.ഉദ്ധരിച്ചു നില്‍ക്കുന്ന ലിംഗത്തിന് രണ്ട് ഇഞ്ചോ അതില്‍ കൂടുതല്‍ നീളമുണ്ടെങ്കില്‍ ധാരാളം മതിയെന്നു വൈദ്യശാസ്ത്രം പറയുന്നു.ഉദ്ധരിച്ച അവസ്ഥയില്‍ ഏതു ലിംഗത്തിനും അഞ്ച്-അഞ്ചര ഇഞ്ചു വരെ നീളം വരാം.

ഏതാണ്ട് ആറിഞ്ച് ആഴമുള്ള സ്ത്രീയോനിയുടെ മുകളിലെ രണ്ടിഞ്ചു മാത്രമേ അവര്‍ക്കു കാര്യമായ സുഖം പ്രദാനം ചെയ്യുകയുള്ളൂ, സംഭോഗവേളയില്‍.അതുകൊണ്ടാണു വലുപ്പം രണ്ടിഞ്ചായാലും മതി എന്നു പറയുന്നത്.ശരീരവലുപ്പമനുസരിച്ചു ലിംഗവലിപ്പം കൂടണമെന്നുമില്ല.18-20 വയസ്സോടെ പുരുഷന്റെ ലിംഗം അതിന്റെ പരമാവധി വളര്‍ച്ച പ്രാപിച്ചിരിക്കും.പുരുഷലിംഗത്തിന്റെ വലുപ്പം കൂടിയാല്‍ സ്ത്രീക്കു സംഭോഗസംതൃപ്തി വര്‍ധിക്കും എന്ന ധാരണയും ശരിയല്ല.

രണ്ടു വൃഷണങ്ങളും വേണമെന്നു നിര്‍ബന്ധമില്ല.എല്ലാവരുടെയും വൃഷണങ്ങള്‍ക്കു ഒരേ വലുപ്പമാവില്ല.കേണ്ടതുമില്ല.ഓരോരുത്തര്‍ക്കും ഓരോ വലുപ്പമായിരിക്കും.വൃഷണ/ലിംഗവലുപ്പവും ലൈംഗിക ശേഷിയും തമ്മില്‍ ഒരു ബന്ധവുമില്ല.ആവശ്യത്തിനു ടെസ്‌റ്റോസ്‌റ്റെ റോണും(പുരുഷ ഹോര്‍മോണ്‍)ശുക്ലവും ഉല്‍പാദിപ്പിക്കുന്നുണ്ടെങ്കില്‍ നിങ്ങളുടെ വൃഷണത്തിന് കുഴപ്പമൊന്നുമില്ലെന്നര്‍ഥം.നമ്മുടെയൊക്കെ രണ്ടു വൃഷണവും രണ്ടു ലെവലില്‍ ആയിരിക്കും.പ്രകൃതിതന്നെ അത് അങ്ങനെ സംവിധാനം ചെയ്തിരിക്കുകയാണ്.അപകടമോ, പരിക്കോ ഒക്കെ പറ്റുമ്പോള്‍ ഒന്നെങ്കിലും രക്ഷപ്പെടട്ടെ എന്നു കരുതിയാണിത്.

പങ്കാളിയില്‍ നിന്നും ലൈംഗികസംബന്ധിയായ അണുബാധ പകരാന്‍ സാധ്യത കൂടുതല്‍ ആര്‍ത്തവത്തെപ്പറ്റിയും ആര്‍ത്തവസമയത്തു പാലിക്കേണ്ട ചിട്ടകളെപ്പറ്റിയുമൊക്കെ ധാരാളം അബദ്ധധാരണകള്‍ നമ്മുടെ സമൂബത്തിലുണ്ട്.ആരോഗ്യമുള്ള ഒരു സ്ത്രീയില്‍ മാസം തോറും സംഭവിക്കുന്ന ഒരു സാധാരണ ശാരീരിക പ്രക്രിയ മാത്രമാണിത്.രക്തസ്രാവം ഉണ്ടെന്നതുകൊണ്ട് അവള്‍ അശുദ്ധയാണ് എന്നുള്ള മാറ്റി നിര്‍ത്തലിന്റെ ആവശ്യമില്ല.പാഡുകള്‍ ഉപയോഗിച്ചും ശരീരം വൃത്തിയായി സൂക്ഷിച്ചും ബാക്കി ദിവസങ്ങളിലെപ്പോലെതന്നെ ഈ ദിവസങ്ങളിലും കഴിയാം.സ്ത്രീക്ക് ആഗ്രഹമുണ്ടെങ്കില്‍ ലൈംഗികബന്ധവുമാകാം.ഭാര്യയ്ക്കും ഭര്‍ത്താവിനും രോഗാണുബാധ ഒന്നുമില്ല എന്ന് ഉറപ്പാക്കിയിട്ടു വേണം ബന്ധപ്പെടാന്‍ എന്നുമാത്രം.ആര്‍ത്തവസമയത്ത് ഗര്‍ഭപാത്രത്തിന്റെ ഉള്ളിലെ ആവരണം നഷ്ടപ്പെടുന്നതിനാല്‍ പങ്കാളിക്ക് എന്തെങ്കിലും ഗുഹ്യഭാഗ അണുബാധ ഉണ്ടെങ്കില്‍ അത് ഈ സമയത്തു വേഗം പകരാം.ആര്‍ത്തവിച്ചിരിക്കുന്ന സ്ത്രീയുമായി ബന്ധപ്പെട്ടാല്‍ പുരുഷനു ടെറ്റനസ് ഉണ്ടാകും എന്ന ധാരണയിലും കഴമ്പില്ല.

ലൈംഗിവികാരങ്ങളും സ്തനവലുപ്പവുമായി യാതൊരു ബന്ധവുമില്ല

സ്തനങ്ങളുടെ വലുപ്പം വ്യക്തിനിഷ്ഠമാണ്.ചിലര്‍ക്കു വലുപ്പം കൂടിയിരിക്കും ;ചിലര്‍ക്കു കുറഞ്ഞിരിക്കും.ചിലരില്‍ ഒരു സ്തനം മറ്റേതിനേക്കാള്‍ ചെറുതായിരിക്കും.ഇതെല്ലാം തികച്ചും സ്വാഭാവികമാണ്.മുലപ്പാലിന്റെ അളവിനോ ലൈംഗികവികാരത്തിന്റെ ഏറ്റക്കുറച്ചിലിനോ സ്തനവലുപ്പവുമായി ബന്ധമൊന്നുമില്ല.പക്ഷേ ഹോര്‍മോണ്‍ പ്രശ്‌നം മൂലമല്ല,സ്തനവലുപ്പം കുറയുന്നതെങ്കില്‍ ഒരു മരുന്നും ഗുണം ചെയ്യില്ല.വ്യായാമം കൊണ്ടും സ്തനവലുപ്പം കൂട്ടാന്‍ പറ്റില്ല.;പക്ഷേ സ്തനം താങ്ങിനിര്‍ത്തുന്ന പെക്‌ടോറല്‍ പേശികളെ ദൃഢമാക്കി ‘തൂങ്ങല്‍’ ഒഴിവാക്കാം.ഉചിതമായ ബ്രാ ധരിക്കുന്നതും മാറിന്റെ സൗന്ദര്യം നിലനിര്‍ത്താന്‍ സഹായിക്കും.

സ്വയംഭോഗം ചെയ്താല്‍ ലൈംഗികശേഷി പോകും ശരീരം ക്ഷീണിക്കും എന്നൊന്നുമില്ല.സ്വയംഭോഗത്തെ സംബന്ധിച്ചു ധാരാളം അബദ്ധധാരണകള്‍ നിലവിലുണ്ട്.സ്വയംഭോഗം ചെയ്താല്‍ കൈ വിറയ്ക്കും, ശരീരം ക്ഷിണിക്കും, ലൈംഗികശേഷി പോകും എന്നിവ അവയില്‍ ചിലതു മാത്രം.തികച്ചും സ്വാഭാവികവും അപകടരഹിതവമായ ഒരു പ്രവൃത്തി മാത്രമാണ് ഇത്.സ്വയംഭോഗം മൂലം പുരുഷലിംഗം വളഞ്ഞുപോവുകയുമില്ല.

സ്വയംഭോഗത്തില്‍ രതിമൂര്‍ച്ഛ കിട്ടിയെന്നു കരുതി പുരുഷനുമായി ബന്ധപ്പെടുമ്പോള്‍ രതിമൂര്‍ച്ഛ കിട്ടണമെന്നില്ല.

58 മുതല്‍ 82 ശതമാനം വരെ സ്ത്രീകള്‍ സ്വയംഭോഗം ചെയ്യാറുണ്ട് എന്നു കണക്കുകള്‍ പറയുന്നു.സ്വയംഭോഗം ചെയ്തപ്പോള്‍ രതിമൂര്‍ച്ഛ ഉണ്ടായെന്നു കരുതി പുരുഷനുമായി ബന്ധപ്പെടുമ്പോഴും രതിമൂര്‍ച്ഛ ഉണ്ടാകണമെന്നില്ല.ഉണ്ടായിക്കൂടെന്നുമില്ല.പങ്കാളിയുമൊത്ത് ബന്ധപ്പെടുമ്പോള്‍ മറ്റു ചില കാര്യങ്ങളെ കൂടി ആശ്രയിച്ചിരിക്കും രതിമൂര്‍ച്ഛ.പങ്കാളികള്‍ തമ്മിലുള്ള അടുപ്പം, സ്ത്രീയുടെ മൂഡ്,രതിപൂര്‍വലീലകളുടെ ദൈര്‍ഘ്യം എന്നിവ ഉദാഹരണം.എന്നാല്‍ സ്വയംഭോഗം വഴി രതിമൂര്‍ച്ഛ ലഭിച്ചിട്ടുള്ളവരില്‍ ലൈംഗികതയോടുള്ള മടിയും ചമ്മലും കുറയും.

മുംബൈ ജി.എസ് മെഡിക്കല്‍ കോളേജിലെ സെക്ഷ്വല്‍ മെഡിസിന്‍ പ്രഫസര്‍ ഡോ.പ്രകാശ് കോത്താരി പറയുന്നു : രതിമൂര്‍ച്ഛ തുമ്മല്‍ പോലെയാണ്- വിവരിക്കാന്‍ പ്രയാസം.പക്ഷേ അനുഭവിച്ചറിയാം.സാധാരണയായി രതിമൂര്‍ച്ഛസമയത്ത് ഉയര്‍ന്ന തരത്തിലുള്ള ലൈംഗിക ഉന്മാദം നമുക്ക് അനുഭവപ്പെടും.സ്ത്രീകളില്‍ താളാത്മകമായ യോനീസങ്കോജങ്ങളും ആണുങ്ങളില്‍ ശുക്ലസ്ഖലനവും സംഭവിക്കും.ഇതെല്ലാം കഴിയുമ്പോള്‍ പറഞ്ഞറിയിക്കാന്‍ വയ്യാത്ത ഒരാശ്വാസവും തോന്നും.”രതിമൂര്‍ച്ഛയുടെ സമയത്തു ശ്വാസംമുട്ടുന്നതുപോലെയും ശരീരം വിറയ്ക്കുന്നതുപോലെയും തോന്നാം.’അതു സംഭവിച്ചു കഴിഞ്ഞു എന്ന് ഇണയെ അറിയിക്കാനുള്ള മാര്‍ഗങ്ങളാണിവ.ഗുഹ്യഭാഗങ്ങളില്‍ ഉത്തേജിപ്പിച്ചാല്‍ മാത്രമേ തരിമൂര്‍ച്ഛ ഉണ്ടാകൂ എന്നില്ല.ചില സ്ത്രീകളില്‍ സ്തനഭാഗങ്ങളിലെ ഉത്തേജനം മതി രതിമൂര്‍ച്ഛയ്ക്ക്.യോനിയില്ലാത്ത സ്ത്രീകളില്‍ പോലും രതിമൂര്‍ച്ഛയുണ്ടാകും അളരുടെ മറ്റു’സംവേദനക്ഷമമായ ‘ഭാഗങ്ങളില്‍ ഉത്തേജിപ്പിച്ചാല്‍.

വായ്‌നാറ്റവും ശരീരദുര്‍ഗന്ധവും പങ്കാളിയില്‍ വിരക്തിയുണ്ടാക്കാം.

ഗുഹ്യഭാഗം വൃത്തിയായി സൂക്ഷിക്കുന്നിടത്തോളം ഗുഹ്യരോമം പ്രശ്‌നമുണ്ടാക്കണമെന്നില്ല.സ്ത്രീയുടെ ഭഗശിശ്‌നിയെ ഉത്തേജിപ്പിക്കാന്‍ രോമംസഹായിച്ചേക്കാം.പക്ഷേ ശുക്ലവും മറ്റു സ്രവങ്ങളും പറ്റിപ്പിടിക്കാനിടയുണ്ട്.വേണ്ടത്ര വൃത്തിയാക്കിയില്ലെങ്കില്‍ ആ ഭാഗത്തു ബാക്ടീരിയ വളരുകയും ദുര്‍ഗന്ധം ഉണ്ടാക്കുകയും ചെയ്യും. രോമം വൃത്തിയാക്കി വയ്ക്കാന്‍ ബുദ്ധിമുട്ടു തോന്നിയാല്‍ ഷേവ് ചെയ്യുകയോ ട്രിം ചെയ്യുകയോ വേണം.കക്ഷത്തിലുള്ള രോമത്തില്‍ വിയര്‍പ്പ് അടിഞ്ഞുകൂടി ദുര്‍ഗന്ധമുണ്ടാകാന്‍ സാധ്യതയുണ്ട്.പതിവായി കുളിക്കുക, കക്ഷം വൃത്തിയായി കഴുകുക, രൂക്ഷത കുറഞ്ഞ പൗഡര്‍ പുരട്ടുക എന്നിവ വിയര്‍പ്പുനാറ്റം കുറയ്ക്കും.

വായ്‌നാറ്റം (ഹാലിറ്റോസിസ്)സ്ത്രീയും പുരുഷനും അടുത്തിടപെഴകുമ്പോള്‍ ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടാക്കാം.പല കാരണങ്ങള്‍ കൊണ്ടും വായ്‌നാറ്റമുണ്ടാകാം. ശ്വസനാളത്തിലെ രോഗാണുബാധ, പല്ലിലെയോ മോണയിലെയോ അണുബാധ, കരള്‍ പ്രശ്‌നങ്ങള്‍, പുകവലി. പ്രമേഹം, മലബന്ധം, മൂക്കില്‍രോഗാണുബാധയോ വളര്‍ച്ചയോ, സൈനസൈറ്റിസ്, തുടങ്ങിയവ.നന്നായി പല്ലു തേച്ചില്ലെങ്കിലും നാറ്റമുണ്ടാകാം.ഉള്ളി കഴിച്ചാലും പ്രശ്‌നമാകാം.വേണമെങ്കില്‍ ഡോക്ടറെ കണ്ടും ശരീരശുദ്ധിയില്‍ ശ്രദ്ധിച്ചും വായ്‌നാറ്റത്തെ അകറ്റിനിര്‍ത്താം.

read more
ആരോഗ്യംഗര്‍ഭധാരണം (Pregnancy)ലൈംഗിക ആരോഗ്യം (Sexual health )

ലൈംഗിക വിരസത അകറ്റാന്‍ Make Your Relationship More Vibrant

ലൈംഗികബന്ധം സംഭോഗത്തില്‍ തന്നെ അവസാനിക്കണമെന്നില്ല. സംഭോഗാവസ്ഥയെക്കാളും കൂടുതല്‍ ആസ്വാദ്യകരവും ആനന്ദദായകവും ആയ അനുഭൂതികള്‍ ഒരുപക്ഷെ ബാഹ്യകേളികള്‍ നിങ്ങള്‍ക്ക്‌ പ്രദാനം ചെയ്തേക്കാം. ഇതിനെ ലൈംഗിക വിദഗ്ധര്‍ ബാഹ്യ സംഭോഗം എന്നാണത്രേ വിശേഷിപ്പിക്കുന്നത്.
വദനവും യോനിയില്‍ കൂടിയുള്ള ഒരു സുരതവുമില്ലാത്ത ലൈംഗിക വേഴ്ച്ചകളെയാണ് സാധാരണ ബാഹ്യ സംഭോഗത്തിന്റെ ഗണത്തില്‍ പെടുത്തുന്നത്. ബാഹ്യ സംഭോഗത്തില്‍ ഏര്‍പ്പെടുന്ന ദമ്പതികള്‍ക്ക് യാതൊരു വിധ തൃപ്തിക്കുറവും അനുഭവപ്പെടുന്നില്ല എന്നതാണ് ഈ രീതിയുടെ പ്രത്യകത.

സുരക്ഷിതമല്ലാത്ത ലൈംഗിക വേഴ്ചകള്‍ വഴിയുള്ള രോഗസംക്രമണം തടയാമെന്നുള്ളതും അനാവശ്യ ഗര്‍ഭം ഒഴിവാക്കുമെന്നുള്ളതും ഈ രീതിയെ കൂടുതലായി അവലംബിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്. എന്നാല്‍ ഈ രീതി നുറു ശതമാനം സുരക്ഷിതമാണെന്ന് കരുതാനും വയ്യ. പങ്കാളികള്‍ എത്രെത്തോളം വസ്ത്രം ധരിച്ചിട്ടുണ്ട് എന്നതിനെ ആശ്രയിച്ചിരിക്കും ഈ രീതിയുടെ സുരക്ഷിതത്വം.

തങ്ങള്‍ക്ക്‌ മതി വരുവോളം ലൈംഗികസുഖത്തിന്റെ ആനന്ദത്തില്‍ ആറാടി രസിക്കാം എന്നതും ഈ രീതിയെ കൂടുതല്‍ സ്വീകാര്യമാക്കുന്നു. ഈ രീതിയില്‍ പങ്കാളികള്‍ക്ക് കൂടുതല്‍ അടുപ്പം അനുഭവപെടുകയും പുതിയതായി ലൈംഗിക ബന്ധത്തില്‍ ഏര്‍പെടുന്ന പങ്കാളികള്‍ക്ക് പരസ്പര വിശ്വാസം ഉളവാക്കുകയും ചെയ്യാം. എന്നാല്‍ വളരെ കാലം പഴക്കമുള്ളതാണ് നിങ്ങളും പങ്കാളിയും തമ്മിലുള്ള ലൈംഗിക ബന്ധമെങ്കില്‍ ഈ രീതി പഴയ പ്രണയ കാലത്തെ അനുസ്മരണപ്പെടുത്തുന്ന അനുഭൂതി പ്രദാനം ചെയ്യും.

ബാഹ്യ സംഭോഗത്തില്‍ പലവിധത്തില്‍പ്പെടുന്നതുമായ കാമകേളികള്‍ ഉള്‍പെടുന്നു. രതി ചുവയുള്ള സംസാരം എവിടെയായാലും നിങ്ങളിലെ വികാരത്തെ ഉണര്‍ത്തും. ഫോണില്‍ കൂടിയുള്ളതോ, മെയില്‍ സന്ദേശമോ, എസ് എം എസ് വഴിയോ ഉള്ള ഇത്തരത്തിലുള്ള ആശയവിനിമയം നിങ്ങളെ അനുഭൂതിയുടെ പുതിയ തലങ്ങളില്‍ എത്തിക്കും.

ഇരുവരുടെയും ശരീരത്തെ പരസ്പരം ലൈംഗികമായി ഉത്തേജിപ്പിച്ചുകൊണ്ട് ലൈംഗിക അതിപ്രസരമുള്ള കഥകള്‍ പങ്കുവയ്ക്കുന്നത് നിങ്ങള്‍ക്ക്‌ അതീവ ആസ്വാദ്യകരമായിരിക്കും. പ്രശസ്തരായതോ അല്ലാത്തതോ ആയിട്ടുള്ള ആളുകളാണ് തങ്ങള്‍ എനുള്ള സങ്കല്‍പത്തിലൂടെയുള്ള ബാഹ്യ കേളികള്‍ നിങ്ങളുടെ ലൈംഗികതയ്ക്ക് പുതുമ നല്‍കും. പങ്കാളികളില്‍ പരസ്പരം ലൈംഗികമായ സ്പര്‍ശനം നടത്തുന്നത് വഴി നിങ്ങള്‍ക്ക്‌ സംഭോഗത്തിന് അതീതമായ അനിര്‍വാച്യ ലൈംഗിക സുഖം പ്രാപ്യമാകും.

ആദ്യമായി ബന്ധപ്പെടുന്ന യുവമിഥുനങ്ങളെപ്പോലെ പരസ്പരമുള്ള ചുടുചുംബനങ്ങളും പല്ലുകള്‍ കൊണ്ടുള്ള ചേഷ്ടകളും നിങ്ങള്‍ക്ക്‌ തരുന്ന ലൈംഗിക സുഖം സംഭോഗതിനെക്കാളും അധികസുഖം തരം ഉതകുന്നതാണ്. ചാറ്റിംഗ്, ഇമെയില്‍ എന്നിവ വഴി പുതിയ തലമുരയിലുള്ളവര്‍ക്ക്‌ തങ്ങളുടെ പങ്കാളികളുമായി രതിസുഖം പങ്കുവയ്ക്കാം. നിങ്ങളുടെ അനുഭുതിയുടെ അളവ് നിങ്ങള്‍ എത്രെ മാത്രം നിങ്ങളുടെ ശരീരത്തിനെ തൊട്ടുണര്‍ത്തുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു.

നിങ്ങളുടെ നഗ്നത കൊണ്ടു പങ്കാളിയുടെ മനസിളക്കാന്‍ കഴിയും, നിങ്ങളുടെ മേനി പതിയെ പതിയെ നഗ്നമാക്കി കൊണ്ടുള്ള ഒരു നൃത്തം നിങ്ങളിലേക്ക്‌ പങ്കാളിയെ ആകര്‍ഷിക്കാന്‍ ധാരാളം. എന്നാല്‍ അതിന്റെ അവസാനം നിങ്ങളുടെ പങ്കാളിയെ വദനം കൊണ്ടും മറ്റു സ്പര്‍ശനങ്ങള്‍ കൊണ്ടും ഉത്തേപ്പികാന്‍ മറക്കരുത്.

ലൈംഗിക സുഖം പ്രദാനം ചെയ്യുന്ന ഉപകരണങ്ങള്‍ കൊണ്ടുള്ള പരീക്ഷണങ്ങള്‍ വലിയ സുഖപ്രദായകമാണ്. പരസ്പരമുള്ള സ്വയംഭോഗവും ബാഹ്യ സംഭോഗത്തിന്റെ അഭിവാജ്യ ഘടകമാണ്. പരസ്പരമുള്ള ഉരസലുകളിലുടെയും പങ്കാളികള്‍ക്ക് സമയപരിധി ഇല്ലാതെ ബാഹ്യ

read more
ആർത്തവം (Menstruation)

ആര്‍ത്തവം വൈകുന്നു; കാരണങ്ങളും പരിഹാരവും

മിക്ക സ്ത്രീകളും ആര്‍ത്തവം വൈകുന്നതും ആര്‍ത്തവത്തോടനുബന്ധിച്ചുള്ള ആരോഗ്യപ്രശ്‌നങ്ങളുമുള്ളവരാണ്. ജീവിതശൈലിയിലുള്ള മാറ്റമാണ് ആര്‍ത്തവ സംബന്ധമായ പ്രശ്നങ്ങള്‍ക്കുള്ള പ്രധാനകാരണം. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇത്തരം പ്രയാസമനുഭവിക്കുന്ന സ്ത്രീകളുടെ എണ്ണത്തില്‍ വന്‍വര്‍ധനയുണ്ടായതായി കണക്കുകൾ കാണിക്കുന്നു. ഇന്ത്യയില്‍ ഏകദേശം 35 ശതമാനം സ്ത്രീകളും ആര്‍ത്തവ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

നിരവധി കാരണങ്ങളാലാണ് ആര്‍ത്തവപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്. ജീവിതശൈലിയിലെ മാറ്റങ്ങള്‍കൊണ്ടുള്ള ആര്‍ത്തവക്രമമക്കേട് മാറ്റിയെടുക്കാവുന്നതാണ്. വിദഗ്ധ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. അല്ലാത്തപക്ഷം വന്ധ്യതയുള്‍പ്പെടെയുള്ള പല അവസ്ഥകള്‍ക്കും കാരണമാകും. ഹോര്‍മോണ്‍ വ്യതിയാനമാണ് ആര്‍ത്തവപ്രശ്‌നങ്ങള്‍ കൂടുതലായി വരാനുള്ള ഒരു കാരണം. പിസിഒഡി, പിസിഒഎസ് തുടങ്ങിയവയെല്ലാം ഇതിന്റെ ഭാഗമായുണ്ടാകുന്നതാണ്. ഇടക്കിടെയുള്ള പനി, ക്ഷയരോഗം, തൈറോയ്ഡ് ഗ്രന്ഥിയെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം ആര്‍ത്തവചക്രത്തെ പ്രതികൂലമായാണ് ബാധിക്കുക.

മാനസികസമ്മര്‍ദ്ദവും ഉത്കണ്ഠയും സ്ത്രീകളുടെ ആര്‍ത്തവപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം. തൊഴിലിടങ്ങളില്‍ നിന്നോ, കുടുംബത്തില്‍ നിന്നോ ഉള്ള സമ്മര്‍ദ്ദംപോലും സ്ത്രീകളുടെ ആരോഗ്യത്തെ മോശമായാണ് ബാധിക്കുക. വിളര്‍ച്ച സ്ത്രീകളില്‍ വ്യാപകമായി കാണപ്പെടുന്ന പ്രശ്‌നമാണ്. ഇത്തരം സ്ത്രീകള്‍ക്ക് ആര്‍ത്തവം ക്രമം തെറ്റാനുള്ള സാധ്യത ഏറെയാണ്. ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുന്ന സ്ത്രീകള്‍ക്ക് ആര്‍ത്തവം വൈകുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഇത്തരം ഗുളികകള്‍ പതിവായി കഴിക്കുന്നത് മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകും. അമിതവണ്ണമുള്ളവര്‍ക്കും തീരെ മെലിഞ്ഞവര്‍ക്കും പ്രമേഹം പോലുള്ള ജീവിതശൈലീ രോഗങ്ങള്‍ ഉള്ളവര്‍ക്കും ആര്‍ത്തവ ക്രമക്കേടുകള്‍ ഉണ്ടാകും. തുടര്‍ച്ചയായി ആര്‍ത്തവ ക്രമക്കേടുള്ളവര്‍ തീര്‍ച്ചയായും തൈറോയ്ഡ് പരിശോധിക്കേണ്ടതാണ്.

തിരക്കുപിടിച്ച ജീവിത ചുറ്റുപാടില്‍ സ്ത്രീകള്‍ക്ക് വ്യായാമം ചെയ്യാന്‍ ഒട്ടും സമയമില്ലാതിരിക്കുകയാണ്. എല്ലാ ജോലികളും ചെയ്യുന്നതോടൊപ്പം വ്യായാമം ചെയ്യാന്‍ അല്‍പം സമയം കണ്ടെത്തേണ്ടതാണ്. ഇത് മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും സഹായകമാണ്.

read more
ആരോഗ്യംആർത്തവം (Menstruation)ചോദ്യങ്ങൾ

അതി കഠിനമായ ആർത്തവ വേദന കാരണങ്ങളും പരിഹാരവും

26 വയസ്സുള്ള അവിവാഹിതയാണ് ഞാന്‍. എന്റെ വിവാഹം ഉടനെയുണ്ടാവും. എനിക്ക് ആര്‍ത്തവസമയത്ത് അതികഠിനമായ വേദനയുണ്ട്. എന്തുകൊണ്ടാണിത്? ഗുളികകള്‍ കഴിച്ചു മടുത്തു. പരിഹാരം എന്താണ്?


ദേവിക, പെരിന്തല്‍മണ്ണ

ആര്‍ത്തവസമയത്ത് അടിവയറ്റില്‍ അസ്വസ്ഥതയും ചെറിയ വേദനയും അനുഭവിച്ചിട്ടില്ലാത്തവര്‍ വിരളമാണ്. ചിലരില്‍ അടിവയറ്റിനും നടുവിനും വേദന, ഇതോടൊപ്പം തുടയുടെ ഉള്‍ഭാഗത്തു വേദന, ഛര്‍ദ്ദി, തലവേദന, തലചുറ്റി വീഴുക തുടങ്ങിയ പ്രശ്‌നങ്ങളും ഉണ്ടാവുന്നു. ചിലര്‍ക്ക് ആ സമയത്ത് ശബ്ദം, മണം എന്നിവ പോലും അസഹ്യമായി തോന്നാം. ആദ്യദിവസങ്ങളില്‍ മൂന്നോ നാലോ മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കുന്ന വേദനയാണ് സര്‍വസാധാരണം. ചിലര്‍ക്ക് ഒന്നോ രണ്ടോ ദിവസം വേദന നീണ്ടുനില്‍ക്കാം. ഇനിയൊരു കൂട്ടരില്‍ മാസമുറയുടെ 14-ാം ദിവസം തുടങ്ങി അടുത്ത മാസമുറ തുടങ്ങുന്നതുവരെ വേദന നീണ്ടുനില്ക്കാം.


ഇതൊരു രോഗമല്ല

ശരീരത്തിലെ മറ്റു പേശികളെ പോലെ തന്നെ സങ്കോചിക്കാനും വികസിക്കാനുമുള്ള കഴിവ് ഗര്‍ഭപാത്രത്തിനുണ്ട്. ആര്‍ത്തവ രക്തം പുറത്തേക്ക് തള്ളാനായി ഗര്‍ഭപാത്രം സങ്കോചിക്കുന്നു. വേദന ഉണ്ടാവാനുള്ള ഒരു പ്രധാന കാരണവും ഇതാണ്. ഗര്‍ഭപാത്രത്തിന്റെ ഉള്ളിലെ ആവരണവും, രക്തവും പുറത്തേക്ക് തള്ളപ്പെടുമ്പോള്‍ ഉണ്ടാവുന്ന രാസപ്രവര്‍ത്തനങ്ങളും വേദനയ്ക്കു കളമൊരുക്കുന്നു. ഇതൊരു രോഗമേയല്ല. ജൈവപരമായ ഒരു പ്രതിഭാസമായി മാത്രമേ ഇതിനെ കാണേണ്ടതുള്ളൂ. ഓരോ മാസവും ഉണ്ടാവുന്ന രാസപ്രവര്‍ത്തനങ്ങളുടെ ഏറ്റക്കുറച്ചിലുകള്‍ അനുസരിച്ച് വേദനയുടെ തീവ്രത മാറും. അതുകൊണ്ടുതന്നെ എല്ലാ മാസവും ഒരേപോലെ വേദന ഉണ്ടാവണമെന്നില്ല.
ആര്‍ത്തവം തുടങ്ങുന്ന കാലത്തു മിക്ക പെണ്‍കുട്ടികളും അനുഭവിക്കുന്ന വേദന ഇത്തരത്തില്‍ പെട്ടതാകാം. പക്ഷേ എല്ലാ സ്ത്രീകളുടേയും കൗമാരക്കാരുടേയും കാര്യം അങ്ങനെയല്ല. പ്രത്യേകിച്ച് ആദ്യവര്‍ഷങ്ങളില്‍ വേദന ഇല്ലാതിരുന്നവരില്‍ പിന്നീട് വേദന തുടങ്ങിയാല്‍ ഗൗരവമായി എടുക്കേണ്ടതാണ്.

പ്രത്യുല്‍പ്പാദനപരമായ സങ്കീര്‍ണ്ണതകള്‍ സൃഷ്ടിക്കുന്ന ഒരു രോഗമാണ് എന്‍ഡോമെട്രിയോസിസ് . ഗര്‍ഭപാത്രത്തിനേയും അണ്ഡാശയത്തിനേയും ബാധിക്കുന്ന ഈ രോഗം 10-15 ശതമാനം വരെ കൗമാരക്കാരില്‍ കണ്ടുവരുന്നു. ആദ്യലക്ഷണം ആര്‍ത്തവസമയത്തെ അതികഠിനമായ വേദനയാണ്. സ്‌കാനിങ് വഴി രോഗം കണ്ടുപിടിക്കാം.

ഗര്‍ഭാശയത്തിലും, അണ്ഡാശയങ്ങളിലും അണ്ഡവാഹിനി കുഴലിലും, ചുറ്റുമുള്ള പ്രദേശത്തും അണുബാധ മൂലമുണ്ടാകുന്ന പെല്‍വിക് ഇന്‍ഫെക്ഷന്‍ വേദനയ്ക്കു കാരണമായ മറ്റൊരു രോഗാവസ്ഥയാണ്. ആര്‍ത്തവ ശുചിത്വമില്ലായ്മ, ലൈംഗിക ശുചിത്വക്കുറവ്, സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം തുടങ്ങി ഈ രോഗത്തിന്റെ കാരണങ്ങള്‍ പലതാണ്. ആര്‍ത്തവ സമയത്ത് അടിവയറ്റിലുണ്ടാവുന്ന അമിതവേദനയും മറ്റു ആര്‍ത്തവ ക്രമക്കേടുകളും ഈ രോഗത്തിന്റെ ലക്ഷണമാണ്. ചികിത്സിച്ചുമാറ്റാന്‍ പ്രയാസമുള്ള ഈ രോഗം, തുടക്കത്തില്‍ കണ്ടുപിടിച്ചാല്‍ കുറച്ചെങ്കിലും പ്രതീക്ഷയ്ക്കു വക നല്കുന്നു. ഗര്‍ഭപാത്രത്തിലുണ്ടാവുന്ന ചില തരം മുഴകള്‍, ജന്മനായുണ്ടാവുന്ന ഗര്‍ഭപാത്ര തകരാറുകള്‍, ഘടനയിലുണ്ടാവുന്ന മാറ്റങ്ങള്‍ എന്നിവയെല്ലാം അതിശക്തമായ വയറുവേദനയുടെ കാരണങ്ങളാണ്.


ചികിത്സകള്‍

മറ്റു കാരണങ്ങള്‍ കൂടാതെയുള്ള വയറുവേദന ലഘുവായ ചികിത്സയിലൂടെ മാറ്റാനാവും. ഗുളികകള്‍, ഭക്ഷണക്രമീകരണം, യോഗ, നടത്തം, സൈക്ലിങ്, നീന്തല്‍ തുടങ്ങിയ വ്യായാമങ്ങളും ഇതിന് ഫലം ചെയ്യും. വേദന സംഹാര ഗുളികകള്‍ വലിയൊരളവുവരെ സഹായകമാവുമെങ്കിലും, സ്ഥിരമായ ഉപയോഗം ദൂരവ്യാപകമായ മറ്റു ശാരീരിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. കരളിന്റെയും വൃക്കയുടേയും പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കാന്‍ സാധ്യതയുമുണ്ട്. മാത്രമല്ല അള്‍സര്‍, അസിഡിറ്റി തുടങ്ങിയവയ്ക്കും ഈ ഗുളികകള്‍ കാരണമാവാം. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രമേ വേദന സംഹാരികള്‍ ഉപയോഗിക്കാവൂ.

ഭക്ഷണക്രമീകരണം വേദനയില്‍നിന്ന് മുക്തിനേടാന്‍ നല്ലൊരു മാര്‍ഗ്ഗമാണ്. കൊഴുപ്പുകലര്‍ന്ന ആഹാരം, വറുത്തതും പൊരിച്ചതും, ഫാസ്റ്റ് ഫുഡ് എന്നിവ ഒഴിവാക്കി പച്ചക്കറി, പഴങ്ങള്‍, മുളപ്പിച്ച ധാന്യങ്ങള്‍ (പയറ്, കടല മുതലായവ), ചെറുമത്സ്യങ്ങള്‍ എന്നിവ ധാരാളം കഴിക്കുന്നതും നല്ലതാണ്.

read more
ആരോഗ്യംആർത്തവം (Menstruation)ഓവുലേഷന്‍ചോദ്യങ്ങൾ

ആർത്തവ സമയത്തെ അമിത വയറുവേദന

മാസമുറ സമയത്ത് വയറുവേദന സാധാരണയാണ്. കാരണം, ​ഗർഭപാത്രത്തിനകത്തുള്ള ഒരു ആവരണം എല്ലാ മാസവും ഇളകി പോയിക്കഴിഞ്ഞു പുതിയത് വരാനുള്ള തയ്യാറെടുപ്പാണ് മാസമുറ എന്നത്. ഈ ​പ്രവർത്തനത്തിൽ ​ഗർഭപാത്രം ചുരുളുകയും വികസിക്കുകയും ചെയ്യുന്നു. എന്നാൽ അമിതമായി വളരെ ശക്തയായി ​ഗർഭപാത്രം ഈ നിലയിൽ പ്രവർത്തിക്കുമ്പോൾ സമീപത്തുള്ള രക്തക്കുഴലുകൾ അടഞ്ഞുപോകുന്നതിന്റെ ഭാ​ഗമായി മസിലുകളിലേക്കുള്ള ഓക്സിൻ സപ്ലേ ഇല്ലാതാകുന്നതാണ് വയറുവേദനയുടെ കാരണം.ഇത് സ്വാഭാവികമായ ആർത്തവ സമയത്തുള്ള വേദനയുടെ കാര്യമാണ്.

മറ്റ് കാരണങ്ങൾ…

എൻഡോമെട്രിയോസിസ്…

​ഗർഭപാത്രത്തിനകത്തെ ആവരണം അതിന് പുറത്തും, അണ്ഡാശയങ്ങളുടെ പുറത്തും കുടലിന് പുറത്തും മറ്റ് കോശങ്ങളിലും പറ്റിപിടിച്ച് വളർന്നിരിക്കുന്ന അവസ്ഥയാണിത്. ഹോർമോൺ തകരാർ, അമിതവണ്ണം പോലുള്ളവ എൻഡോമെട്രിയോസിസിന് കാരണമാകാറുണ്ട്. മാസമുറ സമയത്തുള്ള വയറുവേദന ഏറ്റവും കഠിനമായി ഇവർക്ക് അനുഭവപ്പെടുന്നു.

2. ​ഗർഭാശയമുഖം( Cervix) ;ചുരുങ്ങി അടഞ്ഞിരിക്കുന്നത് മാസമുറയുടെ വേദന കൂടാൻ മറ്റൊരു കാരണമാണ്. ഇത് സാധാരണ ഒരു പ്രസവം കഴിയുമ്പോൾ മാറുന്നതായി കണ്ട് വരുന്നു.

3. ​ഗർഭാശയമുഴകൾ…

മുഴകൾ ​ഗർഭപാത്രത്തിൽ അധികമായി വളരുന്ന സാഹചര്യത്തിൽ അമിതമായി വയറുവേദന ഉണ്ടാകാം.

പരിഹാരം…

TRANSFAT, MILK PRODUCTS, EGG, REFINED FOODS, WHEAT ഇവ പൂർണമായും ഒഴിവാക്കുക. പകരം പയർവർ​ഗങ്ങൾ, പച്ചക്കറികൾ, ഇലക്കറികൾ, നട്സ്, എന്നിവ കഴിക്കാവുന്നതാണ്. ദിവസവും ക്യത്യമായി വ്യായാമം ചെയ്യാൻ സമയം മാറ്റിവയ്ക്കുക.

വയറുവേദന കുറയ്ക്കാൻ ചെയ്യേണ്ടത്….

1.വയറു മുറുകി കിടക്കുന്ന ഇറുകിയ വസ്ത്രങ്ങള്‍ ഒഴിവാക്കുക.
2. ഭക്ഷണം സമയാസമയങ്ങളില്‍ കഴിക്കുക. വയറ് കാലിയായി കിടന്നാല്‍ ഗര്‍ഭപാത്രം ചുരുങ്ങുന്നത് വര്‍ധിക്കുകയും,അസഹ്യമായ വേദന ഉണ്ടാവുകയും ചെയ്യും.
3.ചുടുവെള്ളത്തില്‍ കുളിക്കുക.
4.ഉലുവയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുക.
5. അധികം എരിവും പുളിയും മസാലയുമില്ലാത്ത ഭക്ഷണം കഴിക്കുക.
6. ധാരാളം വെള്ളം കുടിക്കുക.

read more
1 44 45 46 47 48 61
Page 46 of 61