close

blogadmin

ആരോഗ്യംചോദ്യങ്ങൾസ്ത്രീ സൗന്ദര്യം (Feminine beauty)

ചർമം സംരക്ഷണം ശ്രെദ്ധിക്കേണ്ട ചില കാര്യങ്ങൾ

മനോഹര ചർമം

വരണ്ട ചർമമുളളവർ സോപ്പിനു പകരമായി ചെറുപയർ പൊടി ഉപയോഗിക്കുക. ചെറുപയർ വെയിലത്തു വച്ചുണക്കി പൊടിച്ചെടുക്കുന്നതാണു നല്ലത്. കടയിൽ നിന്നു വാങ്ങുന്ന പായ്ക്ക റ്റുകളിൽ എത്രത്തോളം പയറു പൊടിയുണ്ടെന്ന് വിശ്വസിക്കാനാകില്ല.

∙പയറു പൊടിയിൽ അൽപം വെളിച്ചെണ്ണ ചേർത്ത് ദേഹമാസകലം പുരട്ടി കുളിക്കുന്നത് ചർമത്തിന്റെ വരൾച്ചയകറ്റും. കുളിക്കും മുൻപേ ദേഹമാസകലം എണ്ണതൊട്ടു പുരട്ടിയിട്ട് കുളിക്കുന്നതും നല്ലതാണ്.

∙എണ്ണമയമുളള ചർമമുളളവർ സോപ്പിനു പകരം കടലമാവ് ഉപയോഗിക്കുക. ഇതും വീട്ടിൽ തന്നെ പൊടിച്ചെടുക്കുന്നതാണ് ഉത്തമം. അധികമുളള എണ്ണമയം മാറി ചർമം സുന്ദരമാകും.

∙കടലപയറു പൊടിയിൽ മുതിര പൊടിച്ചു ചേർത്ത് ഉപയോഗിക്കുന്നതും ചർമ സംരക്ഷണത്തിനു വളരെ നല്ലതാണ്.

∙എണ്ണമയമുളള ചർമമുളളവർ ഇടയ്ക്ക് പച്ചവെളളത്തിൽ മുഖം കഴുകുന്നത് ശീലിക്കുക.

∙വരണ്ട ചർമക്കാർ ധാരാളം വെളളം കുടിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

∙ഏലാദി ചൂർണവും കടലമാവോ പയറുപൊടിയോ സമാസമം ചേർത്ത് പുരട്ടി കുളിക്കുന്നത് ചർമത്തിലെ കരുവാളിപ്പ് മാറാനും ശരീരകാന്തി വർധിക്കാനും വളരെ നല്ലതാണ്.

∙എണ്ണമയമില്ലാത്തതും വരൾച്ച തട്ടാത്തതുമായ സാധാരണ ചർമമുളളവർ മഞ്ഞളും ചെറുപയർ പൊടിയും സമം എടുത്ത് വെളളത്തിൽ ചാലിച്ച് ശരീരത്തിൽ പുരട്ടി മസാജ് ചെയ്ത ശേഷം കുളിക്കാം. ചർമത്തിന്റെ നിറം വർധിക്കും.

read more
ആരോഗ്യംചോദ്യങ്ങൾലൈംഗിക ആരോഗ്യം (Sexual health )

ലൂബ്രിക്കേഷൻ ലഭിക്കുന്നതിനു മുമ്പേ ലൈംഗികബന്ധം സംഭവിച്ചാൽ?

വിവാഹം കഴിഞ്ഞ ഉടനേ പലരിലും കാണപ്പെടുന്ന ഒരു സാധാരണ പ്രശ്നമാണ് യോനീപ്രദേശത്തു മുഖക്കുരുവിനോടു സാമ്യമുള്ള ചെറിയ ചില കുരുക്കൾ ഉണ്ടാകുക എന്നത്. പുരുഷൻമാരിലും ഇതുപോലെ കുരുക്കൾ പ്രത്യക്ഷപ്പടാം.
ഏതെങ്കിലും വിധത്തിലുള്ള രോഗം കൊണ്ടല്ല ഇതു സംഭവിക്കുന്നത്. ബന്ധപ്പെടുന്ന സമയത്തു ജനനേന്ദ്രിയഭാഗത്തെ ലോലചർമത്തിൽ ഉരസൽ മൂലമോ മറ്റോ സംഭവിക്കുന്ന പ്രശ്നമാണിത്. യോനിയിൽ വേണ്ടത്ര ലൂബ്രിക്കേഷൻ ലഭിക്കുന്നതിനു മുമ്പേ ലിംഗപ്രവേശത്തിനു മുതിർന്നാൽ ഇതുണ്ടാകാം. കുറച്ചുകാലം ലൈംഗികബന്ധം ഒഴിവാക്കിയാൽ ഇതു കുറയുന്നതു കാണാം. ലൂബ്രിക്കേഷന്റൈ കുറവു പരിഹരിക്കാൻ കെ—വൈ ജെല്ലി പോലുള്ള ലൂബ്രിക്കന്റുകൾ ആവശ്യമെങ്കിൽ ഉപയോഗിക്കാം.

ഉദ്ധാരണം വേദനയോടെ

വളരെ നല്ല രീതിയിൽ ലൈംഗികജീവിതം ആസ്വദിക്കുന്ന 32 വയസുള്ള യുവാവാണു ഞാൻ. രാത്രി ഏറെ വൈകി ബന്ധപ്പെടുന്നതാണ് പതിവ്. ഉദ്ധാരണവും സ്ഖലനവും സംതൃപ്തിയുമെല്ലാം ശരിയാം വിധമാണ്. എന്നാൽ അതിനുശേഷം രാവിലെ വരെ ലിംഗം ഏതാണ്ട് ഉദ്ധരിച്ച അവസ്ഥയിലായിരിക്കും. ഇതോടൊപ്പം വേദന തോന്നുന്നതു കൊണ്ടു ശരിക്കും ഉറങ്ങാനും കഴിയാറില്ല.
ഇത്തരം കേസുകളിൽ പലപ്പോഴും പരിശോധനകളിലൂടെയേ തകരാർ കണ്ടെത്താൻ കഴിയൂ. വേറെ കുഴപ്പങ്ങൾ ഒന്നുമില്ലെങ്കിൽ ഒരു പരിധി വരെ ഇത്തരത്തിൽ ഉദ്ധാരണം ലഭിക്കുന്നതു നല്ലതു തന്നെ. പേശികളുടെ കാര്യക്ഷമതയാണ് ഇതു സൂചിപ്പിക്കുന്നത്. ഉദ്ധാരണസമയത്തു പേശികളിലനുഭവപ്പെടുന്ന മുറുക്കം വേദനയുണ്ടാക്കാം. ഇതു കുറച്ചുകാലം കഴിയുമ്പോൾ തനിയെ മാറും. അങ്ങനെയാണെങ്കിൽ ഇതിൽ ഭയക്കാനായി ഒന്നും തന്നെയില്ല.

ബന്ധപ്പെടുമ്പോൾ കാലിനു വേദന

ലൈംഗികമായി ബന്ധപ്പെടുമ്പോൾ കാലിൽ അനുഭവപ്പെടുന്ന വേദനയാണ് എന്റെ പ്രശ്നം. ആ സമയത്തു വലതു കാലിലുണ്ടാകുന്ന വേദന സ്ഖലനം കഴിഞ്ഞു 15 മിനിട്ടോളം നീണ്ടുനിൽക്കുകയും ചെയ്യും. മറ്റു രോഗങ്ങളൊന്നും ഇല്ലെങ്കിലും വേദന കാരണം ലൈംഗികബന്ധം പൂർണമായി ആസ്വദിക്കാൻ കഴിയാത്ത അവസ്ഥയാണ്.
സംഭോഗരീതിയിലെ പ്രശ്നങ്ങൾ കൊണ്ട് ഇപ്രകാരം സംഭവിക്കാം. കാലുകളിൽ കൂടുതൽ ബലംകൊടുത്തു കൊണ്ടുള്ള ചില പൊസിഷനുകളിൽ നാഡീഞരമ്പുകളിൽ വലിച്ചിലോ മർദമോ അനുഭവപ്പെട്ടാൽ ഇങ്ങനെ വേദന വരാം. അതുപോലെ വേരിക്കോസ് തകരാറുണ്ടെങ്കിൽ സംഭോഗസമയത്തു കാലുകളിലെ മസിലുകളിൽ അനുഭവപ്പെടുന്ന സമ്മർദവും മുറുക്കവും വേദനയ്ക്കു കാരണമായി കാണാറുണ്ട്. എന്തായാലും നിങ്ങൾ ഒരു ഡോക്ടറെ സമീപിച്ചു പരിശോധന നടത്തി യഥാർത്ഥ കാരണം കണ്ടെത്തുക തന്നെ വേണം.

read more
ആരോഗ്യംമുടി വളരാൻസ്ത്രീ സൗന്ദര്യം (Feminine beauty)

തലമുടിയുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും

കരുത്തുറ്റ കാർകൂന്തൽ

  • ചെമ്പരത്തിയിലയും മൈലാഞ്ചിയിലയും തണലത്ത് ഉണക്കിപ്പൊടിച്ചു സൂക്ഷിക്കാം. ഒരു മാസം വരെ കേടുകൂടാതെയിരിക്കും. ആഴ്ചയിൽ രണ്ടു ദിവസം ചെയ്താൽ മതി. തലയ്ക്കു നല്ല കുളിർമ കിട്ടും. മുടി തഴച്ചു വളരുകയും ചെയ്യും. നീർക്കെട്ടുളളവർ കുളി കഴിഞ്ഞു രാസ്നാദി പൊടി നെറുകയിൽ തിരുമുക.
  • ഒട്ടുമിക്ക സ്ത്രീകളെയും അലട്ടുന്ന പ്രശ്നമാണ് മുടി കൊഴിച്ചിൽ. കറുക ചതച്ചിട്ടു മൂപ്പിച്ച വെളിച്ചെണ്ണ തലയോട്ടിയിൽ തേച്ച് പിടിപ്പിക്കുക. അരമണിക്കൂർ കഴിഞ്ഞ് പച്ചവെ ളളത്തിൽ മുടി കഴുകാം. കൊഴിച്ചിൽ മാറി മുടിയുടെ കരുത്ത് കൂടും.
  • ഷാംപൂവിനു പകരം മുടി വൃത്തിയാക്കാൻ വീട്ടിൽ തന്നെ ഉണ്ടാക്കാം പ്രകൃതിദത്തമായ കൂട്ട്. ചൂടാറിയ കഞ്ഞി വെളളത്തിൽ അൽപ്പം ഉലുവ അരച്ചു ചേർത്തു മുടി കഴുകുന്നത് അഴുക്കു കളയാൻ വളരെ നല്ലതാണ്. ഉലുവ പൊടിച്ചു വായു കടക്കാത്ത കുപ്പിയിലാക്കി സൂക്ഷിക്കാം. ഉലുവ ചേർക്കുന്നതു കൊണ്ടു കഞ്ഞിവെളളത്തിന്റെ മണം മുടിയിൽ നിൽക്കുകയുമില്ല. ഇത് നന്നായി പതയുന്നതു കാരണം. നല്ലവണ്ണം വെളളമൊഴിച്ചു മുടി കഴുകാൻ ശ്രദ്ധിക്കണം. ആഴ്ചയിലൊരിക്കൽ ചെയ്താൽ താരനും മറ്റു പ്രശ്നങ്ങൾക്കും ശമനം കിട്ടും.
  • കറിവേപ്പില ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്തുന്നത് അകാലനര അകറ്റും
  • കുളിക്കുമ്പോൾ ഒരിക്കലും തലയിൽ ചൂടുവെളളമൊഴിക്കരുത്. കണ്ണിനുണ്ടാകുന്ന പല പ്രശ്നങ്ങളും തലവേദനയും കൂടാനുളള കാരണം ചൂടുവെളളത്തിലുളള തല കഴുകലാണ്.
  • പേൻ ശല്യമുളളവർ കിടക്കും മുൻപ് തലമുടിയിലും തലയിണയിലും കൃഷ്ണ തുളസി ഇലകൾ വച്ചിട്ട് കിടക്കുക.
  • ആഴ്ചയിൽ രണ്ടു തവണ കടുകരച്ച് തലയിൽ പുരട്ടി കുളി ക്കുക. താരൻ അകലും.
  • ചെറുപയർ അരച്ച് തൈരിൽ കലക്കി താളിയാക്കി തേക്കുന്നതും താരന്റെ ശല്യം കുറയ്ക്കും.
  • കറിവേപ്പില ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് അകാല നര അകറ്റും.
  • കറ്റാർ വാഴ നീര് ഇരട്ടി വെളിച്ചെണ്ണയിൽ കലർത്തി കാച്ചി പുരട്ടുന്നത് അകാലനര തടയാൻ ഉത്തമമാണ്.
read more
ആരോഗ്യംസ്ത്രീ സൗന്ദര്യം (Feminine beauty)

ആരോഗ്യം ഉള്ള നഖങ്ങൾ

  • നല്ലെണ്ണ നഖത്തിൽ പുരട്ടി 10–15 മിനിറ്റു വച്ച ശേഷം ഉപ്പിട്ട ഇളം ചൂടുവെളളത്തിൽ മുക്കി വയ്ക്കുക. അതിനു ശേഷം തണുത്ത വെളളം കൊണ്ടു കഴുകാം. ആഴ്ചയിലൊരിക്കൽ ഇതു ചെയ്യാം.
  • ദുർവാദി തൈലം നഖങ്ങളിൽ പുരട്ടുന്നത് കുഴിനഖം അകറ്റി നഖത്തിന്റെ ആരോഗ്യം സംരക്ഷിക്കും.
  • നഖം പൊട്ടിപ്പോകുന്നതും നഖം വളരാതിരിക്കുന്നതും പെൺകുട്ടികളെ വല്ലാതെ അലട്ടുന്ന പ്രശ്നമാണ്. ശുദ്ധമായ വെളിച്ചെണ്ണ നഖങ്ങളിൽ തടവി നന്നായി മസാജ് ചെയ്യുക. പത്തു മിനിറ്റു വച്ച ശേഷം ഉപ്പിട്ട ചൂടുവെളളത്തിൽ നഖം കഴുകാം. ‌
read more
ചോദ്യങ്ങൾസ്ത്രീ സൗന്ദര്യം (Feminine beauty)

വിയർപ്പു നാറ്റം അകറ്റി നിർത്തുവാൻ

∙തുളസിയോ നാൽപ്പാമരമോ ഇട്ട് വെളളം തിളപ്പിച്ചു കുളിക്കാം.

∙കുളിക്കും മുൻപേ ശരീരത്തിൽ താന്നിക്കാത്തോട് അരച്ചു പുരട്ടുക.

∙ഒരു ബക്കറ്റ് വെളളത്തിൽ രണ്ടു ചെറുനാരങ്ങാ പിഴിഞ്ഞൊഴിച്ചിട്ട് കുളിച്ചാൽ വിയർപ്പുനാറ്റം മാറി നല്ല വാസനയുണ്ടാകും.

read more
സ്ത്രീ സൗന്ദര്യം (Feminine beauty)

പല്ലുകളുടെ സൗന്ദര്യം നിലനിർത്തുവാനും ആരോഗ്യത്തോടെ സംരക്ഷിക്കുവാനും

വീട്ടിൽ തന്നെ പൽപ്പൊടി ഉണ്ടാക്കാം. കാവി മണ്ണ്, തൃഫല, ചുക്ക്, കുരുമുളക്, തിപ്പലി, ഇന്തുപ്പ് ഇത്രയും 50 ശതമാനവും ബാക്കി 50 ശതമാനവും പഴുത്ത മാവില ഉണക്കിപ്പൊടിച്ചതും ചേർത്ത് പൽപ്പൊടി തയാറാക്കി വയ്ക്കാം. പല്ലിനും മോണയ്ക്കും നല്ല ബലം കിട്ടു. കെമിക്കലുകൾ ഉപയോഗിച്ചു വെളു പ്പിക്കുന്നതിനേക്കാൾ ആരോഗ്യപ്രദവുമാണ്.

∙ ഉമിക്കരിയിൽ ഉപ്പും കുരുമുളക് പൊടിയും ചേർത്തു പല്ലു തേക്കുന്നതും പല്ലുകൾക്ക് ശക്തി പകരാൻ നല്ലതാണ്.

∙എന്നും രാത്രി കിടക്കുന്നതിനു മുമ്പ് കുറച്ച് എളളു വായിലിട്ട് രണ്ടു മിനിറ്റു നേരം ചവച്ച് അതിന്റെ നീര് തുപ്പിക്കളയാം. എന്നിട്ടു പല്ലു തേക്കാം. ഇതു രോഗങ്ങൾ അകറ്റി മോണ ബലമുളളതാക്കും.

അധരങ്ങൾ തുടുക്കാൻ

∙ഇളം ചൂടുവെളളത്തിൽ അൽപ്പം ഉപ്പിട്ട് അതു കവിൾ കൊളളുക. ഇതു ദിവസവും ചെയ്യുന്നത് മോണയ്ക്കും പല്ലിനും ഗുണം ചെയ്യും.

∙പഴുത്ത മാവില കൊണ്ടു പല്ലു തേക്കാം . പല്ലിൽ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കുകൾ നീങ്ങും.

∙ചെറുനാരങ്ങാനീരിൽ ഉപ്പു പൊടിച്ചിട്ട് പല്ലു തേക്കുക. ഒരാഴ്ചയ്ക്കുളളിൽ പല്ലിന്റെ മഞ്ഞ നിറത്തിൽ മാറ്റം വരും.

∙ഒരു ചെറിയ സ്പൂൺ എള്ളെണ്ണ കവിൾ‌ കൊളളുക. വായ്നാറ്റം അകലും.

read more
ഫാഷൻസ്ത്രീ സൗന്ദര്യം (Feminine beauty)

മുഖ സൗന്ദര്യത്തിനു ഇവ ഒന്ന് ശ്രെദ്ധിക്കുക

മുഖക്കുരു അകറ്റാൻ നിത്യേന രക്ത ചന്ദനം അരച്ച് മുഖത്തു പുരട്ടാം. എല്ലാ ദിവസവും അരയ്ക്കാൻ ബുദ്ധിമുട്ടുളളവർ രക്തചന്ദനം പൊടിച്ച് കുപ്പിയിൽ മുറുക്കി അടച്ച് സൂക്ഷിക്കാ വുന്നതാണ്. അൽപ്പാൽപ്പമായി എടുത്ത് വെളളത്തിൽ ചാലിച്ചു പുരട്ടാം. ഉറങ്ങും മുൻപോ രാവിലെ എഴുന്നേൽക്കുമ്പോഴോ പുരട്ടുക. ഉണങ്ങി കഴിയുമ്പോൾ ആര്യവേപ്പില ചതച്ചിട്ടു തിളപ്പിച്ചാറിയ വെളളം കൊണ്ട് മുഖം കഴുകുക. മുഖക്കുരുവും കറുത്ത പാടുകളും മാറി മുഖകാന്തി വർധിക്കും.

∙ഉറക്കക്കുറവ് ക്ഷീണം, എന്നിങ്ങനെ പല കാരണങ്ങൾ കൊണ്ട് കണ്ണിനു താഴെ കറുത്ത് വട്ടം പോലെ വരാം. മുഖക്കുരു കൊണ്ടുളള പാടുകൾ, നഖം തട്ടിയുണ്ടായ കറുപ്പ് നിറം എന്നിവ മുഖസൗന്ദര്യത്തിനു കളങ്കം വരുത്താറുണ്ട്. ഇതിനു പരിഹാരമായി വീട്ടിൽ തയാറാക്കാവുന്ന ആയുർവേദിക്ക് ഫെയ്സ് പായ്ക്ക്. തേൻ ഒരു ചെറിയ സ്പൂൺ, പച്ചമഞ്ഞൾ ഒരു ചെറിയ സ്പൂൺ, ചെറുപയറുപൊടി 50 ഗ്രാം എന്നിവ വെളളം ചേർത്ത് കുഴമ്പു രൂപത്തിലാക്കി ഫെയ്സ്പായ്ക്കാക്കി മുഖത്തിടാം. ഉണങ്ങി കഴിഞ്ഞ് തണുത്ത വെളളം കൊണ്ട് മുഖം കഴുകാം. കണ്ണിനടിയിലെ കറുപ്പു നിറവും മുഖത്തെ കലകളും മാറിക്കിട്ടും.

∙മൂക്കിന്റെ വശങ്ങളിലും കവിളിലും വരുന്ന വൈറ്റ് ഹെഡ്സും ബ്ലാക് ഹെഡ്സും സൗന്ദര്യ സംരക്ഷണത്തിൽ ഏറെ വെല്ലു വിളി സൃഷ്ടിക്കുന്നവയാണ്. മുഖം വ‍ൃത്തിയായി സൂക്ഷിക്കാ ത്തതാണ് ഇവയുണ്ടാകാനുളള കാരണം. വൈറ്റ്ഹെഡ്സി നെയും ബ്ലാക് ഹെഡ്സിനെയും തടുക്കാൻ മുതിര നിങ്ങളെ സഹായിക്കും.

മുതിര പൊടിച്ചതും കടലപ്പൊടിയും സമം എടുത്ത് അതിൽ അൽപ്പം പാലും ചേർത്ത മിശ്രിതം സ്ക്രബ് ആയിട്ട് ഉപയോഗിക്കാം. ഇത് ആഴ്ചയിൽ ഒരിക്കൽ മാത്രം ചെയ്താൽ മതി.

∙രാത്രി കിടക്കും മുൻപ് പച്ചമഞ്ഞളരച്ച് കട്ടിയായി മേൽച്ചുണ്ടിൽ പുരട്ടാം. കാലത്തെഴുന്നേറ്റ് ചെറു ചൂടുവെളളം കൊണ്ട് കഴുകുക. അനാവശ്യ രോമങ്ങൾ കൊഴിഞ്ഞു പോകും.

∙പച്ചപപ്പായയും മഞ്ഞളും കൂട്ടി അരച്ചു പുരട്ടുന്നതും മുഖരോമങ്ങൾ കളയാൻ ഉത്തമമാണ്.

∙കറുത്ത മുന്തിരി നന്നായി കഴുകി ജ്യൂസടിച്ചു വച്ച് അടുത്ത ദിവസം രാവിലെ അതു പുരട്ടി മുഖം കഴുകുക. പാടുകൾ മാറി മുഖം തുടുക്കും.

read more
മേക്കപ്പ്സ്ത്രീ സൗന്ദര്യം (Feminine beauty)

മുഖത്തെ പാടുകൾ മാറാൻ ഒലീവ് ഓയിൽ

മുഖസൗന്ദര്യത്തിനായി സമയം കണ്ടെത്തുന്നവരാണ് നാം. മുഖത്തെ പാടുകളും ചുളിവുകളിമകറ്റാൻ പെടാപ്പാടു പെടുന്നവരും കുറവല്ല.
ആരോ​ഗ്യത്തിന് മാത്രമല്ല ചർമ്മത്തെ സംരക്ഷിക്കാനും ഒലീവ് ഓയിൽ മികച്ചതാണ്.

ആന്റി ഓക്‌സിഡന്റുകള്‍ ധാരാളമടങ്ങിയ ഒലീവ് ഓയിൽ മുഖത്ത് പുരട്ടുന്നത് ചുളിവുകളും കറുപ്പും അകറ്റാൻ സഹായിക്കും. മുഖക്കുരു, കണ്ണിന് ചുറ്റുമുള്ള കറുത്ത പാട്, കഴുത്തിലെ കറുപ്പ് നിറം എന്നിവ മാറാൻ ഒലീവ് ഓയിൽ പുരട്ടുന്നത് ​ഏറെ നല്ലതാണെന്ന് വിദ​ഗ്ധർ പറയുന്നു.

ഒലിവ് ഓയിലിൽ ഒലിക് ആസിഡ്, സ്ക്വാലീൻ തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന്റെ ഇലാസ്തികത നിലനിർത്തുകയും അത് മിനുസമാർന്നതും മൃദുലവും തിളക്കമുള്ളതുമായി നിലനിർത്തുകയും ചെയ്യുന്നു.

ഒലിവ് ഓയിലിൽ കാണപ്പെടുന്ന ക്ലോറോഫിൽ പ്രകൃതിയുടെ തന്നെ ആന്റി ബാക്ടീരിയൽ, ആന്റി ഇൻഫ്ലമേറ്ററി ഏജന്റാണ്. ഇത് ചുവപ്പ്, പിഗ്മെന്റേഷൻ, ബാക്ടീരിയ, ഫംഗസ് അണുബാധകൾ എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു. മാത്രമല്ല മുറിവുകൾ സുഖപ്പെടുത്തുകയും ചെയ്യുന്നു.

ഒലീവ് ഓയിലിലെ വിറ്റാമിൻ ഇ, ഫ്ലേവനോയ്ഡുകൾ, പോളിഫെനോൾസ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തെ ആരോഗ്യകരവും ഉള്ളിൽ നിന്ന് തിളക്കമുള്ളതാക്കുകയും ചെയ്യുന്നു.

ഒലിവ് ഓയിലിലെ ക്ലോറോഫിൽ ഉള്ളടക്കം രക്തചംക്രമണം വർദ്ധിപ്പിക്കുന്നതിനും ചർമ്മത്തിന് കീഴിലുള്ള ചുവന്ന രക്താണുക്കളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു.

ഒലിവ് ഓയിൽ, ചെറുനാരങ്ങാനീര് ചേർത്ത് യോജിപ്പിക്കുക. ശേഷം ഇത് മുഖത്ത് പുരട്ടുക. അര മണിക്കൂർ കഴിഞ്ഞു കഴുകിക്കളയുക. ചുളിവുകൾ മാറാൻ ഇത് സഹായിച്ചേക്കും. നാരങ്ങ നീരിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന്റെ കേടുപാടുകളും അകാല വാർദ്ധക്യവും കുറയ്ക്കാൻ സഹായിക്കും.

മുഖത്തെ കറുത്ത പാടുകളും നേർത്ത വരകളും തടയുന്ന മോയ്‌സ്ചുറൈസറായി ഒലീവ് ഓയിൽ കണ്ണിന് താഴെ ഉപയോഗിക്കുന്നത് സുരക്ഷിതമാണ്. വരണ്ട ചുണ്ടുകൾ, വരണ്ട കാൽമുട്ടുകൾ, കൈമുട്ടുകൾ എന്നിവിടങ്ങളിവും ഇത് ഉപയോഗിക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

read more
സ്ത്രീ സൗന്ദര്യം (Feminine beauty)

മുഖം തിളങ്ങാന്‍ ഒലിവ് ഓയില്‍

മുഖം തിളങ്ങാന്‍ ഒലിവ് ഓയില്‍ ബെസ്റ്റാണ്,പക്ഷെ ഇങ്ങനെ ഉപയോഗിക്കൂ

ഗുണങ്ങളില്‍ എപ്പോഴും മുന്നിലാണ് ഒലിവെണ്ണ. ഒലിവില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന ഒലിവ് ഓയില്‍ പാചകത്തിനും സൗന്ദര്യവര്‍ദ്ധക വസ്തുവായും മരുന്നുകളിലും സോപ്പുകളിലും പരമ്ബരാഗത വിളക്കുകളിലെ ഇന്ധനമായും ഒലിവെണ്ണ ഉപയോഗിക്കുന്നു. മികച്ച സൌന്ദര്യ വര്‍ദ്ധക ഉപാധിയാണ് ഒലിവ് ഓയില്‍. ഒലിവെണ്ണ വിവിധ രീതിയില്‍ ഉപയോഗിച്ചാല്‍ ചര്‍മ്മം തിളങ്ങും.

ഒലീവ് ഓയില്‍, ചെറുനാരങ്ങാനീര്, തേന്‍ എന്നിവ തുല്യഅളവിലെടുത്തു കൂട്ടിക്കലര്‍ത്തുക. ഇത് മുഖത്തു പുരട്ടാം. അര മണിക്കൂര്‍ കഴിഞ്ഞു കഴുകിക്കളയാം. പാല്‍പ്പാട, തക്കാളിനീര് എന്നിവ കലര്‍ത്തി ഇതില്‍ ഒന്നുരണ്ടു തുള്ളി ഒലിവ് ഓയില്‍ ചേര്‍ത്തിളക്കി മുഖത്തു പുരട്ടി മസാജ് ചെയ്യാം. അല്‍പം കഴിഞ്ഞു കഴുകിക്കളയാം.അരകപ്പ് ഓട്‌സെടുത്തു വേവിയ്ക്കുക. ഇത് തണുത്ത ശേഷം ഒരു ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയില്‍ കലര്‍ത്തുക. ഇതിലേയ്ക്ക് ഒരു മുട്ടവെള്ളയും അല്‍പം ചെറുനാരങ്ങാനീരും ചേര്‍ത്തിളക്കാം. ഇത് മുഖത്തു പുരട്ടി കാല്‍ മണിക്കൂര്‍ കഴിയുമ്ബോള്‍ കഴുകിക്കളയാം. പിന്നീട് വെളിച്ചെണ്ണ കൊണ്ടു മുഖം മസാജ് ചെയ്യാം.

ചെറുനാരങ്ങാനീര്, തേന്‍, പഞ്ചസാര, ഒലീവ് ഓയില്‍ എന്നിവ കലര്‍ത്തി മുഖം സ്‌ക്രബ് ചെയ്യുന്നതും മുഖത്തിന് നിറം ലഭിയ്ക്കാന്‍ സഹായകമാണ്. ചര്‍മത്തിന് നിറം നല്‍കുന്നതിനു പുറമെ ചുളിവുകളറ്റാനും അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും സംരക്ഷണം നല്‍കാനും ചര്‍മത്തിന് മുറുക്കം നല്‍കാനുമെല്ലാം ഒലീവ് ഓയില്‍ നല്ലതാണ്.

read more
ആരോഗ്യംചോദ്യങ്ങൾലൈംഗിക ആരോഗ്യം (Sexual health )

വിവാഹ ജീവിതത്തിൽ ലൈംഗികതയുടെ പ്രാധാന്യം

വിവാഹമോചനക്കേസുകൾക്കു പിന്നിൽ ലൈംഗികതയ്ക്ക് എത്രമാത്രം പങ്കുണ്ട്. ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഒരു റിപ്പോർട്ട്.

ഭാര്യ അതിസുന്ദരി. വിവാഹം കഴിഞ്ഞിട്ട് അധികം നാളുകളായിട്ടില്ല. നല്ല സാമ്പത്തികം. രണ്ടു പേർക്കും ജോലി. പരസ്പര സ്നേഹവും വിശ്വാസവും ഉളള ദമ്പതികളെന്ന് ഒറ്റ നോട്ടത്തിൽ ആർക്കും തോന്നാം. എന്നാൽ ഏവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് ആ സുന്ദരദാമ്പത്യം കുടുംബകോടതിയിൽ എത്തി. കോടതി നടപടി ക്രമങ്ങൾക്കിടയിലാണ് അവരുടെ കിടപ്പറ രഹസ്യങ്ങൾ കൗൺസലർക്കു മുന്നിൽ വെളിപ്പെടുന്നത്.

കല്യാണം കഴിഞ്ഞ് ഒരുവർഷം കഴിഞ്ഞെങ്കിലും ഒരിക്കൽപോലും ഇവർ ശാരീരികമായി ബന്ധപ്പെട്ടിട്ടില്ല. അതിന്റെ കാരണം ഭർത്താവ് വെളിപ്പെടുത്തിയത് ഇങ്ങനെ; ‘കല്യാണം കഴിഞ്ഞ് ആദ്യരാത്രി തന്നെ ഭാര്യയുടെ പെരുമാറ്റത്തിൽ സംശയം തോന്നി. അവൾ സൈബർ സെക്സിനു അടിമയായിരുന്നു. ജീവിതത്തിൽ യഥാർത്ഥ സെക്സിനോട് അവൾക്ക് യാതൊരു താൽപര്യവും തോന്നിയിരുന്നില്ല. സ്നേഹം കൊണ്ട് അവളെ കീഴ്പ്പെടുത്താൻ ഞാൻ പലവട്ടം ശ്രമിച്ചു. നടന്നില്ല. പിന്നീട് ഒരു ഡോക്ടറെ കണ്ടു. ചികിത്സിക്കാൻ ശ്രമിച്ചു. അപ്പോഴും ഞാൻ പരാജയപ്പെടുകയായിരുന്നു. എനിക്കു മുന്നിൽ വേറെ വഴികളില്ല ഇതല്ലാതെ അതുകൊണ്ടുമാത്രം ഞാൻ ഇത്തരമൊരു തീരുമാനം എടുക്കുന്നു.

ഭാര്യാഭർത്താക്കന്മാർ തമ്മിലുളള ശാരീരികബന്ധം ഇല്ലായ്മ വിവാഹമോചനത്തിനുളള കാരണങ്ങളിൽ ഒന്നായി കോടതി കണക്കാക്കാറുണ്ട്. ലൈംഗികജീവിതം വ്യക്തിയുടെ മൗലിക അവകാശങ്ങളിൽപ്പെടുത്തിയാണ് കോടതി വിവാഹമോചനം അനുവദിക്കുന്നത്.

പല കേസുകളിലും ലൈംഗികത വില്ലനായി കടന്നുവരാനുണ്ട്. വിവാഹമോചനം എളുപ്പത്തിൽ സമ്പാദിക്കാവുന്ന ഉപാധിയായി ലൈംഗികപ്രശ്നങ്ങൾ പറയാറുണ്ടെങ്കിലും വിചാരിക്കുന്നതിലും അപ്പുറത്താണ് കാര്യങ്ങൾ. ഒരു വര്‍ഷം ഇരുപതിനായിരത്തിലേറെ കേസുകൾ കേരളത്തിലെ കുടുംബകോടതികളിൽ എത്തുന്നു. ഇതിന്റെ കാരണങ്ങൾ പുറമേ അറിയുന്നതു മാത്രമല്ല നല്ലൊരു ശതമാനവും ലൈംഗികപ്രശ്നങ്ങൾ മൂലമാണ്. അഖിലേന്ത്യാടിസ്ഥാനത്തിൽ നടന്ന സർവേയുടെ അടിസ്ഥാനത്തിൽ നടന്ന പഠനങ്ങൾ പറയുന്നതാണിത്.

മോചനം കൂടുന്നു

കേരളത്തിൽ മാത്രമല്ല ഇന്ത്യയൊട്ടാകെ അസംതൃപ്ത ലൈംഗികതയുടെ പേരിലുളള വിവാഹമോചനങ്ങൾ വര്‍ധിക്കുന്നതായി പഠനങ്ങളും സർവേകളും പറയുന്നു. 2015–ൽ നടന്ന ഒരു പഠനം പറയുന്നത് ഇന്ത്യയിൽ നടക്കുന്ന വിവാഹമോചനക്കേസുകളിൽ 20 മുതൽ 30 ശതമാനം വരെ ലൈംഗിക അസംതൃപ്തിയുടെ ഫലമാണെന്നാണ്.

ലൈംഗികതയും അതുമായി ബന്ധപ്പെട്ടു വരുന്ന ശാരീരിക മാനസികപ്രശ്നങ്ങളുമാണു ദാമ്പത്യങ്ങൾക്കു മേൽ കരിനിഴൽ വീഴ്ത്തുന്നത് എന്നും പഠനങ്ങൾ പറയുന്നു. പ്രമുഖ ഒാൺലൈൻ പോർട്ടലായ മെഡി–എഞ്ചൽസ് നടത്തിയ സർവേയിലാണ് ലൈംഗിക അസം‍തൃപ്തിയെ സംബന്ധിക്കുന്ന ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വന്നിരിക്കുന്നത്.
അഖിലേന്ത്യ ശരാശരിയെക്കാൾ കൂടുതലാണ് കേരളത്തിൽ വിവാഹമോചനങ്ങളുടെ എണ്ണം എന്നതിൽ നിന്നുതന്നെ മെഡി–ഏഞ്ചൽസിന്റെ കണക്കുകളെക്കാൾ കൂടുതലാണ് കേരളത്തിന്റെ അവസ്ഥ എന്നു വ്യക്തം. വിവാഹമോചനങ്ങളെ സംബന്ധിച്ചു സർക്കാർ ഏജൻസികൾ നടത്തിയ പഠനത്തിലും ഇക്കാര്യങ്ങൾ വ്യക്തമായി പറയുന്നുണ്ട്.

വഞ്ചകരുടെ എണ്ണം കൂടുന്നു

സർവേ പ്രകാരം ശാരീരികബന്ധത്തിനുവേണ്ടി പരമ്പരാഗത മൂല്യങ്ങളെ തിരസ്കരിച്ചു കൊണ്ടു വേലി ചാടുന്ന സ്ത്രീ പുരുഷന്മാരുടെ എണ്ണത്തിലും കാര്യമായ വർധനവുണ്ട്. 23.6 ശതമാനം പുരുഷന്മാർ തങ്ങളുടെ പങ്കാളികളെ വഞ്ചിക്കുമ്പോൾ 17.6 ശതമാനം സ്ത്രീകൾ തങ്ങളുടെ ഭർത്താക്കന്മാരെ കബളിപ്പിക്കുകയും മറ്റു പുരുഷന്മാരോടൊപ്പം ലൈംഗികബന്ധത്തിൽ ഏർപ്പെടുകയും ചെയ്യുന്നതായും മെഡി– ഏഞ്ചൽസ് കണ്ടെത്തി.

പെൺവഴികളും തെറ്റുന്നു

അടുത്തകാലത്ത് ഒരു സിനിമാനടി വിവാഹമോചനം നേടിയപ്പോൾ കേരളത്തിലെ ചെറുപ്പക്കാർക്കത് താങ്ങാനാവാത്ത അത്ഭുതമായി. ‘അവന് ഇത് എന്തിന്റെ കേടാണ്? ഇത്രയും സുന്ദരിയായ ഒരു പെണ്ണിനെ കെട്ടിയിട്ട്’ എന്നു ചോദിച്ചവരാണു കൂടുതലും. സൗന്ദര്യം മാത്രമല്ലല്ലോ ദാമ്പത്യം എന്നു പറഞ്ഞു ആശ്വാസം കൊണ്ടവരും കുറവല്ല.

മനസു ശരീരവും കാമുകനു കൊടുത്തിട്ട് മറ്റൊരു പുരുഷന്റെ ഭാര്യയായി ജീവിക്കുന്നതിലും ഭേദം വിവാഹമോചനം തന്നെയല്ലേ എന്നു പറഞ്ഞവരായിരുന്നു കൂടുതലും. അതുകൊണ്ടാണ് ആ വിവാഹമോചനവാർത്ത ഇത്രയും പ്രതികരണങ്ങൾ ഉണ്ടാക്കിയത്. ‘സെലിബ്രിറ്റികല്യാണവും അതിനുശേഷം നടക്കുന്ന വിവാഹമോചനവും എല്ലാവരും ശ്രദ്ധിക്കും. എന്നാൽ സെലിബ്രിറ്റികളുടെ ജീവിതത്തിൽ നടക്കുന്നതിനെക്കാൾ എത്രയോ ഇരട്ടി പ്രശ്നങ്ങളാണ് സാധാരണക്കാർക്കിടയിൽ നടക്കുന്നത്. അതുപക്ഷേ പുറത്തെങ്ങും അറിയുന്നില്ലെന്നു മാത്രം.’ നെടുമങ്ങാട് കുടുംബകോടതിയിൽ വക്കീലായ അഡ്വ. ഗീനാകുമാരി പറയുന്നു.

വാട്സ്അപ്പും ബുദ്ധിക്കുറവും
വാട്സ്അപ്പ്, ഫെയ്സ്ബുക്ക്, സ്കൈപ്പ്, ഇങ്ങനെ ചില സാധാനങ്ങളുണ്ടെന്നറിയാം. അതിലൂടെ ചാറ്റ് ചെയ്യാമെന്നും പടങ്ങളും വീഡിയോയും അയയ്ക്കാമെന്നുമൊക്കെ അറിയാം. മിസ്ഡ് കോളിലൂടെ പരിചയപ്പെടുന്ന പയ്യന്മാരുമായി ഈ വിഷയങ്ങളൊക്കെ സംസാരിച്ചിട്ടുമുണ്ട്. അങ്ങനെ തുടങ്ങുന്ന ചാറ്റിങ് ചെറിയ ഇടവഴികളിലൂടെ സഞ്ചരിച്ച് അവസാനം ഹിമാലയം കയറിയിട്ടേ അവസാനിക്കൂ.
സംഗതി ഇങ്ങനെയാണെങ്കിലും ഇതിലെ അപകടം ഈ മൊബൈൽ ഉയോഗിക്കുന്ന വ്യക്തിയുെട അറിവില്ലായ്മയാണ്. വാട്സ്അപ്പിൽ വരുന്ന മെസേജുകൾ മായ്ച്ചു കളയാൻ പോലും അറിഞ്ഞുകൂടാ. ഫലമോ, കോടതി തെളിവായി സ്വീകരിക്കുകയും വിവാഹമോചനം അനുവദിക്കുകയും ചെയ്യുന്നു.

‘ഒരുപാടു ഘടകങ്ങൾ ഒന്നിക്കുമ്പോഴാണ് ദാമ്പത്യം പൂർണ്ണമാകുന്നത്. ഇന്നു സമൂഹത്തിൽ ദാമ്പത്യം പകുതി വഴിക്ക് നിലച്ചുപോകുന്നു. ശാരീരികവും മാനസ്സികവും സാമൂഹികവുമായ കാരണങ്ങൾ ഉണ്ടാകാം. എന്നാൽ ഒാരോ വിവാഹമോചനവും ഒാരോ വേദനയാണ്.’ മുൻ ജില്ലാ ജഡ്ജിയായ ജസ്റ്റിസ് സുപ്രഭ അഭിപ്രയപ്പെടുന്നു.

കുറ്റബോധമോ എന്തിന്?
വിവാഹേതരബന്ധങ്ങളിൽ കുറ്റബോധത്തിന്റെ കാര്യമുണ്ടോ? സാഹചര്യങ്ങൾ അനുകൂലമാണെങ്കിൽ അതിന്റെ കാര്യമില്ലെന്നു പറയുന്നവരാണു മെഡി– ഏഞ്ചൽസിന്റെ സർവേയിൽ പങ്കെടുക്കാത്തവരിൽ കൂടുതൽ പേരും. വിവാഹപൂർവ ബന്ധങ്ങളെയും വിവാഹേതരബന്ധങ്ങളെയും അനുകൂലിക്കുന്നവരുടെ എണ്ണവും കൂടുന്നു.
അകാരണമെന്നു പ്രത്യക്ഷത്തിൽ തോന്നുന്ന പല വിവാഹമോചനക്കേസുകളുടെയും പിന്നിൽ ഇത്തരത്തിലുളള അവിഹിതബന്ധങ്ങളാണുളളത്. ഭാര്യയുടെ അവിഹിതം ഭര്‍ത്താവോ ഭർത്താവിന്റെ അവിഹിതം ഭാര്യയോ കണ്ടുപിടിക്കുന്ന സാഹചര്യം ഉണ്ടാവുമ്പോൾ തുടങ്ങുന്ന സ്വരച്ചേർച്ചയില്ലായ്മ കുടുംബകോടതികളിലാണ് അവസാനിക്കുന്നത്.

രതിയുടെ ചൂടില്ലാതെ
മുകളിൽ പറഞ്ഞ അവസ്ഥയ്ക്ക് എന്തു കാരണം? വീട്ടിൽ നല്ല ഭക്ഷണം കിട്ടാതെ വരുമ്പോഴാണ് വീടിനു പുറത്തു നിന്ന് ആഹാരം കഴിക്കാൻ നോക്കുന്നത്. അതുപോലെയാണ് രതിയുടെ കാര്യവും. ബന്ധങ്ങളിൽ ഉൗഷ്മളത ഇല്ലാത്തത് രതിയുടെ സാധ്യതകളെ ഇല്ലാതാക്കുകയും ഇതു വിവാഹമോചനത്തിലേക്കുപോവുകയും ചെയ്യുന്നു. എല്ലാം ചടങ്ങുപോലെ എന്നു പറഞ്ഞതു പോലെയാവരുത് രതി. അത് ഏറെ ആഴമുളള ഒരു പ്രതിഭാസമാണ്. ഭാര്യാഭര്‍ത്താക്കന്മാർ തമ്മിലുള്ള ശാരീരികബന്ധം ഇല്ലായ്മ വിവാഹമോചനത്തിനുളള കാരണങ്ങളിൽ ഒന്നായി കോടതി കണക്കാക്കാറുണ്ട്. ലൈംഗികബന്ധങ്ങളും അതുവഴി കിട്ടുന്ന ഭൗതീകവും ആത്മീയവുമായ സുഖവും വ്യക്തിയുടെ മൗലീകമായ അവകാശങ്ങളില്‍പ്പെടുത്തിയാണു കോടതി വിവാഹമോചനം അനുവദിക്കുന്നത്. ഒരാളിന്റെ മൗലീകവകാശം ഇല്ലാതാക്കുന്നത് ക്രൂരതയായാണു കണക്കാക്കുന്നത്. എന്നാൽ വിവാഹമോചനം എളുപ്പത്തിൽ സമ്പാദിക്കാവുന്ന ഒരു ഉപാധിയായി പലരും ലൈംഗികതയെ ദുരുപയോഗം ചെയ്യാറുണ്ട്.

ഭാര്യയിൽ നിന്ന് അല്ലെങ്കിൽ ഭർത്താവിൽ നിന്ന് ലൈംഗിക സംതൃപ്തി കിട്ടില്ലെന്നു കളളം പറയുന്നവരുമുണ്ട്. പിന്നെ എങ്ങനെയാണു നിങ്ങൾക്കു കുട്ടികൾ ഉണ്ടായതെന്നു കോടതി ചോദിക്കുമ്പോൾ അപ്പോഴത്തെ ആവേശത്തിന് എന്ന ഒഴുക്കൻ മട്ടിലുളള മറുപടിയാണു പലരും പറയുന്നത്. ഇത്തരത്തിലുളള പല വാദങ്ങളും അടിസ്ഥാനരഹിതം എന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് കോടതി പല കേസുകളും ഒത്തുതീർപ്പാക്കുന്നത്.

നിത്യകന്യകകൾ
കേൾക്കുമ്പോൾ അതിശയോക്തി എന്നു തോന്നാം. എന്നാൽ സംഗതി സത്യമാണ്. വിവാഹിതരായ സ്ത്രീകളിൽ ചെറിയ ശതമാനമെങ്കിലും കന്യകകളായി തുടരുന്നു കേരളത്തിൽ. അവരിൽ പലരും മരണംവരെ അങ്ങനെ തുടരുകയും ചെയ്യും. ഇതൊരു പുതിയ അറിവല്ല. ഭർത്താക്കന്മാരുടെ സ്വവർഗരതിബോധം വരെ അതിനു കാരണമാണ്. എന്നാൽ ഒട്ടുമിക്ക സ്ത്രീകളും ഈ വിവരം പുറത്തുപറയാതെ പുറമേ സന്തോഷം നടിച്ചു ജീവിക്കുന്നു. അങ്ങനെ കന്യകകളായി മരിച്ചുപോയവർ എത്ര?
എന്നാൽ സ്ത്രീകളുടെ മനോഭാവത്തിൽ ഉണ്ടായ മാറ്റം ഈ അവസ്ഥയിലും പ്രകടമാണ്. പണ്ടത്തെപ്പോലെ എല്ലാം സഹിച്ച് കുടുംബത്തിനുവേണ്ടി ഒതുങ്ങിക്കൂടാൻ അവർ തയാറല്ല. മജ്ജയും മാംസവും ദാഹിക്കുമ്പോൾ അതു വിധിയാണെന്നു കരുതി കമിഴ്ന്നു കിടക്കാനും അവർ തയ്യാറല്ല. ഒന്നുകിൽ വിവാഹമോചനം എന്ന ശാശ്വതമായ പരിഹാരം അല്ലെങ്കിൽ അധാർമികതയിലേക്കുളള ഒളിച്ചോട്ടം രണ്ടും സംഭവിക്കാം. എങ്കിലും പുതിയൊരു ജീവിതത്തിനാണു അവർ പ്രാധാന്യം കൊടുക്കുന്നത്. അതുകൊണ്ടാണു വിവാഹമോചനത്തിനു ശ്രമിക്കുന്നതും.
ഇതു സ്ത്രീകൾ അനുഭവിക്കുന്ന പീഡനമാണെങ്കിൽ വേറൊരു രീതിയിൽ പുരുഷന്മാർ അനുഭവിക്കുന്ന പീഡനമുണ്ട്. പുരുഷന്മാരുടേതിനു സമാനമായ സ്വഭാവവൈകല്യങ്ങൾ ഇവിടെ സ്ത്രീകൾ പ്രകടമാക്കുന്നു. സ്വവർഗാനുരാഗം, ലൈംഗികവിരക്തി, കുട്ടിക്കാലത്തുണ്ടാകുന്ന ലൈംഗികാനുഭവങ്ങൾ മൂലമുളള വ്യക്തിവൈകല്യം, ഇപ്പോൾ സൈബർ സെക്സിനോടുളള അഡിക്ഷൻ തുടങ്ങി വിശകലനം ചെയ്യപ്പെടാവുന്നതും അല്ലാത്തതുമായ ഒട്ടേറെ കാരണങ്ങൾ കൊണ്ട് ഇങ്ങനെ സംഭവിക്കാം. ചുരുക്കത്തിൽ വിവാഹത്തിനു ശേഷം കന്യകയായും കന്യകനായും ജീവിക്കുന്നവരുടെ നാടു കൂടിയാണ് നമ്മുടെ കൊച്ചുകേരളം.

ഞാനിതെങ്ങനെ സഹിക്കും?
സാർ ദിവസം മൂന്നു നേരം ഞാൻ അദ്ദേഹത്തിനു വഴങ്ങിക്കൊടുക്കാം. അതിൽ കൂടുതലായാൽ ഞാനെങ്ങനെ സഹിക്കും? ഒരു ഭാര്യയുടെ സങ്കടമാണ്. ഏതെങ്കിലും ആഫ്രിക്കൻ രാജ്യത്തുനിന്നാണ് ഈ പരാതിയെന്ന് കരുതുന്നതെങ്കിൽ തെറ്റി. കേരളത്തിലെ ഒരു കുടുംബകോടതിയിൽ സഹികെട്ട ഭാര്യ പറഞ്ഞുപോയതാണ്. അമിത ലൈംഗികതയിൽ പൊറുതിമുട്ടുന്ന ഭാര്യമാർ കുറവല്ല. ഒന്നുകിൽ നിശബ്ദം സഹിക്കുക. അല്ലെങ്കിൽ വിവാഹമോചനം നേടി രക്ഷപെടുക. അതുമാത്രമാണ് ചെയ്യാവുന്നത്.

ഭർത്താവിന്റെ അമിതലൈംഗികതയിൽ മനം മടുത്ത് കോടതിയിലെത്തുന്ന സ്ത്രീകളുടെ എണ്ണത്തിൽ വർധനയുണ്ടെങ്കിലും ഭാര്യയ്ക്ക് അമിതലൈംഗികപ്രശ്നമുണ്ടെന്ന പേരിൽ ഒരു ഭർത്താവും ഇതുവരെ കോടതിയിൽ എത്തിയിട്ടില്ലയെന്നതും ശ്രദ്ധിക്കേണ്ടതാണ്.
അമിതലൈംഗികതയെക്കാൾ ക്രൂരവും രോഗാതുരവുമാണ് ചിലരുടെ രതിവൈകൃതങ്ങൾ. ഇതിന് ഇരകളാവുന്നത് ഭാര്യമാരാണ്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ സ്വന്തം സുഖത്തിനു വേണ്ടി പങ്കാളിയെ ഏതറ്റം വരെയും വേദനിപ്പിക്കുകയും ആ വേദനയിൽ ആനന്ദം കണ്ടെത്തുകയും ചെയ്യുന്ന സാഡിസ്റ്റുകളും കുറവല്ല. ഇതിനെ മാനസികരോഗമായി പരിഗണിച്ച് ഇത്തരക്കാരിൽ നിന്ന് പാവം ഭാര്യമാരെ എത്രയും വേഗം രക്ഷപെടുത്താൻ കോടതികൾ ശ്രമിക്കാറുണ്ട്.

തുറന്നു പറയുന്നത്
വിവാഹമോചനക്കാര്യത്തിൽ ലൈംഗികത പ്രധാന വിഷയമാകുന്നതിനു പ്രാദേശിക വ്യതിയാനങ്ങളുണ്ട്. കേരളത്തിൽ കൊച്ചി പോലെയുളള നഗരങ്ങളിലെ കുടുംബകോടതികൾക്കു മുമ്പിൽ വരുന്ന കേസുകളിൽ ലൈംഗിക അസംതൃപ്തി ഒരു പ്രധാന കാരണമായി പറയുന്നുണ്ട്. എന്നാൽ നെടുമങ്ങാട് പോലെയുളള ഉൾപ്രദേശങ്ങളിൽ നിന്നു വരുന്ന കേസുകളിൽ നിരന്തരമായ കൗൺസിലിങ്ങിലൂടെ മാത്രമേ വിവാഹമോചനം ആവശ്യപ്പെടുന്നതിന്റെ യഥാർത്ഥ കാരണം ലൈംഗികതയുമായി ബന്ധപ്പെട്ടതാണെന്നു ബോധ്യമാവൂ.

നേരത്തെ സൂചിപ്പിച്ചതുപോലെ മെഡി–ഏഞ്ചൽസിന്റെ സർവേ പ്രകാരം ഏറെക്കുറെ എട്ടു ശതമാനത്തോളം സ്ത്രീകൾ നിർബന്ധിത ലൈംഗികതയ്ക്ക് വഴങ്ങേണ്ടി വരുന്നുണ്ട്. ശാരീരികമായും മാനസികമായും പ്രതികൂലാവസ്ഥയിൽ നിൽക്കുമ്പോഴാണ് പലരും ബന്ധപ്പെടലിന് നിർബന്ധിക്കപ്പെടുന്നത്. ഇത് സ്വന്തം ഭാര്യയെ ബലാത്സംഗം ചെയ്യുന്നതിന് തുല്യമായാണ് കരുതപ്പെടുന്നത്.

സംതൃപ്തരാണോ നിങ്ങൾ?
നല്ല ദാമ്പത്യത്തിൽ പോലും സംതൃപ്ത ലൈംഗികത സ്ത്രീയെ സംബന്ധിച്ച് അപ്രാപ്യമാണ് ഇന്നും. വിശപ്പുളളപ്പോൾ ആഹാരം ആഗ്രഹിക്കുന്നതുപോലെയും ദാഹമുളളപ്പോൾ വെളളം കുടിക്കണം എന്നു തോന്നുന്നതുപോലെയുമാണ് വേണ്ട സമയത്ത് വേണ്ട രീതിയിൽ വേണ്ടതുപോലെ സ്ത്രീപുരുഷന്മാർ ലൈംഗികത ആഗ്രഹിക്കുന്നത്. എന്നാൽ സംസ്കാര സമ്പന്നമായ കേരളത്തിൽ പോലും ലൈംഗിക സംത‍ൃപ്തിയുടെ കാര്യത്തിൽ ഇപ്പോഴും വിവേചനം നിലനിൽക്കുന്നു. പഠനങ്ങൾ പറയുന്നത് 60 ശതമാനത്തോളം സ്ത്രീകൾ ലൈംഗികഅസംതൃപ്തി അനുഭവിക്കുന്നു എന്നാണ്. അതേ സമയം 90 ശതമാനം പുരുഷന്മാരും നിർബന്ധപൂർവം ലൈംഗികസംതൃപ്തി നേടിയതിനുശേഷമേ കിടക്കവിട്ട് എണീക്കാറുളളൂ.

ലൈംഗികതയ്ക്കിടയിൽ സംഭവിക്കുന്ന പാളംതെറ്റൽ ഒരു പരിധിവരെ വിവാഹമോചനക്കേസുകൾക്കും കാരണമാകുന്നു. ഇതിൽ പുരുഷന്റെ പരസ്ത്രീഗമനം ഉൾപ്പെടെയുളള മറ്റു താൽപര്യങ്ങളും ഉൾപ്പെടുന്നു. മുമ്പ് പെൺകുട്ടികൾക്ക് ലൈംഗികതയെ സംബന്ധിച്ച അറിവുകൾ കിട്ടാനുളള സാഹചര്യങ്ങൾ വളരെ കുറവായിരുന്നു. ഇന്ന് ഈ അവസ്ഥ മാറിമറിഞ്ഞു. സഹപ്രായക്കാരിൽ നിന്നും ഇന്റർനെറ്റിൽ നിന്നുമൊക്കെ ഈ വിഷയത്തിൽ ഡോക്ടറേറ്റ് എടുത്തതിനു ശേഷമാണ് പെൺകുട്ടികൾ കതിർമണ്ഡപത്തിലേക്ക് കാലെടുത്തുവയ്ക്കുന്നത്.
ലൈംഗികതയെ സംബന്ധിച്ച അറിവുകൾ ഇന്നു സ്ത്രീക്കും പുരുഷനും ഒരുപോലെയാണ്. അതുകൊണ്ടുതന്നെ തൃപ്തിയുടെ കൊടുമുടി ഏതെന്ന് സ്ത്രീക്ക് വ്യക്തമായി അറിയാം. ദാമ്പത്യത്തിൽ പലപ്പോഴും അവിടെ എത്താൻ കഴിയാതെ ഇടയ്ക്ക് യാത്ര മുടങ്ങുന്നതുകൊണ്ട് ഉണ്ടാകുന്ന അസംതൃപ്തിയാണ് പലപ്പോഴും ഒളിച്ചോട്ടത്തിന് കാരണമാകുന്നത്. സ്വന്തം കാര്യം മാത്രം നോക്കുന്ന പുരുഷൻ പിന്നീട് കുടുംബകോടതിയിൽ എത്താനുളള സാധ്യത വളരെ കൂടുതലാണ്. ഇതൊരു മുന്നറിയിപ്പായി കാണുക.

ദമ്പത്യമെന്ന പക്ഷിയുടെ ചിറകുകളിൽ ഒന്നാണ് നല്ല ലൈംഗികത എന്ന് വിശേഷിപ്പിച്ചത് മനഃശാസ്ത്രജ്ഞനായ ഫ്രോയ്ഡാണ്. നമ്മുടെ കുടുംബകോടതികളിലെത്തുന്ന വിവാഹമോചനക്കേസുകളുടെ എണ്ണം വർധിക്കുന്നത് ഈ പക്ഷിയുടെ ചിറകു പ്രവർത്തിപ്പിക്കാത്തതുകൊണ്ടാണ്. അതുകൊണ്ട് രണ്ടു ചിറകും വിടർത്തി ആകാശത്തേക്കു പറക്കുക.

ലൈംഗികത കാരണമാകുന്നതിനു പിന്നിൽ
1. കുട്ടിക്കാലത്തു ലൈംഗികചൂഷണത്തിന് ഇരയായവര്‍
2. സൈബർ സെക്സിൽ അഭിരമിക്കുന്നവർ യഥാർഥ സെക്സിനുനേരെ മുഖം തിരിക്കും. ഇതു കുടുംബപ്രശ്നങ്ങൾ ഉണ്ടാകും.
3. കൗമാരത്തിൽ ഉണ്ടാകുന്ന ലൈംഗികാനുഭവങ്ങൾ വിവാഹാനന്തരമുളള യഥാർഥ ലൈംഗികതയെ തെറ്റായി സ്വാധീനിക്കാം.
4. ലൈംഗികകാര്യങ്ങളിലുളള ആൺകോയ്മ ഒരു പരിധി വരെ പ്രശ്നങ്ങൾ വഷളാക്കുന്നു. പുരുഷന് എന്തും ആകാം. എന്നാൽ സ്ത്രീ കന്യകയായിരിക്കണം എന്ന നിർബന്ധം പ്രശ്നങ്ങൾ രൂക്ഷമാക്കും.
5. സന്തുഷ്ട ദാമ്പത്യം ഇല്ലെങ്കിലും ജീവിതത്തിൽ ആസ്വാദനത്തിനു വേറെ മാർഗങ്ങൾ ഉണ്ട് എന്ന ചിന്ത ദമ്പതികളെ തമ്മിൽ അകറ്റുന്നു.
6. മറ്റാരെയോ പ്രണയിച്ചുകൊണ്ടാണ് പല പെൺകുട്ടികളും പുതുജീവിതത്തിലേക്കു വരുന്നത്. സങ്കല്പത്തിൽ ഒരാളും യഥാർഥ ജീവിതത്തിൽ മറ്റൊരാളും എന്നതു ലൈംഗികജീവിതത്തെ വിരക്തമാക്കും.
7. ഒറ്റ കുട്ടി ആണായാലും പെണ്ണായാലും ദാമ്പത്യജീവിതത്തിലേക്കു കടക്കുമ്പോൾ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ലൈംഗികസംബന്ധിയായ കാര്യങ്ങളിൽ പ്രത്യേകിച്ചും.

read more
1 60 61 62 63 64 79
Page 62 of 79