close

ദാമ്പത്യം Marriage

ആരോഗ്യംദാമ്പത്യം Marriageരതിമൂര്‍ച്ഛലൈംഗിക ആരോഗ്യം (Sexual health )വൃക്തിബന്ധങ്ങൾ Relationship

ദാമ്പത്യം ആനന്ദകരമാക്കാം

മൂഹത്തിന്റെ ഏറ്റവും അര്‍ഥപൂര്‍ണമായ ഘടകമാണ് കുടുംബം. സമൂഹത്തെ എന്നും പുതുമയോടെ നിലനിര്‍ത്തുന്നതും ആ ബന്ധങ്ങള്‍ തന്നെ. പങ്കാളികള്‍ തമ്മിലുള്ള നല്ല ബന്ധം നല്ല കുടുംബത്തെ സൃഷ്ടിക്കും. നല്ല കുടുംബങ്ങള്‍ നല്ല സമൂഹത്തെയും. എന്നാല്‍ കാലത്തിനൊപ്പം കുടുംബ ബന്ധങ്ങളുടെ സ്വഭാവത്തിലും കെട്ടുറപ്പിലുമെല്ലാം മാറ്റങ്ങള്‍ വരുന്നുണ്ട്. ദാമ്പത്യ ബന്ധങ്ങളില്‍ ഉലച്ചിലുകളും വേര്‍പിരിയലുകളും കൂടിവരുന്നതായാണ് കാണുന്നത്. കുടുംബ കോടതികളില്‍ എത്തുന്ന കേസുകള്‍ ഇതിന് തെളിവാണ്.

വേര്‍പിരിയാന്‍ വേണ്ടിയല്ല ഒന്നായി ചേര്‍ന്നത്. പങ്കുവെച്ച് ജീവിക്കാന്‍ വേണ്ടിതന്നെയാണ്. എന്നിട്ടും ചെറുതും വലുതുമായ ഒട്ടേറെ പ്രശ്‌നങ്ങള്‍ ദാമ്പത്യത്തിന്റെ വഴിപിരിയലിന് കാരണമായി മാറുന്നു. മനസ്സ് തുറന്ന് സംസാരിച്ചാല്‍, പങ്കാളി പറയുന്നത് കേള്‍ക്കാന്‍ തയ്യാറായാല്‍ ഒട്ടേറെ പ്രശ്‌നങ്ങളെ പരിഹരിച്ചുമുന്നോട്ട് പോകാനാകും.

പരസ്പരം അടുത്തറിഞ്ഞ് സ്‌നേഹവും കരുതലും താങ്ങും തണലുമായി മാറേണ്ട ജീവിത യാത്രയാണ് ദാമ്പത്യം. രതിയും സുഖ ദുഃഖങ്ങളും ഒരുപോലെ പങ്കുവെച്ച് മുന്നേറേണ്ട യാത്ര. അസ്വാരസ്യങ്ങളെല്ലാം അകറ്റി ദാമ്പത്യ ജീവിതം ആനന്ദകരമാക്കാന്‍ മനസ്സുവെക്കണമെന്ന് മാത്രം.

വിവാഹബന്ധം ഇണകള്‍ക്ക് ചില പ്രയോജനങ്ങള്‍ പ്രദാനംചെയ്യുമെന്ന് പ്രതീക്ഷിക്കപ്പെടുന്നുണ്ട്. ഇന്നലെയുടെ പ്രതീക്ഷകളല്ല ഇന്നിന്റേത്. പക്ഷേ, ഒരു വിവാഹബന്ധം നിലകൊള്ളാന്‍, തുടക്കത്തിനും വളര്‍ച്ചയ്ക്കും നിലനില്‍പിനും വിവാഹം നിര്‍വഹിക്കുന്ന ധര്‍മങ്ങള്‍ പ്രധാനപ്പെട്ടതാണ്. പ്രത്യുത്പാദനത്തിനു മാത്രം വിവാഹം നിലകൊണ്ട കാലം ഗതകാലത്തിലെവിടെയോ ഒളിച്ചിരിക്കുന്നു.

ലൈംഗികബന്ധത്തിന്റെ ആവശ്യകതയെ പ്രത്യുത്പാദന താത്പര്യത്തില്‍നിന്ന് പാടെ മാറ്റിനിര്‍ത്തിയിരിക്കുന്നു. ഇന്ന് വൈവാഹികബന്ധത്തിലെ ലൈംഗികബന്ധം ലൈംഗികബന്ധത്തിനു മാത്രമായി മാറിയിരിക്കുന്നു. കുട്ടികളെ വേണ്ടെന്നുവെച്ചും വിവാഹബന്ധത്തിന് മുതിരുന്നവരുണ്ടിന്ന്. കുട്ടികളെ വളര്‍ത്തുന്നതിന്, കൈക്കുഞ്ഞായിരിക്കെത്തന്നെ അതിനനുയോജ്യമായ സ്ഥാപനങ്ങളെ ഏല്‍പിക്കുന്നവരുമുണ്ട്. പരമ്പരാഗതമായി കൊണ്ടുനടന്നിരുന്ന പല പ്രയോജനങ്ങളും ഇന്ന് വിവാഹജീവിതത്തില്‍നിന്ന് വേര്‍പെടുത്തിക്കഴിഞ്ഞിരിക്കുന്നു. ഇന്നിന്റെ വൈവാഹികബന്ധം ആസ്വദിക്കാനും ആഘോഷിക്കാനും ഈ മാറ്റങ്ങളറിയേണ്ടതുണ്ട്.

എന്‍.പി. ഹാഫിസ് മുഹമ്മദ്
കോ-ഓഡിനേറ്റര്‍, സോഷ്യോളജി വിഭാഗം മേധാവി,
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കാമ്പസ്

ഹ്ലാദകരമായ വിവാഹജീവിതം നയിക്കുന്നവരില്‍ താരതമ്യേന കൂടുതല്‍ ആയുസ്സും രോഗസാധ്യതകള്‍ കുറവുമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഗുണങ്ങള്‍ കൂടുതലും പുരുഷന്മാരിലാണെന്ന കൗതുകകരമായ കണ്ടെത്തലുകളുമുണ്ട്. വെറുതെയൊരു കല്യാണം കഴിച്ചാല്‍ ഈ ഗുണമുണ്ടാവില്ല. ആ ബന്ധത്തിന്റെ ഗുണപരമായ നിലവാരം വലിയ ഘടകമാണ്. സംതൃപ്തി, ഇണയോടുള്ള പ്രസാദാത്മകമായ സമീപനം, വിരോധമുള്ളതും നിഷേധാത്മകവുമായ പെരുമാറ്റങ്ങളിലുള്ള നിയന്ത്രണം ഇവയെല്ലാം പ്രധാനമാണ്. കലുഷിതമായ ദാമ്പത്യം സംഘര്‍ഷങ്ങളുടെ ഫാക്ടറിയാണ്.

കല്യാണം കഴിച്ച് ഒപ്പം കൂട്ടിയ ആളിന്റെ കുഴപ്പം മൂലമല്ലേ ആരോഗ്യവും മനസ്സമാധാനവും ക്ഷയിച്ചതെന്ന് കണ്ണടച്ച് കുറ്റപ്പെടുത്താന്‍ വരട്ടെ. അവനവന്റെ സുഖമെന്ന വിചാരത്തില്‍നിന്ന് മാറി ദാമ്പത്യത്തോടും പങ്കാളിയോടും ഓരോ വ്യക്തിയും സ്വീകരിക്കുന്ന സ്പര്‍ധ കലര്‍ന്ന നിലപാടുകളും അതില്‍ സ്വാധീനം ചെലുത്തും. പാളിച്ചകളും സംഘര്‍ഷങ്ങളുമുണ്ടാകുമ്പോള്‍ ഇണയുടെ നേരെ വിരല്‍ ചൂണ്ടുന്നതിനു പകരം, സ്വന്തം പങ്കെന്താണെന്നുള്ള അന്വേഷണമായാല്‍ തിരുത്തല്‍ എളുപ്പമാവും. പരസ്പരം അറിയാനും സ്‌നേഹിക്കാനും പിന്തുണയ്ക്കാനുമുള്ള ശാശ്വതമായൊരു ചങ്ങാത്തത്തില്‍നിന്നാണ് ദാമ്പത്യത്തില്‍ ഊര്‍ജമുണ്ടാകേണ്ടത്.

ഡോ. സി. ജെ. ജോണ്‍
ചീഫ് സൈക്യാട്രിസ്റ്റ്
മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍, കൊച്ചി

ല്യാണത്തിരക്കിനിടയില്‍ ആണിനും പെണ്ണിനും വിവാഹജീവിതം ആരംഭിക്കാനാവശ്യമായ തയ്യാറെടുപ്പുകളെക്കുറിച്ചോ ഉണ്ടാകേണ്ട ശാരീരികമാനസികവൈകാരിക പാകപ്പെടലിനെക്കുറിച്ചോ ആരും അന്വേഷിക്കുന്നില്ല. പഠിത്തവും ജോലിയുമെന്നതിലുപരിയായി ശാരീരികവും മാനസികവുമായ വളര്‍ച്ചയും ഫിറ്റ്‌നസ്സും സ്ത്രീയ്ക്കും പുരുഷനുമുണ്ടോ എന്ന കാര്യവും പരിഗണിക്കപ്പെടുന്നില്ല.

പുതിയ ജീവിതം ആരംഭിക്കുമ്പോള്‍ ഉണ്ടാകേണ്ട ഈ ജാഗ്രതയില്ലായ്മയാണ് പലപ്പോഴും തന്റേതല്ലാത്ത കാരണം കൊണ്ട് വിവാഹമോചനം നേടിയെന്ന പരസ്യകോളങ്ങളിലും കുടുംബ കോടതിയിലെ വിചാരണമുറികളിലും ദമ്പതികളെ എത്തിക്കുന്നത്. ജനിതകവൈകല്യങ്ങളുള്ള കുട്ടികള്‍ പിറക്കാതിരിക്കാന്‍, പാരമ്പര്യരോഗങ്ങള്‍ പിന്തുടരാതെയിരിക്കാന്‍, ക്രോണിക് രോഗങ്ങള്‍ ദാമ്പത്യജീവിതത്തിന്റെ രസാനുഭൂതികള്‍ കവരാതെയിരിക്കാന്‍, ആരോഗ്യകരമായ ദാമ്പത്യജീവിതം നയിക്കാന്‍ വിവാഹത്തിന് മുമ്പ് ചില തയ്യാറെടുപ്പുകളും മുന്നൊരുക്കങ്ങളും നടത്തണം.

ഡോ.ബി പദ്മകുമാര്‍
പ്രൊഫസര്‍, മെഡിസിന്‍ വിഭാഗം
ഗവ. മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം

മിക്കവരും വിവാഹജീവിതത്തിലേക്കു കടക്കുന്നത്, ബാല്യകൗമാരങ്ങളിലും നിത്യജീവിതത്തിലും പുസ്തകങ്ങളിലോ സിനിമകളിലോ കാണാന്‍കിട്ടിയ ബന്ധങ്ങളില്‍ നിന്നു സ്വയമറിയാതെ സ്വാംശീകരിച്ച ഒത്തിരി പ്രതീക്ഷകളും മനസ്സില്‍പ്പേറിയാണ്. ദമ്പതികള്‍ ഇരുവരുടെയും പ്രതീക്ഷകള്‍ തമ്മില്‍ പൊരുത്തമില്ലാതിരിക്കുകയോ പ്രാവര്‍ത്തികമാവാതെ പോവുകയോ ചെയ്യുന്നത് അസ്വസ്ഥതകള്‍ക്കും കലഹങ്ങള്‍ക്കും ഗാര്‍ഹികപീഡനങ്ങള്‍ക്കും അവിഹിതബന്ധങ്ങള്‍ക്കും ലഹരിയുപയോഗങ്ങള്‍ക്കും മാനസികപ്രശ്‌നങ്ങള്‍ക്കും വിവാഹമോചനത്തിനുമൊക്കെ ഇടയൊരുക്കാറുമുണ്ട്.

പ്രിയത്തോടെ ഉള്ളില്‍ക്കൊണ്ടുനടക്കുന്ന പ്രതീക്ഷകള്‍ ആരോഗ്യകരം തന്നെയാണോ എന്നെങ്ങനെ തിരിച്ചറിയാം, അപ്രായോഗികം എന്നു തെളിയുന്നവയെ എങ്ങനെ പറിച്ചൊഴിവാക്കാം, പ്രസക്തിയും പ്രാധാന്യവുമുള്ളതെന്നു ബോദ്ധ്യപ്പെടുന്നവയുടെ സാഫല്യത്തിനായി എങ്ങനെ പങ്കാളിയുടെ സഹായം തേടാം. അറിയേണ്ടതുണ്ട് ഇത്തരം കാര്യങ്ങള്‍…

ഡോ. ഷാഹുല്‍ അമീന്‍
സൈക്യാട്രിസ്റ്റ്
സെന്റ് തോമസ് ഹോസ്പിറ്റല്‍, ചങ്ങനാശ്ശേരി

ദാമ്പത്യബന്ധത്തിന് ഉറപ്പു നല്‍കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണ് ലൈംഗികത. ലൈംഗികബന്ധത്തിലെ താളപ്പിഴകളും തകരാറുകളും പലപ്പോഴും ദാമ്പത്യത്തെ താറുമാറാക്കാറുണ്ട്. അതുകൊണ്ടുതന്നെ, ദാമ്പത്യ വിജയം ആഗ്രഹിക്കുന്നവര്‍ ലൈംഗികതയെക്കുറിച്ചുള്ള ആരോഗ്യകരമായ ധാരണകള്‍ രൂപപ്പെടുത്തേണ്ടതാണ്.

ഡോ. ടി.പി സന്ദീഷ്
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്
ഗവ. മെന്റല്‍ ഹെല്‍ത്ത് സെന്റര്‍, കോഴിക്കോട്

read more
ആരോഗ്യംചോദ്യങ്ങൾദാമ്പത്യം Marriageവൃക്തിബന്ധങ്ങൾ Relationship

Relationship Tips | നല്ല കേൾവിക്കാരാകാം; ദാമ്പത്യ ജീവിതത്തിൽ വിജയം ഉറപ്പ്

നിങ്ങളുടെ പങ്കാളിക്ക് പറയാനുള്ളത് എന്താണെന്ന് കേള്‍ക്കാന്‍ തയാറാകുന്നതിലൂടെ ബന്ധം കൂടുതല്‍ മനോഹരമാക്കാനാകും

 

ഇ വിഷയത്തെ കുറിച്ചുള്ള കൂടുതൽ ആർട്ടിക്കിൾ ലഭിക്കുവാൻ ആയീ .  https://api.whatsapp.com/send?phone=447868701592&text=question

 

പ്രശ്‌നങ്ങളും കലഹങ്ങളുമില്ലാതെ ദാമ്പത്യ ജീവിതംമുന്നോട്ട് കൊണ്ടുപോകുന്നത് അത്ര എളുപ്പമല്ല. ആരോഗ്യകരമായി എങ്ങനെ ബന്ധങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാമെന്ന് മനസിലാക്കുന്നതിലൂടെ പല പ്രശ്‌നങ്ങളും പരിഹരിക്കാനാകും.
ആരോഗ്യകരമായ ഒരു ബന്ധത്തിന്റെ നിര്‍ണായക ഘടകം പങ്കാളിയെ കേള്‍ക്കുക എന്നതാണ്. നിങ്ങളുടെ പങ്കാളിക്ക് പറയാനുള്ളത് എന്താണെന്ന് കേള്‍ക്കാന്‍ തയാറാകുന്നതിലൂടെ ബന്ധം കൂടുതല്‍ മനോഹരമാക്കാനാകും. ഇതിന് സമയവും പരിശ്രമവും ആവശ്യമാണ്.

റിലേഷന്‍ഷിപ്പ് ഓസ്ട്രേലിയ എന്ന വെബ്സൈറ്റിന്റെ അഭിപ്രായത്തില്‍, ഒരു നല്ല കേൾവിക്കാരനാകാൻ ‘ആക്ടീവ് ലിസണിംഗ്’ പരിശീലിക്കണം. വെബ്സൈറ്റിൽ പറയുന്നതനുസരിച്ച്, ‘മറ്റൊരാള്‍ പറയുന്ന മുഴുവന്‍ കാര്യവും നിങ്ങള്‍ കേള്‍ക്കുമ്പോഴാണ് നല്ല കേൾവിക്കാരനാകാൻ സാധിക്കുന്നത്. അതിനാല്‍ ഒരു നല്ല ശ്രോതാവാകാന്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് നോക്കാം:

തടസങ്ങള്‍ ഒഴിവാക്കുക -നിങ്ങള്‍ ചെയ്യുന്ന മറ്റ് പ്രവൃത്തികള്‍ നിര്‍ത്തി നിങ്ങളുടെ പങ്കാളിയെ പൂര്‍ണ്ണമായി കേള്‍ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. മറ്റ് തടസ്സങ്ങള്‍ ഇല്ലെന്നും ഉറപ്പാക്കുക.

ശരീരഭാഷ – നിങ്ങളുടെ പങ്കാളി പറയുന്ന ഓരോ വാക്കും നിങ്ങള്‍ മനസ്സിലാക്കുന്നുണ്ടെന്ന് അവര്‍ക്ക് തോന്നണം. കണ്ണില്‍ നോക്കി സംസാരിക്കാനും, പുഞ്ചിരിക്കാനും തലയാട്ടാനും ശ്രമിക്കുക.

വിലയിരുത്തലുകൾഒഴിവാക്കുക– നിങ്ങളുടെ പങ്കാളിയെ അവര്‍ വിശദീകരിക്കുന്ന സാഹചര്യങ്ങളെ അടിസ്ഥാനമാക്കി വിലയിരുത്തരുത്. ജഡ്ജ്‌മെന്റുകളെക്കുറിച്ച് പങ്കാളിയുടെ ഉള്ളിലുള്ള ഭയം നിങ്ങളുമായി ആശയവിനിമയം നടത്തുന്നതില്‍ നിന്ന് അവരെ പിന്മാറ്റിയേക്കാം. അതുകൊണ്ട് തന്നെ അവരുടെ വികാരങ്ങളെ മറച്ചുപിടിക്കാനും സാധ്യതയുണ്ട്.

ചോദ്യങ്ങള്‍ ചോദിക്കുക – പങ്കാളി പറയുന്നതില്‍ എന്തെങ്കിലും നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്നില്ലെങ്കില്‍ ചോദ്യങ്ങള്‍ ചോദിച്ച് വ്യക്തത വരുത്തുക.

പങ്കാളികള്‍ പറഞ്ഞ കാര്യങ്ങള്‍ ക്രോഡീകരിക്കുകയും ആവര്‍ത്തിക്കുകയും ചെയ്യുക– പങ്കാളി നിങ്ങളോട് സംസാരിച്ചു കഴിഞ്ഞാല്‍, അവര്‍ പറഞ്ഞ കാര്യങ്ങളെല്ലാം ക്രോഡീകരിക്കുകയും വിശദാംശങ്ങള്‍ അവരോട് ആവര്‍ത്തിക്കുകയും ചെയ്യുന്നതാണ് നല്ലത്. ഇതിലൂടെ നിങ്ങള്‍ അവരെ മുഴുവനായി കേട്ടുവെന്ന് അവര്‍ക്ക് ഉറപ്പിക്കാനാകും.

അതുപോലെ തന്നെ ദാമ്പത്യ ബന്ധത്തില്‍ സ്ത്രീക്കും പുരുഷനും ഒരേ സ്ഥാനമാണുള്ളതെന്ന കാര്യം ഓര്‍ക്കുക. മാറുന്ന ജീവിത സാഹചര്യത്തില്‍ പല ദാമ്പത്യ ബന്ധങ്ങളും വേണ്ട വിധത്തില്‍ വിജയം കാണുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. മാനസികവും ശാരീരികവും സാമ്പത്തികവുമായ ഘടകങ്ങള്‍ ദാമ്പത്യം പരാജയപ്പെടാനുള്ള കാരണങ്ങളില്‍ ചിലതാണ്. നിങ്ങളുടെ പങ്കാളിയെ സന്തോഷിപ്പിക്കാന്‍ എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് നോക്കാം.

പങ്കാളിയെ സമാധാനിപ്പിക്കുക

പങ്കാളിയെ സന്തോഷിപ്പിക്കാനും സ്നേഹം നേടിയെടുക്കാനും നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ആദ്യം അവരുടെ ഏറ്റവും വലിയ സുഹൃത്തായി മാറുകയാണ് വേണ്ടത്. പങ്കാളികളുടെ ആശങ്കയുണ്ടാക്കുന്ന കാര്യങ്ങളെല്ലാം നിങ്ങളുമായി പങ്കുവെയ്ക്കാന്‍ കഴിയുമെന്ന ഉറപ്പു നല്‍കുക. ഇത് നിങ്ങളും പങ്കാളിയും തമ്മിലുള്ള വൈകാരിക ബന്ധം ശക്തിപ്പെടാന്‍ സഹായിക്കും.

പങ്കാളിയെ പ്രശംസിക്കുക

നിങ്ങളുടെ പങ്കാളിയെ സന്തോഷിപ്പിക്കുന്നതിനുള്ള ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളിലൊന്ന് അവര്‍ക്ക് ആത്മവിശ്വാസം പകര്‍ന്നു നല്‍കുക എന്നതാണ്.

read more
ചോദ്യങ്ങൾദാമ്പത്യം Marriageവൃക്തിബന്ധങ്ങൾ Relationship

ദാമ്പത്യം തകരാതിരിക്കാന്‍…

സാധാരണ വിവാഹത്തിനു മുമ്പ് വരനും വരൻെറ വീട്ടുകാരും ഭാവി വധുവിൻെറ ഇഷ്ടങ്ങള്‍ വിവാഹം കഴിഞ്ഞും സാധിച്ചു കൊടുക്ക ാമെന്നു വാഗ്ദാനം ചെയ്യുകയും വിവാഹശേഷം വാക്കു മാറ്റുകയും ചെയ്യാറുണ്ട്. പഠിക്കുന്ന പെണ്‍കുട്ടിയാണെങ്കില്‍ തു ടര്‍ന്നു പഠിപ്പിക്കാമെന്നും അവരുടെ അഭിരുചിക്കൊത്ത് ഉയരണമെന്നുമൊക്കെ തട്ടിവിടുന്ന ഭാവി വരന്‍ കല്ല്യാണം കഴിയ ുമ്പോള്‍ പ്ലേറ്റു മാറ്റും. അതുവരെ അവള്‍ പഠിച്ചതൊക്കെ പാഴാകുകയും ദാമ്പത്യബന്ധത്തിന് ഉലച്ചില്‍ തട്ടുകയും ചെയ് യും.

 

ഇ വിഷയത്തെ കുറിച്ചുള്ള കൂടുതൽ ആർട്ടിക്കിൾ ലഭിക്കുവാൻ ആയീ .  https://api.whatsapp.com/send?phone=447868701592&text=question

ചിലര്‍ വിവാഹശേഷം പെണ്‍കുട്ടിയെ ജോലിക്ക് അയക്കാമെന്നു പറയുകയും പിന്നീട് വാഗ്ദാനലംഘനം നടത്തുകയും ചെയ ്യും. താന്‍ വിവാഹം ചെയ്തത് അവളെ ജോലിക്കു വിടാനല്ല വീട്ടുകാര്യം നോക്കി മക്കളെ വളര്‍ത്തി കിടന്നാല്‍ മതി എന്ന് ചി ല പുരുഷന്മാര്‍ ഇക്കാലത്തും പറയാറുണ്ട്. ഭാര്യയുടെ സാഹിത്യവാസനയും കലാ കായിക കഴിവുകളും അവസരങ്ങള്‍ നിഷേധിച്ച് തച ്ചുടക്കുന്നവരുമുണ്ട്. ചിലര്‍ വിവാഹത്തിനു മുമ്പ് തങ്ങളുടെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ചും മറ്റും പങ്കാളിയാ കുന്ന വ്യക്തിയെ തെറ്റിദ്ധരിപ്പിക്കുകയും നേരത്തെ പറഞ്ഞു ധരിപ്പിച്ചിരുന്ന വിവരം തെറ്റാണെന്ന് വിവാഹശേഷം പങ്കാ ളി മനസിലാക്കുകയും ചെയ്യുന്ന അവസ്ഥയും ദാമ്പത്യ ബന്ധത്തെ തകര്‍ക്കും.

പങ്കാളിയുടെ ഇഷ്ടങ്ങള്‍ക്കു തടസ്സം നില്‍ക്കുന്നു

    ഭാര്യയായി കഴിയുമ്പോള്‍ പല പെണ്‍കുട്ടികളും ഭര്‍ത്താക്കന്മാരുടെ ഇഷ്ടങ്ങള്‍ക്ക് കടിഞ്ഞാണിടാറുണ്ട്. ഒരു വീട്ടിലെ ഗൃഹനാഥന്‍ വിദേശത്താണ്. അങ്ങേര്‍ക്ക് മെലഡി ഗാനങ്ങള്‍ കേള്‍ക്കുന്നതാണ് ഇഷ്ടം. ഭാര്യക്കും മക്കള്‍ക്കുമാണെങ്കില്‍ റോക്കും റാപ്പുമൊക്കെയാണ് ഇഷ്ടം. ഭര്‍ത്താവ് നാട്ടില്‍ വരുമ്പോള്‍ മെലഡി കേള്‍ക്കാതിരിക്കാന്‍ ഭാര്യ അയലത്തെ യുവാവിന് മെലഡി ഗാനങ്ങളുടെ കാസറ്റുകളും സി.ഡി.യുമെല്ലാം എടുത്തുകൊടുത്തു.

    ദാമ്പത്യ ബന്ധത്തില്‍ സ്ത്രീക്കും പുരുഷനും ഒരുപോലെ സ്ഥാനമാണുള്ളതെന്ന് ഓര്‍ക്കുക. പരസ്പരം ഭരിക്കുകയും അവരവരുടെ അഭിരുചികളെയും ഇഷ്ടാനിഷ്ടങ്ങളെയും അവകാശങ്ങളെയും നിഷേധിക്കുന്നതും തൻെറ കൈയിലുള്ളവ അടിച്ചേല്‍പ്പിക്കുന്നതും ദാമ്പത്യബന്ധത്തിൻെറ അടിത്തറ തകര്‍ക്കും. ദാമ്പത്യം ഭൂരിഭാഗം ജനങ്ങളുടെയും ജീവിതത്തിലെ ഒഴിവാക്കാനാകാത്ത ഘടകമാണെങ്കിലും മാറുന്ന ജീവിത സാഹചര്യത്തില്‍ പലതും വേണ്ട വിധം വിജയത്തില്‍ എത്തുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. മാനസികവും ശാരീരികവും സാമ്പത്തികപരവുമായ ഘടകങ്ങള്‍ ദാമ്പത്യം പരാജയപ്പെടാന്‍ കാരണമാണ്.

    സാമൂഹിക മാധ്യമങ്ങളുടെ ഉപയോഗം
    വാട്‌സ്ആപ്പും ഫേസ്ബുക്കും ഉപയോഗിക്കുന്നത് ഭാര്യാഭര്‍ത്താക്കന്മാര്‍ പരസ്പരം തടയുന്നതും ഭാര്യ മറ്റു പുരുഷന്മാരുമായി സംസാരിക്കുന്നതിലും ഭര്‍ത്താവ് മറ്റു സ്ത്രീകളുമായി സംസാരിക്കുന്നതിലും അസ്വസ്ഥതയും പ്രശ്‌നങ്ങളുമുണ്ടാക്കുന്നതും കൗണ്‍സിലിങ്ങിനെത്തിയ ചിലര്‍ ദാമ്പത്യത്തെ ഉലച്ച ഘടകങ്ങളായി പറഞ്ഞു. മാനസികമായും പിന്നീട് എല്ലാ അര്‍ത്ഥത്തിലും ബാധിക്കുന്ന ഈ അകല്‍ച്ച പലരും ആദ്യം ശ്രദ്ധിക്കാറില്ല. പുറമേ സന്തുഷ്ടരെന്നു നാം കരുതുന്ന പലരുടെയും ദാമ്പത്യജീവിതം കയ്പുനീരു കലര്‍ന്നതാണ്.

    മാനസികമായ ഐക്യം കുറഞ്ഞു വരിക, തുറന്ന സംസാരങ്ങള്‍ ഇല്ലാതിരിക്കുക, പങ്കാളികളുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ പരസ്പരം അറിയാതെ പോകുക, സംഭാഷണവും ചര്‍ച്ചകളും വഴക്കിലേക്കു നീങ്ങുക, പരസ്പരം അംഗീകരിക്കാനാവാത്ത അവസ്ഥ, ചെറിയ കാര്യങ്ങള്‍ പോലും വഴക്കിലേക്ക് എത്തുക, പര്സപരം ചര്‍ച്ച ചെയ്യാതെ രണ്ടുപേരും സ്വന്തം ഇഷ്ടത്തിനനുസരിച്ചു തീരുമാനങ്ങളെടുത്തു നടപ്പാക്കുക, ഭര്‍ത്താവിന് ഭാര്യയുടെ കുടുംബത്തെയും ഭാര്യക്ക് ഭര്‍ത്താവിൻെറ കുടുംബത്തെയും അംഗീകരിക്കാന്‍ കഴിയാത്ത അവസ്ഥ, ലൈംഗിക ബന്ധത്തോട് താത്​പര്യം കുറയുക, വ്യക്തിപരമായും കുടുംബപരമായും പരസ്പര സഹകരണം കുറയുക, ഓരോരുത്തര്‍ക്കും ചെലവാക്കിയ പണത്തിൻെറ കണക്കുകള്‍ നിരത്തുക തുടങ്ങിയ സാഹചര്യങ്ങള്‍ ആരുടെയെങ്കിലും ജീവിതത്തില്‍ ഉണ്ടെങ്കില്‍ അവരുടെ ദാമ്പത്യജീവിതവും ഉലച്ചിലിൻെറ വക്കിലാണെന്നു മനസിലാക്കുക. ഇരുമെയ്യും മനസ്സും ഒന്നാവുമ്പോഴാണ് ദാമ്പത്യം വിജയപ്രദമാവുക.

    വേര്‍പിരിയലിനു നിസ്സാര കാര്യങ്ങള്‍…
    നിസാര കാര്യങ്ങള്‍ പോലും വേര്‍പിരിയലില്‍ എത്തുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഭാര്യാ ഭര്‍തൃ ബന്ധത്തില്‍ ഈഗോ വില്ലനായി കടന്നുവരാതെ നോക്കണം. രണ്ടുപേരും ജീവിത വിജയത്തിനായി ഒന്നിച്ചു പ്രവര്‍ത്തിക്കുന്നു എന്ന് കരുതുകയാണ് ഇതിനു പരിഹാരം. യാദൃച്ഛികമായി ദാമ്പത്യബന്ധത്തിലേക്കു കടന്നു വരുന്ന മൂന്നാം കക്ഷിയാണ് മറ്റൊരു വില്ലന്‍ (വില്ലത്തി).

    സഹായിയായോ മറ്റോ കടന്നു വരുന്ന ഈ സുഹൃത്തുമായി ഭാര്യക്കോ ഭര്‍ത്താവിനോ ശാരീരിക ബന്ധം വരെ ഉണ്ടായി ദാമ്പത്യം തകര്‍ന്ന എത്രയോ സംഭവങ്ങള്‍ നാം നിത്യവും കേള്‍ക്കുന്നു. ദാമ്പത്യത്തിൻെറ അടിത്തറയാണ് ലൈഗികത. ലൈംഗിക അസംതൃപ്തിയും വിവാഹമോചനങ്ങള്‍ക്ക് കാരണമാണ്. മാനസിക പൊരുത്തമുണ്ടെങ്കിലേ ദാമ്പത്യ ജീവിതത്തില്‍ ആനന്ദകരമായ ലൈഗികബന്ധവും സാധ്യമാകൂ.

    പരസ്പര വിശ്വാസവും ബഹുമാനവും വേണം
    ഭാര്യാഭര്‍ത്താക്കന്മാര്‍ പരസ്പരം ശരിയായ ആശയവിനിമയവും സഹവര്‍ത്തിത്വവും പുലര്‍ത്തേണ്ടത് അത്യന്താപേക്ഷിതമാണ്. ദാമ്പത്യ ബന്ധങ്ങളില്‍ കുടുംബാഗങ്ങളുടെ ഇടപെടല്‍ അനുഭാവ പൂര്‍വ്വം പരിഗണിക്കണം. പരസ്പര വിശ്വാസവും ബഹുമാനവും ഇരുവരുടെയും കഴിവുകളെ പ്രോത്സാഹിപ്പിക്കലും പ്രാവര്‍ത്തികമാക്കാന്‍ പങ്കാളികള്‍ തയാറാകേണ്ടതാണ്. വിവാഹിതരാകുന്നതിനു മുമ്പും ശേഷവും പങ്കാളികള്‍ തുറന്നു പറച്ചില്‍ ശീലമാക്കുക. തൻെറ ശരീരത്തിൻെറ പകുതിയാണ് പങ്കാളി എന്നു വിശ്വസിച്ച് പെരുമാറുകയാണെങ്കില്‍ ദാമ്പത്യബന്ധം സന്തോഷകരവും ആനന്ദകരവുമാക്കാമെന്നതില്‍ സംശയമില്ല.

     

    read more
    ആരോഗ്യംദാമ്പത്യം Marriageരതിമൂര്‍ച്ഛലൈംഗിക ആരോഗ്യം (Sexual health )

    ലൈംഗിക ബന്ധത്തില്‍ രതിമൂര്‍ച്ഛ ഉണ്ടായിട്ടില്ലേ ? ഈ സാധ്യത തള്ളിക്കളയരുത്

    ദാമ്പത്യവും’ലൈംഗിക ആരോഗ്യവും നിങ്ങൾ ചോദിച്ച ചോദ്യങ്ങളും ഉത്തരങ്ങളും അവയെക്കുറിച്ചുള്ള പുസ്തകങ്ങളും കാണുവാൻ സന്ദർശിക്കുക https://wa.me/c/447868701592  

    ലൈംഗിക ബന്ധത്തിലെ സുഖത്തിന്റെ പാരമ്യതയെയാണ് രതിമൂര്‍ച്ഛ എന്നു വിളിക്കുന്നത്. ഇത് എല്ലാവര്‍ക്കും എല്ലാത്തവണയും ഉണ്ടാകണമെന്നില്ല. ലൈംഗിക ബന്ധം ആസ്വദ്യകരമാക്കാന്‍ രതിമൂര്‍ച്ഛ ഉണ്ടാകണമെന്നും നിര്‍ബന്ധമില്ല. രതിമൂര്‍ച്ഛയിലേക്ക് വരാതെതന്നെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവരും ഉണ്ട്. എന്നാല്‍ തുടര്‍ച്ചയായി രതിമൂര്‍ച്ഛ അനുഭവിക്കാന്‍ കഴിയാതിരിക്കുന്നത് ചില പ്രശ്‌നങ്ങളിലേക്ക് വിരല്‍ചൂണ്ടുന്നു. ഇത് ഒരു പക്ഷേ, അനോര്‍ഗാസ്മിയ എന്ന അവസ്ഥ മൂലമാകാം.

    ആവശ്യത്തിന് ലൈംഗിക ഉണര്‍വിനും ഉത്തേജനത്തിനും ശേഷവും രതിമൂര്‍ച്ഛ വൈകി വരികയോ, അടിക്കടി സംഭവിക്കാതിരിക്കുകയോ, ഒരിക്കലും വരാതിരിക്കുകയോ, വന്നാല്‍ തന്നെ അതിന് തീവ്രത കുറഞ്ഞിരിക്കുകയോ ചെയ്യുന്ന അവസ്ഥയ്ക്കാണ് അനോര്‍ഗാസ്മിയ എന്ന് വിളിക്കുന്നത്. പൊതുവേ സ്ത്രീകളില്‍ കാണുന്ന ഒരു ലൈംഗിക പ്രശ്‌നമാണ് ഇത്. രതിമൂര്‍ച്ഛയുടെ തീവ്രതയും ആവൃത്തിയുമൊക്കെ ഓരോരുത്തര്‍ക്കും ഓരോ തവണയും വ്യത്യസ്തമായതിനാല്‍ രതിമൂര്‍ച്ഛ ഉണ്ടാകാത്ത സാഹചര്യമെല്ലാം അനോര്‍ഗാസ്മിയ ആണെന്ന് കരുതാനും കഴിയില്ല.

    ജീവിതകാലം മുഴുവന്‍ നീണ്ടു നില്‍ക്കുന്നത്, ഇടയ്ക്ക് സംഭവിക്കുന്നത്, സാഹചര്യങ്ങൾക്കോ പങ്കാളികള്‍ക്ക് അനുസൃതമായോ സംഭവിക്കുന്നത് എന്നിങ്ങനെ അനോര്‍ഗാസ്മിയ പല തരത്തിലുണ്ട്. പങ്കാളിയുമായുള്ള പ്രശ്‌നങ്ങള്‍, സാംസ്‌കാരികമായ പ്രശ്‌നങ്ങള്‍, പങ്കാളിയോടുള്ള അടുപ്പം, ശാരീരികമായ പ്രശ്‌നങ്ങള്‍, ചിലതരം മരുന്നുകളുടെ ഉപയോഗം എന്നിങ്ങനെ അനോര്‍ഗാസ്മിയക്ക് കാരണമാകുന്ന ഘടകങ്ങള്‍ നിരവധിയാണ്.

    മുന്‍കാലത്തുണ്ടായ ലൈംഗിക പീഡനം, ശരീരത്തെ കുറിച്ചുള്ള മോശം കാഴ്ചപ്പാട്, ലൈംഗിക ബന്ധത്തെ കുറിച്ചുള്ള പാപബോധം, ലൈംഗിക സുഖത്തെ പറ്റിയുള്ള അറിവില്ലായ്മ എന്നിവയെല്ലാം രതിമൂര്‍ച്ഛയിലെത്താനുള്ള ശ്രമങ്ങള്‍ക്ക് വിലങ്ങ് തടിയായെന്ന് വരാം. ലൈംഗിക പങ്കാളികള്‍ക്കിടയിലുള്ള സ്വരചേര്‍ച്ചയില്ലായ്മ, അടുപ്പമില്ലായ്മ, സംശയങ്ങള്‍ എന്നിവയും രതിമൂര്‍ച്ഛയെ ബാധിക്കാം. പ്രമേഹം, മൂത്രസഞ്ചിയുമായി ബന്ധപ്പെട്ട രോഗങ്ങള്‍, മള്‍ട്ടിപ്പിള്‍ സ്‌ക്ലീറോസിസ്, ഗൈനക്കോളജി ചികിത്സകള്‍, മദ്യപാനം, പുകവലി എന്നിവയെല്ലാം അനോര്‍ഗാസ്മിയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കാവുന്ന ഘടകങ്ങളാണ്.

    ഇതിനുള്ള ചികിത്സ എന്ത് കാരണം കൊണ്ടാണ് രതിമൂര്‍ച്ഛ ഉണ്ടാകാതിരിക്കുന്നത് എന്നതിനെ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നു. ലൈംഗിക ഉത്തേജനത്തെ പറ്റിയുള്ള ബോധവത്ക്കരണം, ലൈംഗിക സുഖം വര്‍ധിപ്പിക്കുന്ന ഉപകരണങ്ങള്‍, തെറാപ്പി, മരുന്നുകള്‍ എന്നിവ ചികിത്സയ്ക്കായി ഉപയോഗിക്കാറുണ്ട്.

    read more
    ആരോഗ്യംചോദ്യങ്ങൾദാമ്പത്യം Marriageവൃക്തിബന്ധങ്ങൾ Relationship

    വാക്കുകൾകൊണ്ട് വേദനിപ്പിച്ചാൽ മാപ്പ് പറയാൻ മടിവേണ്ട; ആത്മാർഥമായി ക്ഷമ ചോദിക്കുന്നതെങ്ങനെ?

    പേജിലെ പുതിയ അപ്ഡേറ്റ്സ് whatsapp വഴി ലഭിക്കുവാൻ.  https://api.whatsapp.com/send?phone=447868701592&text=subscribe

    ബന്ധങ്ങളിൽ ഇണക്കങ്ങളും പിണക്കങ്ങളുമൊക്കെ സ്വാഭാവികമാണ്. പ്രണയബന്ധമായാലും സൗഹൃദമായാലും വീട്ടിനുള്ളിലായാലും നിസ്സാര കാര്യങ്ങൾക്കു പോലും പരിഭവിക്കുന്നവരും പിണങ്ങുന്നവരുമുണ്ട്. പക്ഷേ പിണങ്ങുമ്പോൾ പ്രതികരിക്കുന്ന രീതിയും പ്രധാനമാണ്. ചിലർക്കാകട്ടെ ആത്മസംയമനത്തോടെ പ്രതികരിക്കാൻ കഴിയുമെങ്കിൽ ചിലർ പരിധിവിട്ടുകളയും. അത് എതിർവശത്തു നിൽക്കുന്നയാളെ വേദനിപ്പിക്കുകയും ചെയ്യാം. അത്തരം സാഹചര്യങ്ങളിൽ ക്ഷമാപണത്തിനും വളരെ വലിയ സ്ഥാനമാണുള്ളത്. വേദനിപ്പിക്കുന്ന രീതിയിൽ പ്രതികരിച്ചുവെന്നു തോന്നിയാൽ ക്ഷമാപണം നടത്തുന്നതിലൂടെ ബന്ധം ഊഷ്മളമാക്കാം എന്നു പറയുകയാണ് സൈക്കോളജിസ്റ്റായ നിക്കോൾ ലെപേര.

    വാക്കുകൾ കൊണ്ട് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ആത്മാർഥമായി ക്ഷമാപണം നടത്തേണ്ട രീതികള്‍ പങ്കുവെക്കുകയാണ് നിക്കോൾ. ഇൻസ്റ്റ​ഗ്രാമിലൂടെയാണ് നിക്കോൾ ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്.

    ബന്ധങ്ങളിൽ നാം സ്നേഹിക്കുന്നവരെ വേദനിപ്പിച്ചേക്കാം, അതുകൊണ്ടുതന്നെ ആത്മാർഥമായി ക്ഷമാപണം നടത്തേണ്ടതിനെക്കുറിച്ചും ശീലിച്ചിരിക്കണം എന്നു പറഞ്ഞാണ് നിക്കോൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിലരാകട്ടെ തങ്ങൾ മനപ്പൂർവം വേദനിപ്പിക്കാൻ ഉദ്ദേശിച്ചില്ലെന്നും തെറ്റായ ലക്ഷ്യമില്ലായിരുന്നുവെന്നും കരുതി മാപ്പ് പറയാൻ തയ്യാറാവില്ല. മനപ്പൂർവം അല്ലെങ്കിൽക്കൂടിയും മറ്റൊരാളെ വാക്കുകളിലൂടെ വേദനിപ്പിച്ചേക്കാമെന്നും ക്ഷമാപണം എന്ന വാക്കിന് ബന്ധങ്ങളെ തകർക്കാതിരിക്കാനാവുമെന്നും നിക്കോൾ പറയുന്നു.

     

    • നിങ്ങളെ വേദനിപ്പിച്ചുവെങ്കിൽ ക്ഷമിക്കൂ, എന്റെ അപ്പോഴത്തെ പെരുമാറ്റത്തിൽ ഖേദം പ്രകടിപ്പിക്കുന്നു.
    • ഞാൻ പ്രതികരിച്ച രീതി ശരിയല്ലായിരുന്നു, അതിൽ ക്ഷമ ചോദിക്കുന്നു. തകർന്നിരിക്കുമ്പോൾ വികാരങ്ങൾ നിയന്ത്രിക്കാൻ ഞാൻ ശീലിക്കാം.
    • എന്നോട് ക്ഷമിക്കൂ, ഞാനിപ്പോള്‍ എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ?
    • ഞാൻ ചെയ്തത് സ്വീകാര്യമോ ശരിയായതോ അല്ല. ഞാൻ ആ സ്വഭാവത്തിൽ മാറ്റം വരുത്തും.

    തുടങ്ങിയവയാണ് ആത്മാർഥമായ ക്ഷമാപണ രീതികൾ എന്ന് നിക്കോൾ പറയുന്നു. അത്തരത്തിൽ ക്ഷമ ചോദിക്കുന്നവർ തുടർന്ന് തങ്ങളുടെ പ്രവൃത്തികളില്‍ മാറ്റം വരുത്തുകയും മെച്ചപ്പെടുത്തുകയും ചെയ്യും. ഭാവിയിൽ അതുമാറ്റാൻ എന്തു ചെയ്യാമെന്നും ശ്രദ്ധിക്കും.

    എന്നാൽ അതിനുപകരം ആത്മാർഥമല്ലാതെ ക്ഷമ പറയുന്നവരെക്കുറിച്ചും നിക്കോൾ കുറിക്കുന്നുണ്ട്. അവർ നിസ്സാരമായി ‘സോറി’ എന്നു പറയുകയോ ‘നിങ്ങൾക്ക് വേദനിച്ചെങ്കിൽ സോറി’ എന്നു പറയുകയോ ‘നിങ്ങൾ ആ രീതിയിൽ എടുത്തതിൽ സോറി’ എന്നൊക്കെയോ ആണ് പറയുക. അക്കൂട്ടർ വിഷയത്തിൽ നിന്ന് വ്യതിചലിക്കുന്നവരാകുമെന്നും നിക്കോൾ കുറിച്ചു.

    read more
    ആരോഗ്യംചോദ്യങ്ങൾദാമ്പത്യം Marriageലൈംഗിക ആരോഗ്യം (Sexual health )

    സ്വകാര്യഭാ​ഗത്തെ ചർമരോ​ഗങ്ങൾ ചികിത്സിക്കാൻ മടിക്കരുത്, എല്ലാം ലൈം​ഗികരോ​ഗങ്ങളല്ല

    പേജിലെ പുതിയ അപ്ഡേറ്റ്സ് whatsapp വഴി ലഭിക്കുവാൻ.  https://api.whatsapp.com/send?phone=447868701592&text=subscribe

     

    സ്വകാര്യഭാഗങ്ങളില്‍ ചര്‍മരോഗങ്ങള്‍ ഉണ്ടാകുന്നത് സാധാരണമാണ്. എന്നാല്‍ ഇതിനെപ്പറ്റി തുറന്നുസംസാരിക്കാനോ ചികിത്സ തേടാനോ പലരും തയ്യാറാകാറില്ല. ജനനേന്ദ്രിയ ഭാഗങ്ങളിലെ ചര്‍മരോഗങ്ങളെ ലജ്ജാവഹമായാണ് പലരും കാണുന്നത്. ലൈംഗിക വിദ്യാഭ്യാസത്തിലുള്ള പിഴവുകളും അബദ്ധധാരണകളും സമൂഹത്തിന്റെ കാഴ്ചപ്പാടുകളുമൊക്കെ ഇതിന് കാരണമാണ്. ഫലമോ, ഇത്തരം പല ചര്‍മരോഗങ്ങളും സങ്കീര്‍ണമായിത്തീരുന്നു. അതുമൂലം ചികിത്സയും ബുദ്ധിമുട്ടാകും. ഇന്ത്യയില്‍ മുന്‍പ് ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ ആളുകളില്‍ ലൈംഗിക രോഗബാധ കണ്ടുവരുന്നുണ്ട്. സ്വകാര്യഭാഗങ്ങളിലെ ചര്‍മരോഗങ്ങളുമായി വലയുന്നവരുടെ എണ്ണം ഇതിലും കൂടും.

    പറയാന്‍ മടിവേണ്ട

    സ്വകാര്യഭാഗങ്ങളിലുണ്ടാകുന്ന എല്ലാ ചര്‍മരോഗങ്ങളും ലൈംഗികരോഗങ്ങളല്ല. ഫംഗസ് ബാധ (പുഴുക്കടി), യീസ്റ്റ് ഇന്‍ഫെക്ഷന്‍, വ്രണങ്ങള്‍, ലൈംഗിക സാംക്രമിക രോഗങ്ങള്‍, അലര്‍ജിരോഗങ്ങള്‍ തുടങ്ങി ഒട്ടനവധി ചര്‍മരോഗങ്ങള്‍ സ്വകാര്യശരീരഭാഗങ്ങളെ ബാധിക്കാം. മേല്‍പ്പറഞ്ഞ ഒട്ടുമിക്ക രോഗങ്ങള്‍ക്കും ഫലപ്രദമായ ചികിത്സ ലഭ്യവുമാണ്. പക്ഷേ, പുറത്ത് പറയാനുള്ള മടി കാരണം പലരും ചികിത്സിക്കാതിരിക്കാറുണ്ട്. ആരുമറിയാതിരിക്കാന്‍ അശാസ്ത്രീയവും അപകടകരവുമായ ചികിത്സാവിധികള്‍ തേടുകയോ സ്വയം ചികിത്സ നടത്തുകയോ ചെയ്ത് കുഴപ്പത്തിലാകുന്നവരും ഉണ്ട്. ഈ അവസ്ഥ മാറണമെങ്കില്‍ തുറന്ന ചര്‍ച്ചകളും സാമൂഹികബോധവത്കരണവും അനിവാര്യമാണ്.

    ജനനേന്ദ്രിയഭാഗങ്ങളില്‍ യീസ്റ്റ് അണുക്കള്‍ സാധാരണമായി കാണപ്പെടാറുണ്ട്. രോഗപ്രതിരോധശേഷി വളരെയധികം കുറയുമ്പോഴാണ് യീസ്റ്റ് ഇന്‍ഫെക്ഷന്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുക. പ്രമേഹമുള്ളപ്പോള്‍, സ്റ്റിറോയ്ഡ് മരുന്നുകള്‍ ഉപയോഗിക്കുമ്പോള്‍ തുടങ്ങിയ സാഹചര്യങ്ങളില്‍ ഇത് സംഭവിക്കാം

    രാസപദാര്‍ഥങ്ങളോടുള്ള അലര്‍ജി, അമിതമായ സോപ്പുപയോഗം, വിരശല്യം, ഹോര്‍മോണുകളുടെ അളവുകളിലുണ്ടാകുന്ന അസന്തുലിതാവസ്ഥ എന്നിവയും ചര്‍മരോഗങ്ങള്‍ക്ക് കാരണമാകാറുണ്ട്.

    ലക്ഷണങ്ങള്‍

    രോഗകാരണവും തീവ്രതയുമനുസരിച്ച് രോഗലക്ഷണങ്ങള്‍ മാറാം. ജനനേന്ദ്രിയത്തിലുണ്ടാകുന്ന ചൊറിച്ചില്‍, എരിച്ചില്‍, വേദന, ചുവപ്പുനിറം, തിണര്‍ത്തപാടുകള്‍, കുമിളകള്‍, കുരുക്കള്‍, തടിപ്പുകള്‍, വ്രണങ്ങള്‍, വളര്‍ച്ചകള്‍, മൂത്രമൊഴിക്കുമ്പോള്‍ വേദന, യോനിയില്‍നിന്നുള്ള അസാധാരണമായ രക്തസ്രാവം, യോനിയില്‍/ലിംഗത്തില്‍ നിന്ന് നിറവ്യത്യാസമുള്ള സ്രവം, കഴലവീക്കം, പനി തുടങ്ങിയ ലക്ഷണങ്ങള്‍ ആണ് സാധാരണമായി കാണാറുള്ളത്.

    ചില ലൈംഗിക സാംക്രമിക രോഗങ്ങള്‍ക്ക് പ്രകടമായ ലക്ഷണങ്ങള്‍ ഉണ്ടാകണമെന്നില്ല. എന്നാല്‍ ലക്ഷണങ്ങള്‍ ഒന്നും ഇല്ലെങ്കിലും രോഗം മറ്റൊരാളിലേക്ക് പകരാനും അതേസമയംതന്നെ ഗുരുതരമാകാനും സാധ്യതയുണ്ട്.

    ഫംഗസ് ബാധിച്ചാല്‍

    സാധാരണയായി കണ്ടുവരുന്ന ചര്‍മരോഗമാണ് സ്വകാര്യഭാഗങ്ങളിലെ ഫംഗസ് ബാധ. അത്തരം രോഗികളില്‍ ശരീരത്തിന്റെ മറ്റുഭാഗങ്ങളിലും ഫംഗസ് ബാധയുണ്ടാകാം. അടുത്തിടപഴകുന്നതിലൂടെയും ദൈനംദിനവസ്തുക്കള്‍ കൈമാറി ഉപയോഗിക്കുന്നതിലൂടെയും മറ്റും രോഗം പകരുന്നു. അസഹ്യമായ ചൊറിച്ചില്‍, ചുവപ്പുനിറം, വേദന എന്നിവയാണ് സാധാരണ രോഗലക്ഷണങ്ങള്‍.

    സ്റ്റിറോയ്ഡ് ലേപനങ്ങള്‍ ഉപയോഗിക്കുന്നത് രോഗലക്ഷണങ്ങള്‍ താത്കാലികമായി ശമിപ്പിക്കുമെങ്കിലും ചര്‍മത്തില്‍ ആഴത്തിലുള്ള ഫംഗസ് ബാധയ്ക്കും ആവര്‍ത്തിച്ചുള്ള രോഗബാധയ്ക്കും കാരണമാകാറുണ്ട്.

    ഫംഗസ് ബാധയ്‌ക്കെതിരായ ചികിത്സയില്‍ മുഖ്യഘടകം വ്യക്തിശുചിത്വമാണ്. അതോടൊപ്പം ഡോക്ടറുടെ നിര്‍ദേശപ്രകാരമുള്ള ആന്റിഫംഗല്‍ ക്രീമുകള്‍ കൃത്യമായി ഉപയോഗിക്കുന്നതിലൂടെ രോഗം പൂര്‍ണമായി ഭേദമാക്കാം. ദിവസം ചുരുങ്ങിയത് രണ്ടുപ്രാവശ്യമെങ്കിലും മരുന്നുകള്‍ പുരട്ടുക. പാടുകളുടെ രണ്ട് സെന്റീമീറ്റര്‍ ചുറ്റളവിലാണ് മരുന്ന് പുരട്ടേണ്ടത്. പാടുകള്‍ പൂര്‍ണമായി മങ്ങിയാലും രണ്ടാഴ്ചകൂടിയെങ്കിലും മരുന്ന് പുരട്ടുന്നത് തുടരണം. രോഗത്തിന്റെ വ്യാപ്തിയും തീവ്രതയും അധികമെങ്കില്‍ ചിലപ്പോള്‍ ആന്റി ഫംഗല്‍ ഗുളികകള്‍ കഴിക്കേണ്ടിവരും.

    അശാസ്ത്രീയവും അനാവശ്യവുമായ സ്റ്റിറോയ്ഡ് മരുന്നുകളുടെ ഉപയോഗമാണ് ഫംഗസ് രോഗചികിത്സയിലെ പ്രധാന വില്ലന്‍. സമയോചിതമായി ചികിത്സിക്കാത്തതും സ്വയംചികിത്സയും പൊടിക്കൈകളുമൊക്കെ രോഗത്തെ സങ്കീര്‍ണമാക്കും.

    യീസ്റ്റ് പ്രശ്‌നമുണ്ടാക്കുമ്പോള്‍

    യോനി/ ലിംഗത്തിലുണ്ടാകുന്ന അസഹനീയമായ ചൊറിച്ചില്‍, എരിച്ചില്‍, തൈരുപോലുള്ള യോനീസ്രവം, ജനനേന്ദ്രിയങ്ങളിലുണ്ടാകുന്ന പാടുകള്‍, വിണ്ടുകീറല്‍, നീര്‍വീക്കം, മൂത്രമൊഴിക്കുമ്പോള്‍ നീറ്റല്‍ എന്നിവയാണ് യീസ്റ്റ് ഇന്‍ഫെക്ഷന്റെ ലക്ഷണങ്ങള്‍.

    പ്രായപൂര്‍ത്തിയായ 75 ശതമാനം സ്ത്രീകളിലും ഒരിക്കലെങ്കിലും യീസ്റ്റ് ബാധ കാണപ്പെടാറുണ്ട്. ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, ഗര്‍ഭാവസ്ഥ തുടങ്ങിയവയാണ് സ്ത്രീകളില്‍ യീസ്റ്റ് ബാധ കൂടുതലാകാന്‍ കാരണമാകുന്നത്. പ്രമേഹം, അമിതവണ്ണം, ആന്റിബയോട്ടിക് മരുന്നുകളുടെ ഉപയോഗം, രോഗപ്രതിരോധശേഷിയിലുണ്ടാകുന്ന കുറവ് എന്നിവ പൂപ്പല്‍ ബാധയ്ക്കുള്ള പൊതുകാരണങ്ങളാണ്.

    വ്യക്തിശുചിത്വത്തിലൂടെയും കൃത്യമായ ചികിത്സയിലൂടെയും സാധാരണയായി രോഗം വളരെവേഗം ഭേദമാകാറുണ്ട്. ചില രോഗികളില്‍ ആവര്‍ത്തിച്ചുള്ളതും വിട്ടുമാറാത്തതുമായ യീസ്റ്റ് ഇന്‍ഫെക്ഷന്‍ കാണാറുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ കള്‍ച്ചര്‍, പി.സി.ആര്‍. തുടങ്ങിയ വിശദമായ ലബോറട്ടറി പരിശോധനകള്‍ നടത്തിയ ശേഷമാണ് ചികിത്സ തീരുമാനിക്കുക.
    ഫലപ്രദമായ ഒട്ടേറെ മരുന്നുകള്‍ യീസ്റ്റിനെതിരേ ലഭ്യമാണ്. ജനനേന്ദ്രിയങ്ങളില്‍ പുരട്ടുന്ന മരുന്നുകള്‍, യോനിക്കുള്ളില്‍ വയ്ക്കുന്ന ഗുളികകള്‍, പെസ്സറീകള്‍ എന്നിവയാണ് സാധാരണ ഉപയോഗിക്കുന്നത്. അതിതീവ്രവും ആവര്‍ത്തിച്ചുണ്ടാകുന്നതുമായ യീസ്റ്റ് ഇന്‍ഫെക്ഷന് ദീര്‍ഘകാല ചികിത്സയും മരുന്നുകളുടെ ഉപയോഗവും വേണ്ടിവന്നേക്കാം.
    പ്രമേഹം പോലുള്ള ജീവിതശൈലീരോഗങ്ങള്‍ നിയന്ത്രിക്കുക, മദ്യപാനം, പുകവലി തുടങ്ങിയ അനാരോഗ്യശീലങ്ങള്‍ ഒഴിവാക്കുക, അയഞ്ഞ വസ്ത്രങ്ങളുപയോഗിക്കുക തുടങ്ങിയ മുന്‍കരുതലുകളും ആവശ്യമാണ്.

    സ്വകാര്യഭാഗങ്ങളിലെ ചൊറിച്ചില്‍

    ഫംഗസ്, യീസ്റ്റ് അണുബാധയും ശരീരത്തിന്റെ മടക്കുകളിലുണ്ടാകുന്ന ഇന്റര്‍ട്രിഗോയുമൊക്കെ സ്വകാര്യഭാഗങ്ങളിലെ അസഹനീയമായ ചൊറിച്ചിലിന് കാരണമാകാറുണ്ട്.

    വിരശല്യം, അലര്‍ജികള്‍, എക്‌സിമ, മടക്കുകളിലുണ്ടാകാവുന്ന സോറിയാസിസ്, ലൈക്കന്‍ പ്ലാനസ്, സോപ്പുകളുടെയും രാസപദാര്‍ഥങ്ങളുടെയും അമിതമായ ഉപയോഗം, ലൈംഗികരോഗങ്ങള്‍, പ്രൂറിറ്റസ് ആനി, പ്രൂറിറ്റസ് വള്‍വ എന്നിങ്ങനെ ജനനേന്ദ്രിയത്തിലുണ്ടാകുന്ന ചൊറിച്ചിലിന് കാരണങ്ങള്‍ നിരവധിയാണ്. ഗുഹ്യരോമങ്ങളിലെ കീടങ്ങളും ചൊറിച്ചിലുണ്ടാക്കും. അങ്ങനെയുള്ള ചൊറിച്ചില്‍ രാത്രിയില്‍ വളരെ കൂടുതലായിരിക്കും.

    കാരണം കണ്ടെത്തി ചികിത്സിക്കുകയെന്നതാണ് പ്രധാനം. അലര്‍ജിയുണ്ടാക്കുന്ന വസ്തുക്കള്‍ ഒഴിവാക്കുകയും സോപ്പിന്റെ ഉപയോഗം നിയന്ത്രിക്കുകയും വേണം.

    ജനനേന്ദ്രിയത്തില്‍ വേദന

    ചിലര്‍ക്ക് ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോഴും അല്ലാതെയും ജനനേന്ദ്രിയങ്ങളില്‍ വേദന അനുഭവപ്പെടാറുണ്ട്. ലൈംഗികരോഗങ്ങള്‍, മുറിവുകള്‍, ലൈക്കന്‍ പ്ലാനസ് (Erosive Lichen Planus) മരുന്നുകളോടുള്ള അലര്‍ജികള്‍, ലൈംഗികരോഗമല്ലാത്ത വ്രണങ്ങള്‍, ക്രോണ്‍സ് ഡിസീസ്, നാഡീസംബന്ധമായ അസുഖങ്ങള്‍ എന്നിവയൊക്കെ വേദനയ്ക്ക് കാരണമാകാം. ലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയുംവേഗം ത്വഗ്രോഗവിദഗ്ധനെ സമീപിച്ച് ചികിത്സ തേടുക.

    മറ്റ് അണുബാധകള്‍

    മറ്റേതൊരു ശരീരഭാഗത്തെയുംപോലെത്തന്നെ രോമകൂപങ്ങളിലുണ്ടാകാവുന്ന അണുബാധഫോളിക്കുലൈറ്റിസ് സ്വകാര്യഭാഗങ്ങളിലും കണ്ടുവരാറുണ്ട്. ബാക്ടീരിയമൂലമുള്ള അണുബാധകള്‍ തടിപ്പുകളായും മുറിവുകളായും പഴുത്ത് വേദനയുള്ള കുരുക്കളായും പ്രകടമാകാം. അനിയന്ത്രിതമായ പ്രമേഹവും വ്യക്തിശുചിത്വമില്ലായ്മയും ഇത്തരം ചര്‍മരോഗങ്ങള്‍ക്ക് വഴിതെളിക്കാറുണ്ട്.
    ആന്റിബയോട്ടിക് മരുന്നുകളാണ് ഇതിനുള്ള ചികിത്സ. ഡോക്ടറുടെ നിര്‍ദേശപ്രകാരം രോഗതീവ്രതയ്ക്കനുസൃതമായി മാത്രമേ ഗുളികകള്‍ കഴി
    ക്കാവൂ.

    ഇന്റര്‍ട്രിഗോ: ശരീര മടക്കുകളിലെ പ്രശ്‌നം

    ശരീരത്തിന്റെ മടക്കുകളിലുണ്ടാകുന്ന ചര്‍മരോഗമാണ് ഇന്റര്‍ട്രിഗോ (Intetrrigo). തീവ്രമായ ചൊറിച്ചിലും നീറ്റലും പുകച്ചിലും നിറവ്യത്യാസവും തിണര്‍പ്പുമൊക്കെയാണ് ലക്ഷണങ്ങള്‍. യീസ്റ്റ്, ബാക്ടീരിയ, അലര്‍ജികൊണ്ടുള്ള നീര്‍വീക്കം എന്നിവയാണ് പലപ്പോഴും രോഗത്തിന് കാരണമാകുന്നത്. സ്ത്രീപുരുഷഭേദമന്യേ ഏത് പ്രായക്കാരിലും ഇത്തരം ചര്‍മരോഗങ്ങളുണ്ടാകാം. അമിതവണ്ണമുള്ളവരിലും അമിതമായി വിയര്‍ക്കുന്നവരിലും പ്രമേഹരോഗികളിലും മദ്യപാനം, പുകവലി തുടങ്ങിയ ശീലങ്ങളുള്ളവരിലും രോഗസാധ്യത കൂടുതലാണ്.

    പരിഹാരം

    രോഗകാരണം നിര്‍ണയിക്കുന്നതിന് ലബോറട്ടറി പരിശോധനകള്‍ വേണ്ടിവന്നേക്കാം. സ്വകാര്യഭാഗങ്ങളിലെ ഈര്‍പ്പമൊഴിവാക്കുക, മടക്കുകളിലുണ്ടാകാവുന്ന ഉരസലുകള്‍ കുറയ്ക്കുക, അമിതമായി വിയര്‍ക്കുന്നത് കുറയ്ക്കാനുള്ള ചികിത്സ, ശരീരവണ്ണം കുറയ്ക്കുക എന്നിവയാണ് സാധാരണ പരിഹാര മാര്‍ഗങ്ങള്‍. അണുബാധയുണ്ടെങ്കില്‍ ആന്റിബയോട്ടിക് ക്രീമുകളോ ഫംഗസിനെതിരായ മരുന്നുകളോ ഉപയോഗിക്കേണ്ടി വരും. മടക്കുകളില്‍ അലര്‍ജിമൂലമുള്ള വീക്കത്തിന് വീര്യം കുറഞ്ഞ സ്റ്റിറോയ്ഡ് ലേപനങ്ങള്‍ ഉപകാരപ്രദമാണ്. ഒപ്പം അലര്‍ജിക്ക് കാരണമാകുന്ന വസ്തുക്കളും സഹചര്യങ്ങളും ഒഴിവാക്കുകയും വേണം.

    ചര്‍മത്തില്‍ തെളിയുന്ന ലൈംഗികരോഗങ്ങള്‍

    എച്ച്.ഐ. വി., എച്ച്.പി.വി., സിഫിലിസ്, ഗൊണൊറിയ, തുടങ്ങി 35ലധികം ലൈംഗികരോഗങ്ങള്‍ മനുഷ്യരെ ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇവയില്‍ ചിലത് പകരാന്‍ ലൈംഗികബന്ധംതന്നെ വേണമെന്നില്ല. അമ്മയില്‍നിന്ന് കുഞ്ഞിലേക്ക്, രക്തമാറ്റത്തിലൂടെ, അണുവിമുക്തമല്ലാത്ത സൂചി, ശസ്ത്രക്രിയാ ഉപകരണങ്ങള്‍ എന്നിവയിലൂടെയൊക്കെ രോഗം പടരാനുള്ള സാധ്യതയുണ്ട്.

    ജീവശാസ്ത്രപരമായി, ലൈംഗികരോഗം ബാധിക്കാന്‍ പുരുഷന്മാരെക്കാള്‍ കൂടുതല്‍ സാധ്യത സ്ത്രീകള്‍ക്കാണ്. യോനിപ്രദേശം കൂടുതല്‍ വിസ്തൃതമായതിനാല്‍ ലൈംഗികസ്രവങ്ങളുമായുള്ള സമ്പര്‍ക്കം കൂടുന്നുവെന്നതാണ് കാരണം.

    പെല്‍വിക് ഇന്‍ഫ്‌ളമേറ്ററി ഡിസീസ്, സ്ത്രീ വന്ധ്യത, അമ്മയില്‍നിന്ന് കുഞ്ഞിലേക്കുള്ള രോഗപ്പകര്‍ച്ച തുടങ്ങിയ സങ്കീര്‍ണതകളിലേക്ക് നയിക്കാമെന്നതിനാല്‍ സ്ത്രീകള്‍ ലൈംഗികരോഗങ്ങള്‍ തുടക്കത്തിലേ ചികിത്സിച്ച് മാറ്റേണ്ടത് അത്യാവശ്യമാണ്.

    ലക്ഷണങ്ങള്‍

    പ്രകടമായ രോഗലക്ഷണങ്ങളില്ലാതെത്തന്നെ ശരീരത്തെ ബാധിക്കുന്ന ചില ലൈംഗികരോഗങ്ങളുണ്ട്. ഹെര്‍പിസും ക്ലമീഡിയ രോഗബാധയും ചിലരില്‍ ലക്ഷണങ്ങള്‍ കാണിക്കാറില്ല.

    ജനനേന്ദ്രിയങ്ങളിലുണ്ടാകുന്ന മുറിവുകള്‍, തിണര്‍പ്പുകള്‍, ചൊറിച്ചില്‍, എരിച്ചില്‍, ജനനേന്ദ്രിയത്തിന് ചുറ്റിലുമുണ്ടാകുന്ന കുമിളകള്‍, കുരുക്കള്‍, അരിമ്പാറ, മൂത്രമൊഴിക്കുമ്പോള്‍ വേദന, യോനി/ ലിംഗത്തില്‍ നിന്ന് ദുര്‍ഗന്ധവും നിറവ്യത്യാസത്തോടും കൂടിയ സ്രവം, വൃഷണസഞ്ചിയിലോ വൃഷണത്തിലോ വേദന, കഴലവീക്കം, പനി, ശരീരവേദന, ജലദോഷം, തൊണ്ടവേദന എന്നിവയാണ് സാധാരണ കണ്ടുവരുന്ന ലൈംഗികരോഗലക്ഷണങ്ങള്‍.

    സിഫിലിസ്

    ട്രപൊനിമ പാലിഡം (Treponema pallidum) എന്ന ബാക്ടീരിയല്‍ അണുബാധയാണ് സിഫിലിസ്. ലൈംഗികബന്ധം, രക്തദാനം, അണുവിമുക്തമാക്കാത്ത സൂചിയുടെ ഉപയോഗം, അമ്മയില്‍നിന്ന് കുഞ്ഞിലേക്ക് എന്നിങ്ങനെ രോഗംപകരാം.

    ഗര്‍ഭസ്ഥശിശുക്കള്‍, നവജാതശിശുക്കള്‍ തുടങ്ങി പ്രായ, ലിംഗ ഭേദങ്ങളില്ലാതെ ആരിലും രോഗബാധ ഉണ്ടാകാം. വെറുമൊരു ചര്‍മരോഗമായി മാത്രം വിലയിരുത്തേണ്ട അസുഖമല്ല സിഫിലിസ്. ത്വക്ക്, ജനനേന്ദ്രിയ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ മാത്രമല്ല, കണ്ണ്, ചെവി, തലച്ചോര്‍, ഹൃദയം, നാഡികള്‍, സുഷുമ്‌നാ നാഡി, ആന്തരികാവയവങ്ങള്‍ എന്നുവേണ്ട, മനുഷ്യശരീരത്തിന്റെ ഒട്ടുമിക്ക അവയവവ്യവസ്ഥയെയും പലതരത്തിലും തീവ്രതയിലും ബാധിക്കാവുന്ന ലൈംഗികരോഗമാണ് സിഫിലിസ്. അതുകൊണ്ടുതന്നെ പലതരം രോഗലക്ഷണങ്ങളും പ്രകടമായേക്കാം.
    ജനനേന്ദ്രിയങ്ങളിലുണ്ടാകാവുന്ന വേദനരഹിതമായ വ്രണങ്ങളായാണ് സിഫിലിസ് സാധാരണ പ്രത്യക്ഷപ്പെടുക. പലരും ഇത് ശ്രദ്ധിക്കണമെന്നില്ല. ഇത്തരം വേദനയില്ലാത്ത വ്രണങ്ങള്‍ ലൈംഗികാവയവങ്ങളില്‍ മാത്രമല്ല, ഗുദം, നാവ്, ചുണ്ട് എന്നിവിടങ്ങളിലും കാണാറുണ്ട്.

    രണ്ടാംഘട്ടത്തില്‍ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും ജനനേന്ദ്രിയങ്ങളിലും തിണര്‍പ്പ് (Condyloma lata), ചുവന്ന പാടുകള്‍, കൈവെള്ളയിലും കാല്‍വെള്ളയിലും ബ്രൗണ്‍ നിറത്തോടുകൂടിയ തിണര്‍പ്പ്, വായ, രഹസ്യഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ മുറിവ് എന്നിങ്ങനെ ഒട്ടേറെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാം.

    നീണ്ടുപോകുന്തോറും രോഗം ഗുരുതരമാവുകയും ഹൃദയം, തലച്ചോര്‍, സുഷുമ്‌നാനാഡി, ആന്തരികാവയവങ്ങള്‍ എന്നീ പ്രധാന അവയവവ്യവസ്ഥകളെ സങ്കീര്‍ണമായി ബാധിക്കുകയും ചെയ്‌തേക്കാം. ഗര്‍ഭിണിയില്‍നിന്നും ഗര്‍ഭസ്ഥശിശുവിലേക്ക് പകരാവുന്ന രോഗം നവജാതശിശുവില്‍ വൈകല്യങ്ങള്‍ക്കും കാരണമാകാം.

    രോഗത്തിന്റെ പ്രാരംഭഘട്ടത്തിലാണ് രോഗവ്യാപനം അതിതീവ്രമാകാവുന്നത്. എങ്കിലും ലക്ഷണങ്ങള്‍ പ്രകടമാകാത്ത ലേറ്റന്റ് ഘട്ടത്തിലും അണുബാധയ്ക്ക് സാധ്യതയുണ്ട്. രോഗലക്ഷണങ്ങള്‍ ഉള്ളവരോ രോഗബാധിതരുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടവരോ എത്രയും പെട്ടെന്ന് ത്വഗ്‌രോഗ വിദഗ്ധനെ സമീപിച്ച് പരിശോധനകള്‍ക്കും ആവശ്യമെങ്കില്കില്‍ ത്സയ്ക്കും വിധേയരാകണം.

    രോഗത്തിന്റെ വിവിധ ഘട്ടങ്ങള്‍ക്കനുസരിച്ച് ഫലപ്രദമായ ആന്റിബയോട്ടിക് ചികിത്സ ലഭ്യമാണ്. പെനിസിലിന്‍ വിഭാഗത്തില്‍പ്പെട്ട മരുന്നുകളാണ് പ്രയോജനപ്പെടുത്തുക. ഗര്‍ഭിണികളിലും ഈ ചികിത്സ സുരക്ഷിതവും ഫലപ്രദവുമാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ഗര്‍ഭാവസ്ഥയില്‍ കൃത്യമായ പരിശോധനയും ആവശ്യമായ ചികിത്സയും നടത്തുകയാണെങ്കില്‍ ഗര്‍ഭമലസല്‍, ചാപിള്ളയുടെ പ്രസവം, നവജാത ശിശുവില്‍ രോഗബാധ തുടങ്ങിയ സാഹചര്യങ്ങള്‍ ഒഴിവാക്കാം.

    ഗൊണേറിയ

    നൈസീരിയ ഗൊണേറിയ (Neisseria gonorrheae) എന്ന ബാക്ടീരിയമൂലമുണ്ടാകുന്ന ലൈംഗികരോഗമാണ് ഗൊണോറിയ. മൂത്രമൊഴിക്കുമ്പോഴുണ്ടാകുന്ന അസഹ്യമായ പുകച്ചിലും നീറ്റലും, മൂത്രനാളിയിലൂടെയും യോനിയിലൂടെയും പഴുപ്പുപോലുള്ള സ്രവം, പനി, തലവേദന, നവജാത ശിശുക്കളിലുണ്ടാകുന്ന ചെങ്കണ്ണ് എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. പ്രസവത്തിലൂടെയാണ് രോഗബാധിതയായ അമ്മയില്‍നിന്നും കുഞ്ഞിലേക്ക് അസുഖം പകരുക.

    വിട്ടുമാറാത്ത അണുബാധ ശരീരത്തിന്റെ ഒട്ടുമിക്ക അവയവങ്ങളെയും ബാധിക്കാനും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കാനുമുള്ള സാധ്യതയുണ്ട്. സ്ത്രീകളില്‍ ഗര്‍ഭാശയത്തിലേക്കും അണ്ഡവാഹിനിക്കുഴലിലേക്കും അണുബാധ പടര്‍ന്ന് വന്ധ്യതയുണ്ടാകാം. പുരുഷന്മാരില്‍ വൃഷണത്തിലും വൃഷണസഞ്ചിയിലുമുള്ള തീവ്രമായ വേദനയായും രോഗം പ്രകടമായേക്കാം. ഇത്തരം ലൈംഗികരോഗങ്ങള്‍ പുരുഷന്മാരിലും വന്ധ്യതയ്ക്ക് കാരണമായേക്കാം.

    ജനനേന്ദ്രിയത്തിലെ ഹെര്‍പ്പിസ്

    ജനനേന്ദ്രിയത്തിന് ചുറ്റിലുമുണ്ടാകാവുന്ന വേദനാജനകമായ സുതാര്യമായ കുമിളകള്‍, പനി, ഇടുപ്പുവേദന, അരക്കെട്ടിലുള്ള വേദന, കഴലവേദന തുടങ്ങിയവയാണ് ഹെര്‍പിസ് സിംപ്ലക്‌സ് വൈറസ് ( Herpes simplex virus) എന്ന വൈറസ് ബാധ കാരണമുണ്ടാകുന്ന പ്രാരംഭഘട്ടത്തിലെ ലക്ഷണങ്ങള്‍. ഇത്തരം കുമിളകള്‍ വളരെവേഗം പൊട്ടുകയും ചലം പുറത്തുവരികയും ചെയ്യും.

    ആവര്‍ത്തിച്ചുണ്ടാകാനുള്ള സാധ്യതയാണ് ഈ രോഗത്തിന്റെ പ്രത്യേകത. നാഡികളില്‍ മന്ദീഭവിച്ചുകിടക്കുന്ന വൈറസ്, രോഗപ്രതിരോധശേഷി കുറയുന്ന സാഹചര്യങ്ങളില്‍ വീണ്ടും സജീവമാകുന്നതാണ് രോഗം ആവര്‍ത്തിക്കുന്നതിന്കാരണം. അണുബാധയുള്ള അമ്മയില്‍നിന്ന് പ്രസവത്തിലൂടെ നവജാതശിശുവിലേക്കും രോഗം പകരാം.

    ലക്ഷണങ്ങളിലൂടെയും നൂതന പരിശോധനകളിലൂടെയും രോഗം വ്യക്തമായി മനസ്സിലാക്കാവുന്നതാണ്. ചികിത്സയ്ക്കായി അസൈക്ലോവിര്‍ (Acyclovir) പോലുള്ള ആന്റിവൈറല്‍ മരുന്നുകള്‍ ലഭ്യമാണ്. സ്റ്റിറോയ്ഡ് മരുന്നുകള്‍ കഴിക്കേണ്ടിവരുന്നവര്‍, അവയവം സ്വീകരിച്ച ശേഷം തിരസ്‌കാരം തടയാനുള്ള മരുന്നുകള്‍ കഴിക്കുന്നവര്‍ എന്നിവരില്‍ രോഗം കൂടുതല്‍ ഗുരുതരമായേക്കാം. ആവര്‍ത്തിച്ചുണ്ടാകുന്ന ഹെര്‍പ്പിസ് അണുബാധയ്ക്ക് ചിലപ്പോള്‍ മാസങ്ങളോളം മരുന്നുകള്‍ കഴിക്കേണ്ടിവരും. രോഗം ആവര്‍ത്തിച്ചുവരുംതോറും തീവ്രത കുറയാറുമുണ്ട്.

    ഷാന്‍ക്രോയ്ഡ്

    ഹെമൊഫിലസ് ഡുക്രേയ് (Heamophilus ducreyi) എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ലൈംഗികരോഗമാണ് ഷാന്‍ക്രോയ്ഡ് (Chancroid). വേദനാജനകമായ കുരുക്കള്‍ ജനനേന്ദ്രിയ ഭാഗത്തുണ്ടായ ശേഷം ദിവസങ്ങള്‍ക്കുള്ളില്‍ ചാരനിറംമഞ്ഞകലര്‍ന്ന ചാരനിറമുള്ള സ്രവം ഉള്‍ക്കൊള്ളുന്ന അള്‍സറായി ഇത് മാറും. ആന്റിബയോട്ടിക് മരുന്നുകളാണ് ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്.

    ട്രൈക്കോമൊണിയാസിസ്

    യോനിയില്‍നിന്നോ ലിംഗത്തില്‍നിന്നോ പച്ച അല്ലെങ്കില്‍ മഞ്ഞനിറത്തിലുള്ള, ദുര്‍ഗന്ധമുള്ള സ്രവം വരുന്നത് ട്രൈക്കോമൊണിയാസിസ് എന്ന ലൈംഗികരോഗലക്ഷണമാകാം. മെട്രോനിഡാസോള്‍ വകഭേദത്തില്‍പ്പെട്ട ആന്റിബയോട്ടിക് മരുന്നുകളാണ് ഫലപ്രദമായ ചികിത്സ.

    കാന്‍സര്‍ സാധ്യത പരിശോധിക്കണം

    ജനനേന്ദ്രിയഭാഗങ്ങളില്‍ കാണപ്പെടുന്ന ചില വളര്‍ച്ചകളും തടിപ്പുകളും മുറിവുകളുമെല്ലാം കാന്‍സറിലേക്ക് നയിക്കുന്ന ചര്‍മരോഗങ്ങളുടെ ലക്ഷണങ്ങള്‍ ആകാനും സാധ്യതയുണ്ട്. ഇവ ലൈംഗികമായി പകരുന്നതല്ല. ശരീരത്തിന്റെ മറ്റേതൊരു ഭാഗത്തെയുംപോലെ സ്വകാര്യഭാഗങ്ങളില്‍ കാന്‍സര്‍ ബാധയ്ക്കുള്ള സാധ്യതയുണ്ട്. വിദഗ്ധ പരിശോധനകളിലൂടെയും ബയോപ്‌സിയിലൂടെയുമൊക്കെ മാത്രമേ രോഗം നിര്‍ണയിക്കാനും തക്കസമയത്ത് ചികിത്സിക്കാനും സാധിക്കുകയുള്ളൂ.

    ജനനേന്ദ്രിയത്തിന് ചുറ്റുമുള്ള അരിമ്പാറകള്‍

    ഹ്യൂമണ്‍ പാപ്പിലോമ വൈറസ് (Human papilloma virus) ആണ് സ്വകാര്യഭാഗങ്ങളിലുണ്ടാകുന്ന അരിമ്പാറകള്‍ക്ക് കാരണം. അടുത്തുള്ള ഇടപഴകലിലൂടെയും ലൈംഗികബന്ധത്തിലൂടെയും ഇവ പകരാം. മാംസത്തിന്റെ നിറമോ ചാരനിറമോ ഉള്ള മാംസളമായ വളര്‍ച്ചകളാണ് പ്രധാനരോഗലക്ഷണം. എച്ച്‌.െഎ.വി അണുബാധയുള്ളവരില്‍ ഇവ കോളിഫ്‌ളവര്‍ പോലെ കൂട്ടമായി വളരാറുണ്ട്. ഗര്‍ഭിണികളില്‍ ഇത്തരം അരിമ്പാറകള്‍ വളരെപ്പെട്ടെന്ന് വലുതാവുകയും സുഖപ്രസവത്തിന് തടസ്സം സൃഷ്ടിക്കുകയും ചെയ്‌തേക്കാം. നവജാതശിശുക്കളുടെ തൊണ്ടയില്‍ ഇത്തരം വൈറസ് അണുബാധ ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്.
    ടി.സി.എ (Trichloroacetic acid) ഉപയോഗിച്ച് അരിമ്പാറ കരിച്ചുകളയുക, തണുപ്പുപയോഗിച്ചുള്ള ചികിത്സ (Gyotherapy), പൊഡസിലിന്‍ (Podophyllin) മരുന്നുകള്‍ എന്നിവയാണ് പ്രധാന പരിഹാര മാര്‍ഗങ്ങള്‍.

    ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

    • സ്വയം ചികിത്സയും പൊടിക്കൈകളും ഒഴിവാക്കുക.
    • രോഗലക്ഷണങ്ങള്‍ പ്രകടമാകുമ്പോള്‍ തന്നെ വിദഗ്‌ധോപദേശം തേടുക.
    • വ്യക്തിശുചിത്വം പാലിക്കുക.
    • സ്വകാര്യഭാഗങ്ങളിലെ ചര്‍മം തീര്‍ത്തും ലോലമായതിനാല്‍ സോപ്പ്, മറ്റ് കെമിക്കലുകള്‍ എന്നിവയുടെ ഉപയോഗം നിയന്ത്രിക്കുക.

    ഡോക്ടറെ വിശ്വസിക്കൂ…

    ഓരോ രോഗിയുടെയും സ്വകാര്യതയെ ബഹുമാനിക്കുമെന്ന് പ്രതിജ്ഞ എടുത്താണ് എല്ലാ ഡോക്ടര്‍മാരും കരിയര്‍ ആരംഭിക്കുന്നത്. അതുകൊണ്ട് ഡോക്ടര്‍ എന്തുവിചാരിക്കും, ആരോടെങ്കിലും പറയുമോ, സമൂഹത്തില്‍ ഒറ്റപ്പെടുമോ എന്നൊന്നും പേടിവേണ്ട. അപകടകരവും അനാരോഗ്യപരവുമായ ലൈംഗികബന്ധങ്ങളുണ്ടായിട്ടുണ്ടെങ്കില്‍ തുറന്നുപറയാനും മടിക്കരുത്. രോഗനിര്‍ണയം നടത്തുകയും ചികിത്സിക്കുകയും ചെയ്യുകയാണ് ഒരു ഡോക്ടറുടെ കര്‍ത്തവ്യം. ഇത്തരം ചര്‍മരോഗങ്ങള്‍ ചികിത്സിക്കുന്നതില്‍ പരിശീലനം ലഭിച്ച ഡോക്ടര്‍മാരെ (ത്വഗ്രോഗവിദഗ്ധര്‍) സമീപിക്കുക എന്നതാണ് മറ്റൊരു പ്രധാന കാര്യം. വിശദമായ പരിശോധനകളും തുടര്‍പരിശോധനകളും വേണ്ടിവരുന്ന സാഹചര്യങ്ങളില്‍ മുടക്കം വരുത്താതെ കൃത്യമായി ഉപദേശം തേടാനും മടിക്കരുത്.

    കോട്ടയം ഗവ. മെഡിക്കല്‍ കോളേജിലെ ഡർമറ്റോളജി വിഭാ​ഗം സീനിയർ റസിഡന്റ് ആണ് ലേഖിക

    read more
    ആരോഗ്യംചോദ്യങ്ങൾദാമ്പത്യം Marriageബുക്ക്

    ദാമ്പത്യം ഹാപ്പിയ്ക്കട്ടെ കുട്ടികൾ മിടുക്കരാക്കട്ടെ

    പുതിയെ പോസ്റ്റുകളും ഇ-ബുക്ക് ഉം whatsapp വഴി ലഭിക്കുവാൻ  https://wa.me/c/447868701592

     

    read more
    ആരോഗ്യംചോദ്യങ്ങൾദാമ്പത്യം Marriageരതിമൂര്‍ച്ഛലൈംഗിക ആരോഗ്യം (Sexual health )വൃക്തിബന്ധങ്ങൾ Relationship

    മധ്യവയസ്സിലെ മറ്റ് തിരക്കുകൾക്കിടയിൽ ദാമ്പത്യത്തിന്റെ ഊഷ്മളത തകരാതെ നോക്കണം

    മധ്യവയസ്സിൽ മറ്റ് പല തിരക്കുകൾക്കിടയിൽ ദാമ്പത്യജീവിതത്തിൽ വേണ്ടത്ര ശ്രദ്ധ ചെലുത്താൻ കഴിയാതെ പോകാം. എന്നാൽ ദാമ്പത്യത്തിന്റെ ഊഷ്മളതയും ഇഴയടുപ്പവും നഷ്ടമാകാതെ നോക്കേണ്ടത് പ്രധാനമാണ്. ചില ദമ്പതികളിൽ കാമതീവ്രത കുറയാമെങ്കിലും നല്ല സൗഹൃദവും ആശയവിനിമയും നിലനിൽക്കാം.

    • ധാരാളം സംസാരിച്ചതു കൊണ്ട് മാത്രമായില്ല. മറ്റേയാൾക്ക് കാതുകൊടുക്കുന്നുമുണ്ടോ, പറയുന്നത് പ്രവൃത്തിയിൽ വരുന്നുണ്ടോ എന്നുള്ളവയും പ്രസക്തമാണ്.
    • ബന്ധം തുടങ്ങിയ കാലത്തെ ഫോട്ടോകളും കത്തുകളുമൊക്കെ വീണ്ടും നോക്കുക. പങ്കാളിയിൽ ഏറ്റവും ഇഷ്ടം തോന്നാറുണ്ടായിരുന്ന കാര്യങ്ങൾ ഓർമിച്ചെടുക്കുക. ഇതൊക്കെ മനസ്സിലേക്ക് വരുത്തുന്ന ആ ഒരു സങ്കൽപത്തോടും വ്യക്തിയോടും ഒന്നുകൂടി അടുക്കാൻ ശ്രമിക്കുക.
    • ഇരുവർക്കും ഒന്നിച്ച് ആസ്വദിച്ച് ചെയ്യാവുന്ന പ്രവൃത്തികളിൽ ഏർപ്പെടുക. രണ്ടുപേർക്കും സ്വന്തം താൽപര്യങ്ങൾ പിന്തുടരാനും പരസ്പരം സമയം അനുവദിക്കുക.
    • മധ്യവയസ്സിൽ സ്ത്രീകൾ വേഴ്ചാവേളയിൽ കൂടുതൽ ഉത്സാഹവും സ്വാതന്ത്ര്യവും കാണിക്കാം. എന്നാൽ ക്രമേണ അവർക്ക് യോനിയിലെ വഴുവഴുപ്പ് കുറയുകയും ലൈം​ഗികതൃഷ്ണയിൽ ഏറ്റക്കുറച്ചിലുകൾ വരുകയും ചെയ്യാം. പുരുഷന്മാരിലും ഉദ്ധാരണപ്രശ്നങ്ങളും താത്പര്യക്കുറവും കാണാം. ഇതെല്ലാം ശാരീരിക മാറ്റങ്ങളുടെ ഉപോത്പന്നമോ, മാനസിക സമ്മർദത്തിന്റെയോ ദാമ്പത്യ അസ്വാരസ്യത്തിന്റെയോ പ്രതിഫലനമോ, വിവിധ രോ​ഗങ്ങളുടെ ഭാ​ഗമോ, മരുന്നുകളുടെ പാർശ്വഫലമോ ഒക്കെയാകാം. വണ്ണം കൂടുന്നതും ഊർജസ്വലത കുറയുന്നതും ആകാരസൗഷ്ടവം നഷ്ടമാകുന്നതുമൊക്കെ മൂലം മധ്യവയസ്കർക്ക് സ്വയം മതിപ്പ് ദുർബലമാകുന്നതും പ്രസക്തമാകാം. പുരുഷനിലെ ഉദ്ധാരണപ്രശ്നങ്ങളെ, തന്റെ ശരീരത്തിന് ആകർഷണശേഷി നഷ്ടമായതിന്റെ ഫലമെന്ന് സ്ത്രീ തെറ്റിദ്ധരിക്കാം.
    • ആർത്തവവിരാമക്കെ, സ്വന്തം പ്രായത്തിനും വിദ്യാഭ്യാസത്തിനും പശ്ചാത്തലത്തിനും അനുസൃതമായി സ്ത്രീകൾ പോസിറ്റീവായോ നെ​ഗറ്റീവായോ എടുക്കാം. നെ​ഗറ്റീവായി തോന്നുന്നവർ കൂടുതൽ കരുതൽ സ്വീകരിക്കണം.

    പരിഹാരങ്ങൾ

    • തടി കുറയ്ക്കുക, പുകവലി ഒഴിവാക്കുക
    • സ്വശരീരത്തെ അന്യായമായി വിലകുറച്ച് കാണുന്നുണ്ടെങ്കിൽ അത്തരം ചിന്തകൾ തിരിച്ചറിഞ്ഞ് ഒഴിവാക്കുക.
    • വേഴ്ചയ്ക്ക് മുന്നോടിയായി ബാഹ്യകേളികൾക്ക് കൂടുതൽ പ്രാമുഖ്യം കൊടുക്കുക.
    • വിദ​ഗ്ധ സഹായം തേടുക.
    read more
    ആരോഗ്യംഗര്‍ഭധാരണം (Pregnancy)ചോദ്യങ്ങൾദാമ്പത്യം Marriageലൈംഗിക ആരോഗ്യം (Sexual health )

    ​ഗർഭിണികൾ ഭക്ഷണം കഴിക്കേണ്ടത് എപ്രകാരം? അമ്മയാകാൻ ഒരുങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

    ഗർഭിണിയായാൽ

    • ​ഗർഭകാലത്തെ മൂന്നുമാസം വീതമുള്ള മൂന്ന് ഘട്ടമായിട്ടാണ് കണക്കാക്കുന്നത്. ആദ്യ മൂന്നുമാസമാണ് ഫസ്റ്റ് ട്രൈമെസ്റ്റർ, രണ്ടാമത്തെ
      മൂന്നുമാസം സെക്കൻഡ് ട്രൈമെസ്റ്ററും അവസാന മൂന്നുമാസം തേർഡ് ട്രൈമെസ്റ്ററുമാണ്. ആദ്യ ട്രൈമെസ്റ്ററിലാണ് ഛർദിയും ക്ഷീണവുമൊക്കെ ഉണ്ടാകുന്നത്. ഈ സമയത്ത് ​ഗർഭിണിയുടെ ശരീരഭാരം ഒരുകിലോ​ഗ്രാമാണ് കൂടുക. ആദ്യ മൂന്നുമാസത്തെ ഛർദിയും മറ്റ് പ്രശ്നങ്ങളുമൊക്കെ മാറി അസ്വസ്ഥതകൾ ഇല്ലാതിരിക്കുന്ന കാലമാണ് സെക്കൻ‍ഡ് ട്രൈമെസ്റ്റർ. ഈ കാലത്തെ ഹണിമൂൺ പീരിയഡ് ഓഫ് പ്ര​ഗ്നൻസി എന്നാണ് പറയുന്നത്. ​ഗർഭത്തിന്റെ അവസാന ഘട്ടമാണ് മൂന്നാമത്തെ ട്രൈമെസ്റ്റർ.
    • ഫോളിക് ആസിഡ് ​ഗുളികകൾ കഴിക്കാത്തവരാണെങ്കിൽ ​ഗർഭം ധരിച്ചാൽ ഉടനെ കഴിച്ചുതുടങ്ങണം.
    • വൈകാതെ ഡോക്ടറെ കാണുക. ആദ്യസന്ദർശനത്തിൽ തന്നെ പലതരം രക്തപരിശാേധനകൾ നടത്തും. ആരോ​ഗ്യ പ്രശ്നങ്ങൾ ഇല്ലെന്ന് ഉറപ്പാക്കാൻ പൾസ്, ഹൃദയാരോ​ഗ്യം, ഹീമോ​ഗ്ലോബിൻ, തൈറോയ്ഡ് പരിശോധനകൾ എന്നിവ നടത്തും. ഉയരം, ഭാരം, ബി.എം.ഐ. രക്ത​ഗ്രൂപ്പ് നിർണയം എന്നിവയും ഉണ്ടാകും. നെ​ഗറ്റീവ് രക്ത​ഗ്രൂപ്പുള്ളവരാണെങ്കിൽ ഐ.സി.ടി. എന്ന ടെസ്റ്റുകൂടി ചെയ്യേണ്ടി വരും.
    • എല്ലാ ട്രൈമെസ്റ്ററുകളിലും രക്തപരിശോധന നടത്തും.
    • രണ്ടാമത്തെ ട്രൈമെസ്റ്ററിന്റെ തുടക്കത്തിൽ 4-6 ആഴ്ചകൾ ഇടവിട്ട് രണ്ട് ഡോസ് ടി.ടി. കുത്തിവെയ്പ് എടുക്കണം.
    • ഈ സമയത്ത് അമിത ബി.പി. സാധ്യതയുള്ളതിനാൽ ബി.പി. പരിശോധന നടത്തും.
    • 24-28 ആഴ്ചയ്ക്കുള്ളിലാണ് പ്രമേഹ പരിശോധനകൾ നടത്തേണ്ടത്.
    • ആദ്യത്തെ മൂന്നുമാസത്തിൽ പനി, മറ്റ് രോ​ഗങ്ങൾ എന്നിവ വരാതെ നോക്കണം. എന്തെങ്കിലും രോ​ഗങ്ങൾ കണ്ടാൽ ഉടനെ ഡോക്ടറെ കാണണം.
    • ആദ്യത്തെ 28 ആഴ്ചവരെ മാസത്തിലൊരിക്കൽ ഡോക്ടറെ കണ്ടാൽ മതി. 28-34 ആഴ്ചകളിൽ രണ്ടാഴ്ചയിലൊരിക്കൽ ഡോക്ടറെ കാണണം. 34 ആഴ്ച കഴിഞ്ഞാൽ‍ ആഴ്ചയിലൊരിക്കൽ ഡോക്ടറെ കാണണം.
    • അലസമായ ജീവിതശൈലി പാടില്ല. ​ഗർഭിണിയായാൽ എപ്പോഴും വിശ്രമിക്കുന്ന രീതി പാടില്ല. വ്യായാമത്തിനായി ദിവസവും കുറച്ചുനേരം നടക്കാം. ആദ്യത്തെ മൂന്നുമാസം ഭാരം എടുക്കരുത്. രാത്രി എട്ടുമണിക്കൂർ ഉറങ്ങണം. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച് ഒരുമണിക്കൂർ വിശ്രമിക്കണം.

    ഭക്ഷണം

    • ​ഗർഭിണികൾ രണ്ടുപേർക്കുള്ള ഭക്ഷണം കഴിക്കരുത്. സാധാരണ കഴിക്കുന്നതുപോലെ കഴിച്ചാൽ മതി.
    • ആദ്യ ട്രൈമെസ്റ്ററിൽ കൂടുതൽ കലോറി ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട കാര്യമില്ല.
    • ദിവസവും ഭക്ഷണത്തോടൊപ്പം ഏതെങ്കിലും ഒരു പഴം ഉൾപ്പെടുത്തുക.
    • പാൽ കുടിക്കാം. പ്രമേഹമുള്ളവർ പാട മാറ്റിയ പാൽ വേണം കുടിക്കാൻ.
    • ആദ്യ മൂന്നുമാസം മുതൽ അയേണും കാൽസ്യവും കഴിച്ചുതുടങ്ങണം. ആ​ഗിരണത്തെ തടസ്സപ്പെടുത്തുമെന്നതിനാൽ രണ്ടും ഒന്നിച്ച് കഴിക്കരുത്. രണ്ടുനേരമായി വേണം കഴിക്കാൻ.
    • നോർമൽ ബി.എം.ഐ. ഉള്ള വ്യക്തിക്ക് ​ഗർഭകാലത്ത് ആകെ 11 കിലോ ​ഗ്രാമാണ് കൂടുക. ആദ്യ മൂന്നുമാസം കൂടുതൽ ഭക്ഷണത്തിന്റെ ആവശ്യമില്ല. ഒരുകിലോ​ഗ്രാം മാത്രം കൂടിയാൽ മതി. രണ്ടാമത്തെ ട്രൈമെസ്റ്ററിലും അവസാനത്തെ ട്രൈമെസ്റ്ററിലും അഞ്ചുകിലോവീതമാണ് കൂടേണ്ടത്. എന്നാൽ അമിതവണ്ണമുള്ളവരാണെങ്കിൽ അവരുടെ ശരീരഭാരം അനുസരിച്ചുള്ള തൂക്കംമാത്രമേ കൂടാവൂ.

    സ്കാനിങ്

    • ഏഴുമുതൽ പത്ത് ആഴ്ചയ്ക്കിടയിലാണ് ആദ്യത്തെ സ്കാനിങ് ചെയ്യുന്നത്.
    • കുഞ്ഞിന് ​ഗുരുതരമായ വൈകല്യങ്ങളൊന്നും ഇല്ലെന്ന് ഉറപ്പുവരുത്താൻ 11-13 ആഴ്ചയ്ക്കുള്ളിൽ എൻ.ടി. സ്കാൻ ചെയ്യും. ഇത് അൾട്രാസൗണ്ട് സ്കാനിങ് തന്നെയാണ്. ഡൗൺ സിൻ‍ഡ്രോം ടെസ്റ്റുകളും ഈ സമയത്ത് ചെയ്യാം. 11-14 ആഴ്ചയിൽ ചെയ്യുന്ന സ്കാനിങ്ങിലൂടെയാണ് ഇത് തിരിച്ചറിയുന്നത്. 37 വയസ്സിന് താഴെയുള്ള(സ്ത്രീകളാണെങ്കിൽ ഫസ്റ്റ് ട്രൈമെസ്റ്റർ സ്ക്രീനിങ് ടെസ്റ്റാണ് ചെയ്യുക. 37 വയസ്സിന് മുകളിലുള്ളവരിലാണെങ്കിൽ റിസ്ക് കൂടുതൽ ഉള്ളതിനാൽ എൻ.ഐ.പി.ടി./അംനിയോസിന്തെസിസ് ചെയ്ത് ഡൗൺ സിൻഡ്രോമിനുള്ള സാധ്യത ഉണ്ടോയെന്ന് നോക്കാം. ഇത് നിർബന്ധമുള്ള പരിശോധനയല്ല. ഓപ്ഷണൽ ആണ്.
    • കുട്ടിക്ക് എന്തെങ്കിലും വൈകല്യമുണ്ടോ എന്നറിയാൻ 18-20 ആഴ്ചയിൽ അനോമലി സ്കാൻ ചെയ്യണം.

    ​ഗർഭകാല പ്രമേഹം

    നേരത്തേ പ്രമേഹം ഇല്ലാത്ത ചിലരിൽ ​ഗർഭകാലത്ത് പ്രമേഹം പ്രത്യക്ഷപ്പെടും. ഈ അവസ്ഥയാണ് ജസ്റ്റേഷണൽ ഡയബറ്റിസ്. പൊതുവെ ​ഗർഭാവസ്ഥയുടെ 20 ആഴ്ചയ്ക്ക് ശേഷമാണ് ഇത് ഉണ്ടാകുന്നത്. പ്രസവശേഷം സ്വാഭാവികമായിത്തന്നെ ഷു​ഗർ നില സാധാരണനിലയിലേക്ക് വരുകയും ചെയ്യും. എന്നാൽ ഭാവിയിൽ ടൈപ്പ് 2 പ്രമേഹം വരാനുള്ള മുന്നറിയിപ്പായിക്കൂടി ഇതിനെ വിലയിരുത്താം.

    പരിശോധന: 75 ​ഗ്രാം ​ഗ്ലൂക്കോസ് അടങ്ങിയ ലായനി ​ഗർഭിണിക്ക് കുടിക്കാൻ നൽകും. അത് കുടിച്ച് രണ്ടുമണിക്കൂറാകുമ്പോൾ രക്തപരിശോധന നടത്തും. അപ്പോൾ‍ ​ഗ്ലൂക്കോസ് നില 140mg/dL ൽ കൂടുതലാണെങ്കിൽ ​ഗർഭകാല പ്രമേഹം ഉണ്ടെന്ന് കണക്കാക്കും. പ്രമേഹം തിരിച്ചറിഞ്ഞാൽ ഉടൻ തന്നെ കൃത്യമായ ചികിത്സ തേടി രോ​ഗത്തെ നിയന്ത്രിക്കണം.

    രക്തസമ്മർദം

    ​ഗർഭകാലത്ത് കാണുന്ന അമിതരക്തസമ്മർദത്തെ ക്രോണിക് ഹൈപ്പർടെൻഷൻ എന്നും ജസ്റ്റേഷണൽ ഹൈപ്പർ ടെൻഷൻ എന്നും തരംതിരിക്കാം.

    ​ഗർഭാവസ്ഥയുടെ ആദ്യഘട്ടത്തിൽതന്നെ രക്തസമ്മർദം ഉയർന്നുനിൽക്കുന്ന അവസ്ഥയാണ് ക്രോണിക് ഹൈപ്പർടെൻഷൻ. നേരത്തേ അമിത ബി.പി. ഇല്ലാതിരിക്കുകയും ​ഗർഭിണിയായിരിക്കുമ്പോൾ പ്രത്യേകഘട്ടത്തിൽ ബി.പി. ഉയരുകയും ചെയ്യുന്ന അവസ്ഥയാണിത്.

    അതിനാൽ അമിത ബി.പി. ഉള്ളവർ കൃത്യമായി ബി.പി. പരിശോധിച്ച് ആവശ്യമെങ്കിൽ മരുന്ന് കഴിക്കേണ്ടതുണ്ട്. പ്രസവസമയത്ത് എക്ലാംസിയ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ വളരെ ശ്രദ്ധ ആവശ്യമാണ്.

    കൊല്ലം ഉപാസന ഹോസ്പിറ്റലിൽ ലാപ്രോസ്കോപിക് സർജനും കൺസൾട്ടന്റ് ​ഗൈനക്കോളജിസ്റ്റുമാണ് ലേഖിക

     

    read more
    ആരോഗ്യംആർത്തവം (Menstruation)ഗര്‍ഭധാരണം (Pregnancy)ചോദ്യങ്ങൾദാമ്പത്യം Marriageലൈംഗിക ആരോഗ്യം (Sexual health )വന്ധ്യത

    ‘ആർത്തവമുണ്ടല്ലോ, പേടിക്കാനൊന്നുമില്ല’ എന്നു കരുതരുത്: 35 കഴിഞ്ഞോ? ഉടനെ വേണം കുഞ്ഞുവാവ

    35 കഴിഞ്ഞോ? ഉടനെ കുഞ്ഞുവാവ വേണം

    സ്ത്രീകൾ പഠനം കഴിഞ്ഞ് ജോലിയും സ്ഥിരമായ ശേഷം വിവാഹിതരാകുന്ന കാഴ്ചയാണ് ഇക്കാലത്ത് പൊതുവെ കാണുന്നത്. വിദേശജോലിയും സ്ഥിരമാക്കി വിവാഹത്തിനൊരുങ്ങുമ്പോൾ പ്രായം 35ലെത്തിയിട്ടുണ്ടാകും. 35 വയസ്സുള്ള യുവതി വിവാഹശേഷം ആറു മാസത്തിനുള്ളിൽ തന്നെ ഗർഭം ധരിക്കാൻ ശ്രമിക്കണം. ഉടനെ കുഞ്ഞുവാവ വരട്ടെ. അതാണു ബുദ്ധി.
    ‘ആർത്തവമുണ്ടല്ലോ, പേടിക്കാനൊന്നുമില്ല’ എന്നു പലരും കരുതാം. ആ ധാരണ തെറ്റാണ്. പ്രായം മുമ്പോട്ടാകുമ്പോൾ അണ്ഡാശയങ്ങളുെട പ്രവർത്തനം കുറയും. ഒവേറിയൻ റിസർവ് (അണ്ഡാശയത്തിലെ അണ്ഡങ്ങളുടെ ആകെ എണ്ണം) കുറയും. നല്ല അണ്ഡങ്ങളുടെ എണ്ണമാകട്ടെ അതിലുമേറെ കുറയുന്നു എന്നതാണു സത്യം.

    അങ്ങനെയാകുമ്പോൾ ആരോഗ്യകരമായ ഗർഭധാരണം, ആരോഗ്യമു ള്ള കുഞ്ഞ് എന്നിവയ്ക്കുള്ള സാധ്യത കുറയുന്നു. വൈകി വിവാഹിതരാകുന്നവർ ഒവേറിയൻ സീറം എ എം എച്ച് , അൾട്രാസൗണ്ട് സ്കാൻ എന്നിവ ചെയ്യുന്നത് ഗർഭധാരണക്ഷമതയെക്കുറിച്ചുള്ള വിവരങ്ങൾ നൽകും. ആറുമാസത്തിനുള്ളിൽ ഗർഭധാരണം നടന്നിട്ടില്ലെങ്കിൽ എത്രയും പെട്ടെന്ന് ഡോക്ടറെ കണ്ട് വിദഗ്ധ ചികിത്സ ആരംഭിക്കണം.

    പുരുഷനെ ചികിത്സയ്ക്കു കൂട്ടാം

    പുരുഷൻമാർ പൊതുവെ ആദ്യകാലങ്ങളിൽ വന്ധ്യതാചികിത്സയ്ക്കു താത്പര്യം കാണിക്കാറില്ല. പ്രശ്നം അവരുടേതാകാമെങ്കിലും ചികിത്സ സ്ത്രീയുടെ മാത്രം ഉത്തരവാദിത്വമെന്ന മട്ടിലാകും നിലപാട്. അങ്ങനെ കാലം മുൻപോട്ട് പോകുമ്പോൾ സ്ത്രീയുടെ പ്രായവും കൂടി വരും. പിന്നീടു പുരുഷൻ ചികിത്സയ്ക്കു സന്നദ്ധനായി വരുമ്പോഴേയ്ക്കും സ്ത്രീയുടെ പ്രായം 30 കടന്നിരിക്കും. 25–ാം വയസ്സിൽ പുരുഷന്റെ വന്ധ്യത കണ്ടെത്തിയാലും ചികിത്സയ്ക്കെത്തുന്നത് 35–ാം വയസ്സിലാകും. അത്തരം അവസരങ്ങളിൽ ഗർഭധാരണസാധ്യത വളരെയേറെ കുറയാനിടയുണ്ട്. അതുകൊണ്ട് ശ്രമിച്ചിട്ടും ഗർഭധാരണം വൈകുന്ന ആദ്യകാലത്തു തന്നെ തന്റെ പ്രായം മുമ്പോട്ടു പോകാതെ പുരുഷനെ ചികിത്സയ്ക്കു തയാറാക്കാൻ സ്ത്രീ പ്രത്യേകം ശ്രദ്ധിക്കണം.

    read more