close

blogadmin

ചോദ്യങ്ങൾഡയറ്റ്സ്ത്രീ സൗന്ദര്യം (Feminine beauty)

സ്തനവലിപ്പം

ആര്‍ത്തവം ക്രമമായി വന്നുതുടങ്ങുകയും ഗുഹ്യരോമ വളര്‍ച്ചയുണ്ടാകുകയും ചെയ്തിട്ടും സ്തനവളര്‍ച്ചയുണ്ടാവുന്നില്ല എന്നത് വലിയൊരു പ്രശ്‌നമായി ചിലരെങ്കിലും കരുതാറുണ്ട്. മറ്റു ശാരീരിക-മാനസിക പ്രശ്‌നങ്ങളൊന്നുമില്ലാത്തവര്‍ക്ക് സ്തനവളര്‍ച്ച ഒരു പ്രശ്‌നമേയല്ല. ശരീരപ്രകൃതിയനുസരിച്ച് ചിലരുടേത് തടിച്ച സ്തനങ്ങളാവും, ചിലരുടേത് ശുഷ്‌കമാവും എന്നു മാത്രം. കൂടുതല്‍ കൊഴുപ്പു കലര്‍ന്ന ഭക്ഷണം കഴിക്കുകയും ശരീരം കൂടുതല്‍ തടിക്കുകയും ചെയ്താല്‍ സ്തനവലിപ്പവും തെല്ലു കൂടുമെന്നു മാത്രം. ഗര്‍ഭകാലത്ത് സ്തനവലിപ്പത്തിനും ഘടനയ്ക്കും ഉചിത വ്യതിയാനങ്ങളുണ്ടാകും. ചുരുക്കം ചിലരിലെങ്കിലും കൂടിയ സ്തനവലിപ്പവും പ്രശ്‌നമാകാറുണ്ട്. ഇതൊക്കെ പ്രശ്‌നമാണെന്ന തെറ്റിധാരണയാണ് കുഴപ്പം.

സ്തനവളര്‍ച്ചയ്ക്കു വേണ്ടി മാത്രം ഹോര്‍മോണ്‍ ചികിത്സകളെടുക്കുന്നതും ലേപനങ്ങള്‍ പുരട്ടുന്നതുമൊന്നും പ്രയോജനം ചെയ്യാറില്ല.ലേപനങ്ങളൊ ഔഷധങ്ങളൊ പുരട്ടിയാല്‍ സ്തനവലിപ്പം കൂടുമെന്നത് മിഥ്യാധാരണയാണ്. ഹോര്‍മോണുകളടങ്ങിയ മരുന്നുകള്‍ സ്തനങ്ങളുടെ വലിപ്പം വര്‍ധിപ്പിച്ചേക്കാം. പക്ഷേ, ഇവ മറ്റ് പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകുംമെന്നത് തിര്‍ച്ചയാണ്. ശരീരപ്രകൃതി സ്വന്തം വ്യക്തിത്വത്തിന്റെ ഭാഗമായി അംഗീകരിക്കാനുള്ള ആത്മവിശ്വാസം നേടുകയാണ് വേണ്ടത്. പെണ്‍കുട്ടിയുടെ ഏറ്റവും വലിയ കൈമുതല്‍ ആത്മവിശ്വാസംതന്നെ.

സ്തനവലിപ്പവും ലൈംഗികതയും

സ്തനവലിപ്പം ലൈംഗികതയെ ബാധിക്കുമെന്നത് തെറ്റിധാരണയാണ്. ശരീര പ്രകൃതിയാണ് സ്തനവലിപ്പം നിര്‍ണയിക്കുന്നത്. പാരമ്പര്യം, പ്രായം, പ്രസവം, മുലയൂട്ടല്‍ തുടങ്ങിയവ സ്തനത്തിന്റെ വലിപ്പത്തിന് മാറ്റം വരുത്താം. ശരീരത്തിന് മൊത്തത്തില്‍ വണ്ണം വയ്ക്കുകയും കൊഴുപ്പടിയുകയും ചെയ്യുമ്പോള്‍ സ്തനങ്ങളുടെ വലിപ്പം കൂടുന്നു.

സ്തനവളര്‍ച്ചയുടെ ആരംഭം

കൗമാരത്തിന്റെ തുടക്കത്തില്‍ ഈസ്ട്രജന്‍ ഹോര്‍മോണ്‍ ഉല്‍പാദിപ്പിച്ചു തുടങ്ങുന്നതോടെയാണ് സ്തനവളര്‍ച്ചയുടെ ആരംഭം. പ്രൊജസ്‌ട്രോണ്‍, പ്രൊലാക്ടിന്‍ തുടങ്ങിയ ഹോര്‍മോണുകള്‍കൂടി പ്രവര്‍ത്തനം തുടങ്ങുന്നതോടെ ഘട്ടംഘട്ടമായി സ്തനംകൂടുതല്‍ വികസ്വരമാവുന്നു. ഗര്‍ഭകാലത്ത് ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളുടെ ഫലമായി സ്തനങ്ങള്‍ക്ക് കൂടുതല്‍ വലിപ്പവും മൃദുത്വവുമുണ്ടാകും. പ്രസവാനന്തരം പാലുല്‍പാദിപ്പിച്ചുതുടങ്ങും.

മുന്തിരിപ്പഴത്തിന്റെ ആകൃതിയിലുള്ള അടരറകളിലാണ് പാല്‍ ഉല്‍പാദിപ്പിക്കുന്നത്. മുലക്കണ്ണിലേക്ക് തുറക്കുംവിധം ക്രമീകരിക്കപ്പെട്ടവയാണ് അറകള്‍. ഈ ക്രമീകരണമാണ് സ്തനത്തിന് സവിശേഷ ആകൃതി നല്‍കുന്നത്. ഓരോ ചെറിയ അടരറയില്‍നിന്നും മുലപ്പാല്‍ ഒഴുകി മുന്‍ഭാഗത്തുള്ള സംഭരണികളിലെത്തും. ഈ സംഭരണികള്‍ മുലക്കണ്ണിലെ 1520 ചെറുസുഷിരങ്ങളിലൂടെ പുറത്തേക്കു തുറക്കുന്നു. ഉദ്ധാരണശേഷിയുള്ള കലകള്‍ കൊണ്ടു നിര്‍മിതമാണ് മുലക്കണ്ണുകള്‍. കുഞ്ഞ്പാല്‍ കുടിക്കാനൊരുങ്ങുമ്പോഴും ലൈംഗികോത്തേജനമുണ്ടാകുമ്പോഴും തണുപ്പുള്ളപ്പോഴും മുലക്കണ്ണ് ഉദ്ധൃതമാവും.

മുലക്കണ്ണുകള്‍ക്കു ചുറ്റുമുള്ള നേരിയ ഇരുണ്ട ഭാഗമാണ് ഏരിയോള . മുലക്കണ്ണിലും ഏരിയോളയിലും നിരവധി നാഡീതന്തുക്കളുള്ളതിനാല്‍ വളരെയധികം സ്പര്‍ശ സംവേദനശേഷിയുണ്ടാവും. പേശീതന്തുക്കളും കൊഴുപ്പുമൊക്കെ ചേര്‍ന്നാണ് സ്തനങ്ങള്‍ക്ക് രൂപവും മാര്‍ദ്ദവവും നല്‍കുന്നത്. സ്തനം ഒരു ലൈംഗികാവയവം കൂടിയാണെന്ന് അംഗീകരിക്കപ്പെട്ടിട്ടുണ്ട്.

കടപ്പാട്:
ഡോ. ഖദീജാ മുംതാസ്,
ഡോ. പ്രീതാ രമേഷ്

read more
ചോദ്യങ്ങൾലൈംഗിക ആരോഗ്യം (Sexual health )

ലൈംഗിക ഉത്തേജനം ഉണ്ടാകുന്ന സമയം യോനിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ

ലൈംഗിക ഉത്തേജനം ഉണ്ടാകുന്ന സമയം സ്ത്രീയുടെ യോനിയിൽ എന്തൊക്കെ മാറ്റങ്ങൾ ഉണ്ടാകും എന്ന് ഒന്ന് പറയാമോ ?

 

ഒരുപാടു ആളുകൾക്ക് അറിയുമാണ് താല്പര്യം ഉള്ള ഒരു കാര്യം ആണ് യോനി എങ്ങനെ സെക്സിനോട് പ്രീതികരിക്കുന്നു എന്നത് അത് എന്താണ് എന്ന് ഇ ചിത്രത്തിൽ നിന്നും മനസിലാക്കാം

 

യോനി സാധാരണ അവസ്ഥയില്‍ തന്നെ 4 ഇഞ്ച്‌ നീളവും 1 ഇഞ്ച്‌ വ്യാസവുമുള്ളതാണ്. എന്നാല്‍ സെക്‌സ്‌ ചെയ്യുന്നവേളയില്‍ ഇതിന്‌ ഇരട്ടി വലുപ്പംവെക്കുന്നു. ഈ ഇലാസ്തികത ഏത് വലിപ്പത്തിലുള്ള ലിംഗവും സീകരിക്കാനുള്ള കഴിവ് യോനിക്കുനല്‍ക്കുന്നു. അവിശ്യമായ രീതിയിലുള്ള ലൈംഗിക ഉത്തേജനം ലഭിച്ചാല്‍ മാത്രമേ യോനിക്ക് ഈ അവസ്ഥ കൈവരിക്കാന്‍ സാധിക്കൂ.

സാധാരണ അവസ്‌ഥയിൽ യോനി വളരെ ചുരുങ്ങിയ രീതിയിൽ ആണ് കാണപ്പെടുക

 

എക്സിറ്റമെന്റ് സ്റ്റേജ് ഉണ്ടാകുന്നത് ഫോർപ്ലേയ് ഒക്കെ വഴി സ്ത്രീയിൽ ലൈംഗിക വികാരം ഉണർത്തപ്പെടുന്ന അവസ്‌ഥയിൽ ആണ്

 

പിന്നീട് ലൈംഗിക ബന്ധം വഴിയോ സ്വയംഭോഗം വഴിയോ യോനി കൂടുതൽ ഉത്തേജനം ഉണ്ടാകുമ്പോൾ ഓർഗാസം ഉണ്ടാകുന്നു

read more
ചോദ്യങ്ങൾലൈംഗിക ആരോഗ്യം (Sexual health )

കോണ്ടം ഉപയോഗിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ലൈംഗികബന്ധത്തിൽ പുരുഷ ലിംഗത്തില്‍ നിന്നും പുറംതള്ളുന്ന  ബീജത്തെ യോനിയിലേക്ക് കടക്കുന്നത് തടഞ്ഞുകൊണ്ട് ആ ബീജത്തെ  ശേഖരിച്ചു വെക്കുന്ന ഒരു ഗർഭനിരോധന ഉറയാണ് കോണ്ടം.

എയ്ഡ്‌സ് പോലെ ലൈംഗികബന്ധത്തിലൂടെ പകരുന്ന മാരക രോഗങ്ങളെ ചെറുക്കുന്നതിനും ഗർഭനിരോധന ഉറ അഥവാ കോണ്ടം  ഉപയോഗിക്കാവുന്നതാണ്.

സ്ത്രീക്കും പുരുഷനും ഉപയോഗിക്കാവുന്ന പ്രത്യേകതരം  കോണ്ടങ്ങളുണ്ട്.

പുരുഷന്മാർ ഉദ്ധരിച്ച ലിംഗത്തിൽ ഒരു സുരക്ഷാകവചം പോലെ ഉറ ധരിക്കുന്നു. സ്ത്രീകള്‍ക്കുള്ള ഉറകള്‍ യോനിക്കുള്ളിലെക്ക് തിരുകികയറ്റി ഉപയോഗിക്കുന്ന രീതിയിലുള്ളവയാണ്.

കോണ്ടം ശുക്ലത്തിലെ മാത്രമല്ല, പുരുഷൻ ലിംഗത്തില്‍നിന്നും പുറത്തുവരുന്ന  ദ്രാവകത്തിലെ (Precum) ബീജങ്ങളും, രോഗാണുക്കളും പങ്കാളിയുടെ ശരീരത്തിൽ എത്താതിരിക്കുന്നു എന്നതും കോണ്ടത്തിന്‍റെ വലിയൊരു ഗുണമാണ്.

റബ്ബറിന്‍റെ ഒരു ഉപോല്പന്നമായ ലാറ്റക്‌സ് (Latex) കൊണ്ടാണ് സാധാരണ കോണ്ടം നിർമ്മിക്കുന്നത്. ലാറ്റക്‌സ് അലർജിയുള്ളവർക്ക് വേണ്ടി പോളിയൂറത്തിൻ, പോളിഐസോപ്രീൻ, ഹൈഡ്രോജെൽ തുടങ്ങിയ മറ്റ് വസ്തുക്കൾ കൊണ്ട് നിർമ്മിക്കുന്ന കോണ്ടങ്ങളും ലഭ്യമാണ്.

വിപണിയില്‍  പല നിറങ്ങളിലും വിലയിലും ഫ്ലേവറുകളിലുമുള്ള കൊണ്ടങ്ങൾ ലഭ്യമാണ്.

പക്ഷേ അതിനേക്കാളൊക്കെ പ്രധാനപ്പെട്ട കാര്യം  കോണ്ടം  ഉപയോഗിക്കുന്നവരുടെ കോണ്ടത്തെക്കുറിച്ചുള്ള അറിവുമായി ബന്ധപ്പെട്ടിരിക്കുന്നു.

എന്തുകൊണ്ടെന്നാൽ കോണ്ടം ശരിയായി ഉപയോഗിച്ചില്ലെങ്കിൽ അത് പൊട്ടിപ്പോകാനും അതിന്റെ ഗുണം ലഭിക്കാതിരിക്കാനും സാധ്യതയുണ്ട്.

ശരിയായ രീതിയിൽ ധരിക്കുന്നത് 98% വരെ ഫലപ്രദമാണ്.

എന്നാൽ ലൈംഗിക ബന്ധത്തിനിടെ കോണ്ടം പൊട്ടി തകരാറുണ്ടാവാൻ കാരണം മാനുഫാക്ചറിംഗ് ഡിഫക്റ്റ് അല്ല, ഉപയോഗത്തിലെ കുഴപ്പമാണ്.

കോണ്ടം എങ്ങനെ ശരിയായി ഉപയോഗിക്കാം

  1. എപ്പോഴും ലാറ്റക്‌സ്/പോളി യുറത്തേൻ കോണ്ടം ഉപയോഗിക്കുക.
  2. ബന്ധപ്പെടുന്നതിന് മുമ്പ് ഉദ്ധരിച്ച ലിംഗത്തിന്റെ മകുടത്തിൽ കോണ്ടം ധരിപ്പിക്കുക. അറ്റത്ത് അരയിഞ്ച് അകലം ഇട്ടിരിക്കണം. കാരണം സ്പേം അതിൽ തങ്ങാനുള്ളതാണ്. ചിലപ്പോൾ പ്രഷർ കോണ്ടത്തെ കീറിയേക്കാം. കാരണം ലിംഗത്തിൽ നിന്ന് ശുക്ലം സ്രവിക്കുന്നത് മണിക്കൂറിൽ 27 മൈൽ സ്പീഡിലാണ്. അഗ്രചർമ്മ ഛേദനം ചെയ്യാത്ത ആളാണെങ്കിൽ അഗ്രചർമ്മം പിന്നിലേക്ക് വലിച്ചിട്ടേ കോണ്ടമിടാവൂ.
  3. കോണ്ടം ലിംഗമകുടത്തിൽ ഒരു റബ്ബർ ക്യാപ്പ് പോലെ ഫിറ്റ് ആയിരിക്കണം. അങ്ങനെയായാൽ കോണ്ടം മുഴുവൻ ലിംഗ ദണ്ടിലേക്ക് വേഗം കറക്കിക്കയറ്റാം. കോണ്ടത്തിന്റെ അറ്റത്ത് പിടിച്ച് കൊണ്ട് കോണ്ടം മുഴുവനായി ലിംഗത്തിലേക്ക് തിരുകിക്കയറ്റുക. അഗ്രത്ത് ഞെക്കി കോണ്ടത്തിൽ ഉള്ള വായു കളയുക.
  4. കോണ്ടം പൊട്ടിയിട്ടുണ്ടെങ്കിൽ ഉടൻ അത് മാറ്റി വേറെ ഉപയോഗിക്കുക.
  5. സ്ഖലനത്തിന് ശേഷം യോനിയിൽ നിന്ന് ലിംഗം ഊരുന്നതിന് മുമ്പായി ലിംഗച്ചുവട്ടിലെ കോണ്ടത്തിന്റെ അറ്റത്ത് പിടിച്ച് കൊണ്ട് ഊരുക. ശേഷം മെല്ലെ കോണ്ടം ലിംഗത്തിൽ നിന്ന് ഊരിക്കളയുക.
  6. ഒരു കോണ്ടം ഒരു തവണത്തെ ഉപയോഗത്തിന് വേണ്ടി മാത്രമുള്ളതാണ്. കോണ്ടം ഒരിക്കലും കഴുകിയിട്ട് വീണ്ടും ഉപയോഗിക്കരുത്.
  7. എണ്ണ അടങ്ങിയ കൃത്രിമ ലൂബ്രിക്കന്റുകളുടെ കൂടെ ഉപയോഗിച്ചാൽ ലാറ്റക്സ് കോണ്ടം പൊട്ടിപ്പോകാൻ സാധ്യതയുണ്ട്. എന്നാൽ ജലാംശമുള്ളതൊ/ സിലിക്കൺ അടിസ്ഥാനമാക്കിയ ലൂബ്രിക്കന്റുകൾക്ക് (Water based Lubricants) ഇങ്ങനെ സംഭവിക്കാറില്ല.
  8. സംഭോഗത്തിന് തുടക്കം മുതൽ ഒടുക്കം വരെ ധരിക്കുന്നതാണ് ഏറ്റവും നല്ലത്.
  9. കോണ്ടം വാങ്ങുമ്പോൾ കാലാവധി കഴിയാത്തത് നോക്കി വാങ്ങിക്കുക.
  10. കവർ തുറക്കുമ്പോൾ കോണ്ടം കീറുന്നില്ല എന്ന് ഉറപ്പുവരുത്തുക.
  11. ഒരു സമയത്ത് ഒരു കോണ്ടം ഉപയോഗിക്കുന്നതാണ് നല്ലത്. രണ്ടു കോണ്ടങ്ങൾ ഒരുമിച്ച് ഉപയോഗിക്കുന്നത് കൊണ്ട് പ്രത്യേകിച്ചു ഗുണമൊന്നുമില്ല. പകരം രണ്ടും തമ്മിൽ ഉരസി കീറിപ്പോവാനിടയുണ്ട്.

ലൈംഗിക താല്‍പ്പര്യം നമ്മുടെ തലച്ചോറിനെ വളരെയധികം ഉദ്ദീപിപ്പിക്കും ആ സമയത്ത് നമ്മള്‍ പലതും മറക്കും..

പക്ഷേ മറക്കല്ലേ.. കോണ്ടം നല്ലതിന്..

read more
ആരോഗ്യംഉദ്ധാരണംലൈംഗിക ആരോഗ്യം (Sexual health )

ഗര്‍ഭധാരണ സാധ്യത വര്‍ധിപ്പിക്കുന്ന സെക്സ് പൊസിഷന്‍

കുഞ്ഞിക്കാൽ കാണാനാവാതെ വർഷങ്ങളായി വിഷമിക്കുന്ന ധാരാളം ആളുകൾ നമുക്കിടയിലുണ്ട്. എന്നാൽ, കുട്ടികളില്ലാതെ വിഷമിക്കുന്ന ദമ്പതികൾക്ക് ഗര്‍ഭധാരണ സാധ്യത വര്‍ധിപ്പിക്കാന്‍ സെക്സ് പൊസിഷന്‍ കണ്ടെത്തി ലൈംഗിക ശാസ്ത്രജ്ഞര്‍. ഗര്‍ഭധാരണ സാധ്യത വര്‍ധിപ്പിക്കാന്‍ ചില പൊസിഷനുകളിലെ സെക്സ് സഹായിക്കുമെന്നാണ് പുതിയ കണ്ടെത്തല്‍. മിഷണറി, ഡോഗി എന്നീ രീതികളില്‍ ബന്ധപ്പെടുന്നത് ഗര്‍ഭധാരണത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് ഫ്രാന്‍സിലെ ഗവേഷകര്‍ പറയുന്നു. മിഷണറി രീതിയിലും ഡോഗി രീതിയിലും ജനനേന്ദ്രിയം ഗര്‍ഭാശയമുഖം വരെ എത്തുന്നുണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തി. ബന്ധപ്പെട്ടശേഷം ഉടന്‍തന്നെ ടോയ്ലറ്റില്‍പോകുന്നതും നല്ലതല്ലെന്നും ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു.

ബീജം നേരിട്ട് അണ്ഡാശയത്തിലേക്ക് എത്താനുള്ള സാധ്യത കൂട്ടുന്നുവെന്നതിനാലാണ് മിഷണറി പൊസിഷന്‍ കൂടുതല്‍ സ്വീകാര്യമാണെന്ന് ഗവേഷകര്‍ പറയുന്നത്. ഡോഗി രീതിയിലും പുരുഷ ജനനേന്ദ്രിയം ഗര്‍ഭാശയ മുഖത്തെത്തുമെന്ന് ഗവേഷകര്‍ പറയുന്നു. എന്നാല്‍, ബന്ധപ്പെടുമ്ബോഴുള്ള പൊസിഷനുകളും ഗര്‍ഭസാധ്യതയും തമ്മില്‍ കാര്യമായ ബന്ധമിലല്ലെന്ന് വാദിക്കുന്നവരും ഈ രംഗത്തുണ്ട്. ഈ കാര്യത്തില്‍ സ്ത്രീകള്‍ അധികം വിഷമിക്കേണ്ടതില്ലെന്നാണ് ഒഹായോ ക്ലീവ്ലന്‍ഡ് ക്ലിനിക്കിലെ ഡോ. ജയിംസ് ഗോള്‍ഡ്ഫാബിന്റെ അഭിപ്രായം. ഈ രണ്ടുരീതികളിലും ബന്ധപ്പെടുന്നത് ഗര്‍ഭധാരണ സാധ്യത വര്‍ധിപ്പിക്കുമെന്നും ഫ്രാന്‍സിലെ സിഎംസി ബ്യൂ സോളോയിയിലെ ഗവേഷകര്‍ പറയുന്നു.

 

ഉള്ളിലെത്തിയ പുംബീജം അതി്ന്റെ ലക്ഷ്യത്തിലെത്തുന്നതുവരെ കിടക്കയില്‍ത്തന്നെ കിടക്കുക. അതിനാണ് 15 മിനിറ്റെങ്കിലും കാത്തിരിക്കാന്‍ പറയുന്നത്. വായുവില്‍ കാലുകളുയര്‍ത്തിപ്പിടിക്കുന്നതും കിടക്കയില്‍നിന്ന് ചാടിയിറങ്ങുന്നതും ടോയ്ലറ്റില്‍പ്പോയി ഇരിക്കുന്നതും ഇതിന് തടസ്സമായി മാറുമെന്നും ഡോ. ജയിംസ് പറയുന്നു. ശാരീരിക ബന്ധത്തിലേര്‍പ്പെടുന്ന ദമ്ബതിമാരുടെ എം.ആര്‍.ഐ സ്കാനിങ്ങിലൂടെയാണ് ഈ പൊസിഷനുകളെ ഗവേഷകര്‍ വിലയിരുതത്തിയത്. ശാരീരികമായി ബന്ധപ്പെട്ടശേഷം പത്തുമുതല്‍ 15 മിനിറ്റുവരെ കിടക്കയില്‍ത്തന്നെ കിടക്കുകയാണ് ഏറ്റവും നല്ല രീതിയെന്നും ഡോ. ജയിംസ് പറയുന്നു.ബന്ധപ്പെട്ടശേഷം ഉടന്‍തന്നെ കിടക്കയില്‍നിന്ന് ചാടിയെണിക്കൂക്കുന്നത് അഭികാമ്യമല്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. സ്ത്രീകളുടെ ഗര്‍ഭപാത്രം മറിഞ്ഞിരിക്കുകയോ തിരിഞ്ഞിരിക്കുകയോ ചെയ്യുന്നവരില്‍ മാത്രമാണ് ചില പൊസിഷനുകള്‍കൊണ്ട് കൂടുതല്‍ പ്രയോജനം ലഭിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, നിന്നുകൊണ്ടോ ഇരുന്നുകൊണ്ടോ ശാരീരികമായി ബന്ധപ്പെടുമ്ബോള്‍, ബീജം മുകളിലേക്ക് പോകാനുള്ള സാധ്യത കുറയുന്നുണ്ടെന്നും അദ്ദേഹം വിശദീകരിക്കുന്നു.

read more
ആരോഗ്യം

സ്ത്രീകള്‍ക്ക് പറ്റുന്ന അബദ്ധങ്ങള്‍

സി.എം.ബിജു

പലപ്പോഴും സ്ത്രീകള്‍ സ്വന്തം രോഗലക്ഷണങ്ങള്‍ അവഗണിക്കുകയാണ്. ഇത് വൈകി മാത്രം രോഗം തിരിച്ചറിയാന്‍ ഇടയാക്കുന്നു. പൊതുവെ ആരോഗ്യകാര്യത്തില്‍ സ്ത്രീകള്‍ക്ക് പറ്റുന്ന അബദ്ധങ്ങള്‍ ഏതെല്ലാമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു…

ഭര്‍ത്താവിനെയും കൊണ്ടാണ് ആലപ്പുഴയിലെ വീട്ടമ്മ രോഹിണി മെഡിക്കല്‍ കോളേജ് ആസ്പത്രിയിലെത്തിയത്. അമിതമദ്യപാനമുണ്ടാക്കിയ ലിവര്‍സിറോസിസായിരുന്നു അയാള്‍ക്ക്. ഓരോവട്ടവും ഭര്‍ത്താവിന്റെ കൈപിടിച്ച് ചികിത്സക്കെത്തുമ്പോഴും രോഹിണിയറിഞ്ഞില്ല. ഭര്‍ത്താവിനേക്കാള്‍ ഗുരുതരമായൊരു രോഗമുണ്ടായിരുന്നു തനിക്കെന്ന്. റുമറ്റോ ആര്‍ത്രൈറ്റിസ് ബാധിതയായിരുന്നു അവര്‍. പക്ഷേ പലവട്ടം രോഗലക്ഷണങ്ങള്‍ കണ്ടപ്പോഴും അവരത് ശ്രദ്ധിച്ചേയില്ല. -ആലപ്പുഴ മെഡിക്കല്‍കോളേജിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ബി. പത്മകുമാര്‍ പങ്കുവെച്ച ഈ ചികിത്സാനുഭവത്തിലുണ്ട് കേരളത്തിലെ സ്ത്രീകളുടെ ആരോഗ്യത്തെക്കുറിച്ചുള്ള കാഴ്ചപ്പാട്.

രോഗലക്ഷണങ്ങള്‍ കണ്ടാലും സ്ത്രീകള്‍ ചികിത്സ തേടാന്‍ മടിക്കുന്നു. ഒടുവില്‍ ഗുരുതരാവസ്ഥയിലെത്തുമ്പോഴാവും ഡോക്ടറെ തേടിയെത്തുന്നത്. കുടുംബത്തിന്റെ ആവശ്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുമ്പോള്‍ സ്വന്തം ആരോഗ്യത്തെ അവര്‍ അവഗണിക്കുകയാണ്. രോഗങ്ങളെക്കുറിച്ചുള്ള തെറ്റായ ധാരണകളും സ്ത്രീകളെ ചികിത്സ തേടാന്‍ വൈകിപ്പിക്കുന്നതായി ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു.

ഹൃദ്രോഗമോ സ്ത്രീകള്‍ക്കോ
ഇങ്ങനെ ചോദിക്കാത്ത സ്ത്രീകളില്ലെന്നാണ് മിക്ക ഡോക്ടര്‍മാരും പറയുന്നത്. ഹൃദ്രോഗം ഒരു പുരുഷരോഗമാണെന്നാണ് സ്ത്രീകളുടെ പൊതുധാരണ. ആണുങ്ങളെപ്പോലെ പ്രകടമായ ലക്ഷണങ്ങള്‍ സ്ത്രീകളില്‍ കാണാത്തതാണ് ഇതൊരു പുരുഷരോഗമായി തെറ്റിദ്ധരിക്കാന്‍ ഇടയാക്കുന്നത്. നിശ്ശബ്ദഹൃദയാഘാതമാണ് പലപ്പോഴും സ്ത്രീകളിലുണ്ടാവുന്നത്. പ്രകടമായ നെഞ്ചുവേദന അവര്‍ക്ക് ഉണ്ടാവണമെന്നില്ല. ക്ഷീണം, വിയര്‍പ്പ്, മനംപിരട്ടല്‍ തുടങ്ങിയവയാവും പലപ്പോഴും പ്രാഥമിക ലക്ഷണങ്ങള്‍. ഇത് ഭക്ഷണത്തിന്റെ പ്രശ്‌നമാണെന്ന് കരുതി സ്ത്രീകള്‍ തള്ളിക്കളയും.ചിലപ്പോള്‍ സ്വയം ചികിത്സയ്ക്കായി ചില ഗുളികകള്‍ വാങ്ങിക്കഴിക്കും-ഡോ. ബി. പത്മകുമാര്‍ പറയുന്നു.

ഇന്ത്യയില്‍ ഏകദേശം 20 ശതമാനം സ്ത്രീകളിലും ഹൃദ്രോഗമുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സ്ത്രീകളുടെ മരണത്തില്‍ 17 ശതമാനത്തിനും കാരണമാവുന്നതും ഹൃദ്രോഗമാണ്. ഹാര്‍ട്ട്അറ്റാക്ക് ഉണ്ടായാല്‍ പുരുഷന്‍ മരിക്കാനുള്ള സാധ്യത 35 ശതമാനമാണെങ്കില്‍ സ്ത്രീ മരിക്കാനുള്ള സാധ്യത 65 ശതമാനമാണ്. അതേപോലെ ആദ്യഅറ്റാക്കില്‍ തന്നെയുള്ള മരണസാധ്യതയും വീണ്ടും ഹൃദയസ്തംഭനം വരാനുള്ള സാധ്യതയും പുരുഷന്‍മാരെക്കാള്‍ കൂടുതല്‍ സ്ത്രീകള്‍ക്കാണ്. അതുകൊണ്ടുതന്നെ പ്രാഥമിക ലക്ഷണങ്ങളെ നിസ്സാരമായി അവഗണിക്കരുതെന്ന് ഡോക്ടര്‍മാര്‍ ഓര്‍മിപ്പിക്കുന്നു.

ഉയര്‍ന്ന രക്തസമ്മര്‍ദം, പ്രമേഹം എന്നിവയുള്ള സ്ത്രീകളില്‍ ചെറുപ്രായത്തില്‍തന്നെ ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാവാം. മാനസിക സംഘര്‍ഷം, പൊണ്ണത്തടി തുടങ്ങിയവയും സ്ത്രീകളെ ഹൃദ്രോഗത്തിലേക്ക് നയിക്കാവുന്ന കാരണങ്ങളാണ്.”ഭര്‍ത്താവിന് കൊഴുപ്പുകുറഞ്ഞ ഭക്ഷണം നല്‍കാന്‍ സ്ത്രീകള്‍ ശ്രദ്ധിക്കും. പക്ഷേ സ്വന്തം കാര്യത്തില്‍ അങ്ങനെയൊരു മിതത്വം പാലിക്കുകയുമില്ല” കോഴിക്കോട് പി.വി.എസ്. ആസ്പത്രിയിലെ ഡോ. ടി. മനോജ് ചൂണ്ടിക്കാട്ടുന്നു. ”വീട്ടിലെ എല്ലാ അംഗങ്ങളും കഴിച്ചുകഴിഞ്ഞേ വീട്ടമ്മമാര്‍ ഭക്ഷണം കഴിക്കാറുള്ളൂ. ബാക്കിയാവുന്ന ഭക്ഷണം മുഴുവന്‍ കളയണ്ടല്ലോയെന്ന് കരുതി അവര്‍തന്നെ അകത്താക്കും.

ഇതൊരു പതിവാകുമ്പോള്‍ പൊണ്ണത്തടി കൂടെയെത്തുന്നു. പതുക്കെ ഹൃദ്രോഗവും”, ഡോക്ടര്‍ അഭിപ്രായപ്പെടുന്നു.

”പ്രമേഹമാണ് സ്ത്രീകളില്‍ ഹൃദ്രോഗമുണ്ടാക്കുന്ന പ്രധാനകാരണം. ഗര്‍ഭകാലത്ത് പലര്‍ക്കും പ്രമേഹമുണ്ടാവാറുണ്ട്. പ്രസവം കഴിയുന്നതോടെ അതില്ലാതാവുകയും ചെയ്യും. അതുകൊണ്ട് പിന്നീടതിനെപ്പറ്റി ചിന്തിക്കുകയേയില്ല. ഗര്‍ഭകാലത്ത് പ്രമേഹമുണ്ടായവര്‍ക്ക് പിന്നീട് രോഗം തുടര്‍ന്നുവരാനുള്ള സാധ്യത 50 ശതമാനത്തിലധികമാണ്’ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വിഭാഗം പ്രൊഫസര്‍ ഡോ.നിര്‍മല സുധാകരന്‍ പറയുന്നു.

ഹൃദ്രോഗലക്ഷണവുമായി സ്ത്രീകളെത്തിയാല്‍ പലപ്പോഴും ഡോക്ടര്‍മാര്‍ പോലും രോഗം തിരിച്ചറിയാറില്ലെന്ന് ഡോ.ബി. പത്മകുമാര്‍ പറയുന്നു. ”ഈസ്ട്രജന്‍ ഹോര്‍മോണിന്റെ സപ്പോര്‍ട്ട് ഉണ്ടല്ലോ അതുകൊണ്ട് സ്ത്രീകള്‍ക്ക് ഹൃദ്രോഗമുണ്ടാക്കുന്ന രക്തം കട്ടപിടിക്കല്‍ സാധ്യത കുറവാണെന്ന ധാരണ ഡോക്ടര്‍മാരിലുണ്ട്. പുതിയ ജീവിതശൈലിയുടെയും ഭക്ഷണത്തിന്റെയും ഭാഗമായി സ്ത്രീ ശരീരത്തില്‍ ഈസ്ട്രജന്റെ അളവില്‍ പെട്ടെന്ന് മാറ്റമുണ്ടാവുന്നുണ്ട്. നേരത്തെ ആര്‍ത്തവവിരാമം വരുന്ന സ്ത്രീകളുടെ എണ്ണവും പെരുകുന്നു. ഈസ്ട്രജന്റെ സംരക്ഷണം നഷ്ടമാവുന്നതോടെ സ്ത്രീ ശരീരം ഹൃദ്രോഗത്തിനിരയാവാം.” അതുകൊണ്ട് ആര്‍ത്തവവിരാമ ശേഷമെങ്കിലും സ്ത്രീകള്‍ ഹൃദയാരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കേണ്ടതുണ്ടെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു.

അര്‍ബുദം ലക്ഷണങ്ങള്‍ കണ്ടാല്‍
ആലപ്പുഴ നഗരസഭയില്‍ കഴിഞ്ഞവര്‍ഷം നടന്ന സംഭവമാണിത്. തിരഞ്ഞെടുത്ത പ്രദേശങ്ങളിലെ വീടുകളില്‍ ഡോക്ടര്‍മാരടങ്ങിയ സംഘം കാന്‍സര്‍ സാധ്യതാസര്‍വേ നടത്തി. രോഗത്തിന്റെ സാധ്യതാലക്ഷണങ്ങളുള്ള 6000 പേരെയാണ് സര്‍വേയിലൂടെ കണ്ടെത്തിയത്. തുടര്‍പരിശോധനകള്‍ക്കായി ഇവര്‍ക്കുവേണ്ടി വിവിധപ്രദേശങ്ങളില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ നടത്താന്‍ തീരുമാനമായി. ഓരോ ക്യാമ്പിലും 300 പേരെ എത്തിക്കുകയായിരുന്നു ഡോക്ടര്‍മാരുടെ ലക്ഷ്യം. പക്ഷേ ആദ്യക്യാമ്പിലെത്തിയത്് മൂന്നുപേര്‍. ഇതൊരൊറ്റപ്പെട്ട സംഭവമാവുമെന്ന് കരുതിയ ഡോക്ടര്‍മാര്‍ രണ്ടാമത്തെ ക്യാമ്പിലെത്തിയപ്പോഴാണ് ഞെട്ടിപ്പോയത്. അവിടെ പരിശോധനക്ക് ഒറ്റയാളുമെത്തിയിരുന്നില്ല. നമ്മുടെ സ്ത്രീകള്‍ ഇതൊന്നും ഗൗരവമായെടുക്കുന്നില്ലെന്നത് വേദനിപ്പിക്കുന്ന സത്യമാണ്-സര്‍വേക്ക് നേതൃത്വം നല്‍കിയ ഡോ.ബി.പത്മകുമാര്‍ പറയുന്നു.

കാന്‍സറിന്റെ കാര്യത്തില്‍ പ്രാഥമിക ലക്ഷണങ്ങള്‍ കണ്ടാല്‍പ്പോലും ചികിത്സിക്കാന്‍ മടിക്കുന്ന സ്ത്രീകള്‍ ധാരാളമുണ്ടെന്ന് തെളിയിക്കുന്നു തിരുവനന്തപുരം ആര്‍.സി.സി.യില്‍നിന്നുള്ള ഈ കണക്ക്്. ഇവിടെ ചികിത്സക്കെത്തുന്ന സ്തനാര്‍ബുദ രോഗികളില്‍ 73 ശതമാനവും രോഗം ഭേദപ്പെടുത്താനാവാത്ത അവസ്ഥയിലെത്തുന്നവരാണ്. കാരണം ഇവര്‍ പ്രാരംഭലക്ഷണങ്ങള്‍ അവഗണിച്ചു, അതേപോലെ തുടക്കത്തിലേ പരിശോധനകള്‍ക്ക് തയ്യാറായതുമില്ല. സ്്തനത്തില്‍ വരുന്ന മാറ്റങ്ങള്‍ പുറത്തുപറയാന്‍ സ്ത്രീകള്‍ക്ക് ഇപ്പോഴും മടിയുണ്ടെന്ന് കൊച്ചി അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഓങ്കോളജി വിഭാഗം പ്രൊഫസര്‍ ഡോ. കെ. പവിത്രന്‍ ചൂണ്ടിക്കാട്ടുന്നു. ”മക്കളുടെ കല്യാണം കഴിയട്ടെ, ഭര്‍ത്താവിന്റെ അസുഖം ചികിത്സിച്ചിട്ട് ഡോക്ടറെ കാണാം എന്നൊക്കെ പറഞ്ഞ് സ്ത്രീകള്‍ ചികിത്സ വൈകിക്കുന്നു. കാന്‍സര്‍ വന്നാല്‍ മാറില്ലെന്ന ധാരണയും വിട്ടുപോയിട്ടില്ല.

ഗര്‍ഭാശയഗള കാന്‍സറിന്റെ പ്രാഥമിക ലക്ഷണങ്ങള്‍ വന്നിട്ട് എട്ടുവര്‍ഷമൊക്കെ കഴിഞ്ഞേ അതു കാന്‍സറായി മാറുന്നുള്ളു.

അതുകൊണ്ടുതന്നെ നേരത്തെ പരിശോധനകള്‍ നടത്തി രോഗസാധ്യത കണ്ടെത്തണം. സ്തനാര്‍ബുദം നേരത്തെ കണ്ടെത്തി ചികിത്സിച്ചാല്‍ 95 ശതമാനവും ചികിത്സിച്ച് ഭേദമാക്കാനാവും. രോഗലക്ഷണങ്ങള്‍ നേരത്തേ തിരിച്ചറിയുകയും പെട്ടെന്ന് ചികിത്സ തേടുകയുമാണ് പ്രധാനം”-ഡോ.പവിത്രന്‍ അഭിപ്രായപ്പെടുന്നു.

മാറിടത്തില്‍ കാന്‍സര്‍ വരുന്ന സ്ത്രീകളുടെ എണ്ണം കേരളത്തില്‍ വര്‍ധിച്ചുവരുന്നുണ്ടെന്നാണ് കണക്കുകള്‍. ”കേരളത്തില്‍ സ്ത്രീകളില്‍ വരുന്ന കാന്‍സറില്‍ 65 ശതമാനവും മാറിടത്തില്‍ വരുന്നവയാണ്. 10 വര്‍ഷത്തിനിടെ ഇതില്‍ ക്രമാതീതമായ വര്‍ധനവുണ്ടായിട്ടുണ്ട്. ജീവിതശൈലിയില്‍ വന്ന വ്യത്യാസങ്ങള്‍, മാനസികസംഘര്‍ഷങ്ങള്‍, ആദ്യത്തെ ഗര്‍ഭധാരണം നീട്ടിവെക്കല്‍ തുടങ്ങിയ നിരവധി കാരണങ്ങള്‍ ഇതിനിടയാക്കുന്നു”.-കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മെഡിസിന്‍ വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. പി. ഗീത പറയുന്നു. പാരമ്പര്യ സ്വഭാവമുള്ള അസുഖവുമാണിത്. അമ്മയ്ക്ക് മാറിടത്തില്‍ കാന്‍സര്‍ വന്നിട്ടുണ്ടെങ്കില്‍ മക്കള്‍ക്ക് വരാന്‍ സാധ്യത കൂടുതലുണ്ട്. ചെറുപ്രായത്തിലേ ആര്‍ത്തവം തുടങ്ങിയവര്‍ക്കും (12 വയസ്സിനുമുമ്പ്), 55 വയസ്സിനുശേഷം ആര്‍ത്തവവിരാമം വന്നവര്‍ക്കും സ്തനാര്‍ബുദസാധ്യത കൂടുതലുണ്ട്.

സ്തനത്തിലും കക്ഷത്തിന്റെ ഭാഗത്തുമായുണ്ടാവുന്ന വേദനയില്ലാത്ത തെന്നിമാറാത്ത മുഴകളാണ് സ്തനാര്‍ബുദത്തിന്റെ പ്രധാന ലക്ഷണം. മുലഞെട്ടുകള്‍ അകത്തേക്ക് വലിഞ്ഞിരിക്കുക, സ്തനങ്ങള്‍ തമ്മില്‍ കാഴ്ചയിലുള്ള വ്യത്യാസം, സ്തനചര്‍മത്തിലെ തടിപ്പുകളും പാടുകളും എന്നിവയൊക്കെ കണ്ടാലും ശ്രദ്ധിക്കണം.

സ്തനാര്‍ബുദം വീട്ടില്‍വെച്ചുതന്നെ കണ്ടെത്താം. കുളിക്കുമ്പോള്‍ സ്തനത്തില്‍ തടിപ്പുകളോ മുഴയോ നീരോ ഉണ്ടോയെന്ന് പരിശോധിക്കുക. നനഞ്ഞിരിക്കുമ്പോള്‍ ഇവ എളുപ്പത്തില്‍ തിരിച്ചറിയാം. സ്തനത്തിനുചുറ്റിലും വൃത്താകൃതിയില്‍ വിരലോടിക്കുക. ഇടതുകൈ കൊണ്ട് വലത് സ്തനവും വലംകൈകൊണ്ട് ഇടതു സ്തനവും പരിശോധിക്കണം. ഇത്തരം സ്വയം പരിശോധനകള്‍ക്കുപോലും സ്ത്രീകള്‍ സമയം മാറ്റിവെക്കുന്നില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

സ്ത്രീകളെ ബാധിക്കുന്ന പ്രധാനപ്പെട്ട മറ്റൊരു അര്‍ബുദമാണ് ഗര്‍ഭാശയഗള കാന്‍സര്‍. ഗര്‍ഭാശയഗളത്തിലെ കോശങ്ങളിലുണ്ടാവുന്ന മാറ്റങ്ങളാണ് കാരണം. രോഗം പ്രകടമാവുന്നതിന് 15 വര്‍ഷം മുന്‍പുവരെ ഈ മാറ്റങ്ങള്‍ നടക്കും. അതുകൊണ്ട് കൃത്യമായ പരിശോധനകള്‍ നടത്തിയാല്‍ രോഗം തുടക്കത്തിലേ കണ്ടെത്താനും ഫലപ്രദമായി തടയാനുമാവും. രണ്ട് ആര്‍ത്തവകാലങ്ങള്‍ക്കിടയിലുള്ള സമയത്തെ രക്തംപോക്ക്, ലൈംഗികബന്ധത്തിനുശേഷമുണ്ടാവുന്ന രക്തസ്രാവം എന്നിവയൊക്കെ ഇതിന്റെ പ്രധാന ലക്ഷണങ്ങളാണ്.

‘ബ്ലീഡിങ്ങ്, ചുമച്ചുതുപ്പുമ്പോള്‍ രക്തം, ശബ്ദവ്യത്യാസം, വിട്ടുമാറാത്ത ചുമ എന്നീ ലക്ഷണങ്ങള്‍ കണ്ടാല്‍ പ്രത്യേകം ശ്രദ്ധിക്കണം. ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ട്, വിട്ടുമാറാത്ത വ്രണങ്ങള്‍, പെട്ടെന്ന് വലുതാവുന്ന മറുകുകള്‍ എന്നിവയും കാന്‍സറിന്റെ പ്രാഥമിക ലക്ഷണമാവാനിടയുണ്ടെന്ന കാര്യം മറക്കേണ്ട.-ഡോ. പവിത്രന്‍ ഓര്‍മിപ്പിക്കുന്നു.

ഭക്ഷണം തോന്നിയ പോലെ
എല്ലാത്തിലും ഒരു ഉന്മേഷക്കുറവ്, എപ്പോഴും ക്ഷീണം, തലചുറ്റല്‍, കിതപ്പ്്, വിശപ്പില്ലായ്മ… ഇടക്കിടെ ഇതൊക്കെ വരാറുണ്ട്. തനിയെ മാറിക്കോളുമെന്നാ കരുതിയത്.- കണ്ണൂര്‍ തളിപ്പറമ്പിലെ വീട്ടമ്മ പ്രിയയെപ്പോലെത്തന്നെയാണ് ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ മിക്ക സ്ത്രീകളും.

എന്നാല്‍ ഈ ലക്ഷണങ്ങള്‍ അത്ര നിസ്സാരമായി അവഗണിക്കേണ്ടവയല്ല. ഭക്ഷണത്തില്‍ അയണിന്റെ കുറവുകൊണ്ടുണ്ടാവുന്ന അനീമിയയുടെ തുടക്കമാവാമിത്. നമ്മുടെ വീട്ടിലെ പാചകക്കാരിയും വിളമ്പുകാരിയുമായ വീട്ടമ്മമാര്‍ക്ക് പോഷക ദാരിദ്ര്യത്തില്‍ കഴിയേണ്ട ഗതികേടുണ്ടെന്നു പറഞ്ഞാല്‍ വിശ്വസിച്ചേ പറ്റൂ.

ഭക്ഷണച്ചിട്ടയിലെ അപാകം കൊണ്ടുണ്ടാവുന്ന പല രോഗങ്ങളെക്കുറിച്ചും സ്ത്രീകള്‍ ബോധവതികളല്ലെന്ന് ആരോഗ്യരംഗത്തെ വിദഗ്ധര്‍ പറയുന്നു. ”എല്ലാമാസവും ആര്‍ത്തവ സമയത്ത് ധാരാളം രക്തനഷ്ടം ഉണ്ടാവുന്നുണ്ട്്. അതിന് ആനുപാതികമായുള്ള ഭക്ഷണം ഉള്ളിലെത്തുന്നുമില്ല. 20-50 വയസ്സിനിടയില്‍ കാണുന്ന അനീമിയയുടെ പ്രധാന കാരണമിതാണ ്”- ഡോ. ബി. പത്മകുമാര്‍ പറയുന്നു. ഈ വിളര്‍ച്ചയെ അശ്രദ്ധമായി വിട്ടാല്‍ തലകറക്കവും ബോധക്ഷയവുമൊക്കെയുണ്ടാവാം. ഹൃദയാരോഗ്യത്തെവരെ ബാധിക്കാവുന്ന അവസ്ഥയിലെത്താനും ഇതിടയാക്കാം.

”പുതിയ കാലത്ത്് ജോലിക്ക് പുറത്തുപോവുന്ന സ്ത്രീകളുടെ എണ്ണം കൂടി. ഒപ്പം അനീമിയ രോഗികളുടെയും. രാവിലെ വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തിന്റെ ബാക്കിയെന്തെങ്കിലുമുണ്ടെങ്കില്‍ പൊതിഞ്ഞെടുക്കും. അതാണ് ഉച്ച ഭക്ഷണം. രണ്ട് ഇഡ്ഡലിയോ ഒരു ദോശയോ ഒക്കെയാവും പാത്രത്തിലുണ്ടാവുക. ഇതൊക്കെ കഴിച്ച് എങ്ങനെ സ്ത്രീകള്‍ക്ക് ആരോഗ്യം നിലനിര്‍ത്താനാവും”, ഡോക്ടര്‍ ചോദിക്കുന്നു

‘പണ്ട് പെണ്‍കുട്ടികളുടെ ആരോഗ്യത്തില്‍ കൂടുതല്‍ ശ്രദ്ധയുണ്ടായിരുന്നു. ആഴ്ചയില്‍ അഞ്ചുദിവസമെങ്കിലും എള്ള് നിര്‍ബന്ധിച്ച് കഴിപ്പിക്കും. ആര്‍ത്തവകാലത്ത് തവിട് കഴിക്കാന്‍ നല്‍കും. അതേപോലെ നെല്ലിക്കയും കൂവരകുമൊക്കെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താറുണ്ടായിരുന്നു. ഇതെല്ലാം ആവശ്യത്തിന് പ്രോട്ടീനും അയണുമെല്ലാം സ്ത്രീകള്‍ക്ക് നല്‍കി. അയണ്‍ കുറവെന്ന പ്രശ്‌നമൊന്നും അന്ന്് ആരെയും ബാധിച്ചിരുന്നില്ല- ഡോ. നിര്‍മല സുധാകരന്‍ ഓര്‍മിപ്പിക്കുന്നു. 75 വയസ്സിലെ ആരോഗ്യം നിശ്ചയിക്കുന്നത് 35 വയസ്സിലെ ഭക്ഷണമാണെന്ന് സ്ത്രീകള്‍ മറക്കേണ്ടെന്നും അവര്‍ പറയുന്നു.

സ്ത്രീകളുടെ ഭക്ഷണത്തിലെ പോഷകക്കുറവുകള്‍ പരിഹരിക്കാന്‍ പ്രതിവിധി നിര്‍ദേശിക്കുന്നു കൊച്ചി മെഡിക്കല്‍ ട്രെസ്റ്റ് ആസ്പത്രിയിലെ ചീഫ് ഡയറ്റീഷ്യന്‍. എസ്്. സിന്ധു. ”മുള്ളുള്ള മീന്‍, മുളപ്പിച്ച ധാന്യങ്ങള്‍ എന്നിവ നിത്യഭക്ഷണത്തില്‍ ധാരാളം ഉള്‍പ്പെടുത്തുക. മുട്ട, പാല്‍ എന്നിവയും ആവശ്യത്തിന് കഴിക്കണം. പച്ചക്കറി മാത്രം കഴിക്കുന്നവര്‍ ഏത്തപ്പഴം, ആപ്പിള്‍ എന്നിവ കഴിക്കാന്‍ ശ്രദ്ധിക്കണം. ചീര, മുരിങ്ങയില എന്നീ ഇലക്കറികളും അയണിന്റെ കലവറയാണ്.”

ദിവസം 1000-1500 മില്ലിഗ്രാം കാല്‍സ്യം അടങ്ങിയ ഭക്ഷണം സ്ത്രീ ശരീരത്തിന് ആവശ്യമുണ്ട്. പാലും പാല്‍ ഉത്പന്നങ്ങളും ഇതിന് നല്ലതാണ്. ഈസ്ട്രജന്‍ അടങ്ങിയ പയറുവര്‍ഗങ്ങള്‍, ചേന, കാച്ചില്‍ തുടങ്ങിയവയും ഭക്ഷണത്തിലുള്‍പ്പെടുത്തണം. സോയാബീനിലാണ് കൂടുതല്‍ ഈസ്ട്രജന്‍ അടങ്ങിയിട്ടുള്ളത്. ആര്‍ത്തവ വിരാമശേഷമുള്ള പല പ്രശ്‌നങ്ങളും പരിഹരിക്കാന്‍ ഭക്ഷണത്തിലെ ചിട്ട സഹായിക്കും. 60 ഗ്രാം സോയാബീന്‍സ് ദിവസവും കഴിച്ചാല്‍ ആര്‍ത്തവവിരാമശേഷമുള്ള അമിതചൂടിന് ആശ്വാസം കിട്ടുമെന്ന് പഠനങ്ങളുണ്ട്. ദിവസവും ഓരോ കാരറ്റ് കഴിക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്.

വീട്ടുജോലി തന്നെ വ്യായാമം
ഇങ്ങനെ പറഞ്ഞ് വ്യായാമത്തോട് മുഖംതിരിഞ്ഞുനില്‍ക്കുകയാണ് സ്ത്രീകള്‍. വ്യായാമക്കുറവ് വരുത്തുന്ന അസുഖങ്ങള്‍ എത്രയെങ്കിലുമുണ്ട്. പൊണ്ണത്തടി, ഹൃദ്രോഗം തുടങ്ങി കാന്‍സര്‍ വരെയെത്തുന്ന പട്ടിക. പലപ്പോഴും പെണ്ണിന്റെ വ്യായാമം കൗമാരത്തോടെ നിന്നുപോവുകയാണ് പതിവ്.

കുടുംബത്തിന്റെ ചുമതല ഏറ്റെടുക്കുന്നതോടെ വീട്ടിലെ ജോലികളുടെ തിരക്കായി. പിന്നെ ഈ ജോലിതന്നെ നല്ല വ്യായാമമാണെന്ന്് ചിന്തിക്കും. പക്ഷേ ഇതു തെറ്റാണെന്ന് പറയുന്നു ഡോക്ടര്‍മാര്‍. ‘പണ്ടുകാലത്ത് വേണമെങ്കില്‍ അങ്ങനെ പറയാമായിരുന്നു. മുറ്റം തൂക്കുമ്പോഴെങ്കിലും ശരീരം ഒന്നനങ്ങും. ഇന്ന് തൂക്കാന്‍ മുറ്റമില്ലല്ലോ. നമ്മുടെ അടുക്കള സംവിധാനത്തിലൊക്കെ എത്രയോ മാറ്റംവന്നുകഴിഞ്ഞു. അലക്ക് കല്ലിനുപകരം വാഷിങ് മെഷീനായി. അരകല്ലിന്റെ സ്ഥാനത്ത് മിക്‌സി കടന്നെത്തി. ഉപകരണങ്ങള്‍ ഉപയോഗിച്ച് വീട്ടുജോലി ചെയ്യുന്നതെങ്ങനെ വ്യായാമമാവും- ഡോ. പി. ഗീത ചോദിക്കുന്നു.

പ്രമേഹം, ഹൃദ്രോഗം, രക്തസമ്മര്‍ദം തുടങ്ങി വലിയൊരു പങ്ക് അസുഖങ്ങളില്‍നിന്നും രക്ഷപ്പെടാന്‍ വ്യായാമം സഹായിക്കും. ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറച്ച് നല്ല കൊളസ്‌ട്രോളിനെ വര്‍ധിപ്പിക്കാന്‍ വ്യായാമം കൂടിയേതീരൂ.”രാവിലെ അരമണിക്കൂര്‍ നടത്തം. അതും അമിതവേഗത്തിലൊന്നും വേണ്ട. ഒരാളോട് സംസാരിച്ചുനടക്കാവുന്ന വേഗത്തില്‍ നടന്നാല്‍ മതി.’ ഡോക്ടര്‍ പി. ഗീത നിര്‍ദേശിക്കുന്നു. നടന്നുവിയര്‍ത്താലേ ഗുണമുള്ളൂ എന്നു പറയുന്നതില്‍ കാര്യമില്ല. അധ്വാനം കുറച്ച് കൂടുതല്‍ സമയം നടന്നാലും മതി. പുറത്തിറങ്ങി നടക്കാന്‍ നേരമില്ലാത്തവര്‍ക്ക് സൈക്കിള്‍ സവാരി, ട്രെഡ്മില്‍, ജോഗിങ്ങ് തുടങ്ങിയവ നല്ല വ്യായാമങ്ങളാണ്. ഡാന്‍സിങ്ങ്, സ്‌കിപ്പിങ്ങ് എന്നിവയും വീട്ടമ്മമാര്‍ക്ക് യോജിച്ചതാണ്.

രാവിലെ ഇളവെയിലേറ്റുള്ള നടത്തം ഓസ്റ്റിയോ പൊറോസിസ് പോലുള്ള അസുഖങ്ങള്‍ വരാതിരിക്കാന്‍ സഹായിക്കുമെന്ന് ഡോ. പത്മകുമാര്‍ പറയുന്നു. ”60 വയസ്സൊക്കെ കഴിഞ്ഞവര്‍ക്ക്് കാണുന്ന അസ്ഥിക്ഷയം ശരീരത്തില്‍ ജീവകം ഡി.യുടെ കുറവുകൊണ്ടുണ്ടാവുന്നതാണ്. ഇളംവെയില്‍ ജീവകം ഡി.യുടെ വറ്റാത്ത കലവറയാണ്. അതുകൊണ്ട് പ്രായമായവര്‍ക്കുപോലും നടത്തം പോലുള്ള വ്യായാമങ്ങള്‍ ഗുണംചെയ്യും.”

സ്‌ക്രീനിങ് ടെസ്റ്റുകള്‍ വേണോ
‘കുടുംബത്തില്‍ പാരമ്പര്യമായുണ്ടാവുന്ന അസുഖങ്ങള്‍ പലതും സ്ത്രീകള്‍ ശ്രദ്ധിക്കുന്നേയില്ല. അമ്മക്കുണ്ടാവുന്ന സ്തനാര്‍ബുദം പോലുള്ള പല അസുഖങ്ങളും മക്കള്‍ക്കുമുണ്ടാവാന്‍ സാധ്യതയുണ്ട്. കൊളസ്‌ട്രോള്‍,ഹൃദ്രോഗം,പക്ഷാഘാതം തുടങ്ങിയ അസുഖങ്ങളും പാരമ്പര്യരോഗങ്ങളുടെ ലിസ്റ്റില്‍പ്പെടുന്നു.- ഡോ. ടി. മനോജ് പറയുന്നു. ഇത്തരം രോഗങ്ങള്‍ നേരത്തെ തിരിച്ചറിയാന്‍ സ്‌ക്രീനിങ്ങ് ടെസ്റ്റുകള്‍ കൃത്യമായി നടത്തണമെന്ന് അദ്ദേഹം നിര്‍ദേശിക്കുന്നു. എല്ലാവര്‍ഷവും നടത്തേണ്ട ചില ടെസ്റ്റുകളുണ്ട്. ഗര്‍ഭകാലത്ത് പ്രമേഹമുണ്ടായിരുന്നവര്‍ വര്‍ഷത്തിലൊരിക്കലെങ്കിലും രക്തപരിശോധന നടത്തേണ്ടതുണ്ട്. നാലു കിലോയിലേറെ തൂക്കമുള്ള കുട്ടികളുണ്ടാവുന്നവര്‍ക്കും മുപ്പതു വയസ്സിനുശേഷം പ്രസവിക്കുന്നവര്‍ക്കും പ്രമേഹസാധ്യത കൂടുതലുണ്ട്. ഗര്‍ഭകാലത്ത് രക്തസമ്മര്‍ദമുള്ളവരും പിന്നീട് ശ്രദ്ധിക്കണം.

സ്ത്രീകള്‍ രോഗം വന്നാല്‍ പെട്ടെന്നുതന്നെ ഡോക്ടറെ കാണാനെത്താറില്ല. മുന്‍കൂട്ടിയുള്ള പരിശോധനകളുടെ കാര്യത്തിലും അവര്‍ ഈ വീഴ്ചകള്‍ വരുത്തുന്നതായി ഡോ.നിര്‍മല സുധാകരനും സമ്മതിക്കുന്നു.

”20 വയസ്സുകഴിഞ്ഞാല്‍ വര്‍ഷത്തിലൊരിക്കലെങ്കിലും ക്ലിനിക്കല്‍ സ്തനപരിശോധന നടത്തണം. ഇരുപത്തഞ്ചു വയസ്സുകഴിഞ്ഞാല്‍ ഓരോ രണ്ടുവര്‍ഷം കൂടുമ്പോഴും സ്ത്രീകള്‍ കാന്‍സറിനുള്ള പാപ്‌സ്മിയര്‍ പരിശോധന നടത്തണം. ആദ്യ മൂന്നുതവണയും പരിശോധനാഫലം നെഗറ്റീവാണെങ്കില്‍ പിന്നെ അഞ്ചുവര്‍ഷം കഴിഞ്ഞിട്ട് പരിശോധിച്ചാല്‍ മതി. ‘ ഡോക്ടര്‍ നിര്‍ദേശിക്കുന്നു.

ആ ലക്ഷണങ്ങള്‍ അവഗണിക്കാന്‍ എനിക്ക് തോന്നിയില്ല
17 വര്‍ഷം വര്‍ഷം മുന്‍പാണ് തലശ്ശേരിയിലെ വീട്ടമ്മ വല്ലിക്ക് ആരോഗ്യകാര്യത്തില്‍ ചെറിയൊരു പേടി തുടങ്ങിയത്.

എരിവുള്ള ഭക്ഷണം കഴിക്കുമ്പോള്‍ അവര്‍ക്ക് വായ്ക്കുള്ളില്‍ പുകയുന്ന പോലെ തോന്നും.

”ഒരുദിവസം ഞാന്‍ കണ്ണാടിയെടുത്ത് വായ്ക്കുളളില്‍ മുഴുവന്‍ പരിശോധിച്ചു. അപ്പോഴാണ് ഉള്ളിലൊരു വെളുത്തപുള്ളി കണ്ടത്. അതോടെ എനിക്കെന്തോ പേടി കൂടി. അടുത്തദിവസംതന്നെ കോഴിക്കോട്ട് പോയി ദന്തഡോക്ടറെ കണ്ടു. വിറ്റാമിന്‍ കുറവുകൊണ്ടാണെന്നു പറഞ്ഞ് അദ്ദേഹം എനിക്ക് ഗുളിക തന്നു. എന്നിട്ടും സമാധാനമായില്ല. ടെസ്‌റ്റൊക്കെ നടത്തി രോഗമൊന്നുമില്ലെന്ന് ഉറപ്പാക്കണമെന്ന് ഉള്ളിലിരുന്ന് ആരോ പറയുന്ന പോലെ.

മുമ്പ് റീഡേഴ്‌സ് ഡൈജസ്റ്റിലൊക്കെ ഞാന്‍ വായിച്ചിട്ടുണ്ട്, വെളുത്തപാടൊക്കെ കണ്ടാല്‍ ശ്രദ്ധിക്കണമെന്ന്. ചിലപ്പോഴത് അര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍ ആവാമത്രേ. മണിപ്പാലില്‍ ഇതിനൊക്കെയുള്ള ടെസ്റ്റുകളുണ്ടെന്ന് കേട്ടു. ഞാനും ബാലേട്ടനും(ഭര്‍ത്താവ്)കൂടെ അവിടുത്തെ ഡോക്ടറെ കാണാന്‍പോയി. ചെന്നദിവസം തന്നെ സ്‌കിന്‍ബയോപ്‌സിയെടുത്തു. ടെസ്റ്റില്‍ കുഴപ്പമില്ലെന്നായിരുന്നു ഡോക്ടറുടെ മറുപടി.എന്റെ ചര്‍മത്തിന് അധികം ചൂട് സഹിക്കാനാവാത്തതാണ് പ്രശ്‌നമത്രേ. കുറച്ച് സ്റ്റിറോയ്ഡ് ഗുളിക എഴുതിത്തന്ന് അദ്ദേഹം ഞങ്ങളെ തിരിച്ചയച്ചു. എന്നിട്ടും എനിക്ക് മനസമാധാനം തോന്നിയില്ല.

കുറച്ചുകാലം കഴിഞ്ഞപ്പോഴാണ് കണ്ണൂരിലൊരു ആരോഗ്യ വിദ്യാഭ്യാസ പ്രദര്‍ശനം നടക്കുന്നത്. അതില്‍ മലബാര്‍ കാന്‍സര്‍ സെന്ററിന്റെ സ്റ്റാളുണ്ട്്. അവിടെ നേരത്തെ കാന്‍സര്‍ നിര്‍ണയിക്കാനുള്ള ടെസ്റ്റുകള്‍ നടത്തും. ഞാനവിടെ കയറി എനിക്ക് കാന്‍സര്‍ നിര്‍ണയ ടെസ്റ്റ് നടത്തണമെന്ന് പറഞ്ഞു. അതിന്റെയൊന്നും ആവശ്യമില്ലെന്നായിരുന്നു പരിശോധിച്ച ഡോക്ടറുടെ മറുപടി. ഒടുവില്‍ ഞാന്‍ നിര്‍ബന്ധം പിടിച്ചപ്പോള്‍ അദ്ദേഹം ടെസ്റ്റ് നടത്തിത്തന്നു.

18 ദിവസം കഴിഞ്ഞാണ് ഫലം വന്നത്. വീട്ടിലേക്ക് അയച്ചുതരികയായിരുന്നു. . അത് കൈയില്‍ക്കിട്ടിയ നിമിഷം ഇപ്പോഴും ഓര്‍മയിലുണ്ട്. റിപ്പോര്‍ട്ട് തുറക്കുമ്പോള്‍ ഹൃദയമിടിപ്പിന്റെ ശബ്ദം എനിക്ക് കേള്‍ക്കാമായിരുന്നു. കാന്‍സറിന്റെ സാധ്യതാലക്ഷണങ്ങളുണ്ടെന്നായിരുന്നു റിപ്പോര്‍ട്ടില്‍. ഞാനാകെ തളര്‍ന്നുപോയി. ഭയപ്പെട്ടതു പോലെത്തന്നെ സംഭവിക്കുകയാണല്ലോയെന്ന് ഓര്‍ത്തപ്പോള്‍ പൊട്ടിക്കരഞ്ഞുപോയി.

തിരുവനന്തപുരം ആര്‍.സി.സി.യില്‍ പോയി പരിശോധിക്കാന്‍ തലശ്ശേരിയിലെ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. ആര്‍.സി.സി.യില്‍ ഡോ.രമണിയുടെ അടുത്താണെത്തിയത്. അവര്‍ വേറെ ടെസ്റ്റ് ചെയ്യാനൊന്നും നിന്നില്ല. എത്രയും പെട്ടെന്ന് ചികിത്സ തുടങ്ങാനായിരുന്നു ഡോക്ടറുടെ ഉപദേശം. തുടക്കത്തില്‍ ചികിത്സ തുടങ്ങിയാല്‍ കാന്‍സറിനെ എളുപ്പം കീഴ്‌പ്പെടുത്താമെന്നൊക്കെ അവര്‍ വിശദമായി പറഞ്ഞുതന്നു.

കുറച്ചുകഴിഞ്ഞ് എന്റെ തോളില്‍ തട്ടി ഡോക്ടര്‍ പറഞ്ഞു. ‘നിങ്ങളെങ്ങനെയാണ് ഇത്രയും ഉള്ളിലുള്ളൊരു പാട് കണ്ടെത്തിയത്. ഞാനാണെങ്കില്‍ പോലും ഇത് കാണില്ല. അഥവാ കണ്ടാല്‍പ്പോലും ഡോക്ടറെ കാണിക്കാനൊന്നും നില്‍ക്കില്ല. നിങ്ങള്‍ക്ക് ഈ ടെസ്‌റ്റൊക്കെ ചെയ്യാന്‍ തോന്നിയല്ലോ ‘ അവരെന്നെ അഭിനന്ദിച്ചു.

അന്നൊക്കെ കാന്‍സറെന്നു കേള്‍ക്കുമ്പോഴേ ജീവിതം അവസാനിച്ച പോലെയാണ് പലരും സംസാരിക്കുക. രോഗത്തെക്കുറിച്ച് കേട്ടപ്പോഴേ തലചുറ്റി വീഴുന്നവരെ കണ്ടിട്ടുണ്ട്. പക്ഷേ എനിക്ക് നല്ല ആത്മവിശ്വാസമുണ്ടായിരുന്നു. രോഗം ചികിത്സിച്ചു മാറ്റാന്‍ കഴിയുമെന്ന്.

പിന്നെ 26 ദിവസം ആര്‍.സി.സി.യില്‍ റേഡിയേഷന്റെ തടവറയിലായിരുന്നു. അത് തുടങ്ങിയപ്പോള്‍ ഭയങ്കര ബുദ്ധിമുട്ട്. കുറെക്കാലം കഞ്ഞിപോലും കഴിക്കാനായില്ല. വായില്‍ കുമിള പോലെ വരുമായിരുന്നു. കവിളിലൊക്കെ തൊട്ടാല്‍ ചോര വരും. കറുത്ത് ചര്‍മമൊക്കെ ഇളകി വന്നു. ഓരോ ദിവസം കഴിയുമ്പോഴും മരുന്ന് പോലും കഴിക്കാനാവാത്ത അവസ്ഥ. ചികിത്സയ്ക്കുവേണ്ടി തിരുവനന്തപുരത്ത് വീട് വാടകയ്‌ക്കെടുക്കുകയായിരുന്നു. അതിന്റെ ജാലകങ്ങള്‍ തുറന്നിട്ടാല്‍ കാണാം തൊട്ടടുത്ത ലോഡ്ജിലെ മുറിയില്‍ നിന്നും റേഡിയേഷന്‍ കഴിഞ്ഞ പലരും ഛര്‍ദ്ദിക്കുന്നതൊക്കെ.

അന്ന് വീട്ടിലാണെങ്കില്‍ ആരുമില്ല. മക്കളൊക്കെ പഠനവുമായി ദൂരത്താണ്. ബാലേട്ടനാണ് എന്നെ ശുശ്രൂഷിക്കുന്നതൊക്കെ. റേഡിയേഷന്റെ പ്രശ്‌നങ്ങള്‍ കുറെക്കാലം പിന്തുടര്‍ന്നു. ഓരോ ദിവസവും ഞാന്‍ ഡോക്ടറോട് പറയും. മതി എനിക്കിനി കഴിയുന്നില്ലെന്ന്. അപ്പോള്‍ അവര്‍ ആശ്വസിപ്പിക്കും. വേദന കുറയ്ക്കാന്‍ 12 ഗുളികകള്‍വരെ കഴിച്ച ദിവസങ്ങളുണ്ട്. ഉറക്കമില്ലാതെ എത്രയോ രാത്രികള്‍. പതുക്കെപ്പതുക്കെ വേദനയ്ക്ക് ആശ്വാസം വന്നുതുടങ്ങി.

പിന്നെ അഞ്ചുവര്‍ഷത്തോളം തുടര്‍ച്ചയായി ചെക്ക് അപ്പുകള്‍ക്ക് പോയി. ഇപ്പോള്‍ പ്രത്യേകിച്ച് മരുന്നൊന്നും കഴിക്കുന്നില്ല. ജീവിതത്തിനൊരു സമാധാനമുണ്ട്. അര്‍ബുദം മാറിയവരുടെ ഒരൊത്തുചേരലുണ്ടായിരുന്നു ഈയിടെ. അതില്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഒരു പാട്ട് പാടി ‘രോഗം പാവമല്ലേ, രോഗം ശാപമല്ല, കാന്‍സര്‍ മാറാരോഗമല്ല…’ എന്നൊക്കെ. അന്ന് എന്നോട് ചോദിച്ചവരോടൊക്കെ
ഞാനും അതൊക്കെത്തന്നെയാണ് പറഞ്ഞത്.

പിന്നെ മറ്റൊന്നുകൂടി ഓര്‍ക്കണം, ആരോഗ്യകാര്യത്തില്‍ എന്തെങ്കിലും പേടിയുണ്ടെങ്കില്‍. നിങ്ങളതുവെച്ചുകൊണ്ടിരിക്കരുത്. ഉടന്‍ തന്നെ വിദഗ്ധ ചികിത്സ തേടണം.

ഭക്ഷണത്തിലും വേണം അടുക്കും ചിട്ടയും
കൗമാരപ്രായത്തില്‍ വളര്‍ച്ചക്കാവശ്യമായ പോഷകഗുണങ്ങള്‍ നന്നായടങ്ങിയ ഭക്ഷണം കഴിക്കണം. ധാന്യങ്ങളും പയറുവര്‍ഗങ്ങളും ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുക. പുട്ട്-കടല, ഇടിയപ്പം-ഗ്രീന്‍പീസ് തുടങ്ങിയ കോമ്പിനേഷനുകള്‍ രാവിലത്തെ ഭക്ഷണമായി പരീക്ഷിക്കാം. പ്രോട്ടീന്‍ കൂടുതലടങ്ങിയ ഭക്ഷണവിഭവങ്ങളാണിത്.

ആര്‍ത്തവ കാലത്ത് അയേണ്‍ കൂടുതല്‍ അടങ്ങിയ ഭക്ഷണം കഴിക്കണം. വിളര്‍ച്ച തടയാന്‍ ഇത് സഹായിക്കും. മുള്ളുള്ള മീന്‍ (നത്തോളി, മത്തി,) തവിടു നീക്കാത്ത ധാന്യങ്ങള്‍, തൊലി കളയാത്ത പയര്‍ എന്നിവയില്‍ അയേണ്‍ കൂടുതലുണ്ട്. ഭക്ഷണത്തില്‍ ഇലക്കറികളും ഉള്‍പ്പെടുത്തണം. ദഹനത്തിന് ആവശ്യമായ വിറ്റാമിനുകള്‍ ഇതുവഴി ലഭിക്കും.

ഭക്ഷണം കഴിക്കുന്നതില്‍ സമയനിഷ്ഠ പാലിക്കുന്നതും പ്രധാനമാണ്. യഥാസമയത്ത് ഭക്ഷണം കഴിക്കാത്തവരില്‍ തലവേദന, ക്ഷീണം, പഠനത്തില്‍ ബുദ്ധിമുട്ടുകള്‍ തുടങ്ങിയവ കാണാറുണ്ട്.
പാടില്ലാത്തത്

ശരീരത്തിന് ആവശ്യമായതിലും കൂടുതല്‍ കലോറി അടങ്ങിയ ഭക്ഷണം ശീലമാക്കരുത്. അമിതവണ്ണത്തിന് ഇതിടയാക്കും. ഭാവിയില്‍ ഹൈപ്പര്‍ടെന്‍ഷന്‍, പ്രമേഹം, ഹൃദയരോഗങ്ങള്‍ എന്നിവ വരാനും കാരണമാവാം. കൊഴുപ്പ് അധികമടങ്ങിയ ഭക്ഷണവും പഞ്ചസാരയുടെ ഉപയോഗവും പരമാവധി നിയന്ത്രിക്കണം.

ഉച്ചഭക്ഷണം ഒഴിവാക്കുന്ന ശീലം യുവതികളിലുണ്ട്. ഇത് നന്നല്ല. ഏകാഗ്രത കുറയാന്‍ ഇതിടയാക്കും. തടി കുറയ്ക്കാന്‍വേണ്ടി ഭക്ഷണം തീരെ കുറയ്ക്കുന്നതും നന്നല്ല. ഇത് മുടികൊഴിച്ചില്‍, ആര്‍ത്തവക്രമക്കേടുകള്‍ എന്നിവയ്ക്ക് സാധ്യതയുണ്ട്.

യൗവനം
നാര് ധാരാളമായി അടങ്ങിയ ഭക്ഷണം കഴിക്കുക. പച്ചക്കറികളും പഴങ്ങളുമാണ് നല്ലത്.

ദിവസവും 10-12 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക.

പെട്ടെന്ന് വ്യായാമം കുറയുന്ന കാലമാണിത്. ജോലിക്കിടെ തിരക്ക് പിടിച്ചോടുമ്പോള്‍ വ്യായാമത്തിനുള്ള സാധ്യത കണ്ടെത്തണം.
പാടില്ലാത്തത്

തിരക്കുപിടിച്ച് ഭക്ഷണം കഴിക്കുന്നതൊഴിവാക്കുക. ഇത് ദഹനപ്രക്രിയയെ ബാധിച്ചേക്കാം. ഭാവിയില്‍ അസിഡിറ്റി തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കിടയാക്കാം. പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്ന ശീലവും കുറയ്ക്കുക. ഇതുവഴി പ്രത്യേകിച്ച് പോഷകങ്ങളൊന്നും ലഭിക്കുന്നില്ലെന്ന് മാത്രമല്ല അമിതവണ്ണത്തിനിടയാക്കാനും സാധ്യതയുണ്ട്.

വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ കുറയ്ക്കുക. മട്ടണ്‍,ബീഫ്,പോര്‍ക്ക്് തുടങ്ങിയവ അധികം കഴിക്കുന്നതും നന്നല്ല. ഇത് കൊളസ്‌ട്രോളിന്റെ അളവ് കൂട്ടും.

ആര്‍ത്തവ വിരാമ ശേഷം

ഭക്ഷണത്തില്‍ സോയാബീന്‍ ഉള്‍പ്പെടുത്തുക. ഇതിലെ ഫൈറ്റോകെമിക്കലുകള്‍ ഈസ്ട്രജനുതുല്യമായ ഗുണം ചെയ്യും.

കാല്‍സ്യം ധാരാളമായി അടങ്ങിയ ഭക്ഷണം ശീലമാക്കുക. പാലുല്‍പ്പന്നങ്ങളില്‍ ആവശ്യത്തിന് കാല്‍സ്യം ഉണ്ട്. അസ്ഥിശോഷണം വരാതിരിക്കാന്‍ കാല്‍സ്യം സഹായിക്കും. നാരടങ്ങിയ ഭക്ഷണങ്ങളും കൂടുതല്‍ കഴിക്കണം. ഇത് ശോധന സുഗമമാക്കും. എട്ട് പത്ത് ഗ്ലാസ് വെള്ളം നിര്‍ബന്ധമായും കുടിക്കണം. മൂത്രാശയരോഗങ്ങള്‍ വരാനുള്ള സാധ്യത കുറയും.

ഭക്ഷണം പാചകം ചെയ്യാന്‍ വിവിധ എണ്ണകള്‍ ഉപയോഗിക്കുക. ശരീരത്തിന് ആവശ്യമായ കൊഴുപ്പ് ലഭിക്കാന്‍ ഇതുപകരിക്കും. വെളിച്ചണ്ണയില്‍ ഫാറ്റി ആസിഡുകള്‍ കുറവാണ്. സൂര്യകാന്തി എണ്ണ, തവിടെണ്ണ, സോയാബീന്‍ എണ്ണ എന്നിവയിലൊന്നുകൂടി ശീലമാക്കാം.

പാടില്ലാത്തത്
ഉപ്പ്, പഞ്ചസാര എന്നിവയുടെ അമിതോപയോഗം കുറയ്ക്കുക. കാപ്പി,ചായ എന്നിവയുടെ ഉപയോഗത്തിലും നിയന്ത്രണംവേണം. പകരം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ ഗ്രീന്‍ടീ കുടിക്കുന്നത് രോഗപ്രതിരോധശേഷി കൂട്ടും.

ടെസ്റ്റുകള്‍ ഓരോ പ്രായത്തിലും
ഒരു ഡോക്ടറെ കണ്ട് രക്തസമ്മര്‍ദം എത്രയുണ്ട്, ഹൃദയത്തിന്റെ ആരോഗ്യം എങ്ങനെ തുടങ്ങിയ കാര്യങ്ങളില്‍ ഒരു വാര്‍ഷിക പരിശോധന ഏതുപ്രായത്തിലുള്ള സ്ത്രീകള്‍ക്കും നല്ലതാണ്. ഒരു ഫിസിഷ്യനെ കാണുന്നതാണ് നല്ലത്. കൊളസ്‌ട്രോള്‍ കൂടെ പരിശോധിപ്പിക്കണം. അമിതവണ്ണമുള്ളവര്‍ എല്ലാവര്‍ഷവും തൈറോയ്ഡിന്റെ ടി.സി.എച്ച്. ടെസ്റ്റ് നടത്തുന്നത് നല്ലതാണ്.

20-30 വയസ്സ്: 20 വയസ്സുകഴിഞ്ഞാല്‍ വര്‍ഷത്തിലൊരിക്കല്‍ ക്ലിനിക്കല്‍ സ്തനപരിശോധന നടത്താന്‍ ശ്രദ്ധിക്കണം. സ്തനാര്‍ബൂദ സാധ്യത മുന്‍കൂട്ടി അറിയാന്‍ സഹായിക്കും.

25 വയസ്സ് കഴിഞ്ഞാല്‍ പാപ്‌സ്മിയര്‍ ടെസ്റ്റ് നടത്തണം.ഗര്‍ഭാശയഗള കാന്‍സര്‍ കണ്ടെത്താന്‍ വേദനയോ പാര്‍ശ്വഫലങ്ങളോ ഇല്ലാത്ത പരിശോധനയാണ് പാപ്‌സ്മിയര്‍. സജീവമായ ലൈംഗികബന്ധം തുടങ്ങി രണ്ടുവര്‍ഷം കഴിഞ്ഞാല്‍ പാപ്‌സ്മിയര്‍ ടെസ്റ്റ് നടത്തണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു. നേരത്തെ ലൈംഗികജീവിതം തുടങ്ങുന്നവര്‍ ആദ്യത്തെ ലൈംഗികബന്ധം കഴിയുമ്പോള്‍ തന്നെ പാപ്‌സ്മിയര്‍ ടെസ്റ്റ് നടത്തണം. ആദ്യപരിശോധനയില്‍ കുഴപ്പമൊന്നും കണ്ടില്ലെങ്കില്‍ മൂന്നുവര്‍ഷം കഴിഞ്ഞുമതി അടുത്തത്. തുടര്‍ച്ചയായി മൂന്നുതവണ ചെയ്തിട്ടും പ്രശ്‌നമില്ലെങ്കില്‍ അഞ്ചുവര്‍ഷം കഴിഞ്ഞിട്ട് അടുത്ത ടെസ്റ്റ്് നടത്തിയാല്‍ മതി.

30-40 വയസ്സ്: 35 വയസ്സിനുമേലുള്ളവരും കുടുംബത്തില്‍ ആര്‍ക്കെങ്കിലും പ്രമേഹമുള്ളവരും വര്‍ഷത്തിലൊരിക്കലെങ്കിലും പ്രമേഹസാധ്യത അറിയാന്‍ രക്തപരിശോധന നടത്തണം. വ്യായാമക്കുറവുളളവരും അരക്കെട്ടിന് 90 സെന്റീമീറ്ററിലധികമുള്ളവരും പരിശോധന ഒഴിവാക്കരുത്. ഇത്തരം പ്രമേഹസാധ്യതാഘടകങ്ങള്‍ ഇല്ലെങ്കിലും മൂന്നുവര്‍ഷത്തിലൊരിക്കലെങ്കിലും പരിശോധന നടത്തണം.

40 നു മുകളില്‍: 40 വയസ്സുകഴിഞ്ഞാല്‍ ഇടക്കിടെ മാമോഗ്രാഫി പരിശോധന നടത്തണം.സ്തനങ്ങളുടെ എക്‌സ്‌റേ പരിശോധനയാണിത്. വേദനയില്ലാത്ത ടെസ്റ്റാണിത്. സ്തനങ്ങള്‍ ഒരു പ്രതലത്തില്‍ വെച്ചുനന്നായി അമര്‍ത്തി കുറഞ്ഞ വോള്‍ട്ടേജിലുള്ള എക്‌സ്‌റേ രശ്മികള്‍ കടത്തിവിട്ടാണ് പരിശോധിക്കുന്നത്.

നാല്‍പത് വയസ്സുകഴിഞ്ഞാല്‍ സ്ത്രീകള്‍ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് ടെസ്റ്റ് ചെയ്യണം. അനീമിയ ഉണ്ടോയെന്ന് അറിയാനാണിത്.

50 വയസ്സിനുമുകളിലുള്ളവര്‍ വര്‍ഷത്തിലൊരിക്കല്‍ മലപരിശോധന നടത്തണം. കോളന്‍ കാന്‍സര്‍ കണ്ടെത്താനുള്ള വഴിയാണിത്.

60 വയസ്സെത്തുമ്പോള്‍ രണ്ടുവര്‍ഷം കൂടുമ്പോഴെങ്കിലും ബി.എം.ടി.(ബോണ്‍മിനറല്‍ ഡെന്‍സിറ്റി ടെസ്റ്റ്) നടത്തണം.ഓസ്റ്റിയോ പൊറോസിസ് മുന്‍കൂട്ടി അറിയാന്‍ ഈ പരിശോധന സഹായിക്കും.

read more
ആരോഗ്യംചോദ്യങ്ങൾ

സ്തനങ്ങളിലെ പ്രശ്‌നങ്ങളും രോഗങ്ങളും

ഡോ. മേജര്‍ നളിനി ജനാര്‍ദനന്‍

സ്ത്രീ ശരീരത്തിലെ ഒരു പ്രധാന അവയവമാണ് സ്തനം. കൗമാരപ്രായത്തില്‍ ഈസ്ട്രജന്‍ ഹോര്‍മോണുകളുടെ പ്രവര്‍ത്തനഫലമായി പെണ്‍കുട്ടികളില്‍ സ്തനവളര്‍ച്ചയുണ്ടാകുന്നു. ഒരു ലൈംഗികാവയവമെന്നതിലുപരി ശിശുവിനാവശ്യമായ മുലപ്പാല്‍ ഉത്പാദിപ്പിക്കുന്ന ഒരു ഗ്രന്ഥിയാണ് സ്തനം. സ്തനങ്ങളില്‍ പലതരത്തിലുള്ള രോഗങ്ങളും പ്രശ്‌നങ്ങളും ഉണ്ടാവാറുണ്ട്. പലപ്പോഴും ലജ്ജകൊണ്ടും പുറത്തുപറയാനുള്ള മടികൊണ്ടും ചികിത്സ തുടങ്ങുന്നതില്‍ സ്ത്രീകള്‍ കാലതാമസം വരുത്തുന്നു. സ്തനങ്ങളിലെ പ്രശ്‌നങ്ങള്‍ എന്തെല്ലാമാണെന്നു നോക്കാം.

സ്തനങ്ങളില്‍നിന്ന് പഴുപ്പു വരിക: ശിശുക്കള്‍ക്ക് മുലപ്പാല്‍ കൊടുക്കുന്ന സ്ത്രീകളില്‍ മുലപ്പാല്‍ കെട്ടിക്കിടന്ന് സ്തനം നീരുവെച്ചു വീര്‍ക്കാറുണ്ട്. ക്രമേണ അതു പഴുക്കുകയും മുലക്കണ്ണിലൂടെ പഴുപ്പുവരികയും ചെയ്യും. ഉടനെ ചികിത്സ തുടങ്ങിയില്ലെങ്കില്‍ പഴുപ്പ് കല്ലുപോലെയാവും. രോഗിയെ ബോധംകെടുത്തി, സ്തനം കീറി പഴുപ്പു കളയേണ്ടിവരും.

സ്തനങ്ങളില്‍നിന്ന് പാല്‍ വരിക: ഗര്‍ഭിണിയല്ലാത്ത സ്ത്രീകള്‍ക്ക് സ്തനങ്ങളില്‍നിന്ന് പാല്‍ വരികയാണെങ്കില്‍ അതിനു കാരണം രക്തത്തില്‍ പ്രൊലാക്ടിന്‍ എന്ന ഹോര്‍മോണ്‍ കൂടുന്നതാണ്. സ്‌പെഷലിസ്റ്റിനെ കാണിച്ച് ചികിത്സ തുടങ്ങേണ്ടത് ആവശ്യമാണ്.
സ്തനങ്ങളില്‍നിന്ന് രക്തം വരിക: ഇത് കാന്‍സറിന്റെ ലക്ഷണമാവാനിടയുണ്ട്. ഉടനെ ഡോക്ടറെ കാണിച്ച് ചികിത്സ തുടങ്ങണം.
മുലക്കണ്ണ് വിണ്ടുകീറുക: ശിശുക്കള്‍ക്ക് മുലപ്പാല്‍ കൊടുക്കുന്ന സ്ത്രീകളില്‍ ഇത് കാണാറുണ്ട്. സാധാരണയായി ശിശു മുലപ്പാല്‍ വലിച്ചുകുടിക്കുമ്പോള്‍ മുലക്കണ്ണും അതിനു ചുറ്റുമുള്ള കറുത്ത ഭാഗവും ശിശുവിന്റെ വായ്ക്കുള്ളിലാവേണ്ടതാണ്. അതിനുപകരം മുലക്കണ്ണുമാത്രം ശിശുവിന്റെ വായ്ക്കുള്ളിലാവുമ്പോള്‍ മുലക്കണ്ണിന്റെ ചര്‍മം വിണ്ടുകീറുകയും പിന്നീട് പഴുക്കുകയും ചെയ്യുന്നു.

ഉള്ളിലേക്കു വലിഞ്ഞ മുലക്കണ്ണ്: ചില സ്ത്രീകളുടെ മുലക്കണ്ണുകള്‍ ഉള്ളിലേക്കു വലിഞ്ഞിരിക്കും. അപ്പോള്‍ ശരിയായ രീതിയില്‍ മുലപ്പാലൊഴുകാന്‍ തടസ്സം നേരിടുന്നു. അതുകൊണ്ട് ഗര്‍ഭിണിയെ ഡോക്ടര്‍ പരിശോധിക്കുമ്പോള്‍ സ്തനപരിശോധനയും നടത്തേണ്ടതാണ്. വലിഞ്ഞിരിക്കുന്ന മുലക്കണ്ണ് ശരിയാവുന്നില്ലെങ്കില്‍ മുലപ്പാല്‍ പിഴിഞ്ഞെടുത്ത് സ്പൂണ്‍കൊണ്ട് ശിശുവിനു നല്‍കാം.

സ്തനങ്ങളിലുണ്ടാകുന്ന മുഴകള്‍: സ്തനങ്ങളിലുണ്ടാകുന്ന മുഴകള്‍ നിരുപദ്രവകാരിയാവാം. അല്ലെങ്കില്‍ അര്‍ബുദംകൊണ്ടായിരിക്കാം. നിരുപദ്രവകാരിയായ മുഴകള്‍ പലപ്പോഴും ഹോര്‍മോണുകളുടെ ആധിക്യംകൊണ്ടായിരിക്കാം. അവ ചികിത്സിക്കുകയോ ശസ്ത്രക്രിയവഴി നീക്കംചെയ്ത് പരിശോധിക്കുകയോ ചെയ്യാം. എല്ലാ മുഴകളും കാന്‍സറായിരിക്കണമെന്നില്ലെങ്കിലും ചിലപ്പോള്‍ കാന്‍സറായി തീര്‍ന്നേക്കാം.

ഫൈബ്രോ അഡിനോമ: യുവതികളിലും കന്യകമാരിലും കാണപ്പെടുന്ന ഒരുതരം മുഴയാണിത്. സ്തനത്തിനുള്ളില്‍ എളുപ്പത്തില്‍ ചലിപ്പിക്കാവുന്ന, സാമാന്യം കട്ടിയുള്ള വേദനയില്ലാത്ത ഈ മുഴ ശസ്ത്രക്രിയകൊണ്ട് നീക്കം ചെയ്യാം. 35 വയസ്സിനുശേഷം സ്ത്രീകളില്‍ ഫൈബ്രോ അഡിനോമ കണ്ടുപിടിച്ചാല്‍ മാമ്മോഗ്രാഫി ചെയ്ത് അര്‍ബുദമുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്.

ഫൈബ്രോ അഡിനോസിസ് അഥവാ ഫൈബ്രോസിസ്റ്റിക് രോഗം: ചില സ്ത്രീകളില്‍ ആര്‍ത്തവകാലത്തുമാത്രം മാറിടത്തില്‍ വേദനയും മുഴകളും ഉണ്ടാവാറുണ്ട്. മധ്യവയസ്‌കരില്‍ കൂടുതല്‍ കാണപ്പെടുന്നു. ഇതിനെ ഫൈബ്രോ അഡിനോസിസ് എന്ന് വിളിക്കുന്നു.
ക്ഷയരോഗം: സ്തനത്തില്‍ ക്ഷയരോഗംകൊണ്ട് മുഴകളും പഴുപ്പും ഉണ്ടാവാനിടയുണ്ട്. ഇതിന് ക്ഷയരോഗത്തിനുള്ള ചികിത്സ നല്‍കണം. സ്തനങ്ങള്‍ക്കുണ്ടാകുന്ന ക്ഷതങ്ങളോ ചതവോ കാരണമായി മുഴകളുണ്ടാവാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍: മുലപ്പാല്‍ നല്‍കുന്നതിനുമുമ്പ് സ്തനങ്ങളും മുലക്കണ്ണുകളും വൃത്തിയായി കഴുകിത്തുടയ്ക്കുക. സ്തനങ്ങളില്‍ മുലപ്പാല്‍ കെട്ടിക്കിടക്കാനിടവരുത്താതിരിക്കുക. ശിശുവിന് മുലപ്പാല്‍ കൊടുത്തശേഷവും കെട്ടിനില്‍ക്കുകയാണെങ്കില്‍ അത് പിഴിഞ്ഞുകളയുകയോ പിഴിഞ്ഞെടുത്ത് സൂക്ഷിച്ച് ശിശുവിന് നല്‍കുകയോ ചെയ്യുക.സ്തനാര്‍ബുദം
കാന്‍സര്‍ കൊണ്ടുണ്ടാവുന്ന മുഴകള്‍ അധികവും വേദനരഹിതമായിരിക്കുമെങ്കിലും ചിലതരം കാന്‍സര്‍, വേദനയുള്ള മുഴകള്‍ ഉണ്ടാക്കാറുണ്ട്. സ്തനാര്‍ബുദം ഉണ്ടാവാന്‍ സാധ്യതയുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കണം: ആര്‍ത്തവം വളരെ നേരത്തേ (8-9 വയസ്സില്‍) തുടങ്ങിയവര്‍, വളരെ വൈകി ആര്‍ത്തവ വിരാമം വന്നവര്‍, സ്തനാര്‍ബുദത്തിന്റെ കുടുംബപാരമ്പര്യമുള്ളവര്‍, 60-65 വയസ്സിനുശേഷം സ്തനാര്‍ബുദ സാധ്യത കൂടുന്നു.

അതുകൊണ്ട് വര്‍ഷത്തിലൊരിക്കലെങ്കിലും സ്തനപരിശോധനയും മാമ്മോഗ്രാഫിയും നടത്തേണ്ടതാണ്. കൂടുതലളവില്‍ ഹോര്‍മോണുകള്‍ അടങ്ങിയ ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുന്നവര്‍. മേല്‍പ്പറഞ്ഞ ഗ്രൂപ്പുകളില്‍പ്പെടുന്ന സ്ത്രീകള്‍ ഇടയ്ക്കിടെ പരിശോധനയ്ക്ക് വിധേയരാവേണ്ടതാണ്.

സ്തനാര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍: വിശപ്പില്ലായ്മ, തൂക്കം കുറയല്‍, സ്തനത്തില്‍ മുഴകള്‍, സ്തനത്തിന്റെ ഏതെങ്കിലും ഭാഗം കല്ലുപോലെ കട്ടികൂടിയിരിക്കുക, സ്തനത്തിലെ മുഴയ്ക്കുമുകളിലുള്ള ചര്‍മം അകത്തേക്ക് വലിഞ്ഞ് കാണപ്പെടുക, സ്തനത്തിലെ മുഴയ്ക്ക് മുകളില്‍ മുലക്കണ്ണ് ഉള്ളിലേക്ക് വലിഞ്ഞിരിക്കുക, സ്തനത്തില്‍ നീര്, ചുവപ്പുനിറം, തൊടുമ്പോള്‍ ചൂട് എന്നിവ, മുലക്കണ്ണിലൂടെ രക്തമോ ചുവന്ന ദ്രാവകമോ ബ്രൗണ്‍ നിറമുള്ള ദ്രാവകമോ വരിക, കക്ഷത്തില്‍ മുഴ, സ്തനങ്ങളുടെ വലിപ്പത്തിലോ ആകൃതിയിലോ വ്യത്യാസം, മുലക്കണ്ണില്‍ ചുവപ്പോ ചൊറിച്ചിലോ പൊറ്റകെട്ടലോ ഉണ്ടാവുക. മേല്പറഞ്ഞ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനെ ഡോക്ടറെ സമീപിച്ച് ചികിത്സ തുടങ്ങണം.

കാന്‍സര്‍ തടയാന്‍ മാര്‍ഗങ്ങള്‍: അമിതവണ്ണം കുറയ്ക്കുക, കൃത്യമായി വ്യായാമം ചെയ്യുക, അധികം കൊഴുപ്പുള്ളതും എണ്ണയില്‍ വറുത്തതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുക, സമീകൃതാഹാരം കഴിക്കുക, പുകവലി, മദ്യപാനം എന്നീ ശീലങ്ങള്‍ ഉണ്ടെങ്കില്‍ നിര്‍ത്തുക, കുട്ടികള്‍ക്ക് കഴിയുന്നത്ര മുലപ്പാല്‍ നല്‍കാന്‍ ശ്രമിക്കുക, എല്ലാ മാസവും ആര്‍ത്തവത്തിനുശേഷം ഏകദേശം ഏഴ് ദിവസം കഴിയുമ്പോള്‍ സ്വയം സ്തനപരിശോധന നടത്തുക, പ്രായത്തിനനുസരിച്ച് നിര്‍ദിഷ്ട കാലയളവില്‍ ഡോക്ടറെക്കൊണ്ട് സ്തനപരിശോധനയും മാമ്മോഗ്രാഫിയും നടത്തിക്കുക.

read more
ആരോഗ്യം

കൗമാരക്കാരിയുടെ പ്രശ്‌നങ്ങള്‍

 

എന്റെ മകള്‍ക്ക് 14 വയസ്സുണ്ട്. ഈയടുത്ത കാലം മുതല്‍ അവളുടെ സ്വഭാവത്തില്‍ ചില മാറ്റങ്ങള്‍ കാണുന്നു. എപ്പോഴും ദേഷ്യം, എന്തു ചോദിച്ചാലും എടുത്തടിച്ചപോലെ മറുപടി പറയുക, മുറിയടച്ചിരിക്കുക, പറഞ്ഞാലനുസരിക്കാത്ത വിധത്തിലുള്ള വസ്ത്രധാരണം… ഇതിനൊരു പരിഹാരമാര്‍ഗം നിര്‍ദേശിക്കാമോ? എന്തുകൊണ്ടാണ് ഇങ്ങനെ?
ജയശ്രീ, കുന്നംകുളം

ബാഹ്യമായി പ്രകടമാവുന്ന ശാരീരിക വളര്‍ച്ച മാത്രമല്ല കൗമാരം. വളര്‍ച്ചയ്ക്ക് കാരണമായ പലതരം ഹോര്‍മോണുകളുടെ പ്രവര്‍ത്തനഫലമായി, മാനസികവും വൈകാരികവും ലൈംഗികവുമായ ചിന്തകളും കാഴ്ചപ്പാടുകളും കുട്ടികളില്‍ ഉടലെടുക്കുന്നു. ഒപ്പം തന്നിലുണ്ടാകുന്ന മാറ്റങ്ങള്‍ സ്വയം മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും അവര്‍ക്ക് കഴിയുന്നില്ല. മാതാപിതാക്കള്‍ക്ക് തങ്ങളെ മനസ്സിലാവില്ല എന്ന ചിന്താഗതിയും അവരില്‍ വളരുന്നു. ഇതെല്ലാം, വളര്‍ച്ചയുടെ പ്രത്യേകതയാണെന്ന് തിരിച്ചറിയാതെയുള്ള മാതാപിതാക്കളുടെ പ്രതികരണം പ്രശ്‌നങ്ങള്‍ രൂക്ഷമാക്കുന്നു.

വേഗം വളരുന്ന ശരീരം
ബാല്യകാലം തീരുന്നതിനുമുമ്പേ എത്തുന്ന ആര്‍ത്തവാരംഭം പല പെണ്‍കുട്ടികള്‍ക്കും സ്വഭാവ വ്യതിയാനങ്ങള്‍ക്ക് കാരണമാവുന്നു. 10 വയസ്സിനു മുമ്പേ ആര്‍ത്തവം തുടങ്ങുന്നത് ഇന്ന് സാധാരണമാണ്. ഇതിനു മുന്നോടിയായിട്ടുള്ള ശാരീരിക വളര്‍ച്ച 7-8 വയസ്സാകുമ്പോഴേക്കും തുടങ്ങുന്നു. അമിത രക്തസ്രാവം, ക്രമംതെറ്റിയുള്ള ആര്‍ത്തവം എന്നിവ സൂചിപ്പിക്കുന്നത് താളം തെറ്റിയ ഹോര്‍മോണ്‍ പ്രവര്‍ത്തനമാണ്. ഈ ശാരീരിക-മാനസിക മാറ്റങ്ങള്‍ക്ക് പ്രധാന കാരണം ഇന്നത്തെ തെറ്റായ ഭക്ഷണരീതിയാണ്. ഓരോ കാലാവസ്ഥയ്ക്കും അനുയോജ്യമായ ഭക്ഷണം എന്നതാണ് ശരിയായ ആരോഗ്യത്തിന്റെ അടിസ്ഥാനം. നാടന്‍ പഴങ്ങള്‍, ഇലക്കറികള്‍, കടല്‍മത്സ്യം എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

പ്രഭാതഭക്ഷണം വേണ്ട അളവില്‍ കഴിക്കാത്ത കുട്ടിയുടെ തലച്ചോറിന് ആവശ്യമായ ഊര്‍ജം ലഭിക്കാതെ പോകുന്നു. ഊര്‍ജസ്വലത, ഓര്‍മശക്തി, ശ്രദ്ധിക്കാനുള്ള കഴിവ്, ഉത്സാഹം, സന്തോഷം എന്നിവ നിലനിര്‍ത്തുന്നത് തലച്ചോറിലെ പ്രത്യേകതരം കോശങ്ങളുടെ പ്രവര്‍ത്തനഫലമായാണ്. ഊര്‍ജം ലഭിക്കാതെ വരുമ്പോള്‍ ഈ കോശങ്ങള്‍ സമ്മര്‍ദം വര്‍ധിപ്പിക്കാനുപകരിക്കുന്നതരം ഹോര്‍മോണുകള്‍ പുറപ്പെടുവിക്കുന്നു. ഈ രാസപ്രവര്‍ത്തനങ്ങളുടെ ഫലമായി സമ്മര്‍ദം കൂടുക മാത്രമല്ല, ആത്മവിശ്വാസം കുറയുകകൂടി ചെയ്യുന്നു. സ്‌കൂള്‍വിട്ട് ക്ഷീണിച്ച് വീട്ടിലെത്തുന്ന കുട്ടികള്‍ ദേഷ്യം, എതിര്‍പ്പ് എന്നീ സ്വഭാവങ്ങള്‍ പ്രകടിപ്പിക്കുന്നു.

വളര്‍ച്ചയുടെ ഭാഗമായുള്ള ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍മൂലം മുഖക്കുരു, കറുത്ത പാടുകള്‍, കരുവാളിപ്പ് എന്നീ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു. മുതിര്‍ന്നവര്‍ക്ക് വളരെ നിസ്സാരമായി തോന്നാവുന്ന ഈ പ്രശ്‌നങ്ങള്‍ കൗമാരക്കാരുടെ ആത്മവിശ്വാസത്തെ സാരമായി ബാധിക്കുന്നു. ഇത്തരം കാര്യങ്ങള്‍ പങ്കുവെക്കാനാവാതെ രഹസ്യമായി വേദന തിന്നുന്ന കൗമാരക്കാര്‍ ചെറിയ കാര്യങ്ങള്‍ക്കുപോലും പൊട്ടിത്തെറിച്ചേക്കാം.

കുറ്റെപ്പടുത്തലുകളും വഴക്കുമല്ല പക്വതേയാെടയുള്ള സമീപനമാണ് കൗമാരക്കാര്‍ക്ക് േവണ്ടത്.

 അവരിേലക്ക് ഇറങ്ങിെച്ചന്ന് ആശങ്കകെളയും സ്വപ്‌നങ്ങെളയും മനസ്സിലാക്കി അവര്‍െക്കാരു താങ്ങായി നില്‍ക്കുക എന്നതു ഏെറ ്രശമകരമായ ഒന്നാണ്. സ്‌നേഹത്തോടെ, സംയമനത്തോടെ, സഹനശക്തിയോടെ കാര്യങ്ങള്‍ കാണാനും, കൗമാരക്കാര്‍ക്ക് മാതൃക കാണിക്കാനും മാതാപിതാക്കള്‍ തയ്യാറാവണം.

പെണ്‍കുട്ടികളുടെ സുരക്ഷിതത്വത്തെക്കുറിച്ചുള്ള ആശങ്കമൂലം വല്ലാതെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന അമ്മമാരുണ്ട്. ഇത് കുട്ടികളില്‍ ശത്രുത വളര്‍ത്തുന്നു. അവര്‍ക്കേറ്റവും പ്രിയപ്പെട്ടത് അവരുടെ വീടാണെന്നും മാതാപിതാക്കള്‍ അവര്‍ക്ക് താങ്ങായി എപ്പോഴും ഉണ്ടാകുമെന്നുമുള്ള വിശ്വാസമാണ് ഉണ്ടാക്കേണ്ടത്.
read more
ആരോഗ്യംചോദ്യങ്ങൾലൈംഗിക ആരോഗ്യം (Sexual health )

ആര്‍ത്തവപൂര്‍വ അസ്വസ്ഥത

ആര്‍ത്തവ ദിവസങ്ങള്‍ക്കു മുന്നോടിയായി സ്ത്രീകള്‍ക്കുണ്ടാകുന്ന മാനസിക അസ്വസ്ഥതകളാണ് പ്രീ മെനസ്ട്രല്‍ സിന്‍ഡ്രോം. ഡിപ്രഷന്‍, പെട്ടെന്ന് ദേഷ്യംവരിക, ഇടയ്ക്കിടെ ദുഖിതയാകുക, വിശപ്പില്ലായ്മ അനുഭവപ്പെടുക, തലവേദനയുണ്ടാകുക തുടങ്ങിയവ പി.എം.എസിന്റെ ലക്ഷണങ്ങളാണ്.

ആര്‍ത്തവത്തിന് മുന്നോടിയായി തലച്ചോറിലുണ്ടാകുന്ന വ്യതിയാനങ്ങളാണ് പി.എം.എസിന് കാരണം. ഇതുമൂലമുള്ള അവശതകള്‍ ഇല്ലാതാക്കുന്നതിന് മരുന്നുകളൊന്നും കണ്ടെത്തിയിട്ടില്ല. തലച്ചോറിലെ എന്‍ഡോര്‍ഫിന്‍ എന്ന ഹോര്‍മോണിന്റെ ഉത്പാദനം കുറയ്ക്കുകവഴി അവശതകള്‍ ഏറെക്കുറെ ഒഴിവാക്കാമെന്ന് കണ്ടെത്തിയിട്ടുണ്ട്. കാല്‍സ്യം അടങ്ങിയ ഭക്ഷണം ഈ ഹോര്‍മോണ്‍ ഉത്പാദനത്തെ സഹായിക്കും. വെള്ളം ധാരാളം കുടിക്കുക, കോഫി, മദ്യം, കോള എന്നിവയുടെ ഉപയോഗം കുറയ്ക്കുക എന്നിവ ചില പരിഹാരമാര്‍ഗ്ഗങ്ങളാണ്.

ഈസമയങ്ങളില്‍ മാനസിക ഉല്ലാസം നല്‍കുന്ന കാര്യങ്ങളില്‍ ഏര്‍പ്പെടാന്‍ ശ്രമിക്കുകയാണ് ഉചിതം. പി.എം.എസിന്റെ ലക്ഷണങ്ങള്‍ ആദ്യം തിരിച്ചറിയുകയാണ് വേണ്ടത്. ഭര്‍ത്താവിനോടും മറ്റും ഇക്കാലയളവിലുണ്ടാകുന്ന അസ്വസ്ഥകള്‍ വിശദമാക്കുന്നത് പരസ്പരം കൂടുതല്‍ മനസിലാക്കി ഇടപഴുകുന്നതിന് സഹായിക്കും.

read more
ആരോഗ്യംഓവുലേഷന്‍ചോദ്യങ്ങൾ

ഹോര്‍മോണ്‍ ചികിത്സ

46 വയസ്സുള്ള വീട്ടമ്മയാണ്. കുറച്ചു മാസങ്ങളായി വല്ലാതെ വിയര്‍ത്തു കുളിക്കുന്നു. പ്രത്യേകിച്ച് രാത്രിയില്‍. ശരീരമാസകലം ചൂടു കയറുന്നതുപോലെ തോന്നും. ഇടവിട്ട് നെഞ്ചിടിപ്പുണ്ട്. ഡോക്ടറെ കാണിച്ചപ്പോള്‍ ആറുമാസം ഹോര്‍മോണ്‍ ഗുളികകള്‍ കഴിക്കാന്‍ തന്നു. ഇതു കഴിച്ചാല്‍ കുഴപ്പമുണ്ടോ? മറ്റെന്തെങ്കിലും ചികിത്സയുണ്ടോ?

സുസ്മിത, ആലുവ

45-52 വയസ്സിനിടയിലാണ് ആര്‍ത്തവ വിരാമം ഉണ്ടാവുന്നതെങ്കിലും അതിനു മുമ്പേയുള്ള എട്ടു പത്തു വര്‍ഷങ്ങള്‍ സ്ത്രീ ജീവിതത്തില്‍ ഒരു പരിണാമത്തിന്റെ കാലമാണ്. ഇക്കാലത്ത് സ്വാഭാവിക ഹോര്‍മോണിന്റെ വ്യതിയാനങ്ങള്‍ മൂലമുണ്ടാവുന്ന രാസപരിണാമങ്ങള്‍ പല ശാരീരിക, മാനസിക, വൈകാരിക അസ്വസ്ഥതകളും ഉണ്ടാക്കാറുണ്ട്. ഇത് സ്ത്രീയുടെ ദൈനംദിന ജീവിത ഗുണനിലവാരത്തെ സാരമായി ബാധിക്കുന്നു. സമയോചിതമായ ഇടപെടലുകളിലൂടെ ഇതുമൂലമുണ്ടാകാവുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവും.

ചികിത്സ തുടങ്ങുന്നതിനു മുമ്പേ വിശദമായ വൈദ്യ പരിശോധന വേണം. മുമ്പുണ്ടായിട്ടുള്ള രോഗങ്ങളുടെ വിശദ വിവരം, കഴിച്ച മരുന്നുകളുടേയും, അതുമൂലം എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായിട്ടുണ്ടെങ്കില്‍ അതിന്റെയും വിവരങ്ങള്‍ ഡോക്ടറോട് പറയണം. ഗൈനക്കോളജിസ്റ്റിനെ കാണുമ്പോള്‍ ഗര്‍ഭസംബന്ധമായ രോഗവിവരങ്ങള്‍ മാത്രം പറഞ്ഞാല്‍ പോര.

സ്തനങ്ങളില്‍ എന്തെങ്കിലും രോഗമുണ്ടോ എന്നറിയാനായി മാമ്മോഗ്രാം പരിശോധന നടത്തണം. വിശദമായ രക്തപരിശോധനയില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവും കൊളസ്‌ട്രോള്‍, മറ്റു കൊഴുപ്പിന്റെ വിശദവിവരം എന്നിവയും അറിയേണ്ടതാണ്. ഗര്‍ഭാശയഗള ക്യാന്‍സര്‍ ഉണ്ടോ എന്നറിയാനുള്ള പാപ് സ്മിയര്‍ ടെസ്റ്റ് നടത്തിയിരിക്കണം.

കരള്‍ രോഗം വന്നിട്ടുള്ളവര്‍, രക്തം കട്ടപിടിക്കുന്ന രോഗമുള്ളവര്‍, കാരണമില്ലാതെ രക്തസ്രാവമുള്ളവര്‍, സ്തനങ്ങളില്‍ അര്‍ബുദരോഗമുള്ളവര്‍, അടുത്ത രക്തബന്ധമുള്ളവരില്‍ അര്‍ബുദ രോഗമുണ്ടായിട്ടുള്ളവര്‍ തുടങ്ങിയ പ്രശ്‌നമുള്ളവര്‍ക്ക് ഹോര്‍മോണ്‍ ചികിത്സ നടത്താനാവില്ല. ഹോര്‍മോണ്‍ ഗുളിക കഴിക്കാനാവാത്തവരില്‍ ഇതിന്റെ വകഭേദമായ ഗുളികകള്‍ ലഭ്യമാണ്. ഇവയുടെ ഉപയോഗം യോനിയിലെ വരള്‍ച്ച മൂലമുണ്ടാകുന്ന ലൈംഗിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ്.

കഴിക്കുന്ന തരം ഗുളികകള്‍ക്ക് പുറമേ, പുരട്ടാനുള്ള ക്രീമുകള്‍ ലഭ്യമാണ്. ഇവ സുരക്ഷിതമാണ്. ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കാവുന്ന ഹോര്‍മോണ്‍ അടങ്ങിയ ഉപാധികളും ലഭ്യമാണ്. ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ല. മാത്രമല്ല ആര്‍ത്തവ ക്രമക്കേടുകള്‍ക്കും അമിത രക്തസ്രാവത്തിനും പ്രതിവിധിയുമാണിത്.

മറ്റു ചികിത്സാ മാര്‍ഗങ്ങള്‍
പ്രകൃതിദത്തമായ ഹോര്‍മോണ്‍ അടങ്ങിയിട്ടുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഗുണം ചെയ്യും. ചേന, ചേമ്പ്, കാച്ചില്‍ എന്നിവയില്‍ പ്രകൃതിദത്തമായ ഹോര്‍മോണ്‍ ധാരാളം അടങ്ങിയിട്ടുണ്ട്. സോയാബീന്‍ ഉപയോഗിക്കുന്നതും നല്ലതാണ്.

ഭക്ഷണരീതിയിലും മാറ്റം വരുത്തണം. അരിയാഹാരം അമിതമായി കഴിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുക. കുറച്ച് ചോറ്, ചോറിന്റെ ഇരട്ടി മുളപ്പിച്ച പയറു വര്‍ഗങ്ങള്‍, പച്ചക്കറികള്‍, സസ്യാഹാരം എന്ന രീതിയിലുള്ള പ്രതിരോധത്തിലൂന്നിയ ജീവിതരീതി തുടരേണ്ടതാണ്.

read more
ആരോഗ്യംചോദ്യങ്ങൾ

അയേണ്‍ ഗുളിക കഴിക്കുമ്പോള്‍

പത്താം ക്ലാസില്‍ പഠിക്കുന്ന എന്റെ മകള്‍ക്ക് എപ്പോഴും ക്ഷീണവും തളര്‍ച്ചയുമാണ്. ഏകദേശം ഒരു വര്‍ഷത്തോളമായി ഇങ്ങനെ. അയേണ്‍ ഗുളികകള്‍ സ്ഥിരമായി നല്‍കുന്നത് നന്നായിരിക്കുമോ?
ഷോണിമ, തൃശ്ശൂര്‍

ശരീരത്തിനാവശ്യമായ പോഷണം ഭക്ഷണത്തിലൂടെ ലഭിക്കാത്തതാണ് മിക്കവരിലും ക്ഷീണത്തിനുള്ള കാരണം. ഊര്‍ജം, പ്രോട്ടീന്‍ എന്നിവയോടൊപ്പം ജീവകങ്ങളും ധാതുലവണങ്ങളും ശരീരത്തിന് ആവശ്യമാണ്. ധാതുലവണങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നായ അയേണിന്റെ കുറവോ അഭാവമോ മൂലമുള്ള വിളര്‍ച്ചയാണ് ക്ഷീണത്തിനുള്ള കാരണം.

ന്യൂറോണുകള്‍ തമ്മില്‍ പുതിയ കണക്ഷന്‍ ഉണ്ടാവുന്ന സമയമാണ് കൗമാരം. ഓര്‍മശക്തി രൂപപ്പെടുന്നത് ഇത്തരം കണക്ഷനുകളിലൂടെയാണ്. രാസ സന്ദേശ വാഹകരായ കെമിക്കലുകളുടെ പ്രവര്‍ത്തനത്തിന് വേണ്ട അളവിലുള്ള അയേണ്‍ ലഭ്യമാവണം. ബുദ്ധിപരമായ പിന്നോക്കാവസ്ഥയുടെ കാരണം കൗമാരപ്രായത്തിലുള്ള അയേണിന്റെ കുറവാണ്.

ഇരുമ്പുസത്തു കൂടുതലടങ്ങിയിട്ടുള്ള ആഹാര പദാര്‍ത്ഥങ്ങള്‍ ഉള്‍പ്പെടുത്തുക. ഇലക്കറികള്‍, മുരിങ്ങയില, പാലക്, പഴവര്‍ഗങ്ങള്‍, എള്ള്, കൂവരക്, ഈന്തപ്പഴം, കരുപ്പെട്ടി, ധാന്യങ്ങള്‍, അരിയുടെ തവിട്, ബീന്‍സ്, സോയാബീന്‍സ്, മീന്‍, ഇറച്ചി, മുട്ടയുടെ മഞ്ഞക്കരു എന്നിവയെല്ലാം അയേണ്‍ സ്രോതസ്സുകളാണ്.

പ്രഭാത ഭക്ഷണേത്താെടാപ്പം ചായയോ, കാപ്പിയോ കുടിക്കുമ്പോള്‍ ആഹാരത്തിലെ മുക്കാല്‍ഭാഗം അയേണും വലിച്ചെടുക്കുന്നത് തടസ്സപ്പെടുന്നു. ആഹാരേത്താടൊപ്പം പഴങ്ങള്‍ കഴിച്ചാല്‍, അതിലുള്ള വിറ്റാമിന്‍ സി അയേണിന്റെ ലഭ്യത കൂട്ടുന്നു.

ആവശ്യത്തിനു അയേണ്‍ ലഭിക്കാതെയായാല്‍ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കുറഞ്ഞ് വിളര്‍ച്ച എന്ന രോഗാവസ്ഥയുണ്ടാവും. കേരളത്തില്‍ നടത്തിയ പഠനങ്ങളില്‍ 60 ശതമാനത്തോളം സ്ത്രീകളിലും പെണ്‍കുട്ടികളിലും, 20 ശതമാനത്തോളം ആണ്‍കുട്ടികളിലും വിളര്‍ച്ചയുള്ളതായി കണ്ടു. വിളര്‍ച്ച നിശ്ശബ്ദമായി മാത്രം ആദ്യ ഘട്ടത്തില്‍ പ്രതിഫലിക്കുന്നതിനാല്‍ കണ്ടുപിടിക്കാനാവാതെ വരുന്നു. പഠനത്തിനുള്ള താല്പര്യം കുറയുന്നു. ക്ലാസില്‍ ശ്രദ്ധിക്കാനും പാഠങ്ങള്‍ വായിച്ചു മനസ്സിലാക്കാനും, ശരിയായി ഓര്‍മിക്കാനും കഴിയാത്തതുമൂലം പഠനത്തില്‍ പിന്നോക്കാവസ്ഥയുണ്ടാവുന്നു. തലച്ചോറിനാവശ്യമായ ഊര്‍ജം കുറയുന്നതുമൂലമാണിത്. തുടര്‍ന്ന് കൈകാല്‍ കഴപ്പ്, ക്ഷീണം, അമിതഉറക്കം, ഉത്സാഹമില്ലായ്മ എന്നിവ ഉണ്ടാവുന്നു. ഈ അവസരത്തിലെങ്കിലും ശരിയായി അയേണ്‍ ലഭിക്കാതെ വന്നാല്‍ കിതപ്പ്, നെഞ്ചിടിപ്പ്, തലകറക്കം, വിശപ്പില്ലായ്മ, ഓക്കാനം തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാവുന്നു. കൗമാരക്കാരിലുണ്ടാവുന്ന അകാരണമായ ദേഷ്യം തുടങ്ങിയ സ്വഭാവ വ്യതിയാനങ്ങളുടേയും ഒരു കാരണം വിളര്‍ച്ചയാണ്.

പ്രതിവിധി
അയേണ്‍ ഗുളികകള്‍ കഴിക്കുന്നതാണ് അയേണിന്റെ ലഭ്യത ഉറപ്പു വരുത്താനുള്ള മാര്‍ഗം. നല്ല ആഹാരം കഴിക്കുന്ന, പ്രശ്‌നങ്ങളൊന്നുമില്ലാത്ത കൗമാരക്കാര്‍ക്കും അയേണ്‍ ഗുളിക കൊടുക്കുന്നതാണ് നല്ലത്. മജ്ജയിലും കരളിലും ആവശ്യത്തിനുള്ള അയേണ്‍ ഉണ്ടെന്ന് ഉറപ്പാക്കാന്‍ ഇത് സഹായിക്കും. അയേണിനോടൊപ്പം ഫോളിക് ആസിഡ്, സിങ്ക്, ബി വിറ്റാമിന്‍ എന്നിവയുള്ള മള്‍ട്ടി വിറ്റാമിന്‍ ഗുളികകള്‍ ലഭ്യമാണ്. മൂന്നു മാസമെങ്കിലും തുടര്‍ച്ചയായി ഗുളികകള്‍ കൊടുക്കണം. അയേണ്‍ കഴിക്കുമ്പോള്‍ മലം കറുത്ത നിറത്തില്‍ പോകുന്നതൊഴിച്ചാല്‍ മറ്റു പ്രശ്‌നങ്ങള്‍ ഉണ്ടാവാറില്ല. ഹീമോഗ്ലാബിന്റെ അളവ് നോര്‍മല്‍ ആണെങ്കില്‍ കൂടി ആഴ്ചയില്‍ ഒരു ദിവസം അയേണ്‍ ഗുളിക കഴിക്കുന്നതും നല്ലതാണ്.

read more
1 50 51 52 53 54 61
Page 52 of 61